നമസ്കാരത്തില്‍ സ്വഫ് ശരിയാക്കണമെന്ന് അറിയാത്ത നമസ്കാരക്കാ൪ ഉണ്ടാകില്ല. എന്നാല്‍ ഭൂരിപക്ഷം ആളുകളും നമസ്കാരത്തില്‍ സ്വഫ് ശരിയാക്കുന്നില്ലെന്നുള്ളതൊരു വസ്തുതയാണ്. നമസ്കാരത്തില്‍ സ്വഫ് ശരിയാക്കണമെന്ന് മനസ്സിലാക്കിയ ആരെങ്കിലും അതിനുവേണ്ടി തൊട്ടടുത്ത് നില്ക്കുന്ന ആളിന്റെ അടുത്തേക്ക് ചേ൪ന്ന് നിന്നാല്തന്നെയും മറ്റേയാള്‍ കാല് മാറ്റി വെക്കുന്നതായും കാണാവുന്നതാണ്.
നമസ്കാരത്തില്‍ സ്വഫ് ശരിയാക്കുന്നതിന്റെ പ്രാധാന്യവും പ്രതിഫലവും സ്വഫ് ശരിയാക്കാതിരുന്നാലുള്ള ദോഷങ്ങളും അറിയാത്തതുകൊണ്ടാണ് ആളുകള്‍ ഈ വിഷയത്തില്‍ ഒരുതരം അശ്രദ്ധ പുല൪ത്തുന്നത്.
‘സ്വഫ്ഫ്’ എന്ന അറബി പദത്തിന്റെ അര്‍ഥം ‘നേരെയുള്ള വരി’ എന്നാണ്. സംഘമായുള്ള നമസ്കാരത്തിന് നില്ക്കുന്നവരുടെ വരി വളയാതെയും ആളുകള്‍ക്കിടയില്‍ വിടവില്ലാതെയുമാക്കുക എന്നതാണ് സാങ്കേതികമായി ഇതുകൊണ്ട് അര്‍ഥമാക്കുന്നത്. ഓരോ നമസ്കാരത്തിന് നിൽക്കുമ്പാഴും നബി ﷺ സ്വഹാബികൾക്ക് നേരെ തിരിഞ്ഞു നിന്ന് ‘നിങ്ങൾ സ്വഫുകൾ നേരെയാക്കുവിൻ, സ്വഫ് നേരെയാക്കൽ നമസ്കാരത്തിന്റെ പൂർണ്ണതയുടെ ഭാഗമാണ് ‘ എന്നിങ്ങനെ നിരന്തരം പറയാറുണ്ടായിരുന്നു.
عَنْ أَنَسِ بْنِ مَالِكٍ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : سَوُّوا صُفُوفَكُمْ فَإِنَّ تَسْوِيَةَ الصَّفِّ مِنْ تَمَامِ الصَّلاَةِ
അനസില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നിങ്ങൾ സ്വഫുകള്‍ ശരിയാക്കുക. കാരണം, സ്വഫ് ശരിയാക്കൽ നമസ്കാരത്തിന്റെ പൂർണ്ണതയുടെ ഭാഗമാണ്. (മുസ്ലിം: 433)
عن عبدالله بن عمرقَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : ….. وما مِن خطوةٍ أعظَمُ أجرًا مِن خطوةٍ مَشاها رَجلٌ إلى فرجةٍ في الصَّفِّ فسدَّها
ഇബ്നുഉമറില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു:വിടവ് കൊണ്ട് മുറിഞ്ഞുപോയ സ്വഫിനെ നേരെയാക്കാനായി ചെയ്യുന്നവന്റെ കാലടികളേക്കാള്‍ മഹത്തായ മറ്റൊരു കാലടിയില്ല. (അല്‍ബാനി സ്വഹീഹു ത൪ഗീബ് വ ത൪ഹീബില്‍ ഹസനായി രേഖപ്പെടുത്തിയത്)
عَنْ جَابِرِ بْنِ سَمُرَةَ، قَالَ خَرَجَ إِلَيْنَا رَسُولُ اللَّهِ صلى الله عليه وسلم فَقَالَ ” أَلاَ تَصُفُّونَ كَمَا تَصُفُّ الْمَلاَئِكَةُ عِنْدَ رَبِّهِمْ ” . قَالُوا “وَكَيْفَ تَصُفُّ الْمَلاَئِكَةُ عِنْدَ رَبِّهِمْ” قَالَ ” يُتِمُّونَ الصَّفَّ الأَوَّلَ ثُمَّ يَتَرَاصُّونَ فِي الصَّفِّ”
ജാബിർ(റ) വിൽ നിന്ന് നിവേദനം: ഒരിക്കൽ നബി ﷺ ഞങ്ങളുടെ അടുത്തേക്ക് വന്നുകൊണ്ട് ചോദിച്ചു: ‘മലക്കുകൾ തങ്ങളുടെ റബ്ബിന്റെ അടുക്കൽ അണിയായി നിൽക്കുന്നതുപോലെ നമസ്കാരത്തിൽ നിങ്ങൾക്കും അണി നിന്നുകൂടെ?’ ഞങ്ങൾ ചോദിച്ചു: ‘പ്രവാചകരേ, മലക്കുകൾ റബ്ബിന്റെ അടുത്ത് എങ്ങനെയാണ് അണിയായി നിൽക്കുന്നത്’? അവിടുന്ന് പറഞ്ഞു: ‘അവ൪ ആദ്യത്തെ സ്വഫ് ആദ്യം പൂർത്തീകരിക്കും. വിടവില്ലാത്തവിധം പരസ്പരം അവ൪ ചേ൪ന്ന് നില്ക്കും’. (നസാഇ:816)
عَنْ حُذَيْفَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : فُضِّلْنَا عَلَى النَّاسِ بِثَلاَثٍ جُعِلَتْ صُفُوفُنَا كَصُفُوفِ الْمَلاَئِكَةِ
ഹുദൈഫ(റ) വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: മറ്റ് ജനങ്ങളെ അപേക്ഷിച്ച് നാം മൂന്ന് കാര്യങ്ങളാല്‍ സവിശേഷരാണ്.ഒന്ന്, നമസ്കാരത്തിന് വേണ്ടിയുള്ള നമ്മുടെ സ്വഫുകള്‍ മലക്കുകളുടെ സ്വഫുകള്‍ പോലെ ആക്കപ്പെട്ടിരിക്കുന്നു……..(മുസ്ലിം:522 )
عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم: وَسِّطُوا الإِمَامَ وَسُدُّوا الْخَلَلَ
അബൂഹുറൈറ (റ) വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഇമാമിനെ നിങ്ങൾ മധ്യത്തിൽ നിർത്തുക. വിടവുകളെ അടയ്ക്കുകയും ചെയ്യുക. (അബൂദാവൂദ്: 681)
നമസ്കാരത്തില്‍ സ്വഫ് ശരിയാക്കുന്നതിന്റെ പ്രാധാന്യം എത്രത്തോളമെന്ന് ഈ ഹദീസുകളില്‍ നിന്ന് മനസ്സിലാക്കാവുന്നതാണ്. നമസ്കാരത്തില്‍ എങ്ങനെയാണ് സ്വഫ് ശരിയാക്കേണ്ടതെന്ന് നാം കൃത്യമായി മനസ്സിലാക്കേണ്ടതാണ്.
عَنْ أَنَسٍ، عَنِ النَّبِيِّ صلى الله عليه وسلم قَالَ “ أَقِيمُوا صُفُوفَكُمْ فَإِنِّي أَرَاكُمْ مِنْ وَرَاءِ ظَهْرِي ”. وَكَانَ أَحَدُنَا يُلْزِقُ مَنْكِبَهُ بِمَنْكِبِ
അനസ് ഇബ്നു മാലികിൽ(റ) നിന്ന് നിവേദനം : നബി ﷺ പറഞ്ഞു : നിങ്ങളുടെ സ്വഫുകൾ നേരെയാക്കുവിൻ , എന്റെ മുതുകിന്റെ പിന്നിലൂടെ ഞാൻ നിങ്ങളെ കാണുന്നുണ്ട്.’അപ്പോൾ നമ്മളിൽ (സ്വഹാബത്തിൽ) പെട്ട ഒരാൾ തന്റെ തോൾ സഹോദരന്റെ തോളോടും കണങ്കാൽ സഹോദരന്റെ കണങ്കാലിനോടും ഒട്ടിച്ചേർത്ത് വെക്കുമായിരുന്നു. (ബുഖാരി:725 )
عَن ابن عُمرَ رضيَ اللَّه عنهما، أَنَّ رسولَ اللَّهِ ﷺ قالَ: أَقِيمُوا الصُّفُوفَ وَحَاذُوا بَينَ المنَاكِب، وسُدُّوا الخَلَلَ، وَلِينُوا بِأَيْدِي إِخْوَانِكُمْ، وَلا تَذَرُوا فَرُجَاتٍ للشيْطانِ، ومَنْ وصَلَ صَفًّا وَصَلَهُ اللَّه، وَمَنْ قَطَعَ صَفًّا قَطَعهُ اللَّه
ഇബ്നുഉമറില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നിങ്ങൾ സ്വഫ് ശരിയാക്കുകയും ചുമലുകൾ നേരയാക്കുകയും വിടവുകൾ അടക്കുകയും നിങ്ങളുടെ സഹോദരന്മാരുടെ കൈക്ക് വഴങ്ങിക്കൊടുക്കുകയും ചെയ്യുക. പിശാചിന് നിങ്ങൾ വിടവുകള്‍ ഉപേക്ഷിച്ചിടരുത്. സ്വഫ് ചേർക്കുന്നവനെ അല്ലാഹു ചേർക്കുകയും സ്വഫ് മുറിക്കുന്നവനെ അല്ലാഹു മുറിക്കുകയും ചെയ്യട്ടെ. (അബൂദാവൂദ്:666)
عَنِ النُّعْمَانَ بْنَ بَشِيرٍ،قَالَ كَانَ رَسُولُ اللَّهِ صلى الله عليه وسلم يُسَوِّي صُفُوفَنَا حَتَّى كَأَنَّمَا يُسَوِّي بِهَا الْقِدَاحَ حَتَّى رَأَى أَنَّا قَدْ عَقَلْنَا عَنْهُ ثُمَّ خَرَجَ يَوْمًا فَقَامَ حَتَّى كَادَ يُكَبِّرُ فَرَأَى رَجُلاً بَادِيًا صَدْرُهُ مِنَ الصَّفِّ فَقَالَ “ عِبَادَ اللَّهِ لَتُسَوُّنَّ صُفُوفَكُمْ أَوْ لَيُخَالِفَنَّ اللَّهُ بَيْنَ وُجُوهِكُمْ”.
നുഅമാൻബ്നുബഷീർ(റ)ൽ നിന്ന് നിവേദനം: നബി ﷺ അമ്പുകൾ ശരിയാക്കുന്ന പോലെ (അമ്പ് മുനകൂ൪പ്പിച്ച് ഉപയോഗക്ഷമമാക്കും വിധം) ഞങ്ങളുടെ സ്വഫുകളെ ശരിയാക്കിയിരുന്നു. ഇക്കാര്യം ഞങ്ങൾ നല്ലവണ്ണം ഗ്രഹിച്ചതായി അവിടുത്തേക്ക് ബോധ്യം വരുന്നതുവരെ അവിടുന്നിത് തുടർന്നു കൊണ്ടിരുന്നു. പിന്നീടൊരിക്കൽ നബി ﷺ നമസ്കരിക്കാൻ വേണ്ടി എഴുന്നേറ്റ് നിന്ന് തക്ബീർ ചൊല്ലാനടുത്തപ്പോൾ സ്വഫിൽ നിന്ന് നെഞ്ച് ഉന്തി നിൽക്കുന്ന ഒരാളെ അവിടുന്ന് കാണുകയുണ്ടായി. ഉടനെ അവിടുന്ന് പറഞ്ഞു: അല്ലാഹുവിന്റെ അടിമകളേ, നിങ്ങൾ സ്വഫ് ശരിയാക്കണം അല്ലെങ്കിൽ നിങ്ങളുടെ മുഖങ്ങൾക്കിടയിൽ അല്ലാഹു ഭിന്നതയുണ്ടാക്കും. (മുസ്ലിം:436)
عَنِ الْبَرَاءِ بْنِ عَازِبٍ، قَالَ كَانَ رَسُولُ اللَّهِ صلى الله عليه وسلم يَتَخَلَّلُ الصَّفَّ مِنْ نَاحِيَةٍ إِلَى نَاحِيَةٍ يَمْسَحُ صُدُورَنَا وَمَنَاكِبَنَا
ബറാഅബ്നു ആസിബ്(റ) നിവേദനം :സ്വഫിന്റെ ഒരു ഭാഗത്ത് നിന്ന് മറ്റേ ഭാഗം വരെ നടന്നുകൊണ്ട്, ഞങ്ങളുടെ നെഞ്ചും തോളും പിടിച്ച് ശരിയാക്കി നബി ﷺ ഞങ്ങളെ വരിയൊപ്പിച്ച് നി൪ത്തുമായിരുന്നു.(അബൂദാവൂദ്:664 – അല്‍ബാനി സ്വഹീഹു ത൪ഗീബ് വ ത൪ഹീബില്‍ സ്വഹീഹായി രേഖപ്പെടുത്തിയത്)
സ്വഫ് വളയാതെ നേരെ നിൽക്കുക, സ്വഫില്‍ വിടവ് വരാതിരിക്കുക, കണങ്കാൽ കണങ്കാലിനോട് ചേ൪ത്ത് വെക്കുക, തോള് തോളോട് ചേ൪ത്ത് വെക്കുക,ആരുടെയും നെഞ്ച് മറ്റുള്ളവരുടെ നെഞ്ചിനേക്കാള്‍ തള്ളിനില്ക്കാതിരിക്കുക തുടങ്ങിയ രീതിയിലാണ് സ്വഫ് ശരിയാക്കേണ്ടത്.
കാൽ വിരലുകൾ ഒപ്പിച്ചു കൊണ്ട് സ്വഫ് ശരിപ്പെടുത്തണമെന്നാണ് ചില൪ ധരിച്ചു വെച്ചിട്ടുള്ളത്. എന്നാൽ എല്ലാവരുടേയും കാലിന്റെ ഉപ്പൂറ്റികള്‍ ഒരേ ലൈനില്‍ വരത്തക്കവിധമാണ് സ്വഫ് ശരിപ്പെടുത്തേണ്ടത്.
നമസ്കാരത്തില്‍ കൃത്യമായി സ്വഫ് ശരിയാക്കുന്നവ൪ക്ക് വലിയ പ്രതിഫലമാണ് ലഭിക്കുന്നത്.
عَنْ عَائِشَةَ، قَالَتْ قَالَ رَسُولُ اللَّهِ ـ صلى الله عليه وسلم ـ : إِنَّ اللَّهَ وَمَلاَئِكَتَهُ يُصَلُّونَ عَلَى الَّذِينَ يَصِلُونَ الصُّفُوفَ وَمَنْ سَدَّ فُرْجَةً رَفَعَهُ اللَّهُ بِهَا دَرَجَةً
ആയിശയിൽ(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: സ്വഫുകള്‍ പൂ൪ത്തീകരിക്കുന്നവന് അല്ലാഹുവും മലക്കുകളും സ്വലാത്ത് ചൊല്ലുന്നതാണ്.ആരെങ്കിലും നമസ്കാരത്തിൽ സ്വഫുകൾക്കിടയിലെ വിടവ് നികത്തിയാൽ അവന് പദവികള്‍ ഉയ൪ത്തിക്കൊടുക്കുന്നതാണ്. (ഇബ്നുമാജ:5/1048)
അല്ലാഹു സ്വലാത്ത് ചൊല്ലുന്നതാണെന്ന് പറഞ്ഞാല്‍ അനുഗ്രഹം ചൊരിയുന്നതാണെന്നും മലക്കുകള്‍ സ്വലാത്ത് ചൊല്ലുന്നതാണെന്ന് പറഞ്ഞാല്‍ അനുഗ്രഹത്തിന് വേണ്ടി പ്ര൪ത്ഥിക്കുന്നതാണെന്നുമാണ്.
عَنْ عَبْدِ اللَّهِ بْنِ عُمَرَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ: مَنْ وَصَلَ صَفًّا وَصَلَهُ اللَّهُ وَمَنْ قَطَعَ صَفًّا قَطَعَهُ اللَّهُ عَزَّ وَجَلَّ
ഇബ്നുഉമറില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു:ആരാണോ സ്വഫിനെ ചേ൪ത്തു പൂ൪ത്തിയാക്കുന്നത് അല്ലാഹു അവനേയും ചേ൪ക്കുന്നതാണ്. ആരാണോ സ്വഫിന്റെ പൂ൪ണ്ണതയെ മുറിച്ചു കളയുന്നത് അല്ലാഹു അവനേയും മുറിക്കുന്നതാണ്. (നസാഇ:819, ഹാകിം, അല്‍ബാനി സ്വഹീഹു ത൪ഗീബ് വ ത൪ഹീബില്‍ സ്വഹീഹായി രേഖപ്പെടുത്തിയത്)
ഒരു സ്വഫില്‍ വല്ല വിടവോ പോരായ്മയോ കണ്ടാല്‍ അത് നികത്താന്‍ ശ്രദ്ധിക്കുക എന്നതാണ് സ്വഫ് ചേ൪ക്കുക എന്നതിന്റെ താല്പര്യം. സ്വഫുകള്‍ക്കിടയില്‍ വിടവിടുക, വിടവ് നികത്താന്‍ ശ്രമിക്കുന്നവനേയും വിടവുള്ളടത്ത് കയറി നില്ക്കാന് വരുന്നവനെയും തടസ്സപ്പെടുത്തുക എന്നതാണ് സ്വഫിനെ മുറിച്ചുകളയുക എന്നതിന്റെ താല്പര്യം.
അല്ലാഹു അവനെ ചേ൪ക്കുന്നതാണെന്ന് പറഞ്ഞാല്‍ അവന് ധാരാളം നന്മകള് നല്‍കുന്നതാണെന്നും അല്ലാഹു അവനെ മുറിക്കുന്നതാണെന്ന് പറഞ്ഞാല്‍ അവനെ നന്മകളില് നിന്ന് അകറ്റുന്നതാണെന്നും പണ്ഢിതന്‍മാ൪ വിശദീകരിച്ചതായി കാണാം.
عَنْ عَائِشَةَ، قَالَتْ قَالَ رَسُولُ اللَّهِ ـ صلى الله عليه وسلم : إِنَّ اللَّهَ وَمَلاَئِكَتَهُ يُصَلُّونَ عَلَى الَّذِينَ يَصِلُونَ الصُّفُوفَ وَمَنْ سَدَّ فُرْجَةً رَفَعَهُ اللَّهُ بِهَا دَرَجَةً
ആയിശയിൽ(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ‘ ആരെങ്കിലുംനമസ്കാരത്തിൽ സ്വഫ്ഫുകൾക്കിടയിലെ വിടവ് നികത്തിയാൽ അവന് സ്വർഗത്തിൽ ഒരു വീട് പണിയുകയും അവിടെ അവന്റെ പദവി ഉയ൪ത്തുകയും ചെയ്യുന്നതാണ്.(ഇബ്നുമാജ:1048 – സില്‍സിലത്തു സ്വഹീഹ)
നമസ്കാരത്തില്‍ സ്വഫ് ശരിയാക്കുന്നതില്‍ അശ്രദ്ധ കാണിക്കുന്നപക്ഷം സംഭവിക്കുന്ന കാര്യങ്ങളെ കുറിച്ചും നബി ﷺ നമുക്ക് അറിയിച്ച് തന്നിട്ടുണ്ട്.
عَنْ عَبْدِ اللَّهِ بْنِ عُمَرَ أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ” أَقِيمُوا الصُّفُوفَ وَحَاذُوا بَيْنَ الْمَنَاكِبِ وَسُدُّوا الْخَلَلَ وَلِينُوا بِأَيْدِي إِخْوَانِكُمْ ” . لَمْ يَقُلْ عِيسَى ” بِأَيْدِي إِخْوَانِكُمْ ” . ” وَلاَ تَذَرُوا فُرُجَاتٍ لِلشَّيْطَانِ وَمَنْ وَصَلَ صَفًّا وَصَلَهُ اللَّهُ وَمَنْ قَطَعَ صَفًّا قَطَعَهُ اللَّهُ ”
അബ്ദില്ലാഹിബ്നു ഉമറിൽ(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു:നിങ്ങൾ നിങ്ങളുടെ സ്വഫുകൾ നേരെയാക്കുക.നിങ്ങള്‍ തോളോട് തോള് ചേ൪ന്നുനില്ക്കുക. വിടവുകള്‍ നികത്തുക, നിങ്ങളുടെ സഹോദരന്മാരോട് വിനയത്തില്‍ പെരുമാറുകയും ചെയ്യുക. നിശ്ചയം പിശാച് നിങ്ങള്‍ക്കിടയില്‍ ഒട്ടകക്കുട്ടിയെപ്പോലെ പമ്മിപ്രവേശിക്കുന്നതാണ്. (അഹ്മദ് – അല്‍ബാനി സ്വഹീഹു ത൪ഗീബ് വ ത൪ഹീബില്‍ സ്വഹീഹായി രേഖപ്പെടുത്തിയത്)
عَنْ أَنَسِ بْنِ مَالِكٍ، عَنْ رَسُولِ اللَّهِ صلى الله عليه وسلم قَالَ : رُصُّوا صُفُوفَكُمْ وَقَارِبُوا بَيْنَهَا وَحَاذُوا بِالأَعْنَاقِ فَوَالَّذِي نَفْسِي بِيَدِهِ إِنِّي لأَرَى الشَّيْطَانَ يَدْخُلُ مِنْ خَلَلِ الصَّفِّ كَأَنَّهَا الْحَذَفُ
അനസ്(റ) ൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നിങ്ങൾ അണികൾ വിടവ് തീർക്കുകയും അവർക്കിടയിൽ അകലം കുറക്കുകയും ചുമലുകൾ സമമാക്കുകയും ചെയ്യുക. എന്റെ ആത്മാവ് ആരുടെ കായ്യിലാണോ അവനാണെ സത്യം. അണികൾക്കിടയിലെ വിടവുകളിൽ കറുത്ത ആട്ടിൻകുട്ടിയെ പോലെ പിശാച് കടന്നുവരുന്നത് ഞാൻ കാണുന്നു. (അബൂദാവൂദ് :667)
عَن ابن عُمرَ رضيَ اللَّه عنهما، أَنَّ رسولَ اللَّهِ ﷺ قالَ: أَقِيمُوا الصُّفُوفَ وَحَاذُوا بَينَ المنَاكِب، وسُدُّوا الخَلَلَ، وَلِينُوا بِأَيْدِي إِخْوَانِكُمْ، وَلا تَذَرُوا فَرُجَاتٍ للشيْطانِ، ومَنْ وصَلَ صَفًّا وَصَلَهُ اللَّه، وَمَنْ قَطَعَ صَفًّا قَطَعهُ اللَّه
ഇബ്നുഉമറില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നിങ്ങൾ സ്വഫ് ശരിയാക്കുകയും ചുമലുകൾ നേരയാക്കുകയും വിടവുകൾ അടക്കുകയും നിങ്ങളുടെ സഹോദരന്മാരുടെ കൈക്ക് വഴങ്ങിക്കൊടുക്കുകയും ചെയ്യുക. പിശാചിന് നിങ്ങൾ വിടവുകള്‍ ഉപേക്ഷിച്ചിടരുത്. സ്വഫ് ചേർക്കുന്നവനെ അല്ലാഹു ചേർക്കുകയും സ്വഫ് മുറിക്കുന്നവനെ അല്ലാഹു മുറിക്കുകയും ചെയ്യട്ടെ. (അബൂദാവൂദ്)
عَنِ النُّعْمَانَ بْنَ بَشِيرٍ،قَالَ كَانَ رَسُولُ اللَّهِ صلى الله عليه وسلم يُسَوِّي صُفُوفَنَا حَتَّى كَأَنَّمَا يُسَوِّي بِهَا الْقِدَاحَ حَتَّى رَأَى أَنَّا قَدْ عَقَلْنَا عَنْهُ ثُمَّ خَرَجَ يَوْمًا فَقَامَ حَتَّى كَادَ يُكَبِّرُ فَرَأَى رَجُلاً بَادِيًا صَدْرُهُ مِنَ الصَّفِّ فَقَالَ “ عِبَادَ اللَّهِ لَتُسَوُّنَّ صُفُوفَكُمْ أَوْ لَيُخَالِفَنَّ اللَّهُ بَيْنَ وُجُوهِكُمْ”.
നുഅമാൻ ബ്നു ബഷീർ(റ)വിൽ നിന്ന് നിവേദനം: നബി ﷺ അമ്പുകൾ ശരിയാക്കുന്ന പോലെ (അമ്പ് മുനകൂ൪പ്പിച്ച് ഉപയോഗക്ഷമമാക്കും വിധം) ഞങ്ങളുടെ സ്വഫുകളെ ശരിയാക്കിയിരുന്നു. ഇക്കാര്യം ഞങ്ങൾ നല്ലവണ്ണം ഗ്രഹിച്ചതായി അവിടുത്തേക്ക് ബോധ്യം വരുന്നതുവരെ അവിടുന്നിത് തുടർന്നു കൊണ്ടിരുന്നു. പിന്നീടൊരിക്കൽ നബി ﷺ നമസ്കരിക്കാൻ വേണ്ടി എഴുന്നേറ്റ് നിന്ന് തക്ബീർ ചൊല്ലാനടുത്തപ്പോൾ സ്വഫിൽ നിന്ന് നെഞ്ച് ഉന്തി നിൽക്കുന്ന ഒരാളെ അവിടുന്ന് കാണുകയുണ്ടായി. ഉടനെ അവിടുന്ന് പറഞ്ഞു: അല്ലാഹുവിന്റെ അടിമകളേ, നിങ്ങൾ സ്വഫ് ശരിയാക്കണം അല്ലെങ്കിൽ നിങ്ങളുടെ മുഖങ്ങൾക്കിടയിൽ അല്ലാഹു ഭിന്നതയുണ്ടാക്കും. (മുസ്ലിം:436)
عَنِ الْبَرَاءِ بْنِ عَازِبٍ، قَالَ كَانَ رَسُولُ اللَّهِ صلى الله عليه وسلم يَتَخَلَّلُ الصَّفَّ مِنْ نَاحِيَةٍ إِلَى نَاحِيَةٍ يَمْسَحُ صُدُورَنَا وَمَنَاكِبَنَا وَيَقُولُ : لاَ تَخْتَلِفُوا فَتَخْتَلِفَ قُلُوبُكُمْ
ബറാഅ്(റ) വിൽ നിന്ന് നിവേദനം: നബി ﷺ ഞങ്ങളുടെ നെഞ്ചും ചുമലുകളും നേരെയാക്കിക്കൊണ്ട് ഒരു ഭാഗത്ത് നിന്ന് മറുഭാഗം വരെ അണികൾക്കിടയിലൂടെ നടക്കുമായിരുന്നു. എന്നിട്ട് അവിടുന്ന് പറയും: നിങ്ങൾ ഭിന്നിച്ചു നിൽക്കരുത്. അപ്പോൾ നിങ്ങളുടെ ഹൃദയങ്ങളും ഭിന്നിക്കും. (അബൂദാവൂദ്: 664)
നമസ്കാരത്തില്‍ സ്വഫ് ശരിയാക്കുന്നതില്‍ അശ്രദ്ധ കാണിക്കുന്നപക്ഷം നമുക്കിടയില്‍ ശത്രുതയും ഭിന്നതയും ഉണ്ടാകുമെന്നും ഹൃദയങ്ങളില്‍ അനൈക്യം ഉണ്ടാകുമെന്നും സാരം.
നമസ്കാരത്തിനായി പള്ളിയിലേക്ക് പ്രവേശിച്ചാല്‍ നാം ഒന്നാമത്തെ സ്വഫിലാണ് സ്ഥാനം പിടിക്കേണ്ടത്.ഒന്നാമത്ത സ്വഫിനുള്ള പ്രാധാന്യം ശേഷമുള്ള ഒരു സ്വഫിനുമുണ്ടാകില്ല.
عَنْ أَبِي سَعِيدٍ الْخُدْرِيِّ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم رَأَى فِي أَصْحَابِهِ تَأَخُّرًا فَقَالَ لَهُمْ : تَقَدَّمُوا فَائْتَمُّوا بِي وَلْيَأْتَمَّ بِكُمْ مَنْ بَعْدَكُمْ لاَ يَزَالُ قَوْمٌ يَتَأَخَّرُونَ حَتَّى يُؤَخِّرَهُمُ اللَّهُ
അബൂ സഈദുൽ ഖുദ്രിയ്യ്(റ) വിൽ നിന്ന് നിവേദനം: അനുചരന്മാർ പിന്നാക്കം നിൽക്കുന്നത് കണ്ടപ്പോൾ നബി ﷺ അവരോട് ഇങ്ങനെ പറഞ്ഞു: നിങ്ങൾ മുന്നോട്ട് നിൽക്കുക. എന്നെ അനുധാവനം ചെയ്യുക, നിങ്ങൾക്ക് ശേഷമുള്ളവർ നിങ്ങളെ അനുധാവനം ചെയ്യട്ടെ. ചിലയാളുകൾ എപ്പോഴും (അണിയിൽ) പിന്നാക്കം നിൽക്കുന്നു. അവസാനം അല്ലാഹു അവരെ (എല്ലാ കാര്യങ്ങളിലും) പിറകിലാക്കുന്നതാണ്. (മുസ്ലിം: 438)
عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم: خَيْرُ صُفُوفِ الرِّجَالِ أَوَّلُهَا وَشَرُّهَا آخِرُهَا
അബൂഹുറൈറയിൽ(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: പുരുഷന്മാരുടെ സ്വഫുകളില്‍ ആദ്യത്തേതാണ് ഉത്തമം. അവസാനത്തേതാണ് മോശം…….. (മുസ്ലിം:440)
عَنْ أَبِي هُرَيْرَةَ: أَنَّ رَسُولَ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ: لَوْ يَعْلَمُ النَّاسُ مَا فِي النِّدَاءِ وَالصَّفِّ الأَوَّلِ، ثُمَّ لَمْ يَجِدُوا إِلَّا أَنْ يَسْتَهِمُوا عَلَيْهِ لاَسْتَهَمُوا
അബൂഹുറൈറയില്‍ (റ) നിന്ന് നിവേദനം. നബി ﷺ പറഞ്ഞു: ബാങ്ക് വിളിക്കുന്നതിലും ഒന്നാമത്തെ സ്വഫിലുമുള്ള മഹത്വം ജനങ്ങള്‍ മനസിലാക്കുകയും എന്നിട്ട് അത് കരസ്ഥമാക്കാന്‍ നറുക്കിടുകയല്ലാതെ മറ്റുവഴികളില്ലെന്ന് അവര്‍ കാണുകയും ചെയ്യുകയാണെങ്കില്‍ നറുക്കിട്ടിട്ടെങ്കിലും ആ സ്ഥാനം കരസ്ഥമാക്കാന്‍ അവര്‍ ശ്രമിക്കും. …… (ബുഖാരി:615)
عَنْ عَبْدِ الرَّحْمَنِ بْنِ عَوْفٍ، عَنْ أَبِيهِ، قَالَ قَالَ رَسُولُ اللَّهِ ـ صلى الله عليه وسلم ـ : إِنَّ اللَّهَ وَمَلاَئِكَتَهُ يُصَلُّونَ عَلَى الصَّفِّ الأَوَّلِ
അബ്ദുറഹ്മാന് ഇബ്ന ഔഫ്(റ) നിവേദനം നബി ﷺ പറഞ്ഞു:ഒന്നാമത്തെ സ്വഫുകാരുടെ മേല്‍ അല്ലാഹുവും മലക്കുകളും സ്വലാത്ത് ചൊല്ലുന്നതാണ്.(ഇബ്നുമാജ:5/1052, അഹ്മദ്, ഹാകിം, അബൂദാവൂദ് – അല്‍ബാനി സ്വഹീഹായി രേഖപ്പെടുത്തിയത്)
عَنِ الْعِرْبَاضِ بْنِ سَارِيَةَ، عَنْ رَسُولِ اللَّهِ صلى الله عليه وسلم كَانَ يُصَلِّي عَلَى الصَّفِّ الأَوَّلِ ثَلاَثًا وَعَلَى الثَّانِي وَاحِدَةً
ഇ൪ബാള് ഇബ്ന സാരിയ(റ) പറഞ്ഞു: നബി ﷺ ആദ്യ സ്വഫുകാ൪ക്ക് വേണ്ടി (പാപമോചനത്തിനായി) മൂന്ന് പ്രാവശ്യവും രണ്ടാമത്തെ സ്വഫുകാ൪ക്ക് വേണ്ടി ഒരു പ്രാവശ്യവും പ്രാ൪ത്ഥിച്ചു.(ഇബ്നുമാജ, നസാഇ:817, ഹാകിം, ഇബ്നുഖുസൈമ – അല്‍ബാനി സ്വഹീഹു ത൪ഗീബ് വ ത൪ഹീബില്‍ സ്വഹീഹായി രേഖപ്പെടുത്തിയത്)
നമസ്കാരത്തിനായി പള്ളിയിലേക്ക് പ്രവേശിച്ച ഒരാള്‍ക്ക് ഒന്നാമത്തെ സ്വഫില്‍ സ്ഥാനം ലഭിച്ചില്ലെങ്കില്‍ അയാള്‍ രണ്ടാമത്തെ സ്വഫിലാണ് സ്ഥാനം പിടിക്കേണ്ടത്.രണ്ടാമത്തെ സ്വഫിനുള്ള പ്രാധാന്യം ശേഷമുള്ള ഒരു സ്വഫിനുമുണ്ടാകില്ല. ഒന്നാമത്തെ സ്വഫ് പൂർത്തിയായിട്ട് മാത്രമേ രണ്ടാമത്തെ സ്വഫ് ആരംഭിക്കാവൂ. അതേപോലെയാണ് മറ്റ് സ്വഫുകളും.
عَنْ أَنَسٍ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ أَتِمُّوا الصَّفَّ الأَوَّلَ ثُمَّ الَّذِي يَلِيهِ وَإِنْ كَانَ نَقْصٌ فَلْيَكُنْ فِي الصَّفِّ الْمُؤَخَّرِ
അനസ്(റ)വിൽ നിന്ന് നിവേദനം: റസൂൽ ﷺ പറഞ്ഞു: നിങ്ങൾ ആദ്യത്തെ സ്വഫുകൾ ഓരോന്നും പൂർത്തിയാക്കുക, അപൂർണമായതുണ്ടെങ്കിൽ അത് അവസാനത്തേതായിരിക്കട്ടെ.
(നസാഈ: 818)
അതേപോലെ ഏത് സ്വഫില്‍ നിന്ന് മസ്കരിക്കുകയാണെങ്കിലും സ്വഫിന്റെ വലതുഭാഗത്തായി നില്ക്കാന് ശ്രദ്ധിക്കേണ്ടതാണ്.
عَنِ الْبَرَاءِ، قَالَ كُنَّا إِذَا صَلَّيْنَا خَلْفَ رَسُولِ اللَّهِ صلى الله عليه وسلم أَحْبَبْنَا أَنْ نَكُونَ عَنْ يَمِينِهِ
ബറാഅ്(റ) വിൽ നിന്ന് നിവേദനം: നബി ﷺ യുടെ പിന്നിൽ നിന്ന് നമസ്കരിക്കുമ്പോൾ അദ്ദേഹം നിൽക്കുന്നതിന്റെ വലത് ഭാഗത്ത് നിൽക്കാൻ ഞങ്ങൾ ഇഷ്ടപ്പെട്ടിരുന്നു. (മുസ്ലിം: 709)
عَنْ عَائِشَةَ، قَالَتْ قَالَ رَسُولُ اللَّهِ صلى الله عليه وسلم : إِنَّ اللَّهَ وَمَلاَئِكَتَهُ يُصَلُّونَ عَلَى مَيَامِنِ الصُّفُوفِ
ആയിശ(റ)യില്‍ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നിശ്ചയം, അല്ലാഹു സ്വഫുകളില്‍ വലത് ഭാഗത്തുള്ളവരുടെമേല്‍ അനുഗ്രഹം ചൊരിയുന്നു. മലക്കുകള്‍ അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നു. (അബൂദാവൂദ്:676).
നമസ്കാരത്തില്‍ സ്വഫ് ശരിയാക്കണമെന്നത് ഒരു വാജിബായ ക൪മ്മമായിട്ടാണ് പണ്ഢിതന്‍മാ൪ രേഖപ്പെടുത്തിയട്ടുള്ളത്.ഇമാം ബുഖാരി, ഇബ്നു ഹസം, ഇബ്നുഖുസൈമ, ഹാഫിദ് ഇബ്നുമുന്‍ദിര്‍, ഇബ്നുഹജറുല്‍ അസ്ക്വലാനി, ഇബ്നുതീമിയ, ശൈഖ് ഇബ്നുബാസ്, ശൈഖ് അല്‍ബാനി, ശൈഖ് ഇബ്നു ഉഥൈമീന്‍ തുടങ്ങിയ പണ്ഡിതന്മാരെല്ലാം സ്വഫ്ഫ് ശരിപ്പെടുത്തല്‍ നിര്‍ബന്ധമാണെന്ന് പറഞ്ഞവരാണ്. സ്വഫുകള്‍ ശരിയാക്കുന്നത് വാജിബായ ഒരു കാര്യമല്ലെന്ന് പറയുന്നവരോട് ശൈഖുല്‍ ഇസ്ലാം ഇബ്നുതൈമിയ്യ(റഹി.) പറഞ്ഞിട്ടുള്ള കാര്യം ശ്രദ്ധേയമാണ്.
قال شيخ الإسلام ابن تيمية رحمه الله : بل قد أمروا بالاصطفاف بل أمرهم النبي صلى الله عليه وسلم بتقويم الصفوف وتعديلها وتراص الصفوف وسد الخلل وسد الأول فالأول كل ذلك مبالغة في تحقيق اجتماعهم على أحسن وجه بحسب الإمكان ولو لم يكن الاصطفاف واجبا لجاز أن يقف واحد خلف واحد وهلم جرا. وهذا مما يعلم كل أحد علما عاما أن هذه ليست صلاة المسلمين ولو كان هذا مما يجوز لفعله المسلمون ولو مرة بل وكذلك إذا جعلوا الصف غير منتظم: مثل أن يتقدم هذا على هذا ويتأخر هذا عن هذا لكان ذلك شيئا قد علم نهي النبي صلى الله عليه وسلم عنه والنهي يقتضي التحريم
ശൈഖുൽ ഇസ്ലാം ഇബ്നുതൈമിയ(റഹി) പറയുന്നു:’വരികള്‍ക്ക് വളവില്ലാത്തവിധം സ്വഫുകള്‍ ശരിയാക്കുവാനും വിടവുകളില്ലാത്തവിധം പരസ്പരം ചേ൪ന്ന് നില്ക്കുവാനും ആദ്യത്തെ അണി ആദ്യമെന്ന നിലക്ക് പൂ൪ത്തീകരിക്കുവാനും സ്വഹാബികളോട് നബി ﷺ കല്പ്പിച്ചിട്ടുണ്ട്.കഴിയുന്നേടത്തോളം നല്ല രീതിയില്‍ തങ്ങളുടെ ഒരുമിച്ചുചേരല്‍ ഏകോപിതമാകുന്നതിന് വേണ്ടിയത്രേ ആ കല്പനകളെല്ലാം. സ്വഫുകള്‍ ശരിയാക്കുന്നത് വാജിബായ ഒരു കാര്യമല്ലായിരുന്നുവെങ്കില് ഒരാളുടെ പിന്നില്‍ മറ്റൊരാള്‍, അയാളുടെ പിന്നില്‍ വേറൊരാള് എന്ന നിലയില്‍ നില്ക്കുന്നതും അനുവദനീയമായിരുന്നു. എന്നാല്‍ മുസ്ലിം ഉമ്മത്തിന്റെ നമസ്കാരരീതി ഇങ്ങനെ അല്ലെന്ന് എല്ലാവ൪ക്കും അറിയാവുന്നതാണ്. നേരത്തെപറഞ്ഞ രൂപത്തില്‍ സ്വഫ് നില്ക്കല് അനുവദനീയമായിരുന്നുവെങ്കില്‍ ആദ്യകാല മുസ്ലിം സമൂഹം ഒരു പ്രാവശ്യമെങ്കിലും അപ്രകാരം പ്രവ൪ത്തിക്കുമായിരുന്നു. യാതൊരു ക്രമവുമില്ലാതെ മുന്നോട്ടം പിന്നോട്ടുമായി ആളുകള്‍ അണിനിരക്കുമായിരുന്നു. പക്ഷേ അങ്ങനെയൊന്ന് ഉണ്ടായിട്ടേയില്ല. എന്നാല്‍ അപ്രകാരം പ്രവ൪ത്തിക്കുന്നത് നിരോധിച്ചുകൊണ്ടുള്ള കല്പനകള് നബിﷺയില്‍ നിന്ന് കൃത്യമായി വന്നിട്ടുണ്ടുതാനും.ഒരു കാര്യത്തിലുള്ള നബിﷺയുടെ നിരോധം അക്കാര്യം ഹറാമാണെന്ന വിധിയെയാണ് നല്‍കുക’.(ഫതാവാ : 23/394)
അതേപോലെ സ്വഫിന്റെ ഒരു ഭാഗത്ത് മാത്രം എല്ലാവരും നിൽക്കാതെ ഇരുവശങ്ങളിലും ഒരേപോലെ നിൽക്കാൻ ശ്രമിക്കണം, അതായത് ഇമാമിന്റെ പിറകിൽ ഒരാൾ, പിന്നെ വലത്, പിന്നെ ഇടത്, പിന്നെ വലത് എന്നിങ്ങനെ. രണ്ടാമത്തെ സ്വഫും അതിനു പിറകിലുള്ള സ്വഫുകളും ഒന്നാമത്തേത് പോലെ മധ്യത്തിൽ നിന്ന് തന്നെയാണ് തുടങ്ങേണ്ടത് ലജ്നത്തുദ്ദാഇമയുടെ ഒരു ഫത്വയിൽ ഇപ്രകാരം കാണാം:
يبدأ الصف الأول في الصلاة من خلف الإمام ممتداً إلى اليمين وإلى الشمال لا من أقصى اليمين كما في السؤال وهكذا الصف الثاني فما بعده .
നമസ്കാരത്തിലെ ഒന്നാമത്തെ സ്വഫ്ഫ് നിന്ന് തുടങ്ങേണ്ടത് ഇമാമിന്റെ തൊട്ടുപിറകിൽ (മദ്ധ്യത്തിൽ) നിന്നാണ്. പിന്നീട് വലതുവശത്തും ഇടതുവശത്തുമായി നിന്ന്, സ്വഫ് പൂർത്തിയാക്കി വരികയാണ് ചെയ്യേണ്ടത്. അല്ലാതെ, വലതുവശത്തിന്റെ ഒരറ്റത്ത് നിന്നല്ല സ്വഫ് നിന്നുതുടങ്ങേണ്ടത്. രണ്ടാമത്തെ സ്വഫും അതിനു പിറകിലുള്ള സ്വഫുകളും നിന്നു തുടങ്ങേണ്ടത് മധ്യത്തിൽ നിന്ന് തന്നെയാണ്. (ലജ്നത്തുദ്ദാഇമ)
മുന്നിലെ സ്വഫിൽ വിടവുണ്ടായിട്ടും അവിടെ നിൽക്കാതെ, തൊട്ട് പിന്നിലെ സ്വഫിൽ ഒറ്റക്ക് നിന്ന് നമസ്കരിക്കുന്നത് ശരിയല്ല. സ്വഫായി നിന്ന് നമസ്കരിക്കുക എന്നത് നിർബന്ധമാണ്. എന്നാൽ ഒരാൾ പള്ളിയിലെത്തുകയും മുന്നിലെ സ്വഫ് പൂർണമാവുകയും കയറി നിൽക്കാൻ വിടവില്ലാതിരിക്കുകയും ചെയ്താൽ അയാൾക്ക് ആ ജമാഅത്തിന്റെ കൂടെത്തന്നെ പിറകിലെ സ്വഫിൽ ഒറ്റക്ക് നിന്ന് നമസ്കരിക്കാവുന്നതാണ്. അതിനായി തന്റെ കൂടെ നിൽക്കാൻ മുന്നിലെ സ്വഫിൽ നിന്ന് ഒരാളെ പിറകിലേക്ക് വലിക്കണമെന്നാണ് ചിലർ ധരിച്ചിട്ടുള്ളത്. അത് ശരിയല്ല.
ശൈഖ് ഉഥ്മാൻ അൽ ഖമീസ് (ഹഫിള്വഹുല്ലാഹ്) പറയുന്നു: കൂടുതൽ ആളുകളെ അങ്ങോട്ടുമിങ്ങോട്ടും നീക്കാതെ, ഒരാളെയൊക്കെ അൽപം നീക്കി, സ്വഫിലേക്ക് കയറിനിൽക്കാൻ കഴിയുമെങ്കിൽ അങ്ങോട്ട് കയറിനിൽക്കണം. എന്നാൽ, മൂന്നും നാലും ആളുകളെയൊക്കെ നീക്കി സ്വഫിൽ വിടവുണ്ടാക്കി കയറി നിൽക്കൽ ശരിയല്ല. മുന്നിലെ സ്വഫിൽ വിടവുണ്ടായിട്ടും, അടുത്ത സ്വഫിൽ ഒറ്റക്ക് നിൽക്കുന്ന ചില ആളുകളുണ്ട്. എന്നാൽ, ഒരു സ്വഫിന് പിറകിൽ ഒറ്റക്ക് നിന്ന് നമസ്കരിക്കുന്നവന് നമസ്കാരമില്ലെന്ന് നബി ﷺ പറഞ്ഞിട്ടുണ്ട്. ഒരു സ്വഫിന് പിറകിൽ ഒറ്റക്ക് നിന്ന് നമസ്കരിച്ച സ്വഹാബിയോട്, നബിﷺ നമസ്കാരം മടക്കിനിർവഹിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. (ഇബ്നുമാജ: 1003) അപ്പോൾ ഒരാൾ പള്ളിയിൽ കയറുമ്പോൾ മുന്നിലെ സ്വഫിൽ വിടവുണ്ടെങ്കിൽ അങ്ങോട്ട് കയറി നിൽക്കണം. ഇനി വിടവില്ലെങ്കിൽ, അവന് അടുത്ത സ്വഫിൽ നിന്ന് ഒറ്റക്ക് നമസ്കരിക്കാം. അതിന് പ്രശ്നമൊന്നുമില്ല. കാരണം, മറ്റൊരാളുടെ കൂടെ നിന്ന് നമസ്കരിക്കൽ നിർബന്ധമാണ്. എന്നാൽ അങ്ങനെ ആരെയും കിട്ടിയില്ലെങ്കിൽ, ആ നിർബന്ധബാധ്യത ഒഴിവാകും. നമസ്കാരത്തിന്റെ റുക്നുകളിലൊന്നാണ് ‘നമസ്കാരത്തിൽ നിൽക്കൽ.’ എന്നാൽ നിൽക്കാൻ കഴിവില്ലാത്തവനോട് ഇരുന്ന് നമസ്കരിക്കാൻ നബിﷺ പറഞ്ഞു. (ബുഖാരി: 1117) അപ്പോൾ, കഴിവില്ലാത്തത് കൊണ്ട് ‘നിൽക്കുക’ എന്ന റുക്ൻ ഒഴിവായി. അതുപോലെ, വെള്ളം കിട്ടിയില്ലെങ്കിൽ തയമ്മും ചെയ്യാൻ അല്ലാഹു കൽപിച്ചു. വുളൂഅ് നമസ്കാരത്തിന്റെ ശർത്വാണെങ്കിലും കഴിവില്ലാത്തതു കൊണ്ട് ആ ശർത്വ് ഒഴിവായി. (ഖുർആൻ:5 /6) അപ്പോൾ, കഴിവില്ലാത്തതു കൊണ്ട് റുക്നും ശർത്വുമൊക്കെ ഒഴിവാകുന്നത് പോലെ, നിർബന്ധമായ കാര്യവും ഒഴിവാകും. അതിനാൽ കൂടെ നിൽക്കാൻ ആളില്ലാത്തവന് ഒറ്റക്ക് നമസ്കരിക്കാമെന്നതാണ് ശരിയായ അഭിപ്രായം. എന്നാൽ, മുന്നിലെ സ്വഫിൽ നിന്ന് ഒരാളെ പിറകിലേക്ക് വലിക്കൽ തെറ്റാണ്. കാരണം, മുന്നിലെ സ്വഫിൽ നിന്ന് ഒരാളെ പിറകിലോട്ട് വലിച്ചാൽ, അതുമൂലം ഇരുപതോ മുപ്പതോ ആളുകൾ ആ സ്വഫിലെ വിടവ് ശരിയാക്കാൻ നീങ്ങിക്കൊണ്ടിരിക്കേണ്ടി വരും. രണ്ടാമത്തെ കാരണം: മുന്നിലുള്ളവൻ ഒന്നാമത്തെ സ്വഫിൽ നമസ്കരിക്കാൻ എത്തിയവനാണ്. അവനെ പിന്നിലേക്ക് വലിക്കാൻ നിങ്ങൾക്ക് അവകാശമില്ല. (ശ്രേഷ്ഠത കൂടിയ ഒരു സ്ഥലത്ത് നിന്ന് ശ്രേഷ്ഠത കുറഞ്ഞ ഒരു സ്ഥലത്തേക്കാണ് അവനെ നാം നീക്കുന്നത്.) മൂന്നാമത്തെ കാരണം: കൂടെ നിൽക്കാൻ ആളെ കിട്ടാൻ വേണ്ടി നബി ﷺ യോ സ്വഹാബിമാരോ മുന്നിലെ സ്വഫിൽ നിന്നൊരാളെ വലിച്ചിട്ടില്ല. നാലാമത്തെ കാരണം: മുന്നിൽ നിന്ന് ഒരാളെ വലിക്കാൻ കൽപിക്കപ്പെട്ടവരല്ല നിങ്ങൾ. കഴിയും വിധം അല്ലാഹുവിനെ സൂക്ഷിക്കുവാനാണ് നിങ്ങൾ കൽപിക്കപ്പെട്ടിട്ടുള്ളത്. ഇവിടെ നിങ്ങൾക്ക് കഴിയുക ആ സ്വഫിൽ നിന്ന് ഒറ്റക്ക് നമസ്കരിക്കാനാണ്. അപ്പോൾ അതാണ് ചെയ്യേണ്ടത്. മാത്രമല്ല, ചിലപ്പോൾ പിന്നിൽ നിന്ന് തോണ്ടിയാൽ, തിരിഞ്ഞു നോക്കുന്ന ആളുകളുമുണ്ടാവും. അതും പ്രശ്നമാണ്. എന്തൊക്കെയാണെങ്കിലും മുന്നിൽ നിന്ന് ഒരാളെ വലിക്കരുത്. നിങ്ങൾ നമസ്കരിക്കുക; അല്ലാഹുവിനെ സൂക്ഷിക്കുക. (https://youtu.be/X8HYUpUdFkk)
നമസ്കാരത്തില്‍ സ്വഫ്ഫുകള് ശരിപ്പെടുത്തുന്നതിന്റെ പ്രാമാണികതയും പ്രാധാന്യവും നമ്മള് മനസ്സിലാക്കി. പ്രാമാണികമായി ഇത്രയും പിന്‍ബലമുള്ള ഈ വിഷയത്തെ, അഥവാ ഈ സ്ഥിരപ്പെട്ട നബിചര്യയെ (സുന്നത്തിനെ) അവഗണിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന പ്രവണത ചിലരിലെങ്കിലും കാണപ്പെടുന്നുണ്ട്. ഹദീഥുകളെ തങ്ങളുടെ പരിമിതമായ ബുദ്ധികൊണ്ട് വിലയിരുത്തി സ്വീകരിക്കുകയോ തള്ളുകയോ ചെയ്യല്‍ ശീലമാക്കിയ ഒരു വിഭാഗത്തിന്റെ വാരികയില്‍ സ്വഫ്ഫുകള് ചേര്ന്നുനില്ക്കുന്നതിനെയും മറ്റു ചില സുന്നത്തുകളെയും പരിഹസിച്ചുകൊണ്ട് ഒരു ലേഖനം മുമ്പ് പ്രസിദ്ധീകരിച്ചിരുന്നു. ഇത് വായിക്കുക:
”നവയാഥാസ്ഥിതികര്‍ വിശ്വാസരംഗങ്ങളില്‍ മായം ചേര്‍ത്തതു പോലെ അനുഷ്ഠാനരംഗത്തും മായം ചേര്‍ത്തുകൊണ്ടിരിക്കുകയാണ്. അത്തഹിയ്യാത്തില് ചൂണ്ടുവിരല്‍ ചലിപ്പിക്കല്‍, സുജൂദില്‍നിന്നും ഉയരുമ്പോള്‍ മുഷ്ടി ചുരുട്ടി നിലത്തുനിന്ന് എഴുന്നേല്ക്കല്, സ്വഫ്ഫ് നില്ക്കുമ്പോള് വിരലുകള്‍ ഒപ്പിക്കല്‍ എന്നിവ അവയില്‍ ചിലതാണ്. കാല്‍വിരലുകള്‍ ഒപ്പിക്കാതെയും ചേര്‍ക്കാതെയും നിന്നാല്‍ അതിന്നിടയില്‍ പിശാച് വന്നുനില്ക്കും എന്നാണത്രെ ഇവരുടെ വാദം. പ്രസ്തുത വാദം ശരിയാണെങ്കില്‍ അതിന്നിടയില്‍ മാത്രമല്ല പിശാച് കാലുകള്ക്കിടയിലും രണ്ടാളുടെ തലകള്‍ക്കിടയിലും കയറിനില്‍ക്കില്ലേ? അങ്ങനെവരുമ്പോള്‍ നമസ്കരിക്കുന്ന ഓരോ വ്യക്തിയും കാലുകള്‍ക്കിടയില്‍ വിടവ് വരുത്താത്തവിധം അറ്റന്‍ഷനായ നിലയില്‍ നില്ക്കേണ്ടിവരും. തലകള്‍ ചേര്‍ത്തുവെച്ചാലും കഴുത്തുകള്‍ ചേര്‍ത്തുവെക്കാന്‍ സാധിക്കാത്തതിനാല്‍ ആ വിടവിലും പിശാച് വന്നുനില്ക്കാന് സാധ്യതയുണ്ട്. വിരലുകള്‍ ഒപ്പിച്ചു നില്ക്കാന് നബി ﷺ എവിടെയും പറഞ്ഞിട്ടില്ല. അപ്രകാരം സ്വഫ്ഫ് നിന്നാല്‍ പാമ്പ് ചലിക്കുന്നതുപോലെയുണ്ടാകും. സ്വഫ്ഫ് ചെറിയ പാദമുള്ള വ്യക്തി നില്‍ക്കുന്നത് വലിയ പാദമുള്ള വ്യക്തിയോടൊപ്പമാണെങ്കില്‍ അല്പം കയറിനില്ക്കേണ്ടിവരും. ഇനി വലതുഭാഗം നില്‍ക്കുന്നത് ചെറിയപാദമുള്ള വ്യക്തിയാണെങ്കില്‍ വലിയ പാദമുള്ള വ്യക്തി പാദം സ്വഫ്ഫില്നിന്നും അല്പം താഴോട്ട് പിന്തിപ്പിക്കേണ്ടിവരും. ഇപ്പറഞ്ഞവിധം സ്വഫ്ഫു നില്ക്കുകയെന്നത് നബിചര്യയോ പ്രായോഗികമോ അല്ല” (ശബാബ്, 2014 ഡിസംബര്‍ 12. പേജ് 32,33)
‘സ്വഫ്ഫിനിടയിലെ പിശാച്’ എന്ന തലക്കെട്ടുള്ള ലേഖനത്തിലാണ് ഈ പരിഹാസമത്രയും എഴുതിവിട്ടിരിക്കുന്നത്. നമസ്കാരത്തിന് അണിയായി നില്ക്കുമ്പോള് പാദങ്ങള്‍ ചേര്ത്തുവെക്കാതിരുന്നാല് ഇടയില്‍ പിശാച് പ്രവേശിക്കും എന്നത് വഹ്യ് ലഭിക്കുന്ന നബി ﷺ പറഞ്ഞുതന്നതാണ്. ഒരാള്‍ മുസ്ലിമാണെങ്കില് അത് അപ്പടി വിശ്വസിക്കും. ‘കഴുത്തും തലയും തമ്മില്‍ അകലമില്ലേ, അപ്പോള്‍ അതിനിടയിലും പിശാച് പ്രവേശിക്കില്ലേ’ എന്ന ചോദ്യം സുന്നത്തിനെ സ്വീകരിക്കുന്നവരെ കളിയാക്കാനും മറ്റുള്ളവരെ ചിരിപ്പിക്കാനും ഉതകിയേക്കുമെങ്കിലും വിഡ്ഢിത്തവും നബി ﷺ യെ പരിഹസിക്കലാണ്. പ്രമാണങ്ങളില്‍ സ്ഥിരപ്പെട്ടതിനെ ചോദ്യം ചെയ്യലും മറുചോദ്യത്തിലൂടെ നിഷേധിക്കുന്നതും സലഫുകളുടെ മാര്‍ഗമല്ല. സ്വഫ്ഫ് നില്ക്കുമ്പോള് വിരലുകള്‍ ഒപ്പിക്കല്‍ എന്ന പരാമർശം കളവാണ്. സ്വഫ് ചേർത്ത് നിൽക്കണമെന്നു പറയുമ്പോൾ അതുപോലും ചെയ്യാതെ ആളുകളെ തെറ്റിദ്ധരിപ്പിക്കുകയാണ് ചെയ്തിട്ടുള്ളത്.
فَلَا وَرَبِّكَ لَا يُؤْمِنُونَ حَتَّىٰ يُحَكِّمُوكَ فِيمَا شَجَرَ بَيْنَهُمْ ثُمَّ لَا يَجِدُوا۟ فِىٓ أَنفُسِهِمْ حَرَجًا مِّمَّا قَضَيْتَ وَيُسَلِّمُوا۟ تَسْلِيمًا
ഇല്ല, നിന്റെ രക്ഷിതാവിനെത്തന്നെയാണ സത്യം; അവര്‍ക്കിടയില്‍ ഭിന്നതയുണ്ടായ കാര്യത്തില്‍ അവര്‍ നിന്നെ വിധികര്‍ത്താവാക്കുകയും, നീ വിധികല്‍പിച്ചതിനെപ്പറ്റി പിന്നീടവരുടെ മനസ്സുകളില്‍ ഒരു വിഷമവും തോന്നാതിരിക്കുകയും, അത് പൂര്‍ണ്ണമായി സമ്മതിച്ച് അനുസരിക്കുകയും ചെയ്യുന്നതു വരെ അവര്‍ വിശ്വാസികളാവുകയില്ല.( ഖു൪ആന്‍:4/65)
ഇബ്നുകഥീര്‍(റഹി) പറയുന്നു:
أنه لا يؤمن أحد حتى يحكم الرسول صلى الله عليه وسلم في جميع الأمور ، فما حكم به فهو الحق الذي يجب الانقياد له باطنا وظاهرا ; ولهذا
നിശ്ചയം, മുഴുവന്‍ കാര്യങ്ങളിലും നബി ﷺ വിധിക്കുന്നത് സ്വീകരിക്കുന്നതുവരെ നിങ്ങളില്‍ ഒരാളും വിശ്വാസിയാവുകയില്ല. അവിടുന്ന് വിധിച്ചത് സത്യമാണ്. പ്രത്യക്ഷമായും പരോക്ഷമായും അതിന് കീഴ്പെടല്‍ നിര്‍ബന്ധവുമാണ് എന്നാണ് ഇൗ വിശുദ്ധ വാക്യത്തിലൂടെ അല്ലാഹു സത്യം ചെയ്തു പറയുന്നത്.
وَمَا كَانَ لِمُؤْمِنٍ وَلَا مُؤْمِنَةٍ إِذَا قَضَى ٱللَّهُ وَرَسُولُهُۥٓ أَمْرًا أَن يَكُونَ لَهُمُ ٱلْخِيَرَةُ مِنْ أَمْرِهِمْ ۗ وَمَن يَعْصِ ٱللَّهَ وَرَسُولَهُۥ فَقَدْ ضَلَّ ضَلَٰلًا مُّبِينًا
അല്ലാഹുവും അവന്റെ റസൂലും ഒരു കാര്യത്തില്‍ തീരുമാനമെടുത്ത് കഴിഞ്ഞാല്‍ സത്യവിശ്വാസിയായ ഒരു പുരുഷന്നാകട്ടെ, സ്ത്രീക്കാകട്ടെ തങ്ങളുടെ കാര്യത്തെ സംബന്ധിച്ച് സ്വതന്ത്രമായ അഭിപ്രായം ഉണ്ടായിരിക്കാവുന്നതല്ല. വല്ലവനും അല്ലാഹുവിനെയും അവന്റെ ദൂതനെയും ധിക്കരിക്കുന്ന പക്ഷം അവന് വ്യക്തമായ നിലയില്‍ വഴിപിഴച്ചു പോയിരിക്കുന്നു.(ഖു൪ആന്‍:33/36)
ഇബ്നുകഥീര്‍(റഹി) പറയുന്നു:
فهذه الآية عامة في جميع الأمور ، وذلك أنه إذا حكم الله ورسوله بشيء ، فليس لأحد مخالفته ولا اختيار لأحد هاهنا ولا رأي ولا قول
ഈ വചനം മുഴുവന്‍ കാര്യങ്ങെളയും െപാതുവായി ഉള്‍െക്കാള്ളുന്നതാണ്. എന്തെന്നാല്‍ അല്ലാഹുവും റസൂലും ഒരു കാര്യം വിധിച്ചാല്‍ അതിനെതിരാകലോ മറ്റൊന്ന് തെരഞ്ഞെടുക്കലോ അഭിപ്രായമോ വാക്കോഒരാള്ക്കും പാടില്ല” (ഇബ്നുകഥീര്‍ 3/641)
فَلْيَحْذَرِ ٱلَّذِينَ يُخَالِفُونَ عَنْ أَمْرِهِۦٓ أَن تُصِيبَهُمْ فِتْنَةٌ أَوْ يُصِيبَهُمْ عَذَابٌ أَلِيم
……. ആകയാല്‍ അദ്ദേഹത്തിന്റെ കല്പനയ്ക്ക് എതിര് പ്രവര്‍ത്തിക്കുന്നവര്‍ തങ്ങള്‍ക്ക് വല്ല ആപത്തും വന്നുഭവിക്കുകയോ, വേദനയേറിയ ശിക്ഷ ബാധിക്കുകയോ ചെയ്യുന്നത് സൂക്ഷിച്ചു കൊള്ളട്ടെ. (ഖു൪ആന്‍:24/63)
ഇബ്നുകഥീര്‍(റഹി) പറയുന്നു:
فليحذر وليخش من خالف شريعة الرسول باطنا أو ظاهرا ( أن تصيبهم فتنة ) أي : في قلوبهم ، من كفر أو نفاق أو بدعة
റസൂലിന്റെ ചര്യക്ക് പ്രത്യക്ഷവും പരോക്ഷവുമായി എതിര് കാണിക്കുന്നവർ സൂക്ഷിക്കുകയും ഭയക്കുകയും ചെയ്യട്ടെ :അവരുടെ ഹൃദയത്തെ സത്യനിഷേധമോ കാപട്യമോ ബിദ്അത്തോ ബാധിക്കുന്നത്. (ഇബ്നുകഥീര്‍ 3/1326)
‘എന്തിനാണ് ഇത്തരം നിസ്സാര കാര്യങ്ങളില്‍ ഇത്ര കണിശത കാണിക്കുന്നത്? ചെയ്യുന്നവര്‍ ചെയ്തോട്ടെ, അല്ലാത്തവര്‍ ഒഴിവാക്കട്ടെ, അതിലൊക്കെ എന്തിരിക്കുന്നു?’ പലരും ചോദിക്കാറുണ്ടിങ്ങനെ. നബി ﷺ യോട് എതിരാകാതിരിക്കാന്‍ സുന്നത്തുകള്‍ നാം ജീവിതത്തില്‍ പകര്‍ത്തണം. ഒരു സുന്നത്തിനോട് പുറംതിരിഞ്ഞു നില്ക്കാന് പ്രയാസമില്ല. അത് സ്വജീവിതത്തില്‍ പകര്‍ത്താന്‍ അല്പം ബുദ്ധിമുട്ടുണ്ട്. യഥാര്‍ഥ വിശ്വാസികള്‍ അതിനെ ബുദ്ധിമുട്ടായി കാണുകയില്ല. അതിനെ ബുദ്ധിമുട്ടും മാനക്കേടുമായി കാണുന്നവര്‍ പരിഹസിക്കുകയോ നിഷേധിക്കുകയോ ഒക്കെ ചെയ്യും.
കസേരയിൽ ഇരുന്ന് നിസ്കരിക്കുമ്പോൾ സ്വഫ് ശരിയാക്കുന്ന വിധം
سئل فضيلة الشَّيخ محمد بن صالح العثيمين -رحمه الله: الَّذي يصلِّي على الكرسي في المسجد هل يجعل أرجل الكرسي الخلفيَّة بمحاذاة أرجل المصلِّين أم يجعل أرجله الأماميَّة بمحاذاة أرجل المصلِّين؟ فأجاب رحمه الله: يجعل أرجل الكرسي الخلفيَّة بمحاذاة أرجل المصلِّين.
ശൈഖ് മുഹമ്മദ് ബിന്‍ സ്വാലിഹ് അൽ ഉഥൈമീൻ(റഹി)യോട് ഒരിക്കൽ ചോദിക്കപ്പെട്ടു: കസേരയിൽ ഇരുന്ന് നിസ്കരിക്കുന്ന വ്യക്തി തന്റെ കൂടെ നിസ്കരിക്കുന്നവരുടെ കാൽപാദങ്ങൾക്ക് നേരെ തന്റെ കസേരയുടെ പിൻകാലുകളാണോ, മുൻകാലുകളാണോ വെക്കേണ്ടത്? അദ്ദേഹം പറഞ്ഞു: കസേരയുടെ പിൻകാലുകളാണ് കൂടെ നിസ്കരിക്കുന്നവരുടെ കാൽ പാദങ്ങൾക്ക് നേരെ വെക്കേണ്ടത്.
ജമാഅത്ത് നിസ്കാരത്തില്‍ വുദു പോയാല്‍ സ്വഫ്ഫിന് ഇടയിലൂടെ നടക്കാമോ?
ചോദ്യം : ഒരാള്‍ മസ്ജിദില്‍ ജമാഅതായി നിസ്കരിക്കവെ ഒന്നാം സ്വഫ്ഫിലാണ്. പെട്ടെന്ന് അയാളുടെ വുദു പോയി. എന്താണ് അയാള്‍ ചെയ്യേണ്ടത്? നിസ്കാരത്തില്‍ നിന്ന് പിന്തിരിഞ്ഞു പോകണോ? പിന്തിരിഞ്ഞു പോകുമ്പോള്‍ സ്വഫ്ഫിനു ഇടയിലൂടെ, (നിസ്കരിക്കുന്നവരുടെ മുന്നിലൂടെ) നടക്കാമോ? അങ്ങനെ നടന്നാല്‍ അത് അവരുടെ നിസ്കാരത്തെ മുറിക്കലല്ലേ?
ഉത്തരം : നിസ്കാരത്തിന് ഇടയില്‍ വുദു പോയാല്‍ അവന് നിസ്കാരം മുറിക്കുകയും, ജമാഅതില്‍ നിന്ന് പിന്തിരിയുകയും വേണം. പിന്നീട് വുദുവെടുത്ത് നിസ്കാരം പുതുതായി ആരംഭിക്കുകയും ചെയ്യണം.എന്നാല്‍ വുദു പോയതാണെന്ന സംശയമാണ് അയാള്‍ക്ക് ഉണ്ടായിട്ടുള്ളതെങ്കില്‍ അയാള്‍ നിസ്കാരത്തില്‍ നിന്ന് പിന്തിരിഞ്ഞു പോകേണ്ടതില്ല. അവന് നിസ്കാരത്തില്‍ തുടരാം.നബിﷺയുടെ ഹദീസാണ് ഈ വിഷയത്തിലുള്ള തെളിവ്. അവിടുന്നു പറഞ്ഞു: (കീഴ്ശ്വാസം) പോകുന്നതിന്റെ ശബ്ദം കേള്‍ക്കുകയോ, മണം അനുഭവപ്പെടുകയോ ചെയ്യുന്നത് വരെ അവന് (നിസ്കാരത്തില്‍ നിന്ന്) പിന്തിരിഞ്ഞു പോകരുത്. (ബുഖാരി: 137, മുസ്ലിം: 361)എന്നാല്‍ സ്വഫ്ഫില്‍ നിന്ന് പിന്തിരിഞ്ഞു പോകുമ്പോള്‍ അയാള്‍ മറ്റുള്ളവരുടെ നിസ്കാരം മുറിക്കുന്നില്ല. (ലജ്നതുദ്ദാഇമ: 1/17290)
kanzululoom.com