“സത്യവിശ്വാസിയുടെ മുഖമുദ്ര” എന്ന് വിശേഷിപ്പിക്കാവുന്ന ഒരു വിശിഷ്ട സ്വഭാവ ഗുണമാണ് വിനയം. ആരേക്കാളും മികച്ചവന്‍ ഞാനാണെന്ന അഹങ്കാരവും ജനങ്ങളോട് പുച്ഛഭാവവും ഇല്ലാതിരിക്കുക. ദരിദ്രരേയും, ദുര്‍ബലരേയും, തന്നെക്കാള്‍ താഴ്ന്ന നിലവാരത്തിലുള്ളവരേയും അവഗണിക്കാതെ എല്ലാവരേയും ആദരിക്കാനും സ്നേഹിക്കാനും കഴിയുന്ന മനസ്സുണ്ടാവുക. ഇതിനെയാണ് വിനയം എന്ന് പറയുന്നത്.
എന്താണ് വിനയം എന്ന് ഫുദ്വൈല്‍ ബ്നു ഇയാദ്വ് رحمه الله യോട് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: “സത്യത്തിന് കീഴൊതുങ്ങലും അത് നടപ്പില്‍ വരുത്താന്‍ ശ്രമിക്കലുമാണ് വിനയം.
ഇബാദുര്‍റഹ്മാന്റെ (റഹ്’മാന്‍ ആയ റബ്ബിന്റെ അടിമകളുടെ) സവിശേഷതകളായി അല്ലാഹു എണ്ണിയതിൽ ഒന്നാമത്തേത് വിനയമാണ്.
ﻭَﻋِﺒَﺎﺩُ ٱﻟﺮَّﺣْﻤَٰﻦِ ٱﻟَّﺬِﻳﻦَ ﻳَﻤْﺸُﻮﻥَ ﻋَﻠَﻰ ٱﻷَْﺭْﺽِ ﻫَﻮْﻧًﺎ ﻭَﺇِﺫَا ﺧَﺎﻃَﺒَﻬُﻢُ ٱﻟْﺠَٰﻬِﻠُﻮﻥَ ﻗَﺎﻟُﻮا۟ ﺳَﻠَٰﻤًﺎ
പരമകാരുണികന്റെ ദാസന്മാര് ഭൂമിയില്‍ കൂടി വിനയത്തോടെ നടക്കുന്നവരും, അവിവേകികള്‍ തങ്ങളോട് സംസാരിച്ചാല്‍ സമാധാനപരമായി മറുപടി നല്‍കുന്നവരുമാകുന്നു.(ഖുർആൻ:25/63)
ഇബ്നുല്‍ ക്വയ്യിം رحمه الله പറയുന്നു: ‘അഥവാ ആഢ്യതയോ നിഗളിപ്പോ അഹങ്കാരമോ ഇല്ലാതെ സമാധാനവും അടക്കവും വിനയവുമുള്ളവരായി നടക്കുന്നവരാകുന്നു അവര്‍.’
تِلْكَ ٱلدَّارُ ٱلْـَٔاخِرَةُ نَجْعَلُهَا لِلَّذِينَ لَا يُرِيدُونَ عُلُوًّا فِى ٱلْأَرْضِ وَلَا فَسَادًا ۚ وَٱلْعَٰقِبَةُ لِلْمُتَّقِينَ
ഭൂമിയില്‍ ഔന്നത്യമോ കുഴപ്പമോ ആഗ്രഹിക്കാത്തവര്‍ക്കാകുന്നു ആ പാരത്രികഭവനം നാം ഏര്‍പെടുത്തിക്കൊടുക്കുന്നത്. അന്ത്യഫലം സൂക്ഷ്മത പാലിക്കുന്നവര്‍ക്ക് അനുകൂലമായിരിക്കും.(ഖുർആൻ:28/83)
يخبر تعالى أن الدار الآخرة ونعيمها المقيم الذي لا يحول ولا يزول ، جعلها لعباده المؤمنين المتواضعين
ഇബ്നുകഥീര്‍ رحمه الله പറയുന്നു: ‘പരലോക ഭവനവും മാറിപ്പോവുകയോ നീങ്ങിപ്പോവുകയോ ചെയ്യാത്ത നൈതികമായ സ്വര്‍ഗീയ അനുഗ്രഹവും അല്ലാഹു നിശ്ചയിച്ചത് വിനയാന്വിതരും വിശ്വാസികളുമായ അവന്റെ ദാസന്മാര്‍ക്കാണെന്ന് അവന് പ്രസ്താവിക്കുന്നു. (തഫ്സീർ ഇബ്നു കസീർ)
عن عائشة رضي الله عنها، قالت: إِنَّكُمْ لَتَغْفُلُونَ عَنْ أَفْضَلِ العِبَادَاتِ : التَّوَاضُعُ
ആയിശ رضي الله عنها പറഞ്ഞു :നിങ്ങൾ ആരാധനകളിൽ ഏറ്റവും ഉത്തമമായതിൽ അശ്രദ്ധരാവുകയാണ് : വിനയം (ആണത്) [السنن الكبرى – النسائي – ط الرسالة ١٠/٤٠٥ — النسائي (ت ٣٠٣)]
വിനയം കാണിക്കുവാനുമുള്ള അല്ലാഹുവിന്റെ കല്പനകള് ധാരാളമാണ്. മാതാപിതാക്കളുടെ വിഷയത്തില്‍ അല്ലാഹു പറയുന്നു:
وَقَضَىٰ رَبُّكَ أَلَّا تَعْبُدُوٓا۟ إِلَّآ إِيَّاهُ وَبِٱلْوَٰلِدَيْنِ إِحْسَٰنًا ۚ إِمَّا يَبْلُغَنَّ عِندَكَ ٱلْكِبَرَ أَحَدُهُمَآ أَوْ كِلَاهُمَا فَلَا تَقُل لَّهُمَآ أُفٍّ وَلَا تَنْهَرْهُمَا وَقُل لَّهُمَا قَوْلًا كَرِيمًا ﴿٢٣﴾ وَٱخْفِضْ لَهُمَا جَنَاحَ ٱلذُّلِّ مِنَ ٱلرَّحْمَةِ وَقُل رَّبِّ ٱرْحَمْهُمَا كَمَا رَبَّيَانِى صَغِيرًا ﴿٢٤﴾
തന്നെയല്ലാതെ നിങ്ങള്‍ ആരാധിക്കരുതെന്നും, മാതാപിതാക്കള്‍ക്ക് നന്മചെയ്യണമെന്നും നിന്റെ രക്ഷിതാവ് വിധിച്ചിരിക്കുന്നു. അവരില്‍ (മാതാപിതാക്കളില്‍) ഒരാളോ അവര്‍ രണ്ട് പേരും തന്നെയോ നിന്റെ അടുക്കല്‍ വെച്ച് വാര്‍ദ്ധക്യം പ്രാപിക്കുകയാണെങ്കില്‍ അവരോട് നീ ‘ഛെ’ എന്ന് പറയുകയോ, അവരോട് കയര്‍ക്കുകയോ ചെയ്യരുത്. അവരോട് നീ മാന്യമായ വാക്ക് പറയുക. കാരുണ്യത്തോട് കൂടി എളിമയുടെ ചിറക് നീ അവര്‍ ഇരുവര്‍ക്കും താഴ്ത്തികൊടുക്കുകയും ചെയ്യുക. എന്റെ രക്ഷിതാവേ, ചെറുപ്പത്തില്‍ ഇവര്‍ ഇരുവരും എന്നെ പോറ്റിവളര്‍ത്തിയത് പോലെ ഇവരോട് നീ കരുണ കാണിക്കണമേ എന്ന് നീ പറയുകയും ചെയ്യുക.(ഖു൪ആന്‍ :17/23-24)
لَا تَمُدَّنَّ عَيْنَيْكَ إِلَىٰ مَا مَتَّعْنَا بِهِۦٓ أَزْوَٰجًا مِّنْهُمْ وَلَا تَحْزَنْ عَلَيْهِمْ وَٱخْفِضْ جَنَاحَكَ لِلْمُؤْمِنِينَ
സത്യവിശ്വാസികള്‍ക്ക് നീ നിന്റെ ചിറക് താഴ്ത്തിക്കൊടുക്കുക. (ഖു൪ആന്‍ :15/88)
وَٱخْفِضْ جَنَاحَكَ لِمَنِ ٱتَّبَعَكَ مِنَ ٱلْمُؤْمِنِينَ
നിന്നെ പിന്തുടര്‍ന്ന സത്യവിശ്വാസികള്‍ക്ക് നിന്റെ ചിറക് താഴ്ത്തിക്കൊടുക്കുകയും ചെയ്യുക. (ഖു൪ആന്‍ :26/215)
ലുഖ്മാന് عليه السلام തന്റെ മകന് നല്കിയ പത്ത് ഉപദേശങ്ങളെ അല്ലാഹു വിശുദ്ധ ഖു൪ആനില്‍ എടുത്ത് കൊടുത്തിട്ടുണ്ട്. അതിൽ ഒന്ന് ഇപ്രകാരമാണ്:
ﻭَﻻَ ﺗُﺼَﻌِّﺮْ ﺧَﺪَّﻙَ ﻟِﻠﻨَّﺎﺱِ ﻭَﻻَ ﺗَﻤْﺶِ ﻓِﻰ ٱﻷَْﺭْﺽِ ﻣَﺮَﺣًﺎ ۖ ﺇِﻥَّ ٱﻟﻠَّﻪَ ﻻَ ﻳُﺤِﺐُّ ﻛُﻞَّ ﻣُﺨْﺘَﺎﻝٍ ﻓَﺨُﻮﺭٍ
നീ (അഹങ്കാരത്തോടെ) മനുഷ്യരുടെ നേര്‍ക്ക് നിന്റെ കവിള് തിരിച്ചുകളയരുത്. ഭൂമിയിലൂടെ നീ പൊങ്ങച്ചം കാട്ടി നടക്കുകയും അരുത്. ദുരഭിമാനിയും പൊങ്ങച്ചക്കാരനുമായ യാതൊരാളെയും അല്ലാഹു ഇഷ്ടപ്പെടുകയില്ല. (ഖു൪ആന്‍:31/18)
وَلَا تَمْشِ فِى ٱلْأَرْضِ مَرَحًا ۖ إِنَّكَ لَن تَخْرِقَ ٱلْأَرْضَ وَلَن تَبْلُغَ ٱلْجِبَالَ طُولًا
നീ ഭൂമിയില്‍ അഹന്തയോടെ നടക്കരുത്. തീര്‍ച്ചയായും നിനക്ക് ഭൂമിയെ പിളര്ക്കാനൊന്നുമാവില്ല. ഉയരത്തില്‍ നിനക്ക് പര്വ്വതങ്ങള്ക്കൊപ്പമെത്താനും ആവില്ല, തീര്‍ച്ച. (ഖു൪ആന്‍:17/37)
قال الإمام القرطبي رحمه الله: قوله تعالى: ﴿ وَلَا تَمْشِ فِي الْأَرْضِ مَرَحًا ﴾ هذا نهي عن الخيلاء، وأمر بالتواضع
ഇമാം ഖുർത്വുബി رحمه الله പറയുന്നു: [ നീ ഭൂമിയില്‍ അഹന്തയോടെ നടക്കരുത്] : ഇത് അഹങ്കാരത്തെ വിരോധിക്കലും വിനയം കൽപ്പിക്കലുമാകുന്നു. (തഫ്സീറുൽ ഖുർത്വുബി:10/260)
വിനയം കാണിക്കുന്നതിന്റെ മഹത്വവും വിനയാന്വിതരുടെ ശ്രേഷ്ടതകളും അറിയിക്കുന്ന ഹദീഥുകളും ധാരാളമാണ്.
عَنْ عِيَاضِ بْنِ حِمَارٍـ رضى الله عنه ـ أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ : وَإِنَّ اللَّهَ أَوْحَى إِلَىَّ أَنْ تَوَاضَعُوا حَتَّى لاَ يَفْخَرَ أَحَدٌ عَلَى أَحَدٍ وَلاَ يَبْغِي أَحَدٌ عَلَى أَحَدٍ
ഇയാള്‍ ഇബ്നു ഹിമാരി رضى الله عنه വില്‍ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ”നിങ്ങളില്‍ ഒരാളും ഒരാളോടും ഗര്‍വ് കാണിക്കാതിരിക്കുകയും ഒരാളും ഒരാളുടെ മേലും അതിക്രമം കാണിക്കാതിരിക്കുകയും ചെയ്യുവോളം നിങ്ങള്‍ അന്യോന്യം വിനയം കാണിക്കണമെന്ന് അല്ലാഹു എനിക്കു ബോധനം നല്കിയിരിക്കുന്നു. (മുസ്ലിം: 2865)
عَنْ أَبِي هُرَيْرَةَ، عَنْ رَسُولِ اللَّهِ صلى الله عليه وسلم قَالَ :مَا نَقَصَتْ صَدَقَةٌ مِنْ مَالٍ وَمَا زَادَ اللَّهُ عَبْدًا بِعَفْوٍ إِلاَّ عِزًّا وَمَا تَوَاضَعَ أَحَدٌ لِلَّهِ إِلاَّ رَفَعَهُ اللَّهُ
അബൂ ഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ദാനധര്‍മം ഒരു സ്വത്തും കുറച്ചിട്ടില്ല. വിട്ടുവീഴ്ച കാണിച്ചതിനാല്‍ അല്ലാഹു ഒരു ദാസനും പ്രതാപമല്ലാതെ വര്‍ധിപ്പിച്ചിട്ടുമില്ല. അല്ലാഹുവിന്നായി ഒരാളും വിനയം കാണിച്ചിട്ടില്ല; അവന് അല്ലാഹു ഉയര്‍ച്ച നല്‍കാതെ. (മുസ്ലിം:2588)
عَنْ مُعَاذِ بْنِ أَنَسٍ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ : مَنْ تَرَكَ اللِّبَاسِ تَوَاضُعًا لِلَّهِ وَهُوَ يَقْدِرُ عَلَيْهِ دَعَاهُ اللَّهُ يَوْمَ الْقِيَامَةِ عَلَى رُءُوسِ الْخَلاَئِقِ حَتَّى يُخَيِّرَهُ مِنْ أَىِّ حُلَلِ الإِيمَانِ شَاءَ يَلْبَسُهَا
മുആദ് ബ്നു അനസ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: വല്ലവനും അല്ലാഹുവിനോടുള്ള വിനയത്താല്‍ (ആര്‍ഭാട)വസ്ത്രം തനിക്ക് (അത് വാങ്ങി ഉപയോഗിക്കുവാന്‍) കഴിഞ്ഞിട്ടുകൂടി അതിനെ ഉപേക്ഷിച്ചാല്‍ അല്ലാഹു അദ്ദേഹത്തെ (മഹ്ശറില്‍) സൃഷ്ടികള്‍ക്കു മുന്നിലേക്ക് വിളിക്കുകയും പിന്നീട് ഈമാനിന്റെ ഉടയാടകളില്‍ നിന്ന് താന്‍ ഉദ്ദേശിക്കുന്നത് തെരഞ്ഞെടുത്ത് ധരിക്കുവാനുള്ള സ്വാതന്ത്ര്യം നല്‍കുകയും ചെയ്യും.(തിർമിദി:2481 – അല്‍ബാനി ഹസനെന്ന് വിശേഷിപ്പിച്ചു).
قال سعيد بن العباس: إذا تواضعت فقد أدركت جميع الفضائل .
സഹീദ് ബ്നുൽ അബ്ബാസ് رحمه الله പറഞ്ഞു: നീ വിനയം കാണിച്ചാൽ സർവ്വ മഹത്ത്വങ്ങളേയും നീ നേടിയെടുത്തു. ( حلية الأولياء 446/4)
عن جرير بن عبدالله قال: قَالَ لِي سَلْمَانُ رضي الله عنه : يَا جَرِيرُ تَوَاضَعْ لِلّٰهِ, فَإِنَّهُ مَنْ تَوَاضَعَ لِلّٰهِ فِي الدُّنْيَا رَفَعَهُ اللّٰهُ يَوْمَ القِيَامَةِ
ജരീർ ബ്നു അബ്ദില്ല رَضِيَ اللَّهُ عَنْهُ പറഞ്ഞു :സൽമാൻ رَضِيَ اللَّهُ عَنْهُ എന്നോട് ഇപ്രകാരം പറഞ്ഞിട്ടുണ്ട് : ‘അല്ലയോ ജരീർ, നീ അല്ലാഹുവിലേക്ക് വിനയാന്വിതനാവുക, നിശ്ചയം ഇഹലോകത്ത് ആർ അല്ലാഹുവിലേക്ക് വിനയാന്വിതനാകുന്നുവോ പരലോകത്ത് അല്ലാഹു അവൻ്റെ പദവി ഉയർത്തുന്നതാണ്.’ [المصنف – ابن أبي شيبة – ت الحوت ٧/١٢٠ — أبو بكر بن أبي شيبة (ت ٢٣٥)] []
قال العلامة السعدي رحمه الله : ومن أوصاف المؤمن: التواضع للحق وللخلْق، وهو سليم القلب من الغش والغِل والحقد، يحب للمسلمين ما يحب لنفسه ويكره لهم ما يكره لنفسه،
ശൈഖ് നാസിര്‍ അസ്സഅദി رحمه الله പറയുന്നു: ഒരു സത്യവിശ്വാസിയുടെ വിശേഷണങ്ങളില്‍ പെട്ടതാണ്, സത്യത്തോടും, സൃഷ്ടികളോടുമുള്ള വിനയം. അവന് പകയില്‍നിന്നും, വിദ്വേഷത്തില്‍നിന്നും, വഞ്ചനയില്‍നിന്നും രക്ഷപ്പെട്ട ഹൃദയമുള്ളവനാകുന്നു. തന്റെ സ്വന്തത്തിന് ഇഷ്ടപ്പെടുന്നത് മറ്റു മുസ്ലിമീങ്ങള്‍ക്കും അവന് ഇഷ്ടപ്പെടുന്നു. തന്റെ സ്വന്തത്തിന് വെറുക്കുന്നത് അവര്‍ക്കും അവന് വെറുക്കുന്നു. [ أهم المهمات (ص٢٣)]
അറിവ് വര്‍ധിക്കുന്നതിനനുസരിച്ച് വിനയമുള്ളവരായിത്തീരാന്‍ വിശ്വാസിക്ക് സാധിക്കണം.
قَـالَ الإمَـامُ ابْـنُ الـقَـيِّمْ رَحِمَهُ الله : مِنٔ عَلَامَاتِ الـسَّعَادَةِ وَالـفَلاحِ : أَنّ الـعَبْد كلـّما زيد فِي علـمه زيد فِي تواضعه وَرَحمته …..
ഇബ്നുല്‍ഖയ്യിം رَحِمَهُ الله പറഞ്ഞു: വിജയത്തിന്റേയും, സൗഭാഗ്യത്തിന്റേയും അടയാളങ്ങളില്‍ പെട്ടതാണ്, തീര്‍ച്ചയായും ഒരടിമക്ക് ഇല്മ് വര്‍ദ്ധിക്കുമ്പോഴെല്ലാം,അവന്റെ വിനയവും, കാരുണ്യവും വര്‍ദ്ധിക്കുക എന്നത് [الـفوائـد (صـ١٥٥) ]
നബി ﷺ വിനയത്തിന്റെ നിറകുടമായിരുന്നു. സ്രഷ്ടാവായ അല്ലാഹുവിനു മുമ്പില്‍ വിനയാന്വിതനായിരുന്നു അദ്ദേഹം. ആരാധനകൾ അവിടുന്ന് വിനയത്തോടെ നിർവ്വഹിച്ചു.
عَنْ عَائِشَةَ، قَالَتْ كَانَ رَسُولُ اللَّهِ صلى الله عليه وسلم إِذَا صَلَّى قَامَ حَتَّى تَفَطَّرَ رِجْلاَهُ قَالَتْ عَائِشَةُ يَا رَسُولَ اللَّهِ أَتَصْنَعُ هَذَا وَقَدْ غُفِرَ لَكَ مَا تَقَدَّمَ مِنْ ذَنْبِكَ وَمَا تَأَخَّرَ فَقَالَ “ يَا عَائِشَةُ أَفَلاَ أَكُونُ عَبْدًا شَكُورًا ” .
ആയിശ رضي الله عنها പറയുന്നു: നബി ﷺ രാത്രികാലങ്ങളില്‍ അദ്ദേഹത്തിന്റെ കാലുകളില്‍ നീര് കെട്ടിനില്‍ക്കുമാറ് സുദീര്‍ഘമായി നമസ്കരിക്കുമായിരുന്നു. അപ്പോള്‍ ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു: ‘പ്രവാചകരേ, താങ്കളുടെ കഴിഞ്ഞുപോയതും വരാനിരിക്കുന്നതുമായ മുഴുവന്‍ പാപങ്ങളും പൊറുക്കപ്പെട്ടിരിക്കുന്ന സ്ഥിതിക്ക് എന്തിനാണ് ഇത്രമാത്രം കഷ്ടപ്പെടുന്നത്?’ അപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘ആഇശാ, ഞാന്‍ ഒരു നന്ദിയുള്ള അടിമയാവേണ്ടതില്ലേ?. (മുസ്ലിം 2820).
പടപ്പുകളോട് വിനയത്തിലും കാരുണ്യത്തിലുമായിരുന്നു നബി ﷺ പെരുമാറിയുരുന്നത്.
فَبِمَا رَحْمَةٍ مِّنَ ٱللَّهِ لِنتَ لَهُمْ ۖ وَلَوْ كُنتَ فَظًّا غَلِيظَ ٱلْقَلْبِ لَٱنفَضُّوا۟ مِنْ حَوْلِكَ ۖ فَٱعْفُ عَنْهُمْ وَٱسْتَغْفِرْ لَهُمْ وَشَاوِرْهُمْ فِى ٱلْأَمْرِ
(നബിയേ,) അല്ലാഹുവിങ്കല്‍ നിന്നുള്ള കാരുണ്യം കൊണ്ടാണ് നീ അവരോട് സൌമ്യമായി പെരുമാറിയത്. നീ ഒരു പരുഷസ്വഭാവിയും കഠിനഹൃദയനുമായിരുന്നുവെങ്കില്‍ നിന്റെ ചുറ്റില്‍ നിന്നും അവര്‍ പിരിഞ്ഞ് പോയിക്കളയുമായിരുന്നു. ആകയാല്‍ നീ അവര്‍ക്ക് മാപ്പുകൊടുക്കുകയും, അവര്‍ക്ക് വേണ്ടി പാപമോചനം തേടുകയും ചെയ്യുക. കാര്യങ്ങളില്‍ നീ അവരോട് കൂടിയാലോചിക്കുകയും ചെയ്യുക. (ഖുർആൻ:3/159)
നബി ﷺ യുടെ വിനയം അവിടുത്തെ രാഷ്ട്രീയ-സാമൂഹിക-കുടുംബ രംഗങ്ങളിലെല്ലാം നിഴലിച്ചു നിന്നു. അതിനെ കുറിച്ച് എത്ര വിവരിച്ചാലും തീരുകയില്ല. ചില സന്ദർഭങ്ങൾ കാണുക:
عَنْ أَبِي ذَرٍّ، وَأَبِي، هُرَيْرَةَ قَالاَ كَانَ رَسُولُ اللَّهِ صلى الله عليه وسلم يَجْلِسُ بَيْنَ ظَهْرَىْ أَصْحَابِهِ فَيَجِيءُ الْغَرِيبُ فَلاَ يَدْرِي أَيُّهُمْ هُوَ حَتَّى يَسْأَلَ فَطَلَبْنَا إِلَى رَسُولِ اللَّهِ صلى الله عليه وسلم أَنْ نَجْعَلَ لَهُ مَجْلِسًا يَعْرِفُهُ الْغَرِيبُ إِذَا أَتَاهُ
അബൂദര്‍റ് رَضِيَ اللَّهُ عَنْهُ , അബൂഹുറൈറ رَضِيَ اللَّهُ عَنْهُ എന്നിവര്‍ പറയുന്നു: ”നബി ﷺ തന്റെ അനുചരന്മാരോടൊത്ത് ഇരിക്കുമായിരുന്നു. എത്രത്തോളമെന്നാല്‍ അപരിചിതനായ ഒരു വ്യക്തി വന്നാല്‍ തങ്ങളില്‍ ആരാണ് നബിയെന്ന് ചോദിച്ചു മനസ്സിലാക്കുന്നതുവരെ അയാള്‍ക്ക് അറിയുമായിരുന്നില്ല. അതിനാല്‍ അപരിചിതന് വന്നാല്‍ തിരുമേനിയെ തിരിച്ചറിയുവാന്‍ ഒരു ഇരിപ്പിടം ഉണ്ടാക്കിക്കൊടുക്കുവാന്‍ അദ്ദേഹത്തോട് ഞങ്ങള്‍ ആവശ്യപ്പെട്ടു. (അബൂദാവൂദ്:4806 – സ്വഹീഹ് അല്‍ബാനി)
عَنْ أَبِي نَضْرَةَ، عَنْ مُطَرِّفٍ، قَالَ قَالَ أَبِي انْطَلَقْتُ فِي وَفْدِ بَنِي عَامِرٍ إِلَى رَسُولِ اللَّهِ صلى الله عليه وسلم فَقُلْنَا أَنْتَ سَيِّدُنَا . فَقَالَ ” السَّيِّدُ اللَّهُ تَبَارَكَ وَتَعَالَى ” . قُلْنَا وَأَفْضَلُنَا فَضْلاً وَأَعْظَمُنَا طَوْلاً . فَقَالَ ” قُولُوا بِقَوْلِكُمْ أَوْ بَعْضِ قَوْلِكُمْ وَلاَ يَسْتَجْرِيَنَّكُمُ الشَّيْطَانُ ” .
അബ്ദുല്ലാഹ് ഇബ്നു ശിഖ്ഖീർ رضى الله عنه വില്‍ നിന്ന് നിവേദനം:ബനൂആമിര്‍ സംഘത്തോടൊപ്പം ഞാന്‍ നബി ﷺ യുടെ അടുക്കല്‍ പോയി. ഞങ്ങള്‍ പറഞ്ഞു: ‘താങ്കള്‍ ഞങ്ങളുടെ സയ്യിദ് ആണ്.’ നബി ﷺ പറഞ്ഞു: ‘സയ്യിദ് അല്ലാഹുവാണ്.’ ഞങ്ങള്‍ പറഞ്ഞു: ‘താങ്കള്‍ ഞങ്ങളില്‍ അതിശ്രേഷ്ഠരും മഹത്തായ നേതൃത്വം ഉള്ളവരുമാകുന്നു.’ അപ്പോള്‍ നബി ﷺ പറഞ്ഞു: ‘നിങ്ങള്‍ക്ക് പറയുവാനുള്ള വാക്കുകള്‍ നിങ്ങള്‍ പറയുക. നിങ്ങളെ പിശാച് വഴിതെറ്റിക്കാതിരിക്കട്ടെ. (അബൂദാവൂദ്:4698 – സ്വഹീഹ് അല്‍ബാനി)
عن أنس بن مالك: أنَّ رجُلًا قال للنَّبيِّ ﷺ: يا سَيِّدَنا، وابنَ سَيِّدَنا، ويا خَيْرَنا، وابنَ خَيرِنا، فقال النَّبيُّ ﷺ: يا أيُّها الناسُ، قُولوا بقَولِكم، ولا يَستَهويَنَّكمُ الشَّيطانُ، أنا محمَّدُ بنُ عبدِ اللهِ، ورسولُ اللهِ، واللهِ ما أُحِبُّ أنْ تَرفَعوني فَوقَ ما رفَعَني اللهُ.
അനസ് ബ്നു മാലിക് رضى الله عنه വില്‍ നിന്ന് നിവേദനം: ഒരാൾ പറഞ്ഞു: ഞങ്ങളുടെ സയ്യിദേ, ഞങ്ങളുടെ സയ്യിദിന്റെ പുത്രരേ, ഞങ്ങളില്‍ ശ്രേഷ്ഠരേ, ഞങ്ങളില്‍ ശ്രേഷ്ഠരുടെ പുത്രരേ! അപ്പോൾ നബി ﷺ പറഞ്ഞു: ”ജനങ്ങളേ, നിങ്ങളുടെ വാക്കുകള്‍ നിങ്ങള്‍ പറഞ്ഞുകൊള്ളുക. പിശാച് നിങ്ങളെ വഴി തെറ്റിക്കാതിരിക്കട്ടെ. ഞാന്‍ അല്ലാഹുവിന്റെ ദാസനും ദൂതനുമായ മുഹമ്മദ് ആണ്. അല്ലാഹു എന്നെ അവരോധിച്ച സ്ഥാനത്തിന് മുകളിലേക്ക് നിങ്ങള്‍ എന്നെ ഉയര്‍ത്തുന്നത് ഞാന്‍ ഇഷ്ടപ്പെടുന്നില്ല. (അഹ്മദ്)
عَنْ عَبْدِ اللَّهِ، قَالَ نَامَ رَسُولُ اللَّهِ صلى الله عليه وسلم عَلَى حَصِيرٍ فَقَامَ وَقَدْ أَثَّرَ فِي جَنْبِهِ فَقُلْنَا يَا رَسُولَ اللَّهِ لَوِ اتَّخَذْنَا لَكَ وِطَاءً . فَقَالَ “ مَا لِي وَمَا لِلدُّنْيَا مَا أَنَا فِي الدُّنْيَا إِلاَّ كَرَاكِبٍ اسْتَظَلَّ تَحْتَ شَجَرَةٍ ثُمَّ رَاحَ وَتَرَكَهَا ”
അബ്ദുല്ലാഹ് ബ്നു മസ്ഊദ് رضي الله عنه ഉദ്ധരിക്കുന്നു , അദ്ധേഹം പറഞ്ഞു : ” നബി ﷺ ഒരു പായയിൽ കിടന്നുറങ്ങി , അദ്ധേഹം എണീറ്റപ്പോൾ അദ്ധേഹത്തിൽ ശരീരത്തിൽ പാടുകൾ കാണാമായിരുന്നു , ഞങ്ങൾ അദ്ധേഹത്തോട് പറഞ്ഞു : അല്ലാഹുവിന്റെ റസൂലേ , ഞങ്ങളൊരു കിടക്കയുണ്ടാക്കി തരട്ടെയോ ? അപ്പോൾ അദ്ധേഹം പറഞ്ഞു : ‘ ഞാനും ഈ ദുനിയാവും തമ്മിലെന്ത് ? ഈ ദുനിയാവിൽ മരത്തണലിൽ വിശ്രമിക്കാനിരിക്കുന്ന ഒരു വഴിയാത്രക്കാരനെ പോലെയാണു , പിന്നെയത് അവൻ ഉപേക്ഷിച്ചു പോവുകയും ചെയ്യുന്നു ‘(തിർമിദി)
عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ عَنِ النَّبِيِّ صلى الله عليه وسلم قَالَ : لَوْ دُعِيتُ إِلَى ذِرَاعٍ أَوْ كُرَاعٍ لأَجَبْتُ، وَلَوْ أُهْدِيَ إِلَىَّ ذِرَاعٌ أَوْ كُرَاعٌ لَقَبِلْتُ
അബൂ ഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഒരു (മൃഗത്തിന്റെ) കയ്യോ കാലോ ഭക്ഷിക്കാനാണ് എന്നെ ക്ഷണിച്ചതെങ്കിലും ഞാനാ ക്ഷണം സ്വീകരിക്കും. ഒരു കയ്യോ കാലോ എനിക്ക് സമ്മാനിക്കപ്പെട്ടാലും ഞാനത് സ്വീകരിക്കുന്നതാണ്. (ബുഖാരി: 2568)
അനസ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: ഒരു ജൂതന് നബി ﷺ യെ ഗോതമ്പുറൊട്ടിയും മണപ്പകര്‍ച്ച വന്ന നെയ്യും (ഒരുക്കി അതിലേക്ക്) ക്ഷണിച്ചു. അപ്പോള്‍ തിരുമേനി ആ ജൂതന് ഉത്തരമേകി (ക്ഷണം സ്വീകരിച്ചു). (അഹ്മദ് – അര്‍നാഊത്വ് സ്വഹീഹെന്ന് വിശേഷിപ്പിച്ചു)
عَنِ الأَسْوَدِ، قَالَ سَأَلْتُ عَائِشَةَ مَا كَانَ النَّبِيُّ صلى الله عليه وسلم يَصْنَعُ فِي بَيْتِهِ قَالَتْ كَانَ يَكُونُ فِي مِهْنَةِ أَهْلِهِ ـ تَعْنِي خِدْمَةَ أَهْلِهِ ـ فَإِذَا حَضَرَتِ الصَّلاَةُ خَرَجَ إِلَى الصَّلاَةِ
അസ്വദ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: ഞാൻ ആയിശ رضي الله عنها യോട് ചോദിച്ചു: നബി ﷺ തന്റെ വീട്ടിൽ എന്തെല്ലാമാണ് പ്രവർത്തിച്ചിരുന്നത്? ആയിശ رضي الله عنها പറഞ്ഞു: നബി ﷺ തന്റെ പത്നിമാരുടെ ജോലികളിൽ സഹായിക്കുമായിരുന്നു. നമസ്കാരത്തിന്റെ സമയമായാൽ നമസ്കാരത്തിന് പുറപ്പെടും. (ബുഖാരി: 676)
عن عائشة أم المؤمنين: أنَّها سُئِلَتْ: ما كان النبيُّ صلّى اللهُ عليه وسلَّمَ يَعمَلُ في بَيتِه، قالَتْ: كان يَخيطُ ثَوبَه، ويَخصِفُ نَعلَه، قالَتْ: وكان يَعملُ ما يَعمَلُ الرِّجالُ في بُيوتِهم.
ഉമ്മുൽ മുഅ്മിനീൻ ആയിശ رضي الله عنها ചോദിക്കപ്പെട്ടു: നബി ﷺ എന്താണ് തൻ്റെ വീട്ടിൽ ചെയ്യാറുള്ളത്? ആയിശ رضي الله عنها പറഞ്ഞു:അദ്ദേഹം വസ്ത്രം തുന്നാറുണ്ട്, ചെരുപ്പ് ശരിയാക്കാറുണ്ട്, പുരുഷന്മാർ വീട്ടിൽ ചെയ്യുന്ന മുഴുവൻ ജോലിയും അദ്ദേഹവും ചെയ്യാറുണ്ട്. (അഹ്മദ് : 26239)
ഇമാം മുനാവി رَحِمَهُ الله പറഞ്ഞു: അഹങ്കാരം വെടിയണമെന്നും വിനയം കൈവരിക്കണമെന്നും ഇത് സൂചിപ്പിക്കുന്നു.
قَالَ أَبُو بَكْرٍ رضى الله عنه بَعْدَ وَفَاةِ رَسُولِ اللَّهِ صلى الله عليه وسلم لِعُمَرَ انْطَلِقْ بِنَا إِلَى أُمِّ أَيْمَنَ نَزُورُهَا كَمَا كَانَ رَسُولُ اللَّهِ صلى الله عليه وسلم يَزُورُهَا .
നബി ﷺ യുടെ മരണ സേഷം അബൂബകര്‍ رضي الله عنه ഉമര്‍ رضي الله عنه വിനോട് പറഞ്ഞു: നമുക്കൊന്നിച്ച് ഉമ്മുഅയ്മന്റെ അരികിലേക്ക് പുറപ്പെടാം. നബി ﷺ അവരെ സന്ദര്‍ശിച്ചിരുന്നതു പോലെ നമുക്കും അവരെ സന്ദര്‍ശിക്കാം ….. (മുസ്ലിം:2454)
kanzululoom.com