സാക്ഷികൾ ഹാജറാക്കപ്പെടും
പരലോക കോടതിയിൽ ഏറ്റവും വലിയതും മഹത്വമേറിയതുമായ സാക്ഷി അത്യുത്തമനായ അല്ലാഹു ആകുന്നു. അല്ലാഹു പറയുന്നു:
وَمَا تَكُونُ فِى شَأْنٍ وَمَا تَتْلُوا۟ مِنْهُ مِن قُرْءَانٍ وَلَا تَعْمَلُونَ مِنْ عَمَلٍ إِلَّا كُنَّا عَلَيْكُمْ شُهُودًا إِذْ تُفِيضُونَ فِيهِ ۚ
(നബിയേ,) നീ വല്ലകാര്യത്തിലും ഏര്‍പെടുകയോ, അതിനെപ്പറ്റി ഖുര്‍ആനില്‍ നിന്ന് വല്ലതും ഓതികേള്‍പിക്കുകയോ, നിങ്ങള്‍ ഏതെങ്കിലും പ്രവര്‍ത്തനത്തില്‍ ഏര്‍പെടുകയോ ചെയ്യുന്നുവെങ്കില്‍ നിങ്ങളതില്‍ മുഴുകുന്ന സമയത്ത് നിങ്ങളുടെ മേല്‍ സാക്ഷിയായി നാം ഉണ്ടാകാതിരിക്കുകയില്ല. (ഖു൪ആന്‍:10/61)
إِنَّ ٱللَّهَ كَانَ عَلَىٰ كُلِّ شَىْءٍ شَهِيدًا
തീര്‍ച്ചയായും അല്ലാഹു എല്ലാ കാര്യങ്ങള്‍ക്കും സാക്ഷിയാകുന്നു. (ഖു൪ആന്‍:4/33)
മഹത്വമുടയവനായ അല്ലാഹുവിന്റെ സാക്ഷ്യം തന്നെ മതി. എന്നാൽ സൃഷ്ടികൾക്ക് യാതൊരു ഒഴിവുകഴിവും പറയാനാവാത്ത വിധം അല്ലാഹു തന്റെ വിചാരണ നടത്തും. അതിനാൽ സൃഷ്ടികളിൽനിന്ന് തന്നെ വിവിധങ്ങളായ സാക്ഷികളെ അവൻ കൊണ്ടു വരികയും ചെയ്യും. അല്ലാഹു പറയുന്നു:
إِنَّا لَنَنصُرُ رُسُلَنَا وَٱلَّذِينَ ءَامَنُوا۟ فِى ٱلْحَيَوٰةِ ٱلدُّنْيَا وَيَوْمَ يَقُومُ ٱلْأَشْهَٰدُ
തീര്‍ച്ചയായും നാം നമ്മുടെ ദൂതന്‍മാരെയും വിശ്വസിച്ചവരെയും ഐഹികജീവിതത്തിലും സാക്ഷികള്‍ രംഗത്തു വരുന്ന ദിവസത്തിലും സഹായിക്കുക തന്നെ ചെയ്യും. (ഖു൪ആന്‍:40/51)
وَأَشْرَقَتِ ٱلْأَرْضُ بِنُورِ رَبِّهَا وَوُضِعَ ٱلْكِتَٰبُ وَجِا۟ىٓءَ بِٱلنَّبِيِّـۧنَ وَٱلشُّهَدَآءِ وَقُضِىَ بَيْنَهُم بِٱلْحَقِّ وَهُمْ لَا يُظْلَمُونَ
ഭൂമി അതിന്‍റെ രക്ഷിതാവിന്‍റെ പ്രഭകൊണ്ട് പ്രകാശിക്കുകയും ചെയ്യും (കര്‍മ്മങ്ങളുടെ) രേഖവെക്കപ്പെടുകയും പ്രവാചകന്‍മാരും സാക്ഷികളും കൊണ്ട് വരപ്പെടുകയും ജനങ്ങള്‍ക്കിടയില്‍ സത്യപ്രകാരം വിധിക്കപ്പെടുകയും ചെയ്യും. അവരോട് അനീതി കാണിക്കപ്പെടുകയില്ല. (ഖു൪ആന്‍:39/69)
നബിമാർ
നബി പുങ്കവന്മാരെല്ലാം അന്ത്യനാളിലെ സാക്ഷികളാണ്. അല്ലാഹു പറയുന്നു:
فَكَيْفَ إِذَا جِئْنَا مِن كُلِّ أُمَّةِۭ بِشَهِيدٍ وَجِئْنَا بِكَ عَلَىٰ هَٰٓؤُلَآءِ شَهِيدًا
എന്നാല്‍ ഓരോ സമുദായത്തില്‍ നിന്നും ഓരോ സാക്ഷിയെ നാം കൊണ്ട് വരികയും ഇക്കൂട്ടര്‍ക്കെതിരില്‍ നിന്നെ നാം സാക്ഷിയായി കൊണ്ട് വരികയും ചെയ്യുമ്പോള്‍ എന്തായിരിക്കും അവസ്ഥ! (ഖു൪ആന്‍:4/41)
وَيَوْمَ نَبْعَثُ فِى كُلِّ أُمَّةٍ شَهِيدًا عَلَيْهِم مِّنْ أَنفُسِهِمْ ۖ وَجِئْنَا بِكَ شَهِيدًا عَلَىٰ هَٰٓؤُلَآءِ ۚ
ഓരോ സമുദായത്തിലും അവരുടെ കാര്യത്തിന്ന് സാക്ഷിയായിക്കൊണ്ട് അവരില്‍ നിന്ന് തന്നെയുള്ള ഒരാളെ നാം നിയോഗിക്കുകയും, ഇക്കൂട്ടരുടെ കാര്യത്തിന് സാക്ഷിയായിക്കൊണ്ട് നിന്നെ നാം കൊണ്ട് വരികയും ചെയ്യുന്ന ദിവസം (ശ്രദ്ധേയമത്രെ.) (ഖു൪ആന്‍:16/89)
وَنَزَعْنَا مِن كُلِّ أُمَّةٍ شَهِيدًا فَقُلْنَا هَاتُوا۟ بُرْهَٰنَكُمْ فَعَلِمُوٓا۟ أَنَّ ٱلْحَقَّ لِلَّهِ وَضَلَّ عَنْهُم مَّا كَانُوا۟ يَفْتَرُونَ
ഓരോ സമുദായത്തില്‍ നിന്നും ഓരോ സാക്ഷിയെ (അന്ന്) നാം പുറത്ത് കൊണ്ട് വരുന്നതാണ്. എന്നിട്ട് (ആ സമുദായങ്ങളോട്) നിങ്ങളുടെ തെളിവ് നിങ്ങള്‍ കൊണ്ട് വരൂ എന്ന് നാം പറയും. ന്യായം അല്ലാഹുവിനാണുള്ളതെന്ന് അപ്പോള്‍ അവര്‍ മനസ്സിലാക്കും. അവര്‍ കെട്ടിച്ചമച്ചു കൊണ്ടിരുന്നതെല്ലാം അവരെ വിട്ടുമാറിപ്പോകുകയും ചെയ്യും. (ഖു൪ആന്‍:28/75)
يَوْمَ يَجْمَعُ ٱللَّهُ ٱلرُّسُلَ فَيَقُولُ مَاذَآ أُجِبْتُمْ ۖ قَالُوا۟ لَا عِلْمَ لَنَآ ۖ إِنَّكَ أَنتَ عَلَّٰمُ ٱلْغُيُوبِ
അല്ലാഹു ദൂതന്‍മാരെ ഒരുമിച്ചുകൂട്ടുകയും, നിങ്ങള്‍ക്ക് എന്ത് മറുപടിയാണ് കിട്ടിയത് എന്ന് ചോദിക്കുകയും ചെയ്യുന്ന ദിവസം അവര്‍ പറയും: ഞങ്ങള്‍ക്ക് യാതൊരു അറിവുമില്ല. നീയാണ് അദൃശ്യകാര്യങ്ങള്‍ നന്നായി അറിയുന്നവന്‍. (ഖു൪ആന്‍:5/109)
മുഹമ്മദ് നബി ﷺ യും ഉമ്മത്തികളും
وَكَذَٰلِكَ جَعَلْنَٰكُمْ أُمَّةً وَسَطًا لِّتَكُونُوا۟ شُهَدَآءَ عَلَى ٱلنَّاسِ وَيَكُونَ ٱلرَّسُولُ عَلَيْكُمْ شَهِيدًا ۗ
അപ്രകാരം നാം നിങ്ങളെ ഒരു ഉത്തമ സമുദായമാക്കിയിരിക്കുന്നു. നിങ്ങള്‍ ജനങ്ങള്‍ക്ക് സാക്ഷികളായിരിക്കുവാനും റസൂല്‍ നിങ്ങള്‍ക്ക് സാക്ഷിയായിരിക്കുവാനും വേണ്ടി. (ഖു൪ആന്‍:2/143)
عَنْ جَابِرٍ أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ كَانَ يجمع بَين الرجلَيْن فِي قَتْلَى أُحُدٍ فِي ثَوْبٍ وَاحِدٍ ثُمَّ يَقُولُ: «أَيُّهُمْ أَكْثَرُ أَخْذًا لِلْقُرْآنِ؟» فَإِذَا أُشِيرَ لَهُ إِلَى أَحَدِهِمَا قَدَّمَهُ فِي اللَّحْدِ وَقَالَ: «أَنَا شَهِيدٌ عَلَى هَؤُلَاءِ يَوْمَ الْقِيَامَةِ
ജാബിർ ഇബ്ന് അബ്ദുല്ല رَضِيَ اللَّهُ عَنْهُ യിൽനിന്നും നിവേദനം: ഉഹ്ദ് യുദ്ധത്തിൽ വധിക്കപ്പെട്ട രണ്ടുപേരെ റസൂൽ ﷺ ഒരു വസ്ത്രത്തിൽ ഒന്നിച്ച് കഫൻ ചെയ്യുമായിരുന്നു. ശേഷം റസൂൽﷺ ചോദിക്കും: അവരിൽ ആരാണ് കൂടുതൽ ക്വുർആൻ പഠിച്ചത്? അവർ രണ്ടുപേരിൽ ഒരാളെ സൂചിപ്പിക്കപ്പെട്ടാൽ, തിരുമേനി ﷺ ക്വബ്റിലേക്ക് അയാളെ മുന്തിപ്പിക്കുമായിരുന്നു. നബി ﷺ പറയും: അല്ലാഹുവേ ഞാൻ ഇവർക്ക് അന്ത്യനാളിൽ സാക്ഷിയാണ്. (ബുഖാരി)
عَنْ أَبِي سَعِيدٍ الْخُدْرِيِّ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ” يُدْعَى نُوحٌ يَوْمَ الْقِيَامَةِ فَيَقُولُ لَبَّيْكَ وَسَعْدَيْكَ يَا رَبِّ. فَيَقُولُ هَلْ بَلَّغْتَ فَيَقُولُ نَعَمْ. فَيُقَالُ لأُمَّتِهِ هَلْ بَلَّغَكُمْ فَيَقُولُونَ مَا أَتَانَا مِنْ نَذِيرٍ. فَيَقُولُ مَنْ يَشْهَدُ لَكَ فَيَقُولُ مُحَمَّدٌ وَأُمَّتُهُ. فَتَشْهَدُونَ أَنَّهُ قَدْ بَلَّغَ ”. {وَيَكُونَ الرَّسُولُ عَلَيْكُمْ شَهِيدًا} فَذَلِكَ قَوْلُهُ جَلَّ ذِكْرُهُ {وَكَذَلِكَ جَعَلْنَاكُمْ أُمَّةً وَسَطًا لِتَكُونُوا شُهَدَاءَ عَلَى النَّاسِ وَيَكُونَ الرَّسُولُ عَلَيْكُمْ شَهِيدًا}
അബൂസഈദി رَضِيَ اللَّهُ عَنْهُ ൽനിന്നും നിവേദനം. അദ്ദേഹം പറഞ്ഞു: അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:“അന്ത്യനാളിൽ നൂഹ് വിളിക്കപ്പെടും. അപ്പോൾ പറയും: രക്ഷിതാവേ, നിന്റെ വിളിക്കിതാ ഞാൻ വീണ്ടും വീണ്ടും ഉത്തരമേകുന്നു. അതിൽ ഞാൻ സൗഭാഗ്യം കാണുകയും ചെയ്യുന്നു. അപ്പോൾ അല്ലാഹു ചോദിക്കും: താങ്കൾ എത്തിച്ചുവോ? അദ്ദേഹം പറയും: അതെ. അപ്പോൾ അദ്ദേഹത്തിന്റെ സമുദായത്തോട് പറയപ്പെടും: നൂഹ് നിങ്ങൾക്ക് എത്തിച്ച് തന്നുവോ? അവർ പറയും: ഞങ്ങൾക്ക് യാതൊരു മുന്നറിയിപ്പുകാരനും വന്നിട്ടില്ല. അല്ലാഹു ചോദിക്കും: നൂഹ് താങ്കൾക്ക് വേണ്ടി ആര് സാക്ഷി നിൽക്കും. അദ്ദേഹം പറയും: മുഹമ്മദും അദ്ദേഹത്തിന്റെ ഉമ്മത്തികളും. അങ്ങിനെ അവർ നൂഹ് എത്തിച്ചുവെന്ന് സാക്ഷി പറയും. റസൂൽ നിങ്ങളുടെമേലും സാക്ഷിയായിരിക്കും. അതത്രേ കീർത്തി ഉന്നതമായ അല്ലാഹുവിന്റെ വചനം: {അപ്രകാരം നാം നിങ്ങളെ ഒരു ഉത്തമ സമുദായമാക്കിയിരിക്കുന്നു. നിങ്ങൾ ജനങ്ങൾക്ക് സാക്ഷികളായിരിക്കുവാനും റസൂൽ നിങ്ങൾക്ക് സാക്ഷിയായിരിക്കുവാനുംവേണ്ടി. (2/143)} (ബുഖാരി:4487)
മലക്കുകൾ
ഓരോ മനുഷ്യരേയും ഏൽപ്പിക്കപ്പെട്ട മലക്കുകളും മനുഷ്യരുടെ കർമ്മരേഖകൾ തയ്യാറാക്കിയിരുന്നവരായ മലക്കുകളും അന്നാളിലെ സാക്ഷികളായിരിക്കും. അല്ലാഹു പറയുന്നു:
وَجَآءَتْ كُلُّ نَفْسٍ مَّعَهَا سَآئِقٌ وَشَهِيدٌ
എല്ലാ ദേഹവും (അഥവാ ആത്മാവും) തന്നെ, അതിന്റെ കൂടെ (അതിനെ) തെളിച്ചുകൊണ്ടുവരുന്ന ഒരാളും, സാക്ഷിയും ഉണ്ടായിക്കൊണ്ടു (‘മഹ്ശറി’ല്‍) വരുന്നതാണ്. (ഖുർആൻ:50/21)
وَمَنْ أَظْلَمُ مِمَّنِ ٱفْتَرَىٰ عَلَى ٱللَّهِ كَذِبًا ۚ أُو۟لَٰٓئِكَ يُعْرَضُونَ عَلَىٰ رَبِّهِمْ وَيَقُولُ ٱلْأَشْهَٰدُ هَٰٓؤُلَآءِ ٱلَّذِينَ كَذَبُوا۟ عَلَىٰ رَبِّهِمْ ۚ أَلَا لَعْنَةُ ٱللَّهِ عَلَى ٱلظَّٰلِمِينَ
അല്ലാഹുവിന്‍റെ പേരില്‍ കള്ളം കെട്ടിച്ചമച്ചവനേക്കാള്‍ അക്രമിയായി ആരുണ്ട്? അവര്‍ അവരുടെ രക്ഷിതാവിന്‍റെ മുമ്പില്‍ ഹാജരാക്കപ്പെടുന്നതാണ്. സാക്ഷികള്‍ പറയും: ഇവരാകുന്നു തങ്ങളുടെ രക്ഷിതാവിന്‍റെ പേരില്‍ കള്ളം പറഞ്ഞവര്‍, ശ്രദ്ധിക്കുക: അല്ലാഹുവിന്‍റെ ശാപം ആ അക്രമികളുടെ മേലുണ്ടായിരിക്കും. (ഖുർആൻ:11/18)
ഭൂമി
يَوْمَئِذٍ تُحَدِّثُ أَخْبَارَهَا ﴿٤﴾ بِأَنَّ رَبَّكَ أَوْحَىٰ لَهَا ﴿٥﴾
അന്നേ ദിവസം അത് (ഭൂമി) അതിന്‍റെ വര്‍ത്തമാനങ്ങള്‍ പറഞ്ഞറിയിക്കുന്നതാണ്. നിന്‍റെ രക്ഷിതാവ് അതിന് ബോധനം നല്‍കിയത് നിമിത്തം. (ഖുർആൻ:99/4-5)
{يَوْمَئِذٍ تُحَدِّثُ} الأرض {أَخْبَارَهَا} أي: تشهد على العاملين بما عملوا على ظهرها من خير وشر، فإن الأرض من جملة الشهود الذين يشهدون على العباد بأعمالهم. ذلك { بِأَنَّ رَبَّكَ أَوْحَى لَهَا} [أي] وأمرها أن تخبر بما عمل عليها، فلا تعصى لأمره .
{അന്നേ ദിവസം പറയും} ഭൂമി (പറയും). {അതിന്റെ വര്‍ത്തമാനങ്ങള്‍}- ഭൂമിക്ക് മുകളില്‍ സൃഷ്ടികള്‍ പ്രവര്‍ത്തിച്ച നന്മ തിന്മകള്‍ക്ക് അത് സാക്ഷിയാകും. അടിമകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സാക്ഷിയാക്കപ്പെടുന്ന കൂട്ടത്തില്‍ ഭൂമിയും ഉണ്ടാകും എന്നര്‍ഥം. അതിനങ്ങനെ സാധിക്കുന്നത്. {നിന്റെ രക്ഷിതാവ് അതിന് ബോധനം നല്‍കിയത് നിമിത്തം} ഭൂമിക്ക് മുകളില്‍ നടന്ന പ്രവര്‍ത്തനങ്ങളെ അറിയിക്കാന്‍ അപ്പോള്‍ അല്ലാഹു കല്‍പിക്കും. ആ കല്‍പനക്ക് അത് എതിരു പ്രവര്‍ത്തിക്കുകയില്ല. (തഫ്സീറുസ്സഅ്ദി)
അവയവങ്ങൾ
മനുഷ്യൻ തനിക്കുള്ള സാക്ഷിയായി താൻതന്നെമതിയെന്ന് അല്ലാഹുവോട് പറയുമ്പോൾ അല്ലാഹു അവയവങ്ങളോട് സംസാരിക്കുവാൻ ആവശ്യപ്പെടുന്നതും ശരീരാവയവങ്ങൾ അയാൾക്കെതിരിൽ സാക്ഷിപറയുന്നതും ഹദീഥിൽ വന്നിട്ടുണ്ട്.
അനസ് ഇബ്നു മാലിക് رَضِيَ اللَّهُ عَنْهُ ൽനിന്ന് നിവേദനം: അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
…. فَيَقُولُ فَإِنِّي لاَ أُجِيزُ عَلَى نَفْسِي إِلاَّ شَاهِدًا مِنِّي قَالَ فَيَقُولُ كَفَى بِنَفْسِكَ الْيَوْمَ عَلَيْكَ شَهِيدًا وَبِالْكِرَامِ الْكَاتِبِينَ شُهُودًا – قَالَ – فَيُخْتَمُ عَلَى فِيهِ فَيُقَالُ لأَرْكَانِهِ انْطِقِي . قَالَ فَتَنْطِقُ بِأَعْمَالِهِ ….
… അപ്പോൾ ദാസൻ പറയും: എനിക്ക് എന്റെ ശരീരത്തിൽ നിന്നല്ലാതെ ഒരു സാക്ഷിയെ ഞാൻ സമ്മതിക്കുകയില്ല. അല്ലാഹു പറയും: ഈ ദിവസം നിന്റെമേൽ നീയും മാന്യന്മാരായ എഴുത്തുകാരും(മലക്കുകളും) സാക്ഷികളായി മതി. ശേഷം അയാളുടെ വായക്ക് മുദ്ര വെക്കപ്പെടും. അയാളുടെ അവയവങ്ങളോട് പറയപ്പെടും: സംസാരിക്കൂ. അപ്പോൾ അവ അവന്റെ കർമ്മങ്ങളെ കുറിച്ച് സംസാരിക്കും… (മുസ്‌ലിം:2969)
ٱلْيَوْمَ نَخْتِمُ عَلَىٰٓ أَفْوَٰهِهِمْ وَتُكَلِّمُنَآ أَيْدِيهِمْ وَتَشْهَدُ أَرْجُلُهُم بِمَا كَانُوا۟ يَكْسِبُونَ
അന്ന് നാം അവരുടെ വായകള്‍ക്കു മുദ്രവെക്കുന്നതും, അവരുടെ കൈകള്‍ നമ്മോട് സംസാരിക്കുന്നതും, അവര്‍ പ്രവര്‍ത്തിച്ചിരുന്നതിനെപ്പറ്റി അവരുടെ കാലുകള്‍ സാക്ഷ്യം വഹിക്കുന്നതുമാണ്. (ഖുർആൻ:36/65)
അതായത്, അവർ ചെയ്ത കാര്യങ്ങളെക്കുറിച്ച് അവരുടെ അവയവങ്ങൾ അവർക്കെതിരെ സാക്ഷ്യം വഹിക്കും. എല്ലാറ്റിനെയും സംസാരിപ്പിച്ചവൻ അവയെ സംസാരിപ്പിക്കും. (തഫ്സീറുസ്സഅ്ദി)
يَوْمَ تَشْهَدُ عَلَيْهِمْ أَلْسِنَتُهُمْ وَأَيْدِيهِمْ وَأَرْجُلُهُم بِمَا كَانُوا۟ يَعْمَلُونَ
അവര്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്നതിനെപ്പറ്റി അവരുടെ നാവുകളും കൈകളും കാലുകളും അവര്‍ക്കെതിരായി സാക്ഷിപറയുന്ന ദിവസം. (ഖുർആൻ:24/24)
وَيَوْمَ يُحْشَرُ أَعْدَآءُ ٱللَّهِ إِلَى ٱلنَّارِ فَهُمْ يُوزَعُونَ ﴿١٩﴾ حَتَّىٰٓ إِذَا مَا جَآءُوهَا شَهِدَ عَلَيْهِمْ سَمْعُهُمْ وَأَبْصَٰرُهُمْ وَجُلُودُهُم بِمَا كَانُوا۟ يَعْمَلُونَ ﴿٢٠﴾وَقَالُوا۟ لِجُلُودِهِمْ لِمَ شَهِدتُّمْ عَلَيْنَا ۖ قَالُوٓا۟ أَنطَقَنَا ٱللَّهُ ٱلَّذِىٓ أَنطَقَ كُلَّ شَىْءٍ وَهُوَ خَلَقَكُمْ أَوَّلَ مَرَّةٍ وَإِلَيْهِ تُرْجَعُونَ ﴿٢١﴾
അല്ലാഹുവിന്റെ ശത്രുക്കളെ നരകത്തിലേക്ക് പോകാനായി വിളിച്ചുകൂട്ടുകയും, എന്നിട്ടവരെ തെളിച്ചുകൂട്ടികൊണ്ടുപോകുകയും ചെയ്യുന്ന ദിവസം (ശ്രദ്ധേയമാകുന്നു.) അങ്ങനെ അവർ അവിടെ (നരകത്തിൽ) ചെന്നാൽ അവരുടെ കാതും അവരുടെ കണ്ണുകളും അവരുടെ തൊലികളും അവർക്ക് എതിരായി അവർ പ്രവർത്തിച്ചിരുന്നതിനെപ്പറ്റി സാക്ഷ്യം വഹിക്കുന്നതാണ്. തങ്ങളുടെ തൊലികളോട് അവർ പറയും: നിങ്ങളെന്തിനാണ് ഞങ്ങൾക്കെതിരായി സാക്ഷ്യം വഹിച്ചത്? അവ (തൊലികൾ) പറയും: എല്ലാ വസ്തുക്കളെയും സംസാരിപ്പിച്ച അല്ലാഹു ഞങ്ങളെ സംസാരിപ്പിച്ചതാകുന്നു. ആദ്യതവണ നിങ്ങളെ സൃഷ്ടിച്ചത് അവനാണല്ലോ. അവങ്കലേക്കുതന്നെ നിങ്ങൾ മടക്കപ്പെടുകയും ചെയ്യുന്നു. (ഖുർആൻ:41/19-21)
{അങ്ങനെ അവർ അവിടെ – നരകത്തിൽ – ചെന്നാല്‍} അങ്ങനെ അവർ നരകത്തിലെത്തിയാൽ അവർ അതിനെ നിഷേധിക്കാൻ ശ്രമിക്കും; അവർ ചെയ്ത തെറ്റുകളെ നിഷേധിക്കാനും. {അവരുടെ കാതും കണ്ണുകളും അവരുടെ തൊലികളും അവർക്കെതിരായി സാക്ഷ്യം വഹിക്കുന്നതാണ്} പ്രത്യേകമായി സാക്ഷ്യംവഹിച്ചശേഷം പൊതുവായി. {അവർ പ്രവർത്തിച്ചതിനെപ്പറ്റി} അതായത് അവരുടെ ശരീരത്തിന്റെ എല്ലാ അവയവങ്ങളും സാക്ഷ്യം വഹിക്കും. ഓരോ അവയവവും പറയും; ഞാൻ ഇന്ന ദിവസം ഇങ്ങനെയെല്ലാം പ്രവർത്തിച്ചു എന്ന്. ഈ മൂന്ന് അവയവങ്ങളെ പ്രത്യേകം പറയാൻ കാരണം അധികതെറ്റും സംഭവിക്കുന്നത് ഈ മൂന്ന് അവയവം കാരണത്താലാണ് എന്നതാണ്. (തഫ്സീറുസ്സഅ്ദി)
അല്ലാഹു ദാസനെ കണ്ടുമുട്ടുകയും അവരുടെ വായകൾക്ക് മുദ്രവെക്കുകയും അവരുടെ അവയവങ്ങൾ സാക്ഷികളായി സംസാരിക്കുകയും ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഹദീഥിൽ ഇപ്രകാരം കാണാം.
അബൂഹുറയ്റ رَضِيَ اللَّهُ عَنْهُ യിൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
…. ثُمَّ يُقَالُ لَهُ الآنَ نَبْعَثُ شَاهِدَنَا عَلَيْكَ . وَيَتَفَكَّرُ فِي نَفْسِهِ مَنْ ذَا الَّذِي يَشْهَدُ عَلَىَّ فَيُخْتَمُ عَلَى فِيهِ وَيُقَالُ لِفَخِذِهِ وَلَحْمِهِ وَعِظَامِهِ انْطِقِي فَتَنْطِقُ فَخِذُهُ وَلَحْمُهُ وَعِظَامُهُ بِعَمَلِهِ وَذَلِكَ لِيُعْذِرَ مِنْ نَفْسِهِ ...
…ശേഷം അയാളോട് പറയപ്പെടും: ഇപ്പോൾ നിന്റെമേൽ ഞാൻ നമ്മുടെ സാക്ഷിയെ നിയോഗിക്കും. അയാളാകട്ടെ എന്റെമേൽ സാക്ഷിപറയുന്നവൻ ആരായിരിക്കുമെന്ന് തന്റെ മനസ്സിൽ ആലോചിക്കും. അങ്ങിനെ അയാളുടെ വായക്ക് മുദ്രവെക്കപ്പെടും. അയാളുടെ തുടയോടും മാംസത്തോടും എല്ലിനോടും പറയപ്പെടും: സംസാരിക്കൂ. അതോടെ അയാളുടെ തുടയും മാംസവും എല്ലുകളും സംസാരിക്കും. അല്ലാഹു തന്റെ ഭാഗത്തുനിന്നുള്ള ഒഴിവുകഴിവ് കാണിക്കുന്നതിനുവേണ്ടിയാണത്… (മുസ്‌ലിം:2968)
www.kanzululoom.com