സത്യനിഷേധികളെ കുറിച്ച് അല്ലാഹു പറഞ്ഞു:
زُيِّنَ لِلَّذِينَ كَفَرُوا۟ ٱلْحَيَوٰةُ ٱلدُّنْيَا
സത്യനിഷേധികള്‍ക്ക് ഐഹികജീവിതം അലംകൃതമായി തോന്നിയിരിക്കുന്നു.(ഖു൪ആന്‍:2/212)
ٱلَّذِينَ يَسْتَحِبُّونَ ٱلْحَيَوٰةَ ٱلدُّنْيَا عَلَى ٱلْءَاخِرَةِ
പരലോകത്തെക്കാള്‍ ഇഹലോകജീവിതത്തെ കൂടുതല്‍ സ്നേഹിക്കുന്നവരാണവർ.(ഖു൪ആന്‍:14/3)
സത്യവിശ്വാസം സ്വീകരിച്ചശേഷം, പിന്നീടു അവിശ്വാസത്തിലേക്ക് പോകുന്നവരുടെ സ്വഭാവമായി അല്ലാഹു പറഞ്ഞു:
ذَٰلِكَ بِأَنَّهُمُ ٱسْتَحَبُّوا۟ ٱلْحَيَوٰةَ ٱلدُّنْيَا عَلَى ٱلْءَاخِرَةِ
അതെന്തുകൊണ്ടെന്നാല്‍ ഇഹലോകജീവിതത്തെ പരലോകത്തേക്കാള്‍ കൂടുതല്‍ അവര്‍ ഇഷ്ടപ്പെട്ടിരിക്കുന്നു. (ഖു൪ആന്‍:16/107)
യഹൂദരൻമാരുടെ അധഃപതനത്തിന് കാരണമായി അല്ലാഹു പറഞ്ഞിട്ടുള്ളത് കാണുക:
أُو۟لَٰٓئِكَ ٱلَّذِينَ ٱشْتَرَوُا۟ ٱلْحَيَوٰةَ ٱلدُّنْيَا بِٱلْءَاخِرَةِ ۖ
പരലോകം വിറ്റ് ഇഹലോകജീവിതം വാങ്ങിയവരാകുന്നു അക്കൂട്ടർ.(ഖു൪ആന്‍:2/86)
മുശ്രിക്കുകളെ കുറിച്ചും ‘ഐഹികജീവിതം കണ്ട് വഞ്ചിതരായവരാണവർ’ എന്ന് അല്ലാഹു പറഞ്ഞത് കാണുക:
وَذَرِ ٱلَّذِينَ ٱتَّخَذُوا۟ دِينَهُمْ لَعِبًا وَلَهْوًا وَغَرَّتْهُمُ ٱلْحَيَوٰةُ ٱلدُّنْيَا ۚ
തങ്ങളുടെ മതത്തെ കളിയും വിനോദവുമാക്കിത്തീര്‍ക്കുകയും, ഐഹികജീവിതം കണ്ട് വഞ്ചിതരാകുകയും ചെയ്തിട്ടുള്ളവരെ വിട്ടേക്കുക. (ഖുർആൻ:6/70)
إِنَّ هَٰٓؤُلَآءِ يُحِبُّونَ ٱلْعَاجِلَةَ وَيَذَرُونَ وَرَآءَهُمْ يَوْمًا ثَقِيلًا
തീര്‍ച്ചയായും ഇക്കൂട്ടര്‍ ക്ഷണികമായ ഐഹികജീവിതത്തെ ഇഷ്ടപ്പെടുന്നു. ഭാരമേറിയ ഒരു ദിവസത്തിന്‍റെ കാര്യം അവര്‍ തങ്ങളുടെ പുറകില്‍ വിട്ടുകളയുകയും ചെയ്യുന്നു.(ഖു൪ആന്‍:76/27)
ദുര്‍മ്മാര്‍ഗ്ഗികളെ കുറിച്ച് അല്ലാഹു പറഞ്ഞു:
وَفَرِحُوا۟ بِٱلْحَيَوٰةِ ٱلدُّنْيَا
അവര്‍ ഇഹലോക ജീവിതത്തില്‍ സന്തോഷമടഞ്ഞിരിക്കുന്നു. (ഖു൪ആന്‍:13/26)
നരകത്തിൽ പ്രവേശിക്കുന്നവരുടെ സ്വഭാവമായി അല്ലാഹു പറഞ്ഞു:
إِنَّ ٱلَّذِينَ لَا يَرْجُونَ لِقَآءَنَا وَرَضُوا۟ بِٱلْحَيَوٰةِ ٱلدُّنْيَا وَٱطْمَأَنُّوا۟ بِهَا وَٱلَّذِينَ هُمْ عَنْ ءَايَٰتِنَا غَٰفِلُونَ – أُو۟لَٰٓئِكَ مَأْوَىٰهُمُ ٱلنَّارُ بِمَا كَانُوا۟ يَكْسِبُونَ
നമ്മെ കണ്ടുമുട്ടും എന്ന് പ്രതീക്ഷിക്കാത്തവരും, ഇഹലോകജീവിതം കൊണ്ട് തൃപ്തിപ്പെടുകയും, അതില്‍ സമാധാനമടയുകയും ചെയ്തവരും, നമ്മുടെ തെളിവുകളെപ്പറ്റി അശ്രദ്ധരായി കഴിയുന്നവരും ആരോ. അവരുടെ സങ്കേതം നരകം തന്നെയാകുന്നു. അവര്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്നതിന്‍റെ ഫലമായിട്ടത്രെ അത്.(ഖു൪ആന്‍:10/7-8)
നരകത്തിൽ പ്രവേശിക്കുന്ന അക്രമികളെ കുറിച്ച് പറഞ്ഞപ്പോൾ അവരുടെ വിശേഷണമായി അല്ലാഹു പറഞ്ഞു:
وَغَرَّتْهُمُ ٱلْحَيَوٰةُ ٱلدُّنْيَا
ഐഹികജീവിതം അവരെ വഞ്ചിച്ചു കളഞ്ഞു. (ഖുർആൻ:6/130)
സത്യവിശ്വാസികളെ, ദുൻയാവിന്റെ വിഷയത്തിൽ നമ്മുടെ നിലപാട് എന്താണ്? ഓരോരുത്തരും സ്വന്തത്തോട് ചോദിക്കുക. അല്ലാഹുവിന്റെ വചനം എല്ലായ്’പ്പോഴും ഓർക്കുക:
ﺃَﺭَﺿِﻴﺘُﻢ ﺑِﭑﻟْﺤَﻴَﻮٰﺓِ ٱﻟﺪُّﻧْﻴَﺎ ﻣِﻦَ ٱﻻْءَﺧِﺮَﺓِ ۚ ﻓَﻤَﺎ ﻣَﺘَٰﻊُ ٱﻟْﺤَﻴَﻮٰﺓِ ٱﻟﺪُّﻧْﻴَﺎ ﻓِﻰ ٱﻻْءَﺧِﺮَﺓِ ﺇِﻻَّ ﻗَﻠِﻴﻞٌ.
പരലോകത്തിന് പകരം ഇഹലോകജീവിതം കൊണ്ട് നിങ്ങള്‍ തൃപ്തിപ്പെട്ടിരിക്കുകയാണോ ? എന്നാല്‍ പരലോകത്തിന്റെ മുമ്പില്‍ ഇഹലോകത്തിലെ സുഖാനുഭവം തുച്ഛം മാത്രമാകുന്നു.(ഖു൪ആന്‍:9/38)
ﻳَٰٓﺄَﻳُّﻬَﺎ ٱﻟﻨَّﺎﺱُ ﺇِﻥَّ ﻭَﻋْﺪَ ٱﻟﻠَّﻪِ ﺣَﻖٌّ ۖ ﻓَﻼَ ﺗَﻐُﺮَّﻧَّﻜُﻢُ ٱﻟْﺤَﻴَﻮٰﺓُ ٱﻟﺪُّﻧْﻴَﺎ ۖ
മനുഷ്യരേ, തീര്‍ച്ചയായും അല്ലാഹുവിന്റെ വാഗ്ദാനം സത്യമാകുന്നു. ഐഹിക ജീവിതം നിങ്ങളെ വഞ്ചിച്ച് കളയാതിരിക്കട്ടെ. (ഖു൪ആന്‍:35/5)
kanzululoom.com