മഴ, കാറ്റ്, ഇടിമിന്നൽ തുടങ്ങിയ പ്രകൃതി പ്രതിഭാസങ്ങൾ സംഭവിക്കുമ്പോൾ അതിനോടുള്ള ആളുകളുടെ സമീപനം പലതരത്തിലാണുള്ളത്. അതിനോട് പൊറുതികേട് കാണിക്കുകയും ശപിക്കുകയും ചെയ്യുന്ന ആളുകളുമുണ്ട്. സത്യവിശ്വാസികളെ സംബന്ധിച്ചിടത്തോളം ഇതിന്റെയൊക്കെ പിന്നിൽ അല്ലാഹുവിന്റെ പ്രവർത്തനങ്ങളാണെന്ന് തിരിച്ചറിയൽ അനിവാര്യമാണ്. ഇത്തരം സന്ദർഭങ്ങളിൽ പ്രാർത്ഥിക്കേണ്ട ചില പ്രാർത്ഥനകൾ നബി ﷺ നമുക്ക് പഠിപ്പിച്ചു തന്നിട്ടുണ്ട്. അത് പ്രാവർത്തികമാക്കുകയാണ് വേണ്ടത്. അതുവഴി ധാരാളം ഇഹ-പര നന്മകൾ നമുക്ക് ലഭിക്കും. നമ്മുടെ പ്രാര്‍ത്ഥനകൾവഴി അപകടങ്ങൾ ഇല്ലാതാകുകയോ അതിന്റെ തീവ്രത കുറയുകയോ ചെയ്തേക്കാം. അല്ലാഹുവിന് ഇബാദത്ത് ചെയ്തതിന്റെ പ്രതിഫലം പരലോകത്ത് ലഭിക്കുകയും ചെയ്യും. ഇതുമായി ബന്ധപ്പെട്ട ഏതാനും ചില പ്രാര്‍ത്ഥനകൾ താഴെ ചേര്‍ക്കുന്നു.
കാറ്റ‌് / കൊടുങ്കാറ്റ് അടിച്ചു വീശുമ്പോൾ
اللَّهُمَّ إِنَّي أَسْأَلُكَ خَيْرَهَا، وَأَعُوذُ بِكَ مِنْ شَرِّهَا
അല്ലാഹുമ്മ ഇന്നീ അസ്‌അലുക ഖൈറഹാ, വഅഊദുബിക മിൻ ശർരിഹാ
അല്ലാഹുവേ! ഇതിലെ (ഈ കാറ്റിലെ) നന്മയെ നിന്നോട് ഞാൻ ചോദിക്കുന്നു; ഇതിലെ തിന്മയിൽ നിന്ന് ഞാൻ നിന്നോട് രക്ഷതേടുന്നു. (ഇബ്നുമാജ)
اللَّهُمَّ إِنِّـي أَسْأَلُكَ خَيْرَهَا، وَخَيْرَ مَا فِيهَا، وَخَيْرَ مَا أُُرْسِلَتْ بِه، وَأَعُوذُ بِكَ مِنْ شَرِّهَا، وَشَرِّ مَا فِيهَا، وَشَرِّ مَا أُُرْسِلَتْ بِهِ
അല്ലാഹുമ്മ ഇന്നീ അസ്‌അലുക ഖൈറഹാ, വഖൈറ മാഫീഹാ, വഖൈറ മാ ഉർസിലത് ബിഹി, വഅഊദുബിക മിൻ ശർരിഹാ, വശർരി മാഫീഹാ, വശർരി മാ ഉർസിലത് ബിഹി
അല്ലാഹുവേ! ഇതിലെ (ഈ കാറ്റിലെ) നന്മയെയും, ഇതുൾക്കൊണ്ടതിലെ നന്മയെയും, ഇത് അയക്കപ്പെട്ടതിലെ നന്മയെയും നിന്നോട് ഞാൻ തേടുന്നു; ഇതിലെ തിന്മയിൽ നിന്നും, ഇതുൾക്കൊണ്ടതിലെ തിന്മയിൽ നിന്നും, ഇത് അയക്കപ്പെട്ടതിലെ തിന്മയിൽ നിന്നും നിന്നോട് ഞാൻ രക്ഷയും തേടുന്നു.
عَنْ عَائِشَةَ، زَوْجِ النَّبِيِّ صلى الله عليه وسلم أَنَّهَا قَالَتْ كَانَ النَّبِيُّ صلى الله عليه وسلم إِذَا عَصَفَتِ الرِّيحُ قَالَ ” اللَّهُمَّ إِنِّي أَسْأَلُكَ خَيْرَهَا وَخَيْرَ مَا فِيهَا وَخَيْرَ مَا أُرْسِلَتْ بِهِ وَأَعُوذُ بِكَ مِنْ شَرِّهَا وَشَرِّ مَا فِيهَا وَشَرِّ مَا أُرْسِلَتْ بِهِ ” . قَالَتْ وَإِذَا تَخَيَّلَتِ السَّمَاءُ تَغَيَّرَ لَوْنُهُ وَخَرَجَ وَدَخَلَ وَأَقْبَلَ وَأَدْبَرَ فَإِذَا مَطَرَتْ سُرِّيَ عَنْهُ فَعَرَفْتُ ذَلِكَ فِي وَجْهِهِ . قَالَتْ عَائِشَةُ فَسَأَلْتُهُ فَقَالَ ” لَعَلَّهُ يَا عَائِشَةُ كَمَا قَالَ قَوْمُ عَادٍ { فَلَمَّا رَأَوْهُ عَارِضًا مُسْتَقْبِلَ أَوْدِيَتِهِمْ قَالُوا هَذَا عَارِضٌ مُمْطِرُنَا} ” .
ആയിശ رضى الله عنها പറയുന്നു: ശക്തിയായി കാറ്റടിച്ച് തുടങ്ങിയാല്‍ നബി ﷺ ഇപ്രകാരം പറഞ്ഞിരുന്നു: اللَّهُمَّ إِنِّي أَسْأَلُكَ خَيْرَهَا ……….. അങ്ങനെ, അന്തരീക്ഷത്തിനു ഭാവഭേദം വന്നാല്‍, നബി ﷺ ക്ക് (പരിഭ്രമം നിമിത്തം) നിറമാറ്റം വരുകയും, അവിടുന്നു അകത്തും, പുറത്തും, മുമ്പോട്ടും, പിമ്പോട്ടും വന്നും പോയും കൊണ്ടിരിക്കുകയും ചെയ്യും. മഴ പെയ്താല്‍ അവിടുത്തേക്ക് ആശ്വാസമാകും. ഇതിനെപ്പറ്റി ഞാന്‍ നബി ﷺ യോട് ചോദിച്ചപ്പോള്‍ അവിടുന്നു പറഞ്ഞു: ഇതാ നമുക്ക് മഴ നല്‍കുന്ന ഒരു കാര്‍മേഘം വെളിപ്പെടുന്നു’ (هَـٰذَا عَارِضٌ مُّمْطِرُنَا) എന്ന് ആദ് ജനത പറഞ്ഞതുപോലെ ആയേക്കുമോ അതെന്നു എനിക്കറിയുകയില്ലല്ലോ! (മുസ്ലിം:899)
ഇടിയും മിന്നലും ഉണ്ടാകുമ്പോൾ
سُبْحَانَ الَّذِي يُسَبِّحُ الرَّعْدُ بِحَمْدِهِ وَالْمَلَائِكَةُ مِنْ خِيفَتِهِ
സുബ്ഹാനല്ലദീ യുസബ്ബിഹു റഅ്ദു ബീഹംദിഹി, വല്‍ മലാഇകത്തു മിന്‍ ഹീഫത്തിഹി
ഇടിമിന്നലുകള്‍ സ്തുതിച്ചുകൊണ്ട് വാഴ്ത്തുന്നതും, മലക്കുകള്‍ ഉഗ്രഭയത്തോടെ വാഴ്ത്തുന്നതും ഏതൊരുവനെയാണോ അവന്‍ (അല്ലാഹു) എത്രയധികം പരിശുദ്ധന്‍.
عن عبد الله بن الزبير أَنَّهُ كَانَ إِذَا سَمِعَ الرَّعْدَ تَرَكَ الْحَدِيثَ ، وَقَالَ : سُبْحَانَ الَّذِي يُسَبِّحُ الرَّعْدُ بِحَمْدِهِ وَالْمَلَائِكَةُ مِنْ خِيفَتِهِ ، ثُمَّ يَقُولُ : إِنَّ هَذَا لَوَعِيدٌ لِأَهْلِ الْأَرْضِ شَدِيدٌ .
ഇടിമിന്നല്‍ ഉണ്ടായാല്‍ അബ്ദുല്ലാഹ് ബിന്‍ സുബൈര്‍ رَضِيَ اللَّهُ عَنْهُ സ്വഹാബിയായ സംസാരം നിര്‍ത്തുകയും ഇപ്രകാരം പറയുകയും ചെയ്യുമായിരുന്നു: {سُبْـحانَ الّذي يُسَبِّـحُ الـرَّعْدُ بِحَمْـدِهِ، وَالملائِكـةُ مِنْ خيـفَته} ശേഷം അബ്ദുല്ലാഹ് ബിന്‍ സുബൈര്‍ رَضِيَ اللَّهُ عَنْهُ പറയുമായിരുന്നു: ഭൂമിയിലുള്ള (പാപികളായുള്ള) വ൪ക്കുള്ള അതിഗൌരവമായ അപായ മുന്നറിയിപ്പാണ് ഇടിമിന്നല്‍. (അഥവാ അതിലെ തിന്‍മയെ തൊട്ട് അല്ലാഹുവിനോട് നിങ്ങള്‍ ഇപ്രകാരം രക്ഷയെ തേടുക:അഊദു ബില്ലാഹി മിന്‍ ശ൪രിഹീ) ( الأدب المفرد -723 – സ്വഹീഹ് )
اللَّهُمَّ لاَ تَقْتُلْنَا بِغَضَبِكَ وَلاَ تُهْلِكْنَا بِعَذَابِكَ وَعَافِنَا قَبْلَ ذَلِكَ
അല്ലാഹുവേ! നിന്റെ കോപത്താല്‍ നി ഞങ്ങളെ കൊല്ലരുതേ. നിന്റെ ശിക്ഷയാല്‍ നീ ഞങ്ങളെ നശിപ്പിക്കല്ലേ. അതിനു മുമ്പേ നീ ഞങ്ങള്‍ക്ക് സൗഖ്യം നല്‍കേണമേ.
عَنْ عَبْدِ اللَّهِ بْنِ عُمَرَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم كَانَ إِذَا سَمِعَ صَوْتَ الرَّعْدِ وَالصَّوَاعِقِ قَالَ : اللَّهُمَّ لاَ تَقْتُلْنَا بِغَضَبِكَ وَلاَ تُهْلِكْنَا بِعَذَابِكَ وَعَافِنَا قَبْلَ ذَلِكَ
അബ്ദില്ലാഹിബ്നു ഉമര്‍ رَضِيَ اللَّهُ عَنْهُ വിൽ നിന്നും നിവേദനം : ഇടിമിന്നല്‍ കേട്ടാല്‍ നബി ﷺ ഇപ്രകാരം പ്രാര്‍ത്ഥിക്കുമായിരുന്നു: اللَّهُمَّ لاَ تَقْتُلْنَا بِغَضَبِكَ ….. (തി൪മിദി : 3450 – കിതാബുല്‍ അദബ് – ഹാകിം)
ഈ ഹദീസുകളുടെ സ്വീകാര്യതയില്‍ പണ്ഡിത ലോകത്ത് അഭിപ്രായ വ്യത്യാസമുണ്ട്. ശൈഖ് അല്‍ബാനി رحمه الله ഇത് ദുര്‍ബലമാണെന്നാണ് വിധി പറഞ്ഞിരിക്കുന്നത്. എന്നാല്‍ ഇത് സ്വഹീഹാണെന്ന് ഇമാം ഹാകിം رحمه الله യും ഇമാം ദഹബി رحمه الله യും പറയുന്നു. വ്യത്യസ്ത പരമ്പരകളില്‍ ഉദ്ധരിക്കപ്പെട്ടതിനാല്‍ സനദിന് ദുര്‍ബലതയുണ്ടെങ്കിലും അതിന് ബലം ലഭിക്കുന്നു എന്നാണ് ശുഐബ് അല്‍ അര്‍നാഊത്വ് رحمه الله പറയുന്നത്. (الله اعلم)
മഴ പെയ്യുമ്പോൾ
اللَّهُمَّ صَيِّبًا نَافِعًا
അല്ലാഹുമ്മ സ്വയ്യിബൻ നാഫിഅൻ
അല്ലാഹുവേ! ഇത് ഉപകാരമുള്ള മഴയാക്കേണമേ.
عَنْ عَائِشَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم كَانَ إِذَا رَأَى الْمَطَرَ قَالَ “ صَيِّبًا نَافِعًا ”.
ആയിശ رضى الله عنها യിൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ റസൂൽ ﷺ മഴ കാണുമ്പോഴെല്ലാം ഇപ്രകാരം പറയുമായിരുന്നു: (അല്ലാഹുവേ) ഇത് ഉപകാരമുള്ള മഴയാക്കേണമേ. (ബുഖാരി:1032)
മഴ അമിതമായാലുള്ള പ്രാർത്ഥന
اللَّهُمَّ حَوَالَيْنَا وَلَا عَلَيْنَا، اللَّهُمَّ عَلَى الآكَامِ وَالظِّرَابِ، وَبُطُونِ الأَوْدِيَةِ، وَمَنَابِتِ الشَّجَرِ
അല്ലാഹുമ്മ ഹവാലൈനാ വലാ അലൈനാ, അല്ലാഹുമ്മ അലൽ ആകാമി വള്ള്വിറാബി, വബുത്വൂനിൽ ഔദിയതി വമനാബിതിശ്ശജരി
അല്ലാഹുവേ! (ഈ മഴയെ) ഞങ്ങളുടെ ചുറ്റുഭാഗങ്ങളിലേക്ക് നീ ആക്കേണമേ. ഇതിനെ (ഒരു ശിക്ഷയാക്കി) ഞങ്ങളുടെ മേൽ നീ ആക്കരുതേ; അല്ലാഹുവേ! (ഈ മഴയെ) മേച്ചിൽസ്ഥ ലങ്ങളിലും മലകളിലും താഴ്‌വരകളിലും മരങ്ങളുടെ വേരുകളിലും നീ ആക്കേണമേ.
www.kanzululoom.com