രോഗം എന്നത് അല്ലാഹുവിന്‍റെ കഴിവിലും വിധിയിലും സൃഷ്ടിപ്പിലും പെട്ട കാര്യമാണ്. രോഗം ബാധിച്ചാല്‍ രോഗശമനം നൽകുന്നതും അല്ലാഹുവാണ്. ഇബ്റാഹീം നബി عليه السلام യുടെ ഒരു പ്രസ്താവന വിശുദ്ധ ഖുര്‍ആനിലൂടെ അല്ലാഹു ഉദ്ദരിക്കുന്നു:
وَإِذَا مَرِضْتُ فَهُوَ يَشْفِينِ
എനിക്ക് രോഗം ബാധിച്ചാല്‍ അവനാണ് (അല്ലാഹുവാണ്) എന്നെ സുഖപ്പെടുത്തുന്നത്. (ഖുർആൻ:26/80)
അതേപോലെ എല്ലാ രോഗങ്ങൾക്കും അല്ലാഹു മരുന്ന് നിശ്ചയിച്ചിട്ടുണ്ട്.
عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ عَنِ النَّبِيِّ صلى الله عليه وسلم قَالَ : مَا أَنْزَلَ اللَّهُ دَاءً إِلاَّ أَنْزَلَ لَهُ شِفَاءً
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: അല്ലാഹു ഒരു രോഗവും ഇറക്കിയിട്ടില്ല. അതിനുള്ള ഒരു മരുന്നും ഇറക്കിയിട്ടല്ലാതെ (ബുഖാരി:5678)
എല്ലാ രോഗങ്ങൾക്കും അല്ലാഹു മരുന്ന് നിശ്ചയിച്ചിട്ടുണ്ട്. ഏതെങ്കിലും രോഗത്തിന് മരുന്ന് കണ്ടുപിടിച്ചിട്ടില്ലെങ്കിൽ ആ രോഗത്തിന് മരുന്നില്ല എന്നല്ല പ്രത്യുത, ആ മരുന്ന് അപ്പോൾ കണ്ടുപിടിച്ചിട്ടില്ലെന്ന് മാത്രമാകുന്നു.
عَنْ عَبْدِ اللهِ، قَالَ : قَالَ رَسُولُ اللَّهِ ـ صلى الله عليه وسلم ـ : مَا أَنْزَلَ اللهُ عَزَّ وَجَلَّ دَاءً، إِلَّا أَنْزَلَ لَهُ دَوَاءً، عَلِمَهُ مَنْ عَلِمَهُ، وَجَهِلَهُ مَنْ جَهِلَهُ
അബ്ദുല്ലാഹിബ്നു മസ്ഊദ് رضي الله عنه പറയുന്നു: നബി ﷺ പറഞ്ഞു: അല്ലാഹു ഒരു രോഗവും ഇറക്കിയിട്ടില്ല. അതിനുള്ള ഒരു മരുന്നും ഇറക്കിയിട്ടല്ലാതെ. അത് അറിഞ്ഞവർ അതറിഞ്ഞു. അറിയാതെ പോയവൻ അറിയാതെ പോയി. (മുസ്നദു അഹ്‌മദ്: 3922)
രോഗം വന്നാൽ ചികിത്സിക്കാത്ത ചില മതവിശ്വാസികളും ലോകത്തുണ്ട്. ‘ദൈവം തന്നത് ദൈവം തന്നെ മാറ്റട്ടെ’ എന്നാണ് അവരുടെ ‘ന്യായം!’ സ്വൂഫികളും ത്വരീക്വത്ത് പ്രസ്ഥാനക്കാരും ഇതേകാര്യം ജനങ്ങളെ പറഞ്ഞ് പഠിപ്പിക്കുന്നുണ്ട്. വാസ്തവത്തിൽ, അല്ലാഹു ഒരു കാര്യം നേടുവാൻ വേണ്ടി നിശ്ചയിച്ച് തന്നിട്ടുള്ള മാർഗങ്ങളെ സമീപിക്കുക എന്നത് തവക്കുലിന് എതിരല്ല. അല്ലാഹു നമ്മോട് ചെയ്യാൻ പറഞ്ഞിട്ടുള്ള കാര്യങ്ങളെല്ലാം വളരെ കൃത്യമായി നിർവഹിച്ചതിന് ശേഷമാണ് അല്ലാഹുവിൽ ഭരമേൽപിക്കേണ്ടത്.
ഔഷധങ്ങളെക്കുറിച്ചുള്ള വിജ്ഞാനം മനുഷ്യർ പഠിപ്പിക്കപ്പെട്ടിട്ടുണ്ട്. അതുപ്രകാരം ചികിത്സിക്കുമ്പോൾ അല്ലാഹുവിന്റെ സഹായത്താൽ ശമനമുണ്ടാകും.
عَنْ جَابِرٍ، عَنْ رَسُولِ اللَّهِ صلى الله عليه وسلم أَنَّهُ قَالَ : لِكُلِّ دَاءٍ دَوَاءٌ فَإِذَا أُصِيبَ دَوَاءُ الدَّاءِ بَرَأَ بِإِذْنِ اللَّهِ عَزَّ وَجَلَّ
ജാബിർ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: എല്ലാ രോഗങ്ങൾക്കും പരിഹാരമുണ്ട്. ശരിയായ മരുന്ന് പ്രയോഗിച്ചാൽ അല്ലാഹുവിന്റെ തീരുമാനപ്രകാരം ആ രോഗം ഭേദപ്പെടുന്നതാണ്. (മുസ്‌ലിം 2204)
മനുഷ്യന് ബാധിക്കുന്ന എല്ലാവിധ രോഗങ്ങൾക്കും ചികിത്സിക്കുവാൻ ഇസ്‌ലാം പഠിപ്പിക്കുന്നുണ്ട്.
عَنْ أُسَامَةَ بْنِ شَرِيكٍ، قَالَ أَتَيْتُ النَّبِيَّ صلى الله عليه وسلم وَأَصْحَابُهُ كَأَنَّمَا عَلَى رُءُوسِهِمُ الطَّيْرُ فَسَلَّمْتُ ثُمَّ قَعَدْتُ فَجَاءَ الأَعْرَابُ مِنْ هَا هُنَا وَهَا هُنَا فَقَالُوا يَا رَسُولَ اللَّهِ أَنَتَدَاوَى فَقَالَ “ تَدَاوَوْا فَإِنَّ اللَّهَ عَزَّ وَجَلَّ لَمْ يَضَعْ دَاءً إِلاَّ وَضَعَ لَهُ دَوَاءً غَيْرَ دَاءٍ وَاحِدٍ الْهَرَمُ ” .
ഉസാമ ബ്നു ശരീക് رَضِيَ اللَّهُ عَنْهُ പറയുന്നു: ഞാൻ നബി ﷺ യുടെ അടുത്ത് ചെന്നു, അ സ്വഹാബികൾ തലയിൽ പക്ഷികളെപ്പോലെ ഇരിക്കുകയായിരുന്നു. അവിടുത്തെ സ്വഹാബികളാകട്ടെ, അവരുടെ തലയിൽ ഒരു പക്ഷി ഇരുന്നാൽ (എത്ര നിശബ്ദരായി ഇരിക്കുമോ അതേപോലെ ഇരിക്കുകയായിരുന്നു). ഞാൻ സലാം പറഞ്ഞിട്ട് അവിടെ ഇരുന്നു. അപ്പോൾ കുറച്ച് അഅ്റാബികൾ അങ്ങോട്ടും ഇങ്ങോട്ടും വന്നു. അവർ ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ, ഞങ്ങൾ വൈദ്യചികിത്സ പ്രയോജനപ്പെടുത്തണോ? അദ്ദേഹം മറുപടി പറഞ്ഞു: വൈദ്യചികിത്സ പ്രയോജനപ്പെടുത്തുക, വാർദ്ധക്യം എന്ന ഒരു രോഗമൊഴികെ. രോഗത്തിനുള്ള പ്രതിവിധി നിശ്ചയിക്കാതെ അല്ലാഹു ഒരു രോഗവും ഉണ്ടാക്കിയിട്ടില്ല. (അബൂദാവൂദ്:3855)
فَقَالُوا يَا رَسُولَ اللَّهِ هَلْ عَلَيْنَا جُنَاحٌ أَنْ نَتَدَاوَى قَالَ : تَدَاوَوْا عِبَادَ اللَّهِ فَإِنَّ اللَّهَ سُبْحَانَهُ لَمْ يَضَعْ دَاءً إِلاَّ وَضَعَ مَعَهُ شِفَاءً إِلاَّ الْهَرَمَ
സ്വഹാബികൾ ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ, ഞങ്ങൾ (രോഗങ്ങൾ) ചികിത്സിക്കാതിരുന്നാൽ ഞങ്ങളുടെ മേൽ കുറ്റമുണ്ടോ ? നബി ﷺ പറഞ്ഞു: നിങ്ങൾ ചികിത്സ തേടുക, അല്ലാഹുവിന്റെ അടിമകളേ. കാരണം പരിശുദ്ധനായ അല്ലാഹു ഒരു രോഗത്തേയും – അതിനോടൊപ്പം ഒരു ശമനത്തേയും ഉണ്ടാക്കാതെ – സൃഷ്ടിച്ചിട്ടില്ല. (ഇബ്നുമാജ: 3436)
ചികിത്സ രണ്ടുവിധമുണ്ട്. ഒന്ന്: ഭൗതികമായ ചികിത്സ. രണ്ട്: ആത്മീയമായ ചികിത്സ. ഭൗതികമായ ചികിത്സയെന്നാൽ അലോപ്പതി, ആയുർവേദം പോലെയുള്ള പലവിധ ചികിൽസകളാണ്. അങ്ങനെ ചികിത്സിക്കുമ്പോൾ നിഷിദ്ധമായവ കൊണ്ട് ചികിത്സിക്കാൻ പാടില്ല. അത് ഇസ്‌ലാമിന്റെ പൊതുതത്ത്വമാണ്.
عَنْ أَبِي الدَّرْدَاءِ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : إِنَّ اللَّهَ أَنْزَلَ الدَّاءَ وَالدَّوَاءَ وَجَعَلَ لِكُلِّ دَاءٍ دَوَاءً فَتَدَاوَوْا وَلاَ تَدَاوَوْا بِحَرَامٍ
അബുദ്ദർദ്ദാഅ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നിശ്ചയമായും അല്ലാഹു മരുന്നും രോഗവും ഇറക്കിയിട്ടുണ്ട്. എല്ലാ രോഗത്തിനും അല്ലാഹു മരുന്നും നിശ്ചയിച്ചിട്ടുണ്ട്. അതിനാൽ നിങ്ങൾ ചികിത്സിക്കുവിൻ. നിങ്ങൾ നിഷിദ്ധംകൊണ്ട് ചികിത്സിക്കുകയുമരുത്. (അബൂദാവൂദ്:3874)
عَنْ طَارِقِ بْنِ سُوَيْدٍ الْحَضْرَمِيِّ، قَالَ قُلْتُ يَا رَسُولَ اللَّهِ إِنَّ بِأَرْضِنَا أَعْنَابًا نَعْتَصِرُهَا فَنَشْرَبُ مِنْهَا قَالَ ” لاَ ” . فَرَاجَعْتُهُ قُلْتُ إِنَّا نَسْتَشْفِي بِهِ لِلْمَرِيضِ . قَالَ ” إِنَّ ذَلِكَ لَيْسَ بِشِفَاءٍ وَلَكِنَّهُ دَاءٌ ” .
ത്വാരിഖ് ബ്നു സുവയ്ദ് അൽഹള്റമി رَضِيَ اللَّهُ عَنْهُ പറയുന്നു: ഞാൻ ചോദിച്ചു: ‘അല്ലാഹുവിന്റെ റസൂലേ, ഞങ്ങളുടെ നാട്ടിൽ ഞങ്ങൾ പിഴിഞ്ഞെടുക്കുന്ന (വീഞ്ഞുണ്ടാക്കാൻ) മുന്തിരിയുണ്ട്. നമുക്ക് അതിൽ നിന്ന് കുടിക്കാമോ?’ നബി ﷺ പറഞ്ഞു: ‘ഇല്ല.’ ഞാൻ ചോദ്യം ആവർത്തിച്ച് പറഞ്ഞു: ‘ഞങ്ങൾ രോഗികളെ ഇത് കൊണ്ട് ചികിത്സിക്കുന്നു.’ നബി ﷺ പറഞ്ഞു: ‘അതൊരു മരുന്നല്ല, ഒരു രോഗമാണ്’. (ഇബ്നുമാജ:3500)
عَنْ عَبْدِ اللهِ، قَالَ : إِنَّ اَللَّهَ لَمْ يَجْعَلْ شِفَاءَكُمْ فِيمَا حَرَّمَ عَلَيْكُمْ
അബ്ദുല്ലാഹിബ്നു മസ്ഊദ് رضي الله عنه പറയുന്നു: തീർച്ചയായും അല്ലാഹു, നിഷിദ്ധമാക്കപ്പെട്ട വസ്തുക്കളിൽ നിങ്ങൾക്ക് ശിഫാഅ് (ശമനം) നിശ്ചയിച്ചിട്ടില്ല.
മദ്യം, രക്തം കുടിച്ചുകൊണ്ടുള്ള ചികിത്സയും മൂത്രപാനത്തിലൂടെയുള്ള ചികിത്സയും മ്യൂസിക് തെറാപ്പി അഥവാ സംഗീതം കൊണ്ടുള്ള ചികിത്സയുമല്ലാം നിഷിദ്ധമായവ കൊണ്ടുള്ള ചികിൽസയിൽ ഉൾപ്പെടുന്നു.
ഭൗതികമായ ചികിത്സക്ക് പുറമെ നമ്മുടെ നിത്യജീവിതത്തിൽ നാം പാലിക്കേണ്ട മറ്റൊരു ചികിത്സയാണ് ആത്മീയമായ ചികിത്സ. വിശുദ്ധ ഖുർആനിലെ ആയത്തുകൾ, ദുആകൾ, അല്ലാഹുവിന്റെ നാമങ്ങൾ, നബി ﷺ പഠിപ്പിച്ചുതന്ന ദുആകൾ, ദിക്‌റുകൾ തുടങ്ങിയവ രോഗശമനത്തിനായുള്ള മന്ത്രങ്ങളായി ഇസ്‌ലാം നമുക്ക് അനുവദിച്ചുതന്നിരിക്കുന്നു. ഇതാണ് ആത്മീയ ചികിത്സകൊണ്ട് ഉദ്ദേശിക്കുന്നത്. ഇതിലൂടെ രോഗശാന്തി ആഗ്രഹിക്കുകയും തേടുകയുമാണ് നാം ചെയ്യുന്നത്.
عن عائشة رضي الله عنها : أن رسول الله صلى الله عليه وسلم دخل عليها وامرأة تعالجها أو ترقيها ، فقال : عالجيها بكتاب الله
ആയിശ رضي الله عنها യില്‍ നിന്ന് നിവേദനം: നബി ﷺ അവരുടെ അടുക്കൽ പ്രവേശിച്ചു. അവർക്ക് ഒരു സ്ത്രീ ചികിൽസിക്കുകയോ മന്ത്രിക്കുകയോ ചെയ്യുന്നുണ്ടായിരുന്നു. അപ്പോൾ നബി ﷺ പറഞ്ഞു: നിങ്ങൾ അവരെ അല്ലാഹുവിന്റെ ഗ്രന്ഥം കൊണ്ട് ചികിൽസിക്കുക. (ഇബ്നു ഹിബ്ബാൻ)
عَنْ عَائِشَةَ، رضى الله عنها أَنَّ رَسُولَ اللَّهِ صلى الله عليه وسلم كَانَ إِذَا اشْتَكَى يَقْرَأُ عَلَى نَفْسِهِ بِالْمُعَوِّذَاتِ وَيَنْفُثُ، فَلَمَّا اشْتَدَّ وَجَعُهُ كُنْتُ أَقْرَأُ عَلَيْهِ وَأَمْسَحُ بِيَدِهِ رَجَاءَ بَرَكَتِهَا.
ആയിശ رضي الله عنها യില്‍ നിന്ന് നിവേദനം: നബി ﷺ ക്ക് ശാരീരിക വേദന അനുഭവപ്പെട്ടാൽ തന്റെ ശരീരത്തിൽ ഖുൽഹുവല്ലാഹു അഹദ്, ഖുൽ അഊദു ബി റബ്ബിൽ ഫലഖ്, ഖുൽ അഊദു ബിറബ്ബിന്നാസ്, പാരായണം ചെയ്‌ത് (ഉമിനീർ പാറിവീഴുന്നതാക്കി) തന്റെ കൈകളിൽ ഊതി, അതുകൊണ്ട് തടവുകയും ചെയ്യാറുണ്ടായിരുന്നു. രോഗത്തിന്റെ വേദന കൂടിയപ്പോൾ ഞാൻ (ആയിശ) ഈ സൂറത്തുകൾ ഓതി നബി ﷺ യുടെ കൈകളിൽ ഊതുകയും അതുകൊണ്ട് ശരീരം തടവിക്കൊടുക്കുകയും ചെയ്‌തു, (നബിﷺയുടെ കൈകളുടെ) ബറകത് പ്രതീക്ഷിച്ചു കൊണ്ട്. (ബുഖാരി:5016)
عَنْ عُثْمَانَ بْنِ أَبِي الْعَاصِ الثَّقَفِيِّ، أَنَّهُ شَكَا إِلَى رَسُولِ اللَّهِ صلى الله عليه وسلم وَجَعًا يَجِدُهُ فِي جَسَدِهِ مُنْذُ أَسْلَمَ . فَقَالَ لَهُ رَسُولُ اللَّهِ صلى الله عليه وسلم “ ضَعْ يَدَكَ عَلَى الَّذِي تَأَلَّمَ مِنْ جَسَدِكَ وَقُلْ بِاسْمِ اللَّهِ . ثَلاَثًا . وَقُلْ سَبْعَ مَرَّاتٍ أَعُوذُ بِاللَّهِ وَقُدْرَتِهِ مِنْ شَرِّ مَا أَجِدُ وَأُحَاذِرُ ” .
ഉസ്മാൻ ബ്നു അബൂആസ് അൽതഖഫി رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: താൻ മുസ്ലീമായി മാറിയ സമയത്ത് തന്റെ ശരീരത്തിൽ അനുഭവപ്പെട്ട വേദനയെക്കുറിച്ച് അല്ലാഹുവിന്റെ റസൂൽ ﷺ യോട് പറഞ്ഞപ്പോൾ അവിടുന്ന് പറഞ്ഞു: ശരീരത്തിൽ വേദന അനുഭവപ്പെടുന്ന ഭാഗത്ത് കൈവെക്കുക, എന്നിട്ട് മൂന്ന് പ്രാവശ്യം “ബിസ്‌മില്ലാഹ്” എന്ന് പറയുക. ശേഷം ഏഴ് പ്രാവശ്യം “അല്ലാഹുവിന്റെ നാമത്തിൽ” ശേഷം ഏഴു പ്രാവശ്യം “അഊദു ബില്ലാഹി വ ഖുദ്‌റതിഹി മിൻ ശർരി മാ അജിദു വ ഉഹാദിറു” എന്ന് പറയുക. (മുസ്‌ലിം: 2202)
kanzululoom.com
One Response
അൽഹംദുലില്ല
പഠനാർഹമായ അറിവുകൾ ഖുർആനിൻ്റെയും ഹദീസിൻ്റെയും അറബി ലിഖിതങ്ങളായ മറ്റൊരു ഗ്രൂപ്പിനെ കണ്ടിട്ടില്ല.
മികിച്ചനിലവാരം നൽകുന്ന ഗ്രൂപ്പിനെ അല്ലാഹു അനുഗ്രഹിക്കുമാറാകട്ടെ ആമീൻ