ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ‘ബുറേവി’ ചുഴലിക്കാറ്റ് കേരളത്തിലൂടെ കടന്ന് പോകുമെന്നും ഇതിന്റെ സ്വാധീനം മൂലം കേരളത്തിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ഭരണകൂടം അറിയിപ്പ് നല്‍കിയത് ഈ ആഴ്ചയിലെ പ്രധാന വാ൪ത്തയായിരുന്നു. ശാസ്ത്രീയമായ അറിവിന്റെയും നിഗമനങ്ങളുടെയും അടിസ്ഥാനത്തിൽ നൽകുന്ന അറിയിപ്പുകൾ ഗൌരവത്തോടെ കാണേണ്ടതാണ്. അതോടൊപ്പം ഒരു സത്യവിശ്വാസിയെ സംബന്ധിച്ചിടത്തോളം ഇത്തരം സാഹചര്യങ്ങളില്‍ ചില കാര്യങ്ങള്‍ അറിഞ്ഞിരിക്കുകയും ചിന്തിക്കുകയും ചെയ്യേണ്ടതുണ്ട്. അത്തരം ചില കാര്യങ്ങളെ കുറിച്ച് സൂചിപ്പിക്കുന്നു:
കാറ്റിന്റെ ഉടമസ്ഥന്‍ അല്ലാഹുവാണ്. അവനാണ് കാറ്റിനെ അയക്കുന്നവന്‍. കാറ്റ് അല്ലാഹുന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതാണെന്ന് വിശുദ്ധ ഖു൪ആന്‍ പറയുന്നത് കാണുക:
وَمِنْ ءَايَٰتِهِۦٓ أَن يُرْسِلَ ٱلرِّيَاحَ مُبَشِّرَٰتٍ وَلِيُذِيقَكُم مِّن رَّحْمَتِهِۦ وَلِتَجْرِىَ ٱلْفُلْكُ بِأَمْرِهِۦ وَلِتَبْتَغُوا۟ مِن فَضْلِهِۦ وَلَعَلَّكُمْ تَشْكُرُونَ
(മഴയെപ്പറ്റി) സന്തോഷ സൂചകമായിക്കൊണ്ടും, തന്റെ കാരുണ്യത്തില്‍ നിന്ന് നിങ്ങള്‍ക്ക് അനുഭവിപ്പിക്കാന്‍ വേണ്ടിയും, തന്റെ കല്‍പനപ്രകാരം കപ്പല്‍ സഞ്ചരിക്കുവാന്‍ വേണ്ടിയും, തന്റെ അനുഗ്രഹത്തില്‍ നിന്ന് നിങ്ങള്‍ ഉപജീവനം തേടുവാന്‍ വേണ്ടിയും, നിങ്ങള്‍ നന്ദികാണിക്കുവാന്‍ വേണ്ടിയും അവന്‍ കാറ്റുകളെ അയക്കുന്നത് അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ. (ഖു൪ആന്‍:30/46)
മനുഷ്യ൪ക്ക് അനുഗ്രഹമായും പരീക്ഷണമായും ശിക്ഷയായും കാറ്റുകളെ അല്ലാഹു അയച്ചിട്ടുണ്ട്.
عَنْ أَبِي هُرَيْرَةَ، قَالَ سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ ” الرِّيحُ مِنْ رَوْحِ اللَّهِ ” . تَأْتِي بِالرَّحْمَةِ وَتَأْتِي بِالْعَذَابِ فَإِذَا رَأَيْتُمُوهَا فَلاَ تَسُبُّوهَا وَسَلُوا اللَّهَ خَيْرَهَا وَاسْتَعِيذُوا بِاللَّهِ مِنْ شَرِّهَا ” .
അബൂഹുറൈറ(റ)വില്‍ നിന്ന് നിവേദനം: നബി ﷺ പറയുന്നത് ഞാന്‍ കേട്ടു:കാറ്റ് അല്ലാഹുവിന്റെ അനുഗ്രഹത്തിൽ പെട്ടതാണ്. അല്ലാഹുവിന്റെ അനുഗ്രഹം കാരുണ്യവുമായി വന്നെത്താം. ശിക്ഷയുമായും വന്നെത്താം. അതിനാൽ നിങ്ങൾ കാറ്റു കണ്ടാൽ അതിനെ ചീത്ത പറയരുത്. അല്ലാഹുവിനോട് അതിലെ നന്മ ചോദിക്കുകയും, അതിന്റെ തിന്മയിൽ നിന്ന് രക്ഷ ചോദിക്കുകയും ചെയ്യുക. (അബൂദാവൂദ്:5097 – സ്വഹീഹ് അല്‍ബാനി)
കാറ്റ് അല്ലാഹുവിന്റെ അനുഗ്രഹത്തിൽ പെട്ടതാണ്. അല്ലാഹുവിന്റെ അനുഗ്രഹം കാരുണ്യവുമായി വന്നെത്താം. മഴയുടെ മുമ്പായി സന്തോഷ വാര്‍ത്തയായി അല്ലാഹു കാറ്റുകളെ അയക്കാറുള്ള കാര്യം വിശുദ്ധ ഖുർആൻ പരാമർശിക്കുന്നത് കാണുക:
ﻭَﻫُﻮَ ٱﻟَّﺬِﻯ ﻳُﺮْﺳِﻞُ ٱﻟﺮِّﻳَٰﺢَ ﺑُﺸْﺮًۢا ﺑَﻴْﻦَ ﻳَﺪَﻯْ ﺭَﺣْﻤَﺘِﻪِۦ ۖ
അവനത്രെ തന്റെ അനുഗ്രഹത്തിന്ന് (മഴക്ക്) മുമ്പായി സന്തോഷവാര്‍ത്ത അറിയിച്ചുകൊണ്ട് കാറ്റുകളെ അയക്കുന്നവന്‍. (ഖു൪ആന്‍:7/57)
ٱﻟﻠَّﻪُ ٱﻟَّﺬِﻯ ﻳُﺮْﺳِﻞُ ٱﻟﺮِّﻳَٰﺢَ ﻓَﺘُﺜِﻴﺮُ ﺳَﺤَﺎﺑًﺎ ﻓَﻴَﺒْﺴُﻄُﻪُۥ ﻓِﻰ ٱﻟﺴَّﻤَﺎٓءِ ﻛَﻴْﻒَ ﻳَﺸَﺎٓءُ ﻭَﻳَﺠْﻌَﻠُﻪُۥ ﻛِﺴَﻔًﺎ ﻓَﺘَﺮَﻯ ٱﻟْﻮَﺩْﻕَ ﻳَﺨْﺮُﺝُ ﻣِﻦْ ﺧِﻠَٰﻠِﻪِۦ ۖ
അല്ലാഹുവാകുന്നു കാറ്റുകളെ അയക്കുന്നവന്‍. എന്നിട്ട് അവ (കാറ്റുകള്‍) മേഘത്തെ ഇളക്കിവിടുന്നു. എന്നിട്ട് അവന്‍ ഉദ്ദേശിക്കുന്ന പ്രകാരം അതിനെ ആകാശത്ത് പരത്തുന്നു. അതിനെ പല കഷ്ണങ്ങളാക്കുകയും ചെയ്യുന്നു. അപ്പോള്‍ അതിനിടയില്‍ നിന്ന് മഴ പുറത്ത് വരുന്നതായി നിനക്ക് കാണാം. (ഖു൪ആന്‍:30/48)
കാറ്റിന്റെ സഹായത്താല്‍ മനുഷ്യ൪ക്ക് അല്ലാഹു യാത്രാ സൌകര്യങ്ങള്‍ ഏ൪പ്പെടുത്തി. കാറ്റിന്റെ അനുകൂലാവസ്ഥ ആശ്രയിച്ചു മാത്രമായിരുന്നു മുന്‍കാലത്ത് കപ്പല്‍യാത്രകള്‍ ചെയ്തിരുന്നത്.
هُوَ ٱلَّذِى يُسَيِّرُكُمْ فِى ٱلْبَرِّ وَٱلْبَحْرِ ۖ حَتَّىٰٓ إِذَا كُنتُمْ فِى ٱلْفُلْكِ وَجَرَيْنَ بِهِم بِرِيحٍ طَيِّبَةٍ وَفَرِحُوا۟ بِهَا جَآءَتْهَا رِيحٌ عَاصِفٌ وَجَآءَهُمُ ٱلْمَوْجُ مِن كُلِّ مَكَانٍ وَظَنُّوٓا۟ أَنَّهُمْ أُحِيطَ بِهِمْ ۙ دَعَوُا۟ ٱللَّهَ مُخْلِصِينَ لَهُ ٱلدِّينَ لَئِنْ أَنجَيْتَنَا مِنْ هَٰذِهِۦ لَنَكُونَنَّ مِنَ ٱلشَّٰكِرِينَ
അല്ലാഹുവാകുന്നു കരയിലും കടലിലും നിങ്ങള്‍ക്ക് സഞ്ചാരസൌകര്യം നല്‍കുന്നത്. അങ്ങനെ നിങ്ങള്‍ കപ്പലുകളിലായിരിക്കുകയും, നല്ല ഒരു കാറ്റ് നിമിത്തം യാത്രക്കാരെയും കൊണ്ട് അവ സഞ്ചരിക്കുകയും, അവരതില്‍ സന്തുഷ്ടരായിരിക്കുകയും ചെയ്തപ്പോഴതാ ഒരു കൊടുങ്കാറ്റ് അവര്‍ക്ക് വന്നെത്തി. എല്ലായിടത്തുനിന്നും തിരമാലകള്‍ അവരുടെ നേര്‍ക്ക് വന്നു. തങ്ങള്‍ വലയം ചെയ്യപ്പെട്ടിരിക്കുന്നു എന്ന് അവര്‍ വിചാരിച്ചു. അപ്പോള്‍ കീഴ്‌വണക്കം അല്ലാഹുവിന്ന് നിഷ്കളങ്കമാക്കിക്കൊണ്ട് അവനോടവര്‍ പ്രാര്‍ത്ഥിച്ചു: ഞങ്ങളെ നീ ഇതില്‍ നിന്ന് രക്ഷപ്പെടുത്തുന്ന പക്ഷം തീര്‍ച്ചയായും ഞങ്ങള്‍ നന്ദിയുള്ളവരുടെ കൂട്ടത്തിലായിരിക്കും. (ഖു൪ആന്‍:10/22)
മഴമേഘങ്ങൾ സഞ്ചരിക്കുന്നതും, വലിയ കപ്പലുകൾക്ക് മുന്നോട്ടു ചലിക്കുന്നതും കാറ്റു മുഖേനയാണ്. ഉഷ്ണദിവസങ്ങളിൽ കാറ്റു വീശുന്നത് ആശ്വാസവും തണുപ്പും നൽകുന്നു. മറ്റനേകം അനുഗ്രഹങ്ങളും കാറ്റിലൂടെ ലഭിക്കുന്നു.
കാറ്റിനെ അല്ലാഹു അധീനപ്പെടുത്തി നല്‍കിയ പ്രവാചകനായിരുന്നു സുലൈമാന്‍ നബി(അ).
وَلِسُلَيْمَٰنَ ٱلرِّيحَ عَاصِفَةً تَجْرِى بِأَمْرِهِۦٓ إِلَى ٱلْأَرْضِ ٱلَّتِى بَٰرَكْنَا فِيهَا ۚ وَكُنَّا بِكُلِّ شَىْءٍ عَٰلِمِينَ
സുലൈമാന് ശക്തിയായി വീശുന്ന കാറ്റിനെയും (നാം കീഴ്പെടുത്തി കൊടുത്തു.) നാം അനുഗ്രഹം നല്‍കിയിട്ടുള്ള ഭൂപ്രദേശത്തേക്ക് അദ്ദേഹത്തിന്റെ കല്‍പനപ്രകാരം അത് (കാറ്റ്) സഞ്ചരിച്ച് കൊണ്ടിരുന്നു. എല്ലാകാര്യത്തെപറ്റിയും നാം അറിവുള്ളവനാകുന്നു. (ഖു൪ആന്‍:21/81)
ശക്തിയായി അടിച്ചുവീശുന്ന കാറ്റിനെ സുലൈമാന്‍ നബി(അ)യുടെ ഇഷ്ടമനുസരിച്ച് സഞ്ചരിക്കുന്ന വിധത്തില്‍ അല്ലാഹു കീഴ്പ്പെടുത്തിക്കൊടുത്തു. അങ്ങനെ കാറ്റിന്റെ സഹായത്തോടുകൂടി, മറ്റാര്‍ക്കും സാധിക്കാത്തത്ര വേഗത്തിലും സൗകര്യത്തിലും യാത്രചെയ്യുവാന്‍ സുലൈമാന്‍ നബി(അ)ക്ക് സാധിച്ചിരുന്നു.
فَسَخَّرْنَا لَهُ ٱلرِّيحَ تَجْرِى بِأَمْرِهِۦ رُخَآءً حَيْثُ أَصَابَ
അപ്പോള്‍ അദ്ദേഹത്തിന് കാറ്റിനെ നാം കീഴ്പെടുത്തികൊടുത്തു. അദ്ദേഹത്തിന്റെ കല്‍പന പ്രകാരം അദ്ദേഹം ലക്ഷ്യമാക്കിയേടത്തേക്ക് സൌമ്യമായ നിലയില്‍ അത് സഞ്ചരിക്കുന്നു. (ഖു൪ആന്‍:38/36)
وَلِسُلَيْمَٰنَ ٱلرِّيحَ غُدُوُّهَا شَهْرٌ وَرَوَاحُهَا شَهْرٌ ۖ
സുലൈമാന് കാറ്റിനെയും (നാം അധീനപ്പെടുത്തികൊടുത്തു.) അതിന്റെ പ്രഭാത സഞ്ചാരം ഒരു മാസത്തെ ദൂരവും അതിന്റെ സായാഹ്ന സഞ്ചാരം ഒരു മാസത്തെ ദൂരവുമാകുന്നു. (ഖു൪ആന്‍:34/12)
പരീക്ഷണമായിക്കൊണ്ടും കാറ്റിനെ അല്ലാഹു നിയോഗിക്കാറുണ്ട്. ഐഹിക ജീവിതം പരീക്ഷണഘട്ടമാണല്ലോ. അതിന്റെ ഭാഗമായിട്ടാണ് ഇവിടെ പ്രയാസങ്ങളും ദുരിതങ്ങളും സംഭവിക്കുന്നത്. അതില്‍ പെട്ടതാണ് കാ൪ഷിക വിളകളിലുള്ള പരീക്ഷണം. കൃഷിയുല്‍പന്നങ്ങള്‍, കായ്കനികള്‍ മുതലായവയില്‍ ഏര്‍പ്പെടുന്ന ഉല്‍പാദനക്കുറവ് അല്ലാഹുവിങ്കല്‍ നിന്നുള്ള പരീക്ഷണങ്ങളാകുന്നു.
ﻭَﻟَﻨَﺒْﻠُﻮَﻧَّﻜُﻢ ﺑِﺸَﻰْءٍ ﻣِّﻦَ ٱﻟْﺨَﻮْﻑِ ﻭَٱﻟْﺠُﻮﻉِ ﻭَﻧَﻘْﺺٍ ﻣِّﻦَ ٱﻷَْﻣْﻮَٰﻝِ ﻭَٱﻷَْﻧﻔُﺲِ ﻭَٱﻟﺜَّﻤَﺮَٰﺕِ ۗ ﻭَﺑَﺸِّﺮِ ٱﻟﺼَّٰﺒِﺮِﻳﻦَ
കുറച്ചൊക്കെ ഭയം, പട്ടിണി, ധനനഷ്ടം, ജീവ നഷ്ടം, വിഭവ നഷ്ടം എന്നിവ മുഖേന നിങ്ങളെ നാം പരീക്ഷിക്കുക തന്നെ ചെയ്യും. (അത്തരം സന്ദര്‍ഭങ്ങളില്‍) ക്ഷമിക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്ത അറിയിക്കുക.(ഖു൪ആന്‍:2/155)
അപ്രകാരം പരീക്ഷണത്തിന്റെ ഭാഗമായി കാ൪ഷിക വിളകളെ നശിപ്പിക്കുവാന്‍ അല്ലാഹു കാറ്റുകളെ അയക്കാറുണ്ട്.
وَلَئِنْ أَرْسَلْنَا رِيحًا فَرَأَوْهُ مُصْفَرًّا لَّظَلُّوا۟ مِنۢ بَعْدِهِۦ يَكْفُرُونَ
ഇനി നാം മറ്റൊരു കാറ്റ് അയച്ചിട്ട് അത് (കൃഷി) മഞ്ഞനിറം ബാധിച്ചതായി അവര്‍ കണ്ടാല്‍ അതിന് ശേഷവും അവര്‍ നന്ദികേട് കാണിക്കുന്നവരായി കൊണ്ടേയിരിക്കുന്നതാണ്. (ഖു൪ആന്‍:30/51)
മനുഷ്യരുടെ മേലുള്ള അല്ലാഹുവിന്റെ ശിക്ഷയായും കാറ്റുകളെ അല്ലാഹു അയച്ചിട്ടുണ്ട്. അല്ലാഹുവിനെ ധിക്കരിച്ച ആദ് സമുദായത്തെ അല്ലാഹു നശിപ്പിച്ചത് കാറ്റ് മുഖേനെയായിരുന്നു.
فَلَمَّا رَأَوْهُ عَارِضًا مُّسْتَقْبِلَ أَوْدِيَتِهِمْ قَالُوا۟ هَٰذَا عَارِضٌ مُّمْطِرُنَا ۚ بَلْ هُوَ مَا ٱسْتَعْجَلْتُم بِهِۦ ۖ رِيحٌ فِيهَا عَذَابٌ أَلِيمٌ – تُدَمِّرُ كُلَّ شَىْءٍۭ بِأَمْرِ رَبِّهَا فَأَصْبَحُوا۟ لَا يُرَىٰٓ إِلَّا مَسَٰكِنُهُمْ ۚ كَذَٰلِكَ نَجْزِى ٱلْقَوْمَ ٱلْمُجْرِمِينَ
അങ്ങനെ അതിനെ (ശിക്ഷയെ) തങ്ങളുടെ താഴ്‌വരകള്‍ക്ക് അഭിമുഖമായിക്കൊണ്ട് വെളിപ്പെട്ട ഒരു മേഘമായി അവര്‍ കണ്ടപ്പോള്‍ അവര്‍ പറഞ്ഞു: ഇതാ നമുക്ക് മഴ നല്‍കുന്ന ഒരു മേഘം! അല്ല, നിങ്ങള്‍ എന്തൊന്നിന് ധൃതികൂട്ടിയോ അതു തന്നെയാണിത്. അതെ വേദനയേറിയ ശിക്ഷ ഉള്‍കൊള്ളുന്ന ഒരു കാറ്റ്. അതിന്‍റെ രക്ഷിതാവിന്‍റെ കല്‍പന പ്രകാരം സകല വസ്തുക്കളെയും അത് നശിപ്പിച്ചുകളയുന്നു. അങ്ങനെ അവര്‍ താമസിച്ചിരുന്ന സ്ഥലങ്ങളല്ലാതെ മറ്റൊന്നും കാണപ്പെടാത്ത അവസ്ഥയില്‍ അവര്‍ ആയിത്തീര്‍ന്നു. അപ്രകാരമാണ് കുറ്റവാളികളായ ജനങ്ങള്‍ക്ക് നാം പ്രതിഫലം നല്‍കുന്നത്. (ഖു൪ആന്‍:46/24-25)
وَفِى عَادٍ إِذْ أَرْسَلْنَا عَلَيْهِمُ ٱلرِّيحَ ٱلْعَقِيمَ – مَا تَذَرُ مِن شَىْءٍ أَتَتْ عَلَيْهِ إِلَّا جَعَلَتْهُ كَٱلرَّمِيمِ
ആദ് ജനതയിലും (ദൃഷ്ടാന്തമുണ്ട്) വന്ധ്യമായ കാറ്റ് നാം അവരുടെ നേരെ അയച്ച സന്ദര്‍ഭം! ആ കാറ്റ് ഏതൊരു വസ്തുവിന്മേല്‍ ചെന്നെത്തിയോ, അതിനെ ദ്രവിച്ച തുരുമ്പു പോലെ ആക്കാതെ അത് വിടുമായിരുന്നില്ല. (ഖു൪ആന്‍:51/41-42)
وَأَمَّا عَادٌ فَأُهْلِكُوا۟ بِرِيحٍ صَرْصَرٍ عَاتِيَةٍ – سَخَّرَهَا عَلَيْهِمْ سَبْعَ لَيَالٍ وَثَمَٰنِيَةَ أَيَّامٍ حُسُومًا فَتَرَى ٱلْقَوْمَ فِيهَا صَرْعَىٰ كَأَنَّهُمْ أَعْجَازُ نَخْلٍ خَاوِيَةٍ
എന്നാല്‍ ആദ് സമുദായം, ആഞ്ഞു വീശുന്ന അത്യുഗ്രമായ കാറ്റ് കൊണ്ട് നശിപ്പിക്കപ്പെട്ടു. തുടര്‍ച്ചയായ ഏഴു രാത്രിയും എട്ടു പകലും അത് (കാറ്റ്) അവരുടെ നേര്‍ക്ക് അവന്‍ തിരിച്ചുവിട്ടു. അപ്പോള്‍ കടപുഴകി വീണ ഈന്തപ്പനത്തടികള്‍ പോലെ ആ കാറ്റില്‍ ജനങ്ങള്‍ വീണുകിടക്കുന്നതായി നിനക്ക് കാണാം. (ഖു൪ആന്‍:69/6-7)
വീടുകളും കെട്ടിടങ്ങളും തകരാനും, പൊടിക്കാറ്റിലൂടെ പ്രയാസങ്ങളുണ്ടാകാനും, മരങ്ങളും കൃഷിയിടങ്ങളും നശിക്കാനും ചിലപ്പോൾ കാറ്റ് കാരണമായേക്കാം. മഴമേഘങ്ങളെ ചിതറിച്ചു കളയുന്ന കാറ്റുകളുമുണ്ട്.
കാറ്റ് എന്നത് കേവലം കാലാവസ്ഥാ മാറ്റം മൂലമുണ്ടാകുന്ന ഒരു പ്രകൃതി പ്രതിഫാസമായിമാത്രം സത്യവിശ്വാസികള്‍ കാണരുത്. കാറ്റ് കാണുമ്പോള്‍ അല്ലെങ്കില്‍ കാറ്റിനെ പ്രതീക്ഷിക്കുമ്പോള്‍ സത്യവിശ്വാസികള്‍ നി൪ഭയനായി ഇരുന്നുകൂടാ. അല്ലാഹു ചോദിക്കുന്നത് കാണുക:
أَمْ أَمِنتُمْ أَن يُعِيدَكُمْ فِيهِ تَارَةً أُخْرَىٰ فَيُرْسِلَ عَلَيْكُمْ قَاصِفًا مِّنَ ٱلرِّيحِ فَيُغْرِقَكُم بِمَا كَفَرْتُمْ ۙ ثُمَّ لَا تَجِدُوا۟ لَكُمْ عَلَيْنَا بِهِۦ تَبِيعًا
അതല്ലെങ്കില്‍ മറ്റൊരു പ്രാവശ്യം അവന്‍ നിങ്ങളെ അവിടേക്ക് (കടലിലേക്ക്) തിരിച്ച് കൊണ്ട് പോകുകയും, എന്നിട്ട് നിങ്ങളുടെ നേര്‍ക്ക് അവന്‍ ഒരു തകര്‍പ്പന്‍ കാറ്റയച്ചിട്ട് നിങ്ങള്‍ നന്ദികേട് കാണിച്ചതിന് നിങ്ങളെ അവന്‍ മുക്കിക്കളയുകയും, അനന്തരം ആ കാര്യത്തില്‍ നിങ്ങള്‍ക്ക് വേണ്ടി നമുക്കെതിരില്‍ നടപടി എടുക്കാന്‍ യാതൊരാളെയും നിങ്ങള്‍ കണ്ടെത്താതിരിക്കുകയും ചെയ്യുന്നതിനെപറ്റി നിങ്ങള്‍ നിര്‍ഭയരായിരിക്കുകയാണോ? (ഖു൪ആന്‍: 17/69)
عَنْ أَنَسٍ، قَالَ: كَانَتِ الرِّيحُ الشَّدِيدَةُ إِذَا هَبَّتْ عُرِفَ ذَلِكَ فِي وَجْهِ النَّبِيِّ صلى الله عليه وسلم.
അനസ്(റ) നിവേദനം: ശക്തിയായി കാറ്റടിക്കുമ്പോള്‍ നബി ﷺ യുടെ മുഖത്ത് ഭയത്തിന്റെ ലക്ഷണങ്ങള്‍ കാണാറുണ്ടായിരുന്നു. (ബുഖാരി:1034)
عَنْ عَائِشَةَ ـ رضى الله عنها ـ زَوْجِ النَّبِيِّ صلى الله عليه وسلم قَالَتْ: وَكَانَ إِذَا رَأَى غَيْمًا أَوْ رِيحًا عُرِفَ فِي وَجْهِهِ. قَالَتْ يَا رَسُولَ اللَّهِ إِنَّ النَّاسَ إِذَا رَأَوُا الْغَيْمَ فَرِحُوا، رَجَاءَ أَنْ يَكُونَ فِيهِ الْمَطَرُ، وَأَرَاكَ إِذَا رَأَيْتَهُ عُرِفَ فِي وَجْهِكَ الْكَرَاهِيَةُ. فَقَالَ ” يَا عَائِشَةُ مَا يُؤْمِنِّي أَنْ يَكُونَ فِيهِ عَذَابٌ عُذِّبَ قَوْمٌ بِالرِّيحِ، وَقَدْ رَأَى قَوْمٌ الْعَذَابَ فَقَالُوا {هَذَا عَارِضٌ مُمْطِرُنَا}”
ആയിശാ (റ) പറഞ്ഞു: നബി ﷺ മേഘം കണ്ടാൽ അല്ലെങ്കിൽ കാറ്റ് കണ്ടാൽ അത് നബി ﷺ യുടെ മുഖത്ത് അറിയപ്പെടുമായിരുന്നു. അപ്പോൾ അവർ ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ.. ജനങ്ങൾ മേഘം കണ്ടാൽ സന്തോഷിക്കുന്നതായി ഞാൻ കാണാറുണ്ട്. അതിൽ മഴയുണ്ടാകുമെന്ന പ്രതീക്ഷയിൽ. എന്നാൽ നിങ്ങൾ അത് കണ്ടാൽ നിങ്ങളുടെ മുഖത്ത് ഒരു വെറുപ്പ് ഞാൻ കാണുന്നു. അപ്പോൾ നബി ﷺ പറഞ്ഞു: ആയിശാ അതിൽ ശിക്ഷയായിരിക്കാം. അതില്ലയെന്നതിന് എനിക്ക് നിർഭയത്വം നൽകുന്നത് എന്താണ്? ഒരു വിഭാഗം കാറ്റു കൊണ്ട് ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. ഒരു സമുദായം ശിക്ഷ കണ്ടു. അപ്പോൾ ഇത് നമുക്ക് മഴ നൽകുന്ന മേഘമാണ് എന്നവർ പറഞ്ഞു, എന്നാൽ വേദനയേറിയ ശിക്ഷയുൾക്കൊള്ളുന്ന ഒരു കാറ്റായിരുന്നു അത്. (ബുഖാരി:4828, 4829)
അതുകൊണ്ടുതന്നെ കാറ്റ് കണ്ടാൽ അതിനെ ആക്ഷേപിക്കുകയോ ചീത്ത പറയുകയോ ചെയ്യരുത്. കാരണം കാറ്റിനെ അയച്ചവൻ അല്ലാഹുവാണ്. കാറ്റിനെ ചീത്തപറയുന്നത് അതിനെ അയച്ചവനായ അല്ലാഹുവിനെ ചീത്ത പറയുന്നത് പോലെയാണ്.
عَنْ أَبِي هُرَيْرَةَ، قَالَ سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ ” الرِّيحُ مِنْ رَوْحِ اللَّهِ ” . تَأْتِي بِالرَّحْمَةِ وَتَأْتِي بِالْعَذَابِ فَإِذَا رَأَيْتُمُوهَا فَلاَ تَسُبُّوهَا وَسَلُوا اللَّهَ خَيْرَهَا وَاسْتَعِيذُوا بِاللَّهِ مِنْ شَرِّهَا ” .
അബൂഹുറൈറ(റ)വില്‍ നിന്ന് നിവേദനം: നബി ﷺ പറയുന്നത് ഞാന്‍ കേട്ടു: കാറ്റ് അല്ലാഹുവിന്റെ അനുഗ്രഹത്തിൽ പെട്ടതാണ്. അല്ലാഹുവിന്റെ അനുഗ്രഹം കാരുണ്യവുമായി വന്നെത്താം. ശിക്ഷയുമായും വന്നെത്താം. അതിനാൽ നിങ്ങൾ കാറ്റു കണ്ടാൽ അതിനെ ചീത്ത പറയരുത്. അല്ലാഹുവിനോട് അതിലെ നന്മ ചോദിക്കുകയും, അതിന്റെ തിന്മയിൽ നിന്ന് രക്ഷ ചോദിക്കുകയും ചെയ്യുക. (അബൂദാവൂദ്:5097 – സ്വഹീഹ് അല്‍ബാനി)
عَنْ أُبَىِّ بْنِ كَعْبٍ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم: لاَ تَسُبُّوا الرِّيحَ. فَإِذَا رَأَيْتُمْ مَا تَكْرَهُونَ فَقُولُوا اللَّهُمَّ إِنَّا نَسْأَلُكَ مِنْ خَيْرِ هَذِهِ الرِّيحِ وَخَيْرِ مَا فِيهَا وَخَيْرِ مَا أُمِرَتْ بِهِ وَنَعُوذُ بِكَ مِنْ شَرِّ هَذِهِ الرِّيحِ وَشَرِّ مَا فِيهَا وَشَرِّ مَا أُمِرَتْ بِهِ .
ഉബയ്യ് ബ്നു കഅ്ബ്(റ)വില്‍ നിന്ന് നിവേദനം: നിങ്ങള്‍ കാറ്റിനെ പഴിക്കരുത്. നിങ്ങള്‍ക്ക് ഇഷ്ടമില്ലാത്ത വല്ല കാര്യവും കണ്ടാല്‍ നിങ്ങള്‍ പറയുക: അല്ലാഹുവേ! ഈ കാറ്റിന്റെ ഗുണത്തില്‍ നിന്നും ഇതുള്‍ക്കൊള്ളുന്നതിന്റെ ഗുണത്തില്‍ നിന്നും അത് എന്തിനാണോ നിയോഗിക്കപ്പെട്ടിട്ടുള്ളത് അതിന്റെ ഗുണത്തില്‍ നിന്നും നിന്നോട് ഞങ്ങള്‍ ചോദിക്കുന്നു, അല്ലാഹുവേ അതിന്റെ തിന്മയില്‍ നിന്നും, അതില്‍ അടങ്ങിയിട്ടുള്ള തിന്മയില്‍ നിന്നും, അത് എന്തൊരു കാര്യത്തിനാണോ നിയോഗിക്കപ്പെട്ടിട്ടുള്ളത് അതിന്റെ തിന്മയില്‍ നിന്നും നിന്നോട് ശരണം തേടുന്നു. (തി൪മിദി: 2252)
ഇമാം ശാഫിഈ(റഹി) പറഞ്ഞു: കാറ്റിനെ ചീത്ത പറയുക എന്നത് ശരിയല്ല. കാരണം അല്ലാഹുവിന്റെ കൽപ്പനക്ക് കീഴൊതുങ്ങിയ അവന്റെ സൃഷ്ടിയും, അവന്റെ സൈന്യങ്ങളിൽ പെട്ട ഒരു സൈന്യവുമാണത്. അല്ലാഹു അവന്റെ ഉദ്ദേശമനുസരിച്ച് അതിനെ കാരുണ്യമോ ശിക്ഷയോ ആയി നിശ്ചയിക്കുന്നു.
عَنِ ابْنِ عَبَّاسٍ، أَنَّ رَجُلاً، لَعَنَ الرِّيحَ عَلَى عَهْدِ النَّبِيِّ صلى الله عليه وسلم فَقَالَ النَّبِيُّ صلى الله عليه وسلم : لاَ تَلْعَنْهَا فَإِنَّهَا مَأْمُورَةٌ وَإِنَّهُ مَنْ لَعَنَ شَيْئًا لَيْسَ لَهُ بِأَهْلٍ رَجَعَتِ اللَّعْنَةُ عَلَيْهِ .
ഇബ്നു അബ്ബാസില്‍ നിന്ന് നിവേദനം. നബി ﷺ യുടെ കാലത്ത് ഒരാള്‍ കാറ്റിനെ ശപിച്ചു. അപ്പോള്‍ നബി ﷺ പറഞ്ഞു: നിങ്ങള്‍ കാറ്റിനെ ശപിക്കരുത്. കാരണം അത് അല്ലാഹുവിന്റെ കല്‍പന അനുസരിക്കുക മാത്രമാണ് ചെയ്യുന്നത്. ഒരാള്‍ ശാപത്തിന് അര്‍ഹമല്ലാത്ത ഒന്നിനെ ശപിച്ചാല്‍ ആ ശാപം അവനിലേക്ക് തന്നെ മടങ്ങിവരുന്നതാണ്. (അബൂദാവൂദ് 4908, അത്തിര്‍മിദി 1978)
കാറ്റിനെ ചീത്ത പറയരുത് എന്ന് കൽപ്പിച്ചതിനൊപ്പം അതിലെ നന്മകൾ ചോദിക്കാനും, തിന്മകളിൽ നിന്ന് രക്ഷ തേടാനും നബി ﷺ കൽപ്പിച്ചിരിക്കുന്നു. “അതിനാൽ നിങ്ങൾ അല്ലാഹുവിനോട് അതിലെ നന്മ ചോദിക്കുകയും, അതിന്റെ തിന്മയിൽ നിന്ന് രക്ഷ ചോദിക്കുകയും ചെയ്യുക” എന്നാണ് അവിടുന്ന് പറഞ്ഞിട്ടുള്ളത്. കാറ്റ് വീശുന്ന സന്ദർഭത്തിലുള്ള പ്രാർത്ഥനകൾ നബി ﷺ പഠിപ്പിച്ചിട്ടുള്ളത് പ്രാർത്ഥിക്കുക.
عَنْ عَائِشَةَ، زَوْجِ النَّبِيِّ صلى الله عليه وسلم أَنَّهَا قَالَتْ كَانَ النَّبِيُّ صلى الله عليه وسلم إِذَا عَصَفَتِ الرِّيحُ قَالَ ” اللَّهُمَّ إِنِّي أَسْأَلُكَ خَيْرَهَا وَخَيْرَ مَا فِيهَا وَخَيْرَ مَا أُرْسِلَتْ بِهِ وَأَعُوذُ بِكَ مِنْ شَرِّهَا وَشَرِّ مَا فِيهَا وَشَرِّ مَا أُرْسِلَتْ بِهِ ” . قَالَتْ وَإِذَا تَخَيَّلَتِ السَّمَاءُ تَغَيَّرَ لَوْنُهُ وَخَرَجَ وَدَخَلَ وَأَقْبَلَ وَأَدْبَرَ فَإِذَا مَطَرَتْ سُرِّيَ عَنْهُ فَعَرَفْتُ ذَلِكَ فِي وَجْهِهِ . قَالَتْ عَائِشَةُ فَسَأَلْتُهُ فَقَالَ ” لَعَلَّهُ يَا عَائِشَةُ كَمَا قَالَ قَوْمُ عَادٍ { فَلَمَّا رَأَوْهُ عَارِضًا مُسْتَقْبِلَ أَوْدِيَتِهِمْ قَالُوا هَذَا عَارِضٌ مُمْطِرُنَا} ” .
ആയിശ (റ) പറയുന്നു: ശക്തിയായി കാറ്റടിച്ച് തുടങ്ങിയാല്‍ നബി ﷺ ഇപ്രകാരം പറഞ്ഞിരുന്നു: അല്ലാഹുവേ! ഇതിന്റെ ഗുണവും, ഇതുള്‍ക്കൊള്ളുന്നതിന്റെ ഗുണവും, ഇത് അയക്കപ്പെട്ടതിലുള്ള ഗുണവും ഞാന്‍ നിന്നോടു ചോദിക്കുന്നു. ഇതിന്റെ ദോഷത്തില്‍നിന്നും, ഇതുള്‍ക്കൊള്ളുന്നതിന്റെ ദോഷത്തില്‍നിന്നും, ഇതു അയക്കപ്പെട്ടതിലുള്ള ദോഷത്തില്‍നിന്നും ഞാന്‍ നിന്നോടു ശരണം തേടുന്നു. അങ്ങനെ, അന്തരീക്ഷത്തിനു ഭാവഭേദം വന്നാല്‍, നബി ﷺ ക്ക് (പരിഭ്രമം നിമിത്തം) നിറമാറ്റം വരുകയും, അവിടുന്നു അകത്തും, പുറത്തും, മുമ്പോട്ടും, പിമ്പോട്ടും വന്നും പോയും കൊണ്ടിരിക്കുകയും ചെയ്യും. മഴ പെയ്താല്‍ അവിടുത്തേക്ക് ആശ്വാസമാകും. ഇതിനെപ്പറ്റി ഞാന്‍ നബി ﷺ യോട് ചോദിച്ചപ്പോള്‍ അവിടുന്നു പറഞ്ഞു: ഇതാ നമുക്ക് മഴ നല്‍കുന്ന ഒരു കാര്‍മേഘം വെളിപ്പെടുന്നു’ (هَـٰذَا عَارِضٌ مُّمْطِرُنَا) എന്ന് ആദ് ജനത പറഞ്ഞതുപോലെ ആയേക്കുമോ അതെന്നു എനിക്കറിയുകയില്ലല്ലോ! (മുസ്ലിം:899)
മനുഷ്യന്റെ നിസ്സഹായതയും ലോക രക്ഷിതാവിന്റെ സര്‍വാധിപത്യവും ആണ് ഇത്തരം സാഹചര്യങ്ങള്‍ മനുഷ്യനെ ഓ൪മ്മപ്പെടുത്തുന്നത്. ആ അവസരത്തില്‍ തിന്‍മകളില്‍ നിന്നും പരിപൂ൪ണ്ണമായി വിട്ടുനിന്ന്, അല്ലാഹുവിലേക്ക് ഖേദിച്ച് മടങ്ങാന്‍ സത്യവിശ്വാസികള്‍ക്ക് കഴിയേണ്ടതുണ്ട്. അല്ലാഹുവിലേക്ക് ധാരാളമായി പാപമോചനം തേടുക.
ﻭَﻣَﺎ ﻛَﺎﻥَ ٱﻟﻠَّﻪُ ﻣُﻌَﺬِّﺑَﻬُﻢْ ﻭَﻫُﻢْ ﻳَﺴْﺘَﻐْﻔِﺮُﻭﻥَ
അവര്‍ പാപമോചനം തേണ്ടിക്കൊണ്ടിരിക്കുമ്പോള്‍ അല്ലാഹു അവരെ ശിക്ഷിക്കുന്നതല്ല.(ഖു൪ആന്‍: 8/33)
قال الإمام ابن باز رحمه الله: فالواجب عند الزلازل وغيرها من الآيات والكسوف والرياح الشديدة والفيضانات البدار بالتوبة إلى الله سبحانه، والضراعة إليه وسؤاله العافية والإكثار من ذكره واستغفاره
ശൈഖ് ഇബ്നു ബാസ്رحمه الله പറഞ്ഞു : ഭൂകമ്പം, ഗ്രഹണം, ശക്തമായ കാറ്റ്, പ്രളയങ്ങൾ പോലുള്ള ദൃഷ്ടാന്തങ്ങൾ സംഭവിക്കുമ്പോൾ നിർബന്ധമായും അല്ലാഹുവിനോട് വേഗത്തിൽ പശ്ചാത്തപിച്ചു മടങ്ങേണ്ടതുണ്ട്. അവനോട് താഴ്മ കാണിക്കുകയും സൗഖ്യത്തിനായി അവനോട് ചോദിക്കുകയും ദിക്റും ഇസ്തിഗ്ഫാറും വർധിപ്പിക്കുകയും വേണം. (മജ്മൂഉൽ ഫതാവാ:9/148)
അല്ലാഹു കാറ്റ് കൊണ്ട് സഹായിക്കുകയും ചെയ്തിട്ടുണ്ട്. മദീനക്കെതിരെ മുശ്രിക്കുകളെല്ലാം പടയിളകി വന്ന യുദ്ധമായിരുന്നു അഹ്സാബ് യുദ്ധം. ഇവിടെ ശത്രുക്കൾക്ക് നേരെ അല്ലാഹു ശക്തമായ കാറ്റിനെ അയച്ചു സഹായിച്ചു. അല്ലാഹു വിശ്വാസികൾക്ക് സഹായമായിക്കൊണ്ട് അയച്ചു കൊടുത്ത ഈ സൈന്യത്തെ സംബന്ധിച്ച് അല്ലാഹു അവരെ ഓർമ്മിപ്പിക്കുന്നത് കാണുക.
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ ٱذْكُرُوا۟ نِعْمَةَ ٱللَّهِ عَلَيْكُمْ إِذْ جَآءَتْكُمْ جُنُودٌ فَأَرْسَلْنَا عَلَيْهِمْ رِيحًا وَجُنُودًا لَّمْ تَرَوْهَا ۚ وَكَانَ ٱللَّهُ بِمَا تَعْمَلُونَ بَصِيرًا
സത്യവിശ്വാസികളേ, നിങ്ങളുടെ അടുത്ത് കുറെ സൈന്യങ്ങള്‍ വരികയും അപ്പോള്‍ അവരുടെ നേരെ ഒരു കാറ്റും നിങ്ങള്‍ കാണാത്ത സൈന്യങ്ങളെയും അയക്കുകയും ചെയ്ത സന്ദര്‍ഭത്തില്‍ അല്ലാഹു നിങ്ങള്‍ക്ക് ചെയ്തുതന്ന അനുഗ്രഹം നിങ്ങള്‍ ഓര്‍മിക്കുക. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നത് കണ്ടറിയുന്നവനാകുന്നു. (ഖു൪ആന്‍:33/9)
عَنِ ابْنِ عَبَّاسٍ، عَنِ النَّبِيِّ صلى الله عليه وسلم أَنَّهُ قَالَ : نُصِرْتُ بِالصَّبَا وَأُهْلِكَتْ عَادٌ بِالدَّبُورِ
ഇബ്‌നു അബ്ബാസ് (റ) വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: കിഴക്ക് നിന്നുള്ള കാറ്റ് എന്നെ സഹായിച്ചിട്ടുണ്ട്. പടിഞ്ഞാറ് നിന്നുള്ള കാറ്റിൽ ‘ആദ്’ സമുദായം നശിച്ചു. (മുസ്ലിം:900)
kanzululoom.com