അല്ലാഹു പറയുന്നു:
وَٱلَّذِينَ ءَامَنُوا۟ بِٱللَّهِ وَرُسُلِهِۦٓ أُو۟لَٰٓئِكَ هُمُ ٱلصِّدِّيقُونَ ۖ وَٱلشُّهَدَآءُ عِندَ رَبِّهِمْ لَهُمْ أَجْرُهُمْ وَنُورُهُمْ ۖ وَٱلَّذِينَ كَفَرُوا۟ وَكَذَّبُوا۟ بِـَٔايَٰتِنَآ أُو۟لَٰٓئِكَ أَصْحَٰبُ ٱلْجَحِيمِ
എന്നാല്‍ അല്ലാഹുവിലും അവന്‍റെ ദൂതന്‍മാരിലും വിശ്വസിച്ചവരാരോ അവര്‍ തന്നെയാണ് തങ്ങളുടെ രക്ഷിതാവിങ്കല്‍ സ്വിദ്ദീഖുകളും, ശഹീദുകളും (സത്യസന്ധന്‍മാരും സത്യസാക്ഷികളും). അവര്‍ക്ക് അവരുടെ പ്രതിഫലവും അവരുടെ പ്രകാശവുമുണ്ടായിരിക്കും. സത്യനിഷേധം കൈക്കൊള്ളുകയും നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ചു തള്ളുകയും ചെയ്തവരാരോ അവര്‍ തന്നെയാണ് നരകക്കാര്‍. (ഖുർആൻ:57/19)
സത്യവിശ്വാസത്തിലും, സത്യനിഷ്ഠയിലും അടിയുറച്ച സത്യസന്ധന്‍മാര്‍ക്കാന് സ്വിദ്ദീഖുകള്‍ എന്ന് പറയുന്നത്.
الصديقون : هم الذين كملوا مراتب الإيمان والعمل الصالح ، والعلم النافع ، واليقين الصادق
സ്വിദ്ദീഖുകൾ : അവർ സത്യവിശ്വാസം, സൽകർമ്മങ്ങൾ, ഉപകാരപ്രദമായ അറിവ്, സത്യസന്ധമായ (വിശ്വാസ) ദാർഢ്യത എന്നിവയുടെ തലങ്ങൾ പൂർത്തിയാക്കിയവരാണ്. (തഫ്സീറുസ്സഅ്ദി)
സത്യമതത്തിനു വേണ്ടി ജീവനെ ബലിയര്‍പ്പിച്ച രക്തസാക്ഷി അഥവാ സത്യസാക്ഷികള്‍ക്കാണ് ശഹീദുകള്‍ എന്ന് പറയുന്നത്.
ശഹീദുകളെ അപേക്ഷിച്ച് ഉന്നത സ്ഥാനമുള്ളവര്‍ സ്വിദ്ദീക്വുകളാണ്. താഴെ കൊടുത്തിട്ടുള്ള ആയത്തിലെ മുൻഗണനാ ക്രമത്തിൽ നിന്നും അത് വ്യക്തമാണ്.
وَمَن يُطِعِ ٱللَّهَ وَٱلرَّسُولَ فَأُو۟لَٰٓئِكَ مَعَ ٱلَّذِينَ أَنْعَمَ ٱللَّهُ عَلَيْهِم مِّنَ ٱلنَّبِيِّۦنَ وَٱلصِّدِّيقِينَ وَٱلشُّهَدَآءِ وَٱلصَّٰلِحِينَ ۚ وَحَسُنَ أُو۟لَٰٓئِكَ رَفِيقًا
ആര്‍ അല്ലാഹുവെയും അവന്‍റെ ദൂതനെയും അനുസരിക്കുന്നുവോ അവര്‍ അല്ലാഹു അനുഗ്രഹിച്ചവരായ പ്രവാചകന്‍മാര്‍, സത്യസന്ധന്‍മാര്‍, രക്തസാക്ഷികള്‍, സച്ചരിതന്‍മാര്‍ എന്നിവരോടൊപ്പമായിരിക്കും. അവര്‍ എത്ര നല്ല കൂട്ടുകാര്‍! (ഖു൪ആന്‍:4/69)
മനുഷ്യരില്‍ വെച്ച് ഏറ്റവും ഉല്‍കൃഷ്ട സ്ഥാനമുള്ളവരും പ്രവാചകന്മാര്‍തന്നെ. അവരെക്കഴിച്ചാല്‍ പിന്നീട് ക്രമപ്രകാരം സ്വിദ്ദീക്വുകളും, ശഹീദുകളും, സ്വാലിഹുകളും. ഈ മൂന്നു സ്ഥാനങ്ങള്‍ക്കും കൃത്യമായ ഒരു നിര്‍വ്വചനം നല്‍കുക സാധ്യമല്ല. വിശ്വാസത്തിലും, വാക്കിലും, പ്രവൃത്തിയിലും സത്യത്തില്‍ അടിയുറച്ചു നില്‍ക്കുകയും, സത്യത്തിനെതിരില്‍ നേരിടുന്ന ഏതു പ്രതിസന്ധിയിലും ചാഞ്ചല്യമോ പതറലോ വരാതെ സൂക്ഷിക്കുകയും ചെയ്യുന്ന സത്യസന്ധന്മാര്‍ക്ക് സ്വിദ്ദീക്വു (الصديق)കള്‍ എന്നും, സത്യത്തിനുവേണ്ടി ജീവന്‍ പോലും ബലിയര്‍പ്പിക്കുന്നതുവരെയുള്ള ത്യാഗങ്ങള്‍ വഴി സത്യത്തിനു സാക്ഷ്യം വഹിച്ചവര്‍ക്ക് ശഹീദു (الشھيد)കള്‍ എന്നും സാമാന്യമായി പറയാം. (അമാനി തഫ്സീ൪ – ഖു൪ആന്‍:4/69 ന്റെ വിശദീകരണം)
പ്രവാചകന്‍മാരുടെ പദവി കഴിച്ചാല്‍ മനുഷ്യന് എത്തിച്ചേരുവാന്‍ കഴിയുന്ന ഉന്നത പദവികളത്രെ അവ. പ്രവാചകപദവി മനുഷ്യന്റെ കര്‍മഫലമായോ മറ്റോ ലഭിക്കുന്നതല്ല. അത് അല്ലാഹു ഉദ്ദേശിക്കുന്നവര്‍ക്ക് അവന്റെ കാരുണ്യംകൊണ്ട് മാത്രം ലഭിക്കുന്ന സ്ഥാനമാണ്. സ്വിദ്ദീഖിന്റെയും ശഹീദിന്റെയും സ്ഥാനമാകട്ടെ, വിശ്വാസകര്‍മ്മങ്ങളുടെ ഫലമായി സത്യവിശ്വാസികള്‍ക്കെല്ലാം ലഭിച്ചേക്കാവുന്നതുമാകുന്നു. സ്വിദ്ദീഖിന്റെ സ്ഥാനം വിശ്വാസത്തിന്റെ ശക്തിയില്‍നിന്നും, ശഹീദിന്റെ സ്ഥാനം ത്യാഗത്തിന്റെ ശക്തിയില്‍നിന്നും ഉടലെടുക്കുന്നു.
ശഹീദുകളെ അപേക്ഷിച്ച് ഉന്നത സ്ഥാനമുള്ളവര്‍ സ്വിദ്ദീക്വുകളാണെങ്കിലും, രണ്ടുപദവികളും ലഭിക്കുന്നത് അല്ലാഹുവിനെയും റസൂലുകളെയും അനുസരിക്കുന്നതില്‍ നിന്നുതന്നെയാകുന്നു.
kanzululoom.com