ആദം നബി عليه السلام വസിച്ചിരുന്ന സ്വർഗ്ഗം

വാഗ്ദത്തം ചെയ്യപ്പെട്ട പരലോകത്തെ സ്വർഗ്ഗം തന്നെയാണോ ആദം നബി عليه السلام വസിച്ചിരുന്ന സ്വർഗ്ഗം?

അല്ലാഹു ആദം عليه السلام യെ താമസിപ്പിച്ച സ്വർഗ്ഗം,  അന്ത്യനാളിൽ സത്യവിശ്വാസികൾ അല്ലാഹുവിന്റെ കാരുണ്യം കൊണ്ട് പ്രവേശിക്കുന്ന ശാശ്വത സ്വർഗ്ഗം (جنة الخلد) തന്നെയാണ്. അല്ലാഹു പറഞ്ഞതുപോലെ:

وَقُلْنَا يَٰٓـَٔادَمُ ٱسْكُنْ أَنتَ وَزَوْجُكَ ٱلْجَنَّةَ وَكُلَا مِنْهَا رَغَدًا حَيْثُ شِئْتُمَا وَلَا تَقْرَبَا هَٰذِهِ ٱلشَّجَرَةَ فَتَكُونَا مِنَ ٱلظَّٰلِمِينَ

ആദമേ, നീയും നിന്റെഇണയും സ്വര്‍ഗത്തില്‍ താമസിക്കുകയും അതില്‍ നിങ്ങള്‍ ഇച്ഛിക്കുന്നിടത്തു നിന്ന് സുഭിക്ഷമായി ഇരുവരും ഭക്ഷിച്ചുകൊള്ളുകയും ചെയ്യുക. എന്നാല്‍ ഈ വൃക്ഷത്തെ നിങ്ങള്‍ സമീപിച്ചുപോകരുത്‌. എങ്കില്‍ നിങ്ങള്‍ ഇരുവരും അതിക്രമകാരികളായിത്തീരും എന്നു നാം ആജ്ഞാപിച്ചു. (ഖു൪ആന്‍:2/35)

قال شيخ الإسلام ابن تيمية رحمه الله :الْجَنَّةُ الَّتِي أَسْكَنَهَا آدَمَ وَزَوْجَتَهُ ، عِنْدَ سَلَفِ الْأُمَّةِ وَأَهْلِ السُّنَّةِ وَالْجَمَاعَةِ : هِيَ جَنَّةُ الْخُلْدِ.

ശൈഖുല്‍ ഇസ്ലാം ഇബ്നു തൈമിയ്യ  رحمه الله  പറഞ്ഞു: ഈ ഉമ്മത്തിലെ മുൻഗാമികളായ (പണ്ഡിതന്മാരുടെയും) അഹ്‌ലുസ്സുന്നത്തി വൽ ജമാഅത്തിന്റെയും അടുക്കൽ, അല്ലാഹു ആദം നബി عليه السلام യെയും അദ്ദേഹത്തിന്റെ ഭാര്യയെയും താമസിപ്പിച്ച സ്വർഗ്ഗം, (പരലോകത്തെ) ശാശ്വത സ്വർഗ്ഗം (جَنَّةُ الْخُلْدِ) തന്നെയാണ്. [مجموع الفتاوى (4 /347)]

قال الشيخ ابن عثيمين رحمه الله : الصواب أن الجنة التي أسكنها الله- تعالى – آدم وزوجه هي الجنة التي وعد المتقون ؛ لأن الله – تعالى – يقول لآدم : ( اسْكُنْ أَنْتَ وَزَوْجُكَ الْجَنَّةَ ) ، والجنة عند الإطلاق هي جنة الخلد التي في السماء.

ശൈഖ് ഇബ്നു ഉഥൈമീൻ رحمه الله പറഞ്ഞു: അല്ലാഹു ആദം നബി യെയും അദ്ദേഹത്തിന്റെ ഭാര്യയെയും താമസിപ്പിച്ച സ്വർഗ്ഗം മുത്തഖീങ്ങൾക്ക് (ഭയഭക്തിയുള്ളവർക്ക്) വാഗ്ദാനം ചെയ്യപ്പെട്ട അതേ സ്വർഗ്ഗമാണ് എന്നതാണ് ശരിയായ അഭിപ്രായം. കാരണം അല്ലാഹു ആദം നബി عليه السلام യോട് പറയുന്നത്: {താങ്കളും താങ്കളുടെ ഇണയും ആ സ്വർഗ്ഗത്തിൽ താമസിക്കുക} എന്നാണ്. പൊതുവായി (എടുത്തു പറയാതെ) ‘അൽ-ജന്നഃ’ എന്ന് പ്രയോഗിച്ചാൽ അത് ഉപരിയിലുള്ള ശാശ്വത സ്വർഗ്ഗമാണ് (جنة الخلد). [مجموع فتاوى ورسائل ابن عثيمين (2 /51)]

അതിനുള്ള തെളിവുകളിൽ ചിലത് താഴെ പറയുന്നവയാണ്:

അല്ലാഹു പറയുന്നു:

وَإِذْ قُلْنَا لِلْمَلَٰٓئِكَةِ ٱسْجُدُوا۟ لِـَٔادَمَ فَسَجَدُوٓا۟ إِلَّآ إِبْلِيسَ أَبَىٰ وَٱسْتَكْبَرَ وَكَانَ مِنَ ٱلْكَٰفِرِينَ ‎﴿٣٤﴾‏ وَقُلْنَا يَٰٓـَٔادَمُ ٱسْكُنْ أَنتَ وَزَوْجُكَ ٱلْجَنَّةَ وَكُلَا مِنْهَا رَغَدًا حَيْثُ شِئْتُمَا وَلَا تَقْرَبَا هَٰذِهِ ٱلشَّجَرَةَ فَتَكُونَا مِنَ ٱلظَّٰلِمِينَ ‎﴿٣٥﴾‏ فَأَزَلَّهُمَا ٱلشَّيْطَٰنُ عَنْهَا فَأَخْرَجَهُمَا مِمَّا كَانَا فِيهِ ۖ وَقُلْنَا ٱهْبِطُوا۟ بَعْضُكُمْ لِبَعْضٍ عَدُوٌّ ۖ وَلَكُمْ فِى ٱلْأَرْضِ مُسْتَقَرٌّ وَمَتَٰعٌ إِلَىٰ حِينٍ ‎﴿٣٦﴾

ആദമിനെ നിങ്ങള്‍ പ്രണമിക്കുക എന്ന് നാം മലക്കുകളോട് പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധിക്കുക) . അവര്‍ പ്രണമിച്ചു; ഇബ്ലീസ് ഒഴികെ. അവന്‍ വിസമ്മതം പ്രകടിപ്പിക്കുകയും അഹംഭാവം നടിക്കുകയും ചെയ്തു. അവന്‍ സത്യനിഷേധികളില്‍ പെട്ടവനായിരിക്കുന്നു. ആദമേ, നീയും നിന്റെഇണയും സ്വര്‍ഗത്തില്‍ താമസിക്കുകയും അതില്‍ നിങ്ങള്‍ ഇച്ഛിക്കുന്നിടത്തു നിന്ന് സുഭിക്ഷമായി ഇരുവരും ഭക്ഷിച്ചുകൊള്ളുകയും ചെയ്യുക. എന്നാല്‍ ഈ വൃക്ഷത്തെ നിങ്ങള്‍ സമീപിച്ചുപോകരുത്‌. എങ്കില്‍ നിങ്ങള്‍ ഇരുവരും അതിക്രമകാരികളായിത്തീരും എന്നു നാം ആജ്ഞാപിച്ചു. എന്നാല്‍ പിശാച് അവരെ അതില്‍ നിന്ന് വ്യതിചലിപ്പിച്ചു. അവര്‍ ഇരുവരും അനുഭവിച്ചിരുന്നതില്‍ (സൌഭാഗ്യം) നിന്ന് അവരെ പുറം തള്ളുകയും ചെയ്തു. നാം (അവരോട്‌) പറഞ്ഞു: നിങ്ങള്‍ ഇറങ്ങിപ്പോകൂ. നിങ്ങളില്‍ ചിലര്‍ ചിലര്‍ക്ക് ശത്രുക്കളാകുന്നു. നിങ്ങള്‍ക്ക് ഭൂമിയില്‍ ഒരു നിശ്ചിത കാലം വരേക്കും വാസസ്ഥലവും ജീവിതവിഭവങ്ങളുമുണ്ടായിരിക്കും. (ഖു൪ആന്‍:2/34-36)

{നിങ്ങള്‍ ഇറങ്ങിപ്പോകൂ} എന്ന് പറഞ്ഞതിനു ശേഷമാണ് {നിങ്ങള്‍ക്ക് ഭൂമിയില്‍ ഒരു നിശ്ചിത കാലം വരേക്കും വാസസ്ഥലവും ജീവിതവിഭവങ്ങളുമുണ്ടായിരിക്കും} എന്ന് പറഞ്ഞിട്ടുള്ളത്. അവർ അതിനു മുൻപ് ഭൂമിയിലായിരുന്നില്ല എന്നതിന് ഇത് തെളിവാണ്.

قال شيخ الإسلام ابن تيمية رحمه الله : وَهَذَا يُبَيِّنُ أَنَّهُمْ لَمْ يَكُونُوا فِي الْأَرْضِ ، وَإِنَّمَا أهبطوا إلَى الْأَرْضِ ؛ فَإِنَّهُمْ لَوْ كَانُوا فِي الْأَرْضِ وَانْتَقَلُوا إلَى أَرْضٍ أُخْرَى ، كَانْتِقَالِ قَوْمِ مُوسَى مِنْ أَرْضٍ إلَى أَرْضٍ : لَكَانَ مُسْتَقَرُّهُمْ وَمَتَاعُهُمْ إلَى حِينٍ فِي الْأَرْضِ ، قَبْلَ الْهُبُوطِ وَبَعْدَهُ .

ശൈഖുല്‍ ഇസ്ലാം ഇബ്നു തൈമിയ്യ رحمه الله  പറഞ്ഞു:അവർ (ആദം നബിയും ഹവ്വാ ബീവിയും) ഭൂമിയിലായിരുന്നില്ലെന്നും, മറിച്ച് ഭൂമിയിലേക്ക് താഴെയിറക്കപ്പെടുകയായിരുന്നുവെന്നും ഇത് വ്യക്തമാക്കുന്നു. കാരണം, അവർ ഭൂമിയിൽ തന്നെ ആയിരിക്കുകയും മറ്റൊരു സ്ഥലത്തേക്ക് മാറുകയുമായിരുന്നുവെങ്കിൽ – മൂസാ നബിയുടെ ജനം ഒരു ഭൂപ്രദേശത്തുനിന്ന് മറ്റൊരു ഭൂപ്രദേശത്തേക്ക് മാറിയതുപോലെ – അവരുടെ വാസസ്ഥലവും വിഭവങ്ങളും അവർ താഴെയിറങ്ങുന്നതിന് മുൻപും ശേഷവും ഭൂമിയിൽ തന്നെ ആകുമായിരുന്നു. [مجموع الفتاوى (4 /347)]

അല്ലാഹു ആദം നബി عليه السلام യുടെ സ്വർഗ്ഗത്തെ വർണ്ണിച്ചത് ശാശ്വത സ്വർഗ്ഗത്തിൽ (ജന്നത്തുൽ ഖുൽദ്) അല്ലാതെ കാണപ്പെടാത്ത സവിശേഷതകൾ കൊണ്ടാണ്. അല്ലാഹു പറഞ്ഞു:

إِنَّ لَكَ أَلَّا تَجُوعَ فِيهَا وَلَا تَعْرَىٰ ‎﴿١١٨﴾‏ وَأَنَّكَ لَا تَظْمَؤُا۟ فِيهَا وَلَا تَضْحَىٰ ‎﴿١١٩﴾

തീര്‍ച്ചയായും നിനക്ക് ഇവിടെ വിശക്കാതെയും നഗ്നനാകാതെയും കഴിയാം. നിനക്കിവിടെ ദാഹിക്കാതെയും വെയിലുകൊള്ളാതെയും കഴിയാം. (ഖു൪ആന്‍:2/118-119)

ഇത് ഐഹികലോകത്ത് (ഭൂമിയിൽ) ഒരിക്കലും ഉണ്ടാകുന്ന ഒന്നല്ല.

عَنْ أَبِي هُرَيْرَةَ ، وعَنْ حُذَيْفَةَ ، قَالَا: قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ:  يَجْمَعُ اللهُ تَبَارَكَ وَتَعَالَى النَّاسَ ، فَيَقُومُ الْمُؤْمِنُونَ حَتَّى تُزْلَفَ لَهُمُ الْجَنَّةُ ، فَيَأْتُونَ آدَمَ ، فَيَقُولُونَ: يَا أَبَانَا ، اسْتَفْتِحْ لَنَا الْجَنَّةَ ، فَيَقُولُ : وَهَلْ أَخْرَجَكُمْ مِنَ الْجَنَّةِ إِلَّا خَطِيئَةُ أَبِيكُمْ آدَمَ ، لَسْتُ بِصَاحِبِ ذَلِكَ ، اذْهَبُوا إِلَى ابْنِي إِبْرَاهِيمَ خَلِيلِ اللهِ …

അബൂഹുറൈറ, ഹുദൈഫ رضي الله عنهما എന്നിവരിൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു: “അല്ലാഹു (പരലോകത്ത്) മനുഷ്യരെയെല്ലാം ഒരുമിച്ചുകൂട്ടും. സ്വർഗ്ഗം അവർക്ക് അടുത്തേക്ക് കൊണ്ടുവരപ്പെടുന്നത് വരെ സത്യവിശ്വാസികൾ നിൽക്കും. അങ്ങനെ അവർ ആദം നബി عليه السلام യുടെ അടുക്കൽ ചെന്ന് പറയും: ‘ഞങ്ങളുടെ പിതാവേ, ഞങ്ങൾക്ക് വേണ്ടി സ്വർഗ്ഗം തുറന്നു തന്നാലും.’ അപ്പോൾ ആദം നബി عليه السلام പറയും: ‘നിങ്ങളുടെ പിതാവ് ആദമിന്റെ തെറ്റല്ലാതെ വേറെന്താണ് നിങ്ങളെ സ്വർഗ്ഗത്തിൽ നിന്ന് പുറത്താക്കിയത്? ഞാൻ അതിന് പ്രാപ്തനല്ല. നിങ്ങൾ അല്ലാഹുവിന്റെ ഖലീലായ (ഉറ്റമിത്രമായ) എൻറെ മകൻ ഇബ്രാഹീം നബിയുടെ അടുക്കലേക്ക് പോവുക … (മുസ്ലിം:195)

ആദം നബി عليه السلام പുറത്താക്കപ്പെട്ട അതേ സ്വർഗ്ഗം തന്നെയാണ് പരലോകത്ത് തുറന്നു നൽകാൻ അദ്ദേഹത്തോട് ആവശ്യപ്പെടുന്നത് എന്ന് ഇത് വ്യക്തമാക്കുന്നു. അദ്ദേഹത്തിന്റെ തെറ്റ് അവരെ പുറത്താക്കിയത് ഐഹികലോകത്തെ (ഭൂമിയിലെ) തോട്ടങ്ങളിൽ നിന്നല്ല.

“എല്ലാ സ്ഥലങ്ങളിലും ‘സ്വർഗ്ഗം’ (الجنة) എന്ന വാക്ക് ‘അൽ’ (ال) എന്ന്  ചേർത്താണ് വന്നിട്ടുള്ളത്. സംസാരിക്കപ്പെടുന്നവർക്ക് പരിചയമുള്ളതും അവർക്ക് അറിയാവുന്നതുമായ സ്വർഗ്ഗം ശാശ്വത സ്വർഗ്ഗമായ ‘ജന്നത്തുൽ ഖുൽദ്’ അല്ലാതെ മറ്റൊന്നുമില്ല. അതിനാൽ ഈ നാമം അതിന് മാത്രമുള്ള പ്രശസ്തമായ നാമമായി മാറി; അൽ-മദീന (المدينة), അൽ-ബൈത്ത് (البيت), അൽ-കിത്താബ് (الكتاب) തുടങ്ങിയ ഉദാഹരണങ്ങളെപ്പോലെ. അതിനാൽ, ഈ വാക്ക് എവിടെയെല്ലാം ‘അൽ’ ചേർത്ത് (معرفا) വരുന്നുവോ, അതൊക്കെയും സത്യവിശ്വാസികളുടെ മനസ്സിൽ അറിയപ്പെട്ട ആ പ്രത്യേക സ്വർഗ്ഗത്തിലേക്ക് തന്നെയാണ് വിരൽചൂണ്ടുന്നത്. അതിനാൽ, ഈ പദം നിർദ്ദിഷ്ടമായി വരുന്നിടത്തെല്ലാം, വിശ്വാസികളുടെ ഹൃദയങ്ങളിൽ അറിയപ്പെട്ടതും പരിചയമുള്ളതുമായ അതേ സ്വർഗ്ഗത്തിലേക്ക് തന്നെയാണ് അത് വിരൽ ചൂണ്ടുന്നത്. ഇനി അതല്ലാത്ത മറ്റെന്തെങ്കിലും തോട്ടമാണ് (സ്വർഗ്ഗമാണ്) ഉദ്ദേശിക്കുന്നതെങ്കിൽ, അത് നിർണ്ണായക പ്രത്യയമില്ലാതെയോ അല്ലെങ്കിൽ മറ്റൊന്നിനോട് ചേർത്തോ മാത്രമേ വരൂ. [കൂടുതൽ വിവരങ്ങൾക്കും പഠനങ്ങൾക്കുമായി കാണുക: مجموع الفتاوى (4/347-349)  حادي الأرواح  (ص19-25)]

عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏”: ‏ قَالَ اللَّهُ أَعْدَدْتُ لِعِبَادِي الصَّالِحِينَ مَا لاَ عَيْنَ رَأَتْ، وَلاَ أُذُنَ سَمِعَتْ، وَلاَ خَطَرَ عَلَى قَلْبِ بَشَرٍ، فَاقْرَءُوا إِنْ شِئْتُمْ ‏{‏ فَلاَ تَعْلَمُ نَفْسٌ مَا أُخْفِيَ لَهُمْ مِنْ قُرَّةِ أَعْيُنٍ ‏}‏‏‏

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: അല്ലാഹു പറയുകയാണ്‌ : എന്റെ സജ്ജനങ്ങളായ അടിയാന്മാര്‍ക്കു വേണ്ടി ഏതൊരു കണ്ണും കണ്ടിട്ടില്ലാത്തതും, ഏതൊരു കാതും കേട്ടിട്ടില്ലാത്തതും, ഒരു മനുഷ്യന്റെ ഹൃദയത്തിലും തോന്നിയിട്ടില്ലാത്തതുമായ വസ്തുക്കള്‍ ഞാന്‍ ഒരുക്കിവെച്ചിരിക്കുന്നു. (ഇതിന് തെളിവായി) നിങ്ങള്‍ فَلَا تَعْلَمُ نَفْسٌ എന്നുള്ള (ഈ) ഖുര്‍ആന്‍ വചനം ഓതിക്കൊള്ളുക. (ബുഖാരി :3244)

ﻓَﻼَ ﺗَﻌْﻠَﻢُ ﻧَﻔْﺲٌ ﻣَّﺎٓ ﺃُﺧْﻔِﻰَ ﻟَﻬُﻢ ﻣِّﻦ ﻗُﺮَّﺓِ ﺃَﻋْﻴُﻦٍ ﺟَﺰَآءًۢ ﺑِﻤَﺎ ﻛَﺎﻧُﻮا۟ ﻳَﻌْﻤَﻠُﻮﻥَ

എന്നാല്‍ അവര്‍ പ്രവര്‍ത്തിച്ചിരുന്നതിനുള്ള പ്രതിഫലമായിക്കൊണ്ട് കണ്‍കുളിര്‍പ്പിക്കുന്ന എന്തെല്ലാം കാര്യങ്ങളാണ് അവര്‍ക്ക് വേണ്ടി (സ്വ൪ഗ്ഗത്തില്‍) രഹസ്യമാക്കി വെക്കപ്പെട്ടിട്ടുള്ളത് എന്ന് ഒരാള്‍ക്കും അറിയാവുന്നതല്ല. (ഖു൪ആന്‍:32/17)

അതായത്: ഒരു കണ്ണും കണ്ടിട്ടില്ലാത്തതും, ഒരു കാതും കേട്ടിട്ടില്ലാത്തതും, ഒരു മനുഷ്യന്റെയും മനസ്സിൽ തോന്നിയിട്ടില്ലാത്തതുമായ ഏറ്റവും വിശിഷ്ടമായ അനുഗ്രഹങ്ങളും സ്വർഗ്ഗത്തിലുണ്ട് എന്നാണ് ഇതിന്റെ അർത്ഥം. എന്നാൽ, ഏതെങ്കിലും ഒരു കണ്ണ് കണ്ടിട്ടുള്ള അനുഗ്രഹങ്ങൾ സ്വർഗ്ഗത്തിലുണ്ടാകുക എന്നതിനെ ഇത് നിഷേധിക്കുന്നുമില്ല.

قال ابن الجوزي رحمه الله : اعْلَم أَن الله عز وَجل وعد الصَّالِحين من جنس مَا يعرفونه من مطعم ومشرب وملبس ومنكح وَغير ذَلِك ، ثمَّ زادهم من فَضله مَا لَا يعرفونه فَقَالَ: {مَا لاَ عَيْنٌ رَأَتْ، وَلاَ أُذُنٌ سَمِعَتْ، وَلاَ خَطَرَ عَلَى قَلْبِ بَشَرٍ}

ഇബ്നുൽ ജൗസി (رحمه الله  പറഞ്ഞു: അറിയുക! അല്ലാഹു തന്റെ സ്വാലിഹീങ്ങളായ  ദാസന്മാർക്ക് വാഗ്ദാനം ചെയ്തിരിക്കുന്നത് അവർക്ക് പരിചയമുള്ള ഭക്ഷണങ്ങൾ, പാനീയങ്ങൾ, വസ്ത്രങ്ങൾ, വിവാഹബന്ധങ്ങൾ തുടങ്ങിയവയുടെ ഇനത്തിൽപ്പെട്ട കാര്യങ്ങളാണ്. അതിനു പുറമെ തന്റെ ഉദാരതയാൽ അവർക്ക് ഇതുവരെ പരിചയമില്ലാത്ത കാര്യങ്ങളും അവൻ വർദ്ധിപ്പിച്ചു നൽകിയിട്ടുണ്ട്. അതാണ് (ഖുദുസ്സിയായ ഹദീസിലൂടെ) അല്ലാഹു പറഞ്ഞത്: ഒരു കണ്ണും കണ്ടിട്ടില്ലാത്തതും, ഒരു കാതും കേട്ടിട്ടില്ലാത്തതും, ഒരു മനുഷ്യന്റെയും മനസ്സിൽ തോന്നിയിട്ടില്ലാത്തതുമായ അനുഗ്രഹങ്ങൾ. [كشف المشكل  (3/ 433)]

عَنْ أَبِي هُرَيْرَةَ ، أَنَّ رَسُولَ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ : ( لَمَّا خَلَقَ اللَّهُ الْجَنَّةَ قَالَ لِجِبْرِيلَ : اذْهَبْ فَانْظُرْ إِلَيْهَا ، فَذَهَبَ فَنَظَرَ إِلَيْهَا، ثُمَّ جَاءَ ، فَقَالَ: أَيْ رَبِّ وَعِزَّتِكَ لَا يَسْمَعُ بِهَا أَحَدٌ إِلَّا دَخَلَهَا …

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: അല്ലാഹു സ്വർഗ്ഗത്തെ സൃഷ്ടിച്ചപ്പോൾ ജിബ്‌രീൽ عليه السلام യോട് പറഞ്ഞു: ‘നീ പോയി അതിലേക്ക് നോക്കൂ.’ അങ്ങനെ ജിബ്‌രീൽ عليه السلام പോയി അതിലേക്ക് നോക്കി; തുടർന്ന് തിരികെ വന്ന് പറഞ്ഞു: ‘എന്റെ രക്ഷിതാവേ, നിന്റെ പ്രതാപമാണ് സത്യം! ഇതിനെക്കുറിച്ച് കേൾക്കുന്ന ഒരാളും ഇതിൽ പ്രവേശിക്കാതിരിക്കില്ല. (അത്രമേൽ മനോഹരമാണിത്).’ (അബൂദാവൂദ്:4744)

قال العراقي رحمه الله : فَقَدْ دَلَّ هَذَا الْحَدِيثُ عَلَى أَنَّ اللَّهَ تَعَالَى قَدْ أَطْلَعَ جِبْرِيلُ – عَلَيْهِ السَّلَامُ – عَلَى مَا أَعَدَّ لِعِبَادِهِ فِيهَا، فَقَدْ رَأَتْهُ عَيْنٌ ؟ قُلْت : الْجَوَابُ عَنْهُ مِنْ أَوْجُهٍ :
أَحَدِهَا: أَنَّهُ تَعَالَى خَلَقَ فِيهَا بَعْدَ رُؤْيَةِ جِبْرِيلَ – عَلَيْهِ السَّلَامُ – أُمُورًا كَثِيرَةً لَمْ يَطَّلِعْ عَلَيْهَا جِبْرِيلُ وَلَا غَيْرُهُ ، فَتِلْكَ الْأُمُورُ هِيَ الْمُشَارِ إلَيْهَا فِي هَذَا الْحَدِيثِ .ثَانِيهَا : أَنَّ الْمُرَادَ بِالْأَعْيُنِ وَالْآذَانِ : أَعْيُنُ الْبَشَرِ وَآذَانُهَا ، بِدَلِيلِ قَوْلِهِ ( وَلَا خَطَرَ عَلَى قَلْبِ بَشَرٍ) ؛ فَأَمَّا الْمَلَائِكَةُ : فَلَا مَانِعَ مِنْ اطِّلَاعِ بَعْضِهِمْ عَلَى ذَلِكَ .ثَالِثُهَا : أَنَّ ذَلِكَ يَتَجَدَّدُ لَهُمْ فِي الْجَنَّةِ فِي كُلِّ وَقْتٍ ” .

ഇമാം അൽ-ഇറാഖി رحمه الله പറഞ്ഞു:’സ്വർഗ്ഗത്തിൽ അല്ലാഹു തന്റെ ദാസന്മാർക്കായി ഒരുക്കിവെച്ചിട്ടുള്ള കാര്യങ്ങളെക്കുറിച്ച് അല്ലാഹു ജിബ്‌രീൽ عليه السلام ക്ക് കാണിച്ചുകൊടുത്തു എന്ന് ഈ ഹദീസ് തെളിയിക്കുന്നു. അങ്ങനെയെങ്കിൽ (ഒരു കണ്ണും അത് കണ്ടിട്ടില്ല എന്ന ഹദീസിന് വിരുദ്ധമായി) ഒരു കണ്ണ് അത് കണ്ടിട്ടുണ്ടല്ലോ?’

ഞാൻ പറയുന്നു: ഇതിനുള്ള മറുപടി പല രൂപത്തിലാണ്:

ഒന്നാമതായി: ജിബ്‌രീൽ عليه السلام കണ്ടതിനുശേഷം, ജിബ്‌രീലോ മറ്റാരെങ്കിലുമോ കണ്ടിട്ടില്ലാത്ത ധാരാളം കാര്യങ്ങൾ അല്ലാഹു സ്വർഗ്ഗത്തിൽ സൃഷ്ടിച്ചിട്ടുണ്ട്. ആ കാര്യങ്ങളെക്കുറിച്ചാണ് ഈ ഹദീസിൽ (‘ഒരു കണ്ണും കണ്ടിട്ടില്ല’ എന്ന്) സൂചിപ്പിച്ചിരിക്കുന്നത്.

രണ്ടാമതായി: ‘കണ്ണുകളും കാതുകളും’ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് മനുഷ്യരുടെ കണ്ണുകളും കാതുകളുമാണ്. ‘ഒരു മനുഷ്യന്റെയും മനസ്സിൽ തോന്നിയിട്ടില്ല’ എന്ന പ്രവാചക വചനം ഇതിന് തെളിവാണ്. എന്നാൽ മലക്കുകൾക്ക് അതിൽ ചിലത് കാണാൻ സാധിക്കുന്നതിന് തടസ്സമില്ല.

മൂന്നാമതായി: സ്വർഗ്ഗത്തിൽ അവർക്കായി ഓരോ സമയത്തും പുതിയ പുതിയ അനുഗ്രഹങ്ങൾ (എപ്പോഴും) പുതുതായി ഉണ്ടാക്കിക്കൊണ്ടിരിക്കും. [طرح التثريب  (8/ 274) ، وينظر: ” فيض القدير” للمناوي (2/ 467) .]

അല്ലാഹുവാണ് ഏറ്റവും നന്നായി അറിയുന്നവൻ

 

 

www.kanzululoom.com

 

 

.

Leave a Reply

Your email address will not be published. Required fields are marked *