ആഫിയത്ത്

അല്ലാഹു മനുഷ്യ൪ക്ക് നല്‍കിയ അനുഗ്രഹങ്ങള്‍ എണ്ണമറ്റതാണ്. അവ എണ്ണി തിട്ടപ്പെടുത്താനാവില്ല. മനുഷ്യ൪ ആവശ്യപ്പെട്ടതും അല്ലാത്തതുമായ ധാരാളം അനുഗ്രഹങ്ങളാണ്‌ അല്ലാഹു അവ൪ക്ക് നല്‍കിയിട്ടുള്ളത്. പ്രത്യക്ഷമായും അല്ലാതെയും അവ നിരന്തരും മനുഷ്യ൪ക്ക് ലഭിച്ചു കൊണ്ടിരിക്കുന്നു.

وَإِن تَعُدُّوا۟ نِعْمَةَ ٱللَّهِ لَا تُحْصُوهَآ ۗ إِنَّ ٱللَّهَ لَغَفُورٌ رَّحِيمٌ

അല്ലാഹുവിന്റെ അനുഗ്രഹം നിങ്ങള്‍ എണ്ണുകയാണെങ്കില്‍ നിങ്ങള്‍ക്കത് എണ്ണി തിട്ടപ്പെടുത്താനാവില്ല. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയും തന്നെ. (ഖു൪ആന്‍:16/18)

അല്ലാഹു മനുഷ്യ൪ക്ക് നല്‍കിയ അനുഗ്രഹങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് ആഫിയത്ത് (العافِيَة).  സമ്പൂർണ്ണ ആരോഗ്യം (الصحة التامة) എന്നതാണ് ഭാഷയിൽ അതിന്റെ അർഥം. എന്നാൽ മതപരമായി നോക്കുമ്പോൾ കുറച്ചു കൂടി വിശാലമായ അർഥമാണതിനുള്ളത്. ഒരടിമക്കുള്ള അല്ലാഹുവിന്റെ സംരക്ഷണം (دفاع الله عن العبد) എന്നാണതിന്റെ അർത്ഥം.

  ആഫിയത്ത് എന്നതിന്റെ നിർവ്വചനമായി പണ്ഢിതൻമാർ ഇപ്രകാരം പറഞ്ഞിട്ടുള്ളതായി കാണാം.:

العافيةُ: هي تأمين الله وحفظه لعبده مِن كلِّ نِقْمَةٍ ومِحنَة، بصرف السُّوء عنه ووقايته من البلايا والأسقام، وحفظه من الشرور والآثام

  ആഫിയത്ത് എന്നാൽ : എല്ലാ കഷ്ടതകളിൽ നിന്നും പ്രതികൂലങ്ങളിൽ നിന്നും അല്ലാഹു അവന്റെ അടിമക്ക് നൽകുന്ന നിർഭയത്വവും സംരക്ഷണവുമാണ്. മോശമായതിനെ തിരിച്ചുവിട്ടുകൊണ്ടും പരീക്ഷണങ്ങളിൽ നിന്നും രോഗങ്ങളിൽ നിന്നും സംരക്ഷിച്ചുകൊണ്ടും തിന്മകളിൽ നിന്നും പാപങ്ങളിൽ നിന്നും സംരക്ഷിച്ചുകൊണ്ടും.

രക്ഷയും സൗഖ്യവും ആണ് ആഫിയത്ത് കൊണ്ടുള്ള ഉദ്ദേശമെന്ന് സാമാന്യമായി പറയാം. സൗഖ്യമെന്ന് പറയുമ്പോൾ ഒരാളുടെ  ദീനിനും ശരീരത്തിനുമുള്ള സൗഖ്യമാണത്. അപ്പോൾ അല്ലാഹുവിനോട് ആഫിയത്തിനെ ചോദിക്കുമ്പോൾ ഫിത്നകളിൽ നിന്നും വ്യതിയാനങ്ങളിൽ നിന്നും തന്റെ ദീനിനെ സംരക്ഷിക്കാനും, രോഗങ്ങളിൽ നിന്നും മറ്റ് ഉപദ്രവങ്ങളിൽ നിന്നും തന്റെ ശരീരത്തെ സംരക്ഷിക്കാനും ഇതിലൂടെ അല്ലാഹുവിനോട് ചോദിക്കുകയാണ്. അതിനാൽ നിത്യേന നാം അല്ലാഹുവിനോട് ആഫിയത്തിനെ ചോദിച്ചു കൊണ്ടിരിക്കണം. നബി ﷺ പറയുന്നത് കാണുക:

وَسَلُوا اللَّهَ الْعَافِيَةَ

നിങ്ങൾ അല്ലാഹുവിനോട് ആഫിയത്ത് ചോദിക്കണം.  (ബുഖാരി-7237)

ആഫിയത്തിന്റെ വില അറിയിക്കുന്ന ചില ഹദീസുകൾ കാണുക:

عَنْ مُعَاذَ بْنَ رِفَاعَةَ، عَنْ أَبِيهِ، قَالَ قَامَ أَبُو بَكْرٍ الصِّدِّيقُ عَلَى الْمِنْبَرِ ثُمَّ بَكَى فَقَالَ قَامَ رَسُولُ اللَّهِ صلى الله عليه وسلم عَامَ الأَوَّلِ عَلَى الْمِنْبَرِ ثُمَّ بَكَى فَقَالَ :‏ سَلُوا اللَّهَ الْعَفْوَ وَالْعَافِيَةَ فَإِنَّ أَحَدًا لَمْ يُعْطَ بَعْدَ الْيَقِينِ خَيْرًا مِنَ الْعَافِيَةِ ‏ ‏

മുആദ് ബ്നു രിഫാഅ رَضِيَ اللَّهُ عَنْهُ തന്റെ പിതാവില്‍ നിന്നും ഉദ്ദരിക്കുന്നു: അദ്ദേഹം പറഞ്ഞു: അബൂബക്കർ സിദ്ദീഖ്  رَضِيَ اللَّهُ عَنْهُ മിമ്പറില്‍ കയറി നിന്നു, ശേഷം കരഞ്ഞു. എന്നിട്ട് പറഞ്ഞു: ഹിജ്‌റ ഒന്നാം വർഷം റസൂൽ ﷺ ഞങ്ങളെ അഭിസംബോധന ചെയ്യാൻ വേണ്ടി (ഇതേപോലെ) എഴുന്നേറ്റുനിന്നു. ശേഷം അവിടുന്ന് കരഞ്ഞു. എന്നിട്ട് നബി ﷺ പറഞ്ഞു: നിങ്ങൾ അല്ലാഹുവിനോട് മാപ്പും (الْعَفْو) സൗഖ്യവും (الْعَافِيَة) ചോദിക്കുക. ദൃഢവിശ്വാസത്തിന് (യഖീൻ) ശേഷം ആഫിയത്ത് (الْعَافِيَة)  പോലൊരു അനുഗ്രഹം ആർക്കും നൽകപ്പെട്ടിട്ടില്ല. (തിർമിദി:3558)

عَنْ أَنَسِ بْنِ مَالِكٍ، أَنَّ النَّبِيَّ صلى الله عليه وسلم عَادَ رَجُلاً قَدْ جُهِدَ حَتَّى صَارَ مِثْلَ الْفَرْخِ فَقَالَ لَهُ ‏”‏ أَمَا كُنْتَ تَدْعُو أَمَا كُنْتَ تَسْأَلُ رَبَّكَ الْعَافِيَةَ ‏”‏ ‏.‏ قَالَ كُنْتُ أَقُولُ اللَّهُمَّ مَا كُنْتَ مُعَاقِبِي بِهِ فِي الآخِرَةِ فَعَجِّلْهُ لِي فِي الدُّنْيَا ‏.‏ فَقَالَ النَّبِيُّ صلى الله عليه وسلم ‏”‏ سُبْحَانَ اللَّهِ إِنَّكَ لاَ تُطِيقُهُ – أَوْ لاَ تَسْتَطِيعُهُ أَفَلاَ كُنْتَ تَقُولُ اللَّهُمَّ آتِنَا فِي الدُّنْيَا حَسَنَةً وَفِي الآخِرَةِ حَسَنَةً وَقِنَا عَذَابَ النَّارِ ‏”‏ ‏

അനസ് ബ്നു മാലിക് رضى الله عنه വിൽ നിന്ന് നിവേദനം: ഒരു പക്ഷിക്കുഞ്ഞിനെപ്പോലെ തളർന്നുപോയ ഒരു മനുഷ്യനെ നബി ﷺ സന്ദർശിച്ചു. എന്നിട്ട് അയാളോട് പറഞ്ഞു: “നീ പ്രാർത്ഥിക്കാറുണ്ടായിരുന്നില്ലേ? നിന്റെ റബ്ബിനോട് ആഫിയത്ത് ചോദിക്കാറുണ്ടായിരുന്നില്ലേ?” അദ്ദേഹം പറഞ്ഞു: “ഞാൻ പറയാറുണ്ടായിരുന്നു: “അല്ലാഹുവേ, പരലോകത്ത് നീ എന്നെ ശിക്ഷിക്കാൻ പോകുന്നതെന്തും, ഈ ലോകത്ത് എനിക്കായി അത് ധൃതികൂട്ടി തരേണമേ.” അപ്പോൾ നബി ﷺ പറഞ്ഞു: “സുബ്ഹാനല്ലാഹ്, നിങ്ങൾക്ക് അതിന് കഴിവില്ല” – അല്ലെങ്കിൽ – “നിങ്ങൾക്ക് അത് സഹിക്കാൻ കഴിയില്ല. നിനക്ക് ഇപ്രകാരം പറഞ്ഞുകൂടായിരുന്നോ: ‘അല്ലാഹുവേ, ഞങ്ങൾക്ക് ഇഹത്തിലും നൻമയും പരലോകത്തും നൻമ നൽകേണമേ, നരകശിക്ഷയിൽ നിന്ന് ഞങ്ങളെ നീ ഒഴിവാക്കേണമേ.” (തിർമിദി: 3487 )

عَنِ الْعَبَّاسِ بْنِ عَبْدِ الْمُطَّلِبِ، قَالَ قُلْتُ يَا رَسُولَ اللَّهِ عَلِّمْنِي شَيْئًا أَسْأَلُهُ اللَّهَ عَزَّ وَجَلَّ ‏.‏ قَالَ ‏”‏ سَلِ اللَّهَ الْعَافِيَةَ ‏”‏ ‏.‏ فَمَكَثْتُ أَيَّامًا ثُمَّ جِئْتُ فَقُلْتُ يَا رَسُولَ اللَّهِ عَلِّمْنِي شَيْئًا أَسْأَلُهُ اللَّهَ ‏.‏ فَقَالَ لِي ‏”‏ يَا عَبَّاسُ يَا عَمَّ رَسُولِ اللَّهِ سَلِ اللَّهَ الْعَافِيَةَ فِي الدُّنْيَا وَالآخِرَةِ ‏”‏

അബ്ബാസ് ബ്നു അബ്ദുൽ മുത്തലിബ് رضى الله عنه പറയുന്നു: ഞാൻ (നബി ﷺ യോട്) ചോദിച്ചു: “അല്ലാഹുവിന്റെ റസൂലേ, അല്ലാഹുവിനോട് ചോദിക്കാൻ എനിക്കാരു സംഗതി പഠിപ്പിച്ച് തരൂ”
നബി ﷺ പറഞ്ഞു: “നിങ്ങൾ അല്ലാഹുവിനോട് ആഫിയത്തിനെ ചോദിക്കുക.” കുറച്ച് ദിനങ്ങൾ കഴിഞ്ഞ്  ഞാൻ (നബി ﷺ യോട് വീണ്ടും) വന്ന് ചോദിച്ചു: “അല്ലാഹുവിന്റെ റസൂലേ, അല്ലാഹുവിനോട് ചോദിക്കാൻ എനിക്കാരു സംഗതി പഠിപ്പിച്ച് തരൂ”.  നബി ﷺ പറഞ്ഞു:
“അല്ലാഹുവിന്റെ റസൂലിന്റെ പിതൃവ്യരേ, ഇരു ലോകത്തും ആഫിയത്ത് നൽകാൻ നിങ്ങൾ അല്ലാഹുവിനേട് തേടുക.”  (തിർമിദി: 3514)

ഇതിൽ നിന്നും ആഫിയത്തിന് നമ്മുടെ ജീവിതത്തിലുള്ള പ്രാധാന്യം വ്യക്തമാണ്. അതുകൊണ്ടാണ് ഈ ഹദീസിന്റെ വിശദീകരണത്തിൽ പണ്ഡിതന്മാർ ഇങ്ങനെ പറഞ്ഞത്.

بأن الدعاء بالعافية لا يساويه شيء من الأدعية ولا يقوم مقامه شيء من الكلام الذى يدعى به ذو الجلال والاكرام

അല്ലാഹുവിനോട് തേടപ്പെടുന്ന സംസാരത്തിൽ, ആഫിയത്തിനെ ചോദിക്കുന്നതിനോട് കിട പിടിക്കുന്നതോ അതിന്റെ സ്ഥാനത്തു നിൽക്കുന്നതോ ആയ ഒന്നുമില്ല. (തുഹ്ഫതുൽ അഹ് വദി)

قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : مَنْ أَصْبَحَ مِنْكُمْ آمِنًا فِي سِرْبِهِ مُعَافًى فِي جَسَدِهِ عِنْدَهُ قُوتُ يَوْمِهِ فَكَأَنَّمَا حِيزَتْ لَهُ الدُّنْيَا

നബി ﷺ പറഞ്ഞു: നിങ്ങളിൽ ആർക്കെങ്കിലും (ഓരോദിവസവും) തന്റെ വാസസ്ഥലത്ത് നിർഭയത്വത്തോടെയും ആഫിയത്തുള്ള ശരീരത്തോടെയും അന്നന്നത്തെ ഭക്ഷണത്തോടെയും കഴിച്ചുകൂട്ടാനായാൽ അവന് ദുൻയാവ് മുഴുവൻ ലഭിച്ചതിനു തുല്യമാണ്. (തിർമിദി:2346)

നബി ﷺ ധാരാളമായി അല്ലാഹുവിനോട് ആഫിയത്തിനെ ചോദിക്കുമായിരുന്നു.

عَنْ عَبْدِ اللَّهِ بْنِ عُمَرَ، قَالَ كَانَ مِنْ دُعَاءِ رَسُولِ اللَّهِ صلى الله عليه وسلم ‏ :‏ اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ زَوَالِ نِعْمَتِكَ وَتَحَوُّلِ عَافِيَتِكَ وَفُجَاءَةِ نِقْمَتِكَ وَجَمِيعِ سَخَطِكَ ‏

അബ്ദില്ലാഹിബ്നു ഉമർ رضى الله عنه പറയുന്നു: നബി ﷺ യുടെ പ്രാർത്ഥനകളിൽ ഇപ്രകാരം ഉണ്ടായിരുന്നു.

اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ زَوَالِ نِعْمَتِكَ وَتَحَوُّلِ عَافِيَتِكَ وَفُجَاءَةِ نِقْمَتِكَ وَجَمِيعِ سَخَطِكَ ‏

അല്ലാഹുവേ നിന്റെ അനുഗ്രഹം നീങ്ങി പോകുന്നതിൽ നിന്നും നീ നൽകിയ ആഫിയത്ത് (സൗഖ്യം) മാറി പോകുന്നതിൽ നിന്നും പെട്ടെന്നുണ്ടാകുന്ന നിന്റെ ശിക്ഷയിൽ നിന്നും നിന്റെ മുഴുവൻ കോപത്തിൽ നിന്നും ഞാൻ നിന്നോട് രക്ഷ തേടുന്നു. (മുസ്‌ലിം:2739)

عَنِ ابْنِ عَبَّاسٍ، أَنَّ النَّبِيَّ صلى الله عليه وسلم كَانَ يَقُولُ بَيْنَ السَّجْدَتَيْنِ ‏ :‏ اللَّهُمَّ اغْفِرْ لِي وَارْحَمْنِي وَعَافِنِي وَاهْدِنِي وَارْزُقْنِي

ഇബ്നു അബ്ബാസ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ (നമസ്കാരത്തിൽ) രണ്ട് സുജൂദുകൾക്കിചയിലെ ഇരുത്തത്തിൽ ഇപ്രകാരം പ്രാർത്ഥിക്കുമായിരുന്നു:

اللَّهُمَّ اغْفِرْ لِي وَارْحَمْنِي وَعَافِنِي وَاهْدِنِي وَارْزُقْنِي

അല്ലാഹുമ്മ ഗ്ഫിര്‍ലീ, വര്‍ഹംനീ, വ ആഫിനീ, വഹ്ദിനീ, വര്‍സുഖ്നീ

അല്ലാഹുവേ എനിക്ക് പൊറുത്ത് തരേണമേ, എന്നോട് കരുണ കാണിക്കേണമേ, എനിക്ക് ആഫിയത്ത് നൽകേണമേ, എനിക്ക് മാ൪ഗദ൪ശനം നൽകേണമേ എനിക്ക് ഉപജീവനം നൽകേണമേ. (അബൂദാവൂദ്:850)

നബി ﷺ  രാവിലെയും വൈകുന്നേരവും പതിവായി പ്രാർത്ഥിച്ച രണ്ട് പ്രാർത്ഥനകൾ ആഫിയത്ത് ചോദിച്ചു കൊണ്ടുള്ളതാണ്. അതിലൊന്ന് മൂന്ന് പ്രാവശ്യം പറയുമായിരുന്നു. അത് കാണുക:

اللَّهُمَّ عَافِنِي فِي بَدَنِي، اللَّهُمَّ عَافِنِي فِي سَمْعِي، اللَّهُمَّ عَافِنِي فِي بَصْرِي، لاَ إِلَهَ إِلاَّ أَنْتَ. اللَّهُمَّ إِنِّي أَعُوْذُ بِكَ مِنَ الْكُفْرِ، وَالْفَقْرِ، وأَعُوْذُ بِكَ مِنْ عَذَابِ القَبْرِ، لاَ إِلَهَ إِلاَّ أَنْتَ

അല്ലാഹുമ്മ ആഫിനീ ഫീ ബദനീ, അല്ലാഹുമ്മ ആഫിനീ ഫീ സംഈ, അല്ലാഹുമ്മ ആഫിനീ ഫീ ബസ്വരീ, ലാ ഇലാഹ ഇല്ലാ അന്‍ത. അല്ലാഹുമ്മ ഇന്നീ അഊദുബിക മിനല്‍ കുഫ്റി, വല്‍ ഫഖ്‌രി, വ അഊദുബിക മിന്‍ അദാബില്‍ ഖബ്റി, ലാ ഇലാഹ ഇല്ലാ അന്‍ത.

അല്ലാഹുവേ, എന്റെ ശരീരത്തിന് നീ ആരോഗ്യം നല്‍കേണമേ. അല്ലാഹുവേ, എന്റെ കേള്‍വിക്ക് നീ ആരോഗ്യം നല്‍കേണമേ. അല്ലാഹുവേ, എന്റെ കാഴ്ചക്ക് നീ ആരോഗ്യം നല്‍കേണമേ. യഥാര്‍ത്ഥത്തില്‍ നീയല്ലാതെ ആരാധനക്കര്‍ഹനായി മറ്റാരുമില്ല. അല്ലാഹുവേ, അവിശ്വാസത്തില്‍ നിന്നും, ദാരിദ്ര്യത്തില്‍ നിന്നും നിന്നോട് ഞാന്‍ രക്ഷ തേടുന്നു. ഖബറിലെ ശിക്ഷയില്‍ നിന്നും ഞാന്‍ നിന്നോട് രക്ഷതേടുന്നു. യഥാര്‍ത്ഥത്തില്‍ ആരാധനക്ക് അര്‍ഹനായി നീയല്ലാതെ മറ്റാരുമില്ല. (അബൂദാവൂദ് :5090 – അല്‍ബാനി ഹസനെന്ന് വിശേഷിപ്പിച്ചു)

മറ്റൊന്ന് ഒരു പ്രാവശ്യം പറയുമായിരുന്നു. അത് കാണുക:

اللَّهُمَّ إِنِّي أَسْأَلُكَ الْعَفْوَ وَالْعَافِيَةَ فِي الدُّنْيَا وَالآخِرَةِ اللَّهُمَّ إِنِّي أَسْأَلُكَ الْعَفْوَ وَالْعَافِيَةَ فِي دِينِي وَدُنْيَاىَ وَأَهْلِي وَمَالِي اللَّهُمَّ اسْتُرْ عَوْرَاتِي وَآمِنْ رَوْعَاتِي وَاحْفَظْنِي مِنْ بَيْنِ يَدَىَّ وَمِنْ خَلْفِي وَعَنْ يَمِينِي وَعَنْ شِمَالِي وَمِنْ فَوْقِي وَأَعُوذُ بِكَ أَنْ أُغْتَالَ مِنْ تَحْتِي

അല്ലാഹുമ്മ ഇന്നീ അസ്അലുകല്‍ അഫ്’വ വല്‍ ആഫിയത്ത ഫിദ്ദുന്‍യാ വല്‍ ആഖിറ, അല്ലാഹുമ്മ ഇന്നീ അസ്അലുകല്‍ അഫ്’വ വല്‍ ആഫിയത്ത ഫീ ദീനീ വ ദുന്‍യാ വ അഹ്’ലീ വ മാലീ, അല്ലാഹുമ്മ സ്തുര്‍ അവ്റാതീ, വ ആമിന്‍ റവ്ആതീ, അല്ലാഹുമ്മ ഹ്ഫള്നീ മിന്‍ ബയ്നി യദയ്യ വ മിന്‍ ഖല്‍ഫീ വ അന്‍ യമീനീ വ അന്‍ ശിമാലീ വ മിന്‍ ഫൌഖീ, വ അഊദു ബി അളമതിക അന്‍ ഉഅ്താല മിന്‍ തഹ്തീ.

അല്ലാഹുവേ, ഇഹത്തിലും പരത്തിലും മാപ്പും സൗഖ്യജീവിതവും ഞാന്‍ നിന്നോട് ചോദിക്കുന്നു. അല്ലാഹുവേ, എന്റെ മതകാര്യത്തിലും ഐഹിക ജീവിതത്തിലും കുടുംബത്തിലും ധനത്തിലും മാപ്പും സൗഖ്യവും നിന്നോട് ഞാന്‍ ചോദിക്കുന്നു. അല്ലാഹുവേ, എന്റെ ദൗര്‍ബല്യങ്ങള്‍ നീ മറച്ച് വെക്കുകയും എന്റെ ഭയപ്പാടില്‍ നിന്ന് എനിക്ക് സമാധാനം നല്‍കുകയും ചെയ്യേണമേ. അല്ലാഹുവേ, എന്റെ മുന്നിലൂടെയും പിന്നിലൂടെയും, വലത് ഭാഗത്തിലൂടെയും ഇടത് ഭാഗത്തിലൂടെയും, മുകളിലൂടെയും എന്നെ കാത്തു രക്ഷിക്കേണമേ. താഴ്ഭാഗത്തിലൂടെ (ഭൂമിയില്‍ നിന്ന്) ഞാന്‍ വഞ്ചിക്കപ്പെടുന്നതില്‍ നിന്ന് നിന്റെ അതിമഹത്വം കൊണ്ട് ഞാന്‍ രക്ഷതേടുന്നു. (ഇബ്നുമാജ :3871 – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)

അല്ലാഹുവിനോട് ആഫിയത്തിനെ ചോദിക്കാൻ നബി ﷺ ആളുകളെ പ്രോൽസാഹിപ്പിക്കുമായിരുന്നു.

عَنْ أَبُو مَالِكٍ، عَنْ أَبِيهِ، أَنَّهُ سَمِعَ النَّبِيَّ صلى الله عليه وسلم وَأَتَاهُ رَجُلٌ فَقَالَ يَا رَسُولَ اللَّهِ كَيْفَ أَقُولُ حِينَ أَسْأَلُ رَبِّي قَالَ ‏”‏ قُلِ اللَّهُمَّ اغْفِرْ لِي وَارْحَمْنِي وَعَافِنِي وَارْزُقْنِي ‏”‏ ‏.‏ وَيَجْمَعُ أَصَابِعَهُ إِلاَّ الإِبْهَامَ ‏”‏ فَإِنَّ هَؤُلاَءِ تَجْمَعُ لَكَ دُنْيَاكَ وَآخِرَتَكَ ‏”‏ ‏.‏

അബൂമാലിക്  رضي الله عنه തന്റെ പിതാവിൽ നിന്നും നിവേദനം:  ഒരാൾ നബി ﷺ യുടെ അരികിൽ വന്നു ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ,  എന്റെ റബ്ബിനോട് പ്രാർത്ഥിക്കുമ്പോൾ ഞാനെന്താണ് ചോദിക്കേണ്ടത്? നബി ﷺ പറഞ്ഞു: നീ ഇപ്രകാരം പറയുക:

اللَّهُمَّ اغْفِرْ لِي وَارْحَمْنِي وَعَافِنِي وَارْزُقْنِي

അല്ലാഹുവേ, നീ എനിക്ക് പൊറുത്തു തരേണമേ, എന്നോട് കരുണ ചൊരിയേണമേ, എനിക്ക് സൗഖ്യം നൽകേണമേ, എനിക്ക് ഉപജീവനമേകേണമേ)

തള്ളവിരലൊഴികെ വിരലുകൾ കൂട്ടിപ്പിടിച്ച് (തുടർന്ന്) നബി ﷺ  പറഞ്ഞു: തീർച്ചയായും ഈ പ്രാർഥനകൾ നിന്റെ ദുനിയാവും ആഖിറത്തും നിനക്ക് ഒരുമിച്ചു ചേർത്തുതരും. (മുസ്ലിം:2697)

നബി ﷺ ഏറ്റവും പ്രധാന്യം നൽകിയിരുന്ന ഒന്നാണ് ആഫിയത്തിന്റെ കാര്യം. ദീനിനും ശരീരത്തിനുമുള്ള ആഫിയത്ത് ഇതിൽപെടുമെന്ന് പറഞ്ഞല്ലോ.  നമസ്‌കാരം, നോമ്പ്, ഹജ്ജ് തുടങ്ങിയ ആരാധനാകർമങ്ങൾ ശരിയായ രീതിയിൽ അനുഷ്ഠിക്കണമെങ്കിൽ ശാരീരിക സൗഖ്യം അനിവാര്യമാണ്. രാവിലെ ഉറക്കമുണർന്നെഴുന്നേൽക്കുമ്പോൾ ഇക്കാര്യം എടുത്ത് പറഞ്ഞ് അല്ലാഹുവിനെ സ്തുതിക്കാൻ നബി ﷺ പഠിപ്പിച്ചിട്ടുണ്ട്.

الْحَمْدُ لِلهِ الَّذِي عَافَانِي فِي جَسَدِي، وَرَدَّ عَلَيَّ رُوحِي، وَأَذِنَ لِي بِذِكْرِهِ

അൽഹംദു ലില്ലാഹില്ലദീ ആഫാനീ ഫീ ജസദീ, വറദ്ദ അലയ്യ റൂഹീ, വ അദിന ലീ ബിദിക്‌രിഹി

എന്റെ ശരീരത്തിന് ആരോഗ്യം നൽകുകയും, എന്റെ ആത്മാവിനെ (ഉറങ്ങിയെഴുന്നേറ്റപ്പോൾ) എന്നിലേക്ക് തിരിച്ചുതരികയും, അവന്റെ അതിമഹത്വത്തെ സ്തുതിച്ചു വാഴ്ത്തുവാൻ എനിക്ക് കഴിവ് തരികയും ചെയ്ത അല്ലാഹുവിനാണ് എല്ലാ സ്തുതിയും. (തിർമിദി: 3401)

قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : لاَ بَأْسَ بِالْغِنَى لِمَنِ اتَّقَى وَالصِّحَّةُ لِمَنِ اتَّقَى خَيْرٌ مِنَ الْغِنَى وَطِيبُ النَّفْسِ مِنَ النِّعَمِ

നബി ﷺ പറഞ്ഞു: തഖ്‌വയുള്ളവൻ സമ്പന്നനാകുന്നതിൽ തെറ്റില്ല, എന്നാൽ തഖ്‌വയുള്ളവന്റെ നല്ല ആരോഗ്യം സമ്പത്തിനേക്കാൾ മികച്ചതാണ്, സന്തോഷവാനായിരിക്കുക എന്നത് അനുഗ്രഹമാണ്. (ഇബ്നുമാജ:2141)

ഒരു മനുഷ്യന് ഈ ലോകത്തുവെച്ച് ലഭിക്കുന്ന അനുഗ്രഹങ്ങളിൽ ഏറ്റവുമാദ്യം ചോദ്യം ചെയ്യപ്പെടുക അവന്റെ ശരീരത്തിന് ലഭിച്ച ആഫിയത്തിനെ കുറിച്ചായിരിക്കും.

عَنْ أَبِي هُرَيْرَةَ، قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : إِنَّ أَوَّلَ مَا يُسْأَلُ عَنْهُ يَوْمَ الْقِيَامَةِ يَعْنِي الْعَبْدَ مِنَ النَّعِيمِ أَنْ يُقَالَ لَهُ أَلَمْ نُصِحَّ لَكَ جِسْمَكَ وَنُرْوِيكَ مِنَ الْمَاءِ الْبَارِدِ

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു:അനുഗ്രഹങ്ങളെ സംബന്ധിച്ച് നാളെ പരലോകത്ത് അടിമയോട് ചോദിക്കപ്പെടുന്ന ആദ്യത്തെ ചോദ്യം, നിന്റെ ശരീരത്തിൽ ഞാൻ നിനക്ക് ആരോഗ്യം നൽകിയില്ലേ, ശീതള പാനീയം ഞാൻ നിന്നെ കുടിപ്പിച്ചില്ലേ?! എന്ന് പറയപ്പെടലാണ്. (തിർമിദി:3358)

ആഫിയത്ത് ലഭിച്ച ഓരോ ദിനത്തിനും വേണ്ടി അല്ലാഹുവിന് ധാരാളംനന്ദി കാണിക്കുക.

قال صالح الدمشقي – رحمه الله – لابنه : يا بني، إذا مرَّ بك يوم وليلة قد سلم فيهما دينك، وجسمك، ومالك، وعيالك فأكثِر الشكر لله تعالى، فكم من مسلوب دينه، ومنزوع مُلكه، ومهتوك ستره، ومقصوم ظهره في ذلك اليوم، وأنت في عافية

സ്വാലിഹ് അദ്ദിമശ്ഖീ رحمه الله അദ്ദേഹത്തിന്റെ മകനോട് പറഞ്ഞു: എന്റെ മോനേ, നിന്റെ ദീനും, ശരീരവും, സമ്പത്തും, കുടുംബവും സുരക്ഷിതമായിക്കൊണ്ട് ഒരു രാവും പകലും നിന്നിലൂടെ കടന്നു പോയാൽ നീ അല്ലാഹുവിന് ധാരാളം നന്ദി ചെയ്യുക. കാരണം നീ സൗഖ്യത്തിലായിരുന്ന അതേ ദിവസം തന്നെ എത്രയെത്ര ആളുകൾക്കാണ് ദീൻ നഷ്ടമായത്, അധികാരം കൈവിട്ടു പോയത്, രഹസ്യങ്ങൾ പിച്ചിച്ചീന്തപ്പെട്ടത്, മുതുക് അടിച്ച് പൊളിക്കപ്പെട്ടത്. (സിയറു അഅലാമിന്നുബലാ: 3/222)

 

 

kanzululoom.com

Leave a Reply

Your email address will not be published. Required fields are marked *