عَنِ حذيفة بن اليمان، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : إنَّ المؤمنَ إذا لقِيَ المؤمنَ فسلَّمَ عليه وأخذ بيدِه فصافحَه تناثرَتْ خطاياهما كما يتناثرُ ورقُ الشَّجرِ
ഹുദൈഫത്തുബ്നുൽ യമാൻ رضى الله عنه വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഒരു വിശ്വാസി മറ്റൊരു വിശ്വാസിയെ കണ്ടുമുട്ടുകയും അവന് സലാം പറയുകയും അവന്റെ കൈപിടിച്ച് ഹസ്തദാനം ചെയ്യുകയും ചെയ്താൽ, മരത്തിന്റെ ഇലകൾ കൊഴിയുന്നതുപോല പോലെ അവരുടെ പാപങ്ങൾ കൊഴിഞ്ഞുപോകും. (സിൽസിലത്തുസ്വഹീഹ)
عَنِ الْبَرَاءِ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : مَا مِنْ مُسْلِمَيْنِ يَلْتَقِيَانِ فَيَتَصَافَحَانِ إِلاَّ غُفِرَ لَهُمَا قَبْلَ أَنْ يَفْتَرِقَا
ബറാഅ് رضى الله عنه വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: രണ്ടു മുസ്‌ലിംകൾ അഭിമുഖീകരിക്കുമ്പോൾ ഹസ്തദാനം ചെയ്യുകയാണെങ്കിൽ അവർ വേർപിരിയുന്ന മുമ്പായി തങ്ങളുടെ പാപങ്ങൾ പൊറുക്കപ്പെടാതിരിക്കുകയില്ല. (അബൂദാവൂദ്: 5212)
عن أنس بن مالك: ما من مُسلِميْنِ الْتَقيا، فأخَذَ أحَدُهما بيَدِ صاحِبِه، إلّا كان حقًّا على اللهِ أنْ يَحضُرَ دُعاءَهما، ولا يُفرِّقَ بين أَيْديهما حتى يَغفِرَ لهما.
അനസ് ബ്നു മാലിക് رضى الله عنه വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: മുസ്ലിംകളിൽ പെട്ട രണ്ടുപേർ പരസ്പരം കണ്ടുമുട്ടുകയും അവരിൽ ഒരാൾ ഹസ്തദാനത്തിനായി തന്റെ കൂട്ടുകാരന്റെ കൈ പിടിക്കുകയും ചെയ്താൽ അവരുടെ രണ്ടുപേരുടെയും പ്രാർത്ഥനയ്ക്ക് ഉത്തരം നൽകലും അവരുടെ കൈകൾ വേർപിരിയും മുമ്പ് അവർക്ക് പൊറുത്തു കൊടുക്കലും അല്ലാഹു ബാധ്യതയായി ഏറ്റിരിക്കുന്നു. (അഹ്മദ്)
عَنْ قَتَادَةَ، قَالَ قُلْتُ لأَنَسٍ أَكَانَتِ الْمُصَافَحَةُ فِي أَصْحَابِ النَّبِيِّ صلى الله عليه وسلم قَالَ نَعَمْ
ഖതാദ رضى الله عنه പറയുന്നു: ഞാൻ അനസ് رضى الله عنه വിനോട് ചോദിച്ചു. നബി ﷺ യുടെ സ്വഹാബികളിൽ ഹസ്തദാനം പ്രചാരത്തിലുണ്ടായിരുന്നോ? അദ്ദേഹം, അതെ എന്ന് മറുപടി പറഞ്ഞു. (ബുഖാരി: 6263)
عَنِ الْبَرَاءِ بْنِ عَازِبٍ قَالَ: مِنْ تَمَامِ التَّحِيَّةِ أَنْ تُصَافِحَ أَخَاكَ.
ബർറാഅ് ബ്നു ആസിബ് رضى الله عنه പറയുന്നു: അഭിവാദ്യത്തിന്റ പരിപൂർണ്ണതയിൽ പെട്ടതാണ് തന്റെ സഹോദരനെ ഹസ്തദാനം ചെയ്യൽ. (അൽ അദബുൽ മുഫ്റദ്:968)
قال الإمام النووي رحمه الله : استحباب المصافحة عند التلاقي وهي سنة بلا خلاف
ഇമാം നവവി رحمه الله പറഞ്ഞു:കണ്ടുമുട്ടുമ്പോൾ ഹസ്തദാനം ചെയ്യുന്നത് സുന്നത്താണ്. ഇക്കാര്യത്തിൽ അഭിപ്രായ വ്യത്യാസമില്ല. (ശറഹു മുസ്ലിം)
عَنْ ثَابِتٍ الْبُنَانِيِّ، أَنَّ أَنَسًا كَانَ إِذَا أَصْبَحَ ادَّهَنَ يَدَهُ بِدُهْنٍ طَيِّبٍ لِمُصَافَحَةِ إِخْوَانِهِ.
ഥാബിത് رضى الله عنه വിൽ നിന്ന് നിവേദനം: തന്റെ സഹോദരൻമാർക്ക് കൈ കൊടുക്കാൻ വേണ്ടി അനസ് رضى الله عنه രാവിലെയായാൽ തന്റെ കൈയിൽ മണമുള്ള എണ്ണ തേക്കുമായിരുന്നു. (അൽ അദബുൽ മുഫ്റദ്:1012)
അന്യസ്ത്രീകൾക്ക് ഹസ്തദാനം ചെയ്യൽ
ഒരു സത്യവിശ്വാസിയെ സംബന്ധിച്ചിടത്തോളം, അന്യസ്ത്രീയുമായി ഹസ്തദാനം ചെയ്യുന്നത് അനുവദനീയമല്ല.
قَالَ رَسُولُ اللَّهِ صلى الله عليه وسلم ” إِنِّي لاَ أُصَافِحُ النِّسَاءَ
നബി ﷺ പറഞ്ഞു: തീർച്ചയായും ഞാൻ സ്ത്രീകൾക്ക് ഹസ്തദാനം ചെയ്യാറില്ല. (നസാഇ:4181)
عن معقل بن يسار رضي الله عنه قال: قال رسول الله صلى الله عليه وسلم: لأن يطعن في رأس أحدكم بمخيط من حديد خير له من أن يمس امرأة لا تحل له
മഅ്ഖില്‍ ബിന്‍ യസ്സാർ رضى الله عنه വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: തനിക്ക് അനുവദനീയമല്ലാത്ത ഒരു സ്ത്രീയെ സ്പ൪ശിക്കുന്നതിനേക്കാള്‍, ഇരുമ്പിന്റെ സൂചി കൊണ്ട് തലയില്‍ തറക്കുന്നതാണ് അയാള്‍ക്ക് ഉത്തമമായിട്ടുള്ളത്. (ത്വബ്‌റാനി – സ്വഹീഹുല്‍ ജാമിഅ്)
قَالَتْ عَائِشَةُ – وَلاَ وَاللَّهِ مَا مَسَّتْ يَدُ رَسُولِ اللَّهِ صلى الله عليه وسلم يَدَ امْرَأَةٍ قَطُّ . غَيْرَ أَنَّهُ يُبَايِعُهُنَّ بِالْكَلاَمِ
ആയിശ رضي الله عنها പറയുന്നു: അല്ലാഹുവാണെ സത്യം. നബി ﷺ യുടെ കരം ഒരു (അന്യ) സ്ത്രീയുടെ കരത്തെ സ്പര്‍ശിക്കുകയുണ്ടായിട്ടില്ല, അവർ അദ്ദേഹത്തോട് ബൈഅത്ത് (കരാർ) ചെയ്യുന്നതു പോലും വാക്കിലൂടെ മാത്രമാണ്. (മുസ്‌ലിം:1866)
അന്യ സ്ത്രീകളുടെ കൈ സ്പർശിക്കുന്നത് കൈ കൊണ്ടുള്ള വ്യഭിചാരം എന്നാണ് നബി ﷺ വിശേഷിപ്പിച്ചത്.
നബി ﷺ പറഞ്ഞു: ഇരുകണ്ണുകളും വ്യഭിചരിക്കും. ഇരുകരങ്ങളും വ്യഭിചരിക്കും. ഇരുകാലുകളും വ്യഭിചരിക്കും. ഗുഹ്യസ്ഥാനവും വ്യഭിചരിക്കും. (അഹ്‌മദ്)
ശൈഖ് ഇബ്നുബാസ് رحمه الله പറയുന്നു:
مصافحة النساء فيها تفصيل، فإن كانت النساء من محارم المصافح كأمه وابنته وأخته وخالته وعمته وزوجته فلا بأس بها. وإن كانت لغير المحارم فلا تجوز؛ لأن امرأة مدت للنبي ﷺ يدها لتصافحه فقال: إنني لا أصافح النساء، وقالت عائشة رضي الله عنها: والله ما مست يد رسول الله يد امرأة قط، ما كان يبايعهن إلا بالكلام عليه الصلاة والسلام، فلا يجوز للمرأة أن تصافح الرجال من غير محارمها، ولا يجوز للرجل أن يصافح النساء من غير محارمه للحديثين المذكورين؛ ولأن ذلك لا تؤمن معه الفتنة
ഉമ്മ, സഹോദരി, മകൾ, ഉപ്പയുടെ സഹോദരിമാർ, ഉമ്മയുടെ സഹോദരിമാർ എന്നിങ്ങനെ മഹ്റമുകളായവർക്കോ ഭാര്യക്കോ ഷെയ്ക് ഹാന്റ് കൊടുക്കുന്നതിന് ഒരു വിരോധവുമില്ല. എന്നാൽ മഹ്റമുകൾ അല്ലാത്ത അന്യസ്ത്രീകളെ ഹസ്തദാനം ചെയ്യാൻ പാടില്ല. ഒരു സ്ത്രീ ഹസ്തദാനത്തിനു വേണ്ടി നബി ﷺ യുടെ നേരെ കൈ നീട്ടിയപ്പോൾ, അവിടുന്ന് പറഞ്ഞു: “ഞാൻ അന്യസ്ത്രീകളെ ഹസ്തദാനം ചെയ്യുകയില്ല.” (നസാഈ: 4181). ആയിശ رضي الله عنها പറയുന്നു: “നബി ﷺ യുടെ കൈ ഒരു അന്യസ്ത്രീയുടെ കൈയ്യിലും സ്പർശിച്ചിട്ടില്ല. സ്ത്രീകൾ വാക്കുകൾ കൊണ്ടായിരുന്നു ബൈഅത്ത് ചെയ്തിരുന്നത്.”(മുസ്‌ലിം: 1866) ഈ രണ്ട് ഹദീസുകളുടെ അടിസ്ഥാനത്തിൽ, ഒരു സ്ത്രീക്ക് തന്റെ മഹ്‌റമല്ലാത്ത പുരുഷന്മാരുമായി ഹസ്തദാനം അനുവദനീയമല്ല. ഒരു പുരുഷനും മഹ്‌റമല്ലാത്ത സ്ത്രീകളുമായി ഹസ്തദാനം ചെയ്യാൻ പാടില്ല. (മജ്മൂഉൽ ഫതാവാ :6/28)
kanzululoom.com