സത്യവിശ്വാസികളുടെ ലക്ഷണമായി അല്ലാഹു പറഞ്ഞു:
وَٱلَّذِينَ هُمْ عَنِ ٱللَّغْوِ مُعْرِضُونَ
اللغو (വ്യര്‍ത്ഥമായ കാര്യം) ൽ നിന്ന് തിരിഞ്ഞുകളയുന്നവരാണവർ. (ഖുർആൻ:23/3)
{وَالَّذِينَ هُمْ عَنِ اللَّغْوِ} وهو الكلام الذي لا خير فيه ولا فائدة،
{വ്യര്‍ത്ഥമായ കാര്യം} യാതൊരു ഗുണമോ പ്രയോജനമോ ഇല്ലാത്ത സംസാരമാണത്. (തഫ്സീറുസ്സഅ്ദി)
{وَٱلَّذِينَ هُمْ عَنِ ٱللَّغْوِ مُعْرِضُونَ } أي : عن الباطل ، وهو يشمل : الشرك كما قاله بعضهم والمعاصي كما قاله آخرون وما لا فائدة فيه من الأقوال والأفعال
{വ്യര്‍ത്ഥമായ കാര്യത്തില്‍ നിന്ന് തിരിഞ്ഞുകളയുന്നവരാണവർ}അസത്യങ്ങളിൽ നിന്ന്, ചിലർ പറഞ്ഞതുപോലെ ശിര്‍ക് അതിൽ ഉൾപ്പെടുന്നു. മറ്റ് ചിലര്‍ പറഞ്ഞതുപോലെ പാപങ്ങൾ അതിൽ ഉൾപ്പെടുന്നു. പ്രയോജനമില്ലാത്ത വാക്കുകളും പ്രവൃത്തികളും അതിൽ ഉൾപ്പെടുന്നു. (ഇബ്നു കസീര്‍)
കാര്യമില്ലാത്തതും, പ്രയോജനമില്ലാത്തതുമായ എല്ലാ സംഗതിയും – വാക്കോ, പ്രവൃത്തിയോ, സംഭവമോ ഏതാകട്ടെ – ഇതില്‍ ഉള്‍പ്പെടുന്നു. (അമാനി തഫ്സീര്‍)
ഇബാദു റഹ്മാന്റെ ഗുണമായി അല്ലാഹു പറഞ്ഞു:
ﻭَﺇِﺫَا ﻣَﺮُّﻭا۟ ﺑِﭑﻟﻠَّﻐْﻮِ ﻣَﺮُّﻭا۟ ﻛِﺮَاﻣًﺎ
اللغو (വ്യര്‍ത്ഥമായ കാര്യങ്ങൾ) നടക്കുന്നേടത്തു കൂടി പോകുകയാണെങ്കില്‍ മാന്യന്‍മാരായി ക്കൊണ്ട് കടന്നുപോകുന്നവരുമാകുന്നു അവര്‍.(ഖുർആൻ:25/72)
{ وَإِذَا مَرُّوا بِاللَّغْوِ } وهو الكلام الذي لا خير فيه ولا فيه فائدة دينية ولا دنيوية ككلام السفهاء ونحوهم
{വ്യര്‍ത്ഥമായ കാര്യങ്ങൾ നടക്കുന്നേടത്തു കൂടി പോകുകയാണെങ്കില്‍} മതപരമായോ ദുൻയവ്യയായോ യാതൊരു ഗുണമോ പ്രയോജനമോ ഇല്ലാത്ത സംസാരമാണത്. വിഡ്ഢികളുടെ സംസാരം പോലെ. (തഫ്സീറുസ്സഅ്ദി)
അനാവശ്യമായതും, ധാര്‍മ്മികനിലവാരം താഴ്ത്തിക്കളയുന്നതും, ന്യായവിരുദ്ധമായതുമായ കാര്യങ്ങളെല്ലാം വ്യര്‍ത്ഥമായ കാര്യങ്ങളിൽ’ (اللَّغْو) പെടുന്നു. മഹാനായ അബ്ദുല്‍ ഹഖ് ദഹ്‌ലവി പ്രസ്താവിച്ചിട്ടുള്ളതു പോലെ ഇന്നത്തെ നൃത്തം, സിനിമ, നാടകം തുടങ്ങിയ കലാവിനോദങ്ങളെന്ന പേരിലറിയപ്പെടുന്ന എല്ലാ തോന്നിയവാസങ്ങളും, അവിശ്വാസികളായ ജനങ്ങളുടെ പലതരം ഉത്സവാദികോലാഹലങ്ങളും, ബിദ്അത്തുകാരുടെ (മതത്തില്‍ അനാചാരങ്ങള്‍ കടത്തിക്കൂട്ടിയവരുടെ) പല ചടങ്ങുകളും, മാമൂലുകളും – എല്ലാം തന്നെ – വര്‍ജ്ജിക്കപ്പെടേണ്ടവയാകുന്നു. അല്ലാഹുവിന്റെ പ്രിയപ്പെട്ട ഈ അടിയാന്‍മാര്‍ വ്യര്‍ത്ഥമായ കാര്യങ്ങളുടെ സമീപത്തുകൂടി പോകുമ്പോള്‍ മാന്യന്‍മാരായ നിലയില്‍ പോകുമെന്ന് പറഞ്ഞതിന്റെ താല്‍പര്യം, അതില്‍ പങ്കെടുക്കയില്ലെന്ന് മാത്രമല്ല, അതില്‍ താല്‍പര്യം തോന്നുകയോ, ശ്രദ്ധപതിക്കുകയോ ചെയ്യാതെ, പ്രതിഷേധപൂര്‍വ്വം തിരിഞ്ഞുപോകുമെന്നാകുന്നു. (അമാനി തഫ്സീര്‍)
അഥവാ, അവർ സ്വയം തീരുമാനപ്രകാരമോ, ഉദ്ദേശപൂർവ്വമോ ഇത്തരം സ്ഥലങ്ങളിലേക്ക് പോവുകയില്ല. നേരെമറിച്ച് അങ്ങനെ വല്ല സാഹചര്യവും ഉണ്ടായി കഴിഞ്ഞാൽ അവിടെ നടക്കുന്ന തിന്മകളിൽ നിന്നും തിരിഞ്ഞു കളഞ്ഞ് അത്തരം സദസ്സുകളിൽ പങ്കെടുക്കാതെ മാന്യമായി അവർ നടന്നു പോകുന്നതാണ്. അല്ലാഹു ﷻ പറയുന്നു:
وَإِذَا رَأَيْتَ ٱلَّذِينَ يَخُوضُونَ فِىٓ ءَايَٰتِنَا فَأَعْرِضْ عَنْهُمْ حَتَّىٰ يَخُوضُوا۟ فِى حَدِيثٍ غَيْرِهِۦ ۚ وَإِمَّا يُنسِيَنَّكَ ٱلشَّيْطَٰنُ فَلَا تَقْعُدْ بَعْدَ ٱلذِّكْرَىٰ مَعَ ٱلْقَوْمِ ٱلظَّٰلِمِينَ
നമ്മുടെ ദൃഷ്ടാന്തങ്ങളെ അപഹസിക്കുന്നതില്‍ മുഴുകിയവരെ നീ കണ്ടാല്‍ അവര്‍ മറ്റു വല്ല വര്‍ത്തമാനത്തിലും പ്രവേശിക്കുന്നത് വരെ നീ അവരില്‍ നിന്ന് തിരിഞ്ഞുകളയുക. ഇനി വല്ലപ്പോഴും നിന്നെ പിശാച് മറപ്പിച്ച് കളയുന്ന പക്ഷം ഓര്‍മ വന്നതിന് ശേഷം അക്രമികളായ ആ ആളുകളുടെ കൂടെ നീ ഇരിക്കരുത്. (ഖുർആൻ:6/68)
വേദക്കാരിൽ നിന്നും ഇസ്ലാമിലേക്ക് വന്നവരുടെ ഗുണമായി അല്ലാഹു പറഞ്ഞു:
وَإِذَا سَمِعُوا اللَّغْوَ أَعْرَضُوا عَنْهُ وَقَالُوا لَنَا أَعْمَالُنَا وَلَكُمْ أَعْمَالُكُمْ سَلَامٌ عَلَيْكُمْ لَا نَبْتَغِي الْجَاهِلِينَ
اللغو (വ്യര്‍ത്ഥമായ കാര്യങ്ങൾ) കേട്ടാല്‍ അവര്‍ അതില്‍നിന്നും തിരിഞ്ഞുപോകും. അവര്‍ പറയുകയും ചെയ്യും: ‘ഞങ്ങള്‍ക്ക് ഞങ്ങളുടെ കര്‍മ്മങ്ങള്‍, നിങ്ങള്‍ക്ക് നിങ്ങളുടെ കര്‍മ്മങ്ങളും. നിങ്ങള്‍ക്കു സലാം. ഞങ്ങള്‍ വിഡ്ഢികളെ ആവശ്യപ്പെടുന്നില്ല’. (ഖുർആൻ:.28/55)
{وإذا سمعوا اللغو أعرضوا عنه} أي : لا يخالطون أهله ولا يعاشرونهم ،
{വ്യര്‍ത്ഥമായതുകേട്ടാല്‍ അവര്‍ അതില്‍നിന്നും തിരിഞ്ഞുപോകും} അവർ അവരുമായി ഇടപഴകുകയോ അവരുമായി സഹവസിക്കുകയോ ചെയ്യുകയില്ല. (ഇബ്നുകസീര്‍)
വ്യര്‍ത്ഥമായ വല്ലതും കേട്ടാല്‍ അതില്‍ ശ്രദ്ധപതിക്കുകയോ, പങ്കെടുക്കുകയോ ചെയ്യാതെ അവര്‍ തിരിഞ്ഞുപോകും. ഇസ്ലാമിന്‍റെ വീക്ഷണത്തില്‍ അനാവശ്യവും, അനഭിലഷണീയവുമായ എല്ലാ കാര്യവും വ്യര്‍ത്ഥത്തില്‍ ഉള്‍പ്പെടുന്നു. പരദൂഷണം, വ്യാജം, നിരര്‍ത്ഥമായ സംസാരം, ചീത്ത വാക്ക് മുതലായവയും, ഖുര്‍ആനെയോ, നബി ﷺ യെയോ, ഇസ്‌ലാമിക സിദ്ധാന്തങ്ങളെയോ സംബന്ധിച്ച് പഴിവാക്കുകള്‍ പറയുന്നതുമെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു. ഇങ്ങനെയുള്ള വല്ല രംഗങ്ങളും അവരെ അഭിമുഖീകരിക്കുന്നപക്ഷം അവര്‍: ‘ഞങ്ങള്‍ക്കു ഞങ്ങളുടെ കര്‍മ്മം, നിങ്ങള്‍ക്കു നിങ്ങളുടെ കര്‍മ്മം’ (لَنَا أَعْمَالُنَا وَلَكُمْ أَعْمَالُكُمْ) എന്നും ‘ഞങ്ങള്‍ക്കു മൂഢജനങ്ങളുടെ ആവശ്യമില്ല’ (لَا نَبْتَغِي الْجَاهِلِينَ) എന്നും പറഞ്ഞ് ‘സലാം’ കൊടുത്ത് പിരിഞ്ഞുപോ കുകയാണവര്‍ ചെയ്യുക. ഹാ! എത്ര അനുകരണീയമായ സ്വഭാവങ്ങള്‍! (അമാനി തഫ്സീര്‍)
عَنْ أَبِيْ هُرَيْرَةَ رَضِيَ اللهُ عَنْهُ قَالَ: قَالَ رَسُوْلُ اللهِ ﷺ : مِنْ حُسْنِ إِسْلامِ المَرْءِ تَرْكُهُ مَا لاَ يَعْنِيْهِ
അബൂ ഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു: തന്നെ ബാധിക്കാത്ത കാര്യങ്ങൾ ഉപേക്ഷിക്കുകയെന്നത് ഒരു വ്യക്തിയുടെ ഇസ്‌ലാമിക നന്മയിൽ പെട്ടതാകുന്നു. (തിർമിദി:2317)
www.kanzululoom.com