നബി ﷺ പറഞ്ഞു: ആദമിന്റെ പെണ്‍മക്കള്‍ക്ക് അല്ലാഹു നിശ്ചയിച്ച കാര്യമാണ് ആര്‍ത്തവം. (ബുഖാരി:294)
ഹയ്ദ് (ആർത്തവരക്തം), നിഫാസ് (പ്രസവരക്തം) എന്നിവ സ്ത്രീകളിലുണ്ടാകുന്ന ജൈവിക പ്രതിഭാസമാണ്. ‘ഹയ്ദ്’ എന്നതിന് ഭാഷാപരമായി ‘പ്രവാഹം’ എന്നാണർഥം. പ്രസവകാരണത്താലല്ലാതെ അരോഗാവസ്ഥയിൽ നിർണിത സമയങ്ങളിലായി സ്ത്രീയുടെ ഗർഭപാത്രത്തിനുള്ളിൽനിന്നു പുറപ്പെടുന്ന നൈസർഗികരക്തമാണ് മതത്തിന്റെ സാങ്കേതിക ഭാഷ്യത്തിൽ ഹയ്ദ്. പ്രസവവേളയിൽ സ്ത്രീയിൽനിന്നു പുറപ്പെടുന്ന രക്തമാണ് നിഫാസ്.
സ്ത്രീകളില്‍, അവരുടെ പ്രത്യുല്പാദനത്തിന്‍റെ ഭാഗമായി നടക്കുന്ന ഒരു സ്വാഭാവിക പ്രക്രിയയാണ് ആര്‍ത്തവം. പ്രായപൂര്‍ത്തിയാകുന്ന കാലം തൊട്ട്, ആര്‍ത്തവ വിരാമം വരെ ഏകദേശം എല്ലാ മാസവും ഇത് സംഭവിക്കുന്നു.
പ്രായപരിധി
പൊതുവിൽ ഒമ്പത് വയസ്സാകുന്നതിനു മുമ്പ് ആർത്തവമില്ല. അതിനു മുമ്പ് ഉണ്ടാകുന്നത് വളരെ അത്യപൂർവമാണ്.
عَنْ عَائِشَةَ، قَالَتْ: إذا بَلَغتِ الجاريةُ تسعَ سنينَ فهي امرأةٌ
ആയിശ رَضِيَ اللَّهُ عَنْها പറയുന്നു:പെൺകുട്ടിക്ക് ഒമ്പതു വയസ്സ് പ്രായമെത്തിയാൽ അവൾ സ്ത്രീയായി.
ശരിയായ അഭിപ്രായപ്രകാരം അമ്പതു വയസ്സിനുശേഷം മിക്കവാറും ആർത്തവമുണ്ടാവുകയില്ല.
عَنْ عَائِشَةَ، قَالَتْ: إذا بلغت المرأة خمسين سنة خرجت من حد الحيض
ആയിശ رَضِيَ اللَّهُ عَنْها പറയുന്നു:ഒരു സ്ത്രീക്ക് അമ്പതു വയസ്സായാൽ ആർത്തവ പരിധിക്ക് അവൾ പുറത്തായി.
കുറഞ്ഞ കാലയളവും കൂടിയ കാലയളവും
ആർത്തവം ഉണ്ടാകുന്ന ദിവസങ്ങളുടെ കുറഞ്ഞ കാലയളവിനും കൂടിയ കാലയളവിനും പരിധിയില്ല എന്നതാണ് ശരിയായ അഭിപ്രായം. നാട്ടുനടപ്പിലേക്കും പതിവു സമ്പ്രദായങ്ങളിലേക്കുമാണ് അതിൽ മടങ്ങേണ്ടത്. ആർത്തവത്തിന്റെ സാധാരണ കണക്ക് ആറ് അല്ലെങ്കിൽ ഏഴ് ദിവസങ്ങളാകുന്നു. ഹംന ബിൻത് ജഹ്ശ് رَضِيَ اللَّهُ عَنْها വിൽ നിന്നുള്ള ഹദീസിൽ തിരുനബിﷺ അവരോട് പറഞ്ഞതായി ഇപ്രകാരമുണ്ട്:
تحيضي في علم الله ستة أيام ، أو سبعة ، ثم اغتسلي وصلي أربعة وعشرين يوما ، أو ثلاثة وعشرين يوما كما يحيض النساء ويطهرن لميقات حيضهن وطهرهن
നിങ്ങൾ ആറോ അല്ലെങ്കിൽ ഏഴോ ദിവസങ്ങൾ ആർത്തവമായി കണക്കാക്കുക. പിന്നീട് നിങ്ങൾ കുളിക്കുകയും ഇരുപത്തിനാലോ ഇരുപത്തിമൂന്നോ ദിവസങ്ങൾ നമസ്‌കരിക്കുകയും ചെയ്യുക; ആർത്തവത്തിനും ശുദ്ധിക്കുമുള്ള സമയപരിധിയിൽ ആർത്തവമുണ്ടാവുകയും ശുദ്ധിയാവുകയും ചെയ്യുന്ന സ്ത്രീകൾ ചെയ്യുന്നത് പോലെ.
ആർത്ത സംബന്ധമായ വിധി വിലക്കുകൾ
ആർത്തവവുമായി ബന്ധപ്പെട്ട ഇസ്ലാമിക വിധികൾ ധാരാളമുണ്ട്. അവയിൽ പ്രധാനപ്പെട്ടവ കാണുക.
നമസ്കാരം
ആർത്തവകാരി നമസ്കരിക്കാൻ പാടില്ല, നിർബന്ധമായതും ഐച്ഛികമായതും. നമസ്കരിച്ചാൽ അത് സ്വീകാര്യവും അല്ല. അവള്‍ ഈ അവസ്ഥയില്‍ നിന്നും ശുദ്ധി കൈവരിച്ചാല്‍ ഒഴിവാക്കിയ നമസ്‌കാരം നമസ്‌കരിച്ചു വീട്ടേണ്ടതില്ല.
عَنْ أَبِي سَعِيدٍ ـ رضى الله عنه ـ قَالَ قَالَ النَّبِيُّ صلى الله عليه وسلم : أَلَيْسَ إِذَا حَاضَتْ لَمْ تُصَلِّ، وَلَمْ تَصُمْ فَذَلِكَ نُقْصَانُ دِينِهَا
അബൂസയിദ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: സത്രീകള്‍ക്ക് ആര്‍ത്തവം ഉണ്ടായാല്‍ അവര്‍ നോമ്പ് അനുഷ്ഠിക്കുകയോ നമസ്കരിക്കുകയോ ചെയ്യാറില്ല. അതാണ് അവരുടെ മതത്തിന്റെ കുറവ്. (ബുഖാരി:1951)
നോമ്പ്
ആർത്തവകാരി നോമ്പ് അനുഷ്ഠിക്കാൻ പാടില്ല, നിർബന്ധമായതും ഐച്ഛികമായതും. നോമ്പ് അനുഷ്ഠിച്ചാൽ അത് സ്വീകാര്യവും അല്ല. എന്നാൽ നിര്‍ബന്ധ നോമ്പ് മറ്റൊരവസരത്തിൽ നോറ്റ് വീട്ടണം.
عَنْ عَائِشَةَ، قَالَتْ: كُنَّا نَحِيضُ عِنْدَ النَّبِيِّ ـ صلى الله عليه وسلم ـ فَيَأْمُرُنَا بِقَضَاءِ الصَّوْمِ .
ആയിശ رَضِيَ اللَّهُ عَنْها പറയുന്നു: നബി ﷺ യുടെ കാലത്ത് ഞങ്ങള്‍ക്ക് ആര്‍ത്തവം ഉണ്ടാകാറുണ്ടായിരുന്നു. അപ്പോൾ നോമ്പ് ഖളാഅ് വീട്ടാൻ ഞങ്ങൾ കൽപ്പിക്കപ്പെടാറുണ്ടായിരുന്നു. (ഇബ്നുമാജ:1670)
ത്വവാഫ്
ആർത്തവകാരി ത്വവാഫ് ചെയ്യാൻ പാടില്ല, നിർബന്ധമായതും ഐച്ഛികമായതും. ത്വവാഫ് ചെയ്താൽ അത് സ്വീകാര്യവും അല്ല.
عَنْ عَائِشَةَ، قَالَتْ: خَرَجْنَا لاَ نَرَى إِلاَّ الْحَجَّ، فَلَمَّا كُنَّا بِسَرِفَ حِضْتُ، فَدَخَلَ عَلَىَّ رَسُولُ اللَّهِ صلى الله عليه وسلم وَأَنَا أَبْكِي قَالَ ” مَا لَكِ أَنُفِسْتِ ”. قُلْتُ نَعَمْ. قَالَ ” إِنَّ هَذَا أَمْرٌ كَتَبَهُ اللَّهُ عَلَى بَنَاتِ آدَمَ، فَاقْضِي مَا يَقْضِي الْحَاجُّ، غَيْرَ أَنْ لاَ تَطُوفِي بِالْبَيْتِ ”. قَالَتْ وَضَحَّى رَسُولُ اللَّهِ صلى الله عليه وسلم عَنْ نِسَائِهِ بِالْبَقَرِ.
ആയിശ رَضِيَ اللَّهُ عَنْها പറയുന്നു: ഞങ്ങള്‍ പുറപ്പെട്ടു, ഹജ്ജ് ചെയ്യുക എന്ന ഉദ്ദേശമേയുണ്ടായിരുന്നുള്ളൂ. ഞങ്ങൾ സരീഫിൽ എത്തിയപ്പോൾ (മക്കയിൽ നിന്ന് ആറ് മൈൽ അകലെയുള്ള ഒരു സ്ഥലം) എനിക്ക് ആർത്തവം ഉണ്ടായി. നബി ﷺ എന്റെയടുക്കല്‍ കടന്നുവന്നു. ഞാന്‍ കരയുകയാണ്. നബി ﷺ ചോദിച്ചു. നിനക്കെന്തു സംഭവിച്ചു? ആര്‍ത്തവം തുടങ്ങിയോ? അതെ എന്നു ഞാന്‍ ഉത്തരം നല്‍കി. നബി ﷺ പറഞ്ഞു: ആദമിന്റെ പെണ്‍മക്കള്‍ക്ക് അല്ലാഹു നിശ്ചയിച്ച കാര്യമാണത്. അതുകൊണ്ട് മറ്റു ഹാജിമാര്‍ ചെയ്യുന്നതുപോലെ നീയും ചെയ്യുക. എന്നാല്‍ കഅ്ബയെ ത്വവാഫ് ചെയ്യരുത്. ആയിശ رَضِيَ اللَّهُ عَنْها പറഞ്ഞു: നബി ﷺ പത്നിമാര്‍ക്ക് വേണ്ടി പശുക്കളെയാണ് അന്ന് ബലികഴിച്ചത്. (ബുഖാരി:294)
സഫാ മര്‍വ്വകൾക്കിടയിലെ നടത്തം, അറഫയിൽ നിൽക്കൽ, മുസ്ദലിഫയിൽ രാത്രി കഴിച്ചുകൂട്ടൽ, മിനായിൽ താമസിക്കൽ, കല്ലേറ് നടത്തൽ തുടങ്ങി ത്വവാഫല്ലാത്ത എല്ലാ കർമ്മങ്ങളും അവൾക്ക് നിർവഹിക്കാം. അവയൊന്നും നിഷിദ്ധമല്ല. അതിനാൽ ത്വവാഫ് കഴിഞ്ഞ ഉടനെ അല്ലെങ്കിൽ സഫാ മര്‍വ്വകൾക്കിടയിൽ വെച്ച് ഒരു സ്ത്രീ ആർത്തവകാരിയായി എന്ന് കരുതുക. അതവൾ പ്രശ്നമാക്കേണ്ടതില്ല. അവൾക്ക് തുടർന്നുള്ള കർമ്മങ്ങളെല്ലാം നിർവഹിക്കാം.
പള്ളിയിൽ പ്രവേശിക്കലും താമസിക്കലും
قَالَ النَّبِيُّ صلى الله عليه وسلم :لا أحل المسجد لجنب ولا حائض
നബി ﷺ പറഞ്ഞു: വലിയ അശുദ്ധിക്കാർക്കും ആർത്തവകാരിക്കും പള്ളിയിൽ പ്രവേശനം ഞാൻ അനുവദിക്കുകയില്ല.
ആയിശ رَضِيَ اللَّهُ عَنْها അവരുടെ അറയിലായിരിക്കെ തിരുമേനിﷺ തന്റെ തല അവർക്കു കുനിച്ചുകാണിക്കുകയും ആർത്തവകാരിയായിരിക്കെത്തന്നെ അവർ തിരുമേനിയുടെ മുടി ചീകുകയും ചെയ്തിരുന്നു. തിരുമേനി പള്ളിയിൽ ഇഅ്തികാഫിൽ കഴിയുന്ന നാളുകളിലായിരുന്നു ഇത്. പള്ളി വൃത്തികേടാകുമെന്നു ഭയന്നാൽ പള്ളിയിലൂടെ വഴിനടക്കലും അവൾക്ക് ഹറാമാണ്. എന്നാൽ വൃത്തികേടാവില്ലെന്ന് ഉറപ്പുണ്ടായാൽ വഴിനടക്കുന്നത് നിഷിദ്ധമല്ല.
ലൈംഗിക വേഴ്ച
ഋതുമതിയുമായി ഭർത്താവ് ലൈംഗിക ബന്ധത്തിൽ ഏര്‍പ്പെടുന്നത് നിഷിദ്ധമാണ്. ഭർത്താവിൻറെ ആവശ്യത്തിന് അവൾ വഴങ്ങാനും പാടില്ല.
وَيَسْـَٔلُونَكَ عَنِ ٱلْمَحِيضِ ۖ قُلْ هُوَ أَذًى فَٱعْتَزِلُوا۟ ٱلنِّسَآءَ فِى ٱلْمَحِيضِ ۖ وَلَا تَقْرَبُوهُنَّ حَتَّىٰ يَطْهُرْنَ ۖ فَإِذَا تَطَهَّرْنَ فَأْتُوهُنَّ مِنْ حَيْثُ أَمَرَكُمُ ٱللَّهُ ۚ إِنَّ ٱللَّهَ يُحِبُّ ٱلتَّوَّٰبِينَ وَيُحِبُّ ٱلْمُتَطَهِّرِينَ
ആര്‍ത്തവത്തെപ്പറ്റി അവര്‍ നിന്നോട് ചോദിക്കുന്നു. പറയുക; അതൊരു മാലിന്യമാകുന്നു. അതിനാല്‍ ആര്‍ത്തവഘട്ടത്തില്‍ നിങ്ങള്‍ സ്ത്രീകളില്‍ നിന്ന് അകന്നു നില്‍ക്കേണ്ടതാണ്. അവര്‍ ശുദ്ധിയാകുന്നത് വരെ അവരെ സമീപിക്കുവാന്‍ പാടില്ല. എന്നാല്‍ അവര്‍ ശുചീകരിച്ചു കഴിഞ്ഞാല്‍ അല്ലാഹു നിങ്ങളോട് കല്‍പിച്ച വിധത്തില്‍ നിങ്ങള്‍ അവരുടെ അടുത്ത് ചെന്നുകൊള്ളുക. തീര്‍ച്ചയായും അല്ലാഹു പശ്ചാത്തപിക്കുന്നവരെ ഇഷ്ടപ്പെടുന്നു. ശുചിത്വം പാലിക്കുന്നവരെയും ഇഷ്ടപ്പെടുന്നു. (ഖുര്‍ആൻ:2/222)
അറിയുക: ഇവിടെ ലൈംഗിക വേഴ്ച മാത്രമേ വിരോധിക്കുന്നുള്ളൂ. ഭാര്യാ-ഭര്‍തൃ ബന്ധങ്ങളിലെ മറ്റെല്ലാ കാര്യങ്ങളും ആകാവുന്നതാണ്. ചില മതങ്ങളിലേതുപോലെ ഈ കാലയളവിൽ ഭാര്യയുമായി അകന്നുനിൽക്കൽ ഇസ്ലാമിലില്ല.
عَنْ أَنَسٍ، أَنَّ الْيَهُودَ، كَانُوا إِذَا حَاضَتِ الْمَرْأَةُ فِيهِمْ لَمْ يُؤَاكِلُوهَا وَلَمْ يُجَامِعُوهُنَّ فِي الْبُيُوتِ فَسَأَلَ أَصْحَابُ النَّبِيِّ صلى الله عليه وسلم النَّبِيَّ صلى الله عليه وسلم فَأَنْزَلَ اللَّهُ تَعَالَى { وَيَسْأَلُونَكَ عَنِ الْمَحِيضِ قُلْ هُوَ أَذًى فَاعْتَزِلُوا النِّسَاءَ فِي الْمَحِيضِ} إِلَى آخِرِ الآيَةِ فَقَالَ رَسُولُ اللَّهِ صلى الله عليه وسلم ” اصْنَعُوا كُلَّ شَىْءٍ إِلاَّ النِّكَاحَ ” .
അനസ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: യഹൂദര്‍, അവരുടെ സ്ത്രീകൾ ഋതുമതിയായിരിക്കുമ്പോൾ അവളുമായി ഭക്ഷിക്കുകയോ ഒരേ മുറിയിൽ അവളുമായി ഇരിക്കുകയോ ചെയ്യുകയില്ല. അങ്ങനെ സ്വഹാബികൾ നബി ﷺ യോട് ഇതിനെ സംബന്ധിച്ച് ചോദിച്ചു. അപ്പോൾ അല്ലാഹു ഈ ആയത്ത് അവതരിപ്പിച്ചു {ആര്‍ത്തവത്തെപ്പറ്റി അവര്‍ നിന്നോട് ചോദിക്കുന്നു ……..}. നബി ﷺ പറഞ്ഞു: സംഭോഗമൊഴിച്ച് മറ്റെല്ലാ കാര്യവും ചെയ്യുക. (മുസ്‌ലിം:302)
عَنْ عَائِشَةَ، قَالَتْ كَانَتْ إِحْدَانَا إِذَا كَانَتْ حَائِضًا، فَأَرَادَ رَسُولُ اللَّهِ صلى الله عليه وسلم أَنْ يُبَاشِرَهَا، أَمَرَهَا أَنْ تَتَّزِرَ فِي فَوْرِ حَيْضَتِهَا ثُمَّ يُبَاشِرُهَا. قَالَتْ وَأَيُّكُمْ يَمْلِكُ إِرْبَهُ كَمَا كَانَ النَّبِيُّ صلى الله عليه وسلم يَمْلِكُ إِرْبَهُ.
ആയിശാ رَضِيَ اللَّهُ عَنْها പറയുന്നു ഞങ്ങളിലാരെങ്കിലും ആർത്തവകാരികളാവുകയും നബി ﷺ അവളോടൊന്നിച്ച് കിടക്കാൻ ഉദ്ദേശിക്കുകയും ചെയ്‌താൽ ആർത്തവം ശക്തിയാകുന്ന ഘട്ടത്തിൽ അവരോട് അടിവസ്ത്രം മുറുക്കി ഉടുക്കാൻ നിർദേശിക്കും. എന്നിട്ട് അവരോടൊപ്പം കിടക്കും. അവർ പറയുന്നു: നബി ﷺ തൻ്റെ മോഹം നിയന്ത്രിക്കുന്നതുപോലെ മോഹം നിയന്ത്രിക്കാൻ നിങ്ങളിലാർക്ക് സാധിക്കും. (ബുഖാരി:302)
عَنْ عَائِشَةَ، قَالَتْ كُنْتُ أَغْتَسِلُ أَنَا وَالنَّبِيُّ، صلى الله عليه وسلم مِنْ إِنَاءٍ وَاحِدٍ، كِلاَنَا جُنُبٌ. وَكَانَ يَأْمُرُنِي فَأَتَّزِرُ، فَيُبَاشِرُنِي وَأَنَا حَائِضٌ. وَكَانَ يُخْرِجُ رَأْسَهُ إِلَىَّ وَهُوَ مُعْتَكِفٌ، فَأَغْسِلُهُ وَأَنَا حَائِضٌ.
ആയിശാ رَضِيَ اللَّهُ عَنْها പറയുന്നു: ഞാനും നബി ﷺ യും ഒരേ പാത്രത്തിൽ നിന്നും കുളിക്കാറുണ്ട്. ഞങ്ങൾക്ക് രണ്ട് പേർക്കും വലിയ അശുദ്ധിയുണ്ടായിരിക്കേ. അവിടുന്ന് ചിലപ്പോൾ ആർത്തവഘട്ടത്തിൽ എന്നോട് വസ്ത്രം ധരിക്കാൻ നിർദ്ദേശിക്കും. എന്നിട്ട് അവിടുന്ന് എന്നോട് ചേർന്ന് കിടക്കും. അവിടുന്ന് ഇഅ്തികാഫ് ഇരിക്കുമ്പോൾ ശിരസ് എനിക്ക് നീട്ടിതരും. ഞാൻ അവിടുത്തെ ശിരസ് കഴുകികൊടുക്കും, ഞാൻ ഋതുമതിയായിരിക്കെ. (ബുഖാരി)
عَنْ عَائِشَةَ، قَالَتْ كُنْتُ أُرَجِّلُ رَأْسَ رَسُولِ اللَّهِ صلى الله عليه وسلم وَأَنَا حَائِضٌ.
ആയിശാ رَضِيَ اللَّهُ عَنْها പറയുന്നു: ഞാൻ ആർത്തവകാരിയായിരിക്കെ അല്ലാഹുവിൻ്റെ റസൂൽ ﷺ യുടെ തലമുടി ചീകിക്കൊടുക്കാറുണ്ടായിരുന്നു. (ബുഖാരി:295)
عَنْ عَائِشَةَ، قَالَتْ قَالَ لِي رَسُولُ اللَّهِ صلى الله عليه وسلم ” نَاوِلِينِي الْخُمْرَةَ مِنَ الْمَسْجِدِ ” . قَالَتْ فَقُلْتُ إِنِّي حَائِضٌ . فَقَالَ ” إِنَّ حَيْضَتَكِ لَيْسَتْ فِي يَدِكِ ” .
ആയിശാ رَضِيَ اللَّهُ عَنْها പറയുന്നു: നബി ﷺ എന്നോട് പറഞ്ഞു: പള്ളിയിൽ നിന്നും ആ ചെറിയ നിസ്കാര പായ എനിക്ക് എടുത്ത് തരൂ.’ അപ്പോൾ ഞാൻ പറഞ്ഞു: ഞാൻ ആർത്തവകാരിയാണ്. അപ്പോൾ നബി ﷺ പറഞ്ഞു: നിന്റെ ആർത്തവം നിന്റെ കൈയ്യില്ലല്ലോ. (മുസ്‌ലിം 298)
عَنْ عَائِشَةَ، قَالَتْ كُنْتُ أَشْرَبُ وَأَنَا حَائِضٌ، ثُمَّ أُنَاوِلُهُ النَّبِيَّ صلى الله عليه وسلم فَيَضَعُ فَاهُ عَلَى مَوْضِعِ فِيَّ فَيَشْرَبُ وَأَتَعَرَّقُ الْعَرْقَ وَأَنَا حَائِضٌ ثُمَّ أُنَاوِلُهُ النَّبِيَّ صلى الله عليه وسلم فَيَضَعُ فَاهُ عَلَى مَوْضِعِ فِيَّ . وَلَمْ يَذْكُرْ زُهَيْرٌ فَيَشْرَبُ .
ആയിശാ رَضِيَ اللَّهُ عَنْها പറയുന്നു: ആർത്തവകാരിയായിരിക്കെ ഞാൻ കുടിച്ചിരുന്ന പാത്രം നബി ﷺ ക്ക് കൊടുക്കുകയും ഞാൻ വായ വെച്ച അതെ സ്ഥലത്ത് വായ വെച്ചുകൊണ്ട് അദ്ദേഹവും അതിൽനിന്ന് കുടിക്കുമായിരുന്നു. (അപ്രകാരം തന്നെ) ആർത്തവകാരിയായിരിക്കെ ഞാൻ മുൻപല്ലുകൊണ്ട് എല്ലിൽ നിന്നും മാംസം കടിച്ചെടുക്കുകയും എന്നിട്ട് അത് (എല്ല്) നബി ﷺ ക്ക് കൊടുക്കുകയും ചെയ്യും. ഞാൻ വായ വച്ചേടത്ത് തന്നെ അദ്ദേഹവും വായ വെക്കും. (മുസ്‌ലിം: 300)
عَنْ عَائِشَةَ، قَالَتْ أَنَّ النَّبِيَّ صلى الله عليه وسلم كَانَ يَتَّكِئُ فِي حَجْرِي وَأَنَا حَائِضٌ، ثُمَّ يَقْرَأُ الْقُرْآنَ.
ആയിശാ رَضِيَ اللَّهُ عَنْها പറയുന്നു: ഞാൻ ആർത്തവകാരിയായിരിക്കെ നബി ﷺ എന്റെ മടിയിൽ തലവെച്ച് കിടന്ന് ഖുർആൻ ഓതാറുണ്ടായിരുന്നു. (ബുഖാരി:297)
ആര്‍ത്തവം ഒരു ഉപദ്രവമാകുന്നു. അഥവാ മാലിന്യവും വൃത്തിഹീനവുമാണ്. അതുകൊണ്ട് ആര്‍ത്തവകാലത്ത് ഭാര്യമാരുമായി സമീപിക്കാതെ വിട്ടു നില്‍ക്കണമെന്ന് അല്ലാഹു സത്യവിശ്വാസികളോട് കല്‍പിക്കുന്നു. സമീപിക്കരുതെന്ന് പറഞ്ഞതിന്‍റെ താല്‍പര്യം അവരുടെ അടുത്തൊന്നും ചെന്നുകൂടാ എന്നോ, അവര്‍ക്ക് ആരെയും തീണ്ടുവാന്‍ പാടില്ലെന്നോ അല്ല. പ്രസ്തുത മാലിന്യ സ്ഥാനവുമായി ബന്ധപ്പെട്ട സമീപനം – സംഭോഗം – പാടില്ല എന്നാണെന്നും, മറ്റുള്ള സമീപനങ്ങള്‍ക്കും സമ്പര്‍ക്കങ്ങള്‍ക്കും വിരോധമില്ലെന്നും നബി ﷺ തിരുമേനിയുടെ ഹദീഥുകളില്‍ നിന്ന് വ്യക്തമായിരിക്കുന്നു. ആര്‍ത്തവരക്തം ഒരു മാലിന്യവസ്തുവാണെന്നല്ലാതെ, ആര്‍ത്തവമുള്ളപ്പോള്‍ സ്ത്രീകള്‍ മാലിന്യവതികളായിരിക്കുമെന്ന് അല്ലാഹു പ്രസ്താവിച്ചിട്ടില്ല. (അമാനി തഫ്സീര്‍)
ത്വലാഖ്
ﻳَٰٓﺄَﻳُّﻬَﺎ ٱﻟﻨَّﺒِﻰُّ ﺇِﺫَا ﻃَﻠَّﻘْﺘُﻢُ ٱﻟﻨِّﺴَﺎٓءَ ﻓَﻄَﻠِّﻘُﻮﻫُﻦَّ ﻟِﻌِﺪَّﺗِﻬِﻦَّ ﻭَﺃَﺣْﺼُﻮا۟ ٱﻟْﻌِﺪَّﺓَ ۖ
നബിയേ, നിങ്ങള്‍ (വിശ്വാസികള്‍) സ്ത്രീകളെ വിവാഹമോചനം ചെയ്യുകയാണെങ്കില്‍ അവരെ നിങ്ങള്‍ അവരുടെ ഇദ്ദാ കാലത്തിന് (കണക്കാക്കി) വിവാഹമോചനം ചെയ്യുകയും ഇദ്ദാ കാലം നിങ്ങള്‍ എണ്ണികണക്കാക്കുകയും ചെയ്യുക. (ഖു൪ആന്‍ :65/1)
ആര്‍ത്തവ സമയത്ത് സ്ത്രീയെ ത്വലാഖ് ചെയ്യുന്നത് ഇസ്ലാം വിലക്കിയിട്ടുണ്ട്. സ്ത്രീ അശുദ്ധിയിലാണെങ്കില്‍ ശുദ്ധിയായ ശേഷമേ ത്വലാഖ് പാടുള്ളൂ.
عَنْ عَبْدِ اللَّهِ بْنِ عُمَرَ ـ رضى الله عنهما ـ أَنَّهُ طَلَّقَ امْرَأَتَهُ وَهْىَ حَائِضٌ عَلَى عَهْدِ رَسُولِ اللَّهِ صلى الله عليه وسلم فَسَأَلَ عُمَرُ بْنُ الْخَطَّابِ رَسُولَ اللَّهِ صلى الله عليه وسلم عَنْ ذَلِكَ فَقَالَ رَسُولُ اللَّهِ صلى الله عليه وسلم “ مُرْهُ فَلْيُرَاجِعْهَا، ثُمَّ لِيُمْسِكْهَا حَتَّى تَطْهُرَ ثُمَّ تَحِيضَ، ثُمَّ تَطْهُرَ، ثُمَّ إِنْ شَاءَ أَمْسَكَ بَعْدُ وَإِنْ شَاءَ طَلَّقَ قَبْلَ أَنْ يَمَسَّ، فَتِلْكَ الْعِدَّةُ الَّتِي أَمَرَ اللَّهُ أَنْ تُطَلَّقَ لَهَا النِّسَاءُ ”.
ഇബ്നുഉമര്‍ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ യുടെ കാലത്ത് ഇബ്നുഉമര്‍ رَضِيَ اللَّهُ عَنْهُ തന്റെ ഭാര്യയെ ആര്‍ത്തവഘട്ടത്തില്‍ ത്വലാഖ് ചെയ്തു. ഇബ്നുഉമര്‍ رَضِيَ اللَّهُ عَنْهُ ഇതിനെക്കുറിച്ച് ഇബ്നുഉമര്‍ رَضِيَ اللَّهُ عَنْهُ യോട് ചോദിച്ചപ്പോള്‍ അവിടുന്ന് അരുളി: അബ്ദുല്ലയോടു അവളെ തിരിച്ചെടുക്കാനും കൂടെ താമസിപ്പിക്കുവാനും പറഞ്ഞേക്കുക. ആര്‍ത്തവം കഴിഞ്ഞ് അവള്‍ ശുദ്ധിപ്രാപിക്കുകയും വീണ്ടും ആര്‍ത്തവമുണ്ടായി ശുദ്ധിപ്രാപിക്കുകയും ചെയ്യട്ടെ. അതിനുശേഷം ഉദ്ദേശിക്കുന്നുവെങ്കില്‍ വിവാഹ മോചനം ചെയ്യട്ടെ. അല്ലെങ്കില്‍ വെച്ചുകൊണ്ടിരിക്കട്ടെ. വിവാഹമോചനം ചെയ്യുന്നപക്ഷം ശുദ്ധിയുടെ ഘട്ടത്തില്‍ അവന്‍ അവളെ സ്പര്‍ശിച്ചിട്ടുണ്ടാവരുത്. സ്ത്രീകളുമായുളള വിവാഹബന്ധം വിച്ഛേദിക്കുന്നത് അവളുടെ ഇദ്ദയുടെ ഘട്ടത്തിലായിരിക്കണമെന്ന് ഖുര്‍ആന്‍ കല്‍പ്പിച്ചത് നടപ്പില്‍ വരുന്നത് ഇപ്രകാരമാണ്. (ബുഖാരി:5251)
ആ൪ത്തവ കാലത്ത് സ്ത്രീയുടെ ശാരീരിക മാനസിക നിലകളില്‍ സ്പഷ്ടമായ മാറ്റമുണ്ടാവുമെന്ന കാര്യം തെളിയിക്കപ്പെട്ടതാണ്. അവള്‍ക്ക് മറവിയും ദേഷ്യവുമൊക്കെ ഉണ്ടായിരിക്കും. അക്കാരണത്താല്‍തന്നെ ആര്‍ത്തവകാലത്ത് തമ്മില്‍ പിണങ്ങാനും സാധ്യത കൂടുതലാണ്.ആ അവസ്ഥയില്‍ ദമ്പതികള്‍ തമ്മില്‍ വല്ല പ്രശ്നവുമുണ്ടായാല്‍ അതു വിവാഹമോചനത്തിലെത്താന്‍ പാടില്ല. അതുകൊണ്ട് ത്വലാഖിനായി അവള്‍ ശുദ്ധിയാകുന്നതുവരെ കാത്തിരിക്കണം. ആ സമയത്ത് ഇരുവരുടേയും മനസ് മാറി ഒന്നിക്കാനുള്ള അവസരവും ഇസ്ലാം സൃഷ്ടിക്കുന്നു. മാത്രമല്ല സ്ത്രീ ശുദ്ധിയായി സാധാരണ അവസ്ഥ പ്രാപിക്കുകയും ദമ്പതികള്‍ക്കിടയില്‍ അല്ലാഹു ഇട്ടുനല്‍കിയിട്ടുള്ള അന്യോന്യാകര്‍ഷണം അതിന്റെ ധര്‍മം നിര്‍വഹിക്കാനും അങ്ങനെ ഇരുവരെയും വീണ്ടും യോജിപ്പിക്കാനും മതിയായ സാധ്യതയുമുണ്ട്. ഭാര്യയെ ആര്‍ത്തവ സമയത്ത് വിവാഹമോചനം ചെയ്തപ്പോള്‍ അവളെ തിരിച്ചെടുത്ത് അവളുടെ ശുദ്ധി സമയത്ത് അവളെ ത്വലാഖ് ചെയ്യണമെന്ന് പറയാതെ ശുദ്ധികാലം കഴിഞ്ഞ് അടുത്ത ആര്‍ത്തവ സമയത്തിനു ശേഷമുള്ള ശുദ്ധിസമയത്ത് ആവശ്യമെങ്കില്‍ ത്വലാഖ് ചെല്ലാനാണ് നബി ﷺ പറഞ്ഞിട്ടുള്ളതെന്നത് ശ്രദ്ധേയമാണ്. ആര്‍ത്തവകാലത്തെ ത്വലാഖില്‍നിന്നുള്ള മടക്കം കേവലം ചടങ്ങ് മാത്രമായിരിക്കരുതെന്നും മറിച്ച്, ശുദ്ധിവേളയില്‍ അവ൪ തമ്മില്‍ ശാരീരികബന്ധം നടക്കണമെന്നുമാകുന്നു. പിന്നെ ശാരീരികബന്ധം ഉണ്ടായ ശുദ്ധിവേളയില്‍ ത്വലാഖ് ചെയ്യുന്നത് വിലക്കപ്പെട്ടതുമാണ്. അതുകൊണ്ട് ത്വലാഖിന്റെ ശരിയായ സമയം അതിനുശേഷമുണ്ടാകുന്ന ശുദ്ധികാലം തന്നെയാണ്. അങ്ങനെ നോക്കുമ്പാള്‍ ഈ കാലയളവിലെ ശാരീരികവും മാനസികവുമായ ബന്ധവും അടുപ്പവും കാരണം ത്വലാഖ് നടക്കാതിരിക്കാനും സാധ്യതയുണ്ട്.
ആർത്തവരക്തത്തിൻ്റെ അടയാളങ്ങൾ എന്തൊക്കെയാണ്? അതെങ്ങനെ തിരിച്ചറിയാൻ പറ്റും?
ശൈഖ് ഉഥ്മാൻ അൽ ഖമീസ് حَفِظَهُ اللَّهُ പറയുന്നു: ആർത്തവ രക്തത്തിന് മൂന്ന് വിശേഷണങ്ങൾ ഉണ്ടെന്ന് പണ്ഡിതന്മാർ പറഞ്ഞിട്ടുണ്ട്. ഒന്നാമത്തെ വിശേഷണം, അത് കറുത്ത രക്തമാണ്. അതിന് സാധാരണ രക്തത്തിൻ്റെ ചുവപ്പ് നിറമല്ല. നമ്മുടെ ശരീരത്തിലെ മുറിവുകളിൽ നിന്ന് വരുന്ന സാധാരണ രക്തത്തിൻ്റെ നിറമല്ല ആർത്തവരക്തത്തിന്. അപ്പോൾ ആർത്തവ രക്തത്തിൻ്റെ ഒന്നാമത്തെ വിശേഷണം; അത് കറുത്ത നിറത്തിലുള്ള രക്തമായിരിക്കും. കറുപ്പ് എന്നു പറഞ്ഞാൽ നമ്മുടെ മുമ്പിലുള്ള ഈ ക്യാമറയുടെ കറുപ്പ് നിറമല്ല. മറിച്ച് കടും ചുവപ്പ് നിറം. രണ്ടാമത്തെ കാര്യം: ആ രക്തത്തിന് ദുർഗന്ധം ഉണ്ടായിരിക്കും. എല്ലാ മാസവും വരുന്നതിനാൽ ഒരു പെണ്ണിന് അവളുടെ രക്തത്തിന്റെ മണം തിരിച്ചറിയാൻ കഴിയും. മൂന്നാമത്തെ വിശേഷണം, അത് നല്ല കട്ടിയുള്ള രക്തമായിരിക്കും. സാധാരണ മുറിവുകളിൽ നിന്ന് ഒലിക്കുന്ന രക്തം കട്ടി കുറഞ്ഞതും നേർത്തതും ആയിരിക്കും. എന്നാൽ, ആർത്തവരക്തം നല്ല കട്ടിയുള്ളതാണ്. അപ്പോൾ ഈ മൂന്നെണ്ണമാണ് ആർത്തവ രക്തത്തിൻ്റെ വിശേഷണങ്ങൾ. ഇതല്ലാത്ത വേറെയും വിശേഷണങ്ങൾ പറഞ്ഞ പണ്ഡിതന്മാർ ഉണ്ട്. എന്നാൽ, ഈ മൂന്നെണ്ണമാണ് ഏറ്റവുമധികം അറിയപ്പെട്ട മൂന്ന് വിശേഷണങ്ങൾ. (https://youtu.be/i1onxvpG5w4?feature=shared)
ആർത്തവത്തിന്റെ വേദന ഒരു സ്ത്രീക്ക് അനുഭവപ്പെട്ടാൽ അവളുടെ നോമ്പ് നിഷ്ഫലമാകുമോ.?
ശൈഖ് ഇബ്നു ബാസ് رحمه الله പറയുന്നു:
إذا نزل الحيض وخرج الدم قبل غروب الشمس فاعتبري نفسك مفطرة، وعليك أن تقضي هذا اليوم، أما التألم قبل ذلك فلا يبطل الصوم، التألم بقرب مجيء الدم لا يبطل الصوم، فإذا استمر معك التألم، لكن ما خرج شيء حتى غابت الشمس فالصوم صحيح ولا تقضي هذا اليوم
ആർത്തവമാവുകയും സൂര്യാസ്തമയത്തിന് മുമ്പ് ആർത്തവ രക്തം പുറത്ത് വരുകയും ചെയ്തതാണെങ്കിൽ, നീ സ്വയം നോമ്പ് മുറിഞ്ഞവളായി കണക്കാക്കുക, ഈ ദിവസത്തെ നോമ്പ് മറ്റൊരു ദിവസം എടുത്തു വീട്ടൽ നിനക്ക് നിർബന്ധമാണ് . എന്നാൽ ആർത്തവരക്തത്തിനു മുമ്പുള്ള വേദന നോമ്പിനെ നിഷ്ഫലമാക്കുകയില്ല, രക്തം വരുന്നതിന്റെ തൊട്ട് മുമ്പ് വരുന്ന വേദന നോമ്പിനെ നിഷ്ഫലമാക്കില്ല. വേദന തുടർന്ന് കൊണ്ടിരിക്കേ സൂര്യാസ്തമയം വരെ രക്തം പുറത്ത് വന്നില്ലെങ്കിൽ നോമ്പ് പൂർണമാണ്, ആ ദിവസത്തെ നോമ്പ് (മറ്റൊരു ദിവസം)വീട്ടേണ്ടതില്ല. (നൂറുന്‍ അലദ്ദര്‍ബ്:3/1223)
ആർത്തവകാരി മയ്യിത്ത് കുളിപ്പിക്കാൻ പാടുണ്ടോ?
يجوز للمرأة وهي حائض أن تغسل النساء وتكفنهن ، ولها أن تغسل من الرجال زوجها فقط ، ولا يعتبر الحيض مانعاً من تغسيل الجنازة .
ആർത്തവകാരി സ്ത്രീകളുടെ മയ്യിത്ത് കുളിപ്പിക്കുന്നതിനോ കഫൻ ചെയ്യുന്നതിനോ വിരോധമൊന്നുമില്ല. അത് അനുവദനീയമാണ്. എന്നാൽ, പുരുഷന്മാരുടെ കൂട്ടത്തിൽ നിന്ന് അവൾക്ക് അവളുടെ ഭർത്താവിന്റെ മയ്യിത്ത് മാത്രമേ കുളിപ്പിക്കാൻ അനുവാദമുള്ളൂ. ആർത്തവം ഒരിക്കലും മയ്യിത്ത് കുളിപ്പിക്കുന്നതിനുള്ള തടസ്സമല്ല. (ലജ്നത്തുദ്ദാഇമ)
ആർത്തവകാരിക്ക് ഖുർആൻ സ്പർശിക്കാനും ഓതാനും പറ്റുമോ?
ശൈഖ് വലീദ് ബിൻ റാഷിദ് അസ്സഈദാൻ حَفِظَهُ اللَّهُ പറയുന്നു: ഒരു കാര്യം ആർത്തവകാരിക്ക് നിഷിദ്ധമാണെന്ന് പ്രത്യേകം വിധി വന്നിട്ടില്ലെങ്കിൽ, ആ വിഷയത്തിൽ അവളും മറ്റു സ്ത്രീകളെപ്പോലെ തന്നെയാണ്. ഇവിടെ, ഈ ചോദ്യത്തിൽ രണ്ട് കാര്യങ്ങളാണുള്ളത്. ഒന്ന്: ആർത്തവകാരി ഖുർആൻ ഓതുന്നതിന്റെ വിധിയാണ്. ആർത്തവകാരിക്ക് ഖുർആൻ പാരായണം നിഷിദ്ധമാണെന്നറിയിക്കുന്ന തെളിവൊന്നും നമുക്കറിയില്ല. ആർത്തവകാരിക്ക് ഖുർആൻ ഓതുന്നതിന് വിലക്കുള്ളതായി തെളിവില്ലാത്തതിനാൽ, അവൾ ഈ വിഷയത്തിൽ മറ്റു സ്ത്രീകളെ പോലെ തന്നെയാണ്. അതിനാൽ അവൾക്കും ഖുർആൻ ഓതാവുന്നതാണ്. ആർത്തവകാരിയെ ഖുർആൻ പാരായണത്തിൽ നിന്ന് വിലക്കുകയെന്നത് മതപരമായ വിധിയാണ്. അതിന് വ്യക്തവും സ്വീകാര്യവുമായ തെളിവ് വേണം. ഖുർആൻ പാരായണത്തിൽ നിന്ന് ആർത്തവകാരിയെ വിലക്കുന്ന ഹദീഥുകളെല്ലാം അസ്വീകാര്യമായവയാണ്.
ഇനി, ആർത്തവകാരി ഖുർആൻ സ്പർശിക്കുന്നതിന്റെ വിധിയെന്താണ് എന്നതാണ് രണ്ടാമത്തെ കാര്യം.ആർത്തവകാരി ഖുർആൻ സ്പർശിക്കാൻ പാടില്ല. ഈ വിധിയിൽ അവൾ മറ്റു സ്ത്രീകളെ പോലെയല്ല. ‘ശുദ്ധിയുള്ളവനല്ലാതെ ഖുർആൻ സ്പർശിക്കരുത്’ എന്ന് നബിﷺ അംറ് ബിൻ അസ്മിന് കത്തെഴുതിയത് ഇമാം മാലിക് (റ) അദ്ദേഹത്തിന്റെ ‘മുവത്വ’യിൽ ഉദ്ധരിച്ചിട്ടുണ്ട്. (മുവത്വ : 534) ശുദ്ധിയോടെയല്ലാതെ ഖുർആൻ സ്പർശിക്കരുതെന്ന്, ഇബ്നു ഉമർ(റ)വിൽ നിന്ന് ഇമാം അഹ്‌മദ് (റ)യും ഉദ്ധരിക്കുന്നു. (സ്വഹീഹുൽ ജാമിഅ് : 7780) ആർത്തവകാരിക്ക് ഖുർആൻ സ്പർശിക്കൽ അനുവദനീയമല്ല എന്ന കാര്യത്തിൽ നാല് മദ്ഹബിന്റെ ഇമാമുമാർക്കിടയിലും അഭിപ്രായവ്യത്യാസമില്ല.ചുരുക്കിപ്പറഞ്ഞാൽ, ഖുർആൻ സ്പർശിക്കാതെ ആർത്തവകാരിക്ക് അത് പാരായണം ചെയ്യാവുന്നതാണ്. (https://youtu.be/C-I0ZCfdUDU)
വെള്ളിയാഴ്ച പതിവായി സൂറത്തുൽ കഹ്ഫ് ഓതുന്ന ഒരു സ്ത്രീ ആർത്തവകാരിയായാൽ, അവൾക്ക് മൊബൈലിൽ നോക്കി ആ സൂറത്ത് പാരായണം ചെയ്യാൻ അനുവാദമുണ്ടോ?
ശൈഖ് അസീസ് ഫർഹാൻ അൽ അനസി حَفِظَهُ اللَّهُ പറയുന്നു: മുസ്ഹഫ് സ്പർശിക്കാതെ ഒരു ആർത്തവകാരിക്ക് ഖുർആൻ പാരായണം ചെയ്യാമെന്നതാണ് പ്രബലമായ പണ്ഡിതാഭിപ്രായം. മൊബൈലോ ലാപ്ടോപ്പോ അല്ലെങ്കിൽ അങ്ങനെയുള്ള ഉപകരണങ്ങൾ ഒന്നും മുസ്‌ഹഫല്ല. അതൊക്കെ കേവലം ഉപകരണങ്ങൾ മാത്രമാണ്. ആ ഉപകരണങ്ങളിൽ ഒക്കെ ഒരുപാട് പ്രോഗ്രാമുകളും ആപ്പുകളുമുണ്ടാകും. ആ കൂട്ടത്തിൽ ഒരു പ്രോഗ്രാം മാത്രമാണ് ഖുർആൻ. ആ ഉപകരണങ്ങളുടെ സ്ക്രീനിൽ തെളിയുന്ന ഖുർആൻ വചനങ്ങൾ സ്പർശിക്കുന്നത് മുസ്ഹഫ് സ്പർശിക്കുന്നത് പോലെയല്ല. അതുകൊണ്ടുതന്നെ ഒരു ആർത്തവകാരി അതിലൂടെ പാരായണം ചെയ്യുന്നതിന് പ്രശ്നമില്ല. (https://youtu.be/Mks6pBX9_Jk)
ആര്‍ത്തവ സമയത്ത് നഖവും മുടിയും നീക്കം ചെയ്യുന്നത് തെറ്റാണോ?
ആർത്തവ സമയത്ത് മുടി ചീകുന്നതും, നഖം മുറിക്കുന്നതും തെറ്റാണോയെന്ന ചോദ്യത്തിന് ശൈഖ് ഇബ്നുബാസ് رحمه الله പറയുന്നത് കാണുക:
لا بأس من قص الأظافر، والمشط في أثناء الدورة، لا حرج فيه، وكذلك في النفاس، كل هذا لا حرج فيه، الحمد لله
ആർത്തവ സമയത്ത് നഖം മുറിക്കുന്നതിലും മുടി ചീകുന്നതിലും ഒരു പ്രശ്നവുമില്ല. പ്രസവ രക്തമുള്ള അവസരത്തിലും അങ്ങനെ തന്നെയാണ്. അതിനൊന്നും ഒരു പ്രശ്നവുമില്ല. (نور على الدرب السؤال السابع من الشريط رقم (414)
ആര്‍ത്തവരക്തം നിന്നുപോയശേഷം കുളിച്ചു ശുദ്ധിയാകൽ നിര്‍ബന്ധമാണ്
وَيَسْـَٔلُونَكَ عَنِ ٱلْمَحِيضِ ۖ قُلْ هُوَ أَذًى فَٱعْتَزِلُوا۟ ٱلنِّسَآءَ فِى ٱلْمَحِيضِ ۖ وَلَا تَقْرَبُوهُنَّ حَتَّىٰ يَطْهُرْنَ ۖ فَإِذَا تَطَهَّرْنَ فَأْتُوهُنَّ مِنْ حَيْثُ أَمَرَكُمُ ٱللَّهُ ۚ إِنَّ ٱللَّهَ يُحِبُّ ٱلتَّوَّٰبِينَ وَيُحِبُّ ٱلْمُتَطَهِّرِينَ
ആര്‍ത്തവത്തെപ്പറ്റി അവര്‍ നിന്നോട് ചോദിക്കുന്നു. പറയുക; അതൊരു മാലിന്യമാകുന്നു. അതിനാല്‍ ആര്‍ത്തവഘട്ടത്തില്‍ നിങ്ങള്‍ സ്ത്രീകളില്‍ നിന്ന് അകന്നു നില്‍ക്കേണ്ടതാണ്. അവര്‍ ശുദ്ധിയാകുന്നത് വരെ അവരെ സമീപിക്കുവാന്‍ പാടില്ല. എന്നാല്‍ അവര്‍ ശുദ്ധിയായി കഴിഞ്ഞാല്‍ അല്ലാഹു നിങ്ങളോട് കല്‍പിച്ച വിധത്തില്‍ നിങ്ങള്‍ അവരുടെ അടുത്ത് ചെന്നുകൊള്ളുക. തീര്‍ച്ചയായും അല്ലാഹു പശ്ചാത്തപിക്കുന്നവരെ ഇഷ്ടപ്പെടുന്നു. ശുചിത്വം പാലിക്കുന്നവരെയും ഇഷ്ടപ്പെടുന്നു. (ഖുര്‍ആൻ:2/222)
‘ശുദ്ധിയാകുക’ എന്ന് പറഞ്ഞതുകൊണ്ട് ഉദ്ദേശ്യം ആര്‍ത്തവരക്തം നിന്നുപോയശേഷം കുളിച്ചു ശുദ്ധി യാകുക എന്നാകുന്നു. ഈ കുളി നിര്‍ബന്ധമാണ് താനും. (അമാനി തഫ്സീര്‍)
ആർത്തവം അനിവാര്യമാക്കുന്ന കാര്യങ്ങൾ
(1) കുളി നിർബന്ധമാക്കും.
قَالَ رَسُولُ اللَّهِ صلى الله عليه وسلم : دَعِي الصَّلَاةَ قَدْرَ الأيَّامِ الَّتي كُنْتِ تَحِيضِينَ فِيهَا، ثُمَّ اغْتَسِلِي وصَلِّي.
നബിﷺ പറഞ്ഞു: നിങ്ങൾക്ക് ആർത്തവമുണ്ടാകാറുള്ള നാളുകൾ നിങ്ങൾ നമസ്‌കാരം ഉപേക്ഷിക്കുക. ശേഷം നിങ്ങൾ കുളിക്കുകയും നമസ്‌കരിക്കുകയും ചെയ്യുക. (ബുഖാരി,മുസ്ലിം)
(2) പ്രായപൂർത്തി
عَنْ عَائِشَةَ، عَنِ النَّبِيِّ ـ صلى الله عليه وسلم ـ قَالَ : لاَ يَقْبَلُ اللَّهُ صَلاَةَ حَائِضٍ إِلاَّ بِخِمَارٍ
ആയിശ رَضِيَ اللَّهُ عَنْها യിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: മുഖമക്കന അണിഞ്ഞുകൊണ്ട് നമസ്‌കരിച്ചാലല്ലാതെ ആർത്തവകാരിയായ (പ്രായപൂർത്തിയായ) ഒരു സ്ത്രീയുടെയും നമസ്‌കാരം അല്ലാഹു സ്വീകരിക്കുകയില്ല. (ഇബ്നുമാജ:655)
ആർത്തവമുണ്ടാകുന്നതോടുകൂടി അവൾക്ക് മറ നബിﷺ നിർബന്ധമാക്കി. പ്രായപൂത്തിയാകുമ്പോൾ മാത്രം കരസ്ഥമാവുന്ന തക്‌ലീഫ് (വിധിവിലക്കുകൾ ബാധകമാകൽ) ആർത്തമുണ്ടാകുന്നതോടുകൂടി ബാധകമാകുന്നുവെന്ന് ഈ ഹദീസ് അറിയിക്കുന്നു.
(3) ആർത്തവമനുസരിച്ച് ഇദ്ദയാചരിക്കൽ
ആർത്തവമുണ്ടാകുന്ന വിവാഹമോചിതയുടെയും അവരെപോലുള്ളവരുടെയും ഇദ്ദ (ദീക്ഷാകാലം) അവസാനിക്കുന്നത് ആർത്തവംകൊണ്ടാണ്.
…….ﻭَٱﻟْﻤُﻄَﻠَّﻘَٰﺖُ ﻳَﺘَﺮَﺑَّﺼْﻦَ ﺑِﺄَﻧﻔُﺴِﻬِﻦَّ ﺛَﻠَٰﺜَﺔَ ﻗُﺮُﻭٓءٍ ۚ
വിവാഹമോചനം ചെയ്യപ്പെട്ട സ്ത്രീകള്‍ തങ്ങളുടെ സ്വന്തം കാര്യത്തില്‍ മൂന്ന് മാസമുറകള്‍ (കഴിയും വരെ) കാത്തിരിക്കേണ്ടതാണ്……..(ഖു൪ആന്‍ :2/228)
(4) ആർത്തവത്തിനനുസരിച്ച് ഇദ്ദയാചരിച്ചാൽ ഗർഭമുക്തയാണെന്ന് വിധിക്കൽ ആർത്തവം കൊണ്ടാണ്.
ആർത്തവകാരിയോ പ്രസവരക്തമുള്ള സ്ത്രീയോ സൂര്യാസ്തമയത്തിനു മുമ്പ് ശുദ്ധിയായാൽ ആ ദിവസത്തെ ദ്വുഹ്‌റും അസ്വ്‌റും നമസ്‌കരിക്കൽ അവൾക്കു നിർബന്ധമാണ്. ഫജ്ർ ഉദിക്കുന്നതിനു മുമ്പാണ് അവൾ ശുദ്ധിയായതെങ്കിൽ ആ രാവിലെ മഗ്‌രിബും ഇശാഉും നമസ്‌കരിക്കൽ അവൾക്കു നിർബന്ധമാണ്. കാരണം ഒഴിവുകഴിവിന്റെ അവസ്ഥയിൽ രണ്ടാമത്തെ നമസ്‌കാരത്തിന്റെ സമയം ഒന്നാമത്തെ നമസ്‌കാരത്തിന്റെ സമയംകൂടിയാണ്. പണ്ഡിതന്മാരിൽ ഭൂരിപക്ഷത്തിന്റേയും നിലപാട് ഇതത്രെ.
ശൈഖ് മുഹമ്മദ് ഇബ്നു സ്വാലിഹുല്‍ ഉഥൈമീന്‍ رحمه الله രചിച്ച الدماء الطبيعية للنساء എന്ന കൃതിയുടെ വിവര്‍ത്തനം ‘ഋതുമതിയാകുമ്പോൾ’ PDF ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്ക് ഉപയോഗിക്കാവുന്നതാണ്.
kanzululoom.com