മനുഷ്യന് ഉപദ്രവമാകുന്ന പാമ്പ് പോലെയുള്ള ഭൂമിയിലെ വിഷജന്തുക്കളിൽ നിന്നും ഉപദ്രവകരമായ പ്രാണികളിൽ നിന്നും സുരക്ഷിതത്വം ആഗ്രഹിക്കുന്നവരാണ് നമ്മളെല്ലാവരും. അത്തരം ജീവികളിൽ നിന്നുമുള്ള ഉപദ്രവത്തിന്റെ ഫലമായി എത്രയെത്ര മനുഷ്യ ജീവനുകളാണ് പൊലിഞ്ഞു പോയിട്ടുള്ളത്. എന്തെല്ലാം സുരക്ഷാമാര്‍ഗങ്ങളാണ് അതിനായി നാം സ്വീകരിക്കേണ്ടത്?
ഒന്നാമതായി, അതിന് അനുയോജ്യമായ ഭൗതിക സാഹചര്യങ്ങൾ ഒരുക്കുകയാണ് വേണ്ടത്. അവയെ കൊല്ലാനോ ഓടിക്കാനോ ഉള്ള മരുന്നുകൾ ഉപയോഗിക്കുക, അവ അകത്തുകടക്കാൻ സാധ്യതയുള്ള ദ്വാരങ്ങളും വഴികളും അടയ്ക്കുക, അവയെ ആകർഷിക്കുന്ന കാര്യങ്ങൾ വീടിന്റെ പരിസരത്ത് നിന്ന് മാറ്റുക തുടങ്ങിയ ഭൗതികമായ മാര്‍ഗങ്ങൾ. അല്ലാഹുവിൽ പൂർണ്ണമായി ഭരമേൽപ്പിക്കുന്നതോടൊപ്പം തന്നെ ലക്ഷ്യപ്രാപ്തിക്കായി ഭൗതികമായ മാർഗ്ഗങ്ങൾ (الأسباب) സ്വീകരിക്കാനും അതിനായി പരിശ്രമിക്കാനും നാം പഠിപ്പിക്കപ്പെട്ടിട്ടുണ്ട്.
ഭൂമിയിലെ വിഷജന്തുക്കളിൽ നിന്ന് സംരക്ഷിക്കുന്ന കാര്യത്തിൽ, ചില ദിക്റുകൾ പ്രവാചകൻ ﷺ നമുക്ക് പഠിപ്പിച്ചു തന്നിട്ടുണ്ട്. അവയിൽ ഒന്ന് താഴെ പറയുന്നവയാണ്
أَعُوذُ بِكَلِمَاتِ اللَّهِ التَّامَّاتِ مِنْ شَرِّ مَا خَلَقَ
അല്ലാഹുവിന്‍റെ സമ്പൂര്‍ണ്ണമായ വചനങ്ങള്‍ കൊണ്ട് അവന്‍ സൃഷ്ടിച്ചവയുടെ തിന്മയില്‍ നിന്ന്‍ ഞാന്‍ അല്ലാഹുവോട് രക്ഷതേടുന്നു.
عَنْ خَوْلَةَ بِنْتَ حَكِيمٍ السُّلَمِيَّةَ، قَالَتْ : سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ : مَنْ نَزَلَ مَنْزِلاً ثُمَّ قَالَ {أَعُوذُ بِكَلِمَاتِ اللَّهِ التَّامَّاتِ مِنْ شَرِّ مَا خَلَقَ} لَمْ يَضُرُّهُ شَىْءٌ حَتَّى يَرْتَحِلَ مِنْ مَنْزِلِهِ ذَلِكَ.
ഖൗല ബിൻത് ഹകീം അസ്സുലമിയ്യ رضي الله عنها യിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ആരെങ്കിലും ഒരു സ്ഥലത്ത് ഇറങ്ങിയാല്‍ ഇപ്രകാരം പറഞ്ഞാൽ, അയാള്‍ അവിടെ നിന്ന് വീണ്ടും യാത്ര തിരിക്കുന്നതുവരെ അയാളെ യാതൊരു ഉപദ്രവവും ബാധിക്കുകയില്ല. (മുസ്ലിം:2708)
كَلِمَاتِ اللَّهِ التَّامَّاتِ (അല്ലാഹുവിന്റെ സമ്പൂര്‍ണ്ണമായ വചനങ്ങൾ) എന്നതിലെ التَّامَّاتِ (സമ്പൂര്‍ണ്ണമായ) എന്നാൽ, യാതൊരുവിധ കുറവുകളോ വൈകല്യങ്ങളോ ബാധിക്കാത്ത പരിപൂർണ്ണമായവ എന്നാണ് ഇതുകൊണ്ട് അർത്ഥമാക്കുന്നത്.
كَلِمَاتِ (വചനങ്ങൾ) എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ഉപകാരം നൽകുന്നതും രോഗശമനം നൽകുന്നതുമായ വചനങ്ങൾ എന്നാണ്. വിശുദ്ധ ഖുർആൻ എന്നും പറയപ്പെട്ടിട്ടുണ്ട്.
عَنْ أَبِي هُرَيْرَةَ، أَنَّهُ قَالَ جَاءَ رَجُلٌ إِلَى النَّبِيِّ صلى الله عليه وسلم فَقَالَ يَا رَسُولَ اللَّهِ مَا لَقِيتُ مِنْ عَقْرَبٍ لَدَغَتْنِي الْبَارِحَةَ قَالَ ” أَمَا لَوْ قُلْتَ حِينَ أَمْسَيْتَ {أَعُوذُ بِكَلِمَاتِ اللَّهِ التَّامَّاتِ مِنْ شَرِّ مَا خَلَقَ} لَمْ تَضُرُّكَ ” .
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ പറയുന്നു: ഒരാൾ നബി ﷺ യുടെ അടുക്കൽ വന്ന് ഇപ്രകാരം പറഞ്ഞു: അല്ലാഹുവിന്റെ റസൂലേ, ഇന്നലെ രാത്രി എന്നെ കടിച്ച ഒരു തേളിൽ നിന്ന് എനിക്ക് വലിയ പ്രയാസം നേരിട്ടു ( അതിന്റെ വേദന കൊണ്ട് ഞാൻ ഒരുപാട് കഷ്ടപ്പെട്ടു). അപ്പോൾ നബി ﷺ പറഞ്ഞു: വൈകുന്നേരം നീ ഇപ്രകാരം പറഞ്ഞിരുന്നെങ്കിൽ അത് നിന്നെ ഉപദ്രവിക്കുമായിരുന്നില്ല. (മുസ്ലിം:2709)
നബി ﷺ അറിയിച്ചുതന്ന കാര്യങ്ങളിൽ ഉറച്ച വിശ്വാസത്തോടെ ഒരാൾ അത് ചൊല്ലുകയാണെങ്കിൽ അയാൾക്ക് ഒരു ഉപദ്രവവും ബാധിക്കുകയില്ല.
قال القرطبي رحمه الله: خبرٌ صحيحٌ وقولٌ صادقٌ ، فإني منذ سمعته عملت به فلم يضرني شيء ، فتركته ليلة فلدغنتي عقرب
ഇമാം ഖുർത്വുബി رحمه الله പറഞ്ഞു: ഇതൊരു സ്വഹീഹായ റിപ്പോർട്ടും സത്യസന്ധമായ വാക്കുമാണ്. ഞാൻ ഇത് കേട്ടത് മുതൽ അതനുസരിച്ച് പ്രവർത്തിക്കാറുണ്ടായിരുന്നു; അതിനാൽ തന്നെ എനിക്ക് യാതൊരുവിധ ഉപദ്രവങ്ങളും നേരിട്ടിരുന്നില്ല. എന്നാൽ ഒരു രാത്രി ഞാൻ അത് ചൊല്ലാൻ വിട്ടുപോയി, അന്ന് എന്നെ ഒരു തേൾ കടിക്കുകയുണ്ടായി.
عَنِ ابْنِ عَبَّاسٍ ـ رضى الله عنهما ـ قَالَ كَانَ النَّبِيُّ صلى الله عليه وسلم يُعَوِّذُ الْحَسَنَ وَالْحُسَيْنَ وَيَقُولُ “ إِنَّ أَبَاكُمَا كَانَ يُعَوِّذُ بِهَا إِسْمَاعِيلَ وَإِسْحَاقَ، أَعُوذُ بِكَلِمَاتِ اللَّهِ التَّامَّةِ مِنْ كُلِّ شَيْطَانٍ وَهَامَّةٍ، وَمِنْ كُلِّ عَيْنٍ لاَمَّةٍ ”.
ഇബ്നു അബ്ബാസ് رَضِيَ اللَّهُ عَنْهُ പറയുന്നു: ഹസന്‍ رَضِيَ اللَّهُ عَنْهُ, ഹുസൈന്‍ رَضِيَ اللَّهُ عَنْهُ എന്നിവര്‍ക്ക് വേണ്ടി നബി ﷺ ഇപ്രകാരം ശരണം തേടിയിരുന്നു:
أَعُوذُ بِكَلِمَاتِ اللَّهِ التَّامَّةِ مِنْ كُلِّ شَيْطَانٍ وَهَامَّةٍ، وَمِنْ كُلِّ عَيْنٍ لاَمَّةٍ
എല്ലാ പിശാചില്‍ നിന്നും, എല്ലാ വിഷജന്തുക്കളില്‍ നിന്നും ദുഷ്ടക്കണ്ണുകളില്‍ നിന്നും അല്ലാഹുവിന്റെ പരിപൂര്‍ണ വചനങ്ങള്‍ മുഖേന ഞാന്‍ നിങ്ങള്‍ക്ക് ശരണം തേടുന്നു.
എന്നിട്ട് നബി ﷺ പറഞ്ഞു : നിങ്ങളുടെ പിതാവ് (ഇബ്രാഹിം നബി തന്റെ മക്കളായ) ഇസ്മാഈലിനും ഇസ്ഹാഖിനും عليهم السلام ഇപ്രകാരം ശരണം തേടിയിരുന്നു. (ബുഖാരി:3371)
هامة കൊണ്ട് വിഷമുള്ള ജീവികളെയാണ് ഉദ്ദേശിക്കുന്നത്.
قال النووي ـ رحمه الله تعالى: قال كثيرون أو الأكثرون : يجوز الاسترقاء للصحيح لما يخاف أن يغشاه من المكروهات والهوام ، ودليله أحاديث : ومنها حديث عائشة فى صحيح البخارى : {كان النبى صلى الله عليه وسلم اذا أوى إلى فراشه تفل فى كفه ، ويقرأ قل هو الله أحد والمعوذتين ، ثم يمسح بها وجهه وما بلغت يده من جسده} والله أعلم “
ഇമാം നവവി رحمه الله പറഞ്ഞു: പലരും അല്ലെങ്കിൽ ഭൂരിഭാഗം പണ്ഡിതന്മാരും അഭിപ്രായപ്പെട്ടത്: ഒരാൾക്ക് അസുഖങ്ങൾ ബാധിക്കുന്നതിന് മുൻപ് തന്നെ (ആരോഗ്യാവസ്ഥയിൽ), തനിക്ക് ബാധിച്ചേക്കാവുന്ന പ്രയാസങ്ങളിൽ നിന്നും വിഷജന്തുക്കളിൽ നിന്നും സംരക്ഷണം ലഭിക്കുന്നതിനായി മന്ത്രിക്കാവുന്നതാണ്. ഇതിനുള്ള തെളിവ് ആയിശാ رَضِيَ اللَّهُ عَنْهَا നിവേദനം ചെയ്ത ബുഖാരിയിലുള്ള ഹദീസാണ്:{നബി ﷺ തന്റെ വിരിപ്പിലേക്ക് (ഉറങ്ങാൻ) പോയാൽ തന്റെ ഉള്ളംകൈകളിൽ ഊതുകയും ‘ഖുൽ ഹുവല്ലാഹു അഹദ്’ (സൂറ:ഇഖ്ലാസ്), ‘മുഅവ്വിദതൈനി’ (സൂറ:ഫലഖ്, സൂറ: നാസ്) എന്നിവ ഓതുകയും ചെയ്യുമായിരുന്നു. ശേഷം തന്റെ മുഖത്തും ശരീരത്തിൽ കൈകൾ എത്തുന്നിടത്തോളവും ആ കൈകൾ കൊണ്ട് തടവുകയും ചെയ്യുമായിരുന്നു} അല്ലാഹുവാണ് ഏറ്റവും നന്നായി അറിയുന്നവൻ. [شرح مسلم” (14/170)]
നബി ﷺ യുടെ സുന്നത്തിനെ ജീവിതത്തിൽ നടപ്പിലാക്കുകയാണെങ്കിൽ, ഭൂമിയിലെ വിഷജന്തുക്കളിൽ നിന്ന് സംരക്ഷിക്കുന്ന കാര്യത്തിൽ പ്രയോജനമുണ്ട്.
عَنْ أَبِي هُرَيْرَةَ، عَنِ النَّبِيِّ صلى الله عليه وسلم قَالَ : إِذَا جَاءَ أَحَدُكُمْ فِرَاشَهُ فَلْيَنْفُضْهُ بِصَنِفَةِ ثَوْبِهِ ثَلاَثَ مَرَّاتٍ
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ‘നിങ്ങളിലൊരാള്‍ തന്റെ വിരിപ്പിലെത്തിക്കഴിഞ്ഞാല്‍ അത് മൂന്ന് പ്രാവശ്യം കുടയട്ടെ’. (ബുഖാരി:7393)
عَنْ أَبِي هُرَيْرَةَ، قَالَ قَالَ النَّبِيُّ صلى الله عليه وسلم :إِذَا أَوَى أَحَدُكُمْ إِلَى فِرَاشِهِ فَلْيَنْفُضْ فِرَاشَهُ بِدَاخِلَةِ إِزَارِهِ، فَإِنَّهُ لاَ يَدْرِي مَا خَلَفَهُ عَلَيْهِ
ആയിശാ رَضِيَ اللَّهُ عَنْهَا യിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ‘നിങ്ങളാരെങ്കിലും (ഉറങ്ങാനായി) തന്റെ വിരിപ്പിലേക്ക് ചെന്നാല്‍ വിരിപ്പിന്റെ ഉള്‍വശം പിടിച്ച് കുടയട്ടേ. കാരണം അവന്‍ (എഴുന്നേറ്റ ശേഷം) എന്താണതില്‍ വന്നുകൂടിയിരിക്കുന്നതെന്ന് അറിയില്ലല്ലോ’. (ബുഖാരി:6320)
www.kanzululoom.com