അല്ലാഹുവിന്റെ അനുഗ്രഹം മറച്ചു വെക്കുന്നവരോട്

ٱلَّذِينَ يَبْخَلُونَ وَيَأْمُرُونَ ٱلنَّاسَ بِٱلْبُخْلِ وَيَكْتُمُونَ مَآ ءَاتَىٰهُمُ ٱللَّهُ مِن فَضْلِهِۦ ۗ وَأَعْتَدْنَا لِلْكَٰفِرِينَ عَذَابًا مُّهِينًا ‎

പിശുക്ക് കാണിക്കുകയും, പിശുക്ക് കാണിക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുകയും, തങ്ങള്‍ക്ക് അല്ലാഹു തന്‍റെ ഔദാര്യം കൊണ്ട് നല്‍കിയ അനുഗ്രഹം മറച്ചു വെക്കുകയും ചെയ്യുന്നവരാണവര്‍. ആ കാഫിറുകൾക്ക് (നന്ദികെട്ടവര്‍ക്ക്) അപമാനകരമായ ശിക്ഷയാണ് നാം ഒരുക്കിവെച്ചിരിക്കുന്നത്‌. (ഖുർആൻ:4/37)

അല്ലാഹു നല്‍കിയിട്ടുള്ള ധനം മുതലായ അനുഗ്രഹങ്ങളെ കഴിയുന്നത്ര പുറത്തറിയിക്കാതെ മറച്ചുവെക്കന്നതിനെ അല്ലാഹു ആക്ഷേപിക്കുന്നു. ഇതാകട്ടെ, അല്ലാഹുവിന്‍റെ നേരെയുള്ള നന്ദിയില്ലായ്മയും, അവന്‍റെ അനുഗ്രഹത്തെ അവഗണിക്കലും, അവനിലുള്ള വിശ്വാസക്കുറവുമാകുന്നു. അത്തരക്കാര്‍ക്ക് നിന്ദ്യമായ ശിക്ഷയുണ്ട്.

അല്ലാഹു ഒരാള്‍ക്ക് ധനം നല്‍കിയിരിക്കെ, തന്റെ സ്ഥിതിയെക്കാള്‍ താഴ്ന്ന് അവശനെപ്പോലെ ജീവിക്കുന്നത് അല്ലാഹുവിന്റെ അനുഗ്രഹം മറച്ചുവെക്കലാണ്.

അല്ലാഹു തനിക്ക് ഒരനുഗ്രഹവും ചെയ്തിട്ടില്ലെന്ന മട്ടില്‍ പെരുമാറുന്നത് അല്ലാഹുവിന്റെ അനുഗ്രഹം മറച്ചുവെക്കലാണ്.

സമ്പത്ത് ഉണ്ടായിട്ടും പിശുക്ക് കാണിക്കുന്നത് അല്ലാഹുവിന്റെ അനുഗ്രഹം മറച്ചുവെക്കലാണ്.

അവന്റെ ഭക്ഷ്യ-പാനീയങ്ങള്‍, പെരുമാറ്റം, വസ്ത്രം, പാര്‍പ്പിടം, എല്ലാംതന്നെ അല്ലാഹു നല്‍കിയിട്ടുള്ള അനുഗ്രഹത്തെ പ്രകടിപ്പിക്കുന്നതായിരിക്കണം.

عَنْ عَبْدِ اللَّهِ بْنِ مَسْعُودٍ، عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏”‏ لاَ يَدْخُلُ الْجَنَّةَ مَنْ كَانَ فِي قَلْبِهِ مِثْقَالُ ذَرَّةٍ مِنْ كِبْرٍ ‏”‏ ‏.‏ قَالَ رَجُلٌ إِنَّ الرَّجُلَ يُحِبُّ أَنْ يَكُونَ ثَوْبُهُ حَسَنًا وَنَعْلُهُ حَسَنَةً ‏.‏ قَالَ ‏”‏ إِنَّ اللَّهَ جَمِيلٌ يُحِبُّ الْجَمَالَ الْكِبْرُ بَطَرُ الْحَقِّ وَغَمْطُ النَّاسِ ‏”‏

അബ്ദുല്ലാഹിബ്നു മസ്ഊദ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ആരുടെയെങ്കിലും ഹൃദയത്തില്‍ അണു അളവ് അഹങ്കാരമുണ്ടെങ്കില്‍ അവന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല.’ ഇതു കേട്ടപ്പോള്‍ ഒരാള്‍ ചോദിച്ചു: ‘ഒരാള്‍ തന്റെ വസ്ത്രവും ചെരുപ്പും ഭംഗിയുള്ളതാകണമെന്ന് ആഗ്രഹിക്കുന്നത് അഹങ്കാരത്തില്‍ പെട്ടതാണോ? അപ്പോള്‍ നബി ﷺ പറഞ്ഞു: ‘അല്ലാഹു ഭംഗിയുള്ളവനാണ്. അവന്‍ ഭംഗിയെ ഇഷ്ടപ്പെടുന്നു. സത്യം നിരാകരിക്കലും ആളുകളെ ചെറുതാക്കലുമാണ് അഹങ്കാരം.(മുസ്‌ലിം:91)

عَنْ عَمْرِو بْنِ شُعَيْبٍ، عَنْ أَبِيهِ، عَنْ جَدِّهِ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم: ‏ إِنَّ اللَّهَ يُحِبَّ أَنْ يُرَى أَثَرُ نِعْمَتِهِ عَلَى عَبْدِهِ‏

അംറിബ്നു ശുഅയ്ബ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: അല്ലാഹു ഒരാള്‍ക്ക് വല്ല അനുഗ്രഹവും ചെയ്താല്‍ അതിന്റെ അടയാളം അവനില്‍ പ്രത്യക്ഷപ്പെട്ട് കാണപ്പെടുന്നത് ഇഷ്ടപ്പെടുന്നു. (തി൪മിദി:43/3051)

പഠിച്ച അറിവ് മറ്റുള്ളവര്‍ക്ക് പഠിപ്പിച്ചു കൊടുക്കാതിരിക്കുന്നതും അല്ലാഹുവിന്റെ അനുഗ്രഹം മറച്ചു വെക്കലാണ്.

{وَيَكْتُمُونَ مَا آتَاهُمُ اللَّهُ مِنْ فَضْلِهِ} أي: من العلم الذي يهتدي به الضالون ويسترشد به الجاهلون فيكتمونه عنهم، ويظهرون لهم من الباطل ما يحول بينهم وبين الحق. فجمعوا بين البخل بالمال والبخل بالعلم، وبين السعي في خسارة أنفسهم وخسارة غيرهم، وهذه هي صفات الكافرين،

{തങ്ങള്‍ക്ക് അല്ലാഹു തന്‍റെ ഔദാര്യം കൊണ്ട് നല്‍കിയ അനുഗ്രഹം മറച്ചു വെക്കുകയും ചെയ്യുന്നവര്‍} അതായത്, വഴിപിഴച്ചവർക്ക് നേർവഴി ലഭിക്കാനും അജ്ഞരായ ആളുകൾക്ക് വഴികാട്ടിയാകാനും ഉതകുന്ന വിജ്ഞാനത്തെ അവർ അവരിൽ നിന്ന് മറച്ചുവെക്കുന്നു. അവർക്കും സത്യത്തിനുമിടയിൽ തടസ്സമായി നിൽക്കുന്ന അസത്യങ്ങളെ അവർക്ക് മുൻപിൽ വെളിപ്പെടുത്തിക്കൊടുക്കുകയും ചെയ്യുന്നു. അങ്ങനെ സമ്പത്ത് കൊണ്ടുള്ള പിശുക്കും വിജ്ഞാനം കൊണ്ടുള്ള പിശുക്കും അവർ ഒരുമിച്ചുകൂട്ടി; തങ്ങളുടെ സ്വന്തം നാശത്തിനും മറ്റുള്ളവരുടെ നാശത്തിനും വേണ്ടിയുള്ള പരിശ്രമവും. ഇത് സത്യനിഷേധികളുടെ വിശേഷണങ്ങളാണ്. (തഫ്സീറുസ്സഅ്ദി)

 

 

www.kanzululoom.com

 

Leave a Reply

Your email address will not be published. Required fields are marked *