മനുഷ്യ ജീവിതത്തില്‍ ഏറെ വിലപ്പെട്ടതാണ് ‘സമയം’ എന്നുള്ളത്. രാവും പകലും മാറിക്കൊണ്ടിരിക്കുമ്പോഴാണ് സമയം കടന്നുപോകുന്നത്. അല്ലാഹുവാണ് രാവിനെയും പകലിനെയും മാറ്റിക്കൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ സമയത്തിന്റെ ഉടമസ്ഥന്‍ അല്ലാഹുവാണെന്ന് നാം തിരിച്ചറിയുക.
وَءَايَةٌ لَّهُمُ ٱلَّيْلُ نَسْلَخُ مِنْهُ ٱلنَّهَارَ فَإِذَا هُم مُّظْلِمُونَ – وَٱلشَّمْسُ تَجْرِى لِمُسْتَقَرٍّ لَّهَا ۚ ذَٰلِكَ تَقْدِيرُ ٱلْعَزِيزِ ٱلْعَلِيمِ
രാത്രിയും അവര്‍ക്കൊരു ദൃഷ്ടാന്തമത്രെ. അതില്‍ നിന്ന് പകലിനെ നാം ഊരിയെടുക്കുന്നു. അപ്പോള്‍ അവരതാ ഇരുട്ടില്‍ അകപ്പെടുന്നു. സൂര്യന്‍ അതിന് സ്ഥിരമായുള്ള ഒരു സ്ഥാനത്തേക്ക് സഞ്ചരിക്കുന്നു. പ്രതാപിയും സര്‍വ്വജ്ഞനുമായ അല്ലാഹു കണക്കാക്കിയതാണത്. (ഖു൪ആന്‍:36/37-38)
وَهُوَ ٱلَّذِى جَعَلَ ٱلَّيْلَ وَٱلنَّهَارَ خِلْفَةً لِّمَنْ أَرَادَ أَن يَذَّكَّرَ أَوْ أَرَادَ شُكُورًا
അവന്‍ തന്നെയാണ് രാപകലുകളെ മാറി മാറി വരുന്നതാക്കിയവന്‍. ആലോചിച്ച് മനസ്സിലാക്കാന്‍ ഉദ്ദേശിക്കുകയോ, നന്ദികാണിക്കാന്‍ ഉദ്ദേശിക്കുകയോ ചെയ്യുന്നവര്‍ക്ക് (ദൃഷ്ടാന്തമായിരിക്കുവാനാണത്). (ഖു൪ആന്‍:25/62)
ഐഹിക ജീവിതം നശ്വരമാണ്. ഏത് നിമിഷവും അത് അവസാനിക്കുന്നതാണ്. അതുകൊണ്ടുതന്നെ സത്യവിശ്വാസികളെ സംബന്ധിച്ചിടത്തോളം ഓരോ നിമിഷവും വിലപ്പെട്ടതാണ്. മാത്രമല്ല, നാളെ അല്ലാഹുവിന്റെ കോടതിയില്‍ ചോദ്യം ചെയ്യപ്പെടുന്നതാണ് സമയമെന്നതിനാല്‍ ഒരു നിമിഷം പോലും വെറുതെ കളയാന്‍ സത്യവിശ്വാസികള്‍ക്കാവില്ല.
عَنْ أَبِي بَرْزَةَ الأَسْلَمِيِّ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : لاَ تَزُولُ قَدَمَا عَبْدٍ يَوْمَ الْقِيَامَةِ حَتَّى يُسْأَلَ عَنْ[أربع]: عُمْرِهِ فِيمَا أَفْنَاهُ وَعَنْ عِلْمِهِ فِيمَا فَعَلَ وَعَنْ مَالِهِ مِنْ أَيْنَ اكْتَسَبَهُ وَفِيمَا أَنْفَقَهُ وَعَنْ جِسْمِهِ فِيمَا أَبْلاَهُ
അബൂബർസയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നാല് കാര്യങ്ങളെ കുറിച്ച് ചോദ്യം ചെയ്യപ്പെടാതെ (പരലോകത്ത്) ഒരടിമയുടെയും ഇരുപാദങ്ങൾ നീങ്ങുക സാധ്യമല്ല.
1. തന്റെ ആയുസ്സ് എന്തിലാണ് വിനിയോഗിച്ചതെന്ന്.
2. തന്റെ അറിവ് കൊണ്ട് എന്താണ് പ്രവർത്തിച്ചതെന്ന്.
3. തന്റെ സമ്പത്ത് എവിടെനിന്നാണ് സമ്പാദിച്ചതെന്ന്, എന്തിലാണ് ചെലവഴിച്ചതെന്ന്.
4. തന്റെ ശരീരം എന്തിലാണ് ഉപയോഗപ്പെടുത്തിയതെന്ന്. (തിർമുദി: 2417)
നാല് കാര്യങ്ങളെ കുറിച്ച് ചോദ്യം ചെയ്യാതെ (പരലോകത്ത്) മനുഷ്യന്റെ കാലുകള്‍ മുന്നോട്ടു നീങ്ങുകയില്ല എന്ന് പറഞ്ഞതില്‍ ഒന്നാമത്തേത് ആയുസ്സ് എന്തില്‍ വിനിയോഗിച്ചു എന്നതാണ്. അതുകൊണ്ടുതന്നെ ഒരു നിമിഷവും പാഴാക്കാന്‍ സത്യവിശ്വാസിക്ക് കഴിയില്ല.
മനഷ്യന് അല്ലാഹു നല്‍കിയ വലിയൊരു അനുഗ്രഹമാണ് ‘ഒഴിവ് സമയം’. അത് എല്ലായ്പ്പോഴും ലഭിക്കണമെന്നില്ല. ലഭിച്ചാല്‍ തന്നെയും കൂടുതല്‍ കാലം നിലനില്‍ക്കണമെന്നില്ല. ഒഴിവ് സമയം ലഭിച്ചാല്‍ ഇന്ന് ആളുകള്‍ വിലകുറഞ്ഞ വിനോദങ്ങള്‍ക്കും പ്രയോജനരഹിതമായ കാര്യങ്ങള്‍ക്കുമാണ് അത് ചെലവഴിക്കുന്നത്.
عَنِ ابْنِ عَبَّاسٍ ـ رضى الله عنهما ـ قَالَ قَالَ النَّبِيُّ صلى الله عليه وسلم: نِعْمَتَانِ مَغْبُونٌ فِيهِمَا كَثِيرٌ مِنَ النَّاسِ، الصِّحَّةُ وَالْفَرَاغُ
ഇബ്‌നു അബ്ബാസില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: രണ്ട് അനുഗ്രഹങ്ങള്‍, അതില്‍ അധികമാളുകളും വഞ്ചിതരാണ്. ആരോഗ്യവും ഒഴിവ് സമയവവും. (ബുഖാരി:6412)
عبدالله بن مسعود رضي الله عنه: إني لأمقت الرجل أن أراه فارغًا؛ ليس في شيء من عمل الدنيا، ولا عمل الآخرة
അബ്ദില്ലാഹിബ്നു മസ്ഊദ് رضي الله عنه പറഞ്ഞു: തീര്‍ച്ചയായും, ഒഴിവ് സമയമുണ്ടായിട്ടും ഇഹലോകത്തിനോ പരലോകത്തിനോ യാതൊന്നും പ്രവര്‍ത്തിക്കാത്തവനോട് ഞാന്‍ കഠിനമായി കോപമുള്ളവനാകുന്നു. (ابن أبي شيبة)
ഒഴിവ് സമയങ്ങളെ ഫലപ്രദമായി വിനിയോഗിക്കാന്‍ നമുക്ക് കഴിയണം. ‘നിന്റെ തിരക്കുകള്‍ക്ക് മുമ്പ് നിന്റെ ഒഴിവ് വേളകളെ നീ ഉപയോഗപ്പെടുത്തുക’ എന്ന് നബി ﷺ പറഞ്ഞതായി കാണാം.
قَالَ رَسُولُ اللَّه -صَلَّى اللَّهُ عَلَيْهِ وَسَلَّمَ- لِرَجُلٍ وَهُوَ يَعِظُهُ : اغْتَنِمْ خَمْسًا قَبْلَ خَمْسٍ: شَبَابَكَ قَبْلَ هَرَمِكَ، وَصِحَّتَكَ قَبْلَ سَقَمِكَ، وَغِنَاكَ قَبْلَ فَقْرِكَ، وَفَرَاغَكَ قَبْلَ شُغُلِكَ، وَحَيَاتَكَ قَبْلَ مَوْتِكَ
നബി ﷺ ഒരു വ്യക്തിയെ ഉപദേശിച്ചു കൊണ്ട് പറഞ്ഞു : അഞ്ച് കാര്യങ്ങൾക്ക് മുമ്പ് ഉള്ള അഞ്ചു കാര്യങ്ങൾ നീ ഉപയോഗപ്പെടുത്തുക.
1) പ്രായമാകുന്നതിനു മുമ്പുള്ള നിന്റെ യുവത്വം
2) രോഗത്തിനു മുമ്പുള്ള നിന്റെ ആരോഗ്യം
3) ദാരിദ്ര്യത്തിനു മുമ്പുള്ള നിന്റെ സമ്പന്നത
4)തിരക്കാകുന്നതിനു മുമ്പുള്ള ഒഴിവു നിന്റെ സമയം
5)മരണത്തിനു മുമ്പുള്ള നിന്റെ ജീവിതം
قال بكر المُزَنِي رحمه الله: «ما من يوم أخرجه الله إلى أهل الدُّنيا إلاَّ ينادي: ابن آدم اغتنمني لعلَّه لا يوم لك بعدي، ولا ليلة إلاَّ تنادي: ابن آدم! اغتنمني لعلَّه لا ليلة لك بعدي (لطائف المعارف : 8 ـ 9)
ബക്‌ർ അൽ മുസനിയ്യ്(റഹി)പറഞ്ഞു : ദുനിയാവിലെ ആളുകളിലേക്ക് പുറപ്പെടുവിക്കപ്പെട്ടിട്ടുള്ള ഒരു പകലും വിളിച്ചു പറയാത്തതായിട്ടില്ല: ആദമിന്റെ സന്തതിയേ , നീ അവസരം ഉപയോഗപ്പെടുത്തുക , ഒരുപക്ഷെ എനിക്ക് ശേഷം നിനക്കൊരു പകൽ ഇല്ലായിരിക്കാം . ഒരു രാത്രിയും വിളിച്ചു പറയാത്തതായിട്ടില്ല : ആദമിന്റെ സന്തതിയേ , നീ അവസരമുപയോഗപ്പെടുത്തുക , എനിക്ക് ശേഷം മറ്റൊരു രാത്രി നിനക്കൊരു പക്ഷേ ഇല്ലാതിരിക്കാം.
ഇബ്നു ഉഥൈമീന്‍ (റഹി) പറഞ്ഞു: മനുഷ്യന്‍റെ മേല്‍ ധനത്തേക്കാള്‍ വിലകൂടിയതാണ് സമയമെന്നത്. മരണം വന്നെത്തുംമ്പോഴാണ് ആ കാര്യം അവന് വ്യക്തമാവുക. (മജ്മൂഅ് അല്‍ഫത്താവ – 26 – 271)
സത്യവിശ്വാസികളെ സംബന്ധിച്ചേടത്തോളം സമയം മറ്റെന്തിനേക്കാളും വിലയേറിയതാണ്. സമയത്തിന്റെ വില മനസിലാക്കി അത് ഇഹപരഗുണമുള്ള നിമിഷങ്ങളാക്കി മാറ്റാന്‍ തികഞ്ഞ ശ്രദ്ധ ഉള്ളവരാകണം.
فَإِذَا فَرَغْتَ فَٱنصَبْ
ആകയാല്‍ നിനക്ക് ഒഴിവ് കിട്ടിയാല്‍ നീ അദ്ധ്വാനിക്കുക. (ഖു൪ആന്‍: 94/7)
മുഹമ്മദ് അമാനി മൗലവി (റഹി) പറയുന്നു: ഇന്നിന്ന കാര്യങ്ങളിൽ നിന്ന് ഒഴിവായാൽ എന്നോ, ഇന്നിന്ന വിഷയങ്ങളില്‍ അദ്ധ്വാനം ചെയ്യണമെന്നോ പ്രത്യേകം വ്യക്തമാക്കാതിരുന്നത് വളരെ അര്‍ത്ഥവത്താകുന്നു. ഐഹിക കാര്യങ്ങളിൽ നിന്ന് ഒഴിവുകിട്ടുമ്പോൾ പാരത്രിക കാര്യത്തിലും, ശത്രുവുമായുള്ള സമരത്തിൽ നിന്ന് ഒഴിവു കിട്ടുമ്പോൾ ദേഹേച്ഛകളോടും പിശാചിനോടുമുള്ള സമരത്തിലും, ജനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ നിന്ന് ഒഴിവാകുമ്പോൾ അല്ലാഹുവുമായി ബന്ധപ്പെട്ട കാര്യങ്ങളിലും, വ്യക്തിപരമായ ആവശ്യങ്ങളിൽ നിന്ന് സ്വസ്ഥമാകുമ്പോൾ സമുദായത്തിന്റെ പൊതുകാര്യത്തിലും, നിര്‍ബന്ധ കര്‍മങ്ങൾ ചെയ്തു തീര്‍ന്നാൽ ഐഛികകര്‍മങ്ങളിലും, പകലത്തെ ജോലിത്തിരക്കുകൾ അവസാനിച്ചാൽ രാത്രി നമസ്കാരത്തിലും, നമസ്കാരം തീര്‍ന്നാൽ പ്രാര്‍ത്ഥനയിലും ഇങ്ങനെ ഒരു വിഷയത്തിലുള്ള ശ്രദ്ധയിൽ നിന്ന് ഒഴിവു കിട്ടുമ്പോൾ മറ്റൊരു നല്ല വിഷയത്തിൽ ശ്രദ്ധ പതിക്കേണ്ടതാണെന്നുള്ള മഹത്തായ ഒരു സാരോപദേശമത്രെ ഇത്. (അമാനി തഫ്സീർ : ഖുർആൻ 94/7 ന്റെ വിശദീകരണം)
സമയത്തെ ഇഹപര സല്‍ക൪മ്മങ്ങള്‍ക്കായി പ്രയോജനപ്പെടുത്താതെ അത് പാഴാക്കാന്‍ പാടില്ല.
ഇബ്നുല്‍ ജൗസി(റഹി)പറഞ്ഞു: ‘തന്റെ സമയത്തിന്റെ വിലയും, തന്റെ കാലഘട്ടത്തിലെ ആത്മീയ ഉയര്‍ച്ചയേയും, മനസിലാക്കുകയെന്നത് മനുഷ്യന് അനിവാര്യമാണ്. (തന്റെ) സമയത്തില്‍നിന്ന് സല്‍ക്കര്‍മത്തിനല്ലാതെ ഒരു നിമിഷവും അവന്‍ പാഴാക്കരുത്. വാക്കില്‍നിന്നും,പ്രവര്‍ത്തിയില്‍നിന്നും ഏറ്റവും ശ്രേഷ്ഠമായതിനെ അവന്‍ മുന്തിക്കണം.( صيد الخاطر -ص٢)
ഇബ്നുൽ ഖയ്യിം (റഹി) പറഞ്ഞു: സമയം പാഴാക്കല്‍ മരണത്തേക്കാള്‍ ഏറ്റവും കഠിനമാകുന്നു. കാരണം, സമയം പാഴാക്കല്‍ അല്ലാഹുവുമായും,പരലോക ഭവനവുമായി നിന്നെ വേര്‍പ്പെടുത്തുന്നു. മരണം ദുനിയാവില്‍ നിന്നും, അതിന്റെ ആളുകളില്‍നിന്നും നിന്നെ വേര്‍പ്പെടുത്തുന്നു. (അൽഫവാഇദ് :44)
عَنْ أَنَسِ بْنِ مَالِكٍ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : لاَ تَقُومُ السَّاعَةُ حَتَّى يَتَقَارَبَ الزَّمَانُ فَتَكُونُ السَّنَةُ كَالشَّهْرِ وَالشَّهْرُ كَالْجُمُعَةِ وَتَكُونُ الْجُمُعَةُ كَالْيَوْمِ وَيَكُونُ الْيَوْمُ كَالسَّاعَةِ وَتَكُونُ السَّاعَةُ كَالضَّرْمَةِ بِالنَّارِ
അനസു ബ്നു മാലിക് (റ) പറയുന്നു: നബി ﷺ പറഞ്ഞു: കാലം പരസ്പരം അടുത്തു വരുന്നതു വരെ അന്ത്യനാൾ സംഭവിക്കുകയില്ല. വർഷങ്ങൾ മാസങ്ങൾ പോലെ ആയിത്തീരും. മാസങ്ങൾ ആഴ്ചകൾ പോലെയും, ആഴ്ചകൾ ദിവസങ്ങൾ പോലെയും, ദിവസങ്ങൾ സാഅത്തുകൾ (പകലിലെയോ രാത്രിയിലെയോ ഏതാനും നേരം) പോലെയും, സാഅത് തിരി കത്തിച്ചു തീരുന്നതു പോലെയും ആയിത്തീരും. (തിർമിദി:2332)
ഇമാം ഇബ്നു ഹജർ അൽ അസ്ഖലാനി (റഹി) പറഞ്ഞു: കാലം അതിവേഗം കടന്നുപോകുന്നതായി നാമിതാ കാണുന്നു. ഇതിനു മുമ്പുള്ള കാലഘട്ടം ഇങ്ങനെയായിരുന്നില്ല. ഇത്രയും ജീവിതാസ്വാദനങ്ങൾ അന്ന് ഉണ്ടായിരുന്നില്ല എങ്കിൽ പോലും. എല്ലാത്തിൽ നിന്നും ബറകത് എടുത്തു നീക്കപ്പെടും എന്നതാണ് ഹദീഥിന്റെ ഉദ്ദേശം. സമയത്തിന്റെ ബറകത്ത് പോലും നഷ്ടപ്പെടും. അത് അന്ത്യ നാളിന്റെ അടയാളങ്ങളിലൊന്നാണ്. (ഫത്ഹുൽബാരി)
നഷ്ടപ്പെട്ടാല്‍ തിരിച്ചുപിടിക്കാന്‍ കഴിയാത്ത അമൂല്യ അനുഗ്രഹമാണ് സമയമെന്ന കാര്യം നാം വിസ്മരിക്കരുത്. ഒരു ദിവസം കഴിഞ്ഞുപോയാൽ ആ ദിവസത്തിൽ എനിക്കിനി നന്മകൾ ചെയ്യാൻ കഴിയില്ലല്ലോ എന്ന സങ്കടമായിരുന്നു മുൻഗാമികൾക്ക് ഉണ്ടായിരുന്നത് .
قال الحسن رحمه الله : يا ابن آدم أنا يوم جديد على عملك شهيد، فاغتنمني فإني لا أعود إلى يوم القيامة
ഇമാം ഹസനുൽ ബസ്വരി (റഹി) പറയുന്നു: ഹേ ഇബ്നു ആദമേ ഞാൻ പുതിയ ഒരു ദിവസമാണ് .നിൻറെ പ്രവർത്തനത്തിന് സാക്ഷിയുമാണ് .എന്നെ നീ വളരെ ശ്രദ്ധയോടെ കൂടെ ഉപയോഗിച്ചു കൊള്ളുക .തീർച്ചയായും ഞാൻ അന്ത്യ ദിനം വരയ്ക്കും മടങ്ങി വരികയില്ല.
اﻟﺪﻧﻴﺎ ﺛﻼﺛﺔ ﺃﻳﺎﻡ: ﺃﻣﺎ ﺃﻣﺲ ﻓﻘﺪ ﺫﻫﺐ ﺑﻤﺎ ﻓﻴﻪ ﻭﺃﻣﺎ ﻏﺪا ﻓﻠﻌﻠﻚ ﻻ ﺗﺪﺭﻛﻪ ﻭاﻟﻴﻮﻡ ﻓﺎﻋﻤﻞ ﻓﻴﻪ
ഹസനുൽ ബസരി(റ) പറഞ്ഞു: ദുനിയാവ് മൂന്ന് 3 ദിവസങ്ങളാകുന്നു. ഒന്ന്: ഇന്നലെ ( ഭൂതം കാലം) അത് അതിലുള്ളതുമായി കടന്നു പോയി.. രണ്ട്: എന്നാൽ നാളെ ( ഭാവി കാലം) നിനക്ക് കിട്ടിയെന്ന് വരില്ല..(നീ മരിച്ചേക്കാം ) മൂന്ന്: എന്നാൽ ഇന്ന്(വർത്തമാനകാലം) അതിൽ നീ പ്രവർത്തിക്കുക..( അതാണ് നിനക്കുള്ളത്) {الزهد لابن أبي الدنيا 458}
ശൈഖ് സ്വാലിഹ് അൽ ഫൗസാൻ -حَفِظَهُ اللَّهُ- പറഞ്ഞു: ഒരു മനുഷ്യന്‍ ഈ ഐഹിക ജീവിതത്തിൽ മൂന്ന് അവസ്ഥകള്‍ക്കിടയിലാണ്: ഒന്ന്: കഴിഞ്ഞു പോയ സമയം.അവനെ സംബന്ധിച്ചിടത്തോളം അത് മടക്കിക്കൊണ്ട് വരാന്‍ അവന് സാധ്യമല്ല. രണ്ട്: വരാനിരിക്കുന്ന സമയം.അതാവട്ടെ, അതില്‍ എത്തിപ്പെടുമോ ഇല്ലയോ എന്ന് അവനറിയില്ല. മൂന്ന്: അവനിപ്പോള്‍ നില കൊള്ളുന്ന സമയം.മുമ്പുള്ള സമയത്തോടൊപ്പം നഷ്ടപ്പെട്ട് പോവുന്നതിന് മുമ്പ് തന്നെ അതിനെ മുതലെടുക്കുക എന്നതാണ് അവന്റെ മേല്‍ ബാധ്യതയായിട്ടുള്ളത്. (മജാലിസു ശഹ്‌രി റമദാൻ: 46)
قال ابن مسعود: ما ندمت على شيء ندمى على يوم غربت شمسه نقص فيه أجلى ولم يزد فيه عملي
ഇബ്നു മസ്ഊദ് (റ)പറഞ്ഞു: ഒരു കാര്യത്തെ പറ്റിയും ഞാൻ ദുഃഖിച്ചിട്ടില്ല. എൻ്റെ ദുഃഖം സൂര്യൻ അസ്തമിച്ചിരിക്കുന്നു; എൻ്റെ അവധി അവസാനിച്ചിരിക്കുന്നു; ഇന്നേ ദിവസം കൂടുതലായൊന്നും എനിക്കുചെയ്യാൻ കഴിയുകയില്ല.
ഒരു ദിവസം അവസാനിച്ചു കഴിഞ്ഞാൽ അതു മൂലം അവർക്കുണ്ടാകുന്ന ദുഃഖമാണ് നമുക്ക് ഇതിൽ നിന്നും മനസ്സിലാക്കാൻ കഴിയുന്നത്.
عَنْ أَبِي حَازِمٍ الأَشْجَعِيِّ، عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ” مَنْ أَصْبَحَ مِنْكُمُ الْيَوْمَ صَائِمًا ” . قَالَ أَبُو بَكْرٍ أَنَا . قَالَ ” فَمَنْ تَبِعَ مِنْكُمُ الْيَوْمَ جَنَازَةً ” . قَالَ أَبُو بَكْرٍ أَنَا . قَالَ ” فَمَنْ أَطْعَمَ مِنْكُمُ الْيَوْمَ مِسْكِينًا ” . قَالَ أَبُو بَكْرٍ أَنَا . قَالَ ” فَمَنْ عَادَ مِنْكُمُ الْيَوْمَ مَرِيضًا ” . قَالَ أَبُو بَكْرٍ أَنَا . فَقَالَ رَسُولُ اللَّهِ صلى الله عليه وسلم ” مَا اجْتَمَعْنَ فِي امْرِئٍ إِلاَّ دَخَلَ الْجَنَّةَ ” .
ഒരു സദസ്സില്‍ നബി ﷺ ചോദിക്കുന്നു.ഇന്ന് ആരാണ് നിങ്ങളില്‍ നോമ്പുകാരനായിരുന്നത്? അബൂബക്കര്‍ (റ) പറഞ്ഞു ‘ഞാന്‍’. നബി ﷺ ചോദിച്ചു ഇന്ന് ആരാണ് ജനാസയെ അനുഗമിച്ചത്? അബൂബക്കര്‍ (റ) പറഞ്ഞു ‘ഞാന്‍’. നബി ﷺ ചോദിച്ചു നിങ്ങളില്‍ ആരാണ് ഒരു അഗതിക്ക് ഭക്ഷണം നല്‍കിയത്.അബൂബക്കര്‍ (റ)പറഞ്ഞു ‘ഞാന്‍’. നബി ﷺ ചോദിച്ചു.നിങ്ങളില്‍ ആരാണ് ഇന്ന് രോഗിയെ സന്ദര്‍ശിച്ചത്. അബൂബക്കര്‍ (റ) പറഞ്ഞു ‘ഞാന്‍’. അപ്പോള്‍ നബി ﷺ പറഞ്ഞു. ഇക്കാര്യങ്ങളെല്ലാം ഒരു മനുഷ്യനില്‍ ഒരുമിച്ചുവന്നാല്‍ അവന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കാതിരിക്കില്ല.(മുസ്‌ലിം:1028)
ജീവിതത്തിലെ ഏതു നിമിഷവും പുണ്യകാര്യങ്ങളില്‍ മുഴുകാനുള്ള അബൂബക്കര്‍ (റ) വിന്റെ ശ്രദ്ധയാണ് ഈ സംഭവത്തില്‍ നിന്ന് നമുക്കു വായിച്ചെടുക്കാനുള്ളത്.
സമയത്തെ ഇഹപര ജീവിതങ്ങള്‍ക്കായി പ്രയോജനപ്പെടുത്താതെ അത് പാഴാക്കിയാല്‍ അവന്‍ പിന്നീട് ഖേദിക്കേണ്ടി വരും, പ്രത്യേകിച്ച് പരലോക വിഷയത്തിന്റെ കാര്യത്തില്‍.
قال سفيان الثوري رحمه الله : من لعب بعمره ضيع ايام حرثه ومن ضيع ايام حرثه ندم ايام حصاده ( حفظ العمر لابن الجوزي ٦٥)
സുഫ്‌യാനു സൌരീ(റഹി)പറഞ്ഞു : ആരാണോ തന്റെ പ്രായം കൊണ്ട് കളിച്ചത് , അവൻ തന്റെ വിതക്കാനുള്ള ദിവസങ്ങൾ നഷ്ടപ്പെടുത്തും , തന്റെ വിതക്കാനുള്ള ദിവസങ്ങൾ ആരാണോ നഷ്ടപ്പെടുത്തിയത് അവൻ കൊയ്യുന്ന ദിവസങ്ങളിൽ ഖേദിക്കും.
ആധുനിക സമൂഹം സമയത്തിന്റെ സിംഹഭാഗവും ചെലവഴിക്കുന്നത് വിലകുറഞ്ഞ വിനോദങ്ങള്‍ക്കും പ്രയോജനരഹിതമായ കാര്യങ്ങള്‍ക്കുമാണ്. സമയത്തിന്റെ മൂല്യം തിരിച്ചറിയാതെയുള്ള ജീവിതമാണ് മുസ്ലിംകളില്‍ അധികമാളുകളുകള്‍ക്കുമുള്ളതെന്നുള്ളതൊരു വസ്തുതയാണ്. ദിനപത്രങ്ങളും ദൃശ്യ ശ്രവണ മാധ്യമങ്ങളുമെല്ലാം മനുഷ്യരുടെ സമയം കവ൪ന്നെടുക്കുന്നു. സോഷ്യല്‍ മീഡിയയുടെ കടന്നുവരവ് ഇത് കൂടുതല്‍ സങ്കീ൪ണ്ണമാക്കി. ഇവയെല്ലാം ആവശ്യത്തിന് മാത്രം ഉപയോഗിക്കാനുള്ള ഒരു ശ്രദ്ധ നമുക്കുണ്ടാകണം. സൂക്ഷ്മമായ പ്ലാനിംഗോടെ സമയത്തെ സമീപിച്ചാല്‍ നല്ല ഫലം കൊയ്‌തെടുക്കുവാന്‍ നമുക്കും സാധിക്കും. അതിന് നന്‍മകളില്‍ മാത്രം സമയത്തെ വിനിയോഗിക്കാന്‍ നമുക്ക് കഴിയണം.
ഇമാം ഇബ്‌നുല്‍ ഖയ്യിം (റഹി) പറയുന്നു: വര്‍ഷം ഒരു വൃക്ഷമാണ്. മാസങ്ങള്‍ അതിലെ ശാഖകളും, ദിവസങ്ങള്‍ അതിലെ ചില്ലകളുമാണ്. മണിക്കൂറുകള്‍ അതിലെ ഇലകളാണ്. അതിലെ സെക്കന്റുകള്‍ ഫലങ്ങളുമാണ്. ആരുടെയെങ്കിലും നിമിഷങ്ങളെ നന്മയിലും അനുസരണത്തിലും വിനിയോഗിച്ചാല്‍ ഫലം നന്നാവും. അത് തിന്മയിലും ധിക്കാരത്തിലുമാണ് വിനിയോഗിക്കപ്പെടുന്നതെങ്കില്‍ അതിന്റെ ഫലം എത്ര ചീത്ത. വിളവെടുപ്പിന്റെ സമയത്ത് അവന്‍ അതിന്റെ കയ്പ്പ് അനുഭവിക്കും. (അല്‍ഫവാഇദ്, പേജ്: 164)
അലിയ്യുബ്‌നു അബീത്വാലിബ്(റ) പറഞ്ഞു: ‘ഇഹലോകം നമ്മില്‍നിന്ന് വിടപറഞ്ഞുകൊണ്ടിരിക്കുകയാണ്. പരലോകം നമ്മിലേക്ക് അടുത്ത്‌കൊണ്ടിരിക്കുന്നു. ഇഹലോകത്തിനും പരലോകത്തിനും മക്കളുണ്ട്.നിങ്ങള്‍ പരലോകത്തിന് വേണ്ടി ജീവിക്കുന്നവരാകുക. നിങ്ങള്‍ ഇഹലോകത്തിനായി ജീവിക്കുന്നവരാകരുത്. ഇന്നത്തെ ദിവസം പ്രവര്‍ത്തിക്കാനുളളതാണ്. വിചരണയില്ല. എന്നാല്‍ നാളെ വിചാരണയുടെ ദിവസമാണ്. നാളെ പ്രവര്‍ത്തനത്തിന് സാധ്യമല്ല.
ആരാണ് ബുദ്ധിമാന്‍ എന്നചോദ്യത്തിന് നബി ﷺ നല്‍കിയ മറുപടി ‘മനസ്സിനെ വിചാരണ നടത്തുന്നവനും മരണാന്തര ജീവിതത്തിനായി സല്‍കര്‍മങ്ങള്‍ അനുഷ്ഠിക്കുന്നവനുമാണ്’ എന്നാണ്.
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ ٱتَّقُوا۟ ٱللَّهَ وَلْتَنظُرْ نَفْسٌ مَّا قَدَّمَتْ لِغَدٍ ۖ وَٱتَّقُوا۟ ٱللَّهَ ۚ إِنَّ ٱللَّهَ خَبِيرٌۢبِمَا تَعْمَلُونَ – وَلَا تَكُونُوا۟ كَٱلَّذِينَ نَسُوا۟ ٱللَّهَ فَأَنسَىٰهُمْ أَنفُسَهُمْ ۚ أُو۟لَٰٓئِكَ هُمُ ٱلْفَٰسِقُونَ
സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. ഓരോ വ്യക്തിയും താന്‍ നാളെക്ക് വേണ്ടി എന്തൊരു മുന്നൊരുക്കമാണ് ചെയ്തു വെച്ചിട്ടുള്ളതെന്ന് നോക്കിക്കൊള്ളട്ടെ. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. തീര്‍ച്ചയായും അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെ പറ്റി സൂക്ഷ്മജ്ഞാനമുള്ളവനാകുന്നു. അല്ലാഹുവെ മറന്നുകളഞ്ഞ ഒരു വിഭാഗത്തെ പോലെ നിങ്ങളാകരുത്. തന്‍മൂലം അല്ലാഹു അവര്‍ക്ക് അവരെ പറ്റി തന്നെ ഓര്‍മയില്ലാതാക്കി. അക്കൂട്ടര്‍ തന്നെയാകുന്നു ദുര്‍മാര്‍ഗികള്‍. (ഖു൪ആന്‍:59/18-19)
സത്യവിശ്വാസികളെ സംബന്ധിച്ചേടത്തോളം ഓരോ നിമിഷവും വിലപ്പെട്ടതാണെന്ന് പറയുമ്പോള്‍ ഒരു നിമിഷം കൊണ്ട് എന്തു ചെയ്യാന്‍ കഴിയുമെന്ന് ചിന്തിക്കുന്നവരുണ്ട്. വിവരസാങ്കേതിക വിദ്യയുടെ നെറുകയിലിരിക്കുന്ന ആധുനിക മനുഷ്യന് ഒരു നിമിഷം അനന്ത സാധ്യതകളുള്ള പല പ്രവർത്തനങ്ങളും നിഷ്’പ്രയാസം ചെയ്യാൻ സാധിക്കും. തന്റെ കൈവശമുള്ള ഒരു മൊബൈല്‍ സമർത്ഥമായി പ്രയോജനപ്പെടുത്തി ലോകത്തുടനീളം നന്മയുടെ മൊഴിമുത്തുകൾ വാരിവിതറാൻ അവന് സാധിക്കും. ലക്ഷക്കണക്കിന് ആളുകൾ ആ സന്ദേശം സ്വീകരിച്ച് നന്മയുടെ പൊൻകതിരുകൾ വിരിയുന്ന കോടിണക്കിന് ചന്തമേറിയ ചെടികൾ നട്ടുപിടിപ്പിക്കുകയും ചെയ്യും.
قال ابن الجوزي رحمه الله : ولقد شاهدت خلقًا كثيرًا لا يعرفون معنى الحياة: فمنهم من أغناه الله عن التكسب بكثرة ماله، فهو يقعد في السوق أكثر النهار، ينظر إلى الناس، وكم تمر به من آفة ومنكر! ومنهم من يخلو بلعب الشطرنج! ومنهم من يقطع الزمان بكثرة الحديث عن السلاطين، والغلاء والرخص، إلى غير ذلك فعلمت أن الله تعالى لم يطلع على شرف العمر ومعرفة قدر أوقات العافية إلا من وفقه وألهمة اغتنام ذلك. {وَمَا يُلَقَّاهَا إِلَّا ذُو حَظٍّ عَظِيمٍ} [فصلت: 35]
ഇബ്നുൽ ജൗസി (റഹിമഹുല്ലാ) പറഞ്ഞു:ജീവിതത്തിന്റെ അർത്ഥമറിയാത്ത ഒരു പാട് പടപ്പുകളെ ഞാൻ കണ്ടു… അവരുടെ കൂട്ടത്തിൽ സമ്പാദിക്കേണ്ടതില്ലാത്ത വിധം അല്ലാഹു സമ്പത്ത്. നൽകിയവരുണ്ട്. അങ്ങിനെ അവൻ പകലധികവും അങ്ങാടിയിൽ മറ്റുളള ആളുകളെ നോക്കിയിരിക്കുകയാണ്. എത്രയെത്ര അപകടങ്ങളും തിന്മകളുമാണ് അവനിലൂടെ കടന്നുപോകുന്നത്.!! അവരിൽ വേറെ ചിലർ ഒഴിഞ്ഞിരുന്ന് ചെസ്സ് കളിയിലാണ്.! ഭരണാധികാരികളെ കുറിച്ചും, വില കൂടിയതിനെ കുറിച്ചും, കുറഞ്ഞതിനെ കുറിച്ചും മറ്റുമൊക്കെ വാചാലമായി കാലം തീർക്കുന്നവരും അവരുടെ കൂട്ടത്തിലുണ്ട്.
അങ്ങിനെ ഞാൻ മനസ്സിലാക്കി, അല്ലാഹു ആയുസ്സിന്റെ ശ്രേഷ്ഠതയും ആരോഗ്യത്തോടെയള്ള സമയത്തിന്റെ വിലയറിയുക എന്നതും അവൻ തൗഫീഖ് ചെയ്തവർക്കും അവ ഉപയോഗപ്പെടുത്തുവാൻ അവൻ തോന്നിപ്പിച്ചവർക്കുമല്ലാതെ മനസ്സിലാക്കി കൊടുത്തിട്ടില്ല {വമ്പിച്ച ഭാഗ്യവാനല്ലാതെ ഇതു ലഭിക്കുകയുമില്ല} (സൂറ:ഫുസ്വിലത്ത്:35)
kanzululoom.com