സുബ്ഹി നമസ്കാരം കഴിഞ്ഞാൽ ഉടന്‍ കുറച്ചുനേരം കിടന്നുറങ്ങുന്ന ശീലം പലരിലും കാണാറുണ്ട്. സുബ്ഹി നമസ്കാര ശേഷം സൂര്യോദയത്തിന് മുമ്പായി സ്ഥിരമായി ഉറങ്ങുന്ന ശീലം സത്യവിശ്വാസികള്‍ ഒഴിവാക്കേണ്ടതാണ്. കാരണം പ്രഭാത ശേഷമുള്ള സമയം ബറകത്തുള്ള സമയമാണെന്നും പ്രഭാതത്തിലുള്ള പ്രവ൪ത്തനങ്ങളില്‍ ബറകത്ത് ഉണ്ടെന്നും നബി ﷺ അറിയിച്ചിട്ടുണ്ട്.
عَنْ صَخْرٍ الْغَامِدِيِّ، عَنِ النَّبِيِّ صلى الله عليه وسلم قَالَ : اللَّهُمَّ بَارِكْ لأُمَّتِي فِي بُكُورِهَا
സ്വഖ്’രില്‍ ഗാമിദിയ്യില്‍ (റ) നിന്ന് നിവേദനം: നബി ﷺ പ്രാ൪ത്ഥിച്ചു: അല്ലാഹുവേ, എന്റെ ഉമ്മത്തിന് അവരുടെ പ്രഭാതത്തിൽ നീ ബറകത്ത് ചൊരിയേണമേ (അബൂദാവൂദ്:2606)
നബി ﷺ യുടെ പ്രാർത്ഥനയുടെ ഫലം കിട്ടുന്നത് പ്രഭാതത്തില്‍ ഉണർന്ന് പ്രവർത്തിക്കുന്നവർക്കാണ് . ഉറങ്ങുമ്പോൾ ആ സമയത്തെ ബറകത്ത് നഷ്ടമാകുന്നു. അതുകൊണ്ടുതന്നെ ഈ സമയത്തെ ഫലപ്രദമായി ഉപയോഗിക്കുവാൻ സത്യവിശ്വാസികൾക്ക് കഴിയണം. ഈ സമയം അല്ലാഹുവിനെ കുറിച്ചുള്ള ദിക്റിൽ കഴിച്ചു കൂട്ടുകയാണ് ഏറ്റവും ശ്രേഷ്ടതയുള്ളത്.
عَنْ سِمَاكِ قَالَ قُلْتُ لِجَابِرِ بْنِ سَمُرَةَ أَكُنْتَ تُجَالِسُ رَسُولَ اللَّهِ صلى الله عليه وسلم قَالَ نَعَمْ كَثِيرًا فَكَانَ لاَ يَقُو
സിമാക് (റ) വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു:ജാബി൪(റ) എന്നോട് ചോദിച്ചു: നിങ്ങള്‍ നബി ﷺ യുടെ സദസ്സില്‍ ഇരിക്കുമായിരുന്നോ? ഞാന്‍ പറഞ്ഞു: അതെ, ധാരാളമായി (ഇരിക്കുമായിരുന്നു.) സുബ്ഹി നമസ്കരിച്ച മുസ്വല്ലയില്‍ നിന്നും സൂര്യന്‍ ഉദിക്കുന്നതുവരെ നബി ﷺ എഴുന്നേല്‍ക്കുമായിരുന്നില്ല. അങ്ങനെ സൂര്യന്‍ ഉദിച്ച് കഴിഞ്ഞാല്‍ അവിടുന്ന് എഴുന്നേല്‍ക്കും. (അബൂദാവൂദ്:1294 – സ്വഹീഹ് അൽബാനി)
عَنْ أَبِي، وَائِلٍ قَالَ غَدَوْنَا عَلَى عَبْدِ اللَّهِ بْنِ مَسْعُودٍ يَوْمًا بَعْدَ مَا صَلَّيْنَا الْغَدَاةَ فَسَلَّمْنَا بِالْبَابِ فَأَذِنَ لَنَا – قَالَ – فَمَكَثْنَا بِالْبَابِ هُنَيَّةً – قَالَ – فَخَرَجَتِ الْجَارِيَةُ فَقَالَتْ أَلاَ تَدْخُلُونَ فَدَخَلْنَا فَإِذَا هُوَ جَالِسٌ يُسَبِّحُ فَقَالَ مَا مَنَعَكُمْ أَنْ تَدْخُلُوا وَقَدْ أُذِنَ لَكُمْ فَقُلْنَا لاَ إِلاَّ أَنَّا ظَنَنَّا أَنَّ بَعْضَ أَهْلِ الْبَيْتِ نَائِمٌ . قَالَ ظَنَنْتُمْ بِآلِ ابْنِ أُمِّ عَبْدٍ غَفْلَةً قَالَ ثُمَّ أَقْبَلَ يُسَبِّحُ حَتَّى ظَنَّ أَنَّ الشَّمْسَ قَدْ طَلَعَتْ فَقَالَ يَا جَارِيَةُ انْظُرِي هَلْ طَلَعَتْ قَالَ فَنَظَرَتْ فَإِذَا هِيَ لَمْ تَطْلُعْ فَأَقْبَلَ يُسَبِّحُ حَتَّى إِذَا ظَنَّ أَنَّ الشَّمْسَ قَدْ طَلَعَتْ قَالَ يَا جَارِيَةُ انْظُرِي هَلْ طَلَعَتْ فَنَظَرَتْ فَإِذَا هِيَ قَدْ طَلَعَتْ . فَقَالَ الْحَمْدُ لِلَّهِ الَّذِي أَقَالَنَا يَوْمَنَا هَذَا – فَقَالَ مَهْدِيٌّ وَأَحْسِبُهُ قَالَ – وَلَمْ يُهْلِكْنَا بِذُنُوبِنَا
അബൂവാഥിലില്‍(റ) നിന്ന് നിവേദനം: അദ്ദേഹം പറയുന്നു: പ്രഭാത നമസ്കാരം നിർവ്വഹിച്ച ശേഷം ഞങ്ങൾ അബ്ദില്ലാഹിബ്നു മസ്ഊദ്(റ) വിന്റെ വീട്ടിലേക്ക് പുറപ്പെട്ടു. അങ്ങനെ വീടിന്റ വാതിൽക്കലെത്തി ഞങ്ങൾ സലാം പറഞ്ഞു, (അകത്ത് പ്രവേശിക്കുവാൻ) ഞങ്ങൾക്ക് അനുവാദം ലഭിച്ചു. ഞങ്ങൾ കുറച്ച് നേരം കൂടി അവിടെ നിന്നു. ‘നിങ്ങൾ വീട്ടിലേക്ക് പ്രവേശിക്കുന്നില്ലെയോ’ എന്ന് ജോലിക്കാരി വന്ന് അന്വേഷിച്ചു. അങ്ങനെ ഞങ്ങൾ വീട്ടിലേക്ക് പ്രവേശിച്ചു. അദ്ദേഹം (അബ്ദില്ലാഹിബ്നു മസ്ഊദ്) തസ്ബീഹ് ചൊല്ലി അവിടെ ഇരിക്കുകയായിരുന്നു. അദ്ദേഹം ചോദിച്ചു: നിങ്ങൾക്ക് അനുവാദം നൽകപ്പെട്ടിട്ടും വീട്ടിലേക്ക് പ്രവേശിക്കുന്നതിന് നിങ്ങളെ തടഞ്ഞതെന്താണ്? ഞങ്ങൾ പറഞ്ഞു: വീട്ടുകാർ ഉറങ്ങുകയായിരിക്കുമെന്ന് ഞങ്ങൾ വിചാരിച്ചു എന്നല്ലാതെ മറ്റൊന്നുമില്ല. അദ്ദേഹം ചോദിച്ചു: (ഈ സമയത്തെ കുറിച്ച്) ഇബ്നു ഉമ്മി അബ്ദിന്റെ കുടുംബം അശ്രദ്ധയിലായിരിക്കുമെന്ന് നിങ്ങൾ വിചാരിച്ചോ? അങ്ങനെ, സൂര്യൻ ഉദിച്ചുവെന്ന് അദ്ദേഹം വിചാരിച്ച സമയം വരെ അദ്ദേഹം തസ്ബീഹിലേക്ക് പോയി. അദ്ദേഹം വിളിച്ച് പറഞ്ഞു: ഹേ ജാരിയാ (ജോലിക്കാരി സ്ത്രീയേ), സൂര്യൻ ഉദിച്ചോയെന്ന് നീ നോക്കിയേ. അവൾ പറഞ്ഞു: ഞാൻ നോക്കി, അത് ഉദിച്ചിട്ടില്ല. സൂര്യൻ ഉദിച്ചുവെന്ന് അദ്ദേഹം വിചാരിച്ച സമയം വരെ അദ്ദേഹം വീണ്ടും തസ്ബീഹിലേക്ക് പോയി. അദ്ദേഹം വിളിച്ച് പറഞ്ഞു: ഹേ ജാരിയാ (ജോലിക്കാരി സ്ത്രീ), സൂര്യൻ ഉദിച്ചോയെന്ന് നീ നോക്കിയേ. അവൾ നോക്കിപ്പോൾ, അത് (സൂര്യൻ )ഉദിച്ചിരുന്നു. അദ്ദേഹം പറഞ്ഞു: ഇതിനെ ഇന്ന് ഞങ്ങളുടെ മേൽ ഉദിപ്പിച്ച അല്ലാഹുവിനാകുന്നു സർവ്വ സ്തുതിയും. ഞങ്ങളുടെ പാപങ്ങൾ കാരണം അവൻ ഞങ്ങളെ നശിപ്പിച്ചില്ലല്ലോ. (മുസ്ലിം:822)
قال ابن القيم رحمه الله: ونوم الصبحة يمنع الرزق؛ لأن ذلك وقت تطلب فيه الخليقة أرزاقها، وهو وقت قسمة الأرزاق، فنومه حرمان إلا لعارض أو ضرورة
ഇബ്നുൽ ഖയ്യിം (റഹി) പറഞ്ഞു: പ്രഭാതയുറക്കം അന്നം തടയുന്ന കാര്യമാണ്. കാരണം ആ സമയത്താണ് സൃഷ്ടികളെല്ലാം അവരുടെ ഉപജീവനം അന്വേഷിക്കുന്നത്. ആ സമയത്തു തന്നെയാണ് ഉപജീവനം കണക്കാക്കപ്പെടുന്നതും. ഏതെങ്കിലും അത്യാവശ്യ ഘട്ടത്തിലോ, യാദൃശ്ചികമായോ ഉറങ്ങിപ്പോകുന്നതൊഴിച്ചു നിർത്തിയാൽ ഈ നേരത്ത് ഉറങ്ങുന്നത് ഒരു പാട് നന്മകളെ തടയുന്ന ഇടങ്കോല് തന്നെയാണ്. (സാദുൽ മആദ്: 4/242)
സ്വഹാബികൾ ക്ഷീണം നേരിട്ടാൽ പോലും അവർ ചെയ്തിരുന്നതിനെ സംബന്ധിച്ച് ഇബ്നുൽ ഖയ്യിം (റഹി) വിശദീകരിക്കുന്നത് കാണുക:
ذكر ابن القيم – رحمه الله – عنهم أنهم إذا كانوا في سفر في الليل ، وأخذ بهم التعب مأخذًا شديدًا وصلَّوا الفجر لا ينامون ، مع شدة التعب لا ينامون حتى تطلع الشمس ، رغبةً في عدم تفويت بركة هذا الوقت على أنفسهم ، فيبقون ذاكرين لله عز وجل ، مستغفرين ، حامدين شاكرين ، إلى أن تطلع الشمس ، ثم ينامون لما هُم عليه من تعب ونصب بسبب السفر والجهد الذي هم عليه.
ഇമാം ഇബ്നുല്‍ ഖയ്യിം(റഹി) പറഞ്ഞു: അവർ (സ്വഹാബികൾ) രാത്രിയിൽ യാത്ര ചെയ്യുകയും നന്നായി ക്ഷീണം ബാധിക്കുകയും ചെയ്താലും ഉറങ്ങാതെ തന്നെ ഫജ്ർ നിസ്കരിക്കുമായിരുന്നു. കലശലായ ക്ഷീണമുണ്ടായിട്ടു കൂടി സൂര്യനുദിച്ച് കഴിയും വരെ അവർ ഉറങ്ങുമായിരുന്നില്ല.പ്രഭാത സമയത്തെ ബറകത്ത് തങ്ങൾക്ക് നഷ്ടപ്പെടരുതെന്ന താല്പര്യമായിരുന്നു അതിനവരെ പ്രേരിപ്പിച്ചത്. അങ്ങനെ സൂര്യൻ ഉദിച്ചുയരുന്നതുവരെ അവർ അല്ലാഹുവിനെ ദിക്ർ ചെയ്തും, പാപമോചനം തേടിയും, സ്തുതിച്ചും നന്ദികാണിച്ചും സമയം ചെലവഴിക്കും. അതിനു ശേഷം യാത്രയും, അദ്ധ്വാനവും നിമിത്തം ഉണ്ടായ ക്ഷീണവും തളർച്ചയുമകറ്റാൻ അവർ ഉറങ്ങുകയും ചെയ്യും.
ഇമാം ഇബ്നുല്‍ ഖയ്യിം(റഹി) പറഞ്ഞു: ഐശ്വര്യത്തിന്റെയും ഉപജീവനത്തിന്റെയും,ബറകത്തിന്റെയും സമയമായതിനാൽ, സ്വുബ്ഹ് നമസ്കാരത്തിനും സൂര്യോദയത്തിനുമിടയിൽ ഉറങ്ങുന്നത് മുൻഗാമികൾ വെറുത്തിരുന്നു. (മദാരിജുല്‍ സാലികീന്‍)
ശൈഖ് അബ്ദുൽ റസാഖ് അൽ ബദ്൪ حفظه الله പറയുന്നു:
قال بعض السلف : يومك مثل جملك إن أمسكت أوله تبعك آخره أي: إذا حفظتَ أول اليوم فإنَّ بقية اليوم يحفظ لك
സലഫുകളില്‍ ചിലർ പറഞ്ഞു: നിന്റെ ഒരു ദിനം നിന്റെ ഒട്ടകത്തെപ്പോലെയാണ്. അതിന്റെ മുൻഭാഗം നീ പിടിച്ചു വെച്ചാൽ അതിന്റെ പിൻഭാഗവും നിന്നെ പിന്തുടരും. അതായത് : ദിവസത്തിന്റെ ആദ്യ ഘട്ടമായ പ്രഭാതം സംരക്ഷിച്ചു നിർത്തിയാൽ ശേഷിക്കുന്ന സമയങ്ങൾ നിനക്ക് സംരക്ഷണമായിത്തീരും.
സുബ്ഹി നമസ്കാരം കഴിഞ്ഞ ശേഷം എന്തെങ്കിലും ജോലി ചെയ്യുന്നവരാണെങ്കിൽ തന്നെയും ഈ സമയം കഴിവിന്റെ പരമാവധി അല്ലാഹുവിനെ ഓർക്കട്ടെ. ഏതൊരു വിഷയത്തിലെന്നതുപോലെ ഈ കാര്യത്തിലും സലഫുകളെ പിന്‍പറ്റുക. അല്ലാഹു അനുഗ്രഹിക്കുമാറാകട്ടെ.
kanzululoom.com