തിബ്ബുന്നബി : രോഗശമനമുള്ള വസ്തുക്കൾ

ഒരാൾക്ക് രോഗം ബാധിച്ചാല്‍ രോഗശമനം നൽകുന്നത് അല്ലാഹുവാണ്. ഇബ്റാഹീം നബി عليه السلام യുടെ ഒരു പ്രസ്താവന വിശുദ്ധ ഖുര്‍ആനിലൂടെ അല്ലാഹു ഉദ്ദരിക്കുന്നു:

وَإِذَا مَرِضْتُ فَهُوَ يَشْفِينِ

എനിക്ക് രോഗം ബാധിച്ചാല്‍ അവനാണ് (അല്ലാഹുവാണ്) എന്നെ സുഖപ്പെടുത്തുന്നത്‌. (ഖുർആൻ:26/80)

അതേപോലെ എല്ലാ രോഗങ്ങൾക്കും അല്ലാഹു മരുന്ന് നിശ്ചയിച്ചിട്ടുണ്ട്.

عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏ :‏ مَا أَنْزَلَ اللَّهُ دَاءً إِلاَّ أَنْزَلَ لَهُ شِفَاءً

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഔഷധമില്ലാത്ത ഒരു രോഗവും അല്ലാഹു സൃഷ്ടിച്ചിട്ടില്ല. (ബുഖാരി:5678)

എല്ലാ രോഗങ്ങൾക്കും അല്ലാഹു മരുന്ന് നിശ്ചയിച്ചിട്ടുണ്ട്. ചില വസ്തുക്കളിൽ അല്ലാഹു രോഗശമനം നിശ്ചയിച്ചിട്ടുണ്ട്. ചില വസ്തുക്കളും ചില ഭക്ഷണങ്ങളും രോഗിക്ക് ആശ്വാസമാണ്. ചില ചികിൽസാരീതികളും സുന്നത്തിൽ സ്ഥിരപ്പെട്ടിട്ടുണ്ട്. അത്തരം ചില വസ്തുക്കളെ കുറിച്ചും ഭക്ഷണങ്ങളെ കുറിച്ചും ചികിൽസാരീതികളെ കുറിച്ചുമാണ് ഇവിടെ സൂചിപ്പിക്കുന്നത്.

തേൻ

وَأَوْحَىٰ رَبُّكَ إِلَى ٱلنَّحْلِ أَنِ ٱتَّخِذِى مِنَ ٱلْجِبَالِ بُيُوتًا وَمِنَ ٱلشَّجَرِ وَمِمَّا يَعْرِشُونَ ‎﴿٦٨﴾‏ ثُمَّ كُلِى مِن كُلِّ ٱلثَّمَرَٰتِ فَٱسْلُكِى سُبُلَ رَبِّكِ ذُلُلًا ۚ يَخْرُجُ مِنۢ بُطُونِهَا شَرَابٌ مُّخْتَلِفٌ أَلْوَٰنُهُۥ فِيهِ شِفَآءٌ لِّلنَّاسِ ۗ إِنَّ فِى ذَٰلِكَ لَـَٔايَةً لِّقَوْمٍ يَتَفَكَّرُونَ ‎﴿٦٩﴾

നിന്‍റെ നാഥന്‍ തേനീച്ചയ്ക്ക് ഇപ്രകാരം ബോധനം നല്‍കുകയും ചെയ്തിരിക്കുന്നു: മലകളിലും മരങ്ങളിലും മനുഷ്യര്‍ കെട്ടിയുയര്‍ത്തുന്നവയിലും നീ പാര്‍പ്പിടങ്ങളുണ്ടാക്കിക്കൊള്ളുക.  പിന്നെ എല്ലാതരം ഫലങ്ങളില്‍ നിന്നും നീ ഭക്ഷിച്ച് കൊള്ളുക. എന്നിട്ട് നിന്‍റെ രക്ഷിതാവ് സൌകര്യപ്രദമായി ഒരുക്കിത്തന്നിട്ടുള്ള മാര്‍ഗങ്ങളില്‍ നീ പ്രവേശിച്ച് കൊള്ളുക. അവയുടെ ഉദരങ്ങളില്‍ നിന്ന് വ്യത്യസ്ത വര്‍ണങ്ങളുള്ള പാനീയം പുറത്ത് വരുന്നു. അതില്‍ മനുഷ്യര്‍ക്ക് രോഗശമനം ഉണ്ട്‌. ചിന്തിക്കുന്ന ആളുകള്‍ക്ക് തീര്‍ച്ചയായും അതില്‍ ദൃഷ്ടാന്തമുണ്ട്‌. (ഖുർആൻ:16/68-69)

عَنِ ابْنِ عَبَّاسٍ، عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏ :‏ الشِّفَاءُ فِي ثَلاَثَةٍ شَرْطَةِ مِحْجَمٍ، أَوْ شَرْبَةِ عَسَلٍ، أَوْ كَيَّةٍ بِنَارٍ، وَأَنْهَى أُمَّتِي عَنِ الْكَىِّ

ഇബ്നു അബ്ബാസ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: രോഗശമനം മൂന്ന് കാര്യങ്ങളിലാണ്. തേൻ കുടിക്കുക, ദുഷിച്ച രക്തം കൊമ്പ് വെച്ച് കളയൽ, ചൂടുവെക്കൽ. എന്നാൽ എന്റെ സമുദായത്തെ ചൂടുവെക്കുന്നതിൽ നിന്ന് ഞാൻ തടയുന്നു. (ബുഖാരി: 5681)

عَنْ أَبِي سَعِيدٍ، أَنَّ رَجُلاً، أَتَى النَّبِيَّ صلى الله عليه وسلم فَقَالَ أَخِي يَشْتَكِي بَطْنَهُ‏.‏ فَقَالَ ‏”‏ اسْقِهِ عَسَلاً ‏”‏‏.‏ ثُمَّ أَتَى الثَّانِيَةَ فَقَالَ ‏”‏ اسْقِهِ عَسَلاً ‏”‏‏.‏ ثُمَّ أَتَاهُ فَقَالَ فَعَلْتُ‏.‏ فَقَالَ ‏”‏ صَدَقَ اللَّهُ، وَكَذَبَ بَطْنُ أَخِيكَ، اسْقِهِ عَسَلاً ‏”‏‏.‏ فَسَقَاهُ فَبَرَأَ‏.‏

അബൂസഈദ് (رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഒരാൾ : നബി ﷺ യുടെ അടുക്കൽ വന്നു പറഞ്ഞു. “എന്റെ സഹോദരന് വയറിന് സുഖമില്ല.” നബി ﷺ പറഞ്ഞു: “അദ്ധേഹത്തെ തേൻ കുടിപ്പിക്കുക.” അയാൾ രണ്ടാമതും നബി ﷺ യുടെ അടുക്കൽ വന്നു. “അദ്ദേഹത്തിന് തേൻ കൊടുക്കുക.” നബി ﷺ ആവർത്തിച്ചു. മൂന്നാമതും അയാൾ വന്നു. വീണ്ടും അയാൾ വന്നു. ഞാനങ്ങിനെയൊക്കെ ചെയ്തു. എന്നിട്ടും സുഖം കാണുന്നില്ല. നബി ﷺ പറഞ്ഞു: “അല്ലാഹു (തേനിനെ കുറിച്ച് ഖുർആനിൽ) പറഞ്ഞത് സത്യം തന്നെ. പക്ഷെ നിന്റെ സഹോദരൻറെ വയറിന് എന്തോ തരക്കേടുണ്ട്. അദ്ദേഹത്തിന് തേൻ തന്നെ കൊടുക്കൂ.” അദ്ദേഹത്തിന് വീണ്ടും തേൻ കൊടുത്തപ്പോൾ രോഗം സുഖപ്പെട്ടു. (ബുഖാരി: 76)

കരിഞ്ചീരകം

അനുഗ്രഹത്തിന്റെ വിത്ത് എന്ന് അറിയപ്പെടുന്ന കരിഞ്ചീരകം  ഒരു ഉത്തമ ശമന ഔഷധമാണ്.

عَنْ أَبِي هُرَيْرَةَ، أَنَّهُ، سَمِعَ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ ‏ :‏ إِنَّ فِي الْحَبَّةِ السَّوْدَاءِ شِفَاءً مِنْ كُلِّ دَاءٍ إِلاَّ السَّامَ ‏

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം:  നബി ﷺ പറയുന്നതായി അദ്ദേഹം കേട്ടു: നിങ്ങള്‍ കരിഞ്ചീരകം ഉപയോഗിക്കുക. മരണം ഒഴികെ എല്ലാ രോഗത്തിനും അതില്‍ ശമനമുണ്ട്. (മുസ്ലിം:2215)

عَنْ خَالِدِ بْنِ سَعْدٍ، قَالَ خَرَجْنَا وَمَعَنَا غَالِبُ بْنُ أَبْجَرَ فَمَرِضَ فِي الطَّرِيقِ، فَقَدِمْنَا الْمَدِينَةَ وَهْوَ مَرِيضٌ، فَعَادَهُ ابْنُ أَبِي عَتِيقٍ فَقَالَ لَنَا عَلَيْكُمْ بِهَذِهِ الْحُبَيْبَةِ السَّوْدَاءِ، فَخُذُوا مِنْهَا خَمْسًا أَوْ سَبْعًا فَاسْحَقُوهَا، ثُمَّ اقْطُرُوهَا فِي أَنْفِهِ بِقَطَرَاتِ زَيْتٍ فِي هَذَا الْجَانِبِ وَفِي هَذَا الْجَانِبِ، فَإِنَّ عَائِشَةَ حَدَّثَتْنِي أَنَّهَا سَمِعَتِ النَّبِيَّ صلى الله عليه وسلم يَقُولُ ‏ “‏ إِنَّ هَذِهِ الْحَبَّةَ السَّوْدَاءَ شِفَاءٌ مِنْ كُلِّ دَاءٍ إِلاَّ مِنَ السَّامِ ‏”‏‏.‏ قُلْتُ وَمَا السَّامُ قَالَ الْمَوْتُ‏.‏

ഖാലിദ്‌ رَضِيَ اللَّهُ عَنْهُ പറയുന്നു: ഞങ്ങള്‍ ഒരു യാത്രപുറപ്പെട്ടു. ഞങ്ങളുടെ കൂട്ടത്തില്‍ ഗാലിബ്‌ رَضِيَ اللَّهُ عَنْهُ ഉണ്ടായിരുന്നു. അദ്ദേഹം വഴിയില്‍ വെച്ച്‌ രോഗിയായി. മദീനയില്‍ വന്ന സന്ദര്‍ഭത്തിലും അദ്ദേഹം രോഗിതന്നെയാണ്‌. ഇബ്നു അബീഅതീഖ്‌ رَضِيَ اللَّهُ عَنْهُ അദ്ദേഹത്തെ സന്ദര്‍ശിച്ചു. അദ്ദേഹം ഞങ്ങളോട്‌ പറഞ്ഞു. നിങ്ങള്‍ ഈ കരിഞ്ചീരകം ഉപയോഗിക്കുക. അഞ്ചോ ഏഴോ എണ്ണം എടുത്ത്‌ പൊടിക്കുക. ശേഷം സൈത്തൂൻ എണ്ണ ചേര്‍ത്ത്‌ അദ്ദേഹത്തിന്‍റെ മൂക്കിലും ഇന്നഭാഗങ്ങളിലും ഒഴുക്കുക. തീര്‍ച്ചയായും ആയിശ رَضِيَ اللَّهُ عَنْها എന്നോട് പറഞ്ഞു: നബി ﷺ പറയുന്നതായി അb] കേട്ടു:ഈ കരിഞ്ചീരകം എല്ലാവിധ രോഗങ്ങൾക്കുമുള്ള ശമനൗഷധമാണ്. ‘സാം’ ഒഴികെ. ഞാൻ ചോദിച്ചു: എന്താണ് സാം? നബി ﷺ  പറഞ്ഞു: മരണം. (ബുഖാരി: 5687)

‘എല്ലാ രോഗത്തിനും’ എന്നാൽ ‘അധികം രോഗങ്ങൾക്കും (ധാരാളം രോഗങ്ങൾക്കും)’ എന്നാണെന്ന് പണ്ഢിതൻമാർ വിശദീകരിച്ചിട്ടുണ്ട്.

ഖുസ്തുൽ ഹിന്ദി

عَنْ أُمِّ قَيْسٍ بِنْتِ مِحْصَنٍ، قَالَتْ سَمِعْتُ النَّبِيَّ صلى الله عليه وسلم يَقُولُ ‏ “‏ عَلَيْكُمْ بِهَذَا الْعُودِ الْهِنْدِيِّ، فَإِنَّ فِيهِ سَبْعَةَ أَشْفِيَةٍ‏.‏ يُسْتَعَطُ بِهِ مِنَ الْعُذْرَةِ، وَيُلَدُّ بِهِ مِنْ ذَاتِ الْجَنْبِ ‏”‏‏.‏

ഉമ്മുഖൈസ്‌ رَضِيَ اللَّهُ عَنْهُ പറയുന്നു:നബി ﷺ പറഞ്ഞതായി ഞാൻ കേട്ടു:നിങ്ങൾ ഈ ഈദുല്‍ഹിന്ദി (ഔഷധമായി) ഉപയോഗിക്കുക! എന്തെന്നാൽ, അതിൽ ഏഴ് രോഗങ്ങൾക്കുള്ള ശമനമുണ്ട്. (ബുഖാരി:5692)

عَنْ أُمِّ قَيْسٍ بِنْتِ مِحْصَنٍ، قَالَتْ سَمِعْتُ النَّبِيَّ صلى الله عليه وسلم يَقُولُ ‏ “‏ عَلَيْكُمْ بِهَذَا الْعُودِ الْهِنْدِيِّ، فَإِنَّ فِيهِ سَبْعَةَ أَشْفِيَةٍ‏.‏ يُسْتَعَطُ بِهِ مِنَ الْعُذْرَةِ، وَيُلَدُّ بِهِ مِنْ ذَاتِ الْجَنْبِ ‏”‏‏.‏ وَدَخَلْتُ عَلَى النَّبِيِّ صلى الله عليه وسلم بِابْنٍ لِي لَمْ يَأْكُلِ الطَّعَامَ فَبَالَ عَلَيْهِ، فَدَعَا بِمَاءٍ فَرَشَّ عَلَيْهِ‏.‏

ഉമ്മുഖൈസ്‌ رَضِيَ اللَّهُ عَنْهُ പറയുന്നു: നബി ﷺ പറഞ്ഞതായി ഞാൻ കേട്ടു: നിങ്ങള്‍ ഈ ഈദുല്‍ഹിന്ദി (അകില്‍) ഉപയോഗിച്ചുകൊളളുക. അതിന്‌ ഏഴ്‌ തരം രോഗങ്ങള്‍ക്ക്‌ ശമനമുണ്ട്‌. ഉദ്‌റത്ത് (തൊണ്ടയിലുണ്ടാകുന്ന ഒരുതരം രോഗം) നും ഇതുകൊണ്ട്‌ മൂക്കില്‍ ഉറ്റിക്കാം. ദാത്തുല്‍ജമ്പി(പ്ളൂറസി) ക്ക് ഇതു് വായയിൽ വെക്കാം. (ബുഖാരി:5693)

ഹിജാമ

സുന്നത്തിൽ സ്ഥിരപ്പെട്ട ഒരു ചികിത്സയാണ് ഹിജാമ അഥവാ കൊമ്പ്‌ വെക്കൽ. ഇത് പ‌ല രോ‌ഗ‌ങ്ങൾ‌ക്കു‌മു‌ള്ള ശ‌മ‌ന‌മാ‌ണ്‌. അതേപോലെ പൈശാചികമായ ഉപദ്രവങ്ങളിൽ നിന്നും ശമനമാണ്.

عَنْ أَبِي هُرَيْرَةَ، عَنِ النَّبِيِّ ـ صلى الله عليه وسلم ـ قَالَ ‏ :‏ إِنْ كَانَ فِي شَىْءٍ مِمَّا تَدَاوَوْنَ بِهِ خَيْرٌ فَالْحِجَامَةُ ‏

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നിങ്ങള്‍ ചികിത്സിക്കുന്നവയില്‍ ഏതിലെങ്കിലും വല്ല ഗുണവുമുണ്ടെങ്കില്‍ അത് ഹിജാമ ചെയ്യുന്നതിലാണ്. (ഇബ്നുമാജ:3476)

عَنْ سَلْمَى خَادِمِ رَسُولِ اللَّهِ صلى الله عليه وسلم قَالَتْ مَا كَانَ أَحَدٌ يَشْتَكِي إِلَى رَسُولِ اللَّهِ صلى الله عليه وسلم وَجَعًا فِي رَأْسِهِ إِلاَّ قَالَ ‏”‏ احْتَجِمْ ‏”‏ ‏.‏

നബി ﷺ യുടെ സേവകയായിരുന്ന സൽമ رَضِيَ اللَّهُ عَنْها യിൽ നിന്ന് നിവേദനം: അവർ പറയുന്നു:ത‌ല‌യിൽ എ‌ന്തെ‌ങ്കി‌ലും വേ‌ദ‌ന‌യോ ന്യൂ‌ന‌ത‌യോ ഉള്ളതായി ആരെങ്കിലും ആ‌വ‌ലാ‌തി പ‌റ‌ഞ്ഞാൽ ന‌ബി ﷺ അ‌യാ‌ളോ‌ടു കൊ‌മ്പ്‌‌വെക്കാൻ പ‌റ‌യാ‌തെ വി‌ട്ടി‌രു‌ന്നി‌ല്ല. (അബൂദാവൂദ് : 3858)

عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ :‏ مَنِ احْتَجَمَ لِسَبْعَ عَشْرَةَ وَتِسْعَ عَشْرَةَ وَإِحْدَى وَعِشْرِينَ كَانَ شِفَاءً مِنْ كُلِّ دَاءٍ

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു:  ആ‌രെ‌ങ്കി‌ലും (അറബിമാസം) 17, 19, 21 തി‌യ്യ‌തി‌ക‌ളിൽ ഹി‌ജാ‌മ ചെ‌യ്‌‌താൽ അ‌തി‌ലൂ‌ടെ സ‌ക‌ല രോ‌ഗ‌ത്തി‌നും ശ‌മ‌നം ല‌ഭി‌ക്കും. (അബൂദാവൂദ്:3861)

قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ : إِنَّ الشَّيْطَانَ يَجْرِي مِنِ ابْنِ آدَمَ مَجْرَى الدَّمِ

നബി ﷺ പറഞ്ഞു: നിശ്ചയമായും പിശാച് മനുഷ്യന്റെ രക്തം സഞ്ചരിക്കുന്നിടത്തെല്ലാം സഞ്ചരിക്കും. (ബുഖാരി:7171)

സംസം വെള്ളം

عَنِ ابْنِ عَبَّاسٍ ـ رضى الله عنهما ـ عَنِ النَّبِيِّ صلى الله عليه وسلم قَالَ :‏ خَيْرُ مَاءٍ عَلى وَجْهِ الأَرْضِ مَاءُ زَمْزَمَ، فِيهِ طَعَامٌ مِنَ الطُّعْمِ، وَشِفَاءٌ مِنَ السُّقْمِ

ഇബ്നു അബ്ബാസ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഭൂമിയില്‍ ഏറ്റവും ഖൈറായ(ഉത്തമവും ശ്രേഷ്ടവുമായ) വെള്ളം സംസം വെള്ളമാണ്. അതില്‍ ഭക്ഷണത്തിന് ഭക്ഷണവും രോഗശമനവുമുണ്ട്. (മുഅ്ജമു ത്വബ്റാനി:11/98 – സ്വഹീഹ് ഇബ്നു ഹിബ്ബാന്‍ – അല്‍ബാനി ഹസനെന്ന് വിശേഷിപ്പിച്ചു)

عَنْ أَبِي ذَرٍّ، رضى الله عنه عَنِ النَّبِيِّ صلى الله عليه وسلم قَالَ : إِنَّهَا مُبَارَكَةٌ وَهِيَ طَعَامُ طٌعْمٍ، وَشِفَاءُ سُقْمِ

അബൂദർറ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: സംസം ഭക്ഷണത്തിന് ഭക്ഷണവും രോഗത്തിന് ശമനവുമാണ്. (ബസാർ – സ്വഹീഹ് അൽബാനി)

ഇമാം ഇബ്നുല്‍ ഖയ്യിം رحمه الله പറഞ്ഞു:സംസം വെള്ളം കൊണ്ട് ഞാനും മറ്റുള്ളവരും ഒരുപാട് രോഗങ്ങള്‍ക്കായി പരീക്ഷണം നടത്തിയപ്പോള്‍ അല്‍ഭുതകരമായ ഒരുപാട് കാര്യങ്ങളാണ് കാണാന്‍ സാധിച്ചത്. ഒരുപാട് രോഗങ്ങള്‍ക്ക് സംസം കുടിച്ചപ്പോള്‍ അല്ലാഹുവിന്റെ അനുമതിയോടെ ആ രോഗമെല്ലാം സുഖമാകുകയുണ്ടായി. അതുപോലെ ഭക്ഷണമായി സംസം മാത്രം അരമാസമോ അതിലധികമോ കുടിച്ചവരെ ഞാന്‍ കാണുകയുണ്ടായി. അവ൪ക്ക് വിശപ്പനുഭവപ്പെട്ടിരുന്നില്ല. അവ൪ ജനങ്ങളോടൊപ്പം ത്വവാഫ് ചെയ്യുകയും ചെയ്തിരുന്നു. അവരില്‍ ഒരാള്‍ എന്നോട് പറയുകയുണ്ടായി. നാല്പത് ദിവസം സംസം മാത്രം കുടിച്ചപ്പോള്‍ തന്റെ ഭാര്യയുമായി ബന്ധപ്പെടാനും ധാരാളം നോമ്പ് അനുഷ്ടിക്കാനും ത്വവാഫ് ചെയ്യാനും സാധിച്ചിരുന്നു. (സാദുല്‍ മആദ് :4/356)

ശൈഖ് അൽബാനി رحمه الله യുടെ അസുഖം നോമ്പ് അനുഷ്ടിക്കുകയും സംസം വെള്ളം കുടിക്കുകയും ചെയ്തത് കാരണത്താല്‍ അല്ലാഹുവിന്റെ അനുമതിയോടെ ശിഫയായത് അദ്ദേഹം തന്റെ പല ക്ലാസുകളിലും പറഞ്ഞിരുന്നു.

عَنْ أَبِي جَمْرَةَ الضُّبَعِيِّ، قَالَ كُنْتُ أُجَالِسُ ابْنَ عَبَّاسٍ بِمَكَّةَ، فَأَخَذَتْنِي الْحُمَّى، فَقَالَ أَبْرِدْهَا عَنْكَ بِمَاءِ زَمْزَمَ، فَإِنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ‏”‏ الْحُمَّى مِنْ فَيْحِ جَهَنَّمَ فَأَبْرِدُوهَا بِالْمَاءِ ‏”‏‏.‏ أَوْ قَالَ ‏”‏ بِمَاءِ زَمْزَمَ ‏”‏‏.‏ شَكَّ هَمَّامٌ‏.‏

അബൂജംറ رَضِيَ اللَّهُ عَنْهُ പറയുന്നു: ഞാന്‍ ഇബ്നു അബ്ബാസ് رَضِيَ اللَّهُ عَنْهُ വിന്‍റെ അടുത്തു മക്കയില്‍ ഇരിക്കുകയാണ്. അപ്പോള്‍ എന്നെ പനി ബാധിച്ചു അദ്ദേഹം പറഞ്ഞു: സംസം വെളളം കൊണ്ട് നീ അതിനെ തണുപ്പിക്കുക. നിശ്ചയം നബി ﷺ പറഞ്ഞു: പനി നരകത്തിന്‍റെ ആവിയില്‍പ്പെട്ടതാണ്. അതിനാല്‍ നിങ്ങള്‍ വെളളം കൊണ്ട് അതിനെ തണുപ്പിക്കുക അല്ലെങ്കില്‍ സംസംകൊണ്ട് നിവേദകനായ ഹമ്മാദ് ഇവിടെ സംശയിക്കുന്നു. (ബുഖാരി:3261)

ഉലുവ

قال ابن القيم رحمه الله : وإذا طبخت بالماء، لينت الحلق والصدر والبطن وتسكن السعال والخشونة والربو وعسر النفس وتزيد في الباه، وهي جيدة للريح والبلغم والبواسير. قال بعض الأطباء : لو علم الناس منافعها، لاشتروها بوزنها ذهبا

ഇബ്നുൽ ഖയ്യിം رحمه الله പറഞ്ഞു: ഉലുവ വെള്ളത്തിൽ തിളപ്പിച്ച് സേവിച്ചാൽ അത് തൊണ്ടയേയും നെഞ്ചിനേയും,വയറിനേയും മൃദുവാക്കും. ചുമ, തൊണ്ടവേദന, ആസ്മ, ശ്വാസതടസ്സം എന്നിവയിൽ നിന്നും ആശ്വാസം നൽകും. ലൈംഗീക ശേഷി വർദ്ധിപ്പിക്കും. വായുവിനും, കഫക്കെട്ടിനും, മൂലക്കുരുവിനും അത് നല്ലതാണ്. ചില വൈദ്യൻമാർ പറഞ്ഞിട്ടുണ്ട്: ആളുകൾ ഉലുവയുടെ ഗുണങ്ങളറിഞ്ഞിരുന്നെങ്കിൽ ഉലുവയുടെ തൂക്കത്തിന് സ്വർണ്ണം കൊടുത്തിട്ടാണെങ്കിലും വാങ്ങുമായിരുന്നു. (സാദുൽ മആദ്)

അജ്​വ ഈത്തപ്പഴം

عَنْ سَعْدٍ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏:‏ مَنْ تَصَبَّحَ كُلَّ يَوْمٍ سَبْعَ تَمَرَاتٍ عَجْوَةً لَمْ يَضُرُّهُ فِي ذَلِكَ الْيَوْمِ سُمٌّ وَلاَ سِحْرٌ

സഅ്ദ് رضى الله عنه വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ആരെങ്കിലും പ്രഭാതത്തിൽ അജ്​വ ഇനത്തിൽപെട്ട ഏഴ് ഈത്തപ്പഴം ഭക്ഷിച്ചാൽ, അന്ന് അവനെ വിഷമോ, സിഹ്റോ ബാധിക്കുകയില്ല. (ബുഖാരി: 5445)

عَنْ عَائِشَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ‏ :‏ إِنَّ فِي عَجْوَةِ الْعَالِيَةِ شِفَاءً

ആയിശാ رَضِيَ اللَّهُ عَنْها വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: (മദീനക്ക് സമീപത്തുള്ള) ആലിയയിലെ അജ്‌വ’ (ഈത്തപ്പഴത്തിൽ) ശമനമുണ്ട്. (മുസ്ലിം:2048)

ഒലീവ് എണ്ണ

وَشَجَرَةً تَخْرُجُ مِن طُورِ سَيْنَآءَ تَنۢبُتُ بِٱلدُّهْنِ وَصِبْغٍ لِّلْـَٔاكِلِينَ

സീനാപര്‍വ്വതത്തില്‍ മുളച്ചു വരുന്ന ഒരു മരവും (നാം സൃഷ്ടിച്ചു തന്നിരിക്കുന്നു.) എണ്ണയും, ഭക്ഷണം കഴിക്കുന്നവര്‍ക്ക് കറിയും അത് ഉല്‍പാദിപ്പിക്കുന്നു. (ഖുർആൻ:23/20)

ഒലിവ് (സൈത്തൂന്‍) മരമാണ് ഈ വൃക്ഷം കൊണ്ടുദ്ദേശ്യം. അതിന്റെ പ്രധാന വിളവുസ്ഥലം സീനാപ്രദേശമാകുന്നു. സൈത്തെണ്ണ എന്ന പേരില്‍ അറിയപ്പെടുന്ന ഒലിവെണ്ണ നമ്മുടെ നാട്ടില്‍ വെളിച്ചെണ്ണയെപ്പോലെ ആ നാട്ടുകാര്‍ വിവിധ ആവശ്യങ്ങളില്‍ ഉപയോഗപ്പെടുത്തുന്നു. മരുന്നായും, ലേപനമായും, ഭക്ഷണത്തിനു കറിയായും,  വിളക്കെണ്ണയായും അത് ഉപയോഗിക്കുന്നു. (അമാനി തഫ്സീ൪ – ഖു൪ആന്‍:23/20 ന്റെ വിശദീകരണം)

عَنْ أَبِي أَسِيدٍ قَالَ قَالَ النَّبِيُّ صلى الله عليه وسلم ‏:‏ كُلُوا الزَّيْتَ وَادَّهِنُوا بِهِ فَإِنَّهُ مِنْ شَجَرَةٍ مُبَارَكَةٍ ‏

അബൂഅസീദ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നിങ്ങൾ ഒലീവ് എണ്ണ ഭക്ഷിക്കുകയും അത് ശരീരത്തിൽ പുരട്ടുകയും ചെയ്യുക. കാരണം, അത് അനുഗ്രഹീതമായ മരത്തിൽ നിന്നുള്ളതാണ്. (തിർമിദി:1852)

കൂൺ

عَنْ سَعِيدِ بْنِ زَيْدٍ ـ رضى الله عنه ـ قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ “‏ الْكَمْأَةُ مِنَ الْمَنِّ، وَمَاؤُهَا شِفَاءٌ لِلْعَيْنِ ‏”‏‏.‏

സഈദുബ്നുസൈദ് رضى الله عنه വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: കൂൺ ‘മന്നി’ൽ പെട്ടതാണ്. അതിന്റെ നീര് കണ്ണിന്റെ രോഗത്തിന് ശമനമാണ്. (ബുഖാരി:4478)

തൽബീന

عَنْ عَائِشَةَ، زَوْجِ النَّبِيِّ صلى الله عليه وسلم أَنَّهَا كَانَتْ إِذَا مَاتَ الْمَيِّتُ مِنْ أَهْلِهَا فَاجْتَمَعَ لِذَلِكَ النِّسَاءُ، ثُمَّ تَفَرَّقْنَ، إِلاَّ أَهْلَهَا وَخَاصَّتَهَا، أَمَرَتْ بِبُرْمَةٍ مِنْ تَلْبِينَةٍ فَطُبِخَتْ، ثُمَّ صُنِعَ ثَرِيدٌ فَصُبَّتِ التَّلْبِينَةُ عَلَيْهَا ثُمَّ قَالَتْ كُلْنَ مِنْهَا فَإِنِّي سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ ‏ “‏ التَّلْبِينَةُ مَجَمَّةٌ لِفُؤَادِ الْمَرِيضِ، تَذْهَبُ بِبَعْضِ الْحُزْنِ ‏”‏‏.‏

നബിപത്നി ആയിശാ رَضِيَ اللَّهُ عَنْها വിൽ നിന്ന് നിവേദനം: തങ്ങളുടെ കുടുംബത്തിൽ വല്ലവരും മരണപ്പെടുകയും വീട്ടുകാരും അടുത്ത ബന്ധുക്കളുമൊഴിച്ച് ബാക്കി എല്ലാവരും പിരിഞ്ഞു പോവുകയും ചെയ്താൽ, ആയിശാ رَضِيَ اللَّهُ عَنْها ഒരു കൽചട്ടി വരുത്തി തൽബീന (ബാർലി, തേൻ മുതലായവ ചേർത്ത് ഉണ്ടാക്കുന്ന ഒരു തരം പലഹാരം) തയ്യാർ ചെയ്യാൻ കൽപ്പിക്കും. പിന്നീട് റൊട്ടി ചുട്ട് അതിൻമേൽ തൽബീന ഒഴിക്കും. എന്നിട്ട് പറയും : നിങ്ങൾ ഇതിൽ നിന്ന് തിന്നുക. നബി ﷺ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്: തൽബീന രോഗിയുടെ ഹൃദയത്തിന് സമാധാനമുണ്ടാക്കുന്നതാണ്. ചില മാനസിക ദുഖങ്ങൾ അത് ഇല്ലാതാക്കുകയും ചെയ്യും. (ബുഖാരി:5417)

 

 

kanzululoom.com

 

Leave a Reply

Your email address will not be published. Required fields are marked *