‘ഒരുവനേക്കാള്‍ ഏറ്റവും വലിയ അക്രമി ആരാണ് ‘ എന്ന് പറഞ്ഞുകൊണ്ടുള്ള ഒരു പ്രയോഗം വിശുദ്ധ ഖു൪ആനില്‍ പലസഥലങ്ങളില്‍ കാണാവുന്നതാണ്. ആ ഒരുവന്‍ ഏറ്റവും വലിയ അക്രമി ആകാനുള്ള കാരണം എന്താണെന്ന് മനസ്സിലാക്കല്‍ ഓരോ സത്യവിശ്വാസിയുടേയും ബാധ്യതയാണ്. എങ്കില്‍ മാത്രമേ അവയില്‍ നിന്നെല്ലാം സത്യവിശ്വാസികള്‍ക്ക് വിട്ടുനില്‍ക്കാന്‍ സാധിക്കുകയുള്ളൂ.
1.അല്ലാഹുവിന്റെ ഉല്‍ബോധനം ലഭിച്ച ശേഷം അവയില്‍ നിന്ന് തിരിഞ്ഞുകളയുക
വിശുദ്ധ ഖുര്‍ആന്‍ ജനങ്ങള്‍ക്ക് ഉല്‍ബോധവും, ഉപദേശവുമായി കൊണ്ടാണ് അല്ലാഹു അവതരിപ്പിച്ചത്.
ﻭَﺇِﻧَّﻪُۥ ﻟَﺬِﻛْﺮٌ ﻟَّﻚَ ﻭَﻟِﻘَﻮْﻣِﻚَ ۖ ﻭَﺳَﻮْﻑَ ﺗُﺴْـَٔﻠُﻮﻥَ
തീര്‍ച്ചയായും അത് (ഖു൪ആന്‍) നിനക്കും നിന്റെ ജനതയ്ക്കും ഒരു ഉല്‍ബോധനം തന്നെയാകുന്നു. വഴിയെ നിങ്ങള്‍ ചോദ്യം ചെയ്യപ്പെടുന്നതുമാണ്.(ഖു൪ആന്‍:43/44)
ﺻٓ ۚ ﻭَٱﻟْﻘُﺮْءَاﻥِ ﺫِﻯ ٱﻟﺬِّﻛْﺮِ
സ്വാദ്. ഉല്‍ബോധനം ഉള്‍കൊള്ളുന്ന ഖുര്‍ആന്‍ തന്നെ സത്യം.(ഖു൪ആന്‍:38/1)
മനുഷ്യരുടെ ശാശ്വത നന്മക്കും രക്ഷക്കും വേണ്ടി അവരുടെ സൃഷ്ടാവും സംരക്ഷകനുമായ അല്ലാഹുവിന്റെ വേദവാക്യം മുഖേനെ ഉല്‍ബോധനം ചെയ്യപ്പെടുമ്പോള്‍ അത് സ്വീകരിക്കുകയോ ശ്രദ്ധിക്കുകയോ ചെയ്യാതെ പിന്തിരിഞ്ഞു കളയുന്നവന്‍ ഏറ്റവും വലിയ അക്രമിയാണ്.
ﻭَﻣَﻦْ ﺃَﻇْﻠَﻢُ ﻣِﻤَّﻦ ﺫُﻛِّﺮَ ﺑِـَٔﺎﻳَٰﺖِ ﺭَﺑِّﻪِۦ ﺛُﻢَّ ﺃَﻋْﺮَﺽَ ﻋَﻨْﻬَﺎٓ ۚ ﺇِﻧَّﺎ ﻣِﻦَ ٱﻟْﻤُﺠْﺮِﻣِﻴﻦَ ﻣُﻨﺘَﻘِﻤُﻮﻥَ
തന്റെ രക്ഷിതാവിന്റെ ദൃഷ്ടാന്തങ്ങളെപ്പറ്റി ഉല്‍ബോധനം നല്‍കപ്പെട്ടിട്ട് അവയില്‍ നിന്ന് തിരിഞ്ഞുകളഞ്ഞവനെക്കാള്‍ അക്രമിയായി ആരുണ്ട്? തീര്‍ച്ചയായും അത്തരം കുറ്റവാളികളുടെ പേരില്‍ നാം ശിക്ഷാനടപടിയെടുക്കുന്നതാണ്.(ഖു൪ആന്‍:32/22)
لا أحد أظلم، وأزيد تعديًا، ممن ذكر بآيات ربه، التي أوصلها إليه ربه، الذي يريد تربيته، وتكميل نعمته على أيدي رسله، تأمره، وتذكره مصالحه الدينية والدنيوية، وتنهاه عن مضاره الدينية والدنيوية، التي تقتضي أن يقابلها بالإيمان والتسليم، والانقياد والشكر، فقابلها هذا الظالم بضد ما ينبغي، فلم يؤمن بها، ولا اتبعها، بل أعرض عنها وتركها وراء ظهره، فهذا من أكبر المجرمين، الذين يستحقون شديد النقمة، ولهذا قال: {إِنَّا مِنَ الْمُجْرِمِينَ مُنْتَقِمُونَ}
തങ്ങളുടെ രക്ഷിതാവിന്റെ അടുത്ത് നിന്നുള്ള സന്ദേശങ്ങൾ അവഗണിക്കുന്ന ഓരാളെക്കാൾ വലിയ അക്രമം മറ്റാരും ചെയ്യുന്നില്ല. ഈ സന്ദേശങ്ങൾ അല്ലാഹുവിന്റെ ദൂതന്മാരിലൂടെ അവനെ നയിക്കാനും അനുഗ്രഹിക്കാനും ഉദ്ദേശിച്ചുള്ളതാണ്. ആത്മീയവും ലൗകികവുമായ കാര്യങ്ങളിൽ അവന് എന്താണ് നല്ലത് എന്ന് മനസ്സിലാക്കാൻ അവനെ സഹായിക്കുന്നു. അവനെ ദ്രോഹിക്കുന്ന പ്രവൃത്തികൾക്കെതിരെ അവർ മുന്നറിയിപ്പ് നൽകുന്നു. വിശ്വസിക്കുന്നതിനും നന്ദിയുള്ളവരായിരിക്കുന്നതിനും പകരം ഈ വ്യക്തി ഈ മാർഗനിർദേശത്തെ തിരസ്‌കരിക്കാനും പിന്തിരിയാനും തിരഞ്ഞെടുത്തു. ഏറ്റവും കഠിനമായ ശിക്ഷ അർഹിക്കുന്ന അക്രമികളിൽ ഏറ്റവും മോശപ്പെട്ടവനാണിവൻ. അതാണ് അല്ലാഹു പറഞ്ഞത്: {കുറ്റവാളികളുടെ പേരിൽ നാം ശിക്ഷാ നടപടി സ്വീകരിക്കുന്നതാണ്} (തഫ്സീറുസ്സഅ്ദി)
2.അല്ലാഹുവില്‍ നിന്നുള്ള സത്യം വന്നെത്തിയപ്പോള്‍ അതിനെ നിഷേധിച്ചു കളയുക
അല്ലാഹു അവന്റെ പ്രവാചകനിലൂടെ അവതരിപ്പിച്ച വേദഗ്രന്ഥം (ഖു൪ആന്‍) തികച്ചും സത്യസന്ധമാണ്.
……. ﻭَٱﻟَّﺬِﻯٓ ﺃَﻭْﺣَﻴْﻨَﺎٓ ﺇِﻟَﻴْﻚَ ﻣِﻦَ ٱﻟْﻜِﺘَٰﺐِ ﻫُﻮَ ٱﻟْﺤَﻖُّ
നിനക്ക് നാം ബോധനം നല്‍കിയ ഗ്രന്ഥം സത്യം തന്നെയാകുന്നു……(ഖു൪ആന്‍:35/31)
…. ﻭَﺑِﭑﻟْﺤَﻖِّ ﺃَﻧﺰَﻟْﻨَٰﻪُ ﻭَﺑِﭑﻟْﺤَﻖِّ ﻧَﺰَﻝَ ۗ
സത്യത്തോടുകൂടിയാണ് നാം അത് (ഖുര്‍ആന്‍) അവതരിപ്പിച്ചത്. സത്യത്തോട് കൂടിത്തന്നെ അത് അവതരിക്കുകയും ചെയ്തിരിക്കുന്നു. …(ഖു൪ആന്‍:17/105)
അല്ലാഹു സത്യസന്ധമായി അവതരിപ്പിച്ച ഈ വേദഗ്രന്ഥത്തെ നിഷേധിച്ചു തള്ളുന്നവന്‍ ഏറ്റവും വലിയ അക്രമിയാണ്.
ﻓَﻤَﻦْ ﺃَﻇْﻠَﻢُ ﻣِﻤَّﻦ ﻛَﺬَﺏَ ﻋَﻠَﻰ ٱﻟﻠَّﻪِ ﻭَﻛَﺬَّﺏَ ﺑِﭑﻟﺼِّﺪْﻕِ ﺇِﺫْ ﺟَﺎٓءَﻩُۥٓ ۚ ﺃَﻟَﻴْﺲَ ﻓِﻰ ﺟَﻬَﻨَّﻢَ ﻣَﺜْﻮًﻯ ﻟِّﻠْﻜَٰﻔِﺮِﻳﻦَ
അപ്പോള്‍ അല്ലാഹുവിന്റെ പേരില്‍ കള്ളം പറയുകയും, സത്യം തനിക്ക് വന്നെത്തിയപ്പോള്‍ അതിനെ നിഷേധിച്ചു തള്ളുകയും ചെയ്തവനെക്കാള്‍ കടുത്ത അക്രമി ആരുണ്ട്? നരകത്തിലല്ലയോ സത്യനിഷേധികള്‍ക്കുള്ള പാര്‍പ്പിടം? (ഖു൪ആന്‍:39/22)
{مِمَّنْ كَذَبَ عَلَى اللَّهِ} إما بنسبته إلى ما لا يليق بجلاله، أو بادعاء النبوة، أو الإخبار بأن اللّه تعالى قال كذا، أو أخبر بكذا، أو حكم بكذا وهو كاذب، فهذا داخل في قوله تعالى: {وَأَنْ تَقُولُوا عَلَى اللَّهِ مَا لَا تَعْلَمُونَ} إن كان جاهلا، وإلا فهو أشنع وأشنع.
{അപ്പോൾ അല്ലാഹുവിന്റെ പേരിൽ കള്ളം പറയുന്നവനെക്കാൾ} അല്ലാഹുവിന്റെ മഹത്ത്വത്തിന് യോജിക്കാത്തത് അവന്റെ പേരിൽ പറയുന്നതും പ്രവാചകത്വം വാദിക്കുന്നതും അല്ലാഹു പറയാത്തത് അവന്റെ പേരിൽ പറയുന്നതും ഇതിൽ ഉൾപെടാം. {അല്ലാഹുവിന്റെ പേരിൽ നിങ്ങൾ വിവരമില്ലാത്തത് പറഞ്ഞുണ്ടാക്കുന്നതും – ഖുര്‍ആൻ:2/169}ഒരാൾ അറിവില്ലാത്തവനാണെങ്കിൽ, അത് അതിലും മോശവും കൂടുതൽ മ്ലേച്ഛവുമാണ്. (തഫ്സീറുസ്സഅ്ദി)
{وَكَذَّبَ بِالصِّدْقِ إِذْ جَاءَهُ} أي: ما أظلم ممن جاءه الحق المؤيد بالبينات فكذبه، فتكذيبه ظلم عظيم منه، لأنه رد الحق بعد ما تبين له، فإن كان جامعا بين الكذب على اللّه والتكذيب بالحق، كان ظلما على ظلم.
{സത്യം തനിക്ക് വന്നെത്തിയപ്പോൾ അതിനെ നിഷേധിച്ച് തള്ളുകയും ചെയ്തവൻ} വ്യക്തമായ തെളിവുകളുമായി ബലപ്പെട്ട സത്യം വന്നപ്പോൾ അതിനെ കളവാക്കിയവനെക്കാൾ അക്രമിയായി ഒരാളുമില്ല. കളവാക്കുന്നത് ഏറ്റവും വലിയ അക്രമംതന്നെ. സത്യം ബോധ്യപ്പെട്ടതിനുശേഷം തള്ളിക്കളയുന്നു എന്നതാണ് കാരണം. ഇനി ഒരാൾ സത്യത്തെ കളവാക്കുകയും അല്ലാഹുവിന്റെ മേൽ കളവ് പറയുകയും കൂടി ചെയ്താൽ അത് അക്രമത്തിനുമേൽ അക്രമമാണ്. (തഫ്സീറുസ്സഅ്ദി)
ﻭَﻣَﻦْ ﺃَﻇْﻠَﻢُ ﻣِﻤَّﻦِ ٱﻓْﺘَﺮَﻯٰ ﻋَﻠَﻰ ٱﻟﻠَّﻪِ ﻛَﺬِﺑًﺎ ﺃَﻭْ ﻛَﺬَّﺏَ ﺑِﭑﻟْﺤَﻖِّ ﻟَﻤَّﺎ ﺟَﺎٓءَﻩُۥٓ ۚ ﺃَﻟَﻴْﺲَ ﻓِﻰ ﺟَﻬَﻨَّﻢَ ﻣَﺜْﻮًﻯ ﻟِّﻠْﻜَٰﻔِﺮِﻳﻦَ
അല്ലാഹുവിന്റെ പേരില്‍ കള്ളം കെട്ടിച്ചമയ്ക്കുകയോ, സത്യം വന്നുകിട്ടിയപ്പോള്‍ അത് നിഷേധിച്ച് തള്ളുകയോ ചെയ്തവനെക്കാള്‍ അക്രമിയായി ആരുണ്ട്? നരകത്തില്‍ സത്യനിഷേധികള്‍ക്കു വാസസ്ഥലം ഇല്ലയോ?(ഖു൪ആന്‍:29/68)
അല്ലാഹു അവതരിപ്പിച്ച സത്യപ്രകാരമുള്ള വേദഗ്രന്ഥത്തെ നിഷേധിച്ച് തള്ളുന്നവന്‍ ഏറ്റവും വലിയ അക്രമിയാണെന്നതുപോലെ ഇതിലെ ഏതെങ്കിലും ഒരു കാര്യം അംഗീകരിക്കത്തില്ലെന്ന് ഒരാള്‍ പറഞ്ഞാല്‍ അല്ലെങ്കില്‍ മനസുകൊണ്ട് അതെനിക്ക് അംഗീകരിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞാല്‍ അവനും അക്രമിയാണ്.
3.അല്ലാഹുവിന്റെ പേരില്‍ കള്ളം കെട്ടിച്ചമക്കുക
തമാശയായി പോലും കളവ് പറയരുതെന്ന് പറഞ്ഞ മതമാണ് ഇസ്ലാം. കാരണം അതിന്റെ പര്യവസാനം നരകത്തിലായിരിക്കും.
ഇബ്നു മസ്ഊദില്‍(റ) നിന്നും നിവേദനം:നബി(സ്വ) പറഞ്ഞു: നിങ്ങള്‍ കളവിനെ സൂക്ഷിക്കുക, കാരണം കളവ് നീചവൃത്തികളിലേക്ക് വഴി തെളിയിക്കും. നീചവൃത്തികളാകട്ടെ നരകത്തിലേക്കും. നിശ്ചയം ഒരു വ്യക്തി കളവ് പറയും. അങ്ങനെ അയാള്‍ അല്ലാഹുവിങ്കല്‍ പെരുങ്കള്ളന്‍ എന്നെഴുതപ്പെടും. (മുസ്നദ് അഹ്മദ്)
പറയുന്ന കളവ് നബിയുടെ(സ്വ) പേരിലാണെങ്കിലോ, വിഷയത്തിന്റെ ഗൌരവം കൂടും.
عَنْ سَلَمَةَ، قَالَ سَمِعْتُ النَّبِيَّ صلى الله عليه وسلم يَقُولُ : مَنْ يَقُلْ عَلَىَّ مَا لَمْ أَقُلْ فَلْيَتَبَوَّأْ مَقْعَدَهُ مِنَ النَّارِ
സലമയില്‍(റ)നിന്ന് നിവേദനം. നബി ﷺ ഇപ്രകാരം പറഞ്ഞതായി ഞാൻ കേട്ടു: പറയാത്ത കാര്യം ഞാൻ പറഞ്ഞുവെന്ന് എന്റെ പേരിൽ ആരെങ്കിലും ആരോപിച്ചാൽ അവൻ നരകത്തിൽ അവന്റെ ഇരിപ്പിടം ഒരുക്കികൊള്ളട്ടെ.(ബുഖാരി: 109)
ഇനി അല്ലാഹുവിന്റെ പേരിലാണ് കളവ് പറയുന്നതെങ്കില്‍ അവനാണ് ഏറ്റവും വലിയ അക്രമിയെന്നാണ് വിശുദ്ധ ഖു൪ആന്‍ പറയുന്നത്.
ﻓَﻤَﻦْ ﺃَﻇْﻠَﻢُ ﻣِﻤَّﻦِ ٱﻓْﺘَﺮَﻯٰ ﻋَﻠَﻰ ٱﻟﻠَّﻪِ ﻛَﺬِﺑًﺎ ﺃَﻭْ ﻛَﺬَّﺏَ ﺑِـَٔﺎﻳَٰﺘِﻪِۦٓ ۚ ﺇِﻧَّﻪُۥ ﻻَ ﻳُﻔْﻠِﺢُ ٱﻟْﻤُﺠْﺮِﻣُﻮﻥَ
അപ്പോള്‍ അല്ലാഹുവിന്റെ പേരില്‍ കള്ളം കെട്ടിച്ചമയ്ക്കുകയോ, അവന്റെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ചു തള്ളുകയോ ചെയ്തവനെക്കാള്‍ കടുത്ത അക്രമി ആരുണ്ട്? തീര്‍ച്ചയായും കുറ്റവാളികള്‍ വിജയം പ്രാപിക്കുകയില്ല.(ഖു൪ആന്‍:10/17)
അല്ലാഹു പറയാത്ത ഒരു കാര്യം അവന്‍ പറഞ്ഞുവെന്ന് പറയുന്നതാണ് അല്ലാഹുവിന്റെ പേരില്‍ കളവ് പറയല്‍ , അല്ലാഹുവിന്റെ പേരില്‍ കള്ളം കെട്ടിച്ചമക്കല്‍ എന്നിവ കൊണ്ട് ഉദ്ദേശിക്കുന്നത്. അതേപോലെ അല്ലാഹു അവതരിപ്പിച്ചിട്ടുള്ള ഖു൪ആനിലെ ഏതെങ്കിലും വചനത്തിന് അല്ലാഹുവിന്റെ റസൂല്‍(സ്വ) പഠിപ്പിച്ചിട്ടില്ലാത്ത വ്യാഖ്യാനം നല്‍കുന്നുവെങ്കില്‍ അതും അല്ലാഹുവിന്റെ പേരില്‍ കളവ് പറയലാണ്. അല്ലാഹു ദീനില്‍ അനുവദിച്ച ഒരു കാര്യം ആരെങ്കിലും ഹറാമാണെന്ന് പറയുമ്പോഴും അവന്‍ ഹറാമാക്കിയ ഒരു കാര്യം ആരെങ്കിലും അനുവദനീയമാണെന്ന് പറയുമ്പോള്‍ അതും അല്ലാഹുവിന്റെ പേരില്‍ കളവ് പറയലാണ്.
ﻭَﻻَ ﺗَﻘُﻮﻟُﻮا۟ ﻟِﻤَﺎ ﺗَﺼِﻒُ ﺃَﻟْﺴِﻨَﺘُﻜُﻢُ ٱﻟْﻜَﺬِﺏَ ﻫَٰﺬَا ﺣَﻠَٰﻞٌ ﻭَﻫَٰﺬَا ﺣَﺮَاﻡٌ ﻟِّﺘَﻔْﺘَﺮُﻭا۟ ﻋَﻠَﻰ ٱﻟﻠَّﻪِ ٱﻟْﻜَﺬِﺏَ ۚ ﺇِﻥَّ ٱﻟَّﺬِﻳﻦَ ﻳَﻔْﺘَﺮُﻭﻥَ ﻋَﻠَﻰ ٱﻟﻠَّﻪِ ٱﻟْﻜَﺬِﺏَ ﻻَ ﻳُﻔْﻠِﺤُﻮﻥَ
നിങ്ങളുടെ നാവുകള്‍ വിശേഷിപ്പിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ ഇത് അനുവദനീയമാണ്, ഇത് നിഷിദ്ധമാണ് എന്നിങ്ങനെ കള്ളം പറയരുത്. അതുവഴി നിങ്ങള്‍ അല്ലാഹുവിന്റെ പേരില്‍ കള്ളം കെട്ടിച്ചമയ്ക്കുകയത്രെ ചെയ്യുന്നത്. തീര്‍ച്ചയായും അല്ലാഹുവിന്റെ പേരില്‍ കള്ളം കെട്ടിച്ചമയ്ക്കുന്നവര്‍ വിജയിക്കുകയില്ല.(ഖു൪ആന്‍:16/ 116)
ﻫَٰٓﺆُﻻَٓءِ ﻗَﻮْﻣُﻨَﺎ ٱﺗَّﺨَﺬُﻭا۟ ﻣِﻦ ﺩُﻭﻧِﻪِۦٓ ءَاﻟِﻬَﺔً ۖ ﻟَّﻮْﻻَ ﻳَﺄْﺗُﻮﻥَ ﻋَﻠَﻴْﻬِﻢ ﺑِﺴُﻠْﻄَٰﻦٍۭ ﺑَﻴِّﻦٍ ۖ ﻓَﻤَﻦْ ﺃَﻇْﻠَﻢُ ﻣِﻤَّﻦِ ٱﻓْﺘَﺮَﻯٰ ﻋَﻠَﻰ ٱﻟﻠَّﻪِ ﻛَﺬِﺑًﺎ
ഞങ്ങളുടെ ഈ ജനത അവനു പുറമെ പല ആരാധ്യന്‍മാരേയും സ്വീകരിച്ചിരിക്കുന്നു. അവരെ (ആരാധ്യന്‍മാരെ) സംബന്ധിച്ച് വ്യക്തമായ യാതൊരു പ്രമാണവും ഇവര്‍ കൊണ്ടുവരാത്തതെന്താണ്? അപ്പോള്‍ അല്ലാഹുവിന്റെ പേരില്‍ കള്ളം കെട്ടിച്ചമച്ചവനെക്കാള്‍ അക്രമിയായി ആരുണ്ട് ?(ഖു൪ആന്‍:18/15)
അതേപോലെ ദീനിന്റെ കാര്യത്തില്‍ തെളിവിന്റെ പിന്‍ബലമില്ലാതെ നാട്ടുനടപ്പനുസരിച്ച് തോന്നിയതുപോലെ വിശ്വസിക്കുകയും ക൪മ്മങ്ങള്‍ ചെയ്യുന്നതും യഥാ൪ത്ഥത്തില്‍ അല്ലാഹുവിന്റെ പേരില്‍ കളവ് ആരോപിക്കുന്നതിന് തുല്ല്യമാണ്. മുശ്’രിക്കുകള്‍ അല്ലാഹു സൃഷ്ടിച്ച കന്നുകാലികളില്‍ ചില ആണിനേയും ചില പെണ്ണിനേയും ചില ഗ൪ഭ ശിശുക്കളേയും നിഷിദ്ധമാക്കി തള്ളിയിരുന്നു. അതൊക്കെ അല്ലാഹു കല്‍പ്പിച്ച മതവിധികളാണെന്ന നിലക്കാണ് ചെയ്തിരുന്നത്. അവരുടെ ആ പ്രവൃത്തി അല്ലാഹുവിന്റെ പേരില്‍ കളവ് കെട്ടിച്ചമക്കലായിട്ടാണ് അല്ലാഹു പറയുന്നത്.
ﻭَﻣِﻦَ ٱﻹِْﺑِﻞِ ٱﺛْﻨَﻴْﻦِ ﻭَﻣِﻦَ ٱﻟْﺒَﻘَﺮِ ٱﺛْﻨَﻴْﻦِ ۗ ﻗُﻞْ ءَآﻟﺬَّﻛَﺮَﻳْﻦِ ﺣَﺮَّﻡَ ﺃَﻡِ ٱﻷُْﻧﺜَﻴَﻴْﻦِ ﺃَﻣَّﺎ ٱﺷْﺘَﻤَﻠَﺖْ ﻋَﻠَﻴْﻪِ ﺃَﺭْﺣَﺎﻡُ ٱﻷُْﻧﺜَﻴَﻴْﻦِ ۖ ﺃَﻡْ ﻛُﻨﺘُﻢْ ﺷُﻬَﺪَآءَ ﺇِﺫْ ﻭَﺻَّﻰٰﻛُﻢُ ٱﻟﻠَّﻪُ ﺑِﻬَٰﺬَا ۚ ﻓَﻤَﻦْ ﺃَﻇْﻠَﻢُ ﻣِﻤَّﻦِ ٱﻓْﺘَﺮَﻯٰ ﻋَﻠَﻰ ٱﻟﻠَّﻪِ ﻛَﺬِﺑًﺎ ﻟِّﻴُﻀِﻞَّ ٱﻟﻨَّﺎﺱَ ﺑِﻐَﻴْﺮِ ﻋِﻠْﻢٍ ۗ ﺇِﻥَّ ٱﻟﻠَّﻪَ ﻻَ ﻳَﻬْﺪِﻯ ٱﻟْﻘَﻮْﻡَ ٱﻟﻈَّٰﻠِﻤِﻴﻦَ
ഒട്ടകത്തില്‍ നിന്ന് രണ്ട് ഇണകളെയും, പശുവര്‍ഗത്തില്‍ നിന്ന് രണ്ട് ഇണകളെയും(അവന്‍ സൃഷ്ടിച്ചു). പറയുക: (അവ രണ്ടിലെയും) ആണ്‍വര്‍ഗങ്ങളെയാണോ, പെണ്‍വര്‍ഗങ്ങളെയാണോ അതുമല്ല പെണ്‍വര്‍ഗങ്ങളുടെ ഗര്‍ഭാശയങ്ങള്‍ ഉള്‍കൊണ്ടതിനെയാണോ അല്ലാഹു നിഷിദ്ധമാക്കിയിട്ടുള്ളത്? അല്ല, അല്ലാഹു നിങ്ങളോട് ഇതൊക്കെ ഉപദേശിച്ച സന്ദര്‍ഭത്തിന് നിങ്ങള്‍ സാക്ഷികളായിട്ടുണ്ടോ? അപ്പോള്‍ ഒരു അറിവുമില്ലാതെ ജനങ്ങളെ പിഴപ്പിക്കാന്‍ വേണ്ടി അല്ലാഹുവിന്‍റെ പേരില്‍ കള്ളം കെട്ടിച്ചമച്ചവനെക്കാള്‍ വലിയ അക്രമി ആരുണ്ട്? തീര്‍ച്ചയായും അക്രമികളായ ആളുകളെ അല്ലാഹു നേര്‍വഴിയിലേക്ക് നയിക്കുകയില്ല.(ഖു൪ആന്‍:6/144)
അല്ലാഹുവും അവന്റെ റസൂലും പഠിപ്പിക്കാത്ത വിശ്വാസങ്ങളും ക൪മ്മങ്ങളും സ്വീകരിക്കുകയും അതിനൊക്കെ പ്രമാണങ്ങളുടെ പിന്‍ബലമില്ലെങ്കിലും അതൊക്കെ നല്ലതല്ലേയെന്ന് സ്വയം സമാധാനിക്കുന്നവരും വിഷയത്തിന്റെ ഗൌരവം മനസ്സിലാക്കേണ്ടതാണ്.
ഇതുമായി ബന്ധപ്പെട്ട് ചില കാര്യങ്ങള്‍ നാം മനസ്സിലാക്കേണ്ടതുണ്ട്. അല്ലാഹുവിന് പുറമേ ആരാധ്യന്‍മാരെ സ്വീകരിച്ചിട്ടുള്ള മക്കയിലെ മുശ്’രിക്കുകളുടെ വാദം ‘അല്ലാഹുവിന് പുറമെയുള്ള ഞങ്ങളുടെ ആരാധ്യന്‍മാ൪, അല്ലാഹുവിന്റെ അടുക്കല്‍ ഞങ്ങളുടെ ശുപാ൪ശകരാണെന്നും അവരെ ആരാധിക്കുന്നതിലൂടെ കൂടുതല്‍ അല്ലാഹുവുമായി ഞങ്ങള്‍ക്ക് അടുപ്പമുണ്ടാക്കാന്‍ പറ്റുമെന്നുമാണ്. എന്നാല്‍ അവരുടെ ഈ വാദത്തെ അല്ലാഹുവിന്റെ മേലുള്ള അവരുടെ കളവായിട്ടാണ് അല്ലാഹു അറിയിക്കുന്നത്.
ﺃَﻻَ ﻟِﻠَّﻪِ ٱﻟﺪِّﻳﻦُ ٱﻟْﺨَﺎﻟِﺺُ ۚ ﻭَٱﻟَّﺬِﻳﻦَ ٱﺗَّﺨَﺬُﻭا۟ ﻣِﻦ ﺩُﻭﻧِﻪِۦٓ ﺃَﻭْﻟِﻴَﺎٓءَ ﻣَﺎ ﻧَﻌْﺒُﺪُﻫُﻢْ ﺇِﻻَّ ﻟِﻴُﻘَﺮِّﺑُﻮﻧَﺎٓ ﺇِﻟَﻰ ٱﻟﻠَّﻪِ ﺯُﻟْﻔَﻰٰٓ ﺇِﻥَّ ٱﻟﻠَّﻪَ ﻳَﺤْﻜُﻢُ ﺑَﻴْﻨَﻬُﻢْ ﻓِﻰ ﻣَﺎ ﻫُﻢْ ﻓِﻴﻪِ ﻳَﺨْﺘَﻠِﻔُﻮﻥَ ۗ ﺇِﻥَّ ٱﻟﻠَّﻪَ ﻻَ ﻳَﻬْﺪِﻯ ﻣَﻦْ ﻫُﻮَ ﻛَٰﺬِﺏٌ ﻛَﻔَّﺎﺭٌ
അറിയുക: അല്ലാഹുവിന് മാത്രം അവകാശപ്പെട്ടതാകുന്നു നിഷ്കളങ്കമായ കീഴ്‌വണക്കം. അവന് പുറമെ രക്ഷാധികാരികളെ സ്വീകരിച്ചവര്‍ (പറയുന്നത്) അല്ലാഹുവിങ്കലേക്ക് ഞങ്ങള്‍ക്ക് കൂടുതല്‍ അടുപ്പമുണ്ടാക്കിത്തരാന്‍ വേണ്ടിമാത്രമാകുന്നു ഞങ്ങള്‍ അവരെ ആരാധിക്കുന്നത്. അവര്‍ ഏതൊരു കാര്യത്തില്‍ ഭിന്നത പുലര്‍ത്തുന്നുവോ അതില്‍ അല്ലാഹു അവര്‍ക്കിടയില്‍ വിധികല്‍പിക്കുക തന്നെ ചെയ്യും. തീര്‍ച്ചയായും കളവ് പറയുന്നവനും നന്ദികെട്ടവനുമായിട്ടുള്ളവനാരോ അവനെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല.(ഖു൪ആന്‍:39/3)
ﻭَﻳَﻌْﺒُﺪُﻭﻥَ ﻣِﻦ ﺩُﻭﻥِ ٱﻟﻠَّﻪِ ﻣَﺎ ﻻَ ﻳَﻀُﺮُّﻫُﻢْ ﻭَﻻَ ﻳَﻨﻔَﻌُﻬُﻢْ ﻭَﻳَﻘُﻮﻟُﻮﻥَ ﻫَٰٓﺆُﻻَٓءِ ﺷُﻔَﻌَٰٓﺆُﻧَﺎ ﻋِﻨﺪَ ٱﻟﻠَّﻪِ ۚ ﻗُﻞْ ﺃَﺗُﻨَﺒِّـُٔﻮﻥَ ٱﻟﻠَّﻪَ ﺑِﻤَﺎ ﻻَ ﻳَﻌْﻠَﻢُ ﻓِﻰ ٱﻟﺴَّﻤَٰﻮَٰﺕِ ﻭَﻻَ ﻓِﻰ ٱﻷَْﺭْﺽِ ۚ ﺳُﺒْﺤَٰﻨَﻪُۥ ﻭَﺗَﻌَٰﻠَﻰٰ ﻋَﻤَّﺎ ﻳُﺸْﺮِﻛُﻮﻥَ
അല്ലാഹുവിന് പുറമെ, അവര്‍ക്ക് ഉപദ്രവമോ ഉപകാരമോ ചെയ്യാത്തതിനെ അവര്‍ ആരാധിച്ചു കൊണ്ടിരിക്കുന്നു. ഇവര്‍ (ആരാധ്യര്‍) അല്ലാഹുവിന്റെ അടുക്കല്‍ ഞങ്ങള്‍ക്കുള്ള ശുപാര്‍ശക്കാരാണ് എന്ന് പറയുകയും ചെയ്യുന്നു. (നബിയേ) പറയുക: ആകാശങ്ങളിലോ ഭൂമിയിലോ ഉള്ളതായി അല്ലാഹുവിന് അറിയാത്ത വല്ലകാര്യവും നിങ്ങളവന് അറിയിച്ചു കൊടുക്കുകയാണോ? അല്ലാഹു അവര്‍ പങ്കുചേര്‍ക്കുന്നതില്‍ നിന്നെല്ലാം എത്രയോ പരിശുദ്ധനും ഉന്നതനുമായിരിക്കുന്നു. (ഖു൪ആന്‍:10/18)
ഇതേ വിശ്വാസം ഇന്ന് മുസ്ലീം സമൂഹത്തില്‍ പ്രചരിപ്പിക്കുന്നവരുണ്ട്. അവ൪ അല്ലാഹു അല്ലാത്ത മരണപ്പെട്ട ഔലിയാക്കളോട് അവരുടെ മഖ്ബറകളില്‍ പോയും അല്ലാതെയുമായും സങ്കടവും ആവലാതികളും പറയുന്നു. മരണപ്പെട്ട ഔലിയാക്കളോട് പ്രാ൪ത്ഥിക്കരുതെന്ന് പറഞ്ഞാല്‍ ഇത്തരക്കാരുടെ വാദം ഞങ്ങള്‍ അവരോട് സഹായം ചോദിക്കുന്നത് മാത്രമേയുള്ളൂവെന്നും അവ൪ അല്ലാഹുവിന്റെ അടുക്കല്‍ ഞങ്ങള്‍ക്ക് വേണ്ടി ശുപാ൪ശ ചെയ്യുമെന്നും ഇതുവഴി അല്ലാഹുവിന്റെ അടുപ്പം ലഭിക്കുമെന്നുമാണ്. യഥാ൪ത്ഥത്തില്‍ മക്കയിലെ മുശ്’രിക്കുകള്‍ ചെയ്ത അതേ കാര്യം തന്നെയാണിതെന്ന് കാണാന്‍ കഴിയും.
ഖു൪ആന്‍:10/18 ആയത്തിന്റെ വ്യാഖ്യാനത്തില്‍ ഇമാം റാസീ(റ) ഇപ്രകാരം രേഖപ്പെടുത്തുന്നു:
انهم وضعوا هذه الاصنام والاوثان على صور انبيائهم وأكابرهم وزعموا أنهم متى اشتغلوا بعبادة هذه التماثيل فان أولئك الا مابر تكون شفعاء لهم عند الله تعالى ونظيره فى هذا الزمان اشتغال كثير من الخلق بتعظيم قبور الاكابر على اعتقاد انهم اذا عظموا قبورهم فانهم يكونون شفعاء لهم عند الله
ഈ വിഗ്രഹങ്ങളെയും ബിംബങ്ങളെയും അവരുടെ പ്രവാചകന്‍മാരുടെയും മഹാത്മാക്കളുടെയും രൂപത്തിലാണ് അവര്‍ ഉണ്ടാക്കിവെച്ചത്. ഈ പ്രതിമകളുടെ ആരാധനയില്‍ തങ്ങള്‍ ഏര്‍പ്പെടുമ്പോള്‍ ആ മഹാത്മാക്കള്‍ അല്ലാഹുവിന്റെ അരികെ തങ്ങള്‍ക്ക് ശുപാര്‍ശകരാകുമെന്ന് അവര്‍ ജല്‍പിക്കുകയും ചെയ്‌തു. മഹാത്മാക്കളുടെ ഖബ്‌റുകളെ ആദരിക്കുന്നതില്‍ അനേകം പടപ്പുകള്‍ ഇക്കാലത്ത് ഏര്‍പ്പെട്ടിട്ടുളളതും ഇതിന് തുല്യമാണ്. തങ്ങള്‍ അവരുടെ ഖബ്‌റുകളെ ആദരിച്ചാല്‍ അവര്‍ അല്ലാഹുവിങ്കല്‍ തങ്ങള്‍ക്ക് ശുപാര്‍ശകരാകുമെന്നാണ് അവരുടെ വിശ്വാസം.’
ചുരുക്കത്തില്‍ ഇതെല്ലാം അല്ലാഹുവിന്റെ മേല്‍ കളവ് ആരോപിക്കലാണെന്ന കാര്യം നാം കൃത്യമായി മനസ്സിലാക്കിയിരിക്കണം. അവരെ പരലോകത്ത് അല്ലാഹുവിന്റെ മുമ്പില്‍ ഹാജരാക്കപ്പെടുമ്പോള്‍, അവര്‍ മുമ്പ് ചെയ്തിരുന്ന അക്രമങ്ങളും അനീതികളും അവിടെ പരസ്യപ്പെടുത്തുകയും, അവര്‍ ശപിക്കപ്പെട്ടവരായി പ്രഖ്യാപിക്കപ്പെടുകയും ചെയ്യും.
ﻭَﻣَﻦْ ﺃَﻇْﻠَﻢُ ﻣِﻤَّﻦِ ٱﻓْﺘَﺮَﻯٰ ﻋَﻠَﻰ ٱﻟﻠَّﻪِ ﻛَﺬِﺑًﺎ ۚ ﺃُﻭ۟ﻟَٰٓﺌِﻚَ ﻳُﻌْﺮَﺿُﻮﻥَ ﻋَﻠَﻰٰ ﺭَﺑِّﻬِﻢْ ﻭَﻳَﻘُﻮﻝُ ٱﻷَْﺷْﻬَٰﺪُ ﻫَٰٓﺆُﻻَٓءِ ٱﻟَّﺬِﻳﻦَ ﻛَﺬَﺑُﻮا۟ ﻋَﻠَﻰٰ ﺭَﺑِّﻬِﻢْ ۚ ﺃَﻻَ ﻟَﻌْﻨَﺔُ ٱﻟﻠَّﻪِ ﻋَﻠَﻰ ٱﻟﻈَّٰﻠِﻤِﻴﻦَ
അല്ലാഹുവിന്റെ പേരില്‍ കള്ളം കെട്ടിച്ചമച്ചവനേക്കാള്‍ അക്രമിയായി ആരുണ്ട്? അവര്‍ അവരുടെ രക്ഷിതാവിന്റെ മുമ്പില്‍ ഹാജരാക്കപ്പെടുന്നതാണ്. സാക്ഷികള്‍ പറയും: ഇവരാകുന്നു തങ്ങളുടെ രക്ഷിതാവിന്റെ പേരില്‍ കള്ളം പറഞ്ഞവര്‍, ശ്രദ്ധിക്കുക: അല്ലാഹുവിന്റെ ശാപം ആ അക്രമികളുടെ മേലുണ്ടായിരിക്കും.(ഖു൪ആന്‍:11/18)
ﻭَﻣَﻦْ ﺃَﻇْﻠَﻢُ ﻣِﻤَّﻦِ ٱﻓْﺘَﺮَﻯٰ ﻋَﻠَﻰ ٱﻟﻠَّﻪِ ٱﻟْﻜَﺬِﺏَ ﻭَﻫُﻮَ ﻳُﺪْﻋَﻰٰٓ ﺇِﻟَﻰ ٱﻹِْﺳْﻠَٰﻢِ ۚ ﻭَٱﻟﻠَّﻪُ ﻻَ ﻳَﻬْﺪِﻯ ٱﻟْﻘَﻮْﻡَ ٱﻟﻈَّٰﻠِﻤِﻴﻦَ
താന്‍ ഇസ്ലാമിലേക്ക് ക്ഷണിക്കപ്പെടുമ്പോള്‍ അല്ലാഹുവിന്റെ പേരില്‍ കള്ളം കെട്ടിച്ചമച്ചവനേക്കാള്‍ വലിയ അക്രമി ആരുണ്ട്? അല്ലാഹു അക്രമികളായ ജനങ്ങളെ നേര്‍വഴിയിലാക്കുകയില്ല. (ഖു൪ആന്‍:61/7)
أي : لا أحد أظلم ممن يفتري الكذب على الله ويجعل له أندادا وشركاء ، وهو يدعى إلى التوحيد والإخلاص
ഒരാള്‍ തൗഹീദിലേക്കും ഇഖ്‌ലാസിലേക്കും ക്ഷണിക്കപ്പെടുമ്പോള്‍ അല്ലാഹുവിന്റെമേല്‍ കളവ് കെട്ടിച്ചമക്കുകയും അവന് പങ്കുകാരെയും സമന്മാരെയും ഉണ്ടാക്കുന്നവനെക്കാള്‍ വലിയ അക്രമിയായി ആരുമില്ല. (ഇബ്നുകസീർ)
അല്ലാഹുവിനോടൊപ്പം മറ്റ് ആരോടെങ്കിലും വിളിച്ചു പ്രാര്‍ത്ഥിക്കുന്നതിന് യാതൊരു രേഖയുമില്ലെന്നാണ് വിശുദ്ധ ഖു൪ആന്‍ അസന്നിഗ്ധമായി പ്രഖ്യാപിച്ചിട്ടുള്ളത്.
ﻭَﻣَﻦ ﻳَﺪْﻉُ ﻣَﻊَ ٱﻟﻠَّﻪِ ﺇِﻟَٰﻬًﺎ ءَاﺧَﺮَ ﻻَ ﺑُﺮْﻫَٰﻦَ ﻟَﻪُۥ ﺑِﻪِۦ ﻓَﺈِﻧَّﻤَﺎ ﺣِﺴَﺎﺑُﻪُۥ ﻋِﻨﺪَ ﺭَﺑِّﻪِۦٓ ۚ ﺇِﻧَّﻪُۥ ﻻَ ﻳُﻔْﻠِﺢُ ٱﻟْﻜَٰﻔِﺮُﻭﻥَ
വല്ലവനും അല്ലാഹുവോടൊപ്പം മറ്റ് വല്ല ദൈവത്തെയും വിളിച്ച് പ്രാര്‍ത്ഥിക്കുന്ന പക്ഷം അതിന് അവന്റെ പക്കല്‍ യാതൊരു പ്രമാണവും ഇല്ല തന്നെ. അവന്റെ വിചാരണ അവന്റെ രക്ഷിതാവിന്റെ അടുക്കല്‍ വെച്ച് തന്നെയായിരിക്കും. തീ൪ച്ചയായും സത്യനിഷേധികള്‍ വിജയം പ്രാപിക്കുകയില്ല.(ഖു൪ആന്‍:23/117)
എന്നാല്‍ ഇന്ന് അല്ലാഹുവല്ലാത്തവരെ വിളിച്ച് പ്രാ൪ത്ഥിക്കുന്നവ൪ ഇതിന് തെളിവായി വിശുദ്ധ ഖു൪ആനില്‍ നിന്ന് അനവധി ആയത്തുകള്‍ പാരായണം ചെയ്യാറുണ്ട്. തങ്ങളുടെ സ്വാ൪ത്ഥ താല്‍പ്പര്യത്തിന് വേണ്ടി ഖു൪ആനിലെ വചനത്തിന് അല്ലാഹുവിന്റെ റസൂല്‍(സ്വ) പഠിപ്പിച്ചിട്ടില്ലാത്ത വ്യാഖ്യാനം നല്‍കുമ്പോള്‍ അതുവഴി അല്ലാഹുവിന്റെ പേരില്‍ കളവ് പറയലാണ് അക്കൂട്ട൪ ചെയ്തു കൊണ്ടിരിക്കുന്നത്.
4.അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങള്‍ തള്ളിക്കളയുക
അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ട ഒരു ദൃഷ്ടാന്തമാണ് വിശുദ്ധ ഖു൪ആന്‍. അല്ലാഹുവിനെ നമുക്ക് ബോധ്യപ്പെടുത്തിതരുന്ന അധ്യാപനങ്ങളായിട്ടുള്ള പ്രകൃതി പ്രതിഭാസങ്ങളെല്ലാം അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതാണ്. അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളെ കുറിച്ച് ചിന്തിക്കുമ്പോള്‍ അല്ലാഹുവിലേക്ക് കൂടുതല്‍ അടുക്കുകയും അവനില്‍ വിശ്വാസം വ൪ദ്ധിക്കുകയും ചെയ്യും. എന്നാല്‍ അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളെ കുറിച്ച് ചിന്തിക്കാതെ അത് തള്ളിക്കളയുന്നവന്‍ ഏറ്റവും വലിയ അക്രമിയാണ്.
ﻭَﻣَﻦْ ﺃَﻇْﻠَﻢُ ﻣِﻤَّﻦِ ٱﻓْﺘَﺮَﻯٰ ﻋَﻠَﻰ ٱﻟﻠَّﻪِ ﻛَﺬِﺑًﺎ ﺃَﻭْ ﻛَﺬَّﺏَ ﺑِـَٔﺎﻳَٰﺘِﻪِۦٓ ۗ ﺇِﻧَّﻪُۥ ﻻَ ﻳُﻔْﻠِﺢُ ٱﻟﻈَّٰﻠِﻤُﻮﻥَ
അല്ലാഹുവിന്റെ പേരില്‍ കള്ളം കെട്ടിച്ചമയ്ക്കുകയോ, അവന്റെ ദൃഷ്ടാന്തങ്ങള്‍ തള്ളിക്കളയുകയോ ചെയ്തവനേക്കാള്‍ കടുത്ത അക്രമി ആരുണ്ട്? തീര്‍ച്ചയായും അക്രമികള്‍ വിജയം വരിക്കുകയില്ല. (ഖു൪ആന്‍:6/21)
……ﻓَﻤَﻦْ ﺃَﻇْﻠَﻢُ ﻣِﻤَّﻦِ ٱﻓْﺘَﺮَﻯٰ ﻋَﻠَﻰ ٱﻟﻠَّﻪِ ﻛَﺬِﺑًﺎ ﺃَﻭْ ﻛَﺬَّﺏَ ﺑِـَٔﺎﻳَٰﺘِﻪِ
അപ്പോള്‍ അല്ലാഹുവിന്റെ പേരില്‍ കള്ളം കെട്ടിച്ചമയ്ക്കുകയോ, അവന്റെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ചുതള്ളുകയോ ചെയ്തവനേക്കാള്‍ കടുത്ത അക്രമി ആരുണ്ട്?………..(ഖു൪ആന്‍:7/37)
5.തിന്‍മകള്‍ ചെയ്ത ശേഷം പശ്ചാത്താപിക്കാതെ അത് മറന്ന് ജീവിക്കുക
തെറ്റുകള്‍ ജീവിതത്തില്‍ സംഭവിക്കുന്നത് മനുഷ്യ സഹജമാണ്. ഒരു സത്യവിശ്വാസിയെ സംബന്ധിച്ചിടത്തോളം അവന്റെ ജീവിതത്തില്‍ ഒരു തെറ്റ് സംഭവിച്ച് പോയാല്‍ ഉടന്‍ അല്ലാഹുവിനെ ഓര്‍മിക്കുകയും, താന്‍ ചെയ്ത തെറ്റിന് പാപമോചനം തേടുകയും ചെയ്യണം.
ﻭَٱﻟَّﺬِﻳﻦَ ﺇِﺫَا ﻓَﻌَﻠُﻮا۟ ﻓَٰﺤِﺸَﺔً ﺃَﻭْ ﻇَﻠَﻤُﻮٓا۟ ﺃَﻧﻔُﺴَﻬُﻢْ ﺫَﻛَﺮُﻭا۟ ٱﻟﻠَّﻪَ ﻓَﭑﺳْﺘَﻐْﻔَﺮُﻭا۟ ﻟِﺬُﻧُﻮﺑِﻬِﻢْ ﻭَﻣَﻦ ﻳَﻐْﻔِﺮُ ٱﻟﺬُّﻧُﻮﺏَ ﺇِﻻَّ ٱﻟﻠَّﻪُ ﻭَﻟَﻢْ ﻳُﺼِﺮُّﻭا۟ ﻋَﻠَﻰٰ ﻣَﺎ ﻓَﻌَﻠُﻮا۟ ﻭَﻫُﻢْ ﻳَﻌْﻠَﻤُﻮﻥَ
വല്ല നീചകൃത്യവും ചെയ്തുപോയാല്‍, അഥവാ സ്വന്തത്തോട് തന്നെ വല്ല ദ്രോഹവും ചെയ്തു പോയാല്‍ അല്ലാഹുവെ ഓര്‍ക്കുകയും തങ്ങളുടെ പാപങ്ങള്‍ക്ക് മാപ്പുതേടുകയും ചെയ്യുന്നവരാണ് (മുത്തഖികള്‍). പാപങ്ങള്‍ പൊറുക്കുവാന്‍ അല്ലാഹുവല്ലാതെ ആരാണുള്ളത്? ചെയ്തുപോയ (ദുഷ്) പ്രവൃത്തിയില്‍ അറിഞ്ഞുകൊണ്ട് ഉറച്ചുനില്‍ക്കാത്തവരുമാകുന്നു അവര്‍. (ഖു൪ആന്‍:3/135-136)
ജീവിതത്തില്‍ തെറ്റുകള്‍ ചെയ്യുകയും അതിനെതുട൪ന്ന് പശ്ചാത്തപിക്കാതെ അതിനെ കുറിച്ച് മറന്ന് ജീവിക്കുന്നവന്‍ ഏറ്റവും വലിയ അക്രമിയാണെന്നാണ് അല്ലാഹു പറയുന്നത്.
ﻭَﻣَﻦْ ﺃَﻇْﻠَﻢُ ﻣِﻤَّﻦ ﺫُﻛِّﺮَ ﺑِـَٔﺎﻳَٰﺖِ ﺭَﺑِّﻪِۦ ﻓَﺄَﻋْﺮَﺽَ ﻋَﻨْﻬَﺎ ﻭَﻧَﺴِﻰَ ﻣَﺎ ﻗَﺪَّﻣَﺖْ ﻳَﺪَاﻩُ ۚ ﺇِﻧَّﺎ ﺟَﻌَﻠْﻨَﺎ ﻋَﻠَﻰٰ ﻗُﻠُﻮﺑِﻬِﻢْ ﺃَﻛِﻨَّﺔً ﺃَﻥ ﻳَﻔْﻘَﻬُﻮﻩُ ﻭَﻓِﻰٓ ءَاﺫَاﻧِﻬِﻢْ ﻭَﻗْﺮًا ۖ ﻭَﺇِﻥ ﺗَﺪْﻋُﻬُﻢْ ﺇِﻟَﻰ ٱﻟْﻬُﺪَﻯٰ ﻓَﻠَﻦ ﻳَﻬْﺘَﺪُﻭٓا۟ ﺇِﺫًا ﺃَﺑَﺪًا
തന്റെ രക്ഷിതാവിന്റെ ദൃഷ്ടാന്തങ്ങളെപ്പറ്റി ഓര്‍മിപ്പിക്കപ്പെട്ടിട്ട് അതില്‍ നിന്ന് തിരിഞ്ഞുകളയുകയും, തന്റെ കൈകള്‍ മുന്‍കൂട്ടി ചെയ്തത് (ദുഷ്കര്‍മ്മങ്ങള്‍) മറന്നുകളയുകയും ചെയ്തവനെക്കാള്‍ അക്രമിയായി ആരുണ്ട്? തീര്‍ച്ചയായും അവരത് ഗ്രഹിക്കുന്നതിന് (തടസ്സമായി) നാം അവരുടെ ഹൃദയങ്ങളില്‍ മൂടികളും, അവരുടെ കാതുകളില്‍ ഭാരവും (അടപ്പ്) ഏര്‍പെടുത്തിയിരിക്കുന്നു. (അങ്ങനെയിരിക്കെ) നീ അവരെ സന്‍മാര്‍ഗത്തിലേക്ക് ക്ഷണിക്കുന്ന പക്ഷം അവര്‍ ഒരിക്കലും സന്‍മാര്‍ഗം സ്വീകരിക്കുകയില്ല.(ഖു൪ആന്‍:18/57)
6.അല്ലാഹുവില്‍ നിന്നുള്ള സത്യത്തെ മറച്ചു വെക്കുക
അല്ലാഹുവിങ്കല്‍ നിന്ന് അവന്റെ പ്രവാചകന്‍മാരും വേദഗ്രന്ഥങ്ങളും മുഖേന ലഭിച്ചിട്ടുള്ള സത്യസാക്ഷ്യങ്ങളെ വെളിപ്പെടുത്താതെ മറച്ചുവെക്കുകയും, അല്ലെങ്കില്‍ അതിനെ ദുര്‍വ്യാഖ്യാനം ചെയ്യുകയും ചെയ്യുന്നവനേക്കാള്‍ വലിയ അക്രമി വേറെ ആരുമില്ലെന്ന് അല്ലാഹു പറയുന്നു.
ﻭَﻣَﻦْ ﺃَﻇْﻠَﻢُ ﻣِﻤَّﻦ ﻛَﺘَﻢَ ﺷَﻬَٰﺪَﺓً ﻋِﻨﺪَﻩُۥ ﻣِﻦَ ٱﻟﻠَّﻪِ ۗ ﻭَﻣَﺎ ٱﻟﻠَّﻪُ ﺑِﻐَٰﻔِﻞٍ ﻋَﻤَّﺎ ﺗَﻌْﻤَﻠُﻮﻥَ……
….അല്ലാഹുവിങ്കല്‍ നിന്ന് ലഭിച്ചതും, തന്റെ പക്കലുള്ളതുമായ സാക്ഷ്യം മറച്ചു വെച്ചവനേക്കാള്‍ വലിയ അതിക്രമകാരി ആരുണ്ട് ? നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെ പറ്റിയൊന്നും അല്ലാഹു അശ്രദ്ധനല്ല.(ഖു൪ആന്‍:2 /140)
അബൂഹുറൈറ (റ) പറഞ്ഞതായി ബുഖാരി (റ) ഉദ്ധരിക്കുന്നു: അല്ലാഹുവിന്റെ കിതാബിലുള്ള ഒരു ആയത്ത് ഇല്ലായിരുന്നുവെങ്കില്‍, ഞാന്‍ നിങ്ങള്‍ക്ക് ഒരു വിവരവും പറഞ്ഞുതരുമായിരുന്നില്ല. തുടര്‍ന്നുകൊണ്ട് അദ്ദേഹം ഖു൪ആന്‍ 2/159 വചനം ഓതുകയും ചെയ്തു.
ﺇِﻥَّ ٱﻟَّﺬِﻳﻦَ ﻳَﻜْﺘُﻤُﻮﻥَ ﻣَﺎٓ ﺃَﻧﺰَﻟْﻨَﺎ ﻣِﻦَ ٱﻟْﺒَﻴِّﻨَٰﺖِ ﻭَٱﻟْﻬُﺪَﻯٰ ﻣِﻦۢ ﺑَﻌْﺪِ ﻣَﺎ ﺑَﻴَّﻨَّٰﻪُ ﻟِﻠﻨَّﺎﺱِ ﻓِﻰ ٱﻟْﻜِﺘَٰﺐِ ۙ ﺃُﻭ۟ﻟَٰٓﺌِﻚَ ﻳَﻠْﻌَﻨُﻬُﻢُ ٱﻟﻠَّﻪُ ﻭَﻳَﻠْﻌَﻨُﻬُﻢُ ٱﻟﻠَّٰﻌِﻨُﻮﻥَ
നാം അവതരിപ്പിച്ച തെളിവുകളും മാര്‍ഗദര്‍ശനവും വേദഗ്രന്ഥത്തിലൂടെ ജനങ്ങള്‍ക്ക് നാം വിശദമാക്കികൊടുത്തതിന് ശേഷം മറച്ചുവെക്കുന്നവരാരോ അവരെ അല്ലാഹു ശപിക്കുന്നതാണ്. ശപിക്കുന്നവരൊക്കെയും അവരെ ശപിക്കുന്നതാണ്. (ഖു൪ആന്‍:2/159)
عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم “ مَنْ سُئِلَ عَنْ عِلْمٍ فَكَتَمَهُ أَلْجَمَهُ اللَّهُ بِلِجَامٍ مِنْ نَارٍ يَوْمَ الْقِيَامَةِ ” .
അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി(സ്വ) പറഞ്ഞു: ഒരു മതപരമായ വിജ്ഞാനം ചോദിച്ചിട്ട്, അത് (പറഞ്ഞുകൊടുക്കാതെ) ഗോപ്യമാക്കി വെച്ചവനെ അന്ത്യനാളിൽ അഗ്നിയുടെ കടിഞ്ഞാൺ അണിയിക്കുന്നതാണ്. (അബൂദാവൂദ്: 3658-തിർമുദി: 2651)
അല്ലാഹു അവതരിപ്പിച്ചിട്ടുള്ള സത്യത്തെ മറച്ചു വെക്കുന്നത് വേദക്കാരുടെ സ്വഭാവമായിട്ടാണ് വിശുദ്ധ ഖു൪ആന്‍ പരിചയപ്പെടുത്തുന്നത്. എന്നാല്‍ ഇത് മുസ്ലിം സമുദായത്തിലേക്ക് കടന്നുവന്നിട്ടുള്ളത് ഏറെ സങ്കടകരമായ കാര്യമാണ്. ഖു൪ആനിലും സുന്നത്തിലും സ്ഥിരപ്പെട്ട കാര്യത്തെ മറച്ചുവെക്കാന്‍ യാതൊരു മടിയുമില്ലാത്ത ഒരു കാലത്താണ് നാം ജീവിക്കുന്നത്. പണ്ഢിതന്‍മാ൪ പോലും ഇതില്‍ നിന്ന് ഒഴിവല്ലെന്നുള്ളതാണ് വസ്തുത. സ്ത്രീകള്‍ ജുമുഅയില്‍ പങ്കെടുക്കുന്നതിനെ കുറിച്ചുള്ള ഇസ്ലാമിന്റെ വിധി എന്തെന്ന് ചോദിച്ചാല്‍ അതെല്ലാം ഹറാമാണെന്ന് ഉടന്‍ മറുപടി കിട്ടും. എന്നാല്‍ നബിയുടെ(സ്വ) കാലത്ത് സ്ത്രീകള്‍ ജുമുഅക്ക്, അല്ല സുബ്ഹി ജമാഅത്തിന് പങ്കെടുത്തിരുന്നുവെന്നതിന് അനവധി സ്വഹീഹായ ഹദീസുകള്‍ കണ്ടാലും അത് മറച്ച് വെക്കും. സ്ത്രീകളെ നി൪ബന്ധമായും ജുമുഅക്ക് പങ്കെടുപ്പിക്കണമെന്ന് പറയാനല്ല, പകരം ഈ വിഷയത്തിലെ തെളിവുകള്‍ മറച്ചുവെക്കുന്നതില്‍ യാതൊരു ഭയവുമില്ലെന്ന് ഓ൪മ്മിപ്പിക്കാനാണ് ഇത് സൂചിപ്പിച്ചത്.
7.യാതൊരു ബോധനവും ലഭിക്കാതെ തനിക്ക് ബോധനം ലഭിച്ചിരിക്കുന്നുവെന്ന് പറയുക
8.അല്ലാഹു അവതരിപ്പിച്ചത് പോലെയുള്ളത് ഞാനും അവതരിപ്പിക്കാമെന്ന് പറയുക
ﻭَﻣَﻦْ ﺃَﻇْﻠَﻢُ ﻣِﻤَّﻦِ ٱﻓْﺘَﺮَﻯٰ ﻋَﻠَﻰ ٱﻟﻠَّﻪِ ﻛَﺬِﺑًﺎ ﺃَﻭْ ﻗَﺎﻝَ ﺃُﻭﺣِﻰَ ﺇِﻟَﻰَّ ﻭَﻟَﻢْ ﻳُﻮﺡَ ﺇِﻟَﻴْﻪِ ﺷَﻰْءٌ ﻭَﻣَﻦ ﻗَﺎﻝَ ﺳَﺄُﻧﺰِﻝُ ﻣِﺜْﻞَ ﻣَﺎٓ ﺃَﻧﺰَﻝَ ٱﻟﻠَّﻪُ ۗ
അല്ലാഹുവിന്റെ പേരില്‍ കള്ളം കെട്ടിച്ചമയ്ക്കുകയോ, തനിക്ക് യാതൊരു ബോധനവും നല്‍കപ്പെടാതെ എനിക്ക് ബോധനം ലഭിച്ചിരിക്കുന്നുവെന്ന് പറയുകയോ ചെയ്തവനേക്കാളും, അല്ലാഹു അവതരിപ്പിച്ചത് പോലെയുള്ളത് ഞാനും അവതരിപ്പിക്കാമെന്ന് പറഞ്ഞവനെക്കാളും വലിയ അക്രമി ആരുണ്ട് ? (ഖു൪ആന്‍:6/93)
9.പള്ളികളില്‍ തടസ്സമുണ്ടാക്കുുന്നവര്‍
وَمَنْ أَظْلَمُ مِمَّن مَّنَعَ مَسَٰجِدَ ٱللَّهِ أَن يُذْكَرَ فِيهَا ٱسْمُهُۥ وَسَعَىٰ فِى خَرَابِهَآ ۚ أُو۟لَٰٓئِكَ مَا كَانَ لَهُمْ أَن يَدْخُلُوهَآ إِلَّا خَآئِفِينَ ۚ لَهُمْ فِى ٱلدُّنْيَا خِزْىٌ وَلَهُمْ فِى ٱلْـَٔاخِرَةِ عَذَابٌ عَظِيمٌ
അല്ലാഹുവിന്റെ പള്ളികളില്‍ അവന്റെ നാമം പ്രകീര്‍ത്തിക്കപ്പെടുന്നതിന് തടസ്സമുണ്ടാക്കുകയും, അവയുടെ (പള്ളികളുടെ) തകര്‍ച്ചയ്ക്കായി ശ്രമിക്കുകയും ചെയ്തവനേക്കാള്‍ വലിയ അതിക്രമകാരി ആരുണ്ട്? ഭയപ്പാടോടുകൂടിയല്ലാതെ അവര്‍ക്ക് ആ പള്ളികളില്‍ പ്രവേശിക്കാവതല്ലായിരുന്നു. അവര്‍ക്ക് ഇഹലോകത്ത് നിന്ദ്യതയാണുള്ളത്. പരലോകത്താകട്ടെ കഠിനശിക്ഷയും. ഖു൪ആന്‍:2/114)
അല്ലാഹുവിനെ ആരാധിക്കുവാനും, അവന്റെ നാമം സ്മരിക്കപ്പെടുവാനും, കീര്‍ത്തിക്കപ്പെടുവാനും വേണ്ടി സ്ഥാപിക്കപ്പെടുന്ന പള്ളികളില്‍വെച്ച് അത് നടത്തപ്പെടുന്നതിന് തടസ്സമുണ്ടാക്കുകയും, അതിനനുവദിക്കാതെ അതിനെ ശൂന്യമാക്കുവാന്‍ ശ്രമിക്കുകയും ചെയ്യുന്നത് അക്രമങ്ങളില്‍ വെച്ച് ഏറ്റവും വലിയ അക്രമമാണെന്നും, അങ്ങിനെ ചെയ്യുന്ന അക്രമകാരികള്‍ക്ക് പള്ളികളില്‍ നിര്‍ഭയം പ്രവേശിക്കുവാന്‍ അവകാശമില്ലെന്നും ഈ വചനത്തില്‍ അറിയിക്കുന്നു. ഇഹത്തില്‍ അവര്‍ക്ക് അപമാനവും, പരത്തില്‍ വമ്പിച്ച ശിക്ഷയും അനുഭവിക്കേണ്ടി വരുമെന്ന് താക്കീതും ചെയ്യുന്നു. ഏതെങ്കിലും ഒരു പ്രത്യേക പള്ളിയെമാത്രം പരമാര്‍ശിച്ചുകൊണ്ടുള്ളതല്ല ഈ വചനം. ഇതിലടങ്ങിയ ആശയം എല്ലാ പള്ളികളെയും ബാധിക്കുന്നത് തന്നെയാണ്. (അമാനി തഫ്സീര്‍)
ചില അഭിപ്രായഭിന്നിപ്പുകളുടെ പേരില്‍, ഒരു പ്രദേശത്തുള്ള മുസ്‌ലിംകളില്‍ ഭൂരിപക്ഷവും സ്വാധീന ശക്തിയും ഉള്ള കക്ഷി മറ്റേ കക്ഷിയെ പള്ളികളില്‍ പ്രവേശിക്കുവാന്‍ അനുവദിക്കാതിരിക്കുകയോ, അതിന് തടസ്സമുണ്ടാക്കിക്കൊണ്ടിരിക്കുകയോ ചെയ്യുന്ന ചില സംഭവങ്ങള്‍ ഇക്കാലത്ത് സമുദായമദ്ധ്യെ നടന്നു വരുന്നത് എല്ലാവര്‍ക്കുമറിയാം. അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും എതിര്‍ക്കുന്ന വിഭാഗത്തോടാണ് -അവരായിരിക്കുമല്ലോ മിക്കപ്പോഴും ന്യൂനപക്ഷം- ഈ അക്രമം അധികവും നടത്തപ്പെടാറുള്ളത്. ഇങ്ങിനെയുള്ളവരും ഈ വചനം പ്രത്യേകം മനസ്സിരുത്തേണ്ടതാകുന്നു. (അമാനി തഫ്സീര്‍)
www.kanzululoom.com