ദൃഢനിശ്ചയം ചെയ്യേണ്ട കാര്യങ്ങൾ

തീര്‍ച്ചയായും അത് ദൃഢനിശ്ചയം ചെയ്യേണ്ട കാര്യങ്ങളില്‍ പെട്ടതാകുന്നു (إِنَّ ذَٰلِكَ مِنْ عَزْمِ ٱلْأُمُورِ) എന്ന് വിശുദ്ധ ഖുര്‍ആൻ മൂന്ന് തവണ പരാമര്‍ശിച്ചിട്ടുണ്ട് (ഖു൪ആന്‍:3/186, 31/17, 42/43). ഏതൊക്കെയാണ് ആ കാര്യങ്ങൾ? അതിനെ കുറിച്ചാണ് ഇവിടെ സൂചിപ്പിക്കുന്നത്.

(ഒന്ന്) സ്വത്തുകളിലും ശരീരങ്ങളിലും പരീക്ഷിക്കപ്പെടും. ജൂതക്രൈസ്തവരിൽ നിന്നും ബഹുദൈവാരാധകരില്‍ നിന്നും ആക്ഷേപങ്ങളും, പരിഹാസങ്ങളും ഉണ്ടാകും. അപ്പോൾ ക്ഷമിക്കുകയും  സൂക്ഷ്മത പാലിക്കുകയും ചെയ്യൽ

لَتُبْلَوُنَّ فِىٓ أَمْوَٰلِكُمْ وَأَنفُسِكُمْ وَلَتَسْمَعُنَّ مِنَ ٱلَّذِينَ أُوتُوا۟ ٱلْكِتَٰبَ مِن قَبْلِكُمْ وَمِنَ ٱلَّذِينَ أَشْرَكُوٓا۟ أَذًى كَثِيرًا ۚ وَإِن تَصْبِرُوا۟ وَتَتَّقُوا۟ فَإِنَّ ذَٰلِكَ مِنْ عَزْمِ ٱلْأُمُورِ

തീര്‍ച്ചയായും നിങ്ങളുടെ സ്വത്തുകളിലും ശരീരങ്ങളിലും നിങ്ങള്‍ പരീക്ഷിക്കപ്പെടുന്നതാണ്‌. നിങ്ങള്‍ക്ക് മുമ്പ് വേദം നല്‍കപ്പെട്ടവരില്‍ നിന്നും ബഹുദൈവാരാധകരില്‍ നിന്നും നിങ്ങള്‍ ധാരാളം കുത്തുവാക്കുകള്‍ കേള്‍ക്കേണ്ടി വരികയും ചെയ്യും. നിങ്ങള്‍ ക്ഷമിക്കുകയും സൂക്ഷ്മത പാലിക്കുകയും ചെയ്യുന്നുവെങ്കില്‍ തീര്‍ച്ചയായും അത് ദൃഢനിശ്ചയം ചെയ്യേണ്ട കാര്യങ്ങളില്‍ പെട്ടതാകുന്നു. . (ഖു൪ആന്‍:3/186)

സത്യവിശ്വാസികള്‍ അല്ലാഹുവിന്റെ ഇഷ്ടത്തിന് പാത്രമാകുന്നവരാണെന്ന് വച്ച് അവര്‍ക്ക് ഈ ജീവിതത്തില്‍ വിഷമങ്ങളൊന്നും അനുഭവിക്കേണ്ടിവരികയില്ലെന്ന് തെറ്റിദ്ധരിക്കരുത്. അവരുടെ സ്വന്തം ദേഹങ്ങളിലും സ്വത്തുക്കളിലുമെല്ലാം തന്നെ അവര്‍ പല പരീക്ഷണത്തിനും വിധേയരാകുക തന്നെ ചെയ്‌തേക്കും.അല്ലാഹു പറഞ്ഞതുപോലെ:

ﻭَﻟَﻨَﺒْﻠُﻮَﻧَّﻜُﻢ ﺑِﺸَﻰْءٍ ﻣِّﻦَ ٱﻟْﺨَﻮْﻑِ ﻭَٱﻟْﺠُﻮﻉِ ﻭَﻧَﻘْﺺٍ ﻣِّﻦَ ٱﻷَْﻣْﻮَٰﻝِ ﻭَٱﻷَْﻧﻔُﺲِ ﻭَٱﻟﺜَّﻤَﺮَٰﺕِ ۗ ﻭَﺑَﺸِّﺮِ ٱﻟﺼَّٰﺒِﺮِﻳﻦَ

കുറച്ചൊക്കെ ഭയം, പട്ടിണി, ധനനഷ്ടം, ജീവ നഷ്ടം, വിഭവ നഷ്ടം എന്നിവ മുഖേന നിങ്ങളെ നാം പരീക്ഷിക്കുക തന്നെ ചെയ്യും. (അത്തരം സന്ദര്‍ഭങ്ങളില്‍) ക്ഷമിക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്ത അറിയിക്കുക. (ഖു൪ആന്‍:2/155)

അതേപോലെ, ജൂതക്രൈസ്തവരിൽ നിന്നും ബഹുദൈവാരാധകരില്‍ നിന്നും മുസ്ലിംകൾക്ക് ആക്ഷേപങ്ങളും, പരിഹാസങ്ങളും ഉണ്ടായേക്കാം. ഇസ്‌ലാമിനെയോ, നബി ﷺ യെയോ, മുസ്‌ലിംകളെയോ, ഖുര്‍ആനിനെയോ, മത ചിഹ്നങ്ങളെയോ, ധാര്‍മ്മിക മൂല്യങ്ങളെയോ, ഇസ്ലാമിക നിയമങ്ങളെയോ ബാധിക്കുന്ന എല്ലാ ആക്ഷേപങ്ങളും, പരിഹാസങ്ങളും, ഭീഷണികളും, എതിര്‍ പ്രചാരണങ്ങളുമൊക്കെ അതില്‍ ഉള്‍പ്പെടും.

സ്വന്തം ദേഹങ്ങളിലും സ്വത്തുക്കളിലുമൊക്കെ പല പരീക്ഷണത്തിനും വിധേയരാകുമ്പോഴും ജൂതക്രൈസ്തവരിൽ നിന്നും ബഹുദൈവാരാധകരില്‍ നിന്നും ആക്ഷേപങ്ങളും കുത്തുവാക്കുകളും പരിഹാസങ്ങളും കേൾക്കേണ്ടിവരുമ്പോഴും ക്ഷമ കൈക്കൊള്ളുകയും, അല്ലാഹുവിന്റെ നിയമ നിര്‍ദ്ദേശങ്ങള്‍ ലംഘിക്കാതെ സൂക്ഷ്മത പാലിച്ചുപോരുകയുമാണ് സത്യവിശ്വാസികൾ ചെയ്യേണ്ടത്. അതാകട്ടെ കേവലം നിസ്സാരമായ ഒരു വിഷയവുമല്ല. ഗൗരവപ്പെട്ടതും അനുപേക്ഷണിയമായതുമാകുന്നു.

{ فَإِنَّ ذَٰلِكَ مِنْ عَزْمِ ٱلْأُمُورِ } أي: من الأمور التي يعزم عليها، وينافس فيها، ولا يوفق لها إلا أهل العزائم والهمم العالية كما قال تعالى: {وَمَا يُلَقَّىٰهَآ إِلَّا ٱلَّذِينَ صَبَرُوا۟ وَمَا يُلَقَّىٰهَآ إِلَّا ذُو حَظٍّ عَظِيمٍ  }

{തീര്‍ച്ചയായും അത് ദൃഢനിശ്ചയം ചെയ്യേണ്ട കാര്യങ്ങളില്‍ പെട്ടതാകുന്നു} ഉറച്ച് നിൽക്കുകയും മത്സരിക്കുന്നതുമായ കാര്യങ്ങളാകുന്നു അത്.  നിശ്ചയദാർഢ്യവും ഉയര്‍ന്ന ആഗ്രഹവുമുള്ളര്‍ക്ക് മാത്രമേ അത് നേടുന്നതിൽ വിജയിക്കുകയുള്ളൂ. അല്ലാഹു പറഞ്ഞതുപോലെ: {ക്ഷമ കൈക്കൊണ്ടവര്‍ക്കല്ലാതെ അതിനുള്ള അനുഗ്രഹം നല്‍കപ്പെടുകയില്ല. വമ്പിച്ച ഭാഗ്യമുള്ളവന്നല്ലാതെ അതിനുള്ള അനുഗ്രഹം നല്‍കപ്പെടുകയില്ല -ഫുസ്വിലത്ത് 35} (തഫ്സീറുസ്സഅ്ദി)

ഇത് ഉൾക്കൊണ്ടിട്ടുള്ള സത്യവിശ്വാസികളെ സംബന്ധിച്ചിടത്തോളം ജിവിതത്തിലെ പ്രയാസങ്ങളും പ്രതിസന്ധികളും ഒരു പ്രശ്നമേയല്ല. ആളുകളുടെ ആക്ഷേപങ്ങളും, പരിഹാസങ്ങളും കേൾക്കുമ്പോൾ അൽഭുതപ്പെടുകയുമില്ല. ലൗജിഹാദ്, നാര്‍കോട്ടിക് ജിഹാദ്, ഹലാൽ വിവാദം തുടങ്ങിയവയൊന്നും ഒരു മുസ്ലിമിനെ തളര്‍ത്തുകയില്ല, പിന്നോക്കം നിര്‍ത്തുകയുമില്ല. അല്ലാഹു പറഞ്ഞതെത്ര സത്യമെന്ന് കരുതി ഈമാൻ വര്‍ദ്ധിക്കുകയാണ് ചെയ്യുക.

(രണ്ട്) നമസ്കാരം നിര്‍വഹിക്കുകയും നൻമ കൽപ്പിക്കുകയും തിൻമ തടയുകയും ബാധിച്ച വിഷമങ്ങളില്‍ ക്ഷമിക്കുകയും ചെയ്യൽ

يَٰبُنَىَّ أَقِمِ ٱلصَّلَوٰةَ وَأْمُرْ بِٱلْمَعْرُوفِ وَٱنْهَ عَنِ ٱلْمُنكَرِ وَٱصْبِرْ عَلَىٰ مَآ أَصَابَكَ ۖ إِنَّ ذَٰلِكَ مِنْ عَزْمِ ٱلْأُمُورِ

എന്‍റെ കുഞ്ഞുമകനേ, നീ നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും സദാചാരം കല്‍പിക്കുകയും ദുരാചാരത്തില്‍ നിന്ന് വിലക്കുകയും, നിനക്ക് ബാധിച്ച വിഷമങ്ങളില്‍ ക്ഷമിക്കുകയും ചെയ്യുക. തീര്‍ച്ചയായും ഖണ്ഡിതമായി നിര്‍ദേശിക്കപ്പെട്ട കാര്യങ്ങളില്‍ പെട്ടതത്രെ അത്‌. (ഖു൪ആന്‍:31/17)

ലുഖ്മാന്‍ عليه السلام മകന് നല്‍കിയ ഉപദേശങ്ങളിൽ പെട്ടതാണ് ഇത്. മൂന്ന് കാര്യങ്ങളാണ് ഇവിടെ പരാമര്‍ശിച്ചിട്ടുള്ളത്. ആ മൂന്ന് കാര്യങ്ങളും ക്ഷമയോടെ നിശ്ചയദാര്‍ഢ്യത്തോടെ ചെയ്യേണ്ടതാണ്. “തീര്‍ച്ചയായും ഖണ്ഡിതമായി നിര്‍ദേശിക്കപ്പെട്ട കാര്യങ്ങളില്‍ പെട്ടതത്രെ അത്‌” എന്ന് പറഞ്ഞിട്ടുള്ളതിൽ നിന്ന് അതിന്റെ പ്രാധാന്യവും അത് നിര്‍വ്വഹിക്കുന്നതിലെ താല്പര്യം കാണിക്കലും വ്യക്തമാണ്.

ഒന്നാമതായി, നമസ്‌കാരം മുറപ്രകാരം നിര്‍വഹിക്കണമെന്നാണ് പറയുന്നത്.

ﺇِﻥَّ ٱﻟﺼَّﻠَﻮٰﺓَ ﻛَﺎﻧَﺖْ ﻋَﻠَﻰ ٱﻟْﻤُﺆْﻣِﻨِﻴﻦَ ﻛِﺘَٰﺒًﺎ ﻣَّﻮْﻗُﻮﺗًﺎ

തീര്‍ച്ചയായും നമസ്കാരം സത്യവിശ്വാസികള്‍ക്ക് സമയം നിര്‍ണയിക്കപ്പെട്ട ഒരു നിര്‍ബന്ധ ബാധ്യതയാകുന്നു.(ഖു൪ആന്‍ :2/103)

عَنْ جَابِرًا، يَقُولُ سَمِعْتُ النَّبِيَّ صلى الله عليه وسلم يَقُولُ ‏ : إِنَّ بَيْنَ الرَّجُلِ وَبَيْنَ الشِّرْكِ وَالْكُفْرِ تَرْكَ الصَّلاَةِ

ജാബിർ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഒരു മുസ്ലിമിന്റേയും ശി൪ക്കിന്റേയും കുഫ്റിന്റേയും ഇടക്കുള്ള വ്യത്യാസം നമസ്കാരം ഉപേക്ഷിക്കലാകുന്നു. (മുസ്ലിം:82)

عَنْ بُرَيْدَةَ قَالَ قَالَ رَسُولُ اللَّهِ ـ صلى الله عليه وسلم :‏ الْعَهْدُ الَّذِي بَيْنَنَا وَبَيْنَهُمُ الصَّلاَةُ فَمَنْ تَرَكَهَا فَقَدْ كَفَرَ

ബുറൈദ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നമുക്കും അവർക്കും (അവിശ്വാസികൾക്കും) ഇടയിലുള്ള വ്യത്യാസം നമസ്കാരമാണ്. അതിനാൽ ആരെങ്കിലും നമസ്കാരം ഒഴിവാക്കിയാൽ അവൻ കുഫ്‌ർ ചെയ്തു.(തിർമിദി)

ﻣَﺎ ﺳَﻠَﻜَﻜُﻢْ ﻓِﻰ ﺳَﻘَﺮَ ﻗَﺎﻟُﻮا۟ ﻟَﻢْ ﻧَﻚُ ﻣِﻦَ ٱﻟْﻤُﺼَﻠِّﻴﻦَ

(കുറ്റവാളികളോട് ചോദിക്കപ്പെടും) നിങ്ങളെ നരകത്തില്‍ പ്രവേശിപ്പിച്ചത് എന്ത് കാരണത്താലാണ്? അവര്‍ (കുറ്റവാളികള്‍) മറുപടി പറയും: ഞങ്ങള്‍ നമസ്കരിക്കുന്നവരുടെ കൂട്ടത്തിലായില്ല. (ഖു൪ആന്‍ :74/42-43)

അതുകൊണ്ടുതന്നെ എല്ലാ രക്ഷിതാക്കളും മക്കളെ ഏഴ് വയസ്സായാൽ നമസ്‌കരിക്കാന്‍ പഠിപ്പിക്കുകയും അത് മുറപ്രകാരം സമയത്തുതന്നെ നിലനിറുത്താന്‍ ശ്രദ്ധിക്കുകയും വേണം.

عَنْ  سَبْرَةَ، قَالَ قَالَ النَّبِيُّ صلى الله عليه وسلم ‏ : مُرُوا الصَّبِيَّ بِالصَّلاَةِ إِذَا بَلَغَ سَبْعَ سِنِينَ وَإِذَا بَلَغَ عَشْرَ سِنِينَ فَاضْرِبُوهُ عَلَيْهَا ‏”‏ ‏.‏

സബ്റ; رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഏഴ് വയസ്സായാൽ നിങ്ങൾ കുട്ടികൾക്ക്‌ നമസ്‌കാരം പഠിപ്പിക്കുക.പത്ത്‌ വയസ്സായ കുട്ടിയെ നിങ്ങൾ അതിന്റെ പേരിൽ (വേണ്ടി വന്നാൽ) അടിക്കുക. (അബൂദാവൂദ്: 494 – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)

രണ്ടാമതായി, നന്‍മ കല്‍പ്പിക്കാനും തിന്‍മ തടയാനും പറയുന്നു.  സത്യവിശ്വാസം സ്വീകരിക്കുകയും സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും മാത്രം പോരാ. അതുകൊണ്ട് വസ്വിയ്യത്ത് ചെയ്യണം. നൻമ കൽപ്പിക്കലും തിൻമ തടയലും മുസ്ലിംകളുടെ പൊതുകടമയാണ്.

وَٱلْعَصْرِ ‎﴿١﴾‏ إِنَّ ٱلْإِنسَٰنَ لَفِى خُسْرٍ ‎﴿٢﴾‏ إِلَّا ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّٰلِحَٰتِ وَتَوَاصَوْا۟ بِٱلْحَقِّ وَتَوَاصَوْا۟ بِٱلصَّبْرِ ‎﴿٣﴾

കാലം തന്നെയാണ് സത്യം, തീര്‍ച്ചയായും മനുഷ്യന്‍ നഷ്ടത്തില്‍ തന്നെയാകുന്നു; വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും, സത്യം കൈക്കൊള്ളാന്‍ അന്യോന്യം ഉപദേശിക്കുകയും ക്ഷമ കൈക്കൊള്ളാന്‍ അന്യോന്യം ഉപദേശിക്കുകയും ചെയ്തവരൊഴികെ. (ഖു൪ആന്‍:103/1-3)

ഒരു സത്യവിശ്വാസിയുടെ ജീവിത വിജയത്തിന് അവന്റെ ജീവിതത്തില്‍ നന്‍മ കല്‍പ്പിക്കുകയും തിന്‍മ തടയുകയുമെന്ന സ്വഭാവം അത്യാവശ്യമാണ്.

ﻭَﻟْﺘَﻜُﻦ ﻣِّﻨﻜُﻢْ ﺃُﻣَّﺔٌ ﻳَﺪْﻋُﻮﻥَ ﺇِﻟَﻰ ٱﻟْﺨَﻴْﺮِ ﻭَﻳَﺄْﻣُﺮُﻭﻥَ ﺑِﭑﻟْﻤَﻌْﺮُﻭﻑِ ﻭَﻳَﻨْﻬَﻮْﻥَ ﻋَﻦِ ٱﻟْﻤُﻨﻜَﺮِ ۚ ﻭَﺃُﻭ۟ﻟَٰٓﺌِﻚَ ﻫُﻢُ ٱﻟْﻤُﻔْﻠِﺤُﻮﻥَ

നന്‍മയിലേക്ക് ക്ഷണിക്കുകയും, സദാചാരം കല്‍പിക്കുകയും, ദുരാചാരത്തില്‍ നിന്ന് വിലക്കുകയും ചെയ്യുന്ന ഒരു സമുദായം നിങ്ങളില്‍ നിന്ന് ഉണ്ടായിരിക്കട്ടെ. അവരത്രെ വിജയികള്‍. (ഖു൪ആന്‍ :3/104)

മൂന്നാമതായി, ബാധിച്ച വിഷമങ്ങളില്‍ ക്ഷമിക്കണം. മനുഷ്യജീവിതം സുഖദുഖ സമ്മിശ്രമാണ്. ഇന്ന് സന്തോഷമാണെങ്കില്‍ ചിലപ്പോള്‍ നാളെ ദുഖകരമായ അവസ്ഥ വരാം. ഇത്തരം സന്ദ൪‌ഭങ്ങളില്‍ ഒരു സത്യവിശ്വാസി ക്ഷമ കൈകൊള്ളണം. അതുവഴി അവന് ഗുണം മാത്രമാണ് ലഭിക്കുന്നത്.

ﻭَﺑَﺸِّﺮِ ٱﻟﺼَّٰﺒِﺮِﻳﻦَ

ക്ഷമിക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്ത അറിയിക്കുക.(ഖു൪ആന്‍ :2/155)

ﺇِﻥَّ ٱﻟﻠَّﻪَ ﻣَﻊَ ٱﻟﺼَّٰﺒِﺮِﻳﻦَ

തീര്‍ച്ചയായും ക്ഷമിക്കുന്നവരോടൊപ്പമാകുന്നു അല്ലാഹു. (ഖു൪ആന്‍ :3/153)

ﻭَٱﻟﻠَّﻪُ ﻳُﺤِﺐُّ ٱﻟﺼَّٰﺒِﺮِﻳﻦَ

ക്ഷമാശീലരെ അല്ലാഹു സ്നേഹിക്കുന്നു.(ഖു൪ആന്‍ :3/146)

عَنْ أَنَسِ بْنِ مَالِكٍ، قَالَ: قَالَ رَسُولُ اللَّهِ ـ صلى الله عليه وسلم ـ ‏ ‏ إِنَّمَا الصَّبْرُ عِنْدَ الصَّدْمَةِ الأُولَى

അനസ് ഇബ്നു മാലിക് رَضِيَ اللَّهُ عَنْهُ വില്‍ നിവേദനം: നബി ﷺ പറഞ്ഞു : ക്ഷമ വിപത്തിൻ്റെ പ്രഥമഘട്ടത്തിലാണ്. (ഇബ്നുമാജ:1596)

عَنْ صُهَيْبٍ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ ‏ عَجَبًا لأَمْرِ الْمُؤْمِنِ إِنَّ أَمْرَهُ كُلَّهُ خَيْرٌ وَلَيْسَ ذَاكَ لأَحَدٍ إِلاَّ لِلْمُؤْمِنِ إِنْ أَصَابَتْهُ سَرَّاءُ شَكَرَ فَكَانَ خَيْرًا لَهُ وَإِنْ أَصَابَتْهُ ضَرَّاءُ صَبَرَ فَكَانَ خَيْرًا لَهُ

സുഹൈബ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: സത്യവിശ്വാസിയുടെ കാര്യം അത്ഭുതം തന്നെ. അവന്റെ കാര്യങ്ങളെല്ലാം അവനു ഗുണകരമാണ്. ഇതു സത്യവിശ്വാസിക്കല്ലാതെ മറ്റാര്‍ക്കും ഇല്ലതന്നെ. അവന്നൊരു സന്തോഷകരമായ സംഭവം ബാധിച്ചാല്‍ അവന്‍ നന്ദി കാണിക്കും. അങ്ങനെ അതവനു ഗുണകരമായിത്തീരുന്നു. അവന്നൊരു വിഷമസംഭവം ബാധിച്ചാല്‍ അവന്‍ ക്ഷമിക്കുന്നു. അങ്ങനെ അതും അവനു ഗുണമായിത്തീരുന്നു. (മുസ്ലിം:2999)

(മൂന്ന്) പ്രതികാര നടപടി സ്വീകരിക്കാതെ ക്ഷമിക്കുകയും മാപ്പ് നൽകുകയും ചെയ്യ.

ഒരു തിന്മക്ക് പ്രതികാരം ചെയ്യുമ്പോൾ ഇങ്ങോട്ട് ചെയ്‌ത അതേ പ്രകാരത്തിൽ മാത്രമേ അങ്ങോട്ടും ചെയ്യാൻ പാടുള്ളൂ. അല്ലാഹു പറയുന്നു:

وَجَزَٰٓؤُا۟ سَيِّئَةٍ سَيِّئَةٌ مِّثْلُهَا ۖ فَمَنْ عَفَا وَأَصْلَحَ فَأَجْرُهُۥ عَلَى ٱللَّهِ ۚ إِنَّهُۥ لَا يُحِبُّ ٱلظَّٰلِمِينَ

ഒരു തിന്‍മയ്ക്കുള്ള പ്രതിഫലം അതുപോലുള്ള ഒരു തിന്‍മതന്നെയാകുന്നു. എന്നാല്‍ ആരെങ്കിലും മാപ്പുനല്‍കുകയും രഞ്ജിപ്പുണ്ടാക്കുകയും ആണെങ്കില്‍ അവന്നുള്ള പ്രതിഫലം അല്ലാഹുവിന്‍റെ ബാധ്യതയിലാകുന്നു. തീര്‍ച്ചയായും അവന്‍ അക്രമം പ്രവര്‍ത്തിക്കുന്നവരെ ഇഷ്ടപ്പെടുകയില്ല. (ഖു൪ആന്‍:42/40)

وَإِنْ عَاقَبْتُمْ فَعَاقِبُوا۟ بِمِثْلِ مَا عُوقِبْتُم بِهِۦ ۖ وَلَئِن صَبَرْتُمْ لَهُوَ خَيْرٌ لِّلصَّٰبِرِينَ

നിങ്ങള്‍ ശിക്ഷാനടപടി സ്വീകരിക്കുകയാണെങ്കില്‍ (എതിരാളികളില്‍ നിന്ന്‌) നിങ്ങളുടെ നേരെയുണ്ടായ ശിക്ഷാനടപടിക്ക് തുല്യമായ നടപടി നിങ്ങള്‍ സ്വീകരിച്ച് കൊള്ളുക. നിങ്ങള്‍ ക്ഷമിക്കുകയാണെങ്കിലോ അതു തന്നെയാണ് ക്ഷമാശീലര്‍ക്ക് കൂടുതല്‍ ഉത്തമം. (ഖു൪ആന്‍:16/126)

فَمَنِ ٱعْتَدَىٰ عَلَيْكُمْ فَٱعْتَدُوا۟ عَلَيْهِ بِمِثْلِ مَا ٱعْتَدَىٰ عَلَيْكُمْ ۚ وَٱتَّقُوا۟ ٱللَّهَ وَٱعْلَمُوٓا۟ أَنَّ ٱللَّهَ مَعَ ٱلْمُتَّقِينَ

അപ്രകാരം നിങ്ങള്‍ക്കെതിരെ ആര്‍ അതിക്രമം കാണിച്ചാലും അവന്‍ നിങ്ങളുടെ നേര്‍ക്ക് കാണിച്ച അതിക്രമത്തിന് തുല്യമായി അവന്റെ നേരെയും അതിക്രമം കാണിച്ചുകൊള്ളുക. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും, അല്ലാഹു സൂക്ഷ്മത പാലിക്കുന്നവരോടൊപ്പമാണെന്ന് മനസ്സിലാക്കുകയും ചെയ്യുക. (ഖു൪ആന്‍:2/194)

കണ്ണിന് കണ്ണ്, മൂക്കിന് മൂക്ക്, പല്ലിന് പല്ല്, എന്നിങ്ങനെ കൃത്യമായിട്ടായിരിക്കണം പ്രതികാരം എന്നുള്ളത് ഇസ്‌ലാമിലെ ഖണ്ഡിതമായ നിയമമാണ്.

കൂടാതെ, പ്രധാനപ്പെട്ട ഒരു സൂചനയും അതിൽ അന്തർഭവിച്ചിരിക്കുന്നത് കാണാം. അക്രമിക്കപ്പെട്ടവന്റെ ഒരാവകാശമെന്ന നിലക്കും, സമുദായത്തിൽ നീതി നിലനിറുത്തുവാൻ ആവശ്യമെന്ന നിലക്കുമാണ് പ്രതികാരനടപടി അംഗീകരിക്കപ്പെട്ടിരിക്കുന്നത്; പക്ഷേ, അത് വാസ്തവത്തിൽ ഇങ്ങോട്ട് ചെയ്തതുപോലെയുള്ള അക്രമവും തിന്മയുംതന്നെയാണല്ലോ. അതിനാൽ കഴിവതും അത് ഒഴിവാക്കുകയും തൽസ്ഥാനത്ത്‌ മാപ്പും വിട്ടുവീഴ്ചയും പ്രകടിപ്പിക്കുകയും ചെയ്യുന്നതാണ് മാന്യവും പുണ്യവുമായിട്ടുള്ളത്. ഇതാണാ സൂചന. അത് മനോദാർഢ്യതയിൽനിന്ന് ഉളവാകുന്ന ഒരു മഹത്തായ ഗുണമാണ്.

وَلَمَن صَبَرَ وَغَفَرَ إِنَّ ذَٰلِكَ لَمِنْ عَزْمِ ٱلْأُمُورِ

വല്ലവനും ക്ഷമിക്കുകയും പൊറുക്കുകയും ചെയ്യുന്ന പക്ഷം തീര്‍ച്ചയായും അത് ദൃഢനിശ്ചയം ചെയ്യേണ്ട കാര്യങ്ങളില്‍ പെട്ടതാകുന്നു. (ഖു൪ആന്‍:42/43)

{ وَلَمَنْ صَبَرَ } على ما يناله من أذى الخلق { وَغَفَرَ } لهم، بأن سمح لهم عما يصدر منهم، { إِنَّ ذَلِكَ لَمِنْ عَزْمِ الْأُمُورِ } أي: لمن الأمور التي حث الله عليها وأكدها، وأخبر أنه لا يلقاها إلا أهل الصبر والحظوظ العظيمة، ومن الأمور التي لا يوفق لها إلا أولو العزائم والهمم، وذوو الألباب والبصائر.

{വല്ലവനും ക്ഷമിക്കുകയും} ആളുകളി ൽനിന്നും തനിക്ക് നേരിടേണ്ടിവരുന്ന ഉപദ്രവ ങ്ങളിൽ {പൊറുക്കുകയും} അവരിൽനിന്ന് സംഭവിച്ച കാര്യത്തിൽ അവർക്ക് വിട്ടുവീഴ്ച നൽകുക. {തീർച്ചയായും അത് ദൃഢനിശ്ചയം ചെയ്യേണ്ട കാര്യങ്ങളിൽ പെട്ടതാകുന്നു} അല്ലാഹു ഊന്നൽ നൽകുകയും പ്രേരിപ്പിക്കുകയും ചെയ്യുന്ന കാര്യങ്ങളാണ് ഇതെല്ലാം. മാത്രവുമല്ല, മഹാഭാഗ്യവും ക്ഷമയും ഉള്ളവർക്കല്ലാതെ അത് സാധ്യമെല്ലന്നും അവനറിയിച്ചിട്ടുണ്ട്. ഇത്തം കാര്യങ്ങൾ നിർവഹിക്കാനാവുന്നത് മനക്കരുത്തും മനോദൃഢതയുമുള്ളവർക്ക് മാത്രമാണ്; അതുപോലെ ബുദ്ധിയും ഉൾക്കാഴ്ചയും ഉള്ളവർക്കും. (തഫ്സീറുസ്സഅ്ദി)

فإن ترك الانتصار للنفس بالقول أو الفعل، من أشق شيء عليها، والصبر على الأذى، والصفح عنه، ومغفرته، ومقابلته بالإحسان، أشق وأشق، ولكنه يسير على من يسره الله عليه، وجاهد نفسه على الاتصاف به، واستعان الله على ذلك، ثم إذا ذاق العبد حلاوته، ووجد آثاره، تلقاه برحب الصدر، وسعة الخلق، والتلذذ فيه.

തനിക്കെതിരെ വരുന്ന വാക്കുകൊണ്ടോ പ്രവൃത്തികൊണ്ടോ ഉള്ള കാര്യങ്ങളിൽ രക്ഷാനടപടി ഉപേക്ഷിക്കുക എന്നത് ഏറെ പ്രയാസകരമായ കാര്യമാണ്. ആ ബുദ്ധിമുട്ടുകൾ സഹിക്കലും അതിന് വിട്ടുവീഴ്ച ചെയ്യലും നന്മകൊണ്ട് പ്രതിരോധിക്കലും അങ്ങേയറ്റം പ്രയാസകരമാണ്. എന്നാൽ സ്വന്തത്തോട് സമരം ചെയ്യുന്നവർക്കും അതിന് അല്ലാഹുവിന്റെ സഹായം തേടുന്നവർക്കും അല്ലാഹു എളുപ്പമാക്കിക്കൊടുത്തവർക്കും അത് നിഷ്പ്രയാസം ചെയ്യാനാവും. തുടർന്ന് ഒരാൾക്ക് അത് അതിന്റെ മധുരവും സദ്ഫലങ്ങളും ഹൃദയവിശാലതയും ആസ്വാദനവും അതിൽ അനുഭവപ്പെടുന്നു. (തഫ്സീറുസ്സഅ്ദി)

 

 

kanzululoom.com

Leave a Reply

Your email address will not be published. Required fields are marked *