ﻭَٱﻋْﻠَﻤُﻮٓا۟ ﺃَﻧَّﻤَﺎٓ ﺃَﻣْﻮَٰﻟُﻜُﻢْ ﻭَﺃَﻭْﻟَٰﺪُﻛُﻢْ ﻓِﺘْﻨَﺔٌ ﻭَﺃَﻥَّ ٱﻟﻠَّﻪَ ﻋِﻨﺪَﻩُۥٓ ﺃَﺟْﺮٌ ﻋَﻈِﻴﻢٌ
നിങ്ങളുടെ സ്വത്തുക്കളും നിങ്ങളുടെ സന്താനങ്ങളും ഒരു പരീക്ഷണമാണെന്നും അല്ലാഹുവിങ്കലാണ് മഹത്തായ പ്രതിഫലമുള്ളതെന്നും നിങ്ങള്‍ മനസ്സിലാക്കുകയും ചെയ്യുക.(ഖു൪ആന്‍:8/28)
عَنْ كَعْبِ بْنِ عِيَاضٍ، قَالَ سَمِعْتُ النَّبِيَّ صلى الله عليه وسلم يَقُولُ : إِنَّ لِكُلِّ أُمَّةٍ فِتْنَةً وَفِتْنَةُ أُمَّتِي الْمَالُ
കഅ്ബ് ബ്നു ഇയാള് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: എല്ലാ സമൂഹത്തിനും ഓരോ പരീക്ഷണമുണ്ട്. എന്റെ സമുദായത്തിന്റെ പരീക്ഷണം ധനമാണ്. (തിര്‍മിദി:2336)
ബാല്യം മുതല്‍ മരണം വരെ ധനത്തോട് അടങ്ങാത്ത ആഗ്രഹമാണ് മനുഷ്യന്. മനുഷ്യന്റെ ഈ ആഗ്രഹങ്ങള്‍ക്ക് ഉദാഹരണമായി നബി ﷺ പറഞ്ഞത് കാണുക:
عَنْ أَنَسِ بْنِ مَالِكٍ، عَنْ رَسُولِ اللَّهِ صلى الله عليه وسلم أَنَّهُ قَالَ : لَوْ أَنَّ لاِبْنِ آدَمَ وَادِيًا مِنْ ذَهَبٍ أَحَبَّ أَنْ يَكُونَ لَهُ وَادِيَانِ، وَلَنْ يَمْلأَ فَاهُ إِلاَّ التُّرَابُ، وَيَتُوبُ اللَّهُ عَلَى مَنْ تَابَ
അബൂബർസ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: മനുഷ്യന് സ്വര്‍ണത്തിന്റെ ഒരു താഴ്‌വര ലഭിച്ചാല്‍, രണ്ട് താഴ്‌വരകള്‍ ഉണ്ടാകാന്‍ അവന്‍ ആഗ്രഹിക്കും. മണ്ണല്ലാതെ അവന്റെ വായ നിറക്കുകയില്ല. പശ്ചാതപിക്കുന്നവന്റെ പശ്ചാതാപം അല്ലാഹു സ്വീകരിക്കും. (ബുഖാരി:6439)
عَنْ أَنَسٍ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : يَهْرَمُ ابْنُ آدَمَ وَيَشِبُّ مِنْهُ اثْنَانِ الْحِرْصُ عَلَى الْمَالِ وَالْحِرْصُ عَلَى الْعُمُرِ
അനസ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ആദമിന്റെ പുത്രൻ വൃദ്ധനാകുന്നു. എന്നാൽ രണ്ട് കാര്യങ്ങൾ അവനെ ചെറുപ്പമായി നിലനിർത്തുന്നു: ജീവിതത്തോടുള്ള ആഗ്രഹവും സമ്പത്തിനോടുള്ള ആഗ്രഹവും.(തിർമിദി:2455)
عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ : قَلْبُ الشَّيْخِ شَابٌّ عَلَى حُبِّ اثْنَتَيْنِ طُولُ الْحَيَاةِ وَحُبُّ الْمَالِ
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: വൃദ്ധന്റെ ഹൃദയം രണ്ടു കാര്യങ്ങളെ സ്നേഹിക്കുന്നതില്‍ യുവാവായിരിക്കും: ദീർഘായുസ്സിനും സമ്പത്തിനോടുള്ള സ്നേഹത്തിനും. (മുസ്ലിം: 1046)
അതെ, മനുഷ്യര്‍ അങ്ങനെയാണ്. പത്തുകിട്ടിയാല്‍ നൂറുകിട്ടാന്‍ കൊതി. നൂറ് കിട്ടിയാല്‍ ആയിരത്തി നും! കോടികള്‍ കിട്ടിയാലും അവന്റെ ധനത്തോടുള്ള ആര്‍ത്തി തീരില്ല.
وَإِنَّهُۥ لِحُبِّ ٱلْخَيْرِ لَشَدِيدٌ
തീര്‍ച്ചയായും അവന്‍ ധനത്തോടുള്ള സ്നേഹം കഠിനമായവനാകുന്നു. (ഖുർആൻ:100/8)
{وَإِنَّهُ} أَيِ: الْإِنْسَانُ {لِحُبِّ الْخَيْرِ} أَيِ: الْمَالِ {لَشَدِيدٌ} أَيْ: كَثِيرُ الْحُبِّ لِلْمَالِ. وَحُبُّهُ لِذَلِكَ، هُوَ الَّذِي أَوْجَبَ لَهُ تَرْكَ الْحُقُوقِ الْوَاجِبَةِ عَلَيْهِ، قَدَّمَ شَهْوَةَ نَفْسِهِ عَلَى رِضَا رَبِّهِ، وَكُلُّ هَذَا لِأَنَّهُ قَصَرَ نَظَرَهُ عَلَى هَذِهِ الدَّارِ، وَغَفَلَ عَنِ الْآخِرَةِ، وَلِهَذَا قَالَ حَاثًّا لَهُ عَلَى خَوْفِ يَوْمِ الْوَعِيدِ
{തീര്‍ച്ചയായും അവന്‍} അതായത്: മനുഷ്യന്‍ {ഖൈറിനോടുള്ള സ്‌നേഹം} അതായത് ധനത്തോടുള്ള സ്നേഹം. {കഠിനമായവനാകുന്നു} തന്റെ നിര്‍ബന്ധ ബാധ്യതകളെ ഉപേക്ഷിക്കേണ്ടി വരുന്ന വിധത്തില്‍ അവന്‍ ധനത്തെ അധികമായി സ്‌നേഹിക്കുന്നു. തന്റെ രക്ഷിതാവിന്റെ തൃപ്തിയെക്കാള്‍ അവന് പ്രധാനം സ്വന്തം താല്‍പര്യങ്ങളാണ്. ഇതെല്ലാം സംഭവിക്കുന്നത് തന്റെ ശ്രദ്ധ ഈ ലോകത്തില്‍ പരിമിതമാവുകയും പരലോകത്തെക്കുറിച്ച് അശ്രദ്ധമാവുകയും ചെയ്യുന്നതിനാലാണ്. (തഫ്സീറുസ്സഅ്ദി)
ധനത്തിനോടുള്ള ആഗ്രഹം അതിരു കടന്നാൽ ഹൃദയം അതിന് അടിമപെട്ടു പോകുന്നതാണ്
عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : تَعِسَ عَبْدُ الدِّينَارِ وَالدِّرْهَمِ
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ദീനാറിന്റെയും ദിർഹമിന്റെയും അടിമ നശിച്ചിരിക്കുന്നു. (ബുഖാരി :2730)
ആട്ടിൽ പറ്റത്തെ ആക്രമിക്കുന്ന ചെന്നായയെക്കാൾ അപകടകരമാണ് ധനസമ്പാദനമെന്ന മോഹം ഒരു മനുഷ്യന്റെ ദീനിൽ ഉണ്ടാക്കുന്ന വിപത്ത്.
عَنِ ابْنِ كَعْبِ بْنِ مَالِكٍ الأَنْصَارِيِّ، عَنْ أَبِيهِ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : مَا ذِئْبَانِ جَائِعَانِ أُرْسِلاَ فِي غَنَمٍ بِأَفْسَدَ لَهَا مِنْ حِرْصِ الْمَرْءِ عَلَى الْمَالِ وَالشَّرَفِ لِدِينِهِ
കഅ്ബ് ബ്നു മാലിക് അൽ അൻസ്വാരി رَضِيَ اللَّهُ عَنْهُ തന്റെ പിതാവിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നല്ല വിശപ്പുള്ള രണ്ട് ചെന്നായ്ക്കൾ ഒരു ആട്ടിൻപറ്റത്തെ ആക്രമിച്ചാലുണ്ടാവുന്ന ആപത്തിനേക്കാൾ എത്രയോ വലുതാണ് ധനത്തോടുള്ള ആർത്തി മനുഷ്യന്റെ ദീനിലുണ്ടാക്കുന്ന വിപത്ത്. (തിർമിദി: 2376)
സത്യം പിന്‍പറ്റുന്നതില്‍ നിന്നും, അതിന്റെ വക്താവായി മാറുന്നതില്‍ നിന്നും പണത്തോടുള്ള ആർത്തി തടയും. മിക്ക നബിമാരുടെയും ഒന്നാമത്തെ ശത്രുക്കള്‍ അവരുടെ സമൂഹത്തിലെ പ്രമാണിമാരായിരുന്നു. മുസ്‌ലിം ഉമ്മത്തിനെയും പിടികൂടിയ രോഗങ്ങളില്‍ ഏറ്റവും ഗുരുതരമായ ഒന്നാണ് സമ്പത്തിനോടുള്ള ആര്‍ത്തി. പരലോകത്തെ അവര്‍ അതിനാല്‍ മറന്നു പോയിരിക്കുന്നു.
ഈ കാരണം കൊണ്ടാണ് അധികം ആഗ്രഹിക്കാതെ അത്യാവശ്യത്തിന് മാത്രം സമ്പാദിക്കാൻ മുസ്ലിംകളെ നബി ﷺ പ്രോത്സാഹിപ്പിച്ചത്. അതിമോഹം അല്ലാഹുവിന്റെ സ്മരണയിൽ നിന്നും മനുഷ്യനെ അകറ്റും.
عن أبي هاشم بن عتبة بن ربيعة : الَ رَسُولُ اللَّهِ صلى الله عليه وسلم : إنَّما يكفيكَ مِن جمعِ المالِ، خادِمٌ ومرْكَبٌ فِي سبيلِ اللهِ
നബി ﷺ പറഞ്ഞു: നിങ്ങൾക്ക് സമ്പത്തിൽ ആകെ വേണ്ടത് ഒരു വേലക്കാരനും അല്ലാഹുവിന്റെ മാർഗത്തിൽ സഞ്ചരിക്കാൻ ഒരു വാഹനവുമാണ്. (സ്വഹീഹുൽ ജാമിഅ്: 2386)
ദാനധർമങ്ങളിൽ മുഴുകാതെ ധനം സമ്പാദിച്ചുകൂട്ടണമെന്ന് ആഗ്രഹിക്കുന്നവർക്ക് നബി ﷺ മുന്നറിയിപ്പ് നൽകുന്നു.
عَنْ أَبِي سَعِيدٍ الْخُدْرِيِّ، عَنْ رَسُولِ اللَّهِ ـ صلى الله عليه وسلم ـ أَنَّهُ قَالَ : وَيْلٌ لِلْمُكْثِرِينَ إِلاَّ مَنْ قَالَ بِالْمَالِ هَكَذَا وَهَكَذَا وَهَكَذَا وَهَكَذَا
അബൂസഈദുൽ ഖുദ്രിയ്യ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ധനം സമ്പാദിച്ചുകൂട്ടുന്നവർക്ക് നാശം, തന്റെ വലത്തും ഇടത്തും മുൻപിലും പിന്നിലും ഉള്ളവരോട് തന്റെ ധനത്തെക്കുറിച്ച് ഇതാ ഇവിടെ, ഇവിടെ, ഇവിടെ എന്ന് പറയുന്നവരൊഴികെ (കൂടുതലായി ദാനധർമത്തിലേർപ്പെടുന്നവരൊഴികെ എന്നർഥം). (ഇബ്നുമാജ 4129 – സ്വഹീഹുൽ ജാമിഅ് : 7137)
kanzululoom.com