عن أبي ذر الغفاري: أمَرَني خَليلي ﷺ بسَبعٍ: ….. وأمَرَني ألّا أسأَلَ أحَدًا شيئًا،
അബൂദര്‍റ് അൽഗിഫാരി رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: എന്റെ കൂട്ടുകാരനായ നബി ﷺ ഏഴ് കാര്യങ്ങൾ എന്നോട് കല്പിച്ചു: (അതിലൊന്ന് ഇതാണ്) … ആരോടും യാതൊന്നും ചോദിക്കരുതെന്ന് അവിടുന്ന് എന്നോട് കല്പിച്ചു. (المسند ٢١٤١٥)
അല്ലാഹുവിനോട് മാത്രം ചോദിക്കേണ്ട കാര്യങ്ങൾ അല്ലാഹുവല്ലാത്തവരോട് ചോദിക്കുന്നത് തൗഹീദിന് വിരുദ്ധമാണ്, ശിർക്കാണ്. എന്നാൽ മനുഷ്യന്മാർ പരസ്പരം അവരുടെ കഴിവിൽ പെട്ടത്, നിരോധിക്കപ്പെടാത്തത് ചോദിക്കുന്നത് അനുവദനീയമാണ്. എന്നാൽ ആരോടും യാതൊന്നും ചോദിക്കാതെ സ്വയം ചെയ്യുക, സ്വയം പ്രവർത്തിക്കുക, അല്ലാഹുവിനെ ആശ്രയിച്ചു ജീവിക്കുക എന്നതാണ് സത്യവിശ്വാസത്തിന്റെ പൂര്‍ണ്ണതയിൽ പെട്ടത്. എന്നാൽ അത് വിരോധിച്ചതാണെന്ന് അതിർത്ഥമില്ല.
فَإِذَا فَرَغْتَ فَٱنصَبْ ﴿٧﴾ وَإِلَىٰ رَبِّكَ فَٱرْغَب ﴿٨﴾
ആകയാല്‍ നിനക്ക് ഒഴിവ് കിട്ടിയാല്‍ നീ അദ്ധ്വാനിക്കുക. നിന്‍റെ രക്ഷിതാവിലേക്ക് തന്നെ നിന്‍റെ ആഗ്രഹം സമര്‍പ്പിക്കുകയും ചെയ്യുക. (ഖുര്‍ആൻ:94/7-8)
അപ്പോള്‍, എല്ലാ കാര്യത്തിലും അവന്റെ മുമ്പില്‍ ആഗ്രഹം പ്രകടിപ്പിക്കേണ്ടതാവശ്യമാകുന്നു. അവനോട് മാത്രമേ അത് പ്രകടിപ്പിച്ചിട്ട് ഫലവും ഉണ്ടാകുകയുള്ളൂ. പാരത്രികമെന്നോ, ഐഹികമെന്നോ, മതപരമെന്നോ, ലൗകികമെന്നോ ഉള്ള വ്യത്യാസം കൂടാതെ, എല്ലാ നല്ല കാര്യത്തിനും അല്ലാഹുവിന്റെ മുമ്പിൽ അപേക്ഷ സമര്‍പ്പിക്കാവുന്നതും സമര്‍പ്പിക്കേണ്ടതുമാണ്. (അമാനി തഫ്സീര്‍)
പ്രവാചകൻ ﷺ ഒരിക്കൽ ഇബ്നു അബ്ബാസ് رَضِيَ اللَّهُ عَنْهُ വിനോട് പറഞ്ഞു :
إِذَا سَأَلْتَ فَاسْأَلِ اللَّهَ
നീ വല്ലതും ചോദിക്കുകയാണെങ്കിൽ അല്ലാഹുവിനോട് ചോദിക്കുക. (തിർമിദി:37/ 2706)
മറ്റൊരാളോട് റുഖ്‌യ (മന്ത്രം) ചെയ്യാൻ ആവശ്യപ്പെടൽ അനുവദനീയമാണ്. എന്നാൽ എഴുപതിനായിരം ആളുകള്‍ വിചാരണ കൂടാതെ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുമെന്ന് പഠിപ്പിച്ചതിൽ ഒരു വിഭാഗം റുഖ്‌യ (മന്ത്രം) ചെയ്യാൻ ആവശ്യപ്പെടാത്തവരാണ്. മറ്റൊരാളോട് റുഖ്‌യ (മന്ത്രം) ചെയ്യാൻ ആവശ്യപ്പെടൽ അനുവദനീയമാണെങ്കിൽ അപ്രകാരം ആവശ്യപ്പെടാതെ അത് സ്വയം നിര്‍വ്വഹിക്കലാണ് ഏറ്റവും ശ്രേഷ്ടകരമായത്.
عَنِ ابْنِ عَبَّاسٍ ـ رضى الله عنهما ـ قَالَ: قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ عُرِضَتْ عَلَيَّ الْأُمَمُ فَجَعَلَ النَّبِيُّ وَالنَّبِيَّانِ يَمُرُّونَ مَعَهُمْ الرَّهْطُ وَالنَّبِيُّ لَيْسَ مَعَهُ أَحَدٌ حَتَّى رُفِعَ لِي سَوَادٌ عَظِيمٌ قُلْتُ مَا هَذَا أُمَّتِي هَذِهِ قِيلَ بَلْ هَذَا مُوسَى وَقَوْمُهُ قِيلَ انْظُرْ إِلَى الْأُفُقِ فَإِذَا سَوَادٌ يَمْلَأُ الْأُفُقَ ثُمَّ قِيلَ لِي انْظُرْ هَا هُنَا وَهَا هُنَا فِي آفَاقِ السَّمَاءِ فَإِذَا سَوَادٌ قَدْ مَلَأَ الْأُفُقَ قِيلَ هَذِهِ أُمَّتُكَ وَيَدْخُلُ الْجَنَّةَ مِنْ هَؤُلَاءِ سَبْعُونَ أَلْفاً بِغَيْرِ حِسَابٍ ثُمَّ دَخَلَ وَلَمْ يُبَيِّنْ لَهُمْ فَأَفَاضَ الْقَوْمُ وَقَالُوا نَحْنُ الَّذِينَ آمَنَّا بِاللَّهِ وَاتَّبَعْنَا رَسُولَهُ فَنَحْنُ هُمْ أَوْ أَوْلَادُنَا الَّذِينَ وُلِدُوا فِي الْإِسْلَامِ فَإِنَّا وُلِدْنَا فِي الْجَاهِلِيَّةِ فَبَلَغَ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَخَرَجَ فَقَالَ هُمْ الَّذِينَ لَا يَسْتَرْقُونَ وَلَا يَتَطَيَّرُونَ وَلَا يَكْتَوُونَ وَعَلَى رَبِّهِمْ يَتَوَكَّلُونَ فَقَالَ عُكَاشَةُ بْنُ مِحْصَنٍ أَمِنْهُمْ أَنَا يَا رَسُولَ اللَّهِ قَالَ نَعَمْ فَقَامَ آخَرُ فَقَالَ أَمِنْهُمْ أَنَا قَالَ سَبَقَكَ بِهَا عُكَّاشَةُ
ഇബ്നു അബ്ബാസ് رَضِيَ اللَّهُ عَنْهُ വിൽ നിന്നും നിവേദനം :നബി ﷺ പറഞ്ഞു: ‘(പരലോകത്തെ ചില) സമുദായങ്ങളെ എനിക്ക് കാണിച്ചു തരികയുണ്ടായി. ഒന്നും രണ്ടുമൊക്കെ നബിമാരും അവരോടൊപ്പം കൊച്ചു സംഘവും കടന്നു പോയിക്കൊണ്ടിരുന്നു. ചില നബിമാരുടെ കൂടെ ഒരാള്‍ പോലുമില്ല. അതിനിടെ ഒരു വലിയ കറുപ്പ് (സംഘം ആളുകള്‍) എനിക്കു കാണിക്കപ്പെട്ടു. ഞാന്‍ ചോദിച്ചു, എന്റെ സമുദായമാണോ ഇത് ? അല്ല, ഇത് മൂസായും അദ്ദേഹത്തിന്റെ ജനതയുമാണെന്ന് മറുപടിയുണ്ടായി. പിന്നെ പറഞ്ഞു: താങ്കള്‍ ചക്രവാളത്തിലേക്ക് നോക്കൂ.ഞാന്‍ നോക്കിയപ്പോഴുണ്ട്, ചക്രവാളം നിറഞ്ഞ ഒരു കറുപ്പ്. പിന്നെ എന്നോട് പറഞ്ഞു. താങ്കള്‍ ഇങ്ങോട്ടും ഇങ്ങോട്ടും (ആകാശ ചക്രവാളങ്ങളില്‍) നോക്കൂ. അപ്പോഴുണ്ട്, ചക്രവാളങ്ങളാകെ നിറഞ്ഞു നില്‍ക്കുന്ന കറുപ്പ്. പിന്നെ എന്നോട് പറഞ്ഞു. ഇതാണ് താങ്കളുടെ സമുദായം. ഇവരില്‍ എഴുപതിനായിരം ആളുകള്‍ വിചാരണ കൂടാതെ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കും. ഇത്രയും പറഞ്ഞ് നബി ﷺ വീടിനകത്തേക്ക് പ്രവേശിച്ചു. അവര്‍ക്ക് കൂടുതല്‍ വിശദീകരണം നല്‍കിയില്ല. ആളുകള്‍ ചര്‍ച്ചയിലേക്ക് കടന്നു. അവര്‍ പറഞ്ഞു. അല്ലാഹുവില്‍ വിശ്വസിക്കുകയും അവന്റെ റസൂലിനെ പിന്‍പററുകയും ചെയ്ത നമ്മളായിരിക്കും (വിചാരണ കൂടാതെ സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കപ്പെടുന്ന വിഭാഗം). അതല്ലെങ്കില്‍ ഇസ്ലാമില്‍ ജനിച്ച നമ്മുടെ സന്താനങ്ങള്‍. നാം ജനിച്ചത് ജാഹിലിയ്യത്തിലാണല്ലൊ. സംസാരം നബി ﷺ യുടെ അടുത്തെത്തി. അവിടുന്ന് പുറത്തേക്ക് വന്നു പറഞ്ഞു. അവര്‍ (വിചാരണ കൂടാതെ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുന്നവര്‍) റുഖ്‌യ (മന്ത്രം) ചെയ്യാൻ ആവശ്യപ്പെടാത്തവരും പക്ഷികളെക്കൊണ്ട് ശകുനം നോക്കാത്തവരും ചൂട് വെക്കാത്തവരും തങ്ങളുടെ റബ്ബിന്‍മേല്‍ ഭരമേല്‍പ്പിക്കുന്നവരുമാണ്. അപ്പോള്‍ ഉക്കാശത്ത് ഇബ്നു മിഹ്സ്വന്‍ ചോദിച്ചു. അവരില്‍ ഞാന്‍ ഉള്‍പ്പെടുമോ അല്ലാഹുവിന്റെ റസൂലേ ? നബി ﷺ പറഞ്ഞു. അതെ. അപ്പോള്‍ മറെറാരാള്‍ എഴുന്നേററ് ചോദിച്ചു, അവരില്‍ ഞാന്‍ ഉള്‍പ്പെടുമോ? നബി ﷺ പറഞ്ഞു. അതില്‍ ഉക്കാശ നിന്നെ മുന്‍കടന്നു. (ബുഖാരി:5705)
ആരോടും യാതൊന്നും ചോദിക്കാത്തതാണ് ശ്രേഷ്ടകരമെന്നുള്ളതിനുള്ള മറ്റ് ചില തെളിവുകൾ കാണുക.
عن عَوْفُ بْنُ مَالِكٍ الأَشْجَعِيُّ قَالَ كُنَّا عِنْدَ رَسُولِ اللَّهِ صلى الله عليه وسلم تِسْعَةً أَوْ ثَمَانِيَةً أَوْ سَبْعَةً فَقَالَ ” أَلاَ تُبَايِعُونَ رَسُولَ اللَّهِ ” وَكُنَّا حَدِيثَ عَهْدٍ بِبَيْعَةٍ فَقُلْنَا قَدْ بَايَعْنَاكَ يَا رَسُولَ اللَّهِ . ثُمَّ قَالَ ” أَلاَ تُبَايِعُونَ رَسُولَ اللَّهِ ” . فَقُلْنَا قَدْ بَايَعْنَاكَ يَا رَسُولَ اللَّهِ . ثُمَّ قَالَ ” أَلاَ تُبَايِعُونَ رَسُولَ اللَّهِ ” . قَالَ فَبَسَطْنَا أَيْدِيَنَا وَقُلْنَا قَدْ بَايَعْنَاكَ يَا رَسُولَ اللَّهِ فَعَلاَمَ نُبَايِعُكَ قَالَ ” عَلَى أَنْ تَعْبُدُوا اللَّهَ وَلاَ تُشْرِكُوا بِهِ شَيْئًا وَالصَّلَوَاتِ الْخَمْسِ وَتُطِيعُوا – وَأَسَرَّ كَلِمَةً خَفِيَّةً – وَلاَ تَسْأَلُوا النَّاسَ شَيْئًا ” . فَلَقَدْ رَأَيْتُ بَعْضَ أُولَئِكَ النَّفَرِ يَسْقُطُ سَوْطُ أَحَدِهِمْ فَمَا يَسْأَلُ أَحَدًا يُنَاوِلُهُ إِيَّاهُ .
ഔഫ്ബിന്‍ മാലിക്ക് അൽഅശ്ജഈ رَضِيَ اللَّهُ عَنْهُ വിൽ നിന്നും നിവേദനം :ഞങ്ങളിൽ എട്ടോ ഒൻപതോ പേർ നബി ﷺ യുടെ അടുക്കൽ വന്ന് താമസിച്ചു. അപ്പാൾ നബി ﷺ ചോദിക്കുകയുണ്ടായി: നിങ്ങൾ അല്ലാഹുവിന്റെ റസൂലിനോട് ബൈഅത്ത് ചെയ്യുന്നില്ലേ? ഞങ്ങൾ ബൈഅത്ത് ചെയ്തവരായിരുന്നു. ഞങ്ങൾ പറഞ്ഞു: അല്ലാഹുവിന്റെ റസൂലേ, ഞങ്ങൾ അങ്ങയോട് ബൈഅത്ത് ചെയ്തു കഴിഞ്ഞിട്ടുണ്ട്. അപ്പോൾ നബി ﷺ വീണ്ടും ചോദിക്കുകയുണ്ടായി: നിങ്ങൾ അല്ലാഹുവിന്റെ റസൂലിനോട് ബൈഅത്ത് ചെയ്യുന്നില്ലേ? ഞങ്ങൾ പറഞ്ഞു: അല്ലാഹുവിന്റെ റസൂലേ, ഞങ്ങൾ അങ്ങയോട് കരാര്‍ ചെയ്തു കഴിഞ്ഞിട്ടുണ്ട്. പിന്നെയും നബി ﷺ ചോദിച്ചു: നിങ്ങൾ അല്ലാഹുവിന്റെ റസൂലിനോട് കരാർ ചെയ്യുന്നില്ലേ? അദ്ദേഹം പറയുന്നു:ഞങ്ങൾ ഞങ്ങളുടെ കൈകൾ നീട്ടി. എന്നിട്ട് പറഞ്ഞു:ഞങ്ങൾ ഇതിനകം അങ്ങയോട് ബൈഅത്ത് ചെയ്തിട്ടുണ്ട്. ഇപ്പോൾ പറയൂ (ഏതൊക്കെ കാര്യങ്ങളിൽ) ഞങ്ങൾ അങ്ങയോട് ബൈഅത്ത് ചെയ്യണം. നബി ﷺ പറഞ്ഞു: അല്ലാഹുവിനെ ആരാധിക്കണമെന്നും അവനിൽയാതൊന്നിനേയും പങ്കുചേർക്കരുതെന്നും അഞ്ചുനേരത്തെ നമസ്‌കരിക്കുമെന്നും അല്ലാഹുവിനെ അനുസരിച്ച് ജീവിക്കാമെന്നും ബൈഅത്ത് ചെയ്യുക. ശേഷം നബി ﷺപതുക്കെ പറഞ്ഞു: ‘നിങ്ങൾ ജനങ്ങളോട് യാതൊന്നും ചോദിക്കരുത്’. അങ്ങനെ ഞങ്ങളുടെ കൂട്ടത്തിലെ ആളുകളിൽചിലർ വാഹനപ്പുറത്ത് നിന്ന് വടി വീണാൽ പോലും ഒരാളോടും എടുക്കാൻ സഹായം ചോദിക്കാത്ത രൂപത്തിൽ ജീവിക്കുകയുണ്ടായി. (മുസ്‌ലിം:1043)
عَنْ ثَوْبَانَ، قَالَ وَكَانَ ثَوْبَانُ مَوْلَى رَسُولِ اللَّهِ صلى الله عليه وسلم قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم “ مَنْ تَكَفَّلَ لِي أَنْ لاَ يَسْأَلَ النَّاسَ شَيْئًا وَأَتَكَفَّلَ لَهُ بِالْجَنَّةِ ” . فَقَالَ ثَوْبَانُ أَنَا . فَكَانَ لاَ يَسْأَلُ أَحَدًا شَيْئًا .
നബി ﷺ യുടെ മൗല ആയിരുന്ന സൌബാന്‍ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ ചോദിച്ചു: ജനങ്ങളോട് യാതൊന്നും ചോദിക്കുകയില്ലെന്ന് ‘ആരാണ് എനിക്ക് ഉറപ്പു നല്‍കുക! ഞാന്‍ അവന് സ്വര്‍ഗം ഉറപ്പു നല്‍കാം’. സൌബാന്‍ رَضِيَ اللَّهُ عَنْهُ പറഞ്ഞു: ‘ഞാൻ’. (പിന്നീട്) സൌബാന്‍ رَضِيَ اللَّهُ عَنْهُ ആരോടും ഒന്നും ചോദിക്കാറില്ലായിരുന്നു. (അബൂദാവൂദ്:1643)
عَنْ ثَوْبَانَ، قَالَ قَالَ رَسُولُ اللَّهِ ـ صلى الله عليه وسلم ـ ” مَنْ يَتَقَبَّلُ لِي بِوَاحِدَةٍ وَأَتَقَبَّلُ لَهُ بِالْجَنَّةِ ” قُلْتُ أَنَا . قَالَ ” لاَ تَسْأَلِ النَّاسَ شَيْئًا ” . قَالَ فَكَانَ ثَوْبَانُ يَقَعُ سَوْطُهُ وَهُوَ رَاكِبٌ فَلاَ يَقُولُ لأَحَدٍ نَاوِلْنِيهِ حَتَّى يَنْزِلَ فَيَأْخُذَهُ .
സൌബാന്‍ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: ഒരിക്കല്‍ നബി ﷺ പറഞ്ഞു: ‘ആരാണ് എനിക്ക് ഒരു കാര്യം ഉറപ്പു നല്‍കുക! ഞാന്‍ അവന് സ്വര്‍ഗം ഉറപ്പു നല്‍കാം.’ സൌബാന്‍ رَضِيَ اللَّهُ عَنْهُ പറഞ്ഞു: ‘അല്ലാഹുവിന്റെ റസൂലേ, ഞാനുണ്ട്. ‘ നബി ﷺ പറഞ്ഞു: ‘നീ ജനങ്ങളോട് ഒന്നും ചോദിക്കരുത്.’ പിന്നീട് സൌബാന്‍ رَضِيَ اللَّهُ عَنْهُ ആരോടും ഒന്നും ചോദിക്കാറില്ലായിരുന്നു. വാഹനപ്പുറത്തിരിക്കെ കയ്യില്‍ നിന്ന് ചാട്ട വീണാല്‍ ‘അതൊന്ന് എടുത്തു തരൂ’ എന്നു പോലും അദ്ദേഹം പറയാരില്ലായിരുന്നു. മറിച്ച് സ്വയം തന്നെ ഇറങ്ങി എടുക്കുമായിരുന്നു. (തിര്‍മിദി: 1837)
قال الشيخ ابن عثيمين رحمه الله:إذا سألت حاجةً فلا تسألْ إلا اللهَ عزّ وجل ولا تسألْ المخلوقَ شيئاً وإذا قدّر أنك سألت المخلوق ما يقدر عليه فاعلمْ أنه سببٌ من الأسباب وأن المسبّب هو الله عزّ وجل لو شاء لمنعه من إعطائك سؤالَك فاعتمِدْ على اللهِ تعالى.
ശൈഖ് ഇബ്നു ഉസൈമീൻ رحمه الله പറഞ്ഞു: അത്യുന്നതനായ അല്ലാഹുവിനോടല്ലാതെ നീ നിന്റെ ആവശ്യങ്ങളെ ചോദിക്കരുത്. സൃഷ്ടികളോട് ഒന്നുംതന്നെ ചോദിക്കരുത്. ഇനി നീ ചോദിച്ച വിഷയത്തിൽ ആ സൃഷ്ടി കഴിവുള്ളവനാണെന്ന് കരുതുക. എങ്കിലും നീ അറിയണം തീർച്ചയായും ആ സൃഷ്ടി (ആവശ്യ നിർവഹണത്തിനുള്ള) പലകാരണങ്ങളിൽപ്പെട്ട ഒരു കാരണം മാത്രമാകുന്നു. തീർച്ചയായും കാരണം നടത്തുന്നവൻ അത്യുന്നതനായ അല്ലാഹുവാണ്. നിങ്ങൾ മറ്റുള്ളവരോട് ചോദിച്ചത് തടയാൻ അല്ലാഹു ഉദ്ദേശിക്കുകയാണെങ്കിൽ അവന് കഴിയുന്നതാണ്. അതിനാൽ അല്ലാഹുവിനെ അവലംബിക്കുക. [شرحُ ابنِ العُثيمين للأربعين النووية]
സമ്പത്തും ദുനിയാവിലെ സൗകര്യങ്ങളും മറ്റുള്ളവരോട് ചോദിക്കുന്നതിൽ നിന്നും നബി ﷺ യുടെ ഈ ഉപദേശം നമ്മെ തടയുന്നു. ഒരു കാര്യവും ആരോടും ചോദിക്കാതെ സ്വയം ചെയ്യുന്നതിനും എല്ലാ കാര്യത്തിനും അല്ലാഹുവിനെ ആശ്രയിക്കുന്നതിനും സഹായിക്കുന്നു. ഇത് വളരെ ഉന്നതമായ ഗുണമാണ്. ‘ജനങ്ങളോട് ഒന്നും ചോദിക്കരുത്’ എന്ന നബി ﷺ യുടെ ഉപദേശം സ്വഹാബികളില്‍ ഉണ്ടാക്കിയ മാറ്റം അത്ഭുതമുണ്ടാക്കുന്നതാണെന്ന് മേൽ ഹദീസിൽ തന്നെ കാണാം.
പ്രാർത്ഥിക്കാൻ മറ്റുള്ളവരോട് ആവശ്യപ്പെടുന്ന കാര്യത്തിലും നബി ﷺ യുടെ ഉപദേശം നമ്മെ സ്വാധീനിക്കേണ്ടതുണ്ട്. നമുക്ക് വേണ്ടി പ്രാർത്ഥിക്കാൻ മറ്റുള്ളവരോട് ആവശ്യപ്പെടുന്നത് അനുവദനീയമായ കാര്യമാണ്. എന്നാൽ സ്വന്തത്തിന് വേണ്ടി ജനങ്ങളോട് പ്രാർത്ഥിക്കാൻ ആവശ്യപ്പെടാതെ സ്വയം പ്രാർത്ഥിക്കുന്നത് നല്ലത്. അത് അല്ലാഹുവുമായുള്ള ബന്ധം നിലനിർത്താൻ സഹായകരമാണ്. അത് തവക്കുലിന്റെ തൗഹീദിന്റെ ഉന്നതമായ അവസ്ഥകളിൽ പെട്ടതാണ്.
kanzululoom.com