ഇന്ന് സ്ത്രീകളുടെ വേഷം സമൂഹത്തിൽ മാറിമാറി വന്നുകൊണ്ടിരിക്കുകയാണ്. കാൽ മുട്ടുവരെ വസ്ത്രം ധരിക്കുന്നവർ, കാൽ മുട്ടിനും കണങ്കാലിനും മധ്യേ വരെ വസ്ത്രം ധരിക്കുന്നവർ, ഇറുകിയ വസ്ത്രം ധരിക്കുന്നവർ തുടങ്ങിയ സമൂഹത്തിലെ പുതിയ മോഡലുകൾക്ക് പിന്നാലെ പോകുകയാണ് മുസ്ലിം സ്ത്രീകളും. ശിരോവസ്ത്രം ധരിച്ച മുസ്ലിം സ്ത്രീകൾ വരെ ഇത്തരം പുതിയ മോഡലുകൾ സ്വീകരിച്ചിട്ടുള്ളത് ഗൗരവമാണ്.
വസ്ത്രം ധരിക്കുന്നതിന്റെ പ്രധാന ലക്ഷ്യം നഗ്നത മറക്കലാണ്. എന്നാൽ നഗ്നത വെളിവാക്കലാണ് വസ്ത്രധാരണമെന്ന് തോന്നുന്ന രീതിയിലാണ് പലരുടെയും വസ്ത്രധാരണം. രണ്ട് ശഹാദത്തുകളിലൂടെ ഇസ്ലാമിൽ പ്രവേശിച്ച ഒരു മുസ്ലിം സ്ത്രീ ഇക്കാര്യം ഗൗരവത്തോടെ തന്നെ കാണണം. ഒരു മുസ്ലിം സ്ത്രീയുടെ ഔറത്ത് എന്താണെന്ന് കൃത്യമായി ഇസ്ലാം പഠിപ്പിച്ചിട്ടുണ്ട്. ശിരോവസ്ത്രം ധരിച്ചാൽ ഇസ്ലാമിക വേഷമായി എന്നാണ് പലരുടെയും ധാരണ. കാൽ മുട്ടിന് താഴെ വരെ മാത്രം വസ്ത്രം ധരിച്ച് തലമറക്കുന്നവരെയും ഇറുകിയ വസ്ത്രം ധരിച്ച് തലമറക്കുന്നവരെയും ധാരാളമായി കാണുന്നത് അതുകൊണ്ടാണ്.
ഇസ്ലാം ഔറത്തായി പഠിപ്പിച്ചിട്ടുള്ള മുഴുവൻ ഭാഗങ്ങളും മറക്കാതെയും ഇറുകിയ തരത്തിലുള്ളതായുമുള്ള ഒരു മുസ്ലിം സ്ത്രീയുടെ വസ്ത്രധാരണം ഇസ്ലാമികമല്ല. അവളുടെ കാൽപാദങ്ങളും മുടിയും പൂര്‍ണ്ണമായും മറഞ്ഞിരിക്കണം. ശരീരം മുഴുവനും അയഞ്ഞ തരത്തിലുള്ള വസ്ത്രമായിരിക്കണം അവള്‍ ധരിക്കേണ്ടത്. ഇസ്ലാമിനെ ആദര്‍ശമായി സ്വീകരിച്ചിട്ടുള്ള മുസ്ലിം സ്ത്രീകളോട് ഇസ്ലാമിക പ്രമാണങ്ങളുടെ അടിസ്ഥാനത്തിൽ ചില നസ്വീഹത്തുകൾ നൽകുന്നു.
ഒന്നാമതായി, വസ്ത്രം ധരിക്കുന്നതിന്റെ പ്രധാന ലക്ഷ്യം നഗ്നത മറക്കലാണ്.
يَٰبَنِىٓ ءَادَمَ قَدْ أَنزَلْنَا عَلَيْكُمْ لِبَاسًا يُوَٰرِى سَوْءَٰتِكُمْ وَرِيشًا ۖ وَلِبَاسُ ٱلتَّقْوَىٰ ذَٰلِكَ خَيْرٌ ۚ ذَٰلِكَ مِنْ ءَايَٰتِ ٱللَّهِ لَعَلَّهُمْ يَذَّكَّرُونَ
ആദം സന്തതികളേ, നിങ്ങള്‍ക്കു നാം നിങ്ങളുടെ ഗോപ്യസ്ഥാനങ്ങള്‍ മറയ്ക്കാനുതകുന്ന വസ്ത്രവും അലങ്കാരവസ്ത്രവും നല്‍കിയിരിക്കുന്നു. ധര്‍മ്മനിഷ്ഠയാകുന്ന വസ്ത്രമാകട്ടെ അതാണു കൂടുതല്‍ ഉത്തമം. അവര്‍ ശ്രദ്ധിച്ച് മനസ്സിലാക്കാന്‍ വേണ്ടി അല്ലാഹു അവതരിപ്പിക്കുന്ന തെളിവുകളില്‍ പെട്ടതത്രെ അത്. (ഖു൪ആന്‍:7/26)
രണ്ടാമതായി, സ്ത്രീകൾക്ക് ഇസ്ലാം നിശ്ചയിച്ചിട്ടുള്ള വസ്ത്രധാരണം അവരുടെ identity ആണ്. അതോടൊപ്പം അതവർക്ക് സുരക്ഷിതത്വവും നൽകുന്നു.
يَٰٓأَيُّهَا ٱلنَّبِىُّ قُل لِّأَزْوَٰجِكَ وَبَنَاتِكَ وَنِسَآءِ ٱلْمُؤْمِنِينَ يُدْنِينَ عَلَيْهِنَّ مِن جَلَٰبِيبِهِنَّ ۚ ذَٰلِكَ أَدْنَىٰٓ أَن يُعْرَفْنَ فَلَا يُؤْذَيْنَ ۗ وَكَانَ ٱللَّهُ غَفُورًا رَّحِيمًا
നബിയേ, നിന്‍റെ പത്നിമാരോടും പുത്രിമാരോടും സത്യവിശ്വാസികളുടെ സ്ത്രീകളോടും അവര്‍ തങ്ങളുടെ മൂടുപടങ്ങള്‍ തങ്ങളുടെമേല്‍ താഴ്ത്തിയിടാന്‍ പറയുക: അവര്‍ തിരിച്ചറിയപ്പെടുവാനും, അങ്ങനെ അവര്‍ ശല്യം ചെയ്യപ്പെടാതിരിക്കുവാനും അതാണ് ഏറ്റവും അനുയോജ്യമായത്. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു. (ഖുർആൻ:33/59)
{അവർ തിരിച്ചറിയപ്പെടുവാനും അങ്ങനെ അവർ ശല്യം ചെയ്യപ്പെടാതിരിക്കുവാനും അതാണ് ഏറ്റവും അനുയോജ്യമായത്} ഹിജാബ് സ്വീകരിച്ചില്ലെങ്കിൽ അവർ ഉപദ്രവിക്കപ്പെടാം എന്നർഥം. ധരിച്ചില്ലെങ്കിൽ അവർ പരിശുദ്ധകളല്ലെന്ന് വിചാരിക്കപ്പെടാം. അപ്പോൾ ഹൃദയത്തിൽ രോഗമുള്ള പുരുഷന്മാർ അവരെ ശല്യപ്പെടുത്തും. അവർ അടിമസ്ത്രീകളാണെന്ന് കരുതി അവരെ സ്വാർഥമായി കാണുകയും ചെയ്‌തേക്കാം. അവർ അടിമകളാണെന്ന് വിചാരിക്കുകയും ദുരന്തങ്ങൾക്ക് സാധ്യതയേറുകയും ചെയ്യാം. ആഗ്രഹം തോന്നുന്നവരെ തടയാനുള്ള ഒരു മാർഗമാണ് ഹിജാബ്. (തഫ്സീറുസ്സഅ്ദി)
മൂന്നാമതായി, ഒരു സ്ത്രീയോട് അവളുടെ ഭംഗി അന്യപുരുഷൻമാരെ തൊട്ട് മറക്കേണ്ടത് വസ്ത്രം കൊണ്ടായിരിക്കണെന്ന് അല്ലാഹു നിശ്ചയിച്ചിട്ടുള്ളതാണ്. അക്കാര്യം അല്ലാഹു സ്ത്രീകളോട് കൽപ്പിച്ചിട്ടുമുണ്ട്.
وَقُل لِّلْمُؤْمِنَٰتِ يَغْضُضْنَ مِنْ أَبْصَٰرِهِنَّ وَيَحْفَظْنَ فُرُوجَهُنَّ وَلَا يُبْدِينَ زِينَتَهُنَّ إِلَّا مَا ظَهَرَ مِنْهَا ۖ وَلْيَضْرِبْنَ بِخُمُرِهِنَّ عَلَىٰ جُيُوبِهِنَّ ۖ وَلَا يُبْدِينَ زِينَتَهُنَّ إِلَّا لِبُعُولَتِهِنَّ أَوْ ءَابَآئِهِنَّ أَوْ ءَابَآءِ بُعُولَتِهِنَّ أَوْ أَبْنَآئِهِنَّ أَوْ أَبْنَآءِ بُعُولَتِهِنَّ أَوْ إِخْوَٰنِهِنَّ أَوْ بَنِىٓ إِخْوَٰنِهِنَّ أَوْ بَنِىٓ أَخَوَٰتِهِنَّ أَوْ نِسَآئِهِنَّ أَوْ مَا مَلَكَتْ أَيْمَٰنُهُنَّ أَوِ ٱلتَّٰبِعِينَ غَيْرِ أُو۟لِى ٱلْإِرْبَةِ مِنَ ٱلرِّجَالِ أَوِ ٱلطِّفْلِ ٱلَّذِينَ لَمْ يَظْهَرُوا۟ عَلَىٰ عَوْرَٰتِ ٱلنِّسَآءِ ۖ وَلَا يَضْرِبْنَ بِأَرْجُلِهِنَّ لِيُعْلَمَ مَا يُخْفِينَ مِن زِينَتِهِنَّ ۚ وَتُوبُوٓا۟ إِلَى ٱللَّهِ جَمِيعًا أَيُّهَ ٱلْمُؤْمِنُونَ لَعَلَّكُمْ تُفْلِحُونَ
സത്യവിശ്വാസിനികളോടും അവരുടെ ദൃഷ്ടികള്‍ താഴ്ത്തുവാനും അവരുടെ ഗുഹ്യാവയവങ്ങള്‍ കാത്തുസൂക്ഷിക്കുവാനും, അവരുടെ ഭംഗിയില്‍ നിന്ന് പ്രത്യക്ഷമായതൊഴിച്ച് മറ്റൊന്നും വെളിപ്പെടുത്താതിരിക്കുവാനും നീ പറയുക. അവരുടെ മക്കനകള്‍ കുപ്പായമാറുകള്‍ക്ക് മീതെ അവര്‍ താഴ്ത്തിയിട്ടുകൊള്ളട്ടെ. അവരുടെ ഭര്‍ത്താക്കന്‍മാര്‍, അവരുടെ പിതാക്കള്‍, അവരുടെ ഭര്‍തൃപിതാക്കള്‍, അവരുടെ പുത്രന്‍മാര്‍, അവരുടെ ഭര്‍തൃപുത്രന്‍മാര്‍, അവരുടെ സഹോദരന്‍മാര്‍, അവരുടെ സഹോദരപുത്രന്‍മാര്‍, അവരുടെ സഹോദരീ പുത്രന്‍മാര്‍, മുസ്ലിംകളില്‍ നിന്നുള്ള സ്ത്രീകള്‍, അവരുടെ വലംകൈകള്‍ ഉടമപ്പെടുത്തിയവര്‍ (അടിമകള്‍) , ലൈംഗികാസക്തി ഉള്ളവരല്ലാത്ത പുരുഷന്‍മാരായ പരിചാരകര്‍, സ്ത്രീകളുടെ രഹസ്യങ്ങള്‍ മനസ്സിലാക്കിയിട്ടില്ലാത്ത കുട്ടികള്‍ എന്നിവരൊഴിച്ച് മറ്റാര്‍ക്കും തങ്ങളുടെ ഭംഗി അവര്‍ വെളിപ്പെടുത്തരുത്. തങ്ങള്‍ മറച്ചു വെക്കുന്ന തങ്ങളുടെ അലങ്കാരം അറിയപ്പെടുവാന്‍ വേണ്ടി അവര്‍ കാലിട്ടടിക്കുകയും ചെയ്യരുത്. സത്യവിശ്വാസികളേ, നിങ്ങളെല്ലാവരും അല്ലാഹുവിങ്കലേക്ക് ഖേദിച്ചുമടങ്ങുക. നിങ്ങള്‍ വിജയം പ്രാപിച്ചേക്കാം. (ഖുർആൻ:24/31)
നാലാമതായി, ശരീരം മുഴുവൻ മറയാത്ത തരത്തിലുള്ള വസ്ത്രധാരണം അവളെ നരകത്തിലെത്തിക്കും.
عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : صِنْفَانِ مِنْ أَهْلِ النَّارِ لَمْ أَرَهُمَا قَوْمٌ مَعَهُمْ سِيَاطٌ كَأَذْنَابِ الْبَقَرِ يَضْرِبُونَ بِهَا النَّاسَ وَنِسَاءٌ كَاسِيَاتٌ عَارِيَاتٌ مُمِيلاَتٌ مَائِلاَتٌ رُءُوسُهُنَّ كَأَسْنِمَةِ الْبُخْتِ الْمَائِلَةِ لاَ يَدْخُلْنَ الْجَنَّةَ وَلاَ يَجِدْنَ رِيحَهَا وَإِنَّ رِيحَهَا لَيُوجَدُ مِنْ مَسِيرَةِ كَذَا وَكَذَا
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ‘നരകത്തിന്റെ ആൾക്കാരിൽപെട്ട രണ്ടു തരക്കാരെ ഞാൻ കാണുകയുണ്ടായിട്ടില്ല: (അവർ പിന്നീട് വരാനിരിക്കുന്നു.) പശുക്കളുടെ വാൽ പോലെയുള്ള (തലപ്പത്ത് ഒരുതരം പൊടുപ്പു വെച്ച) ചമ്മട്ടികൾ കൈവശംവെച്ച് അവകൊണ്ട് ജനങ്ങളെ അടിക്കുന്ന ജനതയാണ് (അക്രമികളായ അധികാരസ്ഥന്മാരാണ് ) ഒന്ന്. വസ്ത്രം ധരിച്ച നഗ്നകളും (നാമമാത്ര വസ്ത്രധാരിണികളും) കുണുങ്ങി നടക്കുന്നവരും, വശീകരിക്കുന്ന വരുമായ സ്ത്രീകളാണ് മറ്റൊന്ന്. ഇവരുടെ തലകൾ തടിച്ച ഒട്ടകത്തിന്റെ (കൊഴുത്തു) മറിഞ്ഞ പൂഞ്ഞകൾ പോലെയായിരിക്കും. ഇവർ സ്വർഗ്ഗത്തിൽ പ്രവേശിക്കുകയില്ല; അതിന്റെ പരിമളം അവർക്ക് ലഭിക്കുകയുമില്ല. (മുസ്ലിം:2128)
عَنْ أُمِّ سَلَمَةَ، قَالَتِ اسْتَيْقَظَ النَّبِيُّ صلى الله عليه وسلم ذَاتَ لَيْلَةٍ فَقَالَ : سُبْحَانَ اللَّهِ مَاذَا أُنْزِلَ اللَّيْلَةَ مِنَ الْفِتَنِ وَمَاذَا فُتِحَ مِنَ الْخَزَائِنِ أَيْقِظُوا صَوَاحِبَاتِ الْحُجَرِ، فَرُبَّ كَاسِيَةٍ فِي الدُّنْيَا عَارِيَةٍ فِي الآخِرَةِ
ഉമ്മുസലമ رَضِيَ اللَّهُ عَنْها പറയുന്നു. ഒരു രാത്രിയിൽ നബി ﷺ ഉണർന്നു. എന്നിട്ട് പറഞ്ഞു: സുബ്ഹാനല്ലാഹ്! ഇന്ന് രാത്രിയിൽ എന്തെല്ലാം കുഴപ്പങ്ങളാണുണ്ടായത്. എത്രയെത്ര ഖജനാവുകളാണ് ഇന്ന് തുറക്കപ്പെട്ടത്! കൊച്ചുമുറികളിലെ കൂട്ടുകാരികളേ ഉണരുവിൻ. ഐഹിക ലോകത്തെ എത്ര വസ്ത്രം ധരിച്ചവരാണ് പരലോകത്ത് നഗ്നരായിട്ടുള്ളത്. (ബുഖാരി:115)
ശരിക്കും വസ്ത്രം ധരിക്കാതെ അർദ്ധനഗ്നകളായി ഈ ലോകത്ത് നടന്നവർക്ക് പരലോകത്തുണ്ടാകുന്ന അപമാനവും ശിക്ഷയുമാണ് വിവക്ഷ.
അഞ്ചാമതായി, ശരീരം മുഴുവൻ മറയാത്ത തരത്തിലുള്ള വസ്ത്രധാരണം അവളെ ശാപാര്‍ഹയാക്കുന്നു.
عن عبد الله بن عمرو: سيَكونُ في آخِرِ أُمَّتي رِجالٌ يَركَبون على سُرُوجٍ كأَشباهِ الرِّحالِ، يَنزِلون على أبوابِ المساجدِ، نِساؤُهُم كاسِياتٌ عارياتٌ، على رُؤُوسِهِنَّ كأَسْنِمَةِ البُخْتِ العِجافِ، العَنوهُنَّ، فإنّهُنَّ مَلعوناتٌ،
അബ്ദുല്ലാഹിബ്നു അംറ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: എന്റെ സമുദായത്തിന്റെ ഒടുക്കത്തില്‍ ഒരു വിഭാഗം പുരുഷന്‍മാ൪ ഉണ്ടാകും. മൃദുലവും ലോലവുമായ ജീനികളിലായി(വാഹന സീറ്റുകളില്‍) അവ൪ സഞ്ചരിക്കുകയും പള്ളികവാടങ്ങളില്‍ അവ൪ ചെന്നിറങ്ങുകയും ചെയ്യും. അവരുടെ സ്ത്രീകള്‍ വസ്ത്രം ധരിച്ച നഗ്നരായിരിക്കും. അവരുടെ തലമുകളില്‍ മെലിഞ്ഞ ഒട്ടകത്തിന്റെ പൂഞ്ഞകള്‍ പോലുള്ളത് ഉണ്ടായിരിക്കും. നിങ്ങള്‍ അവരെ ശപിക്കുക. കാരണം അവ൪ ശപിക്കപ്പെട്ടവരാണ്. (മുസ്നദ് അഹ്മദ് – അല്‍ബാനി ഹസനെന്ന് വിശേഷിപ്പിച്ചു)
ആറാമതായി, നഗ്നത മറയാത്ത തരത്തിലുള്ള വസ്ത്രധാരണം കാപട്യമാണ്.
…. و شَرُّ نِسائِكُم المُتَبَرِّجاتُ المُتخَيِّلاتُ ، و هُنَّ المُنافِقاتُ لا يَدخُلُ الجَنَّةَ مِنهُنَّ إلا مِثلُ الغُرابِ الأَعْصَمِ
നിങ്ങളുടെ സ്ത്രീകളിൽ ഏറ്റവും മോശക്കാർ നഗ്നത പ്രദർശിപ്പിക്കുന്നവരും, അഹങ്കാരികളുമാണ്. അവരത്രെ കപട വിശ്വാസിനികൾ. അവരിൽനിന്ന് സ്വർഗ്ഗത്തിൽ, കാക്കക്കൂട്ടത്തിൽ വെളുത്ത ചിറകുകളും ചുവന്ന കൊക്കും കാലുകളും ഉള്ള ഒരു കാക്കയെ പോലുള്ളത് മാത്രമാണ് സ്ത്രീകളുടെ കൂട്ടത്തിൽ നിന്ന് സ്വർഗ്ഗത്തിൽ പ്രവേശിക്കുക. (ബൈഹഖി – സ്വഹീഹ് അൽബാനി)
ഏഴാമതായി, നഗ്നത മറയാത്ത തരത്തിലുള്ള വസ്ത്രധാരണം ജാഹിലിയത്താണ്.
وَقَرْنَ فِى بُيُوتِكُنَّ وَلَا تَبَرَّجْنَ تَبَرُّجَ ٱلْجَٰهِلِيَّةِ ٱلْأُولَىٰ ۖ وَأَقِمْنَ ٱلصَّلوٰةَ وَءَاتِينَ ٱلزَّكَوٰةَ وَأَطِعْنَ ٱللَّهَ وَرَسُولَهُۥٓ ۚ إِنَّمَا يُرِيدُ ٱللَّهُ لِيُذْهِبَ عَنكُمُ ٱلرِّجْسَ أَهْلَ ٱلْبَيْتِ وَيُطَهِّرَكُمْ تَطْهِيرًا ﴿٣٣﴾ وَٱذْكُرْنَ مَا يُتْلَىٰ فِى بُيُوتِكُنَّ مِنْ ءَايَٰتِ ٱللَّهِ وَٱلْحِكْمَةِ ۚ إِنَّ ٱللَّهَ كَانَ لَطِيفًا خَبِيرًا ﴿٣٤﴾
നിങ്ങള്‍ നിങ്ങളുടെ വീടുകളില്‍ അടങ്ങിക്കഴിയുകയും ചെയ്യുക. പഴയ അജ്ഞാനകാലത്തെ സൌന്ദര്യപ്രകടനം പോലുള്ള സൌന്ദര്യപ്രകടനം നിങ്ങള്‍ നടത്തരുത്. നിങ്ങള്‍ നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും, സകാത്ത് നല്‍കുകയും അല്ലാഹുവെയും അവന്‍റെ ദൂതനെയും അനുസരിക്കുകയും ചെയ്യുക. (പ്രവാചകന്‍റെ) വീട്ടുകാരേ! നിങ്ങളില്‍ നിന്ന് മാലിന്യം നീക്കികളയുവാനും, നിങ്ങളെ ശരിയായി ശുദ്ധീകരിക്കുവാനും മാത്രമാണ് അല്ലാഹു ഉദ്ദേശിക്കുന്നത്. നിങ്ങളുടെ വീടുകളില്‍ വെച്ച് ഓതികേള്‍പിക്കപ്പെടുന്ന അല്ലാഹുവിന്‍റെ വചനങ്ങളും തത്വജ്ഞാനവും നിങ്ങള്‍ ഓര്‍മിക്കുകയും ചെയ്യുക. തീര്‍ച്ചയായും അല്ലാഹു നയജ്ഞനും സൂക്ഷ്മജ്ഞാനിയുമാകുന്നു. (ഖുർആൻ:33/33-34)
എട്ടാമതായി, നഗ്നത മറയാത്ത തരത്തിലുള്ള വസ്ത്രധാരണം ലോകാവസാനത്തിന്റ അടയാളങ്ങളിൽ പെട്ടതാണ്.
عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : مِن أشراطِ الساعةِ أنْ …… وتظْهَرَ ثِيابُ تَلْبَسُها نساءٌ كاسياتٌ عارياتٌ
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ‘അവര്‍ വസ്ത്രം ധരിച്ചവണ്, എന്നാൽ നഗ്നകളാണ്’ എന്ന തരത്തിലുള്ള വസ്ത്രങ്ങൾ സ്ത്രീകൾ ധരിക്കുന്നത് വ്യാപകമാകൽ അന്ത്യനാളിന്റെ അടയാളങ്ങളിൽ പെട്ടതാണ്. (ത്വബ്റാനി)
ഒമ്പതാമതായി, സലഫുകളായ സ്ത്രീകൾ അവരുടെ ഔറത്ത് വെളിവാകുന്നത് ഗൗരവത്തോടെയാണ് കണ്ടിരുന്നത്.
عَنْ عَطَاءُ بْنُ أَبِي رَبَاحٍ، قَالَ قَالَ لِي ابْنُ عَبَّاسٍ أَلاَ أُرِيكَ امْرَأَةً مِنْ أَهْلِ الْجَنَّةِ قُلْتُ بَلَى. قَالَ هَذِهِ الْمَرْأَةُ السَّوْدَاءُ أَتَتِ النَّبِيَّ صلى الله عليه وسلم فَقَالَتْ إِنِّي أُصْرَعُ، وَإِنِّي أَتَكَشَّفُ فَادْعُ اللَّهَ لِي. قَالَ “ إِنْ شِئْتِ صَبَرْتِ وَلَكِ الْجَنَّةُ وَإِنْ شِئْتِ دَعَوْتُ اللَّهَ أَنْ يُعَافِيَكِ ”. فَقَالَتْ أَصْبِرُ. فَقَالَتْ إِنِّي أَتَكَشَّفُ فَادْعُ اللَّهَ أَنْ لاَ أَتَكَشَّفَ، فَدَعَا لَهَا.
അത്വാഅ് ബ്നു അബീറബാഹ് رَضِيَ اللَّهُ عَنْهُ പറയുന്നു: ഇബ്നുഅബ്ബാസ് رَضِيَ اللَّهُ عَنْهُ വിഎന്നോട് പറഞ്ഞു: ‘സ്വർഗക്കാരിയായ ഒരു സ്ത്രീയെ ഞാൻ നിനക്ക് കാണിച്ചുതരട്ടെയോ?’ ഞാൻ പറഞ്ഞു: അതെ. അദ്ദേഹം പറഞ്ഞു: ഈ കറുത്ത സ്ത്രീയാണത്. അവൾ നബി ﷺ യുടെ അടുത്തുവന്ന് പറഞ്ഞു: ഞാൻ ഇടയ്ക്ക് ബോധംകെട്ടുവീഴാറുണ്ട്. ആ സമയത്ത് എന്റെ (വസ്ത്രം നീങ്ങി) നഗ്നത പ്രകടമാകാറുണ്ട്. അതിനാൽ എനിക്കുവേണ്ടി അല്ലാഹുവിനോട് പ്രാർത്ഥിച്ചാലും. നബി ﷺ പറഞ്ഞു: നീ ക്ഷമിക്കുകയാണെങ്കിൽ നിനക്ക് സ്വർഗ്ഗമുണ്ട്; നീ ഉദ്ദേശിക്കുന്നുവെങ്കിൽ നിനക്ക് ആശ്വാസത്തിനായി ഞാൻ പ്രാർത്ഥിക്കാം. അവർ പറഞ്ഞു; ഞാൻ ക്ഷമിച്ചുകൊള്ളാം. അവൾ പിന്നെയും പറഞ്ഞു; എന്റെ നഗ്നത പ്രകടമാകാറുണ്ടല്ലോ, അതു പ്രകടമാകാതിരിക്കാൻ അങ്ങ് പ്രാർത്ഥിച്ചാലും. അപ്പോൾ നബി ﷺ അവർക്കുവേണ്ടി പ്രാർത്ഥിച്ചു.(ബുഖാരി: 5652)
പത്താമതായി, പുരുഷൻമാരെ ഫിത്നയിൽ അകപ്പെടുത്തുന്ന തരത്തിലുള്ള വസ്ത്ര ധാരണം മുസ്ലിം സ്ത്രീകളുടെ ഭാഗത്ത് നിന്നും ഉണ്ടാകരുത്. പുരുഷൻമാർക്കുള്ള ഏറ്റവും വലിയ ഒരു പരീക്ഷണമാണ് സ്ത്രീകൾ.
عَنْ أُسَامَةَ بْنِ زَيْدٍ ـ رضى الله عنهما ـ عَنِ النَّبِيِّ صلى الله عليه وسلم قَالَ : مَا تَرَكْتُ بَعْدِي فِتْنَةً أَضَرَّ عَلَى الرِّجَالِ مِنَ النِّسَاءِ
ഉസാമ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: എനിക്ക് പിന്നിൽ സ്ത്രീകളേക്കാൾ പുരുഷന്മാർക്ക് നാശകരമായ മറ്റൊന്നിനെയും ഞാൻ വിട്ടുപോകുന്നില്ല. (ബുഖാരി: 5096)
സ്ത്രീകളുടെ ഫിത്നയിൽ നിന്ന് എങ്ങനെ സൂക്ഷിക്കാമെന്ന് ഇസ്ലാം പുരുഷൻമാരെ പഠിപ്പിച്ചിട്ടുണ്ട്. അതിൽ പെട്ടതാണ് അന്യ സ്ത്രീകളെതൊട്ട് ദൃഷ്ടികൾതാഴ്ത്തുക, ഒരിക്കൽ കണ്ടാൽ അവളെ വീണ്ടും നോക്കാതിരിക്കുക എന്നുള്ളത്. സ്ത്രീകൾ പുരുഷൻമാരെ കുഴപ്പത്തിലാക്കാതിരിക്കത്ത തരത്തിലാണ് അവളെയും ഇസ്ലാം പഠിപ്പിച്ചിട്ടുള്ളത്. അതിൽ പെട്ടതാണ് അന്യപുരുഷൻമാരെ ആകര്‍ഷിപ്പിക്കുന്ന തരത്തിൽ അലങ്കാര വസ്ത്രങ്ങൾ അണിഞ്ഞ് പുറത്ത് പോകാതിരിക്കുക എന്ന് അവളോട് കല്പിച്ചിട്ടുള്ളത്. എന്നാൽ ആളുകൾ ഇതൊന്നും മനസ്സിലാക്കിയിട്ടില്ല. പലര്‍ക്കും മനസ്സിലാക്കാൻ താല്പര്യവുമില്ല. ഒരു സ്ത്രീക്ക് അലങ്കാര വസ്ത്രങ്ങൾ അണിയാൻ അനുവാദമുള്ളത് അവളുടെ ഭര്‍ത്താവിന്റെ അടുക്കൽ മാത്രമാണ്.
kanzululoom.com
One Response
Good