يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ ٱذْكُرُوا۟ نِعْمَةَ ٱللَّهِ عَلَيْكُمْ إِذْ جَآءَتْكُمْ جُنُودٌ فَأَرْسَلْنَا عَلَيْهِمْ رِيحًا وَجُنُودًا لَّمْ تَرَوْهَا ۚ وَكَانَ ٱللَّهُ بِمَا تَعْمَلُونَ بَصِيرًا
സത്യവിശ്വാസികളേ, നിങ്ങളുടെ അടുത്ത് കുറെ സൈന്യങ്ങള്‍ വരികയും അപ്പോള്‍ അവരുടെ നേരെ ഒരു കാറ്റും നിങ്ങള്‍ കാണാത്ത സൈന്യങ്ങളെയും അയക്കുകയും ചെയ്ത സന്ദര്‍ഭത്തില്‍ അല്ലാഹു നിങ്ങള്‍ക്ക് ചെയ്തുതന്ന അനുഗ്രഹം നിങ്ങള്‍ ഓര്‍മിക്കുക. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നത് കണ്ടറിയുന്നവനാകുന്നു. (ഖു൪ആന്‍:33/9)
വിശ്വാസികൾക്ക് അല്ലാഹു ചെയ്തുകൊടുത്ത അനുഗ്രഹങ്ങളെ ഓർമപ്പെടുത്തുന്നു. അതിന് നന്ദി ചെയ്യാൻ അവരെ പ്രോത്സാഹിപ്പിക്കുന്നു. അതായത്, ഹിജാസിലെയും മക്കയിലെയും സൈന്യം നിങ്ങളുടെ അടുക്കൽ വന്ന സന്ദർഭം. അവർ നിങ്ങളുടെ മുകളിലൂടെയും നജ്ദുകാർ താഴ്ഭാഗത്തുനിന്നും പ്രവാചകനെയും അനുചരന്മാർക്കും ഉൻമൂലനം ചെയ്യാൻ അവർ പരസ്പരം ധാരണയുണ്ടാക്കി. ഇത് ഖന്തക്കിലാണ് സംഭവിച്ചത്. മദീനക്ക് ചുറ്റും ജനവിഭാഗങ്ങൾ നിറഞ്ഞു. അവർ വലിയ സൈന്യമായും ധാരാളം ജനങ്ങളോടൊപ്പം വന്നു.
മദീനയിൽ നബിﷺ കിടങ്ങു കുഴിച്ചു. അവർ മദീനയെ ഉപരോധിച്ചു പ്രശ്‌നം രൂക്ഷമായി. ഹൃദയങ്ങൾ തൊണ്ടയിലെത്തി. ഭയം അതിന്റെ പാരമ്യതയിലെത്തി. അവർ പലതും വിചാരിച്ചു. യുക്തിപൂർവം നീങ്ങേണ്ട ചില സാഹചര്യങ്ങൾ അവർ കണ്ടു. അങ്ങനെ അവർ മദീനയെ ഉപരോധിച്ചുകൊണ്ടിരുന്നു. നീണ്ടകാലം കാര്യങ്ങൾ അല്ലാഹു പറഞ്ഞതുപോലെയായിരുന്നു:
إِذْ جَآءُوكُم مِّن فَوْقِكُمْ وَمِنْ أَسْفَلَ مِنكُمْ وَإِذْ زَاغَتِ ٱلْأَبْصَٰرُ وَبَلَغَتِ ٱلْقُلُوبُ ٱلْحَنَاجِرَ وَتَظُنُّونَ بِٱللَّهِ ٱلظُّنُونَا۠
നിങ്ങളുടെ മുകള്‍ ഭാഗത്തു കൂടിയും നിങ്ങളുടെ താഴ്ഭാഗത്തു കൂടിയും അവര്‍ നിങ്ങളുടെ അടുക്കല്‍ വന്ന സന്ദര്‍ഭം. ദൃഷ്ടികള്‍ തെന്നിപ്പോകുകയും, ഹൃദയങ്ങള്‍ തൊണ്ടയിലെത്തുകയും, നിങ്ങള്‍ അല്ലാഹുവെപ്പറ്റി പല ധാരണകളും ധരിച്ച് പോകുകയും ചെയ്തിരുന്ന സന്ദര്‍ഭം. (ഖു൪ആന്‍:33/10)
അതായത് ചീത്തവിചാരം; അല്ലാഹു അവന്റെ ദീനിനെ സഹായിക്കുന്നില്ലെന്നും അവന്റെ വാക്ക് പൂർത്തിയാക്കുന്നില്ലെന്നും.
هُنَالِكَ ٱبْتُلِىَ ٱلْمُؤْمِنُونَ وَزُلْزِلُوا۟ زِلْزَالًا شَدِيدًا
അവിടെ വെച്ച് വിശ്വാസികള്‍ പരീക്ഷിക്കപ്പെടുകയും അവര്‍ കിടുകിടെ വിറപ്പിക്കപ്പെടുകയും ചെയ്തു. (ഖു൪ആന്‍:33/11)
അവിടെവെച്ച് വിശ്വാസികൾ പരീക്ഷിക്കപ്പെടുകയും ഈ വലിയ പരീക്ഷണത്താൽ ഭയം, അസ്വസ്ഥത, വിശപ്പ് എന്നിവയിൽ {അവർ കിടുകിടെ വിറപ്പിക്കപ്പെടുകയും ചെയ്തു} അങ്ങനെ അവരുടെ വിശ്വാസം വ്യക്തമാവാനും അവരുടെ ദൃഢത വർധിപ്പിക്കാനും കാരണമായി. അൽഹംദുലില്ലാഹ്! അവരുടെ വിശ്വാസത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും ഉയർന്നനില വ്യക്തമായിത്തീർന്നു. അതു വഴി അവർ മുൻകാലത്തെയും പിന്നീടുള്ള ജനതകളെയും മറികടന്നു. പ്രയാസം കഠിനമായ ബുദ്ധിമുട്ടുകൾ ശക്തമായി. അവരുടെ വിശ്വാസം കണ്ണിൽ കണ്ടപോലെ ദൃഢമായി.
وَلَمَّا رَءَا ٱلْمُؤْمِنُونَ ٱلْأَحْزَابَ قَالُوا۟ هَٰذَا مَا وَعَدَنَا ٱللَّهُ وَرَسُولُهُۥ وَصَدَقَ ٱللَّهُ وَرَسُولُهُۥ ۚ وَمَا زَادَهُمْ إِلَّآ إِيمَٰنًا وَتَسْلِيمًا
സത്യവിശ്വാസികള്‍ സംഘടിതകക്ഷികളെ കണ്ടപ്പോള്‍ ഇപ്രകാരം പറഞ്ഞു: ഇത് അല്ലാഹുവും അവന്റെ ദൂതനും ഞങ്ങളോട് വാഗ്ദാനം ചെയ്തിട്ടുള്ളതാകുന്നു. അല്ലാഹുവും അവന്റെ ദൂതനും സത്യമാണ് പറഞ്ഞിട്ടുള്ളത്. അതവര്‍ക്ക് വിശ്വാസവും അര്‍പ്പണവും വര്‍ദ്ധിപ്പിക്കുക മാത്രമേ ചെയ്തുള്ളൂ. (ഖു൪ആന്‍:33/22)
കപടവിശ്വാസികളുടെ കാപട്യം വെളിപ്പെട്ടു. അവർ മറച്ചുവെച്ചിരുന്നത് പുറത്ത് വന്നു.
وَإِذْ يَقُولُ ٱلْمُنَٰفِقُونَ وَٱلَّذِينَ فِى قُلُوبِهِم مَّرَضٌ مَّا وَعَدَنَا ٱللَّهُ وَرَسُولُهُۥٓ إِلَّا غُرُورًا
നമ്മോട് അല്ലാഹുവും അവന്റെ ദൂതനും വാഗ്ദാനം ചെയ്തത് വഞ്ചനമാത്രമാണെന്ന് കപടവിശ്വാസികളും ഹൃദയങ്ങളില്‍ രോഗമുള്ളവരും പറയുകയും ചെയ്തിരുന്ന സന്ദര്‍ഭം. (ഖു൪ആന്‍:33/12)
കഷ്ടതകളിലും പരീക്ഷണങ്ങളിലും കപടവിശ്വാസിയുടെ പതിവുരീതിയാണിത്. അവന്റെ വിശ്വാസം ദൃഢമല്ല. ഉണ്ടാകുന്ന സംഭവങ്ങളെ അപക്വമായി നോക്കിക്കാണുകയും തന്റെ വിചാരങ്ങൾ സത്യപ്പെടുത്തുകയും ചെയ്യുന്നു.
وَإِذْ قَالَت طَّآئِفَةٌ مِّنْهُمْ يَٰٓأَهْلَ يَثْرِبَ لَا مُقَامَ لَكُمْ فَٱرْجِعُوا۟ ۚ وَيَسْتَـْٔذِنُ فَرِيقٌ مِّنْهُمُ ٱلنَّبِىَّ يَقُولُونَ إِنَّ بُيُوتَنَا عَوْرَةٌ وَمَا هِىَ بِعَوْرَةٍ ۖ إِن يُرِيدُونَ إِلَّا فِرَارًا
യഥ്‌രിബുകാരേ! നിങ്ങള്‍ക്കു നില്‍ക്കക്കള്ളിയില്ല. അതിനാല്‍ നിങ്ങള്‍ മടങ്ങിക്കളയൂ. എന്ന് അവരില്‍ ഒരു വിഭാഗം പറയുകയും ചെയ്ത സന്ദര്‍ഭം. ഞങ്ങളുടെ വീടുകള്‍ ഭദ്രതയില്ലാത്തതാകുന്നു എന്ന് പറഞ്ഞു കൊണ്ട് അവരില്‍ ഒരു വിഭാഗം (യുദ്ധരംഗം വിട്ടുപോകാന്‍) നബിയോട് അനുവാദം തേടുകയും ചെയ്യുന്നു. യഥാര്‍ത്ഥത്തില്‍ അവ ഭദ്രതയില്ലാത്തതല്ല. അവര്‍ ഓടിക്കളയാന്‍ ഉദ്ദേശിക്കുന്നുവെന്ന് മാത്രം. (ഖു൪ആന്‍:33/13)
അതായത് കപടവിശ്വാസികളിൽനിന്ന് അവരുടെ ക്ഷമ കുറയുകയും, അസ്വസ്ഥമാവുകയും ചെയ്തപ്പോൾ മറ്റുള്ളവരെ നിരുത്സാഹപ്പെടുത്താൻ ശ്രമിച്ചു. അവർ മറ്റുള്ളവരെ അവരുടെ തിന്മകളിൽനിന്ന് രക്ഷിച്ചതുമില്ല.
ഈ സംഘം പറഞ്ഞു: {ഹേ, യസ്‌രിബുകാരേ} ‘മദീനക്കാരേ’ എന്നാണവർ ഉദ്ദേശിച്ചത്. ആ നാടിന്റെ പഴയ പേര് മാത്രമാണ് അവരിവിടെ ഉപയോഗിച്ചത്. മതപരമായ പ്രതിബദ്ധതകൾക്കും വിശ്വാസബന്ധങ്ങൾക്കും അവരുടെ ഹൃദയത്തിൽ യാതൊരു വിലയുമില്ലെന്ന് ഈ പ്രയോഗത്തിൽനിന്ന് മനസ്സിലാക്കുന്നു. അവരുടെ ഹൃദയത്തിനുള്ളിൽ തോന്നിയ ഭയമാണ് അവരെ അങ്ങനെ ചെയ്യാൻ പ്രേരിപ്പിച്ചത്. {യസ്‌രിബുകാരേ, നിങ്ങൾക്ക് നിൽക്കക്കള്ളിയില്ല} മദീനക്ക് പുറത്തുനിങ്ങൾ തമ്പടിച്ച സ്ഥലങ്ങൾ നിങ്ങൾ ഉപേക്ഷിക്കുകയാണ് നല്ലത്. അവർ മദീനക്ക് പുറത്തും ഖന്തക്കിനടുത്തും തമ്പടിച്ചിട്ടുണ്ട്.
{നിങ്ങൾ മടങ്ങിക്കളയൂ} ഇവർ ആളുകളെ സായുധസമരത്തിൽ ഏർപ്പെടുന്നത് നിരുത്സാഹപ്പെടുത്താൻ ശ്രമിക്കുകയും ശത്രുക്കളോട് യുദ്ധം ചെയ്യാൻ അവർക്ക് ശക്തിയില്ലെന്നും അവർ യുദ്ധത്തിൽനിന്ന് വിട്ടുനിൽക്കണമെന്ന് പറയുകയും ചെയ്തു. ഇത് ഏറ്റവും മോശവും ഏറ്റവും കൂടുതൽ ദോഷം വരുത്തിയതുമായ സംഘമാണ്.
ഇവരെക്കാൾ മോശമായ മറ്റൊരു കൂട്ടരുണ്ടായിരുന്നു. അവർക്ക് ക്ഷമകേടും ഭീരുത്വവും സാധിക്കും. തെറ്റായ കാരണങ്ങൾ പറഞ്ഞ അവർ യുദ്ധമുറകളിൽ നിന്ന് പിൻമാറി. അവരെക്കുറിച്ചാണ് അല്ലാഹു പറഞ്ഞത്: {ഞങ്ങളുടെ വീടുകൾ ഭദ്രതയില്ലാത്തതാകുന്നു എന്ന് പറഞ്ഞുകൊണ്ട് അവരിൽ ഒരുവിഭാഗം യുദ്ധരംഗം വിട്ടുപോകാൻ അനുവാദം ചോദിച്ചു} ഞങ്ങളുടെ വീടുകൾ തുറന്നുകിടക്കുന്നു. അതായത് അവ അപകടത്തിലാണ്. ഞങ്ങൾ അകലെയായിരിക്കുമ്പോൾ ശത്രു അവരെ അക്രമിക്കുമെന്ന് ഞങ്ങൾ ഭയപ്പെടുന്നു. അതിനാൽ ഞങ്ങൾക്ക് അനുവാദം തരൂ. ഞങ്ങൾ വീട്ടിലേക്ക് തിരിച്ചു ചെന്ന് അവരെ സംരക്ഷിച്ചുകൊള്ളും. അവർ കള്ളം പറയുകയായിരുന്നു. {യഥാർഥത്തിൽ അവ ഭദ്രതയില്ലാത്തതല്ല} അവരുടെ ലക്ഷ്യം {ഓടിക്കളയാൻ} മാത്രമായിരുന്നു. ഈ വാക്കുകൾ ഒരു മാർഗമായും ഒഴിവുകഴിവായും ഉപയോഗിച്ചു. ഇവർക്ക് വിശ്വാസമില്ലായിരുന്നു. പരീക്ഷണഘട്ടങ്ങളിൽ ഉറച്ചുനിൽക്കാൻ അവർക്ക് കഴിയില്ല.
وَلَوْ دُخِلَتْ عَلَيْهِم مِّنْ أَقْطَارِهَا ثُمَّ سُئِلُوا۟ ٱلْفِتْنَةَ لَـَٔاتَوْهَا وَمَا تَلَبَّثُوا۟ بِهَآ إِلَّا يَسِيرًا
അതിന്‍റെ (മദീനയുടെ) വിവിധ ഭാഗങ്ങളിലൂടെ (ശത്രുക്കള്‍) അവരുടെ അടുത്ത് കടന്നു ചെല്ലുകയും, എന്നിട്ട് (മുസ്ലിംകള്‍ക്കെതിരില്‍) കുഴപ്പമുണ്ടാക്കാന്‍ അവരോട് ആവശ്യപ്പെടുകയുമാണെങ്കില്‍ അവരത് ചെയ്തു കൊടുക്കുന്നതാണ്. അവരതിന് താമസം വരുത്തുകയുമില്ല. കുറച്ച് മാത്രമല്ലാതെ. (ഖു൪ആന്‍:33/14)
അതായത്, അവിശ്വാസികൾ എല്ലാ വശങ്ങളിൽനിന്നും നഗരത്തിൽ പ്രവേശിക്കുകയും മദീനയെ പിടിച്ചെടുക്കുകയും ചെയ്താലും -അല്ലാഹു നിരോധിക്കട്ടെ – ഈ ജനങ്ങളോട് {മതവിരുദ്ധമാകാനും കലാപം നടത്താനും} ആവശ്യപ്പെട്ടു. അതായത് അവരുടെ മതത്തിൽനിന്ന് പിന്മാറുകയും അധിനിവേശക്കാരുടെ മതത്തിലേക്ക് മടങ്ങുകയും ചെയ്യുക.
{അവരത് ചെയ്തുകൊടുക്കുന്നതാണ്} അവരത് ചെയ്യാൻ തിടുക്കം കൂട്ടുമായിരുന്നു. {അവരതിന് താമസം വരുത്തുകയില്ല; കുറച്ചല്ലാതെ} മറ്റൊരുവിധത്തിൽ പറഞ്ഞാൽ: അവരതിന്റെ പ്രതിരോധിക്കുകയോ മതത്തിൽ ഉറച്ചുനിൽക്കുകയോ ഇല്ല. മറിച്ച്, ശത്രുക്കൾ ആവശ്യപ്പെടുന്നത് ചെയ്തുകൊടുക്കുകയും ചെയ്യും. അവർ അങ്ങനെയായിരുന്നു.
ഇതാണ് അവരുടെ അവസ്ഥ:
وَلَقَدْ كَانُوا۟ عَٰهَدُوا۟ ٱللَّهَ مِن قَبْلُ لَا يُوَلُّونَ ٱلْأَدْبَٰرَ ۚ وَكَانَ عَهْدُ ٱللَّهِ مَسْـُٔولًا
തങ്ങള്‍ പിന്തിരിഞ്ഞ് പോകുകയില്ലെന്ന് മുമ്പ് അവര്‍ അല്ലാഹുവോട് ഉടമ്പടി ചെയ്തിട്ടുണ്ടായിരുന്നു. അല്ലാഹുവിന്‍റെ ഉടമ്പടി ചോദ്യം ചെയ്യപ്പെടുന്നതാണ്. (ഖു൪ആന്‍:33/15)
ആ കരാറിനെക്കുറിച്ച് അവരോട് ചോദിക്കും. അപ്പോൾ അവർ അത് ലംഘിച്ചതായി കണ്ടെത്തും. അപ്പോൾ അവർ എന്താണ് തങ്ങളുടെ രക്ഷിതാവിനെക്കുറിച്ച് വിചാരിക്കുക!
قُل لَّن يَنفَعَكُمُ ٱلْفِرَارُ إِن فَرَرْتُم مِّنَ ٱلْمَوْتِ أَوِ ٱلْقَتْلِ وَإِذًا لَّا تُمَتَّعُونَ إِلَّا قَلِيلًا
(നബിയേ,) പറയുക: മരണത്തില്‍ നിന്നോ കൊലയില്‍ നിന്നോ നിങ്ങള്‍ ഓടിക്കളയുകയാണെങ്കില്‍ ആ ഓട്ടം നിങ്ങള്‍ക്ക് പ്രയോജനപ്പെടുകയില്ല. അങ്ങനെ (ഓടിരക്ഷപ്പെട്ടാലും) അല്‍പമല്ലാതെ നിങ്ങള്‍ക്ക് ജീവിതസുഖം നല്‍കപ്പെടുകയില്ല. (ഖു൪ആന്‍:33/16)
നബിയേ, {പറയുക} അവരുടെ ഓടിപ്പോക്കിനെ ആക്ഷേപിച്ചുകൊണ്ടും അതുകൊണ്ട് അവർക്ക് യാതൊരു പ്രയോജനവും ഉണ്ടായിരിക്കുകയില്ലെന്ന് അറിയിച്ചുകൊണ്ടും. {മരണത്തിൽ നിന്നോ കൊലയിൽനിന്നോ നിങ്ങൾ ഓടിക്കളയുകയാണെങ്കിൽ} നിങ്ങൾ നിങ്ങളുടെ വീടുകളിൽ കഴിഞ്ഞാലും മരണം വിധിക്കപ്പെട്ടവർ ആ മരണസ്ഥലത്തെത്തും. അല്ലാഹുവിന്റെ വിധിയും തീരുമാനവും വന്നാൽ ഒരു നടപടിയും പ്രയോജനപ്പെടില്ല. അവനെ രക്ഷിക്കാൻ കഴിയുമെന്ന് വിചാരിക്കുന്ന എല്ലാ വഴികളും നിഷ്ഫലമാകും. {അന്നേരം} അതായത് നിങ്ങൾ ഓടുമ്പോൾ; മരണത്തിൽനിന്നും വധത്തിൽ നിന്നും രക്ഷപ്പെടാൻ, ഇഹലോകത്ത് സുഖിക്കാൻ. തീർച്ചയായും നിങ്ങൾ {അൽപമല്ലാതെ നിങ്ങൾക്ക് ജീവിതസുഖം നൽകപ്പെടുകയില്ല} ഇത് ഒരു താൽക്കാലിക സുഖമാണ്. ഓടിപ്പോകലും അല്ലാഹുവിന്റെ കൽപന നിരാകരിക്കലുമെല്ലാം അനശ്വരമായ സുഖം നിങ്ങൾതന്നെ നിങ്ങൾക്ക് നഷ്ടപ്പെടുത്തുകയാണ്.
ഒരു വ്യക്തിക്ക് ദോഷം വരുത്താൻ അല്ലാഹു ഉദ്ദേശിക്കുന്നുവെങ്കിൽ രക്ഷക്ക് സ്വീകരിക്കുന്ന വഴികളോ നടപടിക്രമങ്ങളോ പ്രയോജനപ്പെടില്ലെന്ന് അല്ലാഹു സ്ഥിരീകരിക്കുന്നു. അല്ലാഹു പറയുന്നു:
قُلْ مَن ذَا ٱلَّذِى يَعْصِمُكُم مِّنَ ٱللَّهِ إِنْ أَرَادَ بِكُمْ سُوٓءًا أَوْ أَرَادَ بِكُمْ رَحْمَةً ۚ وَلَا يَجِدُونَ لَهُم مِّن دُونِ ٱللَّهِ وَلِيًّا وَلَا نَصِيرًا
പറയുക: അല്ലാഹു നിങ്ങള്‍ക്ക് വല്ല ദോഷവും വരുത്താന്‍ ഉദ്ദേശിച്ചിട്ടുണ്ടെങ്കില്‍ – അഥവാ അവന്‍ നിങ്ങള്‍ക്ക് വല്ല കാരുണ്യവും നല്‍കാന്‍ ഉദ്ദേശിച്ചിട്ടുണ്ടെങ്കില്‍ – അല്ലാഹുവില്‍ നിന്ന് നിങ്ങളെ കാത്തുരക്ഷിക്കാന്‍ ആരാണുള്ളത്? തങ്ങള്‍ക്ക് അല്ലാഹുവിനു പുറമെ യാതൊരു രക്ഷാധികാരിയേയും സഹായിയേയും അവര്‍ കണ്ടെത്തുകയില്ല. (ഖു൪ആന്‍:33/17)
{അല്ലാഹുവിൽ നിന്ന് നിങ്ങളെ കാത്തുരക്ഷിക്കാൻ ആരാണുള്ളത്?} അതായത് നിങ്ങളെ തടയാൻ. {അല്ലാഹു നിങ്ങൾക്ക് വല്ല ദോഷവും വരുത്താൻ ഉദ്ദേശിച്ചിട്ടുണ്ടെങ്കിൽ} ദോഷം. {അഥവാ അവർ നിങ്ങൾക്ക് വല്ല കാരുണ്യവും നൽകാൻ ഉദ്ദേശിച്ചുവെങ്കിൽ} തീർച്ചയായും അവനാണ് നൽകുന്നവനും തടയുന്നവനും ദോഷം വരുത്തുന്നവനും തടയുന്നവനും. അവനിൽനിന്നല്ലാതെ ഒരു ഗുണവും വരില്ല. അവനല്ലാതെ ഒരു ദോഷവും തടുക്കില്ല. {അല്ലാഹുവിന് പുറമെ യാതൊരു രക്ഷാധികാരിയെയും സഹായിയെയും അവർ കണ്ടെത്തുകയില്ല} അവരെ സഹായിക്കാനും ഉപകാരങ്ങൾ നൽകാനും. {ഒരു സഹായിയെയും} അവരെ സഹായിക്കുകയും ഉപദ്രവങ്ങൾ തടയുകയും ചെയ്യുന്ന. അതിനാൽ എല്ലാ കാര്യവും നിയന്ത്രിക്കുന്നവന്റെ കൽപനകൾ അവർ അനുസരിക്കണം. അവൻ അവന്റെ ഉദ്ദേശ്യം നടപ്പിലാക്കുന്നവനാണ്. കാര്യങ്ങൾ അവൻ നിർണയിക്കും. അവന്റെ സംരക്ഷണവും സഹായവും ഉപേക്ഷിക്കുന്നവന് യാതൊരു സഹായിയും രക്ഷാധികാരിയും ഇല്ല.
قَدْ يَعْلَمُ ٱللَّهُ ٱلْمُعَوِّقِينَ مِنكُمْ وَٱلْقَآئِلِينَ لِإِخْوَٰنِهِمْ هَلُمَّ إِلَيْنَا ۖ وَلَا يَأْتُونَ ٱلْبَأْسَ إِلَّا قَلِيلًا
നിങ്ങളുടെ കൂട്ടത്തിലുള്ള മുടക്കികളെയും തങ്ങളുടെ സഹോദരങ്ങളോട് ഞങ്ങളുടെ അടുത്തേക്ക് വരൂ എന്ന് പറയുന്നവരെയും അല്ലാഹു അറിയുന്നുണ്ട്. ചുരുക്കത്തിലല്ലാതെ അവര്‍ യുദ്ധത്തിന് ചെല്ലുകയില്ല. (ഖു൪ആന്‍:33/18)
മറ്റുള്ളവരെ നിരുത്സാഹപ്പെടുത്തുകയും അവരുടെ ആത്മവിശ്വാസത്തെ ദുർബലപ്പെടുത്താൻ ശ്രമിക്കുകയും ചെ യ്യുന്നവരെ അല്ലാഹു താക്കീത് ചെയ്യുകയാണിവിടെ. {നിങ്ങളുടെ കൂട്ടത്തിലുള്ള മുടക്കികളെ അല്ലാഹു അറിയുന്നു} പുറത്ത് പോകുന്നതിനെ. {തങ്ങളുടെ സഹോദരങ്ങളോട് പറയുന്നവർ} പുറത്ത് പോകുന്നതായ. {ഞങ്ങളുടെ അടുത്തേക്ക് വരൂ} നേരത്തെ അവർ മദീനക്കാരോട് പറഞ്ഞതും ഇതാണ്. {യസ്‌രിബുകാരേ, മടങ്ങുക} മറ്റുള്ളവരെ തടസ്സപ്പെടുത്തുകയും നിരുത്സാഹപ്പെടുത്തുകയും ചെയ്യുക മാത്രമല്ല.{(അവർ യുദ്ധത്തിന് ചെല്ലുകയില്ല} യുദ്ധത്തിനും ത്യാഗത്തിനും. {അൽപമല്ലാതെ} വിശ്വാസവും ക്ഷമയും കൊണ്ടും പോരാട്ടത്തിന് യാതൊരു താൽപര്യവും ഇല്ലാത്തതിനാലും. ഭീരുത്വത്തിനും കപടതക്കും അവർക്ക് കാരണമുണ്ട്.
أَشِحَّةً عَلَيْكُمْ ۖ فَإِذَا جَآءَ ٱلْخَوْفُ رَأَيْتَهُمْ يَنظُرُونَ إِلَيْكَ تَدُورُ أَعْيُنُهُمْ كَٱلَّذِى يُغْشَىٰ عَلَيْهِ مِنَ ٱلْمَوْتِ ۖ فَإِذَا ذَهَبَ ٱلْخَوْفُ سَلَقُوكُم بِأَلْسِنَةٍ حِدَادٍ أَشِحَّةً عَلَى ٱلْخَيْرِ ۚ أُو۟لَٰٓئِكَ لَمْ يُؤْمِنُوا۟ فَأَحْبَطَ ٱللَّهُ أَعْمَٰلَهُمْ ۚ وَكَانَ ذَٰلِكَ عَلَى ٱللَّهِ يَسِيرًا
നിങ്ങള്‍ക്കെതിരില്‍ പിശുക്ക് കാണിക്കുന്നവരായിരിക്കും അവര്‍. അങ്ങനെ (യുദ്ധ) ഭയം വന്നാല്‍ അവര്‍ നിന്നെ ഉറ്റുനോക്കുന്നതായി നിനക്ക് കാണാം. മരണവെപ്രാളം കാണിക്കുന്ന ഒരാളെപ്പോലെ അവരുടെ കണ്ണുകള്‍ കറങ്ങിക്കൊണ്ടിരിക്കും. എന്നാല്‍ (യുദ്ധ) ഭയം നീങ്ങിപ്പോയാലോ, ധനത്തില്‍ ദുര്‍മോഹം പൂണ്ടവരായിക്കൊണ്ട് മൂര്‍ച്ചയേറിയ നാവുകള്‍ കൊണ്ട് അവര്‍ നിങ്ങളെ കുത്തിപ്പറയുകയും ചെയ്യും. അത്തരക്കാര്‍ വിശ്വസിച്ചിട്ടില്ല. അതിനാല്‍ അല്ലാഹു അവരുടെ കര്‍മ്മങ്ങള്‍ നിഷ്ഫലമാക്കിയിരിക്കുന്നു. അത് അല്ലാഹുവെ സംബന്ധിച്ചേടത്തോളം നിസ്സാരമായ ഒരു കാര്യമാകുന്നു. (ഖു൪ആന്‍:33/19)
{നിങ്ങൾക്കെതിരിൽ പിശുക്ക് കാണിക്കുന്നവരായിരിക്കും അവർ} യുദ്ധസമയത്തുള്ള ശാരീരിക സഹായമായാലും സമ്പത്ത് ചെലവഴിക്കേണ്ട സന്ദർഭമായാലും; ശരീരംകൊണ്ടോ സമ്പത്തുകൊണ്ടോ പോരാട്ടത്തിനും.
{അങ്ങനെ യുദ്ധഭയം വന്നാൽ അവർ നിന്നെ ഉറ്റുനോക്കുന്നതായി നിനക്ക് കാണാം. മരണവെപ്രാളം കാണിക്കുന്ന ഒരാളെപ്പോലെ അവരുടെ കണ്ണുകൾ കറങ്ങിക്കൊണ്ടിരിക്കും} അവരുടെ ഹൃദയത്തെ ബാധിച്ച കഠിനമായ ഭീരുത്വവും അവരെ അമ്പരിപ്പിച്ച ഉൽകണ്ഠയും അവർക്കിഷ്ടമില്ലാത്ത യുദ്ധം ചെയ്യാൻ അവർ നിർബന്ധിതരാകുമോ എന്ന ഭയവും കാരണം.
{എന്നാൽ യുദ്ധഭയം നീങ്ങിപ്പോയാലോ} സമാധാനത്തിലും നിർഭയത്തിലും ആയാൽ. {മൂർച്ചയേറിയ നാവുകൾകൊണ്ട് നിങ്ങളെ കുത്തിപ്പറയുകയും ചെയ്യും} അവർ നിങ്ങളെ അഭിസംബോധന ചെയ്യുമ്പോൾ നിങ്ങളോട് പരുഷമായി സംസാരിക്കുന്നു. ശരിയായ വാദങ്ങൾ ഉന്നയിക്കുന്നു. പറയുന്നത് കേൾക്കുമ്പോൾ അവർ ധൈര്യശാലികളും ധീരന്മാരുമാണെന്ന് നിങ്ങൾ വിചാരിക്കുന്നു.
{ധനത്തിൽ ദുർമോഹം പൂണ്ടവരായി} അതാണവരുടെ ലക്ഷ്യം. ഒരു മനുഷ്യനെ ബാധിക്കുന്ന ഏറ്റവും വലിയ പ്രശ്‌നമാണിത്; തന്നോട് ചെയ്യാൻ പറഞ്ഞതിൽ പിശുക്ക് കാണിക്കുക എന്നത്. സമ്പത്തിൽ പിശുക്ക് കാണിക്കുന്നു. അത് ശരിയായരീതിയിൽ ചെലവഴിക്കാതിരിക്കുന്നു. അല്ലാഹുവിന്റെ ശത്രുക്കൾക്കെതിരെ പോരാടാതെ ശരീരത്തിലും പിശുക്ക് കാണിക്കുന്നു. പ്രബോധനം ചെയ്യാതെയും തന്റെ സ്ഥാനമോ അറിവോ ഉപദേശമോ അഭിപ്രായമോ നൽകാതെയും പിശുക്ക് കാണിക്കുന്നു.
{അക്കൂട്ടർ} ഈ അവസ്ഥയിൽ എത്തിയവർ. {അവർ വിശ്വസിച്ചിട്ടില്ല} വിശ്വാസം ഇല്ലാത്തതിനാൽതന്നെ അവരുടെ കർമങ്ങൾ അല്ലാഹു ഒന്നുമല്ലാതാക്കും. {അത് അല്ലാഹുവെ സംബന്ധിച്ചിടത്തോളം നിസ്സാരമായ ഒരു കാര്യമാകുന്നു}
യഥാർഥ വിശ്വാസികളെ ഈ പിശുക്കിന്റെ മനസ്സിൽനിന്ന് അല്ലാഹു സംരക്ഷിക്കുന്നു. അവന്റെ കൽപനയനുസരിച്ച് പ്രവർത്തിക്കാനും യുദ്ധത്തിൽ തങ്ങളുടെ ശരീരങ്ങൾ നൽകാനും അവന്റെ വചനത്തെ ഉന്നതമാക്കാനും നൻമയുടെ വഴിയിൽ സമ്പത്ത് ചെലവഴിക്കാനും അവരുടെ അറിവും സ്ഥാനവും മറ്റുള്ളവർക്ക് വേണ്ടി ഉപയോഗിക്കാനും അവർക്ക് അല്ലാഹു അവസരം നൽകുന്നു.
يَحْسَبُونَ ٱلْأَحْزَابَ لَمْ يَذْهَبُوا۟ ۖ وَإِن يَأْتِ ٱلْأَحْزَابُ يَوَدُّوا۟ لَوْ أَنَّهُم بَادُونَ فِى ٱلْأَعْرَابِ يَسْـَٔلُونَ عَنْ أَنۢبَآئِكُمْ ۖ وَلَوْ كَانُوا۟ فِيكُم مَّا قَٰتَلُوٓا۟ إِلَّا قَلِيلًا
സംഘടിതകക്ഷികള്‍ പോയിക്കഴിഞ്ഞിട്ടില്ലെന്നാണ് അവര്‍ (കപടന്‍മാര്‍) വിചാരിക്കുന്നത്. സംഘടിതകക്ഷികള്‍ (ഇനിയും) വരികയാണെങ്കിലോ, (യുദ്ധത്തില്‍ പങ്കെടുക്കാതെ) നിങ്ങളുടെ വിവരങ്ങള്‍ അന്വേഷിച്ചറിഞ്ഞു കൊണ്ട് ഗ്രാമീണ അറബികളുടെ കൂടെ മരുഭൂവാസികളായി കഴിഞ്ഞിരുന്നെങ്കില്‍ എന്നായിരിക്കും അവര്‍ (കപടന്‍മാര്‍) കൊതിക്കുന്നത്. അവര്‍ നിങ്ങളുടെ കൂട്ടത്തിലായിരുന്നാലും ചുരുക്കത്തിലല്ലാതെ അവര്‍ യുദ്ധം ചെയ്യുകയില്ല. (ഖു൪ആന്‍:33/20)
{സംഘടിത ശക്തികൾ പോയിക്കഴിഞ്ഞിട്ടില്ലെന്നാണ് അവർ – കപടന്മാർ – വിചാരിക്കുന്നത്} സഖ്യകക്ഷികൾ ഇതുവരെ പിൻമാറിയിട്ടില്ലെന്ന് അവർ കരുതുന്നു. അതായത് അല്ലാഹുവിന്റെ റസൂലിനോടും അവന്റെ സ്വഹാബികളോടും യുദ്ധം ചെയ്യാൻ ഒരുമിച്ചെത്തിയ ഈ സഖ്യകക്ഷികൾ മുസ്‌ലിംകളെ ഉന്മൂലനം ചെയ്യുന്നതുവരെ പിരിഞ്ഞുപോകില്ലെന്ന് കപടവിശ്വാസികൾ കരുതുന്നു. പക്ഷേ, അവർ നിരാശരായി. അവരുടെ കണക്കു കൂട്ടലുകൾ തെറ്റി. {സഖ്യകക്ഷികൾ വരികയാണെങ്കിലോ} ഒരിക്കൽകൂടി. {നിങ്ങളുടെ വിവരങ്ങൾ അന്വേഷിച്ചുകൊണ്ട് ഗ്രാമീണ അറബികളുടെ കൂടെ മരുഭൂവാസികളായി കഴിഞ്ഞിരുന്നുവെങ്കിൽ എന്നായിരിക്കും} അവർ {കപടന്മാർ} കൊതിക്കുന്നത്. സഖ്യകക്ഷികൾ രണ്ടാം തവണ മടങ്ങിയെത്തിയാൽ കപട വിശ്വാസികൾ മദീനയിലോ അതിനടുത്തോ എവിടെയും ഇല്ലാതിരിക്കാനും ഗ്രാമീണരോടൊപ്പം മരുഭൂമിയിൽ ആയിരുന്നെങ്കിൽ എന്നും ആഗ്രഹിക്കുന്നു. അതുപോലെ നിങ്ങളെക്കുറിച്ചുള്ള വാർത്തകൾ അന്വേഷിക്കുകയും നിങ്ങളെക്കുറിച്ച് ചോദിക്കുകയും നിങ്ങൾക്കെന്താണ് സംഭവിച്ചതെന്ന് അറിയാൻ ശ്രമിക്കുകയും ചെയ്യുന്നതിന് അവർ ആഗ്രഹിക്കും. അവർ നശിച്ചുപോകട്ടെ. അവർ ഉണ്ടോ ഇല്ലയോ എന്ന് പരിഗണിക്കപ്പെടേണ്ടതില്ല.{അവർ നിങ്ങളുടെ കൂട്ടത്തിലായിരുന്നാലും ചുരുക്കത്തിലല്ലാതെ അവർ യുദ്ധം ചെയ്യുകയില്ല} അവരെ പരിഗണിക്കരുത്. അവർ പോകുന്നതിൽ വിഷമിക്കുകയും ചെയ്യരുത്.
لَّقَدْ كَانَ لَكُمْ فِى رَسُولِ ٱللَّهِ أُسْوَةٌ حَسَنَةٌ لِّمَن كَانَ يَرْجُوا۟ ٱللَّهَ وَٱلْيَوْمَ ٱلْـَٔاخِرَ وَذَكَرَ ٱللَّهَ كَثِيرًا
തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്‍റെ ദൂതനില്‍ ഉത്തമമായ മാതൃകയുണ്ട്. അതായത് അല്ലാഹുവെയും അന്ത്യദിനത്തെയും പ്രതീക്ഷിച്ചു കൊണ്ടിരിക്കുകയും, അല്ലാഹുവെ ധാരാളമായി ഓര്‍മിക്കുകയും ചെയ്തു വരുന്നവര്‍ക്ക്. (ഖു൪ആന്‍:33/21)
കാരണം അദ്ദേഹം തന്നെ യുദ്ധക്കളത്തിൽ സന്നിഹിതരായിരുന്നു. സ്വയം ഒരു സ്ഥാനം ഏറ്റെടുക്കുകയും ചെയ്തു. അപ്പോൾ അല്ലാഹുവിന്റെ ദൂതൻ തന്നെ യുദ്ധത്തിൽ പങ്കെടുക്കാൻ വിശാലത കാണിച്ചപ്പോൾ നിങ്ങൾ അതിന് പിശുക്കു കാണിക്കുന്നത് എങ്ങനെയാണ്? അതിനാൽ ഈ കാര്യത്തിലും മറ്റുള്ളവയിലും നിങ്ങൾ അദ്ദേഹത്തെ മാതൃകയാക്കുക …….
ഭയത്തിന്റെ സന്ദർഭത്തിൽ കപട വിശ്വാസികളുടെ അവസ്ഥയാണ് ഇതുവരെ പറഞ്ഞത്. ഇനി വിശ്വാസികളുടെ അവസ്ഥയാണ് പറയുന്നത്.
وَلَمَّا رَءَا ٱلْمُؤْمِنُونَ ٱلْأَحْزَابَ قَالُوا۟ هَٰذَا مَا وَعَدَنَا ٱللَّهُ وَرَسُولُهُۥ وَصَدَقَ ٱللَّهُ وَرَسُولُهُۥ ۚ وَمَا زَادَهُمْ إِلَّآ إِيمَٰنًا وَتَسْلِيمًا
സത്യവിശ്വാസികള്‍ സംഘടിതകക്ഷികളെ കണ്ടപ്പോള്‍ ഇപ്രകാരം പറഞ്ഞു: ഇത് അല്ലാഹുവും അവന്റെ ദൂതനും ഞങ്ങളോട് വാഗ്ദാനം ചെയ്തിട്ടുള്ളതാകുന്നു. അല്ലാഹുവും അവന്റെ ദൂതനും സത്യമാണ് പറഞ്ഞിട്ടുള്ളത്. അതവര്‍ക്ക് വിശ്വാസവും അര്‍പ്പണവും വര്‍ദ്ധിപ്പിക്കുക മാത്രമേ ചെയ്തുള്ളൂ. (ഖു൪ആന്‍:33/22)
{സത്യവിശ്വാസികൾ സംഘടിത ശക്തികളെ കണ്ടപ്പോൾ} സംഘടിച്ച കക്ഷികൾ അവരുടെ താമസസ്ഥലങ്ങളിൽ ഇറങ്ങുകയും ഭയം അവസാനിക്കുകയും ചെയ്തു. {ഇത്അല്ലാഹുവും അവന്റെ ദൂതനും ഞങ്ങളോട് വാഗ്ദാനം ചെയ്തിട്ടുള്ളതാകുന്നു} അല്ലാഹു മറ്റൊരിടത്ത് പറയുന്നു:
أَمْ حَسِبْتُمْ أَن تَدْخُلُوا۟ ٱلْجَنَّةَ وَلَمَّا يَأْتِكُم مَّثَلُ ٱلَّذِينَ خَلَوْا۟ مِن قَبْلِكُم ۖ مَّسَّتْهُمُ ٱلْبَأْسَآءُ وَٱلضَّرَّآءُ وَزُلْزِلُوا۟ حَتَّىٰ يَقُولَ ٱلرَّسُولُ وَٱلَّذِينَ ءَامَنُوا۟ مَعَهُۥ مَتَىٰ نَصْرُ ٱللَّهِ ۗ أَلَآ إِنَّ نَصْرَ ٱللَّهِ قَرِيبٌ
അല്ല, നിങ്ങളുടെ മുമ്പ് കഴിഞ്ഞുപോയവര്‍ക്ക് (വിശ്വാസികള്‍ക്ക്) ഉണ്ടായതു പോലുള്ള അനുഭവങ്ങള്‍ നിങ്ങള്‍ക്കും വന്നെത്താതെ നിങ്ങള്‍ക്ക് സ്വര്‍ഗത്തില്‍ പ്രവേശിക്കാനാകുമെന്ന് നിങ്ങള്‍ ധരിച്ചിരിക്കയാണോ ? പ്രയാസങ്ങളും ദുരിതങ്ങളും അവരെ ബാധിക്കുകയുണ്ടായി. അല്ലാഹുവിന്റെ സഹായം എപ്പോഴായിരിക്കും എന്ന് അവരിലെ ദൈവദൂതനും അദ്ദേഹത്തോടൊപ്പം വിശ്വസിച്ചവരും പറഞ്ഞുപോകുമാറ് അവര്‍ വിറപ്പിക്കപ്പെടുകയും ചെയ്തു. എന്നാല്‍ അല്ലാഹുവിന്റെ സഹായം അടുത്തു തന്നെയുണ്ട്. (ഖു൪ആന്‍: 2/214)
{അല്ലാഹുവും അവന്റെ ദൂതനും സത്യമാണ് പറഞ്ഞിട്ടുള്ളത്} തിരിഞ്ഞോടുകയില്ലെന്ന് കപടവിശ്വാസികൾ അല്ലാഹുവോട് കരാർ ചെയ്തു. അവർ ലംഘിക്കുകയും ചെയ്തു. സത്യവിശ്വാസികൾ അത് പാലിച്ചു.
مِّنَ ٱلْمُؤْمِنِينَ رِجَالٌ صَدَقُوا۟ مَا عَٰهَدُوا۟ ٱللَّهَ عَلَيْهِ ۖ فَمِنْهُم مَّن قَضَىٰ نَحْبَهُۥ وَمِنْهُم مَّن يَنتَظِرُ ۖ وَمَا بَدَّلُوا۟ تَبْدِيلًا
സത്യവിശ്വാസികളുടെ കൂട്ടത്തില്‍ ചില പുരുഷന്‍മാരുണ്ട്. ഏതൊരു കാര്യത്തില്‍ അല്ലാഹുവോട് അവര്‍ ഉടമ്പടി ചെയ്തുവോ, അതില്‍ അവര്‍ സത്യസന്ധത പുലര്‍ത്തി. അങ്ങനെ അവരില്‍ ചിലര്‍ (രക്ത സാക്ഷിത്വത്തിലൂടെ) തങ്ങളുടെ പ്രതിജ്ഞ നിറവേറ്റി. അവരില്‍ ചിലര്‍ (അത്) കാത്തിരിക്കുന്നു. അവര്‍ (ഉടമ്പടിക്ക്) യാതൊരു വിധ മാറ്റവും വരുത്തിയിട്ടില്ല. (ഖു൪ആന്‍:33/23)
{സത്യവിശ്വാസികളുടെ കൂട്ടത്തിൽ ചില വിശ്വാസികളുണ്ട്} ഏതൊരു കാര്യത്തിൽ അല്ലാഹുവോട് അവർ ഉടമ്പടി ചെയ്തുവോ അതിൽ അവർ സത്യസന്ധത പുലർത്തി. അതായത് അവരത് പൂർത്തിയാക്കി. അവന്റെ തൃപ്തിക്കായി അവർ ജീവൻ നൽകി. അവനെ അനുസരിക്കുന്നതിൽ അവർ പിടിച്ചുനിന്നു.
{അങ്ങനെ അവരിൽ ചിലർ രക്തസാക്ഷിത്വത്തിലൂടെ തങ്ങളുടെ പ്രതിജ്ഞ നിറവേറ്റി} അവരുടെ ആഗ്രഹവും ലക്ഷ്യവും നിറവേറ്റി. തങ്ങളുടെ ബാധ്യത നിറവേറ്റുന്നതിനായി അതിൽ വീഴ്ച വരുത്താതെ അവർ അല്ലാഹുവിന്റെ മാർഗത്തിൽ കൊല്ലപ്പെട്ടു.
{അവരിൽ ചിലർ കാത്തിരിക്കുന്നു} മറ്റുള്ളവർ ഇപ്പോഴും തങ്ങളുടെ കർത്തവ്യങ്ങൾ നിറവേറ്റുവാൻ കാത്തിരിക്കുകയാണ്. കാരണം അവർ ഇതിനകം തന്നെ അവരുടെ ചുമതലകൾ നിർവഹിക്കുന്നതിലും കരാർ പാലിക്കുന്നതിലും ഏർപ്പെട്ടിരിക്കുകയാണ്. പക്ഷേ, അവർ ഇതുവരെ അത് പൂർത്തിയാക്കിയിട്ടില്ല. ഈ ആളുകൾ അത് പൂർത്തിയാക്കാനായി ആഗ്രഹിക്കുന്നു. അത് നേടാനായി കഠിനമായി പരിശ്രമിക്കുന്നു. {അവർ യാതൊരുവിധ മാറ്റവും വരുത്തിയിട്ടില്ല} മറ്റുള്ളവർ മാറ്റിയതുപോലെ. മറിച്ച്, അവർ കരാറിൽ തന്നെ തുടരുന്നു. തെറ്റുകയോ മാറുകയോ ചെയ്തിട്ടില്ല. ഇവരാണ്‌യഥാർഥ പുരുഷന്മാർ. മറ്റുള്ളവർക്ക് പുരുഷ രൂപങ്ങളേയുള്ളൂ. അവർക്ക് പുരുഷസ്വഭാവങ്ങൾ കുറവായതിനാൽ ബാഹ്യമായി മാത്രമെ അവർ പുരുഷന്മാരാകൂ.
لِّيَجْزِىَ ٱللَّهُ ٱلصَّٰدِقِينَ بِصِدْقِهِمْ وَيُعَذِّبَ ٱلْمُنَٰفِقِينَ إِن شَآءَ أَوْ يَتُوبَ عَلَيْهِمْ ۚ إِنَّ ٱللَّهَ كَانَ غَفُورًا رَّحِيمًا
സത്യവാന്‍മാര്‍ക്ക് തങ്ങളുടെ സത്യസന്ധതയ്ക്കുള്ള പ്രതിഫലം അല്ലാഹു നല്‍കുവാന്‍ വേണ്ടി. അവന്‍ ഉദ്ദേശിക്കുന്ന പക്ഷം കപടവിശ്വാസികളെ ശിക്ഷിക്കുകയോ, അല്ലെങ്കില്‍ അവരുടെ പശ്ചാത്താപം സ്വീകരിക്കുകയോ ചെയ്യാന്‍ വേണ്ടിയും. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു. (ഖു൪ആന്‍:33/24)
{സത്യസന്ധന്മാർക്ക് തങ്ങളുടെ സത്യസന്ധതക്കുള്ള പ്രതിഫലം അല്ലാഹു നൽകുവാൻ വേണ്ടി} അവരുടെ വാക്കിലും നിലപാടിലും അല്ലാഹുമായുള്ള പെരുമാറ്റത്തിലും ഉള്ളും പുറവും ഒന്നാണ്. അല്ലാഹു പറഞ്ഞു:
قَالَ ٱللَّهُ هَٰذَا يَوْمُ يَنفَعُ ٱلصَّٰدِقِينَ صِدْقُهُمْ ۚ لَهُمْ جَنَّٰتٌ تَجْرِى مِن تَحْتِهَا ٱلْأَنْهَٰرُ خَٰلِدِينَ فِيهَآ أَبَدًا ۚ
അല്ലാഹു പറയും: ഇത് സത്യവാന്മാർക്ക് തങ്ങളുടെ സത്യസന്ധത പ്രയോജനപ്പെടുന്ന ദിവസമാകുന്നു. അവർക്ക് താഴ്ഭാഗത്തുകൂടി അരുവികൾ ഒഴുകുന്ന സ്വർഗത്തോപ്പുകളുണ്ട്. അവരതിൽ എന്നെന്നും നിത്യവാസികളായിരിക്കും. (മാഇദ:119)
ഈ കുഴപ്പങ്ങളും പരീക്ഷണങ്ങളും പ്രകമ്പനങ്ങളുമെല്ലാം കള്ളം പറയുന്നതിൽ നിന്ന് സത്യം പറയുന്നവരെ വ്യക്തമാക്കാനാണ്. അങ്ങനെ സത്യവാന്മാർക്ക് അവരുടെ സത്യതയ്ക്ക് പ്രതിഫലം ലഭിക്കുന്നു. {കപട വിശ്വാസികളെ ശിക്ഷിക്കുകയോ ചെയ്യുന്നു} പരീക്ഷണങ്ങൾ വരുമ്പോൾ അവരുടെ മനസ്സും പ്രവർത്തനങ്ങളും മാറും. അല്ലാഹുവോട് ചെയ്ത കരാർ അവർ പാലിച്ചിട്ടുമില്ല. {അവൻ ഉദ്ദേശിക്കുന്നപക്ഷം} അവരെ ശിക്ഷിക്കുകയും അവൻ അവരെ സന്മാർഗത്തിലാക്കാൻ ഉദ്ദേശിച്ചിട്ടില്ലാത്തതിനാൽ അവരിൽ ഒരു നൻമയുമില്ലെന്ന് അവൻ മനസ്സിലാക്കി. അതിനാൽ അവൻ അവർക്ക് അതിനുള്ള പ്രാപ്തി നൽകിയില്ല. {അല്ലെങ്കിൽ അവരുടെ പശ്ചാത്താപം സ്വീകരിക്കുകയോ ചെയ്യാൻ വേണ്ടിയും} പശ്ചാത്താപത്തിനും ഖേദിച്ചു മടങ്ങാനും അവസരം ഉണ്ടാക്കാനും. ഇത് അല്ലാഹുവിന്റെ ഔദാര്യത്തിൽ ഏറ്റവും മികച്ചതാണ്. അതുകൊണ്ടാണ് ഈ വചനത്തിന്റെ അവസാനത്തിൽ പാപമോചനത്തെയും ഔദാര്യത്തെയും ഗുണം ചെയ്യുന്നതിനെയും അറിയിക്കുന്ന അവന്റെ നാമങ്ങൾ വന്നത്. {തീർച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു} തങ്ങളുടെ സ്വന്തങ്ങളോട് അമിതമായി അവർ എത്ര തന്നെ തെറ്റ് ചെയ്താലും തെറ്റ് ചെയ്തവർക്ക് പൊറുത്തുകൊടുക്കുന്നവൻ; അവർ പശ്ചാത്തപിച്ച് വന്നാൽ. {കരുണാനിധിയുമാകുന്നു} അവരോട്. അവർക്ക് പശ്ചാത്തപിക്കാൻ അവസരം കൊടുത്തും അതവരിൽ നിന്ന് സ്വീകരിച്ച്, അവർ ചെയ്ത തെറ്റുകൾ മറച്ചുവെച്ചും അവൻ കാരുണ്യം കാണിക്കുന്നു.
وَرَدَّ ٱللَّهُ ٱلَّذِينَ كَفَرُوا۟ بِغَيْظِهِمْ لَمْ يَنَالُوا۟ خَيْرًا ۚ وَكَفَى ٱللَّهُ ٱلْمُؤْمِنِينَ ٱلْقِتَالَ ۚ وَكَانَ ٱللَّهُ قَوِيًّا عَزِيزًا
സത്യനിഷേധികളെ അവരുടെ ഈര്‍ഷ്യയോടെത്തന്നെ അല്ലാഹു തിരിച്ചയക്കുകയും ചെയ്തു. യാതൊരു ഗുണവും അവര്‍ നേടിയില്ല. സത്യവിശ്വാസികള്‍ക്ക് അല്ലാഹു യുദ്ധത്തിന്റെ ആവശ്യം ഇല്ലാതാക്കി. അല്ലാഹു ശക്തനും പ്രതാപിയുമാകുന്നു. (ഖു൪ആന്‍:33/25)
{സത്യനിഷേധികളെ അവരുടെ ഈർഷ്യതയോടെത്തന്നെ അല്ലാഹു തിരിച്ചയക്കുകയും ചെയ്തു. യാതൊരു ഗുണവും അവർ നേടിയില്ല} അവർ പരാജിതരായി മടങ്ങി. അവർ ആഗ്രഹിച്ചതൊന്നും അവർ നേടിയില്ല. അവരുടെ ഈർഷ്യതയും കോപവും കഴിവും ഉണ്ടായിട്ടും മുസ്‌ലിംകളെ പരാജയപ്പെടുത്തുക എന്ന ലക്ഷ്യം അവർ നേടിയില്ല. അവർ തങ്ങളുടെ അംഗസംഖ്യയിൽ വഞ്ചിതരായി. അവർ ധാരാളം കക്ഷികളുണ്ടെന്നതിൽ അവർ അഭിമാനിച്ചു. എണ്ണത്തിലും വണ്ണത്തിലും അവർ സന്തോഷിച്ചു. അപ്പോൾ അല്ലാഹു വലിയൊരു കാറ്റ് അവർക്കുനേരെ അയച്ചു; ശക്തമായ കാറ്റ്. അത് അവരുടെ കേന്ദ്രങ്ങളെ കുലുക്കി. അവരുടെ കൂടാരങ്ങൾ തകർത്തു. അവരുടെ പാചക പാത്രങ്ങൾ മറിച്ചിട്ടു. വലിയ അസ്വസ്ഥത സൃഷ്ടിച്ചു. അവരുടെ ഹൃദയങ്ങളിൽ ഭയം ഉണ്ടാക്കുകയും ചെയ്തു. അങ്ങനെ അവർ നിരാശരായി. അല്ലാഹു തന്റെ വിശ്വാസികളായ അടിമകൾക്ക് നൽകിയ സഹായമായിരുന്നു അത്.
{സത്യവിശ്വാസികൾക്ക് അല്ലാഹു യുദ്ധത്തിന്റെ ആവശ്യം ഇല്ലാതാക്കി} ഭൗതികമായ കാരണങ്ങളും അല്ലാഹുവിന്റെ തീരുമാനങ്ങളും ഉണ്ടായപ്പോൾ. {അല്ലാഹു ശക്തനും പ്രതാപിയുമാകുന്നു} അവനെ ഒരാളും അതിജയിക്കില്ല. അവനോട് സഹായം ചോദിക്കുന്നവൻ വിജയിച്ചു. അവൻ ഉദ്ദേശിച്ച ഒരു കാര്യവും നടക്കാതിരിക്കില്ല. അല്ലാഹു ശക്തിയും പ്രതാപവും നൽകി സഹായിച്ചല്ലാതെ ഒരു വ്യ ക്തിയും തന്റെ ശക്തി പ്രയോജനപ്പെടില്ല.
وَأَنزَلَ ٱلَّذِينَ ظَٰهَرُوهُم مِّنْ أَهْلِ ٱلْكِتَٰبِ مِن صَيَاصِيهِمْ وَقَذَفَ فِى قُلُوبِهِمُ ٱلرُّعْبَ فَرِيقًا تَقْتُلُونَ وَتَأْسِرُونَ فَرِيقًا
വേദക്കാരില്‍ നിന്ന് അവര്‍ക്ക് (സത്യനിഷേധികള്‍ക്ക്) പിന്തുണ നല്‍കിയവരെ അവരുടെ കോട്ടകളില്‍ നിന്ന് അവന്‍ ഇറക്കിവിടുകയും അവരുടെ ഹൃദയങ്ങളില്‍ അവന്‍ ഭയം ഇട്ടുകൊടുക്കുകയും ചെയ്തു. അവരില്‍ ഒരു വിഭാഗത്തെ നിങ്ങളതാ കൊല്ലുന്നു. ഒരു വിഭാഗത്തെ നിങ്ങള്‍ തടവിലാക്കുകയും ചെയ്യുന്നു. (ഖു൪ആന്‍:33/26)
{അവർക്ക് പിന്തുണ നൽകിയവരെ ഇറക്കിവിട്ടു} അവരെ സഹായിച്ചവരെ. {വേദക്കാരിൽ നിന്നും} അതായത് ജൂതന്മാരിൽ. {അവരുടെ കോട്ടകളിൽനിന്ന്} അവൻ ഇറക്കി. അവർ പരാജപ്പെടുകയും ചെയ്തു. {അവരുടെ ഹൃദയങ്ങളിൽ അവൻ ഭയം ഇടംകൊടുക്കുകയും ചെയ്യും} യുദ്ധം ചെയ്യാൻ കഴിയാത്തവിധം അവരുടെ ഹൃദയങ്ങളിൽ ഭയം ഇട്ടു. അങ്ങനെ അവർ കീഴടങ്ങുകയും അപമാനിതരാവുകയും ചെയ്തു. {അവരിൽ ഒരു വിഭാഗത്തെ നിങ്ങളതാ കൊല്ലുന്നു} പോരാളികളായ പുരുഷന്മാരെ. {ഒരു വിഭാഗത്തെ നിങ്ങൾ തടവിലാക്കുകയും ചെയ്തു} അവരല്ലാത്ത സ്ത്രീകളെയും കുട്ടികളെയും.
وَأَوْرَثَكُمْ أَرْضَهُمْ وَدِيَٰرَهُمْ وَأَمْوَٰلَهُمْ وَأَرْضًا لَّمْ تَطَـُٔوهَا ۚ وَكَانَ ٱللَّهُ عَلَىٰ كُلِّ شَىْءٍ قَدِيرًا
അവരുടെ ഭൂമിയും വീടുകളും സ്വത്തുക്കളും നിങ്ങള്‍ (മുമ്പ്) കാലെടുത്ത് വെച്ചിട്ടില്ലാത്ത ഒരു ഭൂപ്രദേശവും നിങ്ങള്‍ക്കവന്‍ അവകാശപ്പെടുത്തി തരികയും ചെയ്തു. അല്ലാഹു എല്ലാ കാര്യത്തിനും കഴിവുള്ളവനാകുന്നു. (ഖു൪ആന്‍:33/27)
{നിങ്ങൾക്കവൻ അവകാശപ്പെടുത്തിത്തരികയും ചെയ്തു} നിങ്ങൾക്ക് യുദ്ധാനന്തര സ്വത്തായി നൽകി. {അവരുടെ ഭൂമിയും വീടുകളും സ്വത്തുക്കളും നിങ്ങൾ മുമ്പ് കാലെടുത്ത് വെച്ചിട്ടില്ലാത്ത ഒരു പ്രദേശവും} മുമ്പ് ആ ഭൂമി അതിന്റെ മഹത്ത്വം കൊണ്ട് ആ നാട്ടുകാർക്ക് ഏറെ പ്രിയങ്കരമായിരുന്നു. അവിടെ നിങ്ങൾക്ക് ഇതുവരെ കാലുകുത്താനായിരുന്നില്ല. ഇപ്പോൾ അതിന് സൗകര്യം നൽകി. ആ നാടിനെയും നാട്ടുകാരെയും നിങ്ങൾ പരാജയപ്പെടുത്തി. അവരുടെ സ്വത്തുക്കൾ നിങ്ങൾ അധീനപ്പെടുത്തി. അവരെ നിങ്ങൾ വധിച്ചു. അവരെ ബന്ധനസ്ഥരാക്കി. {അല്ലാഹു എല്ലാ കാര്യത്തിനും കഴിവുള്ളവനാകുന്നു} അവനൊരു കാര്യത്തിനും അശക്തനല്ല. അവന്റെ കഴിവിൽനിന്ന് അവൻ നിശ്ചയിക്കുന്നതൊക്കെ നിങ്ങൾക്കുവേണ്ടി നിശ്ചയിക്കുക യും ചെയ്യുന്നു.
മദീനയിൽ നിന്ന് വളരെ അകലെയുള്ള ഒരു പട്ടണത്തിൽ താമസിച്ചിരുന്ന ബനൂഖുറൈദ എന്ന ജൂതഗോത്രമായിരുന്നു ഈ വിഭാഗം. നബിﷺ മദീനയിലേക്ക് പലായനം ചെയ്തപ്പോൾ അവരുമായി ഒരു ഉടമ്പടിയുണ്ടാക്കി. നബിﷺ അവരുമായി യുദ്ധം ചെയ്യില്ലെന്നും അവർ നബിയോട് യുദ്ധം ചെയ്യില്ലെന്നും ഒരു മാറ്റവും വരുത്താതെ അവർ അവരുടെ മതത്തിൽ തുടരുമെന്നുമായിരുന്നു ആ കരാർ. എന്നാൽ ഖന്ദക്വ് ദിനത്തിൽ അല്ലാഹുവിന്റെ ദൂതനെതിരെ സഖ്യകക്ഷികൾ സംഘടിച്ചത് കണ്ടപ്പോൾ മുസ്‌ലിംകളുമായി താരതമ്യം ചെയ്യുമ്പോൾ അവരുടെ എണ്ണം വളരെ കൂടുതലാണെന്ന് അവർ വിചാരിച്ചു. അതിനാൽ പ്രവാചകനെയും വിശ്വാസികളെയും അവർ ഉന്മൂലനം ചെയ്യുമെന്ന് അവർ കണക്കുകൂട്ടി. ഈ ആശയം അവരുടെ ചില നേതാക്കൾ കളവ് പറഞ്ഞ് പിന്തുണച്ചു. അപ്പോൾ അവരും പ്രവാചകനും തമ്മിലുള്ള കരാർ അവർ ലംഘിച്ചു. ബഹുദൈവാരാധകരുടെ പക്ഷം ചേർന്ന പ്രവാചകനെതിരെ യുദ്ധം ചെയ്തു.
അല്ലാഹു ബഹുദൈവാരാധകരെ പരാജയപ്പെടുത്തിയപ്പോൾ അല്ലാഹുവിന്റെ ദൂതൻ ഈ ജൂതന്മാരോട് യുദ്ധം ചെയ്യുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. സഅദ്ബ്‌നു മുആദിന്റെ വിധി അംഗീകരിക്കുന്നതുവരെ അദ്ദേഹം അവരെ കോട്ടകളിൽ ഉപരോധിച്ചു. അങ്ങനെ അദ്ദേഹം വിധി പറഞ്ഞു. അവരുടെ പുരുഷന്മാരായ യോദ്ധാക്കളെ കൊല്ലാനും സ്ത്രീകളെയും കുട്ടികളെയും ബന്ധികളാക്കാനും അവരുടെ സ്വത്ത് പിടിച്ചെടുക്കാനുമായിരുന്നു അദ്ദേഹം വിധിച്ചത്. അങ്ങനെ അല്ലാഹു തന്റെ ദൂതന്റെയും വിശ്വാസികളുടെയും മേൽ അവന്റെ അനുഗ്രഹം പൂർത്തിയാക്കുകയും അവർക്ക് ധാരാളം അനുഗ്രഹങ്ങൾ വർഷിക്കുകയും ചെയ്തു. അവരുടെ ശത്രുക്കൾ അപമാനിക്കപ്പെടുകയും അവരിൽ ചിലർ കൊല്ലപ്പെടുകയും ചിലർ ബന്ധിക്കളാക്കപ്പെടുകയും ചെയ്യുന്ന സന്തോഷം അവർക്ക് നൽകുകയും ചെയ്തു. കാരണം അല്ലാഹു തന്റെ വിശ്വാസികളായ ദാസന്മാരോട് നിരന്തരം ദയ കാണിക്കുന്നു.
തഫ്സീറുസ്സഅ്ദി
വിവര്‍ത്തനം : ഹാരിസ് ബിന്‍ സലീം
www.kanzululoom.com