അന്ത്യനാളിലുള്ള വിശ്വാസത്തെക്കുറിച്ചുള്ള വചനങ്ങൾ

സത്യവിശ്വാസികളുടെ ലക്ഷണങ്ങളും വിജയത്തിനുള്ള വഴിയും

وَٱلَّذِينَ يُؤْمِنُونَ بِمَآ أُنزِلَ إِلَيْكَ وَمَآ أُنزِلَ مِن قَبْلِكَ وَبِٱلْـَٔاخِرَةِ هُمْ يُوقِنُونَ ‎﴿٤﴾‏ أُو۟لَٰٓئِكَ عَلَىٰ هُدًى مِّن رَّبِّهِمْ ۖ وَأُو۟لَٰٓئِكَ هُمُ ٱلْمُفْلِحُونَ ‎﴿٥﴾‏

നിനക്കും നിന്റെമുന്‍ഗാമികള്‍ക്കും നല്‍കപ്പെട്ട സന്ദേശത്തില്‍ വിശ്വസിക്കുകയും, പരലോകത്തില്‍ ദൃഢമായി വിശ്വസിക്കുകയും ചെയ്യുന്നവരത്രെ അവര്‍ (സൂക്ഷ്മത പാലിക്കുന്നവര്‍). അവരുടെ നാഥന്‍ കാണിച്ച നേര്‍വഴിയിലാകുന്നു അവര്‍. അവര്‍ തന്നെയാകുന്നു സാക്ഷാല്‍ വിജയികള്‍. (ഖുർആൻ:2/4-5)

വിശുദ്ധ ഖുർആൻ കൊണ്ട് നേർമാർഗ്ഗം പ്രാപിക്കുന്ന മുത്തഖീങ്ങളുടെ വിശേഷണമാണ് അവര്‍ പരലോകത്തില്‍ ദൃഢമായി വിശ്വസിക്കുന്നവരാണ് എന്നത്. പരലോക ജീവിതത്തിലും വിചാരണയിലും അവർക്ക് യാതൊരു സംശയവുമില്ലാത്ത ഉറച്ച ബോധ്യമുണ്ട്. ഇത്തരം ഗുണങ്ങളുള്ളവർ മാത്രമാണ് അല്ലാഹുവിൽ നിന്നുള്ള നേർമാർഗ്ഗത്തിൽ നിലകൊള്ളുന്നവരും, പരലോകത്ത് യഥാർത്ഥ വിജയം കൈവരിക്കുന്നവരും.

ഭക്തന്‍മാരുടെ വിശേഷണം

وَٱسْتَعِينُوا۟ بِٱلصَّبْرِ وَٱلصَّلَوٰةِ ۚ وَإِنَّهَا لَكَبِيرَةٌ إِلَّا عَلَى ٱلْخَٰشِعِينَ ‎﴿٤٥﴾‏ ٱلَّذِينَ يَظُنُّونَ أَنَّهُم مُّلَٰقُوا۟ رَبِّهِمْ وَأَنَّهُمْ إِلَيْهِ رَٰجِعُونَ ‎﴿٤٦﴾

സഹനവും നമസ്കാരവും മുഖേന (അല്ലാഹുവിന്റെ) സഹായം തേടുക. അത് (നമസ്കാരം) ഭക്തന്‍മാരല്ലാത്തവര്‍ക്ക് വലിയ (പ്രയാസമുള്ള) കാര്യം തന്നെയാകുന്നു. തങ്ങളുടെ രക്ഷിതാവുമായി കണ്ടുമുട്ടേണ്ടിവരുമെന്നും, അവങ്കലേക്ക് തിരിച്ചുപോകേണ്ടി വരുമെന്നും വിചാരിച്ചുകൊണ്ടിരിക്കുന്നവരത്രെ അവര്‍ (ഭക്തന്‍മാര്‍). (ഖു൪ആന്‍:2/45-46)

ജീവിതത്തിലെ പ്രതിസന്ധികളിലും പരീക്ഷണങ്ങളിലും ക്ഷമ കൈക്കൊള്ളുകയും നമസ്കാരം വഴി അല്ലാഹുവിനോട് സഹായം തേടുകയുമാണ് വേണ്ടത്. എന്നാൽ മനസ്സാന്നിധ്യവും ഭക്തിയുമുള്ള (ഖുശൂഅ്) ആളുകൾക്കൊഴികെ നമസ്കാരം ഭാരമുള്ളതായി തോന്നും. തങ്ങൾ തങ്ങളുടെ രക്ഷിതാവുമായി കണ്ടുമുട്ടേണ്ടവരാണെന്നും, ഒടുവിൽ അവനിലേക്ക് തന്നെ മടങ്ങിച്ചെല്ലേണ്ടവരാണെന്നുമുള്ള ഉറച്ച ബോധ്യമാണ് സത്യവിശ്വാസികളിൽ ഈ ഭക്തിയും ദൃഢതയും ഉണ്ടാക്കുന്നത്. ഭക്തന്‍മാരുടെ വിശേഷണമാണ് അവര്‍ പരലോക കൂടിക്കാഴ്ചയിലുള്ള ഉറച്ച വിശ്വാസമുള്ളവരാണ് എന്നത്.

അന്ത്യദിനത്തിൽ വിശ്വസിച്ച് സൽക്കർമ്മം ചെയ്യുന്നവർക്ക് വലിയ പ്രതിഫലം

إِنَّ ٱلَّذِينَ ءَامَنُوا۟ وَٱلَّذِينَ هَادُوا۟ وَٱلنَّصَٰرَىٰ وَٱلصَّٰبِـِٔينَ مَنْ ءَامَنَ بِٱللَّهِ وَٱلْيَوْمِ ٱلْـَٔاخِرِ وَعَمِلَ صَٰلِحًا فَلَهُمْ أَجْرُهُمْ عِندَ رَبِّهِمْ وَلَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ

(മുഹമ്മദ് നബിയില്‍) വിശ്വസിച്ചവരോ, യഹൂദമതം സ്വീകരിച്ചവരോ, ക്രൈസ്തവരോ, സാബികളോ (അറേബ്യയിലെ പുരാതന മതവിഭാഗം) ആരാകട്ടെ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുകയും സല്‍കര്‍മം പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുള്ളവര്‍ക്ക് അവരുട രക്ഷിതാവിങ്കല്‍ അവര്‍ അര്‍ഹിക്കുന്ന പ്രതിഫലമുണ്ടായിരിക്കും. അവര്‍ക്ക് ഭയപ്പെടേണ്ടതില്ല. അവര്‍ ദുഃഖിക്കേണ്ടി വരികയുമില്ല. (ഖു൪ആന്‍: 2/62)

അല്ലാഹുവിന്റെ അടുക്കൽ വിജയത്തിന്റെയും സ്വീകാര്യതയുടെയും മാനദണ്ഡം വംശമോ പരമ്പരാഗതമായ സംഘവിഭാഗമോ അല്ല. മറിച്ച് അല്ലാഹുവിലുള്ള ശരിയായ ഈമാനും, അന്ത്യദിനത്തിലെ വിചാരണയെക്കുറിച്ചുള്ള ഉറച്ച ബോധ്യവും, ജീവിതത്തിൽ പകർത്തുന്ന സൽക്കർമ്മങ്ങളുമാണ് പ്രധാനം. ഈ അടിസ്ഥാന തത്ത്വങ്ങൾ മുറുകെപ്പിടിക്കുന്നവർക്ക് അല്ലാഹുവിങ്കൽ അർഹമായ പ്രതിഫലമുണ്ട്. പരലോകത്ത് ഉണ്ടാകാനിടയുള്ള ഭയപ്പാടുകളിൽ നിന്നും ദുഃഖങ്ങളിൽ നിന്നും അവർ പൂർണ്ണമായും സുരക്ഷിതരായിരിക്കും.

യഥാർത്ഥ പുണ്യം പരലോകവിശ്വാസത്തിലധിഷ്ഠിതമായ ആദർശവും കർമ്മങ്ങളും ഉൾക്കൊണ്ടവര്‍ക്ക്

لَّيْسَ ٱلْبِرَّ أَن تُوَلُّوا۟ وُجُوهَكُمْ قِبَلَ ٱلْمَشْرِقِ وَٱلْمَغْرِبِ وَلَٰكِنَّ ٱلْبِرَّ مَنْ ءَامَنَ بِٱللَّهِ وَٱلْيَوْمِ ٱلْـَٔاخِرِ وَٱلْمَلَٰٓئِكَةِ وَٱلْكِتَٰبِ وَٱلنَّبِيِّـۧنَ وَءَاتَى ٱلْمَالَ عَلَىٰ حُبِّهِۦ ذَوِى ٱلْقُرْبَىٰ وَٱلْيَتَٰمَىٰ وَٱلْمَسَٰكِينَ وَٱبْنَ ٱلسَّبِيلِ وَٱلسَّآئِلِينَ وَفِى ٱلرِّقَابِ وَأَقَامَ ٱلصَّلَوٰةَ وَءَاتَى ٱلزَّكَوٰةَ وَٱلْمُوفُونَ بِعَهْدِهِمْ إِذَا عَٰهَدُوا۟ ۖ وَٱلصَّٰبِرِينَ فِى ٱلْبَأْسَآءِ وَٱلضَّرَّآءِ وَحِينَ ٱلْبَأْسِ ۗ أُو۟لَٰٓئِكَ ٱلَّذِينَ صَدَقُوا۟ ۖ وَأُو۟لَٰٓئِكَ هُمُ ٱلْمُتَّقُونَ

നിങ്ങളുടെ മുഖങ്ങള്‍ കിഴക്കോട്ടോ പടിഞ്ഞാറോട്ടോ തിരിക്കുക എന്നതല്ല പുണ്യം എന്നാല്‍ അല്ലാഹുവിലും, അന്ത്യദിനത്തിലും, മലക്കുകളിലും, വേദഗ്രന്ഥത്തിലും, പ്രവാചകന്‍മാരിലും വിശ്വസിക്കുകയും, സ്വത്തിനോട് പ്രിയമുണ്ടായിട്ടും അത് ബന്ധുക്കള്‍ക്കും, അനാഥകള്‍ക്കും, അഗതികള്‍ക്കും, വഴിപോക്കന്നും, ചോദിച്ചു വരുന്നവര്‍ക്കും, അടിമമോചനത്തിന്നും നല്‍കുകയും, പ്രാര്‍ത്ഥന (നമസ്കാരം) മുറപ്രകാരം നിര്‍വഹിക്കുകയും, സകാത്ത് നല്‍കുകയും, കരാറില്‍ ഏര്‍പെട്ടാല്‍ അത് നിറവേറ്റുകയും, വിഷമതകളും ദുരിതങ്ങളും നേരിടുമ്പോഴും, യുദ്ധരംഗത്തും ക്ഷമ കൈക്കൊള്ളുകയും ചെയ്തവരാരോ അവരാകുന്നു പുണ്യവാന്‍മാര്‍. അവരാകുന്നു സത്യം പാലിച്ചവര്‍. അവര്‍ തന്നെയാകുന്നു (ദോഷബാധയെ) സൂക്ഷിച്ചവര്‍. (ഖു൪ആന്‍:2/177)

കേവലം ബാഹ്യമായ ചടങ്ങുകളോ ദിശതിരിഞ്ഞുനിൽക്കലോ മാത്രമല്ല പുണ്യം (ബിർറ്). മറിച്ച്, വിചാരണയും പരലോകവും ഉൾപ്പെടെയുള്ള കാര്യങ്ങളിലുള്ള ഉറച്ച വിശ്വാസമുള്ളവര്‍ക്കാണ്.

ദാമ്പത്യബന്ധത്തിലെ വിശുദ്ധിയും പരലോക ചിന്തയും

نِسَآؤُكُمْ حَرْثٌ لَّكُمْ فَأْتُوا۟ حَرْثَكُمْ أَنَّىٰ شِئْتُمْ ۖ وَقَدِّمُوا۟ لِأَنفُسِكُمْ ۚ وَٱتَّقُوا۟ ٱللَّهَ وَٱعْلَمُوٓا۟ أَنَّكُم مُّلَٰقُوهُ ۗ وَبَشِّرِ ٱلْمُؤْمِنِينَ

നിങ്ങളുടെ ഭാര്യമാര്‍ നിങ്ങളുടെ കൃഷിയിടമാകുന്നു. അതിനാല്‍ നിങ്ങള്‍ ഇച്ഛിക്കും വിധം നിങ്ങള്‍ക്ക് നിങ്ങളുടെ കൃഷിയിടത്തില്‍ ചെല്ലാവുന്നതാണ്‌. നിങ്ങളുടെ നന്‍മയ്ക്ക് വേണ്ടത് നിങ്ങള്‍ മുന്‍കൂട്ടി ചെയ്തു വെക്കേണ്ടതുമാണ്‌. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും അവനുമായി നിങ്ങള്‍ കണ്ടുമുട്ടേണ്ടതുണ്ടെന്ന് അറിഞ്ഞിരിക്കുകയും ചെയ്യുക. സത്യവിശ്വാസികള്‍ക്ക് നീ സന്തോഷവാര്‍ത്ത അറിയിക്കുക. (ഖു൪ആന്‍:2/223)

ദാമ്പത്യത്തിലടക്കം ജീവിതത്തിലെ മുഴുവൻ കാര്യങ്ങളിലും അല്ലാഹുവിനെ ഭയപ്പെടണമെന്നും, ഒരുനാൾ അവന്റെ മുന്നിൽ വിചാരണയ്ക്കായി നിൽക്കേണ്ടവരാണെന്ന ഓർമ്മയുണ്ടായിരിക്കണമെന്നും ആയത്ത് ബോധ്യപ്പെടുത്തുന്നു. ഇത്തരം കല്പനകൾ പാലിക്കുന്ന വിശ്വാസികൾക്ക് സന്തോഷവാർത്തയുണ്ട്. പരലോകത്തെ കണ്ടുമുട്ടലിനെക്കുറിച്ചുള്ള ഓർമ്മ ദാമ്പത്യജീവിതത്തിലെ സൂക്ഷ്മതയ്ക്കും സൽക്കർമ്മങ്ങൾക്കും പ്രേരകമാകുന്നു.

അന്ത്യദിനത്തിലെ വിചാരണയിലുള്ള ഉറച്ച വിശ്വാസവും പ്രാർത്ഥനയും

رَبَّنَآ إِنَّكَ جَامِعُ ٱلنَّاسِ لِيَوْمٍ لَّا رَيْبَ فِيهِ ۚ إِنَّ ٱللَّهَ لَا يُخْلِفُ ٱلْمِيعَادَ

ഞങ്ങളുടെ നാഥാ, തീര്‍ച്ചയായും നീ ജനങ്ങളെയെല്ലാം ഒരു ദിവസം ഒരുമിച്ചുകൂട്ടുന്നതാകുന്നു. അതില്‍ യാതൊരു സംശയവുമില്ല. തീര്‍ച്ചയായും അല്ലാഹു വാഗ്ദാനം ലംഘിക്കുന്നതല്ല. (ഖു൪ആന്‍:3/9)

അല്ലാഹുവിന്റെ വാഗ്ദാനങ്ങൾ സത്യമാണെന്നും, സംശയമില്ലാത്ത ആ അന്ത്യദിനത്തിൽ മനുഷ്യകുലമൊന്നാകെ വിചാരണയ്ക്കായി അവന്റെ മുമ്പിൽ ഒരുമിച്ചുകൂടുമെന്നുമുള്ള ഉറച്ച ബോധ്യം മനുഷ്യനിൽ ഭയഭക്തിയും ജാഗ്രതയും വളർത്തുന്നു. പ്രപഞ്ചനാഥനുമായുള്ള ആ കണ്ടുമുട്ടലിനെക്കുറിച്ച് ബോധവാനായിരിക്കുകയും അതിനായി പ്രാർത്ഥനയിലൂടെയും സൽക്കർമ്മങ്ങളിലൂടെയും ഒരുങ്ങുകയുമാണ് ഓരോ വിശ്വാസിയും ചെയ്യേണ്ടത്.

പരലോകത്തെ യഥാർത്ഥ വിജയം

كُلُّ نَفْسٍ ذَآئِقَةُ ٱلْمَوْتِ ۗ وَإِنَّمَا تُوَفَّوْنَ أُجُورَكُمْ يَوْمَ ٱلْقِيَٰمَةِ ۖ فَمَن زُحْزِحَ عَنِ ٱلنَّارِ وَأُدْخِلَ ٱلْجَنَّةَ فَقَدْ فَازَ ۗ وَمَا ٱلْحَيَوٰةُ ٱلدُّنْيَآ إِلَّا مَتَٰعُ ٱلْغُرُورِ

ഏതൊരു ദേഹവും മരണം ആസ്വദിക്കുന്നതാണ്‌. നിങ്ങളുടെ പ്രതിഫലങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ നാളില്‍ മാത്രമേ നിങ്ങള്‍ക്ക് പൂര്‍ണ്ണമായി നല്‍കപ്പെടുകയുള്ളൂ. അപ്പോള്‍ ആര് നരകത്തില്‍ നിന്ന് അകറ്റിനിര്‍ത്തപ്പെടുകയും സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കപ്പെടുകയും ചെയ്യുന്നുവോ അവനാണ് വിജയം നേടുന്നത്‌. ഐഹികജീവിതം കബളിപ്പിക്കുന്ന ഒരു വിഭവമല്ലാതെ മറ്റൊന്നുമല്ല. (ഖു൪ആന്‍ :3/185)

ഐഹിക ജീവിതത്തിലെ നേട്ടങ്ങളോ അനുഭവങ്ങളോ അല്ല യഥാർത്ഥ വിജയത്തിന്റെ അളവുകോൽ. ലൗകിക സുഖങ്ങൾ കേവലം വഞ്ചനാപരമായ താൽക്കാലിക വിഭവങ്ങൾ മാത്രമാണ്. മരണം ഓരോ ജീവിക്കും അനിവാര്യമായ ഒരു യാഥാർത്ഥ്യമാണെന്നും, ഇഹലോക ജീവിതത്തിന് ശേഷം പരലോകത്ത് വെച്ചാണ് സ്വന്തം കർമ്മങ്ങൾക്ക് പൂർണ്ണമായ പ്രതിഫലം ലഭിക്കുകയെന്നും ആയത്ത് ഓർമ്മിപ്പിക്കുന്നു. അന്ത്യദിനത്തിൽ നരകാഗ്നിയിൽ നിന്ന് രക്ഷപ്പെടുകയും സ്വർഗ്ഗത്തിൽ പ്രവേശനം നേടുകയും ചെയ്യുന്നവൻ മാത്രമാണ് യഥാർത്ഥ വിജയി.

അല്ലാഹുവിന്റെ ഏകത്വവും അന്ത്യദിനത്തിലെ ഒരുമിച്ചുകൂട്ടലിലുള്ള സത്യസന്ധതയും

ٱللَّهُ لَآ إِلَٰهَ إِلَّا هُوَ ۚ لَيَجْمَعَنَّكُمْ إِلَىٰ يَوْمِ ٱلْقِيَٰمَةِ لَا رَيْبَ فِيهِ ۗ وَمَنْ أَصْدَقُ مِنَ ٱللَّهِ حَدِيثًا

അല്ലാഹു- അവനല്ലാതെ യാതൊരു ദൈവവുമില്ല. ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ ദിവസത്തേക്ക് അവന്‍ നിങ്ങളെയെല്ലാം ഒരുമിച്ചുകൂട്ടുക തന്നെ ചെയ്യും. അതില്‍ സംശയമേ ഇല്ല. അല്ലാഹുവെക്കാള്‍ സത്യസന്ധമായി വിവരം നല്‍കുന്നവന്‍ ആരുണ്ട്‌? (ഖു൪ആന്‍ :4/87)

അല്ലാഹു മാത്രമാണ് യഥാർത്ഥ ആരാധ്യൻ എന്ന തൗഹീദിന്റെ പ്രഖ്യാപനത്തോടൊപ്പം, അന്ത്യദിനത്തിൽ മനുഷ്യകുലത്തെ മുഴുവൻ വിചാരണയ്ക്കായി ഒരുമിച്ചുകൂട്ടുമെന്നത് നിഷേധിക്കാനാവാത്ത യാഥാർത്ഥ്യമാണെന്ന് ഈ ആയത്ത് അടിവരയിടുന്നു. അല്ലാഹുവിന്റെ വാക്കുകളേക്കാൾ സത്യസന്ധമായി മറ്റൊന്നുമില്ല. അതിനാൽ പരലോകത്തെക്കുറിച്ചുള്ള അവന്റെ വാഗ്ദാനങ്ങളിൽ അല്പം പോലും സംശയം വെച്ചുപുലർത്താതെ, ആ ദിനത്തിലെ കണക്കുപറച്ചിലിനായി ആത്മാർത്ഥമായി ഒരുങ്ങാൻ മനുഷ്യൻ ബാധ്യസ്ഥനാണ്.

പരലോക നിഷേധത്തിന്റെ പ്രത്യാഘാതം

يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ ءَامِنُوا۟ بِٱللَّهِ وَرَسُولِهِۦ وَٱلْكِتَٰبِ ٱلَّذِى نَزَّلَ عَلَىٰ رَسُولِهِۦ وَٱلْكِتَٰبِ ٱلَّذِىٓ أَنزَلَ مِن قَبْلُ ۚ وَمَن يَكْفُرْ بِٱللَّهِ وَمَلَٰٓئِكَتِهِۦ وَكُتُبِهِۦ وَرُسُلِهِۦ وَٱلْيَوْمِ ٱلْـَٔاخِرِ فَقَدْ ضَلَّ ضَلَٰلَۢا بَعِيدًا

സത്യവിശ്വാസികളേ, അല്ലാഹുവിലും അവന്റെ ദൂതനിലും അവന്റെ ദൂതന്ന് അവന്‍ അവതരിപ്പിച്ച ഗ്രന്ഥത്തിലും അവന്‍ മുമ്പ് അവതരിപ്പിച്ച ഗ്രന്ഥത്തിലും നിങ്ങള്‍ വിശ്വസിക്കുവിന്‍. അല്ലാഹുവിലും അവന്റെ മലക്കുകളിലും അവന്റെ ഗ്രന്ഥങ്ങളിലും അവന്റെ ദൂതന്മാരിലും അന്ത്യദിനത്തിലും വല്ലവനും അവിശ്വസിക്കുന്നപക്ഷം തീര്‍ച്ചയായും അവന്‍ ബഹുദൂരം പിഴച്ചുപോയിരിക്കുന്നു. (ഖു൪ആന്‍:4/136)

അന്ത്യനാളിനെ നിഷേധിക്കുന്നത് മനുഷ്യനെ സത്യമാർഗ്ഗത്തിൽ നിന്ന് ദൂരേക്ക് വഴിതെറ്റിച്ചു കളയും. അന്ത്യദിനത്തിലുള്ള ഉറച്ച വിശ്വാസമാണ് മനുഷ്യന്റെ ഈമാനിനെ പൂർണ്ണമാക്കുന്നത്.

പരലോകവിശ്വാസം നൽകുന്ന ശാന്തിയും സുരക്ഷിതത്വവും

إِنَّ ٱلَّذِينَ ءَامَنُوا۟ وَٱلَّذِينَ هَادُوا۟ وَٱلصَّٰبِـُٔونَ وَٱلنَّصَٰرَىٰ مَنْ ءَامَنَ بِٱللَّهِ وَٱلْيَوْمِ ٱلْـَٔاخِرِ وَعَمِلَ صَٰلِحًا فَلَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ

സത്യവിശ്വാസികളോ, യഹൂദരോ, സാബികളോ, ക്രൈസ്തവരോ ആരാകട്ടെ, അവരില്‍ നിന്ന് അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുകയും, സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ക്ക് യാതൊന്നും ഭയപ്പെടേണ്ടതില്ല. അവര്‍ ദുഃഖിക്കേണ്ടി വരികയുമില്ല. (ഖുർആൻ:5/69)

ബാഹ്യമായ ലേബലുകളോ വംശീയമായ പശ്ചാത്തലങ്ങളോ അല്ല അല്ലാഹുവിങ്കൽ സ്വീകാര്യതയുടെ മാനദണ്ഡം. മറിച്ച്, അല്ലാഹുവിലുള്ള ആത്മാർത്ഥമായ ഈമാൻ, അന്ത്യദിനത്തിലെ വിചാരണയെക്കുറിച്ചുള്ള ഭയഭക്തി, ജീവിതത്തിൽ പകർത്തുന്ന സൽക്കർമ്മങ്ങൾ എന്നിവയാണ് ഒരാളുടെ വിജയത്തെ നിർണ്ണയിക്കുന്നത്. അത്തരം യാഥാർത്ഥ വിശ്വാസികൾക്ക് പരലോകത്തെ കഠിനമായ ഘട്ടങ്ങളിൽ യാതൊരു ഭയപ്പെടാനോ ദുഃഖിക്കാനോ ഇടവരില്ല; മറിച്ച് അവർ ശാന്തിയും പൂർണ്ണ സുരക്ഷിതത്വവും അർഹരാകുന്നു.

ഇബാദത്തുകൾ അല്ലാഹുവിങ്കൽ സ്വീകാര്യമാകണമെങ്കിൽ

إِنَّمَا يَعْمُرُ مَسَٰجِدَ ٱللَّهِ مَنْ ءَامَنَ بِٱللَّهِ وَٱلْيَوْمِ ٱلْـَٔاخِرِ وَأَقَامَ ٱلصَّلَوٰةَ وَءَاتَى ٱلزَّكَوٰةَ وَلَمْ يَخْشَ إِلَّا ٱللَّهَ ۖ فَعَسَىٰٓ أُو۟لَٰٓئِكَ أَن يَكُونُوا۟ مِنَ ٱلْمُهْتَدِينَ ‎﴿١٨﴾‏  أَجَعَلْتُمْ سِقَايَةَ ٱلْحَآجِّ وَعِمَارَةَ ٱلْمَسْجِدِ ٱلْحَرَامِ كَمَنْ ءَامَنَ بِٱللَّهِ وَٱلْيَوْمِ ٱلْـَٔاخِرِ وَجَٰهَدَ فِى سَبِيلِ ٱللَّهِ ۚ لَا يَسْتَوُۥنَ عِندَ ٱللَّهِ ۗ وَٱللَّهُ لَا يَهْدِى ٱلْقَوْمَ ٱلظَّٰلِمِينَ ‎﴿١٩﴾

അല്ലാഹുവിന്‍റെ പള്ളികള്‍ പരിപാലിക്കേണ്ടത് അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുകയും, നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും, സകാത്ത് നല്‍കുകയും അല്ലാഹുവെയല്ലാതെ ഭയപ്പെടാതിരിക്കുകയും ചെയ്തവര്‍ മാത്രമാണ്‌. എന്നാല്‍ അത്തരക്കാര്‍ സന്‍മാര്‍ഗം പ്രാപിക്കുന്നവരുടെ കൂട്ടത്തിലായേക്കാം. തീര്‍ത്ഥാടകന്ന് കുടിക്കാന്‍ കൊടുക്കുന്നതും, മസ്ജിദുല്‍ ഹറാം പരിപാലിക്കുന്നതും അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുകയും, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ സമരം നടത്തുകയും ചെയ്യുന്നവരുടെ പ്രവര്‍ത്തനത്തിന് തുല്യമായി നിങ്ങള്‍ കണക്കാക്കിയിരിക്കയാണോ ? അവര്‍ അല്ലാഹുവിങ്കല്‍ ഒരുപോലെയാവുകയില്ല. അല്ലാഹു അക്രമികളായ ആളുകളെ സന്‍മാര്‍ഗത്തിലാക്കുന്നതല്ല. (ഖുർആൻ:9/18-19)

ബാഹ്യമായ ചടങ്ങുകൾക്കോ കേവല ആചാരങ്ങൾക്കോ അല്ല അല്ലാഹുവിന്റെ അടുക്കൽ പ്രാധാന്യം. അല്ലാഹുവിലുള്ള ഈമാൻ, പരലോക ചിന്ത, ഭയഭക്തി, അല്ലാഹുവിന്റെ മാർഗ്ഗത്തിലുള്ള ജിഹാദ് എന്നിവയാണ് കർമ്മങ്ങളുടെ സ്വീകാര്യത നിശ്ചയിക്കുന്നത്. അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിച്ച് നമസ്കാരവും സകാത്തും നിർവ്വഹിക്കുന്നവർക്ക് മാത്രമേ അല്ലാഹുവിന്റെ മസ്ജിദുകൾ സജീവമായി പരിപാലിക്കാൻ അർഹതയുള്ളൂ. ഹാജിമാർക്ക് വെള്ളം നൽകുന്നതും മസ്ജിദുൽ ഹറാം പരിപാലിക്കുന്നതും പോലെ ബാഹ്യമായ കാര്യങ്ങൾ ചെയ്തതുകൊണ്ട് മാത്രം ഒരാൾ പരലോകവിശ്വാസിയും മുജാഹിദുമായ സത്യവിശ്വാസിക്ക് തുല്യനാകില്ലെന്ന് ഈ ആയത്തുകൾ വ്യക്തമാക്കിത്തരുന്നു.

പരലോകത്തെ മഹത്തായ പ്രതിഫലം

وَٱلَّذِينَ هَاجَرُوا۟ فِى ٱللَّهِ مِنۢ بَعْدِ مَا ظُلِمُوا۟ لَنُبَوِّئَنَّهُمْ فِى ٱلدُّنْيَا حَسَنَةً ۖ وَلَأَجْرُ ٱلْـَٔاخِرَةِ أَكْبَرُ ۚ لَوْ كَانُوا۟ يَعْلَمُونَ

അക്രമത്തിന് വിധേയരായതിന് ശേഷം അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സ്വദേശം വെടിഞ്ഞ് പോയവരാരോ അവര്‍ക്ക് ഇഹലോകത്ത് നാം നല്ല താമസസൗകര്യം ഏര്‍പെടുത്തികൊടുക്കുകതന്നെ ചെയ്യും. എന്നാല്‍, പരലോകത്തെ പ്രതിഫലം തന്നെയാകുന്നു ഏറ്റവും മഹത്തായത്. അവര്‍ (അത്) അറിഞ്ഞിരുന്നുവെങ്കില്‍! (ഖുര്‍ആന്‍: 16/41)

അല്ലാഹുവിന്റെ മാർഗ്ഗത്തിൽ ത്യജിക്കുന്ന യാതൊന്നും നിഷ്ഫലമാകില്ലെന്നും ലൗകിക നേട്ടങ്ങളേക്കാൾ പരലോകത്തെ ശാശ്വത പ്രതിഫലമാണ് വലുതെന്നും മനുഷ്യൻ തിരിച്ചറിയേണ്ടതുണ്ട്.

ഇഹലോക കാംക്ഷികളുടെ നാശവും പരലോക താല്പര്യക്കാരുടെ ഉന്നതിയും

مَّن كَانَ يُرِيدُ ٱلْعَاجِلَةَ عَجَّلْنَا لَهُۥ فِيهَا مَا نَشَآءُ لِمَن نُّرِيدُ ثُمَّ جَعَلْنَا لَهُۥ جَهَنَّمَ يَصْلَىٰهَا مَذْمُومًا مَّدْحُورًا ‎﴿١٨﴾‏ وَمَنْ أَرَادَ ٱلْـَٔاخِرَةَ وَسَعَىٰ لَهَا سَعْيَهَا وَهُوَ مُؤْمِنٌ فَأُو۟لَٰٓئِكَ كَانَ سَعْيُهُم مَّشْكُورًا ‎﴿١٩﴾‏ كُلًّا نُّمِدُّ هَٰٓؤُلَآءِ وَهَٰٓؤُلَآءِ مِنْ عَطَآءِ رَبِّكَ ۚ وَمَا كَانَ عَطَآءُ رَبِّكَ مَحْظُورًا ‎﴿٢٠﴾‏ ٱنظُرْ كَيْفَ فَضَّلْنَا بَعْضَهُمْ عَلَىٰ بَعْضٍ ۚ وَلَلْـَٔاخِرَةُ أَكْبَرُ دَرَجَٰتٍ وَأَكْبَرُ تَفْضِيلًا ‎﴿٢١﴾

ക്ഷണികമായതിനെ (ഇഹലോകത്തെ) യാണ് വല്ലവരും ഉദ്ദേശിക്കുന്നതെങ്കില്‍ അവര്‍ക്ക് അഥവാ (അവരില്‍ നിന്ന്‌) നാം ഉദ്ദേശിക്കുന്നവര്‍ക്ക് നാം ഉദ്ദേശിക്കുന്നത് ഇവിടെ വെച്ച് തന്നെ വേഗത്തില്‍ നല്‍കുന്നതാണ്‌. പിന്നെ നാം അങ്ങനെയുള്ളവന്ന് നല്‍കുന്നത് നരകമായിരിക്കും. അപമാനിതനും പുറന്തള്ളപ്പെട്ടവനുമായിക്കൊണ്ട് അവന്‍ അതില്‍ കടന്നെരിയുന്നതാണ്‌. ആരെങ്കിലും പരലോകം ഉദ്ദേശിക്കുകയും, സത്യവിശ്വാസിയായിക്കൊണ്ട് അതിന്നു വേണ്ടി അതിന്‍റെതായ പരിശ്രമം നടത്തുകയും ചെയ്യുന്ന പക്ഷം അത്തരക്കാരുടെ പരിശ്രമം പ്രതിഫലാര്‍ഹമായിരിക്കും. ഇക്കൂട്ടരെയും അക്കൂട്ടരെയും എല്ലാം തന്നെ (ഇവിടെ വെച്ച്‌) നാം സഹായിക്കുന്നതാണ്‌. നിന്‍റെ രക്ഷിതാവിന്‍റെ ദാനത്തില്‍ പെട്ടതത്രെ അത്‌. നിന്‍റെ രക്ഷിതാവിന്‍റെ ദാനം തടഞ്ഞ് വെക്കപ്പെടുന്നതല്ല. നാം അവരില്‍ ചിലരെ മറ്റുചിലരെക്കാള്‍ മെച്ചപ്പെട്ടവരാക്കിയിരിക്കുന്നത് എങ്ങനെയെന്ന് നോക്കൂ. പരലോകജീവിതം ഏറ്റവും വലിയ പദവിയുള്ളതും, ഏറ്റവും വലിയ ഉല്‍കൃഷ്ടതയുള്ളതും തന്നെയാകുന്നു. (ഖുര്‍ആന്‍:17/18-21)

മനുഷ്യന്റെ ലക്ഷ്യബോധമാണ് അവന്റെ പരലോക ഗതി നിർണ്ണയിക്കുന്നത്. താൽക്കാലികമായ ഇഹലോക സുഖങ്ങൾ മാത്രം ലക്ഷ്യം വെക്കുന്നവർക്ക് അല്ലാഹു ഇച്ഛിക്കുന്നത് ഇവിടെ നൽകിയേക്കാം; എന്നാൽ പരലോകത്ത് അപമാനത്തോടെയുള്ള നരകശിക്ഷയായിരിക്കും അവരെ കാത്തിരിക്കുന്നത്. അതേസമയം, സത്യവിശ്വാസിയായിക്കൊണ്ട് പരലോകം ലക്ഷ്യമാക്കുകയും അതിനായി വേണ്ടത്ര പരിശ്രമിക്കുകയും ചെയ്യുന്നവരുടെ കർമ്മങ്ങൾ അല്ലാഹു നന്ദിപൂർവ്വം സ്വീകരിക്കുന്നു. ഐഹികമായ ജീവിതത്തിൽ മനുഷ്യർ തമ്മിൽ പദവികളിൽ വ്യത്യാസമുള്ളതുപോലെ, പരലോകത്തെ പദവികളും ശ്രേഷ്ഠതകളും അതിനേക്കാൾ അനേകം മടങ്ങ് വലുതായിരിക്കും.

കാഹള ഊത്തും അന്ത്യദിനത്തിലെ ഒരുമിച്ചുകൂടലും

قَالَ هَٰذَا رَحْمَةٌ مِّن رَّبِّى ۖ فَإِذَا جَآءَ وَعْدُ رَبِّى جَعَلَهُۥ دَكَّآءَ ۖ وَكَانَ وَعْدُ رَبِّى حَقًّا ‎﴿٩٨﴾‏ وَتَرَكْنَا بَعْضَهُمْ يَوْمَئِذٍ يَمُوجُ فِى بَعْضٍ ۖ وَنُفِخَ فِى ٱلصُّورِ فَجَمَعْنَٰهُمْ جَمْعًا ‎﴿٩٩﴾

അദ്ദേഹം (ദുല്‍ഖര്‍നൈന്‍) പറഞ്ഞു: ഇത് എന്‍റെ രക്ഷിതാവിങ്കല്‍ നിന്നുള്ള കാരുണ്യമത്രെ. എന്നാല്‍ എന്‍റെ രക്ഷിതാവിന്‍റെ വാഗ്ദത്ത സമയം വന്നാല്‍ അവന്‍ അതിനെ തകര്‍ത്ത് നിരപ്പാക്കിക്കളയുന്നതാണ്‌. എന്‍റെ രക്ഷിതാവിന്‍റെ വാഗ്ദാനം യാഥാര്‍ത്ഥ്യമാകുന്നു. (അന്ന്‌) അവരില്‍ ചിലര്‍ മറ്റുചിലരുടെ മേല്‍ തിരമാലകള്‍ പോലെ തള്ളിക്കയറുന്ന രൂപത്തില്‍ നാം വിട്ടേക്കുന്നതാണ്‌. കാഹളത്തില്‍ ഊതപ്പെടുകയും അപ്പോള്‍ നാം അവരെ ഒന്നിച്ച് ഒരുമിച്ചുകൂട്ടുകയും ചെയ്യും. (ഖുര്‍ആന്‍:18/98-99)

അന്ത്യദിനം ആഗതമാകുമ്പോൾ കാഹളത്തിൽ (സൂർ) ഊതപ്പെടുകയും മനുഷ്യരെല്ലാം ഒരു സമുദ്രത്തിലെ തിരമാലകൾ പോലെ കൂട്ടിമുട്ടി ആകെ ആശയക്കുഴപ്പത്തിലാവുകയും ചെയ്യും. തുടർന്ന് വിചാരണയ്ക്കായി അല്ലാഹു എല്ലാവരെയും പൂർണ്ണമായി ഒരുമിച്ചുകൂട്ടുന്നതാണ്. അല്ലാഹുവിന്റെ വാഗ്ദാനം സത്യമായി പുലരുക തന്നെ ചെയ്യും.

ഖേദത്തിന്റെ ദിനത്തെക്കുറിച്ചുള്ള മുന്നറിയിപ്പും പ്രപഞ്ചത്തിന്റെ യഥാർത്ഥ ഉടമസ്ഥതയും

وَأَنذِرْهُمْ يَوْمَ ٱلْحَسْرَةِ إِذْ قُضِىَ ٱلْأَمْرُ وَهُمْ فِى غَفْلَةٍ وَهُمْ لَا يُؤْمِنُونَ ‎﴿٣٩﴾‏ إِنَّا نَحْنُ نَرِثُ ٱلْأَرْضَ وَمَنْ عَلَيْهَا وَإِلَيْنَا يُرْجَعُونَ ‎﴿٤٠﴾‏

നഷ്ടബോധത്തിന്‍റെ ദിവസത്തെപ്പറ്റി അഥവാ കാര്യം (അന്തിമമായി) തീരുമാനിക്കപ്പെടുന്ന സന്ദര്‍ഭത്തെപ്പറ്റി നീ അവര്‍ക്ക് താക്കീത് നല്‍കുക. അവര്‍ അശ്രദ്ധയിലകപ്പെട്ടിരിക്കുകയാകുന്നു. അവര്‍ വിശ്വസിക്കുന്നില്ല. (ഖുര്‍ആന്‍:19/39-40)

അന്ത്യദിനത്തിലെ വിചാരണയും കാര്യങ്ങളുടെ അന്തിമ തീരുമാനവും നടന്നു കഴിഞ്ഞാൽ പിന്നെ ഖേദിച്ചിട്ട് ഒരു കാര്യവുമില്ല. അതിനാലാണ് ആ ദിനത്തെ يَوْمَ ٱلْحَسْرَةِ (നഷ്ടബോധത്തിന്‍റെ ദിനം) എന്ന് വിശേഷിപ്പിച്ചിരിക്കുന്നത്. ഇഹലോക ജീവിതത്തിന്റെ അശ്രദ്ധയിലും അവിശ്വാസത്തിലും മുഴുകിയിരിക്കുന്നവർക്ക് ആ ദിനത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകാൻ അല്ലാഹു ആവശ്യപ്പെടുന്നു. ഭൂമിയും അതിലുള്ള സകല വസ്തുക്കളും താത്കാലികം മാത്രമാണെന്നും, ഒടുവിൽ അതെല്ലാം അല്ലാഹുവിലേക്ക് തന്നെ മടങ്ങിച്ചെല്ലുമെന്നും, അവൻ മാത്രമാണ് പ്രപഞ്ചത്തിന്റെ ശാശ്വത അവകാശിയെന്നും ഈ ആയത്തുകൾ ഓർമ്മിപ്പിക്കുന്നു.

അവിശ്വാസികളുടെ പരിഹാസവും അന്ത്യദിനശിക്ഷയുടെ ആകസ്മികതയും

وَيَقُولُونَ مَتَىٰ هَٰذَا ٱلْوَعْدُ إِن كُنتُمْ صَٰدِقِينَ ‎﴿٣٨﴾‏ لَوْ يَعْلَمُ ٱلَّذِينَ كَفَرُوا۟ حِينَ لَا يَكُفُّونَ عَن وُجُوهِهِمُ ٱلنَّارَ وَلَا عَن ظُهُورِهِمْ وَلَا هُمْ يُنصَرُونَ ‎﴿٣٩﴾‏ بَلْ تَأْتِيهِم بَغْتَةً فَتَبْهَتُهُمْ فَلَا يَسْتَطِيعُونَ رَدَّهَا وَلَا هُمْ يُنظَرُونَ ‎﴿٤٠﴾

അവര്‍ ചോദിക്കുന്നു; നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍ ഈ വാഗ്ദാനം എപ്പോഴാണ് (പുലരുക) എന്ന്‌. ആ അവിശ്വാസികള്‍, അവര്‍ക്ക് തങ്ങളുടെ മുഖങ്ങളില്‍ നിന്നും മുതുകുകളില്‍ നിന്നും നരകാഗ്നിയെ തടുക്കാനാവാത്ത, അവര്‍ക്ക് ഒരു സഹായവും സിദ്ധിക്കാത്ത ഒരു സന്ദര്‍ഭത്തെപ്പറ്റി മനസ്സിലാക്കിയിരുന്നെങ്കില്‍! അല്ല, പെട്ടന്നായിരിക്കും അത് (അന്ത്യസമയം) അവര്‍ക്ക് വന്നെത്തുന്നത് . അങ്ങനെ അതവരെ അമ്പരപ്പിച്ച് കളയും. അതിനെ തടുത്ത് നിര്‍ത്താന്‍ അവര്‍ക്ക് സാധിക്കുകയില്ല. അവര്‍ക്ക് ഇടകൊടുക്കപ്പെടുകയുമില്ല. (ഖുര്‍ആന്‍:21/38-40)

അന്ത്യദിനത്തെയും ശിക്ഷയെയും കുറിച്ച് അവിശ്വാസികൾ എപ്പോഴും പരിഹാസപൂർവ്വം ചോദ്യങ്ങൾ ഉന്നയിക്കാറുണ്ട്. എന്നാൽ, നരകാഗ്നി സ്വന്തം മുഖങ്ങളിൽ നിന്നും മുതുകുകളിൽ നിന്നും തടഞ്ഞുനിർത്താൻ സാധിക്കാത്ത, യാതൊരു സഹായവും ലഭിക്കാത്ത ആ ഭയാനകമായ നിമിഷത്തെക്കുറിച്ച് അവർ അജ്ഞരാണ്. അന്ത്യദിനം പെട്ടെന്നാണ് അവരിലേക്ക് കടന്നുവരിക. അത് അവരെ തീർത്തും സ്തബ്ധരാക്കികളയും. ആ ശിക്ഷയെ തടുത്തുനിർത്താനോ, അല്പസമയത്തേക്ക് നീട്ടിവെച്ചു കിട്ടാനോ അവർക്ക് കഴിയില്ലെന്ന് ഈ ആയത്തുകൾ മുന്നറിയിപ്പ് നൽകുന്നു.

അന്ത്യദിനത്തിലെ കൃത്യമായ തുലാസ്സും അല്ലാഹുവിന്റെ നീതിപൂർവ്വമായ വിചാരണയും

ﻭَﻧَﻀَﻊُ ٱﻟْﻤَﻮَٰﺯِﻳﻦَ ٱﻟْﻘِﺴْﻂَ ﻟِﻴَﻮْﻡِ ٱﻟْﻘِﻴَٰﻤَﺔِ ﻓَﻼَ ﺗُﻈْﻠَﻢُ ﻧَﻔْﺲٌ ﺷَﻴْـًٔﺎ ۖ ﻭَﺇِﻥ ﻛَﺎﻥَ ﻣِﺜْﻘَﺎﻝَ ﺣَﺒَّﺔٍ ﻣِّﻦْ ﺧَﺮْﺩَﻝٍ ﺃَﺗَﻴْﻨَﺎ ﺑِﻬَﺎ ۗ ﻭَﻛَﻔَﻰٰ ﺑِﻨَﺎ ﺣَٰﺴِﺒِﻴﻦَ

ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ നാളില്‍ നീതിപൂര്‍ണ്ണമായ തുലാസുകള്‍ നാം സ്ഥാപിക്കുന്നതാണ്‌. അപ്പോള്‍ ഒരാളോടും ഒട്ടും അനീതി കാണിക്കപ്പെടുകയില്ല. അത് (കര്‍മ്മം) ഒരു കടുക്മണിതൂക്കമുള്ളതാണെങ്കിലും നാമത് കൊണ്ട് വരുന്നതാണ്‌. കണക്ക് നോക്കുവാന്‍ നാം തന്നെ മതി. (ഖു൪ആന്‍ :21/47)

അന്ത്യദിനത്തിലെ വിചാരണ പൂർണ്ണമായും നീതിയിൽ അധിഷ്ഠിതമായിരിക്കും. മനുഷ്യർ പ്രവർത്തിച്ച നന്മയോ തിന്മയോ ആയ കർമ്മങ്ങൾ അല്പം പോലും അനീതിയില്ലാതെ തൂക്കി തിട്ടപ്പെടുത്തും. കടുക് മണിയോളം ചെറുതായ കർമ്മങ്ങൾ പോലും അല്ലാഹു അന്ന് ഹാജരാക്കുകയും കണക്കാക്കുകയും ചെയ്യും. അതിനാൽ ചെറുതോ വലുതോ ആയ യാതൊരു കർമ്മത്തെയും നിസ്സാരമായി കാണാതെ പരലോകത്തെ വിചാരണയെ ഭയന്ന് ജീവിക്കാൻ മനുഷ്യൻ തയ്യാറാകേണ്ടതുണ്ട്.

അന്ത്യദിന ഭീകരതയും പുനരുത്ഥാനത്തിന്റെ തെളിവുകളും

يَٰٓأَيُّهَا ٱلنَّاسُ ٱتَّقُوا۟ رَبَّكُمْ ۚ إِنَّ زَلْزَلَةَ ٱلسَّاعَةِ شَىْءٌ عَظِيمٌ ‎﴿١﴾‏ يَوْمَ تَرَوْنَهَا تَذْهَلُ كُلُّ مُرْضِعَةٍ عَمَّآ أَرْضَعَتْ وَتَضَعُ كُلُّ ذَاتِ حَمْلٍ حَمْلَهَا وَتَرَى ٱلنَّاسَ سُكَٰرَىٰ وَمَا هُم بِسُكَٰرَىٰ وَلَٰكِنَّ عَذَابَ ٱللَّهِ شَدِيدٌ ‎﴿٢﴾‏ وَمِنَ ٱلنَّاسِ مَن يُجَٰدِلُ فِى ٱللَّهِ بِغَيْرِ عِلْمٍ وَيَتَّبِعُ كُلَّ شَيْطَٰنٍ مَّرِيدٍ ‎﴿٣﴾‏ كُتِبَ عَلَيْهِ أَنَّهُۥ مَن تَوَلَّاهُ فَأَنَّهُۥ يُضِلُّهُۥ وَيَهْدِيهِ إِلَىٰ عَذَابِ ٱلسَّعِيرِ ‎﴿٤﴾‏ يَٰٓأَيُّهَا ٱلنَّاسُ إِن كُنتُمْ فِى رَيْبٍ مِّنَ ٱلْبَعْثِ فَإِنَّا خَلَقْنَٰكُم مِّن تُرَابٍ ثُمَّ مِن نُّطْفَةٍ ثُمَّ مِنْ عَلَقَةٍ ثُمَّ مِن مُّضْغَةٍ مُّخَلَّقَةٍ وَغَيْرِ مُخَلَّقَةٍ لِّنُبَيِّنَ لَكُمْ ۚ وَنُقِرُّ فِى ٱلْأَرْحَامِ مَا نَشَآءُ إِلَىٰٓ أَجَلٍ مُّسَمًّى ثُمَّ نُخْرِجُكُمْ طِفْلًا ثُمَّ لِتَبْلُغُوٓا۟ أَشُدَّكُمْ ۖ وَمِنكُم مَّن يُتَوَفَّىٰ وَمِنكُم مَّن يُرَدُّ إِلَىٰٓ أَرْذَلِ ٱلْعُمُرِ لِكَيْلَا يَعْلَمَ مِنۢ بَعْدِ عِلْمٍ شَيْـًٔا ۚ وَتَرَى ٱلْأَرْضَ هَامِدَةً فَإِذَآ أَنزَلْنَا عَلَيْهَا ٱلْمَآءَ ٱهْتَزَّتْ وَرَبَتْ وَأَنۢبَتَتْ مِن كُلِّ زَوْجِۭ بَهِيجٍ ‎﴿٥﴾‏ذَٰلِكَ بِأَنَّ ٱللَّهَ هُوَ ٱلْحَقُّ وَأَنَّهُۥ يُحْىِ ٱلْمَوْتَىٰ وَأَنَّهُۥ عَلَىٰ كُلِّ شَىْءٍ قَدِيرٌ ‎﴿٦﴾‏ وَأَنَّ ٱلسَّاعَةَ ءَاتِيَةٌ لَّا رَيْبَ فِيهَا وَأَنَّ ٱللَّهَ يَبْعَثُ مَن فِى ٱلْقُبُورِ ‎﴿٧﴾

മനുഷ്യരേ, നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനെ സൂക്ഷിക്കുക, തീര്‍ച്ചയായും ആ അന്ത്യസമയത്തെ പ്രകമ്പനം ഭയങ്കരമായ ഒരു കാര്യം തന്നെയാകുന്നു. നിങ്ങള്‍ അത് കാണുന്ന ദിവസം ഏതൊരു മുലകൊടുക്കുന്ന മാതാവും താന്‍ മുലയൂട്ടുന്ന കുഞ്ഞിനെപ്പറ്റി അശ്രദ്ധയിലായിപ്പോകും. ഗര്‍ഭവതിയായ ഏതൊരു സ്ത്രീയും തന്‍റെ ഗര്‍ഭത്തിലുള്ളത് പ്രസവിച്ചു പോകുകയും ചെയ്യും. ജനങ്ങളെ മത്തുപിടിച്ചവരായി നിനക്ക് കാണുകയും ചെയ്യാം. (യഥാര്‍ത്ഥത്തില്‍) അവര്‍ ലഹരി ബാധിച്ചവരല്ല.പക്ഷെ, അല്ലാഹുവിന്‍റെ ശിക്ഷ കഠിനമാകുന്നു. യാതൊരു അറിവുമില്ലാതെ അല്ലാഹുവിന്‍റെ കാര്യത്തില്‍ തര്‍ക്കിക്കുകയും, ധിക്കാരിയായ ഏത് പിശാചിനെയും പിന്‍പറ്റുകയും ചെയ്യുന്ന ചിലര്‍ മനുഷ്യരുടെ കൂട്ടത്തിലുണ്ട്‌. അവനെ (പിശാചിനെ) വല്ലവനും മിത്രമായി സ്വീകരിക്കുന്ന പക്ഷം അവന്‍ (പിശാച്‌) തീര്‍ച്ചയായും അവനെ പിഴപ്പിക്കുകയും, ജ്വലിക്കുന്ന നരകശിക്ഷയിലേക്ക് അവനെ നയിക്കുകയും ചെയ്യുന്നതാണ് എന്ന് അവനെ സംബന്ധിച്ച് എഴുതപ്പെട്ടിരിക്കുന്നു. (മനുഷ്യരേ, ഉയിര്‍ത്തെഴുന്നേല്‍പിനെ പറ്റി നിങ്ങള്‍ സംശയത്തിലാണെങ്കില്‍ (ആലോചിച്ച് നോക്കുക:) തീര്‍ച്ചയായും നാമാണ് നിങ്ങളെ മണ്ണില്‍ നിന്നും,പിന്നീട് ബജത്തില്‍ നിന്നും, പിന്നീട് ഭ്രൂണത്തില്‍ നിന്നും, അനന്തരം രൂപം നല്‍കപ്പെട്ടതും രൂപം നല്‍കപ്പെടാത്തതുമായ മാംസപിണ്ഡത്തില്‍ നിന്നും സൃഷ്ടിച്ചത്‌. നാം നിങ്ങള്‍ക്ക് കാര്യങ്ങള്‍ വിശദമാക്കിത്തരാന്‍ വേണ്ടി (പറയുകയാകുന്നു.) നാം ഉദ്ദേശിക്കുന്നതിനെ നിശ്ചിതമായ ഒരു അവധിവരെ നാം ഗര്‍ഭാശയങ്ങളില്‍ താമസിപ്പിക്കുന്നു. പിന്നീട് നിങ്ങളെ നാം ശിശുക്കളായി പുറത്ത് കൊണ്ടു വരുന്നു. അനന്തരം നിങ്ങള്‍ നിങ്ങളുടെ പൂര്‍ണ്ണ ശക്തി പ്രാപിക്കുന്നതു വരെ (നാം നിങ്ങളെ വളര്‍ത്തുന്നു.) (നേരത്തെ) ജീവിതം അവസാനിപ്പിക്കപ്പെടുന്നവരും നിങ്ങളുടെ കൂട്ടത്തിലുണ്ട്‌. അറിവുണ്ടായിരുന്നതിന് ശേഷം യാതൊന്നും അറിയാതാകും വിധം ഏറ്റവും അവശമായ പ്രായത്തിലേക്ക് മടക്കപ്പെടുന്നവരും നിങ്ങളുടെ കൂട്ടത്തിലുണ്ട്‌. ഭൂമി വരണ്ടു നിര്‍ജീവമായി കിടക്കുന്നതായി നിനക്ക് കാണാം. എന്നിട്ട് അതിന്‍മേല്‍ നാം വെള്ളം ചൊരിഞ്ഞാല്‍ അത് ഇളകുകയും വികസിക്കുകയും, കൌതുകമുള്ള എല്ലാതരം ചെടികളേയും അത് മുളപ്പിക്കുകയും ചെയ്യുന്നു. അതെന്തുകൊണ്ടെന്നാല്‍ അല്ലാഹു തന്നെയാണ് സത്യമായുള്ളവന്‍. അവന്‍ മരിച്ചവരെ ജീവിപ്പിക്കും. അവന്‍ ഏത് കാര്യത്തിനും കഴിവുള്ളവനാണ്‌.  അന്ത്യസമയം വരിക തന്നെചെയ്യും. അതില്‍ യാതൊരു സംശയവുമില്ല. ഖബ്‌റുകളിലുള്ളവരെ അല്ലാഹു ഉയിര്‍ത്തെഴുന്നേല്‍പിക്കുകയും ചെയ്യും. (ഖു൪ആന്‍ :22/1-7)

അന്ത്യദിനത്തിലെ ഭൂകമ്പവും ഭയനാകമായ അന്തരീക്ഷവും മനുഷ്യ മനസ്സിന് താങ്ങാനാവുന്നതിലും അപ്പുറമായിരിക്കും. മുലയൂട്ടുന്ന അമ്മമാർ കുഞ്ഞുങ്ങളെ മറന്നുപോവുകയും, ഗർഭിണികൾ പ്രസവിച്ചു പോവുകയും ചെയ്യുന്നത്ര കഠിനമായിരിക്കും ആ സമയം. പുനരുത്ഥാനത്തിൽ (മരിച്ചതിനു ശേഷമുള്ള ഉയിർത്തെഴുന്നേൽപ്പ്) സംശയമുള്ളവർക്കായി മനുഷ്യന്റെ സൃഷ്ടിപ്പിന്റെ വിവിധ ഘട്ടങ്ങളും (മണ്ണ്, ബീജം, ഭ്രൂണം, പൂർണ്ണരൂപം), വറണ്ടുണങ്ങിയ ഭൂമി മഴ പെയ്യുമ്പോൾ ജീവസ്സുറ്റതാകുന്ന പ്രകൃതിദൃശ്യങ്ങളും അല്ലാഹു തെളിവായി ചൂണ്ടിക്കാണിക്കുന്നു. ഒടുവിൽ ഖബറുകളിൽ കിടക്കുന്ന മുഴുവൻ മനുഷ്യരെയും അല്ലാഹു ഉയിർത്തെഴുന്നേൽപ്പിക്കുക തന്നെ ചെയ്യും.

അന്ത്യദിനത്തിലെ വിചാരണയും അന്തിമ തീർപ്പും

إِنَّ ٱلَّذِينَ ءَامَنُوا۟ وَٱلَّذِينَ هَادُوا۟ وَٱلصَّٰبِـِٔينَ وَٱلنَّصَٰرَىٰ وَٱلْمَجُوسَ وَٱلَّذِينَ أَشْرَكُوٓا۟ إِنَّ ٱللَّهَ يَفْصِلُ بَيْنَهُمْ يَوْمَ ٱلْقِيَٰمَةِ ۚ إِنَّ ٱللَّهَ عَلَىٰ كُلِّ شَىْءٍ شَهِيدٌ

സത്യവിശ്വാസികള്‍, യഹൂദന്‍മാര്‍, സാബീമതക്കാര്‍, ക്രിസ്ത്യാനികള്‍, മജൂസികള്‍, ബഹുദൈവവിശ്വാസികള്‍ എന്നിവര്‍ക്കിടയില്‍ ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ തീര്‍ച്ചയായും അല്ലാഹു തീര്‍പ്പുകല്‍പിക്കുന്നതാണ്‌. തീര്‍ച്ചയായും അല്ലാഹു എല്ലാകാര്യത്തിനും സാക്ഷിയാകുന്നു. (ഖു൪ആന്‍ :22/17)

ഇഹലോകത്ത് വിവിധ ആശയങ്ങളിലും മതവിഭാഗങ്ങളിലും വിഭജിക്കപ്പെട്ടു കഴിയുന്ന മുഴുവൻ മനുഷ്യരുടെയും ഇടയിൽ അന്ത്യദിനത്തിൽ അല്ലാഹു അന്തിമമായി വിധി കൽപിക്കും. സത്യവിശ്വാസികൾ, ജൂതന്മാർ, സാബിഉകൾ, ക്രൈസ്തവർ, മജൂസികൾ (അഗ്നിപൂജകർ), ബഹുദൈവവിശ്വാസികൾ എന്നിവരുടെയെല്ലാം ഉള്ളിലിരിപ്പുകളും ആത്മാർത്ഥതയും അവകാശവാദങ്ങളും കൃത്യമായി വേർതിരിച്ച് അല്ലാഹു അന്ന് വിചാരണ ചെയ്യും. മനുഷ്യരുടെ എല്ലാ കർമ്മങ്ങൾക്കും നിലപാടുകൾക്കും സർവ്വജ്ഞനായ അല്ലാഹു സാക്ഷിയാണ്; അതിനാൽ അന്ന് പൂർണ്ണമായ നീതി നടപ്പിലാക്കപ്പെടും.

ഖുർആന്റെ മാർഗ്ഗദർശനവും സത്യവിശ്വാസികളുടെ ലക്ഷണങ്ങളും

طسٓ ۚ تِلْكَ ءَايَٰتُ ٱلْقُرْءَانِ وَكِتَابٍ مُّبِينٍ ‎﴿١﴾‏ هُدًى وَبُشْرَىٰ لِلْمُؤْمِنِينَ ‎﴿٢﴾‏ ٱلَّذِينَ يُقِيمُونَ ٱلصَّلَوٰةَ وَيُؤْتُونَ ٱلزَّكَوٰةَ وَهُم بِٱلْـَٔاخِرَةِ هُمْ يُوقِنُونَ ‎﴿٣﴾

ത്വാ-സീന്‍. ഖുര്‍ആനിലെ, അഥവാ കാര്യങ്ങള്‍ സ്പഷ്ടമാക്കുന്ന ഗ്രന്ഥത്തിലെ വചനങ്ങളത്രെ അവ. സത്യവിശ്വാസികള്‍ക്ക് മാര്‍ഗദര്‍ശനവും സന്തോഷവാര്‍ത്തയുമത്രെ അത്‌.  നമസ്കാരം മുറപോലെ നിവ്വഹിക്കുകയും, സകാത്ത് നല്‍കുകയും, പരലോകത്തില്‍ ദൃഢമായി വിശ്വസിക്കുകയും ചെയ്യുന്നവര്‍ക്ക്‌. (ഖു൪ആന്‍:27/1-3)

വിശുദ്ധ ഖുർആൻ കാര്യങ്ങൾ വ്യക്തമാക്കുന്ന ദൈവിക ഗ്രന്ഥമാണ്. എന്നാൽ അതിന്റെ നേർമാർഗ്ഗവും സന്തോഷവാർത്തയും പൂർണ്ണമായി അനുഭവിക്കാൻ സാധിക്കുന്നത് സത്യവിശ്വാസികൾക്കാണ്. നമസ്കാരം കൃത്യമായി നിർവ്വഹിക്കുകയും സകാത്ത് നൽകുകയും പരലോക ജീവിതത്തിൽ അല്പം പോലും സംശയമില്ലാതെ ദൃഢമായി വിശ്വസിക്കുകയും ചെയ്യുന്നവരാണ് ആ വിശ്വാസികൾ. പരലോക ചിന്തയാണ് ഒരാളെ ബാധ്യതാബോധമുള്ളവനാക്കുന്നതും അല്ലാഹുവിന്റെ കല്പനകൾ പാലിക്കാൻ സന്നദ്ധനാക്കുന്നതും.

അഹങ്കാരമില്ലാത്തവർക്കുള്ള പരലോക വിജയവും കർമ്മങ്ങളുടെ അർഹമായ പ്രതിഫലവും

تِلْكَ ٱلدَّارُ ٱلْـَٔاخِرَةُ نَجْعَلُهَا لِلَّذِينَ لَا يُرِيدُونَ عُلُوًّا فِى ٱلْأَرْضِ وَلَا فَسَادًا ۚ وَٱلْعَٰقِبَةُ لِلْمُتَّقِينَ ‎﴿٨٣﴾‏ مَن جَآءَ بِٱلْحَسَنَةِ فَلَهُۥ خَيْرٌ مِّنْهَا ۖ وَمَن جَآءَ بِٱلسَّيِّئَةِ فَلَا يُجْزَى ٱلَّذِينَ عَمِلُوا۟ ٱلسَّيِّـَٔاتِ إِلَّا مَا كَانُوا۟ يَعْمَلُونَ ‎﴿٨٤﴾

ഭൂമിയില്‍ ഔന്നത്യമോ കുഴപ്പമോ ആഗ്രഹിക്കാത്തവര്‍ക്കാകുന്നു ആ പാരത്രിക ഭവനം നാം ഏര്‍പെടുത്തികൊടുക്കുന്നത്‌. അന്ത്യഫലം സൂക്ഷ്മത പാലിക്കുന്നവര്‍ക്ക് അനുകൂലമായിരിക്കും. ആര്‍ നന്‍മയും കൊണ്ട് വന്നുവോ അവന്ന് അതിനേക്കാള്‍ ഉത്തമമായതുണ്ടായിരിക്കും. വല്ലവനും തിന്‍മയും കൊണ്ടാണ് വരുന്നതെങ്കില്‍ തിന്‍മ പ്രവര്‍ത്തിച്ചവര്‍ക്ക് തങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതിന്‍റെ ഫലമല്ലാതെ നല്‍കപ്പെടുകയില്ല. (ഖു൪ആന്‍:28/83-84)

പരലോകത്തെ ഉന്നതമായ ശാശ്വത വിജയം ഭൂമിയിൽ അഹങ്കാരമോ ആധിപത്യമോ കുഴപ്പങ്ങളോ ആഗ്രഹിക്കാത്ത വിനയാന്വിതരായ ഭയഭക്തർക്ക ഉള്ളതാണ്. അല്ലാഹുവിന്റെ കരുണയാൽ ഒരു നന്മയ്ക്ക് അതിനേക്കാൾ മികച്ച പ്രതിഫലം ലഭിക്കുമ്പോൾ, തിന്മ ചെയ്യുന്നവർക്ക് അവർ ചെയ്ത തിന്മയ്ക്ക് തുല്യമായ ശിക്ഷ മാത്രമേ നൽകപ്പെടുകയുള്ളൂ. അല്ലാഹുവിന്റെ അനന്തമായ നീതിയും ഔദാര്യവുമാണ് ഇതിലൂടെ പ്രകടമാകുന്നത്.

അല്ലാഹുവുമായുള്ള കണ്ടുമുട്ടലിലെ പ്രതീക്ഷയും അല്ലാഹുവിന്റെ സർവ്വജ്ഞതയും

مَن كَانَ يَرْجُوا۟ لِقَآءَ ٱللَّهِ فَإِنَّ أَجَلَ ٱللَّهِ لَـَٔاتٍ ۚ وَهُوَ ٱلسَّمِيعُ ٱلْعَلِيمُ

വല്ലവനും അല്ലാഹുവുമായി കണ്ടുമുട്ടണമെന്ന് ആഗ്രഹിക്കുന്നുവെങ്കില്‍ തീര്‍ച്ചയായും അല്ലാഹു നിശ്ചയിച്ച അവധി വരിക തന്നെ ചെയ്യും. അവന്‍ എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമത്രെ. (ഖു൪ആന്‍:29/5)

അല്ലാഹുവിനെ കണ്ടുമുട്ടാമെന്നും പരലോക വിചാരണയുണ്ടാകുമെന്നും പ്രതീക്ഷിക്കുന്ന ഏതൊരാളും അതിനായി തയ്യാറെടുക്കേണ്ടതുണ്ട്; കാരണം അല്ലാഹു നിശ്ചയിച്ച ആ സമയം വന്നെത്തുക തന്നെ ചെയ്യും. അല്ലാഹു തനിക്ക് ലഭിക്കാനുള്ള പ്രതിഫലവും കാത്തിരിപ്പും വൈകിപ്പിക്കുകയില്ല. മനുഷ്യരുടെ എല്ലാ പ്രാർത്ഥനകളും വാക്കുകളും കേൾക്കുന്നവനും (ٱلسَّمِيعُ), അവരുടെ എല്ലാ ഉദ്ദേശ്യങ്ങളും അവസ്ഥകളും പൂർണ്ണമായി അറിയുന്നവനുമാണ് (ٱلْعَلِيمُ) അല്ലാഹു. അതിനാൽ പ്രതീക്ഷയോടെ ചെയ്യുന്ന ഏതൊരു നല്ല കാര്യവും അവൻ പാഴാക്കിക്കളയില്ല.

സൃഷ്ടിപ്പിലെ പ്രകൃതിപാഠങ്ങളും അന്ത്യദിനത്തിലെ വിചാരണയും

قُلْ سِيرُوا۟ فِى ٱلْأَرْضِ فَٱنظُرُوا۟ كَيْفَ بَدَأَ ٱلْخَلْقَ ۚ ثُمَّ ٱللَّهُ يُنشِئُ ٱلنَّشْأَةَ ٱلْـَٔاخِرَةَ ۚ إِنَّ ٱللَّهَ عَلَىٰ كُلِّ شَىْءٍ قَدِيرٌ ‎﴿٢٠﴾‏ يُعَذِّبُ مَن يَشَآءُ وَيَرْحَمُ مَن يَشَآءُ ۖ وَإِلَيْهِ تُقْلَبُونَ ‎﴿٢١﴾

പറയുക: നിങ്ങള്‍ ഭൂമിയിലൂടെ സഞ്ചരിച്ചിട്ട് അവന്‍ എപ്രകാരം സൃഷ്ടി ആരംഭിച്ചിരിക്കുന്നു എന്ന് നോക്കൂ. പിന്നീട് അല്ലാഹു അവസാനം മറ്റൊരിക്കല്‍കൂടി സൃഷ്ടിക്കുന്നതാണ്‌. തീര്‍ച്ചയായും അല്ലാഹു ഏത് കാര്യത്തിനും കഴിവുള്ളവനത്രെ. താന്‍ ഉദ്ദേശിക്കുന്നവരെ അവന്‍ ശിക്ഷിക്കുകയും, താന്‍ ഉദ്ദേശിക്കുന്നവരോട് അവന്‍ കരുണ കാണിക്കുകയും ചെയ്യുന്നു. അവങ്കലേക്ക് തന്നെ നിങ്ങള്‍ തിരിച്ച് കൊണ്ടുവരപ്പെടുകയും ചെയ്യും. (ഖു൪ആന്‍:29/20-21)

ലോകത്തുടനീളം സഞ്ചരിച്ച് അല്ലാഹുവിന്റെ ആദ്യ സൃഷ്ടിപ്പിന്റെ അത്ഭുതങ്ങൾ നിരീക്ഷിക്കാൻ വിശുദ്ധ ഖുർആൻ ആഹ്വാനം ചെയ്യുന്നു. ഒന്നുമില്ലായ്മയിൽ നിന്ന് പ്രപഞ്ചത്തെയും ജീവജാലങ്ങളെയും ആദ്യമായി പടച്ചുയർത്തിയ അല്ലാഹുവിന് പരലോകത്ത് അവയെ വീണ്ടും പുനരുജ്ജീവിപ്പിക്കുക തികച്ചും ലളിതമാണ്. അല്ലാഹു എല്ലാ കാര്യത്തിനും കഴിവുറ്റവനാണ്. അവൻ ഉദ്ദേശിക്കുന്നവരെ അവന്റെ നീതിയാൽ ശിക്ഷിക്കുകയും ഉദ്ദേശിക്കുന്നവർക്ക് അവന്റെ കാരുണ്യത്താൽ പൊറുത്തുകൊടുക്കുകയും ചെയ്യും. ഒടുവിൽ എല്ലാവരും വിചാരണയ്ക്കായി അവനിലേക്ക് തന്നെ തിരിച്ചുവിളിക്കപ്പെടും.

ഇഹലോകത്തിന്റെ താത്കാലികതയും പരലോകത്തിലെ ശാശ്വത ജീവിതവും

ﻭَﻣَﺎ ﻫَٰﺬِﻩِ ٱﻟْﺤَﻴَﻮٰﺓُ ٱﻟﺪُّﻧْﻴَﺎٓ ﺇِﻻَّ ﻟَﻬْﻮٌ ﻭَﻟَﻌِﺐٌ ۚ ﻭَﺇِﻥَّ ٱﻟﺪَّاﺭَ ٱﻻْءَﺧِﺮَﺓَ ﻟَﻬِﻰَ ٱﻟْﺤَﻴَﻮَاﻥُ ۚ ﻟَﻮْ ﻛَﺎﻧُﻮا۟ ﻳَﻌْﻠَﻤُﻮﻥَ

ഈ ഐഹികജീവിതം വിനോദവും കളിയുമല്ലാതെ മറ്റൊന്നുമല്ല. തീര്‍ച്ചയായും പരലോകം തന്നെയാണ് യഥാര്‍ത്ഥ ജീവിതം. അവര്‍ മനസ്സിലാക്കിയിരുന്നെങ്കില്‍. (ഖു൪ആന്‍:29/64)

ഈ ഭൗതിക ജീവിതം കേവലം വിനോദവും കളിയും മാത്രമാണ്. വിനോദങ്ങൾ കഴിഞ്ഞ് ആളുകൾ പിരിഞ്ഞുപോകുന്നതുപോലെ ഇഹലോകത്തിലെ സുഖസൗകര്യങ്ങളെല്ലാം താത്കാലികമായി അവസാനിക്കും. എന്നാൽ പരലോകത്തെ ഭവനമാണ് യഥാർത്ഥവും പൂർണ്ണവുമായ ശാശ്വത ജീവിതം. പരലോകത്തിന്റെ ശാശ്വത മൂല്യത്തെക്കുറിച്ചും ഇഹലോകത്തിന്റെ നിസ്സാരതയെക്കുറിച്ചും മനുഷ്യർ അറിഞ്ഞിരുന്നെങ്കിൽ അവർ ഭൗതിക മോഹങ്ങൾക്ക് പിന്നാലെ പോകാതെ പരലോകത്തിനായി ഒരുങ്ങുമായിരുന്നു.

സൃഷ്ടിപ്പിലെ അല്ലാഹുവിന്റെ കഴിവ്, അന്ത്യദിനത്തിലെ വിഭജനം, പ്രതിഫലങ്ങൾ

ٱللَّهُ يَبْدَؤُا۟ ٱلْخَلْقَ ثُمَّ يُعِيدُهُۥ ثُمَّ إِلَيْهِ تُرْجَعُونَ ‎﴿١١﴾‏ وَيَوْمَ تَقُومُ ٱلسَّاعَةُ يُبْلِسُ ٱلْمُجْرِمُونَ ‎﴿١٢﴾‏ وَلَمْ يَكُن لَّهُم مِّن شُرَكَآئِهِمْ شُفَعَٰٓؤُا۟ وَكَانُوا۟ بِشُرَكَآئِهِمْ كَٰفِرِينَ ‎﴿١٣﴾‏ وَيَوْمَ تَقُومُ ٱلسَّاعَةُ يَوْمَئِذٍ يَتَفَرَّقُونَ ‎﴿١٤﴾‏ فَأَمَّا ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّٰلِحَٰتِ فَهُمْ فِى رَوْضَةٍ يُحْبَرُونَ ‎﴿١٥﴾‏ وَأَمَّا ٱلَّذِينَ كَفَرُوا۟ وَكَذَّبُوا۟ بِـَٔايَٰتِنَا وَلِقَآئِ ٱلْـَٔاخِرَةِ فَأُو۟لَٰٓئِكَ فِى ٱلْعَذَابِ مُحْضَرُونَ ‎﴿١٦﴾

അല്ലാഹു സൃഷ്ടി ആരംഭിക്കുകയും പിന്നീട് അത് ആവര്‍ത്തിക്കുകയും ചെയ്യുന്നു. പിന്നീട് അവങ്കലേക്ക് നിങ്ങള്‍ മടക്കപ്പെടുകയും ചെയ്യുന്നു. അന്ത്യസമയം നിലവില്‍ വരുന്ന ദിവസം കുറ്റവാളികള്‍ ആശയറ്റവരാകും. അവര്‍ പങ്കാളികളാക്കിയവരുടെ കൂട്ടത്തില്‍ അവര്‍ക്ക് ശുപാര്‍ശക്കാര്‍ ആരുമുണ്ടായിരിക്കുകയില്ല. അവരുടെ ആ പങ്കാളികളെത്തന്നെ അവര്‍ നിഷേധിക്കുന്നവരാവുകയും ചെയ്യും. അന്ത്യസമയം നിലവില്‍ വരുന്ന ദിവസം – അന്നാണ് അവര്‍ വേര്‍പിരിയുന്നത്‌. എന്നാല്‍ വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരാരോ അവര്‍ ഒരു പൂന്തോട്ടത്തില്‍ ആനന്ദം അനുഭവിക്കുന്നവരായിരിക്കും.  എന്നാല്‍ അവിശ്വസിക്കുകയും നമ്മുടെ ദൃഷ്ടാന്തങ്ങളെയും പരലോകത്തെ കണ്ടുമുട്ടുന്നതിനെയും നിഷേധിച്ചു കളയുകയും ചെയ്തവരാരോ അവര്‍ ശിക്ഷയ്ക്കായി ഹാജരാക്കപ്പെടുന്നവരാകുന്നു. (ഖു൪ആന്‍:30/11-16)

അല്ലാഹു പ്രപഞ്ചത്തെ ആദ്യമായി പടച്ചുയർത്തുകയും, മരണശേഷം അതിനെ പുനഃസൃഷ്ടിക്കുകയും ചെയ്യുന്നു. ഒടുവിൽ എല്ലാവരും അവനിലേക്ക് തന്നെ മടങ്ങണം. അന്ത്യദിനം നിലവിൽ വരുമ്പോൾ കുറ്റവാളികൾ യാതൊരു രക്ഷയുമില്ലാതെ നിരാശരാകും; ഇഹലോകത്ത് അല്ലാഹുവിന് പുറമെ അവർ ആരാധിച്ച പങ്കാളികളാരും അന്ന് അവർക്ക് ശുപാർശകരാവില്ല. അന്ന് മനുഷ്യർ രണ്ട് വിഭാഗങ്ങളായി വേർതിരിയപ്പെടും: അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിച്ച് സൽക്കർമ്മങ്ങൾ ചെയ്തവർ സ്വർഗ്ഗത്തോപ്പുകളിൽ ആനന്ദത്തോടെ കഴിയുമ്പോൾ, സത്യത്തെയും പരലോകത്തെയും തള്ളിക്കളഞ്ഞവർ ശിക്ഷയിൽ സാന്നിധ്യമുള്ളവരായിത്തീരും.

الٓمٓ ‎﴿١﴾‏ تِلْكَ ءَايَٰتُ ٱلْكِتَٰبِ ٱلْحَكِيمِ ‎﴿٢﴾‏ هُدًى وَرَحْمَةً لِّلْمُحْسِنِينَ ‎﴿٣﴾‏ ٱلَّذِينَ يُقِيمُونَ ٱلصَّلَوٰةَ وَيُؤْتُونَ ٱلزَّكَوٰةَ وَهُم بِٱلْـَٔاخِرَةِ هُمْ يُوقِنُونَ ‎﴿٤﴾‏ أُو۟لَٰٓئِكَ عَلَىٰ هُدًى مِّن رَّبِّهِمْ ۖ وَأُو۟لَٰٓئِكَ هُمُ ٱلْمُفْلِحُونَ ‎﴿٥﴾

അലിഫ്‌-ലാം-മീം, തത്വസമ്പൂര്‍ണ്ണമായ വേദഗ്രന്ഥത്തിലെ വചനങ്ങളത്രെ അവ.  സദ്‌വൃത്തര്‍ക്ക് മാര്‍ഗദര്‍ശനവും കാരുണ്യവുമത്രെ അത്‌. നമസ്കാരം മുറപ്രകാരം നിര്‍വഹിക്കുകയും സകാത്ത് നല്‍കുകയും, പരലോകത്തില്‍ ദൃഢവിശ്വാസമുള്ളവരായിരിക്കുകയും ചെയ്യുന്നവര്‍ക്ക്‌. തങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള മാര്‍ഗദര്‍ശനമനുസരിച്ച് നിലകൊള്ളുന്നവരത്രെ അവര്‍. അവര്‍ തന്നെയാണ് വിജയികള്‍. (ഖു൪ആന്‍:31/1-5)

അന്ത്യദിനത്തിന്റെ ഉറപ്പും പൂർണ്ണമായ അല്ലാഹുവിന്റെ അറിവും

وَقَالَ ٱلَّذِينَ كَفَرُوا۟ لَا تَأْتِينَا ٱلسَّاعَةُ ۖ قُلْ بَلَىٰ وَرَبِّى لَتَأْتِيَنَّكُمْ عَٰلِمِ ٱلْغَيْبِ ۖ لَا يَعْزُبُ عَنْهُ مِثْقَالُ ذَرَّةٍ فِى ٱلسَّمَٰوَٰتِ وَلَا فِى ٱلْأَرْضِ وَلَآ أَصْغَرُ مِن ذَٰلِكَ وَلَآ أَكْبَرُ إِلَّا فِى كِتَٰبٍ مُّبِينٍ ‎﴿٣﴾‏ لِّيَجْزِىَ ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّٰلِحَٰتِ ۚ أُو۟لَٰٓئِكَ لَهُم مَّغْفِرَةٌ وَرِزْقٌ كَرِيمٌ ‎﴿٤﴾‏ وَٱلَّذِينَ سَعَوْ فِىٓ ءَايَٰتِنَا مُعَٰجِزِينَ أُو۟لَٰٓئِكَ لَهُمْ عَذَابٌ مِّن رِّجْزٍ أَلِيمٌ ‎﴿٥﴾‏

ആ അന്ത്യസമയം ഞങ്ങള്‍ക്ക് വന്നെത്തുകയില്ലെന്ന് സത്യനിഷേധികള്‍ പറഞ്ഞുണീ പറയുക: അല്ല, എന്‍റെ രക്ഷിതാവിനെ തന്നെയാണ, അത് നിങ്ങള്‍ക്ക് വന്നെത്തുക തന്നെ ചെയ്യും. അദൃശ്യകാര്യങ്ങള്‍ അറിയുന്നവനായ (രക്ഷിതാവ്‌). ആകാശങ്ങളിലാകട്ടെ ഭൂമിയിലാകട്ടെ ഒരു അണുവിന്‍റെ തൂക്കമുള്ളതോ അതിനെക്കാള്‍ ചെറുതോ വലുതോ ആയ യാതൊന്നും അവനില്‍ നിന്ന് മറഞ്ഞ് പോകുകയില്ല. സ്പഷ്ടമായ ഒരു രേഖയില്‍ ഉള്‍പെടാത്തതായി യാതൊന്നുമില്ല. വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ക്ക് അവന്‍ പ്രതിഫലം നല്‍കുന്നതിന് വേണ്ടിയത്രെ അത്‌. അങ്ങനെയുള്ളവര്‍ക്കാകുന്നു പാപമോചനവും മാന്യമായ ഉപജീവനവും ഉള്ളത്‌. (നമ്മെ) തോല്‍പിച്ച് കളയുവാനായി നമ്മുടെ ദൃഷ്ടാന്തങ്ങളെ എതിര്‍ക്കുന്നതിന് ശ്രമിച്ചവരാരോ അവര്‍ക്കത്രെ വേദനാജനകമായ കഠിനശിക്ഷയുള്ളത്‌. (ഖു൪ആന്‍:34/3-5)

അന്ത്യദിനത്തെയും പുനരുത്ഥാനത്തെയും അവിശ്വാസികൾ തള്ളിക്കളയുകയും പരിഹസിക്കുകയും ചെയ്യുമ്പോൾ, അത് വന്നെത്തുക തന്നെ ചെയ്യുമെന്ന് പ്രഖ്യാപിക്കാൻ ഖുർആൻ ആവശ്യപ്പെടുന്നു. ആകാശങ്ങളിലോ ഭൂമിയിലോ ഉള്ള അണുഅളവോ അതിനേക്കാൾ ചെറുതോ വലുതോ ആയ യാതൊരു കാര്യവും അല്ലാഹുവിന്റെ അറിവിൽ നിന്ന് മറഞ്ഞുപോകില്ല; അവയെല്ലാം ലൗഹുൽ മഹ്ഫൂളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. സത്യവിശ്വാസികൾക്ക് പൊറുക്കലും മാന്യമായ ഉപജീവനവും നൽകാനും, അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളെ തോൽപ്പിക്കാൻ ശ്രമിക്കുന്നവർക്ക് വേദനാജനകമായ ശിക്ഷ നൽകാനുമാണ് ഈ വിചാരണ നാൾ നിശ്ചയിച്ചിരിക്കുന്നത്.

അന്ത്യദിനത്തിന്റെ പെട്ടെന്നുള്ള വരവും ഖബറുകളിൽ നിന്നുള്ള പുനരുത്ഥാനവും

وَيَقُولُونَ مَتَىٰ هَٰذَا ٱلْوَعْدُ إِن كُنتُمْ صَٰدِقِينَ ‎﴿٤٨﴾‏ مَا يَنظُرُونَ إِلَّا صَيْحَةً وَٰحِدَةً تَأْخُذُهُمْ وَهُمْ يَخِصِّمُونَ ‎﴿٤٩﴾‏ فَلَا يَسْتَطِيعُونَ تَوْصِيَةً وَلَآ إِلَىٰٓ أَهْلِهِمْ يَرْجِعُونَ ‎﴿٥٠﴾‏ وَنُفِخَ فِى ٱلصُّورِ فَإِذَا هُم مِّنَ ٱلْأَجْدَاثِ إِلَىٰ رَبِّهِمْ يَنسِلُونَ ‎﴿٥١﴾‏ قَالُوا۟ يَٰوَيْلَنَا مَنۢ بَعَثَنَا مِن مَّرْقَدِنَا ۜ ۗ هَٰذَا مَا وَعَدَ ٱلرَّحْمَٰنُ وَصَدَقَ ٱلْمُرْسَلُونَ ‎﴿٥٢﴾‏ إِن كَانَتْ إِلَّا صَيْحَةً وَٰحِدَةً فَإِذَا هُمْ جَمِيعٌ لَّدَيْنَا مُحْضَرُونَ ‎﴿٥٣﴾‏ فَٱلْيَوْمَ لَا تُظْلَمُ نَفْسٌ شَيْـًٔا وَلَا تُجْزَوْنَ إِلَّا مَا كُنتُمْ تَعْمَلُونَ ‎﴿٥٤﴾‏

അവര്‍ ചോദിക്കുന്നു. നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍ ഈ വാഗ്ദത്തം എപ്പോഴാണ് പുലരുക? ഒരൊറ്റ ഘോരശബ്ദം മാത്രമാണ് അവര്‍ കാത്തിരിക്കുന്നത്‌. അവര്‍ അന്യോന്യം തര്‍ക്കിച്ച് കൊണ്ടിരിക്കെ അതവരെ പിടികൂടും. അപ്പോള്‍ യാതൊരു വസ്വിയ്യത്തും നല്‍കാന്‍ അവര്‍ക്ക് സാധിക്കുകയില്ല. അവര്‍ക്ക് അവരുടെ കുടുംബത്തിലേക്ക് മടങ്ങാനും ആകുകയില്ല. കാഹളത്തില്‍ ഊതപ്പെടും. അപ്പോള്‍ അവര്‍ ഖബ്‌റുകളില്‍ നിന്ന് അവരുടെ രക്ഷിതാവിങ്കലേക്ക് കുതിച്ച് ചെല്ലും. അവര്‍ പറയും: നമ്മുടെ നാശമേ! നമ്മുടെ ഉറക്കത്തില്‍ നിന്ന് നമ്മെ എഴുന്നേല്‍പിച്ചതാരാണ്‌? ഇത് പരമകാരുണികന്‍ വാഗ്ദാനം ചെയ്തതാണല്ലോ. ദൈവദൂതന്‍മാര്‍ സത്യം തന്നെയാണ് പറഞ്ഞത്‌. അത് ഒരൊറ്റ ഘോരശബ്ദം മാത്രമായിരിക്കും. അപ്പോഴതാ അവര്‍ ഒന്നടങ്കം നമ്മുടെ അടുക്കല്‍ ഹാജരാക്കപ്പെടുന്നു. അന്നേ ദിവസം യാതൊരാളോടും അനീതി ചെയ്യപ്പെടുകയില്ല. നിങ്ങള്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്നതിനല്ലാതെ നിങ്ങള്‍ക്ക് പ്രതിഫലം നല്‍കപ്പെടുകയുമില്ല. (ഖു൪ആന്‍:36/48-54)

അന്ത്യദിനത്തെയും പുനരുത്ഥാനത്തെയും പരിഹസിച്ചു തള്ളുന്നവർക്കുള്ള മുന്നറിയിപ്പാണ് ഈ സൂക്തങ്ങൾ. ഭൗതിക കാര്യങ്ങളിൽ മുഴുകി തർക്കിച്ചുകൊണ്ടിരിക്കുമ്പോൾ പെട്ടെന്നായിരിക്കും അന്ത്യനാളിനുള്ള ആദ്യത്തെ കാഹളം എത്തുന്നത്. അന്ന് വിൽപ്പത്രങ്ങൾ എഴുതാനോ സ്വന്തം കുടുംബത്തിലേക്ക് മടങ്ങാനോ ഉള്ള സമയം പോലും അവർക്ക് ലഭിക്കില്ല. തുടർന്ന് രണ്ടാമത്തെ കാഹളം ഊതുമ്പോൾ, ഖബറുകളിൽ നിന്ന് എല്ലാവരും തങ്ങളുടെ രക്ഷിതാവിലേക്ക് അതിവേഗം പുറത്തുവരും. കാരുണ്യവാനായ അല്ലാഹു വാഗ്ദാനം ചെയ്തതും പ്രവാചകന്മാർ മുന്നറിയിപ്പ് നൽകിയതുമായ ആ ദിനം യാഥാർത്ഥ്യമായത് കണ്ട് അവിശ്വാസികൾ പരിഭ്രാന്തരാകും. അന്ന് യാതൊരു അനീതിയും ഉണ്ടാകില്ല; മനുഷ്യർ ചെയ്ത കർമ്മങ്ങൾക്ക് അനുസരിച്ചുള്ള അർഹമായ പ്രതിഫലം മാത്രമേ ലഭിക്കുകയുള്ളൂ.

അന്ത്യദിനത്തിലെ വിചാരണ

إِنَّكَ مَيِّتٌ وَإِنَّهُم مَّيِّتُونَ ‎﴿٣٠﴾‏ ثُمَّ إِنَّكُمْ يَوْمَ ٱلْقِيَٰمَةِ عِندَ رَبِّكُمْ تَخْتَصِمُونَ ‎﴿٣١﴾‏

തീര്‍ച്ചയായും നീ മരിക്കുന്നവനാകുന്നു. അവരും മരിക്കുന്നവരാകുന്നു. പിന്നീട് നിങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ നിങ്ങളുടെ രക്ഷിതാവിന്‍റെ അടുക്കല്‍ വെച്ച് വഴക്ക് കൂടുന്നതാണ്‌. (ഖു൪ആന്‍:39/30-31)

ഇഹലോകത്ത് ജീവിക്കുന്ന എല്ലാവര്‍ക്കും മരണമെന്ന യാഥാർത്ഥ്യം ഒരുപോലെ അനിവാര്യമാണ്. ഐഹിക ജീവിതത്തിലെ ഭിന്നതകളും അഭിപ്രായവ്യത്യാസങ്ങളും തർക്കങ്ങളും മരണത്തോടെ അവസാനിക്കുന്നില്ല. അന്ത്യദിനത്തിൽ പരമാധികാരിയായ അല്ലാഹുവിന്റെ മുന്നിൽ വെച്ച് എല്ലാവരും തങ്ങളുടെ ന്യായങ്ങളും തർക്കങ്ങളും ഉന്നയിക്കും; അന്ന് അല്ലാഹു തികച്ചും നീതിപൂർവ്വമായ അന്തിമവിധി പ്രഖ്യാപിക്കും.

 

 

www.kanzululoom.com

Leave a Reply

Your email address will not be published. Required fields are marked *