സിജ്ജീൻ, ഇല്ലിയ്യൂൻ

സിജ്ജീൻ

كَلَّا إِنَّ كِتَابَ الْفُجَّارِ لَفِي سِجِّينٍ ‎﴿٧﴾‏ وَمَا أَدْرَاكَ مَا سِجِّينٌ ‎﴿٨﴾‏ كِتَابٌ مَّرْقُومٌ ‎﴿٩﴾

നിസ്സംശയം; ദുര്‍മാര്‍ഗികളുടെ രേഖ സിജ്ജീനില്‍ തന്നെയായിരിക്കും. സിജ്ജീന്‍ എന്നാല്‍ എന്താണെന്ന് നിനക്കറിയാമോ?  എഴുതപ്പെട്ട ഒരു ഗ്രന്ഥമാകുന്നു അത്‌. (ഖു൪ആന്‍:83/7-9)

{كَلا إِنَّ كِتَابَ الْفُجَّارِ} وَهَذَا شَامِلٌ لِكُلِّ فَاجِرٍ مِنْ أَنْوَاعِ الْكَفَرَةِ وَالْمُنَافِقِينَ، وَالْفَاسِقِينَ {لَفِي سِجِّينٍ}

{നിസ്സംശയം ദുര്‍മാര്‍ഗികളുടെ രേഖ ‘സിജ്ജീനില്‍’ തന്നെയായിരിക്കും} അവിശ്വാസികള്‍, കപടവിശ്വാസികള്‍, പാപികള്‍ തുടങ്ങിയ എല്ലാ അധര്‍മകാരികളും ഇതില്‍ ഉള്‍പ്പെടുന്നു. (തഫ്സീറുസ്സഅ്ദി)

وَالسَّجِينُ: الْمَحَلُّ الضَّيِّقُ الضَّنْكُ،

‘സിജ്ജീന്‍’ എന്നാല്‍ ഇടുങ്ങിയതും കുടുസ്സായതുമായ സ്ഥലം എന്നാണര്‍ഥം. (തഫ്സീറുസ്സഅ്ദി)

 9-ാം വചനം ‘സിജ്ജീനി’ന്റെ ഒരു നിര്‍വ്വചനമായിട്ടല്ല, ആ ഗ്രന്ഥത്തിന്റെ ഒരു വിവരണമായിട്ടാണുള്ളത്. എല്ലാം ലിഖിതം ചെയ്തു രേഖപ്പെടുത്തപ്പെട്ടിട്ടുള്ള ഒന്നാണതു എന്നു സാരം. (അമാനി തഫ്സീര്‍)

{كِتَابٌ مَرْقُومٌ} أَيْ: كِتَابٌ مَذْكُورٌ فِيهِ أَعْمَالُهُمُ الْخَبِيثَةُ،

{എഴുതപ്പെട്ട ഒരു ഗ്രന്ഥമാകുന്നു അത്} അവരുടെ മോശം പ്രവര്‍ത്തനങ്ങള്‍ പരാമര്‍ശിക്കപ്പെട്ട ഗ്രന്ഥം. (തഫ്സീറുസ്സഅ്ദി)

إِنَّ كِتَابَهُمْ مَكْتُوبٌ لَا يَزُولُ، وَلَا يُزَادُ فِيهِ وَلَا يُنْقَصُ.

അവരുടെ ആ രേഖയിലെ എഴുത്ത് ഒരിക്കലും മാഞ്ഞു പോവുകയില്ല. അതിൽ എന്തെങ്കിലും കൂടുകയോ കുറയുകയോ ചെയ്യുകയുമില്ല.(തഫ്സീർ മുഖ്തസ്വർ )

وَقَدْ قِيلَ: إِنَّ سِجِّينٍ هُوَ أَسْفَلُ الْأَرْضِ السَّابِعَةِ، مَأْوَى الْفُجَّارِ وَمُسْتَقَرُّهُمْ فِي مَعَادِهِمْ.

മറ്റൊരഭിപ്രായം: സിജ്ജീന്‍ എന്നത് ഏഴാമത്തെ ഭൂമിയുടെ ഏറ്റവും താഴ്ന്ന ഭാഗമാണെന്നാണ്. അധര്‍മകാരികളുടെ സങ്കേതം. അവര്‍ക്ക് തിരിച്ചെത്താനുള്ള സ്ഥിരവാസ കേന്ദ്രം. (തഫ്സീറുസ്സഅ്ദി)

إِنَّ كِتَابَ أَهْلِ الفُجُورِ مِنَ الكُفَّارِ وَالمُنَافِقِينَ لَفِي خَسَارٍ فِي الأَرْضِ السُّفْلَى.

(അല്ലാഹുവിനെയും അവൻ്റെ ദൂതനെയും പരലോകത്തെയും) നിഷേധിച്ചവരും, കപടവിശ്വാസികളുമാകുന്ന അധർമ്മികളുടെ രേഖ ഭൂമിക്കടിയിൽ അങ്ങേയറ്റം അധമമായാണുള്ളത്. (തഫ്സീർ മുഖ്തസ്വർ)

ഇല്ലിയ്യൂൻ

ـَلَّآ إِنَّ كِتَٰبَ ٱلْأَبْرَارِ لَفِى عِلِّيِّينَ ‎﴿١٨﴾‏ وَمَآ أَدْرَىٰكَ مَا عِلِّيُّونَ ‎﴿١٩﴾‏ كِتَٰبٌ مَّرْقُومٌ ‎﴿٢٠﴾‏ يَشْهَدُهُ ٱلْمُقَرَّبُونَ ‎﴿٢١﴾

നിസ്സംശയം; പുണ്യവാന്‍മാരുടെ രേഖ ഇല്ലിയ്യൂനില്‍ തന്നെയായിരിക്കും. ഇല്ലിയ്യൂന്‍ എന്നാല്‍ എന്താണെന്ന് നിനക്കറിയുമോ? എഴുതപ്പെട്ട ഒരു രേഖയത്രെ അത്‌. സാമീപ്യം സിദ്ധിച്ചവര്‍ അതിന്‍റെ അടുക്കല്‍ സന്നിഹിതരാകുന്നതാണ്‌.  (ഖു൪ആന്‍: 83/18-21)

لَمَّا ذَكَرَ أَنَّ كِتَابَ الْفُجَّارِ فِي أَسْفَلِ الْأَمْكِنَةِ وَأَضْيَقِهَا، ذَكَرَ أَنَّ كِتَابَ الْأَبْرَارِ فِي أَعْلَاهَا وَأَوْسَعِهَا، وَأَفْسَحِهَا وَأَنَّ كِتَابَهُمُ الْمَرْقُومَ

അധര്‍മകാരികളുടെ രേഖ ഏറ്റവും താഴ്ന്നതും ഇടുങ്ങിയതുമായ സ്ഥലത്താണെന്ന് പറഞ്ഞപ്പോള്‍ പുണ്യവാന്മാരുടെ രേഖ ഏറ്റവും ഉന്നതവും വിശാലവുമായ സ്ഥാനത്താണെന്നു പറഞ്ഞു. അവരുടെ രേഖ എഴുതപ്പെട്ടതാണ്. (തഫ്സീറുസ്സഅ്ദി)

وَ عِلِّيُّونَ اسْمٌ لِأَعْلَى الْجَنَّةِ،فَلَمَّا ذَكَرَ كِتَابَهُمْ، ذَكَرَ أَنَّهُمْ فِي نَعِيمٍ، وَهُوَ اسْمٌ جَامِعٌ لِنَعِيمِ الْقَلْبِ وَالرُّوحِ وَالْبَدَنِ،

ഇല്ലിയ്യൂന്‍ എന്നത് സ്വര്‍ഗത്തില്‍ ഉന്നതമായതാണ്. അവരുടെ രേഖയെക്കുറിച്ച് പറഞ്ഞപ്പോള്‍ അവര്‍ സുഖാനുഗ്രഹത്തിലാണെന്നു പറഞ്ഞു. അതില്‍ ഹൃദയവും ആത്മാവും ശരീരവും അനുഭവിക്കുന്ന സര്‍വ സുഖങ്ങളും ഉള്‍പ്പെടുന്നു. (തഫ്സീറുസ്സഅ്ദി)

{يَشْهَدُهُ الْمُقَرَّبُونَ} مِنَ الْمَلَائِكَةِ الْكِرَامِ، وَأَرْوَاحِ الْأَنْبِيَاءِ، وَالصِّدِّيقِينَ وَالشُّهَدَاءِ، وَيُنَوِّهُ اللَّهُ بِذِكْرِهِمْ فِي الْمَلَأِ الْأَعْلَى،

{സാമീപ്യം സിദ്ധിച്ചവര്‍ അതിന്റെ അടുക്കല്‍ സന്നിഹിതരാകുന്നതാണ്} അതായത്: ആദരണീയരായ മലക്കുകള്‍ പ്രവാചകന്മാരുടെയും സത്യവാന്മാരുടെയും രക്തസാക്ഷികളുടെയും ആത്മാവുകള്‍. ഉന്നത ലോകത്ത് അവരെ പരാമര്‍ശിക്കുന്നതിലൂടെ പ്രശസ്തരാകും. (തഫ്സീറുസ്സഅ്ദി)

يَحْضُرُ هَذَا الكِتَابَ مُقَرِّبُو كُلِّ سَمَاءٍ مِنَ المَلَائِكَةِ.

ഓരോ ആകാശത്തിലെയും സാമീപ്യം സിദ്ധിച്ച മലക്കുകൾ ഈ ഗ്രന്ഥത്തിന്റെ അടുക്കൽ സന്നിഹിതരാകും. (തഫ്സീർ മുഖ്തസ്വർ )

അതിന്റെ അടുക്കല്‍ അല്ലാഹുവിങ്കല്‍ സാമീപ്യം സിദ്ധിച്ചവര്‍ – അഥവാ സ്ഥാനികളായ മലക്കുകള്‍ – സന്നിഹിതരായിരിക്കുമെന്നു പറഞ്ഞതു സജ്ജനങ്ങളുടെ ഗ്രന്ഥങ്ങള്‍ക്കു അല്ലാഹുവിങ്കലുള്ള ആദരണീയസ്ഥാനമാണ് ചൂണ്ടിക്കാട്ടുന്നത്. (അമാനി തഫ്സീര്‍)

സിജ്ജീൻ, ഇല്ലിയ്യൂൻ എന്നിവയെ കുറിച്ച് പരാമര്‍ശിക്കുന്ന ഹദീസ്

عن البراء بن عازب قال: خرجنا مع النبي صلى الله عليه وسلم في جنازة رجل من الأنصار، فانتهينا إلى القبر ولما يلحد، فجلس رسول الله صلى الله عليه وسلم، وجلسنا حوله كأن على رؤوسنا الطير، وفي يده عود ينكت به في الأرض، فرفع رأسه فقال: استعيذوا بالله من عذاب القبر. مرتين أو ثلاثا، ثم قال: إن العبد المؤمن إذا كان في انقطاع من الدنيا، وإقبال من الآخرة، نزل إليه من السماء ملائكة بيض الوجوه كأن وجوههم الشمس، معهم كفن من أكفان الجنة، وحنوط من حنوط الجنة، حتى يجلسوا منه مد البصر، ثم يجيء ملك الموت حتى يجلس عند رأسه فيقول: أيتها النفس الطيبة اخرجي إلى مغفرة من الله ورضوان قال: فتخرج تسيل كما تسيل القطرة من في السقاء فيأخذها، فإذا أخذها لم يدعوها في يده طرفة عين حتى يأخذوها فيجعلوها في ذلك الكفن وفي ذلك الحنوط، ويخرج منها كأطيب نفحة مسك وجدت على وجه الأرض، قال: فيصعدون بها فلا يمرون ـ يعني بها ـ على ملأ من الملائكة إلا قالوا: ما هذه الروح الطيب، فيقولون: فلان بن فلان، بأحسن أسمائه التي كانوا يسمونه بها في الدنيا حتى ينتهوا بها إلى سماء الدنيا، فيستفتحون له فيفتح له، فيشيعه من كل سماء مقربوها إلى السماء التي تليها حتى ينتهى بها إلى السماء السابعة، فيقول الله عز وجل: اكتبوا كتاب عبدي في عليين وأعيدوه إلى الأرض، فإني منها خلقتهم، وفيها أعيدهم، ومنها أخرجهم تارة أخرى، قال: فتعاد روحه فيأتيه ملكان فيجلسانه فيقولون له: من ربك؟ فيقول: ربي الله فيقولون له: ما دينك؟ فيقول: ديني الإسلام، فيقولان له: ما هذا الرجل الذي بعث فيكم؟ فيقول: هو رسول الله صلى الله عليه وسلم، فيقولان له: وما علمك؟ فيقول: قرأت كتاب الله فآمنت به وصدقت، فينادي مناد من السماء أن قد صدق، فأفرشوه من الجنة وألبسوه من الجنة وافتحوا له بابا إلى الجنة، قال: فيأتيه من روحها وطيبها ويفسح له في قبره مد بصره، قال: ويأتيه رجل حسن الوجه حسن الثياب طيب الريح، فيقول: أبشر بالذي يسرك، هذا يومك الذي كنت توعد، فيقول له: من أنت؟ فوجهك الوجه يجيء بالخير، فيقول: أنا عملك الصالح، فيقول: رب أقم الساعة، رب أقم الساعة، حتى أرجع إلى أهلي ومالي، وإن العبد الكافر إذا كان في انقطاع من الدنيا وإقبال من الآخرة نزل إليه من السماء ملائكة سود الوجوه معهم المسوح، فيجلسون منه مد البصر، ثم يجيء ملك الموت حتى يجلس عند رأسه، فيقول: أيتها النفس الخبيثة اخرجي إلى سخط من الله، قال: فتفرق في جسده فينتزعها كما ينتزع السفود من الصوف المبلول فيأخذها، فإذا أخذها لم يدعوها في يده طرفة عين حتى يجعلوها في تلك المسوح، ويخرج منها كأنتن ريح جيفة وجدت على وجه الأرض، فيصعدون بها، فلا يمرون بها على ملأ من الملائكة إلا قالوا: ما هذا الروح الخبيث؟ فيقولون: فلان بن فلان ـ بأقبح أسمائه التي كان يسمى بها في الدنيا ـ حتى ينتهى بها إلى السماء الدنيا فيستفتح له، فلا يفتح له، ثم قرأ رسول الله صلى الله عليه وسلم: لا تفتح لهم أبواب السماء ولا يدخلون الجنة حتى يلج الجمل في سم الخياط ـ فيقول الله عز وجل: اكتبوا كتابه في سجين في الأرض السفلى، فتطرح روحه طرحا، ثم قرأ: ومن يشرك بالله فكأنما خر من السماء فتخطفه الطير أو تهوي به الريح في مكان سحيق ـ فتعاد روحه في جسده ويأتيه ملكان فيجلسانه فيقولان له: من ربك؟ فيقول: هاه هاه، لا أدري فيقولان له: ما دينك؟ فيقول: هاه، هاه، لا أدري، فيقولان له: ما هذا الرجل الذي بعث فيكم؟ فيقول: هاه، هاه لا أدري، فينادي مناد من السماء أن كذب عبدي، فأفرشوا له من النار، وافتحوا له بابا إلى النار، فيأتيه حرها وسمومها ويضيق عليه قبره حتى تختلف فيه أضلاعه، ويأتيه رجل قبيح الوجه قبيح الثياب منتن الريح، فيقول أبشر بالذي يسوؤك هذا يومك الذي كنت توعد، فيقول: من أنت؟ فوجهك الوجه يجيء بالشر فيقول: أنا عملك الخبيث فيقول: رب لا تقم الساعة.

ബറാഅ്ബ്നു ആസിബ് رَضِيَ اللَّهُ عَنْه പറയുന്നു: അന്‍സാരികളില്‍ പെട്ട ഒരാളുടെ ജനാസയുമായി പ്രവാചകനോടൊപ്പം ഞങ്ങളും പുറപ്പെട്ടു. ഖബ൪ കുഴിക്കുന്ന സ്ഥലത്തെത്തിയപ്പോള്‍ പണി പൂ൪ത്തിയാകാത്തതുകൊണ്ട് പ്രവാചകനും ഞങ്ങളും അവിടെ ഇരിക്കുകയുണ്ടായി. തലയില്‍ ഒരു പക്ഷി ഇരിക്കുമ്പോള്‍ എത്രമാത്രം സൂക്ഷ്മതയോടെ ഇരിക്കുമോ അതുപോലെ നിശബ്ദരായി ഞങ്ങള്‍ നബി ﷺ ക്ക് ചുറ്റും ഇരുന്നു. തിരുമേനിയുടെ കയ്യിലുണ്ടായിരുന്ന ഒരു കമ്പ് കൊണ്ട് ഭൂമിയില്‍ ഒരു ചെറിയ അടി അടിച്ച് തന്റെ തല ഉയ൪ത്തിക്കൊണ്ട് ഞങ്ങളോടായി പറഞ്ഞു: നിങ്ങള്‍ ഖബ൪ ശിക്ഷയില്‍ നിന്ന് അല്ലാഹുവിനോട് അഭയം ചോദിക്കുക. ഇതുതന്നെ തിരുമേനി രണ്ടോ മുന്നോ തവണ ആവർത്തിക്കുകയുണ്ടായി.തുട൪ന്ന് നബി ﷺ പറഞ്ഞു: ഒരു സത്യവിശ്വാസിയുടെ ഐഹിക ജീവിതത്തിന്റെ അന്ത്യവും പാരത്രിക ജീവിതത്തിന്റെ ആരംഭവും ആയിക്കഴിഞ്ഞാല്‍ സൂര്യനെ പോലെ പ്രശോഭിക്കുന്ന വെളുത്ത മുഖമുള്ള മാലാഖമാര്‍ സ്വ൪ഗീയ കഫന്‍പുടവകളും സ്വ൪ഗീയ സുഗന്ധവുമായി തന്റെ കണ്ണെത്തുംദൂരെ വരെ നിറഞ്ഞു നില്‍ക്കുവാനായി ആകാശത്ത് നിന്നും ഇറങ്ങി വരുന്നു. പിന്നീട് മലക്കുല്‍ മൌത്ത് വന്നുകൊണ്ട് അവന്റെ തലയുടെ ഭാഗത്ത് ഇരുന്നുകൊണ്ട് പറയുന്നു. ശാന്തമടഞ്ഞ ആത്മാവേ അല്ലാഹുവിന്റെ പാപമോചനത്തിലേക്കും തൃപ്തിയിലേക്കും ഇറങ്ങി വരിക. അപ്പോഴേക്കും ഒരു കൂജയില്‍ നിന്ന് വെള്ളം ഒഴുകി വരുന്നതുപോലെ ആത്മാവ് ഒഴുകി വരികയായി. അങ്ങനെ മലക്കുല്‍ മൌത്ത് ആ ആത്മാവിനെ സ്വീകരിക്കുകയും പെട്ടെന്നുതന്നെ സ്വ൪ഗത്തിന്‍ നിന്നും കൊണ്ടുവന്ന സുഗന്ധം പൂശിയ കഫന്‍ പുടവയില്‍ പൊതിയുകയും ചെയ്യുന്നു. അതില്‍ നിന്നും ഭൂമിയില്‍ വെച്ച് ഏറ്റവും പരിമളമള്ള കസ്തൂരിയെപോലെ അതില്‍ നിന്നും സുഗന്ധം അടിച്ചു വീശിക്കൊണ്ടേയിരിക്കുന്നതാണ്. അങ്ങനെ അവയുമായി വാനലോകത്തേക്ക് അവ൪ കയറിപോകുമ്പോള്‍ വഴിയില്‍ കാണുന്ന ഓരോ മലക്കുകളും ചോദിക്കുന്നു: ഈ നല്ല ആത്മാവ് ആരുടേതാണ്? പറയപ്പെടും, ഇന്നവന്റെ മകന്റെ ആത്മാവാണെന്ന്. ഇഹലോകത്ത് വെച്ച് അവനെ വിളിച്ചിരുന്ന നല്ല പേര് കൊണ്ട് അവനെ അവ൪ അഭിസംബോധന ചെയ്യുന്നു. അങ്ങനെ ഭൂമിയോടടുത്ത് നില്‍ക്കുന്ന ആകാശത്തേക്ക് കയറിപ്പോകുകയും അത് തുറക്കുവാന്‍ ആവശ്യപ്പെടുകയും തുറക്കുകയും അഭിവാദ്യമ൪പ്പിക്കുകയും ചെയ്യുന്നു. അങ്ങനെ ഓരോ ആകാശത്തിലെയും അല്ലാഹുവിന്റെ സാമീപ്യം സിദ്ധിച്ച മലക്കുകള്‍ അടുത്ത ആകാശത്തിലേക്ക് അതിനെ അനുഗമിക്കുകയും അകമ്പടി സേവിക്കുകയും ചെയ്യുന്നു. ഈ കാര്യം തന്നെ ഏഴാനാകാശം വരെ തുട൪ന്നുപോകുന്നു. അപ്പോള്‍ അല്ലാഹു വിളിച്ചു പറയും: എന്റെ അടിമയുടെ രേഖകള്‍ ഇല്ലിയ്യീനില്‍ രേഖപ്പെടുത്തുകയും അവനെ ഭൂമിയിലേക്ക് തന്നെ മടക്കുകയും ചെയ്യുക. കാരണം ഞാന്‍ അവരെ അവിടെ നിന്നാണ് സൃഷ്ടിച്ചത്. അതിലേക്കുതന്നെ ഞാനവരെ മടക്കുകയും പിന്നീട് ഒരിക്കല്‍കൂടി നാമവരെ അവിടെ നിന്ന് പുറത്തു കൊണ്ടുവരികയും ചെയ്യുന്നതാണ്. അങ്ങനെ അവന്റെ ശരീരത്തിലേക്കുതന്നെ ആത്മാവിനെ മടക്കുന്നു. ആ സമയം രണ്ട് മലക്കുകള്‍ വന്നുകൊണ്ട് അരികില്‍ ഇരിക്കുകയും ചോദിക്കുകയും ചെയ്യുന്നു: ആരാണ് നിന്റെ രക്ഷിതാവ്? അവന്‍ പറയുന്നു: എന്റെ രക്ഷിതാവ് അല്ലാഹുവാണ്. അവ൪ വീണ്ടും ചോദിക്കുന്നു: നിന്റെ ദീന്‍ ഏതാണ്? അവന്‍ മറുപടി പറയുന്നു: എന്റെ ദീന്‍ ഇസ്ലാമാകുന്നു. നിങ്ങളിലേക്ക് നിയോഗിക്കപ്പെട്ട ഈ മനുഷ്യനെ കുറിച്ച് നീ എന്തുപറയുന്നുവെന്ന് ചോദിക്കുന്നു. അപ്പോള്‍ അവന്‍ മറുപടി പറയുന്നു: അദ്ദേഹം അല്ലാഹുവിന്റെ ദൂതനാകുന്നു. അവ൪ രണ്ടുപേരും(മലക്കുകള്‍) അവനോട് ചോദിക്കുന്നു: നിന്റെ അറിവ് എന്താണ്? അവന്‍ മറുപടി പറയുന്നു: ഞാന്‍ അല്ലാഹുവിന്റെ ഗ്രന്ഥം വായിച്ചു. അതില്‍ വിശ്വസിക്കുകയും അതിനെ സത്യപ്പെടുത്തുകയും ചെയ്തു. അപ്പോള്‍ ആകാശത്തുനിന്നും ഒരാള്‍ വിളിച്ചു പറയുന്നു: എന്റെ അടിമ സത്യം പറഞ്ഞിരിക്കുന്നു. ആയതിനാല്‍ അദ്ദേഹത്തിന് സ്വ൪ഗത്തില്‍ നിന്ന് ഒരു വിരി വിരിച്ചു കൊടുക്കുക, സ്വ൪ഗീയ ഉടയാടകള്‍ ധരിപ്പിക്കുക, സ്വ൪ഗത്തിലേക്ക് ഒരു വാതില്‍ തുറന്നുകൊടുക്കുകയും ചെയ്യുക. അങ്ങനെ അതില്‍ നിന്ന് അതിന്റെ വാസനയും പരിമളവും വരുകയും അവന്റെ ഖബറിനെ കണ്ണെത്താ ദൂരത്തേക്ക് വിശാലമാക്കുകയും ചെയ്യുന്നു. നന്നായി വസ്ത്രമണിഞ്ഞ് സുമുഖനായ ഒരാള്‍ പരിമളം വീശി അവിടേക്ക് കടന്നുവന്നുകൊണ്ട് പറയുന്നു: സന്തോഷിച്ചുകൊള്ളൂ, ആനന്ദകരമായതെല്ലാം താങ്കള്‍ക്കുവേണ്ടി സജ്ജീകരിക്കപ്പെട്ടിരിക്കുന്നു. താങ്കള്‍ക്ക് വാഗ്ദത്തം ചെയ്യപ്പെട്ട ദിവസമാണിത്. അപ്പോള്‍ അദ്ദേഹത്തോട് ചോദിക്കുന്നു: നന്‍മകള്‍ കൊണ്ടുവരുന്ന മുഖമുടയവരേ, താങ്കള്‍ ആരാണ്? അപ്പോള്‍ അദ്ദേഹം പറയുന്നു ഞാനാണ് താങ്കളുടെ സല്‍ക൪മ്മങ്ങള്‍. അപ്പോള്‍ അദ്ദേഹം വിളിച്ചു പറയും: രക്ഷിതാവേ, ആ ഖിയാമത്ത് നാള്‍ ഒന്ന് വേഗമാക്കിയാലും, എനിക്കെന്റെ കുടുംബങ്ങളിലേക്കും സമ്പത്തിലേക്കും തിരിച്ചുചെന്ന് സുഖമായി ജീവിക്കാമല്ലോ.

എന്നാല്‍ അവിശ്വാസിയായ അടിമയുടെ ഐഹിക ജീവിതത്തിന്റെ അവസാനവും പാരത്രിക ജീവിത്തതിന്റെ ആരംഭവും ആയിക്കഴിഞ്ഞാല്‍ പരുപരുക്കന്‍ കരിമ്പടവുമായി വളരെ കറുത്ത് ഇരുണ്ട മുഖങ്ങളോടെ കുറെ മലക്കുകള്‍ ആകാശത്തില്‍ നിന്ന് ഇറങ്ങി വന്ന് അവന്റെ കണ്ണെത്തും ദൂരെവരെ നിറഞ്ഞ് ഇരിക്കുന്നു. ശേഷം മലക്കുല്‍ മൌത്ത് വന്നുകൊണ്ട് അവന്റെ തലയുടെ ഭാഗത്ത് ഇരുന്നുകൊണ്ട് ഇങ്ങനെ ഗ൪ജ്ജിക്കുന്നു: ഹേ മ്ലേച്ഛമായ ആത്മാവേ, അല്ലാഹുവിന്റെ കോപത്തിലേക്കും ദ്വേഷ്യത്തിലേക്കും പുറപ്പെടൂ. എന്നാല്‍ ആത്മാവ് ശരീരത്തിലേക്കുതന്നെ ഉള്‍വലിയുകയാണ് ചെയ്യുന്നത്. നനഞ്ഞ പഞ്ഞിക്കെട്ടുകളില്‍ നിന്ന് കൊളുത്തുകളുള്ള കുന്തങ്ങള്‍ വലിച്ചെടുക്കുന്നതുപോലെ അവന്റെ ശരീരത്തില്‍ നിന്നും ആത്മാവിനെ വലിച്ചെടുക്കുകയും പെട്ടെന്നുതന്നെ അതിനെ ആ കരിമ്പടത്തിലാക്കുകയും ചെയ്യുന്നു. അപ്പോള്‍ അതില്‍നിന്നും ഭൂമിയിലെ ചീഞ്ഞളിഞ്ഞ ശവത്തില്‍ നിന്നും പുറത്ത് വരുന്നതുപോലെയുള്ള ദു൪ഗന്ധം ഫുറത്ത് വന്നുകൊണ്ടിരിക്കും. ആ മ്ലേച്ഛാവസ്ഥയുമായി ആകാശത്തിലേക്ക് കയറിപ്പോകുമ്പോള്‍ അവിടെയുള്ള മലക്കുകള്‍ വിളിച്ചു ചോദിക്കുന്നു: ആരുടേതാണ് ഈ മ്ളേച്ഛമായ ആത്മാവ്? ഭൂമിയില്‍ വിളിക്കപ്പെട്ടിരുന്ന ഏറ്റവും ചീത്തപ്പേരില്‍ അദ്ദേഹത്തെ കുറിച്ച് പരിചയപ്പെടുത്തുന്നു. ഒന്നാം ആകാശത്തിലെത്തി വാതില്‍ തുറക്കാന്‍ ആവശ്യപ്പെട്ടുവെങ്കിലും തുറക്കുന്നില്ല. അപ്പോള്‍ നബി ﷺ വിശുദ്ധ ഖു൪ആനിലെ ഈ വചനം ഓതുകയുണ്ടായി.

لَا تُفَتَّحُ لَهُمْ أَبْوَٰبُ ٱلسَّمَآءِ وَلَا يَدْخُلُونَ ٱلْجَنَّةَ حَتَّىٰ يَلِجَ ٱلْجَمَلُ فِى سَمِّ ٱلْخِيَاطِ ۚ

…. അവര്‍ക്ക് വേണ്ടി ആകാശത്തിന്റെ കവാടങ്ങള്‍ തുറന്നുകൊടുക്കപ്പെടുകയേയില്ല. ഒട്ടകം സൂചിയുടെ ദ്വാരത്തിലൂടെ കടന്ന് പോകുന്നത് വരെ അവര്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയുമില്ല… (ഖു൪ആന്‍:7/40)

അപ്പോള്‍ അല്ലാഹു പറയും: അവന്റെ രേഖകള്‍ ഭൂമിയുടെ ഏറ്റവും അടിത്തട്ടില്‍ സിജ്ജീനില്‍ രേഖപ്പെടുത്തുക. ആ സമയം ആത്മാവിനെ വലിച്ച് എറിയുന്നു. ശേഷം നബി ﷺ വിശുദ്ധ ഖു൪ആനിലെ ഈ വചനം ഓതുകയുണ്ടായി.

وَمَنْ يُشْرِكْ بِاللَّهِ فَكَأَنَّمَا خَرَّ مِنَ السَّمَاءِ فَتَخْطَفُهُ الطَّيْرُ أَوْ تَهْوِي بِهِ الرِّيحُ فِي مَكَانٍ سَحِيقٍ

അല്ലാഹുവോട് വല്ലവനും പങ്കുചേര്‍ക്കുന്ന പക്ഷം അവന്‍ ആകാശത്തു നിന്ന് വീണത് പോലെയാകുന്നു. അങ്ങനെ പക്ഷികള്‍ അവനെ റാഞ്ചിക്കൊണ്ടു പോകുന്നു. അല്ലെങ്കില്‍ കാറ്റ് അവനെ വിദൂരസ്ഥലത്തേക്ക് കൊണ്ടു പോയി തള്ളുന്നു. (ഖുർആൻ: 22/31)

അങ്ങനെ ശരീരത്തിലേക്ക് ആത്മാവിനെ മടക്കുന്നു. ആ സമയം രണ്ട് മലക്കുകള്‍ വന്നുകൊണ്ട് അരികില്‍ ഇരിക്കുകയും ചോദിക്കുകയും ചെയ്യുന്നു: ആരാണ് നിന്റെ രക്ഷിതാവ്? ഹാ ഹാ എനിക്കറിയില്ലെന്ന് മറുപടി പറയുന്നു. ആ സമയം ആകാശത്തുനിന്ന് ഒരു വിളിയാളമുണ്ടാകുന്നു: ‘അവന്‍ കളവ് പറഞ്ഞു, നരകത്തില്‍ നിന്ന് അവന് വിരിച്ചു കൊടുക്കുക, നരകത്തിലേക്ക് ഒരു വാതില്‍ അവന് തുറന്നു കൊടുക്കുക.’ അതിലൂടെ നരകത്തിന്റെ ചൂട് അവിടെ എത്തുകയായി. വാരിയെല്ലുകള്‍ പരസ്പരം കോ൪ത്ത് പോകുമാറ് ഖബറിനെ ഇടുക്കുന്നു. ഏറ്റവും മുഷിഞ്ഞ വസ്ത്രം ധരിച്ച് ദു൪ഗന്ധം പരത്തി വിരൂപ മുഖവുമായി ഒരാള്‍ അവിടേക്ക് കടന്നുവരുന്നു. അയാള്‍ പറയും: വളരെ മോശമായ പ്രയാസമുണ്ടാകുന്നതിനെ സംബന്ധിച്ച് സന്തോഷവാ൪ത്ത അറിയിക്കാന്‍ വന്നതാണ് ഞാന്‍, ഈ ദിവസത്തെ സംബന്ധിച്ചാണ് നിന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നത്. അപ്പോള്‍ അദ്ദേഹത്തോട് ചോദിക്കുന്നു: തിന്മയുമായി കടന്നുവന്നിട്ടുള്ള താങ്കള്‍ ആരാണ്? അപ്പോള്‍ അദ്ദേഹം പറയുന്നു: ഞാനാണ് താങ്കളുടെ ചീത്തയായ മ്ലച്ഛമായ പ്രവ൪ത്തനങ്ങള്‍. അപ്പോള്‍ അദ്ദേഹം വിളിച്ചു പറയും: രക്ഷിതാവേ, ആ ഖിയാമത്ത് നാള്‍ സംഭവിക്കരുതേ. (അഹ്മദ്)

 

 

www.kanzululoom.com

Leave a Reply

Your email address will not be published. Required fields are marked *