മഴ അല്ലാഹുവിന്റെ അനുഗ്രഹം

ഭൂമിയിലെ ജലാശയങ്ങളില്‍ നിന്ന് ജലം സൂര്യന്റെ ചൂട് കൊണ്ട് നീരാവിയായി അന്തരീക്ഷത്തിലേക്ക് ഉയര്‍ന്ന്, നീരാവി ഘനീഭവിച്ച് മേഘങ്ങളായി, അനുകൂല സാഹചര്യങ്ങളില്‍ വീണ്ടും ഘനീഭവിച്ച് വെള്ളമായി ഭൂമിയിലേക്ക് പെയ്യുന്ന പ്രക്രിയയാണ് മഴയെന്ന് ശാസ്ത്രഗ്രന്ഥങ്ങള്‍ പറയുന്നു. നീരാവിയായി അന്തരീക്ഷത്തിലെത്തുന്ന ജലകണങ്ങള്‍ മേഘങ്ങളായി രൂപപ്പെടുന്നതും കാറ്റ് മേഘങ്ങളെ ചലിപ്പിക്കുന്നതും ശേഷം മഴയായി പെയ്തിറങ്ങുന്നതുമെല്ലാം ഖുര്‍ആന്‍ മനോഹരമായി വിവരിക്കുന്നുണ്ട്.

ﺃَﻟَﻢْ ﺗَﺮَ ﺃَﻥَّ ٱﻟﻠَّﻪَ ﻳُﺰْﺟِﻰ ﺳَﺤَﺎﺑًﺎ ﺛُﻢَّ ﻳُﺆَﻟِّﻒُ ﺑَﻴْﻨَﻪُۥ ﺛُﻢَّ ﻳَﺠْﻌَﻠُﻪُۥ ﺭُﻛَﺎﻣًﺎ ﻓَﺘَﺮَﻯ ٱﻟْﻮَﺩْﻕَ ﻳَﺨْﺮُﺝُ ﻣِﻦْ ﺧِﻠَٰﻠِﻪِۦ ﻭَﻳُﻨَﺰِّﻝُ ﻣِﻦَ ٱﻟﺴَّﻤَﺎٓءِ ﻣِﻦ ﺟِﺒَﺎﻝٍ ﻓِﻴﻬَﺎ ﻣِﻦۢ ﺑَﺮَﺩٍ ﻓَﻴُﺼِﻴﺐُ ﺑِﻪِۦ ﻣَﻦ ﻳَﺸَﺎٓءُ ﻭَﻳَﺼْﺮِﻓُﻪُۥ ﻋَﻦ ﻣَّﻦ ﻳَﺸَﺎٓءُ ۖ ﻳَﻜَﺎﺩُ ﺳَﻨَﺎ ﺑَﺮْﻗِﻪِۦ ﻳَﺬْﻫَﺐُ ﺑِﭑﻷَْﺑْﺼَٰﺮِ

അല്ലാഹു കാര്‍മേഘത്തെ തെളിച്ച് കൊണ്ട് വരികയും, എന്നിട്ട് അത് തമ്മില്‍ സംയോജിപ്പിക്കുകയും, എന്നിട്ടതിനെ അവന്‍ അട്ടിയാക്കുകയും ചെയ്യുന്നുവെന്ന് നീ കണ്ടില്ലേ? അപ്പോള്‍ അതിനിടയിലൂടെ മഴ പുറത്ത് വരുന്നതായി നിനക്ക് കാണാം. ആകാശത്ത് നിന്ന് -അവിടെ മലകള്‍ പോലുള്ള മേഘ കൂമ്പാരങ്ങളില്‍ നിന്ന് – അവന്‍ ആലിപ്പഴം ഇറക്കുകയും എന്നിട്ട് താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അത് അവന്‍ ബാധിപ്പിക്കുകയും താന്‍ ഉദ്ദേശിക്കുന്നവരില്‍ നിന്ന് അത് തിരിച്ചുവിടുകയും ചെയ്യുന്നു. അതിന്റെ മിന്നല്‍ വെളിച്ചം കാഴ്ചകള്‍ റാഞ്ചിക്കളയുമാറാകുന്നു.(ഖു൪ആന്‍:24/43)

മഴയുടെ അതിസൂക്ഷ്മ ശാസ്ത്ര നിയമങ്ങളെ ഈ സൂക്തത്തില്‍നിന്ന് വായിച്ചെടുക്കാം. എന്നാല്‍, അതിനുമപ്പുറം മേഘത്തെ ചലിപ്പിക്കുന്നത്, അതിന്റെ ചീന്തുകളെ കൂട്ടിയോജിപ്പിക്കുന്നത്, പിന്നീട് അതിനെ കനപ്പിക്കുന്നത്, അതില്‍നിന്ന് കുത്തിയൊലിക്കുന്ന വെള്ളം ഒഴുക്കുന്നത്, ആലിപ്പഴം വീഴ്ത്തുന്നത് എന്നിവയെല്ലാം ചെയ്യുന്നത് അല്ലാഹുവാണെന്ന്‌ ഓ൪മ്മിപ്പിക്കുന്നു.

ٱﻟﻠَّﻪُ ٱﻟَّﺬِﻯ ﻳُﺮْﺳِﻞُ ٱﻟﺮِّﻳَٰﺢَ ﻓَﺘُﺜِﻴﺮُ ﺳَﺤَﺎﺑًﺎ ﻓَﻴَﺒْﺴُﻄُﻪُۥ ﻓِﻰ ٱﻟﺴَّﻤَﺎٓءِ ﻛَﻴْﻒَ ﻳَﺸَﺎٓءُ ﻭَﻳَﺠْﻌَﻠُﻪُۥ ﻛِﺴَﻔًﺎ ﻓَﺘَﺮَﻯ ٱﻟْﻮَﺩْﻕَ ﻳَﺨْﺮُﺝُ ﻣِﻦْ ﺧِﻠَٰﻠِﻪِۦ ۖ

അല്ലാഹുവാകുന്നു കാറ്റുകളെ അയക്കുന്നവന്‍. എന്നിട്ട് അവ (കാറ്റുകള്‍) മേഘത്തെ ഇളക്കിവിടുന്നു. എന്നിട്ട് അവന്‍ ഉദ്ദേശിക്കുന്ന പ്രകാരം അതിനെ ആകാശത്ത് പരത്തുന്നു. അതിനെ പല കഷ്ണങ്ങളാക്കുകയും ചെയ്യുന്നു. അപ്പോള്‍ അതിനിടയില്‍ നിന്ന് മഴ പുറത്ത് വരുന്നതായി നിനക്ക് കാണാം.(ഖു൪ആന്‍:30/48)

ﻭَٱﻟﻠَّﻪُ ٱﻟَّﺬِﻯٓ ﺃَﺭْﺳَﻞَ ٱﻟﺮِّﻳَٰﺢَ ﻓَﺘُﺜِﻴﺮُ ﺳَﺤَﺎﺑًﺎ ﻓَﺴُﻘْﻨَٰﻪُ ﺇِﻟَﻰٰ ﺑَﻠَﺪٍ ﻣَّﻴِّﺖٍ ﻓَﺄَﺣْﻴَﻴْﻨَﺎ ﺑِﻪِ ٱﻷَْﺭْﺽَ ﺑَﻌْﺪَ ﻣَﻮْﺗِﻬَﺎ ۚ ﻛَﺬَٰﻟِﻚَ ٱﻟﻨُّﺸُﻮﺭُ

അല്ലാഹുവാണ് കാറ്റുകളെ അയച്ചവന്‍. അങ്ങനെ അവ മേഘത്തെ ഇളക്കിവിടുന്നു. എന്നിട്ട് ആ മേഘത്തെ നിര്‍ജ്ജീവമായ നാട്ടിലേക്ക് നാം തെളിച്ചുകൊണ്ട് പോകുകയും, അത് മുഖേന ഭൂമിയെ അതിന്റെ നിര്‍ജ്ജീവാവസ്ഥയ്ക്ക് ശേഷം നാം സജീവമാക്കുകയും ചെയ്യുന്നു. അതുപോലെ തന്നെയാകുന്നു ഉയര്‍ത്തെഴുന്നേല്‍പ്പ്‌.(ഖു൪ആന്‍:35/9)

ﻭَﻫُﻮَ ٱﻟَّﺬِﻯ ﻳُﺮْﺳِﻞُ ٱﻟﺮِّﻳَٰﺢَ ﺑُﺸْﺮًۢا ﺑَﻴْﻦَ ﻳَﺪَﻯْ ﺭَﺣْﻤَﺘِﻪِۦ ۖ ﺣَﺘَّﻰٰٓ ﺇِﺫَآ ﺃَﻗَﻠَّﺖْ ﺳَﺤَﺎﺑًﺎ ﺛِﻘَﺎﻻً ﺳُﻘْﻨَٰﻪُ ﻟِﺒَﻠَﺪٍ ﻣَّﻴِّﺖٍ ﻓَﺄَﻧﺰَﻟْﻨَﺎ ﺑِﻪِ ٱﻟْﻤَﺎٓءَ ﻓَﺄَﺧْﺮَﺟْﻨَﺎ ﺑِﻪِۦ ﻣِﻦ ﻛُﻞِّ ٱﻟﺜَّﻤَﺮَٰﺕِ ۚ ﻛَﺬَٰﻟِﻚَ ﻧُﺨْﺮِﺝُ ٱﻟْﻤَﻮْﺗَﻰٰ ﻟَﻌَﻠَّﻜُﻢْ ﺗَﺬَﻛَّﺮُﻭﻥَ

അവനത്രെ തന്റെ അനുഗ്രഹത്തിന്ന് (മഴയ്ക്കു) മുമ്പായി സന്തോഷവാര്‍ത്ത അറിയിച്ചുകൊണ്ട് കാറ്റുകളെ അയക്കുന്നവന്‍. അങ്ങനെ അവ (കാറ്റുകള്‍) ഭാരിച്ച മേഘത്തെ വഹിച്ചുകഴിഞ്ഞാല്‍ നിര്‍ജ്ജീവമായ വല്ല നാട്ടിലേക്കും നാം അതിനെ നയിച്ചുകൊണ്ട് പോകുകയും, എന്നിട്ടവിടെ വെള്ളം ചൊരിയുകയും, അത് മൂലം എല്ലാതരം കായ് കനികളും നാം പുറത്ത് കൊണ്ടുവരികയും ചെയ്യുന്നു. അത് പോലെ നാം മരണപ്പെട്ടവരെ പുറത്ത് കൊണ്ട് വരുന്നതാണ്‌. നിങ്ങള്‍ ശ്രദ്ധിച്ചു മനസ്സിലാക്കുന്നവരായേക്കാം.(ഖു൪ആന്‍:7/57)

ഭൌമോപരിതലത്തില്‍ നിന്ന് ജലം നീരാവിയായി അന്തരീക്ഷത്തിലേക്ക് ഉയരുന്നു, മേഘങ്ങൾ രൂപം കൊള്ളുന്നു, മഴയായി പെയ്തിറങ്ങുന്നു എന്നിങ്ങനെ മൂന്ന് ഘട്ടങ്ങള്‍ മഴയുമായി ബന്ധപ്പെട്ട് സംഭവിക്കുന്നു.ഈ പ്രവ൪ത്തനങ്ങളൊക്കെ കേവലം യാദൃശ്ചികമോ പ്രകൃതിയുടെ വെറുമൊരു പ്രവ൪ത്തനമോ അല്ലെന്നും മനുഷ്യര്‍ക്കതില്‍ പങ്കില്ലെന്നും സ൪വ്വശക്തനായ അല്ലാഹുവാണ് ഇക്കാര്യങ്ങളെല്ലാം നിയന്ത്രിക്കുന്നതെന്നും സംവിധാനിക്കുന്നതെന്നുമാണ് ഇസ്ലാം പറയുന്നത്. ചുരുക്കത്തില്‍ അല്ലാഹുവാണ് മഴ പെയ്യിപ്പിക്കുന്നതെന്ന വസ്തുത ആമുഖമായി നാം മനസ്സിലാക്കേണ്ടതാണ്.

അല്ലാഹുവിന്റെ മഹത്തായ അനുഗ്രഹങ്ങളില്‍ പെട്ട ഒന്നാണ് അവന്‍ നമുക്ക് മഴ വ൪ഷിപ്പിച്ച് തരുന്നു എന്നുള്ളത്.മഴയെ അല്ലാഹുവിന്റെ കാരുണ്യമായിട്ടാണ് വിശുദ്ധ ഖു൪ആന്‍ പരിചയപ്പെടുത്തുന്നത്.

وَهُوَ ٱلَّذِىٓ أَرْسَلَ ٱلرِّيَٰحَ بُشْرَۢا بَيْنَ يَدَىْ رَحْمَتِهِۦ ۚ وَأَنزَلْنَا مِنَ ٱلسَّمَآءِ مَآءً طَهُورًا ‎﴿٤٨﴾‏ لِّنُحْـِۧىَ بِهِۦ بَلْدَةً مَّيْتًا وَنُسْقِيَهُۥ مِمَّا خَلَقْنَآ أَنْعَٰمًا وَأَنَاسِىَّ كَثِيرًا ‎﴿٤٩﴾‏ وَلَقَدْ صَرَّفْنَٰهُ بَيْنَهُمْ لِيَذَّكَّرُوا۟ فَأَبَىٰٓ أَكْثَرُ ٱلنَّاسِ إِلَّا كُفُورًا ‎﴿٥٠﴾

തന്റെ കാരുണ്യത്തിന്റെ (മഴയുടെ) മുമ്പായി സന്തോഷ സൂചകമായി കാറ്റുകളെ അയച്ചതും അവനത്രെ. ആകാശത്ത് നിന്ന് ശുദ്ധമായ ജലം നാം ഇറക്കുകയും ചെയ്തിരിക്കുന്നു.നിര്‍ജ്ജീവമായ നാടിന് അത് മുഖേന നാം ജീവന്‍ നല്‍കുവാനും, നാം സൃഷ്ടിച്ചിട്ടുള്ള ധാരാളം കന്നുകാലികള്‍ക്കും മനുഷ്യര്‍ക്കും അത് കുടിപ്പിക്കുവാനും വേണ്ടി.അവര്‍ ആലോചിച്ചു മനസ്സിലാക്കേണ്ടതിനായി അത് (മഴവെള്ളം) അവര്‍ക്കിടയില്‍ നാം വിതരണം ചെയ്തിരിക്കുന്നു. എന്നാല്‍ മനുഷ്യരില്‍ അധികപേര്‍ക്കും നന്ദികേട് കാണിക്കുവാനല്ലാതെ മനസ്സു വന്നില്ല.(ഖു൪ആന്‍:25/48-50)

ﻭَﻫُﻮَ ٱﻟَّﺬِﻯ ﻳُﻨَﺰِّﻝُ ٱﻟْﻐَﻴْﺚَ ﻣِﻦۢ ﺑَﻌْﺪِ ﻣَﺎ ﻗَﻨَﻄُﻮا۟ ﻭَﻳَﻨﺸُﺮُ ﺭَﺣْﻤَﺘَﻪُۥ ۚ ﻭَﻫُﻮَ ٱﻟْﻮَﻟِﻰُّ ٱﻟْﺤَﻤِﻴﺪُ

അവന്‍ (അല്ലാഹു) തന്നെയാകുന്നു, മനുഷ്യര്‍ നിരാശപ്പെട്ട് കഴിഞ്ഞതിന് ശേഷം മഴ വര്‍ഷിപ്പിക്കുകയും, തന്റെ കാരുണ്യം വ്യാപിപ്പിക്കുകയും ചെയ്യുന്നവന്‍. അവന്‍ തന്നെയാകുന്നു സ്തുത്യര്‍ഹനായ രക്ഷാധികാരി.(ഖു൪ആന്‍:42/28)

 ﻭَﻫُﻮَ ٱﻟَّﺬِﻯ ﻳُﺮْﺳِﻞُ ٱﻟﺮِّﻳَٰﺢَ ﺑُﺸْﺮًۢا ﺑَﻴْﻦَ ﻳَﺪَﻯْ ﺭَﺣْﻤَﺘِﻪِ ۖ

അവനത്രെ തന്റെ കാരുണ്യത്തിന് (മഴയ്ക്ക്) മുമ്പായി സന്തോഷവാര്‍ത്ത അറിയിച്ചുകൊണ്ട് കാറ്റുകളെ അയക്കുന്നവന്‍………….(ഖു൪ആന്‍:7/57)

അല്ലാഹുവിന്റെ കാരുണ്യമായി ലഭിക്കുന്ന മഴവെള്ളത്തെ അനുഗൃഹീതമായ വെള്ളം എന്നാണ് വിശുദ്ധ ഖു൪ആന്‍ വിശേഷിപ്പിച്ചിട്ടുള്ളത്.

ﻭَﻧَﺰَّﻟْﻨَﺎ ﻣِﻦَ ٱﻟﺴَّﻤَﺎٓءِ ﻣَﺎٓءً ﻣُّﺒَٰﺮَﻛًﺎ ﻓَﺄَﻧۢﺒَﺘْﻨَﺎ ﺑِﻪِۦ ﺟَﻨَّٰﺖٍ ﻭَﺣَﺐَّ ٱﻟْﺤَﺼِﻴﺪِ

ആകാശത്തുനിന്ന് നാം അനുഗൃഹീതമായ വെള്ളം വര്‍ഷിക്കുകയും, എന്നിട്ട് അതു മൂലം പല തരം തോട്ടങ്ങളും കൊയ്തെടുക്കുന്ന ധാന്യങ്ങളും നാം മുളപ്പിക്കുകയും ചെയ്തു.(ഖു൪ആന്‍:50/9)

മാത്രമല്ല, മഴവെള്ളം ശുദ്ധ ജലമാണെന്നും അല്ലാഹു പറയുന്നു.

ﻭَﺃَﻧﺰَﻟْﻨَﺎ ﻣِﻦَ ٱﻟﺴَّﻤَﺎٓءِ ﻣَﺎٓءً ﻃَﻬُﻮﺭً

…..ആകാശത്ത് നിന്ന് ശുദ്ധമായ ജലം നാം ഇറക്കുകയും ചെയ്തിരിക്കുന്നു.(ഖു൪ആന്‍:25/48)

ആകാശത്തുനിന്നും ലഭിക്കുന്ന മഴയെ അല്ലാഹുവിന്റെ ദൃഷ്ടാന്തമായിട്ടും വിശുദ്ധ ഖു൪ആന്‍ പരിചയപ്പെടുത്തുന്നു.

ﻭَﻣِﻦْ ءَاﻳَٰﺘِﻪِۦ ﻳُﺮِﻳﻜُﻢُ ٱﻟْﺒَﺮْﻕَ ﺧَﻮْﻓًﺎ ﻭَﻃَﻤَﻌًﺎ ﻭَﻳُﻨَﺰِّﻝُ ﻣِﻦَ ٱﻟﺴَّﻤَﺎٓءِ ﻣَﺎٓءً ﻓَﻴُﺤْﻰِۦ ﺑِﻪِ ٱﻷَْﺭْﺽَ ﺑَﻌْﺪَ ﻣَﻮْﺗِﻬَﺎٓ ۚ ﺇِﻥَّ ﻓِﻰ ﺫَٰﻟِﻚَ ﻻَءَﻳَٰﺖٍ ﻟِّﻘَﻮْﻡٍ ﻳَﻌْﻘِﻠُﻮﻥَ

ഭയവും ആശയും ഉളവാക്കിക്കൊണ്ട് നിങ്ങള്‍ക്ക് മിന്നല്‍ കാണിച്ചുതരുന്നതും ആകാശത്ത് നിന്ന് വെള്ളം ചൊരിയുകയും അത് മൂലം ഭൂമിക്ക് അതിന്റെ നിര്‍ജ്ജീവാവസ്ഥയ്ക്ക് ശേഷം ജീവന്‍ നല്‍കുകയും ചെയ്യുന്നതും അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ. തീര്‍ച്ചയായും അതില്‍ ചിന്തിച്ച് മനസ്സിലാക്കുന്ന ജനങ്ങള്‍ക്ക് ദൃഷ്ടാന്തങ്ങളുണ്ട്‌.(ഖു൪ആന്‍:30/26)

ജലത്തില്‍ നിന്നാണ് സൃഷ്ടിപ്പിന്റെ തുടക്കമെന്ന് വിശുദ്ധ ഖു൪ആന്‍ പറയുന്നു.

ﺃَﻭَﻟَﻢْ ﻳَﺮَ ٱﻟَّﺬِﻳﻦَ ﻛَﻔَﺮُﻭٓا۟ ﺃَﻥَّ ٱﻟﺴَّﻤَٰﻮَٰﺕِ ﻭَٱﻷَْﺭْﺽَ ﻛَﺎﻧَﺘَﺎ ﺭَﺗْﻘًﺎ ﻓَﻔَﺘَﻘْﻨَٰﻬُﻤَﺎ ۖ ﻭَﺟَﻌَﻠْﻨَﺎ ﻣِﻦَ ٱﻟْﻤَﺎٓءِ ﻛُﻞَّ ﺷَﻰْءٍ ﺣَﻰٍّ ۖ ﺃَﻓَﻼَ ﻳُﺆْﻣِﻨُﻮﻥَ

ആകാശങ്ങളും ഭൂമിയും ഒട്ടിച്ചേര്‍ന്നതായിരുന്നു വെന്നും, എന്നിട്ട് നാം അവയെ വേര്‍പെടുത്തുകയാണുണ്ടായതെന്നും സത്യനിഷേധികള്‍ കണ്ടില്ലേ? വെള്ളത്തില്‍ നിന്ന് എല്ലാ ജീവവസ്തുക്കളും നാം ഉണ്ടാക്കുകയും ചെയ്തു. എന്നിട്ടും അവര്‍ വിശ്വസിക്കുന്നില്ലേ?(ഖു൪ആന്‍:21/30)

ﻭَٱﻟﻠَّﻪُ ﺧَﻠَﻖَ ﻛُﻞَّ ﺩَآﺑَّﺔٍ ﻣِّﻦ ﻣَّﺎٓءٍ

എല്ലാ ജന്തുക്കളെയും അല്ലാഹു വെള്ളത്തില്‍ നിന്ന് സൃഷ്ടിച്ചിരിക്കുന്നു. ……….(ഖു൪ആന്‍:24/45)

എല്ലാ ജീവ വസ്തുക്കളുടെയും സൃഷ്ടിപ്പിന്റെ ഉല്‍ഭവം വെള്ളത്തില്‍ നിന്നാണെന്ന് ഈ ആയത്തില്‍ നിന്ന് മനസ്സിലാകുന്നു.മറ്റൊരു വചനത്തില്‍ ‘മനുഷ്യനെ’ പ്രത്യേകമായി പരാമര്‍ശിച്ചുകൊണ്ടും അല്ലാഹു ഈ വസ്തുതയിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നുണ്ട്.

ﻭَﻫُﻮَ ٱﻟَّﺬِﻯ ﺧَﻠَﻖَ ﻣِﻦَ ٱﻟْﻤَﺎٓءِ ﺑَﺸَﺮًا ﻓَﺠَﻌَﻠَﻪُۥ ﻧَﺴَﺒًﺎ ﻭَﺻِﻬْﺮًا ۗ ﻭَﻛَﺎﻥَ ﺭَﺑُّﻚَ ﻗَﺪِﻳﺮًا

അവന്‍ തന്നെയാണ് വെള്ളത്തില്‍ നിന്ന് മനുഷ്യനെ സൃഷ്ടിക്കുകയും, അവനെ രക്തബന്ധമുള്ളവനും വിവാഹബന്ധമുള്ളവനും ആക്കുകയും ചെയ്തിരിക്കുന്നത്‌. നിന്റെ രക്ഷിതാവ് കഴിവുള്ളവനാകുന്നു.(ഖു൪ആന്‍:25/54)

ഭൂമിയിലെ മൗലിക ജീവദ് ഘടകമാണ് വെള്ളം. ജീവജാലങ്ങളുടെയും സസ്യങ്ങളുടെയും നിലനില്‍പ്പിനുള്ള അവശ്യഘടകമാണ് ജലം. ജലത്തിന്റെ സാന്നിധ്യമുള്ളത് കൊണ്ടാണ് ഭൂമിയില്‍ ജീവജാലങ്ങള്‍ നിലനില്‍ക്കുന്നത്. വെള്ളമില്ലെങ്കില്‍ ഒരു ജീവജാലത്തിനും നിലനില്‍പ്പില്ല. ഇതില്ലാത്തത് കൊണ്ട് മറ്റ് ഗ്രഹങ്ങളില്‍ ജീവന്റെ തുടിപ്പുകളില്ല.അതുകൊണ്ടാണ് ജീവന്റെ കണിക കണ്ടെത്തുന്നതിന് ഇതര ഗ്രഹങ്ങളില്‍ ജലാംശം ഉണ്ടോ എന്ന് ശാസ്ത്രം അനേഷിക്കുന്നത്.

സൃഷ്ടാവായ അല്ലാഹു അവന്റെ മഹത്തായ അനുഗ്രഹമായ മഴ ഭൂമിയിലേക്ക്‌ ചൊരിഞ്ഞത് കൊണ്ടാണ് ഇവിടെ സമൃദ്ധമായി ജലമുണ്ടായത്. അത് കൊണ്ടാണ് മനുഷ്യന് കുടിവെള്ളം ലഭിക്കുന്നത്.

 هُوَ ٱلَّذِىٓ أَنزَلَ مِنَ ٱلسَّمَآءِ مَآءً ۖ لَّكُم مِّنْهُ شَرَابٌ وَمِنْهُ شَجَرٌ فِيهِ تُسِيمُونَ ‎﴿١٠﴾‏ يُنۢبِتُ لَكُم بِهِ ٱلزَّرْعَ وَٱلزَّيْتُونَ وَٱلنَّخِيلَ وَٱلْأَعْنَٰبَ وَمِن كُلِّ ٱلثَّمَرَٰتِ ۗ إِنَّ فِى ذَٰلِكَ لَـَٔايَةً لِّقَوْمٍ يَتَفَكَّرُونَ ‎﴿١١﴾

അവനാണ് ആകാശത്ത് നിന്ന് വെള്ളം ചൊരിഞ്ഞുതന്നത്‌. അതില്‍ നിന്നാണ് നിങ്ങളുടെ കുടിനീര്‌. അതില്‍ നിന്നുതന്നെയാണ് നിങ്ങള്‍ (കാലികളെ) മേക്കുവാനുള്ള ചെടികളുമുണ്ടാകുന്നത്‌. അത് (വെള്ളം) മൂലം ധാന്യവിളകളും, ഒലീവും, ഈന്തപ്പനയും, മുന്തിരികളും നിങ്ങള്‍ക്ക് മുളപ്പിച്ച് തരുന്നു. എല്ലാതരം ഫലവര്‍ഗങ്ങളും (അവന്‍ ഉല്‍പാദിപ്പിച്ച് തരുന്നു). ചിന്തിക്കുന്ന ആളുകള്‍ക്ക് തീര്‍ച്ചയായും അതില്‍ ദൃഷ്ടാന്തമുണ്ട്‌.(ഖു൪ആന്‍:16/10-11)

ﻭَﺃَﺭْﺳَﻠْﻨَﺎ ٱﻟﺮِّﻳَٰﺢَ ﻟَﻮَٰﻗِﺢَ ﻓَﺄَﻧﺰَﻟْﻨَﺎ ﻣِﻦَ ٱﻟﺴَّﻤَﺎٓءِ ﻣَﺎٓءً ﻓَﺄَﺳْﻘَﻴْﻨَٰﻜُﻤُﻮﻩُ ﻭَﻣَﺎٓ ﺃَﻧﺘُﻢْ ﻟَﻪُۥ ﺑِﺨَٰﺰِﻧِﻴﻦَ

മേഘങ്ങളുല്‍പ്പാദിപ്പിക്കുന്ന കാറ്റുകളെ നാം അയക്കുകയും, എന്നിട്ട് ആകാശത്ത് നിന്ന് വെള്ളം ചൊരിഞ്ഞുതരികയും, എന്നിട്ട് നിങ്ങള്‍ക്ക് അത് കുടിക്കുമാറാക്കുകയും ചെയ്തു. നിങ്ങള്‍ക്കത് സംഭരിച്ച് വെക്കാന്‍ കഴിയുമായിരുന്നില്ല.(ഖു൪ആന്‍:15/22)

ﻭَﺟَﻌَﻠْﻨَﺎ ﻓِﻴﻬَﺎ ﺭَﻭَٰﺳِﻰَ ﺷَٰﻤِﺨَٰﺖٍ ﻭَﺃَﺳْﻘَﻴْﻨَٰﻜُﻢ ﻣَّﺎٓءً ﻓُﺮَاﺗًﺎ

അതില്‍ (ഭൂമിയില്‍) ഉന്നതങ്ങളായി ഉറച്ചുനില്‍ക്കുന്ന പര്‍വ്വതങ്ങളെ നാം വെക്കുകയും ചെയ്തിരിക്കുന്നു. നിങ്ങള്‍ക്ക് നാം കുടിക്കാന്‍ ശുദ്ധമായ തെളിനീ൪ തരികയും ചെയ്തിരിക്കുന്നു.(ഖു൪ആന്‍:77 /27)

കുടിവെള്ളത്തിന് പുറമേ മനുഷ്യന്റെ ഭക്ഷണവും മഴ മൂലമാണ് ലഭിക്കുന്നത്.

فَلْيَنظُرِ ٱلْإِنسَٰنُ إِلَىٰ طَعَامِهِۦٓ ‎﴿٢٤﴾‏ أَنَّا صَبَبْنَا ٱلْمَآءَ صَبًّا ‎﴿٢٥﴾‏ ثُمَّ شَقَقْنَا ٱلْأَرْضَ شَقًّا ‎﴿٢٦﴾‏ فَأَنۢبَتْنَا فِيهَا حَبًّا ‎﴿٢٧﴾‏ وَعِنَبًا وَقَضْبًا ‎﴿٢٨﴾‏ وَزَيْتُونًا وَنَخْلًا ‎﴿٢٩﴾‏ وَحَدَآئِقَ غُلْبًا ‎﴿٣٠﴾‏ وَفَٰكِهَةً وَأَبًّا ‎﴿٣١﴾‏ مَّتَٰعًا لَّكُمْ وَلِأَنْعَٰمِكُمْ ‎﴿٣٢﴾

എന്നാല്‍ മനുഷ്യന്‍ തന്റെ ഭക്ഷണത്തെപ്പറ്റി ഒന്നു ചിന്തിച്ച് നോക്കട്ടെ.നാം ശക്തിയായി മഴ വെള്ളം ചൊരിഞ്ഞുകൊടുത്തു.പിന്നീട് നാം ഭൂമിയെ ഒരു തരത്തില്‍ പിളര്‍ത്തി. എന്നിട്ട് അതില്‍ നാം ധാന്യം മുളപ്പിച്ചു.മുന്തിരിയും പച്ചക്കറികളും ഒലീവും ഈന്തപ്പനയും ഇടതൂര്‍ന്നു നില്‍ക്കുന്ന തോട്ടങ്ങളും. പഴവര്‍ഗവും പുല്ലും. നിങ്ങള്‍ക്കും നിങ്ങളുടെ കന്നുകാലികള്‍ക്കും ഉപയോഗത്തിനായിട്ട്‌. (ഖു൪ആന്‍:80/24-32)

എന്നാല്‍ മനുഷ്യന്‍ തന്റെ ഭക്ഷണത്തെപ്പറ്റി ഒന്നു ചിന്തിച്ചുനോക്കട്ടെ. അല്ലാഹു ധാരാളമായി മഴയെ ഭൂമിയില്‍ പെയ്യിക്കുന്നു. ചെടികള്‍ മുളക്കുന്നതിനു വേണ്ടി ഭൂമിയെ അവൻ പിളര്‍ത്തി. പിന്നീട് അതില്‍ നിന്നും ധാന്യങ്ങൾ മുളപ്പിച്ചു. കൊതിപ്പിക്കുന്ന ഭക്ഷണങ്ങളില്‍ നിന്നും ആസ്വാദ്യകരമായ വിഭവങ്ങളില്‍ നിന്നും വ്യത്യസ്ത ഇനങ്ങള്‍. മുന്തിരിയും പച്ചക്കറികളും ഒലീവും ഈത്തപ്പനയുമുൾപ്പടെ. ഇടതൂര്‍ന്ന് നില്‍ക്കുന്ന ധാരാളം മരങ്ങളുള്ള തോട്ടങ്ങള്‍. മനുഷ്യന് രസിക്കാവുന്ന പഴവര്‍ഗങ്ങൾ. (തഫ്സീറുസ്സഅ്ദി)

وَأَنزَلْنَا مِنَ ٱلْمُعْصِرَٰتِ مَآءً ثَجَّاجًا ‎﴿١٤﴾‏ لِّنُخْرِجَ بِهِۦ حَبًّا وَنَبَاتًا ‎﴿١٥﴾‏ وَجَنَّٰتٍ أَلْفَافًا ‎﴿١٦﴾‏

കാര്‍മേഘങ്ങളില്‍ നിന്ന് കുത്തി ഒഴുകുന്ന വെള്ളം നാം ഇറക്കുകയും ചെയ്തു. അത് മുഖേന ധാന്യവും സസ്യവും നാം പുറത്തു കൊണ്ടു വരാന്‍ വേണ്ടി. ഇടതൂര്‍ന്ന തോട്ടങ്ങളും. (ഖു൪ആന്‍:78/14-16)

{അതുമൂലം ധാന്യം നാം പുറത്തുകൊണ്ടുവരാന്‍ വേണ്ടി} ഗോതമ്പ്, ബാര്‍ളി, ചോളം, നെല്ല് തുടങ്ങി മനുഷ്യന്‍ ഭക്ഷിക്കുന്നവയും {സസ്യവും} നാല്‍ക്കാലികള്‍ക്ക് ഭക്ഷണമായ മറ്റു ചെടികളും ഇതില്‍ ഉള്‍പ്പെടുന്നു. {ഇടതൂര്‍ന്ന തോട്ടങ്ങളും} രുചികരമായ എല്ലാവിധ പഴങ്ങളുമുള്ള ഇടതിങ്ങിയ തോട്ടങ്ങള്‍. (തഫ്സീറുസ്സഅ്ദി)

وَأَنزَلْنَا مِنَ ٱلسَّمَآءِ مَآءَۢ بِقَدَرٍ فَأَسْكَنَّٰهُ فِى ٱلْأَرْضِ ۖ وَإِنَّا عَلَىٰ ذَهَابِۭ بِهِۦ لَقَٰدِرُونَ ‎﴿١٨﴾‏ فَأَنشَأْنَا لَكُم بِهِۦ جَنَّٰتٍ مِّن نَّخِيلٍ وَأَعْنَٰبٍ لَّكُمْ فِيهَا فَوَٰكِهُ كَثِيرَةٌ وَمِنْهَا تَأْكُلُونَ ‎﴿١٩﴾

ആകാശത്തു നിന്ന് നാം ഒരു നിശ്ചിത അളവില്‍ വെള്ളം ചൊരിയുകയും, എന്നിട്ട് നാം അതിനെ ഭൂമിയില്‍ തങ്ങിനില്‍ക്കുന്നതാക്കുകയും ചെയ്തിരിക്കുന്നു. അത് വറ്റിച്ചു കളയാന്‍ തീര്‍ച്ചയായും നാം ശക്തനാകുന്നു.അങ്ങനെ അത് (വെള്ളം) കൊണ്ട് നാം നിങ്ങള്‍ക്ക് ഈന്തപ്പനകളുടെയും, മുന്തിരിവള്ളികളുടെയും തോട്ടങ്ങള്‍ വളര്‍ത്തിത്തന്നു. . അവയില്‍ നിങ്ങള്‍ക്ക് ധാരാളം പഴങ്ങളുണ്ട്‌. അവയില്‍ നിന്ന് നിങ്ങള്‍ തിന്നു കൊണ്ടിരിക്കുകയും ചെയ്യുന്നു.(ഖു൪ആന്‍:23/18-19)

ٱﻟﻠَّﻪُ ٱﻟَّﺬِﻯ ﺧَﻠَﻖَ ٱﻟﺴَّﻤَٰﻮَٰﺕِ ﻭَٱﻷَْﺭْﺽَ ﻭَﺃَﻧﺰَﻝَ ﻣِﻦَ ٱﻟﺴَّﻤَﺎٓءِ ﻣَﺎٓءً ﻓَﺄَﺧْﺮَﺝَ ﺑِﻪِۦ ﻣِﻦَ ٱﻟﺜَّﻤَﺮَٰﺕِ ﺭِﺯْﻗًﺎ ﻟَّﻜُﻢْ ۖ ﻭَﺳَﺨَّﺮَ ﻟَﻜُﻢُ ٱﻟْﻔُﻠْﻚَ ﻟِﺘَﺠْﺮِﻯَ ﻓِﻰ ٱﻟْﺒَﺤْﺮِ ﺑِﺄَﻣْﺮِﻩِۦ ۖ ﻭَﺳَﺨَّﺮَ ﻟَﻜُﻢُ ٱﻷَْﻧْﻬَٰﺮَ

അല്ലാഹുവത്രെ ആകാശങ്ങളും ഭൂമിയും സൃഷ്ടിക്കുകയും, ആകാശത്ത് നിന്ന് മഴ ചൊരിയുകയും എന്നിട്ട് അതുമൂലം നിങ്ങളുടെ ഉപജീവനത്തിനായി കായ്കനികള്‍ ഉല്‍പാദിപ്പിക്കുകയും ചെയ്തത്‌. അവന്റെ കല്‍പന(നിയമ) പ്രകാരം കടലിലൂടെ, സഞ്ചരിക്കുന്നതിനായി അവന്‍ നിങ്ങള്‍ക്ക് കപ്പലുകള്‍ വിധേയമാക്കിത്തരികയും ചെയ്തിരിക്കുന്നു. നദികളെയും അവന്‍ നിങ്ങള്‍ക്ക് വിധേയമാക്കിത്തന്നിരിക്കുന്നു.(ഖു൪ആന്‍:14/32)

ആകാശത്തു നിന്നു മഴവെള്ളം ഇറക്കി അതുവഴി ഉല്‍പാദന യോഗ്യമല്ലാതെ നിര്‍ജ്ജീവമായിക്കിടക്കുന്ന ഭൂമിയെ അല്ലാഹു ജീവിപ്പിക്കുന്നു. ഭൂമിയിലേക്ക് മഴ ലഭിക്കുമ്പോള്‍ അത് ധാന്യങ്ങള്‍ ഉല്പാദിപ്പിക്കുന്നു. അങ്ങിനെ മനുഷ്യന്റെ ശാരീരികവും ഭൗതികവുമായ നിലനില്‍പ്പിനും അഭിവൃദ്ധിക്കും അനിവാര്യമായ അന്നപാനാദി കാര്യങ്ങള്‍ അവന്‍ മനുഷ്യനു ഒരുക്കികൊടുക്കുന്നു. ചുരുക്കത്തില്‍ മനുഷ്യന്റെ ഭക്ഷണം മഴയുമായി ബന്ധപ്പെട്ട് കിടക്കുന്നെന്ന് സാരം.

ആകാശത്ത് നിന്നുള്ള മഴ മുഖേനെ മനുഷ്യനെ അല്ലാഹു ശുദ്ധീകരിക്കുന്നു.

ﺇِﺫْ ﻳُﻐَﺸِّﻴﻜُﻢُ ٱﻟﻨُّﻌَﺎﺱَ ﺃَﻣَﻨَﺔً ﻣِّﻨْﻪُ ﻭَﻳُﻨَﺰِّﻝُ ﻋَﻠَﻴْﻜُﻢ ﻣِّﻦَ ٱﻟﺴَّﻤَﺎٓءِ ﻣَﺎٓءً ﻟِّﻴُﻄَﻬِّﺮَﻛُﻢ ﺑِﻪِۦ ﻭَﻳُﺬْﻫِﺐَ ﻋَﻨﻜُﻢْ ﺭِﺟْﺰَ ٱﻟﺸَّﻴْﻄَٰﻦِ ﻭَﻟِﻴَﺮْﺑِﻂَ ﻋَﻠَﻰٰ ﻗُﻠُﻮﺑِﻜُﻢْ ﻭَﻳُﺜَﺒِّﺖَ ﺑِﻪِ ٱﻷَْﻗْﺪَاﻡَ

അല്ലാഹു തന്റെ പക്കല്‍ നിന്നുള്ള മനഃശാന്തിയുമായി നിങ്ങളെ നിദ്രാമയക്കം കൊണ്ട് ആവരണം ചെയ്തിരുന്ന സന്ദര്‍ഭം (ഓര്‍ക്കുക.) നിങ്ങളെ ശുദ്ധീകരിക്കുന്നതിനും, നിങ്ങളില്‍ നിന്ന് പിശാചിന്റെ ദുര്‍ബോധനം നീക്കികളയുന്നതിനും, നിങ്ങളുടെ മനസ്സുകള്‍ക്ക് കെട്ടുറപ്പ് നല്‍കുന്നതിനും, പാദങ്ങള്‍ ഉറപ്പിച്ചു നിര്‍ത്തുന്നതിനും വേണ്ടി അവന്‍ നിങ്ങളുടെ മേല്‍ ആകാശത്തു നിന്ന് വെള്ളം ചൊരിഞ്ഞു തന്നിരുന്ന സന്ദര്‍ഭവും (ഓര്‍ക്കുക).(ഖു൪ആന്‍:8/11)

ആകാശത്ത് നിന്ന് അല്ലാഹു മഴ വ൪ഷിപ്പിക്കുന്നത് കൊണ്ടാണ് ഭൂമിയില്‍ സസ്യലതാദികള്‍ മുളക്കുന്നത്.

ﻭَﺃَﻧﺰَﻟْﻨَﺎ ﻣِﻦَ ٱﻟﺴَّﻤَﺎٓءِ ﻣَﺎٓءً ﻓَﺄَﻧۢﺒَﺘْﻨَﺎ ﻓِﻴﻬَﺎ ﻣِﻦ ﻛُﻞِّ ﺯَﻭْﺝٍ ﻛَﺮِﻳﻢٍ

….ആകാശത്ത് നിന്ന് നാം വെള്ളം ചൊരിയുകയും, എന്നിട്ട് വിശിഷ്ടമായ എല്ലാ (സസ്യ) ജോടികളെയും നാം അതില്‍ മുളപ്പിക്കുകയും ചെയ്തു.(ഖു൪ആന്‍:31/10)

ٱﻟَّﺬِﻯ ﺟَﻌَﻞَ ﻟَﻜُﻢُ ٱﻷَْﺭْﺽَ ﻣَﻬْﺪًا ﻭَﺳَﻠَﻚَ ﻟَﻜُﻢْ ﻓِﻴﻬَﺎ ﺳُﺒُﻼً ﻭَﺃَﻧﺰَﻝَ ﻣِﻦَ ٱﻟﺴَّﻤَﺎٓءِ ﻣَﺎٓءً ﻓَﺄَﺧْﺮَﺟْﻨَﺎ ﺑِﻪِۦٓ ﺃَﺯْﻭَٰﺟًﺎ ﻣِّﻦ ﻧَّﺒَﺎﺕٍ ﺷَﺘَّﻰٰ

നിങ്ങള്‍ക്ക് വേണ്ടി ഭൂമിയെ തൊട്ടിലാക്കുകയും, നിങ്ങള്‍ക്ക് അതില്‍ വഴികള്‍ ഏര്‍പ്പെടുത്തിത്തരികയും, ആകാശത്ത് നിന്ന് വെള്ളം ഇറക്കിത്തരികയും ചെയ്തവനത്രെ അവന്‍. അങ്ങനെ അത് (വെള്ളം) മൂലം വ്യത്യസ്ത തരത്തിലുള്ള സസ്യങ്ങളുടെ ജോടികള്‍ നാം (അല്ലാഹു) ഉല്‍പാദിപ്പിക്കുകയും ചെയ്തിരിക്കുന്നു.(ഖു൪ആന്‍:20/53)

ﺃَﻟَﻢْ ﺗَﺮَ ﺃَﻥَّ ٱﻟﻠَّﻪَ ﺃَﻧﺰَﻝَ ﻣِﻦَ ٱﻟﺴَّﻤَﺎٓءِ ﻣَﺎٓءً ﻓَﺄَﺧْﺮَﺟْﻨَﺎ ﺑِﻪِۦ ﺛَﻤَﺮَٰﺕٍ ﻣُّﺨْﺘَﻠِﻔًﺎ ﺃَﻟْﻮَٰﻧُﻬَﺎ ۚ

നീ കണ്ടില്ലേ, അല്ലാഹു ആകാശത്ത് നിന്നും വെള്ളം ചൊരിഞ്ഞു. എന്നിട്ട് അത് (മഴ) മുഖേന വ്യത്യസ്ത വര്‍ണങ്ങളുള്ള പഴങ്ങള്‍ നാം ഉല്‍പ്പാദിപ്പിച്ചു. (ഖു൪ആന്‍:35/27)

وَأَنزَلْنَا مِنَ ٱلْمُعْصِرَٰتِ مَآءً ثَجَّاجًا ‎﴿١٤﴾‏ لِّنُخْرِجَ بِهِۦ حَبًّا وَنَبَاتًا ‎﴿١٥﴾‏ وَجَنَّٰتٍ أَلْفَافًا ‎﴿١٦﴾‏

കാര്‍മേഘങ്ങളില്‍ നിന്ന് കുത്തി ഒഴുകുന്ന വെള്ളം നാം ഇറക്കുകയും ചെയ്തു. അത് മുഖേന ധാന്യവും സസ്യവും നാം പുറത്തു കൊണ്ടു വരാന്‍ വേണ്ടി. ഇടതൂര്‍ന്ന തോട്ടങ്ങളും. (ഖു൪ആന്‍:78/14-16)

ﺃَﻟَﻢْ ﺗَﺮَ ﺃَﻥَّ ٱﻟﻠَّﻪَ ﺃَﻧﺰَﻝَ ﻣِﻦَ ٱﻟﺴَّﻤَﺎٓءِ ﻣَﺎٓءً ﻓَﺘُﺼْﺒِﺢُ ٱﻷَْﺭْﺽُ ﻣُﺨْﻀَﺮَّﺓً ۗ ﺇِﻥَّ ٱﻟﻠَّﻪَ ﻟَﻄِﻴﻒٌ ﺧَﺒِﻴﺮٌ

അല്ലാഹു ആകാശത്ത് നിന്ന് വെള്ളം ഇറക്കിയിട്ട് അത് കൊണ്ടാണ് ഭൂമി പച്ചപിടിച്ചതായിത്തീരുന്നത് എന്ന് നീ മനസ്സിലാക്കിയിട്ടില്ലേ? തീര്‍ച്ചയായും അല്ലാഹു നയജ്ഞനും സൂക്ഷ്മജ്ഞനുമാകുന്നു. (ഖു൪ആന്‍:22/63)

മഴയെകുറിച്ചു പറയുന്ന പല ഖുര്‍ആന്‍ സൂക്തങ്ങളും നിര്‍ജ്ജീവ ഭൂമിക്ക് അത് ജീവന്‍ നല്‍കുന്നുവെന്ന് പറയുന്നത് ശ്രദ്ധേയമാണ്.

ﻭَٱﻟﻠَّﻪُ ﺃَﻧﺰَﻝَ ﻣِﻦَ ٱﻟﺴَّﻤَﺎٓءِ ﻣَﺎٓءً ﻓَﺄَﺣْﻴَﺎ ﺑِﻪِ ٱﻷَْﺭْﺽَ ﺑَﻌْﺪَ ﻣَﻮْﺗِﻬَﺎٓ ۚ ﺇِﻥَّ ﻓِﻰ ﺫَٰﻟِﻚَ ﻻَءَﻳَﺔً ﻟِّﻘَﻮْﻡٍ ﻳَﺴْﻤَﻌُﻮﻥَ

അല്ലാഹു ആകാശത്ത് നിന്ന് വെള്ളം ചൊരിഞ്ഞ് തരികയും, അത് മൂലം (മഴ) ഭൂമിയെ – അത് നിര്‍ജ്ജീവമായികിടന്നതിന് ശേഷം – അവന്‍ സജീവമാക്കുകയും ചെയ്തു. കേട്ട് മനസ്സിലാക്കുന്ന ആളുകള്‍ക്ക് തീര്‍ച്ചയായും അതില്‍ ദൃഷ്ടാന്തമുണ്ട്‌. (ഖു൪ആന്‍:16/65)

ചുരുക്കത്തില്‍ മനുഷ്യനും കന്നുകാലികള്‍ക്കും കുടിക്കാനും ഭക്ഷിക്കാനും വേണ്ടിയും സസ്യങ്ങള്‍ മുളപ്പിക്കുന്നതിനും നി൪ജ്ജീവമായ നാടുകളെ സജീവമാക്കുന്നതിനും വേണ്ടിയും അല്ലാഹു അവന്റെ കാരുണ്യമായി കൊണ്ട് മഴ വര്‍ഷിപ്പിക്കുന്നു.

സൃഷ്ടാവിന്റെ മഹത്വവും കഴിവും ബോധ്യപ്പെടാവുന്ന ദൃഷ്ടാന്തങ്ങളില്‍ ഒന്നാണ് മഴ. ഖുര്‍ആന്‍ പലസ്ഥലത്തും മഴയെക്കുറിച്ചും ജലത്തെപ്പറ്റിയും ചിന്തിക്കാന്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. മഴയുടെ ഭംഗിയും സൗന്ദര്യവും അനുഗ്രഹവും ആസ്വദിക്കുമ്പോഴും മറ്റെല്ലാ പ്രാപഞ്ചിക പ്രതിഭാസങ്ങളെയും പോലെ മഴയും പ്രപഞ്ച സൃഷ്ടാവിനെ കണ്ടെത്തുന്നതിനുള്ള ഉപാധിയായിരിക്കണമെന്നാണ് ഖു൪ആന്‍ നിഷ്‌കര്‍ഷിക്കുന്നത്.

ﺇِﻥَّ ﻓِﻰ ﺧَﻠْﻖِ ٱﻟﺴَّﻤَٰﻮَٰﺕِ ﻭَٱﻷَْﺭْﺽِ ﻭَٱﺧْﺘِﻠَٰﻒِ ٱﻟَّﻴْﻞِ ﻭَٱﻟﻨَّﻬَﺎﺭِ ﻭَٱﻟْﻔُﻠْﻚِ ٱﻟَّﺘِﻰ ﺗَﺠْﺮِﻯ ﻓِﻰ ٱﻟْﺒَﺤْﺮِ ﺑِﻤَﺎ ﻳَﻨﻔَﻊُ ٱﻟﻨَّﺎﺱَ ﻭَﻣَﺎٓ ﺃَﻧﺰَﻝَ ٱﻟﻠَّﻪُ ﻣِﻦَ ٱﻟﺴَّﻤَﺎٓءِ ﻣِﻦ ﻣَّﺎٓءٍ ﻓَﺄَﺣْﻴَﺎ ﺑِﻪِ ٱﻷَْﺭْﺽَ ﺑَﻌْﺪَ ﻣَﻮْﺗِﻬَﺎ ﻭَﺑَﺚَّ ﻓِﻴﻬَﺎ ﻣِﻦ ﻛُﻞِّ ﺩَآﺑَّﺔٍ ﻭَﺗَﺼْﺮِﻳﻒِ ٱﻟﺮِّﻳَٰﺢِ ﻭَٱﻟﺴَّﺤَﺎﺏِ ٱﻟْﻤُﺴَﺨَّﺮِ ﺑَﻴْﻦَ ٱﻟﺴَّﻤَﺎٓءِ ﻭَٱﻷَْﺭْﺽِ ﻻَءَﻳَٰﺖٍ ﻟِّﻘَﻮْﻡٍ ﻳَﻌْﻘِﻠُﻮﻥَ

ആകാശഭൂമികളുടെ സൃഷ്ടിപ്പിലും, രാപകലുകളുടെ മാറ്റത്തിലും, മനുഷ്യര്‍ക്ക് ഉപകാരമുള്ള വസ്തുക്കളുമായി കടലിലൂടെ സഞ്ചരിക്കുന്ന കപ്പലിലും, ആകാശത്ത് നിന്ന് അല്ലാഹു മഴ ചൊരിഞ്ഞുതന്നിട്ട് നിര്‍ജീവാവസ്ഥയ്ക്കു് ശേഷം ഭൂമിക്ക് അതു മുഖേന ജീവന്‍ നല്‍കിയതിലും, ഭൂമിയില്‍ എല്ലാതരം ജന്തുവര്‍ഗങ്ങളെയും വ്യാപിപ്പിച്ചതിലും, കാറ്റുകളുടെ ഗതിക്രമത്തിലും, ആകാശഭൂമികള്‍ക്കിടയിലൂടെ നിയന്ത്രിച്ച് നയിക്കപ്പെടുന്ന മേഘത്തിലും തീര്‍ച്ചയായും ചിന്തിക്കുന്ന ജനങ്ങള്‍ക്ക് പല ദൃഷ്ടാന്തങ്ങളുമുണ്ട്‌.(ഖു൪ആന്‍:2/164)

ﻭَﻫُﻮَ ٱﻟَّﺬِﻯٓ ﺃَﻧﺰَﻝَ ﻣِﻦَ ٱﻟﺴَّﻤَﺎٓءِ ﻣَﺎٓءً ﻓَﺄَﺧْﺮَﺟْﻨَﺎ ﺑِﻪِۦ ﻧَﺒَﺎﺕَ ﻛُﻞِّ ﺷَﻰْءٍ ﻓَﺄَﺧْﺮَﺟْﻨَﺎ ﻣِﻨْﻪُ ﺧَﻀِﺮًا ﻧُّﺨْﺮِﺝُ ﻣِﻨْﻪُ ﺣَﺒًّﺎ ﻣُّﺘَﺮَاﻛِﺒًﺎ ﻭَﻣِﻦَ ٱﻟﻨَّﺨْﻞِ ﻣِﻦ ﻃَﻠْﻌِﻬَﺎ ﻗِﻨْﻮَاﻥٌ ﺩَاﻧِﻴَﺔٌ ﻭَﺟَﻨَّٰﺖٍ ﻣِّﻦْ ﺃَﻋْﻨَﺎﺏٍ ﻭَٱﻟﺰَّﻳْﺘُﻮﻥَ ﻭَٱﻟﺮُّﻣَّﺎﻥَ ﻣُﺸْﺘَﺒِﻬًﺎ ﻭَﻏَﻴْﺮَ ﻣُﺘَﺸَٰﺒِﻪٍ ۗ ٱﻧﻈُﺮُﻭٓا۟ ﺇِﻟَﻰٰ ﺛَﻤَﺮِﻩِۦٓ ﺇِﺫَآ ﺃَﺛْﻤَﺮَ ﻭَﻳَﻨْﻌِﻪِۦٓ ۚ ﺇِﻥَّ ﻓِﻰ ﺫَٰﻟِﻜُﻢْ ﻻَءَﻳَٰﺖٍ ﻟِّﻘَﻮْﻡٍ ﻳُﺆْﻣِﻨُﻮﻥَ

അവനാണ് ആകാശത്ത് നിന്ന് വെള്ളം ചൊരിഞ്ഞ് തന്നവന്‍. എന്നിട്ട് അത് മുഖേന നാം എല്ലാ വസ്തുക്കളുടെയും മുളകള്‍ പുറത്ത് കൊണ്ടുവരികയും, അനന്തരം അതില്‍ നിന്ന് പച്ചപിടിച്ച ചെടികള്‍ വളര്‍ത്തിക്കൊണ്ട് വരികയും ചെയ്തു. ആ ചെടികളില്‍ നിന്ന് നാം തിങ്ങിനിറഞ്ഞ ധാന്യം പുറത്ത് വരുത്തുന്നു. ഈന്തപ്പനയില്‍ നിന്ന് അഥവാ അതിന്റെ കൂമ്പോളയില്‍ നിന്ന് തൂങ്ങി നില്‍ക്കുന്ന കുലകള്‍ പുറത്ത് വരുന്നു. (അപ്രകാരം തന്നെ) മുന്തിരി തോട്ടങ്ങളും , പരസ്പരം തുല്യത തോന്നുന്നതും, എന്നാല്‍ ഒരുപോലെ അല്ലാത്തതുമായ ഒലീവും മാതളവും (നാം ഉല്‍പാദിപ്പിച്ചു.) അവയുടെ കായ്കള്‍ കായ്ച്ച് വരുന്നതും മൂപ്പെത്തുന്നതും നിങ്ങള്‍ നോക്കൂ. വിശ്വസിക്കുന്ന ജനങ്ങള്‍ക്ക് അതിലെല്ലാം ദൃഷ്ടാന്തങ്ങളുണ്ട്‌.(ഖു൪ആന്‍:6/99)

ﺃَﻭَﻟَﻢْ ﻳَﺮَﻭْا۟ ﺃَﻧَّﺎ ﻧَﺴُﻮﻕُ ٱﻟْﻤَﺎٓءَ ﺇِﻟَﻰ ٱﻷَْﺭْﺽِ ٱﻟْﺠُﺮُﺯِ ﻓَﻨُﺨْﺮِﺝُ ﺑِﻪِۦ ﺯَﺭْﻋًﺎ ﺗَﺄْﻛُﻞُ ﻣِﻨْﻪُ ﺃَﻧْﻌَٰﻤُﻬُﻢْ ﻭَﺃَﻧﻔُﺴُﻬُﻢْ ۖ ﺃَﻓَﻼَ ﻳُﺒْﺼِﺮُﻭﻥَ

വരണ്ട ഭൂമിയിലേക്ക് നാം വെള്ളം കൊണ്ടുചെല്ലുകയും, അത് മൂലം ഇവരുടെ കന്നുകാലികള്‍ക്കും ഇവര്‍ക്ക് തന്നെയും തിന്നാനുള്ള കൃഷി നാം ഉല്‍പാദിപ്പിക്കുകയും ചെയ്യുന്നുവെന്ന് ഇവര്‍ കണ്ടില്ലേ? എന്നിട്ടും ഇവര്‍ കണ്ടറിയുന്നില്ലേ?(ഖു൪ആന്‍:32/27)

ﻭَٱﻟﻠَّﻪُ ﺃَﻧﺰَﻝَ ﻣِﻦَ ٱﻟﺴَّﻤَﺎٓءِ ﻣَﺎٓءً ﻓَﺄَﺣْﻴَﺎ ﺑِﻪِ ٱﻷَْﺭْﺽَ ﺑَﻌْﺪَ ﻣَﻮْﺗِﻬَﺎٓ ۚ ﺇِﻥَّ ﻓِﻰ ﺫَٰﻟِﻚَ ﻻَءَﻳَﺔً ﻟِّﻘَﻮْﻡٍ ﻳَﺴْﻤَﻌُﻮﻥَ

അല്ലാഹു ആകാശത്ത് നിന്ന് വെള്ളം ചൊരിഞ്ഞുതരികയും, അത് മൂലം ഭൂമിയെ – അത് നിര്‍ജീവമായികിടന്നതിന് ശേഷം – അവന്‍ സജീവമാക്കുകയും ചെയ്തു. കേട്ട് മനസ്സിലാക്കുന്ന ആളുകള്‍ക്ക് തീര്‍ച്ചയായും അതില്‍ ദൃഷ്ടാന്തമുണ്ട്‌.(ഖു൪ആന്‍:16/65)

ﺃَﻓَﺮَءَﻳْﺘُﻢُ ٱﻟْﻤَﺎٓءَ ٱﻟَّﺬِﻯ ﺗَﺸْﺮَﺑُﻮﻥَ ءَﺃَﻧﺘُﻢْ ﺃَﻧﺰَﻟْﺘُﻤُﻮﻩُ ﻣِﻦَ ٱﻟْﻤُﺰْﻥِ ﺃَﻡْ ﻧَﺤْﻦُ ٱﻟْﻤُﻨﺰِﻟُﻮﻥَﻟَﻮْ ﻧَﺸَﺎٓءُ ﺟَﻌَﻠْﻨَٰﻪُ ﺃُﺟَﺎﺟًﺎ ﻓَﻠَﻮْﻻَ ﺗَﺸْﻜُﺮُﻭﻥَ

ഇനി, നിങ്ങള്‍ കുടിക്കുന്ന വെള്ളത്തെപ്പറ്റി നിങ്ങള്‍ ചിന്തിച്ചു നോക്കിയിട്ടുണ്ടോ? നിങ്ങളാണോ അത് മേഘത്തിന്‍ നിന്ന് ഇറക്കിയത്‌ ? അതല്ല, നാമാണോ ഇറക്കിയവന്‍? നാം ഉദ്ദേശിച്ചിരുന്നെങ്കില്‍ അത് നാം ദുസ്സ്വാദുള്ള ഉപ്പ് വെള്ളമാക്കുമായിരുന്നു. എന്നിരിക്കെ നിങ്ങള്‍ നന്ദി കാണിക്കാത്തതെന്താണ്‌? (ഖു൪ആന്‍:56/68-70)

നിര്‍ജ്ജീവമായി കിടക്കുന്ന തരിശു ഭൂമികള്‍ക്ക് നവജീവന്‍ ലഭിക്കുന്നത് ആകാശത്ത് നിന്ന് മഴ ലഭിക്കുന്നത് കൊണ്ടാണ്. ഈര്‍പ്പമില്ലാതെ, ഉല്‍പാദന ശേഷിയില്ലാതെ, വരണ്ടു കിടക്കുന്ന ഭൂമിയില്‍ മഴപെയ്യുന്നതോടുകൂടി നനവ് തട്ടി, മണ്ണ് ചീര്‍ത്ത്, സസ്യലതാദികള്‍ മുളച്ച് പൊങ്ങുന്നു. മണ്ണില്‍ കിടക്കുന്ന വിത്തുകളില്‍ നിന്ന് മുളകള്‍ പുറത്ത് വരികയും, അനന്തരം അതില്‍ നിന്ന് പച്ചപിടിച്ച ചെടികള്‍ വളരുകയും ചെയ്യുന്നു. ഈ ചെടികളില്‍ നിന്ന് നമുക്ക് ഭക്ഷിക്കാനുള്ള ധാന്യം പുറത്ത് വരുത്തുന്നു. ഈ മഴ മൂലം ഈന്തപ്പനയില്‍ നിന്ന് അതിന്റെ കുലകള്‍ പുറത്ത് വരുന്നു. (അപ്രകാരം തന്നെ) മുന്തിരി തോട്ടങ്ങളും, ഒലീവും മാതളവും ഉല്പാദിപ്പിക്കപ്പെടുന്നു. ഇതിന്റെയെല്ലാം പിന്നില്‍ ഒരു സൃഷ്ടാവുണ്ടെന്ന വസ്തുത ചിന്തിക്കുന്ന മനുഷ്യ൪ക്ക് ബോധ്യപ്പെടുന്നതാണ്. ഇവയില്‍ അടങ്ങിയ ദൃഷ്ടാന്തങ്ങളെപ്പറ്റി ചിന്തിക്കുവാനും, അവയില്‍ നന്ദിയുള്ളവരായിരിക്കുവാനും അല്ലാഹു ഓ൪മ്മിപ്പിക്കുന്നു.

ആകാശത്ത് നിന്ന് ഒരു തോതനുസരിച്ച് വെള്ളം വർഷിച്ചു തരുന്നുവെന്നാണ് അല്ലാഹു പറഞ്ഞിട്ടുള്ളത്. ജീവജാലങ്ങള്‍ക്ക് ഗുണകരമാകുന്ന രീതിയില്‍ ആവശ്യത്തിന് മാത്രമാണ് മഴ ലഭിക്കുന്നതെന്ന് ചിന്തിച്ചാല്‍ മനസ്സിലാകും. തോതനുസരിച്ച്‌ തുള്ളിയായി പെയ്യുന്ന മഴ, അത്‌ വെള്ളച്ചാട്ടം കണക്കെയാണ്‌ പെയ്‌തിറങ്ങിയിരുന്നതെങ്കില്‍ എത്ര പ്രയാസകരമായി മാറുമായിരുന്നു.

ﻭَﺃَﻧﺰَﻟْﻨَﺎ ﻣِﻦَ ٱﻟﺴَّﻤَﺎٓءِ ﻣَﺎٓءًۢ ﺑِﻘَﺪَﺭٍ ﻓَﺄَﺳْﻜَﻨَّٰﻪُ ﻓِﻰ ٱﻷَْﺭْﺽِ ۖ ﻭَﺇِﻧَّﺎ ﻋَﻠَﻰٰ ﺫَﻫَﺎﺏٍۭ ﺑِﻪِۦ ﻟَﻘَٰﺪِﺭُﻭﻥَ

ആകാശത്ത് നിന്ന് നാം ഒരു നിശ്ചിത അളവില്‍ വെള്ളം ചൊരിയുകയും, എന്നിട്ട് നാം അതിനെ ഭൂമിയില്‍ തങ്ങിനില്‍ക്കുന്നതാക്കുകയും ചെയ്തിരിക്കുന്നു. അത് വറ്റിച്ച് കളയാന്‍ തീര്‍ച്ചയായും നാം ശക്തനാകുന്നു.(ഖു൪ആന്‍:23/18)

ﻭَٱﻟَّﺬِﻯ ﻧَﺰَّﻝَ ﻣِﻦَ ٱﻟﺴَّﻤَﺎٓءِ ﻣَﺎٓءًۢ ﺑِﻘَﺪَﺭٍ ﻓَﺄَﻧﺸَﺮْﻧَﺎ ﺑِﻪِۦ ﺑَﻠْﺪَﺓً ﻣَّﻴْﺘًﺎ ۚ ﻛَﺬَٰﻟِﻚَ ﺗُﺨْﺮَﺟُﻮﻥَ

ആകാശത്ത് നിന്ന് ഒരു തോത് അനുസരിച്ച് വെള്ളം വര്‍ഷിച്ചു തരികയും ചെയ്തവന്‍. എന്നിട്ട് അത് മൂലം നാം നിര്‍ജീവമായ രാജ്യത്തെ പുനരുജ്ജീവിപ്പിച്ചു. അത് പോലെ തന്നെ നിങ്ങളും (മരണാനന്തരം) പുറത്തുകൊണ്ടുവരപ്പെടുന്നതാണ്‌. (ഖു൪ആന്‍:43 /11)

وَالَّذِي نَزَّلَ مِنَ السَّمَاءِ مَاءً بِقَدَرٍ لَا يَزِيدُ وَلَا يَنْقُصُ، وَيَكُونُ أَيْضًا بِمِقْدَارِ الْحَاجَةِ، لَا يَنْقُصُ بِحَيْثُ لَا يَكُونُ فِيهِ نَفْعٌ، وَلَا يَزِيدُ بِحَيْثُ يَضُرُّ الْعِبَادَ وَالْبِلَادَ، بَلْ أَغَاثَ بِهِ الْعِبَادَ، وَأَنْقَذَ بِهِ الْبِلَادَ مِنَ الشِّدَّةِ،

{ആകാശത്തുനിന്ന് ഒരു തോതനുസരിച്ച് വെള്ളം വർഷിപ്പിച്ചുതരികയും ചെയ്തവൻ} കൂട്ടുകയോ കുറക്കുകയോ ചെയ്യാതെ. ആവശ്യാനുസരണം ഉപകാരപ്പെടാത്തവിധം കുറയുകയോ നാടിനും മനുഷ്യനും ഉപദ്രവകരമാകുംവിധം കൂടുകയോ ചെയ്യാതെ. അതുമൂലം മനുഷ്യരെ അവൻ സഹായിച്ച് പ്രയാസങ്ങളിൽനിന്ന് നാടുകളെ രക്ഷിച്ചും. (തഫ്സീറുസ്സഅ്ദി)

മഴമൂലം ലഭിക്കുന്ന വെള്ളം മുഴുവനും സംഭരിച്ചു വെച്ച് കേടുപാടു കൂടാതെയും, വറ്റിയോ ഒലിച്ചോ പോകാതെയും സൂക്ഷിച്ചു നിക്ഷേപിക്കുവാന്‍ പോലും മനുഷ്യ൪ക്ക് സാധ്യമല്ല. ബാക്കി വരുന്ന വെള്ളം അല്ലാഹു ഭൂമിയിലെ ഉറവിടങ്ങളില്‍ പ്രവേശിപ്പിക്കുന്നു.

ﻭَﺃَﻧﺰَﻟْﻨَﺎ ﻣِﻦَ ٱﻟﺴَّﻤَﺎٓءِ ﻣَﺎٓءًۢ ﺑِﻘَﺪَﺭٍ ﻓَﺄَﺳْﻜَﻨَّٰﻪُ ﻓِﻰ ٱﻷَْﺭْﺽِ ۖ ﻭَﺇِﻧَّﺎ ﻋَﻠَﻰٰ ﺫَﻫَﺎﺏٍۭ ﺑِﻪِۦ ﻟَﻘَٰﺪِﺭُﻭﻥَ

ആകാശത്തു നിന്ന് നാം ഒരു നിശ്ചിത അളവില്‍ വെള്ളം ചൊരിയുകയും, എന്നിട്ട് നാം അതിനെ ഭൂമിയില്‍ തങ്ങിനില്‍ക്കുന്നതാക്കുകയും ചെയ്തിരിക്കുന്നു. അത് വറ്റിച്ചു കളയാന്‍ തീര്‍ച്ചയായും നാം ശക്തനാകുന്നു.(ഖു൪ആന്‍:23/18)

ﺃَﻟَﻢْ ﺗَﺮَ ﺃَﻥَّ ٱﻟﻠَّﻪَ ﺃَﻧﺰَﻝَ ﻣِﻦَ ٱﻟﺴَّﻤَﺎٓءِ ﻣَﺎٓءً ﻓَﺴَﻠَﻜَﻪُۥ ﻳَﻨَٰﺒِﻴﻊَ ﻓِﻰ ٱﻷَْﺭْﺽِ ﺛُﻢَّ ﻳُﺨْﺮِﺝُ ﺑِﻪِۦ ﺯَﺭْﻋًﺎ ﻣُّﺨْﺘَﻠِﻔًﺎ ﺃَﻟْﻮَٰﻧُﻪُۥ ﺛُﻢَّ ﻳَﻬِﻴﺞُ ﻓَﺘَﺮَﻯٰﻩُ ﻣُﺼْﻔَﺮًّا ﺛُﻢَّ ﻳَﺠْﻌَﻠُﻪُۥ ﺣُﻄَٰﻤًﺎ ۚ ﺇِﻥَّ ﻓِﻰ ﺫَٰﻟِﻚَ ﻟَﺬِﻛْﺮَﻯٰ ﻷُِﻭ۟ﻟِﻰ ٱﻷَْﻟْﺒَٰﺐِ

നീ കണ്ടില്ലേ, അല്ലാഹു ആകാശത്തു നിന്ന് വെള്ളം ചൊരിഞ്ഞു. എന്നിട്ട് ഭൂമിയിലെ ഉറവിടങ്ങളില്‍ അതവന്‍ പ്രവേശിപ്പിച്ചു. അനന്തരം അത് മുഖേന വ്യത്യസ്ത വര്‍ണങ്ങളിലുള്ള വിള അവന്‍ ഉല്‍പാദിപ്പിക്കുന്നു. പിന്നെ അത് ഉണങ്ങി പോകുന്നു. അപ്പോള്‍ അത് മഞ്ഞനിറം പൂണ്ടതായി നിനക്ക് കാണാം. പിന്നീട് അവന്‍ അതിനെ വൈക്കോല്‍ തുരുമ്പാക്കുന്നു. തീര്‍ച്ചയായും അതില്‍ ബുദ്ധിമാന്‍മാര്‍ക്ക് ഒരു ഗുണപാഠമുണ്ട്‌.(ഖു൪ആന്‍:39/21)

ﻭَﺃَﺭْﺳَﻠْﻨَﺎ ٱﻟﺮِّﻳَٰﺢَ ﻟَﻮَٰﻗِﺢَ ﻓَﺄَﻧﺰَﻟْﻨَﺎ ﻣِﻦَ ٱﻟﺴَّﻤَﺎٓءِ ﻣَﺎٓءً ﻓَﺄَﺳْﻘَﻴْﻨَٰﻜُﻤُﻮﻩُ ﻭَﻣَﺎٓ ﺃَﻧﺘُﻢْ ﻟَﻪُۥ ﺑِﺨَٰﺰِﻧِﻴﻦَ

മേഘങ്ങളുല്‍പാദിപ്പിക്കുന്ന കാറ്റുകളെ നാം അയക്കുകയും, എന്നിട്ട് ആകാശത്ത് നിന്ന് വെള്ളം ചൊരിഞ്ഞുതരികയും, എന്നിട്ട് നിങ്ങള്‍ക്ക് അത് കുടിക്കുമാറാക്കുകയും ചെയ്തു. നിങ്ങള്‍ക്കത് സംഭരിച്ച് വെക്കാന്‍ കഴിയുമായിരുന്നില്ല. (ഖു൪ആന്‍:15/22)

മഴമൂലം ലഭിക്കുന്ന വെള്ളത്തില്‍ ബാക്കി വരുന്നത് അല്ലാഹുവാണ് ഭൂമിയിലെ ഉറവിടങ്ങളില്‍ പ്രവേശിപ്പിക്കുന്നത്.സമുദ്രങ്ങള്‍,നദികള്‍, തടാകങ്ങള്‍, അരുവികള്‍,കിണറുകള്‍, ഭൂഗര്‍ഭ ജലം എന്നീ നിലകളില്‍ അല്ലാഹു ആ ജലത്തെ മനുഷ്യന് ലഭ്യമാക്കി.എന്നാല്‍ ദൈവിക അനുഗ്രഹങ്ങളോട് അതിക്രമം കാണിച്ചാല്‍ അത് തടഞ്ഞുവെക്കുവാനും സ്രഷ്ടാവ് കഴിവുള്ളവനാണെന്ന് ഖുര്‍ആന്‍ ഓര്‍മ്മപ്പെടുത്തുന്നു

ﻭَﺃَﻧﺰَﻟْﻨَﺎ ﻣِﻦَ ٱﻟﺴَّﻤَﺎٓءِ ﻣَﺎٓءًۢ ﺑِﻘَﺪَﺭٍ ﻓَﺄَﺳْﻜَﻨَّٰﻪُ ﻓِﻰ ٱﻷَْﺭْﺽِ ۖ ﻭَﺇِﻧَّﺎ ﻋَﻠَﻰٰ ﺫَﻫَﺎﺏٍۭ ﺑِﻪِۦ ﻟَﻘَٰﺪِﺭُﻭﻥَ

ആകാശത്തു നിന്ന് നാം ഒരു നിശ്ചിത അളവില്‍ വെള്ളം ചൊരിയുകയും, എന്നിട്ട് നാം അതിനെ ഭൂമിയില്‍ തങ്ങിനില്‍ക്കുന്നതാക്കുകയും ചെയ്തിരിക്കുന്നു. അത് വറ്റിച്ച് കളയാന്‍ തീര്‍ച്ചയായും നാം ശക്തനാകുന്നു. (ഖു൪ആന്‍:23/18)

അല്ലാഹു അവന്റെ അനുഗ്രഹമായ മഴയെ പിടിച്ചുവെച്ചാല്‍ അത് നല്‍കാന്‍ ഒരാള്‍ക്കും സാധ്യമല്ല. ആധുനികശാസ്‌ത്രം പലതിനും ബദല്‍ കണ്ടെത്തിയിട്ടുണ്ട്‌. മണ്ണുകൊണ്ടും മരംകൊണ്ടും പണ്ട്‌ ഉണ്ടാക്കിയിരുന്ന പലതിനും പകരമായി പിന്നീട്‌ ഇരുമ്പും പ്ലാസ്റ്റിക്കും ഉപയോഗിച്ചുതുടങ്ങി. എന്നാല്‍ ഏതെങ്കിലുമൊരു കാലത്ത്‌ വെള്ളം തീര്‍ന്നാല്‍ അതിന് പകരമായി കുടിക്കാനും കുളിക്കാനും ഉപയോഗിക്കാവുന്ന ഒരു ബദല്‍ സംവിധാനം ശാസ്‌ത്രത്തിനു മുന്നിലുണ്ടാവുമോ? ‘ഇല്ല’ എന്ന് തന്നെ ആയിരിക്കും എന്നും അതിന്റെ ഉത്തരം. ശാസ്‌ത്രവും സംവിധാനവുമെല്ലാം ഇവിടെ പരാജയപ്പെടുന്നു. അല്ലാഹുവിന്റെ ചോദ്യം എന്നും പ്രസക്തമാണ്‌.

ﻗُﻞْ ﺃَﺭَءَﻳْﺘُﻢْ ﺇِﻥْ ﺃَﺻْﺒَﺢَ ﻣَﺎٓﺅُﻛُﻢْ ﻏَﻮْﺭًا ﻓَﻤَﻦ ﻳَﺄْﺗِﻴﻜُﻢ ﺑِﻤَﺎٓءٍ ﻣَّﻌِﻴﻦٍۭ

പറയുക: നിങ്ങള്‍ ചിന്തിച്ച് നോക്കിയിട്ടുണ്ടോ? നിങ്ങളുടെ വെള്ളം വറ്റിപ്പോയാല്‍ ആരാണ് നിങ്ങള്‍ക്ക് ഒഴുകുന്ന ഉറവു വെള്ളം കൊണ്ട് വന്നു തരിക? (ഖു൪ആന്‍:67/30)

ഇത് നിഷേധത്തെക്കുറിക്കുന്ന ചോദ്യമാണ്. അതായത് അല്ലാഹുവിനല്ലാത്ത ഒരാള്‍ക്കും അതിന് കഴിയില്ല. (തഫ്സീറുസ്സഅ്ദി)

ഇബ്നുൽ ഖയ്യിം رحمه الله പറയുന്നു: നീ ചിന്തിക്കുക, ഒന്നുമില്ലാത്ത തെളിഞ്ഞ അന്തരീക്ഷത്തിൽ പിന്നീട് ഇരുണ്ട് തിങ്ങിയ കാർമേഘങ്ങൾ ഒന്നിച്ചു കൂടുന്നത് എങ്ങനെയാണ്..? അല്ലാഹു ഉദ്ദേശിച്ചാൽ അവൻ വിചാരിക്കുന്ന സമയത്ത് അവയെ അവൻ സൃഷ്ടിക്കുന്നത് എങ്ങനെയാണ്..? കനം കുറഞ്ഞ നേർത്ത മേഘപ്പാളികൾ ഭാരമുള്ള വെള്ളത്തെ ആകാശ ഭൂമികൾക്കിടയിൽ താങ്ങി നിർത്തുന്നു..! അതിനെ അയിച്ചു വിടാൻ അതിന്റെ സൃഷ്ടാവും റബ്ബുമായ അല്ലാഹുവിന്റെ തീരുമാനം വന്നു കഴിഞ്ഞാൽ തുള്ളികളായത് പെയ്യുന്നു. ഓരോ തുള്ളികളും അവന്റെ യുക്തിയും കാരുണ്യവും താൽപര്യപ്പെടുന്ന വിധം പ്രത്യേക അളവിൽ ഭൂമിയിലേക്ക് ചാറുന്നു. പരസ്പരം കൂടിച്ചേരാതെ വേറിട്ട തുള്ളികളായി, പരസ്പരം ക്രമം തെറ്റാതെ, ഓരോന്നും അതിന് നിർണയിക്കപ്പെട്ട പാതയിലൂടെ ഭൂമിയിൽ പതിക്കുന്നു. ഓരോ തുള്ളിക്കും നിർണയിക്കപ്പെട്ട സ്ഥലത്ത് അത് ചെന്ന് വീഴുന്നു. അതുപോലെ ഒരു തുള്ളി സൃഷ്ടിക്കാനോ, ഒരു നിമിഷം പെയ്തിറങ്ങുന്ന മഴത്തുള്ളികളെ എണ്ണിത്തിട്ടപ്പെടുത്താനോ പടപ്പുകൾ മുഴുവൻ ഒരുമിച്ച് ശ്രമിച്ചാലും സാധ്യമാകുകയില്ല. مفتاح دار السعادة【١/٢٠٢】

അല്ലാഹുവല്ലാതെ യാതൊരു ആരാധ്യനുമില്ല എന്ന യാഥാര്‍ഥ്യത്തിലേക്കുള്ള ഉദാഹരണമായി മഴയെ അല്ലാഹു ഉദാഹരിക്കുന്നുണ്ട്.

ﺃَﻣَّﻦْ ﺧَﻠَﻖَ ٱﻟﺴَّﻤَٰﻮَٰﺕِ ﻭَٱﻷَْﺭْﺽَ ﻭَﺃَﻧﺰَﻝَ ﻟَﻜُﻢ ﻣِّﻦَ ٱﻟﺴَّﻤَﺎٓءِ ﻣَﺎٓءً ﻓَﺄَﻧۢﺒَﺘْﻨَﺎ ﺑِﻪِۦ ﺣَﺪَآﺋِﻖَ ﺫَاﺕَ ﺑَﻬْﺠَﺔٍ ﻣَّﺎ ﻛَﺎﻥَ ﻟَﻜُﻢْ ﺃَﻥ ﺗُﻨۢﺒِﺘُﻮا۟ ﺷَﺠَﺮَﻫَﺎٓ ۗ ﺃَءِﻟَٰﻪٌ ﻣَّﻊَ ٱﻟﻠَّﻪِ ۚ ﺑَﻞْ ﻫُﻢْ ﻗَﻮْﻡٌ ﻳَﻌْﺪِﻟُﻮﻥَ

അഥവാ, ആകാശങ്ങളും ഭൂമിയും സൃഷ്ടിക്കുകയും നിങ്ങള്‍ക്ക് ആകാശത്ത് നിന്ന് വെള്ളം ചൊരിഞ്ഞുതരികയും ചെയ്തവനോ? (അതോ അവരുടെ ദൈവങ്ങളോ?) എന്നിട്ട് അത് (വെള്ളം) മൂലം കൌതുകമുള്ള ചില തോട്ടങ്ങള്‍ നാം മുളപ്പിച്ചുണ്ടാക്കിത്തരികയും ചെയ്തു. അവയിലെ വൃക്ഷങ്ങള്‍ മുളപ്പിക്കുവാന്‍ നിങ്ങള്‍ക്ക് കഴിയുമായിരുന്നില്ല. അല്ലാഹുവോടൊപ്പം വേറെ വല്ല ദൈവവുമുണ്ടോ? അല്ല, അവര്‍ വ്യതിചലിച്ചു പോകുന്ന ഒരു ജനതയാകുന്നു. (ഖു൪ആന്‍:27/60)

 يَٰٓأَيُّهَا ٱلنَّاسُ ٱعْبُدُوا۟ رَبَّكُمُ ٱلَّذِى خَلَقَكُمْ وَٱلَّذِينَ مِن قَبْلِكُمْ لَعَلَّكُمْ تَتَّقُونَ ‎﴿٢١﴾‏ ٱلَّذِى جَعَلَ لَكُمُ ٱلْأَرْضَ فِرَٰشًا وَٱلسَّمَآءَ بِنَآءً وَأَنزَلَ مِنَ ٱلسَّمَآءِ مَآءً فَأَخْرَجَ بِهِۦ مِنَ ٱلثَّمَرَٰتِ رِزْقًا لَّكُمْ ۖ فَلَا تَجْعَلُوا۟ لِلَّهِ أَندَادًا وَأَنتُمْ تَعْلَمُونَ ‎﴿٢٢﴾‏

ജനങ്ങളേ, നിങ്ങളേയും നിങ്ങളുടെ മുന്‍ഗാമികളേയും സൃഷ്ടിച്ച നിങ്ങളുടെ നാഥനെ നിങ്ങള്‍ ആരാധിക്കുവിന്‍. നിങ്ങള്‍ ദോഷബാധയെ സൂക്ഷിച്ച് ജീവിക്കുവാന്‍ വേണ്ടിയത്രെ അത്‌.നിങ്ങള്‍ക്ക് വേണ്ടി ഭൂമിയെ മെത്തയും ആകാശത്തെ മേല്‍പുരയുമാക്കിത്തരികയും ആകാശത്ത് നിന്ന് വെള്ളം ചൊരിഞ്ഞുതന്നിട്ട് അത് മുഖേന നിങ്ങള്‍ക്ക് ഭക്ഷിക്കുവാനുള്ള കായ്കനികള്‍ ഉല്‍പാദിപ്പിച്ചു തരികയും ചെയ്ത (നാഥനെ). അതിനാല്‍ (ഇതെല്ലാം) അറിഞ്ഞ് കൊണ്ട് നിങ്ങള്‍ അല്ലാഹുവിന് സമന്‍മാരെ ഉണ്ടാക്കരുത്‌.(ഖു൪ആന്‍:2/21-22)

ആകാശങ്ങളും ഭൂമിയും സൃഷ്ടിക്കുകയും ആകാശത്ത് നിന്ന് വെള്ളം ചൊരിഞ്ഞുതരികയും ചെയ്യാന്‍ അല്ലാഹുവല്ലാതെ മറ്റാരുമല്ലാത്ത സ്ഥിതിക്ക് അവനെക്കാള്‍ ഉത്തമനും ശ്രേഷ്ഠനുമായ – അല്ലെങ്കില്‍ അവനോട് സമത്വം കല്‍പ്പിക്കപ്പെടാവുന്ന – ഒരു ആരാധ്യന്‍ വേറെ ഉണ്ടാകുവാന്‍ യാതൊരു ന്യായവുമില്ലെന്ന വസ്തുത അല്ലാഹു ചൂണ്ടിക്കാണിക്കുന്നു.

ഐഹിക ജീവിതം നശ്വരവും ക്ഷണികവുമാണെന്നും പരലോകജീവിതമാണ് യഥാ൪ത്ഥ ജീവിതമെന്നും വിശുദ്ധ ഖു൪ആന്‍ ധാരാളം സ്ഥലത്ത് പ്രസ്താവിച്ചിട്ടുള്ളതാണ്. നശ്വരമായ ഐഹിക ജീവിതത്തിന്റെ യാഥാ൪ത്ഥ്യം അല്ലാഹു മഴയെ ഉപമിച്ചുകൊണ്ടാണ് വിശദീകരിച്ചിട്ടുള്ളത്.

ﻭَٱﺿْﺮِﺏْ ﻟَﻬُﻢ ﻣَّﺜَﻞَ ٱﻟْﺤَﻴَﻮٰﺓِ ٱﻟﺪُّﻧْﻴَﺎ ﻛَﻤَﺎٓءٍ ﺃَﻧﺰَﻟْﻨَٰﻪُ ﻣِﻦَ ٱﻟﺴَّﻤَﺎٓءِ ﻓَﭑﺧْﺘَﻠَﻂَ ﺑِﻪِۦ ﻧَﺒَﺎﺕُ ٱﻷَْﺭْﺽِ ﻓَﺄَﺻْﺒَﺢَ ﻫَﺸِﻴﻤًﺎ ﺗَﺬْﺭُﻭﻩُ ٱﻟﺮِّﻳَٰﺢُ ۗ ﻭَﻛَﺎﻥَ ٱﻟﻠَّﻪُ ﻋَﻠَﻰٰ ﻛُﻞِّ ﺷَﻰْءٍ ﻣُّﻘْﺘَﺪِﺭًا

(നബിയേ,) നീ അവര്‍ക്ക് ഐഹിക ജീവിതത്തിന്റെ ഉപമ വിവരിച്ചുകൊടുക്കുക : ആകാശത്ത് നിന്ന് നാം വെള്ളം ഇറക്കി. അത് മൂലം ഭൂമിയില്‍ സസ്യങ്ങള്‍ ഇടകലര്‍ന്ന് വളര്‍ന്നു. താമസിയാതെ അത് കാറ്റുകള്‍ പറത്തിക്കളയുന്ന തുരുമ്പായിത്തീര്‍ന്നു. (അതുപോലെയത്രെ ഐഹികജീവിതം.) അല്ലാഹു ഏത് കാര്യത്തിനും കഴിവുള്ളവനാകുന്നു.(ഖു൪ആന്‍:18/45)

ﺇِﻧَّﻤَﺎ ﻣَﺜَﻞُ ٱﻟْﺤَﻴَﻮٰﺓِ ٱﻟﺪُّﻧْﻴَﺎ ﻛَﻤَﺎٓءٍ ﺃَﻧﺰَﻟْﻨَٰﻪُ ﻣِﻦَ ٱﻟﺴَّﻤَﺎٓءِ ﻓَﭑﺧْﺘَﻠَﻂَ ﺑِﻪِۦ ﻧَﺒَﺎﺕُ ٱﻷَْﺭْﺽِ ﻣِﻤَّﺎ ﻳَﺄْﻛُﻞُ ٱﻟﻨَّﺎﺱُ ﻭَٱﻷَْﻧْﻌَٰﻢُ ﺣَﺘَّﻰٰٓ ﺇِﺫَآ ﺃَﺧَﺬَﺕِ ٱﻷَْﺭْﺽُ ﺯُﺧْﺮُﻓَﻬَﺎ ﻭَٱﺯَّﻳَّﻨَﺖْ ﻭَﻇَﻦَّ ﺃَﻫْﻠُﻬَﺎٓ ﺃَﻧَّﻬُﻢْ ﻗَٰﺪِﺭُﻭﻥَ ﻋَﻠَﻴْﻬَﺎٓ ﺃَﺗَﻰٰﻫَﺎٓ ﺃَﻣْﺮُﻧَﺎ ﻟَﻴْﻼً ﺃَﻭْ ﻧَﻬَﺎﺭًا ﻓَﺠَﻌَﻠْﻨَٰﻬَﺎ ﺣَﺼِﻴﺪًا ﻛَﺄَﻥ ﻟَّﻢْ ﺗَﻐْﻦَ ﺑِﭑﻷَْﻣْﺲِ ۚ ﻛَﺬَٰﻟِﻚَ ﻧُﻔَﺼِّﻞُ ٱﻻْءَﻳَٰﺖِ ﻟِﻘَﻮْﻡٍ ﻳَﺘَﻔَﻜَّﺮُﻭﻥَ

നാം ആകാശത്ത് നിന്ന് വെള്ളം ഇറക്കിയിട്ട് അതുമൂലം മനുഷ്യര്‍ക്കും കാലികള്‍ക്കും ഭക്ഷിക്കാനുള്ള ഭൂമിയിലെ സസ്യങ്ങള്‍ ഇടകലര്‍ന്നു വളര്‍ന്നു. അങ്ങനെ ഭൂമി അതിന്റെ അലങ്കാരമണിയുകയും, അത് അഴകാര്‍ന്നതാകുകയും, അവയൊക്കെ കരസ്ഥമാക്കാന്‍ തങ്ങള്‍ക്ക് കഴിയുമാറായെന്ന് അതിന്റെ ഉടമസ്ഥര്‍ വിചാരിക്കുകയും ചെയ്തപ്പോഴതാ ഒരു രാത്രിയോ പകലോ നമ്മുടെ കല്‍പന അതിന് വന്നെത്തുകയും, തലേദിവസം അവയൊന്നും അവിടെ നിലനിന്നിട്ടേയില്ലാത്ത മട്ടില്‍ നാം അവയെ ഉന്‍മൂലനം ചെയ്യപ്പെട്ട അവസ്ഥയിലാക്കുകയും ചെയ്യുന്നു. ഇതുപോലെ മാത്രമാകുന്നു ഐഹിക ജീവിതത്തിന്റെ ഉപമ. ചിന്തിക്കുന്ന ആളുകള്‍ക്കു വേണ്ടി അപ്രകാരം നാം തെളിവുകള്‍ വിശദീകരിക്കുന്നു.(ഖു൪ആന്‍:10/24)

ٱﻋْﻠَﻤُﻮٓا۟ ﺃَﻧَّﻤَﺎ ٱﻟْﺤَﻴَﻮٰﺓُ ٱﻟﺪُّﻧْﻴَﺎ ﻟَﻌِﺐٌ ﻭَﻟَﻬْﻮٌ ﻭَﺯِﻳﻨَﺔٌ ﻭَﺗَﻔَﺎﺧُﺮٌۢ ﺑَﻴْﻨَﻜُﻢْ ﻭَﺗَﻜَﺎﺛُﺮٌ ﻓِﻰ ٱﻷَْﻣْﻮَٰﻝِ ﻭَٱﻷَْﻭْﻟَٰﺪِ ۖ ﻛَﻤَﺜَﻞِ ﻏَﻴْﺚٍ ﺃَﻋْﺠَﺐَ ٱﻟْﻜُﻔَّﺎﺭَ ﻧَﺒَﺎﺗُﻪُۥ ﺛُﻢَّ ﻳَﻬِﻴﺞُ ﻓَﺘَﺮَﻯٰﻩُ ﻣُﺼْﻔَﺮًّا ﺛُﻢَّ ﻳَﻜُﻮﻥُ ﺣُﻄَٰﻤًﺎ ۖ ﻭَﻓِﻰ ٱﻻْءَﺧِﺮَﺓِ ﻋَﺬَاﺏٌ ﺷَﺪِﻳﺪٌ ﻭَﻣَﻐْﻔِﺮَﺓٌ ﻣِّﻦَ ٱﻟﻠَّﻪِ ﻭَﺭِﺿْﻮَٰﻥٌ ۚ ﻭَﻣَﺎ ٱﻟْﺤَﻴَﻮٰﺓُ ٱﻟﺪُّﻧْﻴَﺎٓ ﺇِﻻَّ ﻣَﺘَٰﻊُ ٱﻟْﻐُﺮُﻭﺭِ

നിങ്ങള്‍ അറിയുക: ഐഹിക ജീവിതമെന്നാല്‍ കളിയും വിനോദവും അലങ്കാരവും നിങ്ങള്‍ പരസ്പരം ദുരഭിമാനം നടിക്കലും സ്വത്തുക്കളിലും സന്താനങ്ങളിലും പെരുപ്പം കാണിക്കലും മാത്രമാണ്‌. ഒരു മഴ പോലെ. അതു മൂലമുണ്ടായ ചെടികള്‍ കര്‍ഷകരെ ആശ്ചര്യപ്പെടുത്തി. പിന്നീടതിന് ഉണക്കം ബാധിക്കുന്നു. അപ്പോള്‍ അത് മഞ്ഞനിറം പൂണ്ടതായി നിനക്ക് കാണാം. പിന്നീടതു തുരുമ്പായിപ്പോകുന്നു. എന്നാല്‍ പരലോകത്ത് (ദുര്‍വൃത്തര്‍ക്ക്‌) കഠിനമായ ശിക്ഷയും (സദ്‌വൃത്തര്‍ക്ക്‌) അല്ലാഹുവിങ്കല്‍ നിന്നുള്ള പാപമോചനവും പ്രീതിയും ഉണ്ട്‌. ഐഹികജീവിതം വഞ്ചനയുടെ വിഭവമല്ലാതെ മറ്റൊന്നുമല്ല.(ഖു൪ആന്‍:57/20)

ഇവിടെ ഐഹിക ജീവിതത്തിന്റെ ഏറ്റവും നല്ല ഉപമയാണ് അല്ലാഹു മഴയോട് ചേ൪ത്ത് പറഞ്ഞു തരുന്നത്. ആകാശത്ത്‌ നിന്ന്‌ ഒരു മഴ പെയ്‌ത്, ഭൂമിയില്‍ നാനാതരം സസ്യലതാദികള്‍ തഴച്ചു വളരുകയും, ഭൂമിക്ക്‌ ഭംഗിയും മോടിയും കൂടുകയും, ഫലമെടുക്കുമാറായെന്ന്‌ ഉടമസ്ഥന്‍മാര്‍ കരുതിക്കൊണ്ടി-രിക്കുകയും ചെയ്‌ത ഘട്ടത്തില്‍, ഓര്‍ക്കാപുറത്ത്‌ പെട്ടെന്ന്‌ വല്ല അത്യാഹിതവും ബാധിച്ച് , അവിടെ മുമ്പ്‌ വിളയൊന്നും ഉണ്ടായിരുന്നില്ലെന്ന്‌ തോന്നുമാറ്‌ അതിലെ വിള മുഴുവന്‍ നശിച്ചുപോയി. ഇതുപോലെയാണ്‌ ഐഹികജീവിതത്തിന്റെ സ്ഥിതി. സുഖസൗകര്യങ്ങളും അലങ്കാര ഭൂഷണങ്ങളും കണ്‍മുമ്പില്‍ കാണുമ്പോള്‍ അത്‌ വളരെ ആകര്‍ഷകവും കാമ്യവുമായിത്തോന്നും. സമ്പൂര്‍ണമാണ്‌, ശാശ്വതമാണ്‌ എന്നൊക്കെ ആള്‍ക്കാര്‍ കരുതിക്കൊണ്ടിരിക്കെ, പെട്ടെന്നൊരിക്കല്‍ അതെല്ലാം അപ്പാടെ നഷ്‌ടപ്പെട്ടുപോകുകയായി.ആകയാല്‍ അതിന്‌ അമിതമായ വില കല്‍പിക്കുകയോ, അതിനുവേണ്ടി അനശ്വരവും അത്യുത്തമവുമായ പരലോകജീവിതം നഷ്‌ടപ്പെടുത്തുകയോ ചെയ്യരുത്‌ എന്ന്‌ സാരം.പരലോക വിശ്വാസത്തെ ശക്തിപ്പെടുത്താനും ഉയര്‍ത്തെഴുന്നേല്‍പ്പിനെ ദൃഢീകരിക്കാനും ഖുര്‍ആന്‍ സമര്‍പ്പിക്കുന്ന തെളിവുകളിലൊന്ന് മഴയാണ്. മഴവെള്ളം ഇറക്കി നിര്‍ജ്ജീവമായിക്കിടക്കുന്ന ഭൂമിയെ വീണ്ടും ഉല്‍പാദന യോഗ്യമാക്കി ജീവിപ്പിക്കുന്നതിനെപറ്റി ഓര്‍മിപ്പിച്ചുകൊണ്ട്‌ അതുപോലെ മനുഷ്യന്റെ മരണ ശേഷമുള്ള പുനര്‍ജീവിതവും ഉണ്ടാകുമെന്ന്‌ അല്ലാഹു ഓ൪മ്മിപ്പിക്കുന്നു. നിഷ്‌പക്ഷമായി ചിന്തിക്കുന്ന ഏത്‌ സാധാരണക്കാരനും മനസ്സിലാക്കാവുന്ന ഒരു ദൃഷ്‌ടാന്തവുമാണത്‌.

ﻳَٰٓﺄَﻳُّﻬَﺎ ٱﻟﻨَّﺎﺱُ ﺇِﻥ ﻛُﻨﺘُﻢْ ﻓِﻰ ﺭَﻳْﺐٍ ﻣِّﻦَ ٱﻟْﺒَﻌْﺚِ ﻓَﺈِﻧَّﺎ ﺧَﻠَﻘْﻨَٰﻜُﻢ ﻣِّﻦ ﺗُﺮَاﺏٍ ﺛُﻢَّ ﻣِﻦ ﻧُّﻄْﻔَﺔٍ ﺛُﻢَّ ﻣِﻦْ ﻋَﻠَﻘَﺔٍ ﺛُﻢَّ ﻣِﻦ ﻣُّﻀْﻐَﺔٍ ﻣُّﺨَﻠَّﻘَﺔٍ ﻭَﻏَﻴْﺮِ ﻣُﺨَﻠَّﻘَﺔٍ ﻟِّﻨُﺒَﻴِّﻦَ ﻟَﻜُﻢْ ۚ ﻭَﻧُﻘِﺮُّ ﻓِﻰ ٱﻷَْﺭْﺣَﺎﻡِ ﻣَﺎ ﻧَﺸَﺎٓءُ ﺇِﻟَﻰٰٓ ﺃَﺟَﻞٍ ﻣُّﺴَﻤًّﻰ ﺛُﻢَّ ﻧُﺨْﺮِﺟُﻜُﻢْ ﻃِﻔْﻼً ﺛُﻢَّ ﻟِﺘَﺒْﻠُﻐُﻮٓا۟ ﺃَﺷُﺪَّﻛُﻢْ ۖ ﻭَﻣِﻨﻜُﻢ ﻣَّﻦ ﻳُﺘَﻮَﻓَّﻰٰ ﻭَﻣِﻨﻜُﻢ ﻣَّﻦ ﻳُﺮَﺩُّ ﺇِﻟَﻰٰٓ ﺃَﺭْﺫَﻝِ ٱﻟْﻌُﻤُﺮِ ﻟِﻜَﻴْﻼَ ﻳَﻌْﻠَﻢَ ﻣِﻦۢ ﺑَﻌْﺪِ ﻋِﻠْﻢٍ ﺷَﻴْـًٔﺎ ۚ ﻭَﺗَﺮَﻯ ٱﻷَْﺭْﺽَ ﻫَﺎﻣِﺪَﺓً ﻓَﺈِﺫَآ ﺃَﻧﺰَﻟْﻨَﺎ ﻋَﻠَﻴْﻬَﺎ ٱﻟْﻤَﺎٓءَ ٱﻫْﺘَﺰَّﺕْ ﻭَﺭَﺑَﺖْ ﻭَﺃَﻧۢﺒَﺘَﺖْ ﻣِﻦ ﻛُﻞِّ ﺯَﻭْﺝٍۭ ﺑَﻬِﻴﺞٍﺫَٰﻟِﻚَ ﺑِﺄَﻥَّ ٱﻟﻠَّﻪَ ﻫُﻮَ ٱﻟْﺤَﻖُّ ﻭَﺃَﻧَّﻪُۥ ﻳُﺤْﻰِ ٱﻟْﻤَﻮْﺗَﻰٰ ﻭَﺃَﻧَّﻪُۥ ﻋَﻠَﻰٰ ﻛُﻞِّ ﺷَﻰْءٍ ﻗَﺪِﻳﺮٌ

മനുഷ്യരേ, ഉയര്‍ത്തെഴുന്നേല്‍പ്പിനെ പറ്റി നിങ്ങള്‍ സംശയത്തിലാണെങ്കില്‍ (ആലോചിച്ച് നോക്കുക) : തീര്‍ച്ചയായും നാമാണ് നിങ്ങളെ മണ്ണില്‍ നിന്നും, പിന്നീട് ബീജത്തില്‍ നിന്നും, പിന്നീട് ഭ്രൂണത്തില്‍ നിന്നും, അനന്തരം രൂപം നല്‍കപ്പെട്ടതും രൂപം നല്‍കപ്പെടാത്തതുമായ മാംസ പിണ്ഡത്തില്‍ നിന്നും സൃഷ്ടിച്ചത്‌. നാം നിങ്ങള്‍ക്ക് കാര്യങ്ങള്‍ വിശദമാക്കി തരാന്‍ വേണ്ടി (പറയുകയാകുന്നു). നാം ഉദ്ദേശിക്കുന്നതിനെ നിശ്ചിതമായ ഒരു അവധിവരെ നാം ഗര്‍ഭാശയങ്ങളില്‍ താമസിപ്പിക്കുന്നു. പിന്നീട് നിങ്ങളെ നാം ശിശുക്കളായി പുറത്ത് കൊണ്ടു വരുന്നു. അനന്തരം നിങ്ങള്‍ നിങ്ങളുടെ പൂര്‍ണ്ണ ശക്തി പ്രാപിക്കുന്നതു വരെ (നാം നിങ്ങളെ വളര്‍ത്തുന്നു.) (നേരത്തെ) ജീവിതം അവസാനിപ്പിക്കപ്പെടുന്നവരും നിങ്ങളുടെ കൂട്ടത്തിലുണ്ട്‌. അറിവുണ്ടായിരുന്നതിന് ശേഷം യാതൊന്നും അറിയാതാകും വിധം ഏറ്റവും അവശമായ പ്രായത്തിലേക്ക് മടക്കപ്പെടുന്നവരും നിങ്ങളുടെ കൂട്ടത്തിലുണ്ട്‌. ഭൂമി വരണ്ടു നിര്‍ജ്ജീവമായി കിടക്കുന്നതായി നിനക്ക് കാണാം. എന്നിട്ട് അതിന്‍ മേല്‍ നാം വെള്ളം ചൊരിഞ്ഞാല്‍ അത് ഇളകുകയും വികസിക്കുകയും, കൌതുകമുള്ള എല്ലാതരം ചെടികളേയും അത് മുളപ്പിക്കുകയും ചെയ്യുന്നു. അതെന്തുകൊണ്ടെന്നാല്‍ അല്ലാഹു തന്നെയാണ് സത്യമായുള്ളവന്‍. അവന്‍ മരിച്ചവരെ ജീവിപ്പിക്കും. അവന്‍ ഏത് കാര്യത്തിനും കഴിവുള്ളവനാണ്‌.(ഖു൪ആന്‍: 22/5-6)

ﻭَﻫُﻮَ ٱﻟَّﺬِﻯ ﻳُﺮْﺳِﻞُ ٱﻟﺮِّﻳَٰﺢَ ﺑُﺸْﺮًۢا ﺑَﻴْﻦَ ﻳَﺪَﻯْ ﺭَﺣْﻤَﺘِﻪِۦ ۖ ﺣَﺘَّﻰٰٓ ﺇِﺫَآ ﺃَﻗَﻠَّﺖْ ﺳَﺤَﺎﺑًﺎ ﺛِﻘَﺎﻻً ﺳُﻘْﻨَٰﻪُ ﻟِﺒَﻠَﺪٍ ﻣَّﻴِّﺖٍ ﻓَﺄَﻧﺰَﻟْﻨَﺎ ﺑِﻪِ ٱﻟْﻤَﺎٓءَ ﻓَﺄَﺧْﺮَﺟْﻨَﺎ ﺑِﻪِۦ ﻣِﻦ ﻛُﻞِّ ٱﻟﺜَّﻤَﺮَٰﺕِ ۚ ﻛَﺬَٰﻟِﻚَ ﻧُﺨْﺮِﺝُ ٱﻟْﻤَﻮْﺗَﻰٰ ﻟَﻌَﻠَّﻜُﻢْ ﺗَﺬَﻛَّﺮُﻭﻥَ

അവനത്രെ തന്റെ അനുഗ്രഹത്തിന് (മഴയ്ക്ക്) മുമ്പായി സന്തോഷവാര്‍ത്ത അറിയിച്ചുകൊണ്ട് കാറ്റുകളെ അയക്കുന്നവന്‍. അങ്ങനെ അവ (കാറ്റുകള്‍) ഭാരിച്ച മേഘത്തെ വഹിച്ചുകഴിഞ്ഞാല്‍ നിര്‍ജ്ജീവമായ വല്ല നാട്ടിലേക്കും നാം അതിനെ നയിച്ചുകൊണ്ട് പോകുകയും, എന്നിട്ടവിടെ വെള്ളം ചൊരിയുകയും, അത് മൂലം എല്ലാതരം കായ്കനികളും നാം പുറത്ത് കൊണ്ടുവരികയും ചെയ്യുന്നു. അത് പോലെ നാം മരണപ്പെട്ടവരെ പുറത്ത് കൊണ്ട് വരുന്നതാണ്‌. നിങ്ങള്‍ ശ്രദ്ധിച്ചു മനസ്സിലാക്കുന്നവരായേക്കാം. (ഖു൪ആന്‍:7/57)

ﻭَٱﻟَّﺬِﻯ ﻧَﺰَّﻝَ ﻣِﻦَ ٱﻟﺴَّﻤَﺎٓءِ ﻣَﺎٓءًۢ ﺑِﻘَﺪَﺭٍ ﻓَﺄَﻧﺸَﺮْﻧَﺎ ﺑِﻪِۦ ﺑَﻠْﺪَﺓً ﻣَّﻴْﺘًﺎ ۚ ﻛَﺬَٰﻟِﻚَ ﺗُﺨْﺮَﺟُﻮﻥَ

ആകാശത്ത് നിന്ന് ഒരു തോത് അനുസരിച്ച് വെള്ളം വര്‍ഷിച്ച് തരികയും ചെയ്തവനാണ് (അല്ലാഹു). എന്നിട്ട് അത് മൂലം നാം നിര്‍ജീവമായ രാജ്യത്തെ പുനരുജ്ജീവിപ്പിച്ചു. അത് പോലെ തന്നെ നിങ്ങളും (മരണാനന്തരം) പുറത്തു കൊണ്ടു വരപ്പെടുന്നതാണ്‌.(ഖു൪ആന്‍:43/11)

അടങ്ങിക്കിടക്കുന്ന നിർജീവ ഭൂമിയെ ജീവിപ്പിച്ചപോലെ. അപ്രകാരം ക്വബ്ർ ജീവിതം പുർണമായിക്കഴിഞ്ഞാൽ നിങ്ങളുടെ പ്രവർത്തനങ്ങൾക്ക് പ്രതിഫലം നൽകാൻ നിങ്ങളെയും അവൻ ജീവിപ്പിക്കും. (തഫ്സീറുസ്സഅ്ദി)

ﻭَٱﻟﻠَّﻪُ ٱﻟَّﺬِﻯٓ ﺃَﺭْﺳَﻞَ ٱﻟﺮِّﻳَٰﺢَ ﻓَﺘُﺜِﻴﺮُ ﺳَﺤَﺎﺑًﺎ ﻓَﺴُﻘْﻨَٰﻪُ ﺇِﻟَﻰٰ ﺑَﻠَﺪٍ ﻣَّﻴِّﺖٍ ﻓَﺄَﺣْﻴَﻴْﻨَﺎ ﺑِﻪِ ٱﻷَْﺭْﺽَ ﺑَﻌْﺪَ ﻣَﻮْﺗِﻬَﺎ ۚ ﻛَﺬَٰﻟِﻚَ ٱﻟﻨُّﺸُﻮﺭُ

അല്ലാഹുവാണ് കാറ്റുകളെ അയച്ചവന്‍. അങ്ങനെ അവ മേഘത്തെ ഇളക്കിവിടുന്നു. എന്നിട്ട് ആ മേഘത്തെ നിര്‍ജീവമായ നാട്ടിലേക്ക് നാം തെളിച്ചുകൊണ്ട് പോകുകയും, അതുമുഖേന ഭൂമിയെ അതിന്റെ നിര്‍ജ്ജീവാവസ്ഥയ്ക്ക് ശേഷം നാം സജീവമാക്കുകയും ചെയ്യുന്നു. അതുപോലെ തന്നെയാകുന്നു ഉയര്‍ത്തെഴുന്നേല്‍പ്പ്‌. (ഖു൪ആന്‍:35/9)

ٱللَّهُ ٱلَّذِى يُرْسِلُ ٱلرِّيَٰحَ فَتُثِيرُ سَحَابًا فَيَبْسُطُهُۥ فِى ٱلسَّمَآءِ كَيْفَ يَشَآءُ وَيَجْعَلُهُۥ كِسَفًا فَتَرَى ٱلْوَدْقَ يَخْرُجُ مِنْ خِلَٰلِهِۦ ۖ فَإِذَآ أَصَابَ بِهِۦ مَن يَشَآءُ مِنْ عِبَادِهِۦٓ إِذَا هُمْ يَسْتَبْشِرُونَ ‎﴿٤٨﴾‏ وَإِن كَانُوا۟ مِن قَبْلِ أَن يُنَزَّلَ عَلَيْهِم مِّن قَبْلِهِۦ لَمُبْلِسِينَ ‎﴿٤٩﴾‏ فَٱنظُرْ إِلَىٰٓ ءَاثَٰرِ رَحْمَتِ ٱللَّهِ كَيْفَ يُحْىِ ٱلْأَرْضَ بَعْدَ مَوْتِهَآ ۚ إِنَّ ذَٰلِكَ لَمُحْىِ ٱلْمَوْتَىٰ ۖ وَهُوَ عَلَىٰ كُلِّ شَىْءٍ قَدِيرٌ ‎﴿٥٠﴾‏

അല്ലാഹുവാകുന്നു കാറ്റുകളെ അയക്കുന്നവന്‍. എന്നിട്ട് അവ (കാറ്റുകള്‍) മേഘത്തെ ഇളക്കിവിടുന്നു. എന്നിട്ട് അവന്‍ ഉദ്ദേശിക്കുന്ന പ്രകാരം അതിനെ ആകാശത്ത് പരത്തുന്നു. അതിനെ പല കഷ്ണങ്ങളാക്കുകയും ചെയ്യുന്നു. അപ്പോള്‍ അതിന്നിടയില്‍ നിന്ന് മഴപുറത്ത് വരുന്നതായി നിനക്ക് കാണാം. എന്നിട്ട് തന്റെ ദാസന്‍മാരില്‍ നിന്ന് താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ ആ മഴ എത്തിച്ച് കൊടുത്താല്‍ അവരതാ സന്തുഷ്ടരാകുന്നു. ഇതിന് മുമ്പ് – ആ മഴ അവരുടെ മേല്‍ വര്‍ഷിപ്പിക്കപ്പെടുന്നതിന് മുമ്പ് – തീര്‍ച്ചയായും അവര്‍ ആശയറ്റവര്‍ തന്നെയായിരുന്നു. അപ്പോള്‍ അല്ലാഹുവിന്റെ കാരുണ്യത്തിന്റെ ഫലങ്ങള്‍ നോക്കൂ. ഭൂമി നിര്‍ജ്ജീവമായിരുന്നതിന് ശേഷം എങ്ങനെയാണ് അവന്‍ അതിന് ജീവന്‍ നല്‍കുന്നത്‌? തീര്‍ച്ചയായും അത് ചെയ്യുന്നവന്‍ മരിച്ചവരെ ജീവിപ്പിക്കുക തന്നെ ചെയ്യും. അവന്‍ ഏത് കാര്യത്തിനും കഴിവുള്ളവനത്രെ. (ഖു൪ആന്‍:30/48-50)

ﻭَﻧَﺰَّﻟْﻨَﺎ ﻣِﻦَ ٱﻟﺴَّﻤَﺎٓءِ ﻣَﺎٓءً ﻣُّﺒَٰﺮَﻛًﺎ ﻓَﺄَﻧۢﺒَﺘْﻨَﺎ ﺑِﻪِۦ ﺟَﻨَّٰﺖٍ ﻭَﺣَﺐَّ ٱﻟْﺤَﺼِﻴﺪِﻭَٱﻟﻨَّﺨْﻞَ ﺑَﺎﺳِﻘَٰﺖٍ ﻟَّﻬَﺎ ﻃَﻠْﻊٌ ﻧَّﻀِﻴﺪٌ ﺭِّﺯْﻗًﺎ ﻟِّﻠْﻌِﺒَﺎﺩِ ۖ ﻭَﺃَﺣْﻴَﻴْﻨَﺎ ﺑِﻪِۦ ﺑَﻠْﺪَﺓً ﻣَّﻴْﺘًﺎ ۚ ﻛَﺬَٰﻟِﻚَ ٱﻟْﺨُﺮُﻭﺝُ

ആകാശത്തുനിന്ന് നാം അനുഗൃഹീതമായ വെള്ളം വര്‍ഷിക്കുകയും, എന്നിട്ട് അതു മൂലം പല തരം തോട്ടങ്ങളും കൊയ്തെടുക്കുന്ന ധാന്യങ്ങളും നാം മുളപ്പിക്കുകയും ചെയ്തു. അടുക്കടുക്കായി കുലകളുള്ള ഉയരമുള്ള ഈന്തപ്പനകളും.(നമ്മുടെ) ദാസന്‍മാര്‍ക്ക് ഉപജീവനമായിട്ടുള്ളതത്രെ അവ. നിര്‍ജ്ജീവമായ നാടിനെ അത് മൂലം ജീവനുള്ളതാക്കുകയും ചെയ്തു. അപ്രകാരം തന്നെയാകുന്നു (ഖബ്‌റുകളില്‍ നിന്നുള്ള) പുറപ്പാട്‌.(ഖു൪ആന്‍: 50/9)

നിര്‍ജീവമായതിനുശേഷം ഭൂമിയെ ജീവിപ്പിക്കുന്നതില്‍ മരണശേഷം പ്രതിഫലം നല്‍കാന്‍ വേണ്ടി മരിച്ചവരെ ജീവിപ്പിക്കുമെന്നതിന്റെ തെളിവുണ്ട്. (തഫ്സീറുസ്സഅ്ദി)

വെള്ളം വറ്റി നിര്‍ജ്ജീവമായി വരണ്ടുകിടക്കുന്ന നാട്ടിലേക്ക്‌ മഴ വര്‍ഷിക്കുമ്പോള്‍ ആ നാട്‌ പുനര്‍ജീവിച്ച് പച്ച പിടിക്കുന്നു. കായ്‌കനികളും വിളകളും ഉല്‍പാദിതമാകുന്നു. ഇതിന്റെയെല്ലാം കര്‍ത്താവ്‌ അല്ലാഹുവാകുന്നു. അപ്പോള്‍, ഇതു പോലെ മനുഷ്യന്‍ നിര്‍ജ്ജീവനായിപ്പോയശേഷം അവനെ വീണ്ടും ജീവിപ്പിക്കുവാന്‍ അല്ലാഹുവിന്‌ ഒട്ടും പ്രയാസമില്ല എന്ന്‌ അല്ലാഹു ഉണര്‍ത്തുന്നു.

മഴയുമായി ബന്ധപ്പെട്ട ധാരാളം അബദ്ധ ധാരണകള്‍ മനുഷ്യര്‍ക്കിടയിലുണ്ട്. ചില മഹാന്‍മാ൪ക്കും ദേവന്‍മാ൪ക്കും മഴ പെയ്യിക്കുന്നതില്‍ പങ്കുണ്ടെന്ന് ജനങ്ങള്‍ വിശ്വസിച്ചിരുന്നു. നക്ഷത്രങ്ങളും ജ്ഞാറ്റുവേലകളുമാണ് മഴ നല്‍കുന്നത് എന്ന് കരുതുന്നവരുമുണ്ടായിരുന്നു. ഇത് സൃഷ്ടാവിന്റെ അനുഗ്രഹത്തെ നിഷേധിക്കലും ബഹുദൈവ ചിന്തയുമാണ്.

عَنْ أَبِي هُرَيْرَةَ، عَنْ رَسُولِ اللَّهِ صلى الله عليه وسلم قَالَ ‏”‏ مَا أَنْزَلَ اللَّهُ مِنَ السَّمَاءِ مِنْ بَرَكَةٍ إِلاَّ أَصْبَحَ فَرِيقٌ مِنَ النَّاسِ بِهَا كَافِرِينَ يُنْزِلُ اللَّهُ الْغَيْثَ فَيَقُولُونَ الْكَوْكَبُ كَذَا وَكَذَا ‏”‏ وَفِي حَدِيثِ الْمُرَادِيِّ ‏”‏ بِكَوْكَبِ كَذَا وَكَذَا.

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ‘അല്ലാഹു ഉപരിലോകത്ത് നിന്ന് ഏതൊരു അനുഗ്രഹവും ഇറക്കിതരുമ്പോള്‍ ജനങ്ങളില്‍ ഒരു വിഭാഗം അതില്‍ അവിശ്വസിക്കാതിരുന്നിട്ടില്ല. അല്ലാഹു മഴ വ൪ക്കുമ്പോള്‍ അവര്‍ പറയും : ഇന്നയിന്ന നക്ഷത്രമാണ് അതിനു നിമിത്തമെന്നു.’ (മുസ്ലിം:72)

عَنْ زَيْدِ بْنِ خَالِدٍ الْجُهَنِيِّ، أَنَّهُ قَالَ صَلَّى لَنَا رَسُولُ اللَّهِ صلى الله عليه وسلم صَلاَةَ الصُّبْحِ بِالْحُدَيْبِيَةِ عَلَى إِثْرِ سَمَاءٍ كَانَتْ مِنَ اللَّيْلَةِ، فَلَمَّا انْصَرَفَ أَقْبَلَ عَلَى النَّاسِ فَقَالَ ‏”‏ هَلْ تَدْرُونَ مَاذَا قَالَ رَبُّكُمْ ‏”‏‏.‏ قَالُوا اللَّهُ وَرَسُولُهُ أَعْلَمُ‏.‏ قَالَ ‏”‏ أَصْبَحَ مِنْ عِبَادِي مُؤْمِنٌ بِي وَكَافِرٌ، فَأَمَّا مَنْ قَالَ مُطِرْنَا بِفَضْلِ اللَّهِ وَرَحْمَتِهِ فَذَلِكَ مُؤْمِنٌ بِي وَكَافِرٌ بِالْكَوْكَبِ، وَأَمَّا مَنْ قَالَ بِنَوْءِ كَذَا وَكَذَا فَذَلِكَ كَافِرٌ بِي وَمُؤْمِنٌ بِالْكَوْكَبِ ‏”‏‏.‏

സൈദ്ബനു ഖാലിദ്(റ) നിവേദനം: ഹുദൈബിയ്യയില്‍ വെച്ച് രാത്രി മഴ ലഭിച്ചതിന് ശേഷമുള്ള ഒരു സുബ്ഹ് നമസ്കാരം നബി ﷺ ഞങ്ങളുമായി നമസ്കരിച്ചു. നമസ്കാരത്തില്‍ നിന്ന് നബി ﷺ വിരമിച്ചപ്പോള്‍ ജനങ്ങളുടെ നേരെ തിരിഞ്ഞ് കൊണ്ട് അവിടുന്ന് പറഞ്ഞു. ഇന്ന് രാത്രി നിങ്ങളുടെ രക്ഷിതാവ് എന്താണ് പ്രസ്താവിച്ചതെന്ന് നിങ്ങള്‍ക്കറിയുമോ? അവര്‍ പറഞ്ഞു: അല്ലാഹുവും അവന്റെ ദൂതനുമാണ് ഏറ്റവും അറിവുള്ളത്. നബി ﷺ പറഞ്ഞു. ‘അല്ലാഹു പറഞ്ഞിരിക്കുന്നു: പ്രഭാതമായപ്പോള്‍ എന്റെ അടിമകളില്‍ ചിലര്‍ വിശ്വാസികളും മറ്റു ചിലര്‍ അവിശ്വാസികളുമായിരിക്കുന്നു. അല്ലാഹുവിന്റെ ഔദാര്യത്താലും കാരുണ്യത്താലും നമുക്ക് മഴ ലഭിച്ചു എന്ന് പറയുന്നവര്‍ എന്നില്‍ വിശ്വസിച്ചിരിക്കുന്നു; നക്ഷത്രങ്ങളില്‍ അവിശ്വസിച്ചിരിക്കുന്നു. എന്നാല്‍ ഇന്നാലിന്ന നക്ഷത്രം കാരണമാണ് മഴ ലഭിച്ചത് എന്ന് പറയുന്നവര്‍ എന്നില്‍ അവിശ്വസിച്ചവരും നക്ഷത്രങ്ങളെ വിശ്വസിച്ചവരുമാകുന്നു. (ബുഖാരി : 846)

മഴയെ പറ്റിയുള്ള കൃത്യമായ അറിവ് അല്ലാഹുവിന് മാത്രമാണ് ഉള്ളത്. അത്‌ കൊണ്ടു തന്നെ മനുഷ്യ പ്രവചനങ്ങള്‍ക്കും കണക്കുകൂട്ടലുകള്‍ക്കുമപ്പുറമായി അത് അത് വര്‍ഷിക്കുകയും വര്‍ഷിക്കാതിരിക്കുകയും ചെയ്യും.

ﺇِﻥَّ ٱﻟﻠَّﻪَ ﻋِﻨﺪَﻩُۥ ﻋِﻠْﻢُ ٱﻟﺴَّﺎﻋَﺔِ ﻭَﻳُﻨَﺰِّﻝُ ٱﻟْﻐَﻴْﺚَ ﻭَﻳَﻌْﻠَﻢُ ﻣَﺎ ﻓِﻰ ٱﻷَْﺭْﺣَﺎﻡِ ۖ ﻭَﻣَﺎ ﺗَﺪْﺭِﻯ ﻧَﻔْﺲٌ ﻣَّﺎﺫَا ﺗَﻜْﺴِﺐُ ﻏَﺪًا ۖ ﻭَﻣَﺎ ﺗَﺪْﺭِﻯ ﻧَﻔْﺲٌۢ ﺑِﺄَﻯِّ ﺃَﺭْﺽٍ ﺗَﻤُﻮﺕُ ۚ ﺇِﻥَّ ٱﻟﻠَّﻪَ ﻋَﻠِﻴﻢٌ ﺧَﺒِﻴﺮٌۢ

തീര്‍ച്ചയായും അല്ലാഹുവിന്റെ പക്കലാണ് അന്ത്യസമയത്തെപ്പറ്റിയുള്ള അറിവ്‌. അവന്‍ മഴപെയ്യിക്കുന്നു. ഗര്‍ഭാശയത്തിലുള്ളത് അവന്‍ അറിയുകയും ചെയ്യുന്നു. നാളെ താന്‍ എന്താണ് പ്രവര്‍ത്തിക്കുക എന്ന് ഒരാളും അറിയുകയില്ല. താന്‍ ഏത് നാട്ടില്‍ വെച്ചാണ് മരിക്കുക എന്നും ഒരാളും അറിയുകയില്ല. തീര്‍ച്ചയായും അല്ലാഹു സര്‍വ്വജ്ഞനും സൂക്ഷ്മജ്ഞാനിയുമാകുന്നു.(ഖു൪ആന്‍:31/34)

عَنِ ابْنِ عُمَرَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏: مِفْتَاحُ الْغَيْبِ خَمْسٌ لاَ يَعْلَمُهَا إِلاَّ اللَّهُ لاَ يَعْلَمُ أَحَدٌ مَا يَكُونُ فِي غَدٍ، وَلاَ يَعْلَمُ أَحَدٌ مَا يَكُونُ فِي الأَرْحَامِ، وَلاَ تَعْلَمُ نَفْسٌ مَاذَا تَكْسِبُ غَدًا، وَمَا تَدْرِي نَفْسٌ بِأَىِّ أَرْضٍ تَمُوتُ، وَمَا يَدْرِي أَحَدٌ مَتَى يَجِيءُ الْمَطَرُ

ഇബ്നു ഉമര്‍ (റ) നിവേദനം: നബി ﷺ അരുളി: അദൃശ്യ കാര്യങ്ങളുടെ താക്കോല്‍ അഞ്ചു കാര്യങ്ങളാണ്. അല്ലാഹുവിനല്ലാതെ മറ്റാര്‍ക്കും അവയെക്കുറിച്ചറിയാന്‍ കഴിയുകയില്ല. നാളെ എന്തു സംഭവിക്കുമെന്നും സ്ത്രീകളുടെ ഗര്‍ഭപാത്രത്തില്‍ എന്താണ് ഉടലെടുക്കുകയെന്നും താന്‍ നാളെ എന്താണ് പ്രവര്‍ത്തിക്കുകയെന്നും താന്‍ ഏത് ഭൂമിയില്‍ വെച്ചാണ് മൃതിയടയുകയെന്നും ഒരാള്‍ക്കും അറിയുവാന്‍ കഴിയുകയില്ല. എപ്പോഴാണ് മഴ വര്‍ഷിക്കുകയെന്നും ഒരു മനുഷ്യനും അറിയാന്‍ കഴിയുകയില്ല. (ബുഖാരി:1039)

അല്ലാഹുവിന്റെ കാരുണ്യമായിട്ടും അനുഗ്രഹമായിട്ടുമാണ് മഴ പെയ്യുന്നതും വെള്ളം ലഭിക്കുന്നതും. ഈ മഴയും വെള്ളവും ശിക്ഷയായിട്ടും അല്ലാഹു ഇറക്കിയിട്ടുണ്ട്.

كَذَّبَتْ قَبْلَهُمْ قَوْمُ نُوحٍ فَكَذَّبُوا۟ عَبْدَنَا وَقَالُوا۟ مَجْنُونٌ وَٱزْدُجِرَ ‎﴿٩﴾‏ فَدَعَا رَبَّهُۥٓ أَنِّى مَغْلُوبٌ فَٱنتَصِرْ ‎﴿١٠﴾‏ فَفَتَحْنَآ أَبْوَٰبَ ٱلسَّمَآءِ بِمَآءٍ مُّنْهَمِرٍ ‎﴿١١﴾‏ وَفَجَّرْنَا ٱلْأَرْضَ عُيُونًا فَٱلْتَقَى ٱلْمَآءُ عَلَىٰٓ أَمْرٍ قَدْ قُدِرَ ‎﴿١٢﴾‏ وَحَمَلْنَٰهُ عَلَىٰ ذَاتِ أَلْوَٰحٍ وَدُسُرٍ ‎﴿١٣﴾‏ تَجْرِى بِأَعْيُنِنَا جَزَآءً لِّمَن كَانَ كُفِرَ ‎﴿١٤﴾‏ وَلَقَد تَّرَكْنَٰهَآ ءَايَةً فَهَلْ مِن مُّدَّكِرٍ ‎﴿١٥﴾‏ فَكَيْفَ كَانَ عَذَابِى وَنُذُرِ ‎﴿١٦﴾

അവര്‍ക്ക് മുമ്പ് നൂഹിന്റെ ജനതയും നിഷേധിച്ചു കളഞ്ഞിട്ടുണ്ട്‌. അങ്ങനെ നമ്മുടെ ദാസനെ അവര്‍ നിഷേധിച്ച് തള്ളുകയും ഭ്രാന്തന്‍ എന്നു പറയുകയും ചെയ്തു. അദ്ദേഹം വിരട്ടി ഓടിക്കപ്പെടുകയും ചെയ്തു.അപ്പോള്‍ അദ്ദേഹം തന്റെ രക്ഷിതാവിനെ വിളിച്ചു പ്രാര്‍ത്ഥിച്ചു: ഞാന്‍ പരാജിതനാകുന്നു. അതിനാല്‍ (എന്റെ) രക്ഷയ്ക്കായി നീ നടപടി സ്വീകരിക്കണമേ.അപ്പോള്‍ കുത്തിച്ചൊരിയുന്ന വെള്ളവും കൊണ്ട് ആകാശത്തിന്റെ കവാടങ്ങള്‍ നാം തുറന്നു.ഭൂമിയില്‍ നാം ഉറവുകള്‍ പൊട്ടിക്കുകയും ചെയ്തു. അങ്ങനെ നിര്‍ണ്ണയിക്കപ്പെട്ടു കഴിഞ്ഞ ഒരു കാര്യത്തിനായി വെള്ളം സന്ധിച്ചു.പലകകളും ആണികളുമുള്ള ഒരു കപ്പലില്‍ അദ്ദേഹത്തെ നാം വഹിക്കുകയും ചെയ്തു.നമ്മുടെ മേല്‍നോട്ടത്തില്‍ അത് സഞ്ചരിക്കുന്നു. നിഷേധിച്ചു തള്ളപ്പെട്ടിരുന്നവന് (ദൈവദൂതന്) ഉള്ള പ്രതിഫലമത്രെ അത്‌.തീര്‍ച്ചയായും അതിനെ (പ്രളയത്തെ)നാം ഒരു ദൃഷ്ടാന്തമായി അവശേഷിപ്പിച്ചിരിക്കുന്നു. എന്നാല്‍ ആലോചിച്ച് മനസ്സിലാക്കുന്നവരായി ആരെങ്കിലുമുണ്ടോ?അപ്പോള്‍ എന്റെ ശിക്ഷയും താക്കീതുകളും എങ്ങനെയായിരുന്നു(എന്നു നോക്കുക).(ഖു൪ആന്‍:54/9-16)

ജനങ്ങളുടെ ഉപദ്രവത്തില്‍ പൊറുതി മുട്ടിയപ്പോള്‍ നൂഹ് (അ) നബി അല്ലാഹുവിനോട് രക്ഷക്കായി പ്രാര്‍ത്ഥിച്ചു. അങ്ങനെ ആകാശത്ത് നിന്നു അതിശക്തമായ മഴ വര്‍ഷിക്കുകയും, ഭൂമിയില്‍ നിന്ന് വമ്പിച്ചതോതില്‍ ഉറവുപൊടിയുകയും ഉണ്ടായി. അതിന്റെ ഫലമായി ജലപ്രളയം സംഭവിക്കുകയും, ആ ജനതയുടെ ഉന്മൂലനാശത്തില്‍ അത് കലാശിക്കുകയും ചെയ്തു. അതേ സമയത്ത് നൂഹ് (അ) നബിയേയും അദ്ദേഹത്തില്‍ വിശ്വസിച്ചവരെയും ഒരു കപ്പലില്‍ കയറ്റി അല്ലാഹു രക്ഷിക്കുകയും ചെയ്തു. അങ്ങിനെ, നൂഹ് (അ) നബിയോടു ആ ജനത കാണിച്ച നന്ദികേടിന്റേയും, നിഷേധത്തിന്റേയും പ്രതികാരമാകുന്ന കടുത്ത ശിക്ഷ അവര്‍ക്ക് അല്ലാഹു നല്‍കിയെന്നു സാരം.

لَقَدْ كَانَ لِسَبَإٍ فِى مَسْكَنِهِمْ ءَايَةٌ ۖ جَنَّتَانِ عَن يَمِينٍ وَشِمَالٍ ۖ كُلُوا۟ مِن رِّزْقِ رَبِّكُمْ وَٱشْكُرُوا۟ لَهُۥ ۚ بَلْدَةٌ طَيِّبَةٌ وَرَبٌّ غَفُورٌ ‎﴿١٥﴾‏ فَأَعْرَضُوا۟ فَأَرْسَلْنَا عَلَيْهِمْ سَيْلَ ٱلْعَرِمِ وَبَدَّلْنَٰهُم بِجَنَّتَيْهِمْ جَنَّتَيْنِ ذَوَاتَىْ أُكُلٍ خَمْطٍ وَأَثْلٍ وَشَىْءٍ مِّن سِدْرٍ قَلِيلٍ ‎﴿١٦﴾‏ ذَٰلِكَ جَزَيْنَٰهُم بِمَا كَفَرُوا۟ ۖ وَهَلْ نُجَٰزِىٓ إِلَّا ٱلْكَفُورَ ‎﴿١٧﴾

തീര്‍ച്ചയായും സബഉ ദേശക്കാര്‍ക്ക് തങ്ങളുടെ അധിവാസ കേന്ദ്രത്തില്‍ തന്നെ ദൃഷ്ടാന്തമുണ്ടായിരുന്നു. അതയാത്‌, വലത് ഭാഗത്തും ഇടത് ഭാഗത്തുമായി രണ്ടു തോട്ടങ്ങള്‍. (അവരോട് പറയപ്പെട്ടു): നിങ്ങളുടെ രക്ഷിതാവ് തന്ന ഉപജീവനത്തില്‍ നിന്ന് നിങ്ങള്‍ ഭക്ഷിക്കുകയും, അവനോട് നിങ്ങള്‍ നന്ദികാണിക്കുകയും ചെയ്യുക. നല്ലൊരു രാജ്യവും ഏറെ പൊറുക്കുന്ന രക്ഷിതാവും.എന്നാല്‍ അവര്‍ പിന്തിരിഞ്ഞ് കളഞ്ഞു. അപ്പോള്‍ അണക്കെട്ടില്‍ നിന്നുള്ള ജലപ്രവാഹത്തെ അവരുടെ നേരെ നാം അയച്ചു. അവരുടെ ആ രണ്ട് തോട്ടങ്ങള്‍ക്ക് പകരം കയ്പുള്ള കായ്കനികളും കാറ്റാടി മരവും, അല്‍പം ചില വാകമരങ്ങളും ഉള്ള രണ്ട് തോട്ടങ്ങള്‍ നാം അവര്‍ക്ക് നല്‍കുകയും ചെയ്തു.അവര്‍ നന്ദികേട് കാണിച്ചതിന് നാം അവര്‍ക്ക് പ്രതിഫലമായി നല്‍കിയതാണത്‌. കടുത്ത നന്ദികേട് കാണിക്കുന്നവന്റെ നേരെയല്ലാതെ നാം ശിക്ഷാനടപടി എടുക്കുമോ?(ഖു൪ആന്‍ :34/15-17)

ഫലസമൃദ്ധവും ആളുകള്‍ക്ക് ക്ഷേമൈശ്വര്യത്തോടെ കഴിഞ്ഞ് കൂടാന്‍ പറ്റിയതുമായ രണ്ട് തോട്ടങ്ങള്‍ അല്ലാഹു സബഉ ദേശക്കാര്‍ക്ക് കനിഞ്ഞ് നല്‍കിയിരുന്നു.സമീപത്തുണ്ടായിരുന്ന ഒരു പടുകൂറ്റന്‍ അണക്കെട്ടില്‍ നിന്നായിരുന്നു ആ തോട്ടങ്ങള്‍ക്കാവശ്യമായ വെള്ളം ലഭിച്ചിരുന്നത്.കാലക്രമേണ ജനങ്ങള്‍ നന്ദി കെട്ടവരായപ്പോള്‍ അല്ലാഹു ആ അണക്കെട്ട് തക൪ത്ത് ജലപ്രളയമുണ്ടാക്കി, ആ തോട്ടങ്ങളും നാടും നശിപ്പിച്ചു.

 وَأَمْطَرْنَا عَلَيْهِم مَّطَرًا ۖ فَسَآءَ مَطَرُ ٱلْمُنذَرِينَ ‎﴿١٧٣﴾‏ إِنَّ فِى ذَٰلِكَ لَـَٔايَةً ۖ وَمَا كَانَ أَكْثَرُهُم مُّؤْمِنِينَ ‎﴿١٧٤﴾

അവരുടെ മേല്‍ ‍നാം ഒരു തരം മഴ വര്‍ഷിപ്പിക്കുകയും ചെയ്തു. താക്കീത് നല്‍കപ്പെട്ടവര്‍ക്ക് ലഭിച്ച ആ മഴ എത്ര മോശം.തീര്‍ച്ചയായും അതില്‍ (മനുഷ്യര്‍ക്ക്‌) ഒരു ദൃഷ്ടാന്തമുണ്ട് എന്നാല്‍ അവരില്‍ ‍അധികപേരും വിശ്വസിക്കുന്നവരായില്ല.(ഖു൪ആന്‍ :26/173-174)

ﻭَﺃَﻣْﻄَﺮْﻧَﺎ ﻋَﻠَﻴْﻬِﻢ ﻣَّﻄَﺮًا ۖ ﻓَﭑﻧﻈُﺮْ ﻛَﻴْﻒَ ﻛَﺎﻥَ ﻋَٰﻘِﺒَﺔُ ٱﻟْﻤُﺠْﺮِﻣِﻴﻦَ

നാം അവരുടെ മേല്‍ ഒരു തരം മഴ വര്‍ഷിപ്പിക്കുകയും ചെയ്തു. അപ്പോള്‍ ആ കുറ്റവാളികളുടെ പര്യവസാനം എങ്ങനെയായിരുന്നുവെന്ന് നോക്കുക. (ഖു൪ആന്‍ :7/84)

ﻟَﻘَﺪْ ﺃَﺗَﻮْا۟ ﻋَﻠَﻰ ٱﻟْﻘَﺮْﻳَﺔِ ٱﻟَّﺘِﻰٓ ﺃُﻣْﻄِﺮَﺕْ ﻣَﻄَﺮَ ٱﻟﺴَّﻮْءِ ۚ ﺃَﻓَﻠَﻢْ ﻳَﻜُﻮﻧُﻮا۟ ﻳَﺮَﻭْﻧَﻬَﺎ ۚ ﺑَﻞْ ﻛَﺎﻧُﻮا۟ ﻻَ ﻳَﺮْﺟُﻮﻥَ ﻧُﺸُﻮﺭًا

ആ ചീത്ത മഴ വര്‍ഷിക്കപ്പെട്ട നാട്ടിലൂടെ ഇവര്‍ കടന്നുവന്നിട്ടുണ്ടല്ലോ. അപ്പോള്‍ ഇവരത് കണ്ടിരുന്നില്ലേ? അല്ല, ഇവര്‍ ഉയര്‍ത്തെഴുന്നേല്‍പ്പ് പ്രതീക്ഷിക്കാത്തവരാകുന്നു. (ഖു൪ആന്‍ :25/40)

മഴ ലഭിക്കുന്നതിനുള്ള മാ൪ഗ്ഗങ്ങള്‍

അല്ലാഹുവിന്റെ കാരുണ്യമായിട്ടും അനുഗ്രഹമായിട്ടുമാണ് മഴ പെയ്യുന്നത്. മഴയെ പറ്റിയുള്ള കൃത്യമായ അറിവ് അല്ലാഹുവിന് മാത്രമാണ് ഉള്ളത്. ഇതര ശക്തികള്‍ക്കോ ആള്‍ദൈവങ്ങള്‍ക്കോ മഴ പെയ്യിപ്പിക്കാന്‍ കഴിയില്ല. മഴ നിര്‍മ്മിച്ച്‌ ആവശ്യമായ ജലം വിതരണം ചെയ്യാന്‍ ശാസ്ത്രത്തിനും കഴിയില്ല.അതുകൊണ്ട് തന്നെ മഴ ലഭിക്കുന്നതിന് വേണ്ടി അല്ലാഹുവിനെ ആശ്രയിക്കാന്‍ മാത്രമേ നമുക്ക് കഴിയുകയുള്ളൂ.മഴ ലഭിക്കുന്നതിനുള്ള നിരവധി മാ൪ഗ്ഗങ്ങളെ പറ്റി ഖു൪ആനും ഹദീസും നമുക്ക് വിവരിച്ച് തന്നിട്ടുണ്ട്.

1.ഇസ്തിഗ്ഫാ൪

മനുഷ്യന്‍ തെറ്റുകള്‍ ചെയ്യുന്നവനാണ്. അത്തരമൊരു പ്രകൃതിയിലാണവന്‍ സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. സത്യവിശ്വാസിയെ സംബന്ധിച്ചിടത്തോളം ഒരു തെറ്റ് സംഭവിച്ച് പോയാല്‍ ഉടന്‍ അല്ലാഹുവിനെ ഓ൪ക്കുകയും ആ തെറ്റില്‍ നിന്ന് പിന്‍മാറുകയും അല്ലാഹുവിനോട് പൊറുക്കലിനെ ചോദിക്കുകയുമാണ് വേണ്ടത്. ഇപ്രകാരം ഒരു സമൂഹം ‘ഇസ്തിഗ്ഫാര്‍’ അഥവാ ‘പാപമോചനാര്‍ഥന ‘ ചെയ്യുമ്പോള്‍ അല്ലാഹു അവ൪ക്ക് പൊറുത്ത് കൊടുക്കുന്നതാണ്. അതോടൊപ്പം അല്ലാഹു ആ സമൂഹത്തിന് സമൃദ്ധമായ മഴ നല്‍കുകയും ചെയ്യുന്നതാണ്‌.

ﻭَﻳَٰﻘَﻮْﻡِ ٱﺳْﺘَﻐْﻔِﺮُﻭا۟ ﺭَﺑَّﻜُﻢْ ﺛُﻢَّ ﺗُﻮﺑُﻮٓا۟ ﺇِﻟَﻴْﻪِ ﻳُﺮْﺳِﻞِ ٱﻟﺴَّﻤَﺎٓءَ ﻋَﻠَﻴْﻜُﻢ ﻣِّﺪْﺭَاﺭًا ﻭَﻳَﺰِﺩْﻛُﻢْ ﻗُﻮَّﺓً ﺇِﻟَﻰٰ ﻗُﻮَّﺗِﻜُﻢْ ﻭَﻻَ ﺗَﺘَﻮَﻟَّﻮْا۟ ﻣُﺠْﺮِﻣِﻴﻦَ

എന്റെ ജനങ്ങളേ, നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട് പാപമോചനം തേടുക. എന്നിട്ട് അവങ്കലേക്ക് ഖേദിച്ചുമടങ്ങുകയും ചെയ്യുക. എങ്കില്‍ അവന്‍ നിങ്ങള്‍ക്ക് സമൃദ്ധമായി മഴ അയച്ചുതരികയും, നിങ്ങളുടെ ശക്തിയിലേക്ക് അവന്‍ കൂടുതല്‍ ശക്തി ചേര്‍ത്തുതരികയും ചെയ്യുന്നതാണ്‌.നിങ്ങള്‍ കുറ്റവാളികളായിക്കൊണ്ട് പിന്തിരിഞ്ഞ് പോകരുത്‌.(ഖു൪ആന്‍: 11/52)

فَقُلْتُ ٱسْتَغْفِرُوا۟ رَبَّكُمْ إِنَّهُۥ كَانَ غَفَّارًا ‎﴿١٠﴾‏ يُرْسِلِ ٱلسَّمَآءَ عَلَيْكُم مِّدْرَارًا ‎﴿١١﴾‏ وَيُمْدِدْكُم بِأَمْوَٰلٍ وَبَنِينَ وَيَجْعَل لَّكُمْ جَنَّٰتٍ وَيَجْعَل لَّكُمْ أَنْهَٰرًا ‎﴿١٢﴾

അങ്ങനെ ഞാന്‍ (നൂഹ് നബി) പറഞ്ഞു: നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട് പാപമോചനം തേടുക. തീര്‍ച്ചയായും അവന്‍ ഏറെ പൊറുക്കുന്നവനാകുന്നു. അവന്‍ നിങ്ങള്‍ക്ക് മഴ സമൃദ്ധമായി അയച്ചുതരും.സ്വത്തുക്കളും സന്താനങ്ങളും കൊണ്ട് നിങ്ങളെ അവന്‍ പോഷിപ്പിക്കുകയും, നിങ്ങള്‍ക്കവന്‍ തോട്ടങ്ങള്‍ ഉണ്ടാക്കിത്തരികയും നിങ്ങള്‍ക്കവന്‍ അരുവികള്‍ ഉണ്ടാക്കിത്തരികയും ചെയ്യും.(ഖു൪ആന്‍: 71/10-12)

وقال ابن صبيح : شكا رجل إلى الحسن الجدوبة فقال له : استغفر الله . وشكا آخر إليه الفقر فقال له : استغفر الله . وقال له آخر : ادع الله أن يرزقني ولدا ; فقال له : استغفر الله . وشكا إليه آخر جفاف بستانه ; فقال له : استغفر الله . فقلنا له في ذلك ؟ فقال : ما قلت من عندي شيئا ; إن الله تعالى يقول في سورة ” نوح ” : { فَقُلْتُ ٱسْتَغْفِرُوا۟ رَبَّكُمْ إِنَّهُۥ كَانَ غَفَّارًا ‎﴿١٠﴾‏ يُرْسِلِ ٱلسَّمَآءَ عَلَيْكُم مِّدْرَارًا ‎﴿١١﴾‏ وَيُمْدِدْكُم بِأَمْوَٰلٍ وَبَنِينَ وَيَجْعَل لَّكُمْ جَنَّٰتٍ وَيَجْعَل لَّكُمْ أَنْهَٰرًا ‎﴿١٢﴾}

ഇബ്നു സ്വബീഹ്(റഹി) പറയുന്നു: ഹസനുൽ ബസ്വരി (റഹി)യുടെ സന്നിധിയില്‍ ഒരാൾ വന്ന് വരൾച്ചയെക്കുറിച്ച് ആവലാതിപ്പെട്ടു: ഹസന്‍(റഹി) പറഞ്ഞു: നിങ്ങൾ ഇസ്തിഗ്ഫാർ (പാപമോചനം) പറയുക! മറ്റൊരള്‍ ദാരിദ്ര്യത്തെ കുറിച്ച് ആവലാതിപ്പെട്ടു. അവനോടും പാപമോചനം തേടാന്‍ ആവശ്യപ്പെട്ടു. മറ്റൊരള്‍ സന്താനം ഇല്ലാത്തതിനെപററി പറഞ്ഞു. അവനോടും പാപമോചനം തേടാന്‍ ആവശ്യപ്പെട്ടു. മറ്റൊരാള്‍ കൃഷി നശിച്ചതിനെപററി പറഞ്ഞു. അവനോടും പാപമോചനം തേടാന്‍ ആവശ്യപ്പെട്ടു. ഇബ്നു സ്വബീഹ്(റഹി) അതിനെ കുറിച്ച് ചോദിച്ചു: അപ്പോള്‍ ഹസനുല്‍ ബസ്വരി(റഹി) പറഞ്ഞു:ഞാൻ സ്വന്തമായി പറഞ്ഞതല്ല. അല്ലാഹു സൂറ: നൂഹ് ൽ പറഞ്ഞത് താങ്കള്‍ ശ്രദ്ധിച്ചിട്ടില്ലേ? {അങ്ങനെ ഞാന്‍ പറഞ്ഞു: നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട് പാപമോചനം തേടുക. തീര്‍ച്ചയായും അവന്‍ ഏറെ പൊറുക്കുന്നവനാകുന്നു. അവന്‍ നിങ്ങള്‍ക്ക് മഴ സമൃദ്ധമായി അയച്ചുതരും.സ്വത്തുക്കളും സന്താനങ്ങളും കൊണ്ട് നിങ്ങളെ അവന്‍ പോഷിപ്പിക്കുകയും, നിങ്ങള്‍ക്കവന്‍ തോട്ടങ്ങള്‍ ഉണ്ടാക്കിത്തരികയും നിങ്ങള്‍ക്കവന്‍ അരുവികള്‍ ഉണ്ടാക്കിത്തരികയും ചെയ്യും.} [تفسير القرطبي]

2.സന്‍മാ൪ഗ്ഗത്തില്‍ നിലകൊള്ളുക

ﻭَﺃَﻟَّﻮِ ٱﺳْﺘَﻘَٰﻤُﻮا۟ ﻋَﻠَﻰ ٱﻟﻄَّﺮِﻳﻘَﺔِ ﻷََﺳْﻘَﻴْﻨَٰﻬُﻢ ﻣَّﺎٓءً ﻏَﺪَﻗًﺎ

ആ മാര്‍ഗത്തില്‍ (ഇസ്ലാമില്‍) അവര്‍ നേരെ നിലകൊള്ളുകയാണെങ്കില്‍ നാം അവര്‍ക്ക് ധാരാളമായി വെള്ളം കുടിക്കാന്‍ നല്‍കുന്നതാണ്‌. (ഖു൪ആന്‍: 72/16)

സന്തോഷപൂര്‍വം, സുഖമായി. അവരുടെ ശത്രുതാമനോഭാവവും അക്രമവുമല്ലാതെ അവരെ അതില്‍ നിന്ന് തടയുന്നില്ല. (തഫ്സീറുസ്സഅ്ദി)

ഒരു സമൂഹം തൌഹീദില്‍ അടിയുറച്ച് നിന്നുകൊണ്ട്, ജീവിതത്തിന്റെ സമസ്ത മേഖലകളിലും നബി ﷺ യുടെ ചര്യ നടപ്പിലാക്കുന്ന പക്ഷം അവ൪ക്ക് ധാരാളം മഴ ലഭിക്കുമെന്ന് സാരം.

3.കൂടുതല്‍ നന്ദി കാണിക്കുക

 ﻭَﺇِﻥ ﺗَﻌُﺪُّﻭا۟ ﻧِﻌْﻤَﺖَ ٱﻟﻠَّﻪِ ﻻَ ﺗُﺤْﺼُﻮﻫَﺎٓ

….അല്ലാഹുവിന്റെ അനുഗ്രഹം നിങ്ങള്‍ എണ്ണുകയാണെങ്കില്‍ നിങ്ങള്‍ക്കതിന്റെ കണക്കെടുക്കാനാവില്ല….. (ഖു൪ആന്‍:14/34)

അല്ലാഹുവിന്റെ അനുഗ്രഹങ്ങളില്‍ പ്രധാനപ്പെട്ട അനുഗ്രഹമാണ് മഴ. അതിനാല്‍ ആ രക്ഷിതാവിനെ ഓര്‍ക്കാനും നന്ദി കാണിക്കാനും മനുഷ്യന് ബാധ്യതയുണ്ട്.മഴ ലഭിച്ച കാരണത്താല്‍ മനു‍ഷ്യന്‍ എത്രത്തോളം നന്ദി കാണിക്കുന്നുവോ അതനുസരിച്ച് അല്ലാഹു മഴ വ൪ദ്ധിപ്പിച്ച് നല്‍കുന്നതാണ്‌.

ﻭَﺇِﺫْ ﺗَﺄَﺫَّﻥَ ﺭَﺑُّﻜُﻢْ ﻟَﺌِﻦ ﺷَﻜَﺮْﺗُﻢْ ﻷََﺯِﻳﺪَﻧَّﻜُﻢْ ۖ ﻭَﻟَﺌِﻦ ﻛَﻔَﺮْﺗُﻢْ ﺇِﻥَّ ﻋَﺬَاﺑِﻰ ﻟَﺸَﺪِﻳﺪٌ

നിങ്ങളുടെ രക്ഷിതാവ് പ്രഖ്യാപിച്ചിരിക്കുന്നു : നിങ്ങള്‍ നന്ദികാണിച്ചാല്‍ തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ക്ക് (അനുഗ്രഹം) വര്‍ദ്ധിപ്പിച്ചു തരുന്നതാണ്‌. എന്നാല്‍, നിങ്ങള്‍ നന്ദികേട് കാണിക്കുകയാണെങ്കില്‍ തീര്‍ച്ചയായും എന്റെ ശിക്ഷ കഠിനമായിരിക്കും. (ഖു൪ആന്‍: 14/7)

4.ദാനധ൪മ്മങ്ങള്‍ ചെയ്യുക

عَنْ أَبِي هُرَيْرَةَ، عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏ :‏ بَيْنَا رَجُلٌ بِفَلاَةٍ مِنَ الأَرْضِ فَسَمِعَ صَوْتًا فِي سَحَابَةٍ اسْقِ حَدِيقَةَ فُلاَنٍ ‏.‏ فَتَنَحَّى ذَلِكَ السَّحَابُ فَأَفْرَغَ مَاءَهُ فِي حَرَّةٍ فَإِذَا شَرْجَةٌ مِنْ تِلْكَ الشِّرَاجِ قَدِ اسْتَوْعَبَتْ ذَلِكَ الْمَاءَ كُلَّهُ فَتَتَبَّعَ الْمَاءَ فَإِذَا رَجُلٌ قَائِمٌ فِي حَدِيقَتِهِ يُحَوِّلُ الْمَاءَ بِمِسْحَاتِهِ فَقَالَ لَهُ يَا عَبْدَ اللَّهِ مَا اسْمُكَ قَالَ فُلاَنٌ ‏.‏ لِلاِسْمِ الَّذِي سَمِعَ فِي السَّحَابَةِ فَقَالَ لَهُ يَا عَبْدَ اللَّهِ لِمَ تَسْأَلُنِي عَنِ اسْمِي فَقَالَ إِنِّي سَمِعْتُ صَوْتًا فِي السَّحَابِ الَّذِي هَذَا مَاؤُهُ يَقُولُ اسْقِ حَدِيقَةَ فُلاَنٍ لاِسْمِكَ فَمَا تَصْنَعُ فِيهَا قَالَ أَمَّا إِذَا قُلْتَ هَذَا فَإِنِّي أَنْظُرُ إِلَى مَا يَخْرُجُ مِنْهَا فَأَتَصَدَّقُ بِثُلُثِهِ وَآكُلُ أَنَا وَعِيَالِي ثُلُثًا وَأَرُدُّ فِيهَا ثُلُثَهُ‏

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം :നബിﷺ പറഞ്ഞു: ഒരാൾ ഒരു ഭൂമിയിലൂടെ സഞ്ചരിക്കവെ മേഘത്തിൽ നിന്നും ഒരു ശബ്ദം കേട്ടു. ഇന്നയാളുടെ തോട്ടം നീ നനക്കൂ” അങ്ങനെ ആ കാർമേഘം അവിടെ നിന്ന് തെന്നിമാറി ഒരു ചരൽ പ്രദേശത്ത് അതിലുള്ള വെള്ളം ചൊരിഞ്ഞു. അവിടെയുള്ള തോടുകളിൽ ഒന്ന് ആ വെള്ളം മുഴുവൻ സ്വീകരിച്ചു. ആ ശബ്ദം കേട്ട വ്യക്തി ആ വെള്ളത്തെ പിന്തുടർന്നു. അപ്പോൾ ഒരാൾ തന്റെ തോട്ടത്തിൽ നിൽക്കുന്നതായി കണ്ടു. അദ്ദേഹം മൺവെട്ടികൊണ്ട് വെള്ളം തിരിച്ച് വിടുകയാണ്. ആഗതൻ തോട്ടക്കാരനോട് ചോദിച്ചു: “അല്ലാഹുവിന്റെ ദാസാ നിന്റെ പേരെന്താണ്? അദ്ദേഹം തന്റെ പേര് പറഞ്ഞു. മേഘത്തിൽ നിന്ന് കേട്ട അതേ പേര്. തോട്ടക്കാരൻ ചോദിച്ചു. അല്ലാഹുവിന്റെ ദാസാ നീ എന്താണ് എന്റെ പേര് ചോദിക്കുന്നത്? അദ്ദേഹം മറുപടി പറഞ്ഞു: ഈ വെള്ളം വഹിച്ച് കൊണ്ട് വരുന്ന മേഘത്തിൽ നിന്ന് ഞാനൊരു സന്ദേശം കേട്ടു. നിന്റെ പേരുള്ള വ്യക്തിയുടെ തോട്ടം നനക്കാൻ താങ്കളുടെ പേരാണ് കേട്ടത്. ഇത്രമാത്രം പരിഗണന ലഭിക്കാൻ ഇവിടെ താങ്കൾ എന്ത് സുകൃതമാണ് ചെയ്യുന്നത്? തോട്ടക്കാരൻ പറഞ്ഞു: നീ ചോദിച്ചത് കൊണ്ട് മാത്രം ഞാൻ പറയുന്നു. കാര്യമിതാണ്. ഈ തോട്ടത്തിൽ നിന്ന് ഉല്പന്നങ്ങളെ മൂന്നായി ഭാഗിക്കുന്നു മൂന്നിലൊന്ന്ഞാൻ ധർമ്മം ചെയ്യുന്നു.മൂന്നിലൊന്ന് ഞാനും കുടുംബവും ഭക്ഷിക്കുന്നു. മൂന്നിലൊന്ന് അതിൽ തന്നെ വിളവിറക്കുകയും ചെയ്യുന്നു. (മുസ്ലിം:2984)

5.മഴക്കുവേണ്ടി പ്രാര്‍ത്ഥിക്കല്‍

മഴ ലഭിക്കുന്നതിന് വേണ്ടി അല്ലാഹുവിനോട് പ്രാ൪ത്ഥിക്കുകയാണ് സത്യവിശ്വാസികള്‍ ചെയ്യേണ്ടത്. ജല ദൗര്‍ലഭ്യത അനുഭവപ്പെടുമ്പോള്‍ അല്ലാഹുവിനോട് പ്രാര്‍ഥിക്കല്‍ പ്രവാചകന്മാരുടെ രീതിയായിരുന്നു. അല്ലാഹു അതിന് ഉത്തരവും നല്‍കിയിട്ടുണ്ട്.

ﻭَﺇِﺫِ ٱﺳْﺘَﺴْﻘَﻰٰ ﻣُﻮﺳَﻰٰ ﻟِﻘَﻮْﻣِﻪِۦ ﻓَﻘُﻠْﻨَﺎ ٱﺿْﺮِﺏ ﺑِّﻌَﺼَﺎﻙَ ٱﻟْﺤَﺠَﺮَ ۖ ﻓَﭑﻧﻔَﺠَﺮَﺕْ ﻣِﻨْﻪُ ٱﺛْﻨَﺘَﺎ ﻋَﺸْﺮَﺓَ ﻋَﻴْﻨًﺎ ۖ ﻗَﺪْ ﻋَﻠِﻢَ ﻛُﻞُّ ﺃُﻧَﺎﺱٍ ﻣَّﺸْﺮَﺑَﻬُﻢْ ۖ ﻛُﻠُﻮا۟ ﻭَٱﺷْﺮَﺑُﻮا۟ ﻣِﻦ ﺭِّﺯْﻕِ ٱﻟﻠَّﻪِ ﻭَﻻَ ﺗَﻌْﺜَﻮْا۟ ﻓِﻰ ٱﻷَْﺭْﺽِ ﻣُﻔْﺴِﺪِﻳﻦَ

മൂസാ നബി തന്റെ ജനതയ്ക്ക് വേണ്ടി വെള്ളത്തിനപേക്ഷിച്ച സന്ദര്‍ഭവും (ശ്രദ്ധിക്കുക.) അപ്പോള്‍ നാം പറഞ്ഞു: നിന്റെ വടി കൊണ്ട് പാറമേല്‍ അടിക്കുക. അങ്ങനെ അതില്‍ നിന്ന് പന്ത്രണ്ട് ഉറവുകള്‍ പൊട്ടി ഒഴുകി. ജനങ്ങളില്‍ ഓരോ വിഭാഗവും അവരവര്‍ക്ക് വെള്ളമെടുക്കാനുള്ള സ്ഥലങ്ങള്‍ മനസ്സിലാക്കി. അല്ലാഹുവിന്റെ ആഹാരത്തില്‍ നിന്ന് നിങ്ങള്‍ തിന്നുകയും കുടിക്കുകയും ചെയ്തുകൊള്ളൂ. ഭൂമിയില്‍ കുഴപ്പമുണ്ടാക്കി നാശകാരികളായി തീരരുത് (എന്ന് നാം അവരോട് നിര്‍ദേശിക്കുകയും ചെയ്തു).(ഖു൪ആന്‍: 1/60)

മഴക്ക് വേണ്ടി പ്രാര്‍ഥിക്കല്‍ മുഹമ്മദ് നബി ﷺ  യുടെ ചര്യയില്‍ പെട്ടതാണ്. നബി ﷺ പള്ളിയില്‍ ഇരിക്കുമ്പോള്‍ കൈകള്‍ ഉയര്‍ത്തി ‘പ്രയോജനമാവും വിധം സമൃദ്ധമായ മഴ നല്‍കണേ’ എന്ന് പ്രാര്‍ത്ഥിച്ചതായി ഹദീസില്‍ സ്ഥിരപ്പെട്ട് വന്നിട്ടുണ്ട്. ഒരു യുദ്ധവേളയില്‍ നബി ﷺ മഴക്ക് വേണ്ടി പ്രാര്‍ത്ഥിച്ചതായും കാണാം.പ്രവാചകനും സ്വഹാബികളും ശേഷമുള്ള സച്ചരിതരായ ആളുകളുമെല്ലാം മഴക്ക് വേണ്ടി അല്ലാഹുവിനോട് നിരന്തരം പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നു.

6.ഖുത്വുബയിലുള്ള പ്രാര്‍ഥന

മഴയെ തേടാനുള്ള മറ്റൊരു രീതിയാണ് ഖുത്വുബയില്‍ വെച്ചുള്ള പ്രാര്‍ഥന. പ്രത്യേക നമസ്‌കാരമോ മറ്റോ നിര്‍വഹിക്കാതെ ഇമാം ഖുത്വുബയില്‍ മഴക്ക് വേണ്ടി പ്രാര്‍ഥിക്കുകയാണ് ഇതിന്റെ രീതി. കൈകള്‍ നന്നായി ഉയര്‍ത്തിക്കൊണ്ടാണ് ഈ പ്രാര്‍ഥന നിര്‍വ്വഹിക്കേണ്ടത്. നബി ﷺ ഇപ്രകാരം മഴക്ക് വേണ്ടി മിമ്പറില്‍ വെച്ച് പ്രാര്‍ഥിച്ചതും ജുമുഅ കഴിഞ്ഞ് ജനങ്ങള്‍ പിരിയും മുമ്പായി ശക്തമായ മഴ വര്‍ഷിച്ചതും അടുത്ത ആഴ്ച വരെ ആ മഴ തുടര്‍ന്നതും പ്രസിദ്ധമായ സംഭവമാണല്ലോ.

عَنْ أَنَسِ بْنِ مَالِكٍ، قَالَ: أَصَابَتِ النَّاسَ سَنَةٌ عَلَى عَهْدِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ، فَبَيْنَا النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ يَخْطُبُ فِي يَوْمِ جُمُعَةٍ قَامَ أَعْرَابِيٌّ، فَقَالَ يَا رَسُولَ اللَّهِ: هَلَكَ المَالُ وَجَاعَ العِيَالُ، فَادْعُ اللَّهَ لَنَا، فَرَفَعَ يَدَيْهِ وَمَا نَرَى فِي السَّمَاءِ قَزَعَةً، فَوَالَّذِي نَفْسِي بِيَدِهِ، مَا وَضَعَهَا حَتَّى ثَارَ السَّحَابُ أَمْثَالَ الجِبَالِ، ثُمَّ لَمْ يَنْزِلْ عَنْ مِنْبَرِهِ حَتَّى رَأَيْتُ المَطَرَ يَتَحَادَرُ عَلَى لِحْيَتِهِ صَلَّى اللهُ عَلَيْهِ وَسَلَّمَ، فَمُطِرْنَا يَوْمَنَا ذَلِكَ، وَمِنَ الغَدِ وَبَعْدَ الغَدِ، وَالَّذِي يَلِيهِ، حَتَّى الجُمُعَةِ الأُخْرَى، وَقَامَ ذَلِكَ الأَعْرَابِيُّ – أَوْ قَالَ: غَيْرُهُ – فَقَالَ: يَا رَسُولَ اللَّهِ، تَهَدَّمَ البِنَاءُ وَغَرِقَ المَالُ، فَادْعُ اللَّهَ لَنَا، فَرَفَعَ يَدَيْهِ فَقَالَ: «اللَّهُمَّ حَوَالَيْنَا وَلاَ عَلَيْنَا» فَمَا يُشِيرُ بِيَدِهِ إِلَى نَاحِيَةٍ مِنَ السَّحَابِ إِلَّا انْفَرَجَتْ، وَصَارَتِ المَدِينَةُ مِثْلَ الجَوْبَةِ، وَسَالَ الوَادِي قَنَاةُ شَهْرًا، وَلَمْ يَجِئْ أَحَدٌ مِنْ نَاحِيَةٍ إِلَّا حَدَّثَ بِالْجَوْدِ

അനസ് ഇബ്‌നു മാലിക് (റ) പറയുന്നു: പ്രവാചകകാലഘട്ടത്തില്‍ ഒരിക്കല്‍ കടുത്ത വരള്‍ച്ചയുണ്ടായി. ഒരു വെള്ളിയാഴ്ച നബി ﷺ ഖുത്വുബ നിര്‍വ്വഹിച്ച് കൊണ്ടിരിക്കെ ഒരു ഗ്രാമീണന്‍ എഴുന്നേറ്റു നിന്നുകൊണ്ട് പറഞ്ഞു: അല്ലാഹുവിന്റെ ദൂതരേ, സ്വത്തെല്ലാം നശിച്ചു. കുടുംബങ്ങള്‍ പട്ടിണിയിലായിരിക്കുകയാണ്. അതിനാല്‍ ഞങ്ങള്‍ക്ക് മഴ ലഭിക്കാനായി അല്ലാഹുവോട് പ്രാര്‍ഥിച്ചാലും. അപ്പോള്‍ നബി ﷺ  ഇരുകരങ്ങളും ഉയര്‍ത്തി. അനസ് പറയുന്നു: ഞങ്ങള്‍ അതുവരെ ആകാശത്ത് മേഘക്കീറ് പോലും കണ്ടിരുന്നില്ല. പ്രവാചകന്‍ പ്രാര്‍ഥിച്ചതോടെ പര്‍വതസമാനമായ മേഘങ്ങള്‍ പാറിവന്നു. അദ്ദേഹം മിമ്പറില്‍ നിന്ന് ഇറങ്ങുന്നതിന് മുമ്പേ മഴവെള്ളം അദ്ദേഹത്തിന്റെ താടിരോമങ്ങളിലൂടെ ഉതിര്‍ന്ന് വീഴുന്നത് ഞാന്‍ കണ്ടു. അന്നും അതിന്റെ പിറ്റേദിവസവും തുടര്‍ന്നുള്ള ദിവസങ്ങളിലും ഞങ്ങള്‍ക്ക് മഴ ലഭിച്ചു. അടുത്ത വെള്ളിയാഴ്ച വരെ മഴ പെയ്ത് കൊണ്ടിരുന്നു. പ്രവാചകന്‍ ഖുത്വുബ നിര്‍വ്വഹിക്കവെ അയാള്‍/ഒരാള്‍ പറഞ്ഞു: തിരുദൂതരേ, കെട്ടിടങ്ങളെല്ലാം തകര്‍ന്നു, സമ്പത്തെല്ലാം മുങ്ങിപ്പോയി. അതിനാല്‍ ഞങ്ങള്‍ക്കു വേണ്ടി അങ്ങ് അല്ലാഹുവിനോട് പ്രാര്‍ഥിച്ചാലും. അപ്പോള്‍ കൈകള്‍ ഉയര്‍ത്തി പ്രവാചകന്‍ പ്രാര്‍ഥിച്ചു: അല്ലാഹുവേ മഴയെ ഞങ്ങളുടെ ചുറ്റുപാടിലേക്ക് നീക്കേണമേ. ഞങ്ങള്‍ക്ക് എതിരായി തീര്‍ക്കരുതേ. പ്രവാചകന്‍ ഒരു ദിശയിലേക്ക് വിരല്‍ ചൂണ്ടിയപ്പോള്‍ മേഘം അങ്ങോട്ടു നീങ്ങി. മദീന വലിയൊരു വെള്ളത്തൊട്ടി പോലെയായി. അങ്ങനെ ഒരു മാസത്തോളം ഖനാത്ത് താഴ്‌വരയില്‍ വെള്ളമൊഴുകി. ഏതു ഭാഗത്തു നിന്ന് ആരു വന്നാലും സമൃദ്ധമായ മഴയെ കുറിച്ച് പറയുമായിരുന്നു.(ബുഖാരി:933)

7.മഴക്ക് വേണ്ടി നമസ്കരിക്കല്‍

عَنْ عَائِشَةُ قَالَتْ فَخَرَجَ رَسُولُ اللَّهِ صلى الله عليه وسلم حِينَ بَدَا حَاجِبُ الشَّمْسِ فَقَعَدَ عَلَى الْمِنْبَرِ فَكَبَّرَ صلى الله عليه وسلم وَحَمِدَ اللَّهَ عَزَّ وَجَلَّ ثُمَّ قَالَ ‏”‏ إِنَّكُمْ شَكَوْتُمْ جَدْبَ دِيَارِكُمْ وَاسْتِئْخَارَ الْمَطَرِ عَنْ إِبَّانِ زَمَانِهِ عَنْكُمْ وَقَدْ أَمَرَكُمُ اللَّهُ عَزَّ وَجَلَّ أَنْ تَدْعُوهُ وَوَعَدَكُمْ أَنْ يَسْتَجِيبَ لَكُمْ ‏”‏ ‏.‏ ثُمَّ قَالَ ‏”‏ ‏{‏ الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ * الرَّحْمَنِ الرَّحِيمِ * مَلِكِ يَوْمِ الدِّينِ ‏}‏ لاَ إِلَهَ إِلاَّ اللَّهُ يَفْعَلُ مَا يُرِيدُ اللَّهُمَّ أَنْتَ اللَّهُ لاَ إِلَهَ إِلاَّ أَنْتَ الْغَنِيُّ وَنَحْنُ الْفُقَرَاءُ أَنْزِلْ عَلَيْنَا الْغَيْثَ وَاجْعَلْ مَا أَنْزَلْتَ لَنَا قُوَّةً وَبَلاَغًا إِلَى حِينٍ ‏”‏ ‏.‏ ثُمَّ رَفَعَ يَدَيْهِ فَلَمْ يَزَلْ فِي الرَّفْعِ حَتَّى بَدَا بَيَاضُ إِبْطَيْهِ ثُمَّ حَوَّلَ عَلَى النَّاسِ ظَهْرَهُ وَقَلَّبَ أَوْ حَوَّلَ رِدَاءَهُ وَهُوَ رَافِعٌ يَدَيْهِ ثُمَّ أَقْبَلَ عَلَى النَّاسِ وَنَزَلَ فَصَلَّى رَكْعَتَيْنِ

ആഇശ(റ) പറയുന്നു: സൂര്യകിരണങ്ങള്‍ വെളിവായ നേരത്ത് നബി ﷺ പുറപ്പെട്ടു. എന്നിട്ട് മിമ്പറില്‍ ഇരുന്നു. ശേഷം തക്ബീറും തഹ്മീദും നിര്‍വഹിച്ചു. ശേഷം അവിടുന്ന് പറഞ്ഞു: വരള്‍ച്ചയെ കുറിച്ചും മഴയില്ലാത്തതിനെ കുറിച്ചും നിങ്ങള്‍ പരാതി പറയുന്നു. അല്ലാഹു അവനോട് പ്രാര്‍ഥിക്കുവാന്‍ നിങ്ങളോട് കല്‍പിച്ചിരിക്കുന്നു. ഉത്തരം നല്‍കാമെന്ന് അവര്‍ വാഗ്ദാനം ചെയ്തിരിക്കുന്നു. ശേഷം നബി ﷺ അല്ലാഹുവിനെ സ്തുതിക്കുകയും അവനെ മഹത്ത്വപ്പെടുത്തുകയും ചെയ്തു. പിന്നീട് മഴക്ക് വേണ്ടി അവിടുന്ന് ദീര്‍ഘമായി പ്രാര്‍ഥിച്ചു. തന്റെ കക്ഷത്തിന്റെ വെള്ള വെളിവാകുമാറ് അവിടുന്ന് തന്റെ ഇരു കൈകളും ഉയര്‍ത്തിയിരുന്നു. പിന്നീട് ജനങ്ങള്‍ക്ക് പുറം തിരിഞ്ഞു നിന്നു. പിന്നീട് കൈ ഉയര്‍ത്തിക്കൊണ്ട് തന്നെ തന്റെ മേല്‍ മുണ്ട് (തട്ടം) ഒന്ന് തിരിച്ചിട്ടു. ശേഷം ജനങ്ങളിലേക്ക് തിരിഞ്ഞു. പിന്നീട് മിമ്പറില്‍ നിന്ന് ഇറങ്ങി. രണ്ട് റക്അത്ത് നമസ്‌കരിച്ചു. (അബൂദാവൂദ്:1173)

عَنْ عَبْدِ اللَّهِ بْنِ زَيْدٍ قَالَ أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ خَرَجَ إِلَى الْمُصَلَّى فَاسْتَسْقَى فَاسْتَقْبَلَ الْقِبْلَةَ وَقَلَبَ رِدَاءَهُ وَصَلَّى رَكْعَتَيْنِ

അബ്ദുല്ലാഹിബ്‌നു സൈദില്‍ മാസിനി പറയുന്നു: പ്രവാചകന്‍ ഈ മുസ്വല്ലയിലേക്ക് മഴക്ക് വേണ്ടി പ്രാര്‍ഥിക്കാനെത്തി. അദ്ദേഹം പ്രാര്‍ത്ഥിച്ചശേഷം ഖിബ്‌ലക്കഭിമുഖമായി നില്‍ക്കുകയും തട്ടം ഭാഗം മാറ്റിയിടുകയും ചെയ്തു. രണ്ട് റക്അത്ത് നമസ്‌കരിക്കുകയും ചെയ്തു.(ബുഖാരി, മുസ്ലിം)

പ്രവാചകന് ശേഷം സച്ചരിതരായ ഖലീഫമാരും ഇതര സഹാബികളുമെല്ലാം മഴക്കുവേണ്ടിയുള്ള പ്രാര്‍ഥനയും നമസ്‌കാരവും നിര്‍വഹിച്ചിട്ടുണ്ട്.

عَنِ ابْنِ عُمَرَ أَنَّهُ قَالَ : اسْتَسْقَى عُمَرُ بْنُ الْخَطَّابِ عَامَ الرَّمَادَةِ بِالْعَبَّاسِ بْنِ عَبْدِ الْمُطَّلِبِ ، فَقَالَ : اللَّهُمَّ هَذَا عَمُّ نَبِيِّكَ الْعَبَّاسُ ، نَتَوَجَّهُ إِلَيْكَ بِهِ فَاسْقِنَا ، فَمَا بَرِحُوا حَتَّى سَقَاهُمُ اللَّهُ

ഇബ്‌നു ഉമര്‍ (റ) പറഞ്ഞു: ഉമറുബ്‌നുല്‍ ഖത്വാബ് (റ), അബ്ബാസ് ബിന്‍ അബ്ദില്‍ മുത്വലിബിനെ (റ) മുന്‍നിര്‍ത്തി മഴക്ക് വേണ്ടി പ്രാര്‍ഥിച്ചിട്ടുണ്ട്. അദ്ദേഹം പറഞ്ഞു: അല്ലാഹുവേ, ഇതാ നിന്റെ ദൂതന്റെ പിതൃവ്യനായ അബ്ബാസ്, അദ്ദേഹം മുഖേന ഞങ്ങള്‍ നിന്നിലേക്ക് തിരിയുന്നു. അതിനാല്‍ നീ ഞങ്ങള്‍ക്ക് മഴ വര്‍ഷിപ്പിച്ച് തരേണമേ. അവര്‍ പ്രാര്‍ഥന തുടര്‍ന്നുകൊണ്ടിരിക്കെ അല്ലാഹു അവര്‍ക്ക് മഴ നല്‍കി. (ഹാകിം)

മഴക്ക് വേണ്ടി നമസ്‌കരിച്ചിട്ടും മഴ ലഭിച്ചില്ലെങ്കില്‍ വീണ്ടും വീണ്ടും ആവര്‍ത്തിച്ച് പ്രസ്തുത നമസ്‌കാരം നിര്‍വഹിക്കാവുന്നതാണ്.

മഴ ലഭിക്കാതിരിക്കുന്നതിനുള്ള കാരണങ്ങള്‍

1.സക്കാത്ത് കൊടുക്കാതിരിക്കൽ

قَالَ رَسُولُ اللَّهِ ـ صلى الله عليه وسلم ـ:‏ وَلَمْ يَمْنَعُوا زَكَاةَ أَمْوَالِهِمْ إِلاَّ مُنِعُوا الْقَطْرَ مِنَ السَّمَاءِ

നബി ﷺ പറഞ്ഞു: (ഒരു സമൂഹം) സമ്പത്തിന്റെ സകാത്ത് അവര്‍ നല്‍കാതിരിക്കുന്നില്ല, ആകാശ ലോകത്ത് നിന്നുള്ള മഴ അവര്‍ക്ക് തടയപ്പെടാതെ. (ഇബ്‌നു മാജ : 4019 – സില്‍സില സ്വഹീഹ:106)

നബി ﷺ പറഞ്ഞു: ഒരു ജനത തങ്ങളുടെ സകാത്ത്‌ (നല്‍കാതെ) തടഞ്ഞ് വെച്ചിട്ടില്ല, ആകാശത്ത് നിന്നും അവര്‍ക്ക്‌ മഴ തടയപ്പെട്ടിട്ടില്ലാതെ. നാല്‍ക്കാലി മൃഗങ്ങളില്ലായിരുന്നുവെങ്കില്‍ ഒരിക്കലും (അവര്‍ക്ക്‌) മഴ വര്‍ഷിക്കപ്പെടുമായിരുന്നില്ല. (ബൈഹഖി)

عن بُرَيْدة رضي الله عنه قال: قال رسول الله صلى الله عليه وسلم: “ما منَعَ قومٌ الزكاة، إلا ابتلاهم الله بالسنين

ബുറൈദ رَضِيَ اللَّهُ عَنْهُ വിൽനിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഒരു ജനത സമ്പത്തിന്റെ സകാത്ത് നല്‍കാതിരിക്കുന്നില്ല, അല്ലാഹു അവരെ വരൾച്ച കൊണ്ട് പരീക്ഷിക്കാതെ. (ത്വബ്റാനിയുടെ ഔസത് – അൽബാനിയുടെ സ്വഹീഹുത്തർഗീബ് വത്തർഹീബ്)

عَنْ عَبْدِ اللَّهِ بْنِ عُمَرَ، قَالَ أَقْبَلَ عَلَيْنَا رَسُولُ اللَّهِ ـ صلى الله عليه وسلم ـ فَقَالَ ‏ “‏ يَا مَعْشَرَ الْمُهَاجِرِينَ خَمْسٌ إِذَا ابْتُلِيتُمْ بِهِنَّ وَأَعُوذُ بِاللَّهِ أَنْ تُدْرِكُوهُنَّ لَمْ تَظْهَرِ الْفَاحِشَةُ فِي قَوْمٍ قَطُّ حَتَّى يُعْلِنُوا بِهَا إِلاَّ فَشَا فِيهِمُ الطَّاعُونُ وَالأَوْجَاعُ الَّتِي لَمْ تَكُنْ مَضَتْ فِي أَسْلاَفِهِمُ الَّذِينَ مَضَوْا ‏.‏ وَلَمْ يَنْقُصُوا الْمِكْيَالَ وَالْمِيزَانَ إِلاَّ أُخِذُوا بِالسِّنِينَ وَشِدَّةِ الْمَؤُنَةِ وَجَوْرِ السُّلْطَانِ عَلَيْهِمْ ‏.‏ وَلَمْ يَمْنَعُوا زَكَاةَ أَمْوَالِهِمْ إِلاَّ مُنِعُوا الْقَطْرَ مِنَ السَّمَاءِ وَلَوْلاَ الْبَهَائِمُ لَمْ يُمْطَرُوا وَلَمْ يَنْقُضُوا عَهْدَ اللَّهِ وَعَهْدَ رَسُولِهِ إِلاَّ سَلَّطَ اللَّهُ عَلَيْهِمْ عَدُوًّا مِنْ غَيْرِهِمْ فَأَخَذُوا بَعْضَ مَا فِي أَيْدِيهِمْ ‏.‏ وَمَا لَمْ تَحْكُمْ أَئِمَّتُهُمْ بِكِتَابِ اللَّهِ وَيَتَخَيَّرُوا مِمَّا أَنْزَلَ اللَّهُ إِلاَّ جَعَلَ اللَّهُ بَأْسَهُمْ بَيْنَهُمْ ‏”‏ ‏.‏

അബ്ദില്ലാഹിബ്നു ഉമറില്‍(റ) നിന്ന് നിവേദനം: അദ്ധേഹം പറഞ്ഞു:നബി ﷺ ഞങ്ങളിലേക്ക് തിരിഞ്ഞിരുന്നിട്ട് പറഞ്ഞു: ‘അല്ലയോ മുഹാജിറുകളുടെ സമൂഹമേ, അഞ്ചു കാര്യം കൊണ്ട് നിങ്ങള്‍ പരീക്ഷിക്കപ്പെട്ടു കഴിഞ്ഞാല്‍ (കാര്യം വളരെ പ്രയാസകരമായിരിക്കും). അതുണ്ടാകുന്നതില്‍ നിന്ന് ഞാന്‍ അല്ലാഹുവിനോട് കാവല്‍ തേടുന്നു. ഏതൊരു സമൂഹത്തിലും തോന്നിവാസങ്ങള്‍ (അശ്ലീലതകള്‍) വ്യാപകമാവുകയും അത് പരസ്യമായി പോലും ചെയ്യാവുന്ന സാഹചര്യം ഉണ്ടാകുകയും ചെയ്താല്‍ അവരില്‍ പ്ലേഗും മുന്‍കഴിഞ്ഞ സമൂഹങ്ങളിലൊന്നും ഇല്ലാത്ത വിധം വേദനയുള്ള രോഗങ്ങളും വ്യാപകമാകാതിരിക്കില്ല. അളവിലും തൂക്കത്തിലും അവര്‍ കൃത്രിമം കാണിക്കുന്നുവെങ്കില്‍ ക്ഷാമവും ജീവിത ചെലവുകളുടെ ഭാരവും ഭരണാധികാരികളുടെ അതിക്രമവും അവരെ പിടികൂടാതിരിക്കുകയില്ല. സമ്പത്തിന്റെ സകാത്ത് അവര്‍ നല്‍കാതിരിക്കുന്ന പക്ഷം ആകാശ ലോകത്ത് നിന്നുള്ള മഴ അവര്‍ക്ക് തടയപ്പെടാതിരിക്കില്ല. മൃഗങ്ങള്‍ കൂടി ഇല്ലായിരുന്നുവെങ്കില്‍ അവര്‍ക്ക് ഒട്ടും മഴ ലഭിക്കുകയേ ഇല്ല…’ (ഇബ്‌നു മാജ:4019, ഹാകിം, സില്‍സില സ്വഹീഹ:106).

2.അല്ലാഹുവിന്റെ വിലക്കുകളെ ലംഘിക്കുമ്പോള്‍

ഇമാം ബുഖാരി(റ) തന്റെ സ്വഹീഹില്‍ നല്‍കിയ ഒരു അധ്യായത്തിന്റെ തലവാചകം ഇപ്രകാരമാണ് : ‘നിഷിദ്ധമായവയെ (അല്ലാഹുവിന്റെ വിലക്കുകളെ) സൃഷ്ടികള്‍ തകര്‍ത്തെറിയുമ്പോള്‍ അല്ലാഹു അവര്‍ക്ക് വരള്‍ച്ച നല്‍കിക്കൊണ്ട് പ്രതികാരമെടുക്കും എന്ന അധ്യായം.'(ബുഖാരി – മഴയെ തേടുന്ന അധ്യായം)

ﺇِﻥَّ ٱﻟَّﺬِﻳﻦَ ﻳَﻜْﺘُﻤُﻮﻥَ ﻣَﺎٓ ﺃَﻧﺰَﻟْﻨَﺎ ﻣِﻦَ ٱﻟْﺒَﻴِّﻨَٰﺖِ ﻭَٱﻟْﻬُﺪَﻯٰ ﻣِﻦۢ ﺑَﻌْﺪِ ﻣَﺎ ﺑَﻴَّﻨَّٰﻪُ ﻟِﻠﻨَّﺎﺱِ ﻓِﻰ ٱﻟْﻜِﺘَٰﺐِ ۙ ﺃُﻭ۟ﻟَٰٓﺌِﻚَ ﻳَﻠْﻌَﻨُﻬُﻢُ ٱﻟﻠَّﻪُ ﻭَﻳَﻠْﻌَﻨُﻬُﻢُ ٱﻟﻠَّٰﻌِﻨُﻮﻥَ

നാമവതരിപ്പിച്ച തെളിവുകളും മാര്‍ഗദര്‍ശനവും വേദഗ്രന്ഥത്തിലൂടെ ജനങ്ങള്‍ക്ക് നാം വിശദമാക്കികൊടുത്തതിന് ശേഷം മറച്ച് വെക്കുന്നവരാരോ അവരെ അല്ലാഹു ശപിക്കുന്നതാണ്‌. ശപിക്കുന്നവരൊക്കെയും അവരെ ശപിക്കുന്നതാണ്‌.(ഖു൪ആന്‍:2/159)

ഈ വചനത്തെ വിശദീകരിച്ചു കൊണ്ട് താബിഈ പ്രമുഖനായ ഇമാം മുജാഹിദ്(റ) പറയുന്നു:

إذا أجدبت الأرض قالت البهائم : هذا من أجل عصاة بني آدم ، لعن الله عصاة بني آدم

ഭൂമിയില്‍ വരള്‍ച്ച നേരിട്ടാല്‍ മൃഗങ്ങള്‍ പറയും: ‘പാപികളായ മനുഷ്യര്‍ കാരണമാണിത്. മനുഷ്യരില്‍ പാപികളെ അല്ലാഹു ശപിക്കട്ടെ.’ (ഇബ്‌നു കഥീര്‍ 1/137).

ഖു൪ആന്‍ 7/96 വചനത്തെ ഇതോട് ചേര്‍ത്ത് വായിക്കേണ്ടതാണ്.

ﻭَﻟَﻮْ ﺃَﻥَّ ﺃَﻫْﻞَ ٱﻟْﻘُﺮَﻯٰٓ ءَاﻣَﻨُﻮا۟ ﻭَٱﺗَّﻘَﻮْا۟ ﻟَﻔَﺘَﺤْﻨَﺎ ﻋَﻠَﻴْﻬِﻢ ﺑَﺮَﻛَٰﺖٍ ﻣِّﻦَ ٱﻟﺴَّﻤَﺎٓءِ ﻭَٱﻷَْﺭْﺽِ ﻭَﻟَٰﻜِﻦ ﻛَﺬَّﺑُﻮا۟ ﻓَﺄَﺧَﺬْﻧَٰﻬُﻢ ﺑِﻤَﺎ ﻛَﺎﻧُﻮا۟ ﻳَﻜْﺴِﺒُﻮﻥَ

ആ നാടുകളിലുള്ളവര്‍ വിശ്വസിക്കുകയും, സൂക്ഷ്മത പാലിക്കുകയും ചെയ്തിരുന്നെങ്കില്‍ ആകാശത്തുനിന്നും ഭൂമിയില്‍ നിന്നും നാം അവര്‍ക്കു അനുഗ്രഹങ്ങള്‍ തുറന്നുകൊടുക്കുമായിരുന്നു. പക്ഷെ അവര്‍ നിഷേധിച്ചു തള്ളുകയാണ് ചെയ്തത്‌. അപ്പോള്‍ അവര്‍ ചെയ്ത് വെച്ചിരുന്നതിന്റെ ഫലമായി നാം അവരെ പിടികൂടി.(ഖു൪ആന്‍: 7/96)

അലി(റ) പറയുന്നു: ‘പാപം കാരണമായിട്ടല്ലാതെ ഒരു പരീക്ഷണവും ഇറങ്ങാറില്ല. പശ്ചാത്താപം (തൗബ) കൊണ്ടല്ലാതെ അത് ഒഴിവാകാറുമില്ല’.(അല്‍ ജവാബുല്‍ കാഫീ: 142)

നബി ﷺ മഴക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നതോടൊപ്പം, മഴ ലഭിച്ചാല്‍ പുതുമഴ കൊള്ളുകയും ചെയ്യുമായിരുന്നു.

قَالَ أَنَسٌ أَصَابَنَا وَنَحْنُ مَعَ رَسُولِ اللَّهِ صلى الله عليه وسلم مَطَرٌ قَالَ فَحَسَرَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ثَوْبَهُ حَتَّى أَصَابَهُ مِنْ الْمَطَرِ فَقُلْنَا يَا رَسُولَ اللَّهِ لِمَ صَنَعْتَ هَذَا قَالَ لِأَنَّهُ حَدِيثُ عَهْدٍ بِرَبِّهِ تَعَالَى.

അനസ്(റ) പറയുന്നു: ‘ഞങ്ങള്‍ റസൂല്‍ ﷺ ന്‍റെ കൂടെ ഇരിക്കെ ഞങ്ങള്‍ക്ക് ഒരു മഴ ലഭിച്ചു.
നബി ﷺ തന്‍റെ ശരീരത്തില്‍നിന്ന് അല്‍പം വസ്ത്രം നീക്കി മഴകൊണ്ടു. ഞങ്ങള്‍ ചോദിച്ചു:’താങ്കള്‍ എന്താണ് ചെയ്യുന്നത് പ്രവാചകരെ? ‘അവിടുന്ന്ﷺ പറഞ്ഞു: ‘ഇത് മഹാനും ഉന്നതനുമായ റബ്ബ് അടുത്ത സമയത്ത് സൃഷ്ടിച്ചതാണ്’. (മുസ്‌ലിം:898)

يستحب عند أول المطر أن يكشف غير عورته ليناله المطر

മഴകൊള്ളുന്നതിന് വേണ്ടി,തന്‍റെ ഔറത്തല്ലാത്ത ഭാഗം വെളിവാക്കുന്നത് മഴയുടെ ആദ്യത്തില്‍ അഭികാമ്യമാണ്. (ശറഹ് മുസ്‌ലിം)

عَنِ ابْنِ عَبَّاسٍ، أَنَّهُ كَانَ إِذَا مَطَرَتِ السَّمَاءُ يَقُولُ‏:‏ يَا جَارِيَةُ، أَخْرِجِي سَرْجِي، أَخْرِجِي ثِيَابِي، وَيَقُولُ‏:‏ ‏{‏وَنَزَّلْنَا مِنَ السَّمَاءِ مَاءً مُبَارَكًا‏}‏‏.‏

ഇബ്നു‌ അബ്ബാസ് (റ) മഴ പെയ്യുമ്പോൾ (അദ്ദേഹത്തിന്റെ ഭൃത്യയോട്) ഇങ്ങനെ പറയാറുണ്ടായിരുന്നു: ഹേ ജാരിയാ, എൻ്റെ കുതിരയുടെ മേൽ ഇരിക്കുന്ന ഇരിപ്പിടവും എൻ്റെ വസ്ത്രങ്ങളും പുറത്തു കൊണ്ടുവരിക. (അങ്ങനെ അദ്ദേഹം അവയെല്ലാം മഴ കൊള്ളിക്കുകയും) എന്നിട്ട് അല്ലാഹുവിൻ്റെ ഈ ആയത്ത് പാരായണം ചെയ്യുകയും ചെയ്യുമായിരുന്നു: {ആകാശത്തുനിന്ന് നാം അനുഗൃഹീതമായ വെള്ളം വര്‍ഷിച്ചിരിക്കുന്നു 50/9} (അൽഅദബുൽ മുഫ്റദ്)

മഴ പെയ്യുന്ന സമയം ദുആ വര്‍ദ്ധിപ്പിക്കുക

മഴ പെയ്യുന്ന സമയം ദുആ സ്വീകരിക്കാൻ ഏറെ സാധ്യതയുള്ള സമയങ്ങളിൽ ഒന്നാണ്.

താബിഉകളിൽ പെട്ട അത്വാഅ് ബ്‌നു അബീ റബാഹ് പറഞ്ഞു:

ثلاث خلالها تفتح فيهن أبواب السماء فاغتنموا الدعاء فيهن، منها : عند نزول المطر

ആകാശ കവാടങ്ങൾ തുറക്കപ്പെടുന്ന മൂന്ന് സന്ദർഭങ്ങളിൽ ഒന്നാണ് മഴപെയ്യുന്നസമയം, ആ സമയം നിങ്ങൾ ദുആ കൊണ്ട് ധന്യമാക്കുക. (ഇമാം ഇബ്നു ഹജർ സ്വഹീഹ് എന്ന് വിലയിരുത്തി)

മഴയും നമസ്കാരം ജംഅ് ആക്കലും

അതിശക്തമായ മഴ കാരണത്താൽ നാശനഷ്ടങ്ങൾ സംഭവിക്കുമെന്നും ഉപദ്രവങ്ങൾ ഉണ്ടായേക്കുമെന്നും ഭയക്കുകയാണെങ്കിൽ നമസ്‌കാരം ജംഅ് ചെയ്യൽ അനുവദനീയമാണ്.

عَنِ ابْنِ عَبَّاسٍ، قَالَ جَمَعَ رَسُولُ اللَّهِ صلى الله عليه وسلم بَيْنَ الظُّهْرِ وَالْعَصْرِ وَالْمَغْرِبِ وَالْعِشَاءِ بِالْمَدِينَةِ فِي غَيْرِ خَوْفٍ وَلاَ مَطَرٍ

ഇബ്നു അബ്ബാസില്‍(റ) നിന്നും നിവേദനം: അദ്ദേഹം പറഞ്ഞു: നബി ﷺ മദീനയിൽ വെച്ച് ഭയം, മഴ കൂടാതെ തന്നെ ളുഹറും അസറും തമ്മിലും മഗ്‌രിബും ഇശാഉം തമ്മിലും ജംഅ് ആക്കി നമസ്കരിച്ചു. (മുസ്ലിം:705)

ഇതിൽ നിന്നും മഴ എന്നത് ജംഇനെ അനുവദനീയമാക്കുന്ന കാരണമാണ് എന്ന് വ്യക്തമാണ്. മഴ കൊണ്ട് പ്രത്യേകിച്ച് പ്രയാസങ്ങളൊന്നുമില്ലെങ്കിൽ ജംഅ് അനുവദനീയമല്ല.

മഴയുമായി ബന്ധപ്പെട്ട ചില പ്രാ൪ത്ഥനകള്‍

മഴക്കുവേണ്ടിയുള്ള പ്രാര്‍ത്ഥന

اللّهُمَّ اسْقِـنا غَيْـثاً مُغيـثاً مَريئاً مُريـعاً، نافِعـاً غَيْـرَ ضار، عاجِـلاً غَـيْرَ آجِل

‘അല്ലാഹുമ്മ അസ്കിനാ ഗയ്സന്‍ മുഗീസന്‍ മരീഅന്‍ മുരീഗന്‍, നാഫിഅന്‍ ഗോയ്റ ള്വാരിന്‍, ആജിലന്‍ ഗോയ്റ ആജിലിന്‍.’

‘അല്ലാഹുവേ, സഹായപ്രദവും സുഖപ്രദവും ആരോഗ്യപ്രദവുമായ മഴ ഞങ്ങള്‍ക്ക് കാലതാമസമില്ലാതെ, ഉടനെ തരേണമേ. അത് ഉപകാരപ്രദമായതും (വെള്ളപ്പൊക്കമോ ഉരുള്‍പൊട്ടലോ മറ്റൊ ആയി) ഉപദ്രവകരമല്ലാത്തതും ആക്കേണമേ.’ (അബൂദാവൂദ്:1169)

മഴ വര്‍ഷിക്കുമ്പോഴുള്ള പ്രാര്‍ത്ഥന

اللّهُمَّ صَيِّـباً نافِـعاً

‘അല്ലാഹുമ്മ സ്വയ്യിബന്‍ നാഫിഅന്‍.’

‘അല്ലാഹുവേ, പ്രയോജനപ്രദമായ മഴ നല്‍കേണമേ.’ (ബുഖാരി:1032)

മഴ ലഭിച്ചതിന് അല്ലാഹുവിന് നന്ദികാണിച്ചുള്ള പ്രാര്‍ത്ഥന

مُطِـرْنا بِفَضْـلِ اللهِ وَرَحْمَـتِه

‘മുത്വിര്‍നാ ബി ഫള്’ലില്ലാഹി വറഹ്’മതിഹി.’

‘അല്ലാഹുവിന്റെ ഔദാര്യവും കാരുണ്യവും കൊണ്ട് നമുക്ക് മഴ ലഭിച്ചു.’ (ബുഖാരി-മുസ്ലിം)

മഴ (അമിതമായാല്‍) നിര്‍ത്തലാക്കുവാനുള്ള പ്രാര്‍ത്ഥന

اللّهُمَّ حَوالَيْنا وَلا عَلَيْـنا

‘അല്ലാഹുമ്മ ഹവാലയ്നാ വ ലാ അലൈനാ.’

‘അല്ലാഹുവേ! (ഈ മഴയെ) ഞങ്ങളുടെ ചുറ്റുഭാഗങ്ങളിലേക്ക് നീ ആക്കേണമേ. ഇതിനെ ഞങ്ങളുടെ മേല്‍ (ഒരു ശിക്ഷയായി) നീ ആക്കരുതേ.’ (ബുഖാരി:933)

اللّهُمَّ عَلى الآكـامِ وَالظِّـراب، وَبُطـونِ الأوْدِية، وَمَنـابِتِ الشَّجـر

‘അല്ലാഹുമ്മ അലല്‍ ആകാമി വളിറാബി, വബുത്വൂനില്‍ അവ്ദിയതി, വമനാബിതിശ്ശജ്റ്‍.’

അല്ലാഹുവേ, (ഈ മഴയെ) മേച്ചില്‍ സ്ഥലങ്ങളിലും മലകളിലും താഴ്വരകളിലും മരങ്ങളുടെ വേരുകളിലും നീ ആക്കേണമേ.’ (മുസ്ലിം:897)

അറിഞ്ഞിരിക്കേണ്ട ചില വസ്തുതകള്‍

സൃഷ്ടാവായ അല്ലാഹു അവന്റെ മഹത്തായ അനുഗ്രഹമായ മഴ ഭൂമിയിലേക്ക്‌ ചൊരിഞ്ഞത് കൊണ്ടാണ് ഇവിടെ സമൃദ്ധമായി ജലമുണ്ടായത്. സമുദ്രങ്ങള്‍, നദികള്‍ , കിണറുകള്‍ , തടാകങ്ങള്‍ , അരുവികള്‍, ഭൂഗര്‍ഭ ജലം എന്നീ നിലകളില്‍ അല്ലാഹു ആ ജലത്തെ മനുഷ്യന് ലഭ്യമാക്കി.റഹ്മാനും റഹീമും ആയ അല്ലാഹുവിന്റെ കാരുണ്യമാണീ ജലം. അതിനാല്‍ ആ രക്ഷിതാവിനെ ഓര്‍ക്കാനും നന്ദി കാണിക്കാനും മനുഷ്യന് ബാധ്യതയുണ്ട്.മഴയുമായും ജലവുമായും ബന്ധപ്പെട്ട് ചില വസ്തുതകള്‍ നാം അറിഞ്ഞിരിക്കേണ്ടതുണ്ട്.

1.കാലത്തെ കുറ്റം പറയരുത്.

വരള്‍ച്ചകൊണ്ട് ബുദ്ധിമുട്ട് അനുഭവപ്പെടുമ്പോഴും മഴക്കെടുതികള്‍ ഉണ്ടാകുമ്പോഴുമെല്ലാം പലരും കാലത്തെ പഴിക്കാറുണ്ട്. യഥാര്‍ത്ഥ വിശ്വാസകളില്‍നിന്ന് ഇങ്ങനെ സംഭവിക്കാന്‍ പാടില്ല.

قَالَ أَبُو هُرَيْرَةَ سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ ‏ :‏ قَالَ اللَّهُ عَزَّ وَجَلَّ يَسُبُّ ابْنُ آدَمَ الدَّهْرَ وَأَنَا الدَّهْرُ بِيَدِيَ اللَّيْلُ وَالنَّهَارُ

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ”പ്രതാപവാനും മഹാനുമായ അല്ലാഹു പറഞ്ഞു:’ആദമിന്റെ സന്തതി എന്നെ ഉപദ്രവിക്കുന്നു. അവന്‍ പറയുന്നു: ‘എന്തൊരു കാലക്കേട്.’ നിങ്ങളിലൊരാളും എന്തൊരു കാലക്കേട് എന്ന് പറയരുത്. ഞാനാണ് കാലം. ഞാന്‍ അതിന്റെ രാത്രിയും പകലും മാറ്റി മറിക്കുന്നു. ഞാന്‍ ഉദ്ദേശിച്ചിരുന്നുവെങ്കില്‍ അവയെ ഞാന്‍ പിടിച്ചു നിര്‍ത്തുമായിരുന്നു”. (മുസ്‌ലിം/2246).

വരള്‍ച്ചകൊണ്ട് ബുദ്ധിമുട്ട് അനുഭവപ്പെടുമ്പോഴും മഴക്കെടുതികള്‍ ഉണ്ടാകുമ്പോഴുമെല്ലാം കാലത്തെ പഴിക്കുമ്പോള്‍ അത് അല്ലാഹുവിനെ ആക്ഷേപിക്കലാകുന്നു.

2.ജലം പാഴാക്കരുത്.

വെള്ളത്തിന്റെ പ്രധാന സ്രോതസ്സ് മഴയാണ്. കുടിക്കുവാനും കുളിക്കുവാനും ജലസേചനത്തിനും മഴവെള്ളത്തെയാണ് മനുഷ്യരും ജീവജാലങ്ങളും മുഖ്യമായും ആശ്രയിക്കുന്നത്.ജലം അമൂല്യമായൊരു ദൈവാനുഗ്രഹമാണെന്നാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. മറ്റേതു കാര്യങ്ങളെ പോലെ ജലവിനിയോഗവും മിതമായിട്ടാകണമെന്ന് ഇസ്‌ലാം നിഷ്‌കര്‍ഷിക്കുന്നു. നമസ്ക്കരിക്കുന്നതിന് വേണ്ടി വുളു ചെയ്യുമ്പോള്‍പോലും അനാവശ്യമായി വെള്ളം പാഴാക്കരുതെന്നാണ് നബി ﷺ നിര്‍ദേശിച്ചത്.

عَنْ عَبْدِ اللَّهِ بْنِ عَمْرِو بْنِ الْعَاصِ رضي الله عنهما : أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ مَرَّ بِسَعْدٍ وَهُوَ يَتَوَضَّأُ فَقَالَ : مَا هَذَا السَّرَفُ يَا سَعْدُ ؟ قَالَ : أَفِي الْوُضُوءِ سَرَفٌ ؟ قَالَ : نَعَمْ ، وَإِنْ كُنْتَ عَلَى نَهْرٍ جَارٍ

അബ്ദില്ലാഹിബ്നു അംറ് ബ്നു ആസ്(റ) വില്‍ നിന്ന്‌ നിവേദനം: സഅദ്(റ) വുളൂഅ് ചെയ്തുകൊണ്ടിരിക്കെ അതുവഴി ചെന്ന നബി ﷺ ചോദിച്ചു. ‘ഇതെന്ത് ദുര്‍വ്യയമാണ് സഅദേ’? അദ്ദേഹം തിരിച്ചുചോദിച്ചു: ‘വുളുവിലും അമിതവ്യയമുണ്ടോ?’നബി ﷺ പറഞ്ഞു: ‘ഉണ്ട്, ഒഴുകിക്കൊണ്ടിരിക്കുന്ന നദിയില്‍ നിന്നായാലും.'(അഹ്മദ്)

عَنْ عَبْدَ اللَّهِ بْنَ مُغَفَّلٍ، قَالَ سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ ‏ :‏ إِنَّهُ سَيَكُونُ فِي هَذِهِ الأُمَّةِ قَوْمٌ يَعْتَدُونَ فِي الطُّهُورِ وَالدُّعَاءِ

അബ്ദുല്ലാഹിബ്‌നു മുഗഫ്ഫല്‍ (റ) വില്‍ നിന്ന്‌ നിവേദനം: അദ്ദേഹം പറഞ്ഞു : നബി ﷺ ഇങ്ങനെ പറയുന്നത് ഞാന്‍ കേട്ടു: എന്റെ സമുദായത്തില്‍ ശുചീകരണത്തിലും പ്രാര്‍ത്ഥനയിലും അതിക്രമിക്കന്നവരുണ്ടാകും. (അബൂദാവൂദ്:96- സ്വഹീഹ് അൽബാനി)

വെള്ളത്തിന്റെ ലഭ്യത കുറയുന്നതിനനുസരിച്ച്‌ വെള്ളം ചിലവഴിക്കുന്നതില്‍ നാം മുന്‍ഗണനാക്രമം പരിഗണിക്കണം. അയല്‍ക്കാരന്‌ കുടിവെള്ളം പോലുമില്ലാത്തപ്പോള്‍ നാം ചെടി നനച്ചും തോട്ടം തണുപ്പിച്ചും വാഹനങ്ങള്‍ കഴുകിയും കിണര്‍ വറ്റിക്കരുത്‌.

3.കുടിവെള്ളം തടയരുത്‌

വെള്ളം ആവശ്യത്തിന് ഉപയോഗിക്കുന്നതോടൊപ്പം മറ്റുള്ളവരുടെ ആവശ്യങ്ങള്‍ കണ്ടറിയുകയും വേണം. കുടിവെള്ളം തടയരുതെന്നും വില്‍ക്കരുതെന്നും ഇസ്‌ലാം പഠിപ്പിക്കുന്നു. വഴിയരികില്‍ വെള്ളം മിച്ചമുണ്ടായിട്ട് അത് യാത്രക്കാരന് നല്‍കാതെ തടയുന്നവനെ അന്ത്യദിനത്തില്‍ അല്ലാഹു നോക്കുകയോ പരിശുദ്ധപ്പെടുത്തുകയോ ഇല്ലെന്നും അവന് കഠിന ശിക്ഷയുണ്ടായിരിക്കുമെന്നും നബി ﷺ അരുളിയിട്ടുണ്ട്.

عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏: ثَلاَثَةٌ لاَ يَنْظُرُ اللَّهُ إِلَيْهِمْ يَوْمَ الْقِيَامَةِ، وَلاَ يُزَكِّيهِمْ، وَلَهُمْ عَذَابٌ أَلِيمٌ رَجُلٌ كَانَ لَهُ فَضْلُ مَاءٍ بِالطَّرِيقِ، فَمَنَعَهُ مِنِ ابْنِ السَّبِيلِ ……

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: മൂന്ന് വിഭാഗം മനുഷ്യന്മാര്‍ ഉണ്ട്. അന്ത്യദിനത്തില്‍ അല്ലാഹു അവരുടെ നേരെ (പരിഗണനാപൂര്‍വം) നോക്കുകയോ പരിശുദ്ധപ്പെടുത്തുകയോ ചെയ്യുകയില്ല. അവര്‍ക്ക് കഠിനമായ ശിക്ഷയുണ്ട്. (ഇവരാണവർ)  വഴിയരികില്‍ മിച്ചമുളള വെളളമുണ്ടായിട്ട് അത് യാത്രക്കാരന് കൊടുക്കാതെ തടഞ്ഞുവെക്കുന്ന മനുഷ്യന്‍ ……..(ബുഖാരി:2358)

അയാളോട് അല്ലാഹു ഇങ്ങനെ പറയും: നിന്റെ കൈകള്‍ പ്രവ൪ത്തിക്കാതെ നിനക്ക് ലഭിച്ച വെള്ളത്തിന്റെ മിച്ചം നീ മറ്റുള്ളവ൪ക്ക് തടഞ്ഞതുപോലെ എന്റെ ഔദാര്യം ഞാന്‍ നിനക്ക് വിലക്കും.(ബുഖാരി, മുസ്ലിം)

4.വെള്ളം ദാനം ചെയ്യുക.

عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ أَنَّ النَّبِيَّ صلى الله عليه وسلم قَالَ ‏”‏ بَيْنَا رَجُلٌ بِطَرِيقٍ، اشْتَدَّ عَلَيْهِ الْعَطَشُ فَوَجَدَ بِئْرًا فَنَزَلَ فِيهَا فَشَرِبَ، ثُمَّ خَرَجَ، فَإِذَا كَلْبٌ يَلْهَثُ يَأْكُلُ الثَّرَى مِنَ الْعَطَشِ، فَقَالَ الرَّجُلُ لَقَدْ بَلَغَ هَذَا الْكَلْبَ مِنَ الْعَطَشِ مِثْلُ الَّذِي كَانَ بَلَغَ مِنِّي، فَنَزَلَ الْبِئْرَ، فَمَلأَ خُفَّهُ مَاءً، فَسَقَى الْكَلْبَ، فَشَكَرَ اللَّهُ لَهُ، فَغَفَرَ لَهُ ‏”‏‏.‏ قَالُوا يَا رَسُولَ اللَّهِ وَإِنَّ لَنَا فِي الْبَهَائِمِ لأَجْرًا فَقَالَ ‏”‏ فِي كُلِّ ذَاتِ كَبِدٍ رَطْبَةٍ أَجْرٌ ‏”

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ‘ഒരാള്‍ ഒരു വഴിയിലൂടെ നടന്നുപോകവേ അയാള്‍ ദാഹിച്ചുവലഞ്ഞു. അയാള്‍ അവിടെ ഒരു കിണര്‍ കണ്ടു. അതിലിറങ്ങി വെള്ളം കുടിച്ചു. പുറത്തുവന്നപ്പോള്‍ ഒരു നായ ദാഹാധിക്യത്താല്‍ മണ്ണ് കപ്പുന്നതു കണ്ടു. ‘ഈ നായക്ക് കഠിനമായ ദാഹമുണ്ട്; എനിക്കുണ്ടായിരുന്നപോലെ’ എന്ന് ആത്മഗതം ചെയ്ത് അയാള്‍ കിണറ്റിലിറങ്ങി. ഷൂവില്‍ വെള്ളം നിറച്ച് വായകൊണ്ട് കടിച്ചുപിടിച്ച് കരക്കുകയറി നായയെ കുടിപ്പിച്ചു. ഇതിന്റെ പേരില്‍ അല്ലാഹു അയാളോട് നന്ദികാണിച്ചു. അയാള്‍ക്ക് പൊറുത്തു കൊടുത്തു.’ ഇതുകേട്ട് അവിടത്തെ അനുചരന്മാര്‍ ചോദിച്ചു: മൃഗങ്ങളുടെ കാര്യത്തിലും ഞങ്ങള്‍ക്കു പ്രതിഫലമുണ്ടോ? പ്രവാചകന്‍(സ്വ) പ്രതിവചിച്ചു: പ’ച്ചക്കരളുള്ള എല്ലാറ്റിന്റെ കാര്യത്തിലും നിങ്ങള്‍ക്കു പ്രതിഫലമുണ്ട്.'(ബുഖാരി:2466)

‘ജലം’ പൊതു സ്വത്താണ്. അതുകൊണ്ടാണ് മദീനയില്‍ ഒരു ജൂതന്‍ തന്റെ കിണര്‍ ഉപയോഗിക്കുന്നതില്‍നിന്ന് പൊതുജനങ്ങളെ തടഞ്ഞപ്പോള്‍ അത് വിലയ്ക്ക് വാങ്ങി പൊതുജനത്തിന് വിട്ടുകൊടുക്കാന്‍ നബി ﷺ തന്റെ അനുയായികളെ പ്രേരിപ്പിച്ചത്. ഉസ്മാന്‍ (റ) പൊന്നും വില കൊടുത്ത് അത് വാങ്ങി പൊതു കിണര്‍ ആക്കി മാറ്റി. നബി ﷺ ഉസ്മാന്(റ) സ്വര്‍ഗം വാഗ്ദാനം ചെയ്യുന്നത് ഈ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ്.

ബനൂ ഇസ്രാഈല്യരിലെ ദു൪വൃത്തിക്കാരിയായി അറിയപ്പെട്ടിരുന്ന ഒരു സ്ത്രീ സ്വര്‍ഗാവകാശിയാകുന്നത് ദാഹിച്ചുവലഞ്ഞ് ചാകാറായ ഒരു നായക്ക് വെള്ളം കൊടുത്തതിന്റെ പേരിലാണെന്ന് നബി ﷺ നമുക്ക് പഠിപ്പിച്ച് തന്നിട്ടുണ്ട്.

ഭൂമിയില്‍നിന്ന് ആകാശത്തേക്ക് നീരാവിയായി പോകുന്നതില്‍ വലിയ തോതും ഉപ്പ് രസമുള്ള കടല്‍ ജലത്തില്‍ നിന്നാണ്. ഭൂമിയിലേക്ക് മഴയായി വരുന്നതാകട്ടെ, പരിശുദ്ധമായ ശുദ്ധ ജലവും.അല്ലാഹു എത്ര പരിശുദ്ധന്‍.അതേ, അല്ലാഹു പറഞ്ഞതെത്ര ശരി.

 

 ﻭَﺇِﻥ ﺗَﻌُﺪُّﻭا۟ ﻧِﻌْﻤَﺖَ ٱﻟﻠَّﻪِ ﻻَ ﺗُﺤْﺼُﻮﻫَﺎٓ

അല്ലാഹുവിന്റെ അനുഗ്രഹം നിങ്ങള്‍ എണ്ണുകയാണെങ്കില്‍ നിങ്ങള്‍ക്കതിന്റെ കണക്കെടുക്കാനാവില്ല…. (ഖു൪ആന്‍:14/34)

 

 

kanzululoom.com

Leave a Reply

Your email address will not be published. Required fields are marked *