മബ്റൂറായ ഹജ്ജ്

മബ്‌റൂറായ ഹജ്ജ് (الحج المبرور) എന്നത് ഏറ്റവും ഉത്തമവും പരിശുദ്ധവും അല്ലാഹുവിന് ഏറ്റവും പ്രിയപ്പെട്ടതുമായ കർമ്മങ്ങളിൽ പെട്ടതാണ്. ഇഹലോകത്തും പരലോകത്തുമായി എണ്ണിയാലൊടുങ്ങാത്തത്ര മഹത്തായ പ്രതിഫലങ്ങളും ഔദാര്യങ്ങളും നിരവധിയായ നന്മകളും അതിന് പകരമായി നൽകപ്പെടുന്നു.

മബ്‌റൂറായ ഹജ്ജിന് സ്വർഗ്ഗമല്ലാതെ മറ്റൊരു പ്രതിഫലവുമില്ലെന്ന് നബി ﷺ അറിയിച്ചിട്ടുണ്ട്.

عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ : الْعُمْرَةُ إِلَى الْعُمْرَةِ كَفَّارَةٌ لِمَا بَيْنَهُمَا، وَالْحَجُّ الْمَبْرُورُ لَيْسَ لَهُ جَزَاءٌ إِلاَّ الْجَنَّةُ

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഒരു ഉംറ മുതല്‍ മറ്റേ ഉംറ വരേക്കും സംഭവിക്കുന്ന പാപങ്ങള്‍ക്ക് ആ ഉംറ പരിഹാരമാണ്. മബ്റൂറായ  ഹജ്ജിന് സ്വർഗ്ഗമല്ലാതെ പ്രതിഫലമില്ല. (ബുഖാരി:1773)

عَنْ أَبِي هُرَيْرَةَ، قَالَ سَأَلَ رَجُلٌ النَّبِيَّ صلى الله عليه وسلم فَقَالَ يَا رَسُولَ اللَّهِ أَىُّ الأَعْمَالِ أَفْضَلُ قَالَ ‏”‏ الإِيمَانُ بِاللَّهِ ‏”‏ ‏.‏ قَالَ ثُمَّ مَاذَا قَالَ ‏”‏ الْجِهَادُ فِي سَبِيلِ اللَّهِ ‏”‏ ‏.‏ قَالَ ثُمَّ مَاذَا قَالَ ‏”‏ ثُمَّ الْحَجُّ الْمَبْرُورُ ‏”‏ ‏.‏

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ പറയുന്നു: ഒരാൾ നബി ﷺയോട് ചോദിച്ചു: “അല്ലാഹുവിന്റെ റസൂലേ, കർമ്മങ്ങളിൽ ഏറ്റവും ഉത്തമമായത് ഏതാണ്?” നബി ﷺ പറഞ്ഞു: “അല്ലാഹുവിലുള്ള വിശ്വാസം (ഈമാൻ).” അദ്ദേഹം വീണ്ടും ചോദിച്ചു: “പിന്നെ ഏതാണ്?” നബി ﷺ പറഞ്ഞു: “അല്ലാഹുവിന്റെ മാർഗ്ഗത്തിലുള്ള സമരം (ജിഹാദ്).” അദ്ദേഹം വീണ്ടും ചോദിച്ചു: “പിന്നെ ഏതാണ്?” നബി ﷺ പറഞ്ഞു: “പിന്നെ, മബ്റൂറായ ഹജ്ജ്.” (നസാഇ:2624)

عَنْ عَائِشَةَ أُمِّ الْمُؤْمِنِينَ ـ رضى الله عنها ـ أَنَّهَا قَالَتْ يَا رَسُولَ اللَّهِ، نَرَى الْجِهَادَ أَفْضَلَ الْعَمَلِ، أَفَلاَ نُجَاهِدُ قَالَ ‏ “‏ لاَ، لَكِنَّ أَفْضَلَ الْجِهَادِ حَجٌّ مَبْرُورٌ ‏”‏‏.‏

ആയിശാ رضى الله عنها യില്‍ നിന്ന് നിവേദനം: അവ൪ ചോദിച്ചു : അല്ലാഹുവിന്റെ റസൂലേ,! ജിഹാദ് സല്‍കര്‍മ്മങ്ങളില്‍ വെച്ച് ഏറ്റവും ശ്രേഷ്ഠമായിട്ടാണ് ഞങ്ങള്‍ ദര്‍ശിക്കുന്നത്. അതിനാല്‍ ഞങ്ങള്‍ ജിഹാദ് ചെയ്യേണ്ടയോ? നബി ﷺ പറഞ്ഞു: ആവശ്യമില്ല. എന്നാല്‍ ഏറ്റവും മഹത്തായ ജിഹാദ് മബ്റൂറായ ഹജ്ജാണ്. (ബുഖാരി:1520)

ഈ ആരാധനാകർമ്മം (ഹജ്ജ്) നിർവ്വഹിക്കുന്നതിൽ ആളുകൾ വലിയ തോതിൽ വ്യത്യാസപ്പെട്ടിരിക്കുന്നു. ഹജ്ജിലായാലും മറ്റ് കാര്യങ്ങളിലായാലും എല്ലാവരും ഒരേ പദവിയിലല്ല ഉള്ളത്. മറിച്ച്, ഓരോ അടിമയ്ക്കും തന്റെ ഹജ്ജിന്റെ പൂർണ്ണതയിൽ നിന്ന് ലഭിക്കുന്ന വിഹിതം, ആ ഹജ്ജിന്റെ റുക്നുകളും വാജിബുകളും ശര്‍ത്വുകളും മറ്റ് അനുബന്ധ കാര്യങ്ങളും അവൻ എത്രത്തോളം ഭംഗിയായി പൂർത്തിയാക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും. അതിനാൽ, അല്ലാഹുവിന്റെ തൗഫീഖ് ലഭിച്ച ഒരു അടിമ മബ്റൂറായ ഹജ്ജ് എന്നാൽ എന്താണെന്നും, അതിന്റെ ഗുണങ്ങൾ എന്താണെന്നും, അത് എങ്ങനെ നേടിയെടുക്കാമെന്നും, അതിന്റെ പ്രധാന അടയാളങ്ങൾ ഏതെല്ലാമാണെന്നും അറിഞ്ഞിരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ഹജ്ജിന് നിശ്ചയിക്കപ്പെട്ട മഹത്തായ പ്രതിഫലങ്ങളും വലിയ പുണ്യങ്ങളും നേടിയെടുക്കാൻ ഇത് അവനെ സഹായിക്കും. അല്ലാഹു ആർക്ക് തൗഫീഖ് നൽകുന്നുവോ അവനാണ് യഥാർത്ഥ വിജയി.

മബ്റൂറായ ഹജ്ജ് എന്നതിന്റെ അര്‍ത്ഥം

മബ്റൂറായ ഹജ്ജിന് സ്വർഗ്ഗമല്ലാതെ മറ്റൊരു പ്രതിഫലമില്ലെന്ന് നബി ﷺ വ്യക്തമാക്കിയിട്ടുണ്ട്. ഈ മഹത്തായ പ്രതിഫലത്തെ ‘മബ്റൂറായ ഹജ്ജ്” ആയിരിക്കണം എന്ന നിബന്ധനയോടാണ് നബി ﷺ ബന്ധിപ്പിച്ചത്. ഇതിൽ നിന്ന് ഒരു കാര്യം വ്യക്തമാണ്: ചില ആളുകൾ നിർവ്വഹിക്കുന്ന ഹജ്ജിൽ البرّ (പുണ്യം) കുറഞ്ഞേക്കാം, അല്ലെങ്കിൽ അതിന്റെ പൂർണ്ണത കൈവരിക്കാൻ സാധിച്ചില്ലെന്ന് വരാം. ആളുകൾക്കിടയിലുള്ള അറിവിന്റെയും അർപ്പണബോധത്തിന്റെയും വ്യത്യാസമാണ് ഇതിന് കാരണം.

പണ്ഡിതന്മാർ വിശദീകരിച്ചത് പ്രകാരം, മബ്റൂറായ ഹജ്ജ് എന്നാൽ:

هو الذي أوقعه صاحبه على وجه البِرِّ

ഹജ്ജ് നിർവ്വഹിക്കുന്ന ആൾ, പുണ്യത്തിന്റെ (البِرِّ) എല്ലാ വശങ്ങളും പൂർണ്ണമായി പാലിച്ചുകൊണ്ട് നിർവ്വഹിക്കുന്ന ഹജ്ജാണത്. [المنتقى شرح الموطإ (2/234).]

അല്ലാഹു സ്വീകരിച്ച ഹജ്ജ് എന്നും ഇതിന് അർത്ഥം പറയപ്പെട്ടിട്ടുണ്ട്.

മറ്റു ചില പണ്ഡിതന്മാരുടെ അഭിപ്രായത്തിൽ, ‘ലോകമാന്യതയോ (رياء), സ്ത്രീ-പുരുഷ സംസര്‍ഗമോ (رفث), ദുര്‍വൃത്തിയോ (فسوق) ഇല്ലാത്ത ഹജ്ജ്’ ആണത്.

യാതൊരുവിധ പാപങ്ങളും കലരാത്ത ഹജ്ജ് എന്നും ഇതിന് വിവക്ഷയുണ്ട്.

ഹദീസുകളിൽ പറയപ്പെട്ട البِرِّ (പുണ്യം) എന്നതിന്റെ അർത്ഥം വിശദീകരിക്കുന്നതിലും, വലിയ പ്രതിഫലങ്ങൾ വാഗ്ദാനം ചെയ്യപ്പെട്ട ‘മബ്റൂറായ ഹജ്ജ്’ കൊണ്ട് ഉദ്ദേശിക്കുന്നത് എന്താണെന്ന് വ്യക്തമാക്കുന്നതിലും പണ്ഡിതന്മാരുടെ വിവരണങ്ങൾ വൈവിധ്യമാർന്നതാണ്.

قال ابن بطال رحمه الله : (والحجُّ المبرور) هو الذي لا رياء فيه ولا رفث ولا فسوق، ويكون بمال حلال.

ഇബ്നു ബത്വാൽ رحمه الله പറഞ്ഞു: മബ്റൂറായ ഹജ്ജ് എന്നാൽ: അതിൽ ലോകമാന്യതയോ, സ്ത്രീ-പുരുഷ സംസര്‍ഗമോ , ദുര്‍വൃത്തിയോ ഇല്ലാത്തതും, അത് ഹലാലായ (അനുവദനീയമായ) സമ്പാദ്യം കൊണ്ട് നിർവ്വഹിക്കപ്പെട്ടതുമാണ്. [شرح صحيح البخاري (4/435)]

وقال ابن عبد البرِّ رحمه الله: وأمَّا قوله الحجّ المبرور فهو الحجُّ المتقبَّل.

ഇബ്നു അബ്ദിൽ ബർറ് رحمه الله പറഞ്ഞു: മബ്റൂറായ ഹജ്ജ് എന്നതുകൊണ്ട് അർത്ഥമാക്കുന്നത് അല്ലാഹു സ്വീകരിച്ച ഹജ്ജ് എന്നാണ്. [الاستذكار (4/104).]

قال القاضي عياض رحمه الله: قال شَمْر: هو الذي لا يخالطه شيء من المأثم، كما قال تعالى: {الْحَجُّ أَشْهُرٌ مَعْلُومَاتٌ فَمَنْ فَرَضَ فِيهِنَّ الْحَجَّ فَلَا رَفَثَ وَلَا فُسُوقَ وَلَا جِدَالَ فِي الْحَجِّ }، ومنه: برَّت يمينه إذا سلِم من الحنث، وبرَّ بيْعهُ إذا سلِم من الخداع والخلابة، وقال الحربيُّ: بُرَّ حَجُّك – بضم الباء – وبَرَّ اللهُ حجَّك – بفتحها – إذا رجع مبروراً مأجوراً، وقيل: المبرور: المتقبَّل، وفي الحديث: سئل رسول الله ﷺ ما برّ الحجِّ؟ قال: «إطعام الطعام، وطيب الكلام»، فعلى هذا يكون من البرِّ الذي هو فعل الجميل فيه والبذل منه، ومنه برُّ الوالدين والمؤمنين، ويكون – أيضاً – في هذا كلِّه بمعنى الطَّاعة ويكون بمعنى الصِّدق، وضدّه الفجور، ومنه برَّت يمينه، فيكون الحجُّ المبرور الصَّادق الخالص لله تعالى على هذا.

ഖാളി ഇയാദ് رحمه الله പറഞ്ഞു:”ശംർ رحمه الله പറഞ്ഞു: യാതൊരുവിധ പാപങ്ങളും കലരാത്ത ഹജ്ജാണ് മബ്റൂറായ ഹജ്ജ്.” അല്ലാഹു പറഞ്ഞതുപോലെ: {ഹജ്ജ് കാലം അറിയപ്പെട്ട മാസങ്ങളാകുന്നു. ആ മാസങ്ങളില്‍ ആരെങ്കിലും ഹജ്ജ് കര്‍മ്മത്തില്‍ പ്രവേശിച്ചാല്‍ പിന്നീട് സ്ത്രീ-പുരുഷ സംസര്‍ഗമോ ദുര്‍വൃത്തിയോ തര്‍ക്കമോ  ഹജ്ജിനിടയില്‍ പാടുള്ളതല്ല 2/197}. ഇതിൽ നിന്നുള്ളതാണ് ‘പ്രതിജ്ഞ നിറവേറ്റി’ (برَّت يمينه) എന്ന പ്രയോഗം; അതായത്, ഒരാൾ തന്റെ സത്യം ലംഘിക്കുന്നതിൽ നിന്ന് സുരക്ഷിതനാകുമ്പോൾ, ഒരു കച്ചവടം വഞ്ചനയിൽ നിന്നും ചതിയിൽ നിന്നും മുക്തമാകുമ്പോഴാണ് അത് ‘പുണ്യകരമായ കച്ചവടം’ (برَّ بيْعهُ) ആയി മാറുന്നത്.

ഇമാം അൽ-ഹർബി رحمه الله പറഞ്ഞു: മബ്റൂറും മഅ്ജൂറും ആയ (ഹജ്ജ് ചെയ്ത്) ഒരാൾ മടങ്ങിവന്നാൽ, (അദ്ദേഹത്തിന് വേണ്ടി പ്രാർത്ഥിക്കുമ്പോൾ)  بُرَّ حَجُّك (താങ്കളുടെ ഹജ്ജ് പുണ്യകരമാകട്ടെ) എന്നും, بَرَّ اللهُ حجَّك (അല്ലാഹു താങ്കളുടെ ഹജ്ജ് പുണ്യകരമാകട്ടെ)  എന്നും പറയാവുന്നതാണ്. പറയപ്പെട്ടു: മബ്റൂറായത് എന്നാൽ: സ്വീകാര്യമായത്.

നബി ﷺ  ചോദിക്കപ്പെട്ടു: “ഹജ്ജിലെ പുണ്യം എന്നാൽ എന്താണ്?” നബി ﷺ പറഞ്ഞു: “ഭക്ഷണം നൽകലും നല്ല രീതിയിലുള്ള സംസാരവുമാണത്.”

അതനുസരിച്ച്, ഹജ്ജിലെ പുണ്യം (البِرِّ) എന്നത് അതിൽ ഉൾക്കൊള്ളുന്ന സൽപ്രവൃത്തികളും, മറ്റുള്ളവർക്കായി ചെയ്യുന്ന ഔദാര്യവുമാണ്. മാതാപിതാക്കളോടും വിശ്വാസികളോടും കാണിക്കുന്ന പുണ്യം ഇതിന്റെ ഭാഗമാണ്. കൂടാതെ, ഇതെല്ലാം ‘അനുസരണം’ (الطاعة) എന്നും ‘സത്യസന്ധത’ (الصدق) എന്നുമുള്ള അർത്ഥങ്ങളിലും വരുന്നു. ഇതിന്റെ വിപരീത പദമാണ് ‘അധർമ്മം’ (الفجور). ഒരാൾ തന്റെ സത്യം പാലിച്ചു എന്ന് പറയുന്നതും (برَّت يمينه) ഇതിൽ നിന്നുള്ളതാണ്. അതിനാൽ, ഈ പറഞ്ഞ കാര്യങ്ങളുടെ അടിസ്ഥാനത്തിൽ ‘മബ്റൂറായ ഹജ്ജ്’ എന്നാൽ: അല്ലാഹുവിന് വേണ്ടി മാത്രമായി (ഇഖ്‌ലാസ്സോടെ) നിർവ്വഹിക്കപ്പെട്ട സത്യസന്ധമായ ഹജ്ജ് എന്നാണ് അർത്ഥമാക്കുന്നത്.” [ إكمال المعلم (1/347).]

عن ثور بن يزيد رحمه الله قال: من أمَّ هذا البيت ولم يكن فيه ثلاث خصال لم يسلم له حجُّه؛ من لم يكن له حلم يضبط به جهلَه، وورع عمَّا حرَّم الله عليه، وحسن الصحبة لمَن صَحِبه.

ഥൗർ ബ്നു യസീദ് رحمه الله പറഞ്ഞു: “മൂന്ന് കാര്യങ്ങൾ ഒരാളിൽ ഇല്ലെങ്കിൽ, ഈ വീടിനെ (കഅ്ബയെ) ലക്ഷ്യം വെച്ച് വരുന്നവന്റെ ഹജ്ജ് സുരക്ഷിതമായിരിക്കില്ല : തന്റെ വിവരക്കേടുകളെ നിയന്ത്രിക്കാൻ കഴിയുന്ന വിവേകം (حلم), അല്ലാഹു നിഷിദ്ധമാക്കിയ കാര്യങ്ങളിൽ നിന്ന് വിട്ടുനിൽക്കാനുള്ള സൂക്ഷ്മത (ورع). തന്നോടൊപ്പമുള്ളവരോടുള്ള സൽസ്വഭാവം. [ الاستذكار لابن عبد البر (4/105)، وانظر: الحلم لابن أبي الدنيا رقم(53).]

قال النّووي رحمه الله: الأصحّ الأشهر أنَّ المبرور هو الذي لا يخالطه إثمٌ، مأخوذ من البِرِّ وهو الطَّاعة، وقيل: هو المقبول.

ഇമാം നവവി رحمه الله പറഞ്ഞു: യാതൊരുവിധ പാപങ്ങളും കലരാത്ത ഹജ്ജാണ് മബ്റൂറായ (ഹജ്ജ്) എന്നതാണ് ഏറ്റവും ശരിയും പ്രശസ്തവുമായ അഭിപ്രായം. ‘ബിർ’ (البِرِّ) എന്ന പദത്തിൽ നിന്നാണ് ഇത് സ്വീകരിച്ചിട്ടുള്ളത്, ഇതിന്റെ അർത്ഥം ‘അനുസരണം’ (الطَّاعة) എന്നാണ്. അതല്ല, ‘അല്ലാഹു സ്വീകരിച്ച ഹജ്ജ്’ (المقبول) എന്നാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്നും പറയപ്പെട്ടിട്ടുണ്ട്. [المنهاج شرح صحيح مسلم بن الحجاج (9/118-119).]

قال القرطبي رحمه الله: «وقال الفقهاء: الحجُّ المبرور هو الذي لم يُعصَ الله تعالى فيه أثناء أدائه، وقال الفرَّاء: هو الذي لم يُعص الله سبحانه بعده، ذكر القولين ابن العربي رحمه الله، قلت -القائل القرطبي-: الحجُّ المبرور هو الذي لم يُعص الله سبحانه فيه، لا بعده، قال الحسن: الحجُّ المبرور هو أن يرجع صاحبُه زاهدا في راغبا في الآخرة، وقيل غير هذا

ഇമാം ഖുർതുബി رحمه الله പറഞ്ഞു: “കർമ്മശാസ്ത്ര പണ്ഡിതന്മാർ  പറഞ്ഞു: ഹജ്ജ് കർമ്മങ്ങൾ നിർവ്വഹിച്ചുകൊണ്ടിരിക്കുന്ന സമയത്ത് അല്ലാഹുവിനോട് യാതൊരുവിധ അനുസരണക്കേടും (പാപങ്ങളും) കാണിക്കാത്ത ഹജ്ജാണ് മബ്റൂറായ ഹജ്ജ്.

ഇമാം ഫര്‍റാഅ് رحمه الله പറഞ്ഞു: ഹജ്ജിന് ശേഷം അല്ലാഹുവിനോട് അനുസരണക്കേട് കാണിക്കാത്ത ഹജ്ജാണ് മബ്റൂറായ ഹജ്ജ്.

ഇബ്നുൽ അറബി رحمه الله ഈ രണ്ട് അഭിപ്രായങ്ങളും ഉദ്ധരിച്ചിട്ടുണ്ട്.

ഞാൻ (ഇമാം ഖുർതുബി) പറയുന്നു: ഹജ്ജ് നിർവ്വഹിക്കുന്ന വേളയിലും അതിന് ശേഷവും അല്ലാഹുവിനോട് അനുസരണക്കേട് കാണിക്കാത്ത ഹജ്ജാണ് മബ്റൂറായ ഹജ്ജ്.

ഹസനുൽ ബസ്വരി رحمه الله പറഞ്ഞു: ഹജ്ജ് കഴിഞ്ഞ് മടങ്ങുന്ന ആൾ ദുൻയാവിനോടുള്ള അമിത താല്പര്യം വെടിയുന്നവനായും, പരലോക വിജയത്തിൽ താല്പര്യമുള്ളവനായും മാറുക എന്നതാണ് മബ്റൂറായ ഹജ്ജ്. ഇതുകൂടാതെ മറ്റ് അഭിപ്രായങ്ങളും പറയപ്പെട്ടിട്ടുണ്ട്. [الجامع لأحكام القرآن (2/408).]

മബ്റൂറായ ഹജ്ജിനെ വിശദീകരിക്കുന്നതിൽ പണ്ഡിതന്മാർ നൽകിയ ഈ വിവരണങ്ങളെല്ലാം തന്നെ പരസ്പരബന്ധിതമായ ആശയം നൽകുന്നവയുമാണ്. അതുകൊണ്ടാണ് അബൂ അബ്ബാസ് അൽ-ഖുർതുബി رحمه الله ഇപ്രകാരം പറഞ്ഞത്:

وهذه الأقوال كلّها متقاربة المعنى، وهو: أنَّه الحجُّ الذي وفِّيت أحكامه، ووقع موافقًا لما طُلب من المكلَّف على الوجه الأكمل، والله تعالى أعلم.

ഈ അഭിപ്രായങ്ങളെല്ലാം തന്നെ ആശയപരമായി പരസ്പരം അടുത്തുനിൽക്കുന്നവയാണ്. അതായത്: അത് ഹജ്ജിന്റെ നിയമങ്ങൾ (أحكام) പൂർണ്ണമായി പാലിക്കപ്പെട്ടതും, ഉത്തരവാദിത്തപ്പെട്ട വ്യക്തിയിൽ നിന്ന് ആവശ്യപ്പെട്ട പ്രകാരം ഏറ്റവും പരിപൂർണ്ണമായ രീതിയിൽ നിര്‍വ്വഹിച്ച ഹജ്ജാണ് മബ്റൂറായ ഹജ്ജ്. അല്ലാഹുവാണ് ഏറ്റവും നന്നായി അറിയുന്നവൻ.. [لمفهم لما أشكل من تلخيص كتاب مسلم (3/382).]

മബ്റൂറായ ഹജ്ജിന്റെ പ്രധാന ഗുണങ്ങൾ

ഒരു ഹജ്ജ് മബ്റൂറായ ഹജ്ജ് ആയിത്തീരുന്നതിനും, അതുവഴി ഹജ്ജിന്റെ പുണ്യം  സാക്ഷാത്കരിക്കരിക്കുന്നതിനും ആവശ്യമായ ചില സവിശേഷതകളെക്കുറിച്ച് ഖുർആനിൽ നിന്നും പ്രവാചകചര്യയിൽ നിന്നുമുള്ള തെളിവുകൾ സൂചിപ്പിക്കുന്നുണ്ട്. അവയെ കുറിച്ച് സൂചിപ്പിക്കുന്നു:

ഒന്നാമത്തേത്: ഹജ്ജ് അല്ലാഹുവിന് വേണ്ടി ഇഖ്‌ലാസോടെ നിര്‍വ്വഹിക്കുക. അതായത്, അല്ലാഹുവിന്റെ തൃപ്തി മാത്രമായിരിക്കണം അത് കൊണ്ട് ആഗ്രഹിക്കേണ്ടത്. കാരണം, ഹജ്ജ് എന്നത് അല്ലാഹുവിലേക്ക് അടുപ്പിക്കുന്ന ഏറ്റവും മഹത്തായ ആരാധനകളിൽ ഒന്നാണ്. ദീനിലെ അടിസ്ഥാനപരമായ ആരാധനകളിൽ പെട്ട ഒന്നാണത്. മറ്റേതൊരു ആരാധനയിലുമെന്നപോലെ, ഇത് ചെയ്യുന്നവനും അല്ലാഹുവിന്റെ തൃപ്തി മാത്രമേ ഉദ്ദേശിക്കാവൂ എന്നത് ഇതിൽ നിബന്ധനയാണ്. അതിനാലാണ് അല്ലാഹു ഇപ്രകാരം പറഞ്ഞത്:

وَلِلَّهِ عَلَى ٱلنَّاسِ حِجُّ ٱلْبَيْتِ مَنِ ٱسْتَطَاعَ إِلَيْهِ سَبِيلًا

ആ മന്ദിരത്തില്‍ എത്തിച്ചേരാന്‍ കഴിവുള്ള മനുഷ്യര്‍ അതിലേക്ക് ഹജ്ജ് തീര്‍ത്ഥാടനം നടത്തല്‍ അവര്‍ക്ക് അല്ലാഹുവോടുള്ള ബാധ്യതയാകുന്നു. (ഖു൪ആന്‍: 3/97)

وَأَتِمُّوا۟ ٱلْحَجَّ وَٱلْعُمْرَةَ لِلَّهِ ۚ

നിങ്ങള്‍ അല്ലാഹുവിന് വേണ്ടി ഹജ്ജും ഉംറഃയും പൂര്‍ണ്ണമായി നിര്‍വഹിക്കുക.(ഖു൪ആന്‍: 2/196)

ഹജ്ജിന്റെ തുടക്കം മുതൽ ഒടുക്കം വരെ ഇഖ്‌ലാസ് കാത്തുസൂക്ഷിക്കുക എന്നത് അത്യന്തം അമൂല്യമായ ഒരു കാര്യവും മഹത്തായൊരു ലക്ഷ്യവുമാണ്. നമ്മുടെ മാതൃകയായ പ്രവാചകൻ ﷺ ഹജ്ജിനായി ഇഹ്‌റാം കെട്ടി പ്രവേശിച്ചപ്പോൾ ഇപ്രകാരം പ്രാർത്ഥിക്കുകയുണ്ടായി:

اللَّهُمَّ حِجَّةٌ لاَ رِيَاءَ فِيهَا وَلاَ سُمْعَةَ

അല്ലാഹുവേ, ഇത് ലോകമാന്യമോ, പ്രശസ്തിയോ ഇല്ലാത്ത ഒരു ഹജ്ജാക്കി മാറ്റേണമേ. (ഇബ്നുമാജ:2890)

കാരണം ലോകമാന്യവും, പ്രശസ്തി ആഗ്രഹിക്കലും ഇഖ്‌ലാസിന്  കോട്ടം വരുത്തുന്ന കാര്യങ്ങളാണ്. ഒരു കർമ്മം തികച്ചും ശുദ്ധവും നിർമ്മലവുമായാൽ മാത്രമേ അല്ലാഹു അത് സ്വീകരിക്കുകയുള്ളൂ.ഒരു ഖുദ്‌സിയായ ഹദീസിൽ അല്ലാഹു ഇപ്രകാരം അരുളിയതുപോലെ:

أَنَا أَغْنَى الشَّرَكَاءِ عَنْ الشَّرْكِ مَنْ عَمِلَ عَمَلًا أَشْرَكَ فِيهِ مَعِي غَيْرِي تَرَكْتُهُ وَشِرْكَهُ.

പങ്കുചേർക്കുന്നവരുടെ പങ്കുചേർക്കലുകളിൽ (ശിർക്ക്) നിന്നും ഞാൻ ഐശ്വര്യമുള്ളവൻ (ആവശ്യമില്ലാത്തവൻ) ആകുന്നു. ആരെങ്കിലും ഒരു കർമ്മം ചെയ്യുകയും, അതിൽ എന്നോടൊപ്പം മറ്റൊരാളെക്കൂടി പങ്കുചേർക്കുകയും ചെയ്താൽ, അവനെയും അവന്റെ ആ പങ്കുചേർക്കലിനെയും ഞാൻ ഉപേക്ഷിക്കുന്നതാണ്. (മുസ്ലിം:2985)

ഇതിൽ الرِّياء എന്നത് പ്രവർത്തികളുമായും السُّمعة എന്നത് വാക്കുകളുമായും ബന്ധപ്പെട്ടതാണ്.

مَّن كَانَ يُرِيدُ ٱلْعَاجِلَةَ عَجَّلْنَا لَهُۥ فِيهَا مَا نَشَآءُ لِمَن نُّرِيدُ ثُمَّ جَعَلْنَا لَهُۥ جَهَنَّمَ يَصْلَىٰهَا مَذْمُومًا مَّدْحُورًا ‎﴿١٨﴾‏ وَمَنْ أَرَادَ ٱلْـَٔاخِرَةَ وَسَعَىٰ لَهَا سَعْيَهَا وَهُوَ مُؤْمِنٌ فَأُو۟لَٰٓئِكَ كَانَ سَعْيُهُم مَّشْكُورًا ‎﴿١٩﴾

ക്ഷണികമായതിനെ (ഇഹലോകത്തെ) യാണ് വല്ലവരും ഉദ്ദേശിക്കുന്നതെങ്കില്‍ അവര്‍ക്ക് അഥവാ (അവരില്‍ നിന്ന്‌) നാം ഉദ്ദേശിക്കുന്നവര്‍ക്ക് നാം ഉദ്ദേശിക്കുന്നത് ഇവിടെ വെച്ച് തന്നെ വേഗത്തില്‍ നല്‍കുന്നതാണ്‌. പിന്നെ നാം അങ്ങനെയുള്ളവന്ന് നല്‍കുന്നത് നരകമായിരിക്കും. അപമാനിതനും പുറന്തള്ളപ്പെട്ടവനുമായിക്കൊണ്ട് അവന്‍ അതില്‍ കടന്നെരിയുന്നതാണ്‌. ആരെങ്കിലും പരലോകം ഉദ്ദേശിക്കുകയും, സത്യവിശ്വാസിയായിക്കൊണ്ട് അതിന്നു വേണ്ടി അതിന്‍റെതായ പരിശ്രമം നടത്തുകയും ചെയ്യുന്ന പക്ഷം അത്തരക്കാരുടെ പരിശ്രമം പ്രതിഫലാര്‍ഹമായിരിക്കും. (ഖു൪ആന്‍: 17/18-19)

അല്ലാഹു ഒരു കർമ്മം ചെയ്യുന്നവന്റെ കർമ്മത്തിന് നന്ദി കാണിക്കുന്നത് (അഥവാ പ്രതിഫലം നൽകുന്നത്) ഈ മൂന്ന് കാര്യങ്ങളുണ്ടെങ്കിൽ മാത്രമാണ്. അതിനാൽ തന്നെ, അല്ലാഹു ഹജ്ജ് ചെയ്യാൻ ഭാഗ്യം നൽകിയ ഒരാൾ തന്റെ എല്ലാ വാക്കുകളിലും പ്രവർത്തികളിലും ഇഖ്‌ലാസ് കാത്തുസൂക്ഷിക്കൽ നിർബന്ധമാണ്. അല്ലാഹുവിന്റെ തൃപ്തി മാത്രം ഉദ്ദേശിച്ചുകൊണ്ടായിരിക്കണം അവ നിർവ്വഹിക്കേണ്ടത്. ഒരാൾ തൽബിയ്യത്ത് ചൊല്ലുമ്പോഴോ, തക്ബീർ ചൊല്ലുമ്പോഴോ, തസ്ബീഹ് ചൊല്ലുമ്പോഴോ, തഹ്‌ലീൽ ചൊല്ലുമ്പോഴോ, പ്രാർത്ഥിക്കുമ്പോഴോ, ഖുർആൻ പാരായണം ചെയ്യുമ്പോഴോ, ത്വവാഫോ സഅ്‌യോ ചെയ്യുമ്പോഴോ ഇതെല്ലാം അല്ലാഹുവിനോടുള്ള ഇഖ്‌ലാസ്സോടെ ആയിരിക്കണം. ലോകമാന്യവും (രിയാഅ്), പ്രശസ്തി ആഗ്രഹിക്കലും, ആരാധനകൾ വഴി ദുനിയാവിലെ നേട്ടങ്ങൾ ലക്ഷ്യം വെക്കലും പൂർണ്ണമായും വർജ്ജിക്കേണ്ടതാണ്.

അതിനാലാണ് ജാബിർ رَضِيَ اللَّهُ عَنْهُ നബി ﷺ യുടെ ഹജ്ജിനെക്കുറിച്ച് വിവരിച്ചപ്പോൾ ഇപ്രകാരം പറഞ്ഞത്:

فَأَهَلَّ بِالتَّوْحِيدِ ‏: لَبَّيْكَ اللَّهُمَّ لَبَّيْكَ لَبَّيْكَ لاَ شَرِيكَ لَكَ لَبَّيْكَ إِنَّ الْحَمْدَ وَالنِّعْمَةَ لَكَ وَالْمُلْكَ لاَ شَرِيكَ لَكَ

അദ്ദേഹം (നബി ﷺ) തൗഹീദ് കൊണ്ട് ശബ്ദമുയർത്തി :അല്ലാഹുവേ, നിന്റെ വിളിക്കിതാ ഞാന്‍ ഉത്തരം ചെയ്തു വന്നെത്തിയിരിക്കുന്നു. യാതൊരു പങ്കുകാരനുമില്ലാത്ത നിന്റെ വിളിക്കിതാ ഞാന്‍ ഉത്തരം ചെയ്തിരിക്കുന്നു. എല്ലാ സ്തുതിയും അനുഗ്രഹവും നിനക്കാണ്. രാജാധികാരവും നിനക്കുതന്നെ നിനക്കാരും പങ്കുകാരില്ല. (മുസ്‌ലിം 1218)

ഈ മഹത്തായ വാക്കുകൾ അല്ലാഹുവിനുള്ള തൗഹീദിന്റെയും  ഇഖ്‌ലാസ്സിന്റെയും വചനങ്ങളാണ്; ശിർക്കിൽ നിന്നുള്ള മോചനവുമാണ്. അതിനാൽ, ഈ മഹത്തായ വാക്കുകൾ കൊണ്ട് തൽബിയ്യത്ത് ചൊല്ലാൻ അല്ലാഹു ഭാഗ്യം നൽകിയ ഒരാൾ, അതിന്റെ അർത്ഥങ്ങളും താൽപ്പര്യങ്ങളും മനസ്സിലാക്കേണ്ടതുണ്ട്. ആ വചനങ്ങൾ വിരൽചൂണ്ടുന്ന തൗഹീദ് ജീവിതത്തിൽ പകർത്താൻ അദ്ദേഹം പരിശ്രമിക്കണം. തന്റെ മതം അല്ലാഹുവിന് മാത്രമായി സമർപ്പിക്കുന്നവനായിരിക്കണം അദ്ദേഹം. അല്ലാഹുവിനോടല്ലാതെ അദ്ദേഹം ചോദിക്കരുത്, അല്ലാഹുവിനോടല്ലാതെ അദ്ദേഹം സഹായം തേടരുത് (ഇസ്തിഗാസ), അല്ലാഹുവിൽ അല്ലാതെ അദ്ദേഹം ഭരമേൽപ്പിക്കരുത് (തവക്കുൽ), അല്ലാഹുവിന് വേണ്ടിയല്ലാതെ അദ്ദേഹം ബലിയറുക്കരുത്, അല്ലാഹുവിനല്ലാതെ അദ്ദേഹം നേർച്ചകൾ അർപ്പിക്കുകയും ചെയ്യരുത്.

قُلْ إِنَّ صَلَاتِى وَنُسُكِى وَمَحْيَاىَ وَمَمَاتِى لِلَّهِ رَبِّ ٱلْعَٰلَمِينَ ‎﴿١٦٢﴾‏ لَا شَرِيكَ لَهُۥ ۖ وَبِذَٰلِكَ أُمِرْتُ وَأَنَا۠ أَوَّلُ ٱلْمُسْلِمِينَ ‎﴿١٦٣﴾

പറയുക: തീര്‍ച്ചയായും എന്‍റെ പ്രാര്‍ത്ഥനയും, എന്‍റെ ആരാധനാകര്‍മ്മങ്ങളും, എന്‍റെ ജീവിതവും, എന്‍റെ മരണവും ലോകരക്ഷിതാവായ അല്ലാഹുവിന്നുള്ളതാകുന്നു.  അവന്ന് പങ്കുകാരേയില്ല. അപ്രകാരമാണ് ഞാന്‍ കല്‍പിക്കപ്പെട്ടിരിക്കുന്നത്‌. (അവന്ന്‌) കീഴ്പെടുന്നവരില്‍ ഞാന്‍ ഒന്നാമനാണ്‌. (ഖു൪ആന്‍: 6/162-163)

രണ്ടാമത്തേത്: ഹജ്ജ് പ്രവാചകചര്യയ്ക്ക് (സുന്നത്ത്) അനുസൃതമായിരിക്കുക. ഹജ്ജിന്റെ ഓരോ കർമ്മങ്ങളും സുന്നത്തിന് അനുയോജ്യമാവുക എന്നത് ഹജ്ജ് മബ്റൂർ ആകുന്നതിനുള്ള ലക്ഷണങ്ങളിൽ പെട്ടതാണ്.  ജാബിർ رَضِيَ اللَّهُ عَنْهُ നിവേദനം ചെയ്ത ഹദീസിൽ നബി ﷺ ഇപ്രകാരം അരുളിയിട്ടുണ്ട്:

لِتَأْخُذُوا مَنَاسِكَكُمْ

നിങ്ങൾ നിങ്ങളുടെ ഹജ്ജ് കർമ്മങ്ങൾ എന്നിൽ നിന്ന് പഠിക്കുക. (മുസ്ലിം:1297)

ഇഹലോകത്തെയും പരലോകത്തെയും വിജയവും സൗഭാഗ്യവും നബി ﷺയുടെ മാർഗ്ഗനിർദ്ദേശങ്ങൾ പിന്തുടരുന്നതിലും അവിടുത്തെ ചര്യകൾ (സുന്നത്ത്) പാലിക്കുന്നതിലുമാണെന്ന് ഹാജി മനസ്സിലാക്കേണ്ടതുണ്ട്. മുസ്‌ലിമിനും അല്ലാഹുവിന്റെ ഭവനം സന്ദർശിച്ച് ഹജ്ജും ഉംറയും നിർവ്വഹിക്കുന്നവർക്കും വലിയ ഉപകാരപ്രദമായ രണ്ട് മുൻഗാമികളുടെ വചനങ്ങളെ നമുക്ക് ചിന്തിച്ചുനോക്കാം. നബി ﷺയെ പിന്തുടർന്നുകൊണ്ട് ഹജറുൽ അസ്‌വദ് സ്പർശിക്കുന്നതും ചുംബിക്കുന്നതും, അതുപോലെ റുക്നുൽ യമാനി സ്പർശിക്കുന്നതുമായി ബന്ധപ്പെട്ടതാണ് ഇവ രണ്ടും.

1) ബുഖാരിയിലും മുസ്‌ലിമിലും ഉമർ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് ഉദ്ധരിക്കപ്പെട്ടതാണ്. അദ്ദേഹം ഹജറുൽ അസ്‌വദ് ചുംബിച്ചുകൊണ്ട് ചുറ്റുമുള്ളവർക്ക് കേൾക്കാൻ പാകത്തിൽ ഇപ്രകാരം പറഞ്ഞു:

إِنِّي أَعْلَمُ أَنَّكَ حَجَرٌ لاَ تَضُرُّ وَلاَ تَنْفَعُ، وَلَوْلاَ أَنِّي رَأَيْتُ النَّبِيَّ صلى الله عليه وسلم يُقَبِّلُكَ مَا قَبَّلْتُكَ‏

തീർച്ചയായും നീ ഉപദ്രവിക്കാനോ ഉപകരിക്കാനോ കഴിയാത്ത വെറുമൊരു കല്ലാണെന്ന് എനിക്കറിയാം. നബി ﷺ നിന്നെ ചുംബിക്കുന്നത് ഞാൻ കണ്ടിട്ടില്ലായിരുന്നുവെങ്കിൽ ഞാൻ നിന്നെ ചുംബിക്കുമായിരുന്നില്ല. (ബുഖാരി:1597)

ഒന്നാമത്തെ ഉദ്ധരണിയിലെ ‘നബി ﷺ നിന്നെ ചുംബിക്കുന്നത് ഞാൻ കണ്ടിട്ടില്ലായിരുന്നുവെങ്കിൽ ഞാൻ നിന്നെ ചുംബിക്കുമായിരുന്നില്ല’ എന്ന അദ്ദേഹത്തിന്റെ വാക്ക്, പ്രവാചകനെ പിന്തുടരുക (ഇത്തിബാഅ്) എന്ന വശത്തെ ശരിവെക്കുന്നതാണ്. ആരാധനാകർമ്മങ്ങളെല്ലാം ‘തൗഖീഫിയ്യ’ (പ്രമാണങ്ങളെ മാത്രം ആസ്പദമാക്കിയുള്ളത്) ആണെന്നും, നബി ﷺയിൽ നിന്നുള്ള സ്ഥിരപ്പെട്ട തെളിവോ മാർഗ്ഗനിർദ്ദേശമോ ഇല്ലാതെ അതിൽ ഒന്നുംതന്നെ ചെയ്യാൻ പാടില്ലെന്നും ഇത് വ്യക്തമാക്കുന്നു. അതിനാൽ, ഹജറുൽ അസ്‌വദ് ചുംബിക്കുന്നത് പ്രവാചകനെ പിന്തുടരുന്നതിനും അവിടുത്തെ മാതൃകയാക്കുന്നതിനും വേണ്ടിയാണ്. അല്ലാഹു പറഞ്ഞതുപോലെ:

لَّقَدْ كَانَ لَكُمْ فِى رَسُولِ ٱللَّهِ أُسْوَةٌ حَسَنَةٌ لِّمَن كَانَ يَرْجُوا۟ ٱللَّهَ وَٱلْيَوْمَ ٱلْـَٔاخِرَ وَذَكَرَ ٱللَّهَ كَثِيرًا

തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്‍റെ ദൂതനില്‍ ഉത്തമമായ മാതൃകയുണ്ട്‌. അതായത് അല്ലാഹുവെയും അന്ത്യദിനത്തെയും പ്രതീക്ഷിച്ചു കൊണ്ടിരിക്കുകയും, അല്ലാഹുവെ ധാരാളമായി ഓര്‍മിക്കുകയും ചെയ്തു വരുന്നവര്‍ക്ക്‌. (ഖു൪ആന്‍ :33/21)

മൂന്നാമത്തേത്: മബ്റൂറായ ഹജ്ജിന്റെ അടയാളങ്ങളിൽ ഒന്നാണ്, ഹജ്ജ് ചെയ്യുന്ന വ്യക്തി തന്നിൽ അല്ലാഹുവിനോടുള്ള തഖ്‌വ സാക്ഷാത്കരിക്കാനായി പരിശ്രമിക്കുക എന്നത്. അല്ലാഹു പറയുന്നു:

قَالَ إِنَّمَا يَتَقَبَّلُ ٱللَّهُ مِنَ ٱلْمُتَّقِينَ

അവന്‍ പറഞ്ഞു: തഖ്‌വയുള്ളവരില്‍ (അല്ലാഹുവിനെ സൂക്ഷിച്ച് ജീവിക്കുന്നവരില്‍) നിന്നു മാത്രമേ അല്ലാഹു (ക൪മ്മങ്ങള്‍) സ്വീകരിക്കുകയുള്ളൂ. (ഖു൪ആന്‍: 5 /27)

ഹജ്ജിനെ സംബന്ധിച്ച ഖുർആൻ വചനങ്ങൾ എണ്ണത്തിൽ കുറവാണെങ്കിലും, അല്ലാഹു അതിൽ തഖ്‌വയെക്കുറിച്ച്  ധാരാളമായി ഉപദേശിച്ചിട്ടുണ്ട്. കാരണം, ഹജ്ജിന്റെ യഥാർത്ഥ ലക്ഷ്യത്തെയും അർത്ഥത്തെയും കുറിച്ച് ശരിയായ ബോധമുണ്ടെങ്കിൽ, മറ്റൊന്നിനും കഴിയാത്ത വിധം തഖ്‌വ ഉണ്ടാക്കിയെടുക്കാനുള്ള സാഹചര്യങ്ങൾ ഹജ്ജിലുണ്ട്. സൂറത്തുൽ ബഖറയിലെ ഹജ്ജിനെ സംബന്ധിച്ച വചനങ്ങളിൽ അല്ലാഹുവിനോടുള്ള തഖ്‌വ പാലിക്കണമെന്ന ഉപദേശം ആവർത്തിച്ചു വന്നിട്ടുണ്ട്.

وَٱتَّقُوا۟ ٱللَّهَ وَٱعْلَمُوٓا۟ أَنَّ ٱللَّهَ شَدِيدُ ٱلْعِقَابِ

നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും, അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാണെന്ന് മനസ്സിലാക്കുകയും ചെയ്യുക. (ഖു൪ആന്‍: 2/196)

وَتَزَوَّدُوا۟ فَإِنَّ خَيْرَ ٱلزَّادِ ٱلتَّقْوَىٰ ۚ وَٱتَّقُونِ يَٰٓأُو۟لِى ٱلْأَلْبَٰبِ

(ഹജ്ജിനു പോകുമ്പോള്‍) നിങ്ങള്‍ യാത്രയ്ക്കുവേണ്ട വിഭവങ്ങള്‍ ഒരുക്കിപ്പോകുക. എന്നാല്‍ യാത്രയ്ക്കു വേണ്ട വിഭവങ്ങളില്‍ ഏറ്റവും ഉത്തമമായത് സൂക്ഷ്മതയാകുന്നു. ബുദ്ധിശാലികളേ, നിങ്ങളെന്നെ സൂക്ഷിച്ച് ജീവിക്കുക. (ഖു൪ആന്‍:2/197)

وَٱتَّقُوا۟ ٱللَّهَ وَٱعْلَمُوٓا۟ أَنَّكُمْ إِلَيْهِ تُحْشَرُونَ

നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും അവങ്കലേക്ക് നിങ്ങള്‍ ഒരുമിച്ചുകൂട്ടപ്പെടുമെന്ന് മനസ്സിലാക്കുകയും ചെയ്യുക. (ഖു൪ആന്‍:2/203)

ذَٰلِكَ وَمَن يُعَظِّمْ شَعَٰٓئِرَ ٱللَّهِ فَإِنَّهَا مِن تَقْوَى ٱلْقُلُوبِ

അത് (നിങ്ങള്‍ ഗ്രഹിക്കുക.) വല്ലവനും അല്ലാഹുവിന്‍റെ മതചിഹ്നങ്ങളെ ആദരിക്കുന്ന പക്ഷം തീര്‍ച്ചയായും അത് ഹൃദയങ്ങളിലെ ധര്‍മ്മനിഷ്ഠയില്‍ നിന്നുണ്ടാകുന്നതത്രെ. (ഖു൪ആന്‍:22/32)

لَن يَنَالَ ٱللَّهَ لُحُومُهَا وَلَا دِمَآؤُهَا وَلَٰكِن يَنَالُهُ ٱلتَّقْوَىٰ مِنكُمْ

അവയുടെ മാംസമോ രക്തമോ അല്ലാഹുവിങ്കല്‍ എത്തുന്നതേയില്ല. എന്നാല്‍ നിങ്ങളുടെ ധര്‍മ്മനിഷ്ഠയാണ് അവങ്കല്‍ എത്തുന്നത്‌. (ഖു൪ആന്‍:22/37)

അതിനാൽ, ഹജ്ജ് കഴിഞ്ഞ് മടങ്ങുന്ന ഒരാൾ ഏറ്റവും ഉത്തമമായ വിഭവമായ ‘തഖ്‌വ’ പാഥേയമായി സ്വീകരിച്ചുകൊണ്ട് മടങ്ങുന്നത് അങ്ങേയറ്റം ഉചിതമാണ്. ഹജ്ജിന്റെ വചനങ്ങളിൽ തഖ്‌വയെക്കുറിച്ചുള്ള അല്ലാഹുവിന്റെ ആവർത്തിച്ചുള്ള ഉപദേശങ്ങളും, ബുദ്ധിമാന്മാരോട് തന്നോട് തഖ്‌വ പാലിക്കുന്നതിനുള്ള അവന്റെ ആഹ്വാനവും സൂചിപ്പിക്കുന്നത്; ബുദ്ധിയുള്ളവർ തങ്ങൾക്ക് ഹജ്ജ് ചെയ്യാനുള്ള ഭാഗ്യം ലഭിക്കുമ്പോൾ തഖ്‌വ കൈവരിക്കുക എന്നത് തങ്ങളുടെ ഹജ്ജിന്റെ ലക്ഷ്യമാക്കണമെന്നാണ്. ആ മഹത്തായ കർമ്മങ്ങളിൽ തങ്ങളുടെ ബുദ്ധിയും ചിന്തയും ഉപയോഗപ്പെടുത്തി അല്ലാഹുവിനോടുള്ള തഖ്‌വ നേടിയെടുക്കാൻ അവർ പരിശ്രമിക്കണം. തീർച്ചയായും ഹജ്ജ് തഖ്‌വയുടെ വലിയൊരു പാഠശാലയും അതിലേക്കുള്ള വലിയൊരു കവാടവുമാണ്. ഹജ്ജിലെ കർമ്മങ്ങൾ തഖ്‌വ സാക്ഷാത്കരിക്കാനുള്ള ഏറ്റവും വലിയ സഹായികളാണ്. കാരണം, ഹജ്ജ് കർമ്മങ്ങളിൽ മനസ്സിനുള്ള പരിശീലനമുണ്ട്; അല്ലാഹുവിനെ അനുസരിക്കുന്നതിലും അവന് ഇബാദത്ത് ചെയ്യുന്നതിലും, ഹജ്ജിന് മുമ്പ് ജീവിതത്തിൽ ഉണ്ടായിരുന്ന വീഴ്ചകളിൽ നിന്ന് അകന്നുനിൽക്കാനും അത് മനുഷ്യനെ ശീലിപ്പിക്കുന്നു.

നാലാമത്തേത്:ലൈംഗികമായ / അശ്ലീലമായ കാര്യങ്ങളിൽ നിന്നും വിട്ടുനിൽക്കുക

ലൈംഗികതയുമായി ബന്ധപ്പെട്ട സംസാരങ്ങളിൽ നിന്നും പ്രവൃത്തികളിൽ നിന്നും  ഹാജി പൂർണ്ണമായും വിട്ടുനിൽക്കുക. ലൈംഗിക ബന്ധത്തെക്കുറിച്ചോ അതിലേക്ക് നയിക്കുന്ന മുന്നോടികളായ കാര്യങ്ങളെക്കുറിച്ചോ ഉള്ള സംസാരങ്ങളും ഇതിൽ ഉൾപ്പെടുന്നു. അല്ലാഹു  പറഞ്ഞതുപോലെ:

ٱلْحَجُّ أَشْهُرٌ مَّعْلُومَٰتٌ ۚ فَمَن فَرَضَ فِيهِنَّ ٱلْحَجَّ فَلَا رَفَثَ وَلَا فُسُوقَ وَلَا جِدَالَ فِى ٱلْحَجِّ ۗ

ഹജ്ജ് കാലം അറിയപ്പെട്ട മാസങ്ങളാകുന്നു. ആ മാസങ്ങളില്‍ ആരെങ്കിലും ഹജ്ജ് കര്‍മ്മത്തില്‍ പ്രവേശിച്ചാല്‍ പിന്നീട് സ്ത്രീ-പുരുഷ സംസര്‍ഗമോ ദുര്‍വൃത്തിയോ വഴക്കോ ഹജ്ജിനിടയില്‍ പാടുള്ളതല്ല. (ഖു൪ആന്‍:2/197)

أي: يجب أن تعظموا الإحرام بالحجِّ، وخصوصا الواقع في أشهره، وتصونوه عن كلِّ ما يفسده أو ينقصه، من الرَّفث وهو الجماع ومقدِّماته الفعليَّة والقوليَّة، خصوصا عند النِّساء بحضرتهن.

അതായത്: ഹജ്ജിനായുള്ള ഇഹ്‌റാമിനെ നിങ്ങൾ ബഹുമാനിക്കൽ അനിവാര്യമാണ്, പ്രത്യേകിച്ച് ഹജ്ജിന്റെ മാസങ്ങളിൽ. അതിനെ തകർക്കുന്നതോ അതിൽ കുറവ് വരുത്തുന്നതോ ആയ എല്ലാ കാര്യങ്ങളിൽ നിന്നും നിങ്ങൾ അതിനെ സംരക്ഷിക്കണം. ‘റഫഥ്’ എന്നാൽ ലൈംഗിക ബന്ധവും, പ്രവൃത്തിയിലൂടെയോ സംസാരത്തിലൂടെയോ ഉള്ള അതിന്റെ മുന്നോടികളുമാണ്; പ്രത്യേകിച്ച് സ്ത്രീകൾ അരികിലുള്ളപ്പോൾ അത്തരം സംസാരങ്ങൾ ഒഴിവാക്കേണ്ടതുണ്ട്. (തഫ്സീറുസ്സഅ്ദി)

عَنْ أَبِي هُرَيْرَةَ، ـ رضى الله عنه ـ قَالَ سَمِعْتُ النَّبِيَّ صلى الله عليه وسلم يَقُولُ ‏: مَنْ حَجَّ لِلَّهِ فَلَمْ يَرْفُثْ وَلَمْ يَفْسُقْ رَجَعَ كَيَوْمِ وَلَدَتْهُ أُمُّهُ

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ പറയുന്നു:നബി ﷺ പറഞ്ഞതായി ഞാൻ കേട്ടു: സ്ത്രീപുരുഷ സംസർഗ്ഗമോ ദുർവൃത്തികളോ ചെയ്യാതെ അല്ലാഹുവിന്റെ പ്രീതി മാത്രം കാംക്ഷിച്ച് ഒരാൾ ഹജ്ജ് നിർവ്വഹിച്ചാൽ, അവൻ തിരിച്ചുവരുന്നത് അവന്റെ മാതാവ് അവനെ പ്രസവിച്ച ദിവസത്തിലെപ്പോലെ പരിശുദ്ധനായിക്കൊണ്ടാണ്.(ബുഖാരി: 1521)

അഞ്ചാമത്തേത്: ദുര്‍വൃത്തികളിൽ (الفسوق) നിന്നും വിട്ടുനിൽക്കുക

മബ്റൂറായ ഹജ്ജിൽ പാപങ്ങളോ തെറ്റുകളോ കലരുകയില്ല. അതുകൊണ്ട് തന്നെ ഹാജി ദുര്‍വൃത്തികളിൽ നിന്ന് വിട്ടുനിൽക്കുന്നു; അതായത്, അല്ലാഹുവിനെ ധിക്കരിച്ചുകൊണ്ട് പാപങ്ങളും തെറ്റുകളും ചെയ്യുന്നതിൽ നിന്ന് അവൻ അകന്നുനിൽക്കുന്നു.

قال القاضي عياض رحمه الله: الفسوق هنا: السيِّئات، وقيل: المعاصي، وقيل: ما أصاب من محارم الله والصَّيد، وقيل: الفسوق: قول الزور، وقيل: الذبح للأنصاب.

ഖാളി ഇയാള് رحمه الله പറഞ്ഞു: ഇവിടെ الفسوق എന്നതുകൊണ്ട് അർത്ഥമാക്കുന്നത് തിന്മകളാണ്. അത് പാപങ്ങളാണെന്നും, അല്ലാഹു നിഷിദ്ധമാക്കിയ കാര്യങ്ങൾ ചെയ്യുന്നതും വേട്ടയാടുന്നതുമാണെന്നും പറയപ്പെട്ടിട്ടുണ്ട്. ഫുസൂഖ് എന്നാൽ വ്യാജ സംസാരമാണെന്നും, വിഗ്രഹങ്ങൾക്കായി ബലി അർപ്പിക്കുന്നതാണെന്നും അഭിപ്രായങ്ങളുണ്ട്. [إكمال المعلم (4/462)]

പണ്ഢിതൻമാര്‍ ചൂണ്ടിക്കാണിച്ചതുപോലെ, ഹജ്ജിന് മുമ്പ് ഒരാൾ ചെയ്തുപോന്നിരുന്ന പാപങ്ങളിൽ നിന്ന് തൗബ ചെയ്യുക എന്നതും ഇതിൽ ഉൾപ്പെടുന്നു. എന്നാൽ ഹജ്ജിനിടയിൽ അത്തരം പാപങ്ങളിൽ ഏർപ്പെട്ടില്ലെങ്കിൽ പോലും, അവ തുടരാൻ നിർബന്ധബുദ്ധി കാണിക്കുകയും ഹജ്ജിന് ശേഷം അവ വീണ്ടും ചെയ്യണമെന്ന് ഉറപ്പിക്കുകയും ചെയ്യുന്ന ഒരാൾ ‘ഫുസൂഖിന്റെ’  ഒരു വശത്താണ് നിൽക്കുന്നത്. അതിനാൽ, ഈ മഹത്തായ പ്രതിഫലവും പുണ്യവും നേടിയെടുക്കുന്നതിനായി ഓരോ ഹാജിയും തന്റെ ഹജ്ജിനെ പാപങ്ങളിൽ നിന്നുള്ള ആത്മാർത്ഥമായ തൗബയോടെ സ്വീകരിക്കണം. ഒരാളുടെ തൗബയിലുള്ള സത്യസന്ധത അയാളുടെ ഹജ്ജ് സ്വീകരിക്കപ്പെടുന്നതിന്റെ അടയാളം കൂടിയാണ്.

ആറാമത്തേത്: ഹജ്ജിനിടയില്‍ വഴക്കുകളിൽ / തര്‍ക്കങ്ങളിൽ (الجدال) നിന്നും വിട്ടുനിൽക്കുക.

ഉന്നതമായ മര്യാദകളും സൽസ്വഭാവങ്ങളും പഠിപ്പിക്കുന്ന ഉത്തമമായ ഒരു പാഠശാലയാണ് ഹജ്ജ്. ഉത്തമമായ സ്വഭാവഗുണങ്ങളിലും നല്ല പെരുമാറ്റത്തിലും മുസ്ലിം അവിടെ പരിശീലനം നേടുന്നു. തർക്കങ്ങളിൽ നിന്നും പിണക്കങ്ങളിൽ നിന്നും വിട്ടുനിൽക്കാനും അവൻ അവിടെനിന്ന് ശീലിക്കുന്നു. അല്ലാഹു പറയുന്നു:

ٱلْحَجُّ أَشْهُرٌ مَّعْلُومَٰتٌ ۚ فَمَن فَرَضَ فِيهِنَّ ٱلْحَجَّ فَلَا رَفَثَ وَلَا فُسُوقَ وَلَا جِدَالَ فِى ٱلْحَجِّ ۗ

ഹജ്ജ് കാലം അറിയപ്പെട്ട മാസങ്ങളാകുന്നു. ആ മാസങ്ങളില്‍ ആരെങ്കിലും ഹജ്ജ് കര്‍മ്മത്തില്‍ പ്രവേശിച്ചാല്‍ പിന്നീട് സ്ത്രീ-പുരുഷ സംസര്‍ഗമോ ദുര്‍വൃത്തിയോ വഴക്കോ ഹജ്ജിനിടയില്‍ പാടുള്ളതല്ല. (ഖു൪ആന്‍:2/197)

الجدال وهو: المماراة والمنازعة والمخاصمة، لكونها تثير الشرَّ، وتوقع العداوة، والمقصود من الحج، الذلّ والانكسار لله، والتقرّب إليه بما أمكن من القربات، والتنزّه عن مقارفة السيئات، فإنَّه بذلك يكون مبرورا، والمبرور ليس له جزاء إلا الجنّة، وهذه الأشياء وإن كانت ممنوعة في كل مكان وزمان، فإنَّها يتغلظ المنع عنها في الحج.

الجدال എന്നാൽ: വാഗ്വാദത്തിലേക്കും പിണക്കങ്ങളിലേക്കും വഴക്കുകളിലേക്കും ഏർപ്പെടുക എന്നതാണ്. ഇത് തിന്മകൾ ഇളക്കിവിടാനും ശത്രുതയുണ്ടാക്കാനും കാരണമാകുന്നു. ഹജ്ജിന്റെ ലക്ഷ്യം എന്നത് അല്ലാഹുവിനു മുന്നിൽ താഴ്മ കാണിക്കുകയും വിനയാന്വിതനാവുകയും ചെയ്യുക, സാധ്യമായ എല്ലാ പുണ്യകർമ്മങ്ങളിലൂടെയും അവനിലേക്ക് അടുക്കുക, തിന്മകളിൽ ഏർപ്പെടുന്നതിൽ നിന്ന് വിട്ടുനിൽക്കുക എന്നിവയാണ്. ഇങ്ങനെയുണ്ടാകുമ്പോഴാണ് ഹജ്ജ് ‘മബ്‌റൂർ’ ആകുന്നത്. മബ്റൂറായ ഹജ്ജിന് സ്വർഗ്ഗമല്ലാതെ മറ്റൊരു പ്രതിഫലവുമില്ല. ഈ കാര്യങ്ങൾ എല്ലാ കാലത്തും എല്ലാ സ്ഥലത്തും നിഷിദ്ധമാണെങ്കിലും, ഹജ്ജിന്റെ വേളയിൽ അവയ്ക്കുള്ള നിരോധനം കൂടുതൽ കർശനമാകുന്നു. (തഫ്സീറുസ്സഅ്ദി)

ഏഴാമത്തേത്: ഹാജിമാരോട് നന്മ (ഇഹ്‌സാൻ) കാണിക്കുകയും അവരെ ആദരിക്കുകയും ചെയ്യുക.

عَنِ ابْنِ عُمَرَ، عَنِ النَّبِيِّ ـ صلى الله عليه وسلم ـ قَالَ : الْغَازِي فِي سَبِيلِ اللَّهِ وَالْحَاجُّ وَالْمُعْتَمِرُ وَفْدُ اللَّهِ دَعَاهُمْ فَأَجَابُوهُ وَسَأَلُوهُ فَأَعْطَاهُمْ‏.‏

ഇബ്നുഉമര്‍ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: അല്ലാഹുവിന്റെ മാർഗത്തിൽ പോരാടുന്നവനും, ഹജ്ജ് ചെയ്യുന്നവനും, ഉംറ ചെയ്യുന്നവനും അല്ലാഹുവിന്റെ അതിഥികളാണ് (പ്രതിനിധി സംഘമാണ്). അവൻ അവരെ വിളിച്ചു, അവർ അതിന് ഉത്തരം നൽകി. അവർ അവനോട് ചോദിച്ചു, അവൻ അവർക്ക് നൽകുകയും ചെയ്തു. (ഇബ്നുമാജ:2893)

ഹജ്ജ് പുണ്യകരമാകുന്നതിന്റെ ഭാഗമാണ്, ഹാജിമാർ അല്ലാഹുവിന്റെ അതിഥികളോടും റഹ്മാനായ റബ്ബിന്റെ പ്രതിനിധികളോടും വിവിധ തരത്തിലുള്ള നന്മകൾ പ്രവർത്തിക്കുക എന്നത്. ആഹാരം നൽകുക, കുടിക്കാൻ വെള്ളം നൽകുക, സലാം വ്യാപിപ്പിക്കുക, മനോഹരമായി സംസാരിക്കുക, വഴിതെറ്റിയവർക്ക് വഴികാണിക്കുക, അറിവില്ലാത്തവർക്ക് പഠിപ്പിച്ചുകൊടുക്കുക, പ്രയാസമനുഭവിക്കുന്നവരെ സഹായിക്കുക തുടങ്ങിയ എല്ലാവിധ സൽകർമ്മങ്ങളും ഇതിൽ ഉൾപ്പെടുന്നു.

قال الحافظ ابن حجر رحمه الله: «ولأحمد والحاكم من حديث جابر قالوا: يا رسول الله ما برّ الحج؟ قال: «إطعام الطعام وإفشاء السلام»، وفي إسناده ضعف، فلو ثبت لكان هو المتعيِّن دون غيره»

ഇമാം ഇബ്‌നു ഹജർ رحمه الله പറഞ്ഞു: “ജാബിർ رَضِيَ اللَّهُ عَنْهُ നിവേദനം ചെയ്ത, അഹ്മദും ഹാകിമും റിപ്പോർട്ട് ചെയ്ത ഒരു ഹദീസിൽ, അവർ (സ്വഹാബികൾ) ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ, എന്താണ് ഹജ്ജ് പുണ്യകരമാക്കുന്നത്? നബി ﷺ പറഞ്ഞു: ‘ഭക്ഷണം നൽകലും സലാം വ്യാപിപ്പിക്കലുമാണ്’. ഈ ഹദീസിന്റെ പരമ്പരയിൽ  ചെറിയൊരു ബലഹീനതയുണ്ട്. ഇനിയിത് സ്ഥിരപ്പെട്ട ഹദീസാണെങ്കിൽ, മറ്റ് കാര്യങ്ങളേക്കാൾ ഇതിനായിരിക്കും (ഹജ്ജ് മബ്‌റൂർ ആക്കാൻ) മുൻഗണന നൽകേണ്ടത്. [فتح الباري (3/382).]

عن خلاَّد بن عبد الرَّحمن قال: سألت سعيد بن جبير، أيّ الحاجِّ أفضل قال: «من أطعم الطعام، وكفَّ لسانه» قال وأخبرنا الثوريُّ قال: «سمعنا أنَّه من برِّ الحجِّ»

ഖല്ലാദ് ബ്നു അബ്ദുൽ റഹ്മാൻ رحمه الله പറഞ്ഞു: ഞാൻ സഈദ് ബിൻ ജുബൈറിനോട് (رحمه الله) ചോദിച്ചു: “ഏത് ഹാജിയാണ് ഏറ്റവും ശ്രേഷ്ഠൻ?” അദ്ദേഹം മറുപടി നൽകി: “ഭക്ഷണം നൽകുകയും തന്റെ നാവിനെ നിയന്ത്രിക്കുകയും  ചെയ്യുന്നവൻ.” സൗരി رحمه الله പറഞ്ഞു: “തീർച്ചയായും ഇത് ഹജ്ജിന്റെ പുണ്യത്തിൽ  പെട്ടതാണെന്ന് ഞങ്ങൾ കേട്ടിട്ടുണ്ട്.” [مصنف عبد الرزاق (8816).]

‘താരീഖ് ബാഗ്ദാദിൽ’ ഇപ്രകാരം രേഖപ്പെടുത്തിയിട്ടുണ്ട്: ഇബ്നുൽ മുബാറക് رحمه الله തന്റെ നാട്ടുകാരായ മർവിലുള്ള സഹോദരങ്ങളോടൊപ്പം ഹജ്ജിന് പോകാൻ ഉദ്ദേശിച്ചാൽ അവരോട് പറയുമായിരുന്നു: “നിങ്ങളുടെ യാത്രയ്ക്കുള്ള പണം ഇങ്ങു നൽകുക.” അദ്ദേഹം ആ പണമൊക്കെ വാങ്ങി ഒരു പെട്ടിയിലാക്കി പൂട്ടിവെക്കും. തുടർന്ന് അവർക്കായി വാഹനം വാടകയ്ക്കെടുക്കുകയും മർവിൽ നിന്ന് ബാഗ്ദാദിലേക്ക് അവരെയും കൂട്ടി പുറപ്പെടുകയും ചെയ്യും. യാത്രയിലുടനീളം അദ്ദേഹം അവർക്കായി പണം ചിലവഴിക്കുകയും അവർക്ക് ഏറ്റവും നല്ല ഭക്ഷണവും മധുരപലഹാരങ്ങളും നൽകുകയും ചെയ്യുമായിരുന്നു. അതിനുശേഷം അവർക്കായി സമ്മാനങ്ങളും അദ്ദേഹം വാങ്ങി നൽകും. അവർ മർവിൽ തിരിച്ചെത്തുന്നത് വരെ അദ്ദേഹം തന്നെ പണം ചിലവഴിക്കുന്നത് തുടരും. നാട്ടിലെത്തിയാൽ അദ്ദേഹം ആ പെട്ടി എടുപ്പിക്കുകയും, ഓരോരുത്തരുടെയും പേരെഴുതിയ പണക്കിഴികൾ അവർക്ക് തന്നെ തിരികെ നൽകുകയും ചെയ്യുമായിരുന്നു. [تاريخ بغداد (11/388).]

ഹാജിമാർക്ക് നന്മ ചെയ്യുന്നതിനോടൊപ്പം തന്നെ അവരെ ഉപദ്രവിക്കാതിരിക്കുക എന്നതും ഇതിൽ ഉൾപ്പെടുന്നു. അതിനാലാണ് ഹജ്ജിനിടയിൽ നബി ﷺ ജനങ്ങളോട് ഇപ്രകാരം പറഞ്ഞുകൊണ്ടിരുന്നത്:

أَيُّهَا النَّاسُ السَّكِينَةَ السَّكِينَةَ

ജനങ്ങളേ, ശാന്തത പാലിക്കൂ, ശാന്തത പാലിക്കൂ! (മുസ്ലിം:1218)

അവരോട് ഇപ്രകാരവും പറയുമായിരുന്നു:

لَا يَقْتُلْ بَعْضُكُمْ بَعْضًا

നിങ്ങളിൽ ചിലർ ചിലരെ കൊലപ്പെടുത്തരുത്. [رواه أحمد (16087)، وأبو داود (1966).]

അതായത്, തിക്കിലും തിരക്കിലും പെട്ട് മറ്റുള്ളവർക്ക് പ്രയാസമോ നാശമോ ഉണ്ടാക്കരുത്.

ഹജ്ജ് വേളയിൽ നബി ﷺ ചോദിച്ചു:

تَدْرُونَ مَنِ الْمُسْلِمُ؟» قَالُوا: اللَّهُ وَرَسُولُهُ أَعْلَمُ، قَالَ: «مَنْ سَلِمَ الْمُسْلِمُونَ مِنْ لِسَانِهِ وَيَدِهِ»، قَالَ: «تَدْرُونَ مَنِ الْمُؤْمِنُ؟» قَالُوا: اللَّهُ وَرَسُولُهُ أَعْلَمُ، قَالَ: «مَنْ أَمِنَهُ الْمُؤْمِنُونَ عَلَى أَنْفُسِهِمْ وَأَمْوَالِهِمْ، وَالْمُهَاجِرُ مَنْ هَجَرَ السُّوءَ فَاجْتَنَبَهُ»

“ആരാണ് മുസ്ലിം എന്ന് നിങ്ങൾക്കറിയാമോ?” അവർ (സ്വഹാബികൾ) പറഞ്ഞു: “അല്ലാഹുവിനും അവന്റെ റസൂലിനുമാണ് ഏറ്റവും നന്നായി അറിയാവുന്നത്.” നബി ﷺ പറഞ്ഞു: “തന്റെ നാവുകൊണ്ടും കൈകൊണ്ടും മറ്റ് മുസ്ലിംകൾക്ക് സുരക്ഷിതത്വം നൽകുന്നവനാണ് (അവരെ ഉപദ്രവിക്കാത്തവനാണ്) മുസ്ലിം.” വീണ്ടും നബി ﷺ ചോദിച്ചു: “ആരാണ് മുഅ്മിൻ (സത്യവിശ്വാസി) എന്ന് നിങ്ങൾക്കറിയാമോ?” അവർ പറഞ്ഞു: “അല്ലാഹുവിനും അവന്റെ റസൂലിനുമാണ് ഏറ്റവും നന്നായി അറിയാവുന്നത്.” നബി ﷺ പറഞ്ഞു: “ജനങ്ങളുടെ ജീവനും സ്വത്തിനും ആരുടെ ഭാഗത്തുനിന്ന് ഭീഷണിയില്ലെന്ന് അവർക്ക് ഉറപ്പുണ്ടോ, അവനാണ് മുഅ്മിൻ. തിന്മകളെ വെടിഞ്ഞവനാണ് യഥാർത്ഥ മുഹാജിർ (ഹിജ്റ പോയവൻ). (അഹ്മദ്:6925)

അതുകൊണ്ടു തന്നെ ഹജ്ജ് മനുഷ്യനെ ഉത്തമമായ സ്വഭാവഗുണങ്ങൾ ആർജ്ജിക്കാൻ പരിശീലിപ്പിക്കുന്നു; ജനങ്ങളോട് നന്മ ചെയ്യുക, ക്ഷമ കൈക്കൊള്ളുക, വിനയവും സൗമ്യതയും പാലിക്കുക, സാവകാശം കാണിക്കുക, ജനങ്ങളോട് നന്നായി പെരുമാറുക, നല്ല രീതിയിൽ സഹവസിക്കുക എന്നിവയെല്ലാം ഹജ്ജ് ഒരാളെ പഠിപ്പിക്കുന്നു.

അതുകൊണ്ട് ഓരോ മുസ്ലിമിനും, പ്രത്യേകിച്ച് അല്ലാഹു ഹജ്ജ് ചെയ്യാൻ ഭാഗ്യം നൽകിയവർക്ക് ബാധ്യതയുള്ള കാര്യമാണ് റഹ്മാനായ റബ്ബിന്റെ അതിഥികളെ (ഹാജിമാരെ) ആദരിക്കുക എന്നത്.

അല്ലാഹുവിന്റെ അതിഥികളെ (ഹാജിമാരെ) സന്തോഷത്തോടെ സ്വീകരിക്കുക, അവരുടെ അവകാശങ്ങൾ സംരക്ഷിക്കുക, അവർക്കുള്ള സ്ഥാനം തിരിച്ചറിയുക, ഏറ്റവും നല്ല രീതിയിലും സൽസ്വഭാവത്തോടും കൂടി അവരോട് ഇടപെടുക, അവരെ ഉപദ്രവിക്കുന്നതിൽ നിന്ന് പൂർണ്ണമായും വിട്ടുനിൽക്കുക എന്നിവയെല്ലാം ഓരോരുത്തരും പാലിക്കേണ്ടതുണ്ട്.

എട്ടാമത്തേത്: ഹജ്ജ് ഹലാലായ (അനുവദനീയമായ) സമ്പാദ്യം കൊണ്ടായിരിക്കണം.

മബ്‌റൂറായ ഹജ്ജ് ആകുന്നതിന്റെ ലക്ഷണങ്ങളിൽ ഒന്നാണ് അത് ഉത്തമമായ (ശുദ്ധമായ) സമ്പാദ്യത്തിൽ നിന്നുള്ളതാവുക എന്നത്. അതിനാൽ തന്നെ, ഒരു ഹാജി തന്റെ ഹജ്ജ് കർമ്മത്തിനായി ഉത്തമമായ ചിലവുകളും ഹലാലായ (അനുവദനീയമായ) സമ്പാദ്യവും തെരഞ്ഞെടുക്കൽ നിർബന്ധമാണ്.

عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏”‏ أَيُّهَا النَّاسُ إِنَّ اللَّهَ طَيِّبٌ لاَ يَقْبَلُ إِلاَّ طَيِّبًا

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ജനങ്ങളേ, അല്ലാഹു നല്ലവനാണ്. നല്ലതല്ലാതെ അവന്‍ സ്വീകരിക്കുകയില്ല … (മുസ്‌ലിം : 1015)

قال ابن رجب رحمه الله: «في هذا الحديث إشارة إلى أنَّه لا يقبل العمل ولا يزكو إلا بأكل الحلال، وإنَّ أكل الحرام يفسد العمل، ويمنع قبوله… فما دام الأكل حلالا، فالعمل الصالح مقبول، فإذا كان الأكل غير حلال، فكيف يكون العمل مقبولا؟…

ഇബ്നു റജബ് رحمه الله പറഞ്ഞു: “ഈ ഹദീസിൽ സൂചിപ്പിക്കുന്നത്, ഹലാലായ ഭക്ഷണം കഴിക്കുന്നതിലൂടെ മാത്രമേ കർമ്മങ്ങൾ സ്വീകരിക്കപ്പെടുകയുള്ളൂ എന്നും കർമ്മങ്ങൾ ശുദ്ധമാവുകയുള്ളൂ എന്നുമാണ്. എന്നാൽ ഹറാമായ (നിഷിദ്ധമായ) സമ്പാദ്യത്തിൽ നിന്നുള്ള ഭക്ഷണം കർമ്മങ്ങളെ നശിപ്പിക്കുകയും അവ സ്വീകരിക്കപ്പെടുന്നതിന് തടസ്സമാവുകയും ചെയ്യും. ഭക്ഷണം ഹലാലായിരിക്കുന്നിടത്തോളം കാലം സൽകർമ്മങ്ങൾ സ്വീകരിക്കപ്പെടും. എന്നാൽ ഭക്ഷണം ഹലാലല്ലെങ്കിൽ പിന്നെ എങ്ങനെയാണ് കർമ്മങ്ങൾ സ്വീകരിക്കപ്പെടുക? …  [جامع العلوم والحكم (1/260-261).]

തുടർന്ന് ഹറാമായ സമ്പാദ്യം കൊണ്ട് ഹജ്ജ് ചെയ്യുന്നവന്റെ വിധിയിലുള്ള (കർമ്മശാസ്ത്രപരമായ) അഭിപ്രായ വ്യത്യാസങ്ങളെക്കുറിച്ചും അദ്ദേഹം പരാമർശിക്കുന്നുണ്ട്.

ശൈഖ് ഇബ്നു ഉഥൈമീൻ رحمه الله പറഞ്ഞു: “ഹജ്ജ് മബ്‌റൂർ ആകുന്നതിനുള്ള നാലാമത്തെ കാര്യം: അത് ഹറാമല്ലാത്ത, അനുവദനീയമായ സമ്പാദ്യത്തിൽ നിന്നുള്ളതാവുക എന്നതാണ്. അതായത് പലിശയിൽ നിന്നോ, ചതിയിലൂടെയോ, ചൂതാട്ടത്തിലൂടെയോ, മറ്റ് നിഷിദ്ധമായ മാർഗങ്ങളിലൂടെയോ സമ്പാദിച്ചതാവരുത്. മറിച്ച് അത് ഹലാലായ സമ്പാദ്യമായിരിക്കണം. ഇതിനെക്കുറിച്ചാണ് ചില കവികൾ ഇപ്രകാരം പാടിയത്:

“നിഷിദ്ധമായ സമ്പാദ്യം കൊണ്ട് നീ ഹജ്ജ് ചെയ്താൽ, യഥാർത്ഥത്തിൽ നീയല്ല ഹജ്ജ് ചെയ്തത്, നിന്റെ വാഹനമാണ് (ഒട്ടകം) ഹജ്ജ് ചെയ്തത്.”

അതായത്: നിന്റെ ധനം ഹറാമായതുകൊണ്ട്, ആ ഒട്ടകം ഹജ്ജ് ചെയ്തു എന്ന് പറയാമെന്നല്ലാതെ നിനക്ക് ആ ഹജ്ജിന്റെ ഗുണമോ പ്രതിഫലമോ ലഭിച്ചിട്ടില്ല എന്നാണ് ഇതിനർത്ഥം. [شرح رياض الصالحين (5/322).]

അതുകൊണ്ട് അല്ലാഹുവിൽ നിന്നുള്ള ഖബൂലിയത്ത് (സ്വീകാര്യത) ആഗ്രഹിക്കുന്ന ഏതൊരു ഹാജിയും തന്റെ വരുമാനമാർഗ്ഗവും ചിലവഴിക്കുന്ന ധനവും ഉത്തമവും പരിശുദ്ധവുമാണെന്ന് (ഹലാൽ) ഉറപ്പുവരുത്താൻ പ്രത്യേകം താല്പര്യം കാണിക്കേണ്ടതുണ്ട്.

ഒമ്പതാമത്തേത്: ഹാജി തന്റെ ഹജ്ജ് വേളയിൽ അല്ലാഹുവിനെ അധികമായി സ്മരിക്കുക  എന്നത്:

أنّ النبيَّ ﷺ سئل أيُّ الحاجّ أعظم أجرًا؟ قال: «أكثرهم لله ذكرًا»، قال: فأيُّ المصلّين أعظم أجرًا؟ قال: «أكثرهم لله ذكرًا»، قال: فأيّ الصّائمين أعظم أجرًا؟ قال: «أكثرهم لله ذكرًا»، قال: فأيُّ المجاهدين أعظمُ أجرًا؟ فقال: «أكثرهم لله ذكرًا». قال زُهرة: فأخبرني أبو سعيد المقبُري: أنّ عمر بن الخطّاب قال لأبي بكر: ذهب الذّاكرون بكلِّ خير.

നബി ﷺ ചോദിക്കപ്പെട്ടു: “ഏത് ഹാജിക്കാണ് ഏറ്റവും വലിയ പ്രതിഫലം ലഭിക്കുക?” നബി ﷺ പറഞ്ഞു: “അവരിൽ അല്ലാഹുവിനെ ഏറ്റവും കൂടുതൽ സ്മരിക്കുന്നവർക്ക്.” ചോദിക്കപ്പെട്ടു: “ഏത് നമസ്കാരക്കാരനാണ് ഏറ്റവും വലിയ പ്രതിഫലം?” നബി ﷺ പറഞ്ഞു: “അവരിൽ അല്ലാഹുവിനെ ഏറ്റവും കൂടുതൽ സ്മരിക്കുന്നവന്.” ചോദിക്കപ്പെട്ടു: “ഏത് നോമ്പുകാരനാണ് ഏറ്റവും വലിയ പ്രതിഫലം?” നബി ﷺ പറഞ്ഞു: “അവരിൽ അല്ലാഹുവിനെ ഏറ്റവും കൂടുതൽ സ്മരിക്കുന്നവന്.” ചോദിക്കപ്പെട്ടു: “ഏത് മുജാഹിദിനാണ് (ജിഹാദ് ചെയ്യുന്നവൻ) ഏറ്റവും വലിയ പ്രതിഫലം?” നബി ﷺ പറഞ്ഞു: “അവരിൽ അല്ലാഹുവിനെ ഏറ്റവും കൂടുതൽ സ്മരിക്കുന്നവന്.”

സുഹ്‌റ رحمه الله പറയുന്നു: അബൂസഈദ് അൽ-മഖ്‌ബൂരി എന്നോട് പറഞ്ഞു: (ഇത് കേട്ടപ്പോൾ) ഉമർ ബ്നു ഖത്താബ് رضي الله عنه അബൂബക്കർ رضي الله عنه വിനോട് പറഞ്ഞു: “അല്ലാഹുവിനെ സ്മരിക്കുന്നവർ സകല നന്മകളും കൊണ്ടുപോയല്ലോ!” [رواه ابن المبارك في «الزُّهد» (1429)]

قال ابن القيِّم رحمه الله: «إنّ أفضل أهل كلِّ عمل أكثرهم فيه ذكرًا لله – عزَّ وجل -، فأفضلُ الصُّوَّام أكثرهم ذكرًا لله – عزَّ وجل – في صومهم، وأفضل المتصدّقين أكثرهم ذكرًا لله – عزَّ وجل -، وأفضلُ الحجّاج أكثرهم ذكرًا لله – عزَّ وجل -، وهكذا سائر الأعمال» (34)، ثمّ أورد الحديث المتقدّم.

ഇബ്നുൽ ഖയ്യിം رحمه الله പറഞ്ഞു: “ഏതൊരു കർമ്മം ചെയ്യുന്നവരിലും വെച്ച് ഏറ്റവും ശ്രേഷ്ഠർ, ആ കർമ്മത്തിനിടയിൽ അല്ലാഹുവിനെ ഏറ്റവും കൂടുതൽ സ്മരിക്കുന്നവരാണ്. അതിനാൽ നോമ്പുകാരിൽ ഏറ്റവും ശ്രേഷ്ഠർ തങ്ങളുടെ നോമ്പിനിടയിൽ അല്ലാഹുവിനെ ഏറ്റവും കൂടുതൽ സ്മരിക്കുന്നവരാണ്. ദാനം ചെയ്യുന്നവരിൽ ഏറ്റവും ശ്രേഷ്ഠർ അല്ലാഹുവിനെ ഏറ്റവും കൂടുതൽ സ്മരിക്കുന്നവരാണ്. ഹാജിമാരിൽ ഏറ്റവും ശ്രേഷ്ഠർ അല്ലാഹുവിനെ ഏറ്റവും കൂടുതൽ സ്മരിക്കുന്നവരാണ്. ഇപ്രകാരം തന്നെയാണ് മറ്റെല്ലാ കർമ്മങ്ങളുടെ കാര്യവും.” [الوابل الصيب (ص:181-182).]

തുടര്‍ന്ന് അദ്ദേഹം മുകളിൽ പരാമർശിച്ച ഹദീസ് ഉദ്ധരിക്കുകയും ചെയ്തു.

ഇത് എല്ലാ ഇബാദത്തുകളെയും ഉൾക്കൊള്ളുന്ന മഹത്തരവും ഉദാത്തവുമായ ഒരു അടിസ്ഥാന തത്വമാണ്. ഏതൊരു ഇബാദത്തിലും അല്ലാഹുവിനെ ഏറ്റവും കൂടുതൽ സ്മരിക്കുന്നവരാരോ ആരോ, അവർക്കായിരിക്കും അതിൽ ഏറ്റവും വലിയ പ്രതിഫലം ലഭിക്കുക. അതിനാൽ, ഹാജിമാരിൽ അല്ലാഹുവിങ്കൽ ഏറ്റവും വലിയ പ്രതിഫലം ലഭിക്കുന്നത് തന്റെ ഹജ്ജിനിടയിൽ അല്ലാഹുവിനെ ഏറ്റവും കൂടുതൽ സ്മരിക്കുന്നവർക്കാണ്. ഉംറ ചെയ്യുന്നവരിൽ ഏറ്റവും കൂടുതൽ പ്രതിഫലം ലഭിക്കുന്നത് ഉംറയ്ക്കിടയിൽ അല്ലാഹുവിനെ ഏറ്റവും കൂടുതൽ സ്മരിക്കുന്നവർക്കുമാണ്. ഇപ്രകാരം ഓരോ ഇബാദത്തിലും, അല്ലാഹുവിനെ എത്രത്തോളം സ്മരിക്കുന്നു എന്നതിനെ അടിസ്ഥാനപ്പെടുത്തിയാണ് ജനങ്ങളുടെ പ്രതിഫലത്തിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകുന്നത്.

അതുകൊണ്ടുതന്നെ, ഹാജിമാരെല്ലാം അവരുടെ ഹജ്ജിൽ ഒരേ പദവിയിലുള്ളവരല്ല, അവരുടെ പ്രതിഫലവും ഒരുപോലെയല്ല. കാരണം അവരിൽ അല്ലാഹുവിനെ അധികമായി സ്മരിക്കുന്നവരുണ്ട്, മിതമായ രീതിയിൽ സ്മരിക്കുന്നവരുണ്ട്, വളരെ കുറഞ്ഞ രീതിയിൽ മാത്രം സ്മരിക്കുന്നവരുണ്ട്; എന്നാൽ മറ്റുചിലരാകട്ടെ, അല്ലാഹുവിനെ സ്മരിക്കാതെ അശ്രദ്ധയിലും വിനോദങ്ങളിലും ഏർപ്പെട്ട് തിരിഞ്ഞു കളയുന്നവരുമാണ്. അല്ലാഹുതന്നെയാണ് സഹായം തേടപ്പെടേണ്ടവൻ.

അതുകൊണ്ട് ഓരോ ഹാജിയും തന്റെ ഹജ്ജ് വേളയിൽ സമയം പാഴാക്കാതെ അല്ലാഹുവിനെ സൂക്ഷിക്കുകയും, അല്ലാഹുവിനെ അധികമായി സ്മരിക്കാൻ ശ്രദ്ധിക്കുകയും വേണം; ഖുർആൻ പാരായണം ചെയ്യുക, തൽബിയത്ത് ചൊല്ലുക, തസ്ബീഹും തഹ്മീദും  നിർവഹിക്കുക, ഇസ്‌ലാമിക വിജ്ഞാന ഗ്രന്ഥങ്ങൾ വായിക്കുക തുടങ്ങിയവയിലൂടെ സമയം ധന്യമാക്കണം. തന്റെ ഹജ്ജിന് വലിയ പ്രതിഫലം ലഭിക്കാനും, അത് അല്ലാഹുവിങ്കൽ സ്വീകരിക്കപ്പെടാനും, ഉന്നതമായ പ്രതിഫലം നേടിയെടുക്കാനും വേണ്ടിയാണ് ഇങ്ങനെ ചെയ്യേണ്ടത്.

പത്താമത്തേത്: ഹജ്ജിലെ പുണ്യത്തിൽ പെട്ടതാണ്, ഹാജി തന്റെ ഹജ്ജ് കർമ്മത്തിനിടയിൽ അതിലെ രഹസ്യങ്ങളെയും പാഠങ്ങളെയും കുറിച്ച് ചിന്തിക്കുക എന്നത്. കൂടാതെ ഹജ്ജിലൂടെ ഇഹലോകത്തും പരലോകത്തും ലഭിക്കാനിരിക്കുന്ന ഗുണഫലങ്ങളെക്കുറിച്ച് ബോധവാനാവുക എന്നതും ഇതിൽ ഉൾപ്പെടുന്നു.

ഹജ്ജിലെ ഗുണഫലങ്ങൾ നിരവധിയാണ്. ഹജ്ജ് മതപരവും ഐഹികവുമായ ഒട്ടേറെ മഹത്തായ നേട്ടങ്ങളാൽ സമ്പന്നമാണ്. അല്ലാഹു പറയുന്നു:

وَأَذِّن فِى ٱلنَّاسِ بِٱلْحَجِّ يَأْتُوكَ رِجَالًا وَعَلَىٰ كُلِّ ضَامِرٍ يَأْتِينَ مِن كُلِّ فَجٍّ عَمِيقٍ ‎﴿٢٧﴾‏ لِّيَشْهَدُوا۟ مَنَٰفِعَ لَهُمْ … ‎﴿٢٨﴾‏

(ഇബ്രാഹിം) ജനങ്ങള്‍ക്കിടയില്‍ നീ തീര്‍ത്ഥാടനത്തെപറ്റി വിളംബരം ചെയ്യുക. നടന്നുകൊണ്ടും, വിദൂരമായ സകല മലമ്പാതകളിലൂടെയും വരുന്ന എല്ലാ വിധ മെലിഞ്ഞ ഒട്ടകങ്ങളുടെ പുറത്ത് കയറിയും അവര്‍ നിന്‍റെയടുത്ത് വന്നു കൊള്ളും. അവര്‍ക്ക് പ്രയോജനകരമായ രംഗങ്ങളില്‍ അവര്‍ സന്നിഹിതരാകുവാനും …  (ഖു൪ആന്‍:22/28 )

അതായത്: നീ ജനങ്ങൾക്കിടയിൽ ഹജ്ജിനെക്കുറിച്ച് വിളംബരം ചെയ്താൽ, അവർക്ക് ഗുണകരമായ കാര്യങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ വേണ്ടി അവർ കാൽനടയായും വാഹനപ്പുറത്തും നിന്റെ അടുക്കൽ വന്നെത്തും. ഈ ഗുണഫലങ്ങൾക്ക് സാക്ഷ്യം വഹിക്കുക എന്നത് ഹജ്ജിലെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്നാണ്. ഗുണഫലങ്ങളിൽ സന്നിഹിതരാവുക എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്, അവ അവർക്ക് കൈവരികയും അവയിലൂടെ അവർ ഉപകാരം നേടുകയും ചെയ്യുക എന്നതാണ്.

ഇവിടെ ‘ഗുണഫലങ്ങൾ’ (المنافعَ) എന്നത് അവ്യക്തമായ രൂപത്തിൽ  നൽകിയിരിക്കുന്നത് അവയുടെ ആധിക്യത്തെയും വൈവിധ്യത്തെയും എണ്ണമറ്റ ഗുണങ്ങളെയും സൂചിപ്പിക്കാനാണ്. അതിനാൽ, ഹാജിമാർ തങ്ങളുടെ ഹജ്ജിലൂടെ മഹത്തായ നേട്ടങ്ങൾക്കും വൈവിധ്യമാർന്ന പാഠങ്ങൾക്കും സ്വാധീനമുണ്ടാക്കുന്ന ഉപദേശങ്ങൾക്കും സാക്ഷ്യം വഹിക്കുന്നത് ഉചിതമായിരിക്കും; അതിലൂടെ അവരുടെ ഹൃദയങ്ങൾ ജീവൻ വെക്കാനും, വിശ്വാസം (ഈമാൻ) കരുത്താർജ്ജിക്കാനും, മനസ്സുകൾ ശുദ്ധീകരിക്കപ്പെടാനും, അവരുടെ അവസ്ഥകൾ നന്നാകാനും അത് കാരണമാകും.

മബ്റൂറായ ഹജ്ജിന്റെ അടയാളങ്ങൾ

ഹജ്ജ് മബ്‌റൂർ ആയതിന്, ഹജ്ജിനുശേഷം പ്രകടമാകുന്ന ഒരു അടയാളം കൂടിയുണ്ട്: അതായത്, ഹജ്ജിനുശേഷമുള്ള ഹാജിയുടെ അവസ്ഥ ഹജ്ജിനു മുമ്പുള്ളതിനേക്കാൾ മെച്ചപ്പെട്ടതാവുക എന്നതാണ്. ഹജ്ജിനുമുമ്പ് അയാളുടെ അവസ്ഥ മോശമായിരുന്നെങ്കിൽ ഹജ്ജിനുശേഷം അത് നല്ലതായി മാറുന്നു; ഇനി ഹജ്ജിനുമുമ്പ് നല്ല നിലയിലായിരുന്നെങ്കിൽ ഹജ്ജിനുശേഷം അത് അതിനേക്കാൾ ഉത്തമമായ അവസ്ഥയിലേക്ക് മാറുന്നു.

അല്ലാഹു ഹജ്ജ് സ്വീകരിച്ചതിന്റെയും ആ ഹാജിയിൽ തൃപ്തിപ്പെട്ടതിന്റെയും അടയാളങ്ങളിൽ ഒന്നാണ് ഹജ്ജിനുശേഷമുള്ള അയാളുടെ അവസ്ഥയിലുണ്ടാകുന്ന ഈ പുരോഗതി. ആരെങ്കിലും ഇബാദത്തുകളിൽ വീഴ്ചവരുത്തുന്നവനോ, നിർബന്ധ കാര്യങ്ങളിൽ അശ്രദ്ധ കാണിക്കുന്നവനോ, വിരോധിക്കപ്പെട്ട കാര്യങ്ങളിൽ ഏർപ്പെടുന്നവനോ തെറ്റായ കാര്യങ്ങളിൽ ഏർപ്പെട്ടുകൊണ്ടിരിക്കുന്നവനോ ആയിരുന്നിട്ട്, ഹജ്ജിനുശേഷം തന്റെ അവസ്ഥ അല്ലാഹുവിലേക്ക് മടങ്ങുന്നതായും, പാപങ്ങളിൽ നിന്ന് അകന്നുനിൽക്കുന്നതായും, തെറ്റുകളിൽ നിന്ന് പശ്ചാത്തപിച്ചു മടങ്ങുന്നതായും, അല്ലാഹുവിനോട് വിനയവും വിധേയത്വവുമുള്ളവനായി മാറുന്നതായും കണ്ടാൽ; ഹജ്ജ് സ്വീകരിക്കപ്പെട്ടതിന്റെ അടയാളവും അല്ലാഹുവിന്റെ തൃപ്തിയുടെ തെളിവുമാണ്.

قال الحسن البصريّ رحمه الله: الحجّ المبرور أن يرجع زاهدا فِي الدنيا راغبا فِي الآخرة.

ഹസനുൽ ബസ്വരി رحمه الله പറഞ്ഞു: ദുനിയാവിനോട് വിരക്തിയുള്ളവനായും ആഖിറത്തോട് താല്പര്യമുള്ളവനായും ഒരാൾ മടങ്ങിവരിക എന്നതാണ് മബ്റൂറായ ഹജ്ജ്  എന്നത്. [ التاريخ الكبير للبخاري (3/238).]

قال الحافظ ابن حجر: فإن رجع خيرا مما كان عرف أنه مبرور.

ഇമാം ഇബ്നു ഹജർ رحمه الله പറഞ്ഞു: അയാൾ ഹജ്ജിന് മുൻപുണ്ടായിരുന്നതിനേക്കാൾ നല്ലവനായി മടങ്ങിവന്നാൽ, ആ ഹജ്ജ് ‘മബ്‌റൂർ’  ആണെന്ന് മനസ്സിലാക്കാം. [فتح الباري (3/382).]

അതുകൊണ്ടുതന്നെ, അല്ലാഹുവിന്റെ പരിശുദ്ധ ഭവനം സന്ദർശിച്ച് ഹജ്ജ് നിർവ്വഹിച്ച ഏതൊരു മുസ്ലിമും, ഹജ്ജിനുശേഷവും അല്ലാഹുവിനെ അനുസരിച്ചുകൊണ്ട്  സ്വന്തം വ്യക്തിത്വത്തെ പരിപൂർണ്ണമാക്കാനും ജീവിതത്തെ ഉത്തമമായ അവസ്ഥയിൽ നിലനിർത്താനും കഠിനമായി പരിശ്രമിക്കേണ്ടതുണ്ട്.

وَلَا تَكُونُوا۟ كَٱلَّتِى نَقَضَتْ غَزْلَهَا مِنۢ بَعْدِ قُوَّةٍ أَنكَٰثًا

ഉറപ്പോടെ നൂല്‍ നൂറ്റ ശേഷം തന്റെ നൂല്‍ പലയിഴകളാക്കി പിരിയുടച്ച് കളഞ്ഞ ഒരു സ്ത്രീയെ പേലെ നിങ്ങള്‍ ആകരുത്‌. (ഖു൪ആന്‍:16/92)

ജനിച്ച ദിവസത്തെപ്പോലെ പാപമുക്തനായി ഹജ്ജിൽ നിന്ന് പുറത്തുവരികയും, അതിനുശേഷം പാപങ്ങളിലേക്ക് മറിഞ്ഞുവീഴുകയും തെറ്റുകളിലേക്ക് തിരിയുകയും ചെയ്യുകയോ? മുമ്പുണ്ടായിരുന്ന പാപങ്ങളെയെല്ലാം ഇല്ലാതാക്കുന്ന ഇത്രയും മഹത്തായൊരു ഇബാദത്ത് നിർവ്വഹിക്കാൻ തൗഫീഖും അനുഗ്രഹവും എളുപ്പവും നൽകിയ അല്ലാഹുവിനോടുള്ള നന്ദി പ്രകാശനം ഇതാണോ?

തന്റെ ഹജ്ജ് സ്വീകരിക്കപ്പെട്ടുവെന്ന് തനിക്കോ മറ്റൊരാൾക്കോ വേണ്ടി ഉറപ്പിച്ചു പറയാൻ ആർക്കും സാധ്യമല്ല. അല്ലാഹു പറഞ്ഞു:

وَٱلَّذِينَ يُؤْتُونَ مَآ ءَاتَوا۟ وَّقُلُوبُهُمْ وَجِلَةٌ أَنَّهُمْ إِلَىٰ رَبِّهِمْ رَٰجِعُونَ

രക്ഷിതാവിങ്കലേക്ക് തങ്ങള്‍ മടങ്ങിച്ചെല്ലേണ്ടവരാണല്ലോ എന്ന് മനസ്സില്‍ ഭയമുള്ളതോടു കൂടി തങ്ങള്‍ ദാനം ചെയ്യുന്നതെല്ലാം ദാനം ചെയ്യുന്നവരാണവ൪. (ഖു൪ആന്‍:23/60)

عَنْ عَائِشَةَ، قَالَتْ قُلْتُ يَا رَسُولَ اللَّهِ ‏{وَالَّذِينَ يُؤْتُونَ مَا آتَوْا وَقُلُوبُهُمْ وَجِلَةٌ}‏ أَهُوَ الرَّجُلُ الَّذِي يَزْنِي وَيَسْرِقُ وَيَشْرَبُ الْخَمْرَ قَالَ ‏”‏ لاَ يَا بِنْتَ أَبِي بَكْرٍ – أَوْ يَا بِنْتَ الصِّدِّيقِ – وَلَكِنَّهُ الرَّجُلُ يَصُومُ وَيَتَصَدَّقُ وَيُصَلِّي وَهُوَ يَخَافُ أَنْ لاَ يُتَقَبَّلَ مِنْهُ ‏”‏ ‏.‏

ആഇശ رضي الله عنها യില്‍ നിന്നും നിവേദനം: അവ൪ പറയുന്നു: ഞാന്‍ ഈ ആയത്തിനെക്കുറിച്ച് (وَٱلَّذِينَ يُؤْتُونَ مَآ ءَاتَوا۟ وَّقُلُوبُهُمْ وَجِلَةٌ ) നബിയോട് ഇപ്രകാരം ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ, ‘വ്യഭിചരിക്കുകയും മോഷ്ടിക്കുകയും മദ്യപിക്കുകയും, ചെയ്യുന്നവരാണോ അവ൪? നബി ﷺ പറഞ്ഞു: ‘സിദ്ദീഖിന്റെ മകളേ, അല്ല, മറിച്ച് നോമ്പനുഷ്ഠിക്കുകയും, ദാനധര്‍മ്മങ്ങള്‍ ചെയ്യുകയും, നമസ്‌കരിക്കുകയും ശേഷം അല്ലാഹു അവ സ്വീകരിക്കുമോ എന്ന് ആശങ്കപ്പെടുന്നവരുമാണ് അവ൪. (ഇബ്നുമാജ: 4198)

അതുകൊണ്ട് ഒരു ദാസൻ തന്റെ ആരാധനകൾ ഏറ്റവും കൃത്യമായും പൂർണ്ണമായും നിർവ്വഹിക്കാൻ ശ്രമിക്കേണ്ടതുണ്ട്. അത് പൂർത്തിയാക്കി കഴിഞ്ഞാൽ അത് സ്വീകരിക്കാനായി അല്ലാഹുവിനോട് പ്രാർത്ഥിക്കണം. അല്ലാതെ, താൻ ചെയ്ത കർമ്മം അല്ലാഹുവിന് ചെയ്ത വലിയൊരു ഉപകാരമാണെന്ന് കരുതുകയോ, തന്റെ ആരാധനയിൽ അഭിമാനം കൊള്ളുകയോ, തന്റെ പ്രവൃത്തിയെ വലിയൊരു കാര്യമായി കാണുകയോ, സ്വയം അഹങ്കരിക്കുകയോ ചെയ്യരുത്. കാരണം, ഇവയെല്ലാം തന്നെ പ്രതിഫലം തടയപ്പെടുന്നതിന്റെ ലക്ഷണങ്ങളും പരാജയത്തിന്റെ അടയാളങ്ങളുമാണ്. അല്ലാഹു  പറയുന്നു:

يَمُنُّونَ عَلَيْكَ أَنْ أَسْلَمُوا۟ ۖ قُل لَّا تَمُنُّوا۟ عَلَىَّ إِسْلَٰمَكُم ۖ بَلِ ٱللَّهُ يَمُنُّ عَلَيْكُمْ أَنْ هَدَىٰكُمْ لِلْإِيمَٰنِ إِن كُنتُمْ صَٰدِقِينَ

അവര്‍ ഇസ്ലാം മതം സ്വീകരിച്ചു എന്നത് അവര്‍ നിന്നോട് കാണിച്ച ദാക്ഷിണ്യമായി അവര്‍ എടുത്തുപറയുന്നു. നീ പറയുക: നിങ്ങള്‍ ഇസ്ലാം സ്വീകരിച്ചതിനെ എന്നോട് കാണിച്ച ദാക്ഷിണ്യമായി എടുത്ത് പറയരുത്‌. പ്രത്യുത, സത്യവിശ്വാസത്തിലേക്ക് നിങ്ങള്‍ക്ക് മാര്‍ഗദര്‍ശനം നല്‍കി എന്നത് അല്ലാഹു നിങ്ങളോട് ദാക്ഷിണ്യം കാണിക്കുന്നതാകുന്നു. നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍ (ഇത് നിങ്ങള്‍ അംഗീകരിക്കുക) (ഖുർആൻ:49/17)

അല്ലാഹു  പറയുന്നു:

وَلَٰكِنَّ ٱللَّهَ حَبَّبَ إِلَيْكُمُ ٱلْإِيمَٰنَ وَزَيَّنَهُۥ فِى قُلُوبِكُمْ وَكَرَّهَ إِلَيْكُمُ ٱلْكُفْرَ وَٱلْفُسُوقَ وَٱلْعِصْيَانَ ۚ أُو۟لَٰٓئِكَ هُمُ ٱلرَّٰشِدُونَ ‎﴿٧﴾‏ فَضْلًا مِّنَ ٱللَّهِ وَنِعْمَةً ۚ وَٱللَّهُ عَلِيمٌ حَكِيمٌ ‎﴿٨﴾‏

എങ്കിലും അല്ലാഹു നിങ്ങള്‍ക്ക് സത്യവിശ്വാസത്തെ പ്രിയങ്കരമാക്കിത്തീര്‍ക്കുകയും, നിങ്ങളുടെ ഹൃദയങ്ങളില്‍ അത് അലംകൃതമായി തോന്നിക്കുകയും ചെയ്തിരിക്കുന്നു. അവിശ്വാസവും അധര്‍മ്മവും അനുസരണക്കേടും നിങ്ങള്‍ക്കവന്‍ അനിഷ്ടകരമാക്കുകയും ചെയ്തിരിക്കുന്നു. അങ്ങനെയുള്ളവരാകുന്നു നേര്‍മാര്‍ഗം സ്വീകരിച്ചവര്‍. അല്ലാഹുവിങ്കല്‍ നിന്നുള്ള ഒരു ഔദാര്യവും അനുഗ്രഹവുമാകുന്നു അത്‌. അല്ലാഹു സര്‍വ്വജ്ഞനും യുക്തിമാനുമാകുന്നു. (ഖുർആൻ:49/7-8)

അതുകൊണ്ട് എല്ലാ ശ്രേഷ്ഠതകളും അല്ലാഹുവിൽ നിന്നുള്ളതാണ്, അനുഗ്രഹങ്ങൾ അവന്റെ പക്കൽ നിന്നുള്ളതാണ്; എല്ലാ തൗഫീഖും അല്ലാഹുവിന്റെ കൈകളിലാകുന്നു. അവൻ അനുഗ്രഹപൂർണ്ണനും അത്യുന്നതനുമത്രേ.

وَمَا تَوْفِيقِىٓ إِلَّا بِٱللَّهِ ۚ عَلَيْهِ تَوَكَّلْتُ وَإِلَيْهِ أُنِيبُ

അല്ലാഹുവിനെ കെണ്ടല്ലാതെ യാതൊരു തൗഫീഖുമില്ല. അവന്‍റെ മേലാണ് ഞാന്‍ ഭരമേല്‍പിച്ചിരിക്കുന്നത്‌. അവനിലേക്ക് ഞാന്‍ താഴ്മയോടെ മടങ്ങുകയും ചെയ്യുന്നു. (ഖുർആൻ:11/88)

തന്റെ ഹജ്ജിന്റെ അവസാനം, അത് ‘മബ്‌റൂർ’ ആക്കി മാറ്റാൻ അവൻ തന്റെ റബ്ബിനോട് പ്രാർത്ഥിക്കട്ടെ.

عَبْدِ الرَّحْمَنِ بْنِ يَزِيدَ قَالَ: أَفَضْتُ مَعَ عَبْدِ اللهِ فَرَمَى سَبْع حَصَيَاتٍ، يُكَبِّرُ مَعَ كُلِّ حَصَاةٍ، وَاسْتَبْطَنَ الْوَادِي حَتَّى إذَا فَرَغَ، قَالَ: اللَّهُمَّ اجْعَلْهُ حَجًّا مَبْرُورًا، وَذَنْبًا مَغْفُورًا

അബ്ദുറഹ്മാൻ ബ്നു യസീദ് رحمه الله പറഞ്ഞു: ഞാൻ അബ്ദുല്ലാഹി ബ്നു മസ്ഊദ് رضي الله عنه വിന്റെ കൂടെ (അറഫയിൽ നിന്ന്) മടങ്ങി. അദ്ദേഹം (ജംറത്തുൽ അഖബയിൽ) ഓരോ കല്ലിനോടൊപ്പവും തക്ബീർ ചൊല്ലിക്കൊണ്ട് ഏഴ് കല്ലുകൾ എറിഞ്ഞു. താഴ്വരയുടെ ഉള്ളിൽ നിന്നുകൊണ്ടാണ് അദ്ദേഹം അത് നിർവ്വഹിച്ചത്. കല്ലേറ് പൂർത്തിയാക്കിയ ശേഷം അദ്ദേഹം ഇപ്രകാരം പ്രാർത്ഥിച്ചു: ‘അല്ലാഹുവേ, നീ ഇതിനെ മബ്റൂറായ ഹജ്ജും, പൊറുക്കപ്പെട്ട പാപവുമാക്കേണമേ’. [رواه ابن أبي شيبة (14016).]

عَنِ الْهَيْثمِ بْنِ حَنَشٍ، قَالَ: سَمِعْت ابْنَ عُمَرَ حِينَ رَمَى الْجِمَارَ يَقُولُ: اللَّهُمَّ اجْعَلْهُ حَجًّا مَبْرُورًا وَذَنْبًا مَغْفُورًا.

ഹൈതം ബ്നു ഹനശ് رحمه الله പറഞ്ഞു: ഇബ്നു ഉമർ رضي الله عنه ജംറകളിൽ കല്ലെറിയുന്ന സമയത്ത് ഇപ്രകാരം പറയുന്നത് ഞാൻ കേട്ടു: ‘അല്ലാഹുവേ, നീ ഇതിനെ മബ്റൂറായ ഹജ്ജും, പൊറുക്കപ്പെട്ട പാപവുമാക്കേണമേ’. [رواه ابن أبي شيبة (14017).]

عَن مُغِيرَةَ، قَالَ: قُلْتُ لإِبْرَاهِيمَ:مَا أَقُولُ إذَا رَمَيْت الْجَمْرَةَ؟ قَالَ: قُل: اللَّهُمَّ اجْعَلْهُ حَجًّا مَبْرُورًا وَذَنْبًا مَغْفُورًا.

മുഗീറ رحمه الله പറഞ്ഞു: ഞാൻ ഇബ്രാഹീം നഖഈ رحمه الله യോട് ചോദിച്ചു: ‘ജംറയിൽ കല്ലെറിയുമ്പോൾ ഞാൻ എന്താണ് ചൊല്ലേണ്ടത്?’ അദ്ദേഹം പറഞ്ഞു: ‘അല്ലാഹുവേ, നീ ഇതിനെ മബ്റൂറായ ഹജ്ജും, പൊറുക്കപ്പെട്ട പാപവുമാക്കേണമേ’ എന്ന് നീ പറയുക. [رواه ابن أبي شيبة (14020).]

عن عَبْد الرَّحْمَن بن الأسود ، عن أبيه ، قال : «كان عَبْد الله يُعلمنا أن نقول إذا فرغنا من رمي الجمرة : اللهم اجعله حجًّا مبرورًا ، وذنبا مغفورًا

അബ്ദുറഹ്മാൻ ബ്നുൽ അസ്‌വദ് رحمه الله തന്റെ പിതാവിൽ നിന്ന് നിവേദനം ചെയ്യുന്നു: അദ്ദേഹം പറഞ്ഞു: “ഞങ്ങൾ ജംറയിലെ കല്ലേറ് പൂർത്തിയാക്കിയാൽ ഇപ്രകാരം ചൊല്ലാൻ അബ്ദുല്ലാഹി ബ്നു മസ്ഊദ് رضي الله عنه ഞങ്ങളെ പഠിപ്പിക്കാറുണ്ടായിരുന്നു: ‘അല്ലാഹുവേ, നീ ഇതിനെ മബ്റൂറായ ഹജ്ജും, പൊറുക്കപ്പെട്ട പാപവുമാക്കേണമേ’. [ التاريخ الكبير لابن أبي خيثمة (3891).]

قال ابن رجب رحمه الله: فما دعا الحاج لنفسه ولا دعا له غيره بأحسن من الدعاء بأن يكون حجّه مبرورا؛ ولهذا يشرع للحاجِّ إذا فرغ من أعمال حجّه وشرع في التحلّل من إحرامه برمي جمرة العقبة يوم النحر أن يقول : اللَّهم اجعله حجًّا مبرورا و سعيا مشكورا و ذنبا مغفورا، وروي ذلك عن ابن مسعود و ابن عمر من قولهما و روي عنهما مرفوعا و كذلك يدعى للقادم من الحجِّ بأن يجعل الله حجّه مبرورا.

ഇബ്നു റജബ് رحمه الله പറഞ്ഞു: ഒരു ഹാജി തനിക്ക് വേണ്ടിയോ, അല്ലെങ്കിൽ മറ്റുള്ളവർ ആ ഹാജിക്ക് വേണ്ടിയോ നടത്തുന്ന പ്രാർത്ഥനകളിൽ ഏറ്റവും ഉത്തമമായത് മബ്റൂറായ ഹജ്ജ് ആകാൻ വേണ്ടിയുള്ള പ്രാർത്ഥനയാണ്. അതുകൊണ്ട് തന്നെയാണ് ഹാജി തന്റെ ഹജ്ജ് കർമ്മങ്ങൾ പൂർത്തിയാക്കുകയും, ബലി പെരുന്നാൾ ദിനത്തിൽ ജംറത്തുൽ അഖബയിൽ കല്ലെറിഞ്ഞ് ഇഹ്‌റാമിൽ നിന്ന് ഒഴിവാകാൻ തുടങ്ങുകയും ചെയ്യുമ്പോൾ ഇപ്രകാരം ചൊല്ലാൻ നിർദ്ദേശിക്കപ്പെട്ടിട്ടുള്ളത്:

اللَّهم اجعله حجًّا مبرورا و سعيا مشكورا و ذنبا مغفورا

അല്ലാഹുവേ, നീ ഇതിനെ മബ്റൂറായ ഹജ്ജും, നന്ദിപൂർവ്വം സ്വീകരിക്കപ്പെട്ട പരിശ്രമവും, പൊറുക്കപ്പെട്ട പാപവുമാക്കേണമേ.

ഇക്കാര്യം ഇബ്നു മസ്ഊദ് رضي الله عنه, ഇബ്നു ഉമർ رضي الله عنه എന്നിവരിൽ നിന്ന് അവരുടെ സ്വന്തം വാക്കുകളായും, നബി ﷺ പറഞ്ഞതായും നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്. അതുപോലെതന്നെ ഹജ്ജ് കഴിഞ്ഞ് മടങ്ങിവരുന്നവർക്ക് വേണ്ടിയും ‘അല്ലാഹു നിന്റെ ഹജ്ജ് മബ്‌റൂർ ആക്കട്ടെ’ എന്ന് പ്രാർത്ഥിക്കേണ്ടതുണ്ട്. [لطائف المعارف (ص 151-152).]

ഈ വിഷയത്തിൽ നബി ﷺയിലേക്ക് ചേർത്തു പറയപ്പെടുന്ന ഹദീസ്  സ്ഥിരപ്പെട്ടതല്ല.

ഹജ്ജിനുശേഷം ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് കർമ്മങ്ങൾ സ്വീകരിക്കപ്പെടാൻ വേണ്ടിയുള്ള പ്രാർത്ഥന. അതുകൊണ്ടുതന്നെ സ്വഹാബികളുടെ കാലം മുതൽ ഇന്നുവരെ മുസ്ലീങ്ങൾക്കിടയിൽ ഈയൊരു ചര്യ  നിലനിൽക്കുന്നു; ഈദുൽ ഫിത്വറിലും ഈദുൽ അദ്ഹയിലും മുസ്ലീങ്ങൾ പരസ്പരം കാണുമ്പോൾ تقبَّل الله منا ومنكم (അല്ലാഹു നമ്മിൽ നിന്നും നിങ്ങളിൽ നിന്നും സ്വീകരിക്കട്ടെ) എന്ന് അവർ പറയും.

قال ابن بطة رحمه الله: وكذلك يقول من قدم من حجِّه بعد فراغه من حجِّه وعمرته وقضاء جميع مناسكه إذا سئل عن حجِّه إنَّما يقول: قد حججنا ما بقي غير القبول، وكذلك دعاء الناس لأنفسهم ودعاء بعضهم لبعض: اللَّهمَّ تقبَّل صومَنا وزكاتَنا، وبذلك يلقى الحاجُّ فيُقال له: قبل اللهُ حجَّك وزكى عملَك، وكذا يتلاقى النَّاس عند انقضاء شهر رمضان، فيقول بعضُهم لبعض: قبل الله منَّا ومنكم، بهذا مضت سنَّة المسلمين، وعليه جرت عادتهم، وأخذه خلفُهم عن سلفهم.

ഇബ്‌നു ബത്വ رحمه الله പറഞ്ഞു: അതുപോലെതന്നെ ഹജ്ജും ഉംറയും മറ്റ് അനുഷ്ഠാനങ്ങളും പൂർത്തിയാക്കി മടങ്ങിവരുന്ന ഒരാളോട് അദ്ദേഹത്തിന്റെ ഹജ്ജിനെക്കുറിച്ച് ചോദിച്ചാൽ അദ്ദേഹം പറയേണ്ടത്: ‘ഞങ്ങൾ ഹജ്ജ് നിർവ്വഹിച്ചു, ഇനി അത് സ്വീകരിക്കപ്പെടുക (ഖബൂലിയ്യത്ത്) മാത്രമാണ് ബാക്കിയുള്ളത്’ എന്നാണ്. ജനങ്ങൾ തങ്ങൾക്കും പരസ്പരവും വേണ്ടി നടത്തുന്ന പ്രാർത്ഥനകളും ഇപ്രകാരമാണ്: ‘അല്ലാഹുവേ, ഞങ്ങളുടെ നോമ്പും സകാത്തും നീ സ്വീകരിക്കേണമേ’. ഹജ്ജ് കഴിഞ്ഞ് വരുന്ന ഒരാളെ കാണുമ്പോൾ പറയേണ്ടതും ഇതാണ്: ‘അല്ലാഹു നിന്റെ ഹജ്ജ് സ്വീകരിക്കുകയും നിന്റെ കർമ്മങ്ങളെ പരിപാവനമാക്കുകയും ചെയ്യട്ടെ’. റമദാൻ മാസം അവസാനിക്കുമ്പോഴും ജനങ്ങൾ പരസ്പരം കണ്ടുമുട്ടുമ്പോൾ ‘അല്ലാഹു നമ്മിൽ നിന്നും നിങ്ങളിൽ നിന്നും സ്വീകരിക്കട്ടെ’ എന്ന് പറയും. ഇത്തരത്തിലാണ് മുസ്ലീങ്ങളുടെ ചര്യ നിലനിന്നുപോന്നത്, അവരുടെ ശീലങ്ങൾ ഇപ്രകാരമായിരുന്നു; മുൻഗാമികളിൽ (سلف) നിന്ന് പിൻഗാമികൾ (خلف) ഈ മാതൃക സ്വീകരിക്കുകയും ചെയ്തു. [الإبانة (2/ 871).]

അല്ലാഹുവിന്റെ പ്രവാചകൻ ഇബ്രാഹീം നബി عليه السلام യും അദ്ദേഹത്തിന്റെ മകൻ ഇസ്മായിൽ നബി عليه السلام യും കഅബ നിർമ്മിക്കുന്ന വേളയിൽ ഇതേ പ്രാർത്ഥന (സ്വീകരണത്തിന് വേണ്ടിയുള്ള പ്രാർത്ഥന) നടത്തിയിരുന്നതായി അല്ലാഹു പരാമർശിച്ചിട്ടുണ്ട്. അല്ലാഹു പറയുന്നു:

وَإِذْ يَرْفَعُ إِبْرَٰهِـۧمُ ٱلْقَوَاعِدَ مِنَ ٱلْبَيْتِ وَإِسْمَٰعِيلُ رَبَّنَا تَقَبَّلْ مِنَّآ ۖ إِنَّكَ أَنتَ ٱلسَّمِيعُ ٱلْعَلِيمُ

ഇബ്രാഹീമും ഇസ്മാഈലും കൂടി ആ ഭവനത്തിന്റെ (കഅ്ബയുടെ) അടിത്തറ കെട്ടി ഉയര്‍ത്തിക്കൊണ്ടിരുന്ന സന്ദര്‍ഭവും (അനുസ്മരിക്കുക.) (അവര്‍ ഇപ്രകാരം പ്രാര്‍ത്ഥിച്ചിരുന്നു:) ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളില്‍ നിന്ന് നീയിത് സ്വീകരിക്കേണമേ. തീര്‍ച്ചയായും നീ എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു. (ഖുർആൻ:2/127)

ഇബ്രാഹീം നബി عليه السلام യും ഇസ്മായിൽ നബി عليه السلام യും മഹത്തായ ഒരു സൽകർമ്മത്തിൽ ഏർപ്പെട്ടിരിക്കെയാണ് അത് സ്വീകരിക്കാനായി അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നത്.

വുഹൈബ് ബ്നുൽ വർദ് رحمه الله ഈ സൂക്തം പാരായണം ചെയ്തുകൊണ്ട് കരഞ്ഞുകൊണ്ട് പറഞ്ഞ വാക്കുകൾ വിശ്വാസികൾക്ക് വലിയൊരു പാഠമാണ്. അദ്ധേഹം പറഞ്ഞു:

يا خليل الرحمن ترفع قوائم بيت الرحمن وأنت مشفق أن لا يقبل منك.

ഹേ റഹ്മാനായ (അല്ലാഹുവിന്റെ) ഖലീലേ (ഇബ്രാഹീം നബിയേ), അങ്ങ് പരമകാരുണികനായ അല്ലാഹുവിന്റെ ഭവനത്തിന്റെ (കഅബയുടെ) അടിത്തറകൾ പടുത്തുയർത്തുകയാണ്; എന്നിട്ടും അത് അങ്ങയിൽ നിന്ന് സ്വീകരിക്കപ്പെടില്ലേ എന്ന ഭയത്തിലാണല്ലോ അങ്ങ്. [ تفسير ابن أبي حاتم (1240).]

അതുകൊണ്ട്, തന്റെ ഹജ്ജ് സ്വീകരിക്കപ്പെടാൻ ഹാജി അല്ലാഹുവിനോട് അപേക്ഷിക്കണം. അല്ലാഹു തന്നിൽ നിന്ന് അത് സ്വീകരിക്കുമെന്ന് അവൻ പ്രതീക്ഷിക്കുകയും വേണം. അതേസമയം തന്നെ, അല്ലാഹു തന്റെ പ്രതീക്ഷകളെ തകർക്കില്ലെന്നും പ്രാർത്ഥനകൾ തള്ളിക്കളയില്ലെന്നുമുള്ള അല്ലാഹുവെക്കുറിച്ചുള്ള നല്ല വിചാരം പുലർത്തേണ്ടതുമുണ്ട്. അല്ലാഹു തനിക്ക് ചോദിച്ചത് നൽകുമെന്നും, സ്വീകാര്യത നൽകി തന്നെ ആദരിക്കുമെന്നും, തനിക്കും മറ്റ് എല്ലാ ഹാജിമാർക്കും പാപങ്ങൾ പൊറുത്തു നൽകുമെന്നും അവൻ പ്രതീക്ഷിക്കണം. അല്ലാഹു തന്റെ ദാസൻ തന്നെക്കുറിച്ച് എപ്രകാരമാണോ വിചാരിക്കുന്നത് അപ്രകാരമായിരിക്കും അവനോട് പെരുമാറുക; അതിനാൽ ഓരോ ദാസനും തന്റെ രക്ഷിതാവിനെക്കുറിച്ച് എപ്പോഴും സൽപ്രതീക്ഷയുള്ളവനാകട്ടെ.

عن عبد الله بن المبارك قال : جئت إلى سفيان عشية عرفة وهو جاث على ركبتيه وعيناه تهملان فبكيت فالتفت إلي فقال ما شأنك فقلت من أسوأ هذا الجمع حالا قال الذي يظن أن الله عز و جل لا يغفر لهم.

അബ്ദുല്ലാഹി ബിൻ മുബാറക് رحمه الله പറഞ്ഞു: അറഫാ ദിനത്തിന്റെ സായാഹ്നത്തിൽ ഞാൻ സുഫ്യാൻ അസ്സൗരി رحمه الله യുടെ അടുക്കൽ ചെന്നു. അദ്ദേഹം മുട്ടുകുത്തി ഇരിക്കുകയായിരുന്നു, അദ്ദേഹത്തിന്റെ കണ്ണുകളിൽ നിന്ന് കണ്ണുനീർ ഒഴുകിക്കൊണ്ടിരുന്നു. അത് കണ്ട് ഞാനും കരഞ്ഞുപോയി. അദ്ദേഹം എന്റെ നേരെ തിരിഞ്ഞു ചോദിച്ചു: ‘നിനക്ക് എന്തുപറ്റി?’ ഞാൻ ചോദിച്ചു: ‘ഇന്ന് ഈ ഒരുമിച്ച് കൂടിയവരിൽ (അറഫയിലെ ഹാജിമാരിൽ) വെച്ച് ഏറ്റവും മോശമായ അവസ്ഥയിലുള്ളവൻ ആരാണ്?’ അദ്ദേഹം പറഞ്ഞു: ‘അല്ലാഹു തങ്ങൾക്ക് പൊറുത്തുതരില്ല എന്ന് വിചാരിക്കുന്നവനാണ് (ഏറ്റവും വലിയ പരാജിതൻ)’. [حسن الظن بالله (78).]

“അല്ലാഹുവേ, എന്നെന്നും ജീവിച്ചിരിക്കുന്നവനും സർവ്വലോക പരിപാലകനും മഹത്വവും ആദരവും ഉള്ളവനുമായവനേ! അല്ലാഹുവിന്റെ ഭവനത്തിൽ ഹജ്ജിനായി എത്തിയ ഹാജിമാരുടെ ഹജ്ജ് നീ സ്വീകരിക്കേണമേ. അവരുടെ പരിശ്രമങ്ങൾക്ക് നീ പ്രതിഫലം നൽകുകയും, അവരുടെ പാപങ്ങൾ പൊറുത്തു നൽകുകയും, അവരുടെ തെറ്റുകൾ മാപ്പാക്കുകയും ചെയ്യേണമേ. തങ്ങളുടെ മാതാവ് പ്രസവിച്ച ദിവസത്തെപ്പോലെ , പാപങ്ങളെല്ലാം പൊറുക്കപ്പെട്ടവരായി അവരെ സ്വന്തം നാടുകളിലേക്ക് മടക്കേണമേ. അവർക്കെല്ലാവർക്കും ഇതൊരു മബ്റൂറായ ഹജ്ജും, നന്ദിപൂർവ്വം സ്വീകരിക്കപ്പെട്ട പരിശ്രമവുമാക്കേണമേ. നിന്റെ ദാസനും പ്രവാചകനുമായ മുഹമ്മദ് നബി ﷺയുടെ മേലും അദ്ദേഹത്തിന്റെ കുടുംബത്തിന്മേലും അനുചരന്മാരുടെ മേലും അല്ലാഹുവിന്റെ രക്ഷയും സമാധാനവും ഉണ്ടാകട്ടെ. ആമീൻ.”

 

 

www.kanzululoom.com

Leave a Reply

Your email address will not be published. Required fields are marked *