സൂറ : ബുറൂജ് – അര്‍ത്ഥവും ആശയവും

وَٱلسَّمَآءِ ذَاتِ ٱلْبُرُوجِ

നക്ഷത്രമണ്ഡലങ്ങളുള്ള ആകാശം തന്നെയാണ സത്യം. (ഖു൪ആന്‍:85/1)

أَيْ: ذَاتِ الْمَنَازِلِ الْمُشْتَمِلَةِ عَلَى مَنَازِلِ الشَّمْسِ وَالْقَمَرِ، وَالْكَوَاكِبِ الْمُنْتَظِمَةِ فِي سَيْرِهَا، عَلَى أَكْمَلِ تَرْتِيبٍ وَنِظَامٍ دَالٍّ عَلَى كَمَالِ قُدْرَةِ اللَّهِ تَعَالَى وَرَحِمَتِهِ، وَسِعَةِ عِلْمِهِ وَحِكْمَتِهِ.

വിവിധ ഘട്ടങ്ങളുള്ളത്. സൂര്യനും ചന്ദ്രനും വ്യവസ്ഥാപിതമായ നക്ഷത്രങ്ങള്‍ക്കുമെല്ലാം അതിന്റെ സഞ്ചാരങ്ങള്‍ക്ക് ചില വ്യവസ്ഥാപിത ഘട്ടങ്ങളുണ്ട്. അതിന്റെ ക്രമീകരണങ്ങള്‍ സമ്പൂര്‍ണമാണ്. ഈ വ്യവസ്ഥകള്‍ അല്ലാഹുവിന്റെ കഴിവിന്റെയും കാരുണ്യത്തിന്റെയും പൂര്‍ണതയെയും അവന്റെ വിജ്ഞാനത്തിന്റെയും അഗാധജ്ഞാനത്തിന്റെയും വിശാലതയെയും കുറിക്കുന്നു.

وَٱلْيَوْمِ ٱلْمَوْعُودِ

വാഗ്ദാനം ചെയ്യപ്പെട്ട ആ ദിവസം തന്നെയാണ സത്യം. (ഖു൪ആന്‍:85/2)

وَهُوَ يَوْمُ الْقِيَامَةِ، الَّذِي وَعَدَ اللَّهُ الْخَلْقَ أَنْ يَجْمَعَهُمْ فِيهِ، وَيَضُمَّ فِيهِ أَوَّلَهُمْ وَآخِرَهُمْ، وَقَّاصِيَهُمْ وَدَانِيَهُمُ، الَّذِي لَا يُمْكِنُ أَنْ يَتَغَيَّرَ، وَلَا يُخْلِفَ اللَّهُ الْمِيعَادَ.

ഉയിര്‍ത്തെഴുന്നേല്‍പ് ദിനമാണത്. ആദ്യകാലക്കാരെയും അവസാന കാലക്കാരെയും അടുത്തവരെയും അകന്നവരെയും ഒരുമിച്ച് കൂട്ടുമെന്ന് അല്ലാഹു സൃഷ്ടികളോട് വാഗ്ദാനം ചെയ്ത മാറ്റമില്ലാത്ത ദിനമാണത്. അല്ലാഹു വാഗ്ദത്തം ലംഘിക്കുകയില്ല.

وَشَاهِدٍ وَمَشْهُودٍ

സാക്ഷിയും സാക്ഷ്യം വഹിക്കപ്പെടുന്ന കാര്യവും തന്നെയാണ സത്യം. (ഖു൪ആന്‍:85/3)

وَشَمَلَ هَذَا كُلَّ مَنِ اتُّصِفَ بِهَذَا الْوَصْفِ أَيْ: مُبْصِرٍ وَمُبْصَرٍ، وَحَاضِرٍ وَمَحْضُورٍ، وَرَاءٍ وَمَرْئِيٍّ.

ഈ വിശേഷണങ്ങള്‍ കൊണ്ട് വിശേഷിപ്പിക്കാവുന്ന എല്ലാവരും ഇതില്‍ പെടും. കാണുന്നവനും കാണപ്പെടുന്നവനും ഹാജറായവനും ഹാജറാക്കപ്പെട്ടവനും നോക്കുന്നവനും നോക്കപ്പെട്ടവനും.

وَالْمُقْسَمُ عَلَيْهِ، مَا تَضَمَّنَهُ هَذَا الْقِسْمُ مِنْ آيَاتِ اللَّهِ الْبَاهِرَةِ، وَحِكَمِهِ الظَّاهِرَةِ، وَرَحْمَتِهِ الْوَاسِعَةِ.

വിശാലമായ അല്ലാഹുവിന്റെ കാരുണ്യവും പ്രകടമായ യുക്തിജ്ഞാനവും വ്യക്തമായ അവന്റെ ദൃഷ്ടാന്തങ്ങളുമൊക്കെയാണ് ഇവിടെ സത്യം ചെയ്ത് പറയുന്ന കാര്യങ്ങള്‍.

قُتِلَ أَصْحَٰبُ ٱلْأُخْدُودِ

ആ കിടങ്ങിന്‍റെ ആള്‍ക്കാര്‍ നശിച്ചു പോകട്ടെ. (ഖു൪ആന്‍:85/4)

وَقِيلَ: إِنَّ الْمُقْسَمَ عَلَيْهِ قَوْلُهُ {قُتِلَ أَصْحَابُ الأُخْدُودِ} وَهَذَا دُعَاءٌ عَلَيْهِمْ بِالْهَلَاكِ.

{ആ കിടങ്ങിന്റെ ആള്‍ക്കാര്‍ നശിച്ചു പോകട്ടെ} എന്നതാണ് ഇവിടെ സത്യം ചെയ്ത് പറയുന്ന വസ്തുത എന്നും അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇതവര്‍ക്കെതിരെയുള്ള നാശത്തിനു വേണ്ടിയുള്ള പ്രാര്‍ഥനയാണ്.

وَ الأُخْدُودِ الْحُفَرُ الَّتِي تُحْفَرُ فِي الْأَرْضِ. وَكَانَ أَصْحَابُ الْأُخْدُودِ هَؤُلَاءِ قَوْمًا كَافِرِينَ، وَلَدَيْهِمْ قَوْمٌ مُؤْمِنُونَ، فَرَاوَدُوهُمْ عَلَى الدُّخُولِ فِي دِينِهِمْ، فَامْتَنَعَ الْمُؤْمِنُونَ مِنْ ذَلِكَ، فَشَقَّ الْكَافِرُونَ أُخْدُودًا فِي الْأَرْضِ ، وَقَذَفُوا فِيهَا النَّارَ، وَقَعَدُوا حَوْلَهَا، وَفَتَنُوا الْمُؤْمِنِينَ، وَعَرَضُوهُمْ عَلَيْهَا، فَمَنِ اسْتَجَابَ لَهُمْ أَطْلَقُوهُ، وَمَنِ اسْتَمَرَّ عَلَى الْإِيمَانِ قَذَفُوهُ فِي النَّارِ، وَهَذَا فِي غَايَةِ الْمُحَارَبَةِ لِلَّهِ وَلِحِزْبِهِ الْمُؤْمِنِينَ، وَلِهَذَا لَعَنَهُمُ اللَّهُ وَأَهْلَكَهُمْ وَتَوَعَّدَهُمْ فَقَالَ: {قُتِلَ أَصْحَابُ الأُخْدُودِ}

ഭൂമിയില്‍ കുഴിക്കുന്ന കുഴികളാണ്. (الأُخْدُودِ). അവിശ്വാസികളായ ജനതയാണ് കിടങ്ങുകളുടെ ആളുകള്‍. അവിടെ വിശ്വാസികളും ഉണ്ടായിരുന്നു. അവര്‍ വിശ്വാസികളെ അവരുടെ മതത്തിലേക്ക് നിര്‍ബന്ധിപ്പിച്ചു. വിശ്വാസികള്‍ വിസമ്മതിച്ചു. അപ്പോള്‍ അവര്‍ ഭൂമിയില്‍ കിടങ്ങുണ്ടാക്കുകയും അതില്‍ തീ കത്തിക്കുകയും ചെയ്തു. എന്നിട്ട് അതിനു ചുറ്റുമിരുന്നു. വിശ്വാസികളെ അവര്‍ പീഡിപ്പിച്ചു. തീ കാണിച്ചു കൊടുത്ത് അവര്‍ക്ക് ഉത്തരം നല്‍കിയവരെ അവര്‍ വെറുതെ വിട്ടു. വിശ്വാസത്തില്‍ തുടര്‍ന്നവരെ തീയിലെറിയുകയും ചെയ്തു. ഇത് അല്ലാഹുവോടും അവന്റെ കക്ഷികളായ വിശ്വാസികളോടുമുള്ള അങ്ങേയറ്റത്തെ ഏറ്റുമുട്ടലാണ്. അതിനാല്‍ അല്ലാഹു അവരെ ശപിച്ചു. നശിപ്പിച്ചു. അവരെ താക്കീത് ചെയ്തുകൊണ്ട് പറയുന്നു {ആ കിടങ്ങിന്റെ ആള്‍ക്കാര്‍ നശിച്ചുപോകട്ടെ}

ثُمَّ فَسَّرَ الْأُخْدُودَ بِقَوْلِهِ:

പിന്നീട് ആ കിടങ്ങിനെ വിശദീകരിച്ചുകൊണ്ട് പറയുന്നു:

ٱلنَّارِ ذَاتِ ٱلْوَقُودِ ‎﴿٥﴾‏ إِذْ هُمْ عَلَيْهَا قُعُودٌ ‎﴿٦﴾‏ وَهُمْ عَلَىٰ مَا يَفْعَلُونَ بِٱلْمُؤْمِنِينَ شُهُودٌ ‎﴿٧﴾

അതായത് വിറകു നിറച്ച തീയുടെ ആള്‍ക്കാര്‍. അവര്‍ അതിങ്കല്‍ ഇരിക്കുന്നവരായിരുന്ന സന്ദര്‍ഭം.  സത്യവിശ്വാസികളെക്കൊണ്ട് തങ്ങള്‍ ചെയ്യുന്നതിന് അവര്‍ ദൃക്‌സാക്ഷികളായിരുന്നു. (ഖു൪ആന്‍:85/5-7)

وَهَذَا مِنْ أَعْظَمِ مَا يَكُونُ مِنَ التَّجَبُّرِ وَقَسَاوَةِ الْقَلْبِ، لِأَنَّهُمْ جَمَعُوا بَيْنَ الْكُفْرِ بِآيَاتِ اللَّهِ وَمُعَانَدَتِهَا، وَمُحَارَبَةِ أَهْلِهَا وَتَعْذِيبِهِمْ بِهَذَا الْعَذَابِ، الَّذِي تَنْفَطِرُ مِنْهُ الْقُلُوبُ، وَحُضُورُهُمْ إِيَّاهُمْ عِنْدَ إِلْقَائِهِمْ فِيهَا، وَالْحَالُ أَنَّهُمْ مَا نَقَمُوا مِنَ الْمُؤْمِنِينَ إِلَّا حَالَةً يُمْدَحُونَ عَلَيْهَا، وَبِهَا سَعَادَتُهُمْ، وَهِيَ أَنَّهُمْ كَانُوا يُؤْمِنُونَ بِاللَّهِ الْعَزِيزِ الْحَمِيدِ أَيِ: الَّذِي لَهُ الْعِزَّةُ الَّتِي قَهَرَ بِهَا كُلَّ شَيْءٍ، وَهُوَ حَمِيدٌ فِي أَقْوَالِهِ وَأَفْعَالِهِ وَأَوْصَافِهِ.

ഹൃദയകാഠിന്യത്താലും അഹങ്കാരത്താലുമുണ്ടാകുന്ന ഏറ്റവും വലിയ ഭീകരതയാണിത്. കാരണം അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളിലുള്ള അവിശ്വാസത്തെയും അതിനോടുള്ള ധിക്കാരത്തെയും അവര്‍ ഇവിടെ ഒരുമിച്ചു ചെയ്തു. വിശ്വാസത്തിന്റെ ആളുകളോട് ഏറ്റുമുട്ടുകയും അവരുെട ഹൃദയങ്ങള്‍ പൊട്ടിപ്പിളര്‍ന്നു പോകുന്ന പീഡനങ്ങള്‍ അവരെ ഏല്‍പിക്കുകയും ചെയ്തു. അവര്‍ അതിന് സാക്ഷികളായി. നോക്കിയിരിക്കുകയും ചെയ്തു. അത്ര സമയം അവര്‍ വിശ്വാസികളുടെ മേല്‍ ചുമത്തിയ കുറ്റത്തിന്റെ അവസ്ഥയാകട്ടെ, പ്രശംസനീയവും അവരുടെ സൗഭാഗ്യത്തിന്റെ കാരണവുമായ അവസ്ഥയാണ്. പ്രതാപശാലിയും സ്തുത്യര്‍ഹനും- അതായത് എല്ലാറ്റിനെയും അടക്കി ഭരിക്കാവുന്ന മഹത്ത്വവും വാക്കുകളിലും പ്രവൃത്തിയിലും വിശേഷണങ്ങളിലും സ്തുതിക്കര്‍ഹനുമായവനില്‍ അവര്‍ വിശ്വസിച്ചു എന്നതാണ് അവരുടെ കുറ്റം.

وَمَا نَقَمُوا۟ مِنْهُمْ إِلَّآ أَن يُؤْمِنُوا۟ بِٱللَّهِ ٱلْعَزِيزِ ٱلْحَمِيدِ ‎﴿٨﴾‏ ٱلَّذِى لَهُۥ مُلْكُ ٱلسَّمَٰوَٰتِ وَٱلْأَرْضِ ۚ وَٱللَّهُ عَلَىٰ كُلِّ شَىْءٍ شَهِيدٌ ‎﴿٩﴾

പ്രതാപശാലിയും സ്തുത്യര്‍ഹനുമായ അല്ലാഹുവില്‍ അവര്‍ വിശ്വസിക്കുന്നു എന്നത് മാത്രമായിരുന്നു അവരുടെ (സത്യവിശ്വാസികളുടെ) മേല്‍ അവര്‍ (മര്‍ദ്ദകര്‍) ചുമത്തിയ കുറ്റം. ആകാശങ്ങളുടെയും ഭൂമിയുടെയും മേല്‍ ആധിപത്യം ഉള്ളവനുമായ (അല്ലാഹുവില്‍). അല്ലാഹു എല്ലാകാര്യത്തിനും സാക്ഷിയാകുന്നു. (ഖു൪ആന്‍:85/8-9)

{الَّذِي لَهُ مُلْكُ السَّمَاوَاتِ وَالأَرْضِ} خَلْقًا وَعَبِيدًا، يَتَصَرَّفُ فِيهِمْ بِمَا يَشَاءُ ،

{ആകാശങ്ങളുടെയും ഭൂമിയുടെയും മേല്‍ ആധിപത്യം ഉള്ളവനുമായ} സൃഷ്ടികളും അടിമകളുമായ അവരെ അവന്‍ ഉദ്ദേശിക്കുന്ന പ്രകാരം കൈകാര്യം ചെയ്യുന്നു.

{وَاللَّهُ عَلَى كُلِّ شَيْءٍ شَهِيدٌ} عِلْمًا وَسَمْعًا وَبَصَرًا، أَفَلَا خَافَ هَؤُلَاءِ الْمُتَمَرِّدُونَ عَلَيْهِ، أَنْ يَأْخُذَهُمُ الْعَزِيزُ الْمُقْتَدِرُ، أَوَ مَا عَلِمُوا أَنَّهُمْ مَمَالِيكُ لِلَّهِ ، لَيْسَ لِأَحَدٍ عَلَى أَحَدٍ سُلْطَةٌ، مِنْ دُونِ إِذْنِ الْمَالِكِ؟ أَوْ خَفِيَ عَلَيْهِمْ أَنَّ اللَّهَ مُحِيطٌ بِأَعْمَالِهِمْ، مُجَازِيهِمْ عَلَى فِعَالِهِمْ ؟ كَلَّا إِنَّ الْكَافِرَ فِي غُرُورٍ، وَالْجَاهِلَ فِي عَمًى وَضَلَالٍ عَنْ سَوَاءِ السَّبِيلِ.

{അല്ലാഹു എല്ലാ കാര്യത്തിനും സാക്ഷിയാകുന്നു}. അറിവ്, കേള്‍വി, കാഴ്ച എന്നിവയാലെല്ലാം അവന്‍ സാക്ഷിയാണ്. കഴിവുറ്റ പ്രതാപശാലിയായവന്‍ പിടികൂടുമെന്ന ഭയം ഈ അതിക്രമകാരികള്‍ക്ക് ഉണ്ടാവാത്തതെന്താണ്? ഉടമസ്ഥനായ അല്ലാഹുവിന്റെ അനുവാദമില്ലാതെ ഒരാള്‍ക്കും മറ്റൊരാളുടെ മേല്‍ ഒരു അധികാരവും ചെലുത്താന്‍ കഴിയാത്ത അല്ലാഹുവിന്റെ അടിമകളാണിവര്‍ എന്നവര്‍ മനസ്സിലാക്കിയിട്ടില്ലേ? അതോ അല്ലാഹു അവരുടെ പ്രവര്‍ത്തനങ്ങളെ സൂക്ഷ്മമായി അറിയുന്നുവെന്നും അതിനവന്‍ പ്രതിഫലം നല്‍കുമെന്നും അവര്‍ അറിയാതെ പോയതാണോ? അല്ല, അവിശ്വാസി വഞ്ചനയില്‍ അകപ്പെട്ടിരിക്കുകയാണ്. അറിവില്ലാത്തവന്‍ അന്ധതയിലും ശരിയായ വഴിവിട്ട് വഴികേടിലുമാണ്.

ثُمَّ وَعَدَهُمْ، وَأَوْعَدَهُمْ، وَعَرَضَ عَلَيْهِمِ التَّوْبَةَ، فَقَالَ:

പിന്നീട് അല്ലാഹു അവരെ താക്കീത് ചെയ്യുകയും ഭയപ്പെടുത്തുകയും പശ്ചാതാപത്തിന്റെ കാര്യം അവതരിപ്പിക്കുകയുമാണ്.

إِنَّ ٱلَّذِينَ فَتَنُوا۟ ٱلْمُؤْمِنِينَ وَٱلْمُؤْمِنَٰتِ ثُمَّ لَمْ يَتُوبُوا۟ فَلَهُمْ عَذَابُ جَهَنَّمَ وَلَهُمْ عَذَابُ ٱلْحَرِيقِ

സത്യവിശ്വാസികളെയും സത്യവിശ്വാസിനികളെയും മര്‍ദ്ദിക്കുകയും, പിന്നീട് പശ്ചാത്തപിക്കാതിരിക്കുകയും ചെയ്തവരാരോ അവര്‍ക്കു നരകശിക്ഷയുണ്ട്‌. തീര്‍ച്ച. അവര്‍ക്ക് ചുട്ടുകരിക്കുന്ന ശിക്ഷയുണ്ട്‌. (ഖു൪ആന്‍:85/10)

أَيِ: الْعَذَابُ الشَّدِيدُ الْمُحْرِقُ.

കഠിനവും കരിച്ചു കളയുന്നതുമായ ശിക്ഷ.

قَالَ الْحَسَنُ رَحِمَهُ اللَّهُ: انْظُرُوا إِلَى هَذَا الْكَرَمِ وَالْجُودِ، هُمْ قَتَلُوا أَوْلِيَاءَهُ وَأَهْلَ طَاعَتِهِ، وَهُوَ يَدْعُوهُمْ إِلَى التَّوْبَةِ.

ഹസന്‍ رَحِمَهُ اللَّهُ പറഞ്ഞു: അല്ലാഹുവിന്റെ മഹത്തായ ഔദാര്യത്തിലേക്ക് നോക്കൂ. അവന്റെ മിത്രങ്ങളെയും കീഴ്‌പ്പെട്ട് ജീവിക്കുന്നവരെയും കൊന്നുകളഞ്ഞവര്‍. അവരെ അവന്‍ പാപമോചനത്തിലേക്ക് ക്ഷണിക്കുന്നു.

وَلَمَّا ذَكَرَ عُقُوبَةَ الظَّالِمِينَ، ذَكَرَ ثَوَابَ الْمُؤْمِنِينَ، فَقَالَ:

അക്രമികളുടെ ശിക്ഷയെക്കുറിച്ച് പറയുമ്പോള്‍ തന്നെ വിശ്വാസികളുടെ പ്രതിഫലത്തെക്കുറിച്ചും പരാമര്‍ശിക്കുന്നു.

إِنَّ ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّٰلِحَٰتِ لَهُمْ جَنَّٰتٌ تَجْرِى مِن تَحْتِهَا ٱلْأَنْهَٰرُ ۚ ذَٰلِكَ ٱلْفَوْزُ ٱلْكَبِيرُ

വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരാരോ അവര്‍ക്ക് താഴ്ഭാഗത്തുകൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളുണ്ട്‌; തീര്‍ച്ച. അതത്രെ വലിയ വിജയം. (ഖു൪ആന്‍:85/11)

{إِنَّ الَّذِينَ آمَنُوا} بِقُلُوبِهِمْ {وَعَمِلُوا الصَّالِحَاتِ} بِجَوَارِحِهِمْ

{വിശ്വസിക്കുന്നവര്‍} അതായത് ഹൃദയം കൊണ്ട്, {സല്‍കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവര്‍} അവയവങ്ങള്‍ കൊണ്ട്.

{لَهُمْ جَنَّاتٌ تَجْرِي مِنْ تَحْتِهَا الأَنْهَارُ ذَلِكَ الْفَوْزُ الْكَبِيرُ} الَّذِي حَصَلَ لَهُمُ الْفَوْزُ بِرِضَا اللَّهِ وَدَارِ كَرَامَتِهِ.

{അവര്‍ക്ക് താഴ്ഭാഗത്തു കൂടി അരുവികളൊഴുകുന്ന സ്വര്‍ഗത്തോപ്പുകളുണ്ട്. തീര്‍ച്ചയായും അതത്രെ വലിയ വിജയം} അല്ലാഹുവിന്റെ തൃപ്തി കൊണ്ടും അവന്റെ ആദരണീയ ഭവനം കൊണ്ടും കൈവരിച്ചതായ വിജയം.

إِنَّ بَطْشَ رَبِّكَ لَشَدِيدٌ

തീര്‍ച്ചയായും നിന്‍റെ രക്ഷിതാവിന്‍റെ പിടുത്തം കഠിനമായത് തന്നെയാകുന്നു. (ഖു൪ആന്‍:85/12)

أَيْ: إِنَّ عُقُوبَتَهُ لِأَهْلِ الْجَرَائِمِ وَالذُّنُوبِ الْعِظَامِ لَقَوِيَّةٌ شَدِيدَةٌ، وَهُوَ لِلظَّالِمِينَ بِالْمِرْصَادِ كَمَا قَالَ اللَّهُ تَعَالَى: {وَكَذَلِكَ أَخْذُ رَبِّكَ إِذَا أَخَذَ الْقُرَى وَهِيَ ظَالِمَةٌ إِنَّ أَخْذَهُ أَلِيمٌ شَدِيدٌ}

വന്‍പാപങ്ങള്‍ ചെയ്തവര്‍ക്കും തെറ്റുകാര്‍ക്കുമുള്ള അവന്റെ ശിക്ഷ കഠിനവും ശക്തവും തന്നെയാണ്. അവന്‍ അക്രമകാരികളെ പതിസ്ഥാനത്തിരുന്ന് നിരീക്ഷിക്കുന്നവനാകുന്നു. അല്ലാഹു പറയുന്നു: {വിവിധ രാജ്യക്കാര്‍ അക്രമികളായിരിക്കെ അവരെ പിടികൂടി ശിക്ഷിക്കുമ്പോള്‍ നിന്റെ രക്ഷിതാവിന്റെ പിടുത്തം അപ്രകാരമാകുന്നു. തീര്‍ച്ചയായും അവന്റെ പിടുത്തം വേദനയേറിയതും കഠിനമായതുമാണ്. (11:102)}

إِنَّهُۥ هُوَ يُبْدِئُ وَيُعِيدُ

തീര്‍ച്ചയായും അവന്‍ തന്നെയാണ് ആദ്യമായി ഉണ്ടാക്കുന്നതും ആവര്‍ത്തിച്ച് ഉണ്ടാക്കുന്നതും. (ഖു൪ആന്‍:85/13)

أَيْ: هُوَ الْمُنْفَرِدُ بِإِبْدَاءِ الْخَلْقِ وَإِعَادَتِهِ، فَلَا يُشَارِكُهُ فِي ذَلِكَ مُشَارِكٌ،

സൃഷ്ടിപ്പിന്റെ തുടക്കവും ആവര്‍ത്തനവും നിര്‍വഹിക്കുന്നതില്‍ അവന്‍ ഏകനാണ്. ഒരു പങ്കാളിയും അതില്‍ പങ്കുചേരുന്നില്ല.

وَهُوَ ٱلْغَفُورُ ٱلْوَدُودُ

അവന്‍ ഏറെ പൊറുക്കുന്നവനും ഏറെ സ്നേഹമുള്ളവനും, (ഖു൪ആന്‍:85/1141)

{وَهُوَ الْغَفُورُ} الَّذِي يَغْفِرُ الذُّنُوبَ جَمِيعَهَا لِمَنْ تَابَ، وَيَعْفُو عَنِ السَّيِّئَاتِ لِمَنِ اسْتَغْفَرَهُ وَأَنَابَ.

{അവന്‍ ഏറെ പൊറുക്കുന്നവനാണ്} പശ്ചാത്തപിക്കുന്നവര്‍ക്ക് എല്ലാ തെറ്റുകളും അവന്‍ പൊറുത്ത് കൊടുക്കും. ഖേദിച്ച് മടങ്ങുകയും പാപമോചനം തേടുകയും ചെയ്യുന്നവര്‍ക്ക് അവന്‍ വിട്ടുവീഴ്ച നല്‍കും.

{الْوَدُودُ} الَّذِي يُحِبُّهُ أَحْبَابُهُ مَحَبَّةً لَا يُشْبِهُهَا شَيْءٌ فَكَمَا أَنَّهُ لَا يُشَابِهُهُ شَيْءٌ فِي صِفَاتِ الْجَلَالِ وَالْجَمَالِ، وَالْمَعَانِي وَالْأَفْعَالِ، فَمَحَبَّتُهُ فِي قُلُوبِ خَوَاصِّ خَلْقِهِ، التَّابِعَةِ لِذَلِكَ، لَا يُشْبِهُهَا شَيْءٌ مِنْ أَنْوَاعِ الْمَحَابِّ، وَلِهَذَا كَانَتْ مَحَبَّتُهُ أَصْلُ الْعُبُودِيَّةِ، وَهِيَ الْمَحِبَّةُ الَّتِي تَتَقَدَّمُ جَمِيعَ الْمَحَابِّ وَتَغْلِبُهَا، وَإِنْ لَمْ يَكُنْ غَيْرُهَا تَبَعًا لَهَا، كَانَتْ عَذَابًا عَلَى أَهْلِهَا، وَهُوَ تَعَالَى الْوَدُودُ، الْوَادُّ لِأَحْبَابِهِ، كَمَا قَالَ تَعَالَى: {يُحِبُّهُمْ وَيُحِبُّونَهُ} وَالْمَوَدَّةُ هِيَ الْمَحَبَّةُ الصَّافِيَةُ، وَفِي هَذَا سِرٌّ لَطِيفٌ، حَيْثُ قَرَنَ الْوَدُودُ بِالْغَفُورِ، لِيَدُلَّ ذَلِكَ عَلَى أَنَّ أَهْلَ الذُّنُوبِ إِذَا تَابُوا إِلَى اللَّهِ وَأَنَابُوا، غَفَرَ لَهُمْ ذُنُوبَهُمْ وَأَحَبَّهُمْ، فَلَا يُقَالُ: بَلْ تَغْفِرُ ذُنُوبَهُمْ، وَلَا يَرْجِعُ إِلَيْهِمِ الْوِدُّ، كَمَا قَالَهُ بَعْضُ الْغَالِطِينَ.

{ഏറെ സ്‌നേഹമുള്ളവനും} സാദൃശ്യപ്പെടുത്താനാവാത്ത വിധം അവനെ സ്‌നേഹിക്കുന്നവരെ സ്‌നേഹിക്കുന്നവനാണവന്‍. അവനോടൊന്നും അവന്റെ മഹത്ത്വത്തിന്റെയും ഭംഗിയുടെയും വിശേഷണങ്ങളില്‍ പ്രവര്‍ത്തനങ്ങളില്‍ സാദൃശ്യമാവുകയില്ല. സ്‌നേഹത്തിന്റെ യാതൊരു ഇനത്തോടും സാദൃശ്യമാകാത്ത വിധം അവന്റെ സൃഷ്ടികളുടെ ഹൃദയങ്ങളില്‍ അവനോട് സ്‌നേഹമുണ്ട്. ഈ സ്‌നേഹം ആരാധനയുടെ അടിസ്ഥാനമാണ്. അതെല്ലാ സ്‌നേഹങ്ങളെയും അതിജയിക്കുന്നു. മറ്റെല്ലാ സ്‌നേഹങ്ങളും ആ സ്‌നേഹത്തിന്റെ ഭാഗമാണെന്ന് വരുന്നില്ല. മറ്റു സ്‌നേഹങ്ങള്‍ അതിന്റെ ആളുകള്‍ക്ക് ശിക്ഷയാവാറുണ്ട്. തനിക്ക് ഇഷ്ടപ്പെട്ടവരോട് അങ്ങേയറ്റം സ്‌നേഹം കാണിക്കുന്നവനാണ് അല്ലാഹു. അല്ലാഹു പറയുന്നു: {അവന്‍ ഇഷ്ടപ്പെടുന്നവരും അവനെ ഇഷ്ടപ്പെടുന്നവരുമായ -5:54}

ഇവിടെ സ്‌നേഹം ശുദ്ധമായ സ്‌നേഹമാണ്. الودود എന്നത് الغفور (അങ്ങേയറ്റം പൊറുക്കുന്നവന്‍) എന്നതിനോട് ചേര്‍ത്തുപറഞ്ഞതില്‍ വലിയ യുക്തിരഹസ്യങ്ങളുണ്ട്. തെറ്റു ചെയ്യുന്നവര്‍ അവരുടെ തെറ്റുകളില്‍ ഖേദിച്ചു പശ്ചാത്തപിച്ച് മടങ്ങിയാല്‍ അവന്‍ അവരുടെ പാപങ്ങള്‍ പൊറുത്തു കൊടുക്കുകയും അവരെ സ്‌നേഹിക്കുകയും ചെയ്യും.

بَلِ اللَّهُ أَفْرَحُ بِتَوْبَةِ عَبْدِهِ حِينَ يَتُوبُ، مِنْ رَجُلٍ لَهُ رَاحِلَةٌ، عَلَيْهَا طَعَامُهُ وَشَرَابُهُ وَمَا يُصْلِحُهُ، فَأَضَلَّهَا فِي أَرْضٍ فَلَاةٍ مُهْلِكَةٍ، فَأَيَسَ مِنْهَا، فَاضْطَجَعَ فِي ظِلِّ شَجَرَةٍ يَنْتَظِرُ الْمَوْتَ، فَبَيْنَمَا هُوَ عَلَى تِلْكَ الْحَالِ، إِذَا رَاحِلَتُهُ عَلَى رَأْسِهِ، فَأَخَذَ بِخِطَامِهَا، فَاللَّهُ أَعْظَمُ فَرَحًا بِتَوْبَةِ الْعَبْدِ مِنْ هَذَا بِرَاحِلَتِهِ، وَهَذَا أَعْظَمُ فَرَحٍ يُقَدَّرُ.

ഒരു അടിമ പശ്ചാത്തപിക്കുമ്പോള്‍ അല്ലാഹു അങ്ങേയറ്റം സന്തോഷിക്കുന്നു. ഒരാള്‍ തന്റെ ഭക്ഷണവും വെള്ളവും മറ്റു അവശ്യ വസ്തുക്കളുമെല്ലാം ഒരു വാഹനപ്പുറത്ത് വെക്കുന്നു. അങ്ങനെ അത് മരുഭൂമിയില്‍ വഴി തെറ്റുന്നു. അതില്‍ നിരാശനായി ഒരു മരത്തണലില്‍ മരണം കാത്ത് അയാള്‍ കിടക്കുന്നു. അപ്പോഴതാ അയാളുടെ വാഹനം അയാളുടെ തലക്കരികില്‍ നില്‍ക്കുന്നു. അയാള്‍ അതിന്റെ കടിഞ്ഞാണ്‍ പിടിക്കുന്നു. അയാള്‍ക്കുള്ളതിനെക്കാള്‍ വലിയ സന്തോഷം ഒരടിമ പശ്ചാത്തപിക്കുമ്പോള്‍ അല്ലാഹുവിനുണ്ടാകുന്നു.

فَلِلَّهِ الْحَمْدُ وَالثَّنَاءُ، وَصَفْوُ الْوِدَادِ، مَا أَعْظَمَ بِرَّهُ، وَأَكْثَرَ خَيْرَهُ، وَأَغْزَرَ إِحْسَانَهُ، وَأَوْسَعَ امْتِنَانَهُ

അല്ലാഹുവിന്റെ സ്‌നേഹമെത്രയാണ്. സ്തുതി അവനു തന്നെ! തെളിഞ്ഞ സ്‌നേഹം, അവന്റെ നന്മയെത്ര മഹത്തരം! കാരുണ്യമെത്ര വിശാലം! കാരുണ്യമെത്ര സമ്പന്നം!

ذُو ٱلْعَرْشِ ٱلْمَجِيدُ

സിംഹാസനത്തിന്‍റെ ഉടമയും, മഹത്വമുള്ളവനും, (ഖു൪ആന്‍:85/15)

أَيْ: صَاحِبُ الْعَرْشِ الْعَظِيمِ، الَّذِي مِنْ عَظَمَتِهِ، أَنَّهُ وَسِعَ السَّمَاوَاتِ وَالْأَرْضَ وَالْكُرْسِيَّ، فَهِيَ بِالنِّسْبَةِ إِلَى الْعَرْشِ كَحَلْقَةٍ مُلْقَاةٍ فِي فَلَاةٍ، بِالنِّسْبَةِ لِسَائِرِ الْأَرْضِ، وَخَصَّ اللَّهُ الْعَرْشَ بِالذِّكْرِ، لِعَظَمَتِهِ، وَلِأَنَّهُ أَخَصُّ الْمَخْلُوقَاتِ بِالْقُرْبِ مِنْهُ تَعَالَى، وَهَذَا عَلَى قِرَاءَةِ الْجَرِّ، يَكُونُ الْمَجِيدُ نَعْتًا لِلْعَرْشِ، وَأَمَّا عَلَى قِرَاءَةِ الرَّفْعِ، فَإِنَّهُ يَكُونُ نَعْتًا لِلَّهِ ، وَالْمَجْدُ سِعَةُ الْأَوْصَافِ وَعَظَمَتُهَا.

മഹത്തായ സിംഹാസനത്തിന്റെ ഉടമ എന്നത് അവന്റെ മഹത്ത്വത്തിന്റെ ഭാഗമാണ്. കാരണം, അത് ആകാശ ഭൂമികളോളം വിശാലമാണ്. الكرسي അധികാരപീഠം) എന്നത് العرش (സിംഹാസനം) മായി അതിന്റെ വലുപ്പത്തെ ബന്ധപ്പെടുത്തുമ്പോള്‍ വിശാലമായ മരുഭൂമിയിലെ ഒരു വളയത്തെ പോലെയാണ്.

അര്‍ശ് ഇവിടെ പ്രത്യേകം പരാമര്‍ശിക്കാന്‍ കാരണം അതിന്റെ മഹത്ത്വത്താലാണ്. കാരണം അത് അവന്റെ പ്രത്യേക സൃഷ്ടികളില്‍ അവനിലേക്ക് ഏറ്റവും അടുത്ത് നില്‍ക്കുന്നതാണ്. المجيد എന്നത് മഹത്ത്വമുള്ളവന്‍ എന്ന് അല്ലാഹുവിലേക്ക് ചേര്‍ത്തും, മഹത്ത്വമുള്ളത് എന്ന് സിംഹാസനത്തിലേക്ക് ചേര്‍ത്തും വ്യഖ്യാനിക്കപ്പെടാം.

 

فَعَّالٌ لِّمَا يُرِيدُ

താന്‍ ഉദ്ദേശിക്കുന്നതെന്തോ അത് തികച്ചും പ്രാവര്‍ത്തികമാക്കുന്നവനുമാണ്‌. (ഖു൪ആന്‍:85/16)

فَإِنَّ الْمَخْلُوقَاتِ، وَلَوْ أَرَادَتْ شَيْئًا، فَإِنَّهُ لَا بُدَّ لِإِرَادَتِهَا مِنْ مُعَاوِنٍ وَمُمَانِعٍ، وَاللَّهُ لَا مُعَاوِنَ لِإِرَادَتِهِ، وَلَا مُمَانِعَ لَهُ مِمَّا أَرَادَ.

അവനെന്ത് ഉദ്ദേശിച്ചാലും അത് ചെയ്തിരിക്കും. അവന്‍ ഒരു കാര്യം ഉദ്ദേശിച്ചാല്‍ അതിനോട് ഉണ്ടാകൂ എന്ന് പറഞ്ഞാല്‍ അപ്പോള്‍ അതുണ്ടാകും. അല്ലാഹുവിനല്ലാതെ ഇത് സാധ്യമല്ല. അല്ലാഹുവിന്റെ ഉദ്ദേശ്യങ്ങളെ സഹായിക്കുന്നവനോ തടസ്സപ്പെടുത്തുന്നവനോ ഇല്ല.

ثُمَّ ذَكَرَ مِنْ أَفْعَالِهِ الدَّالَّةِ عَلَى صِدْقِ مَا جَاءَتْ بِهِ رُسُلُهُ، فَقَالَ:

തുടര്‍ന്ന് പ്രവാചകന്‍മാര്‍ കൊണ്ടുവന്നതിന്റെ സത്യതയെ അറിയിക്കുന്ന അവന്റെ ചില പ്രവര്‍ത്തനങ്ങളെ പരാമര്‍ശിക്കുന്നു:

هَلْ أَتَىٰكَ حَدِيثُ ٱلْجُنُودِ ‎﴿١٧﴾‏ فِرْعَوْنَ وَثَمُودَ ‎﴿١٨﴾

ആ സൈന്യങ്ങളുടെ വര്‍ത്തമാനം നിനക്ക് വന്നുകിട്ടിയിരിക്കുന്നോ? അഥവാ ഫിര്‍ഔന്‍റെയും ഥമൂദിന്‍റെയും (വര്‍ത്തമാനം). (ഖു൪ആന്‍:85/17-18)

وَكَيْفَ كَذَّبُوا الْمُرْسَلِينَ، فَجَعَلَهُمُ اللَّهُ مِنَ الْمُهْلَكِينَ.

എങ്ങനെയാണ് അവര്‍ പ്രവാചകന്മാരെ കളവാക്കിയതെന്നും പിന്നീട് അവര്‍ എങ്ങനെയാണ് നശിപ്പിക്കപ്പെട്ടതെന്നും.

بَلِ ٱلَّذِينَ كَفَرُوا۟ فِى تَكْذِيبٍ

അല്ല, സത്യനിഷേധികള്‍ നിഷേധിച്ചു തള്ളുന്നതിലാകുന്നു ഏര്‍പെട്ടിട്ടുള്ളത്‌. (ഖു൪ആന്‍:85/19)

أَيْ: لَا يَزَالُونَ مُسْتَمِرِّينَ عَلَى التَّكْذِيبِ وَالْعِنَادِ، لَا تَنْفَعُ فِيهِمُ الْآيَاتُ، وَلَا تُجْدِي لَدَيْهِمُ الْعِظَاتُ.

ധിക്കാരവും കളവാക്കലും അവര്‍ തുടര്‍ന്നു കൊണ്ടേയിരിക്കുന്നു. ഉപദേശങ്ങളും ദൃഷ്ടാന്തങ്ങളും അവര്‍ക്ക് പ്രയോജനം ചെയ്യുന്നില്ല.

وَٱللَّهُ مِن وَرَآئِهِم مُّحِيطُۢ

അല്ലാഹു അവരുടെ പിന്‍വശത്തുകൂടി (അവരെ) വലയം ചെയ്തുകൊണ്ടിരിക്കുന്നവനാകുന്നു.(ഖു൪ആന്‍:85/20)

أَيْ: قَدْ أَحَاطَ بِهِمْ عِلْمًا وَقُدْرَةً، كَقَوْلِهِ: {إِنَّ رَبَّكَ لَبِالْمِرْصَادِ} فَفِيهِ الْوَعِيدُ الشَّدِيدُ لِلْكَافِرِينَ، مِنْ عُقُوبَةِ مَنْ هُمْ فِي قَبْضَتِهِ، وَتَحْتَ تَدْبِيرِهِ.

കഴിവിനാലും അറിവിനാലും അവരെ അവന്‍ വലയം ചെയ്യുന്നു. അല്ലാഹു പറയുന്നു: {തീര്‍ച്ചയായും നിന്റെ രക്ഷിതാവ് പതിയിരിക്കുന്ന സ്ഥാനത്തു തന്നെയുണ്ട് – 89/14} ഇതില്‍ സത്യനിഷേധികള്‍ക്ക് ശക്തമായ താക്കീതുണ്ട്. അല്ലാഹുവിന്റെ പിടുത്തത്തില്‍ പെടുന്നവര്‍ക്ക് ശക്തമായ ശിക്ഷയുണ്ട്.

بَلْ هُوَ قُرْءَانٌ مَّجِيدٌ

അല്ല, അത് മഹത്വമേറിയ ഒരു ഖുര്‍ആനാകുന്നു. (ഖു൪ആന്‍:85/21)

أَيْ: وَسِيعُ الْمَعَانِي عَظِيمُهَا، كَثِيرُ الْخَيْرِ وَالْعِلْمِ.

അറിവും വിജ്ഞാനവും ധാരാളമുള്ള ആശയ വിശാലതയും മഹത്ത്വവുമുള്ള ക്വുര്‍ആന്‍.

فِى لَوْحٍ مَّحْفُوظِۭ ‎

സംരക്ഷിതമായ ഒരു ഫലകത്തിലാണ് അതുള്ളത്‌. (ഖു൪ആന്‍:85/22)

مِنَ التَّغْيِيرِ وَالزِّيَادَةِ وَالنَّقْصِ، وَمَحْفُوظٌ مِنَ الشَّيَاطِينِ، وَهُوَ: اللَّوْحُ الْمَحْفُوظُ الَّذِي قَدْ أَثْبَتَ اللَّهُ فِيهِ كُلَّ شَيْءٍ.

പിശാചുക്കളില്‍ നിന്ന് സംരക്ഷിക്കപ്പെട്ടതും കൂട്ടുകയോ കുറക്കുകയോ മാറ്റം വരുത്തപ്പെടുകയോ ചെയ്യുന്നതില്‍ നിന്നും സുരക്ഷിതമാക്കപ്പെട്ടതുമായ ഫലകത്തില്‍. അല്ലാഹു എല്ലാം സൂക്ഷിച്ചത് ലൗഹുല്‍ മഹ്ഫൂദില്‍ ആണ്.

وَهَذَا يَدُلُّ عَلَى جَلَالَةِ الْقُرْآنِ وَجَزَالَتِهِ، وَرِفْعَةِ قَدْرِهِ عِنْدَ اللَّهِ تَعَالَى، وَاللَّهُ أَعْلَمُ.

ഇത് ക്വുര്‍ആനിന്റെ മഹത്ത്വത്തെയും ഔന്നത്യത്തെയും അറിയിക്കുന്നു. അല്ലാഹുവിന്റെ അടുക്കല്‍ അതിനുള്ള ഉന്നത സ്ഥാനത്തെയും.

 

തഫ്സീറുസ്സഅ്ദി

വിവര്‍ത്തനം : ഹാരിസ് ബിന്‍ സലീം

 

www.kanzululoom.com

 

Leave a Reply

Your email address will not be published. Required fields are marked *