സമ്പത്തിന്റെ ഉടമസ്ഥൻ അല്ലാഹുവാകുന്നു. അവൻ ഉദ്ദേശിക്കുന്നവർക്ക് കൂടുതൽ സമ്പത്തും അവൻ ഉദ്ദേശിക്കുന്നവർക്ക് കുറച്ച് സമ്പത്തും നൽകുന്നു. സമ്പത്ത് കൂടുതൽ ലഭിച്ചവരെ സംബന്ധിച്ചിടത്തോളം അതൊരു പരീക്ഷണമാണ്. കാര്യമായ സമ്പത്ത് ലഭിക്കാത്ത പലരും നിരാശരാണ്. എന്നാൽ അറിയുക: ദാരിദ്ര്യത്തിന് ശ്രേഷ്ടതകളുണ്ട്.
عَنْ فَضَالَةَ بْنِ عُبَيْدٍ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم كَانَ إِذَا صَلَّى بِالنَّاسِ يَخِرُّ رِجَالٌ مِنْ قَامَتِهِمْ فِي الصَّلاَةِ مِنَ الْخَصَاصَةِ وَهُمْ أَصْحَابُ الصُّفَّةِ حَتَّى تَقُولَ الأَعْرَابُ هَؤُلاَءِ مَجَانِينُ أَوْ مَجَانُونَ فَإِذَا صَلَّى رَسُولُ اللَّهِ صلى الله عليه وسلم انْصَرَفَ إِلَيْهِمْ فَقَالَ “ لَوْ تَعْلَمُونَ مَا لَكُمْ عِنْدَ اللَّهِ لأَحْبَبْتُمْ أَنْ تَزْدَادُوا فَاقَةً وَحَاجَةً ” .
ഫളാലത്ത് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ ജനങ്ങളോടൊപ്പം നമസ്കാരം നിര്‍വ്വഹിച്ചുകൊണ്ടിരിക്കുമ്പോള്‍ ചിലയാളുകള്‍ കഠിനമായ വിശപ്പുനിമിത്തം നിലംപതിക്കാറുണ്ട്. സുഫ്ഫത്തുകാരാണവര്‍ . കുഗ്രാമവാസികളായ അറബികള്‍ ഇവരൊക്കെ ഭ്രാന്തന്‍മാരാണെന്ന് പറയാറുണ്ട്. നബി ﷺ നമസ്കരിച്ചുകഴിഞ്ഞാല്‍, അവരോടഭിമുഖമായി പറയും. നിങ്ങള്‍ക്ക് അല്ലാഹുവിങ്കലുള്ള പ്രതിഫലം നിങ്ങളറിയുന്ന പക്ഷം, കൂടുതല്‍ കൂടുതല്‍ ദാരിദ്യ്രം നിങ്ങള്‍ക്കുണ്ടാകാന്‍ നിങ്ങളാഗ്രഹിക്കുമായിരുന്നു. (തിര്‍മിദി:2368)
عَنْ عُثْمَانَ بْنِ عَفَّانَ، أَنَّ النَّبِيَّ صلى الله عليه وسلم قَالَ : لَيْسَ لاِبْنِ آدَمَ حَقٌّ فِي سِوَى هَذِهِ الْخِصَالِ بَيْتٌ يَسْكُنُهُ وَثَوْبٌ يُوَارِي عَوْرَتَهُ وَجِلْفُ الْخُبْزِ وَالْمَاءِ
ഉസ്മാൻ ഇബ്നു അഫ്ഫാൻ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ആദമിന്റെ പുത്രന് ഈ കാര്യങ്ങളിലല്ലാതെ യഥാർത്ഥത്തിൽ ഒരു അവകാശവുമില്ല. അന്തിയുറങ്ങാൻ ഒരു വീട്, നഗ്നത മറക്കാൻ ഒരു വസ്ത്രം, ഉണക്ക റൊട്ടി, ജലം. (തിർമിദി: 2342)
عَنْ كَعْبِ بْنِ عِيَاضٍ، قَالَ سَمِعْتُ النَّبِيَّ صلى الله عليه وسلم يَقُولُ : إِنَّ لِكُلِّ أُمَّةٍ فِتْنَةً وَفِتْنَةُ أُمَّتِي الْمَالُ
കഅ്ബു ബ്നു ഇയാദ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറയുന്നതായി ഞാൻ കേട്ടു. എല്ലാ ഓരോ സമൂഹത്തിനും ഓരോ വിനാശം സംഭവിച്ചിട്ടുണ്ട്. എന്റെ സമൂഹത്തിന്റെ വിനാശം സമ്പത്താണ്. (തിർമിദി: 2336)
عَنْ عَبْدِ اللَّهِ بْنِ مَسْعُودٍ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم “ لاَ تَتَّخِذُوا الضَّيْعَةَ فَتَرْغَبُوا فِي الدُّنْيَا
അബ്ദുല്ലാഹിബ്നു മസ്ഊദ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നിങ്ങൾ വിളനിലങ്ങൾ കൂടുതലായി സംഭരിച്ചുകൂട്ടരുത്കാരണം, അതുമൂലം നിങ്ങൾ ഐഹിക ജീവിതംകൊണ്ട് തൃപ്തരായേക്കും. (തിർമിദി: 2328)
فَوَاللَّهِ لاَ الْفَقْرَ أَخْشَى عَلَيْكُمْ، وَلَكِنْ أَخْشَى عَلَيْكُمْ أَنْ تُبْسَطَ عَلَيْكُمُ الدُّنْيَا كَمَا بُسِطَتْ عَلَى مَنْ كَانَ قَبْلَكُمْ، فَتَنَافَسُوهَا كَمَا تَنَافَسُوهَا وَتُهْلِكَكُمْ كَمَا أَهْلَكَتْهُمْ
നബി ﷺ പറഞ്ഞു: അല്ലാഹുവിനെ തന്നയാണെ സത്യം, ഞാന്‍ നിങ്ങളില്‍ ദാരിദ്യത്തെ ഭയപ്പെടുന്നില്ല, എന്നാല്‍ നിങ്ങളുടെ മുമ്പുള്ളവ൪ക്ക് ലഭിച്ചതുപോലെ നിങ്ങള്‍ക്കും ദുന്‍യാവ് വിശാലമായി ലഭിക്കുന്നതാണ് ഞാന്‍ ഭയപ്പെടുന്നത്. അങ്ങനെ അവ൪ മല്‍സരിച്ചതുപോലെ നിങ്ങളും മല്‍സരിക്കുന്നതും അവ൪ നശിച്ചതുപോലെ നിങ്ങളും നശിക്കുന്നതുമാണ്. (ബുഖാരി: 3158)
عَنْ أَبِي سَعِيدٍ الْخُدْرِيِّ ـ رضى الله عنه ـ قَالَ: أَنَّ النَّبِيَّ صلى الله عليه وسلم جَلَسَ ذَاتَ يَوْمٍ عَلَى الْمِنْبَرِ وَجَلَسْنَا حَوْلَهُ فَقَالَ : إِنِّي مِمَّا أَخَافُ عَلَيْكُمْ مِنْ بَعْدِي مَا يُفْتَحُ عَلَيْكُمْ مِنْ زَهْرَةِ الدُّنْيَا وَزِينَتِهَا
അബൂസഈദുൽ ഖുദ്‌രി رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: ഒരിക്കൽ നബി ﷺ മിമ്പറില്‍ ഇരിക്കുകയായിരുന്നു. നബി ﷺ യുടെ ചുറ്റും ഞങ്ങളും ഇരിക്കുന്നുണ്ടായിരുന്നു. അന്നേരം അവിടുന്ന് പറഞ്ഞു: നിശ്ചയം, എന്റെ കാലശേഷം ഞാൻ നിങ്ങളുടെ മേൽ ഭയപ്പെടുന്നത് ഐഹിക ആഡംബരവും സമ്പൽ സമൃദ്ധിയും ലഭിക്കുന്നതിനെയാണ്. (ബുഖാരി: 1465)
സൗന്ദര്യവും സമ്പത്തും ചുറു ചുറുക്കുമുള്ള യുവാവായിരുന്നു മിസ്അബ് ബ്നു ഉമൈർ رضي الله عنه. ഇസ്‌ലാം സ്വീകരിക്കുന്നതിനുമുമ്പ് ധനാഢ്യനായിരുന്നു അദ്ദേഹം. മക്കയിൽ ഏറ്റവും നല്ല സുഗന്ധം ഉപയോഗിച്ചിരുന്ന വ്യക്തി കൂടിയായിരുന്നു അദ്ദേഹം. ഇസ്‌ലാമിലേക്ക് കടന്നു വരാനായി തന്റെ ഈ സുഖങ്ങളെല്ലാം അദ്ദേഹത്തിന് ഉപേക്ഷിക്കേണ്ടി വന്നു.
حَدَّثَنَا خَبَّابٌ ـ رضى الله عنه ـ قَالَ هَاجَرْنَا مَعَ النَّبِيِّ صلى الله عليه وسلم نَلْتَمِسُ وَجْهَ اللَّهِ، فَوَقَعَ أَجْرُنَا عَلَى اللَّهِ، فَمِنَّا مَنْ مَاتَ لَمْ يَأْكُلْ مِنْ أَجْرِهِ شَيْئًا مِنْهُمْ مُصْعَبُ بْنُ عُمَيْرٍ، وَمِنَّا مَنْ أَيْنَعَتْ لَهُ ثَمَرَتُهُ فَهُوَ يَهْدِبُهَا. قُتِلَ يَوْمَ أُحُدٍ، فَلَمْ نَجِدْ مَا نُكَفِّنُهُ إِلاَّ بُرْدَةً إِذَا غَطَّيْنَا بِهَا رَأْسَهُ خَرَجَتْ رِجْلاَهُ، وَإِذَا غَطَّيْنَا رِجْلَيْهِ خَرَجَ رَأْسُهُ، فَأَمَرَنَا النَّبِيُّ صلى الله عليه وسلم أَنْ نُغَطِّيَ رَأْسَهُ، وَأَنْ نَجْعَلَ عَلَى رِجْلَيْهِ مِنَ الإِذْخِرِ.
ഖബ്ബാബ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ച് കൊണ്ട് ഞങ്ങൾ പ്രവാചകൻ(ﷺ) യുടെ കൂടെ പാലായനം ചെയ്തു. അങ്ങനെ ഞങ്ങൾക്കതിന്റെ പ്രതിഫലം അല്ലാഹുവിങ്കൽ സ്ഥിരപ്പെട്ടു. ഇഹലോകത്ത് വെച്ച് യാതൊന്നും അനുഭവിക്കാൻ കഴിയാതെ മരിച്ചുപോയവർ ഞങ്ങളുടെ കൂട്ടത്തിലുണ്ട്. മിഅബ് ഇബ്നു ഉമൈർ(റ) അക്കൂട്ടത്തിൽ പെടുന്നു. ഉഹദ് യുദ്ധത്തിലാണ് അദ്ദേഹം രക്തസാക്ഷിയായത്. ഒരു പുള്ളിപുതപ്പ് മാത്രമാണ് അദ്ദേഹം ഉപേക്ഷിച്ച് പോയത്. ഞങ്ങൾ അതുകൊണ്ട് അദ്ദേഹത്തിന്റെ തലമൂടുമ്പോൾ കാലുകളും കാലുകൾ മൂടുമ്പോൾ, തലയും പുറത്ത് കാണുമായിരുന്നു. അങ്ങനെ പ്രവാചകന്റെ കൽപന പ്രകാരം, ആ പുതപ്പ് കൊണ്ട് തല മൂടുകയും കാലുകൾ ചണപ്പുല്ലു കൊണ്ട് മറക്കുകയുമാണുണ്ടായത്. തങ്ങളുടെ അദ്വാനത്തിന്റെ ഫലമായി പരിപക്വമായ കയ്കനികൾ പറിച്ചെടുത്ത് സുഭിക്ഷമായി ജീവിതം നയിക്കുന്നവരും ഞങ്ങളുടെ കൂട്ടത്തിലുണ്ട്. (ബുഖാരി: 1276)
ആഡംബരപൂര്‍ണമായ ജീവിതം ദൈവചിന്തയില്ലാത്ത ഒരവസ്ഥയിലേക്ക് മനുഷ്യനെ കൊണ്ടെത്തിക്കും. ആഗ്രഹിക്കുന്നതെന്തും ലഭ്യമാകുന്ന അവസ്ഥയുണ്ടായാല്‍ കൂടുതല്‍ കൂടുതല്‍ വെട്ടിപ്പിടിക്കുവാനുള്ള ത്വരയും വര്‍ധിക്കും. അനുവദനീയം, നിഷിദ്ധം, ധാര്‍മികം, അധാര്‍മികം, സത്യം, അസത്യം, നീതി, അനീതി തുടങ്ങിയ ചിന്തകളൊന്നും അവനെ അലട്ടുകയില്ല. എങ്ങനെയെങ്കിലും കൂടുതല്‍ സമ്പാദിക്കുക, ആസ്വദിക്കുക എന്ന ചിന്തയേ അവനുണ്ടാകൂ.
قال الإمام ابن القيم رحمه الله : جميع الأمم المكذِّبة لأنبيائهم إنما حملهم على كفرهم وهلاكهم حبُّ الدنيا..فكل خطيئة في العالم أصلها حبُّ الدنيا، فحب الدنيا والرياسة هو الذي عمر النار بأهلها، والزهد في الدنيا والرياسة هو الذي عمر الجنة بأهلها. والدنيا تسحر العقول أعظم سحر
ഇമാം ഇബ്നുൽ ഖയ്യിം رحمه الله പറഞ്ഞു: കുഫ്റിലും നാശത്തിലുമായി പ്രവാചകന്മാരെ കളവാക്കിയ മുൻകഴിഞ്ഞ സമുദായങ്ങളെല്ലാം അതിൽ ഉറച്ചുനിന്നത് ദുനിയാവിനോടുള്ള ഇഷ്ടം കൊണ്ടാണ്. ലോകത്തുള്ള എല്ലാ തിന്മകളുടെയും അടിസ്ഥാനം ദുനിയാവിനോടുള്ള ഇഷ്ടമാണ്!! ദുനിയാവിനോടുള്ള ഇഷ്ടവും നേതാക്കളും അതിന്റെ വക്താക്കളോടൊപ്പം നരകത്തിലായിരിക്കും. ദുനിയാവിനോടുള്ള വിരക്തിയും നേതാക്കളും അതിന്റെ വക്താക്കളോടൊപ്പം സ്വർഗത്തിലും. ദുനിയാവ് മനസ്സുകളെ വശീകരിക്കും.. വലിയ വശീകരണം. (من فوائد كتاب الزهد)
ഐഹികവിഭവ ലഭ്യതയുടെ ആധിക്യം മനുഷ്യനെ ദൈവനിഷേധത്തിലേക്കും അധാര്‍മിക പ്രവര്‍ത്തനങ്ങളിലേക്കും നയിക്കാന്‍ സാധ്യതയുണ്ടെന്നത് യാഥാര്‍ഥ്യമാണ്. അതുകൊണ്ടാണ് സര്‍വവിധ ഭൗതിക സുഖൈശ്വര്യങ്ങളുമുള്ള കാലഘട്ടത്തെക്കാള്‍ ഇല്ലായ്മയുടെയും വല്ലായ്മയുടെയും ഇക്കാലമാണ് നല്ലത് എന്ന് നബി ﷺ പറഞ്ഞത്.
عَنِ ابْنِ عَبَّاسٍ، أَنَّ النَّبِيَّ صلى الله عليه وسلم قَالَ : اطَّلَعْتُ فِي الْجَنَّةِ فَرَأَيْتُ أَكْثَرَ أَهْلِهَا الْفُقَرَاءَ وَاطَّلَعْتُ فِي النَّارِ فَرَأَيْتُ أَكْثَرَ أَهْلِهَا النِّسَاءَ
ഇബ്നു അബ്ബാസ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഞാൻ (മിഅ്റാജിന്റെ രാത്രി) സ്വർഗത്തിലേക്ക് എത്തിനോക്കി. സ്വർഗവാസികളി ൽ നിർദ്ധനന്മാരെയാണ് കൂടുതൽ കാണാൻ കഴിഞ്ഞത്. നരകത്തിലേക്ക് എത്തിനോക്കിയപ്പോൾ നരകവാസികളിൽ സ്ത്രീകളെയാണ് അധികം കാണാൻ കഴിഞ്ഞത്. (മുസ്‌ലിം: 2737)
عَنْ أُسَامَةَ، عَنِ النَّبِيِّ صلى الله عليه وسلم قَالَ “ قُمْتُ عَلَى باب الْجَنَّةِ فَكَانَ عَامَّةَ مَنْ دَخَلَهَا الْمَسَاكِينُ، وَأَصْحَابُ الْجَدِّ مَحْبُوسُونَ، غَيْرَ أَنَّ أَصْحَابَ النَّارِ قَدْ أُمِرَ بِهِمْ إِلَى النَّارِ، وَقُمْتُ عَلَى باب النَّارِ فَإِذَا عَامَّةُ مَنْ دَخَلَهَا النِّسَاءُ ”.
ഉസാമرَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ മിഅ്‌റാജ് രാത്രിയിൽ സ്വർഗകവാടത്തിൽ നിന്നു. അതിൽ പ്രവേശിച്ചിട്ടുള്ള ഭൂരിഭാഗവും നിർധനരായിരുന്നു. സമ്പന്നർ (പ്രവേശനാനുമതി ലഭിക്കാതെ) തടയപ്പെട്ടിരിക്കുകയാണ്. നരകവാസികൾക്ക് നരകത്തിലേക്ക് ഉത്തരവ് ലഭിക്കുന്നു. നരകകവാടത്തിലും ഞാൻ നിന്നു. അതിൽ പ്രവേശിച്ചിട്ടുള്ളത് ഭൂരിഭാഗവും സ്ത്രീകളായിരുന്നു. (ബുഖാരി; 5196)
عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : يَدْخُلُ الْفُقَرَاءُ الْجَنَّةَ قَبْلَ الأَغْنِيَاءِ بِخَمْسِمِائَةِ عَامٍ نِصْفِ يَوْمٍ
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ധനാഢ്യരേക്കാൾ അഞ്ഞൂറു വർഷം മുമ്പ് നിർദ്ധനന്മാർ സ്വർഗത്തിൽ പ്രവേശിക്കുന്നതാണ്. (തിർമിദി: 2351)
عَنْ أَنَسٍ، عَنِ النَّبِيِّ صلى الله عليه وسلم قَالَ “ اللَّهُمَّ لاَ عَيْشَ إِلاَّ عَيْشُ الآخِرَة،
അനസ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: അല്ലാഹുവേ! പാരത്രിക ജീവിതമല്ലാതെ ജീവിതമില്ല. (ബുഖാരി: 6413)
عَنْ عَبْدِ اللَّهِ، قَالَ نَامَ رَسُولُ اللَّهِ صلى الله عليه وسلم عَلَى حَصِيرٍ فَقَامَ وَقَدْ أَثَّرَ فِي جَنْبِهِ فَقُلْنَا يَا رَسُولَ اللَّهِ لَوِ اتَّخَذْنَا لَكَ وِطَاءً . فَقَالَ “ مَا لِي وَمَا لِلدُّنْيَا مَا أَنَا فِي الدُّنْيَا إِلاَّ كَرَاكِبٍ اسْتَظَلَّ تَحْتَ شَجَرَةٍ ثُمَّ رَاحَ وَتَرَكَهَا ”
അബ്ദുല്ലാഹ് ബ്നു മസ്‌ഊദ് رضي الله عنه വിൽ നിന്ന് നിവേദനം:അദ്ധേഹം പറഞ്ഞു : റസൂൽ ﷺ ഒരു പായയിൽ കിടന്നുറങ്ങി , അദ്ധേഹം എണീറ്റപ്പോൾ അദ്ധേഹത്തിൽ ശരീരത്തിൽ പാടുകൾ കാണാമായിരുന്നു. ഞങ്ങൾ അദ്ധേഹത്തോട് പറഞ്ഞു : അല്ലാഹുവിന്റെ റസൂലേ , ഞങ്ങളൊരു കിടക്കയുണ്ടാക്കി തരട്ടെയോ ? അപ്പോൾ അദ്ധേഹം പറഞ്ഞു : ‘ ഞാനും ഈ ദുനിയാവും തമ്മിലെന്ത് ? ഈ ദുനിയാവിൽ മരത്തണലിൽ വിശ്രമിക്കാനിരിക്കുന്ന ഒരു വഴിയാത്രക്കാരനെ പോലെയാണു , പിന്നെയത് അവൻ ഉപേക്ഷിച്ചു പോവുകയും ചെയ്യുന്നു. (തിർമിദി:2377)
عَنِ النُّعْمَانَ، يَخْطُبُ قَالَ ذَكَرَ عُمَرُ مَا أَصَابَ النَّاسُ مِنَ الدُّنْيَا فَقَالَ لَقَدْ رَأَيْتُ رَسُولَ اللَّهِ صلى الله عليه وسلم يَظَلُّ الْيَوْمَ يَلْتَوِي مَا يَجِدُ دَقَلاً يَمْلأُ بِهِ بَطْنَهُ .
നുഅ്‌മാൻ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: ഉമർ ഇബ്നു ഖത്താബ് رَضِيَ اللَّهُ عَنْهُ ഒരിക്കൽ ജനങ്ങളുടെ ആഢംബര ജീവിതത്തെ കുറിച്ച് പരാമർശിക്കുകയുണ്ടായി. തുടർന്ന് അദ്ദേഹം പറഞ്ഞു: നബി ﷺ ദിവസം മുഴുവൻ വിശന്ന് കഴിയുന്നതായി ഞാൻ കണ്ടിട്ടുണ്ട്. താഴ്ന്ന ഇനം കാരക്കപോലും വയർ നിറച്ച് കഴിക്കാൻ നബി ﷺ ക്ക് ലഭിച്ചിരുന്നില്ല. (മുസ്‌ലിം: 2978)
عَنِ ابْنِ عَبَّاسٍ، قَالَ كَانَ رَسُولُ اللَّهِ صلى الله عليه وسلم يَبِيتُ اللَّيَالِيَ الْمُتَتَابِعَةَ طَاوِيًا وَأَهْلُهُ لاَ يَجِدُونَ عَشَاءً وَكَانَ أَكْثَرُ خُبْزِهِمْ خُبْزَ الشَّعِيرِ
ഇബ്നു അബ്ബാസ് رضي الله عنه വിൽ നിന്ന് നിവേദനം:അദ്ധേഹം പറഞ്ഞു : പ്രവാചകൻ ﷺ യും അവിടുത്തെ കുടുംബവും തുടർച്ചയായി അനേകം രാത്രികൾ ഒട്ടിയ വയറുമായി കഴിഞ്ഞിരുന്നു. അവർക്ക് രാത്രി ഭക്ഷണം ലഭിച്ചിരുന്നില്ല. മിക്കപ്പോഴും അവർക്ക് ലഭിച്ചിരുന്ന റൊട്ടി ബാർലിയുടേതായിരുന്നു. (തിർമുദി: 2360)
عَنْ عَائِشَةَ، قَالَتْ تُوُفِّيَ رَسُولُ اللَّهِ صلى الله عليه وسلم وَمَا فِي بَيْتِي مِنْ شَىْءٍ يَأْكُلُهُ ذُو كَبِدٍ، إِلاَّ شَطْرُ شَعِيرٍ فِي رَفٍّ لِي، فَأَكَلْتُ مِنْهُ حَتَّى طَالَ عَلَىَّ، فَكِلْتُهُ فَفَنِيَ.
ആയിശ رضي الله عنها വിൽ നിന്ന് നിവേദനം: അവർ പറഞ്ഞു: നബി ﷺ മരണപ്പെടുമ്പോൾ ഒരു ജീവിക്ക് തിന്നാൻ പര്യാപ്തമായ ഒന്നുംതന്നെ വീട്ടിലുണ്ടായിരുന്നില്ല; എന്റെ പലകത്തട്ടിലുണ്ടായിരുന്ന സ്വൽപം ബാർലിയല്ലാതെ. ഞാൻ അതിൽ നിന്ന് കുറേ കാലങ്ങളോളം ഭക്ഷിച്ചുകൊണ്ടിരുന്നു. പിന്നീട് ഞാനത് അളന്ന് നോക്കിയപ്പോഴാകട്ടെ, അത് തീർന്നുപോവുകയും ചെയ്തു. (ബുഖാരി: 3097)
عَنْ عَمْرِو بْنِ الْحَارِثِ، قَالَ مَا تَرَكَ رَسُولُ اللَّهِ صلى الله عليه وسلم عِنْدَ مَوْتِهِ دِرْهَمًا وَلاَ دِينَارًا وَلاَ عَبْدًا وَلاَ أَمَةً وَلاَ شَيْئًا، إِلاَّ بَغْلَتَهُ الْبَيْضَاءَ وَسِلاَحَهُ وَأَرْضًا جَعَلَهَا صَدَقَةً.
അംറ്ബ്നുഹാരിസ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: നബി ﷺ ഇഹലോകം വെടിയുമ്പോൾ സ്വർണ നാണയം, വെള്ളി നാണയം, ദാസൻ, ദാസി എന്നിവയൊന്നും അവിടുന്ന് അവശേഷിപ്പിച്ചിമൂന്നില്ല; നബി ﷺ സഞ്ചരിച്ചിരുന്ന ഒരു വെളുത്ത കോവർ കഴുത, ആയുധം, വഴിയാത്രക്കാർക്ക് ധർമ്മമമായി നീക്കിവെച്ച ഭൂമി എന്നിവ മാത്രമേ ബാക്കിവെച്ചിരുന്നുള്ളൂ. (ബുഖാരി: 2739)
عَنْ سَهْلِ بْنِ سَعْدٍ السَّاعِدِيِّ، قَالَ أَتَى النَّبِيَّ ـ صلى الله عليه وسلم ـ رَجُلٌ فَقَالَ يَا رَسُولَ اللَّهِ دُلَّنِي عَلَى عَمَلٍ إِذَا أَنَا عَمِلْتُهُ أَحَبَّنِيَ اللَّهُ وَأَحَبَّنِيَ النَّاسُ فَقَالَ رَسُولُ اللَّهِ ـ صلى الله عليه وسلم ـ “ ازْهَدْ فِي الدُّنْيَا يُحِبَّكَ اللَّهُ وَازْهَدْ فِيمَا فِي أَيْدِي النَّاسِ يُحِبُّوكَ ” .
സഹ്ല് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: നബി ﷺ യുടെ സന്നിധിയിൽ വന്നിട്ടു ചോദിച്ചു. പ്രവാചകരേ! താങ്കൾ എനിക്കൊരു കർമ്മം അറിയിച്ചു തന്നാലും. ഞാനത് പ്രവർത്തിച്ചാൽ അല്ലാഹുവും ജനങ്ങളും എന്നെ ഇഷ്ടപ്പെടുന്നതായിരിക്കണം അത്. നബി ﷺ പറഞ്ഞു: നീ ഐഹിക ജീവിതത്തിൽ വിരക്തിയുള്ളവനായിരിക്കുക. അപ്പോൾ അല്ലാഹു നിന്നെ ഇഷ്ടപ്പെടുന്നതാണ്. ജനങ്ങളുടെ പക്കലുള്ളവയിൽ നീ വിരക്തിയുള്ളവനായിരിക്കുക. അപ്പോൾ ജനങ്ങളും നിന്നെ ഇഷ്ടപ്പെടുന്നതാണ്. (ഇബ്നുമാജ: 4102)
عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : لَوْ كَانَ لِي مِثْلُ أُحُدٍ ذَهَبًا لَسَرَّنِي أَنْ لاَ تَمُرَّ عَلَىَّ ثَلاَثُ لَيَالٍ وَعِنْدِي مِنْهُ شَىْءٌ، إِلاَّ شَيْئًا أُرْصِدُهُ لِدَيْنٍ ”.
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: എന്റെ പക്കൽ ഉഹദ് മലയുടെ അത്ര സ്വർണമുണ്ടെങ്കിലും, അതിൽ നിന്ന് കടം വീട്ടേണ്ട ആവശ്യത്തിന് സ്വൽപം നീക്കിവെച്ചതൊഴികെ അൽപമെങ്കിലും അവശേഷിപ്പിച്ച് കൊണ്ട് മൂന്ന് രാത്രികൾ കടന്നു പോകുന്നത് ഞാൻ ഇഷ്ടപ്പെടുന്നില്ല… (ബുഖാരി: 6445)
ഉള്ളതില്‍ തൃപ്തിയടയാനും നന്ദികാണിക്കാനുമാണ് ഇസ്ലാം ആവശ്യപ്പെടുന്നത്. അങ്ങനെയുള്ളവര്‍ക്ക് അല്ലാഹു വര്‍ധനവു നല്‍കുമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു:
وَإِذْ تَأَذَّنَ رَبُّكُمْ لَئِن شَكَرْتُمْ لَأَزِيدَنَّكُمْ ۖ وَلَئِن كَفَرْتُمْ إِنَّ عَذَابِى لَشَدِيدٌ
നിങ്ങള്‍ നന്ദികാണിച്ചാല്‍ തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ക്ക് (അനുഗ്രഹം) വര്‍ദ്ധിപ്പിച്ചു തരുന്നതാണ്. എന്നാല്‍, നിങ്ങള്‍ നന്ദികേട് കാണിക്കുകയാണെങ്കില്‍ തീര്‍ച്ചയായും എന്റെ ശിക്ഷ കഠിനമായിരിക്കും. എന്ന് നിങ്ങളുടെ രക്ഷിതാവ് പ്രഖ്യാപിച്ച സന്ദര്‍ഭം (ശ്രദ്ധേയമത്രെ). (ഖു൪ആന്‍ :14/7)
قال الإمام أحمد رحمه الله تعالى : الصبر على الفقر مرتبة لا ينالُها إلا الأكابر.
ഇമാം അഹ്മദ് رحمه الله പറഞ്ഞു : ദാരിദ്ര്യത്തിന്മേലുള്ള ക്ഷമ വലിയ ആളുകൾക്കല്ലാതെ ലഭ്യമാകാത്ത പദവിയാണ്. (البداية والنهاية ١٤/ ٣٩٢)
عَنْ أَبِي الدَّرْدَاءِ، قَالَ سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ : ابْغُونِي الضُّعَفَاءَ فَإِنَّمَا تُرْزَقُونَ وَتُنْصَرُونَ بِضُعَفَائِكُمْ
അബുദർദാഅ്(റ)വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നിങ്ങൾ എന്നെ ദരിദ്രർക്കിടയിൽ അന്വേഷിക്കുക. തീർച്ചയായും ദരിദ്രർ കാരണമായാണ് നിങ്ങൾക്ക് ഭക്ഷണം നൽകപ്പെടുന്നതും സഹായം ലഭിക്കുന്നതും. (അബൂദാവൂദ്: 2594)
قال إمام أحمد بن حنبل رحمه الله : الصبر علىٰ الفقر مرتبة لا ينالها إلَّا الأكابر.
ഇമാം അഹ്മദ് رحمه الله പറഞ്ഞു: ദാരിദ്യത്തിൽ ക്ഷമിക്കുകയെന്നത് ഉന്നതർക്കല്ലാതെ മറ്റാർക്കും നേടാൻ കഴിയത്ത സ്ഥാനമാണ്. [അൽബിദായ വന്നിഹായ: 14/392]
kanzululoom.com
One Response
Barakallah feekkum