സൂറഃ അര്‍റ്വഹ്മാന്‍ 7-9 ആയത്തുകളിൽ പരാമര്‍ശിച്ചിട്ടുള്ള തുലാസിനെ കുറിച്ച്
وَٱلسَّمَآءَ رَفَعَهَا وَوَضَعَ ٱلْمِيزَانَ
ആകാശത്തെ അവന്‍ ഉയര്‍ത്തുകയും, (എല്ലാകാര്യവും തൂക്കികണക്കാക്കുവാനുള്ള) തുലാസ് അവന്‍ സ്ഥാപിക്കുകയും ചെയ്തിരിക്കുന്നു. (ഖുർആൻ:55/7)
ഇവിടെ ميزان (തുലാസ്) എന്നതിന് العدل (നീതി) എന്നാണ് വിവക്ഷ.
وقوله : {وَٱلسَّمَآءَ رَفَعَهَا وَوَضَعَ ٱلْمِيزَان} يعني : العدل ، كما قال :{لَقَدْ أَرْسَلْنَا رُسُلَنَا بِٱلْبَيِّنَٰتِ وَأَنزَلْنَا مَعَهُمُ ٱلْكِتَٰبَ وَٱلْمِيزَانَ لِيَقُومَ ٱلنَّاسُ بِٱلْقِسْطِ} [ الحديد : 25 ]
{ആകാശത്തെ അവന്‍ ഉയര്‍ത്തുകയും തുലാസ് അവന്‍ സ്ഥാപിക്കുകയും ചെയ്തിരിക്കുന്നു} അതായത്: നീതി. അല്ലാഹു പറഞ്ഞതുപോലെ: {തീര്‍ച്ചയായും നാം നമ്മുടെ ദൂതന്‍മാരെ വ്യക്തമായ ദൃഷ്ടാന്തങ്ങളും കൊണ്ട് അയക്കുകയുണ്ടായി. ജനങ്ങള്‍ നീതിപൂര്‍വ്വം നിലകൊള്ളുവാന്‍ വേണ്ടി അവരോടൊപ്പം വേദഗ്രന്ഥവും തുലാസും ഇറക്കികൊടുക്കുകയും ചെയ്തു. (57/25)} (ഇബ്നു കസീര്‍)
الْمِيزَان (മീസാന്‍) എന്നാല്‍ തൂക്കിക്കണക്കാക്കുന്നത് – അഥവാ തുലാസ്സ് – എന്ന് വാക്കര്‍ത്ഥം. സത്യാസത്യങ്ങളും, ന്യായാന്യായങ്ങളും തൂക്കിക്കണക്കാക്കുന്ന മാനദണ്ഡം എന്നത്രെ ഇവിടെ വിവക്ഷ. സാധനങ്ങള്‍ തൂക്കികണക്കാക്കുവാനുള്ള സാധാരണ തുലാസ്സും ആ ഇനത്തില്‍ ഉള്‍പ്പെടുന്ന ഒന്നുതന്നെ. (അമാനി തഫ്സീര്‍ – സൂറ ഹദീദ്)
അല്ലാഹു ميزان നിശ്ചയിച്ചതിന്റെ ലക്ഷ്യത്തെ കുറിച്ച് പറയുന്നു:
أَلَّا تَطْغَوْا۟ فِى ٱلْمِيزَانِ
നിങ്ങള്‍ തുലാസില്‍ ക്രമക്കേട് വരുത്താതിരിക്കുവാന്‍ വേണ്ടിയാണത്. (ഖുർആൻ:55/8)
أي : خلق السماوات والأرض بالحق والعدل ، لتكون الأشياء كلها بالحق والعدل ;
അതായത്: ആകാശങ്ങളും ഭൂമിയും അവൻ സത്യത്തിലും നീതിയിലും സൃഷ്ടിച്ചിരിക്കുന്നു. എല്ലാം സത്യത്തിലും നീതിയിലും ആയിരിക്കാൻ വേണ്ടി. (ഇബ്നു കസീര്‍)
وَأَقِيمُوا۟ ٱلْوَزْنَ بِٱلْقِسْطِ وَلَا تُخْسِرُوا۟ ٱلْمِيزَانَ
നിങ്ങള്‍ നീതി പൂര്‍വ്വം തൂക്കം ശരിയാക്കുവിന്‍. തുലാസില്‍ നിങ്ങള്‍ കമ്മി വരുത്തരുത്. (ഖുർആൻ:55/9)
أي : لا تبخسوا الوزن ، بل زنوا بالحق والقسط ، كما قال [ تعالى ] (وَزِنُوا۟ بِٱلْقِسْطَاسِ ٱلْمُسْتَقِيمِ) [ الشعراء : 182 ] .
അതായത്:നിങ്ങൾ തൂക്കത്തിൽ കുറവ് വരുത്തരുത്, മറിച്ച് സത്യത്തിലും നീതിയിലും തൂക്കുക. അല്ലാഹു പറഞ്ഞതുപോലെ: {കൃത്രിമമില്ലാത്ത തുലാസ് കൊണ്ട് നിങ്ങള്‍ തൂക്കുക. (26/182)} (ഇബ്നു കസീര്‍)
അല്ലാഹുവിന്റെ നീതിന്യായ വ്യവസ്ഥയാകുന്ന ഈ തുലാസ്സു തന്നെയാണ് 7ഉം 8ഉം വചനങ്ങളില്‍ പ്രസ്താവിക്കപ്പെട്ടിരിക്കുന്നതും. ആ നീതിവ്യവസ്ഥകളില്‍ ഒന്നത്രെ തൂക്കത്തില്‍ സത്യവും നീതിയും പാലിക്കണം, അതില്‍ ജനങ്ങളെ കബളിപ്പിക്കുവാന്‍ പാടില്ല എന്നുള്ള വ്യവസ്ഥയും. ഇതിനെക്കുറിച്ചാണ് 9-ാം വചനത്തില്‍ പ്രസ്താവിക്കുന്നത്. (അമാനി തഫ്സീര്‍)
{وَوَضَعَ اللَّهُ الْمِيزَانَ} أَيِ: الْعَدْلَ بَيْنَ الْعِبَادِ، فِي الْأَقْوَالِ وَالْأَفْعَالِ، وَلَيْسَ الْمُرَادُ بِهِ الْمِيزَانَ الْمَعْرُوفَ وَحْدَهُ، بَلْ هُوَ كَمَا ذَكَرْنَا، يَدْخُلُ فِيهِ الْمِيزَانُ الْمَعْرُوفُ، وَالْمِكْيَالُ الَّذِي تُكَالُ بِهِ الْأَشْيَاءُ وَالْمَقَادِيرُ، وَالْمِسَاحَاتُ الَّتِي تُضْبَطُ بِهَا الْمَجْهُولَاتُ، وَالْحَقَائِقُ الَّتِي يُفْصَلُ بِهَا بَيْنَ الْمَخْلُوقَاتِ، وَيُقَامُ بِهَا الْعَدْلُ بَيْنَهُمْ، وَلِهَذَا قَالَ: {أَلا تَطْغَوْا فِي الْمِيزَانِ} أَيْ: أَنْزَلَ اللَّهُ الْمِيزَانَ، لِئَلَّا تَتَجَاوَزُوا الْحَدَّ فِي الْمِيزَانِ، فَإِنَّ الْأَمْرَ لَوْ كَانَ يَرْجِعُ إِلَى عُقُولِكُمْ وَآرَائِكُمْ، لَحَصَلَ مِنَ الْخَلَلِ مَا اللَّهُ بِهِ عَلِيمٌ، وَلَفَسَدَتِ السَّمَاوَاتُ وَالْأَرْضُ. {وَأَقِيمُوا الْوَزْنَ بِالْقِسْطِ} أَيِ: اجْعَلُوهُ قَائِمًا بِالْعَدْلِ، الَّذِي تَصِلُ إِلَيْهِ مَقْدِرَتُكُمْ وَإِمْكَانُكُمْ، {وَلا تُخْسِرُوا الْمِيزَانَ} أَيْ: لَا تَنْقُصُوهُ وَتَعْمَلُوا بِضِدِّهِ، وَهُوَ الْجَوْرُ وَالظُّلْمُ وَالطُّغْيَانُ.
{തുലാസ് അവന്‍ സ്ഥാപിക്കുകയും ചെയ്തു} പ്രവൃത്തിയിലും വാക്കിലും അടിമകള്‍ക്കിടയിലുള്ള നീതി. പരിമിതമായ തുലാസ് മാത്രമല്ല ഇവിടെ ഉദ്ദേശിച്ചത്, മറിച്ച് നാം സൂചിപ്പിച്ചതുപോലെ സാധാരണ തുലാസ് ഉള്‍പ്പെടുന്നതോടുകൂടി വസ്തുക്കളുടെ അളവ് കണക്കാക്കുകയും അളവുകളും കാണാത്ത വസ്തുക്കളെ കണക്കാക്കുന്ന സ്കെയിലുകളും സൃഷ്ടികള്‍ക്കിടയില്‍ വേര്‍തിരിക്കുന്ന വസ്തുതകളും; അതാണ് അവര്‍ക്കിടയില്‍ നീതി നിലനിര്‍ത്തുന്നത്. അതാണ് അല്ലാഹു പറഞ്ഞത്: {നിങ്ങള്‍ തുലാസില്‍ ക്രമക്കേട് വരുത്താതിരിക്കുവാന്‍ വേണ്ടിയാണിത്.} കല്‍പനകളിലും ബാധ്യതകളിലും പരിധി ലംഘിക്കാതിരിക്കാനാണ് അല്ലാഹു തുലാസ് ഇറിക്കയത്. കല്‍പനയില്‍ നിങ്ങളുടെ ബുദ്ധിക്കും അഭിപ്രായത്തിനും വിട്ടുതരികയാണെങ്കില്‍ അല്ലാഹുവിന് മാത്രമെ അതിലെന്തുമാത്രം അപാകതകള്‍ സംഭവിക്കുമെന്ന് അറിയൂ. ആകാശങ്ങളും ഭൂമിയും അതിലുള്ളവയുമെല്ലാം തകരാറിലാകുമായിരുന്നു. {തൂക്കത്തെ നിങ്ങള്‍ നീതിപൂര്‍വമാക്കണം} നിങ്ങളുടെ കഴിവും സാധ്യതയും അനുസരിച്ച് നീതിപൂര്‍വമാക്കണം. {തുലാസില്‍ നിങ്ങള്‍ കമ്മിവരുത്തരുത്} അതായത്: അതില്‍ നിങ്ങള്‍ കുറവുവരുത്തരുത്. അതിനെതിരായി പ്രവര്‍ത്തിക്കുകയും അരുത്. അത് അക്രമവും അനീതിയും അതിരുവിട്ട പ്രവര്‍ത്തനവുമാണ്. (തഫ്സീറുസ്സഅ്ദി)
അല്ലാഹു ഈ പ്രപഞ്ചത്തിന്റെ നിയമങ്ങളഖിലം നീതിയിലാണ് നിലനിര്‍ത്തിയിട്ടുള്ളത്. അവന്റെ കല്‍പനാ നിര്‍ദ്ദേശങ്ങള്‍ നീതിയുക്തങ്ങളുമായിരിക്കും.
وَتَمَّتْ كَلِمَتُ رَبِّكَ صِدْقًا وَعَدْلًا ۚ لَّا مُبَدِّلَ لِكَلِمَٰتِهِۦ ۚ وَهُوَ ٱلسَّمِيعُ ٱلْعَلِيمُ
നിന്‍റെ രക്ഷിതാവിന്‍റെ വചനം സത്യത്തിലും നീതിയിലും പരിപൂര്‍ണ്ണമായിരിക്കുന്നു. അവന്‍റെ വചനങ്ങള്‍ക്ക് മാറ്റം വരുത്താനാരുമില്ല. അവന്‍ എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമത്രെ. (ഖുർആൻ:6/115)
www.kanzululoom.com