ٱلَّذِينَ ءَامَنُوا۟ وَلَمْ يَلْبِسُوٓا۟ إِيمَٰنَهُم بِظُلْمٍ أُو۟لَٰٓئِكَ لَهُمُ ٱلْأَمْنُ وَهُم مُّهْتَدُونَ
വിശ്വസിക്കുകയും, തങ്ങളുടെ വിശ്വാസത്തില്‍ അന്യായം കൂട്ടികലര്‍ത്താതിരിക്കുകയും ചെയ്തവരാരോ അവര്‍ക്കാണ് നിര്‍ഭയത്വമുള്ളത്. അവര്‍ തന്നെയാണ് നേര്‍മാര്‍ഗം പ്രാപിച്ചവര്‍. (ഖു൪ആന്‍:6/82)
നിർഭയത്വം ലഭിക്കാൻ വേണ്ട രണ്ട് കാര്യങ്ങൾ അല്ലാഹു ഈ ആയത്തിലൂടെ അറിയിക്കുന്നു.
ഒന്ന്: അല്ലാഹുവിൽ മാത്രം വിശ്വസിക്കുക. അതായത്, അല്ലാഹുവിന്റെ ഏകത്വം അംഗീകരിക്കുകയും ഇബാദത്ത് അവന് മാത്രമാക്കുകയും.
രണ്ട്: അല്ലാഹുവിലുള്ള വിശ്വാസത്തിൽ അന്യായം കൂട്ടികലര്‍ത്താതിരിക്കുക.
“വിശ്വാസത്തിൽ അന്യായം കൂട്ടികലര്‍ത്താതിരിക്കുക” എന്നതിന്റെ ഉദ്ദേശം ശിര്‍ക്ക് ചെയ്യാതിരിക്കുക എന്നതാണ്.
عَنْ عَبْدِ اللَّهِ ـ رضى الله عنه ـ قَالَ لَمَّا نَزَلَتْ هَذِهِ الآيَةُ {الَّذِينَ آمَنُوا وَلَمْ يَلْبِسُوا إِيمَانَهُمْ بِظُلْمٍ} شَقَّ ذَلِكَ عَلَى أَصْحَابِ رَسُولِ اللَّهِ صلى الله عليه وسلم وَقَالُوا أَيُّنَا لَمْ يَلْبِسْ إِيمَانَهُ بِظُلْمٍ فَقَالَ رَسُولُ اللَّهِ صلى الله عليه وسلم ” إِنَّهُ لَيْسَ بِذَاكَ، أَلاَ تَسْمَعُ إِلَى قَوْلِ لُقْمَانَ لاِبْنِهِ {إِنَّ الشِّرْكَ لَظُلْمٌ عَظِيمٌ}”
അബ്ദുല്ലാ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം:{വിശ്വസിക്കുകയും, തങ്ങളുടെ വിശ്വാസത്തില്‍ അന്യായം കൂട്ടികലര്‍ത്താതിരിക്കുകയും ചെയ്തവരാരോ} എന്ന ആയത്ത് അവതരിച്ചപ്പോൾ സ്വഹാബികള്‍ക്ക് മനഃപ്രയാസം അനുഭവപ്പെട്ടു. ‘ഒരു അക്രമവും ചെയ്യാത്തവര്‍, ആരാണു നമ്മുടെ കൂട്ടത്തിലുള്ളത്?’ എന്ന് അവര്‍ പറഞ്ഞു. അപ്പോള്‍ നബി ﷺ പറഞ്ഞു: ‘കാര്യം നിങ്ങള്‍ ധരിക്കുന്നതു പോലെയല്ല. ലുഖ്മാന്‍ عليه السلام തന്റെ മകനോടു പറഞ്ഞതു നിങ്ങള്‍ കേട്ടിട്ടില്ലേ? {തീർച്ചയായും ശിർകാകുന്നു ഏറ്റവും വലിയ അതിക്രമം} (ബുഖാരി: 4776)
സത്യവിശ്വാസം സ്വീകരിച്ച് തൗഹീദില്‍ നിലയുറക്കുകയും, പിന്നീട് ശിര്‍ക്കുപരമായ വല്ല അക്രമങ്ങളും അതില്‍ കൂട്ടിക്കലര്‍ത്തി അതിനെ കളങ്കപ്പെടുത്താതിരിക്കുകയും ചെയ്യുന്നവര്‍ക്കാണു യഥാര്‍ത്ഥവും ശാശ്വതവുമായ സമാധാനം ലഭിക്കുക. അവരാണു യഥാര്‍ത്ഥ സന്മാര്‍ഗ്ഗികളും. (അമാനി തഫ്സീര്‍)
قالَ ابن عثيمين رَحِمَهُ الله : الأمن ليس بكثرة الجنود ، ولا بقوة السلاح ، ولا بقوة الملاحظة والمراقبة ولكن الأمن في هذين الأمرين فقط ( الَّذِينَ آمَنُوا وَلَمْ يَلْبِسُوا إِيمَانَهُمْ بِظُلْمٍ أُولَئِكَ لَهُمُ الْأَمْنُ وَهُمْ مُهْتَدُونَ )
ഇബ്നു ഉഥൈമീൻ رحمه الله പറഞ്ഞു : നിർഭയത്വമെന്നത് സൈന്യങ്ങളുടെ ആധിക്യത്തിലോ, ആയുധബലത്തിലോ, ശക്തമായ നിരീക്ഷണമോ നിയന്ത്രണമോ ഏർപ്പെടുത്തുന്നതിലോ അല്ല. എന്നാൽ നിർഭയത്വം ഈ രണ്ട് കാര്യങ്ങളിൽ മാത്രമാണ്; അല്ലാഹു പറയുന്നു:{വിശ്വസിക്കുകയും, തങ്ങളുടെ വിശ്വാസത്തില്‍ അന്യായം കൂട്ടികലര്‍ത്താതിരിക്കുകയും ചെയ്തവരാരോ അവര്‍ക്കാണ് നിര്‍ഭയത്വമുള്ളത്. അവര്‍ തന്നെയാണ് നേര്‍മാര്‍ഗ്ഗം പ്രാപിച്ചവര്‍} [شرح رياض الصالحين ٢/٤١٠]
സത്യവിശ്വാസം സ്വീകരിച്ച് തൗഹീദില്‍ നിലയുറക്കുകയും, പിന്നീട് ശിര്‍ക്കുപരമായ വല്ല അക്രമങ്ങളും അതില്‍ കൂട്ടിക്കലര്‍ത്തി അതിനെ കളങ്കപ്പെടുത്താതിരിക്കുകയും ചെയ്യുന്നവര്‍ക്കാണു നിര്‍ഭയത്വം ലഭിക്കുക. അവര്‍ക്കു ഭയാശങ്കകളോ ആശയക്കുഴപ്പങ്ങളോ, അസ്വാസ്ഥ്യങ്ങളോ ഒന്നും തന്നെ ബാധിക്കുവാനില്ല. അവരെപ്പോഴും ശാന്തരും വേവലാതിയില്ലാത്തവരും, സംതൃപ്തരും അതോടൊപ്പം ധീരചിത്തരുമായിരിക്കും. അവരുടെ വാക്കും, പ്രവൃത്തിയും, വിചാരവികാരങ്ങളുമെല്ലാം നിയന്ത്രിതങ്ങളുമായിരിക്കും.
ٱلَّذِينَ ءَامَنُوا۟ وَتَطْمَئِنُّ قُلُوبُهُم بِذِكْرِ ٱللَّهِ ۗ أَلَا بِذِكْرِ ٱللَّهِ تَطْمَئِنُّ ٱلْقُلُوبُ
അതായത് വിശ്വസിക്കുകയും അല്ലാഹുവെ പറ്റിയുള്ള ഓര്‍മ കൊണ്ട് മനസ്സുകള്‍ ശാന്തമായിത്തീരുകയും ചെയ്യുന്നവരെ. ശ്രദ്ധിക്കുക; അല്ലാഹുവെപ്പറ്റിയുള്ള ഓര്‍മ കൊണ്ടത്രെ മനസ്സുകള്‍ ശാന്തമായിത്തീരുന്നത്. (ഖു൪ആന്‍:13/28)
തൗഹീദിന്റെ വക്താക്കളായ പ്രവാചകന്‍മാരുടെ ജീവിതം കടന്നുപോയത് പ്രതിസന്ധികളിലൂടെയായിരുന്നു. അവര്‍ തൗഹീദ് ഉൾക്കൊണ്ടതിനാൽ അവര്‍ക്ക് നിര്‍ഭയത്വം ലഭിച്ചു. സ്വന്തം പിതാവ് വീട്ടില്‍നിന്ന് പുറത്താക്കിയിട്ടും സമൂഹത്തിന്റെയും ഭരണകൂടത്തിന്റെയും ബഹിഷ്‌കരണത്തിനും ആക്ഷേപങ്ങള്‍ക്കും വിധേയമാകേണ്ടിവന്നിട്ടും നിര്‍ഭയമായി എല്ലാറ്റിനെയും അതിജയിച്ച ഇബ്‌റാഹീം നബി عليه السلام യുടെ ജീവിതം ഇതിന് ഉത്തമ ഉദാഹരണമാണ്.
അവസാനം ആളുകൾ ഇബ്‌റാഹീം عليه السلام യെ തീയിലിട്ട് കത്തിച്ച് കരിക്കാൻ വേണ്ടി തീരുമാനിച്ചു. അവര്‍ അതിനായി വമ്പിച്ച ഒരു അഗ്നികുണ്ഡം തയ്യാറാക്കി. കുറേ ദിവസം തുടര്‍ച്ചയായി അതില്‍ തീ കത്തിച്ചുകൊണ്ടിരുന്നു. അങ്ങനെ അദ്ദേഹത്തെ അവർ തീയിലേക്ക് വലിച്ചെറിഞ്ഞു. തീയില്‍ എറിയപ്പെട്ട അവസരത്തില്‍ ഇബ്രാഹീം عليه السلام ഇപ്രകാരം പറഞ്ഞുകൊണ്ടിരുന്നു: حَسْبِيَ اللهُ وَنِعْمَ الْوَكِيل (എനിക്കു അല്ലാഹു മതി. ഭരമേല്‍പിക്കപ്പെടുവാന്‍ അവന്‍ എത്ര വിശിഷ്ഠന്‍)
عَنِ ابْنِ عَبَّاسٍ، {حَسْبُنَا اللَّهُ وَنِعْمَ الْوَكِيلُ} قَالَهَا إِبْرَاهِيمُ عَلَيْهِ السَّلاَمُ حِينَ أُلْقِيَ فِي النَّارِ
ഇബ്‌നു അബ്ബാസ് رَضِيَ اللَّهُ عَنْهُمَا പറയുന്നു: ”ഭരമേല്‍പിക്കുവാന്‍ ഏറ്റവും നല്ലവനായ അല്ലാഹു മതി എനിക്ക്” എന്ന വചനം ഇബ്രാഹീം عليه السلام തീയിലെറിയപ്പെട്ടപ്പോള്‍ പറഞ്ഞതാണ്. (ബുഖാരി:65/4563)
ജിബ്‌രീല്‍ عليه السلام വന്ന് ‘വല്ല ആവശ്യവും പറയുവാനുണ്ടോ’ എന്ന് അന്വേഷിച്ചു. ‘താങ്കളോടൊന്നും പറയുവാനില്ല’ എന്നായിരുന്നു ഉത്തരം. മലക്ക് വീണ്ടും ഉണര്‍ത്തിച്ചു: ‘എന്നാല്‍ താങ്കളുടെ റബ്ബിനോടു ചോദിക്കുക!’ അവിടുന്നു പ്രതിവചിച്ചു: عِلمُهُ بِحَالِي يُغْنِي عَنْ سُؤَالِي (എന്റെ അവസ്ഥയെക്കുറിച്ച് അവന്‍ അറിയുന്നതുകൊണ്ട് ഞാന്‍ ചോദിക്കേണ്ടുന്ന ആവശ്യമില്ല) (അമാനി തഫ്സീ൪ – ഖു൪ആന്‍ : 21/69ന്റെ വിശദീകരണം)
ചിന്തിച്ചു നോക്കുക! ഇതാണ് തൗഹീദിന്റെ മാതൃക! ഇതാണ് സത്യവിശ്വാസത്തിന്റെ അചഞ്ചലമായ ഹൃദയം! ഇബ്രാഹീം عليه السلام യുടെ ഒരു രോമകൂപത്തിന് പോലും പോറലേല്‍ക്കാതെ അല്ലാഹു രക്ഷപ്പെടുത്തി.
قَالُوا۟ حَرِّقُوهُ وَٱنصُرُوٓا۟ ءَالِهَتَكُمْ إِن كُنتُمْ فَٰعِلِينَ ﴿٦٨﴾ قُلْنَا يَٰنَارُ كُونِى بَرْدًا وَسَلَٰمًا عَلَىٰٓ إِبْرَٰهِيمَ ﴿٦٩﴾ وَأَرَادُوا۟ بِهِۦ كَيْدًا فَجَعَلْنَٰهُمُ ٱلْأَخْسَرِينَ ﴿٧٠﴾
അവര്‍ പറഞ്ഞു: നിങ്ങള്‍ക്ക് (വല്ലതും) ചെയ്യാനാകുമെങ്കില്‍ നിങ്ങള്‍ ഇവനെ ചുട്ടെരിച്ച് കളയുകയും, നിങ്ങളുടെ ദൈവങ്ങളെ സഹായിക്കുകയും ചെയ്യുക. നാം പറഞ്ഞു: തീയേ, നീ ഇബ്രാഹീമിന് തണുപ്പും സമാധാനവുമായിരിക്കുക. അദ്ദേഹത്തിന്‍റെ കാര്യത്തില്‍ ഒരു തന്ത്രം പ്രയോഗിക്കുവാന്‍ അവര്‍ ഉദ്ദേശിച്ചു. എന്നാല്‍ അവരെ ഏറ്റവും നഷ്ടം പറ്റിയവരാക്കുകയാണ് നാം ചെയ്തത്. (ഖു൪ആന്‍:21/68-70)
അല്ലാഹുവിന്റെ കാവലില്‍ യാതൊരു പോറലുമേല്‍ക്കാതെ രക്ഷപ്പെട്ട ഇബ്‌റാഹീം عليه السلام യുടെ തൗഹീദ് നിര്‍ഭയത്വം നല്‍കുന്നതായിരുന്നു.
ക്രൂരനായ ഫിര്‍ഔന്റെ മുന്നിലേക്ക് ഏകദൈവ വിശ്വാസത്തിന്റെ പ്രകാശവുമായി കയറിച്ചെന്ന മൂസാ നബി عليه السلامയും മറ്റൊരു മാതൃകയാണ്.
സൗര്‍ ഗുഹയിലിരിക്കെ ശത്രുവിന്റ കാല്‍പെരുമാറ്റ ശബ്ദങ്ങള്‍ക്കിടയിലും ആശ്വാസത്തോടെ ഉറങ്ങിയ മുഹമ്മദ് നബി ﷺ യും നിര്‍ഭയത്വത്തിന്റെ വിശ്വാസം മാനവരാശിയെ പഠിപ്പിച്ച മഹാനാണ്.
തന്നെ ശത്രുക്കള്‍ വധിക്കുമെന്ന് ഉറപ്പായിട്ടും അവരുടെ മുന്നില്‍ യാതൊരു ഭയവുമില്ലാതെ നമസ്‌കരിക്കാന്‍ തയ്യാറായ ഖുബൈബ് رَضِيَ اللَّهُ عَنْهُ ന്റെ വിശ്വാസവും മറ്റൊന്നായിരുന്നില്ല.
തൗഹീദിന്റെ ആളുകൾക്ക് ഇഹലോകത്ത് മാത്രമല്ല, മരണശേഷം ബര്‍സഖീ ജീവിതത്തിലും, പരലോകത്തിലും നിര്‍ഭയത്വം ലഭിക്കും.
يُثَبِّتُ ٱللَّهُ ٱلَّذِينَ ءَامَنُوا۟ بِٱلْقَوْلِ ٱلثَّابِتِ فِى ٱلْحَيَوٰةِ ٱلدُّنْيَا وَفِى ٱلْـَٔاخِرَةِ ۖ وَيُضِلُّ ٱللَّهُ ٱلظَّٰلِمِينَ ۚ وَيَفْعَلُ ٱللَّهُ مَا يَشَآءُ
ഐഹികജീവിതത്തിലും, പരലോകത്തും സുസ്ഥിരമായ വാക്കുകൊണ്ട് സത്യവിശ്വാസികളെ അല്ലാഹു ഉറപ്പിച്ച് നിര്‍ത്തുന്നതാണ്. അക്രമകാരികളെ അല്ലാഹു ദുര്‍മാര്‍ഗത്തിലാക്കുകയും ചെയ്യും. അല്ലാഹു താന്‍ ഉദ്ദേശിക്കുന്നതെന്തോ അത് പ്രവര്‍ത്തിക്കുന്നു. (ഖുര്‍ആൻ:14/27)
എന്നാൽ അല്ലാഹുവിൽ പങ്കുചേർത്തവന്റെ അവസ്ഥയോ? അവന് നിര്‍ഭയത്വം ഉണ്ടാകുകയില്ല. അവന്റെ മനസ്സിൽ അല്ലാഹു നിര്‍ഭയത്തിന് പകരം ഭയമായിരിക്കും ഇട്ടുകൊടുക്കുക.
سَنُلْقِى فِى قُلُوبِ ٱلَّذِينَ كَفَرُوا۟ ٱلرُّعْبَ بِمَآ أَشْرَكُوا۟ بِٱللَّهِ مَا لَمْ يُنَزِّلْ بِهِۦ سُلْطَٰنًا ۖ وَمَأْوَىٰهُمُ ٱلنَّارُ ۚ وَبِئْسَ مَثْوَى ٱلظَّٰلِمِينَ
സത്യനിഷേധികളുടെ മനസ്സുകളില്‍ നാം ഭയം ഇട്ടുകൊടുക്കുന്നതാണ്. അല്ലാഹു യാതൊരു പ്രമാണവും അവതരിപ്പിച്ചിട്ടില്ലാത്ത വസ്തുക്കളെ അല്ലാഹുവോട് അവര്‍ പങ്കുചേര്‍ത്തതിന്‍റെ ഫലമാണത്. നരകമാകുന്നു അവരുടെ സങ്കേതം. അക്രമികളുടെ പാര്‍പ്പിടം എത്രമോശം! (ഖു൪ആന്‍:3/151)
ഇന്ന് മുസ്ലിംകളിൽ വലിയൊരു വിഭാഗത്തിന്റെ അവസ്ഥ ദയനീയമാണ്. അവര്‍ക്ക് തൗഹീദ് ഉൾക്കൊള്ളാൻ സാധിച്ചിട്ടില്ല. കേവലം അല്ലാഹുവിൽ വിശ്വസിക്കുകയും അല്ലാഹുവിനോട് അടുക്കുന്നതിനും കാര്യസാധ്യത്തിനും അവര്‍ ഔലിയാക്കളെ ആശ്രയിക്കുന്നു. അവര്‍ക്ക് എങ്ങനെ നിര്‍ഭയത്വം ലഭിക്കും? യഥാര്‍ത്ഥത്തിൽ അവര്‍ ബഹുദൈവ വിശ്വാസികളെ പോലെയാണ്. ഒരു ദൈവത്തിൽ നിന്ന് മറ്റൊരു ദൈവത്തിലേക്ക് എന്നതുപോലെ ഒരു വലിയ്യിൽ നിന്നും വേറെ വലിയ്യിലേക്ക് ആശ്രയിക്കുന്നു. അവര്‍ക്ക് നിര്‍ഭയത്വമില്ല. തൗഹീദിലേക്ക് തിരിച്ചുവരാന്‍ തയ്യാറായാല്‍ അവര്‍ക്ക് നിര്‍ഭയത്വം ലഭിക്കും.
إِنَّ ٱلَّذِينَ قَالُوا۟ رَبُّنَا ٱللَّهُ ثُمَّ ٱسْتَقَٰمُوا۟ فَلَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ
ഞങ്ങളുടെ രക്ഷിതാവ് അല്ലാഹുവാണ് എന്ന് പറയുകയും പിന്നീട് ചൊവ്വെ നിലകൊള്ളുകയും ചെയ്തവരാരോ അവര്‍ക്ക് യാതൊന്നും ഭയപ്പെടാനില്ല. അവര്‍ ദുഃഖിക്കേണ്ടി വരികയുമില്ല. (ഖു൪ആന്‍:46/13)
kanzululoom.com
One Response
Jazakallah khair