ദൃഷ്ടികള്‍ താഴ്ത്തുക

മനുഷ്യന് അല്ലാഹു നൽകിയ അനുഗ്രഹങ്ങളിൽ പെട്ടതാണ് അവന് കാഴ്ച ശക്തി നൽകിയെന്നത്.

أَلَمْ نَجْعَل لَّهُۥ عَيْنَيْنِ

അവന് നാം രണ്ട് കണ്ണുകള്‍ ഉണ്ടാക്കി കൊടുത്തിട്ടില്ലേ? (ഖുർആൻ:90/8)

ഈ അനുഗ്രഹത്തിന് ഓരോരുത്തരും നന്ദി കാണിക്കേണ്ടതുണ്ട്.

وَهُوَ ٱلَّذِىٓ أَنشَأَ لَكُمُ ٱلسَّمْعَ وَٱلْأَبْصَٰرَ وَٱلْأَفْـِٔدَةَ ۚ قَلِيلًا مَّا تَشْكُرُونَ

അവനാണ് നിങ്ങള്‍ക്ക് കേള്‍വിയും കാഴ്ചകളും ഹൃദയങ്ങളും ഉണ്ടാക്കിതന്നിട്ടുള്ളവന്‍. കുറച്ചു മാത്രമേ നിങ്ങള്‍ നന്ദികാണിക്കുന്നുള്ളു. (ഖുർആൻ:23/78)

മാത്രമല്ല, ഈ അനുഗ്രഹത്തെ കുറിച്ച് പരലോകത്ത് ചോദ്യം ചെയ്യപ്പെടുകയും ചെയ്യും.

إِنَّ ٱلسَّمْعَ وَٱلْبَصَرَ وَٱلْفُؤَادَ كُلُّ أُو۟لَٰٓئِكَ كَانَ عَنْهُ مَسْـُٔولًا

തീര്‍ച്ചയായും കേള്‍വി, കാഴ്ച, ഹൃദയം എന്നിവയെപ്പറ്റിയെല്ലാം ചോദ്യം ചെയ്യപ്പെടുന്നതാണ്‌. (ഖുർആൻ:17/36)

അതുകൊണ്ടുതന്നെ അല്ലാഹു നൽകിയ ഈ അനുഗ്രഹത്തെ തോന്നിയതുപോലെ ഉപയോഗിക്കാൻ അടിമക്ക് പാടില്ലതന്നെ. പലതിനെ തൊട്ടും അടിമ ദൃഷ്ടികൾ താഴ്‌ത്തേണ്ടിവരും. അല്ലാഹു പറയുന്നത് കാണുക:

وَلَا تَمُدَّنَّ عَيْنَيْكَ إِلَىٰ مَا مَتَّعْنَا بِهِۦٓ أَزْوَٰجًا مِّنْهُمْ زَهْرَةَ ٱلْحَيَوٰةِ ٱلدُّنْيَا لِنَفْتِنَهُمْ فِيهِ ۚ وَرِزْقُ رَبِّكَ خَيْرٌ وَأَبْقَىٰ

അവരില്‍ (മനുഷ്യരില്‍) പല വിഭാഗങ്ങള്‍ക്ക് നാം ഐഹികജീവിതാലങ്കാരം അനുഭവിപ്പിച്ചതിലേക്ക് നിന്‍റെ ദൃഷ്ടികള്‍ നീ പായിക്കരുത്‌. അതിലൂടെ നാം അവരെ പരീക്ഷിക്കാന്‍ (ഉദ്ദേശിക്കുന്നു.) നിന്‍റെ രക്ഷിതാവ് നല്‍കുന്ന ഉപജീവനമാകുന്നു കൂടുതല്‍ ഉത്തമവും നിലനില്‍ക്കുന്നതും. (ഖുർആൻ:20/131)

ഇവിടെ ചർച്ച ചെയ്യുന്നത് പുരുഷൻമാർ അന്യസ്ത്രീകളെതൊട്ട് ദൃഷ്ടികൾ താഴ്ത്തുന്നതിനെ കുറിച്ചും സ്ത്രീകൾ അന്യപുരുഷൻമാരെതൊട്ട് ദൃഷ്ടികൾ താഴ്ത്തുന്നതിനെ കുറിച്ചുമാണ്. അല്ലാഹു പറയുന്നു:

قُل لِّلْمُؤْمِنِينَ يَغُضُّوا۟ مِنْ أَبْصَٰرِهِمْ وَيَحْفَظُوا۟ فُرُوجَهُمْ ۚ ذَٰلِكَ أَزْكَىٰ لَهُمْ ۗ إِنَّ ٱللَّهَ خَبِيرُۢ بِمَا يَصْنَعُونَ

(നബിയേ,) നീ സത്യവിശ്വാസികളോട് അവരുടെ ദൃഷ്ടികള്‍ താഴ്ത്തുവാനും, ഗുഹ്യാവയവങ്ങള്‍ കാത്തുസൂക്ഷിക്കുവാനും പറയുക. അതാണ് അവര്‍ക്ക് ഏറെ പരിശുദ്ധമായിട്ടുള്ളത്‌. തീര്‍ച്ചയായും അല്ലാഹു അവര്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനാകുന്നു. (ഖുർആൻ:24/30)

وَقُل لِّلْمُؤْمِنَٰتِ يَغْضُضْنَ مِنْ أَبْصَٰرِهِنَّ وَيَحْفَظْنَ فُرُوجَهُنَّ وَلَا يُبْدِينَ زِينَتَهُنَّ إِلَّا مَا ظَهَرَ مِنْهَا

സത്യവിശ്വാസിനികളോടും അവരുടെ ദൃഷ്ടികള്‍ താഴ്ത്തുവാനും അവരുടെ ഗുഹ്യാവയവങ്ങള്‍ കാത്തുസൂക്ഷിക്കുവാനും പറയുക … (ഖുർആൻ:24/32)

ദൃഷ്ടികള്‍ താഴ്ത്താന്‍ പറയുന്നതോടൊപ്പം ഗുഹ്യസ്ഥാനങ്ങളെ കാത്തുസൂക്ഷിക്കുവാനുംകൂടി കല്‍പിച്ചിട്ടുള്ളത് ശ്രദ്ധേയമാകുന്നു. ലൈംഗിക വിശുദ്ധി ആഗ്രഹിക്കുന്നവർ, വ്യഭിചാരം പോലെയുള്ള തിൻമകളിൽ അകപ്പെടാതിരിക്കാൻ ആഗ്രഹിക്കുന്നവർ, സ്ത്രീകളുടെ ഫിത്നയിൽ അകപ്പെടാതിരിക്കാൻ ആഗ്രഹിക്കുന്നവർ ദൃഷ്ടികൾ നിയന്ത്രിച്ചേപറ്റൂ എന്ന് ഇതിൽ നിന്ന് വ്യക്തമാണ്. ദൃഷ്ടികൾ നിയന്ത്രിച്ചില്ലെങ്കിൽ ഈ പറഞ്ഞ തിൻമകളിൽ അകപ്പെടുമെന്നും ഉറപ്പാണ്.

قـال الإمام القرطبي رحمـه الله : البصر هو الباب الأكبر إلى القلب، وأعمر

ഇമാം ഖുർത്വുബി رحمـه الله പറയുന്നു: കാഴ്ചയാണ് ഹൃദയത്തിലേക്കുള്ള ഏറ്റവും വലിയ വാതിൽ. (ഖുർത്വുബി)

قال إبن القيم رحمه الله : النظر أصل عامة الحوادث التي تصيب الإنسان، فإن النظرة تولد الخطرة، ثم تولد الخطرة فكرة، ثم تولد الفكرة شهوة، ثم تولد الشهوة إرادة، ثم تقوى فتصير عزيمة جازمة، فيقع الفعل ولابد، ما لم يمنع مانع.

ഇബ്നുൽ ഖയ്യിം رحمه الله  പറഞ്ഞു: മനുഷ്യനെ ബാധിക്കുന്ന എല്ലാ കാര്യങ്ങളുടേയും അടിസ്ഥാനം (അവന്റെ) നോട്ടമാണ്. തീർച്ചയായും നോട്ടം അവനിൽ തോന്നലുകളെ ഉണ്ടാക്കും, തോന്നലുകൾ ചിന്തയുണ്ടാക്കും, ചിന്ത ഇച്ഛയെ (ആഗ്രഹത്തെ) ഉണ്ടാക്കും, ഇച്ഛ പിന്നീട് ഉദ്ദേശമാകും, ഉദ്ദേശം ശക്തിപ്പെട്ട് ദൃഢമായി ഉറയ്ക്കും, പിന്നെ അവനെ തടയുന്ന കാര്യങ്ങളൊന്നുമില്ലെങ്കിൽ ആ പ്രവർത്തനം (തിന്മ) നടക്കൽ അനിവാര്യമായി. (الداء والدواء)

وَإِذَا سَأَلْتُمُوهُنَّ مَتَٰعًا فَسْـَٔلُوهُنَّ مِن وَرَآءِ حِجَابٍ ۚ ذَٰلِكُمْ أَطْهَرُ لِقُلُوبِكُمْ وَقُلُوبِهِنَّ ۚ

നിങ്ങള്‍ അവരോട് (നബി ﷺ യുടെ ഭാര്യമാരോട്‌) വല്ല സാധനവും ചോദിക്കുകയാണെങ്കില്‍ നിങ്ങളവരോട് മറയുടെ പിന്നില്‍ നിന്ന് ചോദിച്ചുകൊള്ളുക. അതാണ് നിങ്ങളുടെ ഹൃദയങ്ങള്‍ക്കും അവരുടെ ഹൃദയങ്ങള്‍ക്കും കൂടുതല്‍ സംശുദ്ധമായിട്ടുള്ളത്‌.(ഖുർആൻ:33/53)

{നിങ്ങൾ അവരോട് മറയുടെ പിന്നിൽ നിന്ന് ചോദിച്ചുകൊള്ളുക} അതായത് കാഴ്ചയിൽ നിന്ന് അവരെ മറക്കുന്ന എന്തെങ്കിലും ഉണ്ടായിരിക്കണം. കാരണം അവരെ കാണേണ്ട ആവശ്യമില്ല. അതിനാൽ എല്ലാ സാഹചര്യങ്ങളിലും അവരെ നോക്കുന്നത് വിരോധിച്ചിരിക്കുന്നു. അവരോട് സംസാരിക്കുന്നതിന്റെ വിധി അല്ലാഹു പറഞ്ഞ വിശദീകരണമനുസരിച്ചാണ്. പിന്നീട് അതിന്റെ യുക്തിയും പറയുന്നു: {അതാണ് നിങ്ങളുടെ ഹൃദയങ്ങൾക്കും അവരുടെ ഹൃദയങ്ങൾക്കും കൂടുതൽ സംശുദ്ധമായിട്ടുള്ളത്} ഇതാണ് കൂടുതൽ നല്ലത്. അതിനാൽ സംശയത്തിന് കാരണമുണ്ടാകുന്നത് ഒഴിവാകും. തിന്മയിലേക്ക് നയിച്ചേക്കാവുന്ന കാര്യങ്ങളിൽനിന്ന് ഒരാൾ എത്രമാത്രം ഒഴിവായി അകന്ന് നിൽക്കുന്നുവോ അത്രത്തോളം അത് സുരക്ഷിതവും ഹൃദയത്തിന് ഏറ്റവും വിശുദ്ധവുമാണ്. അതിനാൽ, തിന്മക്ക് കാരണമാകുന്നതോ അതിലേക്ക് നയിക്കുന്നതോ ആയ എല്ലാ മാർഗങ്ങളും നിഷിദ്ധമാണെന്നും സാധ്യമായ എല്ലാ മാർഗങ്ങളിലൂടെയും അവയിൽനിന്ന് അകന്നുനിൽക്കണമെന്നും നിർദേശിക്കപ്പെട്ടിരിക്കുന്നു. (തഫ്സീറുസ്സഅ്ദി)

എല്ലാ അവിഹിത ബന്ധങ്ങളുടെയും തുടക്കം നോട്ടമാണ്. വ്യഭിചാരത്തിന്റെ തുടക്കവും ഒരു നോട്ടമായിരുന്നു. അതുകൊണ്ടാണ് അല്ലാഹു ഇപ്രകാരം പറഞ്ഞിട്ടുള്ളത്.

وَلَا تَقْرَبُوا۟ ٱلزِّنَىٰٓ ۖ إِنَّهُۥ كَانَ فَٰحِشَةً وَسَآءَ سَبِيلًا

നിങ്ങള്‍ വ്യഭിചാരത്തെ സമീപിച്ച് പോകരുത്‌. തീര്‍ച്ചയായും അത് ഒരു നീചവൃത്തിയും ദുഷിച്ച മാര്‍ഗവുമാകുന്നു. (ഖു൪ആന്‍ :17/32)

ഈ ആയത്തിൽ ‘വ്യഭിച്ചരിക്കരുത്’ എന്ന് പറയാതെ,  ‘വ്യഭിചാരത്തെ സമീപിച്ച് പോകരുത്‌’ എന്നാണ് പറഞ്ഞത്. വ്യഭിചാരത്തിലേക്കു നയിക്കുന്നതോ, അതിന് വഴിവെക്കുന്നതോ ആയ എല്ലാ കാര്യവും വര്‍ജ്ജിക്കണമെന്നാണിതിന്റെ താല്‍പര്യം. ദൃഷ്ടികൾ താഴ്ത്തൽ നിർബന്ധമാണ്. ദൃഷ്ടികളെ നിയന്ത്രിച്ചില്ലെങ്കിൽ വ്യഭിചാരത്തിൽ അകപ്പെടുമെന്നും ഇതിൽ സൂചനയുണ്ട്.

ദൃഷ്ടികള്‍ താഴ്ത്തലും ഗുഹ്യസ്ഥാനം കാത്തുസൂക്ഷിക്കലും പരസ്പരം ബന്ധപ്പെട്ടുകിടക്കുന്നു എന്നത് തന്നെയാണ് ‘ദൃഷ്ടികള്‍ താഴ്ത്തുക’ എന്ന വിഷയത്തിന്റെ പ്രാധാന്യം വർദ്ധിപ്പിക്കുന്നത് . അതല്ലാതെ മറ്റ് വിഷയങ്ങളെപ്പോലെ ഒരു കൽപ്പനയും അതിന്റെ അനുസരണവും മാത്രമല്ല ഇത്. ലൈംഗിക വിശുദ്ധി ആഗ്രഹിച്ച്, അത്തരം തിൻമകളിൽ അകപ്പെടാതിരിക്കാനുള്ള മാർഗങ്ങൾ അന്വേഷിച്ചു നടക്കുന്നവരെ ഇന്ന് ധാരാളം കാണാം. എന്നാൽ ലൈംഗിക വിശുദ്ധിക്ക് ദൃഷ്ടികള്‍ താഴ്ത്തൽ നിർബന്ധമാണെന്ന വസ്തുത പലരും തിരിച്ചറിയുന്നില്ല. ഇനി അറിഞ്ഞവരിൽതന്നെ പലർക്കും ദൃഷ്ടികള്‍ താഴ്ത്താൻ കഴിയുന്നില്ല. പിന്നെങ്ങനെ ലൈംഗിക വിശുദ്ധി സാധ്യമാകും? ഒരു രോഗത്തിന്റെ പരിഹാരം അന്വേഷിക്കുമ്പോൾ ആ രോഗത്തെ മൂർച്ഛിപ്പിക്കുന്ന കാര്യങ്ങളിൽ നിന്ന് പൂർണ്ണമായി വിട്ടുനിൽക്കൽ നിർബന്ധമാണല്ലോ.

ഞാൻ തൗഹീദിൽ സത്യസന്ധത പാലിക്കുന്നുണ്ട്, എനിക്ക് പരലോക വിശ്വാസത്തിൽ ദൃഢതയുണ്ട്, കർമ്മങ്ങളുടെ സ്വീകാര്യത സംബന്ധിച്ച് നല്ല അറിവുണ്ട്, സ്വർഗപ്രവേശനത്തെ കുറിച്ചും നരകപ്രവേശനത്തെ കുറിച്ചും ബോധ്യമുണ്ട് എന്നൊക്കെ കരുതി സമാധാനിക്കുകയും അതുകൊണ്ടുതന്നെ ഇത്തരം തിൻമകളിൽ ഞാൻ അകപ്പെടില്ലെന്നും കരുതുന്നവരുണ്ട്. അവരും അവരുടെ ദൃഷ്ടികളെ താഴ്ത്തുന്നില്ലെങ്കിൽ ഈ തിൻമകളുടെ നടുവിൽ വീഴുമെന്നുള്ളതൊരു വസ്തുതയാണ്. ഏത് തിൻമകളിൽ നിന്നും വിട്ടുനിൽക്കാൻ മേൽപറഞ്ഞ കാര്യങ്ങൾ സഹായകരമാണെന്നതിൽ സംശയമില്ല. എന്നാൽ ദൃഷ്ടികളെ താഴ്ത്തുന്നില്ലെങ്കിൽ അവർക്കും ഈ കാര്യത്തിൽ സുരക്ഷിതത്വം ലഭിക്കുകയി. കാരണം ദൃഷ്ടികൾ തുറന്നു വിടുമ്പോൾ ലൈെഗികപരമായ തിൻമകളിലേക്ക് അധപതിക്കുന്നതിനുള്ള കവാടം തുറന്നുവെക്കുകയാണ്. പുരുഷന്റെ ദൗർബല്യം, ശൈത്വാന്റെ ഇടപെടൽ എന്നിവയൊക്കെ അതിന് കാരണമാകുന്നു.

خُلِقَ ٱلۡإِنسَٰنُ ضَعِيفٗا

ദുര്‍ബലനായിക്കൊണ്ടാണ് മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്‌. (ഖു൪ആന്‍:4/28)

ഈ ആയത്തിന്റെ വിശദീകരണത്തിൽ ഇപ്രകാരം കാണാം:

عن طاوس : ( خلق الإنسان ضعيفا ) أي : في أمر النساء

ത്വാവൂസിൽ നിന്ന് നിവേദനം: {ദുര്‍ബലനായിക്കൊണ്ടാണ് മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്‌} അതായത്: സ്ത്രീകളുടെ കാര്യത്തിൽ. (ഇബ്നുകസീർ)

عَنْ أُسَامَةَ بْنِ زَيْدٍ ـ رضى الله عنهما ـ عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏ : مَا تَرَكْتُ بَعْدِي فِتْنَةً أَضَرَّ عَلَى الرِّجَالِ مِنَ النِّسَاءِ

ഉസാമ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: എനിക്ക് പിന്നിൽ സ്ത്രീകളേക്കാൾ പുരുഷന്മാർക്ക് നാശകരമായ മറ്റൊന്നിനെയും ഞാൻ വിട്ടുപോകുന്നില്ല. (ബുഖാരി: 5096)

عَنْ عَبْدِ اللَّهِ، عَنِ النَّبِيِّ صلى الله عليه وسلم قَالَ:‏ الْمَرْأَةُ عَوْرَةٌ فَإِذَا خَرَجَتِ اسْتَشْرَفَهَا الشَّيْطَانُ ‏

അബ്ദില്ല رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: സ്ത്രീ ഔറത്താണ്. അവള്‍ പുറത്തിറങ്ങിയാല്‍ ശൈത്വാന് അവളിൽ ഒരുപാട് പ്രതീക്ഷകൾ ഉണ്ടാകുന്നു. (തി൪മിദി:1173)

ദുൻയാവിലെ ഏറ്റവും വലിയ ഒരു പരീക്ഷണമാണ് മനുഷ്യന്റെ മുഖ്യശത്രുവായി അല്ലാഹു ഏ൪പ്പെടുത്തിയിട്ടുള്ള ശൈത്വാൻ.  ഓരോ പുരുഷനേയും ഓരോ സ്ത്രീയേയും അവൻ കുഴപ്പത്തിലാക്കാൻ വേണ്ടി പരിശ്രമിക്കും. അതിനായി വ്യത്യസ്ത തരത്തിലുള്ള തന്ത്രങ്ങൾ അവൻ മെനയും. ശൈത്വാൻ പുരുഷൻമാരെ കുഴപ്പത്തിലാക്കാൻ പരിശ്രമിക്കുന്നത് സ്ത്രീകളെ ഉപയോഗിച്ചു കൊണ്ടായിരിക്കും.

قال سعيد بن المسيب رحمه الله : ما يئس الشيطان من ابن آدم قط إلا أتاه من قبل النساء

സഈദ്ബിനുൽ മുസയ്യബ് رحمه الله പറഞ്ഞു: ആദമിന്റെ മക്കളുടെ കാര്യത്തിൽ ശൈത്വാൻ തീരെ നിരാശനായിട്ടില്ല, സ്ത്രീകളുടെ ഭാഗത്തുകൂടി വരുന്ന കാര്യത്തിൽ.

قال الشيخ عبد الرزاق البدر حفظه الله : الشيطان يدرس قلب الإنسان إلى أي شيء يميل

അബ്ദു റസാഖ് അൽ ബദർ حفظه الله പറഞ്ഞു: എന്തൊന്നിലേക്കാണോ മനുഷ്യൻറെ മനസ്സ് ചായുന്നത്, അതായിരിക്കും പിശാച് അവൻറെ മനസ്സിനെ പഠിപ്പിക്കുന്നത്. (شرح الداء و الدواء )

ഒരാളുടെ ദീൻ നശിക്കാൻ ചിലപ്പോൾ ഒരൊറ്റ നോട്ടം മതിയാകും. നോട്ടം ആഗ്രഹത്തെ ജനിപ്പിക്കും. അത് ചിന്തയെ ഉത്തേജിപ്പിക്കും. അങ്ങനെ മാനസികമായി വ്യഭിചരിക്കും. അതോടുകൂടി അവന്റെ ദീനും നശിക്കും. പിന്നെ ദീനിന്റെ നിയമങ്ങൾ, അല്ല ഫർള് നമസ്കാരങ്ങൾ വരെ ഒഴിവാക്കുന്ന അവസ്ഥയുണ്ടാകും. ഈമാനിന്റെ രൂചി ആസ്വദിക്കുന്നവന് മാത്രമേ ഇബാദത്തുകളിൽ മാധുര്യം കണ്ടെത്താൻ കഴിയുകയുള്ളൂ. തിൻമകളുടെ രുചി ആസ്വദിക്കുന്നവന്  ഇബാദത്തുകളിൽ മാധുര്യം കണ്ടെത്താൻ കഴിയുകയില്ല. ഒരാളിൽ തിൻമകൾ എത്രകണ്ട് അധികരിക്കുന്നവോ  അയാളിലെ ഈമാൻ അത്രകണ്ട് കുറയുകയും ചെയ്യും.

തൗഹീദിൽ സത്യസന്ധത പാലിക്കുന്ന, പരലോക വിശ്വാസത്തിൽ ദൃഢതയുള്ള, കർമ്മങ്ങളുടെ സ്വീകാര്യത സംബന്ധിച്ചും  സ്വർഗ-നരക പ്രവേശനത്തെ കുറിച്ചും നല്ല ബോധ്യമുള്ള, അഞ്ച് നേരത്തെ ജമാഅത്ത് നമസ്കാരത്തിന്റ കാര്യത്തിൽ കണിശതയുള്ള, ജീവിതം ഇസ്ലാമിക ആദർശത്തിന്റ അടിസ്ഥാനത്തിൽ ചിട്ടപ്പെടുത്തിയിട്ടുള്ളവർ ദൃഷ്ടി താഴ്ത്തലിന്റെ കാര്യത്തിൽ ശ്രദ്ധ പുലർത്തുന്നില്ലെങ്കിൽ മേൽപറഞ്ഞ കാര്യങ്ങളൊന്നും ലൈംഗിക വിശുദ്ധിക്ക് സഹായകരമാവില്ലെന്ന് ചുരുക്കം. അതുകൊണ്ടുതന്നെ ഈ വിഷയത്തിൽ ഇസ്ലാം കൃത്യമായ മാർഗനിർദ്ദേശങ്ങളാണ് നൽകിയിട്ടുള്ളത്.

നബി ﷺ യുടെ കാലത്ത് പള്ളിയിൽ പുരുഷൻമാരും സ്ത്രീകളും പള്ളിയിൽ ഒന്നിച്ചാണ് ജമാഅത്തായി നമസ്കരിച്ചിരുന്നത്. പുരുഷൻമാരുടെ സ്വഫ് ഏറ്റവും മുമ്പിലും സ്ത്രീകളുടെ സ്വഫ് ഏറ്റവും പിറകിലുമായി. ഒന്നിച്ചാണ് ജമാഅത്തായി നമസ്കരിക്കുന്ന സ്ത്രീകളോട് നബി ﷺ പറഞ്ഞു:

عَنْ أَسْمَاءَ بِنْتِ أَبِي بَكْرٍ، قَالَتْ سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ ‏ “‏ مَنْ كَانَ مِنْكُنَّ يُؤْمِنُ بِاللَّهِ وَالْيَوْمِ الآخِرِ فَلاَ تَرْفَعْ رَأْسَهَا حَتَّى يَرْفَعَ الرِّجَالُ رُءُوسَهُمْ ‏”‏ ‏.‏ كَرَاهَةَ أَنْ يَرَيْنَ مِنْ عَوْرَاتِ الرِّجَالِ ‏.‏

അസ്മാഅ് ബിൻത് അബീബക്കർ رَضِيَ اللَّهُ عَنْها പറയുന്നു:നബി ﷺ പറയുന്നതായി ഞാൻ കേട്ടു: ‘നിങ്ങളിൽ നിന്ന് അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്ന ഒരാൾ  പുരുഷന്മാർ (സുജൂദ് ചെയ്തതിന് ശേഷം) തല ഉയർത്തുന്നത് വരെ അവളുടെ തല ഉയർത്തരുത്’, പുരുഷൻമാരുടെ ഔറത്ത് അവർ കാണാതിരിക്കാൻ. (അബൂദാവൂദ്:851 – സ്വഹീഹ് അൽബാനി)

عَنِ عُبَادَةُ بْنُ الصَّامِتِ، رضى الله عنه عن النبي صلى الله عليه وسلم قَالَ : اضمنُوا لي ستًّا من أنفسكُم أضمنُ لكمُ الجنةَ: اصدُقوا إذا حدثتُم، وأوفُوا إذا وعدتُم، وأدُّوا إذا ائتمنتُم، واحفظُوا فروجكُم وغضوا أبصاركُم، وكفّوا أيديكُم

ഉബാദത്തു ബ്നു സ്വാമിത് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ആറ് (കാര്യങ്ങൾ) നിങ്ങളിൽ നിന്ന് എനിക്ക് ഉറപ്പുനൽകുക, (എങ്കിൽ) ഞാൻ നിങ്ങൾക്ക് സ്വർഗം (ലഭിക്കുമെന്നതിൽ) ഉറപ്പു നൽകുന്നു: നിങ്ങൾ സംസാരിച്ചാൽ സത്യസന്ധത പുലർത്തുക, നിങ്ങൾ വാഗ്ദാനങ്ങൾ നൽകിയാൽ അത് നിറവേറ്റുക, നിങ്ങൾ അമാനത്ത് ഏൽപ്പിക്കപ്പെട്ടാൽ അത് തിരിച്ചേല്‍പിക്കുക, നിങ്ങളുടെ ഗുഹ്യാവയവങ്ങളെ കാത്തുസൂക്ഷിക്കുക, നിങ്ങളുടെ ദൃഷ്ടികളെ താഴ്ത്തുക, നിങ്ങളുടെ കൈകൾ അടക്കിവെക്കുക. ( رواه ابن خزيمة وابن حبان والحاكم وغيرهم وحسنه الألباني في السلسلة الصحيحة برقم 1470)

قَالَ أَبُو طَلْحَةَ كُنَّا قُعُودًا بِالأَفْنِيَةِ نَتَحَدَّثُ فَجَاءَ رَسُولُ اللَّهِ صلى الله عليه وسلم فَقَامَ عَلَيْنَا فَقَالَ ‏”‏ مَا لَكُمْ وَلِمَجَالِسِ الصُّعُدَاتِ اجْتَنِبُوا مَجَالِسَ الصُّعُدَاتِ ‏”‏ ‏.‏ فَقُلْنَا إِنَّمَا قَعَدْنَا لِغَيْرِ مَا بَاسٍ قَعَدْنَا نَتَذَاكَرُ وَنَتَحَدَّثُ ‏.‏ قَالَ ‏”‏ إِمَّا لاَ فَأَدُّوا حَقَّهَا غَضُّ الْبَصَرِ وَرَدُّ السَّلاَمِ وَحُسْنُ الْكَلاَمِ ‏”‏ ‏.‏

അബൂത്വൽഹ رَضِيَ اللَّهُ عَنْهُ  പറയുന്നു:ഞങ്ങൾ വീടുകൾക്ക് മുന്നിൽ ഇരുന്ന് പരസ്പരം സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ, അല്ലാഹുവിന്റെ റസൂൽ ﷺ അവിടെയെത്തി. അവിടുന്ന് ഞങ്ങളുടെ അടുത്ത് നിന്നുകൊണ്ട് പറഞ്ഞു: വഴികളിലെ ഇരിപ്പിടങ്ങളിൽ നിങ്ങൾ ഇരിക്കുന്നു, നിങ്ങൾക്കെന്തുപറ്റി? വഴികളിലെ ഇരിപ്പിടങ്ങളിൽ നിങ്ങൾ വെടിയുക. ഞങ്ങൾ പറഞ്ഞു: കുറ്റകരമല്ലാത്ത നിലക്ക് മാത്രമാണ് ഞങ്ങൾ ഇരുന്നത്, പരസ്പരം ഉൽബോധനം നടത്തിയും സംസാരിച്ചും മാത്രമാണ് ഞങ്ങൾ ഇരുന്നത്. അപ്പോൾ നബി ﷺ പറഞ്ഞു: എങ്കിൽ നിങ്ങൾ വഴികൾക്ക് അതിന്റെ അവകാശങ്ങൾ നൽകുക. ദൃഷ്ടികൾ താഴ്ത്തുക, സലാം മടക്കുക, നല്ലത് പറയുക (എന്നിവയാണവ). ( മുസ്ലിം:2161)

قال الشيخ خالد بن حمد الزعابي: أخي المسلم غض البصر من أخلاق الرجل الصالح الذي يخاف الله

ശൈഖ് ഡോ. ഖാലിദ് ബിൻ ഹംദ് അസ്സിആബീ حفظه الله പറഞ്ഞു: ഹേ, മുസ്ലിം സഹോദരാ… അല്ലാഹുവിനെ ഭയപ്പെടുന്ന നല്ല വ്യക്തിയുടെ സ്വഭാവമാണ് ദൃഷ്ടിയെ താഴ്ത്തുക എന്നത്. (സിൽസിലതു തഗ് രീദാതി മഷാഇഖിൽ ഇമാറാത്)

عَنْ  ابْنِ بُرَيْدَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم لِعَلِيٍّ ‏: يَا عَلِيُّ لاَ تُتْبِعِ النَّظْرَةَ النَّظْرَةَ فَإِنَّ لَكَ الأُولَى وَلَيْسَتْ لَكَ الآخِرَةُ

നബി ﷺ അലി رَضِيَ اللَّهُ عَنْهُ വിനോട് പറഞ്ഞു.‘അലീ, നോക്കിയതിനെ തുടര്‍ന്ന് പിന്നെയും നീ നോക്കരുത്. കാരണം, (അവിചാരിതമായിട്ടുള്ള) ആദ്യത്തേതിന് നീ പൊറുക്കപ്പെടും. എന്നാല്‍ രണ്ടാമത്തേതിന് അതില്ല.’ (അബൂദാവൂദ് :2149- അല്‍ബാനി ഹസനെന്ന് വിശേഷിപ്പിച്ചു)

عَنْ جَرِيرِ بْنِ عَبْدِ اللَّهِ، قَالَ سَأَلْتُ رَسُولَ اللَّهِ صلى الله عليه وسلم عَنْ نَظَرِ الْفُجَاءَةِ فَأَمَرَنِي أَنْ أَصْرِفَ بَصَرِي

ജരീർ ബ്നു അബ്ദില്ലാ رَضِيَ اللَّهُ عَنْهُ പറയുന്നു: ‘പെട്ടെന്നുള്ള (അവിചാരിതമായ) നോട്ടത്തെപ്പറ്റി ഞാന്‍ നബി ﷺ യോട് ചോദിച്ചു. അപ്പോള്‍ അവിടുന്ന് എന്റെ ദൃഷ്ടിയെ തിരിച്ചുകൊള്ളുവാന്‍ കല്‍പിക്കുകയാണ് ചെയ്തത്.’ (മുസ്‌ലിം:2159)

قال النووي :  ومعنى (نظر الفجأة) : أن يقع بصره على الأجنبية من غير قصد فلا إثم عليه في أول ذلك ويجب عليه أن يصرف بصره في الحال فإن صرف في الحال فلا إثم عليه، وإن استدام النظر أثم لهذا الحديث فإنه صلى الله عليه وسلم أمره بأن يصرف بصره مع قوله تعالى: {قُل لِّلْمُؤْمِنِينَ يَغُضُّوا مِنْ أَبْصَارِهِمْ}

ഇമാം നവവി رحمه الله പറഞ്ഞു:പെട്ടെന്നുള്ള നോട്ടം എന്നത്, ഉദ്ദേശമൊന്നുമില്ലാതെ അന്യ സ്ത്രീയുടെ നേര്‍ക്ക് അവന്റെ നോട്ടം ഉണ്ടാവുകയെന്നതാകുന്നു. അപ്പോള്‍ ആ നോട്ടത്തിന്റെ തുടക്കത്തില്‍ അവന്റെ മേല്‍ കുറ്റമില്ല.ഈ അവസ്ഥയില്‍ തന്റെ ദൃഷ്ടിയെ തിരിക്കല്‍ അവന്റെ മേല്‍ നിര്‍ബന്ധമാണ്. ഈ അവസ്‌ഥയില്‍ (ദൃഷ്ടിയെ അവന്‍) തിരിക്കുകയാണെങ്കില്‍, അവന്റെ മേല്‍ കുറ്റമില്ല.ഇനി അവന്‍ നോട്ടം തുടരുകയാണെങ്കില്‍ ഈ ഹദീസനുസരിച്ച് അത് കുറ്റമാകുന്നു, ദൃഷ്ടിയെ തിരിച്ചുകൊള്ളാനാണ് നബി ﷺ കല്പിച്ചത്. അല്ലാഹു ഈ പറഞ്ഞതിനൊപ്പം {നീ സത്യവിശ്വാസികളോട് അവരുടെ ദൃഷ്ടികള്‍ താഴ്ത്തുവാൻ പറയുക}. (ശറഹു മുസ്ലിം)

قُل لِّلْمُؤْمِنِينَ يَغُضُّوا مِنْ أَبْصَارِهِمْ (സത്യവിശ്വാസികളോട് അവരുടെ ദൃഷ്ടികള്‍ താഴ്ത്താന്‍ പറയുക – അന്നൂര്‍: 30) എന്ന ആയത്തിന് ഇമാം നവവി رحمه الله ന്‍റെ രിയാദുസ്സ്വാലിഹീന്‍ എന്ന ഗ്രന്ഥത്തിൽ ശീർഷകമായി കൊടുത്തത്  ”അന്യസ്ത്രീയിലേക്കുള്ള നോട്ടം ഹറാമാണ്” എന്നാണ്. ഇത് വിശദീകരിക്കവെ ശൈഖ് ഇബ്നു ഉഥൈമീന്‍ رحمه الله പറഞ്ഞു: ഒരുവന് വിവാഹം കഴിക്കല്‍ അനുവദനീയമല്ലാത്ത സ്ത്രീകളിലേക്കുള്ള നോട്ടം അനുവദനീയമാണ്. അതല്ലാത്ത സ്ത്രീകളിലേക്കുള്ള നോട്ടം നിരൂപാധികം ഹറാമാണ്. (شرح رياض الصالحين – ٤ / ٢٣٥)

എത്ര സൂക്ഷ്മതയോടെ ജീവിച്ചാലും ദൃഷ്ടി താഴ്ത്തലിന്റെ കാര്യത്തിൽ ശ്രദ്ധ പുലർത്തുന്നില്ലെങ്കിൽ അതൊന്നും ലൈംഗിക വിശുദ്ധിക്ക് സഹായകരമാവില്ലെന്ന് പറഞ്ഞുവല്ലോ. അതേപോലെ തനിക്ക് ക്ഷമിക്കാനൊന്നും കഴിയില്ലെന്ന് പറഞ്ഞ് ദൃഷ്ടികളെ തുറന്നുവിടുന്നവരുണ്ട്. അവർക്കെന്ത് നേട്ടമാണ് അതുവഴി ലഭിക്കുന്നത്? ഇത് ഗൗരവപൂർവ്വം ചിന്തിക്കേണ്ടതുണ്ട്. അവരുടെ നോട്ടം വഴി അത് (കണ്ടത്) നേടിയെടുക്കാൻ പറ്റുമോ? ഇല്ലേയില്ല. നോക്കിയതിന് ശേഷം ക്ഷമ പാലിക്കാൻ കഴിയുമോ? അതുമില്ല. ആകെ മാനസിക സംഘർഷം. എത്രയെത്ര പുരുഷൻമാരാണ്, അന്യസ്തീകളെ നോക്കിയിട്ട് എന്റെ ഭാര്യക്ക് ഇത്രയും സൗന്ദര്യമില്ലല്ലോ, താൻ നോക്കിയ ഇവളെപ്പോലെയുള്ള ഒരു സ്ത്രീയെ എനിക്ക് ഭാര്യയായി കിട്ടിയില്ലല്ലോ എന്ന് കരുതി അസ്വസ്ഥനാകുന്നത്. അതുകൊണ്ടാണ്  നോട്ടത്തിന്റെ അപകടങ്ങളിൽപെട്ടതായി പണ്ഢിതൻമാർ ഇപ്രകാരം വിശദീകരിച്ചത് :

أَنَّهُ يُورِثُ الْحَسَرَاتِ وَالزَّفَرَاتِ وَالْحَرَقَاتِ ، فَيَرَى الْعَبْدُ مَا لَيْسَ قَادِرًا عَلَيْهِ وَلَا صَابِرًا عَنْهُ ، وَهَذَا مِنْ أَعْظَمِ الْعَذَابِ ، أَنْ تَرَى مَا لَا صَبْرَ لَكَ عَنْ بَعْضِهِ ، وَلَا قُدْرَةَ عَلَى بَعْضِهِ .

അത് (കാഴ്ച) മാനസികാഘാതം, നെടുവീർപ്പുകൾ, നെഞ്ചെരിച്ചിൽ എന്നിവ ഉണ്ടാക്കുന്നു. അടിമ തനിക്ക് നേടിയെടുക്കാൻ കഴിയാത്തതും തനിക്ക് ക്ഷമിക്കാൻ പറ്റാത്തതുമായ ഒന്നിനെയാണ് കാണുന്നത്. നിങ്ങൾക്ക് ക്ഷമിക്കാൻ കഴിയാത്ത ചിലതും, നിങ്ങൾക്ക് നേടിയെടുക്കാൻ കഴിയാത്ത ചിലതും നിങ്ങൾ കാണുന്നതുതന്നെ ശിക്ഷയിൽ ഏറ്റവും വമ്പിച്ചതാകുന്നു,

ഇവിടെ ഇബ്നുൽ ഖയ്യിം رحمه الله പറഞ്ഞ ഒരു കാര്യം ശ്രദ്ധേയമാണ്.

ഇബ്നുൽ ഖയ്യിം رحمه الله പറഞ്ഞു: അല്ലാഹു കണ്ണിനെ ഹൃദയത്തിന്റെ കണ്ണാടിയാക്കിയിരിക്കുന്നു. ഒരാൾ നിഷിദ്ധമായതിൽ നിന്ന് കണ്ണ് താഴ്ത്തിയാൽ ഹൃദയവും അതിന്റെ ആഗ്രഹങ്ങളും ഇച്ഛകളും അടക്കിവെക്കും. കണ്ണിനെ സ്വതന്ത്രമായി അഴിച്ചു വിട്ടാൽ ഹൃദയത്തിന്റെ ആഗ്രഹങ്ങളും അതു പോലെയായിരിക്കും. [ روضة المحبين (٩٢)]

قال إبن القيم رحمه الله : الصَّبْرُ عَلَى غَضِّ البَصَرِ أَيْسَرُ مِنَ الصَّبْرِ عَلَى أَلَمِ مَا بَعْدَهُ

ഇബ്നുൽ ഖയ്യിം رحمه الله പറഞ്ഞു: ദൃഷ്ടി താഴ്തുന്നതിലുള്ള ക്ഷമയാണ് അതിനുശേഷം വരുന്ന വേദനയിൽ ക്ഷമിക്കുന്നതിനേക്കാൾ എളുപ്പം. (الداء والدواء)

‏قال الشيخ صالح الفوزان – حفظه الله -: فمن غض بصره؛ فإنّ ﷲ يزكي قلبه، ويطهره من التعلق بهذه المعشوقات، أو هذه المناظر الفاتنة.

ശൈഖ് സ്വാലിഹ് അൽ ഫൗസാൻ حفظه الله പറഞ്ഞു: ഒരുവൻ തന്റെ ദൃഷ്ടി താഴ്ത്തുകയാണെങ്കിൽ അല്ലാഹു അവന്റെ ഹൃദയത്തെ സംശുദ്ധമാക്കും, അരുതാത്തവയോടുള്ള അനുരാഗബന്ധത്തിൽ നിന്നും, മോഹനീയമായ കാഴ്ചകളിൽ നിന്നുമൊക്കെ ശുദ്ധീകരിച്ചെടുക്കും. [ശർഹു രിസാലത്തിൽ ഉബൂദിയ്യ: 142]

ഇബ്നുൽ ഖയ്യിം رحمه الله തന്റെ الداء والدواء എന്ന ഗ്രന്ഥത്തിൽ ദൃഷ്ടി താഴ്ത്തിയാൽ ലഭിക്കുന്ന 10 പ്രയോജനങ്ങൾ വിശദീകരിക്കുന്നുണ്ട്. അതിന്റെ ആശയ സംഗ്രഹം ഇപ്രകാരമാകുന്നു:

1. ദൃഷ്ടി താഴ്തുന്നതുവഴി അല്ലാഹുവിന്റെ കല്പന അനുസരിക്കുന്നു. അല്ലാഹുവിന്റെ കൽപ്പനകൾ അനുസരിക്കുന്നതിനേക്കാൾ ഉപകാരപ്രദമായ മറ്റൊന്നും അടിമക്ക് ഇഹത്തിലും പരത്തിലും ഇല്ല.

2. തന്റെ നാശത്തിലേക്ക് നയിച്ചേക്കാവുന്ന വിഷം കലർന്ന അമ്പിന്റെ പ്രഭാവം അവന്റെ ഹൃദയത്തിൽ എത്താതെ അവൻ തടയുന്നു. നോട്ടം എന്നത് വിശാചിന്റെ വിഷം കലർന്ന അമ്പാകുന്നു.

3. ഹൃദയത്തെ അല്ലാഹുവുമായി ബന്ധിപ്പിക്കുയും അതിൽ നമ്മുടെ മനസ്സിനെ കേന്ദ്രീകരിക്കാൻ നമുക്ക് സാധിക്കുകയും ചെയ്യും. ദൃഷ്ടിയെ സ്വതന്ത്രമായി തുറന്നു വിട്ടാൽ അത് ഹൃദയത്തെ ഛിന്നഭിന്നമാക്കും.

4. ഹൃദയത്തിൽ ബലപ്പെടുത്തുകയും സന്തോഷിപ്പിക്കുകയും ചെയ്യുന്നു. ദൃഷ്ടിയെ തുറന്നുവിട്ടാൽ ഹൃദയത്തെ ദുർബലപ്പെടുത്തുകയും സങ്കടപ്പെടുത്തുകയും ചെയ്യുന്നു.

5. ഹൃദയത്തിന് പ്രകാശം നൽകപ്പെടും. ദൃഷ്ടിയെ തുറന്നുവിട്ടാൽ ഹൃദയത്തിന് ഇരുട്ടാണ് ലഭിക്കുന്നത്.

6. സത്യവും അസത്യവും, തമ്മിൽ വേർതിരിച്ചറിയുന്ന സത്യസന്ധമായ ഉൾക്കാഴ്‌ച ഹൃദയത്തിന് ലഭിക്കുന്നു.

7. ഹൃദയത്തിന് സ്ഥിരത, ധൈര്യം, ശക്തി എന്നിവ നൽകപ്പെടും.

8. ശൈത്വാൻ ഹൃദയത്തിൽ പ്രവേശിക്കുന്നതിൽ നിന്ന് തടയുന്നു. ദൃഷ്ടിയെ തുറന്നുവിട്ടാൽ അവൻ ഹൃദയത്തിലേക്ക് തുളച്ചുകയറും.

9. ഹൃദയത്തിൽ അല്ലാഹുവിന്റെ കാര്യത്തിൽ ചിന്തിക്കാനും  ഉറ്റാലോചിക്കാനും സാധ്യമാകും.    ദൃഷ്ടിയെ തുറന്നുവിട്ടാൽ അതിൽ നിന്ന് വ്യതിചലിപ്പിക്കുകയും അവയിൽ നിന്ന് അവനെ തടയുകയും ചെയ്യുന്നു.

10. ദൃഷ്ടി താഴ്ത്തിയാൽ ഹൃദയം നന്നാകും, ദൃഷ്ടിയെ തുറന്നുവിട്ടാൽ ഹൃദയം ചീത്തയാകും.

 

 

kanzululoom.com

 

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *