ഇണയെ തെരഞ്ഞെടുക്കുമ്പോൾ

ആമുഖം

وَمِنْ ءَايَٰتِهِۦٓ أَنْ خَلَقَ لَكُم مِّنْ أَنفُسِكُمْ أَزْوَٰجًا لِّتَسْكُنُوٓا۟ إِلَيْهَا وَجَعَلَ بَيْنَكُم مَّوَدَّةً وَرَحْمَةً ۚ إِنَّ فِى ذَٰلِكَ لَءَايَٰتٍ لِّقَوْمٍ يَتَفَكَّرُونَ

നിങ്ങള്‍ക്ക് സമാധാനപൂര്‍വ്വം ഒത്തുചേരേണ്ടതിനായി നിങ്ങളില്‍ നിന്ന് തന്നെ നിങ്ങള്‍ക്ക് ഇണകളെ സൃഷ്ടിക്കുകയും, നിങ്ങള്‍ക്കിടയില്‍ സ്നേഹവും കാരുണ്യവും ഉണ്ടാക്കുകയും ചെയ്തതും അവന്‍റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ. തീര്‍ച്ചയായും അതില്‍ ചിന്തിക്കുന്ന ജനങ്ങള്‍ക്ക് ദൃഷ്ടാന്തങ്ങളുണ്ട്‌. (ഖുർആൻ:30/21)

جَعَلَ لَكُم مِّنْ أَنفُسِكُمْ أَزْوَٰجًا

നിങ്ങള്‍ക്ക് വേണ്ടി നിങ്ങളുടെ വര്‍ഗത്തില്‍ നിന്നു തന്നെ അവന്‍ ഇണകളെ (ഉണ്ടാക്കിത്തന്നിരിക്കുന്നു.) (ഖുർആൻ:42/11)

നിങ്ങൾ അവളിൽ സമാധാനം കണ്ടെത്താനും നിങ്ങളിൽനിന്നും സന്താനങ്ങൾ ഉണ്ടാകാനും വിവിധങ്ങളായ പ്രയോജനങ്ങൾ നിങ്ങൾക്ക് ലഭിക്കാനും വേണ്ടി. (തഫ്സീറുസ്സഅ്ദി)

عَنْ عَائِشَةَ، قَالَتْ قَالَ رَسُولُ اللَّهِ ـ صلى الله عليه وسلم ـ ‏: النِّكَاحُ مِنْ سُنَّتِي فَمَنْ لَمْ يَعْمَلْ بِسُنَّتِي فَلَيْسَ مِنِّي‏

ആയിശാ رضى الله عنها യിൽ നിന്ന് നിവേദനം : നബി ﷺ പറഞ്ഞു: വിവാഹം എന്റെ സുന്നത്തില്‍ പെട്ടതാണ്. എന്റെ സുന്നത്തനുസരിച്ച് ആര് പ്രവ൪ത്തിക്കുന്നില്ലെയോ അവന്‍ എന്നില്‍ പെട്ടവനല്ല. (ഇബ്നുമാജ:9/1919)

عَنْ عَبْدِ اللَّهِ، قَالَ قَالَ لَنَا رَسُولُ اللَّهِ صلى الله عليه وسلم ‏ :‏ يَا مَعْشَرَ الشَّبَابِ مَنِ اسْتَطَاعَ مِنْكُمُ الْبَاءَةَ فَلْيَتَزَوَّجْ فَإِنَّهُ أَغَضُّ لِلْبَصَرِ وَأَحْصَنُ لِلْفَرْجِ وَمَنْ لَمْ يَسْتَطِعْ فَعَلَيْهِ بِالصَّوْمِ فَإِنَّهُ لَهُ وِجَاءٌ ‏

അബ്ദില്ലാ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു:അല്ലയോ യുവ സമൂഹമേ, നിങ്ങളില്‍ വിവാഹത്തിന് സാധിക്കുന്നവ൪ വിവാഹം കഴിക്കട്ടെ. തീ൪ച്ചയായും അത് കണ്ണുകളെ താഴ്ത്തുന്നതും ഗുഹ്യാവയവങ്ങളെ സൂക്ഷിക്കുന്നതുമാണ്. വിവാഹം സാധിക്കാത്തവരുണ്ടെങ്കില്‍ അവ൪ നോമ്പ് എടുക്കട്ടെ. അത് അവന് ഒരു പരിചയാണ്.(മുസ്ലിം: 1400)

قال رسول الله صلى الله عليه وسلم: إذا تزوج العبد فقد استكمل نصف الدين فليتق الله في النصف الباقي

നബി ﷺ പറഞ്ഞു:വിവാഹം കഴിക്കുന്നതോടെ ഒരാളുടെ മതത്തിന്റെ പകുതി പൂർത്തിയായി. ബാക്കി പകുതിയിൽ അയാൾ അല്ലാഹുവിനെ സൂക്ഷിച്ചു കൊള്ളട്ടെ. (ബൈഹഖി)

യുവാക്കളോട്

عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ عَنِ النَّبِيِّ صلى الله عليه وسلم قَالَ: ‏تُنْكَحُ الْمَرْأَةُ لأَرْبَعٍ لِمَالِهَا وَلِحَسَبِهَا وَجَمَالِهَا وَلِدِينِهَا، فَاظْفَرْ بِذَاتِ الدِّينِ تَرِبَتْ يَدَاكَ ‏

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നാല് കാര്യങ്ങൾ പരിഗണിച്ചാണ് സാധാരണയായി സ്ത്രീകളെ വിവാഹം ചെയ്യാറുള്ളത്. അവളുടെ ധനം, കുലീനത്വം, സൗന്ദര്യം, ദീൻ (മതനിഷ്ഠ) എന്നിവ. എന്നാൽ, നീ വിവാഹം കഴിക്കേണ്ടത് ദീൻ (മതനിഷ്ഠ) ഉള്ളവളെയാണ്. നിന്റെ കൈകളിൽ മണ്ണായാലും . (നീ അൽപം പ്രയാസപ്പെടേണ്ടി വന്നാലും) ശരി. (ബുഖാരി: 5090)

ഒരു പുരുഷൻ ഒരു സ്ത്രീയെ വിവാഹം കഴിക്കുമ്പോൾ നോക്കേണ്ടത് അവൾക്ക് ദീൻ ഉണ്ടോ എന്നാണ്. അതല്ലാതെ പണം, വിദ്യാഭ്യാസം, കുടുംബ മഹിമ എന്നിവ മാത്രം നോക്കിയല്ല വിവാഹം ചെയ്യേണ്ടത്. അവൾക്ക് ദീൻ ഉണ്ടെങ്കിൽ ഈ പറഞ്ഞതൊന്നുമില്ലെങ്കിലും ദീൻ അതിന് പകരമാണ്. അവൾക്ക് ദീനില്ലെങ്കിൽ ഈ പറഞ്ഞതൊക്കെയുണ്ടെങ്കിലും  അതൊന്നും ദീനിന് പകരമല്ല.

എന്തിനാണ് ദീനുള്ള പെൺകുട്ടിയെ വിവാഹം ചെയ്യേണ്ടത്? അതുകൊണ്ടുള്ള പ്രയോജനങ്ങൾ എന്തെല്ലാമാണ്. ഒന്നാമതായി, അതിലൂടെ അല്ലാഹുവിന്റെ റസൂൽ ﷺ യുടെ കല്‍പന നിറവേറ്റുന്നു. ജീവിതം പരിപൂര്‍ണ്ണമായും സംതൃപ്തകരമാകണമെങ്കിൽ ദീനുള്ളവരെ വിവാഹം ചെയ്യണം. ദീനിന്റെ വിധിവിലക്കുകൾക്കനുസരിച്ച് ജീവിക്കാൻ സഹായകരമാണ് ദീനുള്ള ഇണ കൂടെയുണ്ടാകുക എന്നത്. എല്ലാത്തിനും  ഉപരി ഇണയോടും മക്കളോടുമൊപ്പം പരലോകത്ത് സ്വര്‍ഗത്തിൽ പ്രവേശിക്കാം. അല്ലാഹു പറഞ്ഞതുപോലെ:

جَنَّٰتُ عَدْنٍ يَدْخُلُونَهَا وَمَن صَلَحَ مِنْ ءَابَآئِهِمْ وَأَزْوَٰجِهِمْ وَذُرِّيَّٰتِهِمْ ۖ وَٱلْمَلَٰٓئِكَةُ يَدْخُلُونَ عَلَيْهِم مِّن كُلِّ بَابٍ ‎﴿٢٣﴾‏ سَلَٰمٌ عَلَيْكُم بِمَا صَبَرْتُمْ ۚ فَنِعْمَ عُقْبَى ٱلدَّارِ ‎﴿٢٤﴾

അതായത്‌, സ്ഥിരവാസത്തിനുള്ള സ്വര്‍ഗത്തോപ്പുകള്‍. അവരും, അവരുടെ പിതാക്കളില്‍ നിന്നും, ഇണകളില്‍ നിന്നും സന്തതികളില്‍ നിന്നും സദ്‌വൃത്തരായിട്ടുള്ളവരും അതില്‍ പ്രവേശിക്കുന്നതാണ്‌. മലക്കുകള്‍ എല്ലാ വാതിലിലൂടെയും അവരുടെ അടുക്കല്‍ കടന്നുവന്നിട്ട് പറയും: നിങ്ങള്‍ ക്ഷമ കൈക്കൊണ്ടതിനാല്‍ നിങ്ങള്‍ക്ക് സമാധാനം! അപ്പോള്‍ ലോകത്തിന്‍റെ പര്യവസാനം എത്ര നല്ലത്‌! (ഖുര്‍ആൻ:13/22-23)

നല്ല സന്താനത്തെ സ്വപ്‌നം കാണുന്നവരുടെ മുമ്പിലുള്ള പ്രഥമ ചുവടുവെപ്പ് ജീവിതപങ്കാളിയെ തെരഞ്ഞടുക്കുന്നേടത്ത് കൂടുതല്‍ജാഗ്രതയും ശ്രദ്ധയും പുലര്‍ത്തുകയും ദൈവിക നിര്‍ദേശങ്ങളെ പരിഗണിക്കുകയും ചെയ്യുകയെന്നതാണ്.

عَنْ عَائِشَةَ، قَالَتْ قَالَ رَسُولُ اللَّهِ ـ صلى الله عليه وسلم ـ ‏ ‏ تَخَيَّرُوا لِنُطَفِكُمْ وَانْكِحُوا الأَكْفَاءَ وَأَنْكِحُوا إِلَيْهِمْ

ആയിശാ رَضِيَ اللَّهُ عَنْها യിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നിങ്ങളുടെ ബീജങ്ങള്‍ക്ക്‌ (നന്നായി) യോജിക്കുന്ന ഒന്നിനെ തെരഞ്ഞെടുക്കുക. (നിങ്ങള്‍ക്ക്‌) പൊരുത്തപ്പെടുന്ന സ്ത്രീയെ വിവാഹം കഴിക്കുക, (നിങ്ങളുമായി പൊരുത്തപ്പെട്ടുപോകാവുന്നു അവര്‍ക്ക്‌ നിങ്ങള്‍ (നിങ്ങളുടെ പെണ്‍മക്കളെ) വിവാഹം ചെയ്തു കൊടുക്കുക. (ഇബ്‌നുമാജ – ( صحيح الجامع 2928)

قال أبو الأسود الدؤلي لبنيه : قد أحسنت إليكم صغارا وكبارا، وقبل أن تولدوا، قالوا : وكيف أحسنت إلينا قبل أن نولد؟ قال : اخترت لكم من الأمهات من لا تسبون بها

അബുൽ അസ്വദ് അദ്ദുഅ്വലി  رحمه الله തന്റെ മക്കളോട് പറഞ്ഞു: ഞാൻ നിങ്ങൾക്ക് ചെറുപ്പത്തിലും ,പ്രായത്തിലും, നിങ്ങളുടെ ജനനത്തിന് മുമ്പും നന്മ ചെയ്തിട്ടുണ്ട്.” അപ്പോൾ മക്കൾ ചോദിച്ചു : എങ്ങനെയാണ് ഞങ്ങളുടെ ജനനത്തിന് മുമ്പ് താങ്കൾ ഞങ്ങൾക്ക് നന്മ ചെയ്‌തത്‌ ? അദ്ദേഹം പറഞ്ഞു: “നിങ്ങൾ ആക്ഷേപിക്കേണ്ടിവരാത്ത വിധം നിങ്ങൾക്ക് വേണ്ടി ഒരു നല്ല ഉമ്മയെ ഞാൻ തിരഞ്ഞെടുത്തു [(أدب الدنيا والدين : ص : ١٧٣)]

عَنْ ثَوْبَانَ، قَالَ لَمَّا نَزَلَ فِي الْفِضَّةِ وَالذَّهَبِ مَا نَزَلَ قَالُوا فَأَىَّ الْمَالِ نَتَّخِذُ قَالَ عُمَرُ فَأَنَا أَعْلَمُ لَكُمْ ذَلِكَ ‏.‏ فَأَوْضَعَ عَلَى بَعِيرِهِ فَأَدْرَكَ النَّبِيَّ ـ صلى الله عليه وسلم ـ وَأَنَا فِي أَثَرِهِ فَقَالَ يَا رَسُولَ اللَّهِ أَىَّ الْمَالِ نَتَّخِذُ فَقَالَ ‏ “‏ لِيَتَّخِذْ أَحَدُكُمْ قَلْبًا شَاكِرًا وَلِسَانًا ذَاكِرًا وَزَوْجَةً مُؤْمِنَةً تُعِينُ أَحَدَكُمْ عَلَى أَمْرِ الآخِرَةِ ‏”‏ ‏.‏

ഥൗബാൻ رضى الله عنه വിൽ നിന്ന് നിവേദനം:  അല്ലാഹു ‘സ്വര്‍ണവും വെള്ളിയും സൂക്ഷിച്ചുവെക്കുന്നതിനെ കുറിച്ചുള്ള താക്കീത്‌ ‘ അവതരിപ്പിച്ചപ്പോള്‍, സ്വഹാബികള്‍ക്ക്‌ സന്ദേഹമായി: ‘പിന്നെ എന്തുതരം സമ്പത്താണ്‌ ഞങ്ങള്‍ സൂക്ഷിച്ചുവെക്കേണ്ടത്.’ ഇബ്നു ഉമര്‍ رضى الله عنه പറഞ്ഞു: ‘ഇതിനുള്ള മറുപടി ഞാന്‍ കണ്ടെത്തും’. അദ്ദേഹം തന്റെ ഒട്ടകത്തെ ധൃതിയില്‍ സവാരി ചെയ്യിച്ച്‌ നബിﷺയുടെ അരികിലെത്തി. അദ്ദേഹം (ഥബാന്‍) തൊട്ടുപിറകിലുണ്ടായിരുന്നു. അദ്ദേഹം ചോദിച്ചു; ‘അല്ലാഹുവിന്റെ റസൂലേ, എന്തുതരം സമ്പത്താണ്‌ ഞങ്ങള്‍ സൂക്ഷിച്ചുവെക്കേണ്ടത്.’ നബി ﷺ പറഞ്ഞു:  നിങ്ങളിലോരോരുത്തരും (അല്ലാഹുവോട്‌) നന്ദിയുള്ള ഒരു ഹൃദയവും (അല്ലാഹുവിന്‌) സ്തുതികീര്‍ത്തനങ്ങള്‍ നടത്തുന്ന ഒരു നാവും പാര്രതിക ജീവിതത്തിന്റെ കാരൃത്തില്‍ തന്നെ സഹായിക്കുന്ന വിശ്വാസിയായ ഒരു ഭാര്യയെയും സ്വീകരിച്ചുകൊള്ളുക. (ഇബ്നുമാജ:1856)

قلبٌ شاكرٌ و لسانٌ ذاكرٌ و زوجةٌ صالحةٌ تُعينُك على أمرِ دنياك و دينِك خيرٌ ما اكْتَنَزَ الناسُ

(അല്ലാഹുവിന്) നന്ദിയുള്ള ഒരു ഹൃദയം; (അല്ലാഹുവിന്‌) സ്തുതികീര്‍ത്തനങ്ങള്‍ നടത്തുന്ന ഒരു നാവ്‌, നിങ്ങളുടെ ജീവിത വൃവഹാരങ്ങളിലും മതകാര്യങ്ങളിലും നിങ്ങളെ സഹായിക്കുന്ന സച്ചരിതയായ ഒരു ഭാര്യ (ഇവയാണ്‌ ജനങ്ങള്‍ക്ക്‌ ലഭിക്കാവുന്നതില്‍ ഏറ്റവും ഉത്തമമായ അമൂല്യ വസ്തുക്കള്‍) (സ്വഹീഹുൽ ജാമിഅ്:4409)

عَنْ أَبِي هُرَيْرَةَ رَضِيَ الله عَنْهُ قَالَ: سُئِلَ النَّبِيُّ صَلَّى الله عَلَيْهِ وَسَلَّم أيُّ النِّسَاءِ خَيْرٌ؟ فَقَالَ: خَيْرُ النِّسَاءِ الَّتِي تَسُرُّهُ إِذَا نَظَرَ وَتُطِيعُهُ إِذَا أَمَرَ وَلاَ تُخَالِفُهُ فِي نَفْسِهَا وَلاَ مَالِهَا بِمَا يَكْرَهُ

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നല്ല സ്ത്രീകള്‍ ആരാണെന്ന് നബി ﷺ യോട് ചോദിക്കപ്പെട്ടു. അപ്പോള്‍ നബി ﷺ പറഞ്ഞു: ഭര്‍ത്താവ് നോക്കിയാല്‍ അദ്ദേഹത്തെ സന്തോഷിപ്പിക്കുകയും കല്പിച്ചാല്‍ അനുസരിക്കുകയും ചെയ്യുകയും തന്റെ ശരീരത്തിലും ധനത്തിലും (ഒരിക്കലും ഭര്‍ത്താവിന്) ഇഷ്ടപ്പെടാത്തത് ചെയ്തുകൊണ്ട് അദ്ദേഹത്തോട് എതിരാവാതിരിക്കുകയും ചെയ്യുന്നവളാണ് നല്ല സ്ത്രീ. (സിൽസിലത്തു സ്വഹീഹ)

قـال  عمـر ابـن الخطـاب رضـي اللـه  عنـه :- مـا استفـاد رجـل بعـد إيمـان بـاللـه خيـرًا مـن امـرأة حسنـة الخلـق ودود ولـود.

ഉമര്‍ رضـي اللـه  عنـه പറഞ്ഞു: അല്ലാവിലുള്ള വിശ്വാസത്തിനുശേഷം, സല്‍സ്വഭാവമുള്ള, സ്നേഹമുള്ള ധാരാളം പ്രസവിക്കുന്ന ഒരു സ്ത്രീയേക്കാള്‍ ഖൈറായതൊന്നും മനുഷ്യന്‍ സംമ്പാദിച്ചിട്ടില്ല.ابـن أبــﮯ شيبـة – ١٧٤٢٧

ശൈഖ് ഇബ്നുഉഥൈമീൻ رحمه الله പറഞ്ഞു : നീ സ്വാലിഹായ സ്ത്രീയെ മുറുകെപ്പിടിക്കുക . കാരണം ഭംഗിയുളള സ്വാലിഹല്ലാത്തൊരു സ്ത്രീയേക്കാൾ നിനക്ക് ഉത്തമം അവളാണ് . شرح رياض الصالحين 3/141

അഹ്മദ് ഇബ്നു യഹ്‌യ അന്നജ്മി رحمه الله പറഞ്ഞു: സ്വാലിഹായ ഇണയില്ലാതെ,
യാതൊരു സ്ത്രീയുടെയും പുരുഷന്റെയും ജീവിതം സുഗന്ധപൂരിതമാവുകയില്ല. (تأسيس الاحکام)

‎قال الشيخ صالح الفوزان حفظه الله: إذا تزوج الرجل بإمرأة صالحة، فإنه يعيش حياة مُنسجمة حتى لو كان فقيرًا .

ശൈഖ് സ്വാലിഹ് അൽഫൗസാൻ رحمه الله പറഞ്ഞു :ഒരാൾ സദ്‌വൃത്തയായ സ്ത്രീയെ വിവാഹം കഴിച്ചാൽ അയാൾ ദരിദ്രനാണെങ്കിൽ കൂടി ചേർച്ചയുള്ള ജീവിതം നയിക്കാനാകും. (അൽ ഇത്ഹാഫ്: 858)

ഇമാം അബൂബക്ർ ബ്നുൽ അറബി അൽ മാലികീ رَحِمَهُ اللَّهُ പറഞ്ഞു: ഒരു പുരുഷനെ സംബന്ധിച്ചിടത്തോളം അവന്റെ ഭാര്യ സ്വാലിഹത്തായ ഒരു സ്ത്രീ അല്ലെങ്കിൽ; ദീനിന്റെ പലകാര്യങ്ങളും ഉപേക്ഷിച്ചു കൊണ്ടല്ലാതെ അവന് അവളോടൊപ്പം പൊരുത്തപ്പെട്ടു പോവാൻ സാധിക്കുകയില്ല. ഇത് അനുഭവത്തിൽ നിന്നും കണ്ടറിയാൻ സാധിക്കുന്ന വളരെ അറിയപ്പെട്ട കാര്യമാണ്. (അഹ്കാമുൽ ഖുർആൻ:1/536)

താബിഈയായ ഇമാം ഇബ്നു സിരീൻ رَحِمَهُ اللَّهُ പറഞ്ഞു: നിന്നെ ആശ്രയിക്കുന്ന സ്ത്രീയെ നീ വിവാഹം ചെയ്യുക. അവളുടെ കൈയ്യിലുള്ള (സമ്പത്ത് ) കൊതിച്ച് നീ വിവാഹം ചെയ്യരുത്. (حلية الأولياء)

قال الإمامُ الشافعي رحمه الله : سمعتُ بعض أصحابنا ممن أثق به قال تزوجتُ لأصونَ ديني فذهب ديني ودين أمي و دين جيراني

ഇമാം ശാഫിഈ رَحِمَهُ اللَّهُ പറഞ്ഞു: നമ്മുടെ വിശ്വസ്തരായ ചില സുഹൃത്തുക്കൾ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട് എന്റെ ദീൻ സംരക്ഷിക്കാനായി ഞാൻ വിവാഹം കഴിച്ചു. (അവൾക്ക് ദീനില്ലാത്തത് കാരണം) എന്റെ ദീൻ നശിച്ചു, എന്റെ ഉമ്മയുടെ ദീൻ നശിച്ചു, എന്റെ അയൽവാസികളുടെ ദീൻ വരെ നശിച്ചു. (مناقب الشافعي ١٩٢/٢)

ദീനുള്ള സ്ത്രീകളെ വിവാഹം ചെയ്യാനാണല്ലോ പുരുഷൻമാരോടുള്ള ഇസ്ലാമിന്റെ നിര്‍ദ്ദേശം. ദീനുള്ള സ്ത്രീകളെന്ന് പറയുമ്പോൾ, ഇന്ന് നമ്മുടെ നാടുകളിലെ പലരും പല രീതിയിലാണ് മനസ്സിലാക്കിയിട്ടുള്ളത്. ചിലര്‍ക്ക് ഇസ്ലാമിക വേഷം ധരിച്ച സ്ത്രീകളാണ് ദീനുള്ളവര്‍. മറ്റ് ചിലര്‍ക്ക് അഞ്ച് നേരത്തെ നമസ്കാരം നിര്‍വ്വഹിക്കുന്നവരാണ് ദീനുള്ളവര്‍. മറ്റ് ചിലര്‍ക്ക് അറബി കോളേജില്‍ പഠിച്ചവരാണ് ദീനുളളവര്‍. യഥാര്‍ത്ഥത്തിൽ ഇസ്ലാം പഠിപ്പിച്ച പോലയുള്ള വിശ്വാസം ഉൾക്കൊള്ളുകയും ഇസ്ലാം പഠിപ്പിച്ച രീതിയിൽ കര്‍മ്മങ്ങൾ അനുഷ്ഠിക്കുന്നവരാണ് ദീനുള്ളവര്‍. അവര്‍ സൽസ്വഭാത്തിന്റെ ഉടമകളായിരിക്കും. ഇഹലോകത്തേക്കാൾ പരലോകത്തിന് പ്രാമുഖ്യം നൽകുന്നവരായിരിക്കും അവര്‍.

ഇമാം ഇബ്നു ഉഥൈമീൻ رحمه الله  പറഞ്ഞു : ദീനുള്ള സ്ത്രീയെന്നാൽ  അല്ലാഹുവിന്റെ കൽപനക്ക് അനുസരിച്ച് നിലകൊള്ളുന്നവളാകുന്നു. അവളുടെ ഭർത്താവിന്റെയും,അവന്റെ കിടപ്പറയുടെയും,മക്കളുടെയും ധനത്തിന്റെയും അവകാശങ്ങൾ കാത്തുസൂക്ഷിക്കുന്നവളാകുന്നു. അല്ലാഹുവിനോടുള്ള അനുസരണയിൽ  അവനെ സഹായിക്കുന്നവളാകുന്നു . ഇനി അവൻ മറന്നാൽ  അവൾ അവനെ ഉണർത്തുന്നതാണ്. അവൻ മന്ദഗതിയിലായാൽ അവൾ‌ അവന് ഉന്മേഷം നൽകുന്നതാണ്. അവൻ കോപിച്ചാൽ അവൾ അവനെ തൃപ്തിപെടുത്തുന്നതാണ്. വിവേകമുള്ള സ്ത്രീ തന്റെ ഭർത്താവിലേക്ക് പ്രിയപ്പെട്ടവളും അവനെ ബഹുമാനിക്കുന്നവളുമാകുന്നു. അവൾ മുന്നിടാൻ അവൻ ഇഷ്ടപ്പെടുന്ന കാര്യത്തെ തൊട്ട്  അവൾ വൈകില്ല. അവൾ വൈകാൻ അവൻ ഇഷ്ടപ്പെടുന്ന കാര്യത്തെ തൊട്ട്  അവൾ മുന്നിടുകയുമില്ല. «الـزواج» صـ (٢٠) ]

ശൈഖുൽ ഇസ്‌ലാം ഇബ്നു തൈമിയ്യ رَحِمَهُ اللَّهُ പറഞ്ഞു:ഒരു വ്യക്തി അവൻ വിവാഹം കഴിക്കാന്‍ നിശ്ചയിച്ച സ്ത്രീ നമസ്കരിക്കാത്തവളാണന്നറിഞ്ഞിട്ട് അവളെ വിവാഹം കഴിക്കുക എന്നത് അവൻ അവളൊരു വേശ്യയാണെന്നോ, മോഷ്ടിക്കുന്നളാണെന്നോ, മദ്യപിക്കുന്നവളാണെന്നോ ആണെന്നറിഞ്ഞിട്ടു അവളെ വിവാഹം കഴിക്കുന്നതിനേക്കാൾ കൂടുതല്‍ ദുഷിച്ചതാണ്. കാരണം നമസ്കാരം ഉപേക്ഷിക്കുന്നവൻ (അല്ലെങ്കില്‍ ഉപേക്ഷിക്കുന്നവൾ) മോഷ്ടിക്കുന്നവനേക്കാളും, വ്യഭിചരിക്കുന്നവനേക്കാളും മോശമായവനാണെന്നതിൽ പണ്ഡിതന്മാർക്കിടയിൽ ഏകാഭിപ്രായമാണ്. (جامع المسائل ١٤٢/٤)

ഇവിടെ മറ്റൊരു കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ദീനുള്ള പെൺകുട്ടിയെ അന്വേഷിക്കുമ്പോൾ, തനിക്ക് ദീനുണ്ടോയെന്നുള്ള കാര്യം ഓരോ യുവാക്കളും ചിന്തിക്കേണ്ടതുണ്ട്. താൻ തോന്നിയതുപോലെയൊക്കെ ജീവിച്ചിട്ട് ദീനുള്ള പെൺകുട്ടിയെ വേണമെന്ന് പറയുന്നതിൽ കാര്യമില്ല.

قال ابن العربي المالكي رحمه الله: الزوجة الصالحة لا تأتي بسعيك فهي رزق يساق لمن اتقى ربه.

ഇമാം ഇബ്നുൽ അറബീ رَحِمَهُ اللَّهُ പറഞ്ഞു: സദ്’വൃത്തയായ ഭാര്യ എന്നത് നിന്റെ പരിശ്രമത്തിന്റെ ഫലമായി ലഭിക്കുന്നതല്ല. മറിച്ച്, തന്റെ റബ്ബിനെ ഭയപ്പെടുന്നവർക്ക് ലഭിക്കുന്ന ഒന്നാണത്. (അഹ്കാമുൽ ക്വുർആൻ : 1/536)

കന്യകത്വം

കന്യകത്വം എന്നത്‌ വിവാഹത്തിനുള്ള ഒരു വ്യവസ്ഥയല്ല. എന്നാല്‍ അത്‌ പ്രോത്സാഹനാര്‍ഹമായ ഒരു ഗുണമാണ്‌.

عَنْ جَابِرِ بْنِ عَبْدِ اللَّهِ ـ رضى الله عنهما ـ قَالَ هَلَكَ أَبِي وَتَرَكَ سَبْعَ بَنَاتٍ أَوْ تِسْعَ بَنَاتٍ فَتَزَوَّجْتُ امْرَأَةً ثَيِّبًا فَقَالَ لِي رَسُولُ اللَّهِ صلى الله عليه وسلم ‏”‏ تَزَوَّجْتَ يَا جَابِرُ ‏”‏‏.‏ فَقُلْتُ نَعَمْ‏.‏ فَقَالَ ‏”‏ بِكْرًا أَمْ ثَيِّبًا ‏”‏‏.‏ قُلْتُ بَلْ ثَيِّبًا‏.‏ قَالَ ‏”‏ فَهَلاَّ جَارِيَةً تُلاَعِبُهَا وَتُلاَعِبُكَ، وَتُضَاحِكُهَا وَتُضَاحِكُكَ ‏”‏‏.‏ قَالَ فَقُلْتُ لَهُ إِنَّ عَبْدَ اللَّهِ هَلَكَ وَتَرَكَ بَنَاتٍ، وَإِنِّي كَرِهْتُ أَنْ أَجِيئَهُنَّ بِمِثْلِهِنَّ، فَتَزَوَّجْتُ امْرَأَةً تَقُومُ عَلَيْهِنَّ وَتُصْلِحُهُنَّ‏.‏ فَقَالَ ‏”‏ بَارَكَ اللَّهُ لَكَ ‏”‏‏.‏ أَوْ قَالَ خَيْرًا‏.‏

ജാബിർ ബിൻ അബ്ദുല്ല رَضِيَ اللَّهُ عَنْهُ പറയുന്നു. എന്റെ പിതാവ് ഏഴ് പെൺകുട്ടികളെ അല്ലെങ്കിൽ ഒമ്പത് പെൺകുട്ടികളെ വിട്ടേച്ചുകൊണ്ട് മരിച്ചു പോയി. അപ്പോൾ ഞാനൊരു വിധവയെ വിവാഹം ചെയ്തു. അപ്പോൾ അല്ലാഹുവിന്റെ റസൂൽ ﷺ എന്നോട് ചോദിച്ചു: ജാബിർ, നീ വിവാഹിതനായോ ? അപ്പോൾ ഞാൻ പറഞ്ഞു. അതെ. അപ്പോൾ അവിടുന്ന് ചോദി ച്ചു. കന്യകയോ അതോ വിധവയോ ? ഞാൻ പറഞ്ഞു. വിധവ. നബി ﷺ ചോദിച്ചു. നിങ്ങൾക്ക് പരസ്പരം കളിക്കാൻ പറ്റുന്ന ഒരു കന്യകയെ തെരഞ്ഞെടുക്കാമായിരുന്നില്ലേ? അദ്ദേഹം പറഞ്ഞു. തീർച്ചയായും അബ്ദുല്ല (എന്റെ പിതാവ്) പെൺകുട്ടികളെ വിട്ടേച്ചു കൊണ്ടാണ് മരിച്ചുപോയത്. അവരെപ്പോലെയുള്ള ഒരു പെൺകുട്ടിയെ അവരുടെ അടുക്കലേക്ക് കൊണ്ട് ചെല്ലാൻ ഞാനിഷ്ടപ്പെട്ടില്ല. അതിനാൽ അവരുടെ കാര്യങ്ങൾ നോക്കുകയും നിയന്ത്രിക്കുകയും ചെയ്യാൻ പറ്റുന്ന ഒരു സ്ത്രീയെ അവരുടെ അടുക്കലേക്ക് കൊണ്ട് ചെല്ലാനാണ് ഞാൻ ആഗ്രഹിച്ചത്. അപ്പോൾ നബി ﷺ പറഞ്ഞു. അല്ലാഹു നിനക്ക് ബർകത്ത് ചെയ്യുമാറാകട്ടെ, അല്ലെങ്കിൽ നന്മ (വർദ്ധിപ്പിക്കുമാറാവട്ടെ). (ബുഖാരി:5367)

عن عبد الله بن مسعود رَضِيَ اللَّهُ عَنْهُ قَالَ قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ :تَزَوَّجُوا الْأَبْكَارَ فَإِنَّهُنَّ أَعْذَبُ أَفْوَاهًا ، وَأَنْتَقُ أَرْحَامًا ، وَأَرْضَى بِالْيَسِيرِ

അബ്ദുല്ലാഹിബ്നു മസ്ഈദ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നിങ്ങള്‍ കന്യകകളെ വിവാഹം ചെയ്യുക. കാരണം, അവരുടെ വായകള്‍ (അതായത്‌ സംസാരം) ആനന്ദിപ്പിക്കുന്നതും ഗര്‍ഭ പാത്രങ്ങള്‍ ഫലഭുയിഷ്ഠവും കുറച്ച് കൊണ്ടുതന്നെ അവര്‍ തൃപ്തിപ്പെടുന്നവരുമായിരിക്കും. ( صحيح الجامع ٢٩٣٩)

എന്നാൽ വിധവകളെ വിവാഹം ചെയ്യുന്നത് ആക്ഷേപാര്‍ഹമായ കാര്യങ്ങളൊന്നുമല്ല. നബിﷺയുടെ പത്‌നിമാരെ വിളിച്ച് കൊണ്ട് അല്ലാഹു പറയുന്നു:

عَسَىٰ رَبُّهُۥٓ إِن طَلَّقَكُنَّ أَن يُبْدِلَهُۥٓ أَزْوَٰجًا خَيْرًا مِّنكُنَّ مُسْلِمَٰتٍ مُّؤْمِنَٰتٍ قَٰنِتَٰتٍ تَٰٓئِبَٰتٍ عَٰبِدَٰتٍ سَٰٓئِحَٰتٍ ثَيِّبَٰتٍ وَأَبْكَارًا

(പ്രവാചക പത്‌നിമാരെ,) നിങ്ങളെ അദ്ദേഹം വിവാഹമോചനം ചെയ്യുന്ന പക്ഷം, നിങ്ങളെക്കാള്‍ നല്ലവരായ ഭാര്യമാരെ അദ്ദേഹത്തിന് അദ്ദേഹത്തിന്റെ റബ്ബ് പകരം നല്‍കിയേക്കാം. മുസ്‌ലിംങ്ങളും സത്യവിശ്വാസിനികളും ഭയഭക്തിയുള്ളവരും പശ്ചാത്താപമുള്ളവരും ആരാധനാനിരതരും വ്രതമനുഷ്ഠിക്കുന്നവരും വിധവകളും, കന്യകകളുമായിട്ടുള്ള സ്ത്രീകളെ.
(ഖുർആന്‍:66/5)

ഇവിടെ വിധവകളെ കന്യകകളോടൊപ്പമാണ് അല്ലാഹു എടുത്ത് പറഞ്ഞിട്ടുള്ളത്. നബി ﷺ യുടെ ഭാര്യമാരിൽ ആഇശ رَضِيَ اللَّهُ عَنْها ഒഴിച്ച് ബാക്കി എല്ലാം ഭാര്യമാരും വിധവകളും , വിവാഹ മേചിതരോ ആയിരുന്നു.

عَنْ مَعْقِلِ بْنِ يَسَارٍ، قَالَ جَاءَ رَجُلٌ إِلَى النَّبِيِّ صلى الله عليه وسلم فَقَالَ إِنِّي أَصَبْتُ امْرَأَةً ذَاتَ حَسَبٍ وَجَمَالٍ وَإِنَّهَا لاَ تَلِدُ أَفَأَتَزَوَّجُهَا قَالَ ‏”‏ لاَ ‏”‏ ‏.‏ ثُمَّ أَتَاهُ الثَّانِيَةَ فَنَهَاهُ ثُمَّ أَتَاهُ الثَّالِثَةَ فَقَالَ ‏”‏ تَزَوَّجُوا الْوَدُودَ الْوَلُودَ فَإِنِّي مُكَاثِرٌ بِكُمُ الأُمَمَ ‏”‏ ‏.‏

മഅ്ഖിൽ ബ്നു യസാര്‍ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം:നബി ﷺ യുടെ അടുക്കലേക്ക്‌ ഒരാള്‍ വന്നുകൊണ്ട്‌ ചോദിച്ചു: അഭിമാനവും സൌന്ദര്യവുമുള്ള ഒരു സ്ത്രീയെ ഞാന്‍ കണ്ടുമുട്ടി. എന്നാല്‍ അവള്‍ക്ക്‌ പ്രസവിക്കാന്‍ സാധിക്കുകയില്ല. ഞാന്‍ അവളെ വിവാഹം ചെയ്യണമോ? നബി ﷺ പറഞ്ഞു; വേണ്ട. ഇത്‌ തന്നെ രണ്ട്‌ തവണ കൂടി ആവര്‍ത്തിച്ചപ്പോള്‍,നബി ﷺ പറഞ്ഞു: ധാരാളമായി സ്നേഹിക്കുകയും പ്രസവിക്കുകയും ചെയ്യുന്ന സ്ത്രീയെ നീ വിവാഹം ചെയ്യുക. കാരണം (അന്ത്യനാളില്‍) നിങ്ങളുടെ എണ്ണത്തെ സംബന്ധിച്ച്‌ ഞാന്‍ അഭിമാനം കൊള്ളും. (അബൂദാവൂദ്:2025)

عن أبي أذينة الصدفي رَضِيَ اللَّهُ عَنْهُ قَالَ قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : خَيرُ نِسائِكُم الوَلُودُ الوَدُودُ، و المُواسِيةُ المُواتِيةُ إذا اتَّقَيْنَ اللهَ، و شَرَّ نِسائِكُم المُتَبَرِّجاتُ المُتخَيِّلاتُ، و هُنَّ المُنافِقاتُ لا يَدخُلُ الجَنَّةَ مِنهُنَّ إلا مِثلُ الغُرابِ الأَعْصَمِ

അബൂ ഉഥയ്ന അസ്സദഫി رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം:നബി ﷺ പറഞ്ഞു: നിങ്ങളില്‍ ഏറ്റുവും ഉത്തമരായ സ്ത്രീകൾ, കൂടുതല്‍ പ്രസവിക്കുന്നവരും സ്‌നേഹിക്കുന്നവരും ആശ്വസിപ്പിക്കുന്നവരും ക്ഷമിക്കുന്നവരുമാണ്‌. നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുന്നവരായിരിക്കണമെന്ന്‌ മാത്രം. നിങ്ങളില്‍ ഏറ്റവും മോശമായ സ്ത്രീകൾ, തങ്ങളുടെ സൗന്ദര്യം (ഭര്‍ത്താവല്ലാത്തവരുടെ മുന്നില്‍) പ്രദര്‍ശിപ്പിക്കുന്നവരും അഹങ്കാരത്തോടു കൂടി നടക്കുന്നവരുമാണ്‌. അവര്‍തന്നെയാണ്‌ കപട വിശ്വാസികള്‍. അവരില്‍ നിന്നും സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നവര്‍ ചുവന്ന കാലുകളും ചുവന്ന കൊക്കുകളുമുള്ള കാക്കകളുടെയത്രയും വിരളമാണ്‌. (صحيح الجامع ٣٣٣٠)

عن ابن عباس رضي الله عنهما قال: قال رسول الله ﷺ: نسائكم من أهل الجنة؟ الودود، الولود، العؤود على زوجها

ഇബ്നു അബ്ബാസ്‌ رضى الله عنهما യിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു:സ്വര്‍ഗവാസികളായ നിങ്ങളുടെ സ്ത്രീകൾ ഇവരാണ്‌. കൂടുതല്‍ സ്നേഹിക്കുന്നവരും ഭര്‍ത്താവിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധയുള്ളവരുമാണ്‌. (അസ്സ്വഹീഹ:287)

പെണ്‍കുട്ടികളുടെ രക്ഷിതാക്കളോട്

നല്ല ദീനും സൽസ്വഭാവമുള്ള പുരുഷന്മാർക്ക് വിവാഹം ചെയ്തു കൊടുക്കാൻ നബി ﷺ സ്ത്രീകളുടെ രക്ഷിതാക്കളോട് നിര്‍ദ്ദേശിച്ചു. മതബോധവും സൽസ്വഭാവമുള്ള പുരുഷൻ ഒരു സ്ത്രീയെ വിവാഹം അന്വേഷിച്ചു വന്നാൽ അത് ഗൗരവത്തിൽ തന്നെ പരിഗണിക്കണം.

عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ :‏ إِذَا خَطَبَ إِلَيْكُمْ مَنْ تَرْضَوْنَ دِينَهُ وَخُلُقَهُ فَزَوِّجُوهُ إِلاَّ تَفْعَلُوا تَكُنْ فِتْنَةٌ فِي الأَرْضِ وَفَسَادٌ عَرِيضٌ

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു :ദീനും സ്വഭാവവും തൃപ്തികരമായ (നിലയില്‍) ഒരാള്‍ വിവാഹമന്വേഷിച്ച് വന്നാല്‍ നിങ്ങള്‍ അവന് വിവാഹം ചെയ്ത് കൊടുക്കുക. അല്ലാത്ത പക്ഷം ഭൂമിയില്‍ വ്യാപകമായ തോതില്‍ കുഴപ്പങ്ങള്‍ ഉണ്ടാകും.(സ്വഹീഹുൽ ജാമിഅ്:270)

عَنْ سَهْلٍ، قَالَ مَرَّ رَجُلٌ عَلَى رَسُولِ اللَّهِ صلى الله عليه وسلم فَقَالَ ‏”‏ مَا تَقُولُونَ فِي هَذَا ‏”‏‏.‏ قَالُوا حَرِيٌّ إِنْ خَطَبَ أَنْ يُنْكَحَ، وَإِنْ شَفَعَ أَنْ يُشَفَّعَ، وَإِنْ قَالَ أَنْ يُسْتَمَعَ‏.‏ قَالَ ثُمَّ سَكَتَ فَمَرَّ رَجُلٌ مِنَ فُقَرَاءِ الْمُسْلِمِينَ فَقَالَ ‏”‏ مَا تَقُولُونَ فِي هَذَا ‏”‏‏.‏ قَالُوا حَرِيٌّ إِنْ خَطَبَ أَنْ لاَ يُنْكَحَ وَإِنْ شَفَعَ أَنْ لاَ يُشَفَّعَ، وَإِنْ قَالَ أَنْ لاَ يُسْتَمَعَ‏.‏ فَقَالَ رَسُولُ اللَّهِ صلى الله عليه وسلم ‏”‏ هَذَا خَيْرٌ مِنْ مِلْءِ الأَرْضِ مِثْلَ هَذَا ‏”‏‏.‏

സഹ്ല്‍ رَضِيَ اللَّهُ عَنْهُ പറയുന്നു: ഒരു സമ്പന്നന്‍ നബി ﷺ യുടെ കൂടെ അടുത്തുകൂടി നടന്നുപോയി. നബി ﷺ ചോദിച്ചു. ഈ മനുഷ്യനെ സംബന്ധിച്ച്‌ എന്താണഭിപ്രായം? അവര്‍ പറഞ്ഞു: അദ്ദേഹം ഒരു തറവാട്ടില്‍ വിവാഹാലോചന നടത്തിയാല്‍ അദ്ദേഹത്തിന്‌ വിവാഹം ചെയ്തുകൊടുക്കും. വല്ല ശുപാര്‍ശയും ചെയ്താല്‍ അതു സ്വീകരിക്കപ്പെടും. വല്ലതും സംസാരിച്ചാല്‍ മറ്റുളളവരെല്ലാം അതു അനുസരിക്കും. അല്‍പസമയം നബി ﷺ മൌനം പാലിച്ചു. അപ്പോള്‍ ഒരു മുസ്ലിം ദരിദ്രന്‍ അതിലെ നടന്നുപോയി. നബി ﷺ ചോദിച്ചു: ഇദ്ദേഹത്തെപ്പറ്റി നിങ്ങളുടെ അഭിപ്രായമെന്താണ്‌? അവര്‍ പറഞ്ഞു: അദ്ദേഹം വിവാഹാലോചന നടത്തിയാല്‍ ആരും വിവാഹം കഴിച്ചുകൊടുക്കില്ല. ശുപാര്‍ശ ചെയ്താല്‍ തന്നെ ആരും സ്വീകരിക്കുകയില്ല. എന്തെങ്കിലും പറഞ്ഞാല്‍ ആരും ശ്രദ്ധിക്കുകയില്ല. നബി ﷺ അരുളി: ആദ്യം പോയവനെപ്പോലുളളവര്‍ ഭൂമി നിറയെ ഉണ്ടെങ്കിലും അവരെക്കാളെല്ലാം ഉത്തമന്‍ ഇവനാണ്‌. (ബുഖാരി:5091)

ഒരാൾ ഹസനുൽ ബസരി  رحمه الله യോട് ചോദിച്ചു: എനിക്കൊരു പെൺകുട്ടിയുണ്ട്, അവൾക്ക് വിവാഹാലോചനകൾ വരുന്നുണ്ട്, ആർക്കാണ് അവളെ ഞാൻ വിവാഹം ചെയ്തു കൊടുക്കേണ്ടത്?” അദ്ദേഹം പറഞ്ഞു:  അല്ലാഹുവിനെ സൂക്ഷിക്കുന്നയാൾക്ക് നീ വിവാഹം ചെയ്തു കൊടുക്കുക. അവന് അവളെ ഇഷ്ടപ്പെട്ടാൽ അവൾക്ക് എല്ലാ ആദരവും നൽകും, ഇഷ്ടപ്പെട്ടില്ലെങ്കിൽ അവളോട് അക്രമം ചെയ്യുകയുമില്ല. (മസാഇലു ബിനിഹാനിഅ’ -1/197)

ദൗർഭാഗ്യകരമെന്ന് പറയട്ടെ, ഇന്ന് ഒരുവനെ അന്വേഷിക്കുമ്പോൾ അവൻറെ ഈമാൻ, തഖ്‌വ, അഖീദ എന്നിവ അന്വേഷിക്കുന്നതിനു പകരം വധുവിന്റെ വീട്ടുകാരോ വലിയ്യോ ആദ്യമായി നോക്കുന്നത് അവൻറെ സമ്പത്തിലേക്കാണ്.

وَأَنكِحُوا۟ ٱلْأَيَٰمَىٰ مِنكُمْ وَٱلصَّٰلِحِينَ مِنْ عِبَادِكُمْ وَإِمَآئِكُمْ ۚ إِن يَكُونُوا۟ فُقَرَآءَ يُغْنِهِمُ ٱللَّهُ مِن فَضْلِهِۦ ۗ وَٱللَّهُ وَٰسِعٌ عَلِيمٌ

നിങ്ങളിലുള്ള അവിവാഹിതരെയും, നിങ്ങളുടെ അടിമകളില്‍ നിന്നും അടിമസ്ത്രീകളില്‍ നിന്നും നല്ലവരായിട്ടുള്ളവരെയും നിങ്ങള്‍ വിവാഹബന്ധത്തില്‍ ഏര്‍പെടുത്തുക. അവര്‍ ദരിദ്രരാണെങ്കില്‍ അല്ലാഹു തന്‍റെ അനുഗ്രഹത്തില്‍ നിന്ന് അവര്‍ക്ക് ഐശ്വര്യം നല്‍കുന്നതാണ്‌. അല്ലാഹു വിപുലമായ കഴിവുള്ളവനും സര്‍വ്വജ്ഞനുമത്രെ. (ഖുർആൻ:24/32)

മതബോധവും സൽസ്വഭാവവുമുള്ള പുരുഷനെ ഒരു സ്ത്രീ വിവാഹം ചെയ്താൽ അവൾക്ക് ഒരു നിലക്കും ഒരു നഷ്ടവും സംഭവിക്കുകയില്ല അവൻ അവളെ നിലനിർത്തുകയാണെങ്കിൽ മാന്യതയോടെ കൂടി ചെയ്യും. അവൻ അവളെ പിരിച്ചയക്കുകയാണെങ്കിൽ മാന്യതയോടെ കൂടി തന്നെ അതും ചെയ്യും, മാത്രമല്ല, മതബോധവും സൽസ്വഭാവമുള്ള ഒരു പുരുഷൻ അവൾക്കും അവളുടെ മക്കൾക്കും ഒരു അനുഗ്രഹമാണ്. ദീൻ പഠിക്കാനും മെച്ചപ്പെടുത്താനും അവരെല്ലാം പരസ്പരം സഹായിക്കും.

ഇവിടെയും ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ദീനി നിഷ്ഠയുള്ള യുവാക്കളെ അന്വേഷിക്കുമ്പോൾ, തന്റെ മകൾക്ക് ദീനുണ്ടോയെന്നുള്ള കാര്യം ഓരോരുത്തരും ചിന്തിക്കേണ്ടതുണ്ട്. തോന്നിയതുപോലെയൊക്കെ പെൺമക്കളെ വളർത്തിയിട്ട് ദീനീനിഷ്ഠയുള്ള യുവാക്കളെ വേണമെന്ന് പറയുന്നതിൽ കാര്യമില്ല. ദീനി നിഷ്ഠയുള്ള യുവാക്കളെ അന്വേഷിക്കുമ്പോൾ, ആ യുവാവ് ദീനിയായ പെണ്‍കുട്ടിയെ മാത്രമായിരിക്കും തേടുന്നത്.

ഇസ്ലാമിൽ വിവാഹത്തിന് ആദര്‍ശം ശര്‍ത്വാണ്

وَلَا تَنكِحُوا۟ ٱلْمُشْرِكَٰتِ حَتَّىٰ يُؤْمِنَّ ۚ وَلَأَمَةٌ مُّؤْمِنَةٌ خَيْرٌ مِّن مُّشْرِكَةٍ وَلَوْ أَعْجَبَتْكُمْ ۗ وَلَا تُنكِحُوا۟ ٱلْمُشْرِكِينَ حَتَّىٰ يُؤْمِنُوا۟ ۚ وَلَعَبْدٌ مُّؤْمِنٌ خَيْرٌ مِّن مُّشْرِكٍ وَلَوْ أَعْجَبَكُمْ ۗ أُو۟لَٰٓئِكَ يَدْعُونَ إِلَى ٱلنَّارِ ۖ وَٱللَّهُ يَدْعُوٓا۟ إِلَى ٱلْجَنَّةِ وَٱلْمَغْفِرَةِ بِإِذْنِهِۦ ۖ وَيُبَيِّنُ ءَايَٰتِهِۦ لِلنَّاسِ لَعَلَّهُمْ يَتَذَكَّرُونَ

ബഹുദൈവവിശ്വാസിനികളെ – അവര്‍ വിശ്വസിക്കുന്നത് വരെ നിങ്ങള്‍ വിവാഹം കഴിക്കരുത്‌. സത്യവിശ്വാസിനിയായ ഒരു അടിമസ്ത്രീയാണ് ബഹുദൈവവിശ്വാസിനിയെക്കാള്‍ നല്ലത്‌. അവള്‍ നിങ്ങള്‍ക്ക് കൗതുകം ജനിപ്പിച്ചാലും ശരി. ബഹുദൈവവിശ്വാസികള്‍ക്ക് അവര്‍ വിശ്വസിക്കുന്നത് വരെ നിങ്ങള്‍ വിവാഹം കഴിപ്പിച്ച് കൊടുക്കുകയും ചെയ്യരുത്‌. സത്യവിശ്വാസിയായ ഒരു അടിമയാണ് ബഹുദൈവവിശ്വാസിയെക്കാള്‍ നല്ലത്‌. അവന്‍ നിങ്ങള്‍ക്ക് കൗതുകം ജനിപ്പിച്ചാലും ശരി. അക്കൂട്ടര്‍ നരകത്തിലേക്കാണ് ക്ഷണിക്കുന്നത്‌. അല്ലാഹുവാകട്ടെ അവന്റെ ഹിതമനുസരിച്ച് സ്വര്‍ഗത്തിലേക്കും, പാപമോചനത്തിലേക്കും ക്ഷണിക്കുന്നു. ജനങ്ങള്‍ ശ്രദ്ധിച്ച് മനസ്സിലാക്കുവാന്‍ വേണ്ടി തന്റെ തെളിവുകള്‍ അവര്‍ക്ക് വിവരിച്ചുകൊടുക്കുകയും ചെയ്യുന്നു. (ഖുര്‍ആൻ:2/221)

സത്യവിശ്വാസികളായ – അതെ, മുസ്‌ലിംകളായ- പുരുഷന്‍മാര്‍ മുശ്‌രിക്കുകളായ സ്ത്രീകളെ വിവാഹം ചെയ്യുവാനും, മുസ്‌ലിം സ്ത്രീകളെ മുശ്‌രിക്കുകളായ പുരുഷന്‍മാര്‍ക്ക് വിവാഹം കഴിച്ചു കൊടുക്കുവാനും പാടില്ലെന്ന് കല്‍പിച്ചുകൊണ്ട് മുസ്‌ലിംകളും അമുസ്‌ലിംകളും തമ്മില്‍ വിവാഹബന്ധം നടത്തുന്നതിനെ അല്ലാഹു പാടെ നിഷിദ്ധമാക്കിയിരിക്കുകയാണ്. സൗന്ദര്യം, ധനം, ആഭിജാത്യം, ആകര്‍ഷകമായ പെരുമാറ്റം, യോഗ്യത, മുതലായ ഏതെങ്കിലും കാരണത്താല്‍ അവരില്‍പ്പെട്ട ഒരു സ്ത്രീയോ പുരുഷനോ നിങ്ങളെ എത്ര തന്നെ ആകര്‍ഷിച്ചാലും അവരുമായി വിവാഹബന്ധം നടത്തിക്കൂടാ എന്നും, അതിനെക്കാള്‍ നല്ലത് സത്യവിശ്വാസികളായ അടിമ കളുമായി വിവാഹബന്ധം നടത്തലാണെന്നും കൂടി അല്ലാഹു വ്യക്തമാക്കിയിരിക്കുന്നു. എന്നാല്‍, മുശ്‌രിക്കുകളെ (ബഹുദൈവ വിശ്വാസികളെ) സംബന്ധിച്ച് മാത്രമാണല്ലോ അല്ലാഹു പറഞ്ഞത്- പൊതുവെ അവിശ്വാസി (കാഫിറു)കളെക്കുറിച്ച് ഒന്നും പ്രസ്താവിച്ചിട്ടില്ലല്ലോ- ആ സ്ഥിതിക്ക് മുശ്‌രിക്കുകളല്ലാതെ അവിശ്വാസികളുമായി വിവാഹബന്ധം നടത്തിക്കൂടേ? എന്ന് ചോദിക്കപ്പെട്ടേക്കാം. ഇതിന് മറുപടി: (1) സത്യവിശ്വാസിനികളായ സ്ത്രീകള്‍ ഹിജ്‌റഃ വന്നാല്‍ അവരെ അവിശ്വാസി (കാഫിറു)കളിലേക്ക് മടക്കി അയക്കരുതെന്ന് കല്‍പിച്ച ശേഷം സൂറത്തുല്‍ മുംതഹിനഃയില്‍ അല്ലാഹു പറയുന്നു: لَا هُنَّ حِلٌّ لَّهُمْ وَلَا هُمْ يَحِلُّونَ لَهُنَّ – الممتحنة ١٠ (ആ സ്ത്രീകള്‍ അവര്‍ക്ക് -അവിശ്വാസികള്‍ക്ക്- അനുവദനീയമല്ല; അവര്‍ അവര്‍ക്കും -ആ സ്ത്രീകള്‍ക്കും- അനുവദനീയമല്ല.) അപ്പോള്‍, മുശ്‌രിക്കുകളെപ്പോലെത്തന്നെയാണ് എല്ലാ കാഫിറു (അവിശ്വാസി)കളുമെന്ന് വ്യക്തമാകുന്നു. (അമാനി തഫ്സീ൪ – ഖു൪ആന്‍ : 2/221 ന്റെ വിശദീകരണം)

ٱلزَّانِى لَا يَنكِحُ إِلَّا زَانِيَةً أَوْ مُشْرِكَةً وَٱلزَّانِيَةُ لَا يَنكِحُهَآ إِلَّا زَانٍ أَوْ مُشْرِكٌ ۚ وَحُرِّمَ ذَٰلِكَ عَلَى ٱلْمُؤْمِنِينَ

വ്യഭിചാരിയായ പുരുഷന്‍ വ്യഭിചാരിണിയെയോ ബഹുദൈവവിശ്വാസിനിയെയോ അല്ലാതെ വിവാഹം കഴിക്കാറില്ല. വ്യഭിചാരിണിയെ വ്യഭിചാരിയോ ബഹുദൈവവിശ്വാസിയോ അല്ലാതെ വിവാഹം കഴിക്കാറുമില്ല. സത്യവിശ്വാസികളുടെ മേല്‍ അത് നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു. (ഖുര്‍ആൻ:24/3)

ٱلْخَبِيثَٰتُ لِلْخَبِيثِينَ وَٱلْخَبِيثُونَ لِلْخَبِيثَٰتِ ۖ وَٱلطَّيِّبَٰتُ لِلطَّيِّبِينَ وَٱلطَّيِّبُونَ لِلطَّيِّبَٰتِ ۚ أُو۟لَٰٓئِكَ مُبَرَّءُونَ مِمَّا يَقُولُونَ ۖ لَهُم مَّغْفِرَةٌ وَرِزْقٌ كَرِيمٌ

ദുഷിച്ച സ്ത്രീകള്‍ ദുഷിച്ച പുരുഷന്‍മാര്‍ക്കും, ദുഷിച്ച പുരുഷന്‍മാര്‍ ദുഷിച്ച സ്ത്രീകള്‍ക്കുമാകുന്നു. നല്ല സ്ത്രീകള്‍ നല്ല പുരുഷന്‍മാര്‍ക്കും, നല്ല പുരുഷന്‍മാര്‍ നല്ല സ്ത്രീകള്‍ക്കുമാകുന്നു. ഇവര്‍ (ദുഷ്ടന്‍മാര്‍) പറഞ്ഞുണ്ടാക്കുന്ന കാര്യത്തില്‍ അവര്‍ (നല്ലവര്‍) നിരപരാധരാകുന്നു. അവര്‍ക്ക് പാപമോചനവും മാന്യമായ ഉപജീവനവും ഉണ്ടായിരിക്കും. (ഖുര്‍ആൻ:24/26)

3-ാം വചനത്തില്‍ ചൂണ്ടിക്കാണിച്ച ഒരു തത്വം ഇവിടെ കൂടുതല്‍ വ്യക്തമാക്കുകയാണ്. നബി ﷺ യെ പ്പോലെയുള്ള പരിശുദ്ധ പുരുഷന്‍മാര്‍ക്ക് യോജിക്കുന്നത് ആയിശാ  رضي الله عنها യെപ്പോലുള്ള പരിശുദ്ധകളും, ആയിശാ رضي الله عنها യെപ്പോലുള്ള ഗുണവതികള്‍ക്ക് യോജിക്കുന്നത് നബി ﷺ തിരുമേനിയെപ്പോലെയുള്ള സല്‍ഗുണവാന്‍മാരും തന്നെയാണ്. ഇപ്രകാരം തന്നെയാണ് ഇതിന്റെ വിപരീത നിലയും. ഒരുവനെപ്പറ്റി മനസ്സിലാക്കുവാന്‍ അവന്റെ ഇണയും തുണയും നോക്കിയാല്‍ മതിയാകും. ഓരോരുത്തരും തനിക്ക് നല്ല ഇണയും തുണയും ലഭിക്കുവാന്‍ യത്നിക്കേണ്ടതുണ്ടെന്നും, ചീത്ത ആളുകളുമായുള്ള സമ്പര്‍ക്കവും, കൂട്ടുകെട്ടും സൂക്ഷിക്കേണ്ടതുണ്ടെന്നും ഇതില്‍ നിന്നു മനസ്സിലാക്കേണ്ടതാകുന്നു. (അമാനി തഫ്സീ൪ – ഖു൪ആന്‍ : 24/26 ന്റെ വിശദീകരണം)

 

 

kanzululoom.com

 

Leave a Reply

Your email address will not be published. Required fields are marked *