നുശ്റ: (സിഹ്ർ നീക്കാനുള്ള ചികിത്സ)

عن جابر: أن رسول الله صلى الله عليه وسلم سئل عن النُّشرة؟ فقال: هي من عمل الشيطان.

ജാബിർ رَضِيَ اللَّهُ عَنْهُ വിൽ നിന്നും നിവേദനം: അല്ലാഹുവിന്റെ റസൂൽ ﷺ നുശ്‌റഃയെ കുറിച്ച് ചോദിക്കപ്പെട്ടു. അപ്പോൾ അദ്ദേഹം പറഞ്ഞു: അത് ശൈത്വാന്റെ പ്രവർത്തികളിൽപ്പെട്ടതാണ്. (ഇമാം അഹ്മദ്, ജയ്യിദായ സനദോടെ ഇത് ഉദ്ധരിച്ചിരിക്കുന്നു. അബൂദാവൂദും ഇത് റിപ്പോർട്ട് ചെ യ്‌തിട്ടുണ്ട്)

وقال: سئل أحمد عنها فقال: ابن مسعود يكره هذا كله.

നുശ്റ:യെ കുറിച്ച് ഇമാം അഹ്മദ് رحمه الله ചോദിക്കപ്പെട്ടു. അദ്ദേഹം പറഞ്ഞു: ഇബ്‌നു മസ്ഊദ് رَضِيَ اللَّهُ عَنْهُ ഇതെല്ലാം വെറുത്തിരുന്നു.

عن قتادة قلت لابن المسيب: “رجل به طب أو يؤخذ عن امرأته أيحل عنه أو ينشر؟ قال: لا بأس به إنما يريدون به الإصلاح، أما ما ينفع فلم ينه عنه.

ഇമാം ക്വതാദ رَضِيَ اللَّهُ عَنْهُ വിൽനിന്നും നിവേദനം : അദ്ദേഹം പറയുന്നു: ഞാൻ ഇബ്നുൽ മുസയ്യിബിനോട് ചോദിച്ചു: ഒരാൾക്ക് സിഹ്ർ ബാധിച്ചിട്ടുണ്ട്, അല്ലെങ്കിൽ അയാൾ തന്റെ ഭാര്യയിൽ നിന്ന് (സംയോഗം ചെയ്യുവാൻ കഴിയാത്തവിധം) തടയപ്പെടുന്നു. എങ്കിൽ (ബാധ) അയാളിൽ നിന്ന് ഒഴിപ്പിക്കപ്പെടാമൊ? അല്ലെങ്കിൽ നുശ്‌റഃ പ്രയോഗിക്കാമോ? അദ്ദേഹം പറഞ്ഞു അതിൽ കുഴപ്പമില്ല. അവർ അതുകൊണ്ട് ഉദ്ദേശിക്കുന്നത് ഇസ്വ്’ലാഹ് മാത്രമാണ് ഉപകാരപ്രദമായത് വിരോധിക്കപ്പെട്ടിട്ടില്ല. (ബുഖാരി)

وروى عن الحسن أنه قال:لا يحل السحر إلا ساحر.

ഹസൻ رحمه الله യിൽ നിന്നും രിവായത്ത് ചെയ്യപ്പെട്ടിരിക്കുന്നു. അദ്ദേഹം പറഞ്ഞു: സാഹിർ അല്ലാതെ മാരണത്തെ ഒഴിപ്പിക്കില്ല.

قال ابن القيم: النشرة حل السحر عن المسحور، وهي نوعان:

أحدهما: حل بسحر مثله، وهو الذي من عمل الشيطان. وعليه يحمل قول الحسن، فيتقرب الناشر والمنتشر إلى الشيطان بما يحب، فيبطل عمله عن المسحور.

والثاني: النشرة بالرقية والتعوذات والأدوية والدعوات المباحة. فهذا جائز.

ഇബ്നു‌ൽ ക്വയ്യിം رحمه الله പറഞ്ഞു നുശ്‌റഃ എന്നാൽ സിഹ്ർ ഏറ്റവനിൽനിന്ന് സിഹ്ർ ഒഴിപ്പിക്കലാണ്. അത് രണ്ട് രീതിയിലാണ്:

ഒന്ന്. സിഹ്റിനെ സിഹ്റു കൊണ്ട് ഒഴിപ്പിക്കൽ. അതത്രെ ശൈത്വാന്റെ പ്രവൃത്തികളിൽപ്പെട്ടത്. ഇമാം ഹസൻ رحمه الله വിന്റെ വാക്ക് അതിനെ കുറിച്ചാണ്. സിഹ്റു കൊണ്ട് ബാധ അകറ്റുന്നവനും ആരുടെ ബാധ അകറ്റുന്നുവോ അവനും ശൈത്വാനിലേക്ക് അവനിഷ്ടപ്പെടുന്നതു കൊണ്ട് സാമിപ്യം തേടും. അപ്പോൾ ശൈത്വാൻ സിഹ്ർ ഏറ്റവനിൽ നിന്ന് തന്റെ പ്രവൃത്തികളെ ഇല്ലാതെയാക്കും.

രണ്ട്. റുഖ്‌യ, മുഅവ്വിദാത്തുകൾ, മരുന്നുകൾ, മുബാഹായ ദുആകൾ എന്നിവകൊണ്ടുള്ള നുശ്റ. അത് അനുവദീയമാണ്.

ഈ അദ്ധ്യായം ഉൾക്കൊണ്ട വിഷയങ്ങൾ:

1. നുശ്റ:ക്കുള്ള നിരോധനം

2. ആശയക്കുഴപ്പം നീങ്ങുംവിധം, നിരോധിക്കപ്പെട്ടതിനും ഇളവു നൽകപ്പെട്ടതിനും ഇടയിലെ വ്യത്യാസം വിവരിക്കൽ.

 

ശൈഖ് മുഹമ്മദ് ബ്നു അബ്ദിൽ വഹാബ് رحمه الله യുടെ كتاب التوحيد എന്ന ഗ്രന്ഥത്തിൽ നിന്നും

 

ചോദ്യം: സിഹ്റ് ബാധ ഒഴിപ്പിക്കുവാൻ ‘നുശ്റഃ’ അനുവദനീയമാണോ?

ഉത്തരം: സിഹ്റ് ബാധ ഒഴിപ്പിക്കുവാൻ ‘നുശ്‌റഃ’ ഉപയോഗിക്കപ്പെടുന്നത് രണ്ട് രീതിയിലാണ്.

ഒന്ന്: വിശുദ്ധകുർആനും ശറഇയ്യായ ദുആകളും അനുവദനീയമായ മരുന്നുകളും ഉപയോഗിച്ചുള്ള ഒഴിപ്പിക്കൽ. ഇതിൽ കുഴപ്പമില്ല. കാരണം, ഇതുകൊണ്ട് ഗുണമാണുള്ളത്. കുഴപ്പമല്ല. അതിൽ മസ്‌ലഹത്താണുള്ളതിനാൽ അതാണ് ആജ്ഞാപിക്കപ്പെട്ടതും.

രണ്ട്: സിഹ്റുകൊണ്ട് സിഹ്റ് ഒഴിപ്പിക്കുകപോലുള്ള നിഷിദ്ധ മാർഗങ്ങൾകൊണ്ട് മാരണബാധ ഒഴിപ്പിക്കൽ. ഇതിൽ പണ്ഡിതർക്കിടയിൽ അഭിപ്രായ വ്യത്യാസമുണ്ട്. നിർബന്ധിതാവസ്ഥയായതിനാൽ ചിലർ അത് അനുവദനീയമാക്കിയിട്ടുണ്ട്. പാടില്ലന്നതാണ് മറ്റൊരു പക്ഷം. കാരണം, നുശ്‌റഃയെ കുറിച്ച് ചോദിക്കപ്പെട്ടപ്പോൾ നബി പറഞ്ഞു:

هى من عمل الشيطان

അത് പിശാചിന്റെ പ്രവൃത്തികളിൽപ്പെട്ടതാണ്. (അഹ്മദ്)

അതിനാൽ, സിഹ്റുകൊണ്ട് സിഹ്റ് ഒഴിപ്പിക്കുക എന്നത് ഹറാമാണ്. പ്രത്യുത, വിശ്വാസി അല്ലാഹുവോട് ദുആഅ് ചെയ്യുകയും തന്റെ ദുരിതം നീങ്ങുവാൻ അവനുമുന്നിൽ വിനയാന്വിതനാവുകയുമാണ് വേണ്ടത്. അല്ലാഹു  പറഞ്ഞു:

ﻭَﺇِﺫَا ﺳَﺄَﻟَﻚَ ﻋِﺒَﺎﺩِﻯ ﻋَﻨِّﻰ ﻓَﺈِﻧِّﻰ ﻗَﺮِﻳﺐٌ ۖ ﺃُﺟِﻴﺐُ ﺩَﻋْﻮَﺓَ ٱﻟﺪَّاﻉِ ﺇِﺫَا ﺩَﻋَﺎﻥِ ۖ ﻓَﻠْﻴَﺴْﺘَﺠِﻴﺒُﻮا۟ ﻟِﻰ ﻭَﻟْﻴُﺆْﻣِﻨُﻮا۟ ﺑِﻰ ﻟَﻌَﻠَّﻬُﻢْ ﻳَﺮْﺷُﺪُﻭﻥَ

നിന്നോട് എന്റെ ദാസന്‍മാര്‍ എന്നെപ്പറ്റി ചോദിച്ചാല്‍ ഞാന്‍ (അവര്‍ക്ക് ഏറ്റവും) അടുത്തുള്ളവനാകുന്നു (എന്ന് പറയുക.) പ്രാര്‍ത്ഥിക്കുന്നവന്‍ എന്നെ വിളിച്ച് പ്രാര്‍ത്ഥിച്ചാല്‍ ഞാന്‍ ആ പ്രാര്‍ത്ഥനയ്ക്ക് ഉത്തരം നല്‍കുന്നതാണ്‌. അതുകൊണ്ട് എന്റെ ആഹ്വാനം അവര്‍ സ്വീകരിക്കുകയും, എന്നില്‍ അവര്‍ വിശ്വസിക്കുകയും ചെയ്യട്ടെ. അവര്‍ നേര്‍വഴി പ്രാപിക്കുവാന്‍ വേണ്ടിയാണിത്‌. (ഖു൪ആന്‍ : 2/186)

ﺃَﻣَّﻦ ﻳُﺠِﻴﺐُ ٱﻟْﻤُﻀْﻄَﺮَّ ﺇِﺫَا ﺩَﻋَﺎﻩُ ﻭَﻳَﻜْﺸِﻒُ ٱﻟﺴُّﻮٓءَ ﻭَﻳَﺠْﻌَﻠُﻜُﻢْ ﺧُﻠَﻔَﺎٓءَ ٱﻷَْﺭْﺽِ ۗ ﺃَءِﻟَٰﻪٌ ﻣَّﻊَ ٱﻟﻠَّﻪِ ۚ ﻗَﻠِﻴﻼً ﻣَّﺎ ﺗَﺬَﻛَّﺮُﻭﻥَ

അഥവാ, കഷ്ടപ്പെട്ടവന്‍ വിളിച്ചു പ്രാര്‍ത്ഥിച്ചാല്‍ അവന് ഉത്തരം നല്‍കുകയും വിഷമം നീക്കികൊടുക്കുകയും, നിങ്ങളെ ഭൂമിയില്‍ പ്രതിനിധികളാക്കുകയും ചെയ്യുന്നവനായ (അല്ലാഹുവോ , അതല്ല അവരുടെ ദൈവങ്ങളോ?) അല്ലാഹുവോടൊപ്പം വേറെ വല്ല ആരാധ്യനുമുണ്ടോ? കുറച്ച് മാത്രമേ നിങ്ങള്‍ ആലോചിച്ച്മനസ്സിലാക്കുന്നുള്ളൂ.(ഖു൪ആന്‍ :27/62)

അല്ലാഹു തൗഫീഖ് പ്രധാനം ചെയ്യുമാറാകട്ടേ.

 

മജ്‌മൂഅ് ഫതാവാ വർറസാഇൽ, ഇബ്‌നു ഉഥൈമീൻ, 2:143

 

www.kanzululoom.com

 

Leave a Reply

Your email address will not be published. Required fields are marked *