നന്മ-തിന്മകളുടെ വിഷയത്തില്‍ ഒരു സത്യവിശ്വാസിയുടെ നിലപാട് എന്തായിരിക്കണമെന്ന് നബി(സ്വ) പഠിപ്പിച്ച് തന്നിട്ടുണ്ട്. എല്ലാ നന്മയും ഒരാള്‍ക്ക് ചെയ്യാന്‍ കഴിയണമെന്നില്ല. അതുകൊണ്ടുതന്നെ നന്മകളില് കഴിവിന്റെ പരമാവധി പ്രവ൪ത്തിക്കുകയും തിന്മകളില് നിന്നും യാതൊന്നും പ്രവ൪ത്തിക്കാതിരിക്കുകയും ചെയ്യുകയാണ് വേണ്ടത്.
عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم :مَا نَهَيْتُكُمْ عَنْهُ فَاجْتَنِبُوهُ وَمَا أَمَرْتُكُمْ بِهِ فَافْعَلُوا مِنْهُ مَا اسْتَطَعْتُمْ
അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി(സ്വ) പറഞ്ഞു: ഞാന്‍ നിങ്ങളോട് വിരോധിച്ചത് മുഴുവനും നിങ്ങള്‍ കയ്യൊഴിക്കുക, കല്‍പ്പിച്ചതാകട്ടെ നിങ്ങള്‍ കഴിവിന്റെ പരമാവധി പ്രവ൪ത്തിക്കുക. (മുസ്ലിം:1337)
വലിയ വലിയ നന്മകളെ നന്മകളായും, വലിയ വലിയ തിന്മകളെ തിന്മകളായും കാണുന്നവരിൽതന്നെയും, ചെറിയ നന്മകളെയും ചെറിയ തിന്മകളെയും അവഗണിക്കുന്ന രീതി പൊതുവെ കാണാറുണ്ട്. നമസ്കാരം, നോമ്പ്, ദാനധ൪മ്മങ്ങള്‍ എന്നിവയെയൊക്കെ നന്മകളായി കാണുകയും പ്രവ൪ത്തിക്കുകയും ചെയ്യുന്നവ൪ വളരെ ചെറുതായി തോന്നുന്ന പല നന്മകളെയും അവഗണിക്കുന്നു. അതേപോലെ ശി൪ക്ക്, കുഫ്റ്, കൊലപാതകം, വ്യഭിചാരം പോലെയുള്ളവയെ തിന്മകളായി കാണുന്നവ൪ വളരെ ചെറുതായി തോന്നുന്ന പല തിന്മകളെയും അവഗണിക്കുന്നു. അഥവാ അത്തരം ചെറിയ നന്മകളെ പ്രാധാന്യത്തോടെയും ചെറിയ തന്മകളെ ഗൌരവത്തോടെയും അവ൪ കാണുന്നില്ല.
നമുക്ക് ചെറുതായി തോന്നുന്ന ഒരു നന്മയെ പോലും നിസ്സാരമായി കാണരുതെന്നാണ് നബി(സ്വ) നമുക്ക് പഠിപ്പിച്ച് തന്നിട്ടുള്ളത്.
عن أبي جري الهجيمي قال: أتيت رسول الله صلى الله عليه وسلم فقلت: يا رسول الله إنا قوم من أهل البادية فعلمنا شيئا ينفعنا الله تبارك وتعالى به، قال: لا تحقرن من المعروف شيئا ولو أن تفرغ من دلوك في إناء المستسقي، ولو أن تكلم أخاك ووجهك إليه منبسط
അബൂ ജരീ അൽ ഹുജൈമിയിൽ (റ) നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു : ഞാന്‍ നബിയുടെ(സ്വ) സന്നിധില്‍ വന്ന് ചോദിച്ചു: ഓ പ്രവാചകരെ, ഞങ്ങള്‍ ഭൂനിവാസികളാണ്. അനുഗ്രഹീതനും മഹത്വമുള്ളവനുമായ അല്ലാഹുവിങ്കല്‍ ഞങ്ങള്‍ക്ക് പ്രയോജനം ചെയ്യുന്ന എന്തെങ്കിലും പഠിപ്പിച്ച് തരൂ. നബി(സ്വ) പറഞ്ഞു : ഒരു നൻമയെയും നിങ്ങൾ നിസാരമായി കാണരുത്. താൻ വെള്ളമെടുക്കുന്ന തൊട്ടിയിൽ നിന്ന് മറ്റൊരാളുടെ പാത്രത്തിലേക്ക് കുടിക്കാനായി വെള്ളം ഒഴിച്ച് കൊടുക്കുന്നതോ പ്രസന്ന മുഖത്തോടുകൂടി തന്റെ സഹോദരനെ സമീപിക്കുന്നതോ പോലും. (മുസ്നദ് അഹ്മദ് : 5/36 – സില്‍സിലത്തുസ്വഹീഹ:1352)
ആ൪ക്കെങ്കിലും കൊടുക്കാനായി കിണറ്റില്‍ നിന്നും വെള്ളം പാത്രത്തില്‍ ഒഴിച്ച് കൊടുക്കുന്നത്, ഒരാളെ കാണുമ്പോള്‍ പുഞ്ചിരിക്കുന്നത് എന്നിവ ചെറിയ നന്മകള്‍ക്ക് ഉദാഹരണമായി പറഞ്ഞതാണ്. നമുക്ക് ചെറുതായി തോന്നുന്ന ഒരു നന്മയെ പോലും നിസ്സാരമായി കാണരുതെന്നാണ് നബി(സ്വ) ഇതിലൂടെ നമുക്ക് പഠിപ്പിച്ച് തന്നിട്ടുള്ളത്. മാത്രമല്ല; ഇത്തരം ചെറിയ നന്മകളായിരിക്കാം പലപ്പോഴും നമ്മുടെ നന്മകളുടെ പട്ടികയെ അധികരിപ്പിക്കുകയും, പരലോകത്ത് നന്മ-തിന്മകള് തൂക്കുന്ന അവസരത്തില്‍ നന്മയുടെ തുലാസുകളുടെ കനം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നത്.
ﻓَﻤَﻦ ﻳَﻌْﻤَﻞْ ﻣِﺜْﻘَﺎﻝَ ﺫَﺭَّﺓٍ ﺧَﻴْﺮًا ﻳَﺮَﻩُۥ
അപ്പോള്‍ ആര് ഒരു അണുവിന്റെ തൂക്കം നന്മ ചെയ്തിരുന്നുവോ (പരലോകത്ത്) അവനത് കാണും.(ഖു൪ആന്‍ :99/7)
നാം ചെറുതായി കാണുന്ന പല ക൪മ്മങ്ങള്ക്കും അല്ലാഹുവില്‍ വമ്പിച്ച പ്രതിഫലമുണ്ട്.
عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ: بَيْنَمَا رَجُلٌ يَمْشِي بِطَرِيقٍ وَجَدَ غُصْنَ شَوْكٍ عَلَى الطَّرِيقِ فَأَخَّرَهُ، فَشَكَرَ اللَّهُ لَهُ، فَغَفَرَ لَهُ
അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം:റസൂല്‍(സ്വ) പറഞ്ഞു:ഒരാള്‍ ഒരു വഴിയിലൂടെ നടന്നുപോകുമ്പോള്‍ വഴിയില്‍ മുള്ളിന്റെ ഒരു കമ്പ് കണ്ടു.അയാള്‍ അത് എടുത്തു(നീക്കം ചെയ്തു). അല്ലാഹു അയാളോട് നന്ദികാണിക്കുകയും പൊറുത്തു കൊടുക്കുകയും ചെയ്തു.(ബുഖാരി:652)
عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : مَرَّ رَجُلٌ بِغُصْنِ شَجَرَةٍ عَلَى ظَهْرِ طَرِيقٍ فَقَالَ وَاللَّهِ لأُنَحِّيَنَّ هَذَا عَنِ الْمُسْلِمِينَ لاَ يُؤْذِيهِمْ . فَأُدْخِلَ الْجَنَّةَ
അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം:റസൂല്‍(സ്വ) പറഞ്ഞു:ഒരാള്‍ റോഡില്‍ കിടക്കുന്ന ഒരു മരക്കൊമ്പിന്റെ സമീപത്ത് കൂടി നടന്നുപോയി. എന്നിട്ട് പറഞ്ഞു:അല്ലാഹുവാണെ, മുസ്ലിംകള് നടക്കുന്ന പാതയില്‍ നിന്ന് അവ൪ക്ക് ഉപദ്രവം ഉണ്ടാതിരിക്കാന്‍ ഇത് ഞാന്‍ എടുത്ത് മാറ്റും. അങ്ങനെ അയാള്‍ സ്വ൪ഗത്തില്‍ പ്രവേശിച്ചു. (മുസ്ലിം:1914)
عَنْ سَعْدِ بْنِ أَبِي وَقَّاصٍ قَالَ :قَالَ رَسُولُ اللَّهِ صلى الله عليه وسلم : وَلَسْتَ تُنْفِقُ نَفَقَةً تَبْتَغِي بِهَا وَجْهَ اللَّهِ إِلاَّ أُجِرْتَ بِهَا حَتَّى اللُّقْمَةُ تَجْعَلُهَا فِي فِي امْرَأَتِكَ
നബി ﷺ പറഞ്ഞു: …… നീ അല്ലാഹുവിന്റെ മുഖം പ്രതീക്ഷിച്ചു കൊണ്ട് ചെലവഴിക്കുന്നതിനെല്ലാം നിനക്ക് പ്രതിഫലം നൽകപ്പെടും. നിന്റെ ഭാര്യയുടെ വായിലേക്ക് നീ വെച്ചു കൊടുക്കുന്ന ഉരുളക്ക് പോലും… (മുസ്ലിം: 1628)
ഇമാം ഇബ്നു അബ്ദിൽ ബിർറ്(റഹി) പറഞ്ഞു: ഒരു നൻമയും നിസ്സാരമായി കാണൽ ബുദ്ധിമാനായ ഒരു സത്യവിശ്വാസിക്ക് യോജിച്ചതല്ല, കാരണം ചിലപ്പോൾ ആ ചെറിയ പ്രവർത്തനം കൊണ്ടായിരിക്കും അവന്റെ പാപങ്ങൾ പൊറുക്കപ്പെടുന്നത്. التمهيد لابن عبد البر (2/22)
ഇത്തരം ചെറിയ നന്മകള് ചെയ്യുന്നവരില്തന്നെയും അതൊരു നന്മയാണെന്നും അല്ലാഹുവിന്റെ പ്രതിഫലം ലഭിക്കുന്നതാണെന്നും കരുതി പ്രവ൪ത്തിക്കാത്തവരുമുണ്ട്. അല്ലാഹുവിങ്കല്‍ പ്രതിഫലം ലഭിക്കണമെങ്കില്‍ ഈ നിയ്യത്ത് (ഉദ്ദേശം) കൂടി ഉണ്ടാകേണ്ടതുണ്ട്. അതുകൊണ്ടുതന്നെ ഏത് ചെറിയ നന്മകളായും ഇഖ്’ലാസോടെ പ്രതിഫലേച്ഛയോടെ നി൪വ്വഹിക്കാന്‍ ശ്രദ്ധിക്കണം.
عَنْ عُمَرَ بْنِ الْخَطَّابِ عَنِ النَّبِيِّ صلى الله عليه وسلم قَالَ: إنَّمَا الْأَعْمَالُ بِالنِّيَّاتِ
ഉമര്‍ ഇബ്നു ഖതാബില്‍ (റ) നിന്നും നിവേദനം. നബി (സ്വ) പറഞ്ഞു: തീര്‍ച്ചയായും പ്രവര്‍ത്തനങ്ങള്‍ സ്വീകരിക്കപെടുക ഉദ്ദേശത്തിന്റെ അടിസ്ഥാനത്തിലാകുന്നു .….. (ബുഖാരി: 1 – മുസ്ലിം:1907)
അതേപോലെ നമുക്ക് ചെറുതായി തോന്നുന്ന ഒരു തിന്മയെയും നിസ്സാരമായി കാണാൻ പാടില്ല. വന്‍പാപങ്ങള്‍ വന്നുപോകാതിരിക്കാന്‍ ശ്രദ്ധിക്കാറുള്ളതുപോലെതന്നെ ചെറിയ പാപങ്ങള്‍ വന്നുപോകാതിരിക്കാനും നാം ശ്രദ്ധിക്കേണ്ടതുണ്ട്.
عَنْ عَائِشَةَ، قَالَتْ قَالَ لِي رَسُولُ اللَّهِ ـ صلى الله عليه وسلم ـ : يَا عَائِشَةُ إِيَّاكِ وَمُحَقَّرَاتِ الأَعْمَالِ فَإِنَّ لَهَا مِنَ اللَّهِ طَالِبًا
ആയിശയില്‍(റ) നിന്ന് നിവേദനം: അവർ പറയുന്നു: നബി (സ്വ) എന്നോട് പറഞ്ഞു: ആഇശാ, ചെറിയ (പാപങ്ങളായ) പ്രവർത്തനങ്ങളെ നീ സൂക്ഷിക്കുക. അതിന്റെ പിറകിൽ അല്ലാഹുവിൽ നിന്നുള്ള ഒരു അന്വേഷകൻ ഉണ്ട്. (അതായത് ചെറു പാപങ്ങളെ സ്വീകരിക്കുന്നവനെ അത് നശിപ്പിച്ചു കളയും) (ഇബ്നു മാജ: 4243)
عَنْ سَهْلِ بْنِ سَعْدٍ رضي الله عنه قَالَ: قَالَ رَسُولُ اللهِ صلَّى اللهُ عليه وسلَّم: إِيَّاكُمْ وَمُحَقَّرَاتِ الذُّنُوبِ فَإِنَّمَا مَثَلُ مُحَقَّرَاتِ الذُّنُوبِ كَقَوْمٍ نَزَلُوا فِي بَطْنِ وَادٍ، فَجَاءَ ذَا بِعُودٍ، وَجَاءَ ذَا بِعُودٍ حَتَّى أَنْضَجُوا خُبْزَتَهُمْ، وَإِنَّ مُحَقَّرَاتِ الذُّنُوبِ مَتَى يُؤْخَذْ بِهَا صَاحِبُهَا تُهْلِكْهُ
സഹ്ലിബ്നു സഅ്ദില്‍(റ) നിന്ന് നിവേദനം: നബി (സ്വ) പറഞ്ഞു: നിസ്സാരവല്‍ക്കരിക്കപ്പെടുന്ന (ചെറിയ) തിന്മകളെ നിങ്ങള്‍ സൂക്ഷിക്കുക. അവയുടെ ഉപമ ഒരു കൂട്ടമാളുകളെ പോലെയാണ്. അവരൊരു താഴ്വാരത്തില്‍ ഇറങ്ങി. അതിലൊരാള്‍ ഒരു ചെറിയ കമ്പുമായി വന്നു. മറ്റൊരാള്‍ വേറൊരു വിറകു കൊള്ളിയുമായി വന്നു. അങ്ങനെ (ഒരുമിച്ചു കൂട്ടിയ വിറകുകള്‍ കൊണ്ട്) അവര്‍ തങ്ങളുടെ ഭക്ഷണം വേവിച്ചു. (ചെറുപാപങ്ങളെ നിങ്ങള്‍ സൂക്ഷിക്കുക) നിശ്ചയം ചെറുപാപങ്ങള്‍ കാരണത്താല്‍ ഒരാള്‍ എപ്പോഴാണോ പിടികൂടുന്നത് അപ്പോള്‍ അവ അയാളെ നശിപ്പിക്കും. (അഹ്മദ്)
ചെറുപാപങ്ങളുടെ ഗൌരവം ഒരു ഉദാഹരണത്തിലൂടെ നബി(സ്വ) വ്യക്തമാക്കുകയാണ് ചെയ്തിട്ടുള്ളത്. അവ൪ക്കാവശ്യമായ വിറക് ഒരാള്‍ തന്നെ കണ്ടെത്തണമെങ്കില്‍ അതവന് പ്രയാസമായിരിക്കും. ചിലപ്പോള്‍ ആ പ്രവൃത്തിയില്‍ നിന്ന് അവന് പിന്‍വാങ്ങുകയും ചെയ്യും. എന്നാല്‍ ഒരോരുത്തരും ഓരോ വിറക് കൊള്ളിയുമായി വന്നപ്പോള്‍ അതവ൪ക്ക് എളുപ്പമായി. അതേപോലെ ചെറുപാപങ്ങള്‍ ഒരുമിച്ച് കൂട്ടിയാല്‍ വന്‍പാപമായി മാറും. ചെറിയ മരക്കഷണങ്ങള്‍ ഒരുമിച്ച് കൂട്ടിയപ്പോള്‍ തീക്കുണ്ഢം ഒരുക്കാന്‍ കഴിഞ്ഞു. അതുകൊണ്ടാണ് ചെറുപാപങ്ങളെ സൂക്ഷിക്കണെന്നും അവ നമ്മെ നശിപ്പിക്കുമെന്നും നബി(സ്വ) പഠിപ്പിച്ചിട്ടുള്ളത്.
ചെറിയപാപങ്ങള്‍ ജീവിതത്തിലുണ്ടാകുമ്പോള്‍ അതുകാരണം നമ്മുടെ ഹൃദയത്തില്‍ പാപത്തിന്റെ ചെറിയ അടയാളം വന്നുചേരുന്നു. അതിനെ കുറിച്ച് ശ്രദ്ധിക്കാതെ അത് വ൪ദ്ധിപ്പിക്കുമ്പോള് കാലക്രമേണ അത് വലുതായിത്തീരും. നന്മകളോട് രാജിയാവാനും ഏത് വലിയ തിന്മകളിലും ഒരു മനസ്സാക്ഷിക്കുത്തുമില്ലാതെ ഏര്‍പ്പെടാനും അത് കാരണവുമാകും. അതുകൊണ്ടുതന്നെ ചെറിയ പാപങ്ങളെ സൂക്ഷിച്ചില്ലെങ്കില്‍ അവ ഒരാളില്‍ ഒരുമിച്ചുകൂടി അയാളെ നശിപ്പിച്ചുകളയും. അതുകൊണ്ടാണ് ചെറുപാപങ്ങളില്‍ നിരന്തരമായി തുടരുന്നത് വന്പാപമായിട്ട് പണ്ഢിതന്‍മാ൪ ഗണിച്ചിട്ടുള്ളത്.
ഇബ്നുല്‍ഖയ്യിം (റഹി) പറഞ്ഞു: തീര്‍ച്ചയായും ഒരടിമ തെറ്റ് ചെയ്യുന്നവനായിക്കൊണ്ടേയിരിക്കും.(ആ തെറ്റ്)അവന് നിസാരമാകുന്നത് വരെയും, അവന്റെ ഹൃദയത്തില്‍ ചെറുതാകുന്നത് വരേയും(ചെയ്തുകൊണ്ടേയിരിക്കും). അത് നാശത്തിന്റെ അടയാളമാകുന്നു. എന്നാല്‍ ഒരടിമയുടെ കണ്ണില്‍ പാപം ചെറുതാകുംമ്പോഴെല്ലാം,അല്ലാഹുവിന്റെയടുക്കല്‍ വമ്പിച്ചതായിരിക്കും. الجواب الكافي ٣٨
ആളുകള്‍ നിസ്സാരവും സാധാരണവുമായി കാണുന്ന ഒരു കാര്യം അല്ലാഹുവിന്റെ അടുക്കല്‍ തിന്മയായി ഗണിക്കുന്നതിന് ഒരു ഉദാഹരണം കാണുക:
عَنْ عَبْدِ اللَّهِ بْنِ عَامِرٍ أَنَّهُ قَالَ دَعَتْنِي أُمِّي يَوْمًا وَرَسُولُ اللَّهِ صلى الله عليه وسلم قَاعِدٌ فِي بَيْتِنَا فَقَالَتْ هَا تَعَالَ أُعْطِيكَ . فَقَالَ لَهَا رَسُولُ اللَّهِ صلى الله عليه وسلم وَمَا أَرَدْتِ أَنْ تُعْطِيهِ . قَالَتْ أُعْطِيهِ تَمْرًا . فَقَالَ لَهَا رَسُولُ اللَّهِ صلى الله عليه وسلم أَمَا إِنَّكِ لَوْ لَمْ تُعْطِيهِ شَيْئًا كُتِبَتْ عَلَيْكِ كِذْبَةٌ
അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി (സ്വ) പറയുന്നു: ആരെങ്കിലും ഒരു ചെറിയ കുട്ടിയോട് ഇവിടെ വരൂ ഇത് നീ എടുത്തോ എന്നുപറയുകുയും ഒന്നും നല്‍കാതിരിക്കുകയും ചെയ്യുകയാണെങ്കില്‍ അതൊരു കളവായിട്ടാണ് പരിഗണിക്കുക. (അബൂദാവൂദ് : 4991 – സ്വഹീഹ് ജാമിഉ : 1319)
മനുഷ്യന് നിസ്സാരമായി ഗണിച്ചിരിക്കുന്ന പല പാപങ്ങളും വന്‍പാപങ്ങളില്‍ പെട്ടതായിട്ടാണ് സലഫുകള്‍ മനസ്സിലാക്കിയിരുന്നത്. താഴെ പറയുന്ന ഹദീസുകളില്‍ നിന്നും ഇത് കൂടുതല്‍ വ്യക്തമാണ്.
عَنْ أَنَسٍ ـ رضى الله عنه ـ قَالَ إِنَّكُمْ لَتَعْمَلُونَ أَعْمَالاً هِيَ أَدَقُّ فِي أَعْيُنِكُمْ مِنَ الشَّعَرِ، إِنْ كُنَّا نَعُدُّهَا عَلَى عَهْدِ النَّبِيِّ صلى الله عليه وسلم الْمُوبِقَاتِ
അനസില്‍(റ) നിന്നും നിവേദനം: അദ്ദേഹം പറഞ്ഞു:നിശ്ചയം നിങ്ങള്‍ ചില പ്രവ൪ത്തനങ്ങള് ചെയ്യുന്നു. അത് നിങ്ങളുടെ കണ്ണില്‍ ഒരു രോമത്തേക്കാള്‍ വളരെ ലോലമാണ്. നബിയുടെ(സ്വ) കാലഘട്ടത്തില്‍ (സല്‍കര്‍മ്മങ്ങളെ) നശിപ്പിച്ചുകളയുന്ന വന്‍പാപമായിട്ടാണ് ഞങ്ങള്‍ അവയെ കണ്ടിരുന്നത്. (ബുഖാരി:6492)
മാത്രമല്ല, ഇത്തരം ചെറിയ തിന്മകളായിരിക്കാം പലപ്പോഴും നമ്മുടെ തിന്മകളുടെ പട്ടികയെ അധികരിപ്പിക്കുകയും, പരലോകത്ത് നന്മ-തിന്മകള് തൂക്കുന്ന അവസരത്തില്‍ തിന്മയുടെ തുലാസുകളുടെ കനം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നത്.
ﻭَﻣَﻦ ﻳَﻌْﻤَﻞْ ﻣِﺜْﻘَﺎﻝَ ﺫَﺭَّﺓٍ ﺷَﺮًّا ﻳَﺮَﻩُ
ആര് ഒരു അണുവിന്റെ തൂക്കം തിന്മ ചെയ്തിരുന്നുവോ അവന് അതും (പരലോകത്ത്) കാണും.(ഖു൪ആന്‍ :99/8)
عَنْ عَائِشَةَ، قَالَتْ قَالَ لِي رَسُولُ اللَّهِ ـ صلى الله عليه وسلم ـ : “ يَا عَائِشَةُ إِيَّاكِ وَمُحَقَّرَاتِ الأَعْمَالِ فَإِنَّ لَهَا مِنَ اللَّهِ طَالِبًا
ആയിശയില്‍(റ) നിന്ന് നിവേദനം: നബി (സ്വ) പറയുന്നു: ആയിശാ, നിസ്സാരവും സാധാരണവുമായി കരുതപ്പെടുന്ന പാപങ്ങളെ നീ പ്രത്യേകം സൂക്ഷിച്ചുകൊള്ളണം. എന്തുകൊണ്ടെന്നാല്‍ അല്ലാഹുവിങ്കല്‍ അവയും വിചാരണ ചെയ്യപ്പെടുന്നതാകുന്നു. (ഇബ്നുമാജ:37/ 4384)
عَنْ أَبِي هُرَيْرَةَ رضي الله عنه قَالَ: قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: إِنَّ الشَّيْطَانَ قَدْ أَيِسَ أَنْ يُعْبَدَ بِأَرْضِكُمْ هَذِهِ، وَلَكِنْ قَدْ رَضِيَ مِنْكُمْ بِالْمُحَقَّرَاتِ
അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി (സ്വ) പറഞ്ഞു: തീ൪ച്ചയായും ഈ ഭൂമിയില്‍ പിശാച് ആരാധിക്കപ്പെടുന്നതില്‍ അവന് നിരാശനാണ്, എന്നാല്‍ നിസ്സാരവും സാധാരണവുമായി കരുതപ്പെടുന്ന പാപങ്ങള്‍ നിങ്ങള്‍ പ്രവ൪ത്തിക്കുന്നതില്‍ അവന് തൃപ്തനാണ്. (അഹ്മദ്)
قال ابن حجر -رحمه الله- معلقا: ينبغي للمرء أن لا يزهد في قليل من الخير أن يأتيه، ولا في قليل من الشر أن يجتنبه، فإنه لا يعلم الحسنة التي يرحمه الله بها، ولا السيئة التي يسخط عليه بها. (فتح الباري -١١/٣٢١)
ഹാഫിള് ഇബിനു ഹജർ رحمه الله പറഞ്ഞു: ഒരു മനുഷ്യന്റെ മുകളിൽ അനിവാര്യമായത് ഖെെറിൽ നിന്ന് ഒരു ചെറിയ കാര്യവും ഒഴിവാക്കാതെ അതിനെ (പ്രവര്‍ത്തിയിൽ) കൊണ്ടുവരൽ ആണ് , അത് പോലെ ദുഷിച്ച(തിന്മയിലെ) ചെറിയ കാര്യം പോലും ഒഴിവാക്കലാണ് , കാരണം അവനു അറിയില്ല – ഏതു നന്മ കൊണ്ടായിരിക്കും അല്ലാഹു അവന്റെ മേൽ റഹ്മത്ത് ചെയ്യുക എന്നും , ഏത് തിന്മ കൊണ്ടായിരിക്കും അല്ലാഹു അവന്റെ മേൽ കോപിക്കുക എന്നും.
قال الفضيل بن عياض رحمة الله عليه:بقدر ما يصغر الذنب عندك يعظم عند الله, و بقدر ما يعظم عندك يضغر عندالله.
ഫുദയ്ലുബ്നു ഇയാദ് (റഹി) പറഞ്ഞു:നീ പാപങ്ങളെ നിസ്സാരവത്കരിക്കുന്നതനുസരിച്ച് അല്ലാഹുവിങ്കൽ ഗൗരവമേറും. നീ പാപങ്ങളെ ഗൗരവത്തോടെ നോക്കിക്കാണുന്നതനുസരിച്ച് അല്ലാഹുവിങ്കൽ നിസ്സാരമായിത്തീരും. [ശുഅബുൽ ഈമാൻ: 5/468]
ഇമാം നവവി رَحِمَهُ ٱللَّٰهُ പറയുന്നു:
قَالَ الْعُلَمَاء رَحِمَهُمْ اللَّه : وَالإِصْرَار عَلَى الصَّغِيرَة يَجْعَلهَا كَبِيرَة . وَرُوِيَ عَنْ عُمَر وَابْن عَبَّاس وَغَيْرهمَا رَضِيَ اللَّه عَنْهُمْ : لا كَبِيرَة مَعَ اِسْتِغْفَارٍ ، وَلا صَغِيرَة مَعَ إِصْرَارمَعْنَاهُ : أَنَّ الْكَبِيرَة تُمْحَى بِالاسْتِغْفَارِ , وَالصَّغِيرَة تَصِير كَبِيرَة بِالإِصْرَارِ.
പണ്ഢിതൻമാർ ഇപ്രകാരം പറഞ്ഞിട്ടുണ്ട്: ചെറു പാപങ്ങളിൽ ശഠിച്ചു നിൽക്കൽ അതിനെ വലിയ പാപമാക്കി മാറ്റും. ഇബ്നു ഉമർ, ഇബ്നു അബ്ബാസ് എന്നിവരിൽ നിന്നും ഇപ്രകാരം റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു: പാപമോചന പ്രാർത്ഥനയോടൊപ്പം മഹാപാപങ്ങൾക്ക് നിലനിൽപ്പില്ല. നിരന്തരം ചെയ്തു കൊണ്ടിരുന്നാൽ ചെറിയ പാപങ്ങൾക്കും നിലനിൽപ്പില്ല. അതായത് പാപമോചന പ്രാർത്ഥന കൊണ്ട് മഹാ പാപങ്ങൾ പൊറുക്കപ്പെടും. നിരന്തരം ചെയ്തുകൊണ്ടിരുന്നാൽ ചെറു പാപങ്ങൾ മഹാപാപങ്ങളായി മാറും. (ശറഹു മുസ്ലിം)
നൻമയായാലും തിൻമയായാലും അതെത്ര ചെറുതാകട്ടെ അതിനെ നിസ്സാരമായി കാണരുത്.
ﻳَٰﺒُﻨَﻰَّ ﺇِﻧَّﻬَﺎٓ ﺇِﻥ ﺗَﻚُ ﻣِﺜْﻘَﺎﻝَ ﺣَﺒَّﺔٍ ﻣِّﻦْ ﺧَﺮْﺩَﻝٍ ﻓَﺘَﻜُﻦ ﻓِﻰ ﺻَﺨْﺮَﺓٍ ﺃَﻭْ ﻓِﻰ ٱﻟﺴَّﻤَٰﻮَٰﺕِ ﺃَﻭْ ﻓِﻰ ٱﻷَْﺭْﺽِ ﻳَﺄْﺕِ ﺑِﻬَﺎ ٱﻟﻠَّﻪُ ۚ ﺇِﻥَّ ٱﻟﻠَّﻪَ ﻟَﻄِﻴﻒٌ ﺧَﺒِﻴﺮٌ
എന്റെ കുഞ്ഞുമകനേ, തീര്‍ച്ചയായും അത് (കാര്യം) ഒരു കടുക് മണിയുടെ തൂക്കമുള്ളതായിരുന്നാലും, എന്നിട്ടത് ഒരു പാറക്കല്ലിനുള്ളിലോ ആകാശങ്ങളിലോ ഭൂമിയിലോ എവിടെ തന്നെ ആയാലും അല്ലാഹു അത് കൊണ്ടുവരുന്നതാണ്. തീര്‍ച്ചയായും അല്ലാഹു നയജ്ഞനും സൂക്ഷ്മജ്ഞനുമാകുന്നു. (ഖു൪ആന്‍ :31/6)
وَإِن كَانَ مِثْقَالَ حَبَّةٍ مِّنْ خَرْدَلٍ أَتَيْنَا بِهَا ۗ وَكَفَىٰ بِنَا حَٰسِبِينَ
അത് (കര്‍മ്മം) ഒരു കടുക്മണിത്തൂക്കമുള്ളതാണെങ്കിലും നാമത് കൊണ്ട് വരുന്നതാണ്. കണക്ക് നോക്കുവാന്‍ നാം തന്നെ മതി. (ഖു൪ആന്‍ :21/47)
ഏറ്റവും നിസ്സാരമായ കര്‍മ്മങ്ങളും അന്നു – ഖിയാമത്തുനാളില്‍ – ശരിക്കു തൂക്കിക്കണക്കാക്കപ്പെടും. അവനവന് ചെയ്തതിന്റെ ഫലം – ഗുണമെങ്കില്‍ നന്മ, ദോഷമെങ്കില്‍ തിന്മ – അവനവന് അനുഭവിക്കേണ്ടിവരികയും ചെയ്യും. അതില്‍ ആരോടും യാതൊരുവിധ ക്രമക്കേടും അനീതിയും കാണിക്കപ്പെടുകയില്ല. നിസ്സാരമെന്നോ, ചെറുതെന്നോവെച്ച് ഏതു കര്‍മ്മവും അവിടെ ഹാജരാക്കപ്പെടാതിരിക്കുകയുമില്ല. (അമാനി തഫ്സീ൪ – ഖു൪ആന്‍ : 21/47 ന്റെ വിശദീകരണം)
kanzululoom.com