സ്വാലിഹീങ്ങളോടുള്ള സമീപനം

സ്വാലിഹീങ്ങളിലുള്ള തീവ്രത കുഫ്റിലേക്ക് നയിക്കും

അല്ലാഹു പറഞ്ഞു:

يَٰٓأَهْلَ ٱلْكِتَٰبِ لَا تَغْلُوا۟ فِى دِينِكُمْ وَلَا تَقُولُوا۟ عَلَى ٱللَّهِ إِلَّا ٱلْحَقَّ ۚ

വേദക്കാരേ, നിങ്ങള്‍ മതകാര്യത്തില്‍ അതിരുകവിയരുത്‌. അല്ലാഹുവിന്‍റെ പേരില്‍ വാസ്തവമല്ലാതെ നിങ്ങള്‍ പറയുകയും ചെയ്യരുത്‌. (ഖുർആൻ:4/171)

അല്ലാഹു പറഞ്ഞു:

وَقَالُوا۟ لَا تَذَرُنَّ ءَالِهَتَكُمْ وَلَا تَذَرُنَّ وَدًّا وَلَا سُوَاعًا وَلَا يَغُوثَ وَيَعُوقَ وَنَسْرًا

അവര്‍ പറഞ്ഞു: (ജനങ്ങളേ,) നിങ്ങള്‍ നിങ്ങളുടെ ഇലാഹുകളെ ഉപേക്ഷിക്കരുത്‌. വദ്ദ്‌, സുവാഅ്‌, യഗൂഥ്‌, യഊഖ്‌, നസ്‌റ് എന്നിവരെ നിങ്ങള്‍ ഉപേക്ഷിക്കരുത്‌. (ഖു൪ആന്‍ :71/23)

ഈ ആയത്തിന്റെ വിശദീകരണമായി ഇബ്നു അബ്ബാസ് رضي الله عنهما പറഞ്ഞു:

هذه أسماء رجال صالحين من قوم نوح، فلما هلكوا أوحى الشيطان إلى قومهم أن انصبوا إلى مجالسهم التي كانوا يجلسون فيها أنصابا، وسموها بأسمائهم، ففعلوا. ولم تعبد حتى إذا هلك أولئك ونُسي العلم عُبدت.

നൂഹ് നബി عليه السلام യുടെ ജനതയിലെ സ്വാലിഹീങ്ങളുടെ പേരുകളാണിവ. അവർ മരിച്ചപ്പോൾ ശൈത്വാൻ അവരുടെ ജനതയ്ക്ക് ഇങ്ങനെ ദുർബോധനം നൽകി. ‘നിങ്ങൾ അവർ കൂടിയിരിക്കാറുള്ള സദസ്സുകളിൽ ചിലപ്രതിമകൾ നാട്ടുകയും അവയ്ക്ക് അവരുടെ പേരുകൾ നൽകുകയും ചെയ്യുക.’ അപ്പോൾ അവർ അപ്രകാരം ചെയ്‌തു. അന്ന് അവ ആരാധിക്കപ്പെട്ടിരുന്നില്ല. പിന്നീട് അവർ മരിക്കുകയും ആ വിജ്ഞാനം വിസ്മൃതമാകുകയും ചെയ്‌തപ്പോൾ അവ ആരാധിക്കപ്പെട്ടു. (ബുഖാരി)

قال ابن القيم رحمة الله: قال غير واحد من السلف: لما ماتوا عكفوا على قبورهم، ثم صوروا تماثيلهم، ثم طال عليهم الأمد فعبدوهم.

ഇമാം ഇബ്നുൽ ക്വയ്യിം رحمة الله പറയുന്നു : സലഫുകളിൽ ഒന്നിലധികംപേർ പറഞ്ഞു: അവർ മരണമടഞ്ഞപ്പോൾ അവരുടെ ക്വബ്റിൽ അവർ ചടഞ്ഞിരിക്കുകയും പിന്നീട് അവരുടെ പ്രതിമകൾ രൂപപ്പെടുത്തുകയും ചെയ്‌തു. വീണ്ടും കാലം കുറേ കഴിഞ്ഞപ്പോൾ അവർ അവരെ ആരാധിച്ചു.

عن عمر: أن رسول الله صلى الله عليه وسلم قال: لا تطروني كما أطرت النصارى ابن مريم؛ إنما أنا عبد، فقولوا: عبد الله ورسوله.

ഉമർ رَضِيَ اللَّهُ عَنْهُ വിൽനിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ക്രിസ്ത്യാനികൾ മർമയിന്റെ പുത്രനെ (ഈസാ عليه السلام) വാഴ്ത്തിയതു പോലെ നിങ്ങൾ എന്നെ വാഴ്ത്തരുത്. ഞാനൊരു അടിമ മാത്രമാണ്. അതിനാൽ നിങ്ങൾ, അല്ലാഹുവിന്റെ അടിമയും ദൂതനും എന്നു പറയുക. (ബുഖാരി, മുസ്ലിം)

قال رسول الله صلى الله عليه وسلم: إياكم والغلو ; فإنما أهلك من كان قبلكم الغلو.

നബി ﷺ പറഞ്ഞു: മതത്തിൽ അതിര് കവിയുന്നത് നിങ്ങൾ സൂക്ഷിക്കുക. കാരണം, നിങ്ങളുടെ മുൻഗാമികളെ നശിപ്പിച്ചത് ഈ അതിരു കവിയൽ ആണ്. (നസാഇ)

عن ابن مسعود: أن رسول الله صلى الله عليه وسلم قال: هلك المتنطعون – قالها ثلاثا.

ഇബ്നു‌ മസ്ഊദ് رَضِيَ اللَّهُ عَنْهُ വിൽനിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ‘(വിശ്വാസ കർമ്മാനുഷ്‌ഠാനങ്ങളിൽ തീവ്രരാകുകയും) കൃത്രിമത്വം കാണിക്കുകയും ചെയ്യുന്നവർ നശിക്കട്ടെ.’ അവിടുന്ന് ഇത് മൂന്നു തവണ പറഞ്ഞു. (മുസ്ല‌ിം)

ഈ അദ്ധ്യായം ഉൾക്കൊണ്ട വിഷയങ്ങൾ:

1. ഈ അദ്ധ്യായവും ശേഷം വരുന്ന രണ്ട് അദ്ധ്യായങ്ങളും ആരെങ്കിലും മനസ്സിലാക്കിയാൽ അവന് ഇസ്ലാമിന്റെ ‘ഗുർബത്’ (അപരിചിതത്വം) ബോദ്ധ്യപ്പെടും. അല്ലാഹുവിന്റെ ക്വുദ്റത്തിൽനിന്നും അവൻ ഹൃദയങ്ങളെ മാറ്റിമറിക്കുന്നതിൽനിന്നും അത്ഭുതങ്ങൾ അവർ ദർശിക്കുകയും ചെയ്യും

2. ഭൂമിയിൽ ആദ്യമായി സംഭവിച്ച ശിർക്കിനെ മനസ്സിലാക്കൽ. അത് സ്വാലിഹീങ്ങളുടെ വിഷയത്തിലുള്ള ‘ശുബ്ഹത്’ (ധാരണപിശക്) കാരണത്താലായിരുന്നു.

3. അല്ലാഹുവാണ് അമ്പിയാക്കളെ നിയോഗിച്ചത് എന്ന് അറിഞ്ഞിട്ടും അമ്പിയാക്കളുടെ ദീനിൽ ആദ്യമായി മാറ്റിമറിക്കപ്പെട്ടത് എന്താണെന്നും അതിൻ്റെ കാരണം എന്താണെന്നും മനസ്സിലാക്കൽ.

4. ബിദ്അത്തുകളെ, മതനിയമങ്ങളും മനുഷ്യപ്രകൃതിയും തള്ളുന്നു എന്നറിഞ്ഞിട്ടും അവ സ്വീകരിക്കപ്പെടുന്നത്.

5. എല്ലാത്തിന്റേയും മൂലകാരണം സത്യത്തെ അസത്യവുമായി കൂട്ടി കലർത്തുന്നതാണ്. ആദ്യത്തേത് (സത്യം), സ്വാലിഹീങ്ങളോടുള്ള സ്നേഹമാണ്. രണ്ടാമത്തേത് (അസത്യം) മതപണ്‌ഡിതന്മാർ നന്മ ഉദ്ദേശിച്ചു ചെയ്ത പല പ്രവൃത്തികളും, അവരുടെ കാലശേഷം വരുന്നവർ തങ്ങളുടെ പൂർവ്വികർ മറ്റുവല്ലതുമാണ് ഇതു കൊണ്ട് ഉദ്ദേശിച്ചതെന്ന് ധരിച്ചതുമാണ്.

6. സൂറത്ത് നൂഹിലെ ആയത്തിൻ്റെ തഫ്‌സീർ

7. മനുഷ്യൻ്റെ പ്രകൃതി അഥവാ അവൻ്റെ ഹൃദയത്തിൽ സത്യം കുറയുകയും അസത്യം കൂടിവരികയും ചെയ്യും.

8. ബിദ്അത്തുകൾ കുഫ്റിന് കാരണമാണ് എന്ന് പൂർവ്വികരിൽ നിന്ന് ഉദ്ധരിക്കപ്പെട്ടതിന് ഇതിൽ സാക്ഷ്യമുണ്ട്.

9. ബിദ്‌അത്തുകൾ എവിടേക്ക് മടങ്ങും എന്നത് പിശാചിന് അറിയാം. ചെയ്യുന്നവൻ്റെ ഉദ്ദേശം നന്നായാലും ശരി.

10. പൊതുവായ തത്വം അറിയൽ. അഥവാ അതിരു കവിയലിനെകുറിച്ചുള്ള നിരോധനവും അതിലേക്ക് ചെന്നെത്തുന്ന കാര്യങ്ങളെ കുറിച്ചുള്ള അറിവും.

11. സൽപ്രവൃത്തികൾക്ക് ക്വബ്‌റിടങ്ങളിൽ ചടഞ്ഞു കൂടുന്നതിൻ്റെ അപകടം.

12. പ്രതിമകൾ നിരോധിക്കപ്പെട്ടിട്ടുണ്ടെന്ന് അറിയൽ. അത് നീക്കം ചെയ്യുവാൻ പറഞ്ഞതിലെ യുക്തിയും.

13. ഈ സംഭവത്തിൻ്റെ ഗൗരവവും, അവ അറിയേണ്ടതിൻ്റെ ആവശ്യകതയും. എന്നാൽ ആളുകൾക്ക് അതിൽ തികഞ്ഞ അശ്രദ്ധയാണുള്ളത്.

14. മഹാത്ഭുതകരമായ സംഗതി: ആളുകൾ തഫ്സീറുകളിലും ഹദീഥ് ഗ്രന്ഥങ്ങളിലും ഈ സംഭവകഥ വായിക്കുന്നു, ആശയങ്ങൾ ഗ്രഹിക്കുന്നു. അല്ലാഹു അവരുടേയും അവരുടെ ഹൃദയങ്ങളുടേയും ഇടയിൽ മറയിടുകയാണ്. എത്രത്തോളമെന്നാൽ, നൂഹ് നബി عليه السلام യുടെ സമൂഹം ചെയ്തത് അവർ ഉത്കൃഷ്ട‌ ആരാധനയായി വിശ്വസിക്കുന്നു. അല്ലാഹുവും അല്ലാഹുവിൻ്റെ റസൂൽ ﷺ യും നിരോധിച്ചത് രക്തവും ധനവും അനുവദനീയമാക്കുന്ന കുഫ്റായി തലതിരിച്ച് അവർ വിശ്വസിക്കുകയും ചെയ്യുന്നു.

15. അവർ ശുപാർശ മാത്രമാണ് ഉദ്ദേശിച്ചതെന്ന് വ്യക്തമാക്കുന്നു.

16. അവരുടെ രൂപങ്ങൾ നിർമ്മിച്ച പണ്ഡ‌ിതർ ഈ ശുപാർശയാണ് ഉദ്ദേശിച്ചതെന്ന ഇവരുടെ ധാരണ.

17. “ഇബ്നു‌ മറിയമിനെ നസ്വാറാക്കൾ പുകഴ്ത്തിയതുപോലെ എന്നെ നിങ്ങൾ പുകഴ്ത്തരുത്” എന്ന വചനത്തിലുള്ള പ്രവാചകൻ ﷺ യുടെ മഹത്തായ വിവരണം. അല്ലാഹുവേ, ഈ രീതിയിൽ കാര്യങ്ങൾ വ്യക്തമായി എത്തിച്ചു തന്ന പ്രവാചകൻ ﷺ യിൽ നീ സ്വലാത്തും സലാമും സദാ വർഷിക്കേണമേ..

18. തീവ്രവും കൃത്രിമവുമായ സംസാരങ്ങൾ, വിശ്വാസങ്ങൾ, പ്രവൃത്തികൾ, എന്നിവയുമായി നടക്കുന്നവരുടെ നാശത്തെക്കുറിച്ച് പ്രവാചകൻ ﷺനമുക്ക് നൽകുന്ന ഉപദേശം.

19. അറിവ് വിസ്മരിക്കപ്പെടുന്നതുവരെ അവ ആരാധിക്കപ്പെട്ടില്ല. അറിവുണ്ടാകുന്നതിൻ്റെ മഹത്വമറിയലും അറിവ് നഷ്ട‌പ്പെടുന്നതിൻ്റെ അപകടമറിയലും ഇതിലുണ്ട്.

20. അറിവ് നഷ്‌ടപ്പെടുവാൻ കാരണം ഉലമാക്കളുടെ മരണമാണ്

സ്വാലിഹായ വ്യക്തിയുടെ ക്വബ്റിനടുത്ത് ആരാധന നടത്തൽ

عن عائشة: “أن أم سلمة ذكرت لرسول الله صلى الله عليه وسلم كنيسة رأتها بأرض الحبشة وما فيها من الصور، فقال: أولئك إذا مات فيهم الرجل الصالح أو العبد الصالح بنوا على قبره مسجدا، وصوروا فيه تلك الصور؛ أولئك شرار الخلق عند الله”

ആഇശ رضي الله عنها യിൽ നിന്നും നിവേദനം: “ഉമ്മുസലമ رضي الله عنها അല്ലാഹുവിൻ്റെ റസൂൽ ﷺ യോട് ഹബശീനിയയിൽ (എത്യോപ്യ) അവർ കണ്ട ഒരു ചർച്ചിനെ കുറിച്ചും അതിൽ കണ്ട ചിത്രങ്ങളെ കുറിച്ചും പറഞ്ഞു. അപ്പോൾ അവിടുന്ന് പറഞ്ഞു: “അവരിൽ ഒരു സ്വാലിഹായ ദാസനോ, പുണ്യപുരുഷനോ മരണപ്പെട്ടാൽ അവർ അയാളുടെ ക്വബറിന്മേൽ ഒരു പള്ളി പണിയുകയും അതിൽ ആ ചിത്രങ്ങൾ രൂപപ്പെടുത്തുകയും ചെയ്തിരുന്നു, അവരത്രെ അല്ലാഹുവിങ്കൽ സൃഷ്‌ടികളിൽ നീചന്മാർ” (ബുഖാരി, മുസ്ല‌ിം)

ഇവർ രണ്ട് തിന്മകളാണ് ചെയ്‌തുകൂട്ടിയത്. ക്വബറുകൾ കൊണ്ടുള്ള തിന്മയും പ്രതിമകൾ കൊണ്ടുള്ള തിന്മയും.

عن عائشة: قالت: “لما نزل برسول الله صلى الله عليه وسلم، طفق يطرح خميصة له على وجهه، فإذا اغتم بها كشفها فقال -: وهو كذلك- لعنة الله على اليهود والنصارى، اتخذوا قبور أنبيائهم مساجد. يحذر ما صنعوا، ولولا ذلك أبرز قبره، غير أنه خشي أن يتخذ مسجدا”

ആഇശ رضي الله عنها യിൽ നിന്നും നിവേദനം: അവർ പറഞ്ഞു: അല്ലാഹുവിന്റെ റസൂൽ ﷺ ക്ക് മരണസമയം വന്നണഞ്ഞപ്പോൾ അദ്ദേഹത്തിൻ്റെ ഒരു വസ്ത്രം തൻ്റെ മുഖത്തേക്ക് ഇടുവാൻ തുടങ്ങി. ശ്വാസം ഇടുങ്ങുമ്പോൾ അദ്ദേഹം അത് മുഖത്ത് നിന്ന് നീക്കും. ആ അവസ്ഥയിൽ അദ്ദേഹം പറയുകയാണ്: “യഹൂദികളേയും ക്രൈസ്തവരേയും അല്ലാഹു ശപിച്ചിരിക്കുന്നു. അവർ അവരുടെ നബിമാരുടെ മക്ബറകൾ പള്ളികളാക്കിയിരിക്കുന്നു”. അവർ ചെയ്തതിനെ കുറിച്ച് മുന്നറിയിപ്പ് നൽകുകയായിരുന്നു അദ്ദേഹം. അതില്ലായിരുന്നുവെങ്കിൽ അവിടുന്ന് തൻ്റെ ക്വബ്ർ വീടിനു പുറത്താക്കുമായിരുന്നു. മാത്രമല്ല അത് പള്ളിയാക്കപ്പെടുമെന്നുകൂടി അവിടുന്ന് ഭയന്നു. (ബുഖാരി, മുസ്ലിം)

عن جندب بن عبد الله قال: سمعت النبي صلى الله عليه وسلم قبل أن يموت بخمس، وهو يقول: “إني أبرأ إلى الله أن يكون لي منكم خليل، فإن الله قد اتخذني خليلا كما اتخذ إبراهيم خليلا. ولو كنت متخذا من أمتي خليلا لاتخذت أبا بكر خليلا. ألا وإن من كان قبلكم كانوا يتخذون قبور أنبيائهم مساجد؛ ألا فلا تتخذوا القبور مساجد، فإني أنهاكم عن ذلك”

ജുൻദുബ് ഇബ്നു അബ്‌ദില്ലാഹ് رضي الله عنه വിൽനിന്നും നിവേദനം: അദ്ദേഹം പറഞ്ഞു:നബി ﷺ വഫാത്താകുന്നതിൻ്റെ അഞ്ചു ദിവസങ്ങൾക്ക് മുമ്പ് അദ്ദേഹം പറയുന്നത് ഞാൻ കേട്ടു. നിങ്ങളിൽ നിന്നും എനിക്ക് ഒരു ഖലീൽ ഉണ്ടാകുന്നതിൽ നിന്നും ഞാൻ അല്ലാഹുവോട് രക്ഷതേടുകയാണ്; കാരണം അല്ലാഹു എന്നെ ഖലീലായി സ്വീകരിച്ചിരിക്കുന്നു. അല്ലാഹു ഇബ്‌റാഹീമിനെ ഖലീലായി സ്വീകരിച്ചതു പോലെ. എൻ്റെ ഉമ്മത്തികളിൽ നിന്ന് വല്ലവരേയും ഞാൻ ഖലീലായി സ്വീകരിക്കുമായിരുന്നെങ്കിൽ ഞാൻ അബൂബക്കറിനെ ഖലീലായി സ്വീകരിക്കുമായിരുന്നു; തീർച്ച. അറിയുക, നിശ്ചയം നിങ്ങളുടെ മുൻപുണ്ടായിരുന്നവർ അവരുടെ നബിമാരുടെ മക്ബറകൾ പള്ളികളായി സ്വീകരിക്കുമായിരുന്നു. അറിയുക, നിങ്ങൾ മക്ബറകളെ പള്ളികളാക്കി സ്വീകരിക്കരുത്. കാരണം ഞാൻ നിങ്ങളോട് അത് വിരോധിക്കുകയാണ്. (ബുഖാരി, മുസ്‌ലിം)

ക്വബ്റുകളെ ആരാധനാലയമാക്കുന്നതിനെ പ്രവാചകൻ ﷺ തന്റെ ജീവിതകാലത്തിൻ്റെ അവസാനത്തിലാണ് വിരോധിച്ചത്. മരണശയ്യയിൽ കിടക്കവെ അദ്ദേഹം അങ്ങനെ ചെയ്തവരെ ശപിച്ചു. ക്വബ്റുകൾക്കരികിൽ നമസ്‌കാരവും അതിൽപ്പെട്ടതാണ്; പള്ളി നിർമ്മിക്കപ്പെട്ടിട്ടില്ലെങ്കിലും ശരി. അതാണ് ആഇശ رضي الله عنها യുടെ ഹദീഥിന്റെ ആശയം. അഥവാ അവർ പറയുകയാണ്. ക്വബ്ർ പള്ളിയാക്കപ്പെടുമെന്ന് ഭയപ്പെട്ടു.

സ്വഹാബികളാകട്ടെ ഒരിക്കലും നബി ﷺ യുടെ ക്വബ്റിന് ചുറ്റും പള്ളി നിർമ്മിക്കുന്നവർ ആയിരുന്നില്ല. നമസ്കാരം ഉദ്ദേശിക്കപ്പെടുന്ന ഏതു സ്ഥലവും പള്ളിയാക്കപ്പെട്ടിരിക്കുന്നു. മാത്രമല്ല, നമസ്‌കരിക്കപ്പെടുന്ന എല്ലാ സ്ഥലത്തിനും ‘മസ്‌ജിദ്’ എന്നപേര് വിളിക്കപ്പെടും. അതാണ് നബി ﷺ പറഞ്ഞത്.

جعلت لي الأرض مسجدا وطهورا

എനിക്ക് ഭൂമി മസ്‌ജിദും ശുദ്ധി ചെയ്യുവാനുള്ളതു മാക്കപ്പെട്ടിരിക്കുന്നു. (ബുഖാരി, മുസ്‌ലിം)

عن ابن مسعود رضي الله عنه مرفوعا: “إن من شرار الناس من تدركهم الساعة وهم أحياء، والذين يتخذون القبور مساجد

ഇബ്നു മസ്ഊദ് رضي الله عنه വിൽ നിന്നും (നബി ﷺ പറഞ്ഞതായി) നിവേദനം: നിശ്ചയം, ജനങ്ങളിൽ അതിനീചന്മാർ ക്വിയാമതുനാൾ സംഭവിക്കുമ്പോൾ ജീവിച്ചിരിക്കുന്നവരാണ്. ക്വബ്‌റുകളെ ആരാധനാലയങ്ങളാക്കുന്നവരുമാണ്. (അബൂഹാതിം)

ഈ അദ്ധ്യായം ഉൾക്കൊണ്ട വിഷയങ്ങൾ 

1. അല്ലാഹുവിനെ ആരാധിക്കുന്നതിന് വേണ്ടി സ്വാലിഹായ ഒരു മനുഷ്യൻ്റെ ക്വബറിനടുത്ത് പള്ളി പണിതവനെ കുറിച്ച് റസൂൽ ﷺ പറഞ്ഞത്; അയാളുടെ നിയ്യത്ത് ശരിയാണെങ്കിലും.

2. പ്രതിമകൾ ഉണ്ടാക്കുന്നതിൽ നിന്നുള്ള നിരോധനം. പ്രസ്തുത നിരോധനത്തിലെ കാര്യഗൗരവം.

3. ഈ വിഷയത്തിൽ പ്രവാചകൻ ﷺ തങ്ങളുടെ തീവ്രതയിലുള്ള ഗുണപാഠം. അഥവാ ആദ്യകാലത്ത് പ്രവാചകൻ ﷺ എങ്ങനെയാണ് ഇത് അവർക്ക് വ്യക്തമാക്കി കൊടുത്തത്. പിന്നീട് താൻ മരണം വരിക്കുന്നതിന് അഞ്ചു ദിവസം മുമ്പ് താൻ നേരത്തെ പറഞ്ഞത് അദ്ദേഹം ആവർത്തിച്ച് പറഞ്ഞു. ആത്മാവ് വേർപിരിയുന്ന സന്ദർഭത്തിലും മുമ്പ് പറഞ്ഞതുകൊണ്ടൊന്നും അദ്ദേഹം മതിയാക്കിയില്ല

4. ക്വബ്റ് ഉണ്ടാകുന്നതിന് മുമ്പുതന്നെ തൻ്റെ ക്വബ്റിനടുത്ത് ചെയ്തേക്കാവുന്ന പലതിനേയും അദ്ദേഹം വിരോധിച്ചത്.

5. അത്തരം കാര്യങ്ങൾ യഹൂദ-ക്രൈസ്‌തവർ അവരുടെ നബിമാരുടെ ക്വബ്‌റുകളിൽ ചെയ്‌തിരുന്ന കാര്യങ്ങളാണ്.

6. തൽവിഷയങ്ങളിൽ പ്രവാചകൻ അവരെ ശപിച്ചത്.

7. പ്രവാചകൻ ﷺ യുടെ ക്വബ്‌റിനടുത്ത് നമ്മൾ അങ്ങനെ ചെയ്യുമെന്നതിൽ നിന്ന് മുന്നറിയിപ്പ് നൽകുക എന്നുള്ളതാണ് പ്രവാചകൻ്റെ ﷺ യുടെ ഉദ്ദേശം.

8. തൻ്റെ ക്വബ്റിനെ പതിവിന് വിപരീതമായി ഒരുചാണിലേറെ ഉയർത്തരുതെന്നതിന്റെ കാരണം.

9. ക്വബ്‌റുകളെ പള്ളികളായി സ്വീകരിക്കുക എന്നതിൻ്റെ ഉദ്ദേശം.

10. ക്വബ്റുകളെ പള്ളികളാക്കുന്നവരേയും ക്വിയാമത്ത് നാൾ ആരുടെമേൽ സംഭവിക്കുന്നുവോ അവരേയും അദ്ദേഹം ചേർത്തു പറഞ്ഞു. അപ്പോൾ, ശിർക്ക് സംഭവിക്കുന്നതിന് മുമ്പ് അതിലേക്ക് കൊണ്ടെത്തിക്കുന്ന വഴിയെ കുറിച്ചും അതിൻ്റെ പര്യവസാനത്തെ കുറിച്ചും അദ്ദേഹം ഉണർത്തുകയാണ് ചെയ്തത്.

11. മരണം വരിക്കുന്നതിന് അഞ്ചു ദിവസം മുമ്പ് തൻ്റെ ഖുത്ബയിൽ അദ്ദേഹം ഇത് ഉണർത്തി. അതിൽ ബിദ്ഈ കക്ഷികളിൽ ഏറ്റവും വഴികെട്ട രണ്ട് കക്ഷികൾക്കുള്ള മറുപടിയുണ്ട്. പണ്ഡ‌ിതന്മാർ, പിഴച്ച എഴുപത്തിരണ്ട് കക്ഷികളിൽ നിന്നുപോലും പുറത്ത് നിർത്തിയ ‘റാഫ്‌ദ്വികൾ’ക്കും ‘ജഹ്‌മികൾ’ക്കും വ്യക്തമായ മറുപടിയുണ്ട്. ‘റാഫ്ദ്വികൾ’ കാരണത്താലാണ് ശിർക്കും ക്വബ്ർ പൂജയും സംഭവിച്ചത്. അവരാണ് ആദ്യമായി ക്വബ്റിന്മേൽ പള്ളികൾ നിർമ്മിച്ചതും.

12. ആത്മാവ് വേർപിരിയുമ്പോൾ പ്രവാചകൻ ﷺ ക്ക് അനുഭവിച്ച കടുത്ത വേദന

13. ‘ഖുല്ലത്ത്’ (നിറഞ്ഞ സ്നേഹം) കൊണ്ട് പ്രവാചകൻ ﷺ ആദരിക്കപ്പെട്ടത്.

14. ‘ഖുല്ലത്ത്’ (നിറഞ്ഞ സ്‌നേഹം) മുഹബ്ബത്തി (സ്നേഹത്തി)നേക്കാൾ ഉന്നതമാണെന്നത് വ്യക്തമാക്കൽ..

15. സ്വഹാബികളിൽ ഏറ്റവും ശ്രേഷ്‌ഠൻ അബൂബക്കർ സ്വിദ്ദീക് رضي الله عنه ആണെന്ന വെളിപ്പെടുത്തൽ.

16. അദ്ദേഹത്തിന്റെ ഖിലാഫത്തിലേക്കുള്ള സൂചന.

സ്വാലിഹീങ്ങളുടെ ക്വബ്റുകളോടുളള അതിരുകവിഞ്ഞ സമീപനം

أن رسول الله صلى الله عليه وسلم قال: اللهم لا تجعل قبري وثنا يُعبد. اشتد غضب الله على قوم اتخذوا قبور أنبيائهم مساجد.

തീർച്ചയായും അല്ലാഹുവിൻ്റെ റസൂൽ ﷺ പറഞ്ഞു: അല്ലാഹുവേ, നീ എൻ്റെ ക്വബ്റിനെ ആരാധിക്കപ്പെടുന്ന ബിംബമാക്കരുതേ. തങ്ങളുടെ നബിമാരുടെ ക്വബ്‌റുകളെ മസ്‌ജിദുകളാക്കിയ ഒരു വിഭാഗത്തോട് അല്ലാഹുവിന്റെ കോപം കഠിനമായിരിക്കുന്നു. (മുവത്വ – ഇമാം മാലിക)

عن مجاهد {أَفَرَأَيْتُمُ اللاَّتَ وَالْعُزَّى} قال: “كان يلت لهم السويق فمات، فعكفوا على قبره”.

{‘ലാത്ത’യെയും ‘ഉസ്സ’യെയും പറ്റി നിങ്ങൾ ചിന്തിച്ച് നോക്കിയിട്ടുണ്ടോ? (ഖുർആൻ:53/19)}എന്ന  ആയത്തിന്റെ തഫ്സീറിൽ ഇമാം മുജാഹിദ്  رحمه الله വിൽ നിന്നും നിവേദനം: അദ്ദേഹം പറഞ്ഞു: ലാത്ത അവർക്ക് ‘സവീക് (ഒരുതരം മധുര പലഹാരം) പാകം ചെയ്‌തു നൽകിയിരുന്നു. അദ്ദേഹം മരണപ്പെട്ടു, അപ്പോൾ അവർ അദ്ദേഹത്തിന്റെ ക്വബ്റിനടുത്ത് ഭജനമിരുന്നു.

ഇപ്രകാരം അബുൽ ജൗസാ (റ) വിൽ നിന്നും, ഇബ്നുഅബ്ബാസ് رضي الله عنه വിൽ നിന്നും നിവേദനം ചെയ്‌ത് പറയുന്നു:

كان يلت السويق للحاج

അദ്ദേഹം ഹാജിമാർക്ക് സവീക് പാകം ചെയ്‌തു നൽകാറുണ്ടായിരുന്നു. (ഇബ്‌നു ജരീർ)

عن ابن عباس رضي الله عنهما قال: “لعن رسول الله صلى الله عليه وسلم زائرات القبور، والمتخذين عليها المساجد والسرج

ഇബ്നു അബ്ബാസ് رضي الله عنه വിൽ നിന്നും നിവേദനം : ക്വബ്റുകൾ സന്ദർശിക്കുന്ന സ്ത്രീകളേയും, അതിന്മേൽ വിളക്ക് വെക്കുന്നവരേയും പള്ളികളുണ്ടാക്കുന്നവരേയും അല്ലാഹുവിൻ്റെ റസൂൽ ശപിച്ചിരിക്കുന്നു.  (അബൂദാവൂദ്, തിര്‍മിദി, നസാഇ)

ഈ അദ്ധ്യായം ഉൾക്കൊണ്ട വിഷയങ്ങൾ:

1. ‘ഔഥാൻ’ എന്നതിൻ്റെ വിവരണം. ( ‘ഔഥാൻ’ എന്നാൽ വിഗ്രഹങ്ങൾക്കും ജാറങ്ങൾക്കും പറയപ്പെടും. – വിവര്‍ത്തകൻ)

2. ‘ഇബാദത്തിൻ്റെ വിവരണം.

3. സംഭവിക്കുമെന്ന് ഭയക്കുന്നതിൽ നിന്നല്ലാതെ നബി അഭയം തേടിയിട്ടില്ല.

4. നബിമാരുടെ മക്ബറകൾ ആരാധനാലയങ്ങളാക്കി സ്വീകരിച്ചതിനെ നബി ﷺ ഇതിനോട് ചേർത്തത്.

5. അല്ലാഹുവിൽ നിന്നുള്ള കോപത്തിൻ്റെ കാഠിന്യത്തെ പരാമർശിച്ചത്.

6. ഏറ്റവും വലിയ വിഗ്രഹമായിരുന്ന ലാത്തയെ ആരാധിച്ച രീതി മനസ്സിലാക്കലാണ് ഈ അധ്യായത്തിലെ പ്രധാനപ്പെട്ട വിഷയം.

7 . സ്വാലിഹായ ഒരാളുടെ ക്വബ്റാണ് അത് എന്ന് മനസ്സിലാക്കൽ.

8. ക്വബ്റാളിയുടെ പേരാണ് അത്.  ആ പേര് വന്നതിന് പിന്നിലെ ആശയവും പറയപ്പെട്ടിരിക്കുന്നു.

9. ക്വബ്റുകൾ സന്ദർശിക്കുന്ന സ്ത്രീകളെ നബി ﷺ ശപിച്ചത്.

10. ക്വബ്റുകളിൽ വിളക്ക് വെക്കുന്നവരെ ശപിച്ചത്.

 

ശൈഖ് മുഹമ്മദ് ബ്നു അബ്ദിൽ വഹാബ് رحمه الله യുടെ كتاب التوحيد എന്ന ഗ്രന്ഥത്തിൽ നിന്നും

 

 

www.kanzululoom.com

Leave a Reply

Your email address will not be published. Required fields are marked *