മനുഷ്യൻ ഒരു സാമൂഹ്യ ജീവിയാണ്. അവന് ഒരു സ്ഥലത്ത് നിന്നും മറ്റൊരു സ്ഥലത്തേക്ക് യാത്ര ചെയ്യല്‍ അനിവാര്യമായതാണ്. അതുകൊണ്ടു തന്നെ, യാത്ര പുറപ്പെടുമ്പോള്‍ മുതല്‍ വീട്ടില്‍ തിരിച്ചെത്തുന്നത് വരെ വിശ്വാസികള്‍ പാലിക്കേണ്ട മര്യാദകളും ചൊല്ലേണ്ട പ്രാ ര്‍ത്ഥനകളും വളരെ പ്രാധാന്യത്തോടെ ഇസ്ലാം പഠിപ്പിച്ചിട്ടുണ്ട്. യാത്രയുമായി ബന്ധപ്പെട്ട് ഒരു സത്യവിശ്വാസി അറിഞ്ഞിരിക്കേണ്ട ചില പ്രധാനപ്പെട്ട കാര്യങ്ങൾ സൂചിപ്പിക്കുന്നു.
عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ : السَّفَرُ قِطْعَةٌ مِنَ الْعَذَابِ، يَمْنَعُ أَحَدَكُمْ نَوْمَهُ وَطَعَامَهُ وَشَرَابَهُ ….
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ശിക്ഷയുടെ ഒരു ഭാഗമാകുന്നു യാത്ര. അത് നിങ്ങളുടെ ഉറക്കത്തെയും, ഭക്ഷണത്തെയും, പാനീയത്തെയും തടയുന്നു ……… (ബുഖാരി:3001)
യാത്ര ചോദിക്കൽ സുന്നത്ത്
യാത്ര പോകുന്ന വ്യക്തി മറ്റുളളവരോട് യാത്ര ചോദിക്കൽ സുന്നത്താണ്.
عن سالم بن عبدالله بن عمر: كان عبدُ اللهِ بنُ عمرَ إذا أَتى الرجُلَ وهو يريدُ السَّفَرَ قال له: ادْنُ حتّى أُوَدِّعَك كما كان رسولُ اللهِ ﷺ يُوَدِّعُنا فيقول: أَستودِعُ اللهَ دِينَك وأمانتَك وخواتيمَ عملِك
സാലിം ബ്നു അബ്ദില്ലാഹ് ബ്നു ഉമർ رضى الله عنهما വിൽ നിന്ന് നിവേദനം: അദ്ദേഹം പറയുന്നു: എന്റെ പിതാവ് അബ്ദില്ലാഹ് ഇബ്നു ഉമര്‍ ആരെ ങ്കിലും യാത്ര പോകുവാന്‍ ഉദ്ദേശിച്ചു കൊണ്ട് വരികയാണെങ്കില്‍ അദ്ദേഹത്തോട് പറയുമായിരുന്നു: നീ അടുത്ത് നില്ക്കുക, നബി ﷺ ഞങ്ങളെ യാത്ര അയക്കുന്നത് പോലെ ഞാന്‍ താങ്കളെയും യാത്രയയക്കാം എന്ന് പറഞ്ഞുകൊണ്ട് പറയും: താങ്കളുടെ മതത്തെയും, താങ്കളുടെ വിശ്വസ്തതയേയും, താങ്കളുടെ കര്‍മ്മങ്ങളുടെ പര്യാവസാനത്തെയും ഞാന്‍ അല്ലാഹുവില്‍ ഏല്പിക്കുന്നു. (അഹ്മദ്)
ഒറ്റക്ക് യാത്ര ചെയ്യാതിരിക്കുക
കഴിയുമെങ്കിൽ ഒറ്റക്ക് യാത്ര ചെയ്യാതിരിക്കുക. മൂന്നു പേർ ഒന്നിച്ച് യാത്ര പോകുന്നതാണ് ഏറ്റവും നല്ലത്.
عَنِ ابْنِ عُمَرَ، عَنِ النَّبِيِّ صلى الله عليه وسلم قَالَ : لَوْ يَعْلَمُ النَّاسُ مَا فِي الْوَحْدَةِ مَا أَعْلَمُ مَا سَارَ رَاكِبٌ بِلَيْلٍ وَحْدَهُ .
ഇബ്നു ഉമർ رضى الله عنهما വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: തനിച്ച് യാത്ര ചെയ്യുന്നത്കൊണ്ടുള്ള ഭവിഷ്യത്ത് ഞാൻ അറിയുന്നതുപോലെ നിങ്ങളും അറിഞ്ഞിരുന്നുവെങ്കിൽ ഒരു യാത്രക്കാരനും രാത്രിയിൽ തനിയെ സഞ്ചരിക്കുമായിരുന്നില്ല. (ബുഖാരി: 2998)
عَنْ عَمْرِو بْنِ شُعَيْبٍ، عَنْ أَبِيهِ، عَنْ جَدِّهِ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ : الرَّاكِبُ شَيْطَانٌ وَالرَّاكِبَانِ شَيْطَانَانِ وَالثَّلاَثَةُ رَكْبٌ
അംറുബ്നു ശുഅയ്ബ് رَضِيَ اللَّهُ عَنْهُ വില്‍ നിന്നും നിവേദനം: നബി ﷺ പറഞ്ഞു: ഒറ്റക്ക് യാത്ര ചെയ്യുന്നവന് പിശാചാണ്. രണ്ട് പേരുള്ള യാത്രക്കാരും പിശാചുക്കളാണ്. മൂന്നാളുകള്‍ ഒരു യാത്രാ സംഘമാണ്. (തി൪മിദി:1674)
ഒറ്റക്ക് ദീർഘയാത്ര ചെയ്യുമ്പോൾ അവനില്‍ പിശാചിന് താല്‍പ്പര്യം ജനിക്കുന്നു. അവനെ പിശാച് വഴിതെറ്റിക്കുവാനും, ഉപദ്രവങ്ങളേല്പ്പിക്കുവാനും സാധ്യത കൂടുതലുണ്ട്.
യാത്രയിൽ അമീറിനെ നിശ്ചയിക്കണം
عَنْ أَبِي سَعِيدٍ الْخُدْرِيِّ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ : إِذَا خَرَجَ ثَلاَثَةٌ فِي سَفَرٍ فَلْيُؤَمِّرُوا أَحَدَهُمْ .
അബൂസഈദിൽ ഖുദ്രിയ്യ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഏതെങ്കിലും മൂന്നാളുകൾ യാത്ര പുറപ്പെടുകയാണെങ്കിൽ അവരിൽ ഒരാളെ അമീറായി നിശ്ചയിക്കട്ടെ. (അബൂദാവൂദ്:2608)
നായ, മണിനാദം പോലെയുള്ളവ യാത്രയിൽ ഒഴിവാക്കുക
عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ : لاَ تَصْحَبُ الْمَلاَئِكَةُ رُفْقَةً فِيهَا كَلْبٌ وَلاَ جَرَسٌ
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നായയോ മണിനാദമോ കൂടെയുള്ള യാത്രാ സംഘത്തിൽ മലക്കുകൾ സഹവസിക്കുകയില്ല. (മുസ്ലിം: 2113)
സ്ത്രീ മഹ്റമിന്റെ കൂടെ യാത്ര ചെയ്യുക
عَنِ ابْنِ عَبَّاسٍ، عَنْ رَسُولِ اللَّهِ صلى الله عليه وسلم قَالَ: لاَ يَخْلُوَنَّ رَجُلٌ بِامْرَأَةٍ إِلاَّ وَمَعَهَا ذُو مَحْرَمٍ وَلاَ تُسَافِرِ الْمَرْأَةُ إِلاَّ مَعَ ذِي مَحْرَمٍ
ഇബ്നു അബ്ബാസ് رضى الله عنهما വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഒരു പുരുഷനും ഒരു സ്ത്രീയും ഒറ്റക്കാകാന്‍ പാടില്ല, മഹ്റമായവരോടൊപ്പമല്ലാതെ. മഹ്റമിനോടൊപ്പമല്ലാതെ ഒരു സ്ത്രീ ഒറ്റയ്ക്ക് യാത്ര ചെയ്യാന്‍ പാടില്ല. (മുസ് ലിം: 1341)
ഒരു സ്ത്രീക്ക് ഭർത്താവിനോടോ വിവാഹബന്ധം നിഷിദ്ധമായ പിതാവ്, മകൻ, സഹോദരൻ എന്നിവരോടൊപ്പം മാത്രമേ യാത്ര ചെയ്യാൻ പാടുള്ളൂ. ഇത് സ്ത്രീകള്‍ക്ക് ഇസ്ലാം നല്കുന്ന സ്വാതന്ത്യവും, സുരക്ഷിതത്വവുമാണ്.
عَنْ أَبِي مَعْبَدٍ، قَالَ سَمِعْتُ ابْنَ عَبَّاسٍ، يَقُولُ سَمِعْتُ النَّبِيَّ صلى الله عليه وسلم يَخْطُبُ يَقُولُ ” لاَ يَخْلُوَنَّ رَجُلٌ بِامْرَأَةٍ إِلاَّ وَمَعَهَا ذُو مَحْرَمٍ وَلاَ تُسَافِرِ الْمَرْأَةُ إِلاَّ مَعَ ذِي مَحْرَمٍ ” . فَقَامَ رَجُلٌ فَقَالَ يَا رَسُولَ اللَّهِ إِنَّ امْرَأَتِي خَرَجَتْ حَاجَّةً وَإِنِّي اكْتُتِبْتُ فِي غَزْوَةِ كَذَا وَكَذَا . قَالَ ” انْطَلِقْ فَحُجَّ مَعَ امْرَأَتِكَ ” .
അബൂമഅ്ബദ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: ഇബ്നു അബ്ബാസ് رضى الله عنهما പറയുന്ന തായി ഞാന്‍ കേട്ടു: നബി ﷺ (പ്രസംഗിക്കുമ്പോള്‍ ഇങ്ങനെ പറ യുന്നതായി ഞാന്‍ കേള്‍ക്കുകയു ണ്ടായി: ഒരു സ്ത്രീയും പുരുഷനും ഒ ഴിഞ്ഞിക്കുവാന് പാടില്ല, അവളുടെ കൂടെ മഹ്റമില്ലാതെ, മഹ്റമിന്റെ കൂ ടെയല്ലാതെ ഒരു സ്ത്രീ യാത്ര ചെ യ്യുവാന്‍ പാടില്ല. അപ്പോള്‍ ഒരാള്‍ എഴുന്നേറ്റ് കൊണ്ട് ചോദിക്കുകയു ണ്ടായി: അല്ലാഹുവിന്റെ റസൂലേ, എന്റെ ഭാര്യ ഹജ്ജിന് പുറപ്പെട്ടിരി ക്കകയാണ്, എന്നാല്‍ ഞാനാകട്ടെ ഇന്നയിന്ന യുദ്ധത്തിന് പോകുവാനായി തീരുമാനിച്ചിരിക്കുന്നു, അപ്പോള്‍ നബി ﷺ പറഞ്ഞു: നീ ഭാര്യയുടെ കൂടെ ഹജ്ജ് ചെയ്യാനായി പുറപ്പെടുക. (മുസ്ലിം:1341)
വ്യാഴാഴ്ചയിലെ യാത്ര
പ്രത്യേകമായ ദിവസം മാത്രമെ നിങ്ങള്‍ യാത്ര പുറപ്പെടുവാന്‍ പാടുള്ളൂവെന്ന് നബി ﷺ നമ്മോട് നിര്‍ദ്ദേശിച്ചിട്ടില്ല. എന്നാല്‍ യാത്ര പുറപ്പെടുന്നത് വ്യാഴാഴ്ചയാകുന്നത് നബി ﷺ ഇഷ്ടപ്പെട്ടിരുന്നുവെന്ന് ഹദീസുകളില്‍ കാണാവുന്നതാണ്.
عَنْ كَعْبِ بْنِ مَالِكٍ، ـ رضى الله عنه ـ أَنَّ النَّبِيَّ صلى الله عليه وسلم خَرَجَ يَوْمَ الْخَمِيسِ فِي غَزْوَةِ تَبُوكَ، وَكَانَ يُحِبُّ أَنْ يَخْرُجَ يَوْمَ الْخَمِيسِ.
കഅബ് ബ്നു മാലിക് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: തബൂക്ക് യുദ്ധത്തിന് വ്യാഴാഴ്ച ദിവസമാണ് നബി ﷺ പുറപ്പെട്ടത്. വ്യാഴാഴ്ച ദിവസം യാത്രപുറപ്പെടുന്നത് അവിടുന്ന് ഇഷ്ടപ്പെട്ടിരുന്നു. (ബുഖാരി: 2950)
عَنْ كَعْبِ بْنِ مَالِكٍ، قَالَ قَلَّمَا كَانَ رَسُولُ اللَّهِ صلى الله عليه وسلم يَخْرُجُ فِي سَفَرٍ إِلاَّ يَوْمَ الْخَمِيسِ .
കഅബ് ബ്നു മാലിക് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: നബി ﷺ വ്യാഴാ ഴ്ചയല്ലാതെ യാത്ര പുറപ്പെടുന്നത് കുറവായിരുന്നു. (അബൂദാവൂദ്:2605 – സ്വഹീഹ് അൽബാനി)
തഖ്വ കൈകൊള്ളുക
وَتَزَوَّدُوا۟ فَإِنَّ خَيْرَ ٱلزَّادِ ٱلتَّقْوَىٰ
നിങ്ങള്‍ യാത്രയ്ക്കുവേണ്ട വിഭവങ്ങള്‍ ഒരുക്കിപ്പോകുക. എന്നാല്‍ യാത്രയ്ക്കു വേണ്ട വിഭവങ്ങളില്‍ ഏറ്റവും ഉത്തമമായത് തഖ്വയാകുന്നു. (ഖു൪ആന്‍: 2/197)
യാത്രയിൽ നമ്മെ വഴി തെറ്റിക്കുന്ന, നൻമകൾ തടയുന്ന, തിൻമകളിലേക്ക് താൽപ്പര്യം ജനിപ്പിക്കുന്ന പല കാര്യങ്ങളും കണ്ടുമുട്ടിയേക്കാം. ശൈത്വാനാകട്ടെ ഈ അവസരം മുതലാക്കി മനുഷ്യരെ വഴിതെറ്റിക്കാൻ ശ്രമിച്ചേക്കാം. അതുകൊണ്ടുതന്നെ ഒരു സത്യവിശ്വാസിയായ യാത്രക്കാരൻ അവന്റെ യാത്രയിലുടനീളം തഖ്വ മുറുകെ പിടിക്കണം.
യാത്രയിലെ പ്രാർത്ഥനകൾ
വീട്ടിൽ നിന്ന് പുറപ്പെടുമ്പോൾ
بِسْمِ اللَّهِ تَوَكَّلْتُ عَلَى اللَّهِ لاَ حَوْلَ وَلاَ قُوَّةَ إِلاَّ بِاللَّهِ
അല്ലാഹുവിന്റെ നാമത്തിൽ, ഞാൻ അല്ലാഹുവിൽ ഭരമേൽപിച്ചു, അല്ലാഹുവിനെ കൂടാതെ ശക്തിയും കഴിവുമില്ല.
عَنْ أَنَسِ بْنِ مَالِكٍ، أَنَّ النَّبِيَّ صلى الله عليه وسلم قَالَ ” إِذَا خَرَجَ الرَّجُلُ مِنْ بَيْتِهِ فَقَالَ بِسْمِ اللَّهِ تَوَكَّلْتُ عَلَى اللَّهِ لاَ حَوْلَ وَلاَ قُوَّةَ إِلاَّ بِاللَّهِ ” . قَالَ ” يُقَالُ حِينَئِذٍ هُدِيتَ وَكُفِيتَ وَوُقِيتَ فَتَتَنَحَّى لَهُ الشَّيَاطِينُ فَيَقُولُ لَهُ شَيْطَانٌ آخَرُ كَيْفَ لَكَ بِرَجُلٍ قَدْ هُدِيَ وَكُفِيَ وَوُقِيَ ” .
അനസ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: വീട്ടിൽ നിന്ന് പുറപ്പെടുമ്പോൾ ആരെങ്കിലും ഇപ്രകാരം പറഞ്ഞാല്‍ അവനോട് ഇപ്രകാരം പറയപ്പെടുന്നതാണ്: നീ സൻമാർഗം പ്രാപിച്ചിരിക്കുന്നു. നിനക്ക് ഇത് മതിയായതാണ്. നീ സംരക്ഷിക്കപ്പെട്ടിരിക്കുന്നു. പിശാച് അവനെ വിട്ടു പോകുന്നതുമാണ്. ഒരു പിശാച് മറ്റേ പിശാചിനോട് പറയും: സൻമാർഗം പ്രാപിച്ച, പ്രാപ്തനും സംരക്ഷിക്കപ്പെട്ടവനുമായ ഒരാളെ നീ എങ്ങനെ വഴിതെറ്റിക്കും? (അബൂദാവൂദ്:5095)
മറ്റൊരു പ്രാർത്ഥന കൂടി കാണുക:
اللَّهُمَّ إِنِّـي أَعُوذُ بِكَ أَنْ أَضِلَّ، أَوْ أُضَلَّ، أَوْ أَزِلَّ، أَوْ أُزَلَّ، أَوْ أَظْلِمَ، أَوْ أُظْلَمَ، أَوْ أَجْهَلَ، أَوْ يُجْهَلَ عَلَيَّ
അല്ലാഹുവേ! ഞാൻ വഴിതെറ്റുകയോ, വഴിതെറ്റിക്കപ്പെടുകയോ ചെയ്യുന്നതിൽ നിന്നും; ഞാൻ (സത്യത്തിൽ നിന്ന്) വ്യതിചലിക്കുകയോ, വ്യതിചലിപ്പിക്കപ്പെടുകയോ ചെയ്യുന്നതിൽ നിന്നും; ഞാൻ ആക്രമിക്കുകയോ ആക്രമിക്കപ്പെടുകയോ ചെയ്യുന്നതിൽ നിന്നും; ഞാൻ വിഡ്ഢിത്തം പ്രവർത്തിക്കുകയോ വിഡ്ഢിയാക്കപ്പെടുകയോ ചെയ്യുന്നതിൽ നിന്നും, നിന്നോട് ഞാൻ രക്ഷതേടുന്നു. (അബൂദാവൂദ്:5094)
വാഹനത്തിൽ കയറുമ്പോൾ
നൂഹ് നബി عليه السلام യുടെ ജനത അദ്ദേഹത്തെ കളവാക്കുകയും പരിഹസിക്കുകയും ചെയ്തപ്പോള്‍ അല്ലാഹു അവരെ ഘോരമായ പ്രളയത്തിലൂടെ നശിപ്പിക്കുവാനും നൂഹ് നബി عليه السلام യെയും വിശ്വാസികളെയും രക്ഷപ്പെടുത്തുവാനും തീരുമാനിച്ചു. നൂഹ് നബി عليه السلام യും വിശ്വാസികളും വെള്ളപ്പൊക്കത്തില്‍ നിന്ന് രക്ഷനേടുവാനായി അല്ലാഹുവിന്റെ കല്പന പ്രകാരം ഉണ്ടാക്കിയ കപ്പലില്‍ കയറി. ഈ യാത്രയെ സംബന്ധിച്ച് അല്ലാഹു പറയുന്നത് കാണുക:
وَقَالَ ٱرْكَبُوا۟ فِيهَا بِسْمِ ٱللَّهِ مَجْر۪ىٰهَا وَمُرْسَىٰهَآ ۚ إِنَّ رَبِّى لَغَفُورٌ رَّحِيمٌ
അദ്ദേഹം (അവരോട്) പറഞ്ഞു: നിങ്ങളതില്‍ കയറിക്കൊള്ളുക. അതിന്റെ ഓട്ടവും നിര്‍ത്തവും അല്ലാഹുവിന്റെ പേരിലാകുന്നു. തീര്‍ച്ചയായും എന്റെ രക്ഷിതാവ് ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാണ്. (ഖു൪ആന്‍ :11/41)
അല്ലാഹുവിന്റെ നാമത്തിലും അവനില്‍ ഭരമേല്‍പിച്ചുമാണ് യാത്രക്കായി നാം വാഹനത്തില്‍ കയറേണ്ടത്. بِسْمِ ٱللَّهِ എന്ന് പറഞ്ഞുകൊണ്ട് വാഹനത്തിൽ കയറുക.
നബി ﷺ പറഞ്ഞു: എല്ലാ വാഹനങ്ങളുടെ മേലും പിശാചുണ്ടാകും, നിങ്ങൾ അതിൽ കയറുമ്പോൾ അല്ലാഹുവിന്റെ നാമം ഉച്ചരിക്കുക.
ശേേഷം ഇപ്രകാരം പ്രാർത്ഥിക്കുക:
بِسْـمِ اللهِ وَالْحَمْـدُ لله، سُـبْحانَ الّذي سَخَّـرَ لَنا هذا وَما كُنّا لَهُ مُقْـرِنين، وَإِنّا إِلى رَبِّنا لَمُنـقَلِبون، الحَمْـدُ لله، الحَمْـدُ لله، الحَمْـدُ لله، اللهُ أكْـبَر، اللهُ أكْـبَر، اللهُ أكْـبَر، سُـبْحانَكَ اللّهُـمَّ إِنّي ظَلَـمْتُ نَفْسي فَاغْـفِرْ لي، فَإِنَّهُ لا يَغْفِـرُ الذُّنوبَ إِلاّ أَنْـت
അല്ലാഹുവിന്റെ നാമത്തില്‍. എല്ലാ സ്തുതിയും നന്ദിയും അല്ലാഹുവിനാണ്. ഈ വാഹനം ഞങ്ങള്‍ക്ക് പ്രയോജനപ്രദമാക്കി തന്നവനായ അല്ലാഹു എത്രയധികം പരിശുദ്ധന്. അത് പ്രയോജന പ്രദമാക്കാന്‍ ഞങ്ങള്‍ക്ക് കഴിയുമായിരുന്നില്ല. നിശ്ചയം, ഞങ്ങള്‍ ഞങ്ങളുടെ റബ്ബിലേക്ക് മടങ്ങേണ്ടവരാകുന്നു. അല്ലാഹുവിനാണ് സ൪വ്വ സ്തുതിയും. അല്ലാഹുവിനാണ് സ൪വ്വ സ്തുതിയും. അല്ലാഹുവിനാണ് സ൪വ്വ സ്തുതിയും. അല്ലാഹുവാണ് ഏറ്റവും വലിയവന്‍. അല്ലാഹുവാണ് ഏറ്റവും വലിയവന്‍. അല്ലാഹുവാണ് ഏറ്റവും വലിയവന്‍. അല്ലാഹുവേ, നീ എത്രയധികം പരിശുദ്ധനാണ് നിശ്ചയം, ഞാന്‍ എന്നോട് തന്നെ അക്രമം (പാപം) ചെയ്തിരിക്കുന്നു. അതിനാല്‍ എനിക്ക് നീ പൊറുത്ത് തരേണമേ. നീയല്ലാതെ പാപങ്ങള്‍ ഏറ്റവും കൂടുതല്‍ പൊറുക്കുകയില്ല. ( അബൂദാവൂദ് :2602 – തി൪മുദി :3446 – സ്വഹീഹ് അല്‍ബാനി)
അര്‍ത്ഥവത്തായ ഒരു പ്രാർത്ഥന കൂടി
اللَّهُمَّ إِنَّا نَسْأَلُكَ فِي سَفَرِنَا هَذَا الْبِرَّ وَالتَّقْوَى ، وَمِنَ الْعَمَلِ مَا تَرْضَى، اللَّهُمَّ هَوِّنْ عَلَيْنَا سَفَرَنَا هَذَا وَاطْوِعَنَّا بُعْدَهُ، اللَّهُمَّ أَنْتَ الصَّاحِبُ فِي السَّفَرِ، وَالْخَلِيفَةُ فِي الأَهْلِ، اللَّهُمَّ إِنِّـي أَعُوذُ بِكَ مِنْ وَعْثَاءِ السَّفَرِ، وَكَآبَةِ الْمَنْظَرِ وَسُوءِ المُنْقَلَبِ فِي الْمَالِ وَالأَهْلِ
അല്ലാഹുവേ! ഞങ്ങളുടെ ഈ യാത്രയിൽ അല്ലാഹു ഇഷ്ടപ്പെടുന്ന നന്മ ചെയ്യലും (ബിർറൂം); അല്ലാഹുവെ ഭയന്ന് തിന്മ വെടിയലും (തഖ്വയും), നീ തൃപ്തിപ്പെടുന്ന സൽകർമ്മ ചെയ്യാനുള്ള കഴിവും ഞങ്ങൾ നിന്നോട് തേടൂന്നു. അല്ലാഹുവേ! ഈ യാത്ര ഞങ്ങൾക്ക് നീ എളുപ്പമുള്ളതാക്കി തരികയും, ഇതിന്റെ ദൈർഘ്യം നീ ഞങ്ങൾക്ക് കുറച്ച് തരികയും ചെയ്യേണമേ. അല്ലാഹുവേ! യാത്രയിലെ കൂട്ടുകാരനും കുടുംബത്തിൽ പകരക്കാരനും നീയാണ്. അല്ലാഹുവേ! യാത്രാ ക്ലേശത്തിൽ നിന്നും ദുഃഖകരമായ കാഴ്ചകളിൽ നിന്നും, കുടുംബത്തിലും സമ്പത്തിലും വിഷമകരമായ പരിണിതി ഉണ്ടാകുന്നതിൽ നിന്നും നിന്നോട് ഞാൻ രക്ഷ തേടുന്നു.
ഉയര്‍ന്ന സ്ഥലത്തും, താഴ്ന്ന സ്ഥലത്തും
സഞ്ചരിക്കുന്ന വഴികളില്‍ സ്വാഭാവികമായും താഴ്ന്ന പ്രദേശങ്ങളും, ഉയര്‍ന്ന പ്രദേശങ്ങളും ഉണ്ടാകും. അങ്ങിനെയുള്ള സന്ദര്‍ഭങ്ങളില്‍ പ്രത്യേകം പ്രത്യേകം പ്രാര്‍ത്ഥനകള്‍ നബി ﷺ നമ്മെ പഠിപ്പിച്ചിട്ടുണ്ട്.
وَكَانَ النَّبِيُّ صلى الله عليه وسلم وَجُيُوشُهُ إِذَا عَلَوُا الثَّنَايَا كَبَّرُوا وَإِذَا هَبَطُوا سَبَّحُوا
നബി ﷺ യും സെന്യങ്ങളും ഉയര്‍ന്ന പ്രദേശങ്ങളിലൂടെ യാത്ര ചെയ്യുകയാണെങ്കില്‍ തക്ബീര്‍ (اللهُ أَكْبَرُ അല്ലാഹുഅക്ബര്‍) മുഴക്കാറുണ്ടായിരുന്നു, അതില്‍ നിന്നിറങ്ങി താഴ്ന്ന പ്രദേങ്ങളിലൂടെ സഞ്ചരിക്കുമ്പോള്‍ തസ്ബീഹ് (سُبْحَانَ اللهِ സുബ്ഹാനല്ലാഹ്) ചൊല്ലാറുണ്ടായിരുന്നു. (അബൂദാവൂദ്:2599)
പ്രാർത്ഥന അധികരിപ്പിക്കുക
പ്രാര്‍ത്ഥനക്ക് ഉത്തരം ലഭിക്കുന്ന സന്ദര്‍ഭമാണ് യാത്രാ വേളയെന്ന് നബി ﷺ നമ്മെ പഠിപ്പിക്കുന്നുണ്ട്. അതുകൊണ്ട് യാത്രയില്‍ നമ്മുടെ ചെറുതും വലുതുമായ കാര്യങ്ങള്‍ക്ക് വേണ്ടി അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുക.
عَنْ أَبِي هُرَيْرَةَ، أَنَّ النَّبِيَّ صلى الله عليه وسلم قَالَ : ثَلاَثُ دَعَوَاتٍ مُسْتَجَابَاتٌ لاَ شَكَّ فِيهِنَّ دَعْوَةُ الْوَالِدِ وَدَعْوَةُ الْمُسَافِرِ وَدَعْوَةُ الْمَظْلُومِ
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: മൂന്ന് പ്രാർത്ഥനകൾക്ക് ഉത്തരം ലഭിക്കും. അതിൽ സംശയം വേണ്ടതില്ല. (സന്താനങ്ങൾക്ക് വേണ്ടിയുള്ള) പിതാവിന്റെ പ്രാർത്ഥന, യാത്രക്കാരന്റെ പ്രാർത്ഥന, മർദ്ദിതന്റെ പ്രാർത്ഥന. (അബൂദാവൂദ് : 1536 – അല്‍ബാനി ഹസനെന്ന് വിശേഷിപ്പിച്ചു)
എവിടെയെങ്കിലും ഇറങ്ങുമ്പോള്‍
സുദീര്‍ഘമായി യാത്ര ചെയ്യുമ്പോള്‍ വിശ്രമിക്കുവാനും മറ്റും വേണ്ടി നമുക്ക് അറിയുന്നതോ, അറിയാത്തതോ ആയിട്ടുള്ള സ്ഥലങ്ങളില്‍ ഇറങ്ങേണ്ടി വരുന്നതാണ്. ആ സന്ദര്‍ഭങ്ങളില്‍ നബി ﷺ പഠിപ്പിച്ച പ്രാര്‍ത്ഥന നാം ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുകയാണെങ്കില്‍ അവിടെ നിന്ന് നമുക്ക് യാതൊരു ഉപദ്രവവും ഉണ്ടാകുകയില്ല.
أَعُوذُ بِكَلِمَاتِ اللَّهِ التَّامَّاتِ مِنْ شَرِّ مَا خَلَقَ
അല്ലാഹുവിന്റെ സമ്പൂര്‍ണ്ണമായ വചനങ്ങള്‍ (ഖുര്‍ആന്‍) കൊണ്ട് അവന് സൃഷ്ടിച്ചവയുടെ തിന്മയില് നിന്ന് ഞാന്‍ അല്ലാഹുവോട് രക്ഷതേടുന്നു
عَنْ خَوْلَةَ بِنْتَ حَكِيمٍ السُّلَمِيَّةَ، قَالَتْ : سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ : مَنْ نَزَلَ مَنْزِلاً ثُمَّ قَالَ أَعُوذُ بِكَلِمَاتِ اللَّهِ التَّامَّاتِ مِنْ شَرِّ مَا خَلَقَ . لَمْ يَضُرُّهُ شَىْءٌ حَتَّى يَرْتَحِلَ مِنْ مَنْزِلِهِ ذَلِكَ.
ഖൗല ബിൻത് ഹകീം അസ്സുലമിയ്യ رضي الله عنها യിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ആരെങ്കിലും ഒരു സ്ഥലത്ത് ഇറങ്ങിയാല്‍ ഇപ്രകാരം പറഞ്ഞാ, അയാള്‍ അവിടെ നിന്ന് വീണ്ടും യാത്ര തിരിക്കുന്നതുവരെ അയാളെ യാതൊരു ഉപദ്രവവും ബാധിക്കുകയില്ല. (മുസ്ലിം:2708)
ഒന്നിച്ച് നിലകൊള്ളുക
حَدَّثَنَا أَبُو ثَعْلَبَةَ الْخُشَنِيُّ قَالَ كَانَ النَّاسُ إِذَا نَزَلُوا مَنْزِلاً – قَالَ عَمْرٌو كَانَ النَّاسُ إِذَا نَزَلَ رَسُولُ اللَّهِ صلى الله عليه وسلم مَنْزِلاً – تَفَرَّقُوا فِي الشِّعَابِ وَالأَوْدِيَةِ فَقَالَ رَسُولُ اللَّهِ صلى الله عليه وسلم “ إِنَّ تَفَرُّقَكُمْ فِي هَذِهِ الشِّعَابِ وَالأَوْدِيَةِ إِنَّمَا ذَلِكُمْ مِنَ الشَّيْطَانِ ” . فَلَمْ يَنْزِلْ بَعْدَ ذَلِكَ مَنْزِلاً إِلاَّ انْضَمَّ بَعْضُهُمْ إِلَى بَعْضٍ حَتَّى يُقَالُ لَوْ بُسِطَ عَلَيْهِمْ ثَوْبٌ لَعَمَّهُمْ .
അഥഅ്ലബ അളഖുശനിയ്യ് رضي الله عنها യിൽ നിന്ന് നിവേദനം: അദ്ദേഹം പറയുന്നു: ജനങ്ങള്‍ നബി ﷺ യോടൊപ്പം എവിടെയെങ്കിലും ഇറങ്ങുകയാണെങ്കില്‍ പല വഴികളിലൂടെ, പല താഴ്വരകളിലൂടെ അവര്‍ പോകുമായിരുന്നു, അപ്പോള്‍ നബി ﷺ പറയുകയുണ്ടായി: ഈ താഴ്വര കളിലും, കുന്നിന്‍ചെരുവുകളിലും ഇങ്ങനെ നിങ്ങള്‍ ഭിന്നിച്ച് നടക്കുകയെന്നത് പിശാചില്‍ നിന്നുള്ളതാകുന്നു. അതിന് ശേഷം അവര്‍ എവിടെയെങ്കി ലും ഇറങ്ങുകയാണെങ്കില്‍ ഒരു തുണി കൊണ്ട് അവരെ വലയം ചെയ്യുവാന്‍ കഴിയുന്ന രൂപത്തില്‍ കൂട്ടമായി നടക്കുമായിരുന്നു. (അബൂദാവൂദ്: 2628 – സ്വഹീഹ് അൽബാനി)
ജംഉം ക്വസ്റും
യാത്രയില്‍ നമസ്കാരത്തിന്റെ വിഷയത്തിൽ അല്ലാഹു ചില ഇളവുകള്‍ നല്‍കിയിട്ടുണ്ട്. നാല് റക്അത്തുള്ള നമസ്കാരങ്ങള്‍ രണ്ട് റക്അത്തായി ചുരുക്കുവാനും, ളുഹറും അസ്വറും ഏതെങ്കിലും ഒന്നിന്റെ സമയത്തും, മഗ്രിബും ഇശാഉം ഏതെങ്കിലും ഒന്നിന്റെ സമയത്തും കൂട്ടി നമസ്കരിക്കുവാനും അനുവാദം നല്കിയിരിക്കുന്നു. ഇതിന് ശരീഅത്തില്‍ ജംഉം ക്വസ്റും എന്നാണ് പറയുക.
وَإِذَا ضَرَبْتُمْ فِى ٱلْأَرْضِ فَلَيْسَ عَلَيْكُمْ جُنَاحٌ أَن تَقْصُرُوا۟ مِنَ ٱلصَّلَوٰةِ
നിങ്ങള്‍ ഭൂമിയില്‍ യാത്രചെയ്യുകയാണെങ്കില്‍ നമസ്കാരം ചുരുക്കി നിര്‍വഹിക്കുന്നതില്‍ നിങ്ങള്‍ക്ക് കുറ്റമില്ല. (ഖു൪ആന്‍: 4/101)
عَنْ عَائِشَةَ أُمِّ الْمُؤْمِنِينَ، قَالَتْ : فَرَضَ اللَّهُ الصَّلاَةَ حِينَ فَرَضَهَا رَكْعَتَيْنِ رَكْعَتَيْنِ فِي الْحَضَرِ وَالسَّفَرِ، فَأُقِرَّتْ صَلاَةُ السَّفَرِ، وَزِيدَ فِي صَلاَةِ الْحَضَرِ.
ഉമ്മുൽ മുഅ്മിനീൻ ആയിശ رضي الله عنها യിൽ നിന്ന് നിവേദനം: അവർ പറഞ്ഞു: അല്ലാഹു നമസ്കാരത്തെ നിർബന്ധമാക്കിയപ്പോൾ ഈരണ്ട് റക്അത്തുകളായാണ് നാട്ടിൽ താമസിക്കുമ്പോഴും യാത്രയിലായിരിക്കുമ്പോഴും നിർബന്ധമാക്കിയത്. അതിൽപിന്നെ യാത്രയിലെ നമസ്കാരം ഉറപ്പിക്കുകയും നാട്ടിൽ താമസിക്കുമ്പോഴുള്ള നമസ്കാരത്തിൽ വർദ്ധിപ്പിക്കപ്പെടുകയും ചെയ്തു. (ബുഖാരി:350)
അടിമകളിൽ നിന്ന് പ്രയാസം ഒഴിവാക്കാനാണ് അല്ലാഹു ജംഉം ക്വസ്റും നിയമമാക്കിയിട്ടുള്ളത്.
عَنِ ابْنِ عَبَّاسٍ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم جَمَعَ بَيْنَ الصَّلاَةِ فِي سَفْرَةٍ سَافَرَهَا فِي غَزْوَةِ تَبُوكَ فَجَمَعَ بَيْنَ الظُّهْرِ وَالْعَصْرِ وَالْمَغْرِبِ وَالْعِشَاءِ . قَالَ سَعِيدٌ فَقُلْتُ لاِبْنِ عَبَّاسٍ مَا حَمَلَهُ عَلَى ذَلِكَ قَالَ أَرَادَ أَنْ لاَ يُحْرِجَ أُمَّتَهُ .
ഇബ്നു അബ്ബാസ് رضى الله عنهما വിൽ നിന്നും നിവേദനം: അദ്ദേഹം പറഞ്ഞു: തബൂക്കിലേക്ക് യാത്ര പോയ സന്ദർഭത്തിൽ നബി ﷺ ളുഹറും അസറും തമ്മിലും മഗ്രിബും ഇശാഉം തമ്മിലും കൂട്ടി നമസ്കരിച്ചു. സഈദ് പറഞ്ഞു: ഞാൻ ഇബ്നു അബ്ബാസിനോട് ചോദിച്ചു: അപ്രകാരം ചെയ്യാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചതെന്താണ്? അദ്ദേഹം പറഞ്ഞു: തന്റെ സമുദായത്തിന് പ്രയാസകരമാകാതിരിക്കാൻ അവിടുന്ന് ഉദ്ദേശിച്ചു. (മുസ്ലിം:705)
ക്വസ്റിനെ കുറിച്ച് ചോദിക്കപ്പെട്ടപ്പോൾ നബി ﷺ പറഞ്ഞു
صَدَقَةٌ تَصَدَّقَ اللَّهُ بِهَا عَلَيْكُمْ فَاقْبَلُوا صَدَقَتَهُ
അല്ലാഹു ദാനമായി നിങ്ങൾക്ക് നൽകിയതാണത്. അവന്റെ ദാനം നിങ്ങൾ സ്വീകരിച്ചു കൊള്ളുക. (മുസ്ലിം:686)
عَنْ مُعَاذِ بْنِ جَبَلٍ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم كَانَ فِي غَزْوَةِ تَبُوكَ إِذَا زَاغَتِ الشَّمْسُ قَبْلَ أَنْ يَرْتَحِلَ جَمَعَ بَيْنَ الظُّهْرِ وَالْعَصْرِ وَإِنْ يَرْتَحِلْ قَبْلَ أَنْ تَزِيغَ الشَّمْسُ أَخَّرَ الظُّهْرَ حَتَّى يَنْزِلَ لِلْعَصْرِ وَفِي الْمَغْرِبِ مِثْلَ ذَلِكَ إِنْ غَابَتِ الشَّمْسُ قَبْلَ أَنْ يَرْتَحِلَ جَمَعَ بَيْنَ الْمَغْرِبِ وَالْعِشَاءِ وَإِنْ يَرْتَحِلْ قَبْلَ أَنْ تَغِيبَ الشَّمْسُ أَخَّرَ الْمَغْرِبَ حَتَّى يَنْزِلَ لِلْعِشَاءِ ثُمَّ جَمَعَ بَيْنَهُمَا .
മുആദ് ബ്നു ജബൽ رَضِيَ اللَّهُ عَنْهُ വിൽ നിന്നും നിവേദനം: അദ്ദേഹം പറഞ്ഞു: നബി ﷺ തബൂക്ക് യുദ്ധത്തിലായിരുന്ന സന്ദർഭത്തിൽ യാത്രക്ക് മുമ്പ് സൂര്യൻ മധ്യത്തിൽ നിന്നും തെറ്റിയിട്ടുണ്ടെങ്കിൽ ളുഹറും അസ്വറും തമ്മിൽ കൂട്ടി നമസ്കരിക്കുമായിരുന്നു. സൂര്യൻ മധ്യത്തിൽ നിന്നും തെറ്റുന്നതിന് മുമ്പാണ് യാത്ര പുറപ്പെടുന്നതെങ്കിൽ ളുഹറിനെ അസ്വറിലേക്ക് പിന്തിപ്പിച്ച് നമസ്കരിക്കും. മഗ്രിബിനും അപ്രകാരംതന്നെ. യാത്രക്ക് മുമ്പാണ് സൂര്യൻ അസ്തമിക്കുന്നതെങ്കിൽ മഗ്രിബും ഇശാഉം കൂട്ടി നമസ്കരിക്കുകയും സൂര്യൻ അസ്തമിക്കുന്നതിന് മുമ്പാണ് യാത്ര പുറപ്പെടുന്നതെങ്കിൽ മഗ്രിബിനെ ഇശാഇലേക്ക് പിന്തിപ്പിച്ച് നമസ്കരിക്കുകയും ചെയ്യുമായിരുന്നു. (അബൂദാവൂദ്:1208)
യാത്രയിൽ ആയിരിക്കുമ്പോൾ റവാത്തിബ് സുന്നത്തുകൾ നമസ്കരിക്കേണ്ടതുണ്ടോ?
ശൈഖ് ഉഥ്മാൻ അൽ ഖമീസ് (ഹഫിള്വഹുല്ലാഹ്) പറയുന്നു:യാത്രയിൽ ആയിരിക്കുമ്പോൾ റവാത്തിബ് സുന്നത്തുകൾ ഒഴിവാക്കാനാണ് പഠിപ്പിക്കപ്പെട്ടിട്ടുള്ളത്. അത് അല്ലാഹുവിന്റെ കാരുണ്യമാണ്. യാത്രയിൽ റവാത്തിബ് സുന്നത്തുകൾ ഒഴിവാക്കലായിരുന്നു നബിﷺയുടെ ചര്യ. യാത്രയിൽ ആയിരിക്കുമ്പോൾ നബിﷺ ഫജ്ർ നമസ്കാരത്തിന് മുമ്പുള്ള റവാത്തിബ് സുന്നത്ത് മാത്രമാണ് നമസ്കരിച്ചിരുന്നത്. വിത്ർ നമസ്കാരവും അവിടുന്ന് യാത്രയിൽ നില നിർത്തിയിരുന്നു. ളുഹ്റിന്റെയും മഗ്രിബിന്റെയും ഇശാഇന്റെയുമൊക്കെ കൂടെയുള്ള റവാത്തിബ് സുന്നത്തുകൾ നബിﷺ യാത്രയിൽ ഒഴിവാക്കുകയാണ് ചെയ്തിരുന്നത്. എന്നാൽ, റവാത്തിബ് സുന്നത്തുകൾ നമസ്കരിച്ച കൂലി യാത്രക്കാരന് ലഭിക്കുകയും ചെയ്യും. (കാരണം യാത്രക്കാരനായത് കൊണ്ടാണ് അയാൾ അത് ഒഴിവാക്കിയത്). അതുകൊണ്ടാണ് ചില പണ്ഡിതന്മാർ പറഞ്ഞത്, ‘സുന്നത്ത് ഒഴിവാക്കുക എന്നതാണ് സുന്നത്ത്’ എന്ന്. അതായത്, യാത്രയിൽ ആയിരിക്കുമ്പോൾ റവാത്തിബ് സുന്നത്ത് ഒഴിവാക്കലാണ് നബിﷺയെ പിൻപറ്റൽ.
യാത്രക്കാരന് ജുമുഅ നമസ്കാരം നിർബന്ധമാണോ?
ശൈഖ് ഇബ്നുബാസ് (റഹിമഹുല്ലാഹ്) പറയുന്നു:
المسافر لا تلزمه الجمعة، لكن إذا حضرها أجزأته، إذا مر ببلد، وصلى معهم أجزأته، وإلا فلا تلزمه، وقد صلى النبي ﷺ في حجة الوداع يوم الجمعة صلاة الظهر يوم عرفة، ولم يصل جمعة؛ لأنه مسافر، صلاها ظهرًا، كان يصلي في أسفاره ظهرًا، ولا يصلي جمعة.
യാത്രക്കാരന് ജുമുഅ നമസ്കാരം നിർബന്ധമല്ല. എന്നാൽ, ഒരു യാത്രക്കാരൻ ജുമുഅ നമസ്കാരത്തിൽ പങ്കെടുത്താൽ അവന് അത് മതിയാകും. (പിന്നെ ളുഹ്ർ നമസ്കരിക്കേണ്ടതില്ല.) യാത്രക്കാരനായതിനാൽ ഹജ്ജത്തുൽ വിദാഇന്റെ സമയത്ത് നബിﷺ വെള്ളിയാഴ്ച ജുമുഅ നമസ്കരിക്കാതെ ളുഹ്റ് നമസ്കരിക്കുകയാണ് ചെയ്തത്. (മുസ്ലിം: 1218) നബി ﷺ യാത്രകളിൽ വെള്ളിയാഴ്ച ജുമുഅ നമസ്കരിക്കാതെ ളുഹ്റ് ആണ് നമസ്കരിച്ചിരുന്നത്. (നൂറുൻ അലദ്ദർബ്)
ആവശ്യം കഴിഞ്ഞാൽ മടങ്ങുക
യാത്രയുടെ ഉദ്ദേശം പൂര്‍ത്തിയായി കഴിഞ്ഞാല്‍ പെട്ടെന്ന് സ്വന്തം നാട്ടിലേക്കും, കുടുംബത്തിലേക്കും മടങ്ങേണ്ടതാണ്.
عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ : السَّفَرُ قِطْعَةٌ مِنَ الْعَذَابِ، يَمْنَعُ أَحَدَكُمْ نَوْمَهُ وَطَعَامَهُ وَشَرَابَهُ، فَإِذَا قَضَى أَحَدُكُمْ نَهْمَتَهُ فَلْيُعَجِّلْ إِلَى أَهْلِهِ.
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ശിക്ഷയുടെ ഒരു ഭാഗമാകുന്നു യാത്ര. അത് നിങ്ങളുടെ ഉറക്കത്തെയും, ഭക്ഷണത്തെയും, പാനീയത്തെയും തടയുന്നു. ആരുടെയെങ്കിലും(യാത്രയുടെ) ഉദ്ദേശം പൂര്‍ത്തിയായാല്‍ അവന് പെട്ടെന്ന് തന്റെ വീട്ടുകാരുടെ അടുത്തേക്ക് മടങ്ങേ ണ്ടതാകുന്നു. (ബുഖാരി:3001)
തിരിച്ചെത്തുന്ന വിവരം വീട്ടുകാരെ അറിയിക്കുക
യാത്ര കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോള്‍ തിരിച്ചെത്തുന്ന വിവരം വീട്ടുകാരെ അറിയിക്കേണ്ടതുണ്ട്. അവരെ അറിയിക്കാതെ പെട്ടെന്ന് കയറി ചെല്ലരുത്. വീട്ടുകാരെ അറിയി ക്കാതെ പെട്ടെന്ന് കയറിച്ചെന്ന് വീട്ടു കാരെ വിസ്മയിപ്പിക്കുന്നത് വിരോധിക്കപ്പെട്ടതാണ്.
عَنْ جَابِرٍ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : إِذَا قَدِمَ أَحَدُكُمْ لَيْلاً فَلاَ يَأْتِيَنَّ أَهْلَهُ طُرُوقًا حَتَّى تَسْتَحِدَّ الْمُغِيبَةُ وَتَمْتَشِطَ الشَّعِثَةُ .
ജാബിർ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നിങ്ങളില്‍ ആരെങ്കിലും രാത്രിയില്‍ തന്റെ കുടുംബത്തിലേക്ക് മടങ്ങുകയാണെങ്കില്‍ ഭാര്യക്ക് ശരീരത്തിലെ മ്ലേഛതകള് നീക്കുവാനും, മുടി ചീകി ഒതുക്കുവാനുമുള്ള സൌകര്യം നല്‍കാത്തത് വരെ നിങ്ങളാരും വീട്ടിലേക്ക് പെട്ടെന്ന് കയറി ചെല്ലരുത്. (മുസ്ലിം:715)
عَنْ جَابِرٍ، قَالَ نَهَى رَسُولُ اللَّهِ صلى الله عليه وسلم أَنْ يَطْرُقَ الرَّجُلُ أَهْلَهُ لَيْلاً يَتَخَوَّنُهُمْ أَوْ يَلْتَمِسُ عَثَرَاتِهِمْ .
ജാബിർ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഒരാൾ രാത്രിയിൽ തന്റെ കുടുംബത്തിന്റെ കവാടം മുട്ടുന്നത് നബി ﷺ വിരോധിച്ചു, തന്റെ ഭാര്യയെ തെറ്റിദ്ധരിക്കാതിരിക്കാനും അവളുടെ കുറവുകൾ അന്വേഷിക്കാതിരിക്കുവാനും വേണ്ടിയാണ് (അപ്രകാരം വിരോധിച്ചത്). (മുസ്ലിം:715)
ഒരു യാത്രയുടെ അവസാനം പ്രവാചകൻ ﷺ പറഞ്ഞു: ”നിങ്ങള്‍ നിങ്ങളുടെ സഹോദരന്മാരെ സമീപിക്കുകയാണ്. അതിനാല്‍ നിങ്ങളുടെ വാഹനങ്ങള്‍ വൃത്തിയാക്കുവിന്‍, വസ്ത്രങ്ങള്‍ മനോഹരമാക്കുവിന്, ജനങ്ങളുടെ കണ്ണില്‍ നിങ്ങളങ്ങനെ കേമന്മാരായി തോന്നട്ടെ. മേച്ഛത അല്ലാഹു ഇഷ്ടപ്പെടുന്നില്ല; വൃത്തിഹീനമാവുന്നതും” (അബൂദാവൂദ്)
പള്ളിയിൽ വെച്ച് രണ്ട് റക്അത്ത് നമസ്കരിക്കൽ സുന്നത്ത്
യാത്ര കഴിഞ്ഞ് നാട്ടിലെത്തിയാല്‍ അടുത്ത പള്ളിയില്‍ പ്രവേശിച്ച് രണ്ട് റകഅത്ത് നമസ്കരിക്കല്‍ സുന്നത്താണ്.
عَنْ كَعْبٍ ـ رضى الله عنه ـ أَنَّ النَّبِيَّ صلى الله عليه وسلم كَانَ إِذَا قَدِمَ مِنْ سَفَرٍ ضُحًى دَخَلَ الْمَسْجِدَ، فَصَلَّى رَكْعَتَيْنِ قَبْلَ أَنْ يَجْلِسَ.
കഅ്ബ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ ളുഹാ സമയത്ത് യാത്ര കഴിഞ്ഞ് തിരിച്ചെത്തിയാൽ പള്ളിയിൽ പ്രവേശിച്ച്, ഇരിക്കുന്നതിനുമുമ്പ് രണ്ട് റക്അത്ത് നമസ്കരിക്കുമായിരുന്നു. (ബുഖാരി: 3088)
عَنْ جَابِرَ بْنَ عَبْدِ اللَّهِ ـ رضى الله عنهما ـ قَالَ : اشْتَرَى مِنِّي رَسُولُ اللَّهِ صلى الله عليه وسلم بَعِيرًا فَلَمَّا قَدِمَ الْمَدِينَةَ أَمَرَنِي أَنْ آتِيَ الْمَسْجِدَ فَأُصَلِّيَ رَكْعَتَيْنِ .
ജാബിർ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: നബി ﷺ എന്നില്‍ നിന്ന് ഒരു ഒട്ടകത്തെ വാങ്ങുകയുണ്ടായി. അങ്ങനെ ഞാന്‍ മദീനയിലേക്ക് പ്രവേശിച്ചപ്പോള്‍ എന്നോട് പള്ളിയില്‍ വന്ന് രണ്ട് റക്അത്ത് നമസ്കരിക്കുവാന്‍ കല്പിച്ചു. (മുസ്ലിം:715)
ശൈഖ് ഉസൈമീന്‍ (റഹി) പറഞ്ഞു: യാത്ര കഴിഞ്ഞ് തന്റെ നാട്ടില്‍ മടങ്ങിയെത്തിയാല്‍ വീട്ടില്‍ പ്രവേശിക്കുന്നതിന് മുമ്പ് പള്ളിയെ ഉന്നംവെക്കുന്നതും, അതില്‍ രണ്ട് റക്കത്ത് നമസ്ക്കരിക്കുന്നതും മനുഷ്യന് അനുയോജ്യമാകുന്നു. കാരണം ഇത് നബി ﷺ യുടെ
വാക്കാലും പ്രവര്‍ത്തിയാലുമുള്ള സുന്നത്താകുന്നു. ഇന്ന് ജനങ്ങളില്‍നിന്ന് അല്പം ആളുകളല്ലാതെ ഈ സുന്നത്തിനെ അമലാക്കുമെന്ന് ഞാന്‍ വിചാരിക്കുന്നില്ല. (ശറഹ് രിയാളു സ്വാലിഹീന്)
ആഗതനെ ആലിംഗനം ചെയ്ത് സ്വീകരിക്കൽ
عن أنس رضي الله عنه قال: كان أصحاب النبي صلى الله عليه وسلم إذا تلاقوا تصافحوا وإذا قدموا من سفر تعانقوا
ജാബിർ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: നബി ﷺ യുടെ സ്വഹാബത്ത് അന്യോനം കണ്ടുമുട്ടിയാൽ ഹസ്തദാനം ചെയ്യുമായിരുന്നു. യാത്രയിൽ നിന്ന് അവർ വന്നാൽ അന്യോനം ആലിംഗനം ചെയ്യുമായിരുന്നു. (ത്വബ്റാനി – സ്വഹീഹ് അൽബാനി)
kanzululoom.com