വിജയികളാകാൻ

വിശുദ്ധ ഖുർആനിൽ ചില കാര്യങ്ങൾ പരാമർശിക്കവേ 11 സ്ഥലത്ത് لَعَلَّكُمْ تُفْلِحُونَ ‎ (നിങ്ങൾ വിജയികൾ ആയേക്കാം) എന്ന് പറഞ്ഞിട്ടുള്ളതായി കാണാം. ഇവിടെയെല്ലാം അല്ലാഹു ചില കാര്യങ്ങൾ ചെയ്യാൻ കൽപ്പിക്കുകയോ ചില കാര്യങ്ങൾ വിരോധിക്കുകയോ ആണ് ചെയ്യുന്നത്. അഥവാ അല്ലാഹുവിന്റെ കൽപ്പനകൾ പാലിക്കുന്നിടത്താണ് ഇരുലോകത്തും വിജയം. അല്ലാഹുവിന്റെ കൽപ്പനകളെ ലംഘിക്കുന്നിടത്താണ് ഇരു ലോകത്തും പരാജയം. പ്രസ്തുത ആയത്തുകളാണ് താഴെ വിവരിക്കുന്നത്.

ഒന്ന്

يَسْـَٔلُونَكَ عَنِ ٱلْأَهِلَّةِ ۖ قُلْ هِىَ مَوَٰقِيتُ لِلنَّاسِ وَٱلْحَجِّ ۗ وَلَيْسَ ٱلْبِرُّ بِأَن تَأْتُوا۟ ٱلْبُيُوتَ مِن ظُهُورِهَا وَلَٰكِنَّ ٱلْبِرَّ مَنِ ٱتَّقَىٰ ۗ وَأْتُوا۟ ٱلْبُيُوتَ مِنْ أَبْوَٰبِهَا ۚ وَٱتَّقُوا۟ ٱللَّهَ لَعَلَّكُمْ تُفْلِحُونَ ‎

(നബിയേ,) നിന്നോടവര്‍ ചന്ദ്രക്കലകളെപ്പറ്റി ചോദിക്കുന്നു. പറയുക: മനുഷ്യരുടെ ആവശ്യങ്ങള്‍ക്കും ഹജ്ജ് തീര്‍ത്ഥാടനത്തിനും കാല നിര്‍ണയത്തിനുള്ള ഉപാധികളാകുന്നു അവ. നിങ്ങള്‍ വീടുകളിലേക്ക് പിന്‍വശങ്ങളിലൂടെ ചെല്ലുന്നതിലല്ല പുണ്യം കുടികൊള്ളുന്നത്‌. പ്രത്യുത, ദോഷബാധയെ കാത്തുസൂക്ഷിച്ചവനത്രെ പുണ്യവാന്‍. നിങ്ങള്‍ വീടുകളില്‍ അവയുടെ വാതിലുകളിലൂടെ പ്രവേശിക്കുക. അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്യുവിന്‍; നിങ്ങള്‍ വിജയം പ്രാപിച്ചേക്കാം.. (ഖു൪ആന്‍:2/189)

ഹജ്ജില്‍ പ്രവേശിച്ചുകഴിഞ്ഞാല്‍, അത് അവസാനിക്കുന്നതിന് മുമ്പ് വീടുകളില്‍ പ്രവേശിക്കേണ്ടി വരുമ്പോള്‍, ശരിക്കുള്ള വാതിലുകളിലൂടെ അകത്ത് കടക്കാതെ, ചുവര്‍ കയറിയോ, പിന്‍പുറങ്ങളിലുള്ള ജനല്‍ പഴുതുകളിലൂടെയോ അകത്തുകടക്കുക ഒരു ജാഹിലിയ്യാ സമ്പ്രദായമായിരുന്നു. ഇതൊരു പുണ്യാചാരമായി അവര്‍ ഗണിക്കുകയും ചെയതിരുന്നു. ചിലര്‍ വീട്ടില്‍നിന്ന് യാത്ര പുറപ്പെട്ടുപോയ ശേഷം, വഴിയില്‍ വെച്ച് വീട്ടില്‍ വരേണ്ടുന്ന വല്ല ആവശ്യം നേരിട്ടാലും അങ്ങനെ ചെയ്തിരുന്നുവത്രെ. ഇത് നിരര്‍ത്ഥമായ ഒരു പതിവാണെന്നും, അതില്‍ ഒരു പുണ്യവുമില്ലെന്നും, വീട്ടില്‍ പ്രവേശിക്കുമ്പോഴെല്ലാം നേരെയുള്ള പ്രവേശന മാര്‍ഗങ്ങളില്‍കൂടിത്തന്നെ പ്രവേശിച്ചു കൊള്ളണമെന്നും, അല്ലാഹുവിന്‍റെ വിധിവിലക്കുകള്‍ അനുസരിച്ചുകൊണ്ട് സൂക്ഷ്മതയുള്ളവരായിരിക്കുന്നതിലാണ് പുണ്യമുള്ളതെന്നും, അതുകൊണ്ടേ വിജയവും മോക്ഷവും ലഭിക്കുകയുള്ളൂവെന്നും അറിയിക്കുന്നതാണ് ആയത്തിന്‍റെ തുടര്‍ന്നുള്ള ഭാഗം.  (അമാനി തഫ്സീര്‍)

{وَاتَّقُوا اللَّهَ} هذا هو البر الذي أمر الله به, وهو لزوم تقواه على الدوام, بامتثال أوامره, واجتناب نواهيه, فإنه سبب للفلاح, الذي هو الفوز بالمطلوب, والنجاة من المرهوب، فمن لم يتق الله تعالى, لم يكن له سبيل إلى الفلاح, ومن اتقاه, فاز بالفلاح والنجاح.

{അല്ലാഹുവിനെ സൂക്ഷിക്കുക (തഖ്‌വ)}ഇതാണ് അല്ലാഹു കല്പിച്ച പുണ്യം, അവന്റെ കൽപ്പനകൾ പാലിച്ചുകൊണ്ടും വിരോധങ്ങൾ വെടിഞ്ഞുകൊണ്ടും  എപ്പോഴും തഖ്‌വയുള്ളവരായിരിക്കേണ്ടത് അനിവാര്യമാണ്. അത് വിജയത്തിന് ഒരു കാരണമാണ്. അതാകുന്നു നാം തേടുന്നതായ വിജയം.  ഭയപ്പെടുന്നതിൽ നിന്നുള്ള രക്ഷയുമാണ്, അല്ലാഹുവിൽ തഖ്‌വയില്ലാത്തവന് വിജയത്തിലേക്കുള്ള പാതയില്ല. അല്ലാഹുവിൽ തഖ്‌വയുള്ളവൻ വിജയവും നേട്ടവും കൈവരിക്കും. (തഫ്സീറുസ്സഅ്ദി)

രണ്ട്

يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لَا تَأْكُلُوا۟ ٱلرِّبَوٰٓا۟ أَضْعَٰفًا مُّضَٰعَفَةً ۖ وَٱتَّقُوا۟ ٱللَّهَ لَعَلَّكُمْ تُفْلِحُونَ ‎

സത്യവിശ്വാസികളേ, നിങ്ങള്‍ ഇരട്ടിയിരട്ടിയായി പലിശ തിന്നാതിരിക്കുകയും അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്യുക. നിങ്ങള്‍ വിജയികളായേക്കാം. (ഖു൪ആന്‍:3/130)

മൂന്ന്

يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ ٱصْبِرُوا۟ وَصَابِرُوا۟ وَرَابِطُوا۟ وَٱتَّقُوا۟ ٱللَّهَ لَعَلَّكُمْ تُفْلِحُونَ

സത്യവിശ്വാസികളേ, നിങ്ങള്‍ ക്ഷമിക്കുകയും ക്ഷമയില്‍ മികവു കാണിക്കുകയും പ്രതിരോധ സന്നദ്ധരായിരിക്കുകയും ചെയ്യുക. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിച്ച് ജീവിക്കുക. നിങ്ങള്‍ വിജയം പ്രാപിച്ചേക്കാം. (ഖു൪ആന്‍:3/200)

മുഹമ്മദ് അമാനി മൗലവി رحمه الله എഴുതുന്നു:സത്യവിശ്വാസികള്‍ അറിയുകയും പഠിക്കുകയും അനുഷ്ഠിക്കുകയും ചെയ്യേണ്ടുന്ന അനേകം വിഷയങ്ങള്‍ വിവരിച്ചശേഷം, അവയുടെ ഒരു രത്‌നച്ചുരുക്കമെന്നോണം, കേവലം നാല് വാക്കുകള്‍ മാത്രം ഉള്‍ക്കൊള്ളുന്ന നാല് ഉപദേശങ്ങള്‍ നല്‍കികൊണ്ട് അല്ലാഹു ഈ സൂറത്ത് അവസാനിപ്പിക്കുന്നു. സ്വന്തം ദേഹങ്ങളോട് ബന്ധപ്പെട്ടത്, മറ്റുള്ളവരോട് ബന്ധപ്പെട്ടത്, അല്ലാഹുവിനോട് ബന്ധപ്പെട്ടത് എന്നിങ്ങനെ മൂന്നുതരം വിഷയങ്ങളാണ് മനുഷ്യര്‍ക്ക് അഭിമുഖീകരിക്കുവാനുള്ളത്. ഈ മൂന്ന് തുറയിലും മനുഷ്യന്‍ കൈക്കൊള്ളേുന്ന നിലപാടിന്‍റെ ആകെസാരം ഈ ഉപദേശങ്ങളില്‍ അടങ്ങിയിരിക്കുന്നു. മറ്റൊരു വശത്തിലൂടെ പറഞ്ഞാല്‍, ഐഹികവും, പാരത്രികവുമായ വിജയ മാര്‍ഗങ്ങളുടെ സാരാംശം ഉള്‍ക്കൊള്ളുന്ന ഒരു വചനമാണിത്. يَا أَيُّهَا الَّذِينَ آمَنُوا (വിശ്വസിച്ചവരേ) എന്ന സംബോധനയോടുകൂടി അല്ലാഹു പറയുന്നു:-

(1) اصْبِرُوا (നിങ്ങള്‍ ക്ഷമിക്കുവിന്‍) അല്ലാഹുവിന്‍റെ നിയമോപദേശങ്ങള്‍ പാലിക്കുന്നതിലും, കടമകള്‍ നിര്‍വ്വഹിക്കുന്നതിലും, സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുന്നതിലും, ആപത്തുകളും കഷ്ടപ്പാടുകളും നേരിടുന്നതിലുമെല്ലാം തന്നെ, ക്ഷമയും സഹനവും കൈക്കൊള്ളണമെന്ന് താല്‍പര്യം. വ്യക്തിപരമായ എല്ലാ തുറകളെയും ബാധിക്കുന്നതാണ് ഈ ഉപദേശം.

(2) وَصَابِرُوا (നിങ്ങള്‍ ക്ഷമയില്‍ മികവ് കാണിക്കുവിന്‍). കുടുംബങ്ങള്‍, അയല്‍ക്കാര്‍, സ്വജനങ്ങള്‍, എതിര്‍ കക്ഷികള്‍, സഖ്യകക്ഷികള്‍, മനുഷ്യരും പിശാചുക്കളും അടങ്ങുന്ന ശത്രുക്കള്‍ തുടങ്ങിയ എല്ലാ വിഭാഗങ്ങളില്‍ നിന്നും നേരിട്ടേക്കാവുന്ന എല്ലാതരം ഉപദ്രവങ്ങളിലും, ബുദ്ധിമുട്ടുകളിലും അവരെക്കാളേറെ ക്ഷമയില്‍ മികച്ച് നില്‍ക്കുവാന്‍ നിങ്ങള്‍ ഉല്‍സാഹം കാണിക്കണം എന്ന് താല്‍പര്യം. യുദ്ധങ്ങളിലും, ശത്രുക്കളുമായുള്ള ഏറ്റുമുട്ടലുകളിലും എതിര്‍ കക്ഷിയെ ഭയപ്പെടുത്തുമാറ് സ്ഥിര ചിത്തതയും ധൈര്യവും പ്രകടമാക്കലാണ് ഈ തുറയില്‍ ഏറ്റവും പ്രാധാന്യം അര്‍ഹിക്കുന്ന വശം.

(3) وَرَابِطُوا (നിങ്ങള്‍ കെട്ടിക്കാത്തുകൊണ്ടിരിക്കുകയും ചെയ്യുവിന്‍). അതായത്, പുറമെ നിന്ന് – വിശേഷിച്ചും ശത്രുക്കളുടെ ഭാഗത്ത് നിന്ന് – ഉണ്ടായേക്കാവുന്ന ആക്രമണങ്ങളെക്കുറിച്ച് ജാഗരൂകരായിക്കൊണ്ടും, അവയെ നേരിടുവാന്‍ സദാ തയ്യാറെടുത്തുകൊണ്ടുമിരിക്കണം എന്ന് സാരം. رَبَاطُ (റാത്വ്) എന്ന മൂലത്തില്‍ നിന്നുള്ളതാണ് ഈ ക്രിയാരൂപം. അതിര്‍ത്തി സംരക്ഷണത്തിനും, ശത്രുക്കളുടെ ആക്രമണങ്ങളെ നിരീ ക്ഷിച്ചറിയുന്നതിനും വേണ്ടി കുതിരപ്പടയുമായി അതിര്‍ത്തിപ്രദേശങ്ങളില്‍ കെട്ടിക്കാത്ത് കൊണ്ടിരിക്കുകയെന്ന ഒരു സാങ്കേതികാര്‍ത്ഥത്തിലാണ് ഈ വാക്ക് അധികവും ഉപയോഗിക്കപ്പെടാറുള്ളത്. ……….

(4) وَاتَّقُواالَّلهَ (നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്യുവിന്‍) അല്ലാഹുവിന്‍റെ വിധി വിലക്കുകള്‍ അനുസരിക്കുക വഴി അവനോട് ഭയഭക്തി ഉണ്ടായിരിക്കുക എന്നാണല്ലോ അല്ലാഹുവിനെ സൂക്ഷിക്കല്‍ കൊണ്ടു വിവക്ഷ. അപ്പോള്‍ അല്ലാഹുവിനോടു ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഈ വാക്കില്‍ അടങ്ങിയിരിക്കുന്നു. ഈ നാല് ഉപദേശങ്ങള്‍ യഥാവിധി സ്വീകരിക്കുന്നവര്‍ക്ക് വിജയം – എവിടെയും എപ്പോഴും – സുനിശ്ചിതം തന്നെ. അതാണ് അവസാനത്തെ വാക്കായി അല്ലാഹു ചൂണ്ടിക്കാട്ടുന്നത്. لَعَلَّكُمْ تُفْلِحُونَ (നിങ്ങള്‍ വിജയം പ്രാപിച്ചേക്കാം). അതെ, അതിന് വേണ്ടിയാണ് നിങ്ങള്‍ക്ക് ഈ ഉപദേശങ്ങള്‍ നല്‍കുന്നതെന്ന് സാരം. (അമാനി തഫ്സീര്‍)

 فعلم من هذا أنه لا سبيل إلى الفلاح بدون الصبر والمصابرة والمرابطة المذكورات، فلم يفلح من أفلح إلا بها، ولم يفت أحدا الفلاح إلا بالإخلال بها أو ببعضها.

 മേൽ സൂചിപ്പിച്ച ക്ഷമയും, ക്ഷമയിൽ മികവ് കാണിക്കലും, പ്രതിരോധ സന്നദ്ധതയും കൂടാതെ വിജയത്തിലേക്കുള്ള ഒരു പാതയുമില്ല. വിജയിക്കുന്ന ആരും അതിലൂടെയല്ലാതെ വിജയിക്കില്ല. അവ മുഴുവനായോ, ഭാഗീകമായോ ലംഘിക്കുന്നതിലൂടെയല്ലാതെ ആർക്കും വിജയം നഷ്ടപ്പെടുന്നുമില്ല എന്നാണ്  ഇതിൽ നിന്ന് മനസ്സിലാകുന്നത്,. (തഫ്സീറുസ്സഅ്ദി)

നാല്

يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ ٱتَّقُوا۟ ٱللَّهَ وَٱبْتَغُوٓا۟ إِلَيْهِ ٱلْوَسِيلَةَ وَجَٰهِدُوا۟ فِى سَبِيلِهِۦ لَعَلَّكُمْ تُفْلِحُونَ

സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും അവനിലേക്ക് അടുക്കുവാനുള്ള മാര്‍ഗം തേടുകയും, അവന്‍റെ മാര്‍ഗത്തില്‍ സമരത്തില്‍ ഏര്‍പെടുകയും ചെയ്യുക. നിങ്ങള്‍ക്ക് (അത് വഴി) വിജയം പ്രാപിക്കാം. (ഖു൪ആന്‍:5/35)

അല്ലാഹുവിനെ സൂക്ഷിക്കുക, അല്ലാഹുവിലേക്കുള്ള സമീപനമാര്‍ഗം തേടുക, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ സമരം നടത്തുക എന്നീ മൂന്ന് കാര്യങ്ങളാണ് വിജയം പ്രാപിക്കുന്നതിനുള്ള മാര്‍ഗമായി ഈ ആയത്തിൽ പറഞ്ഞിട്ടുള്ളത്. ‘അല്ലാഹുവിലേക്കുള്ള സമീപനമാര്‍ഗം തേടുക’ എന്നാൽ വിശ്വാസത്തിലൂടെയും കർമ്മങ്ങളിലൂടെയും അല്ലാഹുവിൻറെ സാമീപ്യം നേടി കാര്യങ്ങൾ നേടിയെടുക്കുക എന്നാണ്.

إذا اتقيتم الله بترك المعاصي، وابتغيتم الوسيلة إلى الله، بفعل الطاعات، وجاهدتم في سبيله ابتغاء مرضاته. والفلاح هو الفوز والظفر بكل مطلوب مرغوب، والنجاة من كل مرهوب، فحقيقته السعادة الأبدية والنعيم المقيم.

പാപങ്ങൾ ഉപേക്ഷിച്ച് അല്ലാഹുവിനെ ഭയപ്പെടുകയും, അനുസരണ പ്രവൃത്തികൾ ചെയ്തുകൊണ്ട് അല്ലാഹുവിലേക്ക് അടുക്കാനുള്ള മാർഗം തേടുകയും, അവന്റെ തൃപ്തി തേടി അവന്റെ മാർഗത്തിൽ ജിഹാദ് ചെയ്യുന്ന പക്ഷം. നിങ്ങൾ ആഗ്രഹിക്കുന്ന വിജയം നേടും , ഭയപ്പെടുന്നതും വെറുക്കപ്പെടുന്നതുമായ കാര്യങ്ങളിൽ നിന്ന് നിങ്ങൾ രക്ഷപ്പെടും. . അതിന്റെ യാഥാർത്ഥ്യം ശാശ്വതമായ സന്തോഷവും നിലനിൽക്കുന്ന അനുഗ്രഹങ്ങളുമാകുന്നു. (തഫ്സീറുസ്സഅ്ദി)

അഞ്ച്

يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ إِنَّمَا ٱلْخَمْرُ وَٱلْمَيْسِرُ وَٱلْأَنصَابُ وَٱلْأَزْلَٰمُ رِجْسٌ مِّنْ عَمَلِ ٱلشَّيْطَٰنِ فَٱجْتَنِبُوهُ لَعَلَّكُمْ تُفْلِحُونَ ‎

സത്യവിശ്വാസികളേ, മദ്യവും ചൂതാട്ടവും പ്രതിഷ്ഠകളും പ്രശ്നം വെച്ച് നോക്കാനുള്ള അമ്പുകളും പൈശാചികമായ മ്ലേച്ഛവൃത്തി മാത്രമാകുന്നു. അതിനാല്‍ നിങ്ങള്‍ അതൊക്കെ വര്‍ജ്ജിക്കുക. നിങ്ങള്‍ക്ക് വിജയം പ്രാപിക്കാം. (ഖുര്‍ആന്‍ :5/ 90)

انصاب (ബലിപീഠങ്ങള്‍) എന്ന വാക്ക് نصب (നുസ്വബ്)ന്‍റെ ബഹുവചനമാണ്. ബിംബങ്ങള്‍ക്ക് ബലിയര്‍പ്പിക്കപ്പെടുന്ന മൃഗങ്ങളെ അറുക്കുവാന്‍ വേണ്ടി പ്രതിഷ്ഠിക്കപ്പെടുന്ന കല്ലുകളാണ് അത്‌ കൊണ്ട് വിവക്ഷയെന്നും, ഭാഗ്യനിര്‍ഭാഗ്യങ്ങളും ഓഹരികളും നിജപ്പെടുത്താന്‍ വേണ്ടി പ്രത്യേക രൂപത്തില്‍ അടയാളപ്പെടുത്തപ്പെട്ടിട്ടുള്ള ഒരു തരം അമ്പുകോലുകളാണ് ازلام കൊണ്ടു വിവക്ഷയെന്നും ഈ സൂറത്തിലെ 4-ാം വചനത്തിന്‍റെ വ്യാഖ്യാനത്തിലും വിവരിച്ചിട്ടുണ്ട്. (അമാനി തഫ്സീര്‍)

فإن الفلاح لا يتم إلا بترك ما حرم الله، خصوصا هذه الفواحش المذكورة،

അല്ലാഹു നിഷിദ്ധമാക്കിയത് പ്രത്യേകിച്ച് ഇവിടെ പറയപ്പെട്ട നീചവൃത്തികൾ ഉപേക്ഷിക്കുന്നതിലൂടെയല്ലാതെ വിജയം കൈവരിക്കാനാവില്ല. (തഫ്സീറുസ്സഅ്ദി)

ആറ്

قُل لَّا يَسْتَوِى ٱلْخَبِيثُ وَٱلطَّيِّبُ وَلَوْ أَعْجَبَكَ كَثْرَةُ ٱلْخَبِيثِ ۚ فَٱتَّقُوا۟ ٱللَّهَ يَٰٓأُو۟لِى ٱلْأَلْبَٰبِ لَعَلَّكُمْ تُفْلِحُونَ

(നബിയേ,) പറയുക: ദുഷിച്ചതും നല്ലതും സമമാകുകയില്ല. ദുഷിച്ചതിന്‍റെ വര്‍ദ്ധനവ് നിന്നെ അത്ഭുതപ്പെടുത്തിയാലും ശരി. അതിനാല്‍ ബുദ്ധിമാന്‍മാരേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. നിങ്ങള്‍ വിജയം പ്രാപിച്ചേക്കാം. (ഖുര്‍ആന്‍ :5/100)

വളരെ ഗൗരവപൂര്‍വ്വം മനസ്സിരുത്തേുന്ന ഒരു യാഥാര്‍ത്ഥ്യമാണ് ഈ ചെറുവചനത്തില്‍ നമ്മെ അറിയിക്കുവാന്‍ അല്ലാഹു നബി ﷺ യോട് കല്‍പിക്കുന്നത്. മിക്ക ആളുകള്‍ക്കും ആശയക്കുഴപ്പവും അമളിയും പിണയുവാന്‍ കാരണമായിത്തീരുന്ന ഒരു തെറ്റുദ്ധാരണ ഇതുമൂലം അല്ലാഹു തിരുത്തിയിരിക്കുന്നു. കാര്യങ്ങളാവട്ടെ, വസ്തുക്കളാകട്ടെ, നല്ലത് എപ്പോഴും നല്ലത് തന്നെ. ചീത്ത എപ്പോഴും ചീത്തയും തന്നെ. ചീത്തയുടെ ആധിക്യം അതിനെ നല്ലതാക്കി തീര്‍ക്കുകയോ, നല്ലതിന്‍റെ കുറവ് അതിനെ ചീത്തയാക്കി തീര്‍ക്കുകയോ ചെയ്യുന്നില്ല. ചീത്തയായുള്ളതിന് സര്‍വ്വത്ര പ്രചാരം സിദ്ധിച്ചാലും അതിനെ ചീത്തയായിത്തന്നെ ഗണിക്കുകയും അതില്‍ നിന്ന് ഒഴിഞ്ഞുമാറിക്കൊണ്ട് അല്ലാഹുവിനെ സൂക്ഷിക്കുകയുമാണ് ബുദ്ധിമാന്മാര്‍ ചെയ്യേണ്ടത്. അതാണ് വിജയത്തിനുള്ള മാര്‍ഗം. നേരെ മറിച്ച് അതിന്‍റെ ആധിക്യത്തില്‍ വഞ്ചിക്കപ്പെടുകയും, അങ്ങനെ അതില്‍ അകപ്പെടുകയും ചെയ്യുന്നത് വിഡ്ഢിത്തവും പരാജയവും മാത്രമായിരിക്കും എന്നൊക്കെയാണ് ഈ വചനത്തില്‍ പ്രസ്താവിച്ചതിന്‍റെ സാരം. (അമാനി തഫ്സീര്‍)

ثم أخبر أن الفلاح متوقف على التقوى التي هي موافقة الله في أمره ونهيه، فمن اتقاه أفلح كل الفلاح، ومن ترك تقواه حصل له الخسران وفاتته الأرباح.

പിന്നെ അദ്ദേഹം അറിയിച്ചു, വിജയം തഖ്‌വയെ ആശ്രയിച്ചിരിക്കുന്നു, അത് അല്ലാഹുവിന്റെ കൽപ്പനകളും വിലക്കുകളും പാലിക്കുക എന്നതാണ്. തഖ്‌വയുള്ളവൻ പൂർണ്ണമായും വിജയിക്കും, തഖ്‌വയെ ഉപേക്ഷിക്കുന്നവൻ നഷ്ടം അനുഭവിക്കുകയും ലാഭം നഷ്ടപ്പെടുത്തുകയും ചെയ്യും. (തഫ്സീറുസ്സഅ്ദി)

ഏഴ്

أَوَعَجِبْتُمْ أَن جَآءَكُمْ ذِكْرٌ مِّن رَّبِّكُمْ عَلَىٰ رَجُلٍ مِّنكُمْ لِيُنذِرَكُمْ ۚ وَٱذْكُرُوٓا۟ إِذْ جَعَلَكُمْ خُلَفَآءَ مِنۢ بَعْدِ قَوْمِ نُوحٍ وَزَادَكُمْ فِى ٱلْخَلْقِ بَصْۜطَةً ۖ فَٱذْكُرُوٓا۟ ءَالَآءَ ٱللَّهِ لَعَلَّكُمْ تُفْلِحُونَ

(ഹൂദ് നബി തന്റെ സമൂഹത്തോട് പറഞ്ഞു) നിങ്ങള്‍ക്കു മുന്നറിയിപ്പു നല്‍കാന്‍ വേണ്ടി നിങ്ങളില്‍ പെട്ട ഒരു പുരുഷനിലൂടെ നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള ഒരു ഉല്‍ബോധനം നിങ്ങള്‍ക്കു വന്നുകിട്ടിയതിനാല്‍ നിങ്ങള്‍ അത്ഭുതപ്പെടുകയാണോ? നൂഹിന്‍റെ ജനതയ്ക്കു ശേഷം നിങ്ങളെ അവന്‍ പിന്‍ഗാമികളാക്കുകയും, സൃഷ്ടിയില്‍ അവന്‍ നിങ്ങള്‍ക്കു (ശാരീരിക) വികാസം വര്‍ദ്ധിപ്പിക്കുകയും ചെയ്തത് നിങ്ങള്‍ ഓര്‍ത്ത് നോക്കുക. അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ നിങ്ങള്‍ ഓര്‍മ്മിക്കുക. നിങ്ങള്‍ക്ക് വിജയം പ്രാപിക്കാം. (ഖുര്‍ആന്‍ :7/69)

അല്ലാഹുവിന്റെ അനുഗ്രഹങ്ങൾ ഓര്‍ത്തുകൊണ്ടിരിക്കുക; നിങ്ങളില്‍ നിന്ന് അവ എടുത്തുകളയാന്‍ അല്ലാഹു കഴിവുള്ളവനാണെന്ന് മറക്കാതിരിക്കുകയും ചെയ്യുക. അത് വിജയത്തിന് ഒരു കാരണമാണ്, ഭയപ്പെടുന്നതിൽ നിന്നുള്ള രക്ഷയുമാണ്.

എട്ട്

يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ إِذَا لَقِيتُمْ فِئَةً فَٱثْبُتُوا۟ وَٱذْكُرُوا۟ ٱللَّهَ كَثِيرًا لَّعَلَّكُمْ تُفْلِحُونَ

സത്യവിശ്വാസികളേ, നിങ്ങള്‍ ഒരു (സൈന്യ) സംഘത്തെ കണ്ടുമുട്ടിയാല്‍ ഉറച്ചുനില്‍ക്കുകയും അല്ലാഹുവെ അധികമായി ഓര്‍മിക്കുകയും ചെയ്യുക. നിങ്ങള്‍ വിജയം പ്രാപിച്ചേക്കാം. (ഖു൪ആന്‍:8/45)

ശത്രുസൈന്യങ്ങളുമായി ഏറ്റുമുട്ടേണ്ടി വരുമ്പോള്‍ സത്യവിശ്വാസികള്‍ക്ക് വിജയം കൈവരുവാനുള്ള ഉപാധികള്‍ ഏതൊക്കെയാണെന്നാണ് അല്ലാഹു ഈ ആയത്തിൽ ചൂണ്ടിക്കാട്ടുന്നത്.

فالصبر والثبات والإكثار من ذكر اللّه من أكبر الأسباب للنصر‏.‏

ക്ഷമ, ഉറച്ചുനില്‍ക്കൽ, ദിക്റുള്ള വര്‍ദ്ധിപ്പിക്കൽ എന്നിവയാണ് വിജയത്തിനുള്ള ഏറ്റവും വലിയ കാരണങ്ങൾ. (തഫ്സീറുസ്സഅ്ദി)

ഒമ്പത്

يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ ٱرْكَعُوا۟ وَٱسْجُدُوا۟ وَٱعْبُدُوا۟ رَبَّكُمْ وَٱفْعَلُوا۟ ٱلْخَيْرَ لَعَلَّكُمْ تُفْلِحُونَ

സത്യവിശ്വാസികളേ, നിങ്ങള്‍ കുമ്പിടുകയും, സാഷ്ടാംഗം ചെയ്യുകയും, നിങ്ങളുടെ രക്ഷിതാവിനെ ആരാധിക്കുകയും, നന്‍മ പ്രവര്‍ത്തിക്കുകയും ചെയ്യുക. നിങ്ങള്‍ വിജയം പ്രാപിച്ചേക്കാം. (ഖു൪ആന്‍ :22/77)

يأمر تعالى، عباده المؤمنين بالصلاة، وخص منها الركوع والسجود، لفضلهما وركنيتهما، وعبادته التي هي قرة العيون، وسلوة القلب المحزون، وأن ربوبيته وإحسانه على العباد، يقتضي منهم أن يخلصوا له العبادة، ويأمرهم بفعل الخير عموما. وعلق تعالى الفلاح على هذه الأمور فقال: { لَعَلَّكُمْ تُفْلِحُونَ } أي: تفوزون بالمطلوب المرغوب، وتنجون من المكروه المرهوب، فلا طريق للفلاح سوى الإخلاص في عبادة الخالق، والسعي في نفع عبيده، فمن وفق لذلك، فله القدح المعلى، من السعادة والنجاح والفلاح.

അല്ലാഹു തന്റെ വിശ്വാസികളായ ദാസന്മാരോട് നമസ്കാരം കൊണ്ട് കൽപ്പിക്കുന്നു, റുകൂഉം സുജൂദും പ്രത്യേകം എടുത്തു പറഞ്ഞു, അവ രണ്ടിന്റെയും ശ്രേഷ്ടതകളും നിര്‍ബന്ധഘടകങ്ങളും. അല്ലാഹുവിനുള്ള ഇബാദത്ത് കൺകുളിര്‍മ്മ നൽകുന്നതാണ്. ഹൃദയ വേദനക്ക് ആശ്വാസവുമാണ്. അല്ലാഹുവിന്റെ രക്ഷാകർത്തൃത്വവും ദാസന്മാരോടുള്ള അവന്റെ ദയയും അവരുടെ ഇബാദത്തിൽ ഇഖ്‌ലാസ് (ആത്മാർത്ഥത) അനിവാര്യമാക്കുന്നു. നന്മ ചെയ്യാൻ അല്ലാഹു അവരോട് കൽപ്പിക്കുകയും ചെയ്യുന്നു. ഈ കാര്യങ്ങളെ കുറിച്ച് അല്ലാഹു പറയുന്നു: {നിങ്ങള്‍ വിജയം പ്രാപിച്ചേക്കാം} അതായത്: നിങ്ങൾ ആഗ്രഹിക്കുന്ന വിജയം നേടും , ഭയപ്പെടുന്നതും വെറുക്കപ്പെടുന്നതുമായ കാര്യങ്ങളിൽ നിന്ന് നിങ്ങൾ രക്ഷപ്പെടും. ഇഖ്‌ലാസോടെ സൃഷ്ടാവിന് ഇബാദത്ത് ചെയ്യുന്നതിലൂടെയും അവന്റെ ദാസന്മാർക്ക് പ്രയോജനം ചെയ്യുന്നതിനായി പരിശ്രമിക്കുകയും ചെയ്യുകയല്ലാതെ വിജയത്തിലേക്കുള്ള മറ്റൊരു മാർഗവുമില്ല. ഇതനുസരിച്ച് പ്രവര്‍ത്തിക്കുന്നവര്‍ക്ക് സൗഭാഗ്യത്തിന്റെയും രക്ഷയുടെയും വിജയത്തിന്റെയും ഉയര്‍ന്ന അവസ്ഥയുണ്ടായിരിക്കും. (തഫ്സീറുസ്സഅ്ദി)

ഇതില്‍ നാം മനസ്സിരുത്തേണ്ടുന്ന ഒരു പ്രധാനസംഗതി അടങ്ങുന്നുണ്ട്. മേല്‍പറഞ്ഞ മൂന്ന് ഇനങ്ങളില്‍ (നമസ്ക്കാരം, ഇബാദത്ത്, നന്‍മ പ്രവര്‍ത്തിക്കല്‍ എന്നിവയില്‍) ഏതെങ്കിലും ഒന്നില്‍മാത്രം മുഴുകിയിരിക്കയും, മറ്റുള്ളവയില്‍ അശ്രദ്ധ കാണിക്കുകയും ചെയ്‌താല്‍പോര – സന്ദര്‍ഭത്തിനും കഴിവിനും അനുസരിച്ച് എല്ലാ ഇനത്തില്‍പെട്ട സല്‍കാര്യങ്ങളും അനുഷ്ഠിച്ചെങ്കില്‍ മാത്രമേ വിജയം കൈവരികയുള്ളു – എന്നുള്ളതാണത്. വാസ്തവത്തില്‍ മനുഷ്യന്‍ അനുഷ്ഠാനത്തില്‍ വരുത്തേണ്ടുന്ന കടമകളെല്ലാം തന്നെ ഈ മൂന്നു വാക്കില്‍ അടങ്ങിയിട്ടുണ്ട്. (അമാനി തഫ്സീര്‍)

പത്ത്

قُل لِّلْمُؤْمِنِينَ يَغُضُّوا۟ مِنْ أَبْصَٰرِهِمْ وَيَحْفَظُوا۟ فُرُوجَهُمْ ۚ ذَٰلِكَ أَزْكَىٰ لَهُمْ ۗ إِنَّ ٱللَّهَ خَبِيرُۢ بِمَا يَصْنَعُونَ ‎﴿٣٠﴾‏ وَقُل لِّلْمُؤْمِنَٰتِ يَغْضُضْنَ مِنْ أَبْصَٰرِهِنَّ وَيَحْفَظْنَ فُرُوجَهُنَّ وَلَا يُبْدِينَ زِينَتَهُنَّ إِلَّا مَا ظَهَرَ مِنْهَا ۖ وَلْيَضْرِبْنَ بِخُمُرِهِنَّ عَلَىٰ جُيُوبِهِنَّ ۖ وَلَا يُبْدِينَ زِينَتَهُنَّ إِلَّا لِبُعُولَتِهِنَّ أَوْ ءَابَآئِهِنَّ أَوْ ءَابَآءِ بُعُولَتِهِنَّ أَوْ أَبْنَآئِهِنَّ أَوْ أَبْنَآءِ بُعُولَتِهِنَّ أَوْ إِخْوَٰنِهِنَّ أَوْ بَنِىٓ إِخْوَٰنِهِنَّ أَوْ بَنِىٓ أَخَوَٰتِهِنَّ أَوْ نِسَآئِهِنَّ أَوْ مَا مَلَكَتْ أَيْمَٰنُهُنَّ أَوِ ٱلتَّٰبِعِينَ غَيْرِ أُو۟لِى ٱلْإِرْبَةِ مِنَ ٱلرِّجَالِ أَوِ ٱلطِّفْلِ ٱلَّذِينَ لَمْ يَظْهَرُوا۟ عَلَىٰ عَوْرَٰتِ ٱلنِّسَآءِ ۖ وَلَا يَضْرِبْنَ بِأَرْجُلِهِنَّ لِيُعْلَمَ مَا يُخْفِينَ مِن زِينَتِهِنَّ ۚ وَتُوبُوٓا۟ إِلَى ٱللَّهِ جَمِيعًا أَيُّهَ ٱلْمُؤْمِنُونَ لَعَلَّكُمْ تُفْلِحُونَ ‎﴿٣١﴾‏

(നബിയേ,) നീ സത്യവിശ്വാസികളോട് അവരുടെ ദൃഷ്ടികള്‍ താഴ്ത്തുവാനും, ഗുഹ്യാവയവങ്ങള്‍ കാത്തുസൂക്ഷിക്കുവാനും പറയുക. അതാണ് അവര്‍ക്ക് ഏറെ പരിശുദ്ധമായിട്ടുള്ളത്‌. തീര്‍ച്ചയായും അല്ലാഹു അവര്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനാകുന്നു. സത്യവിശ്വാസിനികളോടും അവരുടെ ദൃഷ്ടികള്‍ താഴ്ത്തുവാനും അവരുടെ ഗുഹ്യാവയവങ്ങള്‍ കാത്തുസൂക്ഷിക്കുവാനും, അവരുടെ ഭംഗിയില്‍ നിന്ന് പ്രത്യക്ഷമായതൊഴിച്ച് മറ്റൊന്നും വെളിപ്പെടുത്താതിരിക്കുവാനും നീ പറയുക. അവരുടെ മക്കനകള്‍ കുപ്പായമാറുകള്‍ക്ക് മീതെ അവര്‍ താഴ്ത്തിയിട്ടുകൊള്ളട്ടെ. അവരുടെ ഭര്‍ത്താക്കന്‍മാര്‍, അവരുടെ പിതാക്കള്‍, അവരുടെ ഭര്‍തൃപിതാക്കള്‍, അവരുടെ പുത്രന്‍മാര്‍, അവരുടെ ഭര്‍തൃപുത്രന്‍മാര്‍, അവരുടെ സഹോദരന്‍മാര്‍, അവരുടെ സഹോദരപുത്രന്‍മാര്‍, അവരുടെ സഹോദരീ പുത്രന്‍മാര്‍, മുസ്ലിംകളില്‍ നിന്നുള്ള സ്ത്രീകള്‍, അവരുടെ വലംകൈകള്‍ ഉടമപ്പെടുത്തിയവര്‍ (അടിമകള്‍) , ലൈംഗികാസക്തി ഉള്ളവരല്ലാത്ത പുരുഷന്‍മാരായ പരിചാരകര്‍, സ്ത്രീകളുടെ രഹസ്യങ്ങള്‍ മനസ്സിലാക്കിയിട്ടില്ലാത്ത കുട്ടികള്‍ എന്നിവരൊഴിച്ച് മറ്റാര്‍ക്കും തങ്ങളുടെ ഭംഗി അവര്‍ വെളിപ്പെടുത്തരുത്‌. തങ്ങള്‍ മറച്ചു വെക്കുന്ന തങ്ങളുടെ അലങ്കാരം അറിയപ്പെടുവാന്‍ വേണ്ടി അവര്‍ കാലിട്ടടിക്കുകയും ചെയ്യരുത്‌. സത്യവിശ്വാസികളേ, നിങ്ങളെല്ലാവരും അല്ലാഹുവിങ്കലേക്ക് ഖേദിച്ചുമടങ്ങുക. നിങ്ങള്‍ വിജയം പ്രാപിച്ചേക്കാം. (ഖുർആൻ:24/31)

ولما أمر تعالى بهذه الأوامر الحسنة، ووصى بالوصايا المستحسنة، وكان لا بد من وقوع تقصير من المؤمن بذلك، أمر الله تعالى بالتوبة، فقال: { وَتُوبُوا إِلَى اللَّهِ جَمِيعًا أَيُّهَ الْمُؤْمِنُونَ } لأن المؤمن يدعوه إيمانه إلى التوبة ثم علق على ذلك الفلاح، فقال: { لَعَلَّكُمْ تُفْلِحُونَ } فلا سبيل إلى الفلاح إلا بالتوبة، وهي الرجوع مما يكرهه الله، ظاهرا وباطنا، إلى: ما يحبه ظاهرا وباطنا، ودل هذا، أن كل مؤمن محتاج إلى التوبة، لأن الله خاطب المؤمنين جميعا، وفيه الحث على الإخلاص بالتوبة في قوله: { وَتُوبُوا إِلَى اللَّهِ } أي: لا لمقصد غير وجهه، من سلامة من آفات الدنيا، أو رياء وسمعة، أو نحو ذلك من المقاصد الفاسدة.

ഉന്നതനായ  അല്ലാഹു ഈ നല്ല കല്പനകൾ കല്പിക്കുകയും നല്ല വസ്വിയത്തുകൾ ഉപദേശിക്കുകയും ചെയ്തു. ഈ കാര്യത്തിൽ വിശ്വാസിക്ക് വീഴ്ച സംഭവിക്കുകയും ചെയ്യാം. അപ്പോൾ അല്ലാഹു തൗബ (പശ്ചാത്താപം) കൊണ്ട് കല്പിച്ചു. അല്ലാഹു പറയുന്നു: {സത്യവിശ്വാസികളേ, നിങ്ങളെല്ലാവരും അല്ലാഹുവിങ്കലേക്ക് ഖേദിച്ചുമടങ്ങുക.} വിശ്വാസിയുടെ ഈമാൻ അവനെ പശ്ചാത്താപത്തിലേക്ക് വിളിക്കുന്നതിനാൽ, വിജയം അതിനോട് ബന്ധപ്പെട്ടിരിക്കുന്നു. അതാണ് അല്ലാഹു പറഞ്ഞത്: {നിങ്ങള്‍ വിജയം പ്രാപിച്ചേക്കാം} പശ്ചാത്താപത്തിലൂടെയല്ലാതെ വിജയത്തിലേക്ക് മറ്റൊരു വഴിയുമില്ല, അല്ലാഹു വെറുക്കുന്ന പ്രത്യക്ഷവും പരോക്ഷവുമായ കാര്യങ്ങളിൽ നിന്നും, അവന്‍ ഇഷ്ടപ്പെടുന്ന പ്രത്യക്ഷവും പരോക്ഷവുമായ  കാര്യങ്ങളിലേക്കുള്ള തിരിച്ചുവരവാണിത്. അല്ലാഹു എല്ലാ വിശ്വാസികളെയും അഭിസംബോധന ചെയ്തിരിക്കുന്നതിനാൽ, ഓരോ വിശ്വാസിയും പശ്ചാത്തപിക്കേണ്ടതുണ്ടെന്ന് ഇത് സൂചിപ്പിക്കുന്നു, കൂടാതെ പശ്ചാത്താപത്തിൽ ഇഖ്‌ലാസ് ഉണ്ടായിരിക്കുന്നതിനുള്ള പ്രേരണയും അവന്റെ ഈ വാക്കിൽ ഉൾപ്പെടുന്നു: {അല്ലാഹുവിങ്കലേക്ക് ഖേദിച്ചു മടങ്ങുക} അതായത്: ഈ ലോകത്തിലെ ബാധകളിൽ നിന്നുള്ള സുരക്ഷയ്ക്കായി, അല്ലാഹുവിന്റെ വജ്ഹ് അല്ലാഹു മറ്റൊരു ലക്ഷ്യവുമില്ല, ലോകമാന്യം, പ്രശസ്തി അല്ലെങ്കിൽ ദുഷിച്ച ഉദ്ദേശ്യങ്ങൾ പോലെയുള്ള ഒന്നുമില്ലാതെ. (തഫ്സീറുസ്സഅ്ദി)

അവിചാരിതമായോ സൂക്ഷ്മക്കുറവുകൊണ്ടോ ഇരുഭാഗത്തുനിന്നും ഉണ്ടായേക്കുന്ന, ക്രമക്കേടുകളോ പൊതുവായും, കല്‍പിച്ചുകൂട്ടി ചെയ്യുന്ന തെറ്റുകളെ പ്രത്യേകിച്ചും സൂക്ഷിക്കണമെന്നു ആദ്യത്തെ ആയത്തിന്റെ അവസാനത്തില്‍ ഓര്‍മ്മപ്പെടുത്തി. രണ്ടാമത്തെ ആയത്തിന്റെ അന്ത്യത്തില്‍, അവയില്‍നിന്നെല്ലാം ഖേദിച്ചു മടങ്ങുവാനും, പാപമോചനം തേടുവാനും – ‘സത്യവിശ്വാസികളേ’ എന്ന് സംബോധനചെയ്തുകൊണ്ട് – ഉപദേശിക്കുന്നു. ഇങ്ങിനെ ചെയ്‌താല്‍ വിജയം കൈവരുമെന്ന് ഉണര്‍ത്തുകയും ചെയ്യുന്നു. (അമാനി തഫ്സീര്‍)

പതിനൊന്ന്

فَإِذَا قُضِيَتِ الصَّلَاةُ فَانتَشِرُوا فِي الْأَرْضِ وَابْتَغُوا مِن فَضْلِ اللَّهِ وَاذْكُرُوا اللَّهَ كَثِيرًا لَّعَلَّكُمْ تُفْلِحُونَ

അങ്ങനെ (ജുമുഅ) നമസ്കാരം നിര്‍വഹിക്കപ്പെട്ടു കഴിഞ്ഞാല്‍ നിങ്ങള്‍ ഭൂമിയില്‍ വ്യാപിച്ചു കൊള്ളുകയും, അല്ലാഹുവിന്‍റെ അനുഗ്രഹത്തില്‍ നിന്ന് തേടിക്കൊള്ളുകയും ചെയ്യുക. നിങ്ങള്‍ അല്ലാഹുവെ ധാരാളമായി ഓര്‍ക്കുകയും ചെയ്യുക. നിങ്ങള്‍ വിജയം പ്രാപിച്ചേക്കാം. (ഖുർആൻ:62/10)

{അങ്ങനെ നമസ്‌കാരം നിര്‍വഹിക്കപ്പെട്ടുകഴിഞ്ഞാല്‍ നിങ്ങള്‍ ഭൂമിയില്‍ വ്യാപിച്ചുകൊള്ളുകയും ചെയ്യുക} സമ്പാദ്യത്തിനും കച്ചവടത്തിനും വേണ്ടി. കച്ചവടത്തില്‍ നിരതരായവര്‍ അല്ലാഹുവിന്റെ സ്മരണയില്‍ അശ്രദ്ധരാവാന്‍ ഇടയുള്ളതുകൊണ്ടാണ് സ്മരണ അധികരിപ്പിക്കാന്‍ അല്ലാഹു കല്‍പിക്കുന്നത്. തുടര്‍ന്ന് പറയുന്നു: {നിങ്ങള്‍ അല്ലാഹുവെ ധാരാളമായി ഓര്‍ക്കുകയും ചെയ്യുക} അതായത്: നിങ്ങളുടെ നിറുത്തത്തിലും ഇരുത്തത്തിലും കിടത്തത്തിലുമെല്ലാം. {നിങ്ങള്‍ വിജയം പ്രാപിച്ചേക്കാം} വിജയത്തിന്റെ കാരണങ്ങളില്‍ ഏറ്റവുംവലുത് അല്ലാഹുവിന്റെ സ്മരണ തന്നെയാണ്. (തഫ്സീറുസ്സഅ്ദി)

വെള്ളിയാഴ്ച ജുമുഅഃ നമസ്കാരത്തിനു ബാങ്കുവിളി കേട്ടാല്‍, കച്ചവടം തുടങ്ങിയ വ്യാപാരങ്ങളെ നിറുത്തല്‍ചെയ്തു ജുമുഅഃയില്‍ പങ്കെടുക്കണം. അതുമൂലം പല നന്മയും ലഭിക്കുവാനുണ്ട്. അതു കഴിഞ്ഞാല്‍ ജീവിത മാര്‍ഗങ്ങളന്വേഷിക്കുന്നതില്‍ പ്രവേശിക്കാം. പക്ഷേ, അല്ലാഹുവിന്റെ സ്മരണ കൈവിടരുത്. (അമാനി തഫ്സീര്‍)

 

 

www.kanzululoom.com

Leave a Reply

Your email address will not be published. Required fields are marked *