അഹങ്കാരം അരുത്

ഒരു സത്യവിശ്വാസിയിൽ ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്ത ദുർഗുണങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് അഹങ്കാരം (الْكِبْرُ). മനുഷ്യ ഹൃദയത്തെ ബാധിക്കുന്ന മാരകമായ ഒരു രോഗവുമാണ് അത്. ആ രോഗം വന്നാൽപിന്നെ അവരുടെ ഹൃദയത്തിൽ സ്വന്തത്തെ കുറിച്ചുള്ള ചിന്ത മാത്രമേ കാണുകയുള്ളൂ. മറ്റുള്ളവർക്കാർക്കും അവര്‍ വിലയോ ശ്രേഷ്ഠതയോ കാണുകയില്ല. സ്വന്തത്തെ വലുതായും മറ്റുള്ളവരെ ചെറുതായും അവര്‍ കാണും. അഹങ്കാരം, കീഴൊതുങ്ങുന്നതിൽ നിന്നും ഒരുവനെ തടയുന്നതാണ്.

عَنْ عَبْدِ اللَّهِ بْنِ مَسْعُودٍ، عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏”‏ لاَ يَدْخُلُ الْجَنَّةَ مَنْ كَانَ فِي قَلْبِهِ مِثْقَالُ ذَرَّةٍ مِنْ كِبْرٍ ‏”‏ ‏.‏ قَالَ رَجُلٌ إِنَّ الرَّجُلَ يُحِبُّ أَنْ يَكُونَ ثَوْبُهُ حَسَنًا وَنَعْلُهُ حَسَنَةً ‏.‏ قَالَ ‏”‏ إِنَّ اللَّهَ جَمِيلٌ يُحِبُّ الْجَمَالَ الْكِبْرُ بَطَرُ الْحَقِّ وَغَمْطُ النَّاسِ ‏”‏

അബ്ദുല്ലാഹിബ്നു മസ്ഊദ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ആരുടെയെങ്കിലും ഹൃദയത്തില്‍ അണു അളവ് അഹങ്കാരമുണ്ടെങ്കില്‍ അവന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല.’ ഇതു കേട്ടപ്പോള്‍ ഒരാള്‍ ചോദിച്ചു: ‘ഒരാള്‍ തന്റെ വസ്ത്രവും ചെരുപ്പും ഭംഗിയുള്ളതാകണമെന്ന് ആഗ്രഹിക്കുന്നത് അഹങ്കാരത്തില്‍ പെട്ടതാണോ? അപ്പോള്‍ നബി ﷺ പറഞ്ഞു: ‘അല്ലാഹു ഭംഗിയുള്ളവനാണ്. അവന്‍ ഭംഗിയെ ഇഷ്ടപ്പെടുന്നു. സത്യം നിരാകരിക്കലും ആളുകളെ ചെറുതാക്കലുമാണ് അഹങ്കാരം.(മുസ്‌ലിം:91)

ഇവിടെ ‘അഹങ്കാരം’ എന്താണെന്ന് നബി ﷺ കൃത്യമായി വിശദീകരിച്ചിരിക്കുന്നു. അതിൽ ഒന്നാമതായി പറഞ്ഞിട്ടുള്ളത് ‘സത്യം (الْحَقِّ) നിരാകരിക്കലാണ്’ അത് എന്നാണ്. സത്യം തന്റെ ആഗ്രഹങ്ങൾക്ക് വിരുദ്ധമായതിനാൽ അത് നിരസിക്കുന്നു. അപ്പോൾ,  അഹങ്കാരി ‘ഹഖ്’ ൽ നിന്ന് തടയപ്പെടും. ഹഖ് സ്വീകരിക്കാൻ അവന് സാധിക്കുകയില്ല.

عَنْ سَلَمَةَ بْنِ الأَكْوَعِ أَنَّ رَجُلاً أَكَلَ عِنْدَ رَسُولِ اللَّهِ صلى الله عليه وسلم بِشِمَالِهِ فَقَالَ ‏”‏ كُلْ بِيَمِينِكَ ‏”‏ ‏.‏ قَالَ لاَ أَسْتَطِيعُ قَالَ ‏”‏ لاَ اسْتَطَعْتَ ‏”‏ ‏.‏ مَا مَنَعَهُ إِلاَّ الْكِبْرُ ‏.‏ قَالَ فَمَا رَفَعَهَا إِلَى فِيهِ ‏.‏

സലമ ഇബ്നുല്‍ അക്’വഇ رَضِيَ اللَّهُ عَنْهُ വില്‍ നിന്ന് നിവേദനം: നിശ്ചയം, ഒരാൾ നബി ﷺ യുടെ സമീപത്തുവെച്ച് ഇടത് കൈകൊണ്ട് ഭക്ഷിച്ചു. അന്നേരം നബി ﷺ അവനോട് നിർദ്ദേശിച്ചു. നിന്റെ വലതുകൈകൊണ്ട് നീ തിന്നുക. അയാൾ പറഞ്ഞു: എനിക്കതിന് കഴിയുകയില്ല. നബി ﷺ പറഞ്ഞു: എന്നാൽ നിനക്കൊരിക്കലും കഴിയാതിരിക്കട്ടെ. അഹങ്കാരം മാത്രമായിരുന്നു അവനെ അതിൽ നിന്നും തടുത്തുനിർത്തിയത്. റാവി പറയുന്നു. പിന്നീടൊരിക്കലും ആ (വലതു) കൈ തന്റെ വായിലേക്കുയർത്താൻ അവന് സാധിച്ചിട്ടില്ല. (മുസ്ലിം:2021)

إِنَّهُمْ كَانُوٓا۟ إِذَا قِيلَ لَهُمْ لَآ إِلَٰهَ إِلَّا ٱللَّهُ يَسْتَكْبِرُونَ ‎﴿٣٥﴾‏ وَيَقُولُونَ أَئِنَّا لَتَارِكُوٓا۟ ءَالِهَتِنَا لِشَاعِرٍ مَّجْنُونِۭ ‎﴿٣٦﴾

‘അല്ലാഹു അല്ലാതെ ഒരു ആരാധ്യനില്ല’ എന്ന് അവരോട് പറയപ്പെട്ടാല്‍ അവര്‍ അഹങ്കാരം നടിക്കുമായിരുന്നു.ഭ്രാന്തനായ ഒരു കവിക്ക് വേണ്ടി ഞങ്ങള്‍ ഞങ്ങളുടെ ആരാധ്യന്‍മാരെ ഉപേക്ഷിച്ച് കളയണമോ എന്ന് ചോദിക്കുകയും ചെയ്യുമായിരുന്നു. (ഖു൪ആന്‍:37/35-36)

ലോകത്ത് ആദ്യമായി അഹങ്കാരം കാണിച്ചത് ശൈത്വാന്‍ ആയിരുന്നു. ആദ്യമനുഷ്യനായ ആദം عليه السلام യെ സൃഷ്ടിച്ച വേളയില്‍ മലക്കുകളോടും അവരോടൊപ്പം സഹവസിച്ചിരുന്ന ജിന്ന് വ൪ഗ്ഗത്തില്‍പെട്ട ഇബ്ലീസിനോടും സുജൂദ് ചെയ്യാന്‍ കല്‍പ്പിച്ചു. അല്ലാഹുവിന്റെ കല്‍പ്പന പ്രകാരം മലക്കുകള്‍ ആദമിന് സുജൂദ് ചെയ്തുവെങ്കിലും മലക്കുകളുടെ കൂട്ടത്തിലുണ്ടായിരുന്ന ഇബ്ലീസ് ആദമിന് സുജൂദ് ചെയ്തില്ല. അവന്‍ അഹങ്കരിച്ചുകൊണ്ട് അല്ലാഹുവിന്റെ ഈ കല്‍പ്പനയെ ധിക്കരിച്ചു.

إِذْ قَالَ رَبُّكَ لِلْمَلَٰٓئِكَةِ إِنِّى خَٰلِقُۢ بَشَرًا مِّن طِينٍ ‎﴿٧١﴾‏ فَإِذَا سَوَّيْتُهُۥ وَنَفَخْتُ فِيهِ مِن رُّوحِى فَقَعُوا۟ لَهُۥ سَٰجِدِينَ ‎﴿٧٢﴾‏ فَسَجَدَ ٱلْمَلَٰٓئِكَةُ كُلُّهُمْ أَجْمَعُونَ ‎﴿٧٣﴾‏ إِلَّآ إِبْلِيسَ ٱسْتَكْبَرَ وَكَانَ مِنَ ٱلْكَٰفِرِينَ ‎﴿٧٤﴾

നിന്റെ രക്ഷിതാവ് മലക്കുകളോട് പറഞ്ഞ സന്ദര്‍ഭം: തീര്‍ച്ചയായും ഞാന്‍ കളിമണ്ണില്‍ നിന്നും ഒരു മനുഷ്യനെ സൃഷ്ടിക്കാന്‍ പോകുകയാണ്‌. അങ്ങനെ ഞാന്‍ അവനെ സംവിധാനിക്കുകയും, അവനില്‍ എന്‍റെ ആത്മാവില്‍ നിന്ന് ഞാന്‍ ഊതുകയും ചെയ്താല്‍ നിങ്ങള്‍ അവന്ന് പ്രണാമം ചെയ്യുന്നവരായി വീഴണം.അപ്പോള്‍ മലക്കുകള്‍ എല്ലാവരും ഒന്നടങ്കം പ്രണാമം ചെയ്തു; ഇബ്ലീസ് ഒഴികെ. അവന്‍ അഹങ്കരിക്കുകയും സത്യനിഷേധികളുടെ കൂട്ടത്തിലാകുകയും ചെയ്തു.(ഖു൪ആന്‍:38/71-74)

وَإِذْ قُلْنَا لِلْمَلَٰٓئِكَةِ ٱسْجُدُوا۟ لِءَادَمَ فَسَجَدُوٓا۟ إِلَّآ إِبْلِيسَ أَبَىٰ وَٱسْتَكْبَرَ وَكَانَ مِنَ ٱلْكَٰفِرِينَ

ആദമിനെ നിങ്ങള്‍ പ്രണമിക്കുക എന്ന് നാം മലക്കുകളോട് പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധിക്കുക) . അവര്‍ പ്രണമിച്ചു; ഇബ്ലീസ് ഒഴികെ. അവന്‍ (പ്രണമിക്കുന്നതിന്) വിസമ്മതം പ്രകടിപ്പിക്കുകയും അഹങ്കരിക്കുകയും ചെയ്തു. അവന്‍ സത്യനിഷേധികളില്‍ പെട്ടവനായിരിക്കുന്നു. (ഖു൪ആന്‍:2/34)

താന്‍ ആദമിനേക്കാള്‍ ഉന്നതനാണെന്ന ചിന്തയാണ് ഇബ്ലീസിനെ അഹങ്കരിപ്പിച്ചത്.

قَالَ مَا مَنَعَكَ أَلَّا تَسْجُدَ إِذْ أَمَرْتُكَ ۖ قَالَ أَنَا۠ خَيْرٌ مِّنْهُ خَلَقْتَنِى مِن نَّارٍ وَخَلَقْتَهُۥ مِن طِينٍ

അവന്‍ (അല്ലാഹു) പറഞ്ഞു: ഞാന്‍ നിന്നോട് കല്‍പിച്ചപ്പോള്‍ സുജൂദ് ചെയ്യാതിരിക്കാന്‍ നിനക്കെന്ത് തടസ്സമായിരുന്നു? അവന്‍ പറഞ്ഞു: ഞാന്‍ അവനെക്കാള്‍ (ആദമിനെക്കാള്‍) ഉത്തമനാകുന്നു. എന്നെ നീ അഗ്നിയില്‍ നിന്നാണ് സൃഷ്ടിച്ചത്‌. അവനെ നീ സൃഷ്ടിച്ചത് കളിമണ്ണില്‍ നിന്നും.(ഖു൪ആന്‍:7/12)

ഇബ്ലീസിന്റെ അഹങ്കാരം അവനെ നിന്ദ്യനാക്കി മാറ്റി.

قَالَ فَٱهْبِطْ مِنْهَا فَمَا يَكُونُ لَكَ أَن تَتَكَبَّرَ فِيهَا فَٱخْرُجْ إِنَّكَ مِنَ ٱلصَّٰغِرِينَ

അവന്‍ (അല്ലാഹു) പറഞ്ഞു: നീ ഇവിടെ നിന്ന് ഇറങ്ങിപ്പോകുക. ഇവിടെ നിനക്ക് അഹങ്കാരം കാണിക്കാന്‍ പറ്റുകയില്ല. തീര്‍ച്ചയായും നീ നിന്ദ്യരുടെ കൂട്ടത്തിലാകുന്നു. (ഖു൪ആന്‍:7/13)

قَالَ فَٱخْرُجْ مِنْهَا فَإِنَّكَ رَجِيمٌ ‎﴿٣٤﴾‏ وَإِنَّ عَلَيْكَ ٱللَّعْنَةَ إِلَىٰ يَوْمِ ٱلدِّينِ ‎﴿٣٥﴾

അവന്‍ പറഞ്ഞു: നീ ഇവിടെ നിന്ന് പുറത്ത് പോ. തീര്‍ച്ചയായും നീ ആട്ടിയകറ്റപ്പെട്ടവനാകുന്നു. തീര്‍ച്ചയായും ന്യായവിധിയുടെ നാള്‍ വരെയും നിന്‍റെ മേല്‍ ശാപമുണ്ടായിരിക്കുന്നതാണ്‌. (ഖു൪ആന്‍:15/34-35)

അല്ലാഹുവിന്റെ ഏകത്വത്തെയും പരലോകത്തെയും  നിഷേധിക്കാൻ മുശ്രിക്കുകളെ പ്രേരിപ്പിച്ചതും അഹങ്കാരമായിരുന്നു.

إِلَٰهُكُمْ إِلَٰهٌ وَٰحِدٌ ۚ فَٱلَّذِينَ لَا يُؤْمِنُونَ بِٱلْـَٔاخِرَةِ قُلُوبُهُم مُّنكِرَةٌ وَهُم مُّسْتَكْبِرُونَ ‎﴿٢٢﴾‏ لَا جَرَمَ أَنَّ ٱللَّهَ يَعْلَمُ مَا يُسِرُّونَ وَمَا يُعْلِنُونَ ۚ إِنَّهُۥ لَا يُحِبُّ ٱلْمُسْتَكْبِرِينَ ‎﴿٢٣﴾

നിങ്ങളുടെ ദൈവം ഏകദൈവമത്രെ. എന്നാല്‍ പരലോകത്തില്‍ വിശ്വസിക്കാത്തവരാകട്ടെ, അവരുടെ ഹൃദയങ്ങള്‍ നിഷേധസ്വഭാവമുള്ളവയത്രെ. അവര്‍ അഹങ്കാരികളുമാകുന്നു. അവര്‍ രഹസ്യമാക്കുന്നതും പരസ്യമാക്കുന്നതും അല്ലാഹു അറിയുന്നു എന്നതില്‍ യാതൊരു സംശയവുമില്ല. അവന്‍ അഹങ്കാരികളെ ഇഷ്ടപ്പെടുകയില്ല; തീര്‍ച്ച. (ഖു൪ആന്‍:16/22-23)

കപട വിശ്വാസികളെ സത്യത്തിൽ നിന്നും അകറ്റിയതും അഹങ്കാരമായിരുന്നു.

وَإِذَا قِيلَ لَهُمْ تَعَالَوْا۟ يَسْتَغْفِرْ لَكُمْ رَسُولُ ٱللَّهِ لَوَّوْا۟ رُءُوسَهُمْ وَرَأَيْتَهُمْ يَصُدُّونَ وَهُم مُّسْتَكْبِرُونَ

നിങ്ങള്‍ വരൂ. അല്ലാഹുവിന്‍റെ ദൂതന്‍ നിങ്ങള്‍ക്ക് വേണ്ടി പാപമോചനത്തിന് പ്രാര്‍ത്ഥിച്ചുകൊള്ളും എന്ന് അവരോട് പറയപ്പെട്ടാല്‍ അവര്‍ അവരുടെ തല തിരിച്ചുകളയും. അവര്‍ അഹങ്കാരം നടിച്ചു കൊണ്ട് തിരിഞ്ഞുപോകുന്നതായി നിനക്ക് കാണുകയും ചെയ്യാം. (ഖു൪ആന്‍: 63/5)

{തിരിഞ്ഞ് പോകുന്നവരായി നിനക്ക് കാണാം} സത്യത്തില്‍നിന്ന്; അതിനോടുള്ള പകയാല്‍. {അവര്‍ അഹങ്കാരം നടിച്ചുകൊണ്ട്} ധിക്കാരവും അതിക്രമവും കാരണം അദ്ദേഹത്തെ പിന്‍പറ്റുന്നതില്‍ നിന്ന്. പ്രവാചകന്റെ പ്രാര്‍ഥന ആവശ്യപ്പെടാന്‍ അവരോട് പറഞ്ഞാല്‍ അവരുടെ അവസ്ഥ ഇതാണ്. (തഫ്സീറുസ്സഅ്ദി)

ധിക്കാരികളായി ക്വുര്‍ആന്‍ പരിചയപ്പെടുത്തിയ ക്വാറൂനിനെ കുറിച്ചും ഫിര്‍ഔനെ കുറിച്ചും അല്ലാഹു പറയുന്നത് കാണുക:

وَقَٰرُونَ وَفِرْعَوْنَ وَهَٰمَٰنَ ۖ وَلَقَدْ جَآءَهُم مُّوسَىٰ بِٱلْبَيِّنَٰتِ فَٱسْتَكْبَرُوا۟ فِى ٱلْأَرْضِ وَمَا كَانُوا۟ سَٰبِقِينَ

ഖാറൂനെയും, ഫിര്‍ഔനെയും ഹാമാനെയും (നാം നശിപ്പിച്ചു.) വ്യക്തമായ തെളിവുകളും കൊണ്ട് മൂസാ അവരുടെ അടുത്ത് ചെല്ലുകയുണ്ടായി. അപ്പോള്‍ അവര്‍ നാട്ടില്‍ അഹങ്കരിച്ച് നടന്നു. അവര്‍ (നമ്മെ) മറികടക്കുന്നവരായില്ല. (ഖു൪ആന്‍: 29/39)

قال شيخ الإسلام ابن تيمية – رحمه الله – :‏المُستكبر عن الحقّ ، يُبتلى بالإنقياد للباطل

ശൈഖുൽ ഇസ്‌ലാം ഇബ്നു തൈമിയ്യ رحمه الله പറഞ്ഞു: സത്യത്തെ കയ്യൊഴിഞ്ഞ് അഹങ്കാരം നടിക്കുന്നവൻ, നിരർത്ഥകതയ്ക്ക് കീഴൊതുങ്ങേണ്ടി വരുന്നതിലൂടെ പരീക്ഷിക്കപ്പെടുന്നതാണ്. (മജ്മൂഉൽ ഫതാവാ : 629/7)

‘അഹങ്കാരം’ എന്താണെന്ന് നബി ﷺ രണ്ടാമതായി വിശദീകരിച്ചിട്ടുള്ളത് ‘ആളുകളെ ചെറുതാക്കലുമാണ്‘ അത് എന്നാണ്. ആളുകൾ തന്റെയും തന്റെ ആഗ്രഹങ്ങളുടെയും അതേ രീതിയിൽ വരാത്തതിനാൽ അവരെ നിന്ദിക്കുന്നു.

ലുഖ്മാന്‍ عليه السلام തന്റെ മകന് നല്‍കിയ ഉപദേശങ്ങളിൽ ഒന്ന് ഇപ്രകാരമായിരുന്നു:

ﻭَﻻَ ﺗُﺼَﻌِّﺮْ ﺧَﺪَّﻙَ ﻟِﻠﻨَّﺎﺱِ ﻭَﻻَ ﺗَﻤْﺶِ ﻓِﻰ ٱﻷَْﺭْﺽِ ﻣَﺮَﺣًﺎ ۖ ﺇِﻥَّ ٱﻟﻠَّﻪَ ﻻَ ﻳُﺤِﺐُّ ﻛُﻞَّ ﻣُﺨْﺘَﺎﻝٍ ﻓَﺨُﻮﺭٍ

നീ (അഹങ്കാരത്തോടെ) മനുഷ്യരുടെ നേര്‍ക്ക് നിന്റെ കവിള്‍ തിരിച്ചുകളയരുത്‌. ഭൂമിയിലൂടെ നീ പൊങ്ങച്ചം കാട്ടി നടക്കുകയും അരുത്‌. ദുരഭിമാനിയും പൊങ്ങച്ചക്കാരനുമായ യാതൊരാളെയും അല്ലാഹു ഇഷ്ടപ്പെടുകയില്ല.(ഖു൪ആന്‍:31/18)

عن ابن عباس في قوله : {ولا تصعر خدك للناس} يقول : لا تتكبر فتحقر عباد الله ، وتعرض عنهم بوجهك إذا كلموك.

ഇബ്നു അബ്ബാസ് رضى الله عنه പറയുന്നു:{നീ മനുഷ്യരുടെ നേര്‍ക്ക് നിന്റെ കവിള്‍ തിരിച്ചുകളയരുത്‌} അല്ലാഹുവിന്റെ അടിമകളെ നിന്ദിച്ചുകൊണ്ട് നീ അഹങ്കരിക്കരുത്, അവർ നിന്നോട് സംസാരിക്കുമ്പോൾ അവരിൽ നിന്ന് മുഖം തിരിക്കരുത്. (ഇബ്നുകസീര്‍)

അഹങ്കാരത്തോടെ ജനങ്ങളില്‍ നിന്ന് മുഖം ചുളിക്കുകയോ അവഗണന നിമിത്തം അവരില്‍ നിന്ന് അവരില്‍ നിന്ന് മുഖം തിരിക്കുകയോ ചെയ്യരുതെന്നാണ് ലുഖ്മാന്‍ عليه السلام തന്റെ മകനെ ഉപദേശിക്കുന്നത്. അതേപോലെ ആരേയും നിസ്സാരനായി കണക്കാക്കരുത്.

وَلَا تَمْشِ فِى ٱلْأَرْضِ مَرَحًا ۖ إِنَّكَ لَن تَخْرِقَ ٱلْأَرْضَ وَلَن تَبْلُغَ ٱلْجِبَالَ طُولًا

നീ ഭൂമിയില്‍ അഹന്തയോടെ നടക്കരുത്‌. തീര്‍ച്ചയായും നിനക്ക് ഭൂമിയെ പിളര്‍ക്കാനൊന്നുമാവില്ല. ഉയരത്തില്‍ നിനക്ക് പര്‍വ്വതങ്ങള്‍ക്കൊപ്പമെത്താനും ആവില്ല, തീര്‍ച്ച. (ഖു൪ആന്‍:17/37)

قال الإمام القرطبي رحمه الله: قوله تعالى: ﴿ وَلَا تَمْشِ فِي الْأَرْضِ مَرَحًا ﴾ هذا نهي عن الخيلاء، وأمر بالتواضع

ഇമാം ഖുർത്വുബി رحمه الله പറയുന്നു: {നീ ഭൂമിയില്‍ അഹന്തയോടെ നടക്കരുത്‌} : ഇത് അഹങ്കാരത്തെ വിരോധിക്കലും വിനയം കൽപ്പിക്കലുമാകുന്നു. (തഫ്സീറുൽ ഖുർത്വുബി:10/260)

عَنْ عِيَاضِ بْنِ حِمَارٍـ رضى الله عنه ـ أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ : ‏ وَإِنَّ اللَّهَ أَوْحَى إِلَىَّ أَنْ تَوَاضَعُوا حَتَّى لاَ يَفْخَرَ أَحَدٌ عَلَى أَحَدٍ وَلاَ يَبْغِي أَحَدٌ عَلَى أَحَدٍ

ഇയാള് ബ്നു ഹിമാര്‍  رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നിങ്ങൾ അന്യോന്യം വിനയമുള്ളവരായി ജീവിക്കണമെന്ന് അല്ലാഹു എനിക്ക് ദിവ്യബോധനം നൽകിയിട്ടുണ്ട്. അതിനാൽ, ഒരാളും അപരന്റെ മേൽ അഹങ്കരിക്കുകയോ അതിക്രമം കാണിക്കുകയോ ചെയ്യരുത്. (മുസ്‌ലിം: 2865)

الصحابي حكيم بن حزام رضي الله عنه من سادات قريش، وكان يطلب العلم عند الصحابي معاذ بن جبل رضي الله عنه، رغم أنه كان أكبر من معاذ بخمسين سنة!
فقيل له: أنت تتعلم على يد هذا الغلام؟ فقال: إنما أهلكنا التكبر!

മഹാനായ സ്വഹാബി ഹകീം ബിൻ ഹിസാം رضي الله عنه അദ്ദേഹം ഖുറൈശീ പ്രമുഖനായിരുന്നു. മുആദ് ബിൻ ജബൽ رضي الله عنه എന്ന മറ്റൊരു സ്വഹാബിയിൽ നിന്നായിരുന്നു മതപഠനം നടത്തിയിരുന്നത്. എന്നാൽ അദ്ദേഹമാകട്ടെ മുആദിനേക്കാൾ അമ്പത് വയസ്സ് മുതിർന്ന ആളായിരുന്നു. ആ സന്ദർഭത്തിൽ ചിലർ അദ്ദേഹത്തോട് പറഞ്ഞു : നിങ്ങൾ ഈ കുട്ടിയിൽ നിന്നാണോ മതം പഠിക്കുന്നത്! അദ്ദേഹം പറഞ്ഞു : തീർച്ചയായും നമ്മെ നശിപ്പിച്ചത് അഹങ്കാരമാകുന്നു.(അൽ ആദാബുശ്ശർഇയ്യ: 2/ 215)

അഹങ്കാരികളുടെ പര്യവസാനം

سَأَصْرِفُ عَنْ ءَايَٰتِىَ ٱلَّذِينَ يَتَكَبَّرُونَ فِى ٱلْأَرْضِ بِغَيْرِ ٱلْحَقِّ وَإِن يَرَوْا۟ كُلَّ ءَايَةٍ لَّا يُؤْمِنُوا۟ بِهَا وَإِن يَرَوْا۟ سَبِيلَ ٱلرُّشْدِ لَا يَتَّخِذُوهُ سَبِيلًا وَإِن يَرَوْا۟ سَبِيلَ ٱلْغَىِّ يَتَّخِذُوهُ سَبِيلًا ۚ ذَٰلِكَ بِأَنَّهُمْ كَذَّبُوا۟ بِـَٔايَٰتِنَا وَكَانُوا۟ عَنْهَا غَٰفِلِينَ

ന്യായം കൂടാതെ ഭൂമിയില്‍ അഹങ്കാരം നടിച്ച് കൊണ്ടിരിക്കുന്നവരെ എന്‍റെ ദൃഷ്ടാന്തങ്ങളില്‍ നിന്ന് ഞാന്‍ തിരിച്ചുകളയുന്നതാണ്‌. എല്ലാ ദൃഷ്ടാന്തവും കണ്ടാലും അവരതില്‍ വിശ്വസിക്കുകയില്ലണേര്‍മാര്‍ഗം കണ്ടാല്‍ അവര്‍ അതിനെ മാര്‍ഗമായി സ്വീകരിക്കുകയില്ല. ദുര്‍മാര്‍ഗം കണ്ടാല്‍ അവരത് മാര്‍ഗമായി സ്വീകരിക്കുകയും ചെയ്യും. നമ്മുടെ ദൃഷ്ടാന്തങ്ങള്‍ അവര്‍ നിഷേധിച്ച് തള്ളുകയും , അവയെപ്പറ്റി അവര്‍ അശ്രദ്ധരായിരിക്കുകയും ചെയ്തതിന്‍റെ ഫലമാണത്‌. (ഖു൪ആന്‍ :7/146)

അഹങ്കാരികളെ അല്ലാഹു ഇഷ്ടപ്പെടില്ല എന്ന് ക്വുര്‍ആനിലൂടെ അല്ലാഹു വ്യക്തമായി പറഞ്ഞത് കാണാം:

إِنَّهُۥ لَا يُحِبُّ ٱلْمُسْتَكْبِرِينَ ‎

അവന്‍ അഹങ്കാരികളെ ഇഷ്ടപ്പെടുകയില്ല; തീര്‍ച്ച. (ഖു൪ആന്‍:16/23)

عَنِ ابْنِ عُمَرَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ‏ “‏ لاَ يَنْظُرُ اللَّهُ إِلَى مَنْ جَرَّ ثَوْبَهُ خُيَلاَءَ ‏”‏ ‏.‏

ഇബ്നു  رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: അഹങ്കാരത്തോടെ തന്റ വസത്രം വലിച്ചിഴച്ച് നടക്കുന്നവനെ അല്ലാഹു നോക്കുകയില്ല. (മുസ്ലിം:2085)

عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ قَالَ قَالَ النَّبِيُّ صلى الله عليه وسلم ‏ :‏ بَيْنَمَا رَجُلٌ يَمْشِي فِي حُلَّةٍ، تُعْجِبُهُ نَفْسُهُ مُرَجِّلٌ جُمَّتَهُ، إِذْ خَسَفَ اللَّهُ بِهِ، فَهْوَ يَتَجَلَّلُ إِلَى يَوْمِ الْقِيَامَةِ

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: മുമ്പ് കാലത്ത് ഒരാള്‍ തലയില്‍ എണ്ണതേച്ച് മിനുക്കി വസ്ത്രം ധരിച്ച് അഹങ്കാരത്തോടെ നടക്കുകയായിരുന്നു. അല്ലാഹു അയാളെ ഭൂമിയിലേക്ക് താഴ്ത്തി കളഞ്ഞു. ഖിയാമത്ത് നാള്‍ വരെ അയാള്‍ ഭൂമിക്കടിയില്‍ പിടഞ്ഞു കൊണ്ടിരിക്കുകയാണ്. (ബുഖാരി:5789)

عَنْ عَمْرِو بْنِ شُعَيْبٍ، عَنْ أَبِيهِ، عَنْ جَدِّهِ، عَنِ النَّبِيِّ صلى الله عليه وسلم قَالَ: يُحْشَرُ الْمُتَكَبِّرُونَ يَوْمَ الْقِيَامَةِ أَمْثَالَ الذَّرِّ فِي صُوَرِ الرِّجَالِ يَغْشَاهُمُ الذُّلُّ مِنْ كُلِّ مَكَانٍ

അംറ് ബ്നു ശുഐബ് തന്റെ പിതാവില്‍ നിന്നും നിവേദനം: നബി ﷺ പറഞ്ഞു: അഹങ്കാരികളെ അന്ത്യനാളില്‍ മനുഷ്യരുടെ രൂപത്തിലും ഉറുമ്പുകളുടെ വലിപ്പത്തിലും അല്ലാഹു ഒരുമിച്ച് കൂട്ടുന്നതാണ്. എല്ലാ ഭാഗത്തുനിന്നും നിന്ദ്യത അവരെ മൂടിയിരിക്കും. …. (തി൪മിദി:37/2680)

عَنْ عَبْدِ اللَّهِ بْنِ مَسْعُودٍ، عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏:‏ لاَ يَدْخُلُ الْجَنَّةَ مَنْ كَانَ فِي قَلْبِهِ مِثْقَالُ ذَرَّةٍ مِنْ كِبْرٍ ‏‏.‏

അബ്ദുല്ലാഹിബ്നു മസ്ഊദ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ആരുടെയെങ്കിലും ഹൃദയത്തില്‍ അണു അളവ് അഹങ്കാരമുണ്ടെങ്കില്‍ അവന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല.’ (മുസ്‌ലിം:91)

عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ “‏ احْتَجَّتِ النَّارُ وَالْجَنَّةُ فَقَالَتْ هَذِهِ يَدْخُلُنِي الْجَبَّارُونَ وَالْمُتَكَبِّرُونَ ‏.‏ وَقَالَتْ هَذِهِ يَدْخُلُنِي الضُّعَفَاءُ وَالْمَسَاكِينُ فَقَالَ اللَّهُ عَزَّ وَجَلَّ لِهَذِهِ أَنْتِ عَذَابِي أُعَذِّبُ بِكِ مَنْ أَشَاءُ – وَرُبَّمَا قَالَ أُصِيبُ بِكِ مَنْ أَشَاءُ – وَقَالَ لِهَذِهِ أَنْتِ رَحْمَتِي أَرْحَمُ بِكِ مَنْ أَشَاءُ وَلِكُلِّ وَاحِدَةٍ مِنْكُمَا مِلْؤُهَا ‏”‏ ‏.‏

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നരകവും സ്വര്‍ഗവും തര്‍ക്കിച്ചു. അപ്പോള്‍ നരകം പറഞ്ഞു: എന്നില്‍ അഹങ്കാരികളും സ്വേച്ഛാധിപതികളും പ്രവേശിക്കും. അപ്പോള്‍ (സ്വര്‍ഗം) പറഞ്ഞു: എന്നില്‍ എല്ലാ ദുര്‍ബലരും സാധുക്കളും പ്രവേശിക്കും. അപ്പോള്‍ നരകത്തോട് അല്ലാഹു പറഞ്ഞു: നീ എന്റെ ശിക്ഷയാണ്, നിന്നെക്കൊണ്ട് ഞാന്‍ ഉദ്ദേശിക്കുന്നവരെ ശിക്ഷിക്കും. നിന്നെ കൊണ്ട് ഞാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് (തീ) ഏല്‍പ്പിക്കും. (സ്വര്‍ഗത്തോട്) അല്ലാഹു പറഞ്ഞു: നീ എന്റെ കാരുണ്യമാണ് നിന്നെക്കൊണ്ട് ഞാനുദ്ദേശിക്കുന്നവരോട് കരുണ കാണിക്കും. നിങ്ങള്‍ രണ്ടുപേര്‍ക്കും അവനിറയെ (ആളുകള്‍) ഉണ്ട്. (മുസ്ലിം:2846)

عَنْ حَارِثَةَ بْنِ وَهْبٍ الْخُزَاعِيِّ، عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏ : …… أَلاَ أُخْبِرُكُمْ بِأَهْلِ النَّارِ كُلُّ عُتُلٍّ جَوَّاظٍ مُسْتَكْبِرٍ ‏

ഹാരിഥത് ബ്നു വഹബ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ……….. ആരാണ് നരകവാസികള്‍ എന്ന് ഞാന്‍ നിങ്ങളോടു പറഞ്ഞുതരട്ടയോ? എല്ലാ അഹങ്കാരികളും ക്രൂരരും പരുഷസ്വഭാവികളുമാണ്. (ബുഖാരി:6071)

وَٱلَّذِينَ كَذَّبُوا۟ بِـَٔايَٰتِنَا وَٱسْتَكْبَرُوا۟ عَنْهَآ أُو۟لَٰٓئِكَ أَصْحَٰبُ ٱلنَّارِ ۖ هُمْ فِيهَا خَٰلِدُونَ

എന്നാല്‍ നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ചു തള്ളുകയും, അവയുടെ നേരെ അഹങ്കാരം നടിക്കുകയും ചെയ്യുന്നതാരോ അവരാണ് നരകാവകാശികള്‍. അവര്‍ അതില്‍ നിത്യവാസികളായിരിക്കും. (ഖു൪ആന്‍ :7/36)

قِيلَ ٱدْخُلُوٓا۟ أَبْوَٰبَ جَهَنَّمَ خَٰلِدِينَ فِيهَا ۖ فَبِئْسَ مَثْوَى ٱلْمُتَكَبِّرِينَ ‎

പറയപ്പെടും: നിങ്ങള്‍ നരകത്തിന്‍റെ വാതിലുകളിലൂടെ പ്രവേശിക്കുക. നിങ്ങളതില്‍ നിത്യവാസികളായിരിക്കും. എന്നാല്‍ അഹങ്കാരികളുടെ പാര്‍പ്പിടം എത്ര ചീത്ത! (ഖു൪ആന്‍:39/72)

فَٱدْخُلُوٓا۟ أَبْوَٰبَ جَهَنَّمَ خَٰلِدِينَ فِيهَا ۖ فَلَبِئْسَ مَثْوَى ٱلْمُتَكَبِّرِينَ ‎

അതിനാല്‍ നരകത്തിന്‍റെ കവാടങ്ങളിലൂടെ നിങ്ങള്‍ കടന്ന് കൊള്ളുക. (നിങ്ങള്‍) അതില്‍ നിത്യവാസികളായിരിക്കും. അപ്പോള്‍ അഹങ്കാരികളുടെ വാസസ്ഥലം മോശം തന്നെ! (ഖു൪ആന്‍:16/29)

ﻭَﻗَﺎﻝَ ﺭَﺑُّﻜُﻢُ ٱﺩْﻋُﻮﻧِﻰٓ ﺃَﺳْﺘَﺠِﺐْ ﻟَﻜُﻢْ ۚ ﺇِﻥَّ ٱﻟَّﺬِﻳﻦَ ﻳَﺴْﺘَﻜْﺒِﺮُﻭﻥَ ﻋَﻦْ ﻋِﺒَﺎﺩَﺗِﻰ ﺳَﻴَﺪْﺧُﻠُﻮﻥَ ﺟَﻬَﻨَّﻢَ ﺩَاﺧِﺮِﻳﻦَ

നിങ്ങളുടെ രക്ഷിതാവ് പറഞ്ഞിരിക്കുന്നു: നിങ്ങള്‍ എന്നോട് പ്രാര്‍ത്ഥിക്കൂ. ഞാന്‍ നിങ്ങള്‍ക്ക് ഉത്തരം നല്‍കാം. എന്നെ ആരാധിക്കാതെ അഹങ്കാരം നടിക്കുന്നവരാരോ തീര്‍ച്ചയായും അവര്‍ വഴിയെ നിന്ദ്യരായിക്കൊണ്ട് നരകത്തില്‍ പ്രവേശിക്കുന്നതാണ്‌. (ഖു൪ആന്‍ : 40/60)

عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ :‏ ثَلاَثَةٌ لاَ يُكَلِّمُهُمُ اللَّهُ يَوْمَ الْقِيَامَةِ وَلاَ يُزَكِّيهِمْ – قَالَ أَبُو مُعَاوِيَةَ وَلاَ يَنْظُرُ إِلَيْهِمْ – وَلَهُمْ عَذَابٌ أَلِيمٌ شَيْخٌ زَانٍ وَمَلِكٌ كَذَّابٌ وَعَائِلٌ مُسْتَكْبِرٌ ‏

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു:  അന്ത്യദിനത്തില്‍ മൂന്ന് വിഭാഗം ആളുകളോട്‌ അല്ലാഹു സംസാരിക്കുകയോ അവരെ ശുദ്ധിയാക്കുകയോ ശ്രദ്ധിക്കുകയോ ചെയ്യുകയില്ല. മാത്രമല്ല, വേദനാജനകമായ ശിക്ഷയും അവര്‍ക്കുണ്ട്‌. 1. വൃദ്ധനായ വ്യഭിചാരി 2. കള്ളം പറയുന്ന രാജാവ്‌ 3. അഹങ്കാരിയായ ദരിദ്രന്‍. (മുസ്ലിം:107)

അഹങ്കാരത്തിന് കാരണമാകുന്ന കാര്യങ്ങൾ

ആരും അഹങ്കാരിയായല്ല ജനിക്കുന്നത്, പ്രത്യുത ചില സാഹചര്യങ്ങളിലൂടെയാണ് ഒരാൾ അഹങ്കാരിയാകുന്നത്. അതിൽ പ്രധാനപ്പെട്ട ഒന്നാണ് സമ്പത്ത്’. സമ്പന്നതയാല്‍ അഹങ്കാരം നടിച്ച വ്യക്തിയായിരുന്നു ഖാറൂൻ. മൂസാ നബി عليه السلام യുടെ ജനതയില്‍ പെട്ടവനായിരുന്നു അവൻ. അവന്റെ സമ്പത്തിന്റെ ആധിക്യത്തെ കുറിച്ച് അല്ലാഹു പറയുന്നത് കാണുക:

إِنَّ قَٰرُونَ كَانَ مِن قَوْمِ مُوسَىٰ فَبَغَىٰ عَلَيْهِمْ ۖ وَءَاتَيْنَٰهُ مِنَ ٱلْكُنُوزِ مَآ إِنَّ مَفَاتِحَهُۥ لَتَنُوٓأُ بِٱلْعُصْبَةِ أُو۟لِى ٱلْقُوَّةِ إِذْ قَالَ لَهُۥ قَوْمُهُۥ لَا تَفْرَحْ ۖ إِنَّ ٱللَّهَ لَا يُحِبُّ ٱلْفَرِحِينَ

തീര്‍ച്ചയായും ഖാറൂന്‍ മൂസായുടെ ജനതയില്‍ പെട്ടവനായിരുന്നു. എന്നിട്ട് അവന്‍ അവരുടെ നേരെ അതിക്രമം കാണിച്ചു. തന്റെ (ഖജനാവിന്റെ) താക്കോലുകള്‍ ശക്തന്‍മാരായ ഒരു സംഘത്തിനുപോലും ഭാരമാകാന്‍ തക്കവണ്ണമുള്ള നിക്ഷേപങ്ങള്‍ നാം അവന് നല്‍കിയിരുന്നു. അവനോട് അവന്റെ ജനത ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധേയമത്രെ:) നീ പുളകം കൊള്ളേണ്ട. പുളകം കൊള്ളുന്നവരെ അല്ലാഹു തീര്‍ച്ചയായും ഇഷ്ടപ്പെടുകയില്ല.(ഖു൪ആന്‍:28/76)

സമ്പന്നതയാല്‍ അഹങ്കാരം നടിച്ച ഖാറൂനിന്റെ പര്യവസാനത്തെക്കുറിച്ച് അല്ലാഹു പറയുന്നു:

فَخَسَفْنَا بِهِۦ وَبِدَارِهِ ٱلْأَرْضَ فَمَا كَانَ لَهُۥ مِن فِئَةٍ يَنصُرُونَهُۥ مِن دُونِ ٱللَّهِ وَمَا كَانَ مِنَ ٱلْمُنتَصِرِينَ

അങ്ങനെ അവനെയും അവന്റെ ഭവനത്തേയും നാം ഭൂമിയില്‍ ആഴ്ത്തികളഞ്ഞു. അപ്പോള്‍ അല്ലാഹുവിന് പുറമെ തന്നെ സഹായിക്കുന്ന ഒരു കക്ഷിയും അവനുണ്ടായില്ല. അവന്‍ സ്വയം രക്ഷിക്കുന്നവരുടെ കൂട്ടത്തിലുമായില്ല. (ഖു൪ആന്‍:28/81)

അഹങ്കാരത്തിന് കാരണമാകുന്ന മറ്റൊന്നാണ് അധികാരം. അധികാരത്താൽ അഹങ്കാരം നടിച്ച വ്യക്തിയായിരുന്നു ഫിര്‍ഔൻ. മൂസാ നബി عليه السلام  അല്ലാഹുവിന്റെ കല്പന പ്രകാരം  ഫിര്‍ഔനിന്റെ അടുക്കലെത്തി ഇസ്ലാമിക പ്രബോധനം നടത്തിി. മൂസാ നബി عليه السلام യുടെ ദൗത്യത്തെയും പ്രബോധനത്തെയും നിഷേധിക്കുകയും, അദ്ദേഹത്തെ അനുസരിക്കാതിരിക്കുകയും ചെയ്തുവെന്നു മാത്രമല്ല, അദ്ദേഹത്തിനു എതിരായ പ്രവര്‍ത്തനങ്ങളും പ്രചാരണങ്ങളുമായി ഫിര്‍ഔന്‍ നിലകൊണ്ടു. മാത്രമല്ല, ജനമദ്ധ്യെ അവരുടെ റബ്ബും ഇലാഹും താന്‍ തന്നെയാണെന്നുവരെ പ്രഖ്യാപിക്കുകയും ചെയ്തു.

فَقَالَ أَنَا۠ رَبُّكُمُ ٱلْأَعْلَىٰ

ഞാന്‍ നിങ്ങളുടെ അത്യുന്നതനായ രക്ഷിതാവാകുന്നു എന്ന് അവന്‍ പറഞ്ഞു. (ഖു൪ആന്‍:79/24)

وَقَالَ فِرْعَوْنُ يَٰٓأَيُّهَا ٱلْمَلَأُ مَا عَلِمْتُ لَكُم مِّنْ إِلَٰهٍ غَيْرِى

ഫിര്‍ഔന്‍ പറഞ്ഞു: പ്രമുഖന്‍മാരെ, ഞാനല്ലാതെ യാതൊരു ദൈവവും നിങ്ങള്‍ക്കുള്ളതായി ഞാന്‍ അറിഞ്ഞിട്ടില്ല. (ഖുർആൻ:28/38)

وَنَادَىٰ فِرْعَوْنُ فِى قَوْمِهِۦ قَالَ يَٰقَوْمِ أَلَيْسَ لِى مُلْكُ مِصْرَ وَهَٰذِهِ ٱلْأَنْهَٰرُ تَجْرِى مِن تَحْتِىٓ ۖ أَفَلَا تُبْصِرُونَ

ഫിര്‍ഔന്‍ തന്‍റെ ജനങ്ങള്‍ക്കിടയില്‍ ഒരു വിളംബരം നടത്തി. അവന്‍ പറഞ്ഞു: എന്‍റെ ജനങ്ങളേ, ഈജിപ്തിന്‍റെ ആധിപത്യം എനിക്കല്ലേ? ഈ നദികള്‍ ഒഴുകുന്നതാകട്ടെ എന്‍റെ കീഴിലൂടെയാണ്‌. എന്നിരിക്കെ നിങ്ങള്‍ (കാര്യങ്ങള്‍) കണ്ടറിയുന്നില്ലേ? (ഖുർആൻ:43/51)

അധികാരത്തിന്റെ ലഹരിയില്‍ അഹങ്കരിക്കുകയും അക്രമം കാണിക്കുകയും ചെയ്യുന്ന മുഴുവന്‍ ആളുകള്‍ക്കും ഏത് കാലത്തേക്കും ഗുണപാഠമായി അല്ലാഹു ഫിര്‍ഔനിനെ നശിപ്പിച്ചു.

അഹങ്കാരത്തിന് കാരണമാകുന്ന മറ്റൊന്നാണ് പദവിയും സ്ഥാനമാനങ്ങളും. നൂഹ് നബി عليه السلام തന്റെ സമൂഹത്തിൽ പ്രബോധനം നടത്തിയപ്പോൾ സത്യം സ്വീകരിക്കാൻ പ്രമാണിവര്‍ഗ്ഗത്തിന് തടസ്സമായത് അവരുടെ പദവിയും സ്ഥാനമാനങ്ങളുമായിരുന്നു.

فَقَالَ ٱلْمَلَأُ ٱلَّذِينَ كَفَرُوا۟ مِن قَوْمِهِۦ مَا نَرَىٰكَ إِلَّا بَشَرًا مِّثْلَنَا وَمَا نَرَىٰكَ ٱتَّبَعَكَ إِلَّا ٱلَّذِينَ هُمْ أَرَاذِلُنَا بَادِىَ ٱلرَّأْىِ وَمَا نَرَىٰ لَكُمْ عَلَيْنَا مِن فَضْلِۭ بَلْ نَظُنُّكُمْ كَٰذِبِينَ

അപ്പോള്‍ അദ്ദേഹത്തിന്‍റെ ജനതയില്‍ നിന്ന് അവിശ്വസിച്ചവരായ പ്രമാണിമാര്‍ പറഞ്ഞു: ഞങ്ങളെപോലെയുള്ള മനുഷ്യനായിട്ട് മാത്രമേ നിന്നെ ഞങ്ങള്‍ കാണുന്നുള്ളൂ. ഞങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും നിസ്സാരന്‍മാരായിട്ടുള്ളവര്‍ പ്രഥമവീക്ഷണത്തില്‍ (ശരിയായി ചിന്തിക്കാതെ) നിന്നെ പിന്തുടര്‍ന്നതായിട്ട് മാത്രമാണ് ഞങ്ങള്‍ കാണുന്നത്‌. നിങ്ങള്‍ക്ക് ഞങ്ങളെക്കാള്‍ യാതൊരു ശ്രേഷ്ഠതയും ഞങ്ങള്‍ കാണുന്നുമില്ല. പ്രത്യുത, നിങ്ങള്‍ വ്യാജവാദികളാണെന്ന് ഞങ്ങള്‍ കരുതുന്നു. (ഖുർആൻ:11/27)

സമ്പത്തും അധികാരവും പദവിയും സ്ഥാനമാനങ്ങളുമൊക്കെയുള്ള എല്ലാവരും അഹങ്കാരികളാണെന്നല്ല പറയുന്നത്. മറിച്ച് ഇത്തരം സാഹചര്യങ്ങളാണ് പലരെയും അഹങ്കാരികളാക്കുന്നത് എന്നാണ് സൂചിപ്പിക്കുന്നത്.

അഹങ്കരിക്കാൻ അര്‍ഹതയുള്ളത് അല്ലാഹുവിന് മാത്രം

هُوَ ٱللَّهُ ٱلَّذِى لَآ إِلَٰهَ إِلَّا هُوَ ٱلْمَلِكُ ٱلْقُدُّوسُ ٱلسَّلَٰمُ ٱلْمُؤْمِنُ ٱلْمُهَيْمِنُ ٱلْعَزِيزُ ٱلْجَبَّارُ ٱلْمُتَكَبِّرُ ۚ سُبْحَٰنَ ٱللَّهِ عَمَّا يُشْرِكُونَ

താനല്ലാതെ യാതൊരു ആരാധ്യനുമില്ലാത്തവനായ അല്ലാഹുവാണവന്‍. രാജാധികാരമുള്ളവനും പരമപരിശുദ്ധനും സമാധാനം നല്‍കുന്നവനും അഭയം നല്‍കുന്നവനും മേല്‍നോട്ടം വഹിക്കുന്നവനും പ്രതാപിയും പരമാധികാരിയും മഹത്വമുള്ളവനും (ٱلْمُتَكَبِّرُ) ആകുന്നു അവന്‍. അവര്‍ പങ്കുചേര്‍ക്കുന്നതില്‍ നിന്നെല്ലാം അല്ലാഹു എത്രയോ പരിശുദ്ധന്‍! (ഖു൪ആന്‍:59/23)

عَنْ أَبِي هُرَيْرَةَ رَضِيَ اللَّهُ عَنْهُ قَالَ: قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: ” قَالَ اللَّهُ عَزَّ وَجَلَّ: الْكِبْرِيَاءُ رِدَائِي، وَالْعَظَمَةُ إِزَارِي، فَمَنْ نَازَعَنِي وَاحِدًا مِنْهُمَا، قَذَفْتُهُ فِي النَّارِ”.

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഉന്നതനും പ്രതാപവാനുമായ അല്ലാഹു പറഞ്ഞു: അഹംഭാവം എന്റെ ശിരോവസ്ത്രവും, മഹത്വം എന്റെ ഉടുവസ്ത്രവുമാകുന്നു. ഇവയിലേതെങ്കിലുമൊന്നിൽ ആരെങ്കിലും എന്നോട് മത്സരിച്ചാൽ ഞാനവനെ അഗ്നിയിലെറിയും. (അബൂദാവൂദ്:4090)

 

 

wwwkanzululoom.com

 

Leave a Reply

Your email address will not be published. Required fields are marked *