സത്യവിശ്വാസിയായി ജീവിച്ചില്ലെങ്കില്‍ ഖേദിക്കേണ്ടി വരുന്ന സന്ദര്‍ഭങ്ങള്‍

മരണത്തോടുകൂടി മനുഷ്യജീവിതം അവസാനിക്കുന്നില്ല. ഒടുക്കമില്ലാത്ത മറ്റൊരു ജീവിതത്തിലേക്കുള്ള പ്രയാണമാണ് ഐഹിക ജീവിതം. ആ ജീവിതത്തിലേക്കുള്ള പ്രവേശനമാണ് മരണം. ആ ജീവിതം സുഖകരമാകുന്നതിന് ആവശ്യമായ സമ്പത്ത് തയ്യാറാക്കുകയത്രെ ഈ താല്‍ക്കാലിക ജീവിതത്തിന്റെ ലക്ഷ്യമായി അല്ലാഹു നിശ്ചയിച്ചിരിക്കുന്നത്.

ജനനം മുതല്‍ മരണം വരെയുള്ളത്‌ ഘട്ടത്തെയാണ് ഐഹിക ജീവിതം എന്ന് പറയുന്നത്.ഇഹലോകം കര്‍മ വേദിയാണ്‌. നന്മയും തിന്മയും ചെയ്യാന്‍ അവസരമുള്ള കര്‍മ വേദി.

ٱﻟَّﺬِﻯ ﺧَﻠَﻖَ ٱﻟْﻤَﻮْﺕَ ﻭَٱﻟْﺤَﻴَﻮٰﺓَ ﻟِﻴَﺒْﻠُﻮَﻛُﻢْ ﺃَﻳُّﻜُﻢْ ﺃَﺣْﺴَﻦُ ﻋَﻤَﻼً ۚ ﻭَﻫُﻮَ ٱﻟْﻌَﺰِﻳﺰُ ٱﻟْﻐَﻔُﻮﺭُ

നിങ്ങളില്‍ ആരാണ് കൂടുതല്‍ നന്നായി പ്രവര്‍ത്തിക്കുന്നവന്‍ എന്ന് പരീക്ഷിക്കുവാന്‍ വേണ്ടി മരണവും ജീവിതവും സൃഷ്ടിച്ചവനാകുന്നു അവന്‍. അവന്‍ പ്രതാപിയും ഏറെ പൊറുക്കുന്നവനുമാകുന്നു. (ഖു൪ആന്‍:67/2)

ഇവിടെ നമുക്ക് തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം അല്ലാഹു തന്നിട്ടുണ്ട്.നമുക്ക് നന്‍മകള്‍ ചെയ്ത് മലക്കുകളെ പൊലെ ഉന്നതിയിലെത്താനും തിന്മകള്‍ ചെയ്ത് പിശാചിനെ പോലെ അധമനാകാനും കഴിയും.

ﺇِﻧَّﺎ ﻫَﺪَﻳْﻨَٰﻪُ ٱﻟﺴَّﺒِﻴﻞَ ﺇِﻣَّﺎ ﺷَﺎﻛِﺮًا ﻭَﺇِﻣَّﺎ ﻛَﻔُﻮﺭًا

തീര്‍ച്ചയായും നാം അവന്ന് വഴി കാണിച്ചുകൊടുത്തിരിക്കുന്നു. എന്നിട്ട് ഒന്നുകില്‍ അവന്‍ നന്ദിയുള്ളവനാകുന്നു. അല്ലെങ്കില്‍ നന്ദികെട്ടവനാകുന്നു. (ഖു൪ആന്‍:76/3)

ആരെങ്കിലും അല്ലാഹുവും അവന്റെ റസൂലും കാണിച്ച് തന്നിട്ടുള്ള നേ൪വഴി തെരഞ്ഞടുത്താല്‍ അവന്‍ വിജയിച്ചു. അവന് സ്വ൪ഗ്ഗം പ്രതിഫലമായുണ്ട്.

ആരെങ്കിലും പൈശാചിക പ്രേരണയാലും സ്വന്തം ഇച്ഛകളുടെ പൂ൪ത്തീകരണത്തിനായും തെറ്റായ വഴി സ്വീകരിച്ചാല്‍ അവന്‍ പരാജയപ്പെട്ടു. അവന് നരകം പ്രതിഫലമായുണ്ട്.മാത്രമല്ല, സത്യവിശ്വാസം സ്വീകരിക്കാത്തതിന്റേയും സല്‍കര്‍മ്മങ്ങള്‍ ചെയ്യാത്തതിന്റേയും പേരില്‍ അവന്‍ ഖേദിക്കേണ്ടി വരും.

സത്യവിശ്വാസം സ്വീകരിക്കാത്തതിന്റേയും സല്‍കര്‍മ്മങ്ങള്‍ ചെയ്യാത്തതിന്റേയും പേരില്‍ മനുഷ്യന്‍ ഖേദിക്കേണ്ടി വരുന്ന ചില സന്ദര്‍ഭങ്ങളെ കുറിച്ച് അല്ലാഹു നമുക്ക് അറിയിച്ച് തന്നിട്ടുണ്ട്.

1. മരണം വന്നെത്തുമ്പോള്‍

ﺣَﺘَّﻰٰٓ ﺇِﺫَا ﺟَﺎٓءَ ﺃَﺣَﺪَﻫُﻢُ ٱﻟْﻤَﻮْﺕُ ﻗَﺎﻝَ ﺭَﺏِّ ٱﺭْﺟِﻌُﻮﻥِ ﻟَﻌَﻠِّﻰٓ ﺃَﻋْﻤَﻞُ ﺻَٰﻠِﺤًﺎ ﻓِﻴﻤَﺎ ﺗَﺮَﻛْﺖُ ۚ ﻛَﻼَّٓ ۚ ﺇِﻧَّﻬَﺎ ﻛَﻠِﻤَﺔٌ ﻫُﻮَ ﻗَﺎٓﺋِﻠُﻬَﺎ ۖ ﻭَﻣِﻦ ﻭَﺭَآﺋِﻬِﻢ ﺑَﺮْﺯَﺥٌ ﺇِﻟَﻰٰ ﻳَﻮْﻡِ ﻳُﺒْﻌَﺜُﻮﻥَ

അങ്ങനെ അവരില്‍ ഒരാള്‍ക്ക് മരണം വന്നെത്തുമ്പോള്‍ അവന്‍ പറയും: എന്റെ രക്ഷിതാവേ, എന്നെ (ജീവിതത്തിലേക്ക്‌) തിരിച്ചയക്കേണമേ.ഞാന്‍ ഉപേക്ഷ വരുത്തിയിട്ടുള്ള കാര്യത്തില്‍ ഞാന്‍ നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്നവനായേക്കാം. ഒരിക്കലുമില്ല, അതൊരു വെറും വാക്കാണ്‌. അതവന്‍ പറഞ്ഞു കൊണ്ടിരിക്കും. അവരുടെ പിന്നില്‍ അവര്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്ന ദിവസം വരെ ഒരു മറയുണ്ടായിരിക്കുന്നതാണ്‌. (ഖു൪ആന്‍:23/99-100)

മരണസമയം എത്തുകയും, അനന്തരം അനുഭവിക്കുവാനിരിക്കുന്ന കഠിന ശിക്ഷകള്‍ കാണുമാറാകുകയും ചെയ്യുമ്പോള്‍, തങ്ങളെ ഭൂമിയിലേക്ക്‌ ഒന്നുകൂടി മടക്കിത്തരേണമേ എന്ന് അല്ലാഹുവിനോട് അവര്‍ കേണപേക്ഷിക്കുന്നതാണ്. മടക്കിത്തരുന്നതായാല്‍, മുമ്പ് തങ്ങള്‍ വരുത്തിയ വീഴ്ചകളെല്ലാം നികത്തി സല്‍ക്കര്‍മ്മം പ്രവര്‍ത്തിച്ചു കൊള്ളാമെന്ന് സങ്കടപ്പെട്ട് പറയും. അല്ലാഹുവിന്റെ ഭാഗത്തുനിന്നുള്ള ഉത്തരമാകട്ടെ, كَلَّا (അതൊരിക്കലുമില്ല) എന്നുമാത്രം! അല്ലാഹു പറയുന്നു: അത് കേവലം ഒരു വാക്യം – അവരത് വ്യഥാ ഉരുവിടുന്നുവെന്നല്ലാതെ ഒരു പ്രയോജനവും ആവാക്ക് മൂലം ലഭിക്കുവാനില്ല. വല്ലവിധേനയും ചാടിപ്പോകുവാനാണെങ്കില്‍ അതിനും സാധ്യമല്ല. കാരണം, ഖിയാമാത്തുനാളില്‍ എല്ലാവരും ‘ഖബ്റു’കളില്‍നിന്ന് ഉയിര്‍ത്തെഴുന്നേല്‍-പ്പിക്കപ്പെടുന്നതു വരെ പുറത്തുപോകുവാന്‍ നിവൃത്തിയില്ലാത്തവിധം അവര്‍ ബന്ധനത്തിലുമായിരിക്കും.

അവിശ്വാസികള്‍ മാത്രമല്ല, സല്‍കര്‍മ്മങ്ങളില്‍ നിന്ന് അകന്ന് നില്‍ക്കുന്ന സത്യവിശ്വാസികള്‍ വരെ മരണസമയത്ത് ഖേദിക്കേണ്ടി വരുമെന്ന് ഖു൪ആന്റെ മറ്റ് പ്രസ്താവനകളില്‍ നിന്നും മനസ്സിലാക്കാവുന്നതാണ്.

وَأَنفِقُوا مِن مَّا رَزَقْنَاكُم مِّن قَبْلِ أَن يَأْتِيَ أَحَدَكُمُ الْمَوْتُ فَيَقُولَ رَبِّ لَوْلَا أَخَّرْتَنِي إِلَىٰ أَجَلٍ قَرِيبٍ فَأَصَّدَّقَ وَأَكُن مِّنَ الصَّالِحِينَ

നിങ്ങളില്‍ ഓരോരുത്തര്‍ക്കും മരണം വരുന്നതിനു മുമ്പായിവനിങ്ങള്‍ക്ക് നാം നല്‍കിയതില്‍ നിന്ന് നിങ്ങള്‍ ചെലവഴിക്കുകയും ചെയ്യുക. അന്നേരത്ത് അവന്‍ ഇപ്രകാരം പറഞ്ഞേക്കും. എന്റെ രക്ഷിതാവേ, അടുത്ത ഒരു അവധിവരെ നീ എനിക്ക് എന്താണ് നീട്ടിത്തരാത്തത്‌? എങ്കില്‍ ഞാന്‍ ദാനം നല്‍കുകയും, സജ്ജനങ്ങളുടെ കൂട്ടത്തിലാവുകയും ചെയ്യുന്നതാണ്‌. (ഖു൪ആന്‍:63/10)

قال ابن كثير رحمه الله:‏كل مفرِّط يندم عند الاحتضار؛ ويسأل طول المدة ولو شيئاً يسيراً، يستعتب ويستدرك ما فاته، وهيهات! كان ما كان، وأتى ما هو آت.

ഇബ്നു കഥീർ رحمه الله പറഞ്ഞു : വീഴ്ച്ച വരുത്തിയ ഓരോരുത്തരും മരണാസന്ന സമയത്ത്‌ ഖേദിക്കുകയും തൃപ്തി തേടിക്കൊണ്ടും കൈ വിട്ടു പോയത്‌ തിരിച്ചു പിടിച്ചു കൊണ്ടും ഒരൽപ്പമെങ്കിലും കാലയളവ്‌ നീട്ടിക്കിട്ടാൻ അവൻ തേടുകയും ചെയ്യും. അപ്പോൾ വിധൂരത്തായിരിക്കും (അവന്റെ അഭിലാഷം) , സംഭവിക്കാനുള്ളത്‌ സംഭവിച്ചു , വരാനുള്ളത്‌ വന്നു. (തഫ്സീര്‍ ഇബ്നു കസീര്‍)

ജീവിതകാലത്തു ധനം ചിലവാക്കുവാൻ മുമ്പോട്ടു വരാത്തവർ മരണവേളയിൽ ഖേദിക്കുമ്പോൾ, ആ ഖേദം കൊണ്ടു യാതൊരു ഫലവും ലഭിക്കുകയില്ല. അല്ലാഹു പറയുന്നു:

وَلَن يُؤَخِّرَ ٱللَّهُ نَفْسًا إِذَا جَآءَ أَجَلُهَا ۚ وَٱللَّهُ خَبِيرُۢ بِمَا تَعْمَلُونَ

ഒരാള്‍ക്കും അയാളുടെ അവധി വന്നെത്തിയാല്‍ അല്ലാഹു നീട്ടികൊടുക്കുകയേ ഇല്ല. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനാകുന്നു. (ഖു൪ആന്‍:63/11)

2.അന്ത്യദിനം സംഭവിക്കുമ്പോള്‍

ﻭَﺃَﻧﺬِﺭِ ٱﻟﻨَّﺎﺱَ ﻳَﻮْﻡَ ﻳَﺄْﺗِﻴﻬِﻢُ ٱﻟْﻌَﺬَاﺏُ ﻓَﻴَﻘُﻮﻝُ ٱﻟَّﺬِﻳﻦَ ﻇَﻠَﻤُﻮا۟ ﺭَﺑَّﻨَﺎٓ ﺃَﺧِّﺮْﻧَﺎٓ ﺇِﻟَﻰٰٓ ﺃَﺟَﻞٍ ﻗَﺮِﻳﺐٍ ﻧُّﺠِﺐْ ﺩَﻋْﻮَﺗَﻚَ ﻭَﻧَﺘَّﺒِﻊِ ٱﻟﺮُّﺳُﻞَ ۗ ﺃَﻭَﻟَﻢْ ﺗَﻜُﻮﻧُﻮٓا۟ ﺃَﻗْﺴَﻤْﺘُﻢ ﻣِّﻦ ﻗَﺒْﻞُ ﻣَﺎ ﻟَﻜُﻢ ﻣِّﻦ ﺯَﻭَاﻝٍ

മനുഷ്യര്‍ക്ക് ശിക്ഷ വന്നെത്തുന്ന ഒരു ദിവസത്തെപ്പറ്റി നീ അവര്‍ക്ക് താക്കീത് നല്‍കുക. അക്രമം ചെയ്തവര്‍ അപ്പോള്‍ പറയും: ഞങ്ങളുടെ രക്ഷിതാവേ, അടുത്ത ഒരു അവധി വരെ ഞങ്ങള്‍ക്ക് നീ സമയം നീട്ടിത്തരേണമേ. എങ്കില്‍ നിന്റെ വിളിക്ക് ഞങ്ങള്‍ ഉത്തരം നല്‍കുകയും, ദൂതന്‍മാരെ ഞങ്ങള്‍ പിന്തുടരുകയും ചെയ്തുകൊള്ളാം. നിങ്ങള്‍ക്കു (മറ്റൊരു ലോകത്തേക്കു) മാറേണ്ടിവരില്ലെന്ന് നിങ്ങള്‍ സത്യം ചെയ്തു പറഞ്ഞിട്ടുണ്ടായിരുന്നില്ലേ? (എന്നായിരിക്കും അവര്‍ക്ക് നല്‍കപ്പെടുന്ന മറുപടി.) (ഖു൪ആന്‍:14/44)

മരണാനന്തര ജീവിതത്തെ നിഷേധിക്കുന്നവര്‍ ഖിയാമത്തു നാളിലെ ശിക്ഷാനുഭവങ്ങള്‍ കാണുമ്പോള്‍, തങ്ങളെ കുറച്ചു കാലത്തേക്കെങ്കിലും ഒന്നുകൂടി ഇഹലോകത്തേക്കു മടക്കിത്തന്നെങ്കില്‍, തങ്ങള്‍ സത്യമാര്‍ഗ്ഗവും സത്യവിശ്വാസവും സ്വീകരിച്ചു നന്നായിക്കൊള്ളാമെന്നു കേണപേക്ഷിക്കും. അതുകൊണ്ടു ഒരു ഫലവും അവര്‍ക്കു കിട്ടുവാന്‍ പോകുന്നില്ല. അതിനു ഇടവരുത്താതെ നേരത്തെത്തന്നെ സൂക്ഷിക്കണമെന്നു അവരെ താക്കീതു ചെയ്യാന്‍ അല്ലാഹു നബി (സ)യോടു കല്‍പിക്കുകയാണ്.

3.അല്ലാഹുവിനെ കണ്ട് മുട്ടുമ്പോള്‍

ﻭَﻟَﻮْ ﺗَﺮَﻯٰٓ ﺇِﺫِ ٱﻟْﻤُﺠْﺮِﻣُﻮﻥَ ﻧَﺎﻛِﺴُﻮا۟ ﺭُءُﻭﺳِﻬِﻢْ ﻋِﻨﺪَ ﺭَﺑِّﻬِﻢْ ﺭَﺑَّﻨَﺎٓ ﺃَﺑْﺼَﺮْﻧَﺎ ﻭَﺳَﻤِﻌْﻨَﺎ ﻓَﭑﺭْﺟِﻌْﻨَﺎ ﻧَﻌْﻤَﻞْ ﺻَٰﻠِﺤًﺎ ﺇِﻧَّﺎ ﻣُﻮﻗِﻨُﻮﻥَ

കുറ്റവാളികള്‍ തങ്ങളുടെ രക്ഷിതാവിന്റെ അടുക്കല്‍ തല താഴ്ത്തിക്കൊണ്ട് ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളിതാ (നേരില്‍) കാണുകയും കേള്‍ക്കുകയും ചെയ്തിരിക്കുന്നു. അതിനാല്‍ ഞങ്ങളെ നീ തിരിച്ചയച്ചുതരേണമേ. എങ്കില്‍ ഞങ്ങള്‍ നല്ലത് പ്രവര്‍ത്തിച്ച് കൊള്ളാം. തീര്‍ച്ചയായും ഞങ്ങളിപ്പോള്‍ ദൃഢവിശ്വാസമുള്ളവരാകുന്നു. എന്ന് പറയുന്ന സന്ദര്‍ഭം നീ കാണുകയാണെങ്കില്‍ (അതെന്തൊരു കാഴ്ചയായിരിക്കും!) (ഖു൪ആന്‍:32/12)

ഇഹത്തിലേക്കു ഒന്നുകൂടി മടക്കി അയച്ചുതന്നാല്‍ തങ്ങള്‍ സല്‍ക്കര്‍മ്മികളായിക്കൊള്ളാമെന്ന് അല്ലാഹുവിനെ കണ്ടുമുട്ടുമ്പോള്‍ അവര്‍ കേണപേക്ഷിച്ച് കൊണ്ടിരിക്കും. എന്നാല്‍ അവിടെ വെച്ചുള്ള ഖേദ പ്രകടനത്തിന് യാതൊരു പരിഗണനയും ഉണ്ടായിരിക്കില്ലെന്ന് അല്ലാഹു ഓ൪മ്മിപ്പിക്കുന്നു.

ﻭَﻟَﻮْ ﺷِﺌْﻨَﺎ ﻻَءَﺗَﻴْﻨَﺎ ﻛُﻞَّ ﻧَﻔْﺲٍ ﻫُﺪَﻯٰﻫَﺎ ﻭَﻟَٰﻜِﻦْ ﺣَﻖَّ ٱﻟْﻘَﻮْﻝُ ﻣِﻨِّﻰ ﻷََﻣْﻸََﻥَّ ﺟَﻬَﻨَّﻢَ ﻣِﻦَ ٱﻟْﺠِﻨَّﺔِ ﻭَٱﻟﻨَّﺎﺱِ ﺃَﺟْﻤَﻌِﻴﻦَ ﻓَﺬُﻭﻗُﻮا۟ ﺑِﻤَﺎ ﻧَﺴِﻴﺘُﻢْ ﻟِﻘَﺎٓءَ ﻳَﻮْﻣِﻜُﻢْ ﻫَٰﺬَآ ﺇِﻧَّﺎ ﻧَﺴِﻴﻨَٰﻜُﻢْ ۖ ﻭَﺫُﻭﻗُﻮا۟ ﻋَﺬَاﺏَ ٱﻟْﺨُﻠْﺪِ ﺑِﻤَﺎ ﻛُﻨﺘُﻢْ ﺗَﻌْﻤَﻠُﻮﻥَ

നാം ഉദ്ദേശിച്ചിരുന്നെങ്കില്‍ ഓരോ ആള്‍ക്കും തന്റെ സന്‍മാര്‍ഗം നാം നല്‍കുമായിരുന്നു. എന്നാല്‍ ജിന്നുകള്‍, മനുഷ്യര്‍ എന്നീ രണ്ടുവിഭാഗത്തെയും കൊണ്ട് ഞാന്‍ നരകം നിറക്കുക തന്നെചെയ്യും. എന്ന എന്റെ പക്കല്‍ നിന്നുള്ള വാക്ക് സ്ഥിരപ്പെട്ട് കഴിഞ്ഞിരിക്കുന്നു.ആകയാല്‍ നിങ്ങളുടെ ഈ ദിവസത്തെ കണ്ടുമുട്ടുന്ന കാര്യം നിങ്ങള്‍ മറന്നുകളഞ്ഞതിന്‍റെ ഫലമായി നിങ്ങള്‍ ശിക്ഷ ആസ്വദിച്ച് കൊള്ളുക. തീര്‍ച്ചയായും നിങ്ങളെ നാം മറന്നുകളഞ്ഞിരിക്കുന്നു. നിങ്ങള്‍ പ്രവര്‍ത്തിച്ച് ക്കൊണ്ടിരുന്നതിന്റെ ഫലമായി ശാശ്വതമായ ശിക്ഷ നിങ്ങള്‍ ആസ്വദിച്ച് കൊള്ളുക. (ഖു൪ആന്‍:32/13-14)

തങ്ങളുടെ നഷ്ടം വീണ്ടെടുക്കാൻ ഇഹലോകത്തേക്ക് തിരിച്ചുവരവ് ആവശ്യപ്പെടുന്ന കുറ്റവാളികളോട് ഇത് പറയപ്പെടും:മടക്കത്തിനുള്ള സമയം അവസാനിച്ചു. ശിക്ഷയല്ലാതെ മറ്റൊന്നും അവശേഷിക്കുന്നില്ല. അതുകൊണ്ട് ഈ ദിവസത്തെ കണ്ടുമുട്ടുന്നതിനെ മറന്നതിന്റെ ഫലമായി വേദനാജനകമായ ശിക്ഷ അനുഭവിക്കുക. ഈ മറവി അശ്രദ്ധയുടെ ഫലമായിരുന്നു. മറ്റൊരുവിധത്തിൽ പറഞ്ഞാൽ നിങ്ങൾ പിന്തിരിഞ്ഞു. ആ ദിനത്തിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ ഉപേക്ഷിച്ചു. നിങ്ങൾ ഒരിക്കലും ആ ദിവസത്തിൽ വരികയോ അതിനെ നേരിടുകയോ ചെയ്യില്ലെന്ന മട്ടിലായിരുന്നു നിങ്ങൾ. (തഫ്സീറുസ്സഅ്ദി)

4.നരകം കാണിക്കപ്പെടുമ്പോള്‍

….. ﻛَﺬَٰﻟِﻚَ ﻳُﺮِﻳﻬِﻢُ ٱﻟﻠَّﻪُ ﺃَﻋْﻤَٰﻠَﻬُﻢْ ﺣَﺴَﺮَٰﺕٍ ﻋَﻠَﻴْﻬِﻢْ ۖ….

….അപ്രകാരം അവരുടെ കര്‍മ്മങ്ങളെല്ലാം അവര്‍ക്ക് ഖേദത്തിന് കാരണമായി ഭവിച്ചത് അല്ലാഹു അവര്‍ക്ക് കാണിച്ചു കൊടുക്കും ….(ഖു൪ആന്‍:/167)

തങ്ങള്‍ക്ക്‌ ലഭിക്കുവാന്‍ പോകുന്ന ശിക്ഷാവകുപ്പുകള്‍ കണ്‍മുമ്പില്‍ കാണുമ്പോള്‍, തങ്ങള്‍ചെയ്‌തിരുന്ന അക്രമങ്ങളെക്കുറിച്ച്‌ അവര്‍ക്ക്‌ ലജ്ജയും അപമാനവും അനുഭവപ്പെടും. അതുകൊണ്ട്‌ അപ്പോള്‍ തങ്ങളുടെ ഖേദം കഴിയുന്നത്ര മറച്ചുപിടിക്കുവാന്‍ അവര്‍ ശ്രമിക്കും.

ﻭَﻟَﻮْ ﺃَﻥَّ ﻟِﻜُﻞِّ ﻧَﻔْﺲٍ ﻇَﻠَﻤَﺖْ ﻣَﺎ ﻓِﻰ ٱﻷَْﺭْﺽِ ﻟَﭑﻓْﺘَﺪَﺕْ ﺑِﻪِۦ ۗ ﻭَﺃَﺳَﺮُّﻭا۟ ٱﻟﻨَّﺪَاﻣَﺔَ ﻟَﻤَّﺎ ﺭَﺃَﻭُا۟ ٱﻟْﻌَﺬَاﺏَ ۖ ﻭَﻗُﻀِﻰَ ﺑَﻴْﻨَﻬُﻢ ﺑِﭑﻟْﻘِﺴْﻂِ ۚ ﻭَﻫُﻢْ ﻻَ ﻳُﻈْﻠَﻤُﻮﻥَ

അക്രമം പ്രവര്‍ത്തിച്ച ഓരോ വ്യക്തിക്കും ഭൂമിയിലുള്ളത് മുഴുവന്‍ കൈവശമുണ്ടായിരുന്നാല്‍ പോലും അതയാള്‍ പ്രായശ്ചിത്തമായി നല്‍കുമായിരുന്നു. ശിക്ഷ കാണുമ്പോള്‍ അവര്‍ ഖേദം മനസ്സില്‍ ഒളിപ്പിക്കുകയും ചെയ്യും. അവര്‍ക്കിടയില്‍ നീതിയനുസരിച്ച് തീര്‍പ്പുകല്‍പിക്കപ്പെടുകയും ചെയ്യും. അവരോട് അനീതി കാണിക്കപ്പെടുകയില്ല. (ഖു൪ആന്‍:10/54)

പക്ഷേ അതിനുശേഷം ഖേദവും വ്യസനവും ഒതുക്കിവെക്കുവാന്‍ കഴിയാതെ അവര്‍ പരസ്യമായിത്തന്നെ സങ്കടം വിളിച്ചു പറയുന്നതാണ്.

ﻳَٰﺤَﺴْﺮَﺗَﻰٰ ﻋَﻠَﻰٰ ﻣَﺎ ﻓَﺮَّﻃﺖُ ﻓِﻰ ﺟَﻨۢﺐِ ٱﻟﻠَّﻪِ ﻭَﺇِﻥ ﻛُﻨﺖُ ﻟَﻤِﻦَ ٱﻟﺴَّٰﺨِﺮِﻳﻦَ….

എന്റെ കഷ്ടമേ, അല്ലാഹുവിന്റെ ഭാഗത്തേക്ക് ഞാന്‍ ചെയ്യേണ്ടതില്‍ ഞാന്‍ വീഴ്ചവരുത്തിയല്ലോ. തീര്‍ച്ചയായും ഞാന്‍ കളിയാക്കുന്നവരുടെ കൂട്ടത്തില്‍ തന്നെ ആയിപ്പോയല്ലോ ………….(ഖു൪ആന്‍:39/56)

ﻗَﺎﻟُﻮا۟ ﺭَﺑَّﻨَﺎ ﻏَﻠَﺒَﺖْ ﻋَﻠَﻴْﻨَﺎ ﺷِﻘْﻮَﺗُﻨَﺎ ﻭَﻛُﻨَّﺎ ﻗَﻮْﻣًﺎ ﺿَﺎٓﻟِّﻴﻦَ

അവര്‍ പറയും: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളുടെ നിര്‍ഭാഗ്യം ഞങ്ങളെ അതിജയിച്ചു കളഞ്ഞു. ഞങ്ങള്‍ വഴിപിഴച്ച ഒരു ജനവിഭാഗമായിപ്പോയി.(ഖു൪ആന്‍:23/106)

ﻭَﻟَﻮْ ﺗَﺮَﻯٰٓ ﺇِﺫْ ﻭُﻗِﻔُﻮا۟ ﻋَﻠَﻰ ٱﻟﻨَّﺎﺭِ ﻓَﻘَﺎﻟُﻮا۟ ﻳَٰﻠَﻴْﺘَﻨَﺎ ﻧُﺮَﺩُّ ﻭَﻻَ ﻧُﻜَﺬِّﺏَ ﺑِـَٔﺎﻳَٰﺖِ ﺭَﺑِّﻨَﺎ ﻭَﻧَﻜُﻮﻥَ ﻣِﻦَ ٱﻟْﻤُﺆْﻣِﻨِﻴﻦَﺑَﻞْ ﺑَﺪَا ﻟَﻬُﻢ ﻣَّﺎ ﻛَﺎﻧُﻮا۟ ﻳُﺨْﻔُﻮﻥَ ﻣِﻦ ﻗَﺒْﻞُ ۖ ﻭَﻟَﻮْ ﺭُﺩُّﻭا۟ ﻟَﻌَﺎﺩُﻭا۟ ﻟِﻤَﺎ ﻧُﻬُﻮا۟ ﻋَﻨْﻪُ ﻭَﺇِﻧَّﻬُﻢْ ﻟَﻜَٰﺬِﺑُﻮﻥَ

അവര്‍ നരകത്തിങ്കല്‍ നിര്‍ത്തപ്പെടുന്ന രംഗം നീ കണ്ടിരുന്നുവെങ്കില്‍. അപ്പോള്‍ അവര്‍ പറയും: ഞങ്ങള്‍ (ഇഹലോകത്തേക്ക്‌) ഒന്നു തിരിച്ചയക്കപ്പെട്ടിരുന്നുവെങ്കില്‍ എത്ര നന്നായിരുന്നേനെ. എങ്കില്‍ ഞങ്ങള്‍ ഞങ്ങളുടെ രക്ഷിതാവിന്റെ ദൃഷ്ടാന്തങ്ങള്‍ തള്ളിക്കളയാ-തിരിക്കുകയും, ഞങ്ങള്‍ സത്യവിശ്വാസികളുടെ കൂട്ടത്തിലാവുകയും ചെയ്യുമായിരുന്നു.അല്ല, അവര്‍ മുമ്പ് മറച്ചുവെച്ചുകൊണ്ടിരുന്നത് (ഇപ്പോള്‍) അവര്‍ക്ക് വെളിപ്പെട്ടിരിക്കുന്നു. തിരിച്ചയക്കപ്പെട്ടാല്‍ തന്നെയും അവര്‍ എന്തില്‍ നിന്നൊക്കെ വിലക്കപ്പെട്ടുവോ അതിലേക്ക് തന്നെ അവര്‍ മടങ്ങിപ്പോകുന്നതാണ്‌. തീര്‍ച്ചയായും അവര്‍ കള്ളം പറയുന്നവരാകുന്നു. (ഖു൪ആന്‍:6/27-28)

അവരെയും, അവരുടെ സ്ഥിതിഗതികളെയും സംബന്ധിച്ചു അവരെക്കാള്‍ അറിയുന്നവനാണല്ലോ അല്ലാഹു. നരക ശിക്ഷ കണ്ണില്‍ കാണുന്ന അവസരത്തില്‍, ഞങ്ങളെ ഒന്നുകൂടി ഐഹിക ജീവിതത്തിലേക്ക്‌ മടക്കിത്തന്നിരുന്നെങ്കില്‍ നന്നായിരുന്നു. എന്നാല്‍ ഞങ്ങള്‍ സത്യവിശ്വാസം സ്വീകരിച്ചേനേ എന്നും മറ്റും അവര്‍ വിലപിക്കുകയും വ്യാമോഹിക്കുകയും ചെയ്യും. എങ്കിലും അതിലും അവര്‍ക്ക്‌ ആത്മാര്‍ത്ഥതയില്ല. അവര്‍ മുമ്പ്‌ മൂടിവെച്ചും നിഷേധിച്ചും കൊണ്ടിരുന്നതിന്റെ ഫലം അനുഭവത്തില്‍ വെളിപ്പെട്ടു കണ്ടതു കൊണ്ടുണ്ടായ ഒരു പ്രതികരണം മാത്രമാണത്‌. രണ്ടാമത്‌ ഒന്നുകൂടി അവരെ ഇഹത്തിലേക്ക്‌ മടക്കിയെന്നുവെക്കുക. എന്നാലും പഴയ സമ്പ്രദായം തന്നെ ആവര്‍ത്തിക്കുകയായിരിക്കും അവര്‍ ചെയ്യുക. അത്രയും ദുഷിച്ചുപോയിരിക്കുന്നു അവര്‍ എന്ന്‌ താല്‍പര്യം.

5.നരകശിക്ഷ ആസ്വദിക്കുമ്പോള്‍

ﻭَﻫُﻢْ ﻳَﺼْﻄَﺮِﺧُﻮﻥَ ﻓِﻴﻬَﺎ ﺭَﺑَّﻨَﺎٓ ﺃَﺧْﺮِﺟْﻨَﺎ ﻧَﻌْﻤَﻞْ ﺻَٰﻠِﺤًﺎ ﻏَﻴْﺮَ ٱﻟَّﺬِﻯ ﻛُﻨَّﺎ ﻧَﻌْﻤَﻞُ ۚ ﺃَﻭَﻟَﻢْ ﻧُﻌَﻤِّﺮْﻛُﻢ ﻣَّﺎ ﻳَﺘَﺬَﻛَّﺮُ ﻓِﻴﻪِ ﻣَﻦ ﺗَﺬَﻛَّﺮَ ﻭَﺟَﺎٓءَﻛُﻢُ ٱﻟﻨَّﺬِﻳﺮُ ۖ ﻓَﺬُﻭﻗُﻮا۟ ﻓَﻤَﺎ ﻟِﻠﻈَّٰﻠِﻤِﻴﻦَ ﻣِﻦ ﻧَّﺼِﻴﺮٍ

അവര്‍ അവിടെ വെച്ച് മുറവിളികൂട്ടും: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളെ നീ പുറത്തയക്കണമേ. (മുമ്പ്‌) ചെയ്തിരുന്നതില്‍ നിന്ന് വ്യത്യസ്തമായി ഞങ്ങള്‍ സല്‍കര്‍മ്മം ചെയ്തുകൊള്ളാം. (അപ്പോള്‍ അല്ലാഹു പറയും:) ആലോചിക്കുന്നവന് ആലോചിക്കാന്‍ മാത്രം നിങ്ങള്‍ക്ക് നാം ആയുസ്സ് തന്നില്ലേ? താക്കീതുകാരന്‍ നിങ്ങളുടെ അടുത്ത് വരികയും ചെയ്തു. അതിനാല്‍ നിങ്ങള്‍ അനുഭവിച്ചു കൊള്ളുക. അക്രമികള്‍ക്ക് യാതൊരു സഹായിയുമില്ല.(ഖു൪ആന്‍:35/37)

നരകത്തില്‍ കിടന്ന് അലമുറയിട്ട് കരഞ്ഞുകൊണ്ട് ഖേദം പ്രകടിപ്പിക്കുമ്പോള്‍ മിണ്ടിപ്പോകരുതെന്ന് പറഞ്ഞുകൊണ്ട് അല്ലാഹു ആക്ഷേപിക്കുന്നതാണ്.

ﺭَﺑَّﻨَﺎٓ ﺃَﺧْﺮِﺟْﻨَﺎ ﻣِﻨْﻬَﺎ ﻓَﺈِﻥْ ﻋُﺪْﻧَﺎ ﻓَﺈِﻧَّﺎ ﻇَٰﻠِﻤُﻮﻥَ ﻗَﺎﻝَ ٱﺧْﺴَـُٔﻮا۟ ﻓِﻴﻬَﺎ ﻭَﻻَ ﺗُﻜَﻠِّﻤُﻮﻥِ

ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളെ നീ ഇതില്‍ നിന്ന് പുറത്തു കൊണ്ട് വരേണമേ. ഇനി ഞങ്ങള്‍ (ദുര്‍മാര്‍ഗത്തിലേക്ക് തന്നെ) മടങ്ങുകയാണെങ്കില്‍ തീര്‍ച്ചയായും ഞങ്ങള്‍ അക്രമികള്‍ തന്നെയായിരിക്കും.അവന്‍ (അല്ലാഹു) പറയും: നിങ്ങള്‍ അവിടെത്തന്നെ നിന്ദ്യരായിക്കഴിയുക. നിങ്ങള്‍ എന്നോട് മിണ്ടിപ്പോകരുത്‌. (ഖു൪ആന്‍:23/107-108)

ﻓَﻠَﻮْ ﺃَﻥَّ ﻟَﻨَﺎ ﻛَﺮَّﺓً ﻓَﻨَﻜُﻮﻥَ ﻣِﻦَ ٱﻟْﻤُﺆْﻣِﻨِﻴﻦَ

അതിനാല്‍ ‍ഞങ്ങള്‍ക്കൊന്നു മടങ്ങിപ്പോകാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എങ്കില്‍ ‍ഞങ്ങള്‍ സത്യവിശ്വാസികളുടെ കൂട്ടത്തിലാകുമായിരുന്നു. (ഖു൪ആന്‍:26/102)

മേല്‍ വിഷയത്തിലെ ഖു൪ആന്‍ ആയത്തുകളും വിശദീകരണങ്ങളും പരിശോധിച്ച് നോക്കിയാല്‍ മുശ്’രിക്കുകളോ, അവിശ്വാസികളോ മാത്രമല്ല ഖേദ പ്രകടനങ്ങള്‍ നടചത്തുന്നതെന്നും അല്ലാഹുവിന്റെ വിധിവിലക്കുകള്‍ പാലിക്കുന്നതിലും സല്‍കര്‍മ്മങ്ങള്‍ ചെയ്യുന്നതിലും വീഴ്ച വരുത്തിയിട്ടുള്ള സത്യവിശ്വാസികളും ഖേദിക്കേണ്ടി വരുമെന്നും മനസ്സിലാക്കാവുന്നതാണ്.

പിന്നീട് ഖേദിക്കാതിരിക്കു18ന്നതിന് വേണ്ടി നാം നമ്മുടെ ഈ ഐഹിക ജീവിതത്തില്‍ തന്നെ അതിന് വേണ്ട മുന്നൊരുക്കങ്ങള്‍ നടത്തേണ്ടതാണ്. അതിന് വേണ്ടിയാണ് അല്ലാഹു പ്രവാചകന്‍മാരെ നിയോഗിച്ചതും ഗ്രന്ഥങ്ങള്‍ അവതരിപ്പിച്ചതും.

ﻭَٱﺗَّﺒِﻌُﻮٓا۟ ﺃَﺣْﺴَﻦَ ﻣَﺎٓ ﺃُﻧﺰِﻝَ ﺇِﻟَﻴْﻜُﻢ ﻣِّﻦ ﺭَّﺑِّﻜُﻢ ﻣِّﻦ ﻗَﺒْﻞِ ﺃَﻥ ﻳَﺄْﺗِﻴَﻜُﻢُ ٱﻟْﻌَﺬَاﺏُ ﺑَﻐْﺘَﺔً ﻭَﺃَﻧﺘُﻢْ ﻻَ ﺗَﺸْﻌُﺮُﻭﻥَ

നിങ്ങള്‍ ഓര്‍ക്കാതിരിക്കെ പെട്ടെന്ന് നിങ്ങള്‍ക്ക് ശിക്ഷ വന്നെത്തുന്നതിന് മുമ്പായി നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്ന് നിങ്ങള്‍ക്ക് അവതരിപ്പിക്കപ്പെട്ടതില്‍ നിന്ന് ഏറ്റവും ഉത്തമമായത് നിങ്ങള്‍ പിന്‍പറ്റുകയും ചെയ്യുക. (ഖു൪ആന്‍:39/55)

അല്ലാഹു അവതരിപ്പിച്ചത് പിന്‍പറ്റുന്നില്ലെങ്കില്‍ പിന്നീട് ഖേദിക്കേണ്ടി വരുമെന്ന് അല്ലാഹു ഓ൪മ്മിപ്പിക്കുന്നു.അഥവാ നാളെ ഖേദിക്കാതിരി-ക്കുന്നതിന് വേണ്ടിയാണ് അല്ലാഹു ഗ്രന്ഥം അവതരിപ്പിച്ചതെന്ന് സാരം.അതാണ് അല്ലാഹു തുട൪ന്ന് പറയുന്നത്.

ﺃَﻥ ﺗَﻘُﻮﻝَ ﻧَﻔْﺲٌ ﻳَٰﺤَﺴْﺮَﺗَﻰٰ ﻋَﻠَﻰٰ ﻣَﺎ ﻓَﺮَّﻃﺖُ ﻓِﻰ ﺟَﻨۢﺐِ ٱﻟﻠَّﻪِ ﻭَﺇِﻥ ﻛُﻨﺖُ ﻟَﻤِﻦَ ٱﻟﺴَّٰﺨِﺮِﻳﻦَ

എന്റെ കഷ്ടമേ, അല്ലാഹുവിന്റെ ഭാഗത്തേക്ക് ഞാന്‍ ചെയ്യേണ്ടതില്‍ ഞാന്‍ വീഴ്ചവരുത്തിയല്ലോ. തീര്‍ച്ചയായും ഞാന്‍ കളിയാക്കുന്നവരുടെ കൂട്ടത്തില്‍ തന്നെ ആയിപ്പോയല്ലോ എന്ന് വല്ല വ്യക്തിയും പറഞ്ഞേക്കും എന്നതിനാലാണിത്‌. (ഖു൪ആന്‍:39/55)

ﺃَﻭْ ﺗَﻘُﻮﻝَ ﻟَﻮْ ﺃَﻥَّ ٱﻟﻠَّﻪَ ﻫَﺪَﻯٰﻧِﻰ ﻟَﻜُﻨﺖُ ﻣِﻦَ ٱﻟْﻤُﺘَّﻘِﻴﻦَ

അല്ലെങ്കില്‍ അല്ലാഹു എന്നെ നേര്‍വഴിയിലാക്കിയിരുന്നെങ്കില്‍ ഞാന്‍ സൂക്ഷ്മത പാലിക്കുന്നവരുടെ കൂട്ടത്തില്‍ ആകുമായിരുന്നു. എന്ന് പറഞ്ഞേക്കുമെന്നതിനാല്‍.(ഖു൪ആന്‍:39/55)

ﺃَﻭْ ﺗَﻘُﻮﻝَ ﺣِﻴﻦَ ﺗَﺮَﻯ ٱﻟْﻌَﺬَاﺏَ ﻟَﻮْ ﺃَﻥَّ ﻟِﻰ ﻛَﺮَّﺓً ﻓَﺄَﻛُﻮﻥَ ﻣِﻦَ ٱﻟْﻤُﺤْﺴِﻨِﻴﻦَ

അല്ലെങ്കില്‍ ശിക്ഷ നേരില്‍ കാണുന്ന സന്ദര്‍ഭത്തില്‍ എനിക്കൊന്ന് മടങ്ങിപ്പോകാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ഞാന്‍ സദ്‌വൃത്തരുടെ കൂട്ടത്തില്‍ ആകുമായിരുന്നു എന്ന് പറഞ്ഞേക്കുമെന്നതിനാല്‍.(ഖു൪ആന്‍:39/55)

 

 

kanzululoom.com

Leave a Reply

Your email address will not be published. Required fields are marked *