വിശുദ്ധ ഖുര്‍ആനിൽ നിന്നും ഏതാനും വിജ്ഞാനങ്ങൾ

ഒരാളിൽ അല്ലാഹു രണ്ട് ഹൃദയങ്ങൾ ഉണ്ടാക്കിയിട്ടില്ല

مَّا جَعَلَ ٱللَّهُ لِرَجُلٍ مِّن قَلْبَيْنِ فِى جَوْفِهِۦ ۚ

യാതൊരു മനുഷ്യന്നും അവന്‍റെ ഉള്ളില്‍ അല്ലാഹു രണ്ടു ഹൃദങ്ങളുണ്ടാക്കിയിട്ടില്ല. (ഖു൪ആന്‍:33/4)

{مَا جَعَلَ اللَّهُ لِرَجُلٍ مِنْ قَلْبَيْنِ فِي جَوْفِهِ} هَذَا لَا يُوجَدُ، فَإِيَّاكُمْ أَنْ تَقُولُوا عَنْ أَحَدٍ: إِنَّ لَهُ قَلْبَيْنِ فِي جَوْفِهِ، فَتَكُونُوا كَاذِبِينَ عَلَى الْخِلْقَةِ الْإِلَهِيَّةِ.

{യാതൊരു മനുഷ്യനും അവന്റെ ഉള്ളിൽ അല്ലാഹു രണ്ട് ഹൃദയങ്ങൾ ഉണ്ടാക്കിയിട്ടില്ല} അത് സംഭവിക്കില്ല. അതിനാൽ ആരുടെയെങ്കിലും ഉള്ളിൽ രണ്ട് ഹൃദയങ്ങളുണ്ടെന്ന് പറയുന്നത് സൂക്ഷിക്കുക. കാരണം അത് അല്ലാഹുവിന്റെ സൃഷ്ടിപ്പിനെക്കുറിച്ച് കള്ളം പറയലായിരിക്കും.

ഒരു വ്യക്തിയുടെ ഹൃദയത്തിൽ വിശ്വാസവും അവിശ്വാസവും, സന്മാർഗവും ദുർമാർഗവും, പശ്ചാത്താപവും പാപം ചെയ്യാനുള്ള താൽപര്യവും, ഒന്നിച്ചുണ്ടാക്കലും എന്നതാണ് രണ്ട് ഹൃദയമില്ല എന്നതിന്റെ വിവക്ഷ. ഒന്ന് വിശ്വാസത്തിനും മറ്റൊന്ന് അവിശ്വാസത്തിനും (ഖുർതുബി)

അപ്പോള്‍, ഒരേ കാര്യത്തില്‍ വ്യത്യസ്തമായ രണ്ടഭിപ്രായങ്ങളോ, രണ്ടു ആശയഗതികളോ, രണ്ടുതരം സമീപനമോ ഒരേ സമയത്ത് ഒരാള്‍ക്ക് ഉണ്ടായിക്കൂടാത്തതാണ്. അതുപോലെത്തന്നെ, ഒരേ വേളയില്‍ വ്യത്യസ്തങ്ങളായ രണ്ടു കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുവാനും മനുഷ്യനു സാദ്ധ്യമല്ലെന്നു വ്യക്തമാണ്. (അമാനി തഫ്സീര്‍)

ആണ് പെണ്ണിനെപ്പോലെയല്ല.

وَلَيْسَ ٱلذَّكَرُ كَٱلْأُنثَىٰ

ആണ് പെണ്ണിനെപ്പോലെയല്ല. (ഖുർആൻ:3/36)

فيه دلالة على تفضيل الذكر على الأنثى

സ്ത്രീയെക്കാൾ പുരുഷന്റെ മുൻഗണനക്ക് ഇതിൽ സൂചനയുണ്ട്. (തഫ്സീറുസ്സഅ്ദി)

പെണ്‍കുട്ടിയുടെ സഹജമായ ബലഹീനതകളില്‍നിന്നും അവള്‍ക്ക് ബാധകമായ സാമൂഹിക നിരോധനങ്ങളില്‍നിന്നും ആണ്‍കുട്ടി സ്വതന്ത്രനായിരിക്കും.

രക്തബന്ധം

ٱلنَّبِىُّ أَوْلَىٰ بِٱلْمُؤْمِنِينَ مِنْ أَنفُسِهِمْ ۖ وَأَزْوَٰجُهُۥٓ أُمَّهَٰتُهُمْ ۗ وَأُو۟لُوا۟ ٱلْأَرْحَامِ بَعْضُهُمْ أَوْلَىٰ بِبَعْضٍ فِى كِتَٰبِ ٱللَّهِ مِنَ ٱلْمُؤْمِنِينَ وَٱلْمُهَٰجِرِينَ إِلَّآ أَن تَفْعَلُوٓا۟ إِلَىٰٓ أَوْلِيَآئِكُم مَّعْرُوفًا ۚ كَانَ ذَٰلِكَ فِى ٱلْكِتَٰبِ مَسْطُورًا

പ്രവാചകന്‍ സത്യവിശ്വാസികള്‍ക്ക് സ്വദേഹങ്ങളെക്കാളും അടുത്ത ആളാകുന്നു. അദ്ദേഹത്തിന്‍റെ ഭാര്യമാര്‍ അവരുടെ മാതാക്കളുമാകുന്നു. രക്തബന്ധമുള്ളവര്‍ അന്യോന്യം അല്ലാഹുവിന്‍റെ നിയമത്തില്‍ മറ്റു വിശ്വാസികളെക്കാളും മുഹാജിറുകളെക്കാളും കൂടുതല്‍ അടുപ്പമുള്ളവരാകുന്നു. നിങ്ങള്‍ നിങ്ങളുടെ മിത്രങ്ങള്‍ക്ക് വല്ല ഉപകാരവും ചെയ്യുന്നുവെങ്കില്‍ അത് ഇതില്‍ നിന്ന് ഒഴിവാകുന്നു. അത് വേദഗ്രന്ഥത്തില്‍ രേഖപ്പെടുത്തപ്പെട്ടതാകുന്നു. (ഖുർആൻ:33/6)

അടുത്ത ബന്ധുക്കളോ വിദൂര ബന്ധുക്കളോ ആകട്ടെ, {രക്തബന്ധമുള്ളവർ} അല്ലാഹു നിശ്ചയിച്ച നിയമമനുസരിച്ച് അന്യോന്യം അടുപ്പമുള്ളവരാണ്. അവർ പരസ്പരം അനന്തരമെടുക്കുകയും പുണ്യം ചെയ്യുകയും ചെയ്യുന്നു. അവർ പരസ്പരം സഹായത്തിനും സഖ്യത്തിനും കൂടുതൽ അർഹതയുണ്ട്. (തഫ്സീറുസ്സഅ്ദി)

 നബി ﷺ അവിടുത്തെ സഹാബികള്‍ക്കിടയില്‍ സഹോദര്യബന്ധം സ്ഥാപിക്കുകയും അവര്‍ക്കിടയില്‍ അനന്തരാവകാശം സ്ഥാപിക്കുകയും ചെയ്തു. وَأُو۟لُوا۟ ٱلْأَرْحَامِ بَعْضُهُمْ أَوْلَىٰ بِبَعْضٍ فِى كِتَٰبِ ٱللَّهِ (രക്തബന്ധമുള്ളവര്‍ അന്യോന്യം അല്ലാഹുവിന്‍റെ നിയമത്തില്‍ കൂടുതല്‍ അടുപ്പമുള്ളവരാകുന്നു) എന്ന വചനം അവതരിക്കുന്നതുവരെ. അതു അവതരിച്ചപ്പോള്‍ അതു ഉപേക്ഷിക്കുകയും, കുടുംബബന്ധം മുഖേനയുള്ള അനന്തരാവകാശം ഏര്‍പ്പെടുത്തുകയും ചെയ്തു.

എതിരായി ഭവിക്കുന്ന മൂന്ന് കാര്യങ്ങൾ

قال محمد بن كعب القرظي : ثلاث من فعلهن لم ينج حتى ينزل به من مكر أو بغي أو نكث ، وتصديقها في كتاب الله : {وَلَا يَحِيقُ ٱلْمَكْرُ ٱلسَّيِّئُ إِلَّا بِأَهْلِهِ}[فاطر – 43] . {إِنَّمَا بَغْيُكُمْ عَلَىٰٓ أَنفُسِكُم} [ يونس : 23 ] ، {فَمَن نَّكَثَ فَإِنَّمَا يَنكُثُ عَلَىٰ نَفْسِهِ}[ الفتح : 10 ] .

മുഹമ്മദ് ബ്നു കഅ്ബ് അൽഖുര്‍ളീ رحمه الله പറയുന്നു:  മൂന്നു കാര്യങ്ങൾ ആരെങ്കിലും ചെയ്താൽ അവൻ രക്ഷപ്പെടുകയില്ല അത് മൂന്നും അവനു വന്നു ഭവിച്ചിട്ടല്ലാതെ. കുതന്ത്രം, അതിക്രമം, വാക്ക് ലംഘനം എന്നിവയാണവ. അല്ലാഹുവിന്റെ ഗ്രന്ഥത്തിൽ അതിന്റെ സ്ഥിരീകരണമുണ്ട്. {ദുഷിച്ച തന്ത്രം (അതിന്‍റെ ഫലം) അത് പ്രയോഗിച്ചവരില്‍ തന്നെയാണ് വന്നുഭവിക്കുക (35/43)}{നിങ്ങള്‍ ചെയ്യുന്ന അതിക്രമം നിങ്ങള്‍ക്കെതിരില്‍ തന്നെയായിരിക്കും ഭവിക്കുക (10/23)}{അതിനാല്‍ ആരെങ്കിലും (പ്രതിജ്ഞ) ലംഘിക്കുന്ന പക്ഷം ലംഘിക്കുന്നതിന്‍റെ ദോഷഫലം അവന് തന്നെയാകുന്നു (48/10} (ഇബ്നുകസീര്‍:ഫാത്വിർ 43)

 

മറ്റ് ചില കാര്യങ്ങളെ കുറിച്ച് പിന്നീട് പോസ്റ്റ് ചെയ്യുന്നതാണ് إن شاء الله

 

 

www.kanzululoom.com

 

 

Leave a Reply

Your email address will not be published. Required fields are marked *