സമാധാനചിത്തത – السكينة

 

അടക്കവും ഒതുക്കവും സമാധാനചിത്തതയും വലിയ അനുഗ്രഹമാണ്. വിശിഷ്യാ ഭീതിയും ഭയപ്പാടും തീക്ഷ്ണവും തീവ്രവുമാകുമ്പോള്‍. മനസ്സും മസ്തിഷ്‌കവും മറ്റു ശരീരാവയവങ്ങളും സമാധാനപ്പെടുമ്പോള്‍ മനുഷ്യനുണ്ടാകുന്ന അനുഭൂതി വിവരാണാതീതമാണല്ലോ. സമാധാനം കൈക്കൊള്ളുവാനുള്ള ആജ്ഞകള്‍ പ്രമാണവചനങ്ങളില്‍ നമുക്കു കാണാം.

عَنِ ابْنِ عَبَّاسٍ ـ رضى الله عنهما ـ أَنَّهُ دَفَعَ مَعَ النَّبِيِّ صلى الله عليه وسلم يَوْمَ عَرَفَةَ فَسَمِعَ النَّبِيُّ صلى الله عليه وسلم وَرَاءَهُ زَجْرًا شَدِيدًا وَضَرْبًا وَصَوْتًا لِلإِبِلِ فَأَشَارَ بِسَوْطِهِ إِلَيْهِمْ وَقَالَ ‏ “‏ أَيُّهَا النَّاسُ عَلَيْكُمْ بِالسَّكِينَةِ، فَإِنَّ الْبِرَّ لَيْسَ بِالإِيضَاعِ ‏”‏‏.‏

ഇബ്നു അബ്ബാസ് رضي الله عنه വിൽ നിന്ന് നിവേദനം: അദ്ദേഹം അറഫാദിനം തിരുനബി ﷺ യോടൊപ്പം പുറപ്പെട്ടു. അപ്പോള്‍ നബി ﷺ തന്റെ പിന്നില്‍ ഒട്ടകങ്ങളെ ശക്തമായി വിരട്ടി തെളിക്കുന്നതും അടിക്കുന്നതും ഒച്ചവെക്കുന്നതും കേട്ടു. ഉടന്‍ തന്റെ ചമ്മട്ടികൊണ്ട് അവരെ ചൂണ്ടി തിരുമേനി ﷺ പറഞ്ഞു: ‘ജനങ്ങളേ, നിങ്ങള്‍ സമാധാനം കൈക്കൊള്ളുക. (ബുഖാരി:1671)

ഉസാമ رضي الله عنه വിനെ പിന്നിലിരുത്തി അറഫയില്‍ നിന്ന് മുസ്ദലിഫയിലേക്കു പോകുമ്പോള്‍ തിരുമേനി ജനങ്ങളോട് മൊത്തത്തില്‍ ഇപ്രകാരം ആജ്ഞാപിച്ചു:’ജനങ്ങളേ, സമാധാനം കൈക്കൊള്ളുക. സമാധാനം കൈക്കൊള്ളുക’. (മുസ്‌ലിം)

عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ قَالَ سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ ‏ :‏ إِذَا أُقِيمَتِ الصَّلاَةُ فَلاَ تَأْتُوهَا تَسْعَوْنَ، وَأْتُوهَا تَمْشُونَ عَلَيْكُمُ السَّكِينَةُ، فَمَا أَدْرَكْتُمْ فَصَلُّوا، وَمَا فَاتَكُمْ فَأَتِمُّوا ‏

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നിങ്ങള്‍ ഇക്വാമത്തു കേട്ടാല്‍ നമസ്‌കാരത്തിലേക്കു നടന്നുപോവുക. നിങ്ങളുടെമേല്‍ സമാധാനവും അടക്കവും ഉണ്ടാകണം. നിങ്ങള്‍ വേഗത കൂട്ടരുത്. നിങ്ങള്‍ക്കു കിട്ടിയത് നിങ്ങള്‍ നമസ്‌കരിക്കുക. നിങ്ങള്‍ക്കു നഷ്ടപ്പെട്ടതു പൂര്‍ത്തിയാക്കുക. (ബുഖാരി: 908)

ഇക്വാമത്ത് വിളിച്ച് നമസ്‌കാരത്തിനു തിരക്കുകൂട്ടി എഴുന്നേല്‍ക്കുന്നവരോട് തിരുമേനി ﷺ ഉപദേശിച്ചു:

إِذَا أُقِيمَتِ الصَّلاَةُ فَلاَ تَقُومُوا حَتَّى تَرَوْنِي وَعَلَيْكُمْ بِالسَّكِينَةِ

നിങ്ങള്‍ എന്നെ കാണുന്നതുവരെ എഴുന്നേല്‍ക്കരുത്. നിങ്ങളുടെ മേല്‍ സമാധാനം ഉണ്ടാകണം. (ബുഖാരി)

സമാധാനവും ശാന്തിയും അല്ലാഹുവില്‍നിന്നുള്ള ദാനവായ്പാകുന്നു. പ്രസ്തുത ദാനത്തിന്റെ ഫലങ്ങളും പ്രാധാന്യവും ധര്‍മവുമെല്ലാം അറിയിക്കുന്ന ഏതാനും വിശുദ്ധ വചനങ്ങള്‍ താഴെ നല്‍കുന്നു:

ثُمَّ أَنزَلَ ٱللَّهُ سَكِينَتَهُۥ عَلَىٰ رَسُولِهِۦ وَعَلَى ٱلْمُؤْمِنِينَ وَأَنزَلَ جُنُودًا لَّمْ تَرَوْهَا وَعَذَّبَ ٱلَّذِينَ كَفَرُوا۟ ۚ وَذَٰلِكَ جَزَآءُ ٱلْكَٰفِرِينَ

പിന്നീട് അല്ലാഹു അവന്‍റെ ദൂതന്നും സത്യവിശ്വാസികള്‍ക്കും അവന്‍റെ പക്കല്‍ നിന്നുള്ള സകീനത്ത് (മനസ്സമാധാനം)  ഇറക്കികൊടുക്കുകയും, നിങ്ങള്‍ കാണാത്ത ചില സൈന്യങ്ങളെ ഇറക്കുകയും, സത്യനിഷേധികളെ അവന്‍ ശിക്ഷിക്കുകയും ചെയ്തു. അതത്രെ സത്യനിഷേധികള്‍ക്കുള്ള പ്രതിഫലം. (ഖു൪ആന്‍ :9/26)

إِلَّا تَنصُرُوهُ فَقَدْ نَصَرَهُ ٱللَّهُ إِذْ أَخْرَجَهُ ٱلَّذِينَ كَفَرُوا۟ ثَانِىَ ٱثْنَيْنِ إِذْ هُمَا فِى ٱلْغَارِ إِذْ يَقُولُ لِصَٰحِبِهِۦ لَا تَحْزَنْ إِنَّ ٱللَّهَ مَعَنَا ۖ فَأَنزَلَ ٱللَّهُ سَكِينَتَهُۥ عَلَيْهِ وَأَيَّدَهُۥ بِجُنُودٍ لَّمْ تَرَوْهَا وَجَعَلَ كَلِمَةَ ٱلَّذِينَ كَفَرُوا۟ ٱلسُّفْلَىٰ ۗ وَكَلِمَةُ ٱللَّهِ هِىَ ٱلْعُلْيَا ۗ وَٱللَّهُ عَزِيزٌ حَكِيمٌ

നിങ്ങള്‍ അദ്ദേഹത്തെ സഹായിക്കുന്നില്ലെങ്കില്‍, സത്യനിഷേധികള്‍ അദ്ദേഹത്തെ പുറത്താക്കുകയും, അദ്ദേഹം രണ്ടുപേരില്‍ ഒരാള്‍ ആയിരിക്കുകയും ചെയ്ത സന്ദര്‍ഭത്തില്‍ അഥവാ അവര്‍ രണ്ടുപേരും (നബിയും അബൂബക്കറും) ആ ഗുഹയിലായിരുന്നപ്പോള്‍ അല്ലാഹു അദ്ദേഹത്തെ സഹായിച്ചിട്ടുണ്ട്‌. അദ്ദേഹം തന്റെ കൂട്ടുകാരനോട്‌, ദുഃഖിക്കേണ്ട, തീര്‍ച്ചയായും അല്ലാഹു നമ്മുടെ കൂടെയുണ്ട് എന്ന് പറയുന്ന സന്ദര്‍ഭം. അപ്പോള്‍ അല്ലാഹു തന്റെ വകയായുള്ള സകീനത്ത് (സമാധാനം) അദ്ദേഹത്തിന് ഇറക്കികൊടുക്കുകയും, നിങ്ങള്‍ കാണാത്ത സൈന്യങ്ങളെക്കൊണ്ട് അദ്ദേഹത്തിന് പിന്‍ബലം നല്‍കുകയും, സത്യനിഷേധികളുടെ വാക്കിനെ അവന്‍ അങ്ങേയറ്റം താഴ്ത്തിക്കളയുകയും ചെയ്തു. അല്ലാഹുവിന്റെ വാക്കാണ് ഏറ്റവും ഉയര്‍ന്ന് നില്‍ക്കുന്നത്‌. അല്ലാഹു പ്രതാപിയും യുക്തിമാനുമാകുന്നു.(ഖു൪ആന്‍:9/40)

هُوَ ٱلَّذِىٓ أَنزَلَ ٱلسَّكِينَةَ فِى قُلُوبِ ٱلْمُؤْمِنِينَ لِيَزْدَادُوٓا۟ إِيمَٰنًا مَّعَ إِيمَٰنِهِمْ ۗ وَلِلَّهِ جُنُودُ ٱلسَّمَٰوَٰتِ وَٱلْأَرْضِ ۚ وَكَانَ ٱللَّهُ عَلِيمًا حَكِيمًا

അവനാകുന്നു സത്യവിശ്വാസികളുടെ ഹൃദയങ്ങളില്‍ സകീനത്ത്  ഇറക്കിക്കൊടുത്തത്. അവരുടെ വിശ്വാസത്തോടൊപ്പം കൂടുതല്‍ വിശ്വാസം ഉണ്ടായിത്തീരുന്നതിന് വേണ്ടി. അല്ലാഹുവിനുള്ളതാകുന്നു. ആകാശങ്ങളിലെയും ഭൂമിയിലെയും സൈന്യങ്ങള്‍. അല്ലാഹു സര്‍വജ്ഞനും യുക്തിമാനുമായിരിക്കുന്നു. (ഖുർആൻ:48/4)

لَّقَدْ رَضِىَ ٱللَّهُ عَنِ ٱلْمُؤْمِنِينَ إِذْ يُبَايِعُونَكَ تَحْتَ ٱلشَّجَرَةِ فَعَلِمَ مَا فِى قُلُوبِهِمْ فَأَنزَلَ ٱلسَّكِينَةَ عَلَيْهِمْ وَأَثَٰبَهُمْ فَتْحًا قَرِيبًا ‎﴿١٨﴾‏ وَمَغَانِمَ كَثِيرَةً يَأْخُذُونَهَا ۗ وَكَانَ ٱللَّهُ عَزِيزًا حَكِيمًا ‎﴿١٩﴾

ആ മരത്തിന്റെ ചുവട്ടില്‍വച്ച് സത്യവിശ്വാസികള്‍ നിന്നോട് പ്രതിജ്ഞ ചെയ്തിരുന്ന സന്ദര്‍ഭത്തില്‍ തീര്‍ച്ചയായും അല്ലാഹു അവരെപ്പറ്റി തൃപ്തിപ്പെട്ടിരിക്കുന്നു. അവരുടെ ഹൃദയങ്ങളിലുള്ളത് അവന്‍ അറിയുകയും, അങ്ങനെ അവര്‍ക്ക് സകീനത്ത് (മനസ്സമാധാനം) ഇറക്കികൊടുക്കുകയും, ആസന്നമായ വിജയം അവര്‍ക്ക് പ്രതിഫലമായി നല്‍കുകയും ചെയ്തു. അവര്‍ക്ക് പിടിച്ചെടുക്കുവാന്‍ ധാരാളം സമരാര്‍ജിത സ്വത്തുകളും (അവന്‍ നല്‍കി). അല്ലാഹു പ്രതാപിയും യുക്തിമാനുമാകുന്നു. (ഖുർആൻ :48/18-19)

إِذْ جَعَلَ ٱلَّذِينَ كَفَرُوا۟ فِى قُلُوبِهِمُ ٱلْحَمِيَّةَ حَمِيَّةَ ٱلْجَٰهِلِيَّةِ فَأَنزَلَ ٱللَّهُ سَكِينَتَهُۥ عَلَىٰ رَسُولِهِۦ وَعَلَى ٱلْمُؤْمِنِينَ وَأَلْزَمَهُمْ كَلِمَةَ ٱلتَّقْوَىٰ وَكَانُوٓا۟ أَحَقَّ بِهَا وَأَهْلَهَا ۚ وَكَانَ ٱللَّهُ بِكُلِّ شَىْءٍ عَلِيمًا

സത്യനിഷേധികള്‍ തങ്ങളുടെ ഹൃദയങ്ങളില്‍ ദുരഭിമാനം- ആ അജ്ഞാനയുഗത്തിന്റെ ദുരഭിമാനം -വെച്ചുപുലര്‍ത്തിയ സന്ദര്‍ഭം! അപ്പോള്‍ അല്ലാഹു അവന്റെ റസൂലിന്റെ മേലും സത്യവിശ്വാസികളുടെമേലും അവന്റെ പക്കല്‍നിന്നുള്ള സകീനത്ത് (മനസ്സമാധാനം) ഇറക്കിക്കൊടുത്തു. (ഖുർആൻ :48/18-19)

عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ‏ :‏و ما اجتمع قوم فى بيت من ب يوت لله يتلون كتاب لله ويتدا رسونه بينهم الا نزلت عليهم السكينة وغشيهم الرحمة وحفتهم الملئكة وذ كرھم لله فيمن عنده

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഒരു വിഭാഗം അല്ലാഹുവിന്റെ ഭവനങ്ങളായ പള്ളികളില്‍ ഒരു പള്ളിയില്‍ ഒരുമിച്ചുകൂടുകയും അല്ലാഹുവിന്റെ കിതാബ് പാരായണം ചെയ്യുകയും അവരത് അന്യോന്യം പഠിക്കുകയുമായാല്‍ അവരുടെമേല്‍ സകീനത്ത് (സമാധാനം) വന്നിറങ്ങുകയും റഹ്മത്ത് അവരെ മൂടുകയും മലക്കുകള്‍ അവരെ പൊതിയുകയും അല്ലാഹു തന്റെ അടുക്കലുള്ളവരില്‍ അവരെ അനുസ്മരിക്കുകയും ചെയ്യും, തീര്‍ച്ച. (മുസ്‌ലിം)

عَنِ الْبَرَاءِ، قَالَ كَانَ رَجُلٌ يَقْرَأُ سُورَةَ الْكَهْفِ وَإِلَى جَانِبِهِ حِصَانٌ مَرْبُوطٌ بِشَطَنَيْنِ فَتَغَشَّتْهُ سَحَابَةٌ فَجَعَلَتْ تَدْنُو وَتَدْنُو وَجَعَلَ فَرَسُهُ يَنْفِرُ فَلَمَّا أَصْبَحَ أَتَى النَّبِيَّ صلى الله عليه وسلم فَذَكَرَ ذَلِكَ لَهُ فَقَالَ ‏ “‏ تِلْكَ السَّكِينَةُ تَنَزَّلَتْ بِالْقُرْآنِ ‏”‏‏.‏

അല്‍ബറാഅ് ഇബ്‌നുആസിബ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: ഒരു വ്യക്തി, സൂറത്തുല്‍ കഹ്ഫ് പാരായണം ചെയ്യുകയായിരുന്നു. അയാള്‍ക്കരികില്‍ രണ്ടു കയറുകള്‍ കൊണ്ട് ബന്ധിക്കപ്പെട്ട ഒരു കുതിരയുമുണ്ട്. അപ്പോള്‍ ആയാളെ ഒരു കാര്‍മുകില്‍ മൂടി. അങ്ങനെ ആ കാര്‍മുകില്‍ അയാളോട് അടുക്കുവാന്‍ തുടങ്ങി. അയാളുടെ കുതിരയാകട്ടെ വിരണ്ടോടുവാനും തുടങ്ങി. പ്രഭാതമായപ്പോള്‍, അയാള്‍ നബി ﷺ യുടെ അടുക്കല്‍ എത്തുകയും തിരുമേനിയോട് അത് ഉണര്‍ത്തുകയും ചെയ്തു. അപ്പോള്‍ തിരുമേനി പറഞ്ഞു: ‘ക്വുര്‍ആന്‍ കാരണത്താല്‍ വന്നിറങ്ങിയ ശാന്തിയത്രെ (സകീനത്ത്) അത്” (ബുഖാരി: 5011)

ശാന്തതയും അടക്കവും ഒതുക്കവും സമാധാനചിത്തതയും തിരുനബിയുടെ സഭാവ ഗുണമായിരുന്നു. തിരുനബി ﷺ യെ കുറിച്ച് പ്രിയപത്‌നി ആഇശ رَضِيَ اللَّهُ عَنْها പറയുന്നത് നോക്കൂ:

നിറുത്തം, ഇരുത്തം എന്നിവയില്‍ നബിയോടുള്ള അനുധാവനത്തിലും സ്വഭാവത്തിലും ഒതുക്കത്തിലും നബിപുത്രി ഫാത്വിമ رَضِيَ اللَّهُ عَنْها യോളം തിരുനബിയോടു സാദൃശ്യമുള്ളവരായി ആരെയും ഞാന്‍ കണ്ടിട്ടില്ല. (സുനനു അബീദാവൂദ് – അല്‍ബാനി സ്വഹീഹെന്നു വിശേഷിപ്പിച്ചു)

 

അബ്ദുല്‍ ജബ്ബാര്‍ മദീനി

 

kanzululoom.com

 

Leave a Reply

Your email address will not be published. Required fields are marked *