മനുഷ്യരില്‍ അധിക പേരും ……

മനുഷ്യരില്‍ അധികപേരും അറിയുന്നില്ല

فَأَقِمْ وَجْهَكَ لِلدِّينِ حَنِيفًا ۚ فِطْرَتَ ٱللَّهِ ٱلَّتِى فَطَرَ ٱلنَّاسَ عَلَيْهَا ۚ لَا تَبْدِيلَ لِخَلْقِ ٱللَّهِ ۚ ذَٰلِكَ ٱلدِّينُ ٱلْقَيِّمُ وَلَٰكِنَّ أَكْثَرَ ٱلنَّاسِ لَا يَعْلَمُونَ

ആകയാല്‍ (സത്യത്തില്‍) നേരെ നിലകൊള്ളുന്നവനായിട്ട് നിന്‍റെ മുഖത്തെ നീ മതത്തിലേക്ക് തിരിച്ച് നിര്‍ത്തുക. അല്ലാഹു മനുഷ്യരെ ഏതൊരു പ്രകൃതിയില്‍ സൃഷ്ടിച്ചിരിക്കുന്നുവോ ആ പ്രകൃതിയത്രെ അത്‌. അല്ലാഹുവിന്‍റെ സൃഷ്ടി വ്യവസ്ഥയ്ക്ക് യാതൊരു മാറ്റവുമില്ല. അതത്രെ വക്രതയില്ലാത്ത മതം. പക്ഷെ മനുഷ്യരില്‍ അധിക പേരും അറിയുന്നില്ല. (ഖുർആൻ:30/30)

{وَلَكِنَّ أَكْثَرَ النَّاسِ لَا يَعْلَمُونَ} فلا يتعرفون الدين القيم وإن عرفوه لم يسلكوه.

{പക്ഷേ, മനുഷ്യരിൽ അധികപേരും അറിയുന്നില്ല} ശരിയായ മതം അവർ മനസ്സിലാക്കുന്നില്ല. ഇനി മനസ്സിലാക്കിയാലും അവരതിൽ പ്രവേശിക്കുന്നുമില്ല. (തഫ്സീറുസ്സഅ്ദി)

أَلَآ إِنَّ لِلَّهِ مَا فِى ٱلسَّمَٰوَٰتِ وَٱلْأَرْضِ ۗ أَلَآ إِنَّ وَعْدَ ٱللَّهِ حَقٌّ وَلَٰكِنَّ أَكْثَرَهُمْ لَا يَعْلَمُونَ

അറിയുക; തീര്‍ച്ചയായും ആകാശങ്ങളിലും ഭൂമിയിലും ഉള്ളതൊക്കെ അല്ലാഹുവിന്‍റെതാകുന്നു. അറിയുക; തീര്‍ച്ചയായും അല്ലാഹുവിന്‍റെ വാഗ്ദാനം സത്യമാകുന്നു. പക്ഷെ അവരില്‍ അധികപേരും (കാര്യം) മനസ്സിലാക്കുന്നില്ല. (ഖു൪ആന്‍:10/55)

‏ ‏{‏أَلَا إِنَّ وَعْدَ اللَّهِ حَقٌّ وَلَكِنَّ أَكْثَرَهُمْ لَا يَعْلَمُونَ‏}‏ فلذلك لا يستعدون للقاء الله، بل ربما لم يؤمنوا به، وقد تواترت عليه الأدلة القطعية والبراهين النقلية والعقلية‏.

{അറിയുക; തീര്‍ച്ചയായും അല്ലാഹുവിന്‍റെ വാഗ്ദാനം സത്യമാകുന്നു} അതുകൊണ്ട്, അവർ അല്ലാഹുവിനെ കണ്ടുമുട്ടുന്നതിനായി ഒരുങ്ങിയിരിക്കുന്നില്ല. തന്നെയുമല്ല, ഒരുപക്ഷേ അവർ അതിൽ വിശ്വസിക്കുന്നുപോലുമില്ല! യഥാർത്ഥത്തിൽ, പരലോകം സത്യമാണെന്നതിന് മേൽ ഒന്നിനുപുറകെ ഒന്നായി വന്ന ഖണ്ഡിതമായ തെളിവുകളും, പ്രമാണബദ്ധമായ തെളിവുകളും, ബുദ്ധിപരമായ തെളിവുകളും നിലവിലുണ്ട്. (തഫ്സീറുസ്സഅ്ദി)

مَا تَعْبُدُونَ مِن دُونِهِۦٓ إِلَّآ أَسْمَآءً سَمَّيْتُمُوهَآ أَنتُمْ وَءَابَآؤُكُم مَّآ أَنزَلَ ٱللَّهُ بِهَا مِن سُلْطَٰنٍ ۚ إِنِ ٱلْحُكْمُ إِلَّا لِلَّهِ ۚ أَمَرَ أَلَّا تَعْبُدُوٓا۟ إِلَّآ إِيَّاهُ ۚ ذَٰلِكَ ٱلدِّينُ ٱلْقَيِّمُ وَلَٰكِنَّ أَكْثَرَ ٱلنَّاسِ لَا يَعْلَمُونَ

അവന്നുപുറമെ നിങ്ങള്‍ ആരാധിക്കുന്നവ നിങ്ങളും നിങ്ങളുടെ പിതാക്കളും നാമകരണം ചെയ്തിട്ടുള്ള ചില നാമങ്ങളല്ലാതെ മറ്റൊന്നുമല്ല. അവയെപ്പറ്റി അല്ലാഹു യാതൊരു പ്രമാണവും അവതരിപ്പിച്ചിട്ടില്ല. വിധികര്‍ത്തൃത്വം അല്ലാഹുവിന് മാത്രമാകുന്നു. അവനെയല്ലാതെ നിങ്ങള്‍ ആരാധിക്കരുതെന്ന് അവന്‍ കല്‍പിച്ചിരിക്കുന്നു. വക്രതയില്ലാത്ത മതം അതത്രെ. പക്ഷെ മനുഷ്യരില്‍ അധികപേരും അറിയുന്നില്ല. (ഖു൪ആന്‍:12/40)

സത്യവും അസത്യവും തമ്മിലുള്ള വ്യത്യാസം പ്രപഞ്ചത്തിൽ അത്രമേൽ വ്യക്തമായിട്ടും മനുഷ്യരിൽ അധികപേരും ശിർക്കിലും വഴികേടിലുമാണ്.

{وَلَكِنَّ أَكْثَرَ النَّاسِ لَا يَعْلَمُونَ} حقائق الأشياء، وإلا فإن الفرق بين عبادة الله وحده لا شريك له، وبين الشرك به، أظهر الأشياء وأبينها. ولكن لعدم العلم من أكثر الناس بذلك، حصل منهم ما حصل من الشرك،

{പക്ഷെ മനുഷ്യരില്‍ അധികപേരും അറിയുന്നില്ല} അതായത്: കാര്യങ്ങളുടെ യഥാർത്ഥ യാഥാർത്ഥ്യങ്ങളെക്കുറിച്ച് അവർക്ക് അറിവില്ല. യാതൊരു പങ്കുകാരനുമില്ലാത്ത ഏകനായ അല്ലാഹുവിനെ മാത്രം ആരാധിക്കുന്നതും, അവനിൽ പങ്കുചേർക്കുന്നതും തമ്മിലുള്ള വ്യത്യാസം പ്രപഞ്ചത്തിൽ ഏറ്റവും വ്യക്തവും പ്രകടവുമായ കാര്യമാണ്. എന്നാൽ, മനുഷ്യരിൽ അധികപേർക്കും ഈ അറിവില്ലാത്തതുകൊണ്ട് മാത്രമാണ് അവരുടെ ഭാഗത്തുനിന്ന് ശിർക്ക് പോലുള്ള കാര്യങ്ങൾ സംഭവിച്ചത്. (തഫ്സീറുസ്സഅ്ദി)

وَلَمَّا دَخَلُوا۟ مِنْ حَيْثُ أَمَرَهُمْ أَبُوهُم مَّا كَانَ يُغْنِى عَنْهُم مِّنَ ٱللَّهِ مِن شَىْءٍ إِلَّا حَاجَةً فِى نَفْسِ يَعْقُوبَ قَضَىٰهَا ۚ وَإِنَّهُۥ لَذُو عِلْمٍ لِّمَا عَلَّمْنَٰهُ وَلَٰكِنَّ أَكْثَرَ ٱلنَّاسِ لَا يَعْلَمُونَ

അവരുടെ പിതാവ് അവരോട് കല്‍പിച്ച വിധത്തില്‍ അവര്‍ പ്രവേശിച്ചപ്പോള്‍ അല്ലാഹുവിങ്കല്‍ നിന്നുണ്ടാകുന്ന യാതൊന്നും അവരില്‍ നിന്ന് തടുക്കുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. യഅ്ഖൂബിന്‍റെ മനസ്സിലുണ്ടായിരുന്ന ഒരു ആവശ്യം അദ്ദേഹം നിറവേറ്റി എന്ന് മാത്രം. നാം അദ്ദേഹത്തിന് പഠിപ്പിച്ചുകൊടുത്തിട്ടുള്ളതിനാല്‍ തീര്‍ച്ചയായും അദ്ദേഹം അറിവുള്ളവന്‍ തന്നെയാണ്‌. പക്ഷെ മനുഷ്യരില്‍ അധികപേരും അറിയുന്നില്ല. (ഖു൪ആന്‍:12/68)

യൂസുഫ് നബിയുടെ സഹോദരന്മാർ ഈജിപ്തിലേക്ക് രണ്ടാം തവണ പോയപ്പോൾ, ഒരൊറ്റ കവാടത്തിലൂടെ പ്രവേശിക്കാതെ വ്യത്യസ്ത കവാടങ്ങളിലൂടെ കയറണം എന്ന് പിതാവായ യഅ്ഖൂബ് നബി ﷺ അവർക്ക് നൽകിയ ഉപദേശത്തിന്റെ പശ്ചാത്തലത്തിലാണ് ഈ വചനം.

{وَلَكِنَّ أَكْثَرَ النَّاسِ لَا يَعْلَمُونَ} عواقب الأمور ودقائق الأشياء وكذلك أهل العلم منهم، يخفى عليهم من العلم وأحكامه ولوازمه شيء كثير.

{പക്ഷെ മനുഷ്യരില്‍ അധികപേരും അറിയുന്നില്ല} അതായത്: കാര്യങ്ങളുടെ പരിണതഫലങ്ങളെക്കുറിച്ചോ അതിന്റെ സൂക്ഷ്മമായ വശങ്ങളെക്കുറിച്ചോ അവർക്ക് അറിവില്ല. അതുപോലെതന്നെ, അവരുടെ കൂട്ടത്തിലെ അറിവുള്ളവരുടെ അവസ്ഥയും ഇതുതന്നെയാണ്; അറിവിൽ നിന്നും അതിന്റെ വിധികൾ, തത്ത്വങ്ങൾ എന്നിവയിൽ നിന്നും വലിയൊരു ഭാഗം അവരിൽ നിന്നും മറഞ്ഞിരിക്കുന്നുണ്ടാകും (അവർക്കും അത് അജ്ഞാതമായിരിക്കും) (തഫ്സീറുസ്സഅ്ദി)

يَسْـَٔلُونَكَ عَنِ ٱلسَّاعَةِ أَيَّانَ مُرْسَىٰهَا ۖ قُلْ إِنَّمَا عِلْمُهَا عِندَ رَبِّى ۖ لَا يُجَلِّيهَا لِوَقْتِهَآ إِلَّا هُوَ ۚ ثَقُلَتْ فِى ٱلسَّمَٰوَٰتِ وَٱلْأَرْضِ ۚ لَا تَأْتِيكُمْ إِلَّا بَغْتَةً ۗ يَسْـَٔلُونَكَ كَأَنَّكَ حَفِىٌّ عَنْهَا ۖ قُلْ إِنَّمَا عِلْمُهَا عِندَ ٱللَّهِ وَلَٰكِنَّ أَكْثَرَ ٱلنَّاسِ لَا يَعْلَمُونَ

അന്ത്യസമയത്തെപ്പറ്റി അവര്‍ നിന്നോട് ചോദിക്കുന്നു; അതെപ്പോഴാണ് വന്നെത്തുന്നതെന്ന്‌. പറയുക: അതിനെപ്പറ്റിയുള്ള അറിവ് എന്‍റെ രക്ഷിതാവിങ്കല്‍ മാത്രമാണ്‌. അതിന്‍റെ സമയത്ത് അത് വെളിപ്പെടുത്തുന്നത് അവന്‍ മാത്രമാകുന്നു. ആകാശങ്ങളിലും ഭൂമിയിലും അത് ഭാരിച്ചതായിരിക്കുന്നു. പെട്ടെന്നല്ലാതെ അത് നിങ്ങള്‍ക്കു വരുകയില്ല. നീ അതിനെപ്പറ്റി ചുഴിഞ്ഞന്വേഷിച്ചു മനസ്സിലാക്കിയവനാണെന്ന മട്ടില്‍ നിന്നോടവര്‍ ചോദിക്കുന്നു. പറയുക: അതിനെപ്പറ്റിയുള്ള അറിവ് അല്ലാഹുവിങ്കല്‍ മാത്രമാണ്‌. പക്ഷെ അധികമാളുകളും (കാര്യം) മനസ്സിലാക്കുന്നില്ല. (ഖു൪ആന്‍:7/187)

പരലോക ജീവിതത്തെ നിഷേധിക്കുന്നവരുടെ പരിഹാസ രൂപത്തിലും, നിഷേധ രൂപത്തിലുമുള്ള ചോദ്യത്തിനുള്ള മറുപടിയാണ്. ഈ വചനത്തില്‍ പറഞ്ഞിരിക്കുന്നത്‌.

{وَلَكِنَّ أَكْثَرَ النَّاسِ لا يَعْلَمُونَ} فلذلك حرصوا على ما لا ينبغي الحرص عليه، وخصوصا مثل حال هؤلاء الذين يتركون السؤال عن الأهم، ويدعون ما يجب عليهم من العلم، ثم يذهبون إلى ما لا سبيل لأحد أن يدركه، ولا هم مطالبون بعلمه.

{പക്ഷെ അധികമാളുകളും (കാര്യം) മനസ്സിലാക്കുന്നില്ല} അതുകൊണ്ടാണ് തങ്ങൾ ഒട്ടും താല്പര്യം കാണിക്കേണ്ടതില്ലാത്ത കാര്യങ്ങളിൽ (അനാവശ്യ കാര്യങ്ങളിൽ) അവർ ഇത്രയധികം ശാഠ്യം പിടിക്കുന്നത്. പ്രത്യേകിച്ചും, തങ്ങൾക്ക് ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾ ഉപേക്ഷിക്കുകയും, തങ്ങൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട ബാധ്യതയുള്ള അറിവുകളെ പാടെ കൈവെടിയുകയും ചെയ്തുകൊണ്ട്, ഒരാൾക്കും ഒരിക്കലും കണ്ടെത്താൻ വഴിയില്ലാത്തതും തങ്ങളോട് ചോദിക്കപ്പെടാത്തതുമായ കാര്യങ്ങൾക്ക് പിന്നാലെ പോകുന്ന ഈ മനുഷ്യരുടെ അവസ്ഥ എത്ര കഷ്ടമാണ്! (തഫ്സീറുസ്സഅ്ദി)

وَأَقْسَمُوا۟ بِٱللَّهِ جَهْدَ أَيْمَٰنِهِمْ ۙ لَا يَبْعَثُ ٱللَّهُ مَن يَمُوتُ ۚ بَلَىٰ وَعْدًا عَلَيْهِ حَقًّا وَلَٰكِنَّ أَكْثَرَ ٱلنَّاسِ لَا يَعْلَمُونَ

അവര്‍ പരമാവധി ഉറപ്പിച്ച് സത്യം ചെയ്യാറുള്ള രീതിയില്‍ അല്ലാഹുവിന്‍റെ പേരില്‍ ആണയിട്ടു പറഞ്ഞു; മരണപ്പെടുന്നവരെ അല്ലാഹു ഉയിര്‍ത്തെഴുന്നേല്‍പിക്കുകയില്ല എന്ന്‌. അങ്ങനെയല്ല. അത് അവന്‍ ബാധ്യതയേറ്റ സത്യവാഗ്ദാനമാകുന്നു. പക്ഷെ, മനുഷ്യരില്‍ അധികപേരും അറിയുന്നില്ല. (ഖു൪ആന്‍:16/38)

{وَلَكِنَّ أَكْثَرَ النَّاسِ لَا يَعْلَمُونَ} ومن جهلهم العظيم إنكارهم للبعث والجزاء،

{പക്ഷെ, മനുഷ്യരില്‍ അധികപേരും അറിയുന്നില്ല} അവരുടെ വലിയ അജ്ഞതയിൽ പെട്ടതാണ് പുനരുത്ഥാനത്തെയും പ്രതിഫലത്തെയും അവർ നിഷേധിക്കുന്നത്. (തഫ്സീറുസ്സഅ്ദി)

قُلِ ٱللَّهُ يُحْيِيكُمْ ثُمَّ يُمِيتُكُمْ ثُمَّ يَجْمَعُكُمْ إِلَىٰ يَوْمِ ٱلْقِيَٰمَةِ لَا رَيْبَ فِيهِ وَلَٰكِنَّ أَكْثَرَ ٱلنَّاسِ لَا يَعْلَمُونَ

പറയുക: അല്ലാഹു നിങ്ങളെ ജീവിപ്പിക്കുന്നു. പിന്നീട് അവന്‍ നിങ്ങളെ മരിപ്പിക്കുകയും പിന്നീട് ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളിലേക്ക് നിങ്ങളെ അവന്‍ ഒരുമിച്ചുകൂട്ടുകയും ചെയ്യും. അതില്‍ യാതൊരു സംശയവുമില്ല. പക്ഷെ മനുഷ്യരില്‍ അധികപേരും അറിയുന്നില്ല. (ഖു൪ആന്‍:45/26)

وَمَا خَلَقْنَا ٱلسَّمَٰوَٰتِ وَٱلْأَرْضَ وَمَا بَيْنَهُمَا لَٰعِبِينَ ‎﴿٣٨﴾‏ مَا خَلَقْنَٰهُمَآ إِلَّا بِٱلْحَقِّ وَلَٰكِنَّ أَكْثَرَهُمْ لَا يَعْلَمُونَ ‎﴿٣٩﴾‏

ആകാശങ്ങളും ഭൂമിയും അവയ്ക്കിടയിലുള്ളതും നാം കളിയായിക്കൊണ്ട് സൃഷ്ടിച്ചതല്ല. ശരിയായ ഉദ്ദേശത്തോടു കൂടി തന്നെയാണ് നാം അവയെ സൃഷ്ടിച്ചത്‌. പക്ഷെ അവരില്‍ അധികപേരും അറിയുന്നില്ല. (ഖു൪ആന്‍:44/38-39)

അല്ലാഹു തന്റെ സമ്പൂർണ യുക്തിയും കഴിവുമാണ് ഇവിടെ പരാമർശിക്കുന്നത്. ആകാശഭൂമികളെ അവൻ കളിയായിക്കൊണ്ടോ വിനോദമായിക്കൊണ്ടോ സൃഷ്ടിച്ചതല്ല. ഒരു ലക്ഷ്യവുമില്ലാതെ വെറുതെ സൃഷ്ടിച്ചതുമല്ല. അവയെ സൃഷ്ടിച്ചത് (ശരിയായ ഉദ്ദേശ്യത്തോടെതന്നെ). അവയുടെ സൃഷ്ടിപ്പ് ഒരു യാഥാർഥ്യത്തെ അടിസ്ഥാനമാക്കിയും അവയിലൊരു യാഥാർഥ്യം ഉൾക്കൊണ്ടുമാണ്. അവയെ അവൻ സൃഷ്ടിച്ചത് അവനെ മാത്രം അവർ ആരാധിക്കുവാനും അവനിൽ മറ്റൊന്നിനെയും പങ്കുചേർക്കാതിരിക്കാനുമാണ്. അവൻ തന്റെ ദാസന്മാരോട് കൽപിക്കുകയും വിരോധിക്കുകയും പ്രതിഫലം നൽകുകയും ശിക്ഷിക്കുകയും ചെയ്യുന്നു. (പക്ഷേ, അവരിൽ അധികപേരും അറിയുന്നില്ല) ആകയാൽ ആകാശഭൂമികളുടെ സൃഷ്ടിപ്പിനെക്കുറിച്ച് അവർ ചിന്തിച്ചിട്ടില്ല. (തഫ്സീറുസ്സഅ്ദി)

وَقَالَ ٱلَّذِى ٱشْتَرَىٰهُ مِن مِّصْرَ لِٱمْرَأَتِهِۦٓ أَكْرِمِى مَثْوَىٰهُ عَسَىٰٓ أَن يَنفَعَنَآ أَوْ نَتَّخِذَهُۥ وَلَدًا ۚ وَكَذَٰلِكَ مَكَّنَّا لِيُوسُفَ فِى ٱلْأَرْضِ وَلِنُعَلِّمَهُۥ مِن تَأْوِيلِ ٱلْأَحَادِيثِ ۚ وَٱللَّهُ غَالِبٌ عَلَىٰٓ أَمْرِهِۦ وَلَٰكِنَّ أَكْثَرَ ٱلنَّاسِ لَا يَعْلَمُونَ

ഈജിപ്തില്‍ നിന്ന് അവനെ (യൂസുഫിനെ) വിലക്കെടുത്ത ആള്‍ തന്‍റെ ഭാര്യയോട് പറഞ്ഞു: ഇവന്ന് മാന്യമായ താമസസൌകര്യം നല്‍കുക. അവന്‍ നമുക്ക് പ്രയോജനപ്പെട്ടേക്കാം. അല്ലെങ്കില്‍ നമുക്കവനെ മകനായി സ്വീകരിക്കാം. അപ്രകാരം യൂസുഫിന് നാം ആ ഭൂപ്രദേശത്ത് സൌകര്യമുണ്ടാക്കികൊടുത്തു. സ്വപ്നവാര്‍ത്തകളുടെ വ്യാഖ്യാനത്തില്‍ നിന്ന് അദ്ദേഹത്തിന് നാം അറിയിച്ച് കൊടുക്കാന്‍ വേണ്ടിയും കൂടിയാണത്‌. അല്ലാഹു തന്‍റെ കാര്യം ജയിച്ചടക്കുന്നവനത്രെ. പക്ഷെ മനുഷ്യരില്‍ അധികപേരും അത് അറിയുന്നില്ല. (ഖു൪ആന്‍:12/21)

യൂസുഫ് നബിയെ സഹോദരന്മാർ കിണറ്റിലിടുകയും, പിന്നീട് അടിമയായി വിൽക്കപ്പെടുകയും ചെയ്ത ആ പ്രതിസന്ധിഘട്ടത്തിൽ – ബാഹ്യമായി നോക്കുമ്പോൾ എല്ലാം തകർന്നു എന്ന് തോന്നിയ നിമിഷത്തിലാണ് -അല്ലാഹു ഈ വചനം ഓർമ്മിപ്പിക്കുന്നത്.

{وَاللَّهُ غَالِبٌ عَلَى أَمْرِهِ} أي: أمره تعالى نافذ، لا يبطله مبطل، ولا يغلبه مغالب، {وَلَكِنَّ أَكْثَرَ النَّاسِ لَا يَعْلَمُونَ} فلذلك يجري منهم ويصدر ما يصدر، في مغالبة أحكام الله القدرية، وهم أعجز وأضعف من ذلك.

{അല്ലാഹു തന്‍റെ കാര്യം ജയിച്ചടക്കുന്നവനത്രെ}അല്ലാഹുവിന്റെ കല്പന പൂർണ്ണമായി നടപ്പിലാകുന്നതാണ്, ഒരു ഭംഗം വരുത്തുന്നവനും അതിനെ ഇല്ലാതാക്കാൻ കഴിയില്ല, ഒരു ജേതാവിനും അവനെ തോൽപ്പിക്കാനും സാധ്യമല്ല.

{പക്ഷെ മനുഷ്യരില്‍ അധികപേരും അത് അറിയുന്നില്ല}അതുകൊണ്ടാണ് അല്ലാഹുവിന്റെ ഖദറായ വിധികൾക്കെതിരെ മത്സരിക്കാനും അതിനെ മറികടക്കാനും ശ്രമിച്ചുകൊണ്ട് അവരുടെ ഭാഗത്തുനിന്ന് ഇങ്ങനെയുള്ള പ്രവൃത്തികൾ ഉണ്ടാകുന്നത്. യഥാർത്ഥത്തിൽ അവർ അതിനേക്കാളൊക്കെ എത്രയോ അശക്തരും ദുർബലരുമാണ്! (തഫ്സീറുസ്സഅ്ദി)

وَمَآ أَرْسَلْنَٰكَ إِلَّا كَآفَّةً لِّلنَّاسِ بَشِيرًا وَنَذِيرًا وَلَٰكِنَّ أَكْثَرَ ٱلنَّاسِ لَا يَعْلَمُونَ

നിന്നെ നാം മനുഷ്യര്‍ക്കാകമാനം സന്തോഷവാര്‍ത്ത അറിയിക്കുവാനും താക്കീത് നല്‍കുവാനും ആയികൊണ്ട് തന്നെയാണ് അയച്ചിട്ടുള്ളത്‌. പക്ഷെ, മനുഷ്യരില്‍ അധികപേരും അറിയുന്നില്ല. (ഖു൪ആന്‍:34/28)

قُلْ إِنَّ رَبِّى يَبْسُطُ ٱلرِّزْقَ لِمَن يَشَآءُ وَيَقْدِرُ وَلَٰكِنَّ أَكْثَرَ ٱلنَّاسِ لَا يَعْلَمُونَ

നീ പറയുക: തീര്‍ച്ചയായും എന്‍റെ രക്ഷിതാവ് താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഉപജീവനം വിശാലമാക്കുകയും (താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക്‌) അത് ഇടുങ്ങിയതാക്കുകയും ചെയ്യുന്നു. പക്ഷെ ജനങ്ങളില്‍ അധികപേരും അറിയുന്നില്ല. (ഖു൪ആന്‍:34/36)

فَإِذَا مَسَّ ٱلْإِنسَٰنَ ضُرٌّ دَعَانَا ثُمَّ إِذَا خَوَّلْنَٰهُ نِعْمَةً مِّنَّا قَالَ إِنَّمَآ أُوتِيتُهُۥ عَلَىٰ عِلْمِۭ ۚ بَلْ هِىَ فِتْنَةٌ وَلَٰكِنَّ أَكْثَرَهُمْ لَا يَعْلَمُونَ

എന്നാല്‍ മനുഷ്യന് വല്ല ദോഷവും ബാധിച്ചാല്‍ നമ്മോടവന്‍ പ്രാര്‍ത്ഥിക്കുന്നു. പിന്നീട് നാം അവന്ന് നമ്മുടെ പക്കല്‍ നിന്നുള്ള വല്ല അനുഗ്രഹവും പ്രദാനം ചെയ്താല്‍ അവന്‍ പറയും; അറിവിന്‍റെ അടിസ്ഥാനത്തില്‍ തന്നെ യാണ് തനിക്ക് അത് നല്‍കപ്പെട്ടിട്ടുള്ളത് എന്ന്‌. പക്ഷെ, അത് ഒരു പരീക്ഷണമാകുന്നു. എന്നാല്‍ അവരില്‍ അധികപേരും അത് അറിയുന്നില്ല. (ഖു൪ആന്‍:39/49)

يخبر تعالى عن حالة الإنسان وطبيعته، أنه حين يمسه ضر، من مرض أو شدة أو كرب. {دَعَانَا} ملحا في تفريج ما نزل به {ثُمَّ إِذَا خَوَّلْنَاهُ نِعْمَةً مِنَّا} فكشفنا ضره وأزلنا مشقته، عاد بربه كافرا، ولمعروفه منكرا. و { قَالَ إِنَّمَا أُوتِيتُهُ عَلَى عِلْمٍ } أي: علم من اللّه، أني له أهل، وأني مستحق له، لأني كريم عليه، أو على علم مني بطرق تحصيله. قال تعالى: {بَلْ هِيَ فِتْنَةٌ} يبتلي اللّه به عباده، لينظر من يشكره ممن يكفره. {وَلَكِنَّ أَكْثَرَهُمْ لَا يَعْلَمُونَ} فلذلك يعدون الفتنة منحة، ويشتبه عليهم الخير المحض، بما قد يكون سببا للخير أو للشر.

മനുഷ്യന്റെ ഒരു സ്വഭാവപ്രകൃതിയാണ് ഇവിടെ പരാമർശിക്കുന്നത്. അവന് വിഷമങ്ങളോ രോഗങ്ങളോ ബുദ്ധിമുട്ടുകളോ ബാധിക്കുമ്പോൾ; {നമ്മോടവൻ പ്രാർഥിക്കുന്നു} തന്നെ ബാധിച്ചത് നീക്കിത്തരാൻ നിർബന്ധിച്ചുകൊണ്ട്. {പിന്നീട് നാം അവന് നമ്മുടെ പക്കൽ നിന്നുള്ള വല്ല അനുഗ്രഹവും പ്രദാനം ചെയ്താൽ} അവന്റെ ബുദ്ധിമുട്ട് നീക്കിയാൽ അവൻ തന്റെ രക്ഷിതാവിൽ അവിശ്വസിക്കും. തനിക്ക് കിട്ടിയ ഗുണത്തെ നിഷേധിക്കുകയും ചെയ്യും. {അവൻ പറയും: അറിവിന്റെ അടിസ്ഥാനത്തിൽ തന്നെയാണ് തനിക്ക് അത് നൽകപ്പെട്ടിട്ടുള്ളത്} അതായത് അല്ലാഹു അറിഞ്ഞു തന്നതാണ്; ഞാനതിന് അവകാശിയായതുകൊണ്ട്. അതല്ലെങ്കിൽ അത് നേടാനുള്ള വഴി എനിക്കറിയാവുന്നതുകൊണ്ട് എനിക്ക് കിട്ടി. അല്ലാഹു പറയുന്നു: {അത് ഒരു പരീക്ഷണമാകുന്നു} അതിലൂടെ അല്ലാഹു തന്റെ ദാസന്മാരെ പരീക്ഷിക്കുന്നു; അവർ നന്ദിചെയ്യുമോ നന്ദികേട് കാണിക്കുമോ എന്ന്. {അവരിൽ അധികപേരും അത് അറിയുന്നില്ല} പരീക്ഷണത്തെയാണ് അവർ സമ്മാനമായി വിചാരിച്ചത്. അത് ശരിയല്ല. അത് കുഴപ്പമോ നല്ലതോ എന്ന് തിരിച്ചറിയാനാകാതെ അവർ ആശയക്കുഴപ്പത്തിലാവുന്നു. (തഫ്സീറുസ്സഅ്ദി)

لَخَلْقُ ٱلسَّمَٰوَٰتِ وَٱلْأَرْضِ أَكْبَرُ مِنْ خَلْقِ ٱلنَّاسِ وَلَٰكِنَّ أَكْثَرَ ٱلنَّاسِ لَا يَعْلَمُونَ

തീര്‍ച്ചയായും ആകാശങ്ങളും ഭൂമിയും സൃഷ്ടിക്കുക എന്നതാണ് മനുഷ്യനെ സൃഷ്ടിക്കുന്നതിനെക്കാള്‍ വലിയ കാര്യം. പക്ഷെ, അവരില്‍ അധികപേരും അറിയുന്നില്ല. (ഖു൪ആന്‍:40/57)

ബുദ്ധിയുള്ളവർക്ക് ബോധ്യപ്പെടുന്ന ഒരു കാര്യമാണ് ഇവിടെ അല്ലാഹു പറയുന്നത്. ആകാശം വലുതും വിശാലമായതുമായിരിക്കെ അതിനെ സൃഷ്ടിക്കുക എന്നത് മനുഷ്യരെ സൃഷ്ടിക്കുന്നതിനെക്കാൾ വലിയ കാര്യം. ആകാശഭൂമികളുടെ സൃഷ്ടിയെക്കാൾ നിസ്സാരമായതാണ് മനുഷ്യന്റെ സൃഷ്ടിപ്പ്. അന്യൂനമായ മഹാഗോളങ്ങളെ സൃഷ്ടിച്ചവൻ മരണാനന്തരം മനുഷ്യരെ തിരിച്ചുകൊണ്ടുവരാൻ ഏറ്റവും കഴിവുള്ളവനാണ്. ഉയിർത്തെഴുന്നേൽപിനുള്ള ഏറെ നല്ല ബുദ്ധിപരമായ ഒരു തെളിവാണിത്. ഖണ്ഡിതമായ തെളിവ്. ഈ തെളിവിനെക്കുറിച്ച് ചിന്തിക്കുന്നവർക്ക് പ്രവാചകന്മാർ പറഞ്ഞ ഉയിർത്തെഴുന്നേൽപിൽ യാതൊരു സംശയത്തിനും ഇടയില്ല. എന്നാൽ ഇത് ചിന്തിക്കാനോ പരിശോധിക്കാനോ അധിക ആളുകളും സന്നദ്ധരല്ല. {പക്ഷേ, മനുഷ്യരിൽ അധികപേരും അറിയുന്നില്ല} അതിനാൽ അവർ അതിൽ ശ്രദ്ധ കൊടുക്കുകയോ പരിഗണിക്കുകയോ ചെയ്യുന്നില്ല. (തഫ്സീറുസ്സഅ്ദി)

മനുഷ്യരില്‍ അധികപേരും നന്ദികാണിക്കുന്നില്ല

ٱللَّهُ ٱلَّذِى جَعَلَ لَكُمُ ٱلَّيْلَ لِتَسْكُنُوا۟ فِيهِ وَٱلنَّهَارَ مُبْصِرًا ۚ إِنَّ ٱللَّهَ لَذُو فَضْلٍ عَلَى ٱلنَّاسِ وَلَٰكِنَّ أَكْثَرَ ٱلنَّاسِ لَا يَشْكُرُونَ

അല്ലാഹുവാകുന്നു നിങ്ങള്‍ക്കു വേണ്ടി രാത്രിയെ നിങ്ങള്‍ക്കു ശാന്തമായി വസിക്കാന്‍ തക്കവണ്ണവും, പകലിനെ വെളിച്ചമുള്ളതും ആക്കിയവന്‍. തീര്‍ച്ചയായും അല്ലാഹു ജനങ്ങളോട് ഔദാര്യമുള്ളവനാകുന്നു. പക്ഷെ മനുഷ്യരില്‍ അധികപേരും നന്ദികാണിക്കുന്നില്ല. (ഖു൪ആന്‍:40/61)

{وَلَكِنَّ أَكْثَرَ النَّاسِ لَا يَشْكُرُونَ} بسبب جهلهم وظلمهم. {وَقَلِيلٌ مِنْ عِبَادِيَ الشَّكُورُ} الذين يقرون بنعمة ربهم، ويخضعون للّه، ويحبونه، ويصرفونها في طاعة مولاهم ورضاه.

{പക്ഷേ, മനുഷ്യരിൽ അധികപേരും നന്ദികാണിക്കുന്നില്ല} അജ്ഞതയും അക്രമവും മൂലം. {നന്ദിയുള്ളവർ എന്റെ ദാസന്മാരിൽ അപൂർവവുമത്രെ 34/13} അല്ലാഹുവിന്റെ അനുഗ്രഹങ്ങൾ അംഗീകരിക്കുകയും അവന് കീഴ്‌പ്പെടുകയും അവനെ സ്‌നേഹിക്കുകയും തങ്ങളുടെ രക്ഷിതാവിനെ അനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യുന്ന അടിമകൾ, അപൂർവമാണ്. (തഫ്സീറുസ്സഅ്ദി)

മനുഷ്യരില്‍ അധികപേരും വിശ്വസിക്കുന്നില്ല

إِنَّهُ ٱلْحَقُّ مِن رَّبِّكَ وَلَٰكِنَّ أَكْثَرَ ٱلنَّاسِ لَا يُؤْمِنُونَ

തീര്‍ച്ചയായും അത് (ഖുര്‍ആൻ) നിന്‍റെ രക്ഷിതാവിങ്കല്‍ നിന്നുള്ള സത്യമാകുന്നു. പക്ഷെ മനുഷ്യരില്‍ അധികപേരും വിശ്വസിക്കുന്നില്ല. (ഖു൪ആന്‍:11/17)

{إِنَّهُ الْحَقُّ مِنْ رَبِّكَ وَلَكِنَّ أَكْثَرَ النَّاسِ لَا يُؤْمِنُونَ} إما جهلا منهم وضلالا، وإما ظلما وعنادا وبغيا، وإلا فمن كان قصده حسنا وفهمه مستقيما، فلا بد أن يؤمن به، لأنه يرى ما يدعوه إلى الإيمان من كل وجه.

{തീര്‍ച്ചയായും അത് നിന്‍റെ രക്ഷിതാവിങ്കല്‍ നിന്നുള്ള സത്യമാകുന്നു. പക്ഷെ മനുഷ്യരില്‍ അധികപേരും വിശ്വസിക്കുന്നില്ല} ഇത് ഒന്നുകിൽ അവരുടെ അറിവില്ലായ്മയും വഴികേടും കാരണത്താലാണ്; അല്ലെങ്കിൽ അവരുടെ അക്രമവും, ദുർവാശിയും, അതിക്രമവും കാരണത്താലാണ്. ഏതൊരുവന്റെ ഉദ്ദേശ്യം ശുദ്ധവും, അവന്റെ ബുദ്ധിയും ചിന്താശേഷിയും നേർരേഖയിലുള്ളതുമാണോ, അവൻ ഇതിൽ വിശ്വസിക്കുക തന്നെ ചെയ്യും. കാരണം, എല്ലാ കോണുകളിൽ നിന്നും തന്നെ വിശ്വാസത്തിലേക്ക് ക്ഷണിക്കുന്ന വ്യക്തമായ തെളിവുകൾ അവൻ അതിൽ കാണുന്നുണ്ട്. (തഫ്സീറുസ്സഅ്ദി)

وَمَآ أَكْثَرُ ٱلنَّاسِ وَلَوْ حَرَصْتَ بِمُؤْمِنِينَ

എന്നാല്‍ നീ അതിയായി ആഗ്രഹിച്ചാലും മനുഷ്യരില്‍ അധികപേരും വിശ്വസിക്കുന്നവരല്ല. (ഖു൪ആന്‍:12/103)

فإن مداركهم ومقاصدهم قد أصبحت فاسدة، فلا ينفعهم حرص الناصحين عليهم ولو عدمت الموانع،

കാരണം, അവരുടെ ഗ്രഹണശേഷിയും അവരുടെ ഉദ്ദേശ്യലക്ഷ്യങ്ങളും  പൂർണ്ണമായും കുഴപ്പത്തിലായിരിക്കുന്നു. അതുകൊണ്ടുതന്നെ, ഗുണകാംക്ഷികളായ ആളുകൾ അവർക്കായി എത്രയൊക്കെ ആഗ്രഹിച്ചാലും അതുകൊണ്ട് അവർക്ക് യാതൊരു പ്രയോജനവുമില്ല; അവർക്ക് സത്യം സ്വീകരിക്കുന്നതിന് ബാഹ്യമായ തടസ്സങ്ങൾ ഒന്നുമില്ലെങ്കിൽ പോലും. (തഫ്സീറുസ്സഅ്ദി)

‘മനുഷ്യരില്‍ അധികമാളുകളും വിശ്വസിക്കുന്നവരല്ല’ എന്നുള്ള 103-ാം വചനത്തിലെ പ്രസ്താവന വളരെ പ്രധാനപ്പെട്ട ഒരു യഥാര്‍ത്ഥമാണു കാണിച്ചു തരുന്നത്. ഭൂരിപക്ഷത്തിന്‍റെയോ, ബഹുഭൂരിഭാഗത്തിന്‍റെയോ അഭിപ്രായമോ, അനുകൂലമോ ആസ്പദമാക്കി സത്യമാര്‍ഗ്ഗവും, സനാതനതത്വങ്ങളും നിര്‍ണ്ണയിക്കുവാന്‍ പാടില്ലെന്നും സത്യത്തിന്‍റെ കക്ഷി എപ്പോഴും ന്യൂനപക്ഷമായിരിക്കുമെന്നുമുള്ളതാണത്. ശിര്‍ക്കു അന്ധവിശ്വാസം, അനാചാരം, ദുര്‍വൃത്തികള്‍ ആദിയായവയിലാകട്ടെ, ധാര്‍മ്മികവും മാനുഷികവുമായ മൂല്യങ്ങളുടെ നേരെയുള്ള അവഹേളനങ്ങളിലാകട്ടെ, എക്കാലവും ബഹുഭൂരിപക്ഷത്തിന്‍റെ പിന്‍തുണയും അനുഭാവവും ഉണ്ടായിരിക്കുമെന്നുള്ളതു അനുഭവം കൊണ്ടറിയാവുന്ന ഒരു നഗ്നസത്യമാണല്ലോ. (അമാനി തഫ്സീര്‍)

إِنَّ ٱلسَّاعَةَ لَـَٔاتِيَةٌ لَّا رَيْبَ فِيهَا وَلَٰكِنَّ أَكْثَرَ ٱلنَّاسِ لَا يُؤْمِنُونَ

ആ അന്ത്യസമയം വരാനുള്ളത് തന്നെയാണ്‌. അതില്‍ സംശയമേ ഇല്ല. പക്ഷെ മനുഷ്യരില്‍ അധികപേരും വിശ്വസിക്കുന്നില്ല. (ഖു൪ആന്‍:40/59)

{അന്ത്യസമയം വരാനുള്ളത് തന്നെയാണ്; അതിൽ സംശയമേ ഇല്ല} പടപ്പുകളിൽ ഏറ്റവും സത്യവാന്മാരായ പ്രവാചകന്മാരാണ് അതിനെക്കുറിച്ച് അറിയിച്ചുതന്നത്. ദൈവിക ഗ്രന്ഥങ്ങളിലുള്ളതാണത്. അവയിലെ ആശയങ്ങളെല്ലാം ഉയർന്ന സത്യങ്ങളാണ്. അതിന് കാണുന്ന തെളിവുകളുണ്ട്. പ്രാപഞ്ചിക ദൃഷ്ടാന്തങ്ങളുണ്ട്. {പക്ഷേ, മനുഷ്യരിൽ അധികപേരും വിശ്വസിക്കുന്നില്ല} സത്യം അംഗീകരിക്കാനും അതിന് വിധേയമാകാനും ഉതകുന്ന ഇത്രയും വ്യക്തമായ തെളിവുകളുണ്ടായിട്ടും. (തഫ്സീറുസ്സഅ്ദി)

മനുഷ്യരില്‍ അധികപേരുടെയും വിശ്വാസം

وَمَا يُؤْمِنُ أَكْثَرُهُم بِٱللَّهِ إِلَّا وَهُم مُّشْرِكُونَ

അവരില്‍ അധികപേരും അല്ലാഹുവില്‍ വിശ്വസിക്കുന്നത് അവനോട് (മറ്റുള്ളവരെ) പങ്കുചേര്‍ക്കുന്നവരായിക്കൊണ്ട് മാത്രമാണ്‌. (ഖു൪ആന്‍:12/106)

അല്ലാഹുവില്‍ വിശ്വസിക്കുന്നവരില്‍ തന്നെ അധികഭാഗം ആളുകളും – ഒരു വിധത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ – ശിര്‍ക്ക് പുലര്‍ത്തിപ്പോരുന്നവരാകുന്നു. അഥവാ ശിര്‍ക്കു കലരാത്ത ശുദ്ധമായ തൗഹീദില്‍ വിശ്വസിക്കുന്നവര്‍ കുറവായിരിക്കും. (അമാനി തഫ്സീര്‍)

فهم وإن أقروا بربوبية الله تعالى، وأنه الخالق الرازق المدبر لجميع الأمور، فإنهم يشركون في ألوهية الله وتوحيده،

അല്ലാഹുവാണ് തങ്ങളുടെ റബ്ബ് എന്നും, അവനാണ് സ്രഷ്ടാവും അന്നം നൽകുന്നവനും (പ്രപഞ്ചത്തിന്റെ) മുഴുവൻ കാര്യങ്ങളും നിയന്ത്രിക്കുന്നവനും എന്ന് അവർ സമ്മതിക്കുമ്പോഴും, അല്ലാഹുവിന്റെ ഉലൂഹിയ്യത്തിലും (ആരാധനയിലും) അവന്റെ ഏകത്വത്തിലും (തൗഹീദ്) അവർ മറ്റുള്ളവരെ പങ്കുചേർക്കുന്നു. (തഫ്സീറുസ്സഅ്ദി)

മനുഷ്യരില്‍ അധികപേരും തങ്ങളുടെ രക്ഷിതാവിനെ കണ്ടുമുട്ടുന്നതില്‍ വിശ്വാസമില്ലാത്തവര്‍

أَوَلَمْ يَتَفَكَّرُوا۟ فِىٓ أَنفُسِهِم ۗ مَّا خَلَقَ ٱللَّهُ ٱلسَّمَٰوَٰتِ وَٱلْأَرْضَ وَمَا بَيْنَهُمَآ إِلَّا بِٱلْحَقِّ وَأَجَلٍ مُّسَمًّى ۗ وَإِنَّ كَثِيرًا مِّنَ ٱلنَّاسِ بِلِقَآئِ رَبِّهِمْ لَكَٰفِرُونَ

അവരുടെ സ്വന്തത്തെപ്പറ്റി അവര്‍ ചിന്തിച്ച് നോക്കിയിട്ടില്ലേ? ആകാശങ്ങളും ഭൂമിയും അവയ്ക്കിടയിലുള്ളതും ശരിയായ മുറപ്രകാരവും നിര്‍ണിതമായ അവധിയോട് കൂടിയുമല്ലാതെ അല്ലാഹു സൃഷ്ടിച്ചിട്ടില്ല. തീര്‍ച്ചയായും മനുഷ്യരില്‍ അധികപേരും തങ്ങളുടെ രക്ഷിതാവിനെ കണ്ടുമുട്ടുന്നതില്‍ വിശ്വാസമില്ലാത്തവരത്രെ. (ഖു൪ആന്‍:30/8)

മനുഷ്യരില്‍ അധികപേരും സത്യത്തെ വെറുക്കുന്നവര്‍

لَقَدْ جِئْنَٰكُم بِٱلْحَقِّ وَلَٰكِنَّ أَكْثَرَكُمْ لِلْحَقِّ كَٰرِهُونَ

(അല്ലാഹു പറയും:) തീര്‍ച്ചയായും നാം നിങ്ങള്‍ക്ക് സത്യം കൊണ്ടു വന്ന് തരികയുണ്ടായി. പക്ഷെ നിങ്ങളില്‍ അധിക പേരും സത്യത്തെ വെറുക്കുന്നവരാകുന്നു. (ഖുർആൻ:43/78)

പരലോകത്ത് നരകവാസികളോട് അല്ലാഹു പറയുന്നതാണിത്.

{وَلَكِنَّ أَكْثَرَكُمْ لِلْحَقِّ كَارِهُونَ} يقول تعالى ذكره: ولكن أكثرهم لما جاء به محمد صَلَّى الله عَلَيْهِ وَسَلَّم من الحق كارهون.

{പക്ഷെ നിങ്ങളില്‍ അധിക പേരും സത്യത്തെ വെറുക്കുന്നവരാകുന്നു} അല്ലാഹു തന്റെ വചനത്തെ വിശദീകരിച്ചുകൊണ്ട് പറയുന്നു: എന്നാൽ അവരിൽ അധികപേരും മുഹമ്മദ് നബി ﷺ അല്ലാഹുവിങ്കൽ നിന്ന് കൊണ്ടുവന്ന ആ ‘സത്യത്തെ’  വെറുക്കുന്നവരായിരുന്നു. (ത്വബ്‌രി)

മനുഷ്യരില്‍ അധികപേരും ധിക്കാരികൾ

وَأَنِ ٱحْكُم بَيْنَهُم بِمَآ أَنزَلَ ٱللَّهُ وَلَا تَتَّبِعْ أَهْوَآءَهُمْ وَٱحْذَرْهُمْ أَن يَفْتِنُوكَ عَنۢ بَعْضِ مَآ أَنزَلَ ٱللَّهُ إِلَيْكَ ۖ فَإِن تَوَلَّوْا۟ فَٱعْلَمْ أَنَّمَا يُرِيدُ ٱللَّهُ أَن يُصِيبَهُم بِبَعْضِ ذُنُوبِهِمْ ۗ وَإِنَّ كَثِيرًا مِّنَ ٱلنَّاسِ لَفَٰسِقُونَ ‎

അല്ലാഹു അവതരിപ്പിച്ചതനുസരിച്ച് അവര്‍ക്കിടയില്‍ നീ വിധികല്‍പിക്കുകയും, അവരുടെ തന്നിഷ്ടങ്ങളെ പിന്‍പറ്റാതിരിക്കുകയും, അല്ലാഹു നിനക്ക് അവതരിപ്പിച്ച് തന്ന വല്ല നിര്‍ദേശത്തില്‍ നിന്നും അവര്‍ നിന്നെ തെറ്റിച്ചുകളയുന്നതിനെപ്പറ്റി നീ ജാഗ്രത പുലര്‍ത്തുകയും ചെയ്യണമെന്നും (നാം കല്‍പിക്കുന്നു.) ഇനി അവര്‍ പിന്തിരിഞ്ഞ് കളയുകയാണെങ്കില്‍ നീ മനസ്സിലാക്കണം; അവരുടെ ചില പാപങ്ങള്‍ കാരണമായി അവര്‍ക്ക് നാശം വരുത്തണമെന്നാണ് അല്ലാഹു ഉദ്ദേശിക്കുന്നതെന്ന്‌. തീര്‍ച്ചയായും മനുഷ്യരില്‍ അധികപേരും ധിക്കാരികളാകുന്നു. (ഖു൪ആന്‍:5/49)

{وَإِنَّ كَثِيرًا مِّنَ النَّاسِ لَفَاسِقُونَ} أي: طبيعتهم الفسق والخروج عن طاعة الله واتباع رسوله.

{തീര്‍ച്ചയായും മനുഷ്യരില്‍ അധികപേരും ധിക്കാരികളാകുന്നു} അതായത്: അല്ലാഹുവിനെ അനുസരിക്കുന്നതിൽ നിന്നും അവന്റെ റസൂലിനെ പിന്തുടരുന്നതിൽ നിന്നും ധിക്കരിക്കുകയും പുറത്തുപോവുകയുമാണ് അവരുടെ പ്രകൃതം. (തഫ്സീറുസ്സഅ്ദി)

 

 

www.kanzululoom.com

Leave a Reply

Your email address will not be published. Required fields are marked *