വിഷയത്തിന്റെ പ്രാധാന്യം
നബി ﷺ അബൂദർറുൽ ഗിഫാരി رَضِيَ اللَّهُ عَنْهُ വിനോട് പറഞ്ഞു:
أُوصِيكَ بِتَقْوَى اللَّهِ فِي سِرِّ أَمْرِكَ وَعَلَانِيَتِهِ
നിന്റെ രഹസ്യ കാര്യത്തിലും പരസ്യ കാര്യത്തിലും അല്ലാഹുവിനെ സൂക്ഷിച്ച് ജീവിക്കണമെന്ന് ഞാൻ നിന്നെ ഉപദേശിക്കുന്നു. (സ്വഹീഹുത്തർഗീബ്)
قال سليمان بن داود رحمه الله : أُوتينا ممَّا أوتيَ النَّاسُ وممَّا لم يُؤْتَوا، وعُلِّمْنا ممَّا عُلِّمَ النَّاسُ وممَّا لا يُعَلَّموا، فلم نجِد شيئًا أفضل مِن تقوىٰ اللهِ في السِّرِّ والعلانية
സുലൈമാൻ ബ്നു ദാവൂദ് رحمه الله പറഞ്ഞു: ജനങ്ങൾക്ക് ലഭിച്ച (ധാരാളം അറിവുകൾ) നമുക്ക് ലഭിച്ചിട്ടുണ്ട്. അവർക്ക് കിട്ടാത്ത (ധാരാളം അറിവുകളും നമുക്ക് ലഭിച്ചിട്ടുണ്ട്). ജനങ്ങൾ പഠിപ്പിക്കപ്പെട്ട (ധാരാളം അറിവുകൾ) നാമും പഠിപ്പിക്കപ്പെട്ടിട്ടുണ്ട്. അവർ പഠിപ്പിക്കപ്പെടാത്ത (ധാരാളം കാര്യങ്ങളും നാം പഠിപ്പിക്കപ്പെട്ടിട്ടുണ്ട്). രഹസ്യ ജീവിതത്തിലും പരസ്യ ജീവിതത്തിലും അല്ലാഹുവിനെ സൂക്ഷിച്ച് ജീവിക്കുക എന്നതിനേക്കാൾ വലിയ ഒരു കാര്യവും നാം പഠിച്ച കൂട്ടത്തിലില്ല.
قال سفيان بن عيينة رحمه الله: إذا وافقت السريرة العلانية فذلك العدل، وإذا كانت السريرة أفضل من العلانية، فذلك الفضل، وإذا كانت العلانية أفضل من السريرة فذلك الجور، وهذا الظلم.
സുഫ്യാൻ ബ്നു ഉയയ്ന رحمه الله പറഞ്ഞു: രഹസ്യ ജീവിതവും പരസ്യ ജീവിതവും ഒരേപോലെ ആയാൽ അതാണ് നീതി. രഹസ്യ ജീവിതം പരസ്യ ജീവിതത്തേക്കാൾ ശ്രേഷ്ടകരമായാൽ അതാണ് മഹത്തരം. പരസ്യ ജീവിതം രഹസ്യ ജീവിതത്തേക്കാൾ ശ്രേഷ്ടകരമായാൽ അതാണ് അക്രമം. (സ്വിഫതുസ്സ്വഫ: 2/234)
قال ابن الجوزي رحمه الله: الحذر الحذر من الذنوب، خصوصًا ذنوب الخلوات، فإن المبارزة لله تعالى تُسقط العبد من عينه، وأصلح ما بينك وبينه في السر، وقد أصلح لك أحوال العلانية
ഇബ്നുൽ ജൗസി رحمه الله പറഞ്ഞു: തിൻമകളിൽ നിന്നും നല്ല പോലെ ജാഗ്രത പാലിക്കണം, പ്രത്യേകിച്ചും രഹസ്യ ജീവിതത്തിലെ തിൻമകൾ. ( صيد الخاطر- 207)
قال ابن القيم رحمه الله : أجمع العارفون بالله بأن ذنوب الخلوات هي أصل الانتكاسات، وأن عبادات الخفاء هي أعظم أسباب الثبات
ഇബ്നുൽ ഖയ്യിം رحمه الله പറഞ്ഞു: അല്ലാഹുവിനെ കുറിച്ച് അറിവുള്ളവർ ഏകോപിച്ച കാര്യമാണ് രഹസ്യ ജീവിതത്തിലെ തിൻമകൾ നാശത്തിന്റെ അടയാളമാണ് എന്നത്. രഹസ്യ ജീവിതത്തിലെ ഇബാദത്തുകൾ ദീനിൽ ഉറച്ച് നിൽക്കുന്നതിന് സഹായകരമാണ് എന്നതും.
قال إبن حبان : والواجب على العاقل الاهتمام بإصلاح سريرته
ഇബ്നു ഹിബ്ബാൻ رحمه الله പറഞ്ഞു:തന്റെ രഹസ്യ ജീവിതം നന്നാക്കുന്നതിന് പ്രാധാന്യം നൽകുകയെന്നത് ബുദ്ധിയുളള വ്യക്തിയുടെ കടമയാണ്.
ഇബ്നുറജബ് رحمه الله പറഞ്ഞു: രഹസ്യജീവിതത്തില്‍,അല്ലാഹുവിനെ സൂക്ഷിച്ച് ജീവിക്കുന്നത് പരിപൂര്‍ണമായ ഈമാനിന്‍റെ അടയാളങ്ങളില്‍ പെട്ടതാണ്. (ജാമിഉൽ ഉലൂമി വൽ ഹികം:1/409)
ﻗﺎﻝ ﺷﻴﺦ ﺍﻹﺳﻼﻡ ﺇﺑﻦ ﺗﻴﻤﻴﺔ : ﺇﺫ ﺃُﺣﺴِﻨﺖ ﺍﻟﺴﺮﺍﺋﺮ ﺃﺣﺴﻦ ﺍﻟﻠﻪ ﺍﻟﻈﻮﺍﻫﺮ
ശൈഖുൽ ഇസ്ലാം ഇബ്നുതൈമിയ رحمه الله പറഞ്ഞു: രഹസ്യങ്ങൾ (രഹസ്യ ജീവിതം) നന്നായാൽ പരസ്യങ്ങളെ (പരസ്യ ജീവിതം) അല്ലാഹു നന്നാക്കും. (മജ്മൂഉൽ ഫതാവാ:3/277)
ഇബ്നുൽ ജൗസി رحمه الله പറഞ്ഞു: (ജീവിതത്തിലെ) രഹസ്യ മേഖലകളിൽ നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുക. കാരണം രഹസ്യജീവിതം ശരിയാകാത്ത ഒരുത്തന് അവന്റെ പരസ്യജീവിതം ഉപകരിക്കുകയില്ല.صيد الخاطر【١/٢٢٠】
അദൃശ്യമായ നിലയില്‍ അല്ലാഹുവിനെ ഭയപ്പെടുന്നവര്‍ക്ക് അതായത് രഹസ്യ ജീവിതത്തിലും പരസ്യ ജീവിതത്തിലും അല്ലാഹുവിനെ സൂക്ഷിച്ച് ജീവിക്കുന്നവർക്ക് പാപമോചനവും വലിയ പ്രതിഫലവുമുണ്ട്. അല്ലാഹു പറയുന്നു:
إِنَّ ٱلَّذِينَ يَخْشَوْنَ رَبَّهُم بِٱلْغَيْبِ لَهُم مَّغْفِرَةٌ وَأَجْرٌ كَبِيرٌ ﴿١٢﴾ وَأَسِرُّوا۟ قَوْلَكُمْ أَوِ ٱجْهَرُوا۟ بِهِۦٓ ۖ إِنَّهُۥ عَلِيمُۢ بِذَاتِ ٱلصُّدُورِ ﴿١٣﴾
തീര്‍ച്ചയായും തങ്ങളുടെ രക്ഷിതാവിനെ അദൃശ്യനിലയില്‍ ഭയപ്പെടുന്നവരാരോ അവര്‍ക്ക് പാപമോചനവും വലിയ പ്രതിഫലവുമുണ്ട്. നിങ്ങളുടെ വാക്ക് നിങ്ങള്‍ രഹസ്യമാക്കുക. അല്ലെങ്കില്‍ പരസ്യമാക്കിക്കൊള്ളുക. തീര്‍ച്ചയായും അവന്‍ (അല്ലാഹു) ഹൃദയങ്ങളിലുള്ളത് അറിയുന്നവനാകുന്നു. (ഖുർആൻ: 67/12-13)
في جميع أحوالهم، حتى في الحالة التي لا يطلع عليهم فيها إلا الله، فلا يقدمون على معاصيه، ولا يقصرون فيما أمر به
ജീവിതത്തിന്റെ എല്ലാ അവസ്ഥകളിലും അല്ലാഹു അല്ലാതെ മറ്റാരും കാണാത്ത സന്ദര്‍ഭങ്ങളിലും തെറ്റായി പ്രവര്‍ത്തിക്കുകയോ കല്‍പനകളില്‍ വീഴ്ച വരുത്തുകയോ ഇല്ലാത്തവരാണ് (പുണ്യവാളൻമാർ). (തഫ്സീറുസ്സഅ്ദി)
وَلِمَنْ خَافَ مَقَامَ رَبِّهِۦ جَنَّتَانِ
തന്‍റെ രക്ഷിതാവിന്‍റെ സന്നിധിയെ ഭയപ്പെട്ടവന്ന് രണ്ട് സ്വര്‍ഗത്തോപ്പുകളുണ്ട്. (ഖുർആൻ: 55/46)
عن مجاهد، قوله: ( وَلِمَنْ خَافَ مَقَامَ رَبِّهِ جَنَّتَانِ ) قال: الرجل يهمّ بالمعصية، فيذكر الله عزّ وجلّ فيدعها.
ഇമാം മുജാഹിദ് رحمه الله പറഞ്ഞു: അല്ലാഹുവിനോടുള്ള അനുസരണക്കേടിനായി അവൻ ഒറ്റക്കായി. അപ്പോൾ അല്ലാഹുവിന്റെ സ്ഥാനത്തെ അവൻ ഭയപ്പെട്ടു. അങ്ങനെ അത് ഉപേക്ഷിക്കുന്നു. (ത്വബ്രി)
قال سحنون رحمه الله: إياك أن تكون عدوا لإبليس في العلانية صديقا له في السر
ഇമാം സഹ്നൂൻ رحمه الله പറഞ്ഞു: പരസ്യ ജീവിതത്തിൽ നീ ഇബ്ലീസിന്റെ ശത്രുവാകുന്നത് സൂക്ഷിക്കുക, രഹസ്യ ജീവിതത്തിൽ അവൻ നിന്റെ കൂട്ടുകരനായിരിക്കെ.
قال بلال بن سعد رحمه الله: لا تكن وليا لله في العلانية وعدوه في السريرة
ബിലാൽ ബ്നു സഅദ് رحمه الله പറഞ്ഞു: പരസ്യ ജീവിതത്തിൽ നീ അല്ലാഹുവിന്റെ മിത്രമാകുകയും രഹസ്യ ജീവിതത്തിൽ നീ അവന്റെ ശത്രുവാകുകയും ചെയ്യരുത്.
ആളുകളുടെ മുമ്പിൽ സൽകർമ്മങ്ങൾ ചെയ്യുകയും ഒറ്റക്കാകുമ്പോൾ തിൻമകൾ പ്രവർത്തിക്കുകയും ചെയ്യുന്നത് ഗുരുതരമായ തിൻമയാണ്.
قال ابن الأعرابي رحمه الله: أخسر الخاسرين من أبدى للناس صالح أعماله، وبارز بالقبيح من هو أقرب إليه من حبل الوريد
ഇബ്നുൽ അഅ്റാബി رحمه الله പറഞ്ഞു: ജനങ്ങളുടെ മുമ്പിൽ സൽകർമ്മങ്ങൾ വെളിവാക്കുകയും എന്നാൽ അവന്റെ കണ്ഢ നാടിയേക്കാൾ അടുത്തുള്ള അല്ലാഹുവിന്റെ മുമ്പിൽ വൃത്തികേടുകൾ പ്രകടിപ്പിക്കുകയും ചെയ്യുന്നവനാണ് നഷ്ടക്കാരിൽ ഏറ്റവും നഷ്ടക്കാർ.
قال ابن عباس رضي الله عنهما: اعلم أنَّ خوفك واضطراب قلبك عندما تُحرِّك الريحُ سترَ بابك
ഇബ്നു അബ്ബാസ് رضي الله عنهما പറഞ്ഞു: അറിയുക: (തിൻമ ചെയ്യുമ്പോൾ) ഒരു കാറ്റ് നിന്റെ വാതിലിന്റെ മറ നീക്കിയാൽ നീ പേടിക്കുന്നത് നീ ചെയ്യുന്ന തിൻമയേക്കാൾ ഗുരുതരമാണ്.
أَتَخْشَوْنَهُمْ ۚ فَٱللَّهُ أَحَقُّ أَن تَخْشَوْهُ إِن كُنتُم مُّؤْمِنِينَ
അവരെ നിങ്ങള്‍ ഭയപ്പെടുകയാണോ? എന്നാല്‍ നിങ്ങള്‍ ഭയപ്പെടാന്‍ ഏറ്റവും അര്‍ഹതയുള്ളത് അല്ലാഹുവെയാണ്; നിങ്ങള്‍ വിശ്വാസികളാണെങ്കില്‍. (ഖുർആൻ:9/13)
وَتَخْشَى ٱلنَّاسَ وَٱللَّهُ أَحَقُّ أَن تَخْشَىٰهُ
….. ജനങ്ങളെ നീ പേടിക്കുകയും ചെയ്തിരുന്നു. എന്നാല്‍ നീ പേടിക്കുവാന്‍ ഏറ്റവും അര്‍ഹതയുള്ളവന്‍ അല്ലാഹുവാകുന്നു. (ഖുർആൻ:33/37)
ആളുകൾ കാണുമോയെന്ന പേടി തിൻമയേക്കാൾ ഗുരുതരമാണ് എന്ന് ചുരുക്കം. നിഫാഖ്, രിയാഅ്, ഈമാനിന്റെ ദുർബലത എന്നിവ കാരണമാണ് അത് സംഭവിക്കുന്നത്.
രഹസ്യ ജീവിതത്തിലെ തിൻമകളിൽ നിന്ന് വിട്ടുനിൽക്കാനുള്ള മാർഗങ്ങൾ
രഹസ്യ ജീവിതത്തിലെ തിൻമകളിൽ നിന്ന് വിട്ടുനിൽക്കാൻ ആഗ്രഹിക്കാത്ത സത്യവിശ്വാസികളുണ്ടാകില്ല. പലർക്കും അത് അവസാനിപ്പിക്കണമെന്നുണ്ട്. എന്നാൽ അതിന് കഴിയുന്നുമില്ല. അതിനുള്ള മാർഗങ്ങൾ ചില തിരിച്ചറിവുകളാണ്. അത്തരം ചില കാര്യങ്ങൾ സൂചിപ്പിക്കുന്നു.
1.ദുൻയാവിലെയും ആഖിറത്തിലെയും അനന്തര ഫലത്തെ കുറിച്ച് ചിന്തിക്കുക
രഹസ്യ ജീവിതത്തിലെ തിൻമകളുടെ അനന്തരഫലം ദുൻയാവിൽ പ്രതിഫലിക്കും. ഒരുപക്ഷേ ആ തിൻമകൾ മറ്റൊരാളും അറിഞ്ഞിട്ടില്ലെങ്കിൽപോലും.
قال سليمان التيمي رحمه الله: إنَّ الرّجُلَ ليُصيب الذَّنْبَ في السِّرِّ فيُصبِح وَعَليْهَ مَذلَّتُهُ
സുലൈമാൻ ബ്നു തൈമിയ്യ رحمه الله പറഞ്ഞു: ഒരാൾ രഹസ്യ ജീവിതത്തിൽ തിൻമ പ്രവർത്തിക്കും, അങ്ങനെ പ്രഭാതമാകുമ്പോൾ ആ തിൻമയുടെ അടയാളം അവനിൽ കാണാം.
عَنْ سَالِمِ بْنِ أَبِي الْجَعْدِ عَنْ أَبِي الدَّرْدَاءِ قَالَ: لِيَحْذَرِ امْرُؤٌ أَنْ تَلْعَنَهُ قُلُوبُ الْمُؤْمِنِينَ مِنْ حَيْثُ لَا يَشْعُرُ، ثُمَّ قَالَ: أَتَدْرِي مِمَّ هَذَا؟ قُلْتُ: لَا، قَالَ: إِنَّ الْعَبْدَ يَخْلُو بِمَعَاصِي اللَّهِ فَيُلْقِي اللَّهُ بُغْضَهُ فِي قُلُوبِ الْمُؤْمِنِينَ مِنْ حَيْثُ لَا يَشْعُرُ.
അബുദർദ്ദാഅ് رضي الله عنه പറഞ്ഞു: സത്യവിശ്വാസികളുടെ ഹൃദയം ഒരാളെ (അവനറിയാതെ) അവനെ വെറുക്കുന്നതിനെ തൊട്ട് സൂക്ഷിക്കട്ടെ. ശേഷം അദ്ദേഹം ചോദിച്ചു: ഈ പറഞ്ഞതെന്താണെന്ന് നിനക്ക് മനസ്സിലായോ? സാലിം رضي الله عنه പറഞ്ഞു: ഇല്ല. അബുദർദ്ദാഅ് رضي الله عنهم പറഞ്ഞു: ഒരു അടിമ തനിച്ചാകുമ്പോൾ തിൻമ പ്രവർത്തിക്കും. അപ്പോൾ അല്ലാഹു അവനറിയാതെ സത്യവിശ്വാസികളുടെ ഹൃദയത്തിൽ അവനെ കുറിച്ച് വെറുപ്പ് ഇട്ടുകൊടുക്കും.
قال ابن الجوزي رحمه الله: رأيت أقواما من المنتسبين إلى العلم أهملوا نظر الحق عزوجل إليهم في الخلوات فمحى محاسن ذكرهم في الجلوات فكانوا موجودين كالمعدومين لا حلاوة لرؤيتهم ولاقلب يحن إلى لقائهم
ഇബ്നുൽ ജൗസി رحمه الله പറഞ്ഞു: ഇൽമിലേക്ക് ചേർത്തി പറയുന്ന ചിലയാളുകളെ ഞാൻ കണ്ടിട്ടുണ്ട്. ഹഖായ അല്ലാഹുവിന്റെ നോട്ടത്തെ അവർ അവഗണിച്ചു. അവരുടെ ഓർമ്മകൾ പരസ്യ ജീവിത്തതിലും അല്ലാഹു ഇല്ലാതാക്കി. അവരിവിടെ ജീവിച്ചിരിപ്പുണ്ടെങ്കിലും അവരിവിടെ ഇല്ലാത്തതുപോലെ അവരെ കാണുമ്പോൾ ഒരു സന്തോഷമോ ഇല്ല ഒരു ഹൃദയവും അവരെ കാണാൻ കൊതിക്കുകയില്ല.
قال ابن عباس رضي الله عنهما: إن للحسنة ضياءً في الوجه، ونورًا في القلب، وسعة في الرزق، وقوة في البدن، ومحبة في قلوب الخلق، وإن للسيئة سوادًا في الوجه، وظُلمة في القلب، ووهنًا في البدن، ونقصًا في الرزق، وبُغضة في قلوب الخلق.
ഇബ്നു അബ്ബാസ് رضي الله عنهما പറഞ്ഞു: തീർച്ചയായും നൻമക്ക് (അത് പ്രവർത്തിക്കുന്നവരുടെ) മുഖത്ത് വെളിച്ചമുണ്ട്. ഹൃദയത്തിൽ പ്രകാശമുണ്ട്. ഉപജീവനത്തിൽ വിശാലതയുണ്ട്. ശരീരത്തിന് ശക്തിയുണ്ടാകും. സൃഷ്ടികളുടെ ഹൃദയത്തിൽ അവനോട് ഇഷ്ടമുണ്ട്. തീർച്ചയായും തിൻമക്ക് (അത് പ്രവർത്തിക്കുന്നവരുടെ) മുഖത്ത് കറുപ്പ് കാണാം. ഹൃദയത്തിൽ ഇരുട്ടുണ്ട്. ശരീരത്തിന് ക്ഷീണമുണ്ടാകും. ഉപജീവനത്തിൽ കുറവുണ്ട്. സൃഷ്ടികളുടെ ഹൃദയത്തിൽ അവനോട് വെറുപ്പുണ്ട്.
രഹസ്യ ജീവിതത്തിലെ തിൻമകളുടെ അനന്തരഫലം ആഖിറത്തിലും പ്രതിഫലിക്കും. അതായത്, ദുൻയാവിലെ സകല സൽകർമ്മങ്ങളെയും അത് നിഷ്ഫലമാക്കും.
عَنْ ثَوْبَانَ، عَنِ النَّبِيِّ ـ صلى الله عليه وسلم ـ أَنَّهُ قَالَ : ” لأَعْلَمَنَّ أَقْوَامًا مِنْ أُمَّتِي يَأْتُونَ يَوْمَ الْقِيَامَةِ بِحَسَنَاتٍ أَمْثَالِ جِبَالِ تِهَامَةَ بِيضًا فَيَجْعَلُهَا اللَّهُ عَزَّ وَجَلَّ هَبَاءً مَنْثُورًا ” . قَالَ ثَوْبَانُ : يَا رَسُولَ اللَّهِ صِفْهُمْ لَنَا جَلِّهِمْ لَنَا أَنْ لاَ نَكُونَ مِنْهُمْ وَنَحْنُ لاَ نَعْلَمُ . قَالَ : ” أَمَا إِنَّهُمْ إِخْوَانُكُمْ وَمِنْ جِلْدَتِكُمْ وَيَأْخُذُونَ مِنَ اللَّيْلِ كَمَا تَأْخُذُونَ وَلَكِنَّهُمْ أَقْوَامٌ إِذَا خَلَوْا بِمَحَارِمِ اللَّهِ انْتَهَكُوهَا ” .
ഥൗബാൻ رضي الله عنه വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: എന്റെ സമുദായത്തില്‍ പെട്ട ഒരു വിഭാഗം ആളുകളെ ഞാന്‍ അറിയും, തീ൪ച്ച. അവ൪ അന്ത്യനാളില്‍ വെളുത്ത തിഹാമാ മലകളെപോലുള്ള നന്‍മകളുമായി വരുന്നതാണ്. അപ്പോള്‍ അല്ലാഹു ആ നന്‍മകളെ ചിതറപ്പെട്ട ധൂളികളാക്കുന്നതാണ്. ഥൌബാന്‍ رضي الله عنه പറഞ്ഞു: അല്ലാഹുവിന്റെ റസൂലേ, അവരെ ഞങ്ങള്‍ക്ക് വ൪ണ്ണിച്ചുതന്നാലും. വ്യക്തമാക്കിതന്നാലും, ഞങ്ങള്‍ അറിയാതെ അവരുടെ കൂട്ടത്തില്‍ പെട്ടുപോകാതിരിക്കാനാണ്. നബി ﷺ പറഞ്ഞു: നിശ്ചയം അവ൪ നിങ്ങളുടെ സഹോദരങ്ങളാണ്. നിങ്ങളുടെ വ൪ഗ്ഗത്തില്‍ പെട്ടവരുമാണ്. നിങ്ങള്‍ രാവിനെ സ്വീകരിക്കുന്നതുപോലെ അവരും സ്വീകരിക്കും. പക്ഷേ അല്ലാഹു ഹറാമാക്കിയതില്‍ അവ൪ ഒറ്റപ്പെട്ടാല്‍, പ്രസ്തുത ഹറാമുകളെ അവ൪ യഥേഷ്ടം പ്രവ൪ത്തിക്കും. (ഇബ്നമാജ:4386 – സ്വഹീഹ് അല്‍ബാനി)
قال الإمام ابن القيم رحمه الله : وليس الشأن في العمل، إنما الشأن في حفظ العمل مما يفسده ويحبطه
ഇമാം ഇബ്നുല്‍ ഖയ്യിം رحمه الله പറഞ്ഞു: അമലുകള്‍ പ്രവ൪ത്തിക്കുകയെന്നതിലല്ല കാര്യം, പ്രത്യുത അവയെ നശിപ്പിക്കുന്ന നിഷ്ഫലമാക്കുന്ന കാര്യങ്ങളില്‍ നിന്ന് അമലുകളെ സംരക്ഷിക്കുക എന്നതിലാണ് കാര്യം.
2. അല്ലാഹുവിനെ അറിയുക അവന്റെ നാമഗുണവിശേഷണങ്ങളിലൂടെ
مَّا لَكُمْ لَا تَرْجُونَ لِلَّهِ وَقَارًا
നിങ്ങള്‍ക്കെന്തു പറ്റി? അല്ലാഹുവിന് ഒരു ഗാംഭീര്യവും നിങ്ങള്‍ പ്രതീക്ഷിക്കുന്നില്ല.(ഖു൪ആന്‍:71/13)
ഒരാൾ സത്യവിശ്വാസം സ്വീകരിച്ചിട്ടും ചില തിൻമകളിൽ വിഹരിക്കുന്നതിന്റെ ഒരു കാരണം അയാൾക്ക് അല്ലാഹുവിനെ ഭയമില്ലാത്തതിനാലാണ്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ അയാൾ അല്ലാഹുവിനെ മനസ്സിലാക്കാത്തതുകൊണ്ടാണ്. ഒരാൾ അല്ലാഹുവിനെ കുറിച്ച് ആത്മാർത്ഥമായി പഠിക്കുന്നതോടെ അല്ലാഹുവിനെ ഭയന്നുകൊണ്ട് തിൻമകളിൽ നിന്ന് വിട്ടുനിൽക്കാൻ അയാൾക്ക് കഴിയും.
അല്ലാഹുവിന്റെ നാമ-ഗുണ-വിശേഷണങ്ങളിലൂടെയാണ് അല്ലാഹുവിനെ കുറിച്ച് അറിയേണ്ടത്. അല്ലാഹുവിന്റെ ഒരു നാമമാണ് بصير (ബസ്വീർ – എല്ലാം കാണുന്നവൻ). അടിമയുടെ രഹസ്യ-പരസ്യ ജീവിതത്തിലെ ചെറുതും വലുതുമായ സകല കാര്യങ്ങളും അല്ലാഹു സദാ കണ്ടുകൊണ്ടിരിക്കുന്നു, അടിമയുടെ ജീവിതത്തിലെ യാതൊന്നും അല്ലാഹു കാണാതെ പോകുന്നില്ല.
അല്ലാഹുവിന്റെ ഒരു നാമമാണ് سميع (സമീഅ്- എല്ലാം കേൾക്കുന്നവൻ). അടിമയുടെ രഹസ്യ-പരസ്യ ജീവിതത്തിലെ എല്ലാ സംസാരങ്ങളും അല്ലാഹു കേട്ടുകൊണ്ടിരിക്കുന്നു, അടിമയുടെ ജീവിതത്തിലെ യാതൊരു സംസാരവും അല്ലാഹു കേൾക്കാതെ പോകുന്നില്ല.
അല്ലാഹുവിന്റെ ഒരു നാമമാണ് رقيبً (റഖീബ്- എല്ലാം നിരീക്ഷിക്കുന്നവൻ). അടിമയുടെ രഹസ്യ-പരസ്യ ജീവിതത്തിലെ ചെറുതും വലുതുമായ സകല പ്രവൃത്തികളും അല്ലാഹു സദാ നിരീക്ഷിച്ച് കൊണ്ടിരിക്കുന്നു, അടിമയുടെ ജീവിതത്തിലെ യാതൊന്നും അല്ലാഹുവിന്റ നിരീക്ഷണങ്ങളിൽ പെടാതെ പോകുന്നില്ല.
ഒരാൾ അല്ലാഹു ബസ്വീർ ആണ്, അല്ലാഹു സമീഅ് ആണ്, അല്ലാഹു റഖീബ് ആണ് എന്ന് പഠിക്കുമ്പോൾ അല്ലാഹു എല്ലാം കാണുന്നു, എല്ലാം കേൾക്കുന്നു, എല്ലാം നിരീക്ഷിക്കുന്നു എന്ന ബോധത്താൽ അവന്റെ പ്രവ൪ത്തനങ്ങളും ആരാധനകളും സമ്പന്നമാകും. അവൻ നൻമകളിൽ നിന്ന് പരമാവധി പ്രവർത്തിക്കും, തിൻമകളിൽ നിന്ന് യാതൊന്നും പ്രവർത്തിക്കുകയില്ല. ഇങ്ങനെ തന്നെയാണ് അല്ലാഹുവിന്റെ മറ്റ് നാമങ്ങളുടെയും സ്ഥിതി. അതെല്ലാം പഠിക്കുന്നതോടെ തിൻമകളിൽ നിന്ന് പരിപൂർണ്ണമായി വിട്ടുനിൽക്കാൻ സാധിക്കും.
{وَيَعْلَمُ مَا تُسِرُّونَ وَمَا تُعْلِنُونَ وَاللَّهُ عَلِيمٌ بِذَاتِ الصُّدُورِ} أَيْ: بِمَا فِيهَا مِنَ الْأَسْرَارِ الطَّيِّبَةِ، وَالْخَبَايَا الْخَبِيثَةِ، وَالنِّيَّاتِ الصَّالِحَةِ، وَالْمَقَاصِدِ الْفَاسِدَةِ، فَإِذَا كَانَ عَلِيمًا بِذَاتِ الصُّدُورِ، تَعَيَّنَ عَلَى الْعَاقِلِ الْبَصِيرِ، أَنْ يَحْرِصَ وَيَجْتَهِدَ فِي حِفْظِ بَاطِنِهِ، مِنَ الْأَخْلَاقِ الرَّذِيلَةِ، وَاتِّصَافِهِ بِالْأَخْلَاقِ الْجَمِيلَةِ.
{നിങ്ങള്‍ രഹസ്യമാക്കുന്നതും പരസ്യമാക്കുന്നതും അവന്‍ അറിയുന്നു. അല്ലാഹു ഹൃദയങ്ങളിലുള്ളത് അറിയുന്നവനാകുന്നു(64/4)}. ഹൃദയങ്ങളിലുള്ള രഹസ്യങ്ങളും നല്ലതും ചീത്തയുമായ ഉദ്ദേശ്യങ്ങളും. അവന്‍ ഹൃദയത്തിലുള്ളത് അറിയുന്നവനാണ് എന്നത് ഉള്‍ക്കാഴ്ചയുള്ള ബുദ്ധിമാന്മാര്‍ക്ക് മോശമായ സ്വഭാവങ്ങള്‍ തന്റെയുള്ളിലുണ്ടാകുന്നതിനെ സൂക്ഷിക്കാനും മനോഹരമായ സ്വഭാവങ്ങളെ സ്വീകരിക്കാനും സഹായിക്കുന്നു. (തഫ്സീറുസ്സഅ്ദി)
قال ابن المبارك: الذي يهيج الخوف حَتَّى يسكن فِي القلب دوام المراقبة فِي السر والعلانية.
ഇബ്നുൽ മുബാറക് رحمه الله പറഞ്ഞു: ഹൃദയത്തിൽ ഭയം നിലനിൽക്കുന്നത് രഹസ്യ ജീവിതത്തിലും പരസ്യ ജീവിതത്തിലും അല്ലാഹുവിന്റെ നിരീക്ഷണത്തിലാണെന്ന ചിന്ത ഉണ്ടാകുമ്പോഴാണ്.
قال ابن القيم: فمن راقب الله في سره حفظه الله في حركاته في سره وعلانيته
ഇമാ ഇബ്നുല്‍ ഖയ്യിം رحمه الله പറഞ്ഞു: തന്റെ രഹസ്യത്തിൽ അല്ലാഹു തന്നെ നിരീക്ഷിക്കുന്നുെവെന്ന ചിന്തയിൽ കഴിയുന്നവന്റെ രഹസ്യമായും പരസ്യമായുമുള്ള ചലനങ്ങളിൽ അല്ലാഹു സംരക്ഷിക്കും
ഇമാം അഹ്മദ്ബ്നു ഹമ്പല്‍ رحمه الله സാധാരണ ചെല്ലാറുണ്ടായിരുന്നതായി ഉദ്ധരിക്കപ്പെടുന്ന പദ്യശകലം കാണുക :
اِذا ما خلوْتَ الدَّهْرَ يَوْما فَلا تَقُلْ – خَلَوْتُ وَلاكِن قُلْ علَيَّ رَقيبٌ – وَلاَ تَحْسَبدنَّ اللهَ يغْفُلُ ساعةً * وَلاَ اَنَّ ماَ يَخْفىَ عَلَيهِ يَغيبُ
വല്ലവേളയിലും, ആരുമില്ലാതെ നീ തനിച്ചായിരുന്നാല്‍ ഞാന്‍ തനിച്ചാണെന്ന് നീ കരുതിപ്പോകരുത്. എങ്കിലും നിന്നെ മേല്‍നോട്ടം ചെയ്യുന്ന ഒരാളുണ്ടെന്ന് ഓര്‍ത്തുകൊള്ളണം. ഒരു വിനാഴിക നേരമെങ്കിലും അല്ലാഹു അശ്രദ്ധനായിരിക്കുമെന്നോ, ഒളിച്ചുവെക്കുന്ന ഏതെങ്കിലും കാര്യം അവന്‍ അറിയാതെ പോകുമെന്നോ ഒരിക്കലും നീ ധരിച്ചേക്കുകയുമരുത്.
അല്ലാഹു പറഞ്ഞതുപോലെ:
وَمَا رَبُّكَ بِغَٰفِلٍ عَمَّا تَعْمَلُونَ
നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന യാതൊന്നിനെപ്പറ്റിയും നിന്‍റെ രക്ഷിതാവ് അശ്രദ്ധനല്ല. (ഖുർആൻ:27/93)
3. ലജ്ജ
عَنْ أَبُو مَسْعُودٍ، قَالَ قَالَ النَّبِيُّ صلى الله عليه وسلم: إِنَّ مِمَّا أَدْرَكَ النَّاسُ مِنْ كَلاَمِ النُّبُوَّةِ الأُولَى إِذَا لَمْ تَسْتَحِي فَاصْنَعْ مَا شِئْتَ
അബൂമസ്ഊദ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: പ്രവാചകന്‍മാരുടെ ആദ്യകാല അധ്യാപനങ്ങളില്‍ ഒന്ന് ഇതാണ്. ‘നിങ്ങള്‍ക്ക് ലജ്ജയില്ലെങ്കില്‍ നിങ്ങള്‍ക്ക് തോന്നുംപോലെ പ്രവര്‍ത്തിച്ചുകൊള്ളുക’ (ബുഖാരി 6120).
قَالَ رَسُولُ اللَّهِ ـ صلى الله عليه وسلم ـ : إِنَّ لِكُلِّ دِينٍ خُلُقًا وَخُلُقُ الإِسْلاَمِ الْحَيَاءُ
നബി ﷺ പറഞ്ഞു: എല്ലാ ദീനിനും ഒരു സ്വഭാവമുണ്ട്. ഇസ്ലാമിന്റെ സ്വഭാവം ലജ്ജയാണ്.
ഏറ്റവും മഹത്തരമായതും നി൪ബന്ധമായതുമായ ലജ്ജ അല്ലാഹുവിനെ തൊട്ടുള്ള ലജ്ജയാകുന്നു. മനുഷ്യന്‍, തന്റെ രഹസ്യവും പരസ്യവും അറിയുന്ന അല്ലാഹുവിന്റെ മുന്നിലാണ് യഥാര്‍ഥത്തില്‍ ലജ്ജയുള്ളവനാകേണ്ടത്.
فَاللَّهُ أَحَقُّ أَنْ يُسْتَحْيَى مِنْهُ مِنَ النَّاسِ
നബി ﷺ പറഞ്ഞു: ലജ്ജ തോന്നുന്ന കാര്യത്തിൽ മനുഷ്യർക്ക് സൃഷ്ടികളെക്കാൾ ബാദ്ധ്യത സൃഷ്ടാവിനോടാണ് (ഇബ്നുമാജ:9/1995)
عن سعيد بن يزيد الأنصاري رضي الله عنه: أن رجلا قال لرسول الله صلى الله عليه وسلم: أوصني، قال: أوصيك أن تستحي الله عز وجل، كما تستحي رجلاً صالحاً من قومك
സഈദ് ബ്നു യസീദ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: ഒരാള്‍ നബി ﷺ യുടെ അടുക്കല്‍ വന്നിട്ട് പറഞ്ഞു: എനിക്ക് ഉപദേശം നല്‍കിയാലും. നബി ﷺ പറഞ്ഞു: നിന്റെ ജനതയില്‍ പെട്ട സ്വാലിഹായ മനുഷ്യനില്‍ നിന്ന് നീ ലജ്ജ വെച്ച് പുല൪ത്തുന്നതുപോലെ അല്ലാഹുവിനോടും ലജ്ജ വെച്ച് പുല൪ത്തണമെന്ന് ഞാന്‍ നിന്നോട് ഉപദേശിക്കുന്നു.
അല്ലാഹുവിന്റെ നിരീക്ഷണത്തെ മനസ്സില്‍ സജീവമാക്കി നി൪ത്തലാണ് അല്ലാഹുവിനോടുള്ള ലജ്ജ.
يَعْلَمُ خَآئِنَةَ ٱلْأَعْيُنِ وَمَا تُخْفِى ٱلصُّدُورُ
കണ്ണുകളുടെ കള്ളനോട്ടവും, ഹൃദയങ്ങള്‍ മറച്ച് വെക്കുന്നതും അവന്‍ (അല്ലാഹു) അറിയുന്നു.(ഖു൪ആന്‍:40/19)
إِنَّ ٱللَّهَ كَانَ عَلَيْكُمْ رَقِيبًا
അല്ലാഹു നിങ്ങളെ നിരീക്ഷിച്ച് കൊണ്ടിരിക്കുന്നവനാകുന്നു. (ഖു൪ആന്‍:4/1)
അല്ലാഹു എല്ലാം കണ്ടുകൊണ്ടിരിക്കുന്നുണ്ട് എന്ന ബോധം നമുക്കുണ്ടെങ്കില്‍, അത് നമ്മുടെ ഹൃദയത്തില്‍ ലജ്ജ സൃഷ്ടിക്കുമെന്നത് തീര്‍ച്ചയാണ്. നമ്മുടെ ഹൃദയത്തിലുള്ളതെന്താണെന്നും നാം ചെയ്യുന്നതെന്താണെന്നും അല്ലാഹു അറിയുന്നുണ്ടെന്ന ബോധ്യമാണത്. ഈ ചിന്ത തെറ്റുകളില്‍ നിന്ന് വിട്ടുനില്‍ക്കുന്നതിന് നമുക്ക് സഹായകരമാണ്.
عن عبد الله بن مسعود رضي الله عنه قال: قال رسول الله صلى الله عليه وسلم: استحيوا مِن الله حقَّ الحياء. قال: قلنا: يا رسول الله إنَّا لنستحيي، والحمد للَّه. قال: ليس ذاك، ولكنَّ الاستحياء مِن الله حقَّ الحياء: أن تحفظ الرَّأس وما وعى، وتحفظ البطن وما حوى، وتتذكَّر الموت والبِلَى، ومَن أراد الآخرة، ترك زينة الدُّنيا، فمَن فعل ذلك، فقد استحيا مِن الله حقَّ الحياء
അബ്ദുല്ലാഹിബ്‌നു മസ്ഊദ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ”അല്ലാഹുവിന് മുമ്പില്‍ ഏത് വിധം നിങ്ങള്‍ ലജ്ജ കാണിക്കേണ്ടതുണ്ടോ ആവിധം നിങ്ങള്‍ ലജ്ജ കാണിക്കുവിന്‍.” ഞങ്ങള്‍ ചോദിച്ചു: ”പ്രവാചകരേ, അല്ലാഹുവിന് സ്തുതി. ഞങ്ങള്‍ ലജ്ജയുള്ളവരാണല്ലോ!” നബി ﷺ പറഞ്ഞു: ”ഞാന്‍ അതല്ല ഉദ്ദേശിക്കുന്നത്. നിങ്ങള്‍ അല്ലാഹുവിന് മുമ്പില്‍ യഥാവിധം ലജ്ജകാണിക്കുന്നതിനെ കുറിച്ചാണ്. നിങ്ങളുടെ ശിരസ്സും അത് ഉള്‍ക്കൊള്ളുന്നതും, നിങ്ങളുടെ ഉദരവും അത് ഉള്‍ക്കൊള്ളുന്നതും നിങ്ങള്‍ കാത്തുസൂക്ഷിക്കണം. മരണത്തെയും നാശത്തെയും ഓര്‍ത്തുകൊണ്ടിരിക്കണം. പാരത്രികം ആഗ്രഹിക്കുന്നവന്‍ ഐഹികാഡംബരങ്ങള്‍ ഉപേക്ഷിക്കും. ഇങ്ങനെ ചെയ്യുന്നവരാണ് അല്ലാഹുവിന് മുമ്പില്‍ യഥാവിധം ലജ്ജ കാണിക്കുന്നവര്‍” (ഹാകിം: 1/24, ബൈഹക്വി: 7726).
ഈ ഹദീസില്‍ അല്ലാഹുവിനു മുമ്പില്‍ യഥാവിധം ലജ്ജ കാണിക്കുന്നതിനെ സംബന്ധിച്ച് ആദ്യം പറഞ്ഞിരിക്കുന്നത് ‘ശിരസ്സും അത് ഉള്‍ക്കൊള്ളുന്നവയും’ എന്നാണ്. കണ്ണും കാതും തുടങ്ങി വികാര വിചാരങ്ങളടക്കം മുഴുവന്‍ കാര്യങ്ങളിലും അല്ലാഹുവിന്റെ ബോധനങ്ങള്‍ക്ക് വിധേയമായിട്ടു മാത്രമെ നാം മുന്നോട്ട് പോകാവൂ. പഞ്ചേന്ദ്രിയങ്ങളില്‍ ഭൂരിഭാഗവും ഇതില്‍ ഉള്‍പ്പെട്ടുവല്ലോ. നമ്മുടെ പ്രവര്‍ത്തനങ്ങള്‍ മാത്രമല്ല നമ്മുടെ ചിന്തയും ആലോചനയും ഉദാത്തമാകണം.
അല്ലാഹുവിനോടുള്ള ലജ്ജ വെച്ച് പുല൪ത്തുന്നവന്‍ അവന്റെ കണ്ണും കാതും നാവും ചിന്തയുമെല്ലാം അല്ലാഹുവിനെ ഓ൪ത്ത് അനാവശ്യങ്ങളില്‍ നിന്ന് തിരിച്ച് നി൪ത്തും.
قال المناوي – رحمه الله – : فالعبد إذا استحى من ربه استحياءه من رجل صالح من قومه : تجنَّب جميع المعاصي الظاهرة ، والباطنة ،
ഇമാം മുാനവി رحمه الله പറഞ്ഞു: ഒരു അടിമ തന്റെ ജനതയില്‍ പെട്ട സ്വാലിഹായ മനുഷ്യനില്‍ നിന്ന് ലജ്ജ വെച്ച് പുല൪ത്തുന്നതുപോലെ അല്ലാഹുവിനോടും ലജ്ജ വെച്ച് പുല൪ത്തുന്നുവെങ്കിൽ, അവൻ പ്രത്യക്ഷവും പരേക്ഷവുമായ എല്ലാ തിൻമകളും ഒഴിവാക്കും.
قال ابن القيم رحمه الله: الحياء من الله نور يقع في القلب يريه ذلك النور أنه واقف بين يدي ربه عزوجل فيستحي منه في خلواته وجلواته
ഇമാ ഇബ്നുല്‍ ഖയ്യിം رحمه الله പറഞ്ഞു: അല്ലാഹുവിനെ തൊട്ടുള്ള ലജ്ജ ഹൃദയത്തിനുണ്ടാകുന്ന പ്രകാശമാണ്. നീ നിന്റെ റബ്ബിന്റെ മുമ്പിലാണ് നില്‍ക്കുന്നത് എന്ന് ആ പ്രകാശം അവന് കാണിച്ചു കൊടുക്കും.അങ്ങനെ അവന്‍ തന്റെ രഹസ്യ ജീവിതത്തിലും പരസ്യ ജീവിതത്തിലും അല്ലാഹുവിനെ തൊട്ടു് ലജ്ജിക്കും.
ﻗﺎﻝ حاتم الأصم رحمه الله:ﻭﻋﻠﻤﺖ ﺃﻧﻲ ﻻ ﺃﺧﻠﻮ ﻣﻦ ﻋﻴﻦ اﻟﻠﻪ، ﻓﺄﻧﺎ ﻣﺴﺘﺢ ﻣﻨﻪ
ഹാതിമുൽ അസമ്മ് رحمه الله പറഞ്ഞു:അല്ലാഹു വിന്റെ കണ്ണ് വെട്ടിച്ച് ഒരിടത്തും മാറിയൊളിക്കാൻ കഴിയില്ലെന്നും ഞാനറിഞ്ഞു. അങ്ങനെ ഞാൻ (അവനെ ധിക്കരിക്കുന്നതിൽ) ലജ്ജയുള്ളവനായി. (സിയറു അ അലാമിന്നുബലാ: 11/485)
قال ابن رجب رحمه الله :”العجب ممن يعلم أن كل النعم من الله ثم لايستحي من الاستعانة بها على المعصية
ഇബ്നു റജബ്رحمه الله പറഞ്ഞു : എല്ലാ അനുഗ്രഹങ്ങളും അല്ലാഹുവിൽ നിന്നാണെന്ന് തിരിച്ചറിയുകയും, ശേഷം പാപങ്ങൾ ചെയ്യാൻ ആ അനുഗ്രഹങ്ങളെ ഉപയോഗിക്കുന്നതിൽ ലജ്ജിക്കാതിരിക്കുകയും ചെയ്യുന്നവന്റെ കാര്യം അത്ഭുതം തന്നെ!! (മജ്മൂഉറസാഇൽ: 1/35)
قال ابن القيم رحمه الله: مَنِ اسْتَحَى مِنَ اللَّهِ عِنْدَ مَعْصِيَتِهِ اسْتَحَى اللَّهُ مِنْ عُقُوبَتِهِ يَوْمَ يَلْقَاهُ، وَمَنْ لَمْ يَسْتَحِ مِنْ مَعْصِيَتِهِ لَمْ يَسْتَحِ اللَّهُ مِنْ عُقُوبَتِهِ
ഇമാ ഇബ്നുല്‍ ഖയ്യിം رحمه الله പറഞ്ഞു: അല്ലാഹുവിനോട് അനുസരണക്കേട് കാണിക്കുമ്പോൾ അവനെക്കുറിച്ച് ലജ്ജിക്കുന്നവനോട്, അവനെ കണ്ടുമുട്ടുന്ന ദിവസം അല്ലാഹുവും അവന്റെ ശിക്ഷയെകുറിച്ച് ലജ്ജിക്കും ലജ്ജയില്ലാത്തവൻ അവനെക്കുറിച്ച് ലജ്ജിക്കും.അല്ലാഹുവിനോട് അനുസരണക്കേട് കാണിക്കുമ്പോൾ അവനെക്കുറിച്ച് ലജ്ജിക്കാത്തവനോട് അല്ലാഹുവും അവന്റെ ശിക്ഷയെ കുറിച്ച് ലജ്ജിക്കുകയില്ല. (الداء والدواء)
മലക്കുകളോടുള്ള ലജ്ജയും ലജ്ജയുടെ ഭാഗമായി പഠിപ്പിക്കപ്പെട്ടിട്ടുണ്ട്. നമ്മുടെ ചിന്തയും ചെറുതും വലുതുമായ ക൪മ്മങ്ങളുമെലലാം മലക്കുകള്‍ രേഖപ്പെടുത്തി വെക്കുന്നുണ്ടെന്ന ബോധം നമുക്കുണ്ടെങ്കില്‍, അത് നമ്മുടെ ഹൃദയത്തില്‍ ലജ്ജ സൃഷ്ടിക്കുമെന്നത് തീര്‍ച്ചയാണ്. ഈ ചിന്തയും തെറ്റുകളില്‍ നിന്ന് വിട്ടുനില്‍ക്കുന്നതിന് നമുക്ക് സഹായകരമാണ്.
وَإِنَّ عَلَيْكُمْ لَحَٰفِظِينَ ﴿١٠﴾ كِرَامًا كَٰتِبِينَ ﴿١١﴾ يَعْلَمُونَ مَا تَفْعَلُونَ ﴿١٢﴾
തീര്‍ച്ചയായും നിങ്ങളുടെ മേല്‍ (മലക്കുകളായ) ചില മേല്‍നോട്ടക്കാരുണ്ട്. രേഖപ്പെടുത്തിവെക്കുന്ന ചില മാന്യന്‍മാര്‍. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നത് അവര്‍ അറിയുന്നു. (ഖു൪ആന്‍:82/10-12)
أَ بَلَىٰ وَرُسُلُنَا لَدَيْهِمْ يَكْتُبُونَ
അതെ, നമ്മുടെ ദൂതന്‍മാര്‍ (മലക്കുകള്‍) അവരുടെ അടുക്കല്‍ എഴുതിയെടുക്കുന്നുണ്ട്.(ഖു൪ആന്‍: 43/80)
ഉമർ رضي الله عنه ഒരു യുദ്ധത്തിന് അയക്കുന്ന വേളയിൽ സഅ്ദ് ബ്നു അബീവഖാസ് رضي الله عنه വിന് നൽകിയ ഉപദേശങ്ങളിൽ ഇപ്രകാരം കാണാം:
واعلموا أن عليكم ملائكة الله حفظة عليكم يعلمون ما تفعلون في مسيركم ومنازلكم، فاستحيوا منهم وأحسنوا صحابتهم، ولا تؤذوهم بمعاصي الله، وأنتم زعمتم في سبيل الله،
നിങ്ങളുടെ വഴിയിലും നിങ്ങളുടെ വീടുകളിലും നിങ്ങൾ ചെയ്യുന്നതെന്തെന്ന് അറിയുന്ന അല്ലാഹുവിന്റെ മലക്കുകൾ നിങ്ങളുടെ മേൽനോട്ടക്കാരായി ഉണ്ടെന്നത് നിങ്ങൾ അറിയുക, അതിനാൽ അവരോട് ലജ്ജിക്കുകയും അവരോടുള്ള സാമീപ്യം നന്നാക്കുകയും അല്ലാഹുവിനോടുള്ള അനുസരണക്കേട് കൊണ്ട് അവരെ നിങ്ങൾ ദ്രോഹിക്കാതിരിക്കുകയും ചെയ്യുക, നിങ്ങൾ അല്ലാഹുവിന്റെ മാർഗത്തിൽ പുറപ്പെട്ടവരാകുന്നു.
സ്വന്തത്തോടുള്ള ലജ്ജയും ലജ്ജയുടെ ഭാഗമായി പഠിപ്പിക്കപ്പെട്ടിട്ടുണ്ട്. നന്‍മകള്‍ പ്രവ൪ത്തിക്കാതെ മാറ്റിവെക്കുമ്പോഴും തിന്‍മകള്‍ പ്രവ൪ത്തിക്കുമ്പോഴും മനുഷ്യന് സ്വന്തത്തോട് ലജ്ജ തോന്നേണ്ടതുണ്ട്.
4. മരണ ചിന്തയും മോശമായ പര്യവസാനത്തെ കുറിച്ചുള്ള ഭയപ്പെടലും
സകല സുഖങ്ങളേയും തകര്‍ത്തുകളയുന്ന മരണത്തെക്കുറിച്ചുള്ള ചിന്ത അധികരിപ്പിക്കണമെന്നാണ് ഇസ്ലാം പറയുന്നത്.
عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم “ أَكْثِرُوا ذِكْرَ هَاذِمِ اللَّذَّاتِ ” . يَعْنِي الْمَوْتَ .
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ‘സര്‍വ സുഖാനുഭൂതികളെയും തകര്‍ത്തുകളയുന്നതിനെ നിങ്ങള്‍ ധാരാളമായി സ്മരിക്കുക’. അതായത് മരണത്തെ. (തിര്‍മിദി:2307)
ഇങ്ങനെ മരണത്തെ ധാരാളമായി ഓർക്കുന്ന അഥവാ ഏത് നിമിഷവും മരണം തന്നെ പിടികൂടിയേക്കാം എന്ന് ചിന്തിക്കുന്ന മനുഷ്യന് രഹസ്യ ജീവിതത്തിലെ തിൻമകളിൽ നിന്ന് വിട്ടുനിൽക്കാൻ കഴിഞ്ഞേക്കാം.
قال القرطبي رحمه الله :قال العلماء: تذكر الموت يردع عن المعاصي، ويلين القلب القاسي، ويذهب الفرح بالدنيا
ഇമാം ഖുർത്വുബി പറഞ്ഞു: പണ്ഢിതൻമാർ പറഞ്ഞു: മരണത്തെ ഓർക്കുന്നത് പാപങ്ങളെ തടയുന്നു, കഠിനമായ ഹൃദയത്തെ മൃദുവാക്കുന്നു, ദുനിയാവിനെക്കൊണ്ടുള്ള അമിത സന്തോഷം ഇല്ലാതാക്കുന്നു,
മരണം രണ്ട് രൂപത്തിലുണ്ട്. ഒന്ന് നല്ലമരണം, മറ്റൊന്ന് ചീത്തമരണം. സത്യവിശ്വാസം സ്വീകരിക്കുകയും സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്യുന്നവർക്ക് നല്ലമരണം അനുഭവിക്കാന്‍ കഴിയും. എന്നാല്‍ അല്ലാഹുവില്‍ അവിശ്വസിക്കുകയും ദുഷ്‌കര്‍മങ്ങള്‍ ചെയ്ത് ജീവിക്കുകയും ചെയ്തവര്‍ അനുഭവിക്കുന്നത് ചീത്തമരണത്തെയായിരിക്കും. രഹസ്യ ജീവിതം മോശമായാൽ മരണവും മോശമായതായിരിക്കും.
عَنْ سَهْلِ بْنِ سَعْدٍ السَّاعِدِيِّ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ : إِنَّ الرَّجُلَ لَيَعْمَلُ بِعَمَلِ أَهْلِ الْجَنَّةِ، فِيمَا يَبْدُو لِلنَّاسِ، وَإِنَّهُ مِنْ أَهْلِ النَّارِ، وَيَعْمَلُ بِعَمَلِ أَهْلِ النَّارِ، فِيمَا يَبْدُو لِلنَّاسِ وَهْوَ مِنْ أَهْلِ الْجَنَّةِ
സഹ്ൽ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഒരു മനുഷ്യൻ സ്വർഗവാസികളുടെ പ്രവൃത്തികളായി ആളുകൾക്ക് തോന്നുന്ന കാര്യങ്ങൾ ചെയ്തേക്കാം. എന്നാൽ അവൻ നരകത്തിന്റെ ആളാണ്. ഒരു മനുഷ്യൻ നരകവാസികളുടെ പ്രവൃത്തികളായി ആളുകൾക്ക് തോന്നുന്ന കാര്യങ്ങൾ ചെയ്തേക്കാം. എന്നാൽ അവൻ സ്വർഗത്തിന്റെ ആളാണ്. (ബുഖാരി: 4207)
قال ابن رجب: قوله: «فيما يبدو للناس» إشارة إلى أن باطن الأمر يكون بخلاف ذلك، وأن خاتمة السوء تكون بسبب دسيسة باطنة لا يطلع عليها الناس، إما من جهة عمل سيئ ونحو ذلك فتلك الخصلة الخفية توجب سوء الخاتمة عند الموت
ഈ ഹദീസിലെ “ആളുകൾക്ക് തോന്നുന്ന” എന്നതിനെ വിശദീകരിച്ച് ഇബ്നു റജബ് رحمه الله പറഞ്ഞു: പ്രത്യക്ഷത്തിൽ അവന്റെ പ്രവർത്തനം സ്വർഗക്കാരുടേതാണെങ്കിലും പരോക്ഷമായി അതിനെതിരായിരിക്കും. മോശമായ പര്യവസാനം എന്നത് അവന്റെ ഉള്ളിലുള്ള പരോക്ഷമായ കാര്യത്തിന്റെ അടിസ്ഥാനത്തിലായിരിക്കും. ജനങ്ങൾക്ക് അതറിയാൻ കഴിയുകയില്ല. ഒന്നുകിൽ, രഹസ്യമായ ജീവിതത്തിൽ അവൻ ചെയ്യുന്ന തിൻമകൾ കാരണമായിരിക്കാം അത്. ഗോപ്യമായ ഈ സ്വഭാവം മരണത്തിന്റെ സന്ദർഭത്തിൽ മോശമായ പര്യവസാനം ഉണ്ടാക്കും. (ജാമിഉൽ ഉലൂമി വൽ ഹികം)
5. നിഫാഖിനെ ഭയപ്പെടുക
മനസ്സിലുള്ള ആദ൪ശത്തിനും ആശയത്തിനും വിരുദ്ധമായി നാവ് കൊണ്ടോ ക൪മ്മം കൊണ്ടോ പ്രത്യക്ഷത്തില്‍ മറ്റൊന്ന് പ്രകടിപ്പിക്കുന്നതിനാണ് ശറഇല്‍ നിഫാഖ് അഥവാ കപട വിശ്വാസം എന്ന് പറയുന്നത്.
قال ابن كثير: النفاق: هو إظهار الخير وإسرار الشر، وهو أنواع: اعتقادي، وهو الذي يخلد صاحبه في النار، وعملي وهو من أكبر الذنوب
ഇബ്നു കഥീർ رحمه الله പറഞ്ഞു: നിഫാഖ് എന്നാൽ നൻമയെ വെളിവാക്കുക, തിൻമയെ രഹസ്യമാക്കി വെക്കുക. നിഫാഖിന് പല ഇനങ്ങളുണ്ട്. അതിലൊന്ന് വിശ്വാസപരമായ നിഫാഖാണ്. അത് അതിന്റെ ഉടമയെ നരകതീയിൽ അനശ്വരമാക്കും. മറ്റൊന്ന് കർമ്മപരമാണ്, അത് ഏറ്റവും വലിയ പാപങ്ങളിൽ ഒന്നാണ്.
പരസ്യത്തിൽ നൻമകൾ ചെയ്യാൻ നിഫാഖിന്റെ ആളുകൾക്ക് ഇഷ്ടമാണ്. അത് രഹസ്യത്തിൽ ചെയ്യാൻ അവർ താൽപ്പര്യം കാണിക്കാറില്ല.
قال قتادة : قلما ساهر الليل منافق
ഖതാദ رحمه الله പറഞ്ഞു: രാത്രി (ആരാധനകൾക്കായി) ഉറക്കമൊഴിക്കുന്നവർ മുനാഫിഖുകളിൽ വളരെ കുറച്ചേ ഉണ്ടാകുകയുള്ളൂ.
നിഫിഖിന്റെ ആളുകൾ നൻമകൾ പരസ്യമാക്കാൻ ഇഷ്ടപ്പെടുന്നതുപോലെ തിൻമകൾ രഹസ്യമാക്കാനും ഇഷ്ടപ്പെടുന്നവരായിരിക്കും. നിഫാഖിന്റെ ആളുകൾക്ക് കടുത്ത ശിക്ഷയുള്ളതായി ഖുർആനിലും സുന്നത്തിലും വന്നിട്ടുണ്ട്. രഹസ്യമായി തിൻമ പ്രവർത്തിക്കുന്നവർ മുനാഫിഖിനെ അനുകരിക്കുകയാണ് ചെയ്യുന്നത്. രഹസ്യ ജീവിതത്തിലെ തിൻമകളിൽ നിന്ന് വിട്ടുനിൽക്കാൻ ആഗ്രഹിക്കുന്നവർ നിഫാഖിനെ ഭയപ്പെടട്ടെ.
6. ഖുശൂഅ് ഉള്ള നമസ്കാരം
നമസ്‌കാരം നീചവും നിഷിദ്ധവുമായ കാര്യങ്ങളില്‍ നിന്ന് മനുഷ്യനെ തടയും. അതിന് കഴിയണമെങ്കിൽ നമസ്കാരം ഖുശൂഅ് ഉള്ള നമസ്കാരം ആയിരിക്കണം.
إِنَّ ٱلصَّلَوٰةَ تَنْهَىٰ عَنِ ٱلْفَحْشَآءِ وَٱلْمُنكَرِ ۗ وَلَذِكْرُ ٱللَّهِ أَكْبَرُ ۗ وَٱللَّهُ يَعْلَمُ مَا تَصْنَعُونَ
തീര്‍ച്ചയായും നമസ്കാരം നീചവൃത്തിയില്‍ നിന്നും നിഷിദ്ധകര്‍മ്മത്തില്‍ നിന്നും തടയുന്നു. അല്ലാഹുവെ ഓര്‍മിക്കുക എന്നത് ഏറ്റവും മഹത്തായ കാര്യം തന്നെയാകുന്നു. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്തോ അത് അല്ലാഹു അറിയുന്നു. (ഖു൪ആന്‍ :29/45)
قال الشيخ ربيع المدخلي حفظه الله: فإذا رأيت من يأتي الفحشاء والمنكر، فإما انه لا يصلي، وإما أن في صلاته خللا
ശൈഖ് റബീഅ് അൽ മദ്ഖലി حفظه الله പറഞ്ഞു :ആരെങ്കിലും നീചവൃത്തിയും നിഷിദ്ധമായതും ചെയ്യുന്നതായി നീ കണ്ടാൽ, (അറിയുക) ഒന്നുകിൽ അവൻ നമസ്കരിക്കാത്തവനായിരിക്കും, അല്ലെങ്കിൽ അവന്റെ നമസ്കാരത്തിൽ വല്ല പിഴവും ഉണ്ടായിരിക്കും തീർച്ച. (നഫ്ഹാതുൽ ഹുദാ വൽ ഈമാൻ : 157)
قَدْ أَفْلَحَ ٱلْمُؤْمِنُونَ ﴿١﴾ ٱلَّذِينَ هُمْ فِى صَلَاتِهِمْ خَٰشِعُونَ ﴿٢﴾
സത്യവിശ്വാസികള്‍ വിജയം പ്രാപിച്ചിരിക്കുന്നു. തങ്ങളുടെ നമസ്കാരത്തില്‍ ഭക്തിയുള്ളവരാണവർ. (ഖുർആൻ:23/1-2)
നമസ്കാരത്തിൽ خشوع (ഖുശൂഅ്) ഉണ്ടായിരിക്കുന്നതിന്റെ ആവശ്യകത ഈ ആയത്തിൽ നിന്ന് വ്യക്തമാണ്. ഖുശൂഅ് എന്താണെന്ന് ഇമാം ഇബ്നുൽ ഖയ്യിം رحمه الله വിശദീകരിക്കുന്നു:
قال ابن القيم رحمه الله: الخشوع قيام القلب بين يدي الرب بالخضوع والذل
ഇമാം ഇബ്നുൽ ഖയ്യിം رحمه الله പറയുന്നു: ഹൃദയം പൂർണ്ണമായ കീഴ്‌വണക്കത്തോടെയും താഴ്മയോടെയു റബ്ബിന്റെ മുമ്പാകെ നിലയുറപ്പിക്കലാണ് ഖുശൂഅ്.
അല്ലാഹുവിന്റെ മഹത്വവും താന്‍ അല്ലാഹുവിന്റെ മുന്നിലാണ് നില്‍ക്കുന്നതെന്ന ബോധവും അവന്‍ തന്നെ നിരീക്ഷിക്കുന്നുണ്ടെന്ന ബോധവും നമസ്‌കാരത്തിലേക്ക് കൊണ്ടുവരലാണ് ഹൃദയത്തിന്റെ ഖുശൂഅ്. ഹൃദയത്തിന്റെ ഖുശൂഇന്റെ പൂര്‍ത്തീകരണമാണ് അവയവങ്ങളുടെ ഖുശൂഅ്. അഥവാ ഒരാളുടെ ഹൃദയം ഖുശൂഅ് ഉള്ളതാകുമ്പോള്‍ മാത്രമേ അവയവങ്ങളും ഖുശൂഅ് ഉള്ളതാകുകയുള്ളൂ.
രഹസ്യ ജീവിതത്തിൽ തിൻമകൾ പ്രവർത്തിക്കുന്നവർക്ക് ഖുശൂഅ് ഉള്ള നമസ്കാരം നിർവ്വഹിക്കാൻ സാധിക്കുകയില്ല. ഖുശൂഅ് ഉള്ള നമസ്കാരം നിർവ്വഹിക്കണമെങ്കിൽ നമസ്കാരത്തിന് പുറത്തുള്ള ജീവിത വ്യവഹാരങ്ങളിൽ ഖുശൂഅ് ഉണ്ടാകണം. അവരുടെ രഹസ്യവും പരസ്യവും നന്നാകണം.
7. ദിക്റുള്ള വർദ്ധിപ്പിക്കുക
ذكر (ദിക്ര്‍ ) എന്ന വാക്കിന് ‘സ്മരിക്കുക, ഓര്‍മ്മിക്കുക, പറയുക, ധ്യാനിക്കുക’ എന്നീ അര്‍ത്ഥങ്ങള്‍ പറയാവുന്നതാണ്. ذكر الله (അല്ലാഹുവിന്റെ ദിക്ര്‍) എന്നു പറയുമ്പോള്‍ അതില്‍, മനസ്സുകൊണ്ടും വാക്ക് കൊണ്ടും ഉണ്ടാകുന്ന ദിക്റുകള്‍ ഉള്‍പ്പെടുന്നു. നിത്യജീവിതത്തില്‍ നബി ﷺ പഠിപ്പിച്ച ദിക്റുകള്‍ പ്രാവ൪ത്തികമാക്കല്‍, പ്രാ൪ത്ഥന, മറ്റ് ഇബാദത്തുകള്‍ നി൪വ്വഹിക്കല്‍, അല്ലാഹുവിന്റെ സൃഷ്ടിപ്പിനേയും സൃഷ്ടി വൈഭവത്തേയും കുറിച്ച് ചിന്തിക്കല്‍, അല്ലാഹു നല്‍കിയ അനുഗ്രഹങ്ങളെ പറ്റി ചിന്തിക്കുകയും നന്ദി കാണിക്കുയും ചെയ്യല്‍, അല്ലാഹുവിന്റെ കല്‍പ്പനകള്‍ അനുസരിക്കല്‍, സുന്നത്തനുസരിച്ച് ജീവിതം ചിട്ടപ്പെടുത്തല്‍ എന്നിവയൊക്കെ ദിക്റുള്ളയുടെ ഭാഗമാണ്.
രഹസ്യ ജീവിതം നന്നാവാന്‍ ദിക്റുള്ള വര്‍ദ്ധിപ്പിക്കുക. ദിക്റുള്ള പതിവാക്കിയവന്‍ ശക്തമായ കോട്ടക്കുള്ളിലായ പോലെയാണ്. അതിലേക്ക് പിശാച് കടന്ന് വരില്ല.
ഹാരിഥുല്‍ അശ്അരി رَضِيَ اللَّهُ عَنْهُ വിൽ നിന്നും റിപ്പോ൪ട്ട് ചെയ്യപ്പെടുന്ന ഹദീസില്‍ കാണാം. സക്കരിയാ നബിയുടെ പുത്രന്‍ യഹ്’യായോട് അഞ്ച് വാക്കുകള്‍ പ്രാവ൪ത്തികമാക്കാനും അപ്രകാരം ഇസ്റാഈല്‍ സന്തതികളോട് നി൪ദ്ദേശിക്കാനും അല്ലാഹു കല്‍പ്പിച്ചു.അതില്‍ ചിലത് ഇപ്രകാരമായിരുന്നു.
وَآمُرُكُمْ أَنْ تَذْكُرُوا اللَّهَ فَإِنَّ مَثَلَ ذَلِكَ كَمَثَلِ رَجُلٍ خَرَجَ الْعَدُوُّ فِي أَثَرِهِ سِرَاعًا حَتَّى إِذَا أَتَى عَلَى حِصْنٍ حَصِينٍ فَأَحْرَزَ نَفْسَهُ مِنْهُمْ كَذَلِكَ الْعَبْدُ لاَ يُحْرِزُ نَفْسَهُ مِنَ الشَّيْطَانِ إِلاَّ بِذِكْرِ اللَّهِ
നിങ്ങള്‍ അല്ലാഹുവിനെ സ്മരിക്കണമെന്നും ഞാന്‍ നിങ്ങളോട് കല്‍പിക്കുന്നു. തീര്‍ച്ചയായും അതിന്റെ ഉപമ ഒരാളെ പോലെയാകുന്നു. ശത്രു അയാളുടെ കാല്‍പാദങ്ങളെ പിന്തുടര്‍ന്ന് വേഗത്തില്‍ പുറപ്പെട്ടു. (അങ്ങനെ) അയാള്‍ ഒരു കോട്ടക്ക് അകത്ത് ഒളിച്ചു. അവരില്‍ (ശത്രുക്കളില്‍) നിന്ന് അയാളുടെ ശരീരത്തെ രക്ഷിച്ചു. അപ്രകാരം ഒരു അടിമ അല്ലാഹുവിനെ കൊണ്ടുള്ള സ്മരണകൊണ്ടല്ലാതെ പിശാചില്‍ നിന്നും അയാളുടെ ശരീരത്തെ രക്ഷിക്കുന്നില്ല. (തിര്‍മിദി:44/3102)
മനുഷ്യനെ തിൻമകൾക്ക് പ്രേരിപ്പിക്കുയാണ് ശൈത്വാന്റെ ജോലി. പിശാചിന്റെ ഉപദ്രവങ്ങളിൽ നിന്ന് സുരക്ഷിതത്വം ലഭിച്ചാൽ ഒരുപരിധിവരെ തിൻമകളിൽ അകപ്പെടുകയില്ല.
നമ്മുടെ ഹൃദയം അല്ലാഹുവോടൊപ്പം നിലനിര്‍ത്തുകായെന്നത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. ഇങ്ങനെ നമ്മുടെ ഹൃദയം റബ്ബിന്‍റെ ഓര്‍മയില്‍ നിലനിന്ന് കിട്ടിയാല്‍ നമ്മുടെ രഹസ്യ ജീവിതം നല്ലൊരു അവസ്‌ഥയില്‍ ആയിത്തീരും.
8. ഒറ്റക്കാകുന്ന അവസ്ഥ ഒഴിവാക്കുക നല്ല കൂട്ടു കൊണ്ട് ഉണ്ടാക്കുക
അനിവാര്യമായ സാഹചര്യങ്ങളിലല്ലാതെ ഒറ്റക്കാകുന്ന സാഹചര്യം ഒഴിവാക്കണം. കാരണം ഒറ്റക്കാകുമ്പോഴാണ് തിൻമകൾ പ്രവർത്തിക്കാൻ താൽപ്പര്യമുണ്ടാകുക. പിശാചാകട്ടെ മനുഷ്യനെ വഴിപിഴപ്പിക്കാൻ ഇത്തരം അവസരങ്ങൾ കാത്തിരിക്കുകയാണ്. ദേഹേച്ഛകൾക്ക് അടിമപ്പെടുന്നതും ഒറ്റക്കാകുമ്പോഴാണ്.
عَلَيْكُمْ بِالْجَمَاعَةِ وَإِيَّاكُمْ وَالْفُرْقَةَ فَإِنَّ الشَّيْطَانَ مَعَ الْوَاحِدِ وَهُوَ مِنَ الاِثْنَيْنِ أَبْعَدُ مَنْ أَرَادَ بُحْبُوحَةَ الْجَنَّةِ
നബി ﷺ പറഞ്ഞു: നിങ്ങൾ സംഘടിതമായി നിലകൊള്ളുക. ഭിന്നതയെ സൂക്ഷിക്കുക. നിശ്ചയം പിശാച് ഒറ്റക്കുള്ളവനോടു കൂടെയായിരിക്കും. അവൻ രണ്ടാളുകളിൽ നിന്ന് അകന്നായിരിക്കും ഉണ്ടാവുക. ആരെങ്കിലും സ്വർഗം ആഗ്രഹിക്കുന്നുവെങ്കിൽ അവൻ സംഘത്തോടു ചേർന്നു നിൽക്കട്ടെ. (തിർമിദി: 2165)
അതേപോല നല്ലകൂട്ടുകെട്ട് സ്വീകരിക്കലും രഹസ്യ ജീവിതത്തിലെ തിൻമകളിൽ നിന്ന് വിട്ടുനിൽക്കാൻ സഹായിക്കും.
عَنْ أَبِي هُرَيْرَةَ، أَنَّ النَّبِيَّ صلى الله عليه وسلم قَالَ : الرَّجُلُ عَلَى دِينِ خَلِيلِهِ فَلْيَنْظُرْ أَحَدُكُمْ مَنْ يُخَالِلُ .
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഒരാള്‍ തന്‍റെ സ്നേഹിതന്‍റെ മതത്തിലായിരിക്കും. അതിനാല്‍ നിങ്ങളിലോരോരുത്തരും താന്‍ കൂട്ടുകൂടുന്നവരെ കുറിച്ച് ചിന്തിച്ചു നോക്കട്ടെ. (അബൂദാവൂദ്:4833)
عَنْ أَبِي مُوسَى ـ رضى الله عنه ـ عَنِ النَّبِيِّ صلى الله عليه وسلم قَالَ : مَثَلُ الْجَلِيسِ الصَّالِحِ وَالسَّوْءِ كَحَامِلِ الْمِسْكِ وَنَافِخِ الْكِيرِ، فَحَامِلُ الْمِسْكِ إِمَّا أَنْ يُحْذِيَكَ، وَإِمَّا أَنْ تَبْتَاعَ مِنْهُ، وَإِمَّا أَنْ تَجِدَ مِنْهُ رِيحًا طَيِّبَةً، وَنَافِخُ الْكِيرِ إِمَّا أَنْ يُحْرِقَ ثِيَابَكَ، وَإِمَّا أَنْ تَجِدَ رِيحًا خَبِيثَةً
അബൂമൂസ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: തന്റെ കൂടെയിരിക്കുന്ന നല്ല കൂട്ടുകാരന്റെയും ചീത്ത കൂട്ടുകാരന്റെയും ഉപമ കസ്തൂരി വഹിക്കുന്നവനെപ്പോലെയും, ഉലയിൽ ഊതുന്നവനെപ്പോലെയുമാകുന്നു. കസ്തൂരി വഹിക്കുന്നവൻ ഒന്നുകിൽ നിനക്ക് വെറുതെ തരും, അല്ലെങ്കിൽ നിനക്ക് അവനിൽനിന്ന് വാങ്ങാം. അതുമല്ലെങ്കിൽ അവനിൽനിന്ന് നിനക്ക് നല്ല സുഗന്ധം അനുഭവിക്കാം. ഉലയിൽ ഊതുന്നവനാകട്ടെ ചിലപ്പോൾ നിന്റെ വസ്ത്രം കരിച്ചു കളയും, അല്ലെങ്കിൽ അവനിൽനിന്ന് നിനക്ക് ദുർഗന്ധം അനുഭവപ്പെടും. (ബുഖാരി: 5534)
നന്മ പകര്‍ന്ന് നല്‍കുകയും നല്ലത് മാത്രം ചിന്തിക്കുകയും ചിന്തിപ്പിക്കുകയും പാരത്രികബോധം നല്‍കുകയും ചെയ്യുന്നവനാണ് നല്ല കൂട്ടുകാരന്‍. അങ്ങനെയുള്ളവരെ തെരഞ്ഞെടുക്കാനും സ്‌നേഹിക്കാനും നമുക്ക് സാധിക്കേണ്ടതുണ്ട്.
قال العلامة ابن عثيمين – رحمه الله -: إذا رأيت أصحابك ، يدلونك على الخير ويعينونك عليه ، وإذا نسيت ذكروك ، وإذا جهلت علموك ، استمسك بحجزهم وعضّ عليهم بالنواجذ .
ശൈഖ് ഇബ്നു ഉസൈമീൻ رحمه الله പറഞ്ഞു: നിനക്ക് നന്‍മ അറിയിച്ച് തരുന്നതായും, അതിന് നിന്നെ സഹായിക്കുന്നതായും, നീ മറന്നാല്‍ നിന്നെ ഓര്‍മിപ്പിക്കുന്നതായും, നിനക്ക് അറിവില്ലാതായാല്‍ നിന്നെ പഠിപ്പിക്കുന്നതായും, നിന്‍റെ കൂട്ടുകാരെ നീ കണ്ടെത്തിയാല്‍,അവരെ നീ മുറുകെ പിടിക്കുകയും, അണപ്പല്ല്കൊണ്ട് കടിച്ച്പിടിക്കുകയും ചെയ്യുക. (شرح رياض الصالحين٢/٣٨٨)
നല്ല കൂട്ടുകെട്ട് തിൻമകളിലേക്ക് പ്രോൽസാഹനം ചെയ്യുകയില്ലെന്ന് മാത്രമല്ല, അത്തരമൊരു സാഹചര്യത്തിലേക്ക് പോലും നമ്മെ നയിക്കുകയില്ല.
9. പ്രാർത്ഥിക്കുക
ഒരു സത്യവിശ്വാസിയുടെ ജീവിതത്തില്‍ ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒരു കാര്യമാണ് പ്രാ൪ത്ഥന. സത്യവിശ്വാസിയുടെ ഏറ്റവും വലിയ ആയുധവും പ്രാര്‍ത്ഥന തന്നെയാണ്.
ﻗُﻞْ ﻣَﺎ ﻳَﻌْﺒَﺆُا۟ ﺑِﻜُﻢْ ﺭَﺑِّﻰ ﻟَﻮْﻻَ ﺩُﻋَﺎٓﺅُﻛُﻢْ ۖ ﻓَﻘَﺪْ ﻛَﺬَّﺑْﺘُﻢْ ﻓَﺴَﻮْﻑَ ﻳَﻜُﻮﻥُ ﻟِﺰَاﻣًۢﺎ
(നബിയേ) പറയുക: നിങ്ങളുടെ പ്രാര്‍ത്ഥനയില്ലെങ്കില്‍ എന്റെ രക്ഷിതാവ് നിങ്ങള്‍ക്ക് എന്ത് പരിഗണന നല്‍കാനാണ്? എന്നാല്‍ നിങ്ങള്‍ നിഷേധിച്ച് തള്ളിയിരിക്കുകയാണ്. അതിനാല്‍ അതിനുള്ള ശിക്ഷ അനിവാര്യമായിരിക്കും. (ഖു൪ആന്‍ :25/77)
സത്യവിശ്വാസികള്‍ അവരുടെ എല്ലാ പ്രശ്നരിഹാരങ്ങളിലേക്കും അല്ലാഹുവിലേക്കാണ് പോകേണ്ടത്. സ്വന്തം നിലക്ക് ചെയ്യേണ്ട കാര്യങ്ങൾ ചെയ്യുന്നതോടൊപ്പം അല്ലാഹുവിനോട് പ്രാർത്ഥിക്കുകയും ചെയ്യുക. ആരാണൊ സ്വന്തം മനസ്സിനെ ശുദ്ധീകരിക്കാൻ ഉദ്ദേശിക്കുന്നത്, അവൻ പ്രാർത്ഥനയിലൂടെ അല്ലാഹുവിലേക്ക് മുന്നിട്ടു ചെല്ലട്ടെ. നബി ﷺ പറയാറുള്ളതായി സ്ഥിരപ്പെട്ടിട്ടുള്ള ഒരു പ്രാർത്ഥന ഇങ്ങനെയാണ്:
اللَّهُمَّ آتِ نَفْسِي تَقْوَاهَا وَزَكِّهَا أنتَ خَيْرُ مَنْ زَكَّاهَا أنتَ وَلِيُّهَا وَمَوْلاَهَا
അല്ലാഹുമ്മ ആതി നഫ്സീ തഖ്’വാഹാ വ സക്കീഹാ അന്‍ത ഹൈറു മന്‍ സക്കാഹാ അന്‍ത വലിയ്യുഹാ വ മവ്’ലാഹാ
അല്ലാഹുവേ, എന്റെ മനസ്സിന് നീ തഖ്‌വ നല്‍കേണമേ. അതിനെ നീ ശുദ്ധീകരിക്കുകയും ചെയ്യേണമേ. നീയാണ് ഏറ്റവും നന്നായി അതിനെ ശുദ്ധീകരിക്കുന്നവന്‍. നീയാണ് അതിന്റെ രക്ഷാധികാരിയും സംരക്ഷകനും. (മുസ്ലിം:2722)
بَلِ ٱللَّهُ يُزَكِّى مَن يَشَآءُ وَلَا يُظْلَمُونَ فَتِيلًا
എന്നാല്‍ അല്ലാഹു അവന്‍ ഉദ്ദേശിക്കുന്നവരെ പരിശുദ്ധരാക്കുന്നു. അവരോട് ഒരു തരിമ്പും അനീതി കാണിക്കപ്പെടുന്നതല്ല. (ഖുർആൻ:4/49)
രഹസ്യ ജീവിതത്തിലെ തിൻമകളിൽ നിന്ന് വിട്ടുനിൽക്കാനായി അല്ലാഹുവിനോട് സദാ പ്രാർത്ഥിക്കുക. രഹസ്യ പരസ്യ ജീവിതങ്ങളിൽ അല്ലാഹുവിനോട് ഭയഭക്തി ഉണ്ടാകുന്നതിനായി അവനോട് പ്രാർത്ഥിക്കുക. നബി ﷺ യുടെ സുദീർഘമായ ഒരു പ്രാർത്ഥനയിൽ ഇപ്രകാരം കാണാം.
اللهم وأسألك خشيتك في الغيب والشهادة
അല്ലാഹുവേ, അദൃശ്യമായും ദൃശ്യമായും (രഹസ്യത്തിലും പരസ്യത്തിലും) നിന്നെ ഭയക്കാനായി നിന്നോട് ഞാൻ ചോദിക്കുന്നു.
kanzululoom.com
□