അപരിചിതർക്ക് മംഗളം

ഒരാൾ അവന്റെ ജീവിതം ഖുർആനും സുന്നത്തും അനുസരിച്ച് ക്രമപ്പെടുത്തുമ്പോൾ അവന് ധാരാളം പരിഹാസവും ആക്ഷേപവും നേരിടേണ്ടി വന്നേക്കാം. എന്തിന്, സ്വന്തം സമുദായത്തിൽ നിന്നുതന്നെ ഒരു അപരിചിതത്വം അവന് അനുഭവപ്പെട്ടേക്കാം. ഇത്തരം സാഹചര്യങ്ങളിൽ നിലപാടിൽ മാറ്റം വരുത്തുകയോ ആദർശത്തിൽ നിന്ന് വ്യതിചലിക്കുകയോ ചെയ്യാതെ ജീവിക്കുന്നവർക്ക് നബി ﷺ  പ്രശംസയും അനുമോദനവും നടത്തിയിട്ടുണ്ട്.

عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ :‏ بَدَأَ الإِسْلاَمُ غَرِيبًا وَسَيَعُودُ كَمَا بَدَأَ غَرِيبًا فَطُوبَى لِلْغُرَبَاءِ .‏

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഇസ്‌ലാം ആരംഭിച്ചത് തികച്ചും അപരിചിതമായ അവസ്ഥയിലാണ്. തുടങ്ങിയതുപോലെ അത് അപരിചിതമായി മടങ്ങും. അപ്പോൾ അപരിചിതർക്ക് മംഗളം. (മുസ്‌ലിം:145)

عَنْ عَبْدِ اللَّهِ، قَالَ قَالَ رَسُولُ اللَّهِ ـ صلى الله عليه وسلم ـ ‏ “‏ إِنَّ الإِسْلاَمَ بَدَأَ غَرِيبًا وَسَيَعُودُ غَرِيبًا فَطُوبَى لِلْغُرَبَاءِ ‏”‏ ‏.‏ قَالَ قِيلَ وَمَنِ الْغُرَبَاءُ قَالَ النُّزَّاعُ مِنَ الْقَبَائِلِ ‏.‏

അബ്ദില്ലാ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഇസ്‌ലാം ആരംഭിച്ചത് തികച്ചും അപരിചിതമായ അവസ്ഥയിലാണ്. തുടങ്ങിയതുപോലെ അത് അപരിചിതമായി മടങ്ങും. അപ്പോൾ അപരിചിതർക്ക് മംഗളം. നബി ﷺ ചോദിക്കപ്പെട്ടു: ആരാണ് ഗുറബാഅ് (അപരിചിതർ)? നബി ﷺ പറഞ്ഞു: അല്ലാഹുവിന്റെ മാർഗത്തിൽ നാടും വീടും വിട്ട് പലായനം ചെയ്തവർ. (ഇബ്നുമാജ: 3988)

അന്ധവിശ്വാസത്തിലും അനാവശ്യത്തിലും കൂപ്പുകുത്തിയ ആളുകളെ ഖുർആൻ കൊണ്ടും സുന്നത്തുകൊണ്ടും നന്നാക്കുന്നവർക്കും നബി ﷺ യുടെ അനുമോദനമുണ്ട്. ഒരു റിപ്പോർട്ട് കാണുക:

ومن هم يا رسول الله؟ قال: الَّذين يُصْلِحون إذا فسد الناس

അല്ലാഹുവിന്റെ റസൂലേ, ആരാണവർ? നബി ﷺ പറഞ്ഞു: ജനങ്ങള്‍ മോശമാക്കിയതിനെ നന്നാക്കുന്നവരാണ്.. (അസ്വഹീഹ:3/267)

ഇസ്‌ലാം മക്കയിൽ അപരിചിതമായാണ് ആരംഭിച്ചത്. അന്ന് വിശ്വാസികളുടെ എണ്ണം വളരെ കുറവായിരുന്നു. അവസാനകാലത്തും അത് അപരിചിതമായ അവസ്ഥയിലേക്ക് തിരിച്ചുവരും. സത്യത്തിൽ നിന്നുള്ള വ്യതിചലനങ്ങളും ബിദ്അത്തുകളും കുഴപ്പങ്ങളും വർദ്ധിക്കുന്ന ആ കാലഘട്ടങ്ങളിൽ അല്ലാഹുവിന്റെ കിതാബും അവന്റെ റസൂൽ ﷺ യുടെ ചര്യയും മുറുകെ പിടിച്ച് മതനിഷ്ഠയോടെ ജീവിക്കുന്നവരെയാണ് ‘അൽഗുറബാഅ്’ (അപരിചിതർ) എന്ന് പറയുന്നത്. ജനങ്ങളുടെ കൂട്ടത്തിൽ അവർ എണ്ണത്തിൽ വളരെ കുറവായിരിക്കും. ജനങ്ങളിൽ അധികവും സത്യത്തിൽ നിന്ന് വ്യതിചലിച്ചാലും അവരെ പിന്തുടരാത്തവരാണവരും  ബിദ്അത്തുകൾ വ്യാപിക്കുമ്പോൾ സുന്നത്തിനെ മുറുകെ പിടിക്കുന്നരായിരിക്കും അവര്‍.

قال ابن رجب رحمه الله:الغرباء قسمان أحدهما من يُصلح نفسه عند فساد الناس والثاني من يُصلح ما أفسد الناس وهو أعلى القسمين وهو أفضلهما.

ഇബ്നു റജബ് رحمه الله പറഞ്ഞു: അപരിചിതര്‍ രണ്ട് വിധത്തിലാണ്. അതില്‍ ഒന്നാമത്തേത്: ജനങ്ങള്‍ മോശമാകുന്ന സന്ദര്‍ഭത്തില്‍ തന്‍റെ ശരീരത്തെ നന്നാക്കുന്നവനാണ്. രണ്ടാമത്തേത്: ജനങ്ങള്‍ മോശമാക്കിയതിനെ നന്നാക്കുന്നവനാണ്. അതാണ് ഏറ്റവും ശ്രേഷ്ഠവും,ഉന്നതവുമായത്. كشف الكربة [320]

തിൻമകൾ പടർന്നുകൊണ്ടിരിക്കുന്ന ഈ ആധുനിക ലോകത്ത് അതിൽ അകപ്പെടാതെ ക്ഷമയോടെ മാറിനിൽക്കുകയും നൻമകളിൽ മുന്നേറുകയും ചെയ്യുന്നവർക്കും നബി ﷺ യുടെ അനുമോദനമുണ്ട്. ജനങ്ങൾ ദുഷിക്കുമ്പോഴും നന്മകൾ പ്രവർത്തിക്കുന്നവരും

عن عبدالله بن عمرو عن النبي صلى الله عليه وسلم قال: طوبى للغرباءِ أناسٌ صالِحونَ في أناسٍ سوءٍ كثيرٍ، مَنْ يَعصيهم أكثرُ ممَّنْ يُطِيعُهُمْ

നബി ﷺ പറഞ്ഞു: ധാരാളം തിൻമകളുള്ള ആളുകൾക്കിടയിലും നൻമയിൽ മുഴുകുന്നവരായ അപരിചിതർക്ക് മംഗളം.അവരെ അനുസരിക്കുന്നവരെക്കാൾ അവരെ അനുസരിക്കാത്തവരാണ് കൂടുതൽ. (സ്വഹീഹുൽ ജാമിഅ്)

قال سفيان الثوري رحمه الله : استوصوا بأهل السنة خيراً فإنهم غرباء.

സുഫിയാൻ അസ്സൗരി (റ) പറഞ്ഞു: നിങ്ങൾ അഹ് ലു സുന്നക്ക്(സുന്നത്തിന്റെ ആളുകൾക്ക്) നൻമ ആഗ്രഹിക്കുക.. കാരണം അവർ അപരിചിതരാണ്. [ اللالكائي (1/71) ]

 

 

kanzululoom.com

 

Leave a Reply

Your email address will not be published. Required fields are marked *