പണ്ഢിതൻമാരെ ആദരിക്കുക

പണ്ഢിതൻമാരുടെ ശ്രേഷ്ടതകൾ

ﻗُﻞْ ﻫَﻞْ ﻳَﺴْﺘَﻮِﻯ ٱﻟَّﺬِﻳﻦَ ﻳَﻌْﻠَﻤُﻮﻥَ ﻭَٱﻟَّﺬِﻳﻦَ ﻻَ ﻳَﻌْﻠَﻤُﻮﻥَ ۗ ﺇِﻧَّﻤَﺎ ﻳَﺘَﺬَﻛَّﺮُ ﺃُﻭ۟ﻟُﻮا۟ ٱﻷَْﻟْﺒَٰﺐِ

പറയുക: അറിവുള്ളവരും അറിവില്ലാത്തവരും സമമാകുമോ? ബുദ്ധിമാന്‍മാര്‍ മാത്രമേ ആലോചിച്ചു മനസ്സിലാക്കുകയുള്ളൂ.(ഖു൪ആന്‍: 39/9)

അറിവുള്ളവരും അറിവില്ലാത്തവരും സമമാകില്ലെന്ന൪ത്ഥം. അക്കാര്യം നബി ﷺ നമുക്ക് വിശദീകരിച്ച് തന്നിട്ടുണ്ട്.

قَالَ رَسُولُ اللَّهِ ـ صلى الله عليه وسلم : وَإِنَّ فَضْلَ الْعَالِمِ عَلَى الْعَابِدِ كَفَضْلِ الْقَمَرِ لَيْلَةَ الْبَدْرِ عَلَى سَائِرِ الْكَوَاكِبِ

നബി ﷺ പറഞ്ഞു: ആബിദിനേക്കാള്‍  ആലിമിനുള്ള ശ്രേഷ്ടത നക്ഷത്രങ്ങളേക്കാള്‍ ചന്ദ്രനുള്ള ശ്രേഷ്ഠതപോലെയാണ്. (അബൂദാവൂദ് :3641)

ﺷَﻬِﺪَ ٱﻟﻠَّﻪُ ﺃَﻧَّﻪُۥ ﻻَٓ ﺇِﻟَٰﻪَ ﺇِﻻَّ ﻫُﻮَ ﻭَٱﻟْﻤَﻠَٰٓﺌِﻜَﺔُ ﻭَﺃُﻭ۟ﻟُﻮا۟ ٱﻟْﻌِﻠْﻢِ ﻗَﺎٓﺋِﻤًۢﺎ ﺑِﭑﻟْﻘِﺴْﻂِ ۚ ﻻَٓ ﺇِﻟَٰﻪَ ﺇِﻻَّ ﻫُﻮَ ٱﻟْﻌَﺰِﻳﺰُ ٱﻟْﺤَﻜِﻴﻢُ

താനല്ലാതെ ഒരു ആരാധ്യനുമില്ലെന്നതിന് അല്ലാഹു സാക്ഷ്യം വഹിച്ചിരിക്കുന്നു. മലക്കുകളും അറിവുള്ളവരും (അതിന് സാക്ഷികളാകുന്നു.) അവന്‍ നീതി നിര്‍വഹിക്കുന്നവനത്രെ. അവനല്ലാതെ ദൈവമില്ല. പ്രതാപിയും യുക്തിമാനുമത്രെ അവന്‍.(ഖു൪ആന്‍:3/18)

ദീനിനെ കുറിച്ച് ആഴത്തിൽ അറിവുള്ളവര്‍ക്കാണ് അല്ലാഹുവിനെ കൂടുതൽ ഭയപ്പെടാന്‍ സാധിക്കുന്നത്.

ﺇِﻧَّﻤَﺎ ﻳَﺨْﺸَﻰ ٱﻟﻠَّﻪَ ﻣِﻦْ ﻋِﺒَﺎﺩِﻩِ ٱﻟْﻌُﻠَﻤَٰٓﺆُا۟ ۗ ﺇِﻥَّ ٱﻟﻠَّﻪَ ﻋَﺰِﻳﺰٌ ﻏَﻔُﻮﺭٌ

അല്ലാഹുവിനെ ഭയപ്പെടുന്നത് അവന്റെ ദാസന്‍മാരില്‍ നിന്ന് (ആഴത്തിൽ) അറിവുള്ളവര്‍ മാത്രമാകുന്നു. തീര്‍ച്ചയായും അല്ലാഹു പ്രതാപിയും ഏറെ പൊറുക്കുന്നവനുമാകുന്നു.(ഖു൪ആന്‍: 35/28)

പണ്ഢിതൻമാര്‍ക്ക് അല്ലാഹുവിന്റെ സന്നിധിയില്‍ ഉയര്‍ന്ന സ്ഥാനമാനങ്ങള്‍ക്ക്‌ അര്‍ഹരാണെന്നും ഖുര്‍ആന്‍ പഠിപ്പിക്കുന്നു.

ﻳَﺮْﻓَﻊِ ٱﻟﻠَّﻪُ ٱﻟَّﺬِﻳﻦَ ءَاﻣَﻨُﻮا۟ ﻣِﻨﻜُﻢْ ﻭَٱﻟَّﺬِﻳﻦَ ﺃُﻭﺗُﻮا۟ ٱﻟْﻌِﻠْﻢَ ﺩَﺭَﺟَٰﺖٍ ۚ ﻭَٱﻟﻠَّﻪُ ﺑِﻤَﺎ ﺗَﻌْﻤَﻠُﻮﻥَ ﺧَﺒِﻴﺮٌ

നിങ്ങളില്‍ നിന്ന് വിശ്വസിച്ചവരെയും വിജ്ഞാനം നല്‍കപ്പെട്ടവരെയും അല്ലാഹു പല പടികള്‍ ഉയര്‍ത്തുന്നതാണ്‌. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെ പറ്റി സൂക്ഷ്മമായി അറിയുന്നവനാകുന്നു.(ഖു൪ആന്‍: 58 /11)

قـال ابـن القيـم رحمـه اللـه  : و النجـوم زينـة للسمـاء ، ڪذلـك العلمـاء زينـة لـلأرض.

ഇബ്നുല്‍ ഖയ്യിം رحمـه اللـه പറഞ്ഞു: നക്ഷത്രങ്ങള്‍ ആകാശത്തിന് അലങ്കാരമാകുന്നു അപ്രകാരംതന്നെ ഉലമാക്കള്‍ ഭൂമിക്ക് അലങ്കാരമാകുന്നു.  [مفتـاح دار السعـادة ٢٦٠]

പണ്ഢിതൻമാരുടെ അനിവാര്യത

قَالَ رَسُولُ اللَّهِ ـ صلى الله عليه وسلم : وَإِنَّ الْعُلَمَاءَ وَرَثَةُ الأَنْبِيَاءِ

നബി ﷺ പറഞ്ഞു: പണ്ഢിതൻമാരാണ് നബിമാരുടെ അനന്തരാവകാശികള്‍. (അബൂദാവൂദ് :3641)

عَنْ عَبْدِ اللَّهِ بْنِ عَمْرِو بْنِ الْعَاصِ، قَالَ: سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ ‏ :‏ إِنَّ اللَّهَ لاَ يَقْبِضُ الْعِلْمَ انْتِزَاعًا يَنْتَزِعُهُ مِنَ النَّاسِ وَلَكِنْ يَقْبِضُ الْعِلْمَ بِقَبْضِ الْعُلَمَاءِ حَتَّى إِذَا لَمْ يَتْرُكْ عَالِمًا اتَّخَذَ النَّاسُ رُءُوسًا جُهَّالاً فَسُئِلُوا فَأَفْتَوْا بِغَيْرِ عِلْمٍ فَضَلُّوا وَأَضَلُّوا ‏

അംറ് ഇബ്നുൽ ആസ്വ് رضي الله عنه നിവേദനം: നബി ﷺ പറയുന്നത് ഞാൻ കേട്ടു:നിശ്ചയമായും അല്ലാഹു അറിവിനെ പിടികൂടുക അടിയന്മാരിൽ നിന്ന് ഒറ്റയടിക്ക് ഊരിയെടുത്തുകൊണ്ടല്ല. മറിച്ച്, പണ്ഡിതന്മാരെ അവന്റെയടുക്കലേക്ക് എടുത്തുകൊണ്ടാണ് അറിവിനെ പിടികൂടുക. അങ്ങനെ ഒരു പണ്ഡിതനെയും അവശേഷിപ്പിക്കാതാകുമ്പോൾ ജനങ്ങൾ ചില വിവരംകെട്ട നേതാക്കന്മാരെ സ്വീകരിക്കും. എന്നിട്ട് അവർ ചോദിക്കപ്പെടും, അറിവില്ലാതെ മതവിധിയും നൽകും, അങ്ങനെ അവർ പിഴക്കുകയും പിഴപ്പിക്കുകയും ചെയ്യും. (മുസ്ലിം2673)

قال ميمون بن مهران رحمه الله : إن مثل العالم في البلد كمثل عين عذبة في البلد

മൈമൂനു ബ്നു മെഹ്റാൻ رحمه الله പറഞ്ഞു:ഒരു നാട്ടിലുള്ള പണ്ഡിതന്റെ ഉപമ ആ ദേശത്തിലെ സ്വച്ചമായ നീരുറവ പോലെയാകുന്നു. (ജാമിഉ ബയാനിൽ ഇൽമ് 1/237)

قال الامام ابن القيم رحمه الله :-لاَ يَعْدِلُ مِدَادَ العُلَمَاءِ ، إلاّ دَمُ الشُّهَدَاءِ .

ഇബ്നുൽ ഖയ്യിം رحمه الله  പറഞ്ഞു: ഉലമാക്കളുടെ മഷിയോട് ശുഹദാക്കളുടെ രക്തമല്ലാതെ തുല്ല്യമാവുകയില്ല. (الفروسية لابن القيم)

പണ്ഢിതൻമാര്‍ മരണപ്പെട്ടാലും അവര്‍ പഠിപ്പിച്ചത് നിലനില്‍ക്കും

‏قال ابن القيم رحمه الله :‏العالم⁩ بعد وفاته: ‏ميت وهو حي بين الناس. ‏والجاهل⁩ في حياته:‏حي وهو ميت بين الناس .

ഇബ്നുൽ ഖയ്യിം رحمه الله  പറഞ്ഞു: ഒരു പണ്ഡിതൻ മരണത്തിന് ശേഷം: മരണപ്പെട്ടു, പക്ഷെ ജനങ്ങൾക്കിടയിൽ ജീവിച്ചിരിക്കുന്നു. ഒരു ജാഹിൽ ജീവിച്ചിരിക്കുമ്പോൾ: ജീവനുണ്ട്, പക്ഷെ ജനങ്ങൾക്കിടയിൽ മരിച്ചിരിക്കുന്നു.[مفتاح دار السعادة ١/١٣١]

പണ്ഡിതൻമാര്‍ പാപസുരക്ഷിതരല്ല

‏قال الشيخ العلامة صالح الفوزان -حفظه الله-: الخطأ يقع من كلّ إنسان حتى من العلماء … لأنهم ليسوا معصومين

ശൈഖ് സ്വാലിഹുൽ ഫൗസാൻ حفظه اللهപറഞ്ഞു:അബദ്ധം എല്ലാ മനുഷ്യരിൽ നിന്നും സംഭവിക്കും (എത്രത്തോളം) പണ്ഡിതൻമാരിൽ നിന്ന് വരെ (അബദ്ധം സംഭവിക്കും) കാരണം അവർ പാപസുരക്ഷിതരല്ല. (فتح المجيد 21-05-1437)

പണ്ഢിതൻമാരുമായുള്ള സഹവാസം

قال الإمام الشافعي رحمه الله :أربعة تزيد في العقل: ترك الفضول من الكلام،السواك، مجالسة الصالحين،مجالسة العلماء

ഇമാം ശാഫിഈ رحمه الله പറഞ്ഞു: നാല് കാര്യങ്ങൾ ബുദ്ധിയെ വർദ്ധിപ്പിക്കും: ഉപകാരമില്ലാത്ത സംസാരം ഒഴിവാക്കൽ, പല്ല് തേക്കൽ, സ്വാലിഹീങ്ങളായ സജ്ജനങ്ങളുമായി സഹവസിക്കൽ, പണ്ഢിതൻമാരുമായി സഹവസിക്കൽ. [الطب النبوي (312)]

പണ്ഡിതൻമാരെ ആക്ഷേപിക്കരുത്

عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ :‏ إِنَّ اللَّهَ قَالَ مَنْ عَادَى لِي وَلِيًّا فَقَدْ آذَنْتُهُ بِالْحَرْبِ،

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നിശ്ചയം അല്ലാഹു ഇപ്രകാരം പറഞ്ഞിരിക്കുന്നു: ‘എന്റെ വലിയ്യിനോട് (സാമീപ്യം നേടിയ വ്യക്തിയോട്) ആരെങ്കിലും ശത്രുത കാണിച്ചാല്‍ അവനോട് ഞാനിതാ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നു. …. (ബുഖാരി:6502)

ഇമാം അബുഹനീഫയും, ശാഫിഈയും رحمهما الله പറഞ്ഞതായി ഇമാം നവവി رحمه الله  ഉദ്ധരിക്കുന്നു:

 إن لم يكن العلماء أولياء الله، فليس لله ولي

പണ്ഡിതൻമാര്‍ അല്ലാഹുവിന്റെ ഔലിയാക്കൾ അല്ലെങ്കിൽ, അല്ലാഹുവിന്ന് വലിയ്യ്‌ ഇല്ല തന്നെ. (التبيان في آداب حملة القرآن)

قال عكرمة رحمه الله :إياكم أن تؤذوا أحداً من العلماء فإن من آذى عالماً فقد آذى محمداً صلى الله عليه وسلم

ഇക്രിമ رحمه الله പറഞ്ഞു: (മത) പണ്ഡിതൻമാരിൽ വല്ലവരേയും ഉപദ്രവിക്കുന്നത് നിങ്ങൾ സൂക്ഷിക്കുക.. തീർച്ചയായും, ആരെങ്കിലും പണ്ഡിതനെ ഉപദ്രവിച്ചാൽ അവൻ മുഹമ്മദ് ﷺ യെയാണ് ഉപദ്രവിച്ചത്. (سير أعلام النبلاء (17/32).)

 

 

kanzululoom.com

Leave a Reply

Your email address will not be published. Required fields are marked *