മരണം രണ്ട് രൂപത്തിലുണ്ട്. ഒന്ന് നല്ലമരണം, മറ്റൊന്ന് ചീത്തമരണം. സത്യവിശ്വാസം സ്വീകരിക്കുകയും സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്യുന്നവർക്ക് നല്ലമരണം അനുഭവിക്കാന്‍ കഴിയും. എന്നാല്‍ അല്ലാഹുവില്‍ അവിശ്വസിക്കുകയും ദുഷ്‌കര്‍മങ്ങള്‍ ചെയ്ത് ജീവിക്കുകയും ചെയ്തവര്‍ അനുഭവിക്കുന്നത് ചീത്തമരണത്തെയായിരിക്കും.
നല്ലമരണം സംഭവിക്കുന്നതിന്റെ ചില ലക്ഷണങ്ങള്‍ നബി ﷺ പഠിപ്പിച്ചിട്ടുണ്ട്. അവയില്‍ ഏതെങ്കിലും ഒന്നോടുകൂടി മരണപ്പെടുന്നവന് സന്തോഷിക്കാന്‍ വകയുണ്ട്.
അതേപോലെ ചില മരണങ്ങൾ സത്യവിശ്വാസികൾക്ക് ആശ്വാസകരമാണ്. അത്തരം മരണങ്ങൾ നബി ﷺ വിശദീകരിച്ചിട്ടുണ്ട്. ആ രീതിയിൽ മരണപ്പെടുകയാണെങ്കിൽ അത് പ്രതിഫലാർഹവും പരലോകത്ത് പദവികൾ ലഭിക്കാനും കാരണമാണ്.
1. ശഹാദത്ത് കലിമ ചൊല്ലിയുള്ള മരണം
عَنْ مُعَاذِ بْنِ جَبَلٍ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : مَنْ كَانَ آخِرُ كَلاَمِهِ لاَ إِلَهَ إِلاَّ اللَّهُ دَخَلَ الْجَنَّةَ
മുആദ് ബ്നു ജബൽ(റ) വില്‍ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു:….ഒരാളുടെ അവസാന വാചകം ‘ലാ ഇലാഹ ഇല്ലല്ലാഹ്’ ആയിരുന്നാൽ അവന്‍ സ്വര്‍ഗത്തില്‍ പ്രവേശിച്ചു. (അബൂദാവൂദ്:3116- സ്വഹീഹ് അല്‍ബാനി)
2. നെറ്റിത്തടം വിയര്‍ത്തുകൊണ്ടുള്ള മരണം
നെറ്റിത്തടം വിയര്‍ത്തുകൊണ്ടാണ് മരിക്കുന്നത് എങ്കില്‍ അത് നല്ല മരണത്തിന്റെ ലക്ഷണമാണ്:
عن بُرَيدةَ، أنَّه كان بخُراسانَ، فعادَ أخًا له وهو مَريضٌ، فوَجَدَه بالمَوتِ، وإذا هو يَعرَقُ جَبينُه، فقال: اللهُ أكبَرُ؛ سَمِعتُ رسولَ اللهِ صلّى اللهُ عليه وسلَّمَ يقولُ: مَوتُ المُؤمِنُ بعَرَقِ الجَبينِ.
ബുറയ്ദ ഇബ്‌നു ഹുസ്വയ്ബില്‍(റ) നിന്ന് നിവേദനം; അദ്ദേഹം ഖുറാസാനിലായിരുന്നു. അപ്പോള്‍ രോഗിയായ തന്റെ ഒരു സഹോദരനെ അദ്ദേഹം സന്ദര്‍ശിച്ചു. ആ സഹോദരന്‍ മരണവേളയില്‍ തന്റെ നെറ്റിത്തടം വിയര്‍ത്ത നിലയിലാണ്. അപ്പോള്‍ ബുറൈദ(റ) പറഞ്ഞു: ”അല്ലാഹു അക്ബര്‍, അല്ലാഹുവിന്റെ റസൂല്‍ ﷺ പറയുന്നതായി ഞാന്‍ കേട്ടിട്ടുണ്ട്: ‘മുഅ്മിനിന്റെ മരണം നെറ്റിത്തടം വിയര്‍ത്തുകൊണ്ടായിരിക്കും” (അഹ്മദ്)
3. വെള്ളിയാഴ്ച രാവിലോ വെള്ളിയാഴ്ച പകലിലോ മരണപ്പെടല്‍
عَنْ عَبْدِ اللَّهِ بْنِ عَمْرٍو، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : مَا مِنْ مُسْلِمٍ يَمُوتُ يَوْمَ الْجُمُعَةِ أَوْ لَيْلَةَ الْجُمُعَةِ إِلاَّ وَقَاهُ اللَّهُ فِتْنَةَ الْقَبْرِ
അബ്ദില്ലാഹിബ്നു അംറില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: വെള്ളിയാഴ്ച ദിനം അല്ലെങ്കില്‍ വെള്ളിയാഴ്ച രാവില്‍ മരണപ്പെടുന്ന യാതൊരു മുസ്‌ലിമുമില്ല; അല്ലാഹു അദ്ദേഹത്തെ ക്വബ്‌റിന്റെ പരീക്ഷണത്തില്‍നിന്ന് സംരക്ഷിക്കാതെ. (തി൪മിദി: 1074)
4. സല്‍പ്രവൃത്തിയിലായിരിക്കെ മരണപ്പെടല്‍
عن حذيفة بن اليمان قَالَ: أسندتُ النَّبيَّ ﷺ إلى صدري فقال من قال لا إلهَ إلّا اللهُ خُتم له بها دخل الجنَّةَ ومن صام يومًا ابتغاءَ وجهِ اللهِ خُتم له به دخل الجنَّةَ ومن تصدَّق بصدقةٍ ابتغاءَ وجهِ اللهِ خُتم له بها دخل الجنَّةَ
ഹുദൈഫ(റ) വില്‍ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: ഞാന്‍ നബി ﷺ യെ എന്റെ നെഞ്ചിലേക്ക് ചേ൪ത്തു. അപ്പോള്‍ അവിടുന്ന് പറഞ്ഞു: ആരെങ്കിലും അല്ലാഹുവിന്റെ വജ്ഹ് കാംക്ഷിച്ച് ലാ ഇലാഹ ഇല്ലല്ലാഹ് എന്ന് പറയുകയും അതോടുകൂടി അവന് അന്ത്യം കുറിക്കപ്പെടുകയുമാണെങ്കില്‍ അവന്‍ സ്വ൪ഗത്തില്‍ പ്രവേശിച്ചു. ആരെങ്കിലും അല്ലാഹുവിന്റെ വജ്ഹ് കാംക്ഷിച്ച് ഒരു ദിവസം നോമ്പ് അനുഷ്ടുക്കുകയും അതോടുകൂടി അവന് അന്ത്യം കുറിക്കപ്പെടുകയുമാണെങ്കില്‍ അവന്‍ സ്വ൪ഗത്തില്‍ പ്രവേശിച്ചു. ആരെങ്കിലും അല്ലാഹുവിന്റെ വജ്ഹ് കാംക്ഷിച്ച് ഒരു സ്വദഖ നല്‍കുകയും അതോടുകൂടി അവന് അന്ത്യം കുറിക്കപ്പെടുകയുമാണെങ്കില്‍ അവനും സ്വ൪ഗത്തില്‍ പ്രവേശിച്ചു. (മുസ്നദു അഹ്മദ് – സ്വഹീഹ് അല്‍ബാനി)
5. അല്ലാഹുവിന്റെ മാ൪ഗത്തില്‍ രക്തസാക്ഷിത്വം
അല്ലാഹുവില്‍ വിശ്വസിക്കുകയും അവന്റെ ദീനിന്റെ സംരക്ഷിക്കുന്നതിനുവേണ്ടി അവിശ്വാസികളാല്‍ കൊല്ലപ്പെടുകയും ചെയ്തവന്നാണ് ‘ശഹീദ്’ അഥവാ ‘രക്തസാക്ഷി’ എന്ന് പറയുന്നത്. ശഹീദായിക്കൊണ്ട് മരണപ്പെട്ടാല്‍ അവന് സ്വര്‍ഗമുണ്ടെന്നും ഏറെ ശ്രേഷ്ഠതകള്‍ ഉണ്ടെന്നും ഇസ്‌ലാം പഠിപ്പിക്കുന്നു.
وَلَا تَحْسَبَنَّ ٱلَّذِينَ قُتِلُوا۟ فِى سَبِيلِ ٱللَّهِ أَمْوَٰتَۢا ۚ بَلْ أَحْيَآءٌ عِندَ رَبِّهِمْ يُرْزَقُونَ ﴿١٦٩﴾ فَرِحِينَ بِمَآ ءَاتَىٰهُمُ ٱللَّهُ مِن فَضْلِهِۦ وَيَسْتَبْشِرُونَ بِٱلَّذِينَ لَمْ يَلْحَقُوا۟ بِهِم مِّنْ خَلْفِهِمْ أَلَّا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ ﴿١٧٠﴾ ۞ يَسْتَبْشِرُونَ بِنِعْمَةٍ مِّنَ ٱللَّهِ وَفَضْلٍ وَأَنَّ ٱللَّهَ لَا يُضِيعُ أَجْرَ ٱلْمُؤْمِنِينَ ﴿١٧١﴾
അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ കൊല്ലപ്പെട്ടവരെ മരിച്ച് പോയവരായി നീ ഗണിക്കരുത്. എന്നാല്‍ അവര്‍ അവരുടെ രക്ഷിതാവിന്‍റെ അടുക്കല്‍ ജീവിച്ചിരിക്കുന്നവരാണ്. അവര്‍ക്ക് ഉപജീവനം നല്‍കപ്പെട്ടിരിക്കുന്നു. അല്ലാഹു തന്‍റെ അനുഗ്രഹത്തില്‍ നിന്ന് അവര്‍ക്കു നല്‍കിയതുകൊണ്ട് അവര്‍ സന്തുഷ്ടരായിരിക്കും. തങ്ങളോടൊപ്പം വന്നുചേര്‍ന്നിട്ടില്ലാത്ത, തങ്ങളുടെ പിന്നില്‍ (ഇഹലോകത്ത്) കഴിയുന്ന വിശ്വാസികളെപ്പറ്റി, അവര്‍ക്ക് യാതൊന്നും ഭയപ്പെടുവാനോ ദുഃഖിക്കാനോ ഇല്ലെന്നോര്‍ത്ത് അവര്‍ (ആ രക്തസാക്ഷികള്‍) സന്തോഷമടയുന്നു. അല്ലാഹുവിന്‍റെ അനുഗ്രഹവും ഔദാര്യവും കൊണ്ട് അവര്‍ സന്തോഷമടയുന്നു. സത്യവിശ്വാസികളുടെ പ്രതിഫലം അല്ലാഹു പാഴാക്കുകയില്ല എന്നതും (അവരെ സന്തുഷ്ടരാക്കുന്നു.) (ഖു൪ആന്‍ :3/169-171)
عَنْ مُعَاذِ بْنِ جَبَلٍ، عَنِ النَّبِيِّ صلى الله عليه وسلم قَالَ “ مَنْ قَاتَلَ فِي سَبِيلِ اللَّهِ مِنْ رَجُلٍ مُسْلِمٍ فُوَاقَ نَاقَةٍ وَجَبَتْ لَهُ الْجَنَّةُ وَمَنْ جُرِحَ جُرْحًا فِي سَبِيلِ اللَّهِ أَوْ نُكِبَ نَكْبَةً فَإِنَّهَا تَجِئُ يَوْمَ الْقِيَامَةِ كَأَغْزَرِ مَا كَانَتْ لَوْنُهَا الزَّعْفَرَانُ وَرِيحُهَا كَالْمِسْكِ
മുആദ് ബ്നു ജബൽ(റ) വില്‍ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഒരു മുസ്‌ലിമായ മനുഷ്യന്‍ ഒരു ഒട്ടകത്തിന്റെ കറന്നെടുത്ത മുലയില്‍ പാലുവരുന്ന സമയ ദൈര്‍ഘ്യത്തില്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ പോരാടിയാല്‍ അവന് സ്വര്‍ഗം നിര്‍ബന്ധമായി. ഒരാള്‍ക്ക് അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ഒരു മുറിവേറ്റു. അല്ലെങ്കില്‍ കുത്തേറ്റു. പ്രസ്തുത മുറിവ് പച്ചയായി അന്ത്യനാളില്‍ വരും. അതിന്റെ നിറം കുങ്കുമത്തിന്റെതും മണം കസ്തൂരിയുടെതുമായിരിക്കും. (തിര്‍മിദി:1657)
عَنِ الْمِقْدَامِ بْنِ مَعْدِيكَرِبَ، عَنْ رَسُولِ اللَّهِ صلى الله عليه وسلم قَالَ : لِلشَّهِيدِ عِنْدَ اللَّهِ سِتُّ خِصَالٍ يُغْفَرُ لَهُ فِي أَوَّلِ دَفْعَةٍ مِنْ دَمِهِ وَيُرَى مَقْعَدَهُ مِنَ الْجَنَّةِ وَيُجَارُ مِنْ عَذَابِ الْقَبْرِ وَيَأْمَنُ مِنَ الْفَزَعِ الأَكْبَرِ وَيُحَلَّى حُلَّةَ الإِيمَانِ وَيُزَوَّجُ مِنَ الْحُورِ الْعِينِ وَيُشَفَّعُ فِي سَبْعِينَ إِنْسَانًا مِنْ أَقَارِبِهِ.
മിഖ്ദാമി ബ്നു മഅ്ദീകരിബയിൽ (റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: അല്ലാഹുവിന്റെ അടുത്ത് ശഹീദിന് ആറ് ഗുണങ്ങളുണ്ട്. തന്റെ രക്തം ആദ്യമായി ഇറ്റുന്നതോടുകൂടി പാപങ്ങളെല്ലാം പൊരുക്കപ്പെടുന്നു. സ്വ൪ഗത്തിലുള്ള തന്റെ ഇരിപ്പിടം കാണിക്കപ്പെടുന്നു. ഖബ്ര്‍ ശിക്ഷയില്‍ നിന്ന് അവന്‍ സംരക്ഷിക്കപ്പെടുന്നു. അവന്‍ (എല്ലാതരം) വലിയ ഭീതിയില്‍ നിന്നും നി൪ഭയനാകുന്നു. ഈമാനിന്റെ പുടവ അണിയിക്കപ്പെടുന്നു. സ്വ൪ഗീയ തരുണികളില്‍ നിന്നും വിവാഹം ചെയ്തുകൊടുക്കപ്പെടുന്നു. തന്റെ കുടംബത്തില്‍ നിന്നും എഴുപത് പേ൪ക്ക് ശഫാഅത്ത് ചെയ്യുന്നു. (ഇബ്നുമാജ:24/ 2905)
6. കാവല്‍ക്കാരനായിരിക്കെയുള്ള മരണം
عَنْ فَضَالَةَ بْنِ عُبَيْدٍ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ : كُلُّ الْمَيِّتِ يُخْتَمُ عَلَى عَمَلِهِ، إِلاَّ الْمُرَابِطَ فَإِنَّهُ يَنْمُو لَهُ عَمَلُهُ إِلَى يَوْمِ الْقِيَامَةِ وَيُؤَمَّنُ مِنْ فَتَّانِ الْقَبْرِ
ഫളാലത്തബ്നു ഉബൈദില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു:ഓരോ മയ്യിത്തിന്റെയും അമലുകള്‍ അവരുടെ മരണത്തോടെ മുറിയും, അല്ലാഹുവിന്റെ മാ൪ഗത്തില്‍ അതി൪ത്തി കാവല്‍ നിന്നവന്റേത് ഒഴികെ. അവരുടെ അമലുകള്‍ക്ക് ഖിയാമത്ത് നാള്‍വരെ അല്ലാഹു പ്രതിഫലം നല്‍കും. ഖബ്ര്‍ ശിക്ഷയില്‍ നിന്ന് അവ൪ക്ക് നി൪ഭയത്വം നല്‍കും. (അബൂദാവൂദ് : 2500 – സ്വഹീഹ് അല്‍ബാനി)
عَنْ سَلْمَانَ، قَالَ سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ “ رِبَاطُ يَوْمٍ وَلَيْلَةٍ خَيْرٌ مِنْ صِيَامِ شَهْرٍ وَقِيَامِهِ وَإِنْ مَاتَ جَرَى عَلَيْهِ عَمَلُهُ الَّذِي كَانَ يَعْمَلُهُ وَأُجْرِيَ عَلَيْهِ رِزْقُهُ وَأَمِنَ الْفَتَّانَ ” .
സല്‍മാന്‍(റ)വില്‍ നിന്ന് നിവേദനം, നബി ﷺ പറഞ്ഞു: ഒരു രാവും ഒരു പകലും അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കലാണ് ഒരു മാസത്തെ നോമ്പിനെക്കാളും നമസ്‌കാരത്തെക്കാളും ശ്രേഷ്ഠം. അയാള്‍ മരണപ്പെട്ടാല്‍ താന്‍ ചെയ്തിരുന്ന കര്‍മങ്ങള്‍ അയാള്‍ക്ക് തുടര്‍ന്നും കിട്ടിക്കൊണ്ടിരിക്കും. തന്റെ ഉപജീവനം അയാള്‍ക്ക് നല്‍കപ്പെടുകയും (ക്വബ്‌റിലെ) പരീക്ഷണത്തില്‍നിന്ന് അയാള്‍ക്ക് നിര്‍ഭയത്വം ലഭിക്കുകയും ചെയ്യും. (മുസ്‌ലിം:1913).
7. ശരീര സംരക്ഷണാര്‍ഥമുള്ള മരണം
8. കുടുംബ സംരക്ഷണാര്‍ഥമുള്ള മരണം
9. സമ്പത്ത് സംരക്ഷണാര്‍ഥമുള്ള മരണം
ദീൻ സംരക്ഷണാര്‍ഥമുള്ള മരണം
عَنْ سَعِيدِ بْنِ زَيْدٍ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : مَنْ قُتِلَ دُونَ مَالِهِ فَهُوَ شَهِيدٌ وَمَنْ قُتِلَ دُونَ أَهْلِهِ فَهُوَ شَهِيدٌ وَمَنْ قُتِلَ دُونَ دِينِهِ فَهُوَ شَهِيدٌ وَمَنْ قُتِلَ دُونَ دَمِهِ فَهُوَ شَهِيدٌ
സഈദ് ഇബ്‌നുസെയ്ദില്‍(റ) നിന്ന് നിവേദനം: നബി ﷺ പറയുന്നത് ഞാന്‍ കേട്ടു: ഒരാള്‍ തന്റെ സമ്പത്ത് (സംരക്ഷിക്കുന്നതിന്) വേണ്ടി കൊല്ലപ്പെട്ടു, അയാള്‍ രക്തസാക്ഷിയാണ്. ഒരാള്‍ തന്റെ കുടുംബം (സംരക്ഷിക്കുന്നതിന്) വേണ്ടി കൊല്ലപ്പെട്ടു, അയാള്‍ രക്തസാക്ഷിയാണ്. ഒരാള്‍ തന്റെ ദീന്‍ (സംരക്ഷിക്കുവാന്‍) വേണ്ടി കൊല്ലപ്പെട്ടു, അയാള്‍ രക്തസാക്ഷിയാണ്. ഒരാള്‍ തന്റെ രക്തം (സംരക്ഷിക്കുവാന്‍) വേണ്ടി കൊല്ലപ്പെട്ടു, അയാള്‍ രക്തസാക്ഷിയാണ്. (നസാഇ:4095)
عَنْ عَبْدِ اللَّهِ بْنِ عَمْرٍو ـ رضى الله عنهما ـ قَالَ سَمِعْتُ النَّبِيَّ صلى الله عليه وسلم يَقُولُ : مَنْ قُتِلَ دُونَ مَالِهِ فَهُوَ شَهِيدٌ
അബ്ദുല്ലാ ഹിബ്നു അംറില്‍(റ) നിന്ന് നിവേദനം: അദ്ദേഹം പറയുന്നു: നബി ﷺ പറയുന്നത് ഞാൻ കേട്ടു: സ്വന്തം ധനം സംരക്ഷിക്കാൻ വേണ്ടി വധിക്കപ്പെട്ടാൽ അയാൾ രക്തസാക്ഷിയാണ്. (ബുഖാരി: 2480)
عَنْ أَبِي جَعْفَرٍ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم: مَنْ قُتِلَ دُونَ مَظْلَمَتِهِ فَهُوَ شَهِيدٌ
അബൂ ജഅ്ഫറില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: സ്വന്തം സമ്പത്ത് സംരക്ഷിക്കാൻ വേണ്ടി വധിക്കപ്പെട്ടാൽ അയാൾ രക്തസാക്ഷിയാണ്. (നസാഇ: 4093)
10. പ്ലേഗ്, കോളറ, പ്ല്യൂറിസി, വയറ് സംബന്ധമായ രോഗം കാരണം മരണപ്പെടൽ
11. തീപൊള്ളലേറ്റ് / കെട്ടിടം തക൪ന്ന് വീണ് / വെള്ളത്തിൽ മുങ്ങി മരണപ്പെടൽ
عَنْ أَنَسِ بْنِ مَالِكٍ ـ رضى الله عنه ـ عَنِ النَّبِيِّ صلى الله عليه وسلم قَالَ : الطَّاعُونُ شَهَادَةٌ لِكُلِّ مُسْلِمٍ
അനസില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: പ്ലേഗ് എല്ലാ മുസ്ലിമിനും രക്തസാക്ഷിത്വമാണ്. (ബുഖാരി: 2830)
عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ” مَا تَعُدُّونَ الشَّهِيدَ فِيكُمْ ” . قَالُوا يَا رَسُولَ اللَّهِ مَنْ قُتِلَ فِي سَبِيلِ اللَّهِ فَهُوَ شَهِيدٌ قَالَ ” إِنَّ شُهَدَاءَ أُمَّتِي إِذًا لَقَلِيلٌ ” . قَالُوا فَمَنْ هُمْ يَا رَسُولَ اللَّهِ قَالَ ” مَنْ قُتِلَ فِي سَبِيلِ اللَّهِ فَهُوَ شَهِيدٌ وَمَنْ مَاتَ فِي سَبِيلِ اللَّهِ فَهُوَ شَهِيدٌ وَمَنْ مَاتَ فِي الطَّاعُونِ فَهُوَ شَهِيدٌ وَمَنْ مَاتَ فِي الْبَطْنِ فَهُوَ شَهِيدٌ ” . قَالَ ابْنُ مِقْسَمٍ أَشْهَدُ عَلَى أَبِيكَ فِي هَذَا الْحَدِيثِ أَنَّهُ قَالَ ” وَالْغَرِيقُ شَهِيدٌ ” .
അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നിങ്ങളിൽ, രക്തസാക്ഷിയായി നിങ്ങൾ ഗണിക്കുന്നതാരെയാണ്? അവർ പറഞ്ഞു: അല്ലാഹുവിന്റെ റസൂലേ, അല്ലാഹുവിന്റെ മാർഗ്ഗത്തിൽ വധിക്കപ്പെട്ടവനാരോ അവനാണ് രക്തസാക്ഷി. നബി ﷺ പറഞ്ഞു: അങ്ങനെയാണെങ്കിൽ എന്റെ സമുദായത്തിൽ രക്തസാക്ഷികൾ കുറവായിരിക്കും. അവർ ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ, ആരാണവ൪? നബി ﷺ പറഞ്ഞു: അല്ലാഹുവിന്റെ മാർഗ്ഗത്തിൽ വധിക്കപ്പെട്ടവനാരോ അവൻ രക്തസാക്ഷിയാണ്. അല്ലാഹുവിന്റെ മാർഗ്ഗത്തിൽ (സ്വാഭാവികമായി) മരണം പ്രാപിച്ചവനാരോ അവനും രക്തസാക്ഷിയാണ്. പ്ളേഗ് മൂലം മരിച്ചവനാരോ അവനും രക്തസാക്ഷിയാണ്. കോളറ മൂലം മരിച്ചവനാരോ അവനും രക്തസാക്ഷിയാണ് (മുസ്ലിം:1915)
قَالَ رَسُولُ اللَّهِ صلى الله عليه وسلم : الشَّهَادَةُ سَبْعٌ سِوَى الْقَتْلِ فِي سَبِيلِ اللَّهِ الْمَطْعُونُ شَهِيدٌ وَالْغَرِقُ شَهِيدٌ وَصَاحِبُ ذَاتِ الْجَنْبِ شَهِيدٌ وَالْمَبْطُونُ شَهِيدٌ وَصَاحِبُ الْحَرِيقِ شَهِيدٌ وَالَّذِي يَمُوتُ تَحْتَ الْهَدْمِ شَهِيدٌ وَالْمَرْأَةُ تَمُوتُ بِجُمْعٍ شَهِيدٌ
നബി ﷺ പറഞ്ഞു: അല്ലാഹുവിന്റെ മാ൪ഗത്തില്‍ കൊല്ലപ്പെട്ടവരെ കൂടാതെ രക്തസാക്ഷിത്വം ഏഴെണ്ണമാകുന്നു. പ്ലേഗ് ബാധിച്ച് മരണപ്പെട്ടവന്‍, മുങ്ങി മരിച്ചവന്‍, പ്ല്യൂറിസി രോഗം(ശ്വാസകോശ സംബന്ധമായ രോഗം) കാരണം മരണപ്പെട്ടവന്‍, ഉദര രോഗം കാരണം മരണപ്പെട്ടവന്‍, തീപൊള്ളലേറ്റ് മരണപ്പെട്ടവന്‍, കെട്ടിടം തക൪ന്ന് വീണ് അതിനടിയില്‍ പെട്ട് മരണപ്പെട്ടവന്‍, ഗ൪ഭസ്ഥ ശിശു മൂലം മരണമടഞ്ഞവന്‍ എന്നിവരെല്ലാം ശുഹദാക്കളാകുന്നു. (അബൂദാവൂദ്:3111 – സ്വഹീഹ് അല്‍ബാനി)
عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ : الشُّهَدَاءُ خَمْسَةٌ الْمَطْعُونُ، وَالْمَبْطُونُ، وَالْغَرِقُ وَصَاحِبُ الْهَدْمِ، وَالشَّهِيدُ فِي سَبِيلِ اللَّهِ
അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ശുഹദാഅ് അഞ്ചാണ്. പ്ലേഗ് കാരണം മരിച്ചവന്‍, വയര്‍ സംബന്ധമായ രോഗം കാരണം മരിച്ചവന്‍, മുങ്ങി മരിച്ചവന്‍, കെട്ടിടം തകർന്നോ കെട്ടിടത്തില്‍ നിന്ന് വീണോ മരിച്ചവന്‍, അല്ലാഹുവിന്റെ മാര്‍ഗ്ഗത്തിലുള്ള സമരത്തില്‍ മരിച്ചവന്‍. (ബുഖാരി:2829)
12. ഗര്‍ഭിണിയായിരിക്കെയുള്ള മരണം
നബി ﷺ പറഞ്ഞതായി ജാബിര്‍ ഇബ്‌നു അതീഖില്‍(റ)നിന്ന് നിവേദനം:
وَالْمَرْأَةُ تَمُوتُ بِجُمْعٍ شَهِيدٌ
… ഗര്‍ഭത്തില്‍ കുഞ്ഞുണ്ടായിരിക്കെ മരണപ്പെടുന്ന സ്ത്രീയും (ശഹീദാണ്)… (അബൂദാവൂദ്:3111)
നബി ﷺ പറഞ്ഞതായി സല്‍മാന്‍(റ)വില്‍ നിന്ന് നിവേദനം: ”…പ്രസവം മൂലമുള്ള മരണം ശഹാദത്താണ്…” (ത്വബ്‌റാനി).
നബി ﷺ പറഞ്ഞതായി ഉബാദ്തുബ്‌നു സ്വാമിത്തി(റ)ല്‍നിന്ന് നിവേദനം: ഗര്‍ഭിണിയായിരിക്കെ ഗര്‍ഭസ്ഥ ശിശുവിനാല്‍ മരണപ്പെടുന്ന സ്ത്രീയുടെ മരണം ശഹാദത്താണ്. അവളുടെ കുഞ്ഞ് തന്റെ പൊക്കിള്‍കൊടികൊണ്ട് അവളെ സ്വര്‍ഗത്തിലേക്ക് വലിക്കുന്നതാണ്. (അഹ്മദ്).
മയ്യിത്തിനെ മറമാടുന്ന സമയത്ത് മഴ പെയ്യുന്നത് നല്ല മരണത്തിന്റെ ലക്ഷണമാണോ?
ശൈഖ് സ്വാലിഹ് അൽ ഫൗസാൻ (ഹഫിള്വഹുല്ലാഹ്) പറയുന്നു: ഇല്ല ഒരിക്കലുമല്ല. അങ്ങനെയൊരു ശ്രേഷ്ഠത വന്നിട്ടില്ല. അത് നല്ല മരണത്തിന്റെ അടയാളമൊന്നുമല്ല. അല്ലാഹു ഉദ്ദേശിക്കുമ്പോൾ മഴ പെയ്യും. അത് ചിലപ്പോൾ, മറമാടുന്ന സമയത്തായിരിക്കാം. അല്ലെങ്കിൽ വേറെ സമയത്തായിരിക്കാം. (https://youtu.be/Toh9wSTpvtA)
സഊദി അറേബ്യയിലെ പണ്ഡിതസഭയായ ലജ്നത്തുദ്ദാഇമ പറയുന്നു:
لا نعلم على ذلك دليلا شرعيا، بل هو باطل، لكن يرجى للميت الخير الكثير إذا كثر المشيعون له القائمون بالدعاء له بالمغفرة والرحمة.
അതൊന്നും (മയ്യിത്തിനെ മറമാടുന്ന സമയത്ത് ശാന്തമായ അന്തരീക്ഷം ഉണ്ടാകുന്നതോ, മഴ പെയ്യുന്നതോ മയ്യിത്തിന് വേണ്ടിയുള്ള ക്വബ്ർ എളുപ്പത്തിൽ കുഴിക്കാൻ കഴിയുന്നതോ) നല്ല മരണത്തിന്റെ അടയാളമാണെന്ന് പറയാൻ മതപരമായ തെളിവുള്ളതായി അറിയില്ല. അതൊക്കെ അടിസ്ഥാനരഹിതമാണ്. എന്നാൽ, ഒരു മയ്യിത്തിന് മഗ്ഫിറത്തിനും റഹ്‌മത്തിനും വേണ്ടി പ്രാർത്ഥിക്കാൻ ഒരുപാട് ആളുകളുണ്ടെങ്കിൽ ആ മയ്യിത്തിന് ധാരാളം നന്മ പ്രതീക്ഷിക്കാം.
kanzululoom.com
One Response
الحمد لله رب العلمين
جزاكم الله خيرا