‘ലാ ഇലാഹ ഇല്ലല്ലാഹ്’, മുഹമ്മദുൻ റസൂലുല്ലാഹ്’ എന്നീ വാക്യങ്ങൾക്ക് സാക്ഷ്യം വഹിക്കുമ്പോഴാണ് ഒരാൾ ഇസ്ലാമിലേക്ക് കടക്കുന്നത്. അഥവാ ഇസ്‌ലാമിന്റെ പ്രഥമ പ്രധാനമായ ആദ൪ശ വാക്യങ്ങളാകുന്നു ‘ലാ ഇലാഹ ഇല്ലല്ലാഹ്’, മുഹമ്മദുൻ റസൂലുല്ലാഹ്’ എന്നിവ. ഇതിൽ മുഹമ്മദുൻ റസൂലുല്ലാഹ്’ എന്ന ആദ൪ശ വാക്യത്തെ കുറിച്ചാണ് ഇവിടെ ചില കാര്യങ്ങൾ സൂചിപ്പിക്കുന്നത്.
വിഷയത്തിന്റെ പ്രാധാന്യം
عَنِ ابْنِ عُمَرَ ـ رضى الله عنهما ـ قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم: بُنِيَ الإِسْلاَمُ عَلَى خَمْسٍ شَهَادَةِ أَنْ لاَ إِلَهَ إِلاَّ اللَّهُ وَأَنَّ مُحَمَّدًا رَسُولُ اللَّهِ، وَإِقَامِ الصَّلاَةِ، وَإِيتَاءِ الزَّكَاةِ، وَالْحَجِّ، وَصَوْمِ رَمَضَانَ
ഇബ്നു ഉമര്‍ رضى الله عنه വിൽ നിന്ന് നിവേദനം. നബി ﷺ പറഞ്ഞു: ഇസ്‌ലാം അഞ്ച് കാര്യങ്ങളിൽ സ്ഥാപിതമാണ്. ‘ലാ ഇലാഹ ഇല്ലല്ലാഹ്’, മുഹമ്മദുൻ റസൂലുല്ലാഹ്’ എന്നീ വാക്യങ്ങൾക്ക് സാക്ഷ്യം വഹിക്കുക, നമസ്കാരം നിലനിർത്തുക, സകാത്ത് നൽകുക, ഹജ്ജ് നിർവഹിക്കുക, റമദാനിൽ നോമ്പ് നോൽക്കുക, എന്നിവയാണവ. (ബുഖാരി:8 – മുസ്ലിം:16)
ശൈഖ് അബ്ദുൽ മുഹ്സിൻ അബ്ബാസ് حَفِظَهُ اللَّهُ പറഞ്ഞു: ഇസ്‌ലാം പടുത്തുയർത്തപ്പെട്ടിരിക്കുന്നത് ഈ അഞ്ച് സ്തംഭങ്ങൾക്ക് മേലാണ്. അവയിൽ ഒന്നാമത്തെ കാര്യം രണ്ട് ശഹാദതുകളാണ്. ദീനിന്റെ എല്ലാ അടിസ്ഥാനങ്ങളുടെയും മൂലക്കല്ല് ഈ രണ്ട് വാക്യങ്ങളാണ്. ഇസ്ലാമിലെ മറ്റെല്ലാ കാര്യങ്ങളും അവയുടെ ബാക്കിപത്രം മാത്രമാണ്. ഇസ്‌ലാമിലെ ബാക്കിയെല്ലാ സ്തംഭങ്ങളും മറ്റു പ്രവർത്തനങ്ങളും പരലോകത്ത് ഉപകാരപ്പെടണമെങ്കിൽ അവയെല്ലാം ഈ രണ്ട് ശഹാദത് കലിമക്ക് മേൽ പടുത്തുയർത്തപ്പെട്ടതായിരിക്കണം. (ശർഹുൽ അർബഈൻ: 30)
وَمَن لَّمْ يُؤْمِنۢ بِٱللَّهِ وَرَسُولِهِۦ فَإِنَّآ أَعْتَدْنَا لِلْكَٰفِرِينَ سَعِيرًا
അല്ലാഹുവിലും അവന്‍റെ റസൂലിലും വല്ലവനും വിശ്വസിക്കാത്ത പക്ഷം അത്തരം സത്യനിഷേധികള്‍ക്ക് വേണ്ടി നാം ജ്വലിക്കുന്ന നരകാഗ്നി ഒരുക്കിവെച്ചിരിക്കുന്നു. (ഖു൪ആന്‍:48/13)
അര്‍ത്ഥവും ആശയവും
മുഹമ്മദുൻ റസൂലുല്ലാഹ്’എന്നാൽ മുഹമ്മദ് നബി ﷺ അല്ലാഹുവിന്റെ റസൂലാണ് എന്നാണര്‍ത്ഥം.
مُّحَمَّدٌ رَّسُولُ ٱللَّهِ ۚ
മുഹമ്മദ് അല്ലാഹുവിന്‍റെ റസൂലാകുന്നു. (ഖു൪ആന്‍:48/29)
മുഴുവൻ ജനങ്ങളിലേക്കുമായി അല്ലാഹു നിയോഗിച്ച റസൂലാണ് നബി ﷺ എന്ന് സത്യസന്ധമായി അംഗീകരിക്കുകയും സത്യപ്പെടുത്തുകയും ഉറച്ചു വിശ്വസിക്കുകയും ചെയ്യലാണ് ‘അശ്ഹദു അന്ന മുഹമ്മദൻ റസൂലുല്ലാഹ്’ എന്നതിന്റെ ഉദ്ദേശം.
മുഹമ്മദുൻ റസൂലുല്ലാഹ് – യുടെ തേട്ടങ്ങൾ
ഈ സാക്ഷ്യവചനത്തിന്റെ തേട്ടങ്ങൾ നാല് കാര്യങ്ങളാണ്.
ഒന്ന് : നബിﷺ കൽപ്പിച്ച കാര്യങ്ങൾ അനുസരിക്കുക.
وَمَآ أَرْسَلْنَا مِن رَّسُولٍ إِلَّا لِيُطَاعَ بِإِذْنِ ٱللَّهِ ۚ
അല്ലാഹുവിന്‍റെ ഉത്തരവ് പ്രകാരം അനുസരിക്കപ്പെടുവാന്‍ വേണ്ടിയല്ലാതെ നാം ഒരു ദൂതനെയും അയച്ചിട്ടില്ല. (ഖു൪ആന്‍:4/64)
قُلْ أَطِيعُوا۟ ٱللَّهَ وَٱلرَّسُولَ ۖ فَإِن تَوَلَّوْا۟ فَإِنَّ ٱللَّهَ لَا يُحِبُّ ٱلْكَٰفِرِينَ
പറയുക: നിങ്ങള്‍ അല്ലാഹുവെയും റസൂലിനെയും അനുസരിക്കുവിന്‍. ഇനി അവര്‍ പിന്തിരിഞ്ഞുകളയുന്ന പക്ഷം അല്ലാഹു സത്യനിഷേധികളെ സ്നേഹിക്കുന്നതല്ല; തീര്‍ച്ച. (ഖു൪ആന്‍:3/32)
مَّن يُطِعِ ٱلرَّسُولَ فَقَدْ أَطَاعَ ٱللَّهَ ۖ
(അല്ലാഹുവിന്റെ) ദൂതനെ ആര്‍ അനുസരിക്കുന്നുവോ തീര്‍ച്ചയായും അവന്‍ അല്ലാഹുവിനെ അനുസരിച്ചു. ൗ(ഖു൪ആന്‍:4/80)
عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ: مَنْ أَطَاعَنِي فَقَدْ أَطَاعَ اللَّهَ، وَمَنْ عَصَانِي فَقَدْ عَصَى اللَّهَ
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു:ആരെങ്കിലും എന്നെ അനുസരിച്ചാല്‍ അവന്‍ അല്ലാഹുവിനെ അനുസരിച്ചു. ആരെങ്കിലും എന്നോട് അനുസരണക്കേട് കാണിച്ചാല്‍ അവന്‍ അല്ലാഹുവിനെയാണ് ധിക്കരിച്ചത്. (ബുഖാരി: 7137)
രണ്ട് : നബിﷺ അറിയിച്ചുതന്ന കാര്യങ്ങൾ സത്യപ്പെടുത്തുക. അവിടുന്നാണ് ജനങ്ങളിലെ ഏറ്റവും വലിയ സത്യസന്ധൻ.
ഇസ്‌ലാമിന്റെ ഏകദൈവത്വസിദ്ധാന്തം, പരലോകം, വിചാരണ, രക്ഷാശിക്ഷകള്‍, പ്രപഞ്ചത്തെയും മനുഷ്യനെയും സംബന്ധിച്ച യാഥാര്‍ഥ്യങ്ങള്‍, സംശുദ്ധ ജീവിതം നയിക്കുന്നതിനുള്ള അടിസ്ഥാന തത്ത്വങ്ങള്‍ തുടങ്ങി നബി ﷺ നമുക്ക് അറിയിച്ചു തന്ന കാര്യങ്ങൾ മുഴുവൻ സത്യമാണ്. കാരണം അല്ലാഹുവില്‍ നിന്നുള്ള വഹ്‌യ് മൂലവും, വഹ്യിന്റെ അടിസ്ഥാനത്തിലും മാതമാണ് അവിടുന്ന് സംസാരിക്കാറുള്ളത്.
وَمَا يَنطِقُ عَنِ ٱلْهَوَىٰٓ ﴿٣﴾ إِنْ هُوَ إِلَّا وَحْىٌ يُوحَىٰ ﴿٤﴾
അദ്ദേഹം തന്നിഷ്ടപ്രകാരം സംസാരിക്കുന്നുമില്ല. അത് അദ്ദേഹത്തിന് ദിവ്യസന്ദേശമായി നല്‍കപ്പെടുന്ന ഒരു ഉല്‍ബോധനം മാത്രമാകുന്നു. (ഖു൪ആന്‍:53/3-4)
നബി ﷺ പറയുന്ന എല്ലാ കാര്യങ്ങളും സംശയലേശമന്യേ അതേപടി വിശ്വസിക്കുകയും സത്യപ്പെടുത്തുകയും ചെയ്യുന്നവരായിരുന്നു സ്വഹാബികൾ. അബൂബക്കർ رَضِيَ اللَّهُ عَنْهُ വിന് സ്വിദ്ദീഖ് (സത്യസന്ധന്‍) എന്ന പേര് ലഭിച്ചതുതന്നെ അദ്ദേഹത്തിന് ഇക്കാര്യത്തിൽ ഏറ്റവും ദൃഢതയുള്ളതു കൊണ്ടായിരുന്നു. ഒരു സംഭവം കാണുക:
عَنْ عائشة رضي اللَّه عنْهَا – لما أُسرِيَ بالنبيِّ إلى المسجدِ الأقْصى ، أصبح يتحدَّثُ الناسُ بذلك ، فارتدَّ ناسٌ ممن كانوا آمنوا به ، و صدَّقوه ، و سَعَوْا بذلك إلى أبي بكرٍ ، فقالوا : هل لك إلى صاحبِك يزعم أنه أُسرِيَ به الليلةَ إلى بيتِ المقدسِ ؟ قال : أو قال ذلك ؟ قالوا : نعم ، قال : لئن كان قال ذلك لقد صدَقَ ، قالوا : أو تُصَدِّقُه أنه ذهب الليلةَ إلى بيتِ المقدسِ و جاء قبل أن يُصبِحَ ؟ قال : نعم إني لَأُصَدِّقُه فيما هو أبعدُ من ذلك ، أُصَدِّقُه بخبرِ السماءِ في غُدُوِّه أو رَوْحِه ، فلذلك سُمِّي أبو بكٍر الصِّديقَ
ആയിശാ رَضِيَ اللَّهُ عَنْها യിൽ നിന്ന് നിവേദനം: മസ്ജിദുൽ അഖ്സയിലേക്കുള്ള മുഹമ്മദ് നബി ﷺ യുടെ ഇസ്‌റാഇനെ കുറിച്ച് ജനങ്ങള്‍ തമ്മില്‍ തമ്മില്‍ സംസാരിച്ചു. അത് വിശ്വസിക്കുകയും സത്യപ്പെടുത്തുകയും ചെയ്ത ചിലര്‍ പിന്തിരിഞ്ഞു. അതിനായി അവര്‍ അബൂബക്കർ رَضِيَ اللَّهُ عَنْهُ വിന്റെയടുത്ത് പരിശ്രമിച്ചു അവര്‍ ചോദിച്ചു: താങ്കളുടെ കൂട്ടുകാരനായ (മുഹമ്മദ് ) ഇങ്ങനെയൊക്കെ പറയുന്നുണ്ട്: ഒരു രാത്രി കൊണ്ട് ബൈത്തുല്‍ മുക്വദ്ദസിലേക്ക് പോയി തിരിച്ചു വന്നു എന്ന്. (താങ്കള്‍ അത് അംഗീകരിക്കുമോ?) അബൂബക്കർ رَضِيَ اللَّهُ عَنْهُ ചോദിച്ചു: അദ്ദേഹം അങ്ങനെ പറഞ്ഞിട്ടുണ്ടോ?’ അവര്‍ പറഞ്ഞു: അതെ. അബൂബക്കർ رَضِيَ اللَّهُ عَنْهُ പറഞ്ഞു:അദ്ദേഹം അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിൽ ഞാന്‍ അത് സത്യപ്പെടുത്തുന്നു. അപ്പോള്‍ അവര്‍ ചോദിച്ചു: ‘ഒറ്റ രാത്രി കൊണ്ട് ബൈത്തുല്‍ മുക്വദ്ദസിലേക്ക് പോകുകയും നേരം പുലരുന്നതിനു മുമ്പ് തിരിച്ചു വരികയും ചെയ്തു എന്ന് പറയുകയും ചെയ്യുമ്പോള്‍ നീ അത് സത്യപ്പെടുത്തുകയോ?’ അബൂബക്കർ رَضِيَ اللَّهُ عَنْهُ. പറഞ്ഞു: ‘അതെ, മുഹമ്മദ് നബി ഇതിനെക്കാള്‍ വിദൂരമായ കാര്യം പറഞ്ഞാലും ഞാന്‍ സത്യപ്പെടുത്തും. ആകാശത്തിലെ വര്‍ത്തമാനങ്ങള്‍ മുഹമ്മദ് നബി പറഞ്ഞാല്‍ ഞാനത് സത്യപ്പെടുത്തുന്നുണ്ട്.’ അങ്ങനെയാണ് അബൂബക്കറിന് സ്വിദ്ദീഖ് എന്ന പേര് ലഭിച്ചത്’ (സിൽസിലത്തു സ്വഹീഹ)
മൂന്ന് : നബിﷺ വിലക്കുകയും തടയുകയും ചെയ്ത കാര്യങ്ങൾ വെടിയുക.
وَمَآ ءَاتَىٰكُمُ ٱلرَّسُولُ فَخُذُوهُ وَمَا نَهَىٰكُمْ عَنْهُ فَٱنتَهُوا۟ ۚ وَٱتَّقُوا۟ ٱللَّهَ ۖ إِنَّ ٱللَّهَ شَدِيدُ ٱلْعِقَابِ
നിങ്ങള്‍ക്കു റസൂല്‍ നല്‍കിയതെന്തോ അത് നിങ്ങള്‍ സ്വീകരിക്കുക. എന്തൊന്നില്‍ നിന്ന് അദ്ദേഹം നിങ്ങളെ വിലക്കിയോ അതില്‍ നിന്ന് നിങ്ങള്‍ ഒഴിഞ്ഞ് നില്‍ക്കുകയും ചെയ്യുക. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും ചെയ്യുക. തീര്‍ച്ചയായും അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാണ്. (ഖു൪ആന്‍:59/7)
നാല് : നബിﷺ ഇബാദത്തായി പഠിപ്പിച്ച കാര്യങ്ങൾ കൊണ്ട് മാത്രം അല്ലാഹുവിനെ ആരാധിക്കുക.
അല്ലാഹു നമ്മെ സൃഷ്ടിച്ചിട്ടുള്ളതുതന്നെ നാം അല്ലാഹുവിനെ മാത്രം ആരാധിക്കുന്നതിന് വേണ്ടിയാണ്.
وَمَا خَلَقْتُ ٱلْجِنَّ وَٱلْإِنسَ إِلَّا لِيَعْبُدُونِ
ജിന്നുകളെയും മനുഷ്യരെയും എന്നെ ആരാധിക്കുവാന്‍ വേണ്ടിയല്ലാതെ ഞാന്‍ സൃഷ്ടിച്ചിട്ടില്ല. (ഖു൪ആന്‍:51/56)
എങ്ങനെയാണ് അല്ലാഹുവിനെ ആരാധിക്കേണ്ടതെന്ന കാര്യം ഏറ്റവും പൂര്‍ണ്ണമായ രൂപത്തില്‍ നബി ﷺ നമ്മെ പഠിപ്പിച്ചിട്ടുണ്ട്. അപ്രകാരമാണ് അല്ലാഹുവിനുള്ള മുഴുവന്‍ ഇബാദത്തുകളും സമ൪പ്പിക്കേണ്ടത്.
ഈമാനും ശഹാദത്തും
ഹൃദയംകൊണ്ട് അംഗീകരിക്കലും നാവ് കൊണ്ട് പ്രഖ്യാപിക്കലും അവയവങ്ങൾ കൊണ്ട് പ്രവർത്തിക്കലുമാണ് ഈമാൻ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.ഹൃദയം കൊണ്ടുള്ള അംഗീകരിക്കൽ കൊണ്ട് മാത്രം കാര്യമില്ല. അത് പ്രഖ്യാപിക്കുകയും അതിന് വഴിപ്പെട്ട് ജീവിക്കുകയും ചെയ്യേണ്ടതുണ്ട്. മുഹമ്മദ് നബിﷺ അല്ലാഹുവിൻറെ പ്രവാചകനാണ് എന്നുള്ള കാര്യം നബിﷺയുടെ പിതൃവ്യനായ അബൂത്വാലിബ് മനസ്സുകൊണ്ട് അംഗീകരിച്ച കാര്യമായിരുന്നു. പക്ഷേ അബൂത്വാലിബ് മുഹമ്മദ് നബിﷺയെ പിൻപറ്റുകയോ ആ വിശ്വാസം പ്രഖ്യാപിക്കുകയോ അതനുസരിച്ച് ജീവിക്കുകയോ ചെയ്തില്ല. അതുകൊണ്ടുതന്നെ മുശ്രിക്കായിട്ടാണ് അബൂത്വാലിബ് മരിക്കുന്നത്.
മുഹമ്മദ് നബിﷺ അല്ലാഹുവിന്റെ പ്രവാചകനാണെന്ന് ജൂതന്മാർ മനസ്സുകൊണ്ട് അറിഞ്ഞ കാര്യമായിരുന്നു.
ٱلَّذِينَ ءَاتَيْنَٰهُمُ ٱلْكِتَٰبَ يَعْرِفُونَهُۥ كَمَا يَعْرِفُونَ أَبْنَآءَهُمْ ۖ وَإِنَّ فَرِيقًا مِّنْهُمْ لَيَكْتُمُونَ ٱلْحَقَّ وَهُمْ يَعْلَمُونَ
നാം വേദം നല്‍കിയിട്ടുള്ളവര്‍ക്ക് സ്വന്തം മക്കളെ അറിയാവുന്നത് പോലെ അദ്ദേഹത്തെ (റസൂലിനെ) അറിയാവുന്നതാണ്. തീര്‍ച്ചയായും അവരില്‍ ഒരു വിഭാഗം അറിഞ്ഞുകൊണ്ട് തന്നെ സത്യം മറച്ചുവെക്കുകയാകുന്നു. (ഖു൪ആന്‍:2/146)
എന്നാൽ ജൂതന്മാർ മുഹമ്മദ് നബി ﷺയെ പിൻപറ്റാത്തത് കൊണ്ടാണ് അവരെക്കുറിച്ച് കുഫ്റിന്റെ ആളുകൾ എന്ന് അല്ലാഹു പറഞ്ഞത്:
قَدْ نَعْلَمُ إِنَّهُۥ لَيَحْزُنُكَ ٱلَّذِى يَقُولُونَ ۖ فَإِنَّهُمْ لَا يُكَذِّبُونَكَ وَلَٰكِنَّ ٱلظَّٰلِمِينَ بِـَٔايَٰتِ ٱللَّهِ يَجْحَدُونَ
(നബിയേ,) അവര്‍ പറയുന്നത് നിനക്ക് വ്യസനമുണ്ടാക്കുന്നുണ്ട് എന്ന് തീര്‍ച്ചയായും നമുക്ക് അറിയാം. എന്നാല്‍ (യഥാര്‍ത്ഥത്തില്‍) നിന്നെയല്ല അവര്‍ നിഷേധിച്ചു തള്ളുന്നത്, പ്രത്യുത,അല്ലാഹുവിന്‍റെ ദൃഷ്ടാന്തങ്ങളെയാണ് ആ അക്രമികള്‍ നിഷേധിക്കുന്നത്. (ഖു൪ആന്‍:6/33)
മക്കയിൽ ഉണ്ടായിരുന്ന ചില സത്യനിഷേധികളും മുഹമ്മദ് നബി ﷺയുടെ പ്രവാചകത്വത്തിൽ വിശ്വസിച്ചിരുന്നു. ‘നബി’ എന്ന് അവർ വിളിക്കുകയും ചെയ്തിട്ടുണ്ടായിരുന്നു. പക്ഷേ ആ മുഹമ്മദ് നബി ﷺയെ പിൻപറ്റാത്ത കാരണത്താൽ അവർ കുഫ്റിൽ തന്നെയാണ് ഉണ്ടായിരുന്നത്.
فَلَا وَرَبِّكَ لَا يُؤْمِنُونَ حَتَّىٰ يُحَكِّمُوكَ فِيمَا شَجَرَ بَيْنَهُمْ ثُمَّ لَا يَجِدُوا۟ فِىٓ أَنفُسِهِمْ حَرَجًا مِّمَّا قَضَيْتَ وَيُسَلِّمُوا۟ تَسْلِيمًا
ഇല്ല, നിന്റെ രക്ഷിതാവിനെ തന്നെയാണ സത്യം, അവര്‍ക്കിടയില്‍ ഭിന്നതയുണ്ടായ കാര്യത്തില്‍ അവര്‍ നിന്നെ വിധികര്‍ത്താവാക്കുകയും, നീ വിധികല്‍പിച്ചതിനെപ്പറ്റി പിന്നീടവരുടെ മനസ്സുകളില്‍ ഒരു വിഷമവും തോന്നാതിരിക്കുകയും, അത് പൂര്‍ണ്ണമായി സമ്മതിച്ച് അനുസരിക്കുകയും ചെയ്യുന്നതു വരെ അവര്‍ വിശ്വാസികളാവുകയില്ല. (ഖു൪ആന്‍:4/65)
അല്ലാഹുവിനെ മാത്രം ആരാധിക്കുക, മുഹമ്മദ് നബി ﷺയെ മാത്രം പിൻപറ്റുക, അല്ലാഹുവിനു പുറമേ ആരാധിക്കപ്പെടുന്ന സകലതിനെയും നിഷേധിക്കുക എന്നീ മൂന്ന് കാര്യങ്ങൾ ഒരു വ്യക്തിയിൽ ഉണ്ടെങ്കിൽ മാത്രമേ അവന് പരലോകത്ത് രക്ഷയുള്ളൂ കാരണം അല്ലാഹു പറയുന്നു:
لَآ إِكْرَاهَ فِى ٱلدِّينِ ۖ قَد تَّبَيَّنَ ٱلرُّشْدُ مِنَ ٱلْغَىِّ ۚ فَمَن يَكْفُرْ بِٱلطَّٰغُوتِ وَيُؤْمِنۢ بِٱللَّهِ فَقَدِ ٱسْتَمْسَكَ بِٱلْعُرْوَةِ ٱلْوُثْقَىٰ لَا ٱنفِصَامَ لَهَا ۗ وَٱللَّهُ سَمِيعٌ عَلِيمٌ
മതത്തിന്റെ കാര്യത്തില്‍ ബലപ്രയോഗമേ ഇല്ല. സന്‍മാര്‍ഗം ദുര്‍മാര്‍ഗത്തില്‍ നിന്ന് വ്യക്തമായി വേര്‍തിരിഞ്ഞ് കഴിഞ്ഞിരിക്കുന്നു. ആകയാല്‍ ഏതൊരാള്‍ ദുര്‍മൂര്‍ത്തികളെ അവിശ്വസിക്കുകയും അല്ലാഹുവില്‍ വിശ്വസിക്കുകയും ചെയ്യുന്നുവോ അവന്‍ പിടിച്ചിട്ടുള്ളത് ബലമുള്ള ഒരു കയറിലാകുന്നു. അത് പൊട്ടി പോകുകയേ ഇല്ല. അല്ലാഹു (എല്ലാം) കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു. (ഖു൪ആന്‍:2/256)
قُلْ يَٰٓأَيُّهَا ٱلنَّاسُ إِنِّى رَسُولُ ٱللَّهِ إِلَيْكُمْ جَمِيعًا ٱلَّذِى لَهُۥ مُلْكُ ٱلسَّمَٰوَٰتِ وَٱلْأَرْضِ ۖ لَآ إِلَٰهَ إِلَّا هُوَ يُحْىِۦ وَيُمِيتُ ۖ فَـَٔامِنُوا۟ بِٱللَّهِ وَرَسُولِهِ ٱلنَّبِىِّ ٱلْأُمِّىِّ ٱلَّذِى يُؤْمِنُ بِٱللَّهِ وَكَلِمَٰتِهِۦ وَٱتَّبِعُوهُ لَعَلَّكُمْ تَهْتَدُونَ
പറയുക: മനുഷ്യരേ, തീര്‍ച്ചയായും ഞാന്‍ നിങ്ങളിലേക്കെല്ലാമുള്ള അല്ലാഹുവിന്‍റെ ദൂതനാകുന്നു. ആകാശങ്ങളുടെയും ഭൂമിയുടെയും ആധിപത്യം ഏതൊരുവന്നാണോ അവന്‍റെ (ദൂതന്‍.) അവനല്ലാതെ ഒരു ദൈവവുമില്ല. അവന്‍ ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നു. അതിനാല്‍ നിങ്ങള്‍ അല്ലാഹുവിലും അവന്‍റെ ദൂതനിലും വിശ്വസിക്കുവിന്‍. അതെ, അല്ലാഹുവിലും അവന്‍റെ വചനങ്ങളിലും വിശ്വസിക്കുന്ന അക്ഷരജ്ഞാനമില്ലാത്ത ആ പ്രവാചകനില്‍. അദ്ദേഹത്തെ നിങ്ങള്‍ പിന്‍പറ്റുവിന്‍ നിങ്ങള്‍ നേര്‍മാര്‍ഗം പ്രാപിക്കാം. (ഖു൪ആന്‍:7/158)
ജീവിതം കൊണ്ട് വഴിപ്പെടാതെ മനസ്സു കൊണ്ടുള്ള ഒരു അറിവ് മാത്രമാണ് വിശ്വാസമെങ്കിൽ ഇബിലീസിനെ കുറിച്ച് മുഅ്മിൻ എന്ന് പറയേണ്ടിവരും. കാരണം ഹഖും ബാത്വിലും അറിഞ്ഞ ആളാണ് ഇബിലീസ്. പക്ഷേ ആ സത്യത്തിന് വഴിപാടാനോ വിധേയനായി ജീവിക്കാനോ അഹങ്കാരം അവനെ സമ്മതിച്ചില്ല.
وَإِذْ قُلْنَا لِلْمَلَٰٓئِكَةِ ٱسْجُدُوا۟ لِـَٔادَمَ فَسَجَدُوٓا۟ إِلَّآ إِبْلِيسَ أَبَىٰ وَٱسْتَكْبَرَ وَكَانَ مِنَ ٱلْكَٰفِرِينَ
ആദമിനെ നിങ്ങള്‍ പ്രണമിക്കുക എന്ന് നാം മലക്കുകളോട് പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധിക്കുക) . അവര്‍ പ്രണമിച്ചു; ഇബ്ലീസ് ഒഴികെ. അവന്‍ വിസമ്മതം പ്രകടിപ്പിക്കുകയും അഹംഭാവം നടിക്കുകയും ചെയ്തു. അവന്‍ സത്യനിഷേധികളില്‍ പെട്ടവനായിരിക്കുന്നു.(ഖു൪ആന്‍:2/34)
മുഹമ്മദ് നബി ﷺയിലുള്ള വിശ്വാസം ഇല്ലാതെ അല്ലാഹുവിലുള്ള വിശ്വാസം പൂർത്തിയാവുകയില്ല. പിൻപറ്റൽ കൊണ്ട് ഏകത്വം അംഗീകരിക്കാതെ ആരാധന കൊണ്ട് അല്ലാഹുവിൻറെ ഏകത്വം പൂർത്തിയാകുകയില്ല.
قُلْ إِنَّمَآ أَنَا۠ بَشَرٌ مِّثْلُكُمْ يُوحَىٰٓ إِلَىَّ أَنَّمَآ إِلَٰهُكُمْ إِلَٰهٌ وَٰحِدٌ ۖ فَمَن كَانَ يَرْجُوا۟ لِقَآءَ رَبِّهِۦ فَلْيَعْمَلْ عَمَلًا صَٰلِحًا وَلَا يُشْرِكْ بِعِبَادَةِ رَبِّهِۦٓ أَحَدَۢا
(നബിയേ,) പറയുക: ഞാന്‍ നിങ്ങളെപ്പോലെയുള്ള ഒരു മനുഷ്യന്‍ മാത്രമാകുന്നു. നിങ്ങളുടെ ദൈവം ഏകദൈവം മാത്രമാണെന്ന് എനിക്ക് ബോധനം നല്‍കപ്പെടുന്നു. അതിനാല്‍ വല്ലവനും തന്‍റെ രക്ഷിതാവുമായി കണ്ടുമുട്ടണമെന്ന് ആഗ്രഹിക്കുന്നുവെങ്കില്‍ അവന്‍ സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും, തന്‍റെ രക്ഷിതാവിനുള്ള ആരാധനയില്‍ യാതൊന്നിനെയും പങ്കുചേര്‍ക്കാതിരിക്കുകയും ചെയ്തുകൊള്ളട്ടെ. (ഖു൪ആന്‍:18/110)
فَـَٔامِنُوا۟ بِٱللَّهِ وَرَسُولِهِۦ وَٱلنُّورِ ٱلَّذِىٓ أَنزَلْنَا ۚ وَٱللَّهُ بِمَا تَعْمَلُونَ خَبِيرٌ
അതിനാല്‍ നിങ്ങള്‍ അല്ലാഹുവിലും അവന്‍റെ ദൂതനിലും നാം അവതരിപ്പിച്ച പ്രകാശത്തിലും വിശ്വസിച്ചുകൊള്ളുക. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനാണ്. (ഖു൪ആന്‍:64/8)
عَنْ أَبِي هُرَيْرَةَ، عَنْ رَسُولِ اللَّهِ صلى الله عليه وسلم أَنَّهُ قَالَ : وَالَّذِي نَفْسُ مُحَمَّدٍ بِيَدِهِ لاَ يَسْمَعُ بِي أَحَدٌ مِنْ هَذِهِ الأُمَّةِ يَهُودِيٌّ وَلاَ نَصْرَانِيٌّ ثُمَّ يَمُوتُ وَلَمْ يُؤْمِنْ بِالَّذِي أُرْسِلْتُ بِهِ إِلاَّ كَانَ مِنْ أَصْحَابِ النَّارِ
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: എൻറെ ആത്മാവ് ആരുടെ കയ്യിലാണോ അവൻ തന്നെയാണ് സത്യം, ജൂതൻ ആകട്ടെ ക്രിസ്ത്യാനി ആകട്ടെ ഈ ഉമ്മത്തിൽ നിന്ന് എന്നെകുറിച്ച് കേൾക്കുകയും എന്നിട്ട് എന്തുകൊണ്ടാണോ ഞാൻ നിയോഗിക്കപ്പെട്ടിട്ടുള്ളത് അതിൽ വിശ്വസിക്കാതെ മരിക്കുകയും ചെയ്താൽ അവൻ നരകക്കാരനാകാതിരിക്കുകയില്ല. (മുസ്ലിം:153)
ലാ ഇലാഹ ഇല്ലല്ലാഹു എന്ന സാക്ഷ്യവചനം സമ്പൂർണ്ണമാകണമെങ്കിൽ അതിന് ചില നിബന്ധനകൾ ഉള്ളതുപോലെ മുഹമ്മദുൻ റസൂലുല്ലാഹ് പൂർത്തിയാകണമെങ്കിൽ ചില നിബന്ധനകൾ ഉണ്ട്.
(1) മുഹമ്മദ് നബി അല്ലാഹുവിൻറെ പ്രവാചകൻ ആകുന്നു എന്ന് സാക്ഷ്യം വഹിക്കുമ്പോൾ അതിൻറെ അർത്ഥം എന്താണെന്ന് അറിയുക.
مَّا كَانَ مُحَمَّدٌ أَبَآ أَحَدٍ مِّن رِّجَالِكُمْ وَلَٰكِن رَّسُولَ ٱللَّهِ وَخَاتَمَ ٱلنَّبِيِّۦنَ ۗ وَكَانَ ٱللَّهُ بِكُلِّ شَىْءٍ عَلِيمًا
മുഹമ്മദ് നിങ്ങളുടെ പുരുഷന്‍മാരില്‍ ഒരാളുടെയും പിതാവായിട്ടില്ല. പക്ഷെ, അദ്ദേഹം അല്ലാഹുവിന്‍റെ ദൂതനും പ്രവാചകന്‍മാരില്‍ അവസാനത്തെ ആളുമാകുന്നു. അല്ലാഹു ഏത് കാര്യത്തെപ്പറ്റിയും അറിവുള്ളവനാകുന്നു. (ഖു൪ആന്‍:33/40)
(2) ഈ സാക്ഷ്യവചനത്തിൽ ഹൃദയം കൊണ്ടുള്ള ദൃഢവിശ്വാസം വേണം
إِنَّمَا ٱلْمُؤْمِنُونَ ٱلَّذِينَ ءَامَنُوا۟ بِٱللَّهِ وَرَسُولِهِۦ ثُمَّ لَمْ يَرْتَابُوا۟ وَجَٰهَدُوا۟ بِأَمْوَٰلِهِمْ وَأَنفُسِهِمْ فِى سَبِيلِ ٱللَّهِ ۚ أُو۟لَٰٓئِكَ هُمُ ٱلصَّٰدِقُونَ
അല്ലാഹുവിലും അവന്‍റെ ദൂതനിലും വിശ്വസിക്കുകയും പിന്നീട് സംശയിക്കാതിരിക്കുകയും, തങ്ങളുടെ സ്വത്തുക്കളും ശരീരങ്ങളും കൊണ്ട് അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ സമരം നടത്തുകയും ചെയ്തവരാരോ അവര്‍ മാത്രമാകുന്നു സത്യവിശ്വാസികള്‍. അവര്‍ തന്നെയാകുന്നു സത്യവാന്‍മാര്‍. (ഖു൪ആന്‍:49/15)
(3) പ്രത്യക്ഷമായും പരോക്ഷമായും ആ സാക്ഷ്യവചനങ്ങൾക്ക് കീഴ്പ്പടണം
قُلْ إِن كُنتُمْ تُحِبُّونَ ٱللَّهَ فَٱتَّبِعُونِى يُحْبِبْكُمُ ٱللَّهُ وَيَغْفِرْ لَكُمْ ذُنُوبَكُمْ ۗ وَٱللَّهُ غَفُورٌ رَّحِيمٌ
(നബിയേ,) പറയുക: നിങ്ങള്‍ അല്ലാഹുവെ സ്നേഹിക്കുന്നുണ്ടെങ്കില്‍ എന്നെ നിങ്ങള്‍ പിന്തുടരുക. എങ്കില്‍ അല്ലാഹു നിങ്ങളെ സ്നേഹിക്കുകയും നിങ്ങളുടെ പാപങ്ങള്‍ പൊറുത്തുതരികയും ചെയ്യുന്നതാണ്. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ. (ഖു൪ആന്‍:3/31)
(4) ഈ സാക്ഷ്യവചനങ്ങൾ എന്തെല്ലാം നമ്മോട് ആവശ്യപ്പെടുന്നു അതിനെയെല്ലാം സ്വീകരിക്കണം, ഒന്നും തള്ളിക്കളയാൻ പാടില്ല
فَلَا وَرَبِّكَ لَا يُؤْمِنُونَ حَتَّىٰ يُحَكِّمُوكَ فِيمَا شَجَرَ بَيْنَهُمْ ثُمَّ لَا يَجِدُوا۟ فِىٓ أَنفُسِهِمْ حَرَجًا مِّمَّا قَضَيْتَ وَيُسَلِّمُوا۟ تَسْلِيمًا
ഇല്ല, നിന്റെ രക്ഷിതാവിനെ തന്നെയാണ സത്യം, അവര്‍ക്കിടയില്‍ ഭിന്നതയുണ്ടായ കാര്യത്തില്‍ അവര്‍ നിന്നെ വിധികര്‍ത്താവാക്കുകയും, നീ വിധികല്‍പിച്ചതിനെപ്പറ്റി പിന്നീടവരുടെ മനസ്സുകളില്‍ ഒരു വിഷമവും തോന്നാതിരിക്കുകയും, അത് പൂര്‍ണ്ണമായി സമ്മതിച്ച് അനുസരിക്കുകയും ചെയ്യുന്നതു വരെ അവര്‍ വിശ്വാസികളാവുകയില്ല. (ഖു൪ആന്‍:4/65)
وَمَا كَانَ لِمُؤْمِنٍ وَلَا مُؤْمِنَةٍ إِذَا قَضَى ٱللَّهُ وَرَسُولُهُۥٓ أَمْرًا أَن يَكُونَ لَهُمُ ٱلْخِيَرَةُ مِنْ أَمْرِهِمْ ۗ وَمَن يَعْصِ ٱللَّهَ وَرَسُولَهُۥ فَقَدْ ضَلَّ ضَلَٰلًا مُّبِينًا
അല്ലാഹുവും അവന്റെ റസൂലും ഒരു കാര്യത്തില്‍ തീരുമാനമെടുത്ത് കഴിഞ്ഞാല്‍ സത്യവിശ്വാസിയായ ഒരു പുരുഷന്നാകട്ടെ, സ്ത്രീക്കാകട്ടെ തങ്ങളുടെ കാര്യത്തെ സംബന്ധിച്ച് സ്വതന്ത്രമായ അഭിപ്രായം ഉണ്ടായിരിക്കാവുന്നതല്ല. വല്ലവനും അല്ലാഹുവിനെയും അവന്റെ ദൂതനെയും ധിക്കരിക്കുന്ന പക്ഷം അവന്‍ വ്യക്തമായ നിലയില്‍ വഴിപിഴച്ചു പോയിരിക്കുന്നു. (ഖു൪ആന്‍:33/36)
(5) ആത്മാർത്ഥത
ഇത്തിബാഇൻറെ (പിൻപറ്റൽ) വിഷയത്തിൽ മുഹമ്മദ് നബി ﷺയോടൊപ്പം ഒരു പങ്കാളിയെയും ഉണ്ടാക്കുവാൻ പാടില്ല.
وَمَآ ءَاتَىٰكُمُ ٱلرَّسُولُ فَخُذُوهُ وَمَا نَهَىٰكُمْ عَنْهُ فَٱنتَهُوا۟ ۚ وَٱتَّقُوا۟ ٱللَّهَ ۖ إِنَّ ٱللَّهَ شَدِيدُ ٱلْعِقَابِ
ങ്ങള്‍ക്കു റസൂല്‍ നല്‍കിയതെന്തോ അത് നിങ്ങള്‍ സ്വീകരിക്കുക. എന്തൊന്നില്‍ നിന്ന് അദ്ദേഹം നിങ്ങളെ വിലക്കിയോ അതില്‍ നിന്ന് നിങ്ങള്‍ ഒഴിഞ്ഞ് നില്‍ക്കുകയും ചെയ്യുക. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും ചെയ്യുക. തീര്‍ച്ചയായും അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാണ്. (ഖു൪ആന്‍:59/7)
(6) സാക്ഷ്യവചനം പ്രഖ്യാപിക്കുന്നതിൽ ആത്മാർത്ഥത കാണിക്കുക. കാപട്യമോ വ്യാജമോ ആകരുത്
إِذَا جَآءَكَ ٱلْمُنَٰفِقُونَ قَالُوا۟ نَشْهَدُ إِنَّكَ لَرَسُولُ ٱللَّهِ ۗ وَٱللَّهُ يَعْلَمُ إِنَّكَ لَرَسُولُهُۥ وَٱللَّهُ يَشْهَدُ إِنَّ ٱلْمُنَٰفِقِينَ لَكَٰذِبُونَ
കപട വിശ്വാസികള്‍ നിന്‍റെ അടുത്ത് വന്നാല്‍ അവര്‍ പറയും: തീര്‍ച്ചയായും താങ്കള്‍ അല്ലാഹുവിന്‍റെ ദൂതനാണെന്ന് ഞങ്ങള്‍ സാക്ഷ്യം വഹിക്കുന്നു. അല്ലാഹുവിന്നറിയാം തീര്‍ച്ചയായും നീ അവന്‍റെ ദൂതനാണെന്ന്. തീര്‍ച്ചയായും മുനാഫിഖുകള്‍ (കപടന്‍മാര്‍) കള്ളം പറയുന്നവരാണ് എന്ന് അല്ലാഹു സാക്ഷ്യം വഹിക്കുന്നു. (ഖു൪ആന്‍:63/1)
(7) സാക്ഷ്യവചനത്തോടും അതിന്റെ ആളുകളോടുമുള്ള സ്നേഹവും അതിനെ വെറുക്കുന്നവരോടുള്ള ശത്രുതയും
قُلْ أَطِيعُوا۟ ٱللَّهَ وَٱلرَّسُولَ ۖ فَإِن تَوَلَّوْا۟ فَإِنَّ ٱللَّهَ لَا يُحِبُّ ٱلْكَٰفِرِينَ
പറയുക: നിങ്ങള്‍ അല്ലാഹുവെയും റസൂലിനെയും അനുസരിക്കുവിന്‍. ഇനി അവര്‍ പിന്തിരിഞ്ഞുകളയുന്ന പക്ഷം അല്ലാഹു സത്യനിഷേധികളെ സ്നേഹിക്കുന്നതല്ല; തീര്‍ച്ച. (ഖു൪ആന്‍:3/32)
(8) സാക്ഷ്യവചനത്തിൽ വിശ്വസിക്കുകയും അതിനെതിരായ കാര്യങ്ങൾ നിഷേധിക്കുകയും ചെയ്യുക
وَمَن يُشَاقِقِ ٱلرَّسُولَ مِنۢ بَعْدِ مَا تَبَيَّنَ لَهُ ٱلْهُدَىٰ وَيَتَّبِعْ غَيْرَ سَبِيلِ ٱلْمُؤْمِنِينَ نُوَلِّهِۦ مَا تَوَلَّىٰ وَنُصْلِهِۦ جَهَنَّمَ ۖ وَسَآءَتْ مَصِيرً
തനിക്ക് സന്‍മാര്‍ഗം വ്യക്തമായിക്കഴിഞ്ഞ ശേഷവും ആരെങ്കിലും ദൈവദൂതനുമായി എതിര്‍ത്ത് നില്‍ക്കുകയും, സത്യവിശ്വാസികളുടെതല്ലാത്ത മാര്‍ഗം പിന്തുടരുകയും ചെയ്യുന്ന പക്ഷം അവന്‍ തിരിഞ്ഞ വഴിക്ക് തന്നെ നാം അവനെ തിരിച്ചുവിടുന്നതും, നരകത്തിലിട്ട് നാമവനെ കരിക്കുന്നതുമാണ്. അതെത്ര മോശമായ പര്യവസാനം! (ഖു൪ആന്‍:4/115)
kanzululoom.com