മുസ്ലിം സ്ത്രീകളേ ….. മുസ്ലിം നാമധാരികളെയല്ല അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്ന അല്ലാഹുവിനെയും അവന്റെ റസൂലായ മുഹമ്മദ് നബി ﷺ യെയും അനുസരിച്ച് ജീവിതം ചിട്ടപ്പെടുത്തുന്ന മുസ്ലിം സ്ത്രീകളോട് സംസാരിക്കുന്നത്. നരകം സത്യമാണ്, സ്വർഗം സത്യമാണ്, പരലോകമാണ് യഥാർത്ഥ ജീവിതം, മരണമാകട്ടെ ചെരുപ്പിന്റെ വാറിനേക്കാള്‍ നമ്മോട് അടുത്ത് നില്‍ക്കുന്നതാണ് എന്നതിന്റെ അടിസ്ഥാനത്തിൽ നിങ്ങളോട് പ്രധാനപ്പെട്ട മൂന്ന് കാര്യങ്ങൾ ഓർമ്മിക്കട്ടെ.
ഒന്നാമതായി, മുസ്ലിം സ്ത്രീകളേ, നരകത്തില്‍ കൂടുതലും സ്ത്രീകളാണെന്ന് നമ്മുടെ റസൂൽ ﷺ നമ്മെ അറിയിച്ചിട്ടുണ്ട്. അതിന്റെ കാരണവും അവിടുന്ന് നമ്മെ അറിയിച്ചിട്ടുണ്ട്.
عَنْ أَبِي سَعِيدٍ الْخُدْرِيِّ، قَالَ خَرَجَ رَسُولُ اللَّهِ صلى الله عليه وسلم فِي أَضْحًى ـ أَوْ فِطْرٍ ـ إِلَى الْمُصَلَّى، فَمَرَّ عَلَى النِّسَاءِ فَقَالَ : يَا مَعْشَرَ النِّسَاءِ تَصَدَّقْنَ، فَإِنِّي أُرِيتُكُنَّ أَكْثَرَ أَهْلِ النَّارِ . فَقُلْنَ وَبِمَ يَا رَسُولَ اللَّهِ قَالَ: تُكْثِرْنَ اللَّعْنَ، وَتَكْفُرْنَ الْعَشِيرَ
അബൂസഈദിൽ ഖുദ്രിയ്യ് رَضِيَ اللَّهُ عَنْهُ പറയുന്നു: നബി ﷺ ഈദുൽ അള്ഹാ അല്ലെങ്കിൽ ഈദുൽ ഫിത്വ്ർ നമസ്കരിക്കുന്നതിനായി മുസ്വല്ലയിലേക്ക് വന്നു. അങ്ങൻെ അവിടുന്ന് സ്ത്രീകളുടെ ഭാഗത്തേക്ക് പോയി അവരോട് പറഞ്ഞു: ‘സ്ത്രീകളേ, നിങ്ങള്‍ ദാനം ചെയ്യുക. നിങ്ങളെയാണ് നരകത്തില്‍ കൂടുതലും ഞാന്‍ കണ്ടിട്ടുള്ളത്’. അപ്പോള്‍ അവര്‍ ചോദിച്ചു: ‘എന്താണതിനു കാരണം പ്രവാചകരേ;? നബി ﷺ പ്രതിവചിച്ചു: ‘നിങ്ങള്‍ ശാപം വര്‍ധിപ്പിക്കുന്നു, ഭര്‍ത്താവിനോട് നന്ദികേട് കാണിക്കുന്നു’ (ബുഖാരി:304)
عَنِ ابْنِ عَبَّاسٍ، قَالَ قَالَ النَّبِيُّ صلى الله عليه وسلم ” أُرِيتُ النَّارَ فَإِذَا أَكْثَرُ أَهْلِهَا النِّسَاءُ يَكْفُرْنَ ”. قِيلَ أَيَكْفُرْنَ بِاللَّهِ قَالَ ” يَكْفُرْنَ الْعَشِيرَ، وَيَكْفُرْنَ الإِحْسَانَ، لَوْ أَحْسَنْتَ إِلَى إِحْدَاهُنَّ الدَّهْرَ ثُمَّ رَأَتْ مِنْكَ شَيْئًا قَالَتْ مَا رَأَيْتُ مِنْكَ خَيْرًا قَطُّ ”.
ഇബ്നു അബ്ബാസ് رضى الله عنهما വിൽ നിന്ന് നിവേദനം. നബി ﷺ പറഞ്ഞു: എനിക്ക് അല്ലാഹു നരകത്തെ കാണിച്ചുതന്നു. നോക്കുമ്പോള്‍ അതിലെ കുറ്റവാളികളില്‍ അധികം സ്ത്രീകളാണ്. കാരണം അവള്‍ നിഷേധിക്കുന്നവരാണ്. അവര്‍ തങ്ങളുടെ ഭര്‍ത്താക്കന്മാരുടെ ഔദാര്യങ്ങളെ നിഷേധിച്ചുകളയും. ആ ഔദാര്യങ്ങളോട് നന്ദി കാണിക്കുകയില്ല. ജീവിതകാലം മുഴുവന്‍ നീ ഒരു സ്ത്രീക്ക് പല നന്മകളും ചെയ്തുകൊടുത്തു. എന്നിട്ട് അവളുടെ ഹിതത്തിന്നു യോജിക്കാത്ത വല്ലതും നീ പ്രവര്‍ത്തിച്ചതായി അവള്‍ കണ്ടാല്‍ അവള്‍ പറയും: നിങ്ങള്‍ എനിക്ക് ഒരു നന്മയും ചെയ്തു തന്നിട്ടില്ല.’ (ബുഖാരി:29)
സ്ത്രീകളെ നരകത്തിൽ പ്രവേശിപ്പിക്കാൻ കാരണമായ ഈ തെറ്റുകുറ്റങ്ങളിൽ നിന്നും നിങ്ങൾ അകന്നു നിൽക്കുക. ഭർത്താവിനോടുള്ള പെരുമാറ്റത്തിലൂടെ സ്ത്രീയുടെ സ്വർഗ്ഗവും നരകവും തീരുമാനിക്കപ്പെടുന്നു.
عن حُصَين بن مِحصَن – رضي الله عنه – قال: حدثتني عمتي، قالت: أتيت رسول الله – صلى الله عليه وسلم – في بعض الحاجة، فقال: أي هذه! أذات بعل؟، قلت: نعم، قال: كيف أنت له؟، قالت: ما آلوه إلا ما عجَزت عنه، فقال النبي – صلى الله عليه وسلم -: فانظري أين أنت منه، فإنما هو جنتك ونارك
നബി ﷺ യുടെ അടുക്കൽ വന്ന ഒരു സ്ത്രീയോട് അദ്ദേഹം ചോദിച്ചു: നിനക്ക് ഭർത്താവുണ്ടോ? അവൾ പറഞ്ഞു: അതെ, നബി ﷺ ചോദിച്ചു:നീ അദ്ദേഹത്തോട് എങ്ങനെയാണ് പെരുമാറുന്നത്? അവൾ പറഞ്ഞു: ഭർത്താവിനെ അനുസരിക്കുന്നതിലും അദ്ദേഹത്തിന് സേവനമനുഷ്ഠി ക്കുന്നതിലും ഞാന്‍ യാതൊരു കുറവും വരുത്താറില്ല. ഞാന്‍ അശക്തയായതൊഴികെ. അപ്പോൾ നബി ﷺ അവരോട് പറഞ്ഞു: “നീ അദ്ദേഹത്തോട് എങ്ങിനെയാണ് പെരുമാറുന്ന തെന്ന് ആലോചിച്ചു കൊള്ളുക. തീർച്ചയായും അദ്ദേഹമാണ് നിന്റെ സ്വർഗ്ഗവും നരകവും. (സ്വഹീഹുൽ ജാമിഅ്)
عَنْ أُمِّ سَلَمَةَ، قَالَتْ قَالَ رَسُولُ اللَّهِ صلى الله عليه وسلم : أَيُّمَا امْرَأَةٍ مَاتَتْ وَزَوْجُهَا عَنْهَا رَاضٍ دَخَلَتِ الْجَنَّةَ
ഉമ്മുസലമ رضى الله عنها യിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഒരു സ്ത്രീ അവളുടെ ഭർത്താവ് അവളെ സംബന്ധിച്ച് സംതൃപ്തിയുള്ളവനായിരിക്കെ മരിക്കുകയാണെങ്കിൽ അവൾ സ്വർഗത്തിൽ പ്രവേശിക്കും. (തിർമുദി: 1161)
വീടും കുടുംബവും ഭർത്താവിനയും മക്കളെയുമെല്ലാം അല്ലാഹുവിന്റെ പൊരുത്തവും പ്രീതിയും ഉദ്ദേശിച്ച് പരിപാലിക്കുവാൻ നിങ്ങൾക്ക് കഴിയുന്നുണ്ടോ? ആ മാർഗത്തിലുള്ള പ്രയാസങ്ങൾ അല്ലാഹുവിന് വേണ്ടി ക്ഷമിക്കാൻ നിങ്ങൾക്ക് കഴിയുന്നുണ്ടോ? നിയത്ത് (ഉദ്ദേശ്യം) അനുസരിച്ച് മാത്രമാണ് കർമ്മങ്ങൾ പരിഗണിക്കപ്പെടുകയെന്ന കാര്യം നാം മറക്കരുത്.
قَالَ رَسُولُ اللَّهِ صلى الله عليه وسلم : إنَّمَا الْأَعْمَالُ بِالنِّيَّاتِ، وَإِنَّمَا لِكُلِّ امْرِئٍ مَا نَوَى
നബി ﷺ പറഞ്ഞു: നിയത്ത് (ഉദ്ദേശ്യം) അനുസരിച്ച് മാത്രമാണ് കർമ്മങ്ങൾ പരിഗണിക്കപ്പെടുക. ഓരോ വ്യക്തിക്കും അവനവന്റെ നിയ്യത്ത് അനുസരിച്ച് ലഭിക്കും. (ബുഖാരി: 1 – മുസ്‌ലിം: 1907)
قال الشيخ ابن عثيمين رحمه الله : فإذا كنت تقية لله قائمة بحق الله وحق الزوج على الوجه المطلوب، وصبرت على جفاء الزوج وجفاء أهله، فاعلمي أن العاقبة لك. فاصبري واحتسبي،
ശൈഖ് ഇബ്നു ഉസൈമീൻ رحمه الله പറഞ്ഞു: അല്ലാഹുവിനോടുള്ള ബാധ്യതകൾ നീ പൂർണമായി പാലിക്കുകയും തഖ്‌വയുള്ളവളായി ജീവിക്കുകയും നിന്റെ ഭർത്താവിനോടുള്ള ബാധ്യതകൾ ശരിയാംവണ്ണം നീ നിറവേറ്റുകയും നിന്റെ ഭർത്താവിൽ നിന്നും അദ്ദേഹത്തിന്റെ കുടുംബത്തിൽ നിന്നും ഉണ്ടായേക്കാവുന്ന അപ്രിയമായ കാര്യങ്ങളിൽ നീ ക്ഷമിക്കുകയും ചെയ്താൽ നീ മനസ്സിലാക്കുക – ശുഭകരമായ പര്യവസാനം നിനക്ക് തന്നെയാണ്! നീ ക്ഷമിക്കുകയും അല്ലാഹുവിൽ നിന്നുള്ള പ്രതിഫലം പ്രതീക്ഷിക്കുകയും ചെയ്യുക. (ഫതാവാ നൂറുൻ അലദ്ദർബ്: 308)
രണ്ടാമതായി, ചില വിഭാഗം ആളുകള്‍ക്ക് സ്വ൪ഗം നിഷിദ്ധമാണ്, അവ൪ സ്വര്‍ഗ്ഗത്തിന്റെ സുഗന്ധംപോലും ആസ്വദിക്കാന്‍ കഴിയുകയില്ല എന്നെല്ലാം നബി ﷺ പ്രത്യേകം പറഞ്ഞിട്ടുള്ള വിഭാഗങ്ങളിൽ സ്ത്രീകളുമുണ്ട്. അത്തരം സ്ത്രീകളെ അതിന് കാരണമാക്കിയ ജീവിതരീതി നിങ്ങളിലുണ്ടോ?
عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : صِنْفَانِ مِنْ أَهْلِ النَّارِ لَمْ أَرَهُمَا قَوْمٌ مَعَهُمْ سِيَاطٌ كَأَذْنَابِ الْبَقَرِ يَضْرِبُونَ بِهَا النَّاسَ وَنِسَاءٌ كَاسِيَاتٌ عَارِيَاتٌ مُمِيلاَتٌ مَائِلاَتٌ رُءُوسُهُنَّ كَأَسْنِمَةِ الْبُخْتِ الْمَائِلَةِ لاَ يَدْخُلْنَ الْجَنَّةَ وَلاَ يَجِدْنَ رِيحَهَا وَإِنَّ رِيحَهَا لَيُوجَدُ مِنْ مَسِيرَةِ كَذَا وَكَذَا
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ‘നരകത്തിന്റെ ആൾക്കാരിൽപെട്ട രണ്ടു തരക്കാരെ ഞാൻ കാണുകയുണ്ടായിട്ടില്ല: (അവർ പിന്നീട് വരാനിരിക്കുന്നു.) പശുക്കളുടെ കാലുപോലെയുള്ള (തലപ്പത്ത് ഒരുതരം പൊടുപ്പു വെച്ച) ചമ്മട്ടികൾ കൈവശംവെച്ച് അവകൊണ്ട് ജനങ്ങളെ അടിക്കുന്ന ജനതയാണ് (അക്രമികളായ അധികാരസ്ഥന്മാരാണ് ) ഒന്ന്. വസ്ത്രം ധരിച്ച നഗ്നകളും (നാമമാത്ര വസ്ത്രധാരിണികളും) കുണുങ്ങി നടക്കുന്നവരും, വശീകരിക്കുന്ന വരുമായ സ്ത്രീകളാണ് മറ്റൊന്ന്. ഇവരുടെ തലകൾ (വികൃത വേഷം നിമിത്തം) തടിച്ച ഒട്ടകത്തിന്റെ (കൊഴുത്തു) മറിഞ്ഞ പൂഞ്ഞകൾ പോലെയായിരിക്കും. ഇവർ സ്വർഗ്ഗത്തിൽ പ്രവേശിക്കുകയില്ല; അതിന്റെ പരിമളം അവർക്ക് ലഭിക്കുകയുമില്ല. (മുസ്ലിം:2128)
സ്വ൪ഗം നിഷിദ്ധമാക്കപ്പെട്ട സ്ത്രീകളുടെ അടയാളങ്ങളായി ആദ്യം പറഞ്ഞത് വസ്ത്രം ധരിച്ച നഗ്നകൾ അഥവാ നാമമാത്ര വസ്ത്രധാരിണികളെന്നാണ്. ഇന്ന് സ്ത്രീകളുടെ വേഷം സമൂഹത്തിൽ മാറിമാറി വന്നുകൊണ്ടിരിക്കുകയാണ്. കാൽ മുട്ടുവരെ വസ്ത്രം ധരിക്കുന്നവർ, കാൽ മുട്ടിനും കണങ്കാലിനും മധ്യേ വരെ വസ്ത്രം ധരിക്കുന്നവർ, ഇറുകിയ വസ്ത്രം ധരിക്കുന്നവർ തുടങ്ങിയ സമൂഹത്തിലെ പുതിയ മോഡലുകൾക്ക് പിന്നാലെ പോകുകയാണ് മുസ്ലിം സ്ത്രീകളും. ശിരോവസ്ത്രം ധരിച്ച മുസ്ലിം സ്ത്രീകൾ വരെ ഇത്തരം പുതിയ മോഡലുകൾ സ്വീകരിച്ചിട്ടുള്ളത് ഗൗരവമാണ്. നിങ്ങളിൽ നിന്ന് ലജ്ജ ഊരിയെടുക്കപ്പെട്ടിട്ടുണ്ടോയെന്ന് ഗൗരവത്തോടെ ചിന്തിക്കുക.
عَنْ أَبُو مَسْعُودٍ، قَالَ قَالَ النَّبِيُّ صلى الله عليه وسلم: إِنَّ مِمَّا أَدْرَكَ النَّاسُ مِنْ كَلاَمِ النُّبُوَّةِ الأُولَى إِذَا لَمْ تَسْتَحِي فَاصْنَعْ مَا شِئْتَ
അബൂമസ്ഊദ് رَضِيَ اللَّهُ عَنْهُ വിൽനിന്ന് നിവേദനം: നബി ﷺ പറഞ്ഞു: പ്രവാചകന്‍മാരുടെ ആദ്യകാല അധ്യാപനങ്ങളില്‍ ഒന്ന് ഇതാണ്. ‘നിങ്ങള്‍ക്ക് ലജ്ജയില്ലെങ്കില്‍ നിങ്ങള്‍ക്ക് തോന്നുംപോലെ പ്രവര്‍ത്തിച്ചുകൊള്ളുക’ (ബുഖാരി 6120)
എത് വേഷവും എങ്ങനെ ധരിച്ചാലും ഖുഴപ്പമില്ല, അതോടൊപ്പം ശിരോവസ്ത്രം കൂടി ധരിച്ചാൽ എല്ലാം ഇസ്ലാമികമായി എന്നാണ് ചിലർ ധരിച്ചിട്ടുള്ളത്. അത് തികച്ചും തെറ്റായ ധാരണ മാത്രമാണ്. ഇസ്ലാമിൽ സ്ത്രീയുടെയും പുരുഷന്റെയും വസ്ത്രത്തെ കുറിച്ച് പഠിപ്പിക്കപ്പെട്ടിട്ടുണ്ട്. അതിന് ഒരു കാലത്തും മാറ്റം ഉണ്ടാകുകയില്ല. അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്ന അല്ലാഹുവിനെയും അവന്റെ റസൂലായ മുഹമ്മദ് നബി ﷺ യെയും അനുസരിച്ച് ജീവിതം ചിട്ടപ്പെടുത്തുന്ന മുസ്ലിം സ്ത്രീകൾ അത് സ്വീകരിക്കുകയാണ് വേണ്ടത്.
മൂന്നാമതായി, അന്യപുരുഷന്‍മാരുമായി ഇടപെടുമ്പോൾ അനുവര്‍ത്തിക്കേണ്ടുന്ന നയം ഇസ്ലാം നമുക്ക് പഠിപ്പിച്ച് തന്നിട്ടുണ്ട്. അന്യപുരുഷന്‍മാരുടെ മുമ്പില്‍ സ്ത്രീ ലജ്ജയുള്ളവളായിരിക്കണമെന്ന് നമ്മുടെ ദീൻ നമ്മെ പഠിപ്പിച്ചിട്ടുണ്ട്. ഇസ്ലാമിന്റെ സ്വഭാവമായി പഠിപ്പിക്കപ്പെട്ട മനുഷ്യപ്രകൃതിയില്‍ പെട്ട ലജ്ജാശീലം നിങ്ങളിലുണ്ടോ?
മൂസാ നബി عليه السلام യുടെ ചരിത്രത്തിൽ നിന്നുള്ള ഒരു രംഗം കാണുക: അദ്ദേഹം മദ്’യനില്‍ എത്തിയപ്പോള്‍ ഒരു വെള്ളത്താവളത്തിങ്കല്‍ ആളുകള്‍ തങ്ങളുടെ ആടുകള്‍ക്കു വെള്ളം കൊടുത്തുകൊണ്ടിരിക്കുന്നു. രണ്ടു സ്ത്രീകള്‍ മാത്രം അവരുടെ ആടുകളെ മുമ്പോട്ടു വരാനനുവദിക്കാതെ തടയപ്പെട്ടിരിക്കുന്നത് കണ്ടപ്പോള്‍ അദ്ദേഹത്തിന് അനുകമ്പ തോന്നുകയും അവ൪ക്ക് വെള്ളം ലഭ്യമാക്കുകയും ചെയ്തു. അതിനെതുട൪ന്ന് ആ സ്ത്രീകളുടെ പിതാവ് മൂസാ നബി عليه السلام യെ വിളിപ്പിക്കുന്ന രംഗം വിശുദ്ധ ഖു൪ആന്‍ വിവരിക്കുന്നുണ്ട്.
فَجَآءَتْهُ إِحْدَىٰهُمَا تَمْشِى عَلَى ٱسْتِحْيَآءٍ قَالَتْ إِنَّ أَبِى يَدْعُوكَ لِيَجْزِيَكَ أَجْرَ مَا سَقَيْتَ لَنَا ۚ فَلَمَّا جَآءَهُۥ وَقَصَّ عَلَيْهِ ٱلْقَصَصَ قَالَ لَا تَخَفْ ۖ نَجَوْتَ مِنَ ٱلْقَوْمِ ٱلظَّٰلِمِينَ
അപ്പോള്‍ ആ രണ്ട് സ്ത്രീകളില്‍ ഒരാള്‍ ലജ്ജിച്ച് കൊണ്ട് അദ്ദേഹത്തിന്റെ അടുത്ത് നടന്നു ചെന്നിട്ട് പറഞ്ഞു: താങ്കള്‍ ഞങ്ങള്‍ക്കു വേണ്ടി (ആടുകള്‍ക്ക്) വെള്ളം കൊടുത്തതിനുള്ള പ്രതിഫലം താങ്കള്‍ക്കു നല്‍കുവാനായി എന്‍റെ പിതാവ് താങ്കളെ വിളിക്കുന്നു. അങ്ങനെ മൂസാ അദ്ദേഹത്തിന്‍റെ അടുത്ത് ചെന്നിട്ട് തന്‍റെ കഥ അദ്ദേഹത്തിന് വിവരിച്ചുകൊടുത്തപ്പോള്‍ അദ്ദേഹം പറഞ്ഞു: ഭയപ്പെടേണ്ട. അക്രമികളായ ആ ജനതയില്‍നിന്ന് നീ രക്ഷപ്പെട്ടിരിക്കുന്നു. (ഖു൪ആന്‍:28/25)
അപരിചിതനായ ഒരു യുവാവിന്റെ അടുക്കല്‍ മാന്യയായ ഒരു യുവതി ചെല്ലേണ്ടിവരുമ്പോള്‍ ഉണ്ടാകുന്നതും, ഉണ്ടായിരിക്കേണ്ടതുമായ ലജ്ജാശീലവും അച്ചടക്കവും അവളില്‍ പ്രകടമായിരുന്നു. അതാണ് അല്ലാഹു ആ രണ്ട് സ്ത്രീകളില്‍ ഒരാള്‍ ലജ്ജിച്ച് കൊണ്ട് അദ്ദേഹത്തിന്റെ അടുത്ത് നടന്നുചെന്നുവെന്ന് പറഞ്ഞത്.
നമ്മുടെ മാതാവായ ആയിശ رضى الله عنها യുടെ ചരിത്രത്തിൽ നിന്നുള്ള ഒരു രംഗം കാണുക: ആയിശ رضى الله عنها യുടെ വീട്ടിലാണ് നബി ﷺ യെ ഖബ്റടക്കിയിട്ടുള്ളത്. അവിടെതന്നെയാണ് അബൂബക്കർ رَضِيَ اللَّهُ عَنْهُ റിനെയും ഖബ്റടക്കിയിട്ടുള്ളത്. ഒരാള്‍ ആയിശ رضى الله عنها യുടെ ഭ൪ത്താവും മറ്റേയാള്‍ പിതാവുമാണ്. പിന്നീട് അവിടെതന്നെയാണ് ഉമർ رَضِيَ اللَّهُ عَنْهُ വിനെയും ഖബ്റടക്കിയിട്ടുള്ളത്.
كنت أدخل بيتي الذي فيه رسول الله صلى الله عليه وسلم وأبي فأضع ثوبي وأقول إنما هو زوجي وأبي فلما دفن عمر معهم فوالله ما دخلته إلا وأنا مشدودة علي ثيابي حياء من عمر
ആയിശ رضى الله عنها പറയുന്നു :നബി ﷺ യും എന്റെ പിതാവുമുള്ള (അതായത് അവരെ ഖബ്റടക്കിയിട്ടുള്ള) എന്റെ വീട്ടിലേക്ക് ഞാന്‍ പ്രവേശിക്കുമ്പോള്‍ അന്യരുടെ മുമ്പില്‍ ധരിക്കുന്ന വസ്ത്രം ഞാന്‍ അഴിച്ച് വെക്കുമായിരുന്നു. ഞാന്‍ പറയുമായിരുന്നു: ഇവിടെ ഖബ്റടക്കിയിട്ടുള്ളതില്‍ ഒന്ന് എന്റെ ഭ൪ത്താവും മറ്റൊന്ന് എന്റെ പിതാവുമാണ്. അവിടേക്ക് ഉമറിനെ(റ) ഖബ്റടക്കിയശേഷം അന്യരുടെ മുമ്പില്‍ ധരിക്കുന്ന വസ്ത്രം ധരിച്ചുകൊണ്ടല്ലാതെ ഞാന്‍ അവിടേക്ക് പ്രവേശിക്കുമായിരുന്നില്ല, ഉമറിനോടുള്ള ലജ്ജ കാരണത്താലായിരുന്നു അത്. (അഹ്മദ്)
മരണപ്പെട്ടവരുടെ അടുത്തുപോലും ലജ്ജ കാണിച്ചിരുന്നു നമ്മുടെ ഉമ്മയായ ആയിശ رضى الله عنها .എന്നാല്‍ ജീവിച്ചിരിക്കുന്നവരോട് പോലും ലജ്ജിക്കാത്തവരായിരിക്കുന്നു ഈ ഉമ്മത്തിലെ പിന്‍ഗാമികള്‍.
സ്ത്രീകൾ അന്യപുരുഷന്‍മാരുമായി സംസാരിക്കുമ്പോൾ അതെങ്ങനെയായിരിക്കണമെന്ന് അല്ലാഹു പറഞ്ഞിട്ടുള്ളത് കാണുക:
يَٰنِسَآءَ ٱلنَّبِىِّ لَسْتُنَّ كَأَحَدٍ مِّنَ ٱلنِّسَآءِ ۚ إِنِ ٱتَّقَيْتُنَّ فَلَا تَخْضَعْنَ بِٱلْقَوْلِ فَيَطْمَعَ ٱلَّذِى فِى قَلْبِهِۦ مَرَضٌ وَقُلْنَ قَوْلًا مَّعْرُوفًا
പ്രവാചക പത്നിമാരേ, സ്ത്രീകളില്‍ മറ്റു ആരെപ്പോലെയുമല്ല നിങ്ങള്‍. നിങ്ങള്‍ ധര്‍മ്മനിഷ്ഠ പാലിക്കുന്നുവെങ്കില്‍ നിങ്ങള്‍ (അന്യരോട്) അനുനയ സ്വരത്തില്‍ സംസാരിക്കരുത്. അപ്പോള്‍ ഹൃദയത്തില്‍ രോഗമുള്ളവന് മോഹം തോന്നിയേക്കും. ന്യായമായ വാക്ക് നിങ്ങള്‍ പറഞ്ഞു കൊള്ളുക. (ഖുർആൻ:33/32)
സ്ത്രീകൾ അന്യപുരുഷന്‍മാരുമായി സംസാരിക്കുമ്പോൾ സംസാരത്തില്‍ താഴ്മയും വിധേയത്വവും പ്രകടമാക്കരുത്. അതേസമയത്ത് മര്യാദയോടും സദാചാരനിഷ്ഠയോടുകൂടിയായിരിക്കണം. സ്ത്രീകള്‍ അന്യപുരുഷന്‍മാരോട് അനുനയത്തില്‍ സംസാരിച്ചാല്‍ മനസ്സില്‍ രോഗമുള്ളവ൪ക്ക് അവരോട് മോഹം തോന്നിയേക്കാം അഥവാ താൽപ്പര്യം ഉണ്ടായേക്കാം. സത്യവിശ്വാസികളായ സ്ത്രീകൾ ഇക്കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്.
{നിങ്ങൾ അനുനയത്തിൽ സംസാരിക്കരുത്}സംസാരം ലോലമാക്കരുത് എന്നാണ് പറഞ്ഞത്. ആകർഷണീയമായ സംസാരമാണ് ഇവിടെ ഉദ്ദേശം. അതായത് ഒരു പുരുഷനെ തന്നിലേക്ക് ആകർഷിക്കുന്ന, കൊതി തോന്നിപ്പിക്കുന്ന മൃദുലതയാണിത്. (തഫ്സീറുസ്സഅ്ദി)
സ്ത്രീകള്‍ അന്യപുരുഷന്‍മാരുമായി സംസാരിക്കുന്നതു വളരെ താഴ്മയോടും മാര്‍ദ്ദവത്തോടും കൂടിയാകുമ്പോള്‍ അതിനു ഒരു പ്രത്യേക ആകര്‍ഷകത്വമുണ്ടാകുക സ്വാഭാവികമാണ്. ചില സ്ത്രീകളുടെ ശബ്ദംതന്നെ പ്രത്യേകം ആകര്‍ഷകമായെന്നുവരും. ശ്രോതാവ് ദുര്‍ബ്ബല ഹൃദയനോ, അശുദ്ധ ഹൃദയനോ ആണെങ്കില്‍ അവന്‍ ആ സംസാരം മൂലം അനാവശ്യമായ വിചാര വികാരങ്ങള്‍ക്ക് വിധേയനായേക്കുകയും ചെയ്യും. അശുഭകരമായ ഇത്തരം സംഗതികള്‍ക്കു ഇടയാക്കരുതെന്നാണ് ഈ കല്പനയുടെ ഉദ്ദേശ്യം. (അമാനി തഫ്സീ൪:33/32 ന്റെ വിശദീകരണം)
ഇന്ന് പല മുസ്ലിം സ്ത്രീകള്‍ക്കും അന്യപുരുഷന്‍മാ൪ ആരൊക്കെയാണെന്നുപോലും അറിയില്ല. ഒരു വിശ്വാസിനിയെ സംബന്ധിച്ചിടത്തോളം അവള്‍ക്ക് വിവാഹബന്ധം നിഷിദ്ധമായവ൪ അല്ലാത്തവരെല്ലാം അന്യപുരുഷനാകുന്നു. അവള്‍ക്ക് വിവാഹം നിഷിദ്ധമായവരോടല്ലാതെ (മഹ്‌റം) ഇടകലരാവതല്ല. ലജ്ജ നഷ്ടപ്പെട്ടിട്ടുള്ള ഇക്കാലത്ത് ഈ നിയമങ്ങളെല്ലാം കാറ്റില്‍ പറത്തിയിരിക്കുന്നു.
kanzululoom.com